121

Powered By Blogger

Thursday 26 September 2019

അഷു മദന്‍ ജെഎം ഫിനാന്‍ഷ്യല്‍ എം ഡി

മുംബൈ:ജെഎം ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ ധനകാര്യ സേവന വിഭാഗമായ ജെഎം ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ബിസിനസ് അഫിലിയേറ്റ് ഗ്രൂപ്പിന്റെ സഹമേധാവിയുമായി അഷു മദൻ ചുമതലയേറ്റു. മേഖലയിലെ റീട്ടെയിൽ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിൽ ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നതിനുമുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമായാണ് അഷുവിന്റെ നിയമനമെന്ന് ജെഎം ഫിനാൻഷ്യൽ സർവീസസിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറോഫുമായ സുബോധ് ഷിങ്കാർ അറിയിച്ചു. ധനകാര്യ സേവന മേഖലയിൽ മൂന്നു ദശാബ്ദക്കാലത്തെ സീനിയർ മാനേജ്മെന്റ് അനുഭവ സമ്പത്തുമായാണ് അഷു ജെ എം ഫിനാൻഷ്യലിന്റെ തലപ്പത്തെത്തുന്നത്. തന്റെ വിപുലമായ ബിസിനസ്സ് വികസന അനുഭവം, മൂലധന വിപണിയിലെ വൈദഗ്ദ്ധ്യം, വിപണിയിലെ വൈദഗ്ദ്ധ്യം എന്നിവ ഉപയോഗിച്ച്, ഫ്രാഞ്ചൈസി ബിസിനസിൽ ജെഎം ഫിനാൻഷ്യൽ സർവീസസിന്റെ വ്യാപകമായ വ്യാപനത്തിന് അശു നേതൃത്വം നൽകുമെന്ന് സുബോധ് ഷിങ്കാർ പറഞ്ഞു. ജെഎം ഫിനാൻഷ്യൽ സർവീസസ് ടീമിൽ അംഗമായതിന്റെ ആവേശത്തിലാണ് താനെന്ന് അഷു മദൻ പറഞ്ഞു. 18 വർഷത്തിലേറെയായി അദ്ദേഹം റെലിഗെയർ സെക്യൂരിറ്റീസിൽ ഇക്വിറ്റി ബ്രോക്കിംഗ് ബിസിനസ് മേധാവിയായിരുന്നു. ജെഎം ഫിനാൻഷ്യൽ സർവീസസിന് ഇപ്പോൾ രാജ്യത്തുടനീളം 340 ലധികം പ്രദേശങ്ങളിൽ സാന്നിധ്യമുണ്ട്.

from money rss http://bit.ly/2n5L3Se
via IFTTT

സെന്‍സെക്‌സില്‍ 104 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകൾ നേട്ടത്തിലായി. സെൻസെക്സ് 104 പോയന്റ് നേട്ടത്തിൽ 39094ലിലും നിഫ്റ്റി 16 പോയന്റ് ഉയർന്ന് 11587ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 787 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 517 ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, എഫ്എംസിജി ഓഹരികളാണ് നേട്ടത്തിൽ. വാഹനം, ബാങ്ക്, ലോഹം, ഇൻഫ്ര ഓഹരികൾ നഷ്ടത്തിലുമാണ്. ഐടിസി, എൻടിപിസി, എസ്ബിഐ, ഐഒസി, എച്ച്സിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, യുപിഎൽ, സിപ്ല, വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, വേദാന്ത, ഹിൻഡാൽകോ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കഴിഞ്ഞ ദിവസം സെൻസെക്സ് 396 പോയന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/2n3Ft2M
via IFTTT

തക്കാളിവിലയും ഉയരുന്നു

ന്യൂഡൽഹി:സവാളയ്ക്കു പിന്നാലെ തക്കാളിയുടെ വിലയും ഉയരുന്നു. ഡൽഹിയിൽ തക്കാളിയുടെ ചില്ലറവിൽപ്പന വില 40 മുതൽ 60 വരെ രൂപയായി. ഏതാനും ആഴ്ചകൾക്കിടെ വില 70 ശതമാനത്തോളമാണ് ഉയർന്നത്. മഹാരാഷ്ട്രയിലും കർണാടകയിലുമുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിച്ചെടികൾ നശിച്ചതാണ് വിലക്കയറ്റത്തിനു കാരണമെന്ന് ഡൽഹിയിലെ ആസാദ് അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റി അധികൃതർ പറഞ്ഞു.

from money rss http://bit.ly/2n7UaBM
via IFTTT

സെന്‍സെക്‌സ് 396 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം ഓഹരി വിപണി തിരിച്ചുപിടിച്ചു. 11,550നുമുകളിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. സെൻസെക്സ് 396.22 പോയന്റ് നേട്ടത്തിൽ 38,989.74ലിലും നിഫ്റ്റി 131 പോയന്റ് ഉയർന്ന് 11,571.20ലുമാണ് വ്യാപരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1260 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1236 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല. വേദാന്ത, കോൾ ഇന്ത്യ, എംആന്റ്എം, ഐഒസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യെസ് ബാങ്ക്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, വിപ്രോ തുടങ്ങിയ ഓഹരികൽ നഷ്ടത്തിലുമായിരുന്നു. ലോഹം, വാഹനം, ബാങ്ക്, ഊർജം, ഇൻഫ്ര, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

from money rss http://bit.ly/2nsHFkG
via IFTTT