121

Powered By Blogger

Monday 21 September 2020

പാഠം 91: ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ ഇറങ്ങുംമുമ്പ് ഇക്കാര്യങ്ങള്‍ പരിശോധിക്കാം

ലോക്ക് ഡൗൺ കാലയളവിൽ ഓഹരി വിപണി കൂപ്പുകുത്തിയശേഷം ഉയർത്തെഴുന്നേറ്റപ്പോൾ ജോസ് തോമസും പ്രമുഖ ഓഹരി ബ്രോക്കറുടെ അടുത്തുനിന്ന് ട്രേഡിങ് അക്കൗണ്ട് എടുത്തു. സഹപ്രവർത്തകനായ സുരേഷ്കുമാറിന്റെ ലക്ഷങ്ങൾനേടിയ കഥകേട്ടതാണ് ജോസിനെയും ഇതിന് പ്രേരിപ്പിച്ചത്. മാർച്ചിൽ 867 രൂപ നിലവാരത്തിലായിരുന്നു റിലയൻസിന്റെ ഓഹരിയിൽ നിക്ഷേപിച്ച് മൂന്നുമാസത്തിനുള്ളിൽ 150ശതമാനം നേട്ടമുണ്ടാക്കയി കഥയാണ് അദ്ദേഹത്തിന് പ്രചോദനമായത്. അക്കൗണ്ട് എടുത്തയുടനെ സമയംപാഴാക്കാതെ ഓഹരി ബ്രോക്കർ നൽകിയ ടിപ്സ് അനുസരിച്ച് ജോസ് മൂന്നു ലക്ഷം രൂപ നിക്ഷേപിച്ചു. ഇപ്പോഴതിന്റെമൂല്യം രണ്ടു ലക്ഷം രൂപയാണ്. സ്വർണത്തിൽ നിക്ഷേപിച്ചിരുന്നെങ്കിൽ മികച്ച ആദായം നേടാമായിരുന്നുവെന്ന് ഭാര്യ അദ്ദേഹത്തെ കുറ്റപ്പെടുത്തി. അതോടെ കടുത്ത നിരാശയിലായ അദ്ദേഹം എന്തുചെയ്യണമെന്നറിയാനാണ് ഇ-മെയിൽ അയച്ചത്. ഓഹരിയിലോ ഫണ്ടിലോ നിക്ഷേപിക്കുംമുമ്പ് റിസ്ക് എടുക്കാനുള്ള ശേഷിയുണ്ടോയെന്ന് വിലയിരുത്തണമെന്ന് വിശദീകരിക്കുന്ന പാഠം അദ്ദേഹം വായിച്ചിരുന്നു. ഇതുസംബന്ധിച്ച് കൂടുതൽ വിശദീകരണമാണ് ഇവിടെ ലക്ഷ്യമിടുന്നത്. ആദ്യം റിസ്ക് പ്രൊഫൈൽ വിലയിരുത്തുക വഴിയറിയാതെ ദുർഘടംപിടിച്ച റോഡിലൂടെയുള്ള യാത്ര ദുഷ്കരമായിരിക്കും. വഴിതെറ്റി എവിടെയെങ്കിലും കുഴിയിലോ ഗർത്തത്തിലോപോയി ചാടാനുള്ള സാധ്യതയുണ്ട്. അതിനാൽ നിക്ഷേപ പോർട്ട്ഫോളിയോ തയ്യാറാക്കുംമുമ്പ് വ്യക്തമായ കാഴ്ചപ്പാട് മുന്നിലുണ്ടാകണം. വയസ്സ്, സാമ്പത്തിക ലക്ഷ്യങ്ങൾ, നിക്ഷേപ കാലാവധി, ബാധ്യത തുടങ്ങിയവയാണ് റിസ്ക് പ്രൊഫൈൽ പരിശോധിക്കാൻ സാധാരണയായി പരിഗണിക്കാറുള്ളത്. 30കളിൽതാഴെയാണ് പ്രായമെങ്കിൽ റിട്ടയർമെന്റിന് വർഷങ്ങൾ മുന്നിലുണ്ട്. ചെറുപ്പകാലമായതിനാലും ബാധ്യതകൾ കുറവായതിനാലും കുറച്ച് റിസ്ക് എടുത്താലും മികച്ച ആദായം ലഭിക്കുന്നതിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താം. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ മറികടക്കാൻ മുന്നിൽ ഏറെവർഷങ്ങളുള്ളത് അനുകൂലമാണ്. അതല്ല, നിങ്ങൾ വിരമിക്കാറായ ആളാണെങ്കിൽ ചാഞ്ചാട്ടംകുറഞ്ഞ(ആദായംകുറഞ്ഞതാണെങ്കിലും സ്ഥിരവരുമാനം നൽകുന്ന)പദ്ധതികളിൽ ശ്രദ്ധകേന്ദ്രീകരിക്കുക. മറിച്ചൊരുതീരുമാനമെടുത്താൽ വരുമാനംകുറയുന്നകാലത്ത് ജീവിതംമുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടാകും. ഇനി നിക്ഷേപ കാലയളവിലേയ്ക്കുവരാം. കാലവധിയെ മൂന്നായിതിരിക്കാം ഹ്രസ്വകാലം, ഇടക്കാലം, ദീർഘകാലം എന്നിങ്ങനെയാണ് നിക്ഷേപ കാലയളവിനെ വേർതിരിക്കേണ്ടത്. ആറുമാസം മുതൽ രണ്ടുവർഷംവരെയാണ് ഹ്രസ്വകാലം. രണ്ടുവർഷം മുതൽ അഞ്ചുവർഷംവരെയുള്ളതാണ് ഇടക്കാലം. അഞ്ചുമുതൽ 10വർഷമോ അധിലധികമോഉള്ളതാണ് ദീർഘകാലം. വിദേശത്തേയ്ക്ക് വിനോദയാത്ര പോകാനുള്ള പണസമാഹരണം ഹ്രസ്വകാല നിക്ഷേപത്തിൽ ഉൾപെടുത്താം. അതേസമയം, പുതിയ കാറുവാങ്ങാനാണ് പദ്ധതിയെങ്കിൽ അതിനെ ഇടക്കാല സാമ്പത്തിക ലക്ഷ്യമായി കണക്കാക്കാം. വിരമിച്ചശേഷമുള്ള ജീവിതത്തിനുള്ള നിക്ഷേപമാണെങ്കിൽ ദീർഘകാലയളവിലുള്ളതുമാണ്. ഇനി റിസ്ക് പ്രൊഫൈലിലേയ്ക്കുവരാം. വ്യത്യസ്ത മനോഭാവമുള്ള വ്യക്തികളെ മൂന്നായിവേർതിരിക്കാം. 1. കുറഞ്ഞ റിസ്ക്(സാമ്പ്രദായിക നിക്ഷേപകർ) ആദായംകുറഞ്ഞാലും സ്ഥിരതയുള്ള വരുമാനം ഉറപ്പുനൽകുന്ന പദ്ധതികളിൽ നിക്ഷേപിക്കാനാകും ഈവിഭാഗക്കാർക്ക് താൽപര്യം. സ്ഥിര നിക്ഷേപ(ഡെറ്റ്) പദ്ധതികളാകും ഇത്തരക്കാർക്ക് അനുയോജ്യം. വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളിൽനിന്ന് മാറിനിൽക്കുന്നാണ് ഇത്തരക്കാർക്ക് നല്ലത്. 2. മോഡറേറ്റ് റിസ്ക്(ഇടത്തരം നിക്ഷേപകർ) കൂടുതൽ മൂലധനനേട്ടംലഭിക്കാൻ കുറച്ച് റിസ്ക് എടുക്കാൻ തയ്യാറുള്ളവരാണ് ഈ വിഭാഗത്തിൽപ്പെടുക. വിപണിയുമായി ബന്ധപ്പെട്ട് ചാഞ്ചാട്ടസ്വഭാവമുള്ള പദ്ധതികളിൽ നിശ്ചിതശതമാനം നിക്ഷേപം നടത്തുന്നതുകൊണ്ട് തെറ്റില്ല. ഓഹരിയിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന അഗ്രസീവ്, കൺസർവേറ്റീവ് ഹൈബ്രിഡ് ഫണ്ടുകൾ നിക്ഷേപത്തിനായി പരിഗണിക്കാം. അല്ലെങ്കിൽ മൊത്തം നിക്ഷേപത്തിൽ 50ശതമാനംവരെ ഓഹരി അധിഷ്ഠിത പദ്ധതികളും 50ശതമാനം ഡെറ്റ് പദ്ധതികളും നിക്ഷേപത്തിനായി പരിഗണിക്കാം. ദീർഘകാലയളവിൽ മികച്ച മൂലധനേട്ടം ലഭിക്കാൻ ഓഹരി അധിഷ്ഠിത പദ്ധതികൾ സാഹയിക്കും. അതോടൊപ്പം സ്ഥിരനിക്ഷേപ പദ്ധതികളിൽനിന്ന് ഉറപ്പുള്ളനേട്ടം ലഭിക്കുകയും ചെയ്യും. 3. ഉയർന്ന റിസ്ക് (അഗ്രസീവ് നിക്ഷേപകർ) നഷ്ടസാധ്യതയോ ചാഞ്ചാട്ടമോ ഒന്നും ഇത്തരക്കാർ കാര്യമാക്കാറില്ല. പരമാവധി മൂലധനേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. ഓഹരിയിലോ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലോ ഈവിഭാഗക്കാർക്ക് നിക്ഷേപിക്കാം. എങ്കിലും എമർജൻസി ഫണ്ടുപോലുള്ളവ സ്ഥിരനിക്ഷേപ പദ്ധതികളിൽതന്നെ സൂക്ഷിക്കണം. ഏതുവിഭാഗത്തിൽപ്പെടും? മുകളിൽ പറഞ്ഞ ഏതുവിഭാഗത്തിലാണ് ഉൾപ്പെടുകയെന്ന് നിക്ഷേപത്തിന് തയ്യാറെടുക്കുംമുമ്പ് ആലോചിക്കുക. ജോസിനെപ്പോലെ എടുത്തുചാടാതിരിക്കുക. റിസ്ക് പ്രൊഫൈൽ കണ്ടെത്തിക്കഴിഞ്ഞാൽ അതിനുയോജിച്ച നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്,ഡൈനാമിക്കായ നിക്ഷേപമനോഭാവമുള്ളവർ സ്ഥിരനിക്ഷേപ പദ്ധതികളിൽ കുടുങ്ങിക്കിടക്കരുത്. നഷ്ടസാധ്യതയുണ്ടെങ്കിലും മികച്ച മൂലധനനേട്ടം പ്രതീക്ഷിക്കാവുന്ന ഓഹരി അധിഷ്ഠിത പദ്ധതികളിലേയ്ക്ക് അവർ വരട്ടെ. അതേസമയം, പരമ്പരാഗത ചിന്താഗതിയുള്ളവർ ഓഹരി പദ്ധതികളിയേക്ക് എടുത്തുചാടരുത്. നഷ്ടം സഹിച്ചും ഭാവിയിൽ നേട്ടമുണ്ടാക്കാനുള്ള മനോഭാവം ഇത്തരക്കാർക്കുണ്ടാകില്ല. അതുകൊണ്ടുതന്നെ സ്ഥിര നിക്ഷേപ പദ്ധതികളാകും ഇവർക്ക് അനുയോജ്യം. സാമ്പത്തികലക്ഷ്യം നിശ്ചയിക്കുക ആദ്യം സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിക്കുക. അതിനുശേഷം മുകളിൽ വിശദീകരിച്ചപ്രകാരം റിസ്ക് പ്രൊഫൈൽ വിലയിരുത്തുക. ഒരുകാര്യം മനസിലാക്കുക. റിസ്ക് പ്രൊഫൈൽ എന്നും ഒരുപോലെയായിരിക്കണമെന്നില്ല. ചെറുപ്പത്തിൽ അഗ്രസീവായിരുന്നവർ ഉത്തരവാദിത്തവും ബാധ്യതകളും സാഹചര്യങ്ങളുമനുസരിച്ച് സാമ്പ്രദായിക മനോഭാവമുള്ളവരായി മാറിയേക്കാം. പ്രത്യേകിച്ച് പ്രായമാകുമ്പോൾ. അതുകൊണ്ടുതന്നെ കാലാകാലങ്ങളിൽ റിസ്ക് പ്രൊഫൈൽ വിലയിരുത്തി ഉചിതമായി നിക്ഷേപരീതികളിലേയ്ക്ക് മാറാൻ മടിക്കരുത്. Feedbacks to:antonycdavis@gmail.com

from money rss https://bit.ly/32R0dx9
via IFTTT

സ്വര്‍ണവില പവന് ഒറ്റയടിക്ക് 560 രൂപ കുറഞ്ഞ് 37,600 രൂപയായി

സംസ്ഥാനത്ത് ചൊവാഴ്ച സ്വർണവില പവന് ഒറ്റയടിക്ക് 560 രൂപകുറഞ്ഞ് 37,600 രൂപയായി. ഗ്രാമാനാകട്ടെ 70 രൂപകുറഞ്ഞ് 4,700 രൂപയിലുമെത്തി. സെപ്റ്റംബർ അഞ്ചിന് 37,360 രൂപയിലേയ്ക്ക് താഴ്ന്നശേഷം അല്പാൽപമായി വിലവർധിക്കുകയായിരുന്നു. സെപ്റ്റംബർ 15ന് മാസത്തെ ഉയർന്ന വിലയായ 38,160 രൂപയിലെത്തുകയും ചെയ്തു. 38,160 രൂപയായിരുന്നു തിങ്കളാഴ്ചയിലെയും വില. കഴിഞ്ഞ ദിവസം ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 1,882.70 ഡോളർ നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. ചൊവാഴ്ച നേരിയതോതിൽ വിലവർധിച്ചിട്ടുണ്ട്. ഔൺസിന് 1,918.20 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യൂറോപ്പിൽ രണ്ടാംഘട്ട കോവിഡ് വ്യാപനഭീതി വന്നതോടെ ആഗോള വിപണിയിൽ വരുംദിവസങ്ങളിൽ വിലവർധനയ്ക്ക് സാധ്യതയുണ്ട്.

from money rss https://bit.ly/2ZY0U6a
via IFTTT

സെന്‍സെക്‌സില്‍ നഷ്ടം 304 പോയന്റ്; നിഫ്റ്റി 11,200നുതാഴെ

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകളിൽ നഷ്ടം. സെൻസെക്സ് 304 പോയന്റ് താഴ്ന്ന് 37,729ലും നിഫ്റ്റി 109 പോയന്റ് നഷ്ടത്തിൽ 11,140ലുമാണ് വ്യാപാരം നടക്കുന്നത്. ഐടിസി, എൽആൻഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, സെ്ബിഐ, മാരുതി, പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എച്ച്സിഎൽ ടെക്, ഇൻഡസിന്റ് ബാങ്ക്, ടെക് മഹീന്ദ്ര, ടിസിഎസ്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയന്റ്സ്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഐടി, ഫാർമ ഓഹരികളാണ് നേട്ടത്തിൽ. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നഷ്ടംതുടരുകയാണ്. ആഗോള വിപണികളിലെ വില്പന സമ്മർദമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. യൂറോപ്പിൽ രണ്ടാംഘട്ട കോവിഡ് വ്യാപനത്തെതുടർന്ന് തിങ്കളാഴ്ച വിപണികൾ കനത്ത നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. Indices slip in the red, Nifty below 11,200

from money rss https://bit.ly/33QILYS
via IFTTT

കാർഡുകൾ കൈമാറാതെ ഗൂഗിള്‍ പേ വഴി സമ്പര്‍ക്കരഹിത ഇടപാടിനുള്ള സൗകര്യവും

മുംബൈ: ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളോ വിവരങ്ങളോ കടയുടമയ്ക്ക് കൈമാറാതെ, സമ്പർക്ക രഹിത സംവിധാനത്തിലൂടെ ഇടപാട് നടത്താൻ സൗകര്യമൊരുക്കി ഗൂഗിൾ പേ. ക്രെഡിറ്റ് - ഡെബിറ്റ് കാർഡ് ഗൂഗിൾ പേ ആപ്പിൽ രജിസ്റ്റർചെയ്താൽ ഈ സൗകര്യം ലഭ്യമാകും. തുടക്കത്തിൽ എസ്.ബി.ഐ. കാർഡ്, ആക്സിസ് ബാങ്ക് കാർഡുടമകൾക്കായിരിക്കും ഈ സേവനം ലഭ്യമാകുക. കാർഡ് സേവന കമ്പനിയായ വിസയുമായി ചേർന്നാണ് നിയർ ഫീൽഡ് കമ്യുണിക്കേഷൻ (എൻ.എഫ്.സി.) സംവിധാനത്തിലൂടെ പുതിയ സേവനം ലഭ്യമാക്കുന്നത്. ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഇതുസഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊടക് ഉൾപ്പെടെ കൂടുതൽ ബാങ്കുകൾ വൈകാതെ ഈ സംവിധാനം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.പി.ഐ. ക്കു പുറമെ കാർഡ് ഉപയോഗിച്ചും നേരിട്ട് ഇടപാടുനടത്താൻ ഗൂഗിൾ പേയിലൂടെ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. NFC felicity in Google pay

from money rss https://bit.ly/2RP40og
via IFTTT

വായ്പ പുനഃക്രമീകരണം എസ്ബിഐയില്‍ തുടങ്ങി:വിശദാംങ്ങള്‍ അറിയാം

മുംബൈ: റീട്ടെയിൽ വായ്പകളുടെ പുനഃക്രമീകരണത്തിനുള്ള നടപടികൾക്ക് തുടക്കമിട്ട് എസ്.ബി.ഐ.. ബാങ്കിന്റെ sbi.co.in എന്ന പോർട്ടലിൽ കയറി വായ്പാ പുനഃക്രമീകരണത്തിന് അർഹതയുണ്ടോ എന്ന് പരിശോധിക്കാം. വായ്പ അക്കൗണ്ട് നമ്പർ, കോവിഡിനുമുമ്പുള്ള വരുമാനം, നിലവിലെ വരുമാനം, സമീപഭാവിയിൽ ലഭിക്കാൻ സാധ്യതയുള്ള വരുമാനം തുടങ്ങിയവ പോർട്ടലിൽ നൽകിയാൽ വായ്പാ പുനഃക്രമീകരണത്തിന് അർഹതയുണ്ടോ എന്ന് പരിശോധിക്കാം. അർഹതയുണ്ടെങ്കിൽ ഇതിനൊപ്പം 30 ദിവസം കാലാവധിയുള്ള ഒരു റഫറൻസ് നമ്പർ കൂടി ലഭിക്കും. ഇതുമായി ബാങ്ക് ശാഖയിലെത്തി പുനഃക്രമീകരണത്തിനുള്ള നടപടി പൂർത്തിയാക്കാമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. കോവിഡിനു മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതൽ വരുമാനം ഇപ്പോഴുണ്ടെങ്കിൽ വായ്പാ പുനഃക്രമീകരണത്തിന് അർഹത ലഭിക്കില്ല. വായ്പയെടുത്തിട്ടുള്ളവർക്ക് പരമാവധി രണ്ടു വർഷം വരെ വായ്പാ കാലാവധി ഉയർത്താനും അവസരമുണ്ട്. കാലാവധി നീട്ടാൻ അപേക്ഷിക്കുന്നതിനും പോർട്ടലിൽ സൗകര്യമുണ്ട്. രേഖകൾ പരിശോധിച്ച ശേഷമായിരിക്കും വായ്പാ പുനഃക്രമീകരണത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. Loan restructuring begins at SBI

from money rss https://bit.ly/2Hn03Fy
via IFTTT

Prithviraj Sukumaran's Virtual Production: Kiccha Sudeep To Make Malayalam Debut With The Project?

Prithviraj Sukumaran's Virtual Production: Kiccha Sudeep To Make Malayalam Debut With The Project?
Prithviraj Sukumaran, the multi-faceted talent is all set to play the lead role in the first virtual production project of Indian cinema. Earlier, it was reported that the project will have one more protagonist, played by a leading South Indian actor.

* This article was originally published here

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 812 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകൾ കനത്ത നഷ്ടത്തിലായി. സെൻസെക്സ് 812 പോയന്റ് നഷ്ടത്തിൽ 38,034.14ലിലും നിഫ്റ്റി 254 പോയന്റ് താഴ്ന്ന് 11,250.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഉച്ചയ്ക്കുശേഷമുണ്ടായ കനത്ത വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. യൂറോപ്പ് ഉൾപ്പടെയുള്ളയിടങ്ങളിൽ കോവിഡ് വ്യാപനം കൂടിയത് ആഗോള സൂചികകളെ ബാധിച്ചിരുന്നു. രാജ്യത്തെ വിപണിയിലും അതുപ്രകടമായി. ഉയർന്ന നിലവാരത്തിൽതുടരുന്ന വിപണിയിൽ ഏതുസമയത്തും തിരുത്തലുണ്ടായേക്കാമെന്ന ഭീതി നിക്ഷേപകരിലുണ്ടായതാണ് പെട്ടെന്നുണ്ടായ വില്പന സമ്മർദത്തിനുപിന്നിലെ കാരണം. ടിസിഎസ്, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്കോ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, ഐടിസി, റിലയൻസ്, എൽആൻഡ്ടി, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡക്യാപ് സൂചിക 3.43ശതമാനവും സ്മോൾ ക്യാപ് 3.61ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്ഇ ടെലികോം, റിയാൽറ്റി സൂചികകൾ ആറുശതമാനവും ലോഹം, വാഹനം എന്നിവയുടെ സൂചികകൾ അഞ്ചുശതമാനവും തകർന്നു. Sensex cracks 812 pts; Nifty settles at 11,250

from money rss https://bit.ly/33L5upo
via IFTTT

ബെംഗളുരുവില്‍ ടെസ് ലയുടെ ഗവേഷണ-വികസന കേന്ദ്രംവരുന്നു

പ്രമുഖ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ് ല ബെംഗളുരുവിൽ ഗവേഷണ-വികസന(ആർ ആൻഡ് ഡി)കേന്ദ്രം സ്ഥാപിച്ചേക്കും. ഇതുസംബന്ധിച്ച് കർണാകട സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ സാങ്കേതിക തലസ്ഥാനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതുസംബന്ധിച്ച് രണ്ടുവട്ട ചർച്ചകൾ പൂർത്തിയായതായി സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ലോകപ്രശസ്തമായ ടെസ് ലയുടെ ഗവേഷണ-വികസന വിഭാഗം പ്രവർത്തനംതുടങ്ങുമ്പോൾ അത് സംസ്ഥാനത്തിന് നേട്ടമാക്കാനാകുമെന്നാണ് കർണാടക സർക്കാരിന്റെ വിലയിരുത്തൽ. വ്യാമയാനം, വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി എന്നീമേഖലകളിൽ ഗവേഷണ-വികസന സാധ്യതകൾ മികച്ചരീതിയിൽ നിലവിൽതന്നെ കർണാടകം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നിരവധി ആഗോള സ്ഥാപനങ്ങളുടെ ഗവേഷണ-വികസന കേന്ദ്രങ്ങൾ ബെംഗളുരുവിൽ പ്രവർത്തിക്കുന്നുണ്ട്. ജനറൽ ഇലക്ട്രിക്ക് യുഎസിന് പുറത്ത് ആദ്യമായി ഗവേഷണകേന്ദ്രം സ്ഥാപിച്ചത് ബെംഗളുരുവിലാണ്. ഐബിഎം, സാംസങ് തുടങ്ങിയ 400ഓളം പ്രമുഖ ബ്രാൻഡുകൾക്ക് ബെംഗളുരുവിൽ ഗവേഷണ-വികസന കേന്ദ്രങ്ങളുണ്ട്. ലോകത്തെതന്നെ നാലാമത്തെ വലിയ വാഹനവിപണിയായ ഇന്ത്യയിൽ സാന്നിധ്യമുറപ്പിക്കാൻ ടെസ് ല ഒരുവർഷംമുമ്പെ ശ്രമംനടത്തിയിരുന്നു. ഇക്കാര്യത്തിൽ തീരുമാനം വൈകുന്നതിൽ കമ്പനിയുടെ സിഇഒ ഇലോൺ മസ്ക് നേരത്തെ നീരസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. Tesla in talks with Karnataka govt to set up R&D centre in Bengaluru

from money rss https://bit.ly/2ZVDluK
via IFTTT

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം അടുത്തമാസം മുതല്‍ കൂടും

ഉപഭോക്തൃ കേന്ദ്രീകൃതമാക്കിയതോടെ ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം ഒക്ടോബർ മാസത്തോടെ വർധിക്കും. പ്രീമിയത്തിൽ അഞ്ചുമുതൽ 20ശതമാനംവരെ വർധനവരുമെന്നാണ് വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ)കൊണ്ടുവന്ന മാർഗനിർദേശങ്ങൾ നിർബന്ധമായും നടപ്പാക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. ഒക്ടോബറോടെയാണ് പരിഷ്കരിച്ച നിയമങ്ങൾ നിവലവിൽവരിക. പുതിയ പോളിസികൾക്കും നിലവിലുള്ള പോളിസികൾ പുതുക്കുമ്പോഴും പൊതുമാനദണ്ഡങ്ങൾ നിലവിൽവരുന്നതോടെ നിരക്കിൽ വർധനവരും. പോളിസികളിലെ വ്യവസ്ഥകൾ സംബന്ധിച്ച അവ്യക്തതകൾ ഒഴിവാക്കുന്നതിന് പരിധിയിൽവരാത്ത രോഗങ്ങൾ വ്യക്തമാക്കണമെന്ന് ഐആർഡിഐ നിർദേശിച്ചിട്ടുണ്ട്. പോളിസി എടുക്കുന്നതിന് 48 മാസം മുമ്പുവരെയുള്ള രോഗങ്ങളാകും പ്രി എക്സിസ്റ്റിങ് വിഭാഗത്തിൽ ഉൾപ്പെടുക. പോളിസി എടുത്ത് മൂന്നുമാസങ്ങൾക്കുള്ളിൽ വരുന്ന രോഗങ്ങളും ഈ വിഭാഗത്തിൽതന്നെയാകും ഉൾപ്പെുടത്തുക. മാനസിക സമ്മർദം ഉൾപ്പടെയുള്ള മാനസിക രോഗങ്ങൾക്കുള്ള ചികിത്സ ഇനിമുതൽ പോളിസികളുടെ ഭാഗമാകും. കോവിഡ് വ്യാപനത്തെതുടർന്ന് പ്രചാരംനേടിയ ടെലി മെഡിസിൻ വഴിയുള്ള ചികിത്സയും പോളിസികളിൽ ഉൾപ്പെടും. Health insurance premiums set to increase from next month

from money rss https://bit.ly/3cikUVO
via IFTTT