121

Powered By Blogger

Tuesday 31 March 2020

പാഠം 67: വിപണി ഇടിയുമ്പോള്‍ 10%ലേറെ ആദായം നല്‍കുന്ന ഓഹരികളില്‍ നിക്ഷേപിക്കാം

ബാങ്കുകൾ നിക്ഷേപ പലിശ കുത്തനെ കുറയ്ക്കുന്നു. ലഘു നിക്ഷേപ പദ്ധതികളിൽനിന്നുള്ള ആദായം ഒരുകാലത്തുമില്ലാത്ത രീതിയിൽ താഴുന്നു. ഓഹരി വിപണിയാകട്ടെ എക്കാലെത്തും വലിയ ചാഞ്ചാട്ടത്തിലുമാണ്. ഈ സാഹചര്യത്തെ എങ്ങനെ നേരിടാനാകുമെന്ന് ആത്മവിശ്വാസത്തോടെ ഈ പാഠത്തിൽ ആലോചിക്കാം. ലാഭവിഹിതം നൽകുന്ന ഓഹരികൾ അതിനൊരു പരിഹാരമാണ് മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുകയെന്നത്. മികച്ച അടിസ്ഥാനമുള്ള ഓഹരിയായാൽ അവയുടെ വില എക്കാലത്തും ഉയർന്നുകൊണ്ടിരിക്കും. അവയിൽ പലതും പെട്ടെന്നുണ്ടാകുന്ന ആഘാതത്തിൽ ഉലയുന്നവയുമല്ല. എന്നാൽ കോവിഡ് മഹാമാരിയിൽ മികച്ച ഓഹരികളിൽ പലതിനും പിടിച്ചുനിൽക്കാനായില്ല. പല ഓഹരികളുടെയും വില 50ശതമാനത്തിലേറെ താഴെപ്പോയി. 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലുമെത്തി. ദീർഘകാല ലക്ഷ്യത്തോടെ, മികച്ച അടിസ്ഥാനമുള്ള കൂടുതൽ ലാഭവിഹിതം നൽകുന്ന ഓഹരികളിൽ നിക്ഷേപിക്കാൻ യോജിച്ച സമയമാണിത്. പത്തുശതമാനത്തിലേറെ ഡിവിഡന്റ് യീൽഡുള്ള നിരവധി ഓഹരികൾ ഇപ്പോൾ താഴ്ന്ന നിലവാരത്തിൽ ലഭ്യമാണ്. മികച്ച ഓഹരികൾ ചൂണ്ടയിട്ട് പിടിക്കാൻ പറ്റിയ അവസരമാണ് നിക്ഷേപകർക്ക് മുന്നിലുള്ളത്. മികച്ച മാനേജുമെന്റ്, പ്രവർത്തന ഫലങ്ങളിലെ മികവ്, ലാഭവിഹിതം എന്നിവ നോക്കി ഓഹരികൾ തിരഞ്ഞെടുക്കാം. മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികൾ Company Divident per share(Rs) Divident yield(%) Share price 52 week high/low BSE Financial 30 11.63 296 648- 275 IOCL Refineries 9.25 11.05 81 170.75-74.45 NLC India Energy 4.53 10.32 44 72.70-34.95 OIL India Oil Exploration 10.25 12.58 83 189.70-63.50 Polyplex Corporation Chemicals 51 17.30 300 657.30-282.50 PTC India Energy 4.0 10.32 39 78.50-32.40 SJVN ​Energy 2.15 10.36 20 27.75-17.15 REC Financial 11 12.39 89 169.55-78.75 Ucal Fuel Automobile 9 12.38 72 185.10-61.35 Graphite India graphite products 55 41.17 128 479-103.00 *Data as on April 1, 2020. **List is incomplete 10ശതമാനത്തിലേറെ ഡിവിഡന്റ് യീൽഡുള്ളതും അഞ്ചുവർഷം തുടർച്ചായായി ലാഭവിഹിതം നൽകിവരുന്നതുമായ കമ്പനികളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലാഭവിഹിതം മുടങ്ങില്ല ഓഹരി വിലയിലെ ചാഞ്ചാട്ടത്തിനിടയിലും ലാഭവിഹിതത്തിന് സാധ്യതയുള്ളതുകൊണ്ട് ഇത്തരം ഓഹരികളിൽ നിക്ഷേപിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്. ഓഹരികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. തുടർച്ചയായി അഞ്ചുവർഷമെങ്കിലും ലാഭവിഹിതം നൽകുന്ന ഓഹരികൾമാത്രം പരിഗണിക്കുക. ഇടയ്ക്കെപ്പോഴെങ്കിലും ലാഭവിഹിതം പ്രഖ്യാപിക്കുന്ന കമ്പനികളിൽനിന്ന് മാറിനിൽക്കുക. കമ്പനിയുടെ പ്രകടനം സ്ഥിരതയാർന്നതല്ലെങ്കിൽ നഷ്ടമുണ്ടായേക്കാം. എന്താണ് ഡിവിഡന്റ് യീൽഡ് ? ഓഹരിയുടെ മാർക്കറ്റ് വിലയും കമ്പനികൾ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീൽഡിലൂടെ വ്യക്തമാകുന്നത്. ഉദാഹരണം നോക്കാം. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് കമ്പനി 50 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചുവെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ ഓഹരിയൊന്നിന് 5 രൂപ ആയിരിക്കും ഡിവിഡന്റായി ഓഹരി ഉടമയ്ക്ക് ലഭിക്കുക. ഇതേ ഓഹരിക്ക് ഇപ്പോൾ മാർക്കറ്റിൽ 50 രൂപയാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിലും ഈ ഓഹരിയുടെ നിലവിലുള്ള ഡിവിഡന്റ് യീൽഡ് 10 ശതമാനമായിരിക്കും. (5/50x100). ഒരു സൂത്രവാക്യത്തിലേക്ക് സംഗ്രഹിച്ചാൽ ഡിവിഡന്റ് യീൽഡ് = Divident / Market Price x 100. നേട്ടം രണ്ടുതരത്തിൽ മികച്ച ലാഭവിഹിതം നൽകുന്ന ഓഹരികളിൽ നിക്ഷേപിച്ചാൽ രണ്ടുതരത്തിൽ മെച്ചമുണ്ട്. പലിശയ്ക്ക് സമാനമായ നേട്ടം ലാഭവിഹിതത്തിലൂടെ ലഭിക്കുന്നതോടൊപ്പം മികച്ച നിലവാരത്തിൽ ഓഹരി വിലയെത്തിയാൽ വിറ്റ് ലാഭമെടുക്കുകയുമാകാം. ലാഭവിഹിതം വീണ്ടും നിക്ഷേപിച്ചിച്ചാൽ ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയിൽതന്നെ വീണ്ടും നിക്ഷേപിച്ചും മികച്ച നേട്ടമുണ്ടാക്കാം. ഓഹരി വിപണിയിലെ ശബ്ദകോലാഹലങ്ങളിൽനിന്നുമാറി ദിവസേനയുള്ള വാങ്ങലുകളോ വിൽപ്പനയോ ഒഴിവാക്കി താഴ്ന്ന നിലവാരത്തിൽ മികച്ച ഓഹരികൾ കണ്ടെത്തി വാങ്ങി, ലാഭവിഹിതംകൂടി ആ ഓഹരിയിൽതന്നെ നിക്ഷേപിച്ച് ദീർഘകാലം കാത്തിരുന്നാൽ മികച്ച നേട്ടംതന്നെ നിക്ഷേപകന് സ്വന്തമാക്കാം. feedbacks to: antonycdavis@gmail.com മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്തത്തിൽവേണം നിക്ഷേപിക്കാൻ.

from money rss https://bit.ly/3bLcGnx
via IFTTT

ചാഞ്ചാട്ടം തുടരുന്നു: സെന്‍സെകില്‍ 490 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ ട്രേഡർമാർ വിറ്റ് ലാഭമെടുക്കുന്നതാണ് വിപണിയെ ബാധിക്കുന്നത്. സെൻസെക്സ് 490 പോയന്റ് നഷ്ടത്തിൽ 28977ലും നിഫ്റ്റി 142 പോയന്റ് താഴ്ന്ന് 8454ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി ബാങ്ക്, ഐടി സൂചികകൾ രണ്ടുശതമാനവും വാഹന സൂചിക 1.50ശതമാനവും ലോഹം 1.38 ശതമാനവും ഓയിൽ ആന്റ് ഗ്യാസ് 1.55 ശതമാനവും നഷ്ടത്തിലാണ്. ഏഷ്യൻ വിപണികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിക്കി 1.58 ശതമാനവും ഹാങ്സെങ് ഒരുശതമാനവും തയ് വാൻ സൂചിക എട്ടുശതമാനവും കോസ്പി അഞ്ചുശതമാനവും നഷ്ടത്തിലാണ്. ഇന്റസിൻഡ് ബാങ്ക്, ബ്രിട്ടാനിയ, സീ എന്റർടെയൻമെന്റ്, സിപ്ല, ഗെയിൽ, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കൊട്ടക് മഹീന്ദ്ര, ഇൻഫോസിസ്, അദാനി പോർട്സ്, എസ്ബിഐ, ടെക് മഹീന്ദ്ര, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

from money rss https://bit.ly/3dM5JEQ
via IFTTT

നാസിക്കിലെ ഉള്ളിവിതരണ കേന്ദ്രം അടച്ചു

മുംബൈ: രാജ്യത്തെ എറ്റവും വലിയ ഉള്ളിവിപണിയായ നാസിക്കിലെ ലസൽഗാവ് ഉള്ളിവിതരണ കേന്ദ്രം അടച്ചു. ഉള്ളിയുടെ മൊത്ത വിതരണകേന്ദ്രമായ ലസൽഗാവിൽ ലേലവും നിർത്തിവെച്ചിട്ടുണ്ട്. ലസൽഗാവ് മേഖലയിൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണിത്. കേന്ദ്രം അടയ്ക്കണമെന്ന് അഗ്രിക്കൾച്ചർ മാർക്കറ്റിങ് പ്രൊഡ്യൂസേഴ്സ് കമ്മിറ്റിക്ക് ലസൽഗാവ് ഉള്ളി വ്യാപാരി സംഘടനയും ചുമട്ടുതൊഴിലാളികളും നേരത്തേ കത്ത് നൽകിയിരുന്നു. ഇതേത്തുടർന്നാണ് അടയ്ക്കുന്നതെന്ന് എ.പി.എം.സി. ലസൽഗാവ് സെക്രട്ടറി നരേന്ദ്ര വദാവനെ പറഞ്ഞു.

from money rss https://bit.ly/2xE9lbr
via IFTTT

മൊറട്ടോറിയം: ക്രെഡിറ്റ് കാർഡുടമകൾ ആശങ്കയിൽ

കൊച്ചി: റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയം ക്രെഡിറ്റ് കാർഡുകൾക്കും ബാധകമാക്കിയിട്ടുണ്ടെങ്കിലും കാർഡ് കമ്പനികളിൽ നിന്ന് ഇതു സംബന്ധിച്ച വ്യക്തതയില്ല. ഇതോടെ, കാർഡുടമകൾ ആശങ്കയിലായി. മൂന്ന് മാസത്തേക്കാണ് ആർ.ബി.ഐ. വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാത്തരം വായ്പകൾക്കും മൊറട്ടോറിയം ബാധകമാണെന്നാണ് കേന്ദ്ര ബാങ്ക് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. ക്രെഡിറ്റ് കാർഡ് ഇ.എം.ഐ., ക്രെഡിറ്റ് കാർഡ് തിരിച്ചടവ് എന്നിവയും മൊറട്ടോറിയം പരിധിയിൽ വരും. അതായത് മൂന്ന് മാസത്തേക്ക് ക്രെഡിറ്റ് കാർഡ് ഇ.എം.ഐ.യും വായ്പാ തിരിച്ചടവും ഇടപാടുകാർക്ക് മാറ്റിവയ്ക്കാവുന്നതാണ്. പക്ഷെ, ബാങ്കുകളിൽനിന്നും കാർഡ് കമ്പനികളിൽ നിന്നും കാർഡ് കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ഇടപാടുകാർക്ക് തുടർച്ചയായി ലഭിക്കുന്നുണ്ടെന്നാണ് ആക്ഷേപം. അതേസമയം, നിലവിലെ സാഹചര്യത്തിൽ വായ്പാ തിരിച്ചടവുകളും ക്രെഡിറ്റ് കാർഡ് തിരിച്ചടവുകളും മൂന്നു മാസത്തേക്ക് മാറ്റിവെക്കുന്നത് സാമ്പത്തികമായി ഉപഭോക്താക്കൾക്ക് കൂടുതൽ ഞെരുക്കം സൃഷ്ടിക്കുമെന്നാണ് ബാങ്കിങ് വൃത്തങ്ങൾ പറയുന്നത്. അതുകൊണ്ട് കൈയിൽ കാശുള്ളവർ മൂന്നു മാസത്തേക്ക് തിരിച്ചടവുകൾ മാറ്റിവെക്കുന്നതിനു പകരം അതത് മാസങ്ങളിൽ തുക തിരിച്ചടയ്ക്കുന്നതാണ് നല്ലതെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. ഓരോ വായ്പയുടെയും തിരിച്ചടവ് കാലാവധി മാത്രമാണ് മൂന്നു മാസത്തേക്ക് ദീർഘിപ്പിച്ചിട്ടുള്ളത്. ഇതിനുമേലുള്ള പലിശ നിരക്കുകൾ ഒഴിവാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ നിരക്കും കൂടി ചേർത്ത് മൂന്നു മാസം കഴിയുമ്പോൾ ഒരുമിച്ച് അടയ്ക്കേണ്ടതായി വരും.

from money rss https://bit.ly/340Ue7P
via IFTTT

മൊറട്ടോറിയം നടപ്പാക്കി പൊതുമേഖലാ ബാങ്കുകൾ

മുംബൈ: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് നിർദേശിച്ച വായ്പാ മൊറട്ടോറിയത്തിന് ബാങ്കുകൾ മാർഗരേഖ പുറപ്പെടുവിച്ചു. പൊതുമേഖലയിലെ ബാങ്കുകളെല്ലാം മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ഇ.എം.ഐ. അടയ്ക്കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ചില ബാങ്കുകൾ ഇക്കാലയളവിലെ പലിശയും ഒഴിവാക്കി. അതേസമയം, ഇലക്ട്രോണിക് ക്ലിയറിങ് സംവിധാനം (ഇ.സി.എസ്.) ഉപയോഗിച്ച് മാസംതോറും നിശ്ചിത തീയതിയിൽ അക്കൗണ്ടിൽനിന്ന് നേരിട്ട് ഇ.എം.ഐ. അടയ്ക്കുന്നവർക്ക് ആനുകൂല്യം വേണമെങ്കിൽ ഇക്കാര്യം ബാങ്ക് ശാഖകളെ അറിയിക്കണം. ഇ-മെയിൽ, മൊബൈൽ ഫോൺ എന്നിവ വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ ഇക്കാര്യം അറിയിക്കാം. ബാങ്ക് ശാഖകളിൽ നേരിട്ട് എത്തണമെന്നില്ല. മിക്ക ബാങ്കുകളും ആർ.ബി.ഐ.യുടെ നിർദേശപ്രകാരം ഇ.എം.ഐ.യും പലിശയും പ്രവർത്തന മൂലധനത്തിനുള്ള പലിശയും തിരിച്ചടയ്ക്കുന്നതിന് മൂന്നു മാസത്തെ മൊറട്ടോറിയം നൽകിയിട്ടുണ്ട്. വായ്പാ തിരിച്ചടവ് കാലാവധിയും മൂന്നു മാസം നീട്ടി. ഇതു സംബന്ധിച്ച് ചില ബാങ്കുകൾ അവരുടെ ഉപഭോക്താക്കൾക്ക് സന്ദേശമയച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാ ഭവന - വാഹന - കാർഷിക വായ്പകൾക്കും ഇതു ബാധകമായിരിക്കും. നിയമപരമായ തടസ്സമുള്ളതിനാൽ സ്വയം ഇ.സി.എസ്. രീതിയിലുള്ള വായ്പാ തിരിച്ചടവ് റദ്ദാക്കില്ലെന്ന് യൂണിയൻ ബാങ്ക് അറിയിച്ചു. ഇളവ് ആവശ്യമുള്ളവർ ബാങ്ക് ശാഖകളെ അറിയിക്കണം. അതേസമയം ഐ.ഡി.ബി.ഐ. ബാങ്ക് മൊറട്ടോറിയം ആവശ്യമില്ലാത്തവർ അറിയിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അതേസമയം, പണ ലഭ്യതയുള്ളവർ കഴിയുമെങ്കിൽ പതിവു രീതിയിൽ വായ്പകൾ തിരിച്ചടയ്ക്കണമെന്നും ബാങ്കുകൾ അഭ്യർഥിക്കുന്നു.

from money rss https://bit.ly/2WWSWJG
via IFTTT

ചരിത്രത്തിലാദ്യമായി ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്കുകള്‍ 1.40 ശതമാനംവരെ കുറച്ചു

കൊച്ചി: പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പി.പി.എഫ്.) ഉൾപ്പെടെയുള്ള ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് 0.70 മുതൽ 1.40 ശതമാനം വരെ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. സ്മോൾ സേവിങ്സ് സ്കീമുകളുടെ പലിശനിരക്ക് ഏപ്രിൽ ഒന്നിന് കുറയ്ക്കുമെന്ന് മാതൃഭൂമഡോട്ട്കോം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പി.പി.എഫ്., സുകന്യ സമൃദ്ധി യോജന എന്നിവയുടെ നിരക്ക് 0.80 ശതമാനം കുറയും. ഇതോടെ ഇവയുടെ പലിശ യഥാക്രമം 7.1 ശതമാനവും 7.6 ശതമാനവുമായി കുറയും. ദേശീയ സമ്പാദ്യ പദ്ധതിയുടെ പലിശ 1.10 ശതമാനം കുറഞ്ഞ് 6.8 ശതമാനവും കിസാൻ വികാസ് പത്രയുടേത് 0.70 ശതമാനം കുറഞ്ഞ് 6.9 ശതമാനവുമാകും. അഞ്ചു വർഷക്കാലാവധിയുള്ള സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീമിന്റെ പലിശ 1.20 ശതമാനമാണ് കുറച്ചിരിക്കുന്നത്. ഇതോടെ ഇതിന് 7.4 ശതമാനം മാത്രമാകും നേട്ടം. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, റെക്കറിങ് ഡെപ്പോസിറ്റ് എന്നിവയുടെ നിരക്ക് ഒരു ശതമാനം മുതൽ 1.4 ശതമാനം വരെയാണ് കുറയുക. പുതിയ നിരക്കുകൾക്ക് ഏപ്രിൽ മുതൽ ജൂൺ വരെയാണ് ബാധകം. മൂന്നുമാസത്തിലൊരിക്കലാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ സർക്കാർ പരിഷ്കരിക്കുന്നത്.

from money rss https://bit.ly/2X0RJkn
via IFTTT

വിപണിയില്‍ ആശ്വാസ റാലി: സെന്‍സെക്‌സ് 1028 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നഷ്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ വിപണിയിൽ ആശ്വാസ റാലി. നിഫ്റ്റി വീണ്ടും 8,600ന് അരികെയെത്തി. സെൻസെക്സ് 1028 പോയന്റും ഉയർന്നു. മാസത്തിന്റെ അവസാന ദിനം മികച്ചനേട്ടത്തിലാണ് ഓഹരി വിപണി ക്ലോസ് ചെയ്തത്. സെൻസെക്സ് 1028.17 പോയന്റ് നേട്ടത്തിൽ 29468.49ലും നിഫ്റ്റി 316.65 പോയന്റ് ഉയർന്ന് 8597.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1495 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 767 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 150 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, ബ്രിട്ടാനിയ, റിലയൻസ്, ഐടിസി, ഗെയിൽ തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഇൻഡസിന്റ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, സിപ്ല, സീ എന്റർടെയ്ൻമെന്റ്, ബാജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു. എനർജി സൂചിക ഏഴുശതമാനത്തോളം നേട്ടമുണ്ടാക്കി. എഫ്എംസിജി, ലോഹം, ഐടി, ഫാർമ വിഭാഗങ്ങളിലെ സൂചികകളും നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് 2.5ശതമാനവും സ്മോൾ ക്യാപ് 3 ശതമാനവും ഉയർന്നു. ചൈനയിലെ നിർമാണമേഖല സജീവമായതാണ് ഏഷ്യൻ വിപണികളെ തുണച്ചത്. ചൈനയിലെ പിഎംഐ ഫെബ്രുവരിയിലെ 35.7ൽനിന്ന് മാർച്ചിൽ 52 ലേയ്ക്ക് കുതിച്ചത് നിക്ഷേപകരിൽ ആത്മവിശ്വാസം പകർന്നു.

from money rss https://bit.ly/2USErUD
via IFTTT

ഇന്ത്യയും ചൈനയും ഒഴികെയുള്ള രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലാകും: യുഎന്‍

കോവിഡ് വ്യാപനത്താൽ ഇന്ത്യയും ചൈനയുമൊഴികെയുള്ള വികസ്വര രാഷ്ട്രങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുമെന്ന് യുഎൻ. ലക്ഷം കോടി ഡോളറിന്റെ നഷ്ടമാകും വികസിത രാഷ്ട്രങ്ങൾക്കുൾപ്പടെയുണ്ടാകുക. ഇത് ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗവും വികസ്വര രാഷ്ട്രങ്ങളിലാണ് ജീവിക്കുന്നത്. കോവിഡ് 19 പ്രതിസന്ധിയിൽനിന്ന് രാജ്യങ്ങളെ രക്ഷിക്കാൻ 2.5 ലക്ഷം കോടി ഡോളറിന്റെ രക്ഷാ പാക്കേജ് ആവശ്യമായിവരുമെന്നും യുഎൻ വ്യക്തമാക്കി. ചരക്ക് കയറ്റുമതിയെ ആശ്രയിച്ചുകഴിയുന്ന രാജ്യങ്ങൾക്ക് രണ്ടുവർഷത്തിനുള്ളിൽ രണ്ട് ലക്ഷം കോടി ഡോളർ മുതൽ മൂന്നു ലക്ഷം കോടി ഡോളർവരെ കുറവുണ്ടാകാം. ആഗോള സാമ്പത്തിക മാന്ദ്യം വികസ്വര രാഷ്ട്രങ്ങളെ വൻതോതിൽ ബാധിക്കുമെങ്കിലും ഇന്ത്യയും ചൈനയും അതിൽനിന്ന് എങ്ങനെ ഒഴിവാക്കപ്പെടുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല.

from money rss https://bit.ly/3dJNpvS
via IFTTT

10 പൊതുമേഖല ബാങ്കുകള്‍ ബുധനാഴ്ചമുതല്‍ നാലാകും: അറിയാം 10 കാര്യങ്ങള്‍

രാജ്യത്തെ 10 പൊതുമേഖലാ ബാങ്കുകൾ ബുധനാഴ്ച നാലായി ചുരുങ്ങും. ബാങ്കിങ് ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയൊരു ലയനം നടക്കുന്നത്. 2019 ഓഗസ്റ്റിലാണ് പത്ത് പൊതുമേഖല ബാങ്കുകൾ ലയിച്ച് നാലാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. 27 പൊതുമേഖല ബാങ്കുകളാണ് രാജ്യത്തുണ്ടായയിരുന്നത്. 2017ൽ ബാങ്കുകളുടെ എണ്ണം 12ലേയ്ക്ക് ചുരുങ്ങിയിരുന്നു. കോവിഡ് ബാധയുടെ ഭാഗമായി ബാങ്കുകളുടെ ലയനം നീട്ടിവെച്ചേക്കാമെന്ന അഭ്യൂഹം വ്യാപകമായിരുന്നു. എന്നാൽ അതിന് മാറ്റമുണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. ലയനവുമായി ബന്ധപ്പെട്ട് അറിയാം 10 കാര്യങ്ങൾ 1 ഓറിയന്റൽ ബാങ്ക ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും. ഇതോടെ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കാവും പിഎൻബി. ഒന്നാം സ്ഥാനം എസ്ബിഐയ്ക്കാണ്. 2 സിൻഡിക്കേറ്റ് ബാങ്ക് കനാറാ ബാങ്കിലാണ് ലയിക്കുക. ഇതോടെ കാനാറ ബാങ്ക് രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കാകും. 3അലഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലാണ് ലയിക്കുക. 4ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലാണ് ലയിക്കുക. 5 നിക്ഷേപകർ ഉൾപ്പടെയുള്ള ഉപഭോക്താക്കൾ ഏതുബാങ്കിലാണോ ലയിച്ചത് അതിന്റെ ഭാഗമാകും. 6ലയനത്തിനുശേഷം 12 പൊതുമേഖല ബാങ്കുകളാണ് അവശേഷിക്കുക. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനാറ ബാങ്ക്, യുണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നിവയാണവ. മറ്റ് ആറ് സ്വതന്ത്ര പൊതുമേഖല ബാങ്കുകൾ: ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് സിൻഡ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെ്ൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ. 7 ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ആൻഡ് യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ശാഖകൾ ബുധനാഴ്ച(2020 ഏപ്രിൽ 1)മുതൽ പഞ്ചാബ് നാഷണൽ ബാങ്കായി മാറും. 8സിൻഡിക്കേറ്റ് ബാങ്ക് ബ്രാഞ്ചുകൾ കാനാറ ബാങ്കായി മാറും. 9 അതുപോലെ അലഹബാജ് ബാങ്ക് ബ്രാഞ്ചുകൾ ഇന്ത്യൻ ബാങ്കായി മാറും. 10 ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യുണിയൻ ബാങ്കായും മാറും. രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായ പിഎൻബി കൈകാര്യം ചെയ്യുന്ന ബിസിനസ് ഇതോടെ 17.94 ലക്ഷം കോടിയാകും. നാലാമത്തെ വലിയ ബാങ്കായ കാനാറ ബാങ്കിന്റെ ബിസിനസ് 15.20 ലക്ഷം കോടിയുടേതാകും. അഞ്ചാമത്തെ വലിയ ബാങ്കായ യൂണിയൻ ബാങ്കിന്റെ ബിസിനസ് 14.59 കോടി രൂപയുടേതാകും. ഏഴാമത്തെ വലിയ ബാങ്കായ ഇന്ത്യൻ ബാങ്കിന്റെ ബിസിനസ് 8.08 ലക്ഷം കോടി രൂപയുടേതാകും. ഒന്നാമത്തെ വലിയ ബാങ്കായ എസ്ബിഐ കൈകാര്യം ചെയ്യുന്നതാകട്ടെ 52.05 ലക്ഷം കോടിയുടെ ബിസിനസാണ്.

from money rss https://bit.ly/2w0QHdc
via IFTTT

Monday 30 March 2020

ചൈനയിലെ മാന്ദ്യം 1.1 കോടി ജനങ്ങളെ ദരിദ്രരാക്കുമെന്ന് ലോക ബാങ്ക്

ന്യൂയോർക്ക്: ചൈനയിലെ വളർച്ച സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ കിഴക്കനേഷ്യയിലെ 1.10 കോടി പേർ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന് ലോക ബാങ്കിന്റെ മുന്നറിയിപ്പ്. കോവിഡ് ബാധയിൽനിന്ന് വിമുക്തിനേടി മികച്ച സാഹചര്യം ചൈനയിലുണ്ടായാലും വളർച്ച 2.3ശതമാനമായി കുറുയും. 2019ൽ 6.1ശതമാനമായിരുന്നു ചൈനയിലെ വളർച്ച. ലോക ജനസംഖ്യയുടെ അഞ്ചിൽ രണ്ടുപേരും ഏതെങ്കിലും തരത്തിലുള്ള അടച്ചിടലിന്റെ ആഘാതം അനുഭവിക്കുന്നവരാണ്. വ്യാപാര സ്ഥാപനങ്ങൾ പൂട്ടിയിട്ടതും ഗതാഗതം നിർത്തിവെച്ചതും കാര്യമായിതന്നെ ബാധിക്കും. കോവിഡ് പൊട്ടിപുറപ്പെട്ട രാജ്യമായ ചൈന താൽക്കാലികമായി ഉയർത്തെഴുന്നേറ്റാലും മാന്ദ്യത്തെ നേരിടേണ്ടിവരുമെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. കോവിഡ് വ്യാപകമാകുന്നതിനും രണ്ടുമാസം മുമ്പ് ചൈന 5.9 ശതമാനം വളർച്ചനേടുമെന്നായിരുന്നുലോക ബാങ്കിന്റെ സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്. ഇതുതന്നെ 1990നുശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കാണ്. വ്യാപാരം, വിനോദസഞ്ചാരം, ചരക്കുനീക്കം എന്നിവയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളാകും കടുത്ത ഭീഷണി നേരിടേണ്ടിവരികയെന്നും ലോക് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ആദിത്യ മാറ്റോ വ്യക്തമാക്കി.

from money rss https://bit.ly/39oGdlC
via IFTTT

എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി ഏപ്രില്‍ 17വരെ നീട്ടി

ന്യൂഡൽഹി: ഭാരതി എയർടെൽ പ്രീ പെയ്ഡ് പ്ലാനുകളുടെ കാലാവധി ഏപ്രിൽ 17വരെ നീട്ടി. രാജ്യത്ത് മൂന്നാഴ്ച അടച്ചിടൽ പ്രഖ്യാപിച്ചതിനെതുടർന്ന് താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ടാണ് കാലാവധി നീട്ടുന്നതെന്ന് എയർടെൽ അറിയിച്ചു. 10 രൂപയുടെ സംസാരസമയവും എയർടെൽ ഇതോടൊപ്പം നൽകും. എട്ടുകോടി ഉപഭോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കും. 48 മണിക്കൂറിനുള്ളിൽ ഈ ആനുകൂല്യം ലഭ്യമാകും. കോവിഡ് ബാധ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ മാർച്ച് 25നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമൊട്ടാകെ അടിച്ചിടുന്നതായി പ്രഖ്യാപിച്ചത്.

from money rss https://bit.ly/33XSPii
via IFTTT

ആത്മവിശ്വാസത്തോടെ വിപണി: സെന്‍സെക്‌സില്‍ 550 പോയന്റ് നേട്ടം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽ പാതിയോളം തിരിച്ചുപിടിച്ച് ഓഹരി വിപണി. സെൻസെക്സ് 550 പോയന്റ് നേട്ടത്തിൽ 28990ലും നിഫ്റ്റി 174 പോയന്റ് ഉയർന്ന് 8455ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 513 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 82 ഓഹരികൾ നഷ്ടത്തിലുമാണ്. 27 ഓഹരികൾക്ക് മാറ്റമില്ല. മിക്കവാറും സെക്ടറൽ സൂചികകൾ നേട്ടത്തിലാണ്. ബാങ്ക് നിഫ്റ്റി 1.85ശതമാനവും ഐടി 1.79ശതമാനവും സ്മോൾ ക്യാപ് 1.51 ശതമാനവും മിഡ്ക്യാപ് 1.39 ശതമാനവും നേട്ടത്തിലാണ്. വാഹനം, ലോഹം, ഓയിൽആൻഡ്ഗ്യാസ് തുടങ്ങിയ സൂചികകളും നേട്ടത്തിൽതന്നെ. ഹിൻഡാൽകോ, വേദാന്ത, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ്, ഗെയിൽ, ആക്സിസ് ബാങ്ക്, റിലയൻസ്, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഡസിന്റ് ബാങ്ക്, ഭാരതി എയർടെൽ, മാരുതി സുസുകി, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ആഗോള വ്യാപകമായി കൊവിഡ് ബാധമൂലം ആശങ്കയിലായ സാഹചര്യത്തിൽ ചൈനയിൽനിന്ന് ആശ്വാസകരമായ വാർത്ത പുറത്തുവന്നതാണ് വിപണിക്ക് തുണയായത്. ഫെബ്രുവരിയിൽ 35.7എന്ന റെക്കോഡ് താഴ്ചയിലെത്തിയചൈനയിലെ പിഎംഐ മാർച്ചിൽ 52.0ലേയ്ക്ക് കുതിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/2WXCCrV
via IFTTT

പാർക്കിങ് ഫീസ്‌ ഭാരവുമായി വിമാനക്കമ്പനികൾ

മുംബൈ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വ്യോമഗതാഗതം നിർത്തിയതോടെ വ്യോമയാന കമ്പനികൾക്ക് പാർക്കിങ് ഫീസും വിമാനങ്ങളുടെ പരിപാലനച്ചെലവും ഭാരമാവുന്നു. എയർ ഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ എയർ, വിസ്താര, എയർഏഷ്യ കമ്പനികളുടേതായി 650 -ഓളം വിമാനങ്ങളാണ് രാജ്യത്തുള്ളത്. ഇവയെല്ലാം പല വിമാനത്താവളങ്ങളിലായി പാർക്ക് ചെയ്തിരിക്കുകയാണിപ്പോൾ. മാർച്ച് 31 വരെയാണ് ആദ്യം സർവീസ് നിർത്തിയതെങ്കിലും പിന്നീടിത് ഏപ്രിൽ 14 വരെ നീട്ടി. എന്നു സർവീസ് പുനരാരംഭിക്കുമെന്നതിൽ ഇനിയും വ്യക്തതയില്ല. ലോക്ഡൗൺ തീരുമ്പോൾ സർവീസുകൾ തുടങ്ങിയാലും എണ്ണം തീരെ കുറവായിരിക്കും. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി വിമാനക്കമ്പനികൾ ജീവനക്കാരെ വീടുകളിലേക്ക് വിട്ടിട്ടുണ്ട്. വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിന് വിമാനത്താവളങ്ങളിൽ പാർക്കിങ് ഫീസ്, ഹൗസിങ് ഫീസ് എന്നിങ്ങനെ രണ്ടിനത്തിൽ പണം ഈടാക്കുന്നുണ്ട്. വിമാനത്തിന്റെ ഭാരംനോക്കി മണിക്കൂർ അടിസ്ഥാനത്തിൽ ഓരോ വിമാനത്താവളങ്ങളിലും ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് ചെറുവിമാനങ്ങൾക്ക് ദിവസം 30,000 രൂപ മുതൽ 50,000 രൂപ വരെയും വലിയ വിമാനങ്ങൾക്ക് ഒരുലക്ഷം രൂപവരെയുമാണ് നൽകേണ്ടിവരിക. ലൈവ് എയർട്രാഫിക് വെബ്സൈറ്റായ ഫ്ളൈറ്റ് റഡാർ 24 -ന്റെ കണക്കുപ്രകാരം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഏറ്റവുമധികം വിമാനങ്ങൾ പാർക്ക് ചെയ്യുന്നത്. 205 എണ്ണമാണ് ഇവിടെയുള്ളത്. മുംബൈയിൽ നൂറിനടുത്ത് വിമാനങ്ങളുണ്ട്. ബെംഗളൂരു - 71, ഹൈദരാബാദ് 61, കൊൽക്കത്ത - 54, ചെന്നൈ - 53 എന്നിങ്ങനെയാണ് കണക്ക്. ഈ ആറു വിമാനത്താവളങ്ങളിലായാണ് 85 ശതമാനം വിമാനങ്ങളുമുള്ളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളും കമ്പനികൾ പാർക്കിങ്ങിനായി ഉപയോഗിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വിമാനക്കമ്പനികൾ 60 കോടി രൂപ പാർക്കിങ് ഫീയായി നൽകേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വരുമാനമില്ലാത്ത സാഹചര്യത്തിൽ അവർക്ക് ഈ തുക ഭാരമായി മാറും. മാത്രമല്ല, പല കമ്പനികളും ഭീമമായ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. പാർക്കിങ് ഫീസ് ഒഴിവാക്കണമെന്ന് കമ്പനികൾ സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. 'കാപ' സെന്റർ ഫോർ ഏവിയേഷന്റെ കണക്കുപ്രകാരം ഇപ്പോഴത്തെ നിലയിൽ 2021 ജൂൺ 30 വരെ ഇന്ത്യൻ വ്യോമയാന കമ്പനികൾക്ക് ആകെ 360 കോടി ഡോളറിന്റെ (27,000 കോടി രൂപ) നഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്. ഏപ്രിൽ 15 നുശേഷം സർവീസ് പുനരാരംഭിച്ചാലുള്ള സ്ഥിതിയാണിത്.

from money rss https://bit.ly/2WVZJmI
via IFTTT

കൊറോണ: സാമ്പത്തികവർഷംനീട്ടണമെന്ന് വ്യവസായലോകം

മുംബൈ: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ 2019-'20 സാമ്പത്തികവർഷം 15 മാസമായി നീട്ടണമെന്ന് ഓഡിറ്റർമാരും വിവിധ വ്യവസായ സംഘടനകളും കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു. സർക്കാർ ഇക്കാര്യം പരിശോധിക്കുന്നതായും ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് വ്യവസായ വിദഗ്ധരുമായി ചർച്ച ചെയ്യുന്നതായുമാണ് വിവരം. ശുപാർശപ്രകാരം 2019-'20 സാമ്പത്തിക വർഷം ജൂൺ വരെ നീട്ടണം. ജൂലായിൽ തുടങ്ങുന്ന പുതിയ സാമ്പത്തികവർഷം 2021 മാർച്ചിൽ അവസാനിപ്പിക്കാനാകും. കമ്പനികൾക്ക് കണക്കുകൾ പരിശോധിക്കാൻ കൂടുതൽ സമയം നൽകുന്നതിനും ഓഡിറ്റർമാർക്ക് നേരിട്ട് പരിശോധന നടത്താൻ അവസരമൊരുക്കാനുമാണ് സാമ്പത്തികവർഷം നീട്ടണമെന്ന ആവശ്യം ശക്തമാകുന്നത്. അടുത്ത ഏതാനും പാദവർഷങ്ങളിൽ വ്യവസായ ലോകത്ത് കൊറോണയുടെ പ്രത്യാഘാതം നിലനിൽക്കും. ഇക്കാലത്ത് വ്യവസായം മരവിച്ച സ്ഥിതിയിലായിരിക്കുമെന്നും കമ്പനികൾക്ക് നഷ്ടം മാത്രമായിരിക്കും ഉണ്ടാകുകയെന്നും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി വ്യക്തമാക്കി. വിവിധ സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശോധിക്കുന്നതിനും അവരുടെ ആസ്തികളും ബാലൻസ് ഷീറ്റും വിലയിരുത്തുന്നതിനും കൊറോണ തടസ്സമാവുകയാണെന്ന് ഓഡിറ്റിങ് സ്ഥാപനങ്ങളും പറയുന്നു. ലോക്ക് ഡൗൺ കാലത്ത് കമ്പനികളുടെ ബുക്ക് ക്ലോസ് ചെയ്യാനും സാമ്പത്തികറിപ്പോർട്ട് തയ്യാറാക്കാനും പ്രായോഗിക ബുദ്ധിമുട്ടുള്ളതായി കൺസൾട്ടിങ് സ്ഥാപനങ്ങളും പറയുന്നു. സാമ്പത്തികവർഷം നീട്ടുന്നതിലൂടെ കമ്പനികൾക്ക് ഇതിൽ വലിയ ആശ്വാസമാകും ലഭിക്കുക. കമ്പനികൾക്ക് കൂടുതൽ സമയം നൽകേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണെന്ന് നികുതിരംഗത്തെ കൺസൾട്ടൻസി സ്ഥാപനങ്ങൾ സൂചിപ്പിച്ചു. നികുതി നൽകാനുള്ള തീയതി നീട്ടിയിട്ടുണ്ടെങ്കിലും സാമ്പത്തികവർഷം അവസാനിക്കുന്ന സാഹചര്യത്തിൽ മുൻകൂർ നികുതി നൽകാൻ റവന്യൂ വകുപ്പ് പ്രേരിപ്പിക്കുന്നുണ്ട്. സാമ്പത്തികവർഷം നീട്ടുന്നതു വഴി ഇത്തരം സാഹചര്യം ഒഴിവാക്കാനാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ചില വ്യവസായ കൂട്ടായ്മകൾ നടപ്പു സാമ്പത്തികവർഷം 21 മാസം ആക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഡിസംബറിൽ സാമ്പത്തികവർഷം അവസാനിച്ചാൽ പിന്നീട് പുതിയ സാമ്പത്തികവർഷം കലണ്ടർ വർഷത്തിനൊപ്പമാക്കാനാകുമെന്നും ഇവർ പറയുന്നു. സാമ്പത്തിക വർഷവും കലണ്ടർ വർഷവും ഒന്നാക്കുന്നത് നേരത്തേ സർക്കാർ പരിഗണിച്ചിരുന്നതാണ്.

from money rss https://bit.ly/3dEg45v
via IFTTT

നിഫ്റ്റി 8,300ന് താഴെ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നഷ്ടം 1375 പോയന്റ്

മുംബൈ: സാമ്പത്തിക പാക്കേജും ആർബിഐയുടെ നിരക്കുകറയ്ക്കലുംമൂലം കഴിഞ്ഞയാഴ്ച മികച്ച നേട്ടമുണ്ടാക്കിയ ഓഹരി സൂചികകൾ തിങ്കളാഴ്ച കനത്ത നഷ്ടം നേരിട്ടു. സെൻസെക്സ് 1375.27 പോയന്റ്(4.61%)നഷ്ടത്തിൽ 28440.32ലും നിഫ്റ്റി 379.15 പോയന്റ് (4.38%) താഴ്ന്ന് 8281.10ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 924 ഓഹരികൾ നേട്ടത്തിലും 1320 ഓഹരികൾ നഷ്ടത്തിലുമാണ്. 168 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചിക 5.94 ശതമാനവും ഐടി 1.99 ശതമാനവും ഓട്ടോ 5.46 ശതമാനവും ലോഹം 3.25 ശതമാനവും നഷ്ടത്തിലായി. ഫാർമ, എഫ്എംസിജി വിഭാഗം സൂചികകൾമാത്രമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുശതമാനത്തോളം നഷ്ടമുണ്ടാക്കി.കോവിഡ്മൂലംമരിച്ചവരുടെ എണ്ണം 34,000 കവിഞ്ഞത് വിപണിയെ ബാധിച്ചു. ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, എംആൻഡ്എം, ഹീറോ മോട്ടോർകോർപ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സിപ്ല, ടെക് മഹീന്ദ്ര, നെസ് ലെ, ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, കോൾ ഇന്ത്യ, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.

from money rss https://bit.ly/39u5gnt
via IFTTT

സ്‌മോള്‍ സേവിങ്‌സ് സ്‌കീമുകളുടെ പലിശ ഉടനെ കുറയും; നിക്ഷേപകര്‍ ചെയ്യേണ്ടത്

റിസർവ് ബാങ്ക് നിരക്കുകൾ കുറച്ചതോടെ ചെറു നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകൾ താഴാനുള്ള വഴിയൊരുങ്ങി. 25 മുതൽ 30വരെ ബേസിസ് പോയന്റിന്റെ കുറവാണ് ഓരോ നിക്ഷേപ പദ്ധതികളുടെ പലിശയിലുമുണ്ടാകുകയെന്നാണ് വിലയിരുത്തൽ. തുടർച്ചയായ രണ്ട് പാദങ്ങളിൽ ചെറുനിക്ഷേപ പദ്ധതികളുടെ പലിശ കുറച്ചിരുന്നില്ല. ഫെബ്രവരിയിലെ വായ്പാ അവലോകന യോഗത്തിനുശേഷം നിരക്കുകുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. വിപണിയിൽ പണലഭ്യത വർധിപ്പിക്കാനുള്ള നടപടികൾ അന്ന് ആർബിഐ സ്വീകരിച്ചതിനെതുടർന്ന് ബാങ്കുകൾ പലിശ നിരക്ക് കുറച്ചിരുന്നു. നിലവിൽ ഒരുവർഷത്തെ സ്ഥിര നിക്ഷേപത്തിന് എസ്ബിഐ നൽകുന്ന പലിശ 5.9ശതമാനമാണ്. അതേസമയം, ചെറു നിക്ഷേപ പദ്ധതികളുടെ പലിശ ഇതിലുമേറെ കൂടുതലാണ്. ഒരുവർഷം മുതൽ അഞ്ചുവർഷംവരെയുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് 6.9 ശതമാനം മുതൽ 7.7 ശതമാനംവരെയാണ് പലിശ നൽകുന്നത്. മന്ത്ലി ഇംകം സ്കീ(എംഐഎസ്)മിന് 7.6ശതമാനമാണ് ഇപ്പോഴത്തെ പലിശ. സീനിയർ സിറ്റിസൺ സ്കീമിന് 8.6ശതമാനവും പിപിഎഫിന് 7.9ശതമാനവുമാണ് നിരക്ക്. വരുമാനം കുറഞ്ഞവരാണ് കൂടുതലായും ചെറു നിക്ഷേപ പദ്ധതികളെ ആശ്രയിക്കുന്നത്. അതിൽനിന്നുള്ള വരുമാനം കൊണ്ട് ജീവിച്ചുപോകുന്ന നിരവധി മുതിർന്ന പൗരന്മാരുമുണ്ട്. ചെറു നിക്ഷേപ പദ്ധതികളുമായി മത്സരമുള്ളതിനാൽ നിക്ഷേപ പലിശ താഴ്ത്താൻ കഴിയില്ലെന്നും അത് വായ്പ പലിശയെ ബാധിക്കുമെന്നും നേരത്തെ ബാങ്കുകൾ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് സർക്കാർ മൂന്നുമാസത്തിലൊരിക്കൽ പലിശ പരിഷ്കരിക്കുന്ന രീതി ചെറു നിക്ഷേപ പദ്ധതികൾക്കും ബാധകമാക്കിയത്. അതോടെ ഈ പദ്ധതികളുടെ നിക്ഷേപ പലിശയിലും കാര്യമായ കുറവുണ്ടായി. പലിശകുറയ്ക്കലിനെ എങ്ങനെ മറികടക്കാം പലിശകുറയ്ക്കുംമുമ്പ് ദീർഘകാലത്തേയ്ക്ക് സ്ഥിര നിക്ഷേപമിട്ടാൽ ഭാവിയിലുള്ള പലിശ കുറയ്ക്കലിൽനിന്ന് രക്ഷപ്പെടാം.

from money rss https://bit.ly/3dEziYP
via IFTTT

കോവിഡ് ഫണ്ടിലേയ്ക്കുള്ള പണംതട്ടാന്‍ വ്യാജ ഐഡി; സംഭവാന നല്‍കേണ്ടത് ഇങ്ങനെ

വ്യാജ യുപിഐ ഐഡി നൽകി പ്രധാനമന്ത്രിയുടെ എമർജൻസി ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുന്ന പണംതട്ടാൻ ശ്രമം. സമൂഹമാധ്യമങ്ങളിൽ തെറ്റായ യുപിഐ ഐഡി പ്രചരിപ്പിച്ച് പണംതട്ടൽ വ്യാപകമായ സാഹചര്യത്തിലാണ് എസ്ബിഐയുടെ മുന്നറിയിപ്പ്. പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് എമർജൻസി സിറ്റുവേഷൻ(PM-CARES)ഫണ്ടിന്റെ വ്യാജ ഐഡിയാണ് പ്രചരിക്കുന്നത്. pmcares@sbi എന്നതാണ് ശരിയായ യുണിഫൈഡ് പെയ്മെന്റ് ഇന്റർഫെയ്സ്(യുപിഐ)ഐഡി. പിഎംകെയർ@എസ്ബിഐ എന്നേപരിലാണ് വ്യാജ ഐഡി പ്രചരിച്ചത്. എസ്കുറവാണ് ഐഡിയിലുള്ളത്. Beware of Fake UPI ID being circulating on the pretext of PM CARES Fund.#PIBFactcheck: The correct UPI ID of #PMCaresFunds is pmcares@sbi#PMCARES #IndiaFightsCorona pic.twitter.com/eHw83asBQ9 — PIB Fact Check (@PIBFactCheck) March 29, 2020 ഐഡി ഉടനെ ബ്ലാക്ക് ചെയ്തതായും നിയമനടപടി സ്വീകരിച്ചതായും ഡൽഹി പോലീസ് ട്വീറ്റ് ചെയ്തു. ഫണ്ടിലേയ്ക്ക് സംഭാവന ചെയ്ത് ഒരുവ്യക്തിയാണ് വ്യാജ യുപിഐ ഐഡി സംബന്ധിച്ച് എസ്ബിഐയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. Dear @TheOfficialSBI @NPCI_NPCI Pls immediately ban this UPI ID and SBI must freeze all the credits done today. Do it immediately sir. — Ashu (@muglikar_) March 28, 2020 കോവിഡ് ബാധയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സാമ്പത്തികമായി സഹായം നൽകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് ശനിയാഴ്ചയാണ്. PM CARRES ഫണ്ടിലേയ്ക്ക് സംഭാവന നൽകാനുള്ള വഴികൾ pmindia.gov.in എന്ന സൈറ്റിൽകയറിയാണ് സംഭാവന നൽകേണ്ടത്. അതിന് താഴെപറയുന്നരീതികൾ സ്വീകരിക്കാം. അക്കൗണ്ടിന്റെ പേര്: PM CARES, അക്കൗണ്ട് നമ്പർ: 2121PM20202, ഐഎഫ്എസ് സി: SBIN0000691, സ്വിഫ്റ്റ് കോഡ്: SBININBB104, ബാങ്കിന്റെ പേരും ശാഖയും: എസ്ബിഐ, ന്യൂഡൽഹി മെയിൻ ബ്രാഞ്ച്. യുപിഐ ഐഡി: pmcares@sbi. ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ(ഭീം, ഫോൺപേ, ആമസോൺ പേ, ഗൂഗിൾ പേ, പേ ടിഎം, മൊബിക്വിക്ക് തുടങ്ങിയവ)ആർടിജിഎസ്, എൻഇഎഫ്ടി തുടങ്ങിയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം. നൽകുന്ന സംഭാവനയ്ക്ക് 80ജി പ്രകാരം ആദായ നികുതിയിളവ് ലഭിക്കും.

from money rss https://bit.ly/39sMrkr
via IFTTT

Sunday 29 March 2020

റിസര്‍വ് ബാങ്കിന്റെ രക്ഷാദൗത്യം പ്രയോജനപ്പെടുമോ?

വിപണിയിൽ പണമെത്തിക്കുന്നതിന് റിസർവ് ബാങ്ക് ഗവർണർ ഒരു മിന്നൽ പത്ര സമ്മേളനത്തിലൂടെ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയുണ്ടായി. കോവിഡ്-19 ന്റെ വെളിച്ചത്തിൽ വിപണികൾ സാമ്പത്തിക മാന്ദ്യത്തിലേക്കുനീങ്ങുന്നതു തടയാൻ ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്ക് ഗവർണർമാരും ആശ്വാസ നടപടികളുമായി രംഗത്തെത്തി. സാമ്പത്തിക വളർച്ച അങ്ങേയറ്റം അനിശ്ചിതമായാരിക്കെ ജിഡിപി കണക്കും വിലക്കയറ്റത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ധനകാര്യ നയരൂപീകരണ കമ്മിറ്റി നടത്താതിരുന്നത് സ്വാഗതാർഹമായ നടപടിയായി. ഭക്ഷ്യ ധാന്യങ്ങളുടേയും പച്ചക്കറി ഉൽപന്നങ്ങളുടേയും റെക്കാഡ് വിളവെടുപ്പുണ്ടായ സാഹചര്യത്തിൽ വരുംമാസങ്ങളിൽ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം കുറയുമെന്നാണ് കരുതുന്നത്. ക്രൂഡോയിലിന്റെ വിലക്കുറവും ആശ്വാസദായകമാണ്. എങ്കിലും വരുംമാസങ്ങളിൽ ഭാക്ഷ്യ ധാന്യ വിലക്കയറ്റം എങ്ങിനെയാവുമെന്ന് നിരീക്ഷിക്കേണ്ടതാണ്. വിതരണ ശൃഖലയിൽ തടസം അനുഭവപ്പെടുന്ന സാഹചര്യത്തിൽ വിലകൾ കുതിച്ചുയരാനാണ് സാധ്യത. ഇപ്പോൾതന്നെ പ്രധാന പട്ടണങ്ങളിൽ പഴം, പച്ചക്കറി വിലകളിൽ ഇത് പ്രതിഫലിച്ചുതുടങ്ങിയിട്ടുണ്ട്. വിപണിയിൽ കൂടുതൽ പണമെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ധനകാര്യ നയരൂപീകരണ കമ്മിറ്റി റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളും കരുതൽ ധനാനുപാതവും കുറച്ചു. റിസർവ് ബാങ്ക് പലിശ നിരക്കു കുറയ്ക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും റിപ്പോ നിരക്കിൽ 0.75ശതമാനവും റിവേഴ്സ് റിപ്പോ നിരക്കിൽ 0.90ശതമാനവും കരുതൽ ധനാനുപാതത്തിൽ ഒരുശതമാനവും കുറച്ച് വിപണിയെ ഞെട്ടിച്ചു. നിലവിലെ സാഹചര്യത്തിൽ നിരക്കുകുറച്ചുകൊണ്ടുള്ള സാമ്പത്തിക ഉത്തേജക പദ്ധതികൾക്ക് ഫലമുണ്ടാവുമോ എന്നതാണ് ചോദ്യം. സ്കൂളുകളും കോളേജുകളും വ്യവസായ സ്ഥാപനങ്ങളും അടയ്ക്കുകയും യാത്രാ, കച്ചവട വിലക്കുകൾ നിലവിൽ വരികയും സാമൂഹ്യമായ അകലം പാലിക്കേണ്ടി വരികയും അതിർത്തികൾ അടയ്ക്കുകയും ചെയ്തതിനാൽ സാമ്പത്തിക ഇടപാടുകൾ പിന്തള്ളപ്പെടുകയേയുള്ളൂ. ഈ ചുറ്റുപാടിൽ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വായ്പ യാത്രയ്ക്കോ സാമ്പത്തിക പ്രവർത്തനങ്ങൾക്കോ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയില്ല. 2019ൽ റിസർവ് ബാങ്ക് പലിശ നിരക്ക് 135 ബിപിഎസ് കുറച്ചിട്ടും ഫലപ്രദമായ സാമ്പത്തിക ഉത്തേജനം ദൃശ്യമായില്ല. 2020 ജനുവരിയിലെ കണക്കനുസരിച്ച് സാമ്പത്തിക രംഗത്ത് വായ്പാ വളർച്ച കഴിഞ്ഞ വർഷം ഇതേ സമയത്തെ 14.5 ശതമാനത്തിൽ നിന്നും 7.1 ശതമാനമായി കുറഞ്ഞിരിക്കുന്നു. മാന്ദ്യത്തിൽ സമ്പദ്വ്യവസ്ഥ കിതയ്ക്കുമ്പോൾ സാമ്പത്തിക നയ പരിഷ്കരണങ്ങളടെഫലം പരിമിതമായിരിക്കും. സാമ്പത്തിക വ്യവസ്ഥയുടെ ശോച്യാവസ്ഥ പരിഗണിക്കുമ്പോൾ കൂടുതൽ പണമെത്തിക്കുന്നതിനുള്ള ഉത്തേജക നടപടികളുടെ ഫലവും പരിമിതമാകാതെ തരമില്ല. അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് പൂജ്യം ശതമാനത്തോളമാക്കി കുറച്ചിട്ടും മഹാമാരിയുടെ പശ്ചാത്തലത്തിൽ വിപണിയെ ഉത്തേജിപ്പിക്കാൻ പര്യാപ്തമായില്ല. പലിശ നിരക്കു പൂജ്യം ശതമാനത്തോളം താഴ്ത്തുകവഴി സമ്പദ്ഘടനയിൽ പലിശ നിരക്കു സംവിധാനത്തിന്റെ ഫലം തന്നെ പരിമിതമായി. റിസർവ് ബാങ്കിന്റെ നില ഇതര കേന്ദ്രബാങ്കുകളിൽനിന്നു വ്യത്യസ്തമാണെങ്കിലും സാമ്പത്തിക ഉത്തേജനം ആവശ്യമായി വരുമ്പോൾ അതിനുള്ള ഉപാധികൾ കുറയുന്ന അവസ്ഥ ഉണ്ടായിക്കൂട. ആവശ്യമെങ്കിൽ പാരമ്പര്യേതര ഉപാധികൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് റിസർവ് ബാങ്ക് ഗവർണർ സൂചിപ്പിക്കുകയും ചെയ്തു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തു തുടങ്ങിയ ഉദാരവൽക്കരണ സമീപനങ്ങളുടേയും പ്രതികൂല പലിശ നിരക്കുകളുടേയും കെടുതികളിൽനിന്ന് ആഗോള സാമ്പത്തിക രംഗം സാധാരണ നിലയിലേക്കു തിരിച്ചു വരാനുള്ള ശ്രമത്തിലാണിപ്പോഴും. അതുകൊണ്ടുതന്നെ പാരമ്പര്യേതര സാമ്പത്തികനയ ഉപാധികൾ ഉപയോഗിക്കുമ്പോൾ റിസർവ് ബാങ്ക് കൂടുതൽ മുൻകരുതൽ എടുക്കേണ്ടിയിരിക്കുന്നു. അടച്ചിടൽ കാലത്ത് വായ്പാ തിരിച്ചടവിൽ അനുവദിക്കപ്പെട്ട മൂന്നു മാസത്തെഇളവ് വ്യക്തികൾക്കും വ്യവസായങ്ങൾക്കും വലിയ ആശ്വാസം തന്നെയാണ്. എന്നാൽ ബാങ്കുകളുടെ വായ്പാ ഇടപാടുകൾക്കും അതിന്റെ ലാഭത്തിനും ഇത് പ്രതികൂല ഫലമുണ്ടാക്കും. ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്നു സാമ്പത്തിക മേഖലയെ കരകയറ്റാനുള്ള റിസർവ് ബാങ്കിന്റെ രക്ഷാ നടപടിയായാണ് പുതിയ പ്രഖ്യാപനങ്ങൾ വിലയിരുത്തപ്പെടുന്നത്. എങ്കിലും സാമ്പത്തികമായി അതിന്റെ ഗുണവും അനുകൂലഫലവും കാത്തിരുന്നുതന്നെ കാണണം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെ സാമ്പത്തിക വിഗദ്ധയാണ് ലേഖിക)

from money rss https://bit.ly/3bzMBb5
via IFTTT

എസ്ആന്‍ഡ്പി രാജ്യത്തെ വളര്‍ച്ചാ അനുമാനം 3.5ശതമാനമായി കുറച്ചു

ന്യൂഡൽഹി: ആഗോള റേറ്റിങ് ഏജൻസിയായ എസ്ആൻഡ്പി രാജ്യത്തെ വളർച്ചാ അനുമാനം 5.2 ശതമാനത്തിൽനിന്ന് 3.5ശതമാനമായി കുറച്ചു. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന 2020-21 സാമ്പത്തിക വർഷത്തെ വളർച്ചാനിരക്കാണ് കുറച്ചത്. 2020ൽ അവസാനിക്കുന്ന സാമ്പത്തികവർഷത്തിൽ വളർച്ചാ നിരക്ക് 2.5ശതമാനമാകുമെന്നും എസ്ആൻഡ്പി വിലയിരുത്തുന്നു. അതേമസമയം, സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരുന്ന ചൈനയിലെ വളർച്ച 2020ൽ 2.9ശതമാനമാകുമെന്നും റേറ്റിങ് ഏജൻസി അനുമാനിക്കുന്നു. ഏഷ്യാ-പസഫിക് റീജിയണിൽ, 1997-1998 കാലഘട്ടത്തിന് സമാനമായുണ്ടായ സാമ്പത്തിക പ്രതിസന്ധിയാകും രാജ്യം നേരിടേണ്ടിവരികയെന്നും എസ്ആൻഡ്പിയുടെ വിശകലനത്തിൽ പറയുന്നു. കഴിഞ്ഞയാഴ്ച മൂഡീസും രാജ്യത്തെ 2020ലെ വളർച്ചാനിരക്ക് 5.3ശതമാനത്തിൽനിന്ന് 2.5ശതമാനമായി കുറച്ചിരുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് അടച്ചിടേണ്ട സാഹചര്യമുണ്ടായതാണ് രാജ്യത്തെ സാമ്പത്തികമേഖലയെ ബാധിക്കുക.

from money rss https://bit.ly/39uP4SN
via IFTTT

അസംസ്‌കൃത എണ്ണവില ബാരലിന് 20 ഡോളറായി: രാജ്യത്തെ വിലയില്‍ 14 ദിവസമായി മാറ്റമില്ല

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 17 വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിട്ടും രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ 14 ദിവസമായി മാറ്റമില്ല. ബ്രന്റ് ക്രൂഡ് വില 4.9 ശതമാനം ഇടിഞ്ഞ് ബാരലിന് 23 ഡോളർ നിലവാരത്തിലെത്തി. യുഎസ് ബെഞ്ച്മാർക്ക് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് 3.9ശതമാനം ഇടിഞ്ഞ് 20 ഡോളർ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. ലോകമൊട്ടാകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33,000 കവിഞ്ഞതോടെയാണ് അസംസ്കൃത എണ്ണവില കൂപ്പുകുത്തിയത്. യൂറോപ്പിലും യുഎസിലും മരണനിരക്ക് കുതിച്ചതും പ്രധാനകാരണമായി. രാജ്യത്തെ എണ്ണ വിപണനക്കമ്പനികൾ എല്ലാദിവസവും രാവിലെ ആറിനാണ് വില പുതുക്കിനിശ്ചയിക്കുന്നത്. ശരാശരി 10 പൈസയെന്ന നാമമാത്രമായ കുറവാണ് വരുത്തിയിരുന്നത്. എന്നാൽ രണ്ടാഴ്ചയായി നിരക്കിൽ കുറവുവരുത്താൻ മടിക്കുകയാണ് എണ്ണക്കമ്പനികൾ. ഡൽഹിയിൽ പെട്രോൾവില ലിറ്ററിന് 69.59 രൂപയായി തുടരുകയാണ്. ഡീസലിനാകട്ടെ 62.29 രൂപയും. ലോകമൊട്ടാകം ആവശ്യകതയിൽ വൻഇടിവുവന്നതാണ് അസംസ്കൃത എണ്ണവില കുത്തനെ ഇടിയാനിടയാക്കിയത്. ആഗോള വിപണിയിൽ ബാരലിന് 140 ഡോളറിലേറെയുണ്ടായിരുന്നപ്പോഴുള്ള വിലയാണ് രാജ്യത്ത് ഇപ്പോൾ പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. വിലകൂടുമ്പോൾ കൂട്ടുകയും കുറയുമ്പോൾ കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചുവരുന്നത്.

from money rss https://bit.ly/2Ut9Hus
via IFTTT

ഫണ്ട് നിക്ഷേപകര്‍ ആശങ്കയിലാണെങ്കിലും എസ്‌ഐപി നിക്ഷേപത്തില്‍ കുറവില്ല

രാജ്യംകണ്ട ഏറ്റവും വലിയ തകർച്ചയിലേയ്ക്ക് ഓഹരി വിപണി കൂപ്പുകുത്തുമ്പോഴും മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപത്തിൽ കുറവില്ല. ഈവർഷം ഫെബ്രുവരി 24നും മാർച്ച് 23നുമിടയിൽ 65,371 കോടി(8.73 ബില്യൺ ഡോളർ) രൂപയുടെ ഓഹരി പിൻവലിച്ച് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ സ്ഥലംവിട്ടപ്പോഴും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ കാര്യയമായിതന്നെ ഓഹരികൾ വാങ്ങിക്കൂട്ടി. വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞ ഓഹരിമൂല്യത്തിന്റെ പകുതിയോളം തുകയ്ക്ക് ഫണ്ടുഹൗസുകൾ ഓഹരികൾ വാങ്ങി. അതായത് ഈകാലയളവിൽ 32,448 കോടി(4.33 ബില്യൺ ഡോളർ)യാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരിയിൽ നിക്ഷേപിച്ചത്. വിപണി തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ എസ്ഐപി നിക്ഷേപം തുടരുന്നതിനാലാണ് ഇത്രയും തുക ഫണ്ടുഹൗസുകൾക്ക് നിക്ഷേപിക്കാൻ കഴിഞ്ഞത്. കുറഞ്ഞവിലയിൽ ഓഹരികൾ സ്വന്തമാക്കാൻ കഴിയുന്നതിനാൽ ഭാവിയിൽ മികച്ചനേട്ടം നൽകാൻ ഫണ്ടുകൾക്കുകഴിയും. എന്നാൽ, വിപണിയിൽ തിരുത്തൽതുടർന്നാൽ, നിക്ഷേപകരുടെ ആത്മവിശ്വാസം തകർന്നാൽ, എസ്ഐപി നിക്ഷേപത്തിൽ കാര്യമായ ഇടിവുണ്ടാകാനും സാധ്യതയുണ്ട്. നിക്ഷേപകർ ഫണ്ടുകൾ വിറ്റൊഴിഞ്ഞ് പണം പിൻവലിക്കാത്തത് എഎംസികൾക്ക് ആശ്വാസമാണ്. രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടായാൽ അത് എസ്ഐപി നിക്ഷേപത്തെ ബാധിക്കും. ഫണ്ടുകളിൽനിന്ന് പണംപിൻവലിക്കാനും നിക്ഷേപകർ നിർബന്ധിതമായേക്കാം. വിപണി കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ ഫണ്ടുകളിൽനിന്നുള്ള ആദായം കാര്യമായി കുറഞ്ഞിട്ടുണ്ട്. പലരുടെയും പോർട്ട്ഫോളിയോകൾ നെഗറ്റീവ് ആദായമാണ് കാണിക്കുന്നത്. അഞ്ചുവർഷം മുമ്പുതുടങ്ങിയ എസ്ഐപികളിൽപോലും പലതും നേട്ടത്തിലല്ലെന്നതും നിക്ഷേപകനെ ആശങ്കപ്പെടുത്തുന്നുണ്ട്. വിപണി ഇടിയുന്ന ഈ സമയത്തെ നിക്ഷേപമാണ് ഭാവിയിൽ നിക്ഷേപകന് മികച്ചനേട്ടം സമ്മാനിക്കുകയെന്ന് സാമ്പത്തികാസൂത്രകർ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എസ്ഐപി നിക്ഷേപം തുടരുന്നത് എന്തുകൊണ്ടും ഉചിതമാണ്.

from money rss https://bit.ly/2JqK2fm
via IFTTT

ബാങ്ക് ശാഖകളിലെത്തുന്നവർ ശ്രദ്ധിക്കാൻ

മുംബൈ: ഉപഭോക്താക്കൾ ബാങ്ക് ശാഖകളിൽ പോകുമ്പോൾ കരുതൽ വേണമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ(ഐ.ബി.എ.) പ്രസ്താവനയിലൂടെ അഭ്യർഥിച്ചു. അടിയന്തര ആവശ്യങ്ങൾക്കുമാത്രമേ ശാഖയിലെത്താവൂ. അങ്ങനെ പോകുന്നവർ ഗ്ലൗസ്, സാനിറ്റൈസർ, മുഖാവരണം എന്നിവ ഉപയോഗിക്കണം. ബാങ്ക് ശാഖയിലെ ജീവനക്കാരുമായും ശാഖയിലെത്തുന്ന മറ്റുള്ളവരുമായും വേണ്ടത്ര അകലംപാലിക്കാൻ തയ്യാറാകണം. കൗണ്ടറുകളിലോ പൊതുസമ്പർക്കം വരുന്ന ഇടങ്ങളിലോ സ്പർശിക്കാതെ ശ്രദ്ധിക്കണം. ചുമയും മൂക്കൊലിപ്പും മറ്റും ഉള്ളവർ നേരിട്ടെത്തുന്നതിൽനിന്ന് വിട്ടുനിൽക്കണം. പകരം ഓൺലൈൻ ഇടപാടുരീതികൾ അവലംബിക്കാം. മുതിർന്നപൗരന്മാരും കുട്ടികളും ശാഖകളിലെത്തുന്നത് പരമാവധി ഒഴിവാക്കണം. ഒരേസമയം അഞ്ചോ ആറോ ഉപഭോക്താക്കൾമാത്രമേ ബാങ്ക് ശാഖകളിൽ പ്രവേശിക്കാവൂ. ഇടപാടുകൾക്കാവശ്യമായ എല്ലാ രേഖകളും ഉപഭോക്താക്കൾ കൈയിൽ കരുതണമെന്നും ഐ.ബി.എ. അഭ്യർഥിച്ചു. രാജ്യത്താകെ വിവിധ ബാങ്കുകളുടേതായി 1.06 ലക്ഷം ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. കൊറോണയുടെ ഭീഷണി ബാങ്ക് ജീവനക്കാർക്കും ബാധകമാണ്. അവരെ സഹായിക്കാൻ എല്ലാവരും തയ്യാറാകണം. മാർച്ച് 27 മുതൽ പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ചെക്ക് ക്ലിയറിങ്, റെമിറ്റൻസ്, സർക്കാർ ഇടപാടുകൾ എന്നീ സേവനങ്ങൾമാത്രമേ ബാങ്കു ശാഖകൾവഴി ലഭ്യമാകൂ എന്നും അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. ബാങ്ക് ശാഖകളിൽ ലഭിക്കുന്ന സേവനങ്ങളെല്ലാം ഓൺലൈൻവഴിയും ലഭ്യമാണെന്നും അവർ അറിയിച്ചു.

from money rss https://bit.ly/3dDVWk6
via IFTTT

ചെസ്റ്റുകൾ നിറഞ്ഞുകിടക്കുന്നു, കറൻസി ക്ഷാമമുണ്ടാകില്ലെന്ന് എസ്.ബി.ഐ.

മുംബൈ: ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കറൻസിക്ഷാമത്തിന് ഒരുസാധ്യതയുമില്ലെന്ന് രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. വ്യക്തമാക്കി. എസ്.ബി.ഐ.യുടെ എല്ലാ കറൻസി ചെസ്റ്റുകളും നിറച്ചിട്ടുണ്ട്. ബാങ്കിന്റെ രാജ്യത്തുള്ള 58,000 എ.ടി.എമ്മുകളും പ്രവർത്തനസജ്ജമാണ്. എല്ലാത്തിലും കൃത്യമായി പണം നിറയ്ക്കുന്നുണ്ട്. 62,000 ബിസിനസ് കറൻസ്പോണ്ടന്റുമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ടെന്ന് എസ്.ബി.ഐ. ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ കെ.വി. ഹരിദാസ് 'മാതൃഭൂമി'യോടു പറഞ്ഞു. ഈ സാഹചര്യത്തിൽ നോട്ടുക്ഷാമത്തിന്റെ സാധ്യത നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ കറൻസിക്ഷാമത്തിനു സാധ്യതയുണ്ടെന്ന സാമൂഹികമാധ്യമങ്ങളിലൂടെയുള്ള സന്ദേശത്തിന് അടിസ്ഥാനമില്ലെന്ന് എസ്.ബി.ഐ.യുടെ കേരള വിഭാഗം ചീഫ് ജനറൽ മാനേജർ എം.എൽ. ദാസും അറിയിച്ചു. കറൻസി ചെസ്റ്റുകൾ നിറഞ്ഞാണുള്ളത്. ബാങ്ക് ശാഖകളെല്ലാം പ്രവർത്തിക്കുന്നുണ്ട്. കൊറോണ വൈറസ് ബാധ കൂടുതലുള്ള കാസർകോട് ജില്ലയിൽ എസ്.ബി.ഐ.യുടെ സി.പി.സി.ആർ.ഐ. ശാഖ അധികൃതരുടെ നിർദേശപ്രകാരം അടച്ചിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച വ്യക്തി ഈ ശാഖയിൽ വന്നതായി കണ്ടെത്തിയതിനെത്തുടർന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എ.ടി.എമ്മുകൾ എല്ലാം പ്രവർത്തനസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 22.50 ലക്ഷം കോടി രൂപയുടെ കറൻസിനോട്ടുകൾ വിനിമയത്തിലുണ്ടെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഇന്ത്യ സെക്യൂരിറ്റി പ്രസും സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ലോക് ഡൗണിന്റെ ഭാഗമായി മാർച്ച് 31 വരെ അടച്ചിട്ടുണ്ട്. നിലവിലുള്ള പ്രിന്റിങ് ഓർഡറിന്റെ 99 ശതമാനവും പൂർത്തിയായശേഷമാണ് ഇത് അടച്ചത്. അതുകൊണ്ടുതന്നെ കറൻസിവിനിമയത്തെ അടച്ചിടൽ ബാധിക്കില്ലെന്നും അധികൃതർ പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുന്നതിന്റെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായി പരമാവധി ഓൺലൈൻ ഇടപാടുകൾ നടത്താൻ ആർ.ബി.ഐ. ശുപാർശചെയ്യുന്നുണ്ട്. പലകൈകൾ മറിഞ്ഞുപോകുന്ന നോട്ടുകളിലൂടെ വൈറസ് പകരുന്നതിനുള്ള വിദൂരസാധ്യത ഒഴിവാക്കുന്നതിനാണിത്. യു.പി.ഐ., നെഫ്റ്റ്, ആർ.ടി.ജി.എസ്. പോലുള്ള സംവിധാനങ്ങൾ 24 മണിക്കൂറും ലഭ്യമാണെന്നും പരമാവധി ഈമാർഗങ്ങൾ ഇടപാടിനായി ഉപയോഗിക്കാനുമാണ് ആർ.ബി.ഐ. നിർദേശിക്കുന്നത്.

from money rss https://bit.ly/2QTyNjZ
via IFTTT

വീണ്ടും കനത്ത നഷ്ടത്തില്‍; സെന്‍സെക്‌സ് 1,044 പോയന്റ് താഴ്ന്നു

മുംബൈ: കഴിഞ്ഞയാഴ്ചയിലെ കുത്തനെയുള്ള നേട്ടങ്ങൾ വിപണിയിൽനിന്ന് അപ്രത്യക്ഷമായി. സൂചികകൾ വീണ്ടും കനത്ത നഷ്ടത്തിലേയ്ക്ക് പതിച്ചു. സെൻസെക്സ് 1,044 പോയന്റ് താഴ്ന്ന് 28,771ലും നിഫ്റ്റി 298 പോയന്റ് നഷ്ടത്തിൽ 8361ലുമെത്തി. ബിഎസ്ഇയിലെ 225 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 670 ഓഹരികൾ നഷ്ടത്തിലുമാണ്. 67 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. സൂചിക 4.12ശതമാനം നഷ്ടത്തിലാണ്. സ്മോൾക്യാപ്, മിഡ്ക്യാപ് സൂചികകൾ യഥാക്രമം 2.29 ശതമാനവും 3 ശതമാനവും താഴ്ന്നു. നിഫ്റ്റി ഓട്ടോ 4.09ശതമാനവും എഫ്എംസിജി 1.19ശതമാനവും ലോഹം 3.86ശതമാനവും ഓയിൽആൻഡ്ഗ്യാസ് 2.72ശതമാനവും നഷ്ടത്തിലാണ്. ഏഷ്യൻ സൂചികകളിലും നഷ്ടം പ്രകടമാണ്. നിക്കി മൂന്നുശതമാനവും ഹാങ്സെങ് 1.19ശതമാനവും കോസ്പി 1.51 ശതമാനവും ഷാങ്ഹായ് 1.59 ശതമാനവും നഷ്ടത്തിലാണ്. സിപ്ല, ടിസിഎസ്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസാണ് കനത്ത നഷ്ടത്തിൽ. ഓഹരി വില 9.50ശതമാനം താഴ്ന്നു. എംആൻഡ്എം, ഐഷർ മോട്ടോഴ്സ്, യുപിഎൽ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2wCTLg7
via IFTTT

പൊതുമേഖലാ ബാങ്കുകളുടെ ലയനം ഏപ്രിൽ ഒന്നിനുതന്നെ

10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാല് വൻകിട ബാങ്കുകളാക്കുന്ന നടപടി ഏപ്രിൽ ഒന്നിന് പ്രാബല്യത്തിലാകുമെന്ന് റിസർവ് ബാങ്ക്. കൊറോണയും ലോക്ക്ഡൗണും കാരണം ലയനം നീട്ടിവച്ചേക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടാവില്ല. പദ്ധതിപ്രകാരം ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും. സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിന്റെയും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിന്റെയും ഭാഗമാകും. ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിക്കും. മാർച്ച് നാലിനാണ് കേന്ദ്രസർക്കാർ 10 പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറച്ച്, വൻകിട ബാങ്കുകൾ സൃഷ്ടിക്കുകയാണ് ലയനത്തിന്റെ ലക്ഷ്യം. ബാങ്ക് ഓഫീസേഴ്സ് യൂണിയനുകൾ കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ലയന നടപടികൾ നിർത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

from money rss https://bit.ly/3bDgqHE
via IFTTT

Saturday 28 March 2020

മോറട്ടോറിയത്തെ അവഗണിച്ചാല്‍ വായ്പാ പലിശയില്‍ ലക്ഷങ്ങള്‍ ലാഭിക്കാം

കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യം അടച്ചിട്ട സാഹചര്യത്തിലാണ് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കുവേണ്ടി റിസർവ് ബാങ്ക്വായ്പകൾക്ക് മൂന്നുമാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചത്. സേവിങ്സ് അക്കൗണ്ടിൽ പണമുണ്ടായിട്ടും ഇഎംഐ അടയ്ക്കേണ്ടയെന്ന് കരുതാൻവരട്ടെ. കഴിയുമെങ്കിൽ ഇഎംഐ തുടർന്നും അടയ്ക്കുന്നതുതന്നയാണ് സാമ്പത്തികാരോഗ്യത്തിനുനല്ലത്. പലിശ നിരക്ക് കുറയ്ക്കുകകൂടി ചെയ്ത സാഹചര്യത്തിൽ ഇഎംഐ തുടർന്നും അടച്ചാൽ വായ്പയുടെ കാലാവധി നേരത്തെ തീരാനും പലിശയിൽ കാര്യമായ കുറവുണ്ടാകാനും ഇടയാക്കും. ഉദാഹരണത്തിന് നിങ്ങൾ 45 ലക്ഷം ഭവനവായ്പയെടുത്തയാളാണെങ്കിൽ, 300മാസം ഇനിയും വായ്പ അടച്ചുതീർക്കാൻ കാലാവധിയുണ്ടെങ്കിൽ, (മോറട്ടോറിയത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുകയാണെങ്കിൽ) നിങ്ങൾക്ക് 11.59 ലക്ഷത്തോളമാണ് പലിശയിനത്തിൽ ലാഭിക്കാനാകുക. അതേസമയം ഇംഎംഐ അടയ്ക്കൽ തുടർന്നാൽ 15.39 ലക്ഷം രൂപയാകും പലിശയിനത്തിൽ കുറവുണ്ടാകുക(പട്ടിക കാണുക). ഭവനവായ്പയിലെ വ്യതിയാനം മോറട്ടോറിയത്തിനുമുമ്പ് മോറട്ടോറിയത്തിനും നിരക്കുകുറയ്ക്കലിനും ശേഷം മോറട്ടോറിയമില്ലാതെ നിരക്ക് കുറയ്ക്കൽമാത്രം വായ്പ തുക 45 ലക്ഷം രൂപ 45 ലക്ഷം രൂപ 45 ലക്ഷം രൂപ പലിശ 8% 7.25% 7.25% കാലാവധി 300മാസം 270മാസം 250മാസം ഇഎംഐ 34,731രൂപ 34,731രൂപ 34,731രൂപ മൊത്തം പലിശ 59,19,519രൂപ 47,60,876രൂപ 43,80,639രൂപ പലിശയിലെ ലാഭം 11,58,643രൂപ* 15,38,880രൂപ* *ഇഎംഐയിൽ വ്യത്യാസംവരുത്താതെയുള്ള തിരിച്ചടവ് കണക്കാക്കിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ഉദാഹരണമായി മാത്രം കാണുക. എടുത്തിട്ടുള്ള വായ്പയുടെ വ്യവസ്ഥകൾക്ക് വിധേയമായി ഈകണക്കിൽ വ്യത്യാസമുണ്ടാകാം. അവലംബം:മോർട്ട്ഗേജ് വേൾഡ് ഡോട്ട് ഇൻ​ മോറട്ടോറിയം സംബന്ധിച്ച് നിരവധി സംശയങ്ങളാണ് പലർക്കുമുള്ളത്. അതിന്റെ ഘടന സങ്കീർണവുമാണ്. ഓരോ ബാങ്കുകളുമെടുക്കുന്ന ബോർഡ് തീരുമാനത്തിനനുസരിച്ച് അതിൽ വ്യത്യാസവുമുണ്ടാകും. മോറട്ടോറിയമെന്നാൽ പലിശയിൽ ഇളവ് നൽകലല്ലെന്ന് ആർബിഐ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ 3.50തമാനം പലിശലഭിക്കുന്നനിങ്ങളുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ പണം കിടക്കുന്നതിലും നല്ലത് ഇഎംഐ അടയ്ക്കുന്നതുതന്നെയാണ്. മോറട്ടോറിയം കാലാവധി കഴിഞ്ഞാൽ ഈതുകയടയ്ക്കാൻ നിങ്ങൾ ബാധ്യസ്ഥനാണെന്ന് മനസിലാക്കുക. അതുകൊണ്ടുതന്നെ അനാവശ്യമായി കാലാവധി നീട്ടുകൊണ്ടുപോകുന്നതുകൊണ്ട് ദോഷമല്ലാതെ ഗുണമുണ്ടാകില്ലെന്നും അറിയുക. വാഹന, വിദ്യാഭ്യാസ, വ്യക്തിഗത വായ്പകളെടുത്തവർക്കും ഇത് ബാധകമാണ്. ക്രഡിറ്റ് കാർഡ് ക്രഡിറ്റ് കാർഡ് തിരച്ചടവിനും മോറട്ടോറിയം ബാധകമാണന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും യഥാസമയം ബാധ്യത തീർക്കുന്നതാകും ഉചിതം. പണം തിരിച്ചടയ്ക്കുന്നതിന് സാവകാശം നൽകുകമാത്രമാണ് മോറട്ടോറിയം കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങൾ തിരിച്ചടയ്ക്കുന്നതുവരെ പലിശ കൂടിക്കൊണ്ടിരിക്കുമെന്ന് തിരിച്ചറിയുക. ഭവന വായ്പ തിരിച്ചടവുകാർക്ക് ലഭിക്കുന്ന ആനുകൂല്യം ക്രഡിറ്റ് കാർഡ് തിരിച്ചടവുകാർക്ക് ലഭിക്കില്ല. റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചതിനാലാണ് ഭവന വായ്പ ഉൾപ്പടെയുള്ളവർക്ക് അതൊരുഭാരമാകാതെവരുന്നത്. 40 ശതമാനത്തോളം വാർഷിക പലിശയാണ് ക്രഡിറ്റ് കാർഡ് തിരിച്ചടവിന് ഈടാക്കുന്നതെന്നും മനസിലാക്കുക. അതുകൊണ്ടുതന്നെ യഥാസമയം ക്രഡിറ്റ് കാർഡ് ബാധ്യതകൾ തീർത്തില്ലെങ്കിൽ നിങ്ങൾക്കതൊരു ബാധ്യതയായി മാറിയേക്കാം. antony@mpp.co.in

from money rss https://bit.ly/2QQWQjq
via IFTTT

Friday 27 March 2020

റബ്ബർ കെട്ടിക്കിടക്കുന്നു; വ്യാപാരികള്‍ക്ക് നഷ്ടം 400 കോടി

കോട്ടയം: കൊറോണബാധയിൽ മാർക്കറ്റ് നിശ്ചലമായതോടെ റബ്ബർ വിപണിയിൽ ഒരാഴ്ചത്തെ നഷ്ടം 400 കോടി. 4500 വ്യാപാരികളുടെ ചരക്കാണ് കെട്ടിക്കിടക്കുന്നത്. ധനകാര്യസ്ഥാപനങ്ങളിൽനിന്ന് ഓവർഡ്രാഫ്റ്റ് എടുത്താണ് വ്യാപാരികൾ കച്ചവടം നടത്തുന്നത്. ഇതിന്റെ പലിശയിനത്തിലും വലിയ നഷ്ടമാണ് വരിക. ടയർ കമ്പനികൾ ചരക്കെടുപ്പ് നിർത്തിവെച്ചിട്ട് രണ്ടാഴ്ച പിന്നിടുകയുംചെയ്തു. ചരക്കും ഭൂമിയും ഈടുവെച്ചാണ് വ്യാപാരികൾക്ക് ഓവർഡ്രാഫ്റ്റ് തുക അനുവദിക്കുന്നത്. ചരക്ക് വിറ്റുകിട്ടുന്ന പണം തവണകളായി അടച്ചുതീർക്കാം. ബാക്കിനിൽക്കുന്ന തുകയ്ക്കുമാത്രമാണ് പലിശ നൽകേണ്ടത്. വ്യാപാരം മുടങ്ങിയതോടെ തിരിച്ചടവും മുടങ്ങി. പലിശയും തിരിച്ചടവ് മുതലുംകൂടി ബാധ്യതയായി. സാമ്പത്തികവർഷം അവസാനിക്കേ, ഓവർഡ്രാഫ്റ്റ് പുതുക്കിനൽകുന്നതിലും തീരുമാനമെടുക്കേണ്ടതുണ്ട്. വില മെച്ചപ്പെട്ടുവന്നതിനാൽ റബ്ബറെടുത്തത് ചെറുകിടക്കാർമുതലുള്ള വ്യാപാരികളുടെ ഗോഡൗണിൽ കിടക്കുകയാണ്. ശരാശരി 50 ടൺവരെ ഓരോ വ്യാപാരിയും എടുത്തുവെച്ചിട്ടുണ്ട്. വ്യാപാരം അടച്ചെങ്കിലും മേഖലയിൽ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ ഇപ്പോഴും താമസിക്കുന്നുണ്ട്. അവരുടെ ചെലവടക്കം മിനിമംകൂലി നൽകേണ്ടതുണ്ട്.ഇപ്പോഴും ടാപ്പിങ്ങ് തുടരുന്ന കൃഷിക്കാരും പ്രശ്നത്തിലാണ്. കടകൾ അടഞ്ഞതോടെ ഷീറ്റ് അവരുടെ കൈയിൽത്തന്നെ ഇരിക്കുകയാണ്. ആഴ്ചതോറും ഷീറ്റ് വിറ്റ വരുമാനംകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നവർ ലോക്ഡൗൺ വന്നതോടെ പ്രശ്നത്തിലായി. ഈ ചരക്കുകൂടി ഒന്നിച്ച് വിപണിയിലെത്തുമ്പോൾ വില താഴുമോയെന്ന പേടിയും അവർക്കുണ്ട്.

from money rss https://bit.ly/33Yyl9q
via IFTTT

റിസർവ് ബാങ്ക് നിർവഹിച്ചത് രക്ഷാ ദൗത്യം: പ്രമുഖര്‍ പ്രതികരിക്കുന്നു

ഒരു വൻ രക്ഷാദൗത്യത്തിന്റെ മാതൃകയിലാണ് റിസർവ് ബാങ്കിന്റെ ശക്തമായ നീക്കം. റിപോ നിരക്കിലെ വൻ ഇളവും റിവേഴ്സ് റിപോ നിരക്കിൽ അതിലും വലിയ ഇളവുമായി ഒരേസമയം ആശ്വാസ, ഉത്തേജക പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതും ക്യാഷ് റിസർവ് അനുപാതത്തിൽ ഏർപ്പെടുത്തിയ ഇളവും ചേരുമ്പോൾ വായ്പ നൽകുന്നതിന് ബാങ്കുകൾക്ക് വലിയ പ്രചോദനമാകും. നേരത്തേ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും ഇപ്പോഴത്തേതും ചേർന്ന് 3,74,000 കോടി രൂപയാണ് പണ വിപണികളിൽ എത്തിച്ചേരുക. ഇത് ജി.ഡി.പി.യുടെ 3.2 ശതമാനം വരും. വായ്പാ തിരിച്ചടവിന് അനുവദിക്കപ്പെട്ട മൂന്നു മാസത്തെ ഇളവ്, കടമെടുത്തവർക്ക് വലിയ ആശ്വാസം പകരുന്നതാണ്. ഡോ. വി.കെ. വിജയകുമാർ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ആശ്വാസകരമായ നയം ആർ.ബി.ഐ. റിപോ നിരക്കും സി.ആർ.ആറും കുറച്ചത് സ്വാഗതാർഹമാണ്. ബാങ്കുകളുടെ പണലഭ്യത 50 ശതമാനം പ്രൈമറി വിപണിയിലും ബാക്കി 50 ശതമാനം സെക്കൻഡറി വിപണിയിലും നിക്ഷേപിക്കേണ്ട ലോങ് ടേം റിപോ ഓപ്പറേഷൻസ് (എൽ.ടി.ആർ.ഒ.) എൻ.ബി.എഫ്.സി. മേഖലയ്ക്ക് ആശ്വാസമാണ്. ജോർജ് അലക്സാണ്ടർ മുത്തൂറ്റ് മാനേജിങ് ഡയറക്ടർ, മുത്തൂറ്റ് ഫിനാൻസ് നിരക്ക് കുറച്ചത് സ്വാഗതാർഹം റിസർവ് ബാങ്ക് റിപോ നിരക്ക് കുറച്ചതിന്റെ ആനുപാതിക ആനുകൂല്യം സാധാരണക്കാർക്ക് പകർന്നുനൽകുന്ന പ്രവർത്തനങ്ങൾ ബാങ്കുകളിൽ നിന്ന് പ്രതീക്ഷിക്കുകയാണ്. എന്നാൽ, നിലവിലെ ലോക്ക് ഡൗണും വിപണി പ്രവർത്തിക്കാത്തതുമൂലവും തിരിച്ചടവ് ബുദ്ധിമുട്ടായതിനാൽ മൊറട്ടോറിയം 180 ദിവസമാക്കണം. അഡ്വ. എസ്. അബ്ദുൽ നാസർ ദേശീയ ഡയറക്ടർ, ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ സർക്കാർ നടപടികൾ സ്വാഗതാർഹം കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജും റിസർവ് ബാങ്ക് നടപടികളും സ്വാഗതാർഹമാണ്. ഇ.എം.ഐ. തിരിച്ചടവിന് മൂന്നു മാസത്തെ മൊറട്ടോറിയം ഏർപ്പെടുത്തിയത് സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും ഗുണപ്രദമാണ്. പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള തൊഴിലുടമയുടെ വിഹിതം മൂന്നു മാസത്തേക്ക് സർക്കാർ അടയ്ക്കുന്നത് ചെറുകിട സ്ഥാപനങ്ങളുടെ ഭാരം കുറയ്ക്കും. കേരള സർക്കാർ ആരംഭിച്ച സമൂഹ അടുക്കള നല്ല തീരുമാനമാണ്. വി. വേണുഗോപാൽ പ്രസിഡന്റ് കൊച്ചിൻ ചേംമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി

from money rss https://bit.ly/2WVOsmm
via IFTTT

എസ്ബിഐ വായ്പ പലിശ 0.75ശതമാനവും നിക്ഷേപ പലിശ 0.20 ശതമാനവും കുറച്ചു

മുംബൈ: റിസർവ് ബാങ്ക് റിപോ നിരക്ക് കുറച്ചതിനുപിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. വായ്പ-സ്ഥിരനിക്ഷേപ പലിശനിരക്കുകൾ കുത്തനെ കുറച്ചു. വായ്പപ്പലിശയിൽ 0.75 ശതമാനമാണ് കുറവ്. സ്ഥിരനിക്ഷേപ പലിശ 0.20 ശതമാനംമുതൽ ഒരു ശതമാനംവരെ കുറച്ചു. ഇതനുസരിച്ച് രണ്ടുകോടി രൂപവരെ ഏഴുദിവസംമുതൽ 45 ദിവസംവരെയുള്ള നിക്ഷേപങ്ങൾക്ക് പലിശ നാലുശതമാനത്തിൽനിന്ന് 3.5 ശതമാനമായി കുറഞ്ഞു. 46 ദിവസംമുതൽ 179 ദിവസംവരെ അഞ്ചുശതമാനത്തിൽനിന്ന് 4.5 ശതമാനമായി കുറയും. 180 ദിവസംമുതൽ ഒരു വർഷംവരെ 5.5 ശതമാനത്തിൽനിന്ന് അഞ്ചുശതമാനമായി കുറച്ചു. ഒരു വർഷത്തിനു മുകളിൽ എല്ലാ കാലാവധിയിലും 5.9 ശതമാനത്തിൽനിന്ന് 5.7 ശതമാനമാക്കി. രണ്ടു കോടിക്കുമുകളിലുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഏഴുമുതൽ 45 ദിവസംവരെ നാലുശതമാനത്തിൽനിന്ന് 3.5 ശതമാനമാക്കിയിട്ടുണ്ട്. 46 ദിവസം മുതൽ 179 ദിവസംവരെ 4.5 ശതമാനമായിരുന്നത് 3.5 ശതമാനമായി. 180 ദിവസം മുതൽ മുകളിലേക്ക് എല്ലാ കാലാവധിയിലും 4.6 ശതമാനമായിരുന്നത് 3.70 ശതമാനമായിമാറും. എല്ലാ വിഭാഗത്തിലും മുതിർന്ന പൗരൻമാർക്ക് അരശതമാനം പലിശ അധികം ലഭിക്കും. മാർച്ച് 28 മുതൽ പുതിയ നിക്ഷേപനിരക്കുകൾ പ്രാബല്യത്തിലാകും. റിപോ-എക്സ്റ്റേണൽ ബെഞ്ച്മാർക്ക് നിരക്കുകളിലുള്ള വായ്പപ്പലിശ 0.75 ശതമാനം വീതം കുറയും. എക്സ്റ്റേണൽ ബെഞ്ച്മാർക്കിനെ അടിസ്ഥാനമാക്കിയുള്ള പലിശനിരക്ക് 7.80 ശതമാനത്തിൽനിന്ന് 7.05 ശതമാനമായാണ് കുറയുക. റിപോ നിരക്കിനെ അടിസ്ഥാനമാക്കിയുള്ളത് 7.40 ശതമാനത്തിൽനിന്ന് 6.65 ശതമാനമായി കുറയും. ഏപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യത്തിലാകും.

from money rss https://bit.ly/33YwO3a
via IFTTT

വളര്‍ച്ചാ അനുമാനം 2.5ശതമാനമായി കുറച്ചു

കൊച്ചി: ക്രെഡിറ്റ് റേറ്റിങ് സ്ഥാപനമായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യയുടെ 2020 വർഷത്തെ സാമ്പത്തിക വളർച്ച അനുമാനം 2.50 ശതമാനമായി വെട്ടിക്കുറച്ചു. നേരത്തെ, 5.3 ശതമാനമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കൊറോണ വൈറസ് വ്യാപനമാണ് വളർച്ച അനുമാനം കുറയ്ക്കാൻ കാരണം. രാജ്യത്തിന്റെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകും. ലോക്ക്ഡൗൺ കാരണം രാജ്യത്ത് ബിസിനസുകളെല്ലാം അടച്ചിട്ടിരിക്കുകയാണെന്നും താത്കാലികമായ തൊഴിലില്ലായ്മ ഇതുകാരണം ഉണ്ടാകുമെന്നും മൂഡീസിന്റെ റിപ്പോർട്ടിൽ പറയുന്നു. ആഗോള സമ്പദ്വ്യവസ്ഥയുടെ വളർച്ചാ അനുമാനവും മൂഡീസ് കുറച്ചിട്ടുണ്ട്. 2020-ൽ ആഗോള വളർച്ച 0.50 ശതമാനം ഇടിയുമെന്നാണ് മൂഡീസിന്റെ വിലയിരുത്തൽ. നേരത്തേ, ആഗോള വളർച്ച 2.6 ശതമാനമായിരിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, 2021-ൽ വളർച്ച 3.2 ശതമാനമായി വർധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

from money rss https://bit.ly/39vfnZe
via IFTTT

കൊറോണയും റിസര്‍വ് ബാങ്കിന്റെ വായ്പാനയവും

കോവിഡ്19 ഭീതിയെതുടർന്ന് വിദേശ നിക്ഷേപകർ ഏകദേശം 70000 കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽനിന്ന് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽപിൻവലിച്ചത്. 2019ന്റെ ആദ്യ പകുതിയിൽ ഇത്തരത്തിൽ തുടർച്ചയായ പിൻവലിയ്ക്കൽ നടത്തിയതിനെ തുടർന്നാണ് കൂടുതൽ നിക്ഷേപം ആകർഷിക്കുവാനും ഉത്പാദനം കൂട്ടുവാനും ലക്ഷ്യമിട്ട് ഏകദേശം 1.5 ലക്ഷം കോടി രൂപയുടെ കോർപറേറ്റ് നികുതിയിളവുകൾ കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ ഗവണ്മെന്റ് പ്രഖ്യാപിച്ചത്. എന്നാൽ അപ്രതീക്ഷിതമായിവന്ന കൊറോണ സകല കണക്കു കൂട്ടലുകളും തെറ്റിച്ചു. സാമ്പത്തികരംഗം അതീവഗുരുതരാവസ്ഥയിലായി. ചില സ്വകാര്യ ഏജൻസികൾ നടത്തിയ പഠനപ്രകാരം കോവിഡ് 19 ന്റെ ഫലമായി ഈ സാമ്പത്തിക വർഷം രാജ്യത്തിന്റെ വളർച്ചാനിരക്ക് ഇതുവരെ കണക്കാക്കിയിരുന്ന 4.5%ൽ നിന്ന് 2.5% ആയും, 2020-21ൽ 5.2% ൽ നിന്ന് 3.5% ആയും കുറയും. ഒരുപക്ഷേ ആരോഗ്യ മേഖലയിൽ ഇപ്പോൾ നേരിടുന്ന കനത്ത വെല്ലുവിളി തൽക്കാലത്തേക്കെങ്കിലും സാമ്പത്തിക രംഗത്തെ ഗുരുതര പ്രതിസന്ധിയിൽ നിന്ന് ജനശ്രദ്ധ തിരിച്ചെന്നു മാത്രം. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 5.15% ൽ നിന്ന് 4.4% ആയും, ക്യാഷ് റിസർവ് റേഷ്യോ 4% ൽ നിന്നു 3% ആയും കുറച്ചു. ഇതു കൂടാതെ റിപ്പോ നിരക്കിന്റെ അടിസ്ഥാനത്തിൽ ഒരു ലക്ഷം കോടി രൂപ ബാങ്കുകൾക്ക് 3 വർഷം വരെ കാലാവധിയിൽ വായ്പ നൽകുവാനും തീരുമാനിച്ചു. മാർജിനൽ സ്റ്റാന്റിങ് സംവിധാനംവഴി ബാങ്കുകൾക്ക് റിസർവ് ബാങ്കിൽ നിന്നെടുക്കാവുന്ന വായ്പയുടെ പരിധിയും കൂട്ടി. ഇങ്ങനെ മൊത്തം 3.73 ലക്ഷം കോടി രൂപ ബാങ്കിങ് സംവിധാനത്തിൽ അധികമായെത്തിക്കാനാണ് റിസർവ് ബാങ്ക് ശ്രമിക്കുന്നത്. അധികം വരുന്ന പൈസ വായ്പ കൊടുക്കുന്നതിനു പകരം റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്നതിൽനിന്ന് ബാങ്കുകളെ നിരുത്സാഹപ്പെടുത്താൻ അതിനുള്ള പലിശയും (റിവേഴ്സ് റിപ്പോ നിരക്ക്) കുറച്ചു. റിപ്പോ നിരക്ക്, ക്യാഷ് റിസർവ് റേഷ്യോ എന്നിവ കുറച്ചും മാർജിനൽ സ്റ്റാന്റിംഗ് ഫെസിലിറ്റിയിൽ നൽകുന്ന വായ്പയുടെ പരിധി കൂട്ടിയും ബാങ്കുകളുടെ കൈവശം കൂടുതൽ പണലഭ്യത ഉറപ്പുവരുത്തുക, അങ്ങനെ അവർ കൊടുക്കുന്ന വായ്പയുടെ പലിശനിരക്ക് കുറക്കാൻ പ്രേരിപ്പിക്കുക, അതുവഴി വ്യവസായങ്ങൾക്കും വ്യക്തികൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകി സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് റിസർവ് ബാങ്ക് ഇന്ന് പുറത്തിറക്കിയ ധനനയത്തിന്റെ ലക്ഷ്യം. മൂന്ന് വർഷം വരെ കാലാവധിയുള്ള ദീർഘകാല വായ്പകൾ (LTRO) റീപോ നിരക്കിൽ ബാങ്കുകൾക്ക് നൽകി തുടങ്ങുവാൻ കഴിഞ്ഞ ഫെബ്രുവരിയിലെ വായ്പാ നയത്തിൽ തന്നെ റിസർവ് ബാങ്ക് തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ റിസർവ് ബാങ്കിന്റെ ഈ നടപടികൾ അപര്യാപ്തമാണെന്നതാണ് സത്യം. കുത്തഴിഞ്ഞ വായ്പ നയം 2008ൽ അമേരിക്കയിൽ വരുത്തിയ സാമ്പത്തിക മാന്ദ്യത്തിനു സമാനമായ സാഹചര്യമാണ് ഇന്ത്യ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഏകദേശം 10 ലക്ഷം കോടിയുടെ കിട്ടാക്കടമാണ് ബാങ്കുകൾക്കുള്ളത്. ഇതോടെ വ്യവസായങ്ങൾക്കും പശ്ചാത്തല വികസനത്തിനുമുള്ള ദീർഘകാല വായ്പ നൽകുന്നതിൽ നിന്നും ബാങ്കുകൾ പിൻവലിയാൻ തുടങ്ങി. മാത്രമല്ല, റിസർവ് ബാങ്ക് റിപ്പോ നിരക്ക് തുടർച്ചയായി കുറച്ചിട്ടും അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാൻ ബാങ്കുകൾ വിസ്സമ്മതിക്കുകയും ചെയ്യുന്നു. പകരം കിട്ടാക്കടം വരുത്തിവച്ച ഭീമമായ നഷ്ടം കുറച്ചെങ്കിലും നികത്താനായുള്ള അവസരമായാണ് ബാങ്കുകൾ കുറഞ്ഞ റിപ്പോ നിരക്കിനെ കണ്ടത്. കിട്ടാക്കടം പെരുകിയതോടെ പല ബാങ്കുകളും ഭവന വായ്പ, പേഴ്സണൽ ലോണുകൾ, ക്രെഡിറ്റ് കാർഡ്, മൈക്രോ ഫിനാൻസ് തുടങ്ങിയ ചെറുകിട വായ്പകളിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ തുടങ്ങി.റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2020 ജനുവരിയിൽ മൊത്തം ബാങ്ക് വായ്പ 8.5 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ ചെറുകിട വായ്പകൾ ശരാശരി 17% വളർച്ച നേടി. ഇതിൽ തന്നെ ഈട് ആവശ്യമില്ലാത്തതും അതിനാൽ തന്നെ തിരിച്ചടവ് മുടങ്ങാൻ സാധ്യത കൂടുതലുമായ ക്രെഡിറ്റ് കാർഡ്, പേഴ്സണൽ വായ്പകൾ യഥാക്രമം 32%, 21% വളർച്ചയാണ് നേടിയത്. കോവിഡിനെ തുടർന്നുള്ള അടച്ചിടലും മാന്ദ്യവും അസംഘടിത മേഖലയെ മാത്രമല്ല, സംഘടിത സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ശമ്പളവരുമാനക്കാരെയും സാരമായി ബാധിക്കും. ഇത് മേൽപ്പറഞ്ഞ വായ്പകളുടെ തിരിച്ചടവിനെ ബാധിക്കും. ചെറുകിട വായ്പ മേഖലയിലും അപ്പോൾ ഇനി കിട്ടാക്കടം പെരുകാനാണ് സാധ്യത. ഇക്കാരണങ്ങളാൽ ഇപ്പോഴത്തെ സാഹചര്യം റിസർവ് ബാങ്കിന്റെ വായ്പാ നയത്തിന്റെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്നു. പലിശ നിരക്ക് കുറഞ്ഞതുകൊണ്ടു മാത്രം നിക്ഷേപം നടത്താൻ വ്യവസായികൾ തയ്യാറാവില്ല. ഉൽപ്പന്നങ്ങൾക്ക് വേണ്ടത്ര ഡിമാൻഡ് ഇല്ല എന്നതാണ് ഇപ്പോൾ രാജ്യം നേരിടുന്ന പ്രശ്നം. 2015 ജനുവരി മുതൽ തുടർച്ചയായി റിപ്പോ നിരക്ക് കുറച്ചിട്ടും രാജ്യത്തെ മൂലധന നിക്ഷേപം താഴേക്ക് പോകുന്നത് ഇത് ശരിവയ്ക്കുന്നു. മൊത്തം മൂലധന നിക്ഷേപം 2011-12 ൽ ദേശിയ വരുമാനത്തിന്റെ 39 ശതമാനം ആയിരുന്നെങ്കിൽ 2018-19 ൽ അത് 32 ശതമാനമായി കുറഞ്ഞു. മൂലധന നിക്ഷേപം കുറഞ്ഞത് തൊഴിലവസരങ്ങൾ കുറച്ചു. ഉദാഹരണമായി ഗ്രാമീണമേഖലയിലെ ശരാശരി തൊഴിലില്ലായ്മ നിരക്ക് 2012 ലെ 1.7 % ൽ നിന്ന് 2018 ആയപ്പോഴേക്കും പുരുഷന്മാർക്കിടയിൽ 5.8 ശതമാനമായും സ്ത്രീകളുടേത് 3.8% ആയും ഉയർന്നു. നഗരമേഖലയിലാണ് തൊഴിലില്ലായ്മ കൂടുതൽ രേഖപ്പെടുത്തിയത്. പുരുഷന്മാർക്കിടയിൽ ഇത് 7.1 ശതമാനവും സ്ത്രീകളുടേത് 10.8 ശതമാനവുമാണ്. 2012 ൽ ഇത് യഥാക്രമം 3%, 5.2% എന്നിങ്ങനെ ആയിരുന്നു. റിസർവ് ബാങ്കിന്റെ വായ്പാനയം ഫലപ്രദമാകാതെ വന്നാൽ സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനം പൂർണമായും ഗവണ്മെന്റിന്റെ ധനനയത്തെ ആശ്രയിച്ചിരിക്കും. പ്രധാനമായും രണ്ട് മാർഗങ്ങളാണ് സ്വീകരിക്കാനാവുക, ഒന്ന്, നികുതി കുറക്കുക, രണ്ട്, ഗവണ്മെന്റ് ചെലവഴിക്കൽ വർധിപ്പിക്കുക. ഇതിൽ ആദ്യത്തെ മാർഗം ഭാഗികമായി കോർപറേറ്റ് നികുതി കുറച്ചതിലൂടെ നടപ്പിലാക്കിയെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ല. അതിനുള്ള കാരണം മുമ്പ് സൂചിപ്പിച്ചതുപോലെ ആവശ്യത്തിനുള്ള ഡിമാൻഡ് ഇല്ലാത്ത സാഹചര്യത്തിൽ നികുതി കുറച്ചതുകൊണ്ടോ അല്ലെങ്കിൽ പലിശയിൽ ഇളവ് വരുത്തിയതുകൊണ്ടോ ഒരു നിക്ഷേപകനും മുതൽ മുടക്കാൻ തയ്യാറാകില്ല എന്നതിനാലാണ്. ദേശീയ വരുമാനത്തിന്റെ ഏകദേശം 80 ശതമാനവും സംഭാവന ചെയ്യുന്നത് സ്വകാര്യ മേഖലയാണ്. അതിൽ തന്നെ 60 ശതമാനവും വ്യക്തികളുൾപ്പെടെയുള്ള സ്വകാര്യ മേഖല നടത്തുന്ന ചെലവഴിക്കലും ബാക്കി സ്വകാര്യ മൂലധന നിക്ഷേപവുമാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി നാമമാത്ര വളർച്ചാ നിരക്കാണ് സ്വകാര്യ മേഖലയുടെ ചെലവഴിക്കലിൽ കാണുന്നത്. അതിനാൽ പ്രത്യക്ഷ പരോക്ഷ നികുതികളിൽ ഇളവ് വരുത്തിയും ഗവണ്മെന്റ് ചെലവ് വർധിപ്പിച്ചുകൊണ്ട് ജനങ്ങളുടെ പക്കൽ കൂടുതൽ പണം എത്തിച്ചും ഉപഭോഗം വർധിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. ഡിമാൻഡ് കൂടുമ്പോൾ കൂടുതൽ മുതൽ മുടക്കിന് സ്വകാര്യ മേഖല തയ്യാറാവുകയും തൽഫലമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. കോവിഡിനെ തുടർന്ന് 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് കഴിഞ്ഞ ദിവസം ഗവണ്മെന്റ് പ്രഖ്യാപിച്ചത്. മൂന്ന് മാസത്തെക്കുള്ള സൗജന്യ റേഷൻ, നേരിട്ട് പണം നൽകൽ, സൗജന്യ പാചക വാതകം, പിഎഫ് അടക്കുവാനുള്ള തീരുമാനം എന്നിവ താഴെ തട്ടിലുള്ള ജനങ്ങൾ മുതൽ ചെറുകിട കമ്പനികൾക്ക് വരെ വലിയൊരളവിൽ ആശ്വാസം നൽകുന്നു. എന്നാൽ കൊറോണ വരുത്തിവയ്ക്കുന്ന സാമ്പത്തിക മാന്ദ്യം മറികടക്കാൻ ദീർഘകാല പദ്ധതികൾ ആവശ്യമാണ്. 1. രാജ്യത്തെ മൊത്തം തൊഴിലാളികളിൽ 81 ശതമാനവും അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇപ്പോഴത്തെ അടച്ചിടൽ അതുകൊണ്ടുതന്നെ ഇവരുടെ വരുമാന മാർഗംഇല്ലാതാക്കി. അതിനാൽ പിഎം കിസാൻ പദ്ധതി പോലെ നേരിട്ട് പണം നൽകുന്ന ഒന്ന് ആരംഭിക്കുകയും അതിന്റെ പ്രയോജനം സമൂഹത്തിന്റെ താഴെതട്ടിലുള്ള മുഴുവൻ കുടുംബങ്ങളിലേക്ക് എത്തിക്കുകയും വേണം. ജൻ ധൻ അക്കൗണ്ടുള്ള സ്ത്രീകൾക്ക് 500 രൂപ വീതം മൂന്ന് മാസത്തേക്ക് നൽകാനുള്ള തീരുമാനം ശ്ലാഘനീയമാണ്. എന്നാൽ തുക വർധിപ്പിക്കുന്നതോടൊപ്പം ഇതൊരു സ്ഥിരം സംവിധാനം ആക്കുകയും വേണം. 2. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ കൂട്ടണം. അതോടൊപ്പം ഈ പദ്ധതി നഗരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും വേണം. നഗരങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള മാറ്റം പദ്ധതിയിൽ വരുത്തേണ്ടിവരുമെന്നുമാത്രം. ഇതുവരെയുള്ള കുടിശികയും ഉടൻ കൊടുത്തു തീർക്കണം. 3. വ്യക്തികളുടെ വരുമാന നികുതി നിരക്ക് കുറയ്ക്കണം. ഇത് ആളുകളിലേക്ക് കൂടുതൽ പണം എത്തിക്കുമെന്ന് മാത്രമല്ല, കൂടുതൽപേരെ സ്വമേധയാ നികുതി അടക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. 4. കേരള ഗവണ്മെന്റ് പ്രഖ്യാപിച്ച 20000 കോടിയുടെ പാക്കേജിൽ 14000 കോടിയും ബാധ്യത കൊടുത്തു തീർക്കാനാണ് വകയിരുത്തിയത്. അതുപോലെ ചെറുകിട വ്യവസായങ്ങൾ ഉൾപ്പെടെയുള്ള മേഖലകൾക്ക് കൊടുക്കാനുള്ള ബാധ്യതകൾ ഗവണ്മെന്റ് ഉടൻ തീർക്കണം. 5. ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തെ പൊതുമേഖല ആരോഗ്യ സംവിധാനം, വിദ്യാഭ്യാസം, മറ്റു സാമൂഹ്യ മേഖലകൾ എന്നിവ താഴെതട്ടിൽനിന്നു മുതൽ ശാക്തീകരിക്കാനുള്ള നടപടികൾ തുടങ്ങണം. സ്വകാര്യ ആരോഗ്യ മേഖലയും ഇൻഷുറൻസും ഒന്നും പൊതുജനാരോഗ്യ സംവിധാനത്തിന് പകരം ആവില്ലെന്ന് ബോധ്യപ്പെടുത്താൻ കൊറോണ വരേണ്ടിവന്നു. സ്വാഭാവികമായും ഇതിനുള്ള പണം കണ്ടെത്തേണ്ടതുണ്ട്. നികുതി വരുമാനത്തിലെ കുറവും ഓഹരി വിറ്റഴിക്കലിലൂടെ ഉദ്ദേശിച്ച വിഭവ സമാഹരണം നടത്താൻ കഴിയാതെ പോയതും കമ്പനികൾക്കുള്ള നികുതിയിളവിന്റെയുമൊക്കെ ഫലമായി ധനക്കമ്മി ഈ സാമ്പത്തിക വർഷം ബജറ്റിൽ കണക്കുകൂട്ടിയ 3.8% ൽ നിന്നുയർന്ന് 4.5%- 5.0% വരെ ആയേക്കാം. ഇപ്പോൾ വിപണിയിലുണ്ടായ തകർച്ച വരുന്ന വർഷത്തെ ഓഹരിവിൽപന സാധ്യതകളെയും ബാധിക്കും. സ്വാഭാവികമായും കൂടുതൽ കടമെടുക്കുക മാത്രമാണ് അപ്പോൾ ഗവണ്മെന്റിന് മുന്നിലുള്ള വഴി. അതു തന്നെയാണ് ഈ സാഹചര്യത്തിൽ ചെയ്യേണ്ടതും.

from money rss https://bit.ly/3dwmOCs
via IFTTT

സെന്‍സെക്‌സ് 130 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: റിസർവ് ബാങ്ക് നിരക്കുകൾ കുറച്ചിട്ടും ഓഹരി വിപണിയിൽ അത് പ്രതിഫലിച്ചില്ല. മൂന്നുദിവസത്തെ തുടർച്ചയായ നേട്ടത്തിനൊടുവിൽ സെൻസെക്സ് 131.18 പോയന്റ് നഷ്ടത്തിൽ 29,815.59ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 18.80 പോയന്റ് നേട്ടത്തിൽ 8660.25ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിലെ 1131 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1138 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. കോൾ ഇന്ത്യ, ആക്സിസ് ബാങ്ക്, ഐടിസി, എൻടിപിസി, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോർകോർപ്, ബജാജ് ഫിനാൻസ്, ഇൻഡസിന്റ് ബാങ്ക്, ഗെയിൽ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. വാഹനം, ഊർജം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഭാഗം സൂചികകളാണ് നഷ്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡക്യാപ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അതേസമയം, സ്മോൾക്യാപ് സൂചിക നേരിയ നേട്ടത്തിലായിരുന്നു.

from money rss https://bit.ly/2WIm2MO
via IFTTT

മോറട്ടോറിയം: വായ്പ തിരിച്ചടവും ചിലസംശയങ്ങളും

ആർബിഐ മുന്നുമാസത്തേയ്ക്ക് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചു. പണവായ്പ അവലോക യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. മോറട്ടോറിയം സംബന്ധിച്ച് നിരവധി സംശയങ്ങളാണ് ഈ സാഹചര്യത്തിൽ ഉയർന്നുവന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്താം. ഇഎംഐ അടയ്ക്കാറായി. അക്കൗണ്ടിൽനിന്ന് ഇഎംഐ പിടിക്കുമോ? ആർബിഐയാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ബാങ്കുകളാണ് ഇനിയത് നടപ്പാക്കേണ്ടത്. നിങ്ങളുടെ ബാങ്കിൽനിന്ന് ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ലെങ്കിൽ, അക്കൗണ്ടിൽ പണമുണ്ടെങ്കിൽ ഇഎംഐ ഈടാക്കിയേക്കാം. ഇഎംഐ ഈടാക്കില്ലെന്ന് എങ്ങനെ അറിയും? ആർബിഐ ഇക്കാര്യത്തിൽ വിശദമായ മാർഗനിർദേങ്ങൾ പുറത്തിറക്കിയിട്ടില്ല. ഉടനെ ഇക്കാര്യത്തിൽ വ്യക്തതവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്ക് തലത്തിലെടുത്ത തീരുമാനം അറിയിക്കുമോ? ഉന്നതതലത്തിൽ യോഗം ചേർന്ന് ബാങ്കുകൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ബോർഡിന്റെ അംഗീകാരം ഇതിന് ആവശ്യമാണ്. അതിനുശേഷം ഉപഭോക്താക്കളെ ഇക്കാര്യം അറിയിക്കും. ഇഎംഐ അടച്ചില്ലെങ്കിൽ ക്രഡിറ്റ് സ്കോറിനെ ബാധിക്കുമോ? ഇല്ല ഏതെല്ലാം ബാങ്കുകൾക്കാണിത് ബാധകം? വാണിജ്യ ബാങ്കുകൾ, പ്രാദേശിക റൂറൽ ബാങ്കുകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിങ് ഫിനാൻസ് കമ്പനികൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കൊക്കെ ഇത് ബാധകമാണ്. ഇഎംഐ ഒഴിവാക്കിതരുമോ, അതോ തൽക്കാലത്തേയ്ക്ക് നീട്ടിവെയ്ക്കുകയാണോ? വായ്പ ഇഎംഐ ഒഴിവാക്കുകയില്ല. തൽക്കാലത്തേയ്ക്ക് അടയ്ക്കുന്നത് നീട്ടിവെയ്ക്കുകയാണ് ചെയ്യുന്നത്. മുതലിന്റെ പലിശയുടെയും കാര്യത്തിൽ മൊറട്ടോറിയം ബാധകമാണോ? മൂന്നുമാസത്തേയ്ക്ക് മുതലും പലിശയും ഉൾപ്പെടുന്ന ഇഎംഐ അടയ്ക്കുന്നത് നിർത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. 2020 മാർച്ച് ഒന്നിന് നിലവിലുള്ള എല്ലാവായ്പകൾക്കും ഇത് ബാധകമാണ്. ഏതൊക്കെ വായ്പകൾക്കാണിത് ബാധകം? ഭവന വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ തുടങ്ങിയ നിശ്ചിത കാലാവധിയുള്ള ടേം ലോണുകൾക്കെല്ലാം ഇത് ബാധകമാണ്. മൊബൈൽ, ടിവി തുടങ്ങിയ ഉത്പന്നങ്ങൾ വാങ്ങാനെടുത്ത കൺസ്യൂമർ വായ്പകളും ഇതിൽ ഉൾപ്പെടും. ക്രഡിറ്റ് കാർഡ് വായ്പകൾക്ക്? ക്രഡിറ്റ് കാർഡ് വായ്പ ടേം ലോണല്ലാത്തതിനാൽ മൊറട്ടോറിയത്തിന്റെ പരിധിയിൽവരുന്നില്ല. ഫാക്ടറി നിർമാണവുമായി ബന്ധപ്പെട്ട് വായ്പയെടുത്തിരുന്നു. ഈ ആനുകൂല്യം ലഭിക്കുമോ? ടേം ലോണിന്റെ പരിധിയിലുള്ള എല്ലാ വായ്പകൾക്കും മൊറട്ടോറിയം ബാധകമാണ്. എങ്കിലും ബാങ്കിൽനിന്ന് ഇക്കാര്യത്തിൽ വ്യക്തമായ വിവരംതേടേണ്ടിവരും. ബിസിനസ് വായ്പകൾക്ക്? വർക്കിങ് ക്യാപിറ്റൽ ലോണുകളുടെ പലിശ തിരിച്ചടവിന് മൂന്നുമാസത്തെ മൊറട്ടോറിയും ലഭിക്കും. എന്നാൽ മോറട്ടോറിയം കാലയളവിലെ പലിശകൂടി മൂന്നുമാസംകഴിയുമ്പോൾ തിരിച്ചടയ്ക്കേണ്ടിവരും. വായ്പയെടുത്തപ്പോൾ നൽകിയ സമ്മതപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകൾക്ക് മാറ്റമുണ്ടാകില്ല. അതിനാൽ ഇക്കാര്യത്തിൽ ബാങ്കിൽനിന്ന് വ്യക്തതവരുത്തേണ്ടിവരും.

from money rss https://bit.ly/2JhDmA6
via IFTTT

പ്രതിമാസ വായ്പാ തിരിച്ചടവ് കുറയും; നിക്ഷേപ പലിശയും

റിപ്പോ നിരക്കും കരുതൽധനാനുപതവും താഴ്ത്തിയത് പ്രതിമാസ വായ്പ തിരിച്ചടവിൽ കാര്യമായ കുറവുണ്ടാക്കും. അതോടൊപ്പം നിക്ഷേപ പലിശയും താഴും. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പയായ റിപ്പോ നിരക്ക് മുക്കാൽ ശതമാന(0.75%)മാണ് കുറച്ചത്. കരുതൽധനാനുപാതമാകട്ടെ ഒരുശതമാനവും. റിസർവ് റിപ്പോ നിരക്ക് 0.90ശതമാനവും താഴ്ത്തി. റിപ്പോ നിരക്ക് കുറച്ചതിലൂടെ ഒരു ലക്ഷം കോടിരൂപയും കരുതൽധനാനുപാതം ഒരുശതമാനം താഴ്ത്തിയതിലൂടെ 1.37 ലക്ഷംകോടി രൂപയും അധികമായി ധനകാര്യ സ്ഥാപനങ്ങളിലെത്തും. കരുതൽധനാനുപാതത്തിൽ ഇതിനുമുമ്പ് കുറവുവരുത്തിയത് 2013 ഫെബ്രുവരിയിലാണ്, കാൽശതമാനം. 5.15 ശതമാനത്തിൽനിന്ന് റിപ്പോ നിരക്ക് 4.4 ശതമാനയാണ് കുറയുക. കുറഞ്ഞനിരക്കിൽ ബാങ്കുകൾ ആർബിഐയുടെ വായ്പ ലഭിക്കാൻ ഇത് സാഹയിക്കും. റിസർവ് റിപ്പോ നിരക്ക് 90 ശതമാനം കുറച്ചതോടെ ബാങ്കുകൾക്ക് കൂടുതൽ തുക കൈവശംവെയ്ക്കാനുള്ള അവസരംലഭിക്കും. വാണിജ്യ ബാങ്കുകൾ ഹ്രസ്വകാലത്തേയ്ക്ക് ആർബിഐയിൽ സൂക്ഷിക്കേണ്ട പണത്തിന്റെ അനുപാതത്തിലാണ് 90 ശതമാനം കുറവുവരുത്തിയിരിക്കുന്നത്. ആർബിഐയുടെ വെള്ളിയാഴ്ചയിലെ പ്രഖ്യാപനത്തോടെ വിപണിയിലെത്തുക 3.74 ലക്ഷംകോടി രൂപയാണ്. നിർണായകമായ ഈ പ്രഖ്യാപനങ്ങളോടെ വായ്പ പലിശയിൽകുറവുവരാൻ സാഹചര്യമൊരുങ്ങും. ഈനേട്ടം ധനകാര്യ സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറാൻ തയ്യാറായാൽ വായ്പയെടുത്തവരുടെ പ്രതിമാസ (ഇഎംഐ)തിരിച്ചടവിൽ കാര്യമായ കുറവുണ്ടാകും. പലിശകുറയ്ക്കാൻ ബാങ്കുകൾക്കുമേൽ ആർബിഐയുടെ കടുത്ത സമ്മർദവുമുണ്ടാകുമെന്നകാര്യത്തിൽ സംശയമില്ല. നിരക്കുകുറച്ച സാഹചര്യത്തിൽ ഭവനവായ്പയുടെ പ്രതിമാസ തിരിച്ചടവിൽ(റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള പലിശയിൽ) എത്രതുകയുടെ കുറവുവരുമെന്ന് പരിശോധിക്കാം. നേട്ടത്തിന്റെ കണക്ക് വായ്പ തുക 30ലക്ഷം കാലാവധി 20 വർഷം നിലവിലെ പലിശ 7.95(%) നിലവിലെ ഇഎംഐ 24,999.92 പുതുക്കിയ പലിശ 7.20% പുതിയ ഇഎംഐ 23,620.47 ഇഎംഐയിലെ കുറവ് 1379.45 എസ്ബിഐയുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച ഭവനവായ്പ പലിശ പ്രകാരം തയ്യാറാക്കിയത്. നിക്ഷേപകരെയും ബാധിക്കും പലിശ വരുമാനത്തെ ആശ്രയിച്ചുകഴിയുന്ന മുതിർന്ന പൗരന്മാർ ഉൾപ്പടെയുള്ളവരെ നിരക്കുകുറയ്ക്കൽ കാര്യമായി ബാധിക്കും. 2019 ഡിസംബറിലാണ് അവസാനമായി ആർബിഐ നിരക്കിൽ കുറവുവരുത്തിയത്. അതിനുശേഷവും പ്രമുഖ ബാങ്കുകൾ നിക്ഷേപ പലിശ കുറയ്ക്കൽ തുടർന്നു. രാജ്യത്തെതന്നെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐ ഫെബ്രുവരിയിലും മാർച്ചിലും സ്ഥിര നിക്ഷേപ പലിശകുറച്ചു. 2004നുശേഷം ഇതാദ്യമായാണ് എസ്ബിഐയുടെ നിക്ഷേപ പലിശ ആറുശതമാനത്തിന് താഴെയെത്തുന്നത്. ഈ സാഹചര്യത്തിൽ ചെറുനിക്ഷേപ പദ്ധതികളിലേയ്ക്ക് തിരിയുന്നതാകും നിക്ഷേപകർക്ക് നല്ലത്. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം എന്നിവയ്ക്ക് ബാങ്ക് നിക്ഷേപത്തേക്കാൾ പലിശ നിലവിലുണ്ട്. ചെറു നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകൾ മാർച്ച് 31നാണ് ഇനി പരിഷ്കരിക്കുക. നിലവിലെ സാഹചര്യമനുസരിച്ച് ഇവയുടെ പലിശയും കുറയാൻ സാധ്യതയുണ്ട്. കോവിഡ് ബാധ രാജ്യത്തെ സമ്പദ്ഘടനയെ ബാധിക്കുന്ന സാഹര്യത്തിലാണ്, ഏപ്രിൽ ആദ്യം നടക്കേണ്ട മോണിറ്ററി പോളിസി യോഗം നേരത്തെ ചേർന്നത്. ധനകാര്യമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഭക്ഷ്യ സുരക്ഷയ്ക്ക് പ്രധാന്യം നൽകുന്നതോടൊപ്പം ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് പണം ലഭ്യമാക്കുന്നതുൾപ്പെടുയള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമൊട്ടാകെ 21 ദിവസത്തെ അടച്ചിടൽ പ്രഖ്യാപനത്തിനുപിന്നാലായാണ് ധനകാര്യമന്ത്രി പ്രത്യേക പാക്കേജ് രാജ്യത്തിന് നൽകിയത്.

from money rss https://bit.ly/2UyjpKA
via IFTTT

മൂന്ന് മാസത്തേയ്ക്ക് വായ്പാതുക തിരിച്ചടക്കേണ്ട

മൂന്നു മാസം വായ്പ തിരിച്ചടച്ചില്ലെങ്കിലും ഉപഭോക്താവിനുമേൽ യാതൊരു നടപടിയുമുണ്ടാകില്ല. റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചതിനെതുടർന്നാണിത്. ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്. ഈകാലയളവിൽ വായ്പ തിരിച്ചടവ് മുടങ്ങിയാലും ക്രഡിറ്റ് ഹിസ്റ്ററിയെ ബാധിക്കരുതെന്നും ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. ബോധപൂർവം തിരിച്ചടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതായി കണക്കാക്കുകയുമരുത്. മൂന്നുമാസം നിങ്ങൾ വായ്പ തിരിച്ചടച്ചില്ലെങ്കിലും അത് ക്രഡിറ്റ് സ്കോറിനെ ബാധിക്കില്ലെന്ന് ചുരുക്കം. വാണിജ്യ ബാങ്കുകൾ(റീജിയണൽ റൂറൽ ബാങ്കുകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ), സഹകരണ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാനങ്ങൾ(ഹൗസിങ് ഫിനാൻസ് കമ്പനികൾ, മൈക്രോ ഫിനാൻസ് കമ്പനികൾ)തുടങ്ങി എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്. മോറൊട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിൽ വായ്പ കാലാവധി നീട്ടുകയോ ഉപഭോക്താവിന്റെ താൽപര്യപ്രകാരം തിരിച്ചടവ് മറ്റുതരത്തിൽ ക്രമീകരിക്കുകയോ ചെയ്യണമെന്നും ആർബിഐ നിർദേശിച്ചിട്ടുണ്ട്. Content Highlights:RBI allows banks to put EMI on hold for 3 months

from money rss https://bit.ly/2wJelLJ
via IFTTT

Thursday 26 March 2020

പലിശ നിരക്ക് റിസര്‍വ് ബാങ്ക്‌ കുറച്ചു, വായ്പകള്‍ക്ക് 3 മാസം മോറട്ടോറിയം

ന്യഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന്റെ അടുത്തദിവസംതന്നെ ആർബിഐ റിപ്പോ നിരക്ക് മുക്കാൽ ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി കുറഞ്ഞു. കാഷ് റിസർവ് റേഷ്യോയിൽ ഒരുശതമാനവും കുറവുവരുത്തിയിട്ടുണ്ട്. ഇതോടെ സിആർആർ മൂന്നുശതമാനമായി.എംപിസി യോഗത്തിനുശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. ആർബിഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിരക്ക് കാര്യമായി കുറച്ചതോടെ വായ്പ പലിശകൾ കുറയ്ക്കാൻ ബാങ്കുകൾ നിർബന്ധിതരാകും. പ്രധാന തീരുമാനങ്ങൾ: റിസർവ് റിപ്പോ നിരക്ക് 90 ബേസിസ് പോയന്റാണ് കുറച്ചത്. തീരുമാനം വിപണിയിൽ പണലഭ്യതവർധിപ്പിക്കാൻ. എംപിസിയിലെ ആറുപേരിൽ നാലുപേരും നിരക്ക് കുറയ്ക്കലിനെ അനുകൂലിച്ചു. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിരക്കുകുറയ്ക്കുന്നതെന്ന് ആർബിഐ ഗവർണർ. കാഷ് റിസർവ് റേഷ്യോ ഒരുശതമാനം കുറച്ചു. ഇതോടെ സിആർആർ 3 ശതമാനമായി.

from money rss https://bit.ly/33Mi5Is
via IFTTT

വാള്‍സ്ട്രീറ്റിലെ പീറ്റര്‍ ടച്ച്മാനും കോവിഡ്

ന്യയോർക്ക്: വാൾസ്ട്രീറ്റിലെ ഏറ്റവും പ്രശസ്തനായ ട്രേഡർ പീറ്റർ ടച്ച്മാന് കോവിഡ് സ്ഥിരീകരിച്ചു. 10,000ലേറെയുള്ള ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനോട് അദ്ദേഹംതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുവരെ നേരിട്ടതിനേക്കാൾ മാരകമായ സാഹചര്യത്തോടാണ് താനിപ്പോൾ പോരാടാനുന്നതെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിദഗ്ധരായ ഡോക്ടർമാരാണ് തന്നെ ചികിത്സിക്കുന്നതെന്നും ശ്വാസതടസ്സമോ മറ്റോ ഇല്ലാത്തത് അപകടാവസ്ഥ കുറയ്ക്കുകയാണെന്നും ഉടനെ തിരിച്ചുവരുമെന്നും കുറിപ്പിൽ അദ്ദേഹം പറയുന്നു. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരി ഇടപാടുകാരനായ അദ്ദേഹം വാൾസ്ട്രീറ്റിലെ ഐൻസ്റ്റീൻ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. വാൾസ്ട്രീറ്റിലെ ഓഹരി വ്യാപാരവുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ട ഫോട്ടോകളിലൂടെ താരമായ വ്യക്തികൂടിയാണ് ഇദ്ദേഹം.

from money rss https://bit.ly/3bxz0RQ
via IFTTT

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 31,000വും നിഫ്റ്റി 9000വും ഭേദിച്ചു

മുംബൈ: തുടർച്ചയായി നാലാംദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 31,000 കടന്നു. നിഫ്റ്റിയകാട്ടെ 9000 ഭേദിക്കുകയും ചെയ്തു. 1079 പോയന്റാണ് സെൻസെക്സിലെ നേട്ടം. നിഫ്റ്റിയാകട്ടെ 366 പോയന്റും ഉയർന്നു. ബിഎസ്ഇയിലെ 505 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 62 ഓഹരികൾ നഷ്ടത്തിലുമാണ്. 34 ഓഹരികൾക്ക് മാറ്റമില്ല. റിസർവ് ബാങ്ക് ഗവർണറുടെ പ്രഖ്യാപനംകാത്താണ് വിപണി പ്രതീക്ഷയോടെ ഉണർന്നത്. രാവിലെ 10നാണ് ശക്തികാന്ത ദാസ് മാധ്യമപ്രവർത്തകരെ കാണുന്നത്. നിഫ്റ്റി ബാങ്ക് സൂചികയാണ് മികച്ച നേട്ടത്തിൽ. സൂചിക 7.34ശതമാനം ഉയർന്നു. മിഡ്ക്യാപ് സൂചിക 3.51ശതമാനവും സ്മോൾ ക്യാപ് 3.06 ശതമാനവുംനേട്ടത്തിലാണ്. ഇൻഡസിന്റ് ബാങ്ക് ഓഹരി 15 ശതമാനത്തോളം ഉയർന്നു.ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹകളാണ് നേട്ടത്തിൽ. ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2vVAaHy
via IFTTT

ചരക്കുനീക്കം നിലച്ചു; കോടികളുടെ നഷ്ടം

മട്ടാഞ്ചേരി: കണ്ടെയ്നർ ലോറികൾ ഓട്ടം നിർത്തിയതോടെ വല്ലാർപാടം ടെർമിനലിലേക്കുള്ള ചരക്കുനീക്കം നിലച്ചു. കയറ്റുമതിക്കുള്ള കണ്ടെയ്നുകൾ ടെർമിനലിൽ എത്തില്ലെന്ന് ഉറപ്പായതോടെ, അടുത്തയാഴ്ച എത്തേണ്ട രണ്ട് കപ്പലുകൾ റദ്ദാക്കി. 'ഇ.ആർ. സ്വീഡൻ' എന്ന കപ്പൽ തിങ്കളാഴ്ചയാണ് എത്തേണ്ടിയിരുന്നത്. യൂറോപ്പിലേക്കള്ള കപ്പലാണിത്. ചൈനയിൽ നിന്ന് ബുധനാഴ്ച എത്തേണ്ട 'ലിങ്ക് യാങ് തായ്ക്ക്' എന്ന കപ്പലും റദ്ദാക്കി. നാനൂറോളം കണ്ടെയ്നറുകളാണ് ഈ കപ്പലുകളിൽ കയറ്റാറുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയായി കയറ്റുമതി മേഖലയിൽ പ്രതിസന്ധിയാണ്. കൊറോണയുടെ പിടിയിലായ രാജ്യങ്ങൾ നേരത്തെ നൽകിയ ഓർഡറുകൾ പൊടുന്നനെ റദ്ദാക്കിയതാണ് പ്രശ്നമായത്. എങ്കിലും കപ്പലുകൾ ഒന്നും റദ്ദാക്കിയിരുന്നില്ല. ട്രെയ്ലറുകളുടെ ഓട്ടം നിലച്ചത് കനത്ത തിരിച്ചടിയായി. സമുദ്രോത്പന്ന മേഖലയിൽ നിന്നുള്ള കയറ്റുമതി നേരത്തെ നിലച്ചു. കൊച്ചിയിൽനിന്ന് പോയ കണ്ടെയ്നർ ലോറികൾ പലതും പാതിവഴിയിലാണ്. ജീവനക്കാർക്ക് ഭക്ഷണംപോലും കിട്ടാത്ത സ്ഥിതിയാണ്. അനിശ്ചിതമായ സാഹചര്യം നിലവിലുള്ളതിനാൽ ജീവനക്കാർ പോകാനും മടിക്കുന്നുണ്ട്. അത്യാവശ്യ സാധനങ്ങളൊഴികെ മറ്റൊന്നും വാഹനങ്ങളിൽ കൊണ്ടുപോകാനും കഴിയില്ല.വല്ലാർപാടത്ത് ടെർമിനലിൽ എത്തിച്ചിട്ടുള്ള പല കണ്ടെയ്നറുകളും പുറത്തേക്ക് നീക്കാൻ കഴിയുന്നില്ല. ഇതൊക്കെ വഴിയിൽ തടയപ്പെടാം. ഇറക്കുമതി ചെയ്ത കമ്പനികളും പ്രശ്നത്തിലാണ്. കയറ്റുമതി മേഖലയിൽ കോടികളുടെ നഷ്ടമാണുണ്ടായതെന്ന് കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. ടെർമിനലിൽ ജോലികൾ തടസ്സമില്ലാതെ നടക്കുന്നുണ്ടെങ്കിലും പ്രതിസന്ധി നിലനിൽക്കുന്നതിനാൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ റദ്ദാക്കിയേക്കും. നികുതികളിൽ ഇളവ് നൽകിയും ടെർമിനൽ ചാർജുകളുടെയും ഡെമറേജിന്റെയും അമിതഭാരം ഒഴിവാക്കിയും മേഖലയെ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് സ്റ്റീമർ ഏജന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റും മാരിടൈം ബോർഡ് അംഗവുമായ പ്രകാശ് അയ്യർ ആവശ്യപ്പെട്ടു.

from money rss https://bit.ly/2UGOb46
via IFTTT

ഹോം ഡെലിവറിയുമായി സപ്ലൈകോയും കൺസ്യൂമർഫെഡും

കൊച്ചി: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൺസ്യൂമർ ഫെഡ് ആരംഭിച്ച ഹോം ഡെലിവറി പദ്ധതിക്ക് മികച്ച പ്രതികരണം. കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. അവതരിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ 515-ഓളം ഡെലിവറികളാണ് കൺസ്യൂമർ ഫെഡ് നടത്തിയത്. പുറത്തിറങ്ങി സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് വീട്ടിൽ ഭക്ഷ്യവസ്തുകൾ അടക്കം എത്തിച്ചുകൊടുക്കുന്ന പദ്ധതിയാണിത്. ആലപ്പുഴയിലും മലപ്പുറത്തും ഹോം ഡെലിവറി സംവിധാനം സജ്ജമായെന്നും വൈകാതെ പദ്ധതി രണ്ടിടത്തും ആരംഭിക്കുമെന്നും കൺസ്യൂമർ ഫെഡ് മാനേജിങ് ഡയറക്ടർ വി.എം. മുഹമ്മദ് റഫീഖ് പറഞ്ഞു. സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. ഘട്ടംഘട്ടമായി എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോൺ വിളിച്ചാണ് സാധനങ്ങൾ ബുക്ക് ചെയ്യേണ്ടത്. ഇതിനായി പ്രത്യേക ഫോൺ നമ്പറുകളും അവതരിപ്പിച്ചിട്ടുണ്ട്. ഡെലിവറി ചാർജ് ഈടാക്കുന്നില്ല. ഓർഡർ നൽകിയ ദിവസംതന്നെ സാധനങ്ങൾ വീട്ടിൽ എത്തും. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ സാഹചര്യമുള്ളവർക്ക് പദ്ധതിയുടെ സേവനം ലഭിക്കില്ല. ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് യഥാർഥ ഉപഭോക്താവിനെ കണ്ടെത്തുന്നത്. ത്രിവേണി സ്റ്റോറുകളിലെ എല്ലാ ഉത്പന്നങ്ങളും ഓർഡർ ചെയ്യാമെങ്കിലും കൂടുതൽ ഡിമാൻഡ് അരി, പഞ്ചസാര തുടങ്ങിയ പലവ്യഞ്ജനങ്ങൾക്കാണെന്ന് അധികൃതർ പറഞ്ഞു. ശരാശരി 1,000 രൂപയുടെ ഓർഡറുകളാണ് ലഭിക്കുന്നത്.

from money rss https://bit.ly/2UjlECO
via IFTTT

ഉത്പന്നവിപണിയിലെ വ്യാപാരസമയം കുറച്ചു

മുംബൈ: ഉത്പന്നവിപണിയിലെ വ്യാപാരസമയം വെട്ടിക്കുറച്ച് 'സെബി'(സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ഉത്തരവിറക്കി. ലോക് ഡൗണിന്റെ ഭാഗമായി മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എം.സി.എക്സ്.), നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച്(എൻ.ഡി.സി.ഇ.എക്സ്.), ഇന്ത്യൻ കമ്മോഡിറ്റി എക്സ്ചേഞ്ച്(ഐ.സി.ഇ.എക്സ്.) എന്നിവയിൽ വൈകീട്ടത്തെ വ്യാപാരം ഒഴിവാക്കാനാണ് തീരുമാനം. ഇതോടെ രാത്രി 11.30 വരെ നടന്നിരുന്ന വ്യാപാരം വൈകീട്ട് അഞ്ചുമണിവരെയായി ചുരുങ്ങും.

from money rss https://bit.ly/2QNlcus
via IFTTT

ബാങ്കുകള്‍ താമസിയാതെ മിക്കവാറും ശാഖകള്‍ അടച്ചിട്ടേക്കും

ന്യൂഡൽഹി: രാജ്യത്ത് 21 ദിവസത്തെ അടച്ചിടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവനക്കാരെ കോവിഡ് ബാധയിൽനിന്ന് രക്ഷിക്കാൻ ബാങ്കുകൾ ശാഖകളേറെയും അടച്ചിട്ടേക്കും. പ്രധാന നഗരങ്ങളിൽ അഞ്ചുകിലോമീറ്ററിനുള്ളിൽ ഒരു ശാഖമാത്രം തുറന്നാൽമതിയാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഗ്രാമങ്ങിളാകട്ടെ ഭൂരിഭാഗംപേരും പണമിടപാടുകൾക്ക് ആശ്രയിക്കുന്നത് ബാങ്ക് ശാഖകളെയാണ്. ഇവിടങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിച്ചാൽ മതിയോയെന്നാണ് ആലോചിക്കുന്നത്. കേഷമ പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് ബാങ്കുകൾ വഴിയാണ്. ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച 1.70 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജിൽ, സാധാരണക്കാർക്കുള്ള ആനുകൂല്യങ്ങൾ ബാങ്കുവഴി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ 130 കോടി ജനങ്ങൾ പണമിടപാടിനായി ആശ്രയിക്കുന്നതിനാൽ ബാങ്കിനെ അവശ്യസർവീസായി പരിഗണിച്ച് അടച്ചിടലിൽനിന്ന് ഒഴിവാക്കിയിരുന്നു. അതേസമയം, ബാങ്ക് ശാഖകൾ അടച്ചിടുന്നകാര്യത്തിൽ അധികൃതർ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

from money rss https://bit.ly/3btdRrE
via IFTTT

Closing: മൂന്നാം ദിവസവും വിപണി കുതിച്ചു; സെന്‍സെക്‌സിലെ നേട്ടം 1411 പോയന്റ്

മുംബൈ: കോവിഡ് ഭീതിക്കിടയിലും തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 8,600ന് മുകളിലെത്തി. സെൻസെക്സ് 1,410.99 പോയന്റ്(4.94%)ഉയർന്ന് 29946.77ലും നിഫ്റ്റി 323.60 പോയന്റ്(3.89%) നേട്ടത്തിൽ 8641.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1483 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 766 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 164 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, എൽആൻഡ്ടി, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. യെസ് ബാങ്ക്, ഗെയിൽ, സൺ ഫാർമ, മാരുതി സുസുകി, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാ വിഭഗം സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യോപ് സൂചികകൾ മൂന്നുശതമാനത്തോളം ഉയർന്നു. ബാങ്ക് നിഫ്റ്റി 6.13ശതമാനവും ഐടി 2.47 ശതമാനവും ഓട്ടോ 2.53ശതമാനവും എഫ്എംസിജി 5.88ശതമാനവും ഹെൽത്ത്കെയർ 1.55 ശതമാനവും നേട്ടമുണ്ടാക്കി. ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന സൂചന ലഭിച്ചതോടെ രാവിലെതന്നെ സൂചികകൾ മികച്ച നേട്ടത്തിലായിരുന്നു. എന്നാൽ ഉച്ചയോടെ പ്രഖ്യാപനംവന്നപ്പോൾ സെൻസെക്സ് 500 പോയന്റ് നിലവാരത്തിലേയ്ക്ക് താഴ്ന്നു. സാധാരണക്കാർക്കും മധ്യവർഗക്കാർക്കുമുള്ള പ്രത്യേക പാക്കേജാണ് ധനമന്ത്രി പ്രഖ്യാപിച്ചതെങ്കിലും രണ്ടുദിവസമായി തുടരുന്ന നിക്ഷേപകരുടെ ആത്മവിശ്വാസമാണ് വിപണിയെ തുണച്ചത്. കോർപ്പറേറ്റുകൾക്കും ചെറുകിട സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള പാക്കേജുകൾ വൈകാതെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും വിപണിയിൽ നിലനിൽക്കുന്നുണ്ട്.

from money rss https://bit.ly/2vPa4Ww
via IFTTT

രൂപയുടെ മൂല്യം കുതിച്ചു; ഡോളറിനെതിരെ ഒരു രൂപയുടെ നേട്ടം

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 100 പൈസയുടെ വർധന. രാവിലെ ഓഹരി സൂചികകൾ മികച്ച നേട്ടമുണ്ടാക്കിയതാണ് രൂപയ്ക്ക് കരുത്തുപകർന്നത്. വ്യാഴാഴ്ചയിലെ ഉയർന്ന നിലവാരമായ 75.17ലേയ്ക്കാണ് രാവിലെ മൂല്യമുയർന്നത്. കഴിഞ്ഞദിവസം 76.10 നിലവാരത്തിലാണ് ക്ലോസ് ചെയ്തിരുന്നത്. കോവിഡ് ബാധയെതുടർന്ന് രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് മൂല്യമുയർന്നത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ മൂല്യം 75.44 നിരവാരത്തിലെത്തി. സെൻസെക്സ് ഒരുവേള 1500 പോയന്റിലേറെ കുതിക്കുകയും ചെയ്തിരുന്നു.

from money rss https://bit.ly/2WIVKtH
via IFTTT

ഇപിഎഫിലെ 75 ശതമാനം തുക പിന്‍വലിക്കാം; മൂന്നുമാസത്തെ വിഹിതം സര്‍ക്കാര്‍ അടയ്ക്കും

ന്യൂഡൽഹി: കോവിഡ് മൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ എംപ്ലോയീസ് പ്രൊവിഡന്റ് നിയമങ്ങൾ ലഘൂകരിക്കാൻ തീരുമാനിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ച് ഇപിഎഫ് വരിക്കാർക്ക് ബാലൻസ് തുകയുടെ 75 ശതമാം പിൻവലിക്കാം. 75 ശതമാനംതുകയോ മൂന്നുമാസത്തെ വേതനമോ ഏതാണ് കുറവ് അതായിരിക്കും അനുവദിക്കുക. തിരിച്ചടയ്ക്കാത്ത തുകയായിട്ടായിരിക്കും ഇത് നൽകുകയെന്ന് നിർമല സീതാരമൻ വ്യക്തമാക്കി. 4.8 കോടി ഇപിഎഫ് അംഗങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. അടുത്ത മൂന്നുമാസത്തേയ്ക്ക് തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതമായ 24 ശതമാനം തുക സർക്കാർ അടയ്ക്കും. 100 പേരിൽതാഴെ ജീവനക്കാരുള്ള കമ്പനികൾക്കാണിത് ബാധകം. 15,000 രൂപയിൽതാഴെ ശമ്പളം ലഭിക്കുന്നവരുമാകണം തൊഴിലാളികളെന്നും അവർ പറഞ്ഞു.

from money rss https://bit.ly/3dtzav6
via IFTTT

Wednesday 25 March 2020

മന്ത്രി ഇടപെട്ടു: രാജ്യത്തൊട്ടാകെ ടോള്‍ പരിവ് നിര്‍ത്തിവെച്ചു

രാജ്യത്തൊട്ടാകെയുള്ള ടോൾ പ്ലാസകളിൽ താൽക്കാലികമായി ടോൾ പരിവ് നിർത്തിവെച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. അടിയന്തര സർവീസുകൾക്ക് തടസ്സമുണ്ടാകാതിരിക്കാനാണിതെന്ന് അദ്ദേഹംട്വിറ്ററിൽ കുറിച്ചു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തിട്ടുണ്ട്. In view of Covid-19, it has been ordered to temporarily suspend the collection of toll at all toll plaza across India. This will not only reduce inconvenience to the supply of emergency services but also save critical time. #IndiaFightsCorona — Nitin Gadkari (@nitin_gadkari) March 25, 2020 ഗതാഗത തിരക്ക് കുറഞ്ഞാൽ ടോൾ പിരിവ് പുനഃസ്ഥാപിക്കണമെന്നും ഹൈവേ അതോറിറ്റി ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ 70 ശതമാനം ടോൾ പിരിവും നടത്തിയിരുന്നത് ഫാസ്റ്റ് ടാഗ് വഴിയായിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ചയിലെ കണക്കുപ്രകാരം ഇത് 50 ശതമാനമായി കുറഞ്ഞിരുന്നു. മൊത്തം ടോൾ പിരിവിലും 50 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനം അടിച്ചിട്ടിട്ടും തൃശ്ശൂർ പാലിയേക്കര ടോൾ പ്ലായിൽ ടോൾ പിരിവ് തുടർന്നതിനെതുടർന്ന് വൻഗതാഗതക്കുരുക്കുണ്ടായിരുന്നു. അന്ന് കളക്ടർ ഇടപെട്ടാണ് താൽക്കാലികമായി പരിവ് നിർത്തിവെച്ചത്.

from money rss https://bit.ly/2UiM9bl
via IFTTT

ആഗോള വിപണിയില്‍ വിലകുറഞ്ഞത് 60 ശതമാനം: പെട്രോളിന് രാജ്യത്ത് കുറച്ചത് ആറുരൂപ

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറയുമ്പഴും 10 ദിവസമായി രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നു. ജനുവരിക്കുശേഷം അസംസ്കൃത എണ്ണയുടെ വിലയിൽ 60ശതമാനമാണ് ഇടിവുണ്ടായത്. എന്നാൽ ഈകലയളവിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് ആറുരൂപമാത്രമാണ് കുറവുവരുത്തിയത്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 69.59 രൂപയും ഡീസലിന് 62.29 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിലെ വില, ഡോളറുമായുള്ള രൂപയുടെ എക്സ്ചേഞ്ച് മൂല്യം തുടങ്ങിയവ കൂടി പരിഗണിച്ചാണ് ആഭ്യന്തര വിപണിയിൽ ഒരോദിവസവും വില നിശ്ചയിക്കുക. രാവിലെ ആറുമണിയോടെയാണ് പമ്പുകളിൽ വില നിലവിൽവരിക. രാജ്യമൊട്ടാകെ അടച്ചിടാൻ നിർദേശിച്ചതോടെ പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗത്തിൽ വൻഇടിവുണ്ടായിട്ടുണ്ട്. അടച്ചിടുന്നതിന് രണ്ടാഴ്ചമുമ്പത്തെ കണക്കുപ്രകാരം ആവശ്യകതയിൽ 10 ശതമാനമാണ് ഇടിവുണ്ടായത്. ഈയാഴ്ച ഉപഭോഗത്തിൽ കുത്തനെ ഇടിവുണ്ടാകുമെന്ന് കണക്കുകൂട്ടി, രാജ്യത്തെ ഏറ്റവുംവലി ഓയിൽ മാർക്കറ്റിങ് കമ്പനിയായ ഇന്ത്യൻ ഓയിൽ ഉത്പാദനത്തിൽ 25 മുതൽ 30 ശതമാനംവരെ കുറവുവരുത്തിയിട്ടുണ്ട്. എണ്ണമന്ത്രാലയം പെട്രോൾ പമ്പുകൾ അവശ്യസർവീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പൊതുജനങ്ങൾക്ക് പെട്രോളും ഡീസലും ലഭിക്കുന്നതിന് തടസ്സമുണ്ടാകില്ല.

from money rss https://bit.ly/39hkdJq
via IFTTT

സാമ്പത്തിക പാക്കേജില്‍ പ്രതീക്ഷയര്‍പ്പിച്ച് വിപണി: സെന്‍സെക്‌സ് ഉയര്‍ന്നത് 611 പോയന്റ്

മുംബൈ: രാജ്യത്ത് കോവിഡ് പടരുമ്പോഴും പ്രഖ്യാപിക്കാനിരിക്കുന്ന സാമ്പത്തിക പാക്കേജിൽ പ്രതീക്ഷയർപ്പിച്ച വിപണി. അതോടെ ഇരുസൂചികകളും കരുത്ത് നിലനിർത്തി. സെൻസെക്സ് 611 പോയന്റ് ഉയർന്ന് 29,147ലും നിഫ്റ്റി 176 പോയന്റ് നേട്ടത്തിൽ 8494 പോയന്റിലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ബാങ്ക് സൂചിക 2.61 ശതമാനവും ഐടി 3.77 ശതമാനവും സ്മോൾ ക്യാപ് 2.72 ശതമാനവും മിഡക്യാപ് 1.82 ശതമാനവും നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, യുപിഎൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. യെസ് ബാങ്ക്, ഐഒസി, മാരുതി സുസുകി, ഗ്രാസിം, ഒഎൻജിസി, പവർഗ്രിഡ് കോർപ്, എൻടിപിസി, കൊട്ടക് മഹീന്ദ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യുഎസ് വിപണിയായ നാസ്ദാക്ക് നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യുറോപ്യൻ വിപണികൾ നഷ്ടത്തിലാണെങ്കിലും ഏഷ്യൻ വിപണികളിൽ നിക്കിയും ഷാങ്ഹായും ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ്.

from money rss https://bit.ly/2UhNE9W
via IFTTT

റിലയൻസ് ജിയോയുടെ പത്തു ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ഫെയ്‌സ്ബുക്ക്

മുംബൈ: റിലയൻസ് ജിയോയുടെ പത്തു ശതമാനം ഓഹരികൾ അമേരിക്കൻ കമ്പനിയായ ഫെയ്സ്ബുക്ക് ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണെന്നും കൊറോണയുടെ പശ്ചാത്തലത്തിലുള്ള യാത്രാനിയന്ത്രണങ്ങൾ കാരണം ചർച്ചകൾ നീണ്ടുപോകുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. റിലയൻസ് ജിയോയുടെ ശൃംഖല വിപുലമാക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് വൻതുക ചെലവഴിച്ചിരുന്നു. ഇത് കമ്പനിയുടെ കടബാധ്യത വർധിപ്പിച്ചിരുന്നു. ഫെയ്സ്ബുക്കുമായുള്ള ഇടപാടിലൂടെ കമ്പനിയുടെ കടബാധ്യത കുറയ്ക്കാനാണ് ശ്രമം. ഇതോടൊപ്പം റിലൻസ് ഇൻഡസ്ട്രീസിന്റെ റിഫൈനിങ് വ്യവസായത്തിന്റെ ഓഹരികൾ സൗദി ആരാംകോയ്ക്കും റിലയൻസിന്റെ മൊബൈൽ ടവർ ബിസിനസിന്റെ ഒരു ഭാഗം ബ്രൂക്ക്ഫീൽഡിനും വിൽക്കാൻ ശ്രമം നടക്കുന്നുണ്ട്. ഈ ഇടപാടുകൾ പൂർത്തിയായാൽ റിലയൻസ് ഇൻഡ്സ്ട്രീസിന്റെ കടബാധ്യത പൂർണമായി ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യൻ ടെലികോം വിപണിയിൽ ഫെയ്സ്ബുക്കിന് താത്പര്യങ്ങളുണ്ടെങ്കിലും നേരിട്ട് വിപണിയിൽ പ്രവേശിക്കുക അത്ര എളുപ്പമല്ല. വ്യക്തിഗത വിവരസംരക്ഷണ നിയമവും മറ്റും ഇതിന് കനത്ത വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് റിലയൻസ് ജിയോയുടെ ഓഹരികൾ ഏറ്റെടുക്കാൻ കമ്പനി ശ്രമം നടത്തുന്നതെന്നാണ് വിവരം. റിലയൻസ് ജിയോയുടെ ഓഹരിയിൽ അമേരിക്കൻ ടെക് കമ്പനിയായ ഗൂഗിളും താത്പര്യം പ്രകടിപ്പിച്ചിരുന്നതായി സൂചനയുണ്ട്.

from money rss https://bit.ly/2wCWsOC
via IFTTT

‘വർക്ക് ഫ്രം ഹോം’ പാക്കേജുമായി മൊബൈൽ കമ്പനികൾ

കൊച്ചി: കോവിഡ്-19 രാജ്യത്ത് വ്യാപിച്ചതോടെ ഭൂരിഭാഗംപേരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. ഓഫീസിൽ ഇരുന്ന് ചെയ്യേണ്ട ജോലികൾ അതത് ദിവസംതന്നെ പൂർത്തിയാക്കേണ്ടതിനാൽ ഫോൺ വിളിയും ഇന്റർനെറ്റ് ഉപയോഗവും കൂടുതലാണ്. ഈ സാഹചര്യം മുന്നിൽക്കണ്ട് രാജ്യത്തെ ടെലികോം കമ്പനികളുൾ വിവിധ പാക്കേജുകളാണ് 'വർക്ക് ഫ്രം ഹോം' എന്ന പേരിൽ അവതരിപ്പിച്ചിട്ടുള്ളത്. റിലയൻസ് ജിയോ രണ്ട് ജി.ബി. ഡേറ്റയുമായി 51 ദിവസത്തെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 251 രൂപയാണ് നിരക്ക്. ഡേറ്റ പൂർണമായും ഉപയോഗിച്ചാൽ പിന്നീട് സെക്കൻഡിൽ 64 കെ.ബി. എന്ന കുറഞ്ഞ വേഗത്തിലേക്ക് മാറും. വോയ്സ് കോൾ, എസ്.എം.എസ്. എന്നിവ ഈ പാക്കേജ് വഴി ലഭിക്കില്ല. കൂടാതെ 249 രൂപ, 444 രൂപ, 549 രൂപ എന്നിങ്ങനെ മൂന്ന് പാക്കേജും ജിയോ ലഭ്യമാക്കിയിട്ടുണ്ട്. എയർടെൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി 298 രൂപ (28 ദിവസം), 349 രൂപ (28 ദിവസം), 449 രൂപ (56 ദിവസം), 698 രൂപ (84 ദിവസം) എന്നീ പ്ലാനുകൾ അവതരിപ്പിച്ചു. എല്ലാ പ്ലാനിനും സൗജന്യ എസ്.എം.എസ്. ലഭ്യമാണ്. കൂടാതെ, 1 ജി.ബി., 1.5 ജി.ബി, 3 ജി.ബി. തുടങ്ങിയ പ്ലാനുകളും ലഭ്യമാണ്. ഇന്റർനെറ്റിന്റെ ആവശ്യം വർധിച്ചതോടെ എയർടെൽ ഡോങ്കിൾ ദക്ഷിണേന്ത്യയിൽ മുഴുവനായി വിറ്റുപോയതായി കമ്പനി അറിയിച്ചു. വോഡഫോൺ ഐഡിയയും ഉപഭോക്താക്കൾക്കായി 'വർക്ക് ഫ്രം ഹോം' പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. 299 രൂപ (28 ദിവസം), 449 രൂപ (56 ദിവസം), 699 രൂപ (84 ദിവസം) എന്നീ രണ്ട് ജി.ബി. പ്ലാനുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. ബി.എസ്.എൻ.എല്ലും പുതിയ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഇല്ലാത്ത ബി.എസ്.എൻ.എൽ. എല്ലാ ലാൻഡ്ലൈൻ ഉപഭോക്താക്കൾക്കും കണക്ഷൻ എടുക്കുന്ന പുതിയ ഉപഭോക്താക്കൾക്കും ഒരു മാസത്തേക്ക് സൗജന്യ അൺലിമിറ്റഡ് ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കണക്ഷനാണ് ബി.എസ്.എൻ.എൽ. നൽകിയിരിക്കുന്നത്. ഇൻസ്റ്റലേഷൻ ചാർജ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവ ആവശ്യമില്ല. ബി.എസ്.എൻ.എൽ. കണക്ഷൻ ഇല്ലാത്തവർക്ക് ടെലികോം ഓപ്പറേറ്റർ വഴി സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാം. ഇതിനായി മോഡം അല്ലെങ്കിൽ റൂട്ടർ ഉപഭോക്താവ് വാങ്ങണം. അഞ്ച് ജി.ബി. ഡേറ്റയാണ് ഒരു ദിവസം നൽകുന്നത്. പത്ത് എം.ബി.പി.എസ്. വേഗതയിലാണ് ഈ പ്ലാനിൽ നെറ്റ് സേവനം ലഭ്യമാകുക. നിലവിലെ ലാൻഡ് ഫോൺ ഉപഭോക്താക്കൾക്ക് പ്ലാൻ എടുക്കുന്നതിനായി 'ബി.ബി.' എന്ന് ടൈപ്പ് ചെയ്ത് 54141 എന്ന നമ്പറിലേക്കും (നിലവിലെ ലാൻഡ് ലൈൻ ഉപഭോക്താക്കൾ), പുതിയ കണക്ഷൻ എടുക്കുന്ന ഉപഭോക്താക്കൾ 9400054141 എന്ന നമ്പറിലേക്കും എസ്.എം.എസ്. അയയ്ക്കാവുന്നതാണ്.

from money rss https://bit.ly/3bvSEO1
via IFTTT