121

Powered By Blogger

Monday, 30 December 2019

2010-2019: സാമ്പത്തികമേഖലയിലേയ്‌ക്കൊരു തിരഞ്ഞുനോട്ടം

ഡിസംബർ 31ന് ഒരുദശാബ്ദം അവസാനിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ കാലഘട്ടമാണ് കടന്നുപോകുന്നത്. കാഴ്ചപ്പാടുകളും ജീവിതരീതികളും മാറ്റിമറിച്ച ദശകമെന്നുതന്നെ പറയാം. ഒന്നുതിരിഞ്ഞുനോക്കാം. കഴിഞ്ഞ പത്തുവർഷത്തെ സാമ്പത്തികമേഖലയിലെ അതിപ്രധാനമായ സംഭവങ്ങൾ ഏതൊക്കെയന്ന്. 2010 ലോകത്ത് ആദ്യമായി ഐ പാഡ് അവതരിപ്പിച്ച് ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ്. ഇൻസ്റ്റഗ്രാം പ്രചാരത്തിലായി. വാട്ട്സ് ആപ്പ് ഇന്ത്യയിലെത്തി. നെറ്റ്ഫ്ളിക്സ് അന്താരാഷ്ട്രതലത്തിൽ സേവനം ആരംഭിച്ചു....

സെന്‍സെക്‌സില്‍ 100 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 100 പോയന്റ് താഴ്ന്ന് 41,458ലും നിഫ്റ്റി 0.21 ശതമാനം നഷ്ടത്തിൽ 12,230ലുമെത്തി. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എംആന്റ്എം, ഹീറോ മോട്ടോർകോർപ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ 0.5 ശതമാനംമുതൽ ഒരുശതമാനംവരെ നഷ്ടത്തിലാണ്. ബിഎസ്ഇയിലെ 848 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 673 ഓഹരികൾ നേട്ടത്തിലുമാണ്. 73 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഗെയിൽ, ആക്സിസ് ബാങ്ക്,...

നിഫ്റ്റി 12,250ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: നേട്ടത്തടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ കാര്യമായ നേട്ടമില്ലാതെ ക്ലോസ് ചെയ്തു. സെൻസെക്സ് 17.14 പോയന്റ് താഴ്ന്ന് 41,558ലും നിഫ്റ്റി 10.10 പോയന്റ് ഉയർന്ന് 12,255.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1423 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1108 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 192 ഓഹരികൾക്ക് മാറ്റമില്ല. വാഹനം, ലോഹം, എഫ്എംസിജി, ഫാർമ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. പൊതുമേഖല...

അടുത്തവര്‍ഷം കരുതലായി ഒരു ലക്ഷം ടണ്‍ ഉള്ളി സംഭരിക്കും

2020ൽ കരുതലെന്ന നിലയ്ക്ക് ഒരു ലക്ഷം ടൺ ഉള്ളി സംഭരിച്ചുവെയ്ക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. നടപ്പ് വർഷം 56,000 ടൺ ഉള്ളി സംഭരിച്ചിരുന്നെങ്കിലും തികയാതെവന്ന സാഹചര്യത്തിലാണിത്. രാജ്യത്തെ വിവിധയിടങ്ങളിൽ ഇപ്പോഴും ഉള്ളിവില കിലോഗ്രാമിന് 100 രൂപയിൽകൂടുതലാണ്. ഇറക്കുമതിയെ ആശ്രയിച്ചിട്ടും വില പിടിച്ചുനിർത്താൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. നാഫെഡിനായിരിക്കും ഉള്ളി സംഭരണത്തിന്റെ ചുമതല. മാർച്ച്-ജൂലായ് മാസങ്ങളിൽ കർഷകരിൽനിന്ന് ശേഖരിക്കുന്ന ഉള്ളി ദീർഘകാലം...

എയര്‍ടെല്‍ മിനിമം റീച്ചാര്‍ജ് പ്ലാന്‍ നിരക്ക് ഇരട്ടിയാക്കി

മുംബൈ: എയർടെൽ മിനിമം റീച്ചാർജ് വാലിഡിറ്റി പ്ലാൻ തുക 95 ശതമാനം വർധിപ്പിച്ചു. 23 രൂപയിൽനിന്ന് 45 രൂപയായാണ് കൂട്ടിയത്. ഡിസംബർ 29 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിലായി. ഇതോടെ എയർടെല്ലന്റെ വാലിഡിറ്റി പ്ലാനിൽ ഏറ്റവും കുറഞ്ഞതുകയായി 45 രൂപ. കാലാവധിയിൽമാറ്റംവരുത്തിയിട്ടില്ല. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. കുറഞ്ഞ വാലിഡിറ്റി പ്ലാനിൽ കമ്പനി ഒറ്റയടിക്ക് 22 രൂപയാണ് വർധിപ്പിച്ചത്. 45 രൂപയോ അതിലധികമോ റീചാർജ് ചെയ്യാത്തവരുടെ സേവനം 15 ദിസവത്തെ ഗ്രേസ് പിരിയഡുകൂടി നൽകി...