121

Powered By Blogger

Monday 2 August 2021

പുതിയ മ്യൂച്വൽ ഫണ്ടുകളിൽ വൻതുക സമാഹരിക്കുന്നത് കൂടുതൽതുക കമ്മീഷൻ നൽകി

വിപണിയുടെ കുതിപ്പിനിടെ ന്യൂഫണ്ട് ഓഫർ(എൻഎഫ്ഒ)വഴി പരമാവധി നിക്ഷേപം സമാഹരിക്കാൻ എഎംസികൾ വിതരണക്കാർക്ക് വൻതുക കമ്മീഷൻ നൽകുന്നു. വൻകിട വിതരണക്കാർക്കും വെൽത്ത് മാനേജുമെന്റ് സ്ഥാപനങ്ങൾക്കുമാണ് വിപണനത്തിനായി ട്രയൽ കമ്മീഷൻ ഇനത്തിൽ വൻതുക നൽകുന്നത്. അതിന്റെ നേട്ടം ഫണ്ട് കമ്പനികൾ സ്വന്തമാക്കുകയുംചെയ്തു. ആറുമാസത്തിനിടെ 20,000 കോടിയോളം രൂപയാണ് വിവിധ ഫണ്ടുകളിലായി സമാഹരിക്കാൻ എഎംസികൾക്കായത്. ഇടനിലക്കാർക്ക് സാധാരണ 75 ബേസിസ് പോയന്റാണ്(ഒരുശതമാനത്തിന് തുല്യമാണ് 100 ബേസിസ് പോയന്റ്) ട്രയൽ കമ്മീഷനായി നൽകുന്നത്. അതായത് മുക്കാൽശതമാനം. ഈതുകയാണ് ഒരുശതമാനവും 1.10ശതമാനവുമായി ഉയർത്തിയത്. കമ്മീഷൻ തുകയിൽ വർധനവുണ്ടായതോടെ വൻതോതിലാണ് എൻഎഫ്ഒകളുടെ വിപണനംനടക്കുന്നതെന്ന് ഈമേഖലയിലുള്ളവർ പറയുന്നു. ഈയിടെ വിപണിയിലെത്തിയ ഐസിഐസിഐ പ്രൂഡൻഷ്യൽ ഫ്ളക്സി ക്യാപ് സ്കീം എൻഎഫ്ഒവഴി സമാഹരിച്ചത് 10,200 കോടി രൂപയാണ്. വിപണി മികച്ചനേട്ടമുണ്ടാക്കുമ്പോഴാണ് ഐപിഒകളും ന്യൂഫണ്ട് ഓഫറുകളും വ്യാപകമായി നിക്ഷേപകർക്കുമുന്നിലെത്തുക. ശരാശരി നേട്ടം കണക്കിലെടുത്താൽ, ലാർജ് ക്യാപ് ഫണ്ടുകൾ 45ശതമാനവും മിഡ് ക്യാപ് ഫണ്ടുകൾ 75ശതമാനവും സ്മോൾ ക്യാപ് ഫണ്ടുകൾ 105ശതമാനവും ഒരുവർഷത്തിനിടെ ആദായംനൽകിയതായി കാണാം. പരമാവധി കമ്മീഷൻ നേടുന്നതിന്റെ ഭാഗമായി നിലവിൽ ഫണ്ടുകളിലുള്ള നിക്ഷേപം പുതിയ ഫണ്ടുകളിലേയ്ക്ക് മാറ്റാനും ചില വിതരണക്കാർ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്. നിക്ഷേപംനടത്തിയ ഉടനെതന്നെ ഇടനിലക്കാർക്ക് നേരിട്ട് കമ്മീഷൻ ലഭിക്കുമെന്നതാണ് എൻഎഫ്ഒയുടെ പ്രത്യേകത. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇിന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം മ്യൂച്വൽ ഫണ്ടുകൾ വിതരണക്കാർക്ക് കമ്മീഷൻ ഇനത്തിൽ വിതരണംചെയ്തത് 6,617 കോടി രൂപയാണ്. ഇതിനുമുമ്പത്തെ വർഷം ഇത് 6,148 കോടി രൂപയായിരുന്നു. 7.63ശതമാനമാണ് വർധന. കമ്മീഷൻ ഒഴിവാക്കി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താനും അവസരമുണ്ട്. ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾവഴി നിക്ഷേപിച്ചാൽ ഇടനിലക്കാരുടെ കമ്മീഷൻ പൂർണമായും ഒഴിവാക്കാൻ കഴിയൂം. നിക്ഷേപതുകയിൽ വർധനവുവരുന്നതിനാൽ ദീർഘകാലയലവിൽ മികച്ചനേട്ടം നിക്ഷേപകന് അതിലൂടെ ലഭിക്കുകയുംചെയ്യും. AMCs pay more trial commissions to raise huge sums on NFO

from money rss https://bit.ly/3C89X5R
via IFTTT

കുതിപ്പ് ആഗോള വിപണികളെ അവഗണിച്ച്: നിഫ്റ്റി 19,000വും സെൻസെക്‌സ് 53,000വും കടന്നു

മുംബൈ: ആഗോള വിപണികളിൽനിന്ന് അത്രശുഭകരമല്ലാത്ത റിപ്പോർട്ടുകളാണെങ്കിലും രാജ്യത്തെ സൂചികകൾ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. നിഫ്റ്റി 15,900വും സെൻസെക്സ് 53,000വും കടന്നു. സെൻസെക്സ് 211 പോയന്റ് ഉയർന്ന് 53,162ലും നിഫ്റ്റി 50 പോയന്റ് നേട്ടത്തിൽ 15,935ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, ടൈറ്റാൻ, പവർഗ്രിഡ്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, ബജാജ് ഫിൻസർവ്, മാരുതി സുസുകി, ബജാജ് ഫിനാൻസ്, സൺ ഫാർമ, ഇൻഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി റിയാൽറ്റി, മീഡിയ, ഐടി, ഓട്ടോ സൂചികകൾ മികച്ച ഉയരത്തിലാണ്. അദാനി പോർട്സ്, അദാനി എന്റർപ്രൈസസ്, ഭാരതി എയർടെൽ, ബാർബിക്യു നേഷൻ, ഡാബർ, ഇനോക്സ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങി 70ഓളം കമ്പനികളാണ് ചൊവാഴ്ച ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്. Indices open higher amid mixed global cues.

from money rss https://bit.ly/3C8sMWy
via IFTTT

വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി.ക്ക് വില കൂട്ടി: 1600 കടന്നു

കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി. സിലിൻഡറിന് വില 1623 രൂപയിലെത്തി. ഓഗസ്റ്റ് ഒന്നിന് 72.50 രൂപയാണ് 19 കിലോവരുന്ന വാണിജ്യ എൽ.പി.ജി.ക്ക് കൂട്ടിയത്. നേരത്തേ 1550.50 രൂപയായിരുന്നു വില. അഞ്ചുകിലോയുടെ സിലിൻഡറിന് 21 രൂപ വർധിച്ച് 454 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോയുടെ സിലിൻഡറിന് വില 841.50 രൂപയിൽ തുടരും. ജൂലായ് ഒന്നിന് ഗാർഹിക സിലിൻഡറിന്റെ വില 25.50 രൂപയും വാണിജ്യ സിലിൻഡറിന് 84.50 രൂപയും വർധിപ്പിച്ചിരുന്നു. ഈവർഷം ഇതുവരെ വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് 140 രൂപ വർധിപ്പിച്ചു. വാണിജ്യ സിലിൻഡറിന് 300 രൂപയിലധികവും വർധിച്ചു. ഫെബ്രുവരിയിൽമാത്രം ഗാർഹിക എൽ.പി.ജി.ക്ക് മൂന്നുതവണകളിലായി 100 രൂപ കൂട്ടി.

from money rss https://bit.ly/3loXTqN
via IFTTT

ജിയോജിത്തിന് 56 ശതമാനം ലാഭ വളർച്ച

കൊച്ചി: നിക്ഷേപ സേവന കമ്പനിയായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് 2021-22 സാമ്പത്തിക വർഷത്തെ ആദ്യ പാദമായ ഏപ്രിൽ-ജൂൺ കാലയളവിൽ 38.39 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ 24.56 കോടി രൂപയെ അപേക്ഷിച്ച് 56 ശതമാനത്തിന്റെ വർധന. മൊത്തം വരുമാനം 33 ശതമാനം ഉയർന്ന് 121 കോടി രൂപയായി. ജിയോജിത്തിന് നിലവിൽ 11 ലക്ഷത്തിലധികം ഇടപാടുകാരുണ്ട്. 56,000 കോടിയിലധികം രൂപയുടെ ആസ്തി കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്.

from money rss https://bit.ly/3lnmEnp
via IFTTT

സെൻസെക്‌സ് 364 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു: ഓട്ടോ, ഐടി, റിയാൽറ്റി ഓഹരികൾ കുതിച്ചു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓട്ടോ, റിയാൽറ്റി, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 15,850ന് മുകളിൽ ക്ലോസ്ചെയ്തു. 363.79 പോയന്റാണ് സെൻസെക്സിലെ നേട്ടം. 52,950.63ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 122.20 പോയന്റ് ഉയർന്ന് 15,885.20ലുമെത്തി. വിപണിയിൽ കാളകൾ പിടിമുറക്കുന്നതിന്റെ ലക്ഷണങ്ങൾ പ്രതിഫലിപ്പിച്ചുകൊണ്ട് വാങ്ങൽ താൽപര്യം പ്രകടമായി. ശ്രീ സിമെന്റ്സ്, ടൈറ്റാൻ കമ്പനി, ബിപിസിഎൽ, ഗ്രാസിം, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യുപിഎൽ, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. ഓട്ടോ, ഐടി, ഓയിൽ ആൻഡ് ഗ്യാസ്, റിയാൽറ്റി സൂചികകൾ 1-4.5ശതമാനം നേട്ടമുണ്ടാക്കി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. രൂപയുടെ മൂല്യത്തിൽ നേട്ടമുണ്ടായി. ഡോളറിനെതിരെ മൂല്യം 74.33ലാണ് ക്ലോസ്ചെയ്തത്. 74.32-74.43 നിലവാരത്തിലായിരുന്നു വ്യാപാരം. 74.41ലായിരുന്നു വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. Sensex up 364 pts: uto, IT, realty stocks march ahead.

from money rss https://bit.ly/3zZim9D
via IFTTT

സ്ത്രീകൾക്കും പുരുഷന്മാർക്കും 26 ആഴ്ച രക്ഷാകർതൃഅവധി പ്രഖ്യാപിച്ച് ഡിയാജിയോ

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മദ്യക്കമ്പനിയായ ഡിയാജിയോ ജീവനക്കാർക്ക് 26 മാസത്തെ പ്രസവാവധി അനുവദിച്ചു. വാടക ഗർഭധാരണം, ദത്തെടുക്കൽ തുടങ്ങിയവക്കും അവധി ബാധകമാണ്. ജൂലായ് 30ന് പ്രാബല്യത്തിൽവന്ന നയപ്രകാരം പുരുഷനും സ്ത്രീക്കും രക്ഷാകർതൃ അവധി ലഭിക്കും. കുട്ടി ജനിച്ച് 12 മാസത്തിനുള്ളിൽ എപ്പോൾവേണമെങ്കിലും അവധി പ്രയോജനപ്പെടുത്താം. ധത്തെടുത്തവർക്കും ഇത് ബാധകമാണ്. ജീവിതം സുഗമമാക്കാനുദ്ദേശിച്ചാണ് ഫാമിലി ലീവ് പോളിസിയിൽ മാറ്റംവരുത്തിയതെന്ന് ഡിയാജിയോ ഇന്ത്യ അധികൃതർ വ്യക്തമാക്കി. മറ്റ് ചില കമ്പനികളും പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ അവധിനയം പ്രഖ്യാപിച്ചിരുന്നു. ഓൺലൈൻ ഭക്ഷ്യ വിതരണ കമ്പനിയായി സൊമാറ്റോ 2019ൽ പുരുഷന്മാർക്കും സ്തീകൾക്കും 26 ആഴ്ച ശമ്പളത്തോടുകൂടിയുള്ള അവധി പ്രഖ്യാപിച്ചിരുന്നു.

from money rss https://bit.ly/3jajUHf
via IFTTT