121

Powered By Blogger

Sunday 26 July 2020

ആഗോള വിപണിയില്‍ റെക്കോഡ് കുറിച്ചു; സ്വര്‍ണവില പവന് 38,600 രൂപയായി

ആഗോള വിപണിയിൽ ഇതാദ്യമായി എക്കാലത്തെയും ഉയർന്ന നിലവാരം കുറിച്ചതോടെ ആഭ്യന്തര വിപണിയിലും സ്വർണവില വീണ്ടും കുതിച്ചു. സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 480 രൂപകൂടി 38,600 രൂപയായി. 4825 രൂപയാണ് ഗ്രാമിന്. തുടർച്ചയായി ആറാമത്തെ ദിവസമാണ് കേരളത്തിൽ സ്വർണവില റെക്കോഡ് കുറിക്കുന്നത്. യുഎസ്-ചൈന തർക്കം മുറുകുന്നതും ഡോളറിന്റെ മൂല്യമിടിവുമാണ് ആഗോള വിപണിയിൽ സ്വർണവിലയിൽ പെട്ടെന്നുണ്ടായ വർധനയ്ക്കുപിന്നിൽ. 2011 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില ഇതോടെ ഇതാദ്യമായി മറികടന്നു. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1.5ശതമാനം ഉയർന്ന് 1,928 ഡോളറിലെത്തി. 1,920.30 ഡോളറായിരുന്നു ഇതിനുമുമ്പ് രേഖപ്പെടുത്തിയ ഉയർന്നവില. ദേശീയ വിപണിയിൽ പത്തുഗ്രാം തനിത്തങ്കത്തിന്റെ വിലയിൽ 800 രൂപ വർധിച്ച് 51,833 രൂപയായി. വെള്ളിയുടെ വിലയിലും കുതിപ്പുണ്ടായിട്ടുണ്ട്. എംസിഎക്സ് വെള്ളി ഫ്യൂച്ചേഴ്സ് വില 5.5ശമതാനം ഉയർന്ന് കിലോഗ്രാമിന് 64,617 രൂപയായി.

from money rss https://bit.ly/3jHzXLX
via IFTTT

കടബാധ്യത കുറയ്ക്കാന്‍ മിസ്ത്രി കുടുംബം 4,000 കോടി സമാഹരിക്കുന്നു

കോടികൾ സമ്പത്തുള്ള മിസ്ത്രി കുടുംബം കടബാധ്യത കുറയ്ക്കുന്നതിനായി 4,000 കോടി രൂപ സമാഹരിക്കുന്നു. സ്റ്റെർലിങ് ആൻഡ് വിൽസൺ സോളാറിലെ ഓഹരികൾ ഭാഗികമായി വിറ്റഴിച്ചാകും പണം സമാഹരിക്കുക. ബ്രൂക്ക്ഫീൽഡിലുള്ള കനേഡിയൻ പവർഹൗസിലെ ഓഹരികളും കൈമാറിയേക്കും. ഇതുസംബന്ധിച്ച് നിക്ഷേപകരുമായി കുടുംബം ചർച്ചനടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഗ്രൂപ്പിനുകീഴിലുള്ള ഭൂമിവിറ്റ് പണംസമാഹരിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും കോവിഡ് വ്യാപനംമൂലം അത് നടന്നില്ല. വിലഉയരുന്നമുറയ്ക്ക് പിന്നീട് ഭൂമിവിൽക്കാനാണ് തീരുമാനം. വിൽസൺ സോളാറിന്റെ കടബാധ്യത തീർക്കുകയാണ് ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം. ജൂണിലായിരുന്നു ബാധ്യത തീർക്കാനുള്ള അവസാന സമയം. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ സൺസിൽ മിസ്ത്രി കുടുംബത്തിന് 18.5ശതമാനം ഓഹരികളുണ്ട്. സ്റ്റെർലിങ് ആൻഡ് വിൽസൺ സോളാറിൽ ഷപോർജി പള്ളോൻജി കമ്പനിയ്ക്ക് 50.6ശതമാനം ഓഹരികളാണുള്ളത്. റീട്ടെയിൽ നിക്ഷേപകർക്ക് 6.54ശതമാനവും മ്യൂച്വൽ ഫണ്ടുകൾക്ക് 3.88ശതമാനവും വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് 6.96ശതമാനവും ഓഹരി വിഹിതമാണ് കമ്പനിയിലുള്ളത്.

from money rss https://bit.ly/32Z7iMC
via IFTTT

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 35 പോയന്റ് താഴ്ന്ന് 38,093ലും നിഫ്റ്റി 17 പോയന്റ് നഷ്ടത്തിൽ 11176ലുമെത്തി. ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 908 ഓഹരികൾ നഷ്ടത്തിലുമാണ്. 86 ഓഹരികൾക്ക് മാറ്റമില്ല. ബാങ്ക് ഓഹരികളാണ് നഷ്ടത്തിൽ മുന്നിൽ. ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, അദാനി പോർട്സ്, യുപിഎൽ, എസ്ബിഐ, സൺ ഫാർമ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ടിസിഎസ്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, എൽആൻഡ്ടി, നെസ് ലെ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സമോൾ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2X0TAFb
via IFTTT

ഉപഭോക്താവാണ് ഇനി രാജാവ് : ഓൺലൈനിലെ ഷോപ്പിങ് കൂടുതൽ ധൈര്യത്തോടെ

ജൂലായ് 19-ന് നിലവിൽവന്ന പുതിയ 'ഉപഭോക്തൃ നിയമം' ഉപഭോക്താവിനെ യഥാർഥ രാജാവാക്കുകയാണ്. 1986-ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിലെ ഒട്ടേറെ പോരായ്മകൾ പരിഹരിച്ചുകൊണ്ടാണ് 'കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട്-2019' നിലവിൽ വന്നിരിക്കുന്നത്. ഓൺലൈനിലെ ഷോപ്പിങ് കൂടുതൽ ധൈര്യത്തോടെ ഷോപ്പിങ് ഓൺലൈനായ കാലത്ത് ഇ-കൊമേഴ്സ് ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ വന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. പുതിയ നിയമത്തിലെ വകുപ്പ് 16 ആണ് ഇ-കൊമേഴ്സിനെ നിർവചിക്കുന്നത്. അനുചിതമായ കച്ചവടരീതി തടയുക എന്നതാണ് പ്രധാന ലക്ഷ്യം. കാൻസലേഷൻ ഫീസ് ഈടാക്കാനാകില്ല. ഫോട്ടോയിൽ ഒന്ന് കാണിച്ച് മറ്റൊന്ന് വിൽക്കുന്ന ഏർപ്പാടും നടക്കില്ല. എല്ലാ ഓൺലൈൻ സൈറ്റിലും പരാതി പരിഹാര ഓഫീസർ വേണം. വില്പനയെക്കുറിച്ചുള്ള വിശദാംശങ്ങൾ പൂർണമായും നൽകണം. പരാതി നൽകിയാൽ 48 മണിക്കൂറിനുള്ളിൽ അതിന്റെ രേഖ കൈമാറണം. വ്യാജ ഉത്പന്നം, തകരാറുള്ളവയുടെ വില്പന, വൈകിയുള്ള ഡെലിവറി എന്നിവയൊന്നും ഇനി നടക്കില്ല. ടെലിഷോപ്പിങ്, ഡയറക്ട് മാർക്കറ്റിങ് മൾട്ടി ലെവൽ മാർക്കറ്റിങ് എന്നിവയെല്ലാം നിയമ പരിധിയിലാണ്. ഓൺലൈൻ ഷോപ്പിങ്ങിൽ പരാതിയുണ്ടെങ്കിൽ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നിടത്ത് തന്നെ പരാതി നൽകണമെന്ന വ്യവസ്ഥയും മാറിയിട്ടുണ്ട്. കൊച്ചിയിലിരുന്ന് ഓൺലൈൻ സൈറ്റിൽ ഷോപ്പിങ് നടത്തുന്നവർക്ക് പരാതിയുണ്ടെങ്കിൽ ഇപ്പോൾ എറണാകുളത്തെ കൺസ്യൂമർ കമ്മിഷനിൽത്തന്നെ നല്കാം. പരാതി ഓൺലൈനിലും സ്വീകരിക്കും ഉപഭോക്താവിന് പരാതി ഓൺലൈനിൽ നൽകാൻകഴിയും എന്നതും പുതിയ നിയമത്തിന്റെ ഗുണമാണ്. സംസ്ഥാന ഉപഭോക്തൃ കോടതി ലോക്ക്ഡൗൺ കാലത്ത് ഓൺലൈനിൽ പരാതികൾ കേട്ടിരുന്നു. പുതിയ നിയമം നിലവിൽ വന്നതോടെ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിലും ഓൺലൈനിൽ പരാതികൾ പരിഗണിച്ചുതുടങ്ങും. സാധനമൊക്കെ വാങ്ങിയശേഷം വിദേശത്തേക്കോ മറ്റോ പോകേണ്ടിവരുന്നവർക്ക് അവിടെ നിന്നും പരാതി നൽകാൻ കഴിയും എന്നതും ഓൺലൈൻ സംവിധാനത്തിന്റെ മെച്ചമാണ്. ടെലികോമും ഭവനനിർമാണവും പരിധിയിൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന് ഒരു കോടിയുടെ നഷ്ടപരിഹാരക്കേസുകൾ വരെ ഇനി പരിഗണിക്കാനാകും. ഇതോടെ വീടോ ഫ്ളാറ്റോ വാങ്ങുമ്പോഴുള്ള തർക്കങ്ങളും ഉപഭോക്തൃ കോടതിക്ക് പരിഗണിക്കാൻ കഴിയും. മുൻപ് 20 ലക്ഷത്തിൽ താഴെയുള്ള നഷ്ടപരിഹാര കേസുകളെ പരിഗണിച്ചിരുന്നുള്ളു. സംസ്ഥാന ഉപഭോക്തൃ കമ്മിഷന് 10 കോടിയുടെ നഷ്ട പരിഹാരക്കേസുകൾ വരെ പരിഗണിക്കാനാകും. തിരികെ എടുക്കില്ലെന്ന് ബില്ലിൽ എഴുതിയിട്ട് കാര്യമില്ല വാങ്ങിയ സാധനം തിരികെ എടുക്കില്ലെന്ന് ബില്ലിൽ പലപ്പോഴും കാണാമല്ലോ... ഇനി അതിലൊന്നും ഒരു കാര്യവുമില്ല. വാങ്ങിയ സാധനം ഉപയോഗിക്കാതെ 30 ദിവസത്തിനുള്ളിൽ തിരികെ നൽകിയാൽ കച്ചവടക്കാരൻ തിരികെയെടുക്കണം. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഇത്തരം ആനുകൂല്യങ്ങൾ നിലവിൽ നൽകുന്നുണ്ടായിരുന്നു. ഉപഭോക്താക്കൾക്ക് നൽകുന്ന ഒരു ആനുകൂല്യമെന്ന നിലയിലായിരുന്നു ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഇത് നടപ്പാക്കിയത്. ഇനിമുതൽ അത് ഉപഭോക്താവിന്റെ അവകാശമായി മാറും. പ്രോഡക്ട് ലയബിലിറ്റി ഉപഭോക്താക്കളുടെ അവകാശത്തെ പണ്ടേ അംഗീകരിച്ചതാണ് വിദേശരാജ്യങ്ങൾ. സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ഒട്ടേറെ നിയമങ്ങൾ പല വികസിത രാജ്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. അതിലൊന്നാണ് 'പ്രോഡക്ട് ലയബിലിറ്റി' അഥവാ 'ഉത്പന്ന ബാധ്യത'. പുതിയ നിയമത്തിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തിയതിലൂടെ ഇതിന്റെ ഗുണം ഇനി നമുക്കും ലഭിക്കും. പുതിയ മൊബൈൽ പൊട്ടിത്തെറിക്കുക, വാഹനങ്ങളും മറ്റും കത്തിനശിക്കുക തുടങ്ങിയ സംഭവങ്ങൾ കേൾക്കാറില്ലേ. നിർമാണപ്പിഴവുകളുടെ പേരിലുള്ള ഇത്തരം തകരാറുകൾ ഉണ്ടാകുമ്പോൾ ആ ഉത്പന്നം മാത്രം മാറി നൽകുന്ന രീതിയാണ് കമ്പനികൾ സ്വീകരിക്കുക. ഇനി അത് നടക്കില്ല. ആ ശ്രേണിയിലുള്ള ഉത്പന്നങ്ങളെല്ലാം പിൻവലിക്കാൻ കമ്പനികൾ നിർബന്ധിതമാകും. മീഡിയേഷൻ എന്ന സാധ്യത ഉപഭോക്തൃ കോടതികളിലെ തർക്കപരിഹാരത്തിന് 'മീഡിയേഷൻ' അഥവ 'മധ്യസ്ഥം' എന്ന പുതിയ സംവിധാനവും നിലവിൽ വരികയാണ്. തർക്കങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ കഴിയും എന്നതാണ് ഇതിന്റെ മെച്ചം. ഉപഭോക്തൃ കോടതിയോടൊപ്പം ഇതിനായി ഇനി മീഡിയേഷൻ സെല്ലുകൾ ഉണ്ടാകും. പരാതികൾ സമയബന്ധിതമായി പരിഹരിക്കാൻ ഇതിലൂടെ കഴിയും. മീഡിയേഷനിലൂടെ തീർപ്പാക്കുന്ന തർക്കങ്ങൾക്ക് പിന്നീട് അപ്പീലും ഉണ്ടാകില്ല. സെലിബ്രിറ്റി എൻഡോഴ്സ്മെന്റ് ഉത്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് മുൻപ് സെലിബ്രിറ്റിമാർ ഇനി മുതൽ ശ്രദ്ധിക്കണം. ഗുണനിലവാരമുള്ളതാണോ ഉത്പന്നമെന്ന് ഉറപ്പാക്കാൻ അവർക്കും ബാധ്യതയുണ്ടാകും ഇനി. അതല്ലെങ്കിൽ അവരും കോടതികയറേണ്ടിവരും. nvssiju@gmail.com

from money rss https://bit.ly/3f3AIeW
via IFTTT

അയോധ്യ രാമക്ഷേത്രത്തിന്റെ അസ്ഥിവാരം കീറൽ ചടങ്ങ് - പ്രധാനമന്ത്രി മോദി പങ്കെടുക്കും, ദൂരദർശൻ ലൈവ് കൊടുക്കും

കൊറോണ വൈറസ് വ്യാപനത്തിനിടെ വിപുലമായി നടത്തുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അസ്ഥിവാരം കീറല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഓഗസ്റ്റ് അഞ്ചിനാണ് ചടങ്ങ്. ദൂരദര്‍ശന്‍ തത്സമയ സംപ്രേഷണം നടത്തും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാന മുഹൂര്‍ത്തമായിരിക്കും ഇതെന്ന് ശ്രീരാം ജന്മഭൂമി തിര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് അഭിപ്രായപ്പെട്ടു. ജമ്മു കാശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ദിവസമാണ് ഓഗസ്റ്റ് അഞ്ച്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുകയും സംസ്ഥാന പദവി റദ്ദാക്കി ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന്റെ ഒന്നാം വാര്‍ഷകമാണ് വരുന്ന ഓഗസ്റ്റ് 5. പ്രധാനമന്ത്രി പങ്കെടുക്കുന്ന മറ്റേതൊരു പരിപാടിയും കവര്‍ ചെയ്യുന്നത് പോലെയാണ് ഇതെന്നാണ് പ്രസാര്‍ ഭാരതിയുടെ വിശദീകരണം. ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് ശേഷമായിരിക്കും ചടങ്ങ്. ക്ഷണിക്കപ്പെട്ട 150 പേരടക്കം 200 പേർ പങ്കെടുക്കും. വലിയ സ്ക്രീനുകളടക്കം ഒരുക്കും.

ബാബറി മസ്ജിദ് നിന്നിരുന്നത് അടക്കമുള്ള അയോധ്യയിലെ 2.77 ഏക്കർ ഭൂമി ഹിന്ദുക്ഷേത്ര നിർമ്മാണത്തിനായി വിട്ടുകൊടുക്കാനും ട്രസ്റ്റ് നിർമ്മിക്കാനും മുസ്ലീങ്ങൾക്ക് പള്ളി നിർമ്മിക്കാൻ അയോധ്യയിൽ മറ്റെവിടെയെങ്കിലും അഞ്ചേക്കർ ഭൂമി അനുവദിക്കാനുമാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2019 നവംബറിൽ വിധിച്ചത്. ക്രിമിനൽ പ്രവൃത്തി എന്നാണ് വിധിന്യായത്തിൽ, ബാബറി മസ്ജിദ് തകർത്തത്തിനെ സുപ്രീം കോടതി വിശേഷിപ്പിച്ചത്. ഈ കേസിലെ പ്രതികളായ ബിജെപി നേതാക്കൾ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി, വിനയ് കത്യാർ, സാധ്വി ഋതംബര തുടങ്ങിയവർക്ക് ഓഗസ്റ്റ് അഞ്ചിന്റെ ചടങ്ങിലേയ്ക്ക് ക്ഷണമുണ്ട്. ബാബറി മസ്ജിദ് തകർത്ത കേസിന്റെ വിചാരണ ലക്നൌ പ്രത്യേക സിബിഐ കോടതിയിൽ അവസാനഘട്ടത്തിലാണ്. ജോഷിയും അദ്വാനിയും വീഡിയോ കോൺഫറൻസിംഗ് വഴി കഴിഞ്ഞ ദിവസങ്ങളിൽ കോടതിയിൽ ഹാജരായിരുന്നു. 


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ അയോധ്യയിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. അയോധ്യയില്‍ 500 വര്‍ഷത്തിന് ശേഷമുള്ള മംഗള മുഹൂര്‍ത്തമെന്നാണ് യോഗി ഓഗസ്റ്റ് അഞ്ചിന്റെ ചടങ്ങിനെ വിശേഷിപ്പിച്ചത്. അയോധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും തുടര്‍ച്ചയായി രാമായണം വായിക്കണമെന്നും ഓഗസ്റ്റ് നാലിന് രാത്രിയിലും ഓഗസ്റ്റ് അഞ്ചിനും അയോധ്യയിലെ എല്ലാ വീടുകളിലും വിളക്ക് കത്തിച്ച് ദീപോത്സവം ആഘോഷിക്കണമെന്നും യോഗി ആവശ്യപ്പെട്ടു.



* This article was originally published here