121

Powered By Blogger

Wednesday 4 February 2015

ബെല്‍ഫാസ്റ്റ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക വാര്‍ഷികവും, ഓര്‍മ്മപ്പെരുന്നാളും







ബെല്‍ഫാസ്റ്റ്: സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ 2015 ഫിബ്രവരി 6, 7 തീയതികളില്‍ ഇടവകയുടെ കാവല്‍പിതാവും, മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്നതുമായ മഹാപരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക വാര്‍ഷികവും ആഘോഷിക്കുന്നു.

വെള്ളിയാഴ്ച വൈകീട്ട് 7മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് അനുഗ്രഹ പ്രസംഗവും, ആശീര്‍വാദവും, ക്രമീകരിച്ചിരിക്കുന്നു.

ശനിയാഴ്ച രാവിലെ 9.30 നു പ്രഭാത പ്രാര്‍ഥനയും 10.00 മണിക്ക് ഫാ.ഗീവര്‍ഗീസ് തണ്ടായത്ത്, വികാരി ഫാ.സിബി വര്‍ഗ്ഗീസ്, സഹ. വികാരി, ഫാ.എബിന്‍ മാര്‍ക്കോസിന്റെയും കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും, തുടര്‍ന്നു പരിശുദ്ധന്റെ നാമത്തില്‍ പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും, 12.00 മണിക്കു റാസയും, തുടര്‍ന്ന് ആശീര്‍വാദവും, നേര്‍ച്ചയും ക്രമീകരിച്ചിരിക്കുന്നു.


ഉച്ച കഴിഞ്ഞ് 1 മണിക്ക് പരിപാടികള്‍ ചെണ്ടമേളത്തോടാരംഭിക്കുന്നതും തുടര്‍ന്നു ലേലവും 2 മണിക്ക് സണ്‍ഡേസ്‌കൂളിന്റെ വാര്‍ഷികവും തുടര്‍ന്നു കലാപരിപാടികളും നടത്തപ്പെടുന്നു. 4 മണിക്കു സമ്മാനദാനവും തുടര്‍ന്നു സമാപനവുമായി പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നു.


പള്ളിയുടെ അഡ്രസ്സ്: ട.േജീഹ്യരമൃു െഇവൗൃരവ, 104 ഡുുലൃ ഘശയൌൃി ഞീമറ, എശിമഴവ്യ ആഠ10 0ആആ



കൂടുതല്‍ വിവരങ്ങള്‍ക്ക്,


ഫാ.സിബി വര്‍ഗ്ഗീസ് - 07412058104

എബിന്‍ മാര്‍ക്കോസ് - 07736547476











from kerala news edited

via IFTTT

യാത്രയയപ്പ് നല്‍കി








യാത്രയയപ്പ് നല്‍കി


Posted on: 05 Feb 2015









ബഹ്‌റിന്‍: ബഹ്‌റിന്‍ ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റി, അംഗമായ അജുകുഞ്ഞു രാഘവന്‍ (44) പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹത്തിന് എസ്.എന്‍.സി.എസ് യാതയയപ്പ് നല്‍കി. ചടങ്ങില്‍ എസ്.എന്‍.സി.എസ് ചെയര്‍മാന്‍ ഷാജി കാര്‍ത്തികേയന്‍ സെക്രട്ടറി ബൈജു ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. എസ്.എന്‍.സി.എസ് ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളും മെംബര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. എസ്.എന്‍.സി.എസ് പ്രസാദം കമ്മിറ്റി കണ്‍വീനര്‍ കൂടിയായ അജുവിനു മൊമെന്റോ നല്‍കി ആദരിച്ചു. തിരുവനന്തപുരം അരുമാനൂര്‍ സ്വദേശിയാണ്. ഭാര്യ :പ്രശാന്തിനി, മക്കള്‍ അഭിജിത്ത് (11) അജിജിത് (8).




വാര്‍ത്ത അയച്ചത് : ബൈജു ദാമോദരന്‍












from kerala news edited

via IFTTT

വാര്‍ഷിക ജനറല്‍ബോഡി യോഗം








വാര്‍ഷിക ജനറല്‍ബോഡി യോഗം


Posted on: 05 Feb 2015



യു.എ.ഇ: യു.എ.ഇ. കുപ്പം മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ഫിബ്രവരി 6 ന് ഉച്ചക്ക് അബുദാബി കുപ്പം ഹൗസില്‍ വെച്ച് നടത്തുന്നതാണ്. യു.എ.ഇ.യില്‍ താമസിക്കുന്ന കുപ്പം നിവാസികളെല്ലാവരും എത്തിച്ചേരണമെന്ന് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0507726964, 0505315424





വാര്‍ത്ത അയച്ചത് : ഇഖ്ബാല്‍ പി.ടി.












from kerala news edited

via IFTTT

ഡോ.മോണിക്ക ബറേല്‍ മാസ്ച്യുസെറ്റ്‌സ് ഹെല്‍ത്ത് കമ്മീഷണര്‍








ഡോ.മോണിക്ക ബറേല്‍ മാസ്ച്യുസെറ്റ്‌സ് ഹെല്‍ത്ത് കമ്മീഷണര്‍


Posted on: 05 Feb 2015





മാസ്ച്യുസെറ്റ്‌സ്: ഭവനരഹിതരായ രോഗികളുടെ ഡോക്ടര്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ വംശജ ഡോ.മോണിക്ക ബറേലിനെ മാസ്ച്യുസെറ്റ്‌സ് സംസ്ഥാന ആരോഗ്യവകുപ്പ് കമ്മീഷണറായി ഗവര്‍ണര്‍ ചാര്‍ളി ബേക്കര്‍ നിയമിച്ചു. ബോസ്റ്റന്‍ ഹെല്‍ത്ത് കെയര്‍ ഹോംലസ് പ്രോഗ്രാം ചീഫ് മെഡിക്കല്‍ ഓഫീസറായിരിക്കുമ്പോള്‍ പാവങ്ങളുടെ ചികിത്സക്കായി നേരിട്ട് നേതൃത്വം നല്‍കിയിരുന്നു. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിക്കല്‍ ഫാക്കല്‍ട്ടി മെഡിക്കല്‍ ഡയറക്ടറായും ബറേല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.




വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍












from kerala news edited

via IFTTT

ഹജ്ജ് കരാറില്‍ ഇന്ത്യ ഒപ്പിട്ടു. ക്വാട്ടയില്‍ മാറ്റമില്ല







ജിദ്ദ: സപ്തംബര്‍ നാലാം വാരത്തില്‍ നടക്കുന്ന അടുത്ത ഹജ്ജ് സംബന്ധിച്ച കരാറില്‍ സൗദി അറേബ്യയുമായി ഇന്ത്യ ഒപ്പ് വെച്ചു. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ്, സൗദി ഹജ്ജ് മന്ത്രി ഡോ.ബന്ദര്‍ ബിന്‍ മുഹമ്മദ് ഹജ്ജാര്‍ എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്. ചൊവ്വാഴ്ച ജിദ്ദയിലെ സൗദി ഹജ്ജ് മന്ത്രിയുടെ ആസ്ഥാനത്ത് വെച്ചായിരുന്നു ചടങ്ങ്.

ഇന്ത്യയ്ക്കുള്ള ഹജ്ജ് ക്വാട്ട കഴിഞ്ഞ വര്‍ഷത്തേത് അതേപടി തുടരും. 1,36,020 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജിനു അനുമതി. വിശുദ്ധ ഹറമില്‍ നടന്നുവരുന്ന നിര്‍മാണ, വികസന പണികളുടെ പശ്ചാത്തലത്തില്‍ സൗദിഅറേബ്യ ഹാജിമാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയത് അടുത്ത സീസണിലും തുടരും. 1.7 ലക്ഷം ആണ് ഇന്ത്യയുടെ യഥാര്‍ത്ഥ ക്വാട്ട.


ഇന്ത്യയില്‍ നിന്ന് 100,020 പേര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും 36,000 പേര്‍ സ്വകാര്യ സംഘങ്ങളിലും അടുത്ത ഹജ്ജിനു എത്തുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. കഴിഞ്ഞ ഹജ്ജിലും കേന്ദ്ര കമ്മിറ്റി സ്വകാര്യ സംഘം അനുപാതം ഇത് തന്നെയായിരുന്നു. കരാറില്‍ ഒപ്പിടുന്നതിനു മുമ്പ് നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ഹജ്ജ് വേളയിലുള്ള താമസ, ഗതാഗത, ഭക്ഷണ കാര്യങ്ങളും ഇരു രാജ്യപ്രതിനിധികളും ചര്‍ച്ച ചെയ്തതായും കോണ്‍സുലേറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.


അംബാസിഡര്‍ ഹാമിദ് അലി റാവു, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഖൈസര്‍ ഷമീം, വിദേശകാര്യ വകുപ്പിലെ ഹജ്ജ് ജോയന്റ് സെക്രട്ടറി അജിത് ഗുപ്ത, കോണ്‍സല്‍ ജനറല്‍ ബി.എസ്.മുബാറക്, കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലെ അതാവുറഹ്മാന്‍, ഹജ്ജ് കോണ്‍സല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ പ്രതിനിധികള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.











from kerala news edited

via IFTTT

എറണാകുളം എന്‍.ഐ.എ കോടതിയില്‍ തീപിടുത്തം; രേഖകളില്‍ ചിലത്‌ കത്തിനശിച്ചു









Story Dated: Thursday, February 5, 2015 12:34



mangalam malayalam online newspaper

കൊച്ചി : കൈവെട്ടുകേസ്‌ ഉള്‍പ്പെടെ പരിഗണിക്കുന്ന എറണാകുളത്തെ എന്‍.ഐ.എ കോടതിയില്‍ തീ പിടുത്തം. രേഖകളില്‍ ചിലത്‌ കത്തിനശിച്ച നിലയിലാണ്‌. സംഭവത്തെ തുടര്‍ന്ന്‌ ഫോറന്‍സിക്‌ സംഘം ഉള്‍പ്പെടെ സ്‌ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്‌. കമ്പ്യൂട്ടറും ഫോട്ടോസ്‌റ്റാറ്റ്‌ മെഷീനും കത്തിനശിച്ചതായി സിറ്റി പോലീസ്‌ കമ്മിഷണര്‍ കെ.ജി ജയിംസ്‌ പറഞ്ഞു.


ഇന്ന്‌ രാവിലെയാണ്‌ തീ പിടുത്തം ശ്രദ്ധയില്‍ പെട്ടത്‌. തുടര്‍ന്ന്‌ 7.30 തോടെ ഫയര്‍ഫോഴ്‌സ് സ്‌ഥലത്തെത്തി തീയണച്ചു. എപ്പോഴാണ്‌ തീ പിടുത്തം ഉണ്ടായതെന്നോ, എന്താണ്‌ അപകട കാരണമെന്നോ വ്യക്‌തമല്ല. കഴിഞ്ഞ രാത്രിയായിരിക്കാം തീപിടുത്തമെന്നും ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകട കാരണമെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം. സ്‌ഥലത്ത്‌ ശക്‌തമായ പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.










from kerala news edited

via IFTTT

ഒ.ഐ.സി.സി. പത്തനംതിട്ട കുടുംബസംഗമം സംഘടിപ്പിച്ചു







ദമ്മാം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ദമ്മാം റീജിയന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടന്നു. മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മില്‍ പരസ്പരം നല്ല സൗഹൃദം ഉണ്ടെങ്കില്‍ മാത്രമേ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ:പഴകുളം മധു പറഞ്ഞു. ഒ.ഐ.സി.സി ദമ്മാം റീജിയന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'കുടുംബസംഗമം 2015' ല്‍ അഡ്വക്കറ്റ് മുഖ്യാതിഥിയായിരുന്നു.


ജില്ലാ പ്രസിഡന്റ് ജോണ്‍ കോശി അധ്യക്ഷത വഹിച്ച ചടങ്ങ് റീജിയണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ഹനീഫ് റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. പി.എം.നജീബ്, മാത്യു ജോസഫ്, സി.അബ്ദുല്‍ ഹമീദ്, രാജു പള്ളിയത്ത്, ബൈജു കുട്ടനാട്, ഇ.കെ.സലിം, റോയ്, സി.എം.സുലൈമാന്‍, ഡോ:സിന്ധു ബിനു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. മുഖ്യാതിഥിയായി പങ്കെടുത്ത കെ.പി.സി.സി സെക്രട്ടറിക്ക് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ജോണ്‍ കോശി നല്‍കി. ജനറല്‍ സെക്രട്ടറി തോമസ് തൈപ്പറമ്പില്‍ പൊന്നാട അണിയിച്ചു. ഒപ്പം വിവിധ ജില്ലാ ഏരിയ കമ്മിറ്റികള്‍ക്ക് വേണ്ടി വിവിധ നേതാക്കള്‍ കെ പി സി സി സെക്രട്ടറിയെ ഷാള്‍ അണിയിച്ചു. ഹനീഫ് റാവുത്തര്‍, പി.എം.നജീബ്, മാത്യു ജോസഫ്, രാജു പള്ളിയത്ത്, മിനി ജോയ് എന്നിവരെ മൊമെന്റോ നല്‍കി ആദരിച്ചു. ജില്ലാ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം സി.എം.സുലൈമാനെ പൊന്നാട അണിയിച്ചു. പുതുതായി ചുമതലയേറ്റ റീജിയണല്‍ കമ്മിറ്റി ഭാരവാഹികള്‍ക്കും യൂത്ത്, വനിതാ കമ്മിറ്റി പ്രസിഡന്റുമാര്‍ക്കും സ്വീകരണം നല്‍കി. തുടര്‍ന്ന് പ്രവിശ്യയിലെ വിവിധ കലാകാരന്മാരും കലാകാരികളും പങ്കെടുത്ത കലാവിരുന്ന് നടന്നു.

ജോയ്ക്കുട്ടി, മിനി ജോയ്, രാജു വര്‍ഗ്ഗീസ്, ഷാജി ആറന്മുള, ഷാജഹാന്‍ റാവുത്തര്‍, ജേക്കബ് പാറക്കല്‍, സിനു സൈമണ്‍, തോമസ്, സുനില്‍ കുമാര്‍, ജോസഫ് ചാക്കോ എന്നിവര്‍ കുടുംബസംഗമത്തിന് നേതൃത്വം നല്‍കി. സതീഷ് മോഹന്‍, ജീ ജോയ് എന്നിവര്‍ അവതാരകരായിരുന്നു. തോമസ് തൈപ്പറമ്പില്‍ സ്വാഗതവും സതീഷ് മോഹന്‍ നന്ദിയും പറഞ്ഞു.











from kerala news edited

via IFTTT

'പ്രിയപ്പെട്ട നബി' ക്യാമ്പയിന്‍ സമാപനം








'പ്രിയപ്പെട്ട നബി' ക്യാമ്പയിന്‍ സമാപനം


Posted on: 05 Feb 2015



ജിദ്ദ: ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം കേരള ഘടകത്തിന്റെ കീഴില്‍ നടന്നിരുന്ന പ്രിയപ്പെട്ട നബി ക്യാമ്പയിന്‍ സമാപനം ഫിബ്രവരി 6 ന് മക്ക ഹൈവേയില്‍ അബൂജാലയിലെ അല്‍സലാമ ഇസ്തിറാഹയില്‍ വൈകീട്ട് 5 മണി മുതല്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 170ല്‍പ്പരം കുട്ടികള്‍ സമാപനത്തില്‍ മാറ്റുരക്കും. ഖുര്‍ആന്‍ പാരായണം, ക്വിസ് മത്സരം, പ്രവാചക മദ്ഹ്ഗാനം, പ്രസംഗം എന്നീ ഇനങ്ങളില്‍ ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങള്‍. കോല്‍ക്കളി, ദഫ്മുട്ട് തുടങ്ങിയ കേരളീയ മാപ്പിള കലകളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവും ജിദ്ദയിലെ എട്ട് ഏരിയകളില്‍ നിന്നും വാഹനസൗകര്യവും ഉണ്ടായിരിക്കും. ജിദ്ദയിലെ മത സാമൂഹിക സാംസ്‌കാരി രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.





അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT

ദേശീയ ഗെയിംസ്‌ ; കേരളത്തിന്‌ പത്താം സ്വര്‍ണ്ണം









Story Dated: Thursday, February 5, 2015 11:52



mangalam malayalam online newspaper

ആലപ്പുഴ: ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സ്വര്‍ണ്ണ നേട്ടം പത്തായി. തുഴച്ചിലില്‍ ഇന്നു മാത്രമായി മൂന്ന്‌ സ്വര്‍ണമാണ്‌ കേരളം നേടിയത്‌. ഡബിള്‍സ്‌ സ്‌കള്ളില്‍ ഡിറ്റിമോള്‍-താരാ സഖ്യമാണ്‌ വേമ്പനാട്‌ കായലിിെ ഓളപ്പരപ്പില്‍ നിന്ന്‌ സ്വര്‍ണം തുഴഞ്ഞെടുത്തത്‌. ഇതോടെ, സിംഗിള്‍സ്‌ സ്‌കള്ളിലെ സ്വര്‍ണമുള്‍പ്പെടെ മൂന്നു മെഡലുകളാണ്‌ ഡിറ്റിമോള്‍ ഓളപ്പരപ്പില്‍ നിന്ന്‌ സ്വന്തമാക്കിയിരിക്കുന്നത്‌.


വനിതാ വിഭാഗം ഷൂട്ടിംഗില്‍ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസഷനില്‍ കേരളത്തിന്റെ എലിസബത്ത്‌ സൂസന്‍ കോശി ഫൈനലില്‍ പ്രവേശിച്ചു.










from kerala news edited

via IFTTT

ഖുറാനും കമ്പ്യൂട്ടറുമല്ല, മുസ്‌ളീങ്ങള്‍ക്ക്‌ വേണ്ടത്‌ സംവരണം: ഒവൈസി









Story Dated: Thursday, February 5, 2015 11:30



mangalam malayalam online newspaper

പൂനെ: ഇന്ത്യയിലെ മുസ്‌ളീങ്ങളെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാന്‍ അവര്‍ക്ക്‌ സംവരണം ഉറപ്പാക്കുകയാണ്‌ വേണ്ടതെന്ന്‌ ഓള്‍ ഇന്ത്യാ മജ്‌ലിസ്‌ ഇ ഇറ്റേഹാദുള്‍ മുസ്‌ളീമീന്‍ പ്രസിഡന്റ്‌ അസാദുദ്ദീന്‍ ഒവൈസി. മുസ്‌ളീം വിഭാഗത്തിന്‌ സംവരണം നല്‍കണമെന്ന്‌ ഒവൈസി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. വിശുദ്ധ ഖുറാന്‍ ഹൃദയത്തില്‍ തങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും കമ്പ്യൂട്ടറുകള്‍ താങ്കള്‍ തന്നെ വെച്ചോളു എന്നും രക്ഷപ്പെടുത്തണമെന്ന്‌ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവകാശപ്പെട്ട സംവരണം നല്‍കുകയാണ്‌ ചെയ്യേണ്ടതെന്നും ഒവൈസി പറഞ്ഞു.


ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രചരണവേളയില്‍ പൂനെയില്‍ നടത്തിയ റാലിയില്‍ ഇന്ത്യയിലെ മുസ്‌ളീങ്ങള്‍ക്ക്‌ ഖുറാനും ലാപ്‌ടോപ്പുകളും നല്‍കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസ്‌താവനയെയാണ്‌ ഹൈദരാബാദില്‍ നിന്നുള്ള ലോക്‌ സഭാ അംഗം പരോക്ഷമായി വിമര്‍ശിച്ചത്‌.കഴിഞ്ഞ 15 വര്‍ഷം മഹാരാഷ്‌ട്ര ഭരിച്ച കോണ്‍ഗ്രസ്‌ നാഷണലിസ്‌റ്റ് കോണ്‍ഗ്രസ്‌ പാര്‍ട്ടി റിസര്‍വേഷന്‍ പ്രശ്‌നം ഇതുവരെ പരിഹരിച്ചിട്ടില്ലെന്നും പുതിയതായി അധികാരത്തിലേറിയ ദേവേന്ദ്ര ഫഡ്‌നാവീസ്‌ വിഷയം പരിഹരിക്കുകയാണ്‌ വേണ്ടത്‌.


മഹാരാഷ്‌ട്രയിലെ ജനസംഖ്യയില്‍ മുസ്‌ളീങ്ങള്‍ 11 ശതമാനം മാത്രമാണെന്നും അവരില്‍ 70 ശതമാനവും ദാരിദ്ര്യരേഖയ്‌ക്ക് താഴെയാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഒന്നും ഒരു മുസ്‌ളീം എംപി ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ മുസ്‌ളീങ്ങള്‍ക്ക്‌ സംവരണം നല്‍കിയത്‌ മതത്തിന്റെ പശ്‌ചാത്തലത്തിലല്ല. മറിച്ച്‌ സാമൂഹിക പശ്‌ചാത്തലത്തിലാണ്‌. നാട്ടില്‍ തുന്നിയ ഷെര്‍വാണിയാണ്‌ നമ്മള്‍ ധരിക്കുന്നത്‌ മോഡിയെ പോലെ വിലകൂടിയ ഷെര്‍വാണി ഉപയോഗിക്കാന്‍ കഴിയാത്തത്‌ ദരിദ്രരായിട്ടാണ്‌


സൊറാബുദ്ദീന്‍ കേസില്‍ അമിത്‌ഷായെ ഇത്രപെട്ടെന്ന്‌ സംരക്ഷിച്ചത്‌ എങ്ങിനെയാണെന്നും എന്തിനാണ്‌ നിരപരാധികളായ ഇസ്‌ളാം യുവാക്കളെ തടവറയില്‍ തള്ളിയതെന്നും ഒവാസി ചോദിച്ചു. കേസുകള്‍ അതിവേഗ കോടതി വഴി എത്രയും വേഗം തീര്‍പ്പു കല്‍പ്പിക്കണമെന്നും കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കണമെന്നും അല്ലെങ്കില്‍ എത്രയും വേഗം മോചിപ്പിക്കണമെന്നും ഒവൈസി പറഞ്ഞു.










from kerala news edited

via IFTTT

ബാലകൃഷ്ണപിള്ളയ്ക്ക് പിന്നാലെ ചെന്നിത്തലയും ജയിലിലെത്തി ജയരാജനെ സന്ദര്‍ശിച്ചു









Story Dated: Thursday, February 5, 2015 11:27



mangalam malayalam online newspaper

തിരുവനന്തപുരം: ഹൈക്കോടതി ജഡ്‌ജിമാര്‍ക്കെതിരായ 'ശുംഭന്‍' പ്രയോഗത്തിന്റെ പേരില്‍ നാലാഴ്‌ചത്തെ തടവിനു ശിക്ഷിക്കപ്പെട്ട സിപിഎം സംസ്‌ഥാനസമിതി അംഗം എം.വി.ജയരാജനെ സന്ദര്‍ശിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ജയിലില്‍ എത്തി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയാണ്‌ ചെന്നിത്തല ജയരാജനെ കണ്ടത്‌.


കേരള കോണ്‍ഗ്രസ്‌ (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്‌ണപിള്ളയും കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയും ഇന്നലെ ജയിലിലെത്തി ജയരാജനെ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനു പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങളൊന്നും ഇല്ലെന്നും മനുഷ്യത്വപരമായ സമീപനം മാത്രമാണ്‌ ഇതെന്നും സന്ദര്‍ശനത്തിനു ശേഷം പിള്ള പ്രതികരിച്ചിരുന്നു.










from kerala news edited

via IFTTT