121

Powered By Blogger

Monday 30 November 2020

126 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ബാറ്റക്ക് ഇന്ത്യക്കാരനായ ഗ്ലോബല്‍ സിഇഒ

ബാറ്റയുടെ 126 വർഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യക്കാരനെ ആഗോള ചുമതലയുള്ള ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി നിയമിച്ചു. ബാറ്റ ഇന്ത്യയുടെ ചുമതല വഹിച്ചിരുന്ന സന്ദീപ് കദാരിയയെയാണ് ആഗോള ചുമതല നൽകി സിഇഒ ആക്കിയത്. അഞ്ചുവർഷത്തിനുശേഷം ചുമതല ഒഴിയുന്ന അലെക്സിസ് നാസർദിനുപകരമാണ് നിയമനം. യുണിലിവറിലെയും വോഡാഫോൺ ഇന്ത്യ ആൻഡ് യൂറോപ്പിലെയും 24 വർഷത്തെ സേവനത്തിനുശേഷം 2017ലാണ് സന്ദീപ് ബാറ്റയിലെത്തിയത്. ഐഐടി ഡൽഹി, എക്സ്എൽആർഐ ജംഷഡ്പുർ എന്നിവിടങ്ങളിൽനിന്നായിരുന്നു ഉന്നത വിദ്യാഭ്യാസം. എക്സ്എൽആർഐയിൽ പിജിഡിഎം 1993 ബാച്ചിലെ ഗോൾഡ് മെഡലിസ്റ്റാണ്. ചെരുപ്പ് നിർമാണമേഖലയിലെ അതികായന്മാരായ ബാറ്റ 1894ലാണ് പ്രവർത്തനംതുടങ്ങിയത്. രൂപകല്പനയിലും നിർമാണത്തിലും മികവുപുലർത്തിയ കമ്പനി ആഗോളതലത്തിൽ വൈകാതെതന്നെ പ്രശസ്തമായി. 180 മില്യൺ ജോഡി ഷൂവാണ് പ്രതിവർഷം കമ്പനി വിൽക്കുന്നത്. 5,800ലേറെ റീട്ടെയിൽ ഷോപ്പുകൾ രാജ്യത്ത് ബാറ്റക്ക് സ്വന്തമായുണ്ട്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 22ലേറെ നിർമാണ യൂണിറ്റുകളും കമ്പനിക്കുണ്ട്. In a first, Bata appoints an Indian as global CEO in its 126-year history

from money rss https://bit.ly/39uBPoF
via IFTTT

പാഠം 101: ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കാതെ 15ശതമാനവരെ നേട്ടമുണ്ടാക്കാനുള്ള വഴിയിതാ

വിലക്കയറ്റത്തെ അതിജീവിക്കാൻ ശേഷിയുള്ള പദ്ധതികൾ നിക്ഷേപലോകത്ത് വിരളമാണ്. ബാങ്ക് എഫ്ഡികൾ ഉൾപ്പടെയുള്ള സ്ഥിരനിക്ഷേപ പദ്ധതികളിൽനിന്നുള്ള ആദായം ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തവുമാണ്. ഈ സാഹചര്യത്തിലാണ് ഓഹരിയിലെ നിക്ഷേപത്തിന്റെ പ്രസക്തി. നഷ്ടസാധ്യയുള്ളതിനാലാണ് ഓഹരി വിപണിയിൽനിന്ന് മിക്കവാറും നിക്ഷേപകർ മാറിനിൽക്കുന്നത്. മികച്ച ഓഹരികൾ കണ്ടെത്തി വാങ്ങാനുള്ള അറിവില്ലായ്മയും നിക്ഷേപകരെ നഷ്ടത്തിലേയ്ക്കുനയിക്കുന്നു. മ്യൂച്വൽ ഫണ്ടിന്റെ സാധ്യത പ്രയോജനപ്പെടുത്തി മികച്ച ആദായംനേടാനുള്ളവഴി ഇത്തരക്കാർക്ക് പ്രയോജനപ്പെടുത്താം. നിക്ഷേപകർക്കുവേണ്ടി വിഗദ്ധരായ ഫണ്ട് മാനജർമാർ ഓഹരികൾ തിരഞ്ഞെടുത്തുകൊളളും. വിവിധ സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിച്ച് എസ്ഐപിയായി നിക്ഷേപിച്ചാൽമതി. വർഷത്തിലൊരിക്കൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി മുന്നോട്ടുപോകുകമാത്രമാണ് ചെയ്യേണ്ടത്. 30ലധികം മികച്ച ഫണ്ടുകൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് പുതിയ പാഠത്തിൽ. വ്യത്യസ്ത കാറ്റഗറികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫണ്ടുകളാണിവ. ഒന്ന്, മൂന്ന്, അഞ്ച് വർഷക്കാലയളവിൽ ഫണ്ടുകൾ നൽകിയ ആദായവും പട്ടികയിൽ നൽകിയിട്ടുണ്ട്. നിലവിൽ നിക്ഷേപത്തിന് അനുയോജ്യമായ ഫണ്ടുകളാണിവ. നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. ആദ്യമായി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ടുവേണം എസ്ഐപിയായി നിക്ഷേപം നടത്താൻ. Equity: Large cap Fund Return(%) 1year 3 year 5 year Axis Bluechip Fund 12.20 13.83 14.70 Canara Robeco Bluechip Eqt 16.27 12.66 14.17 HDFC Index Fund - Sensex Plan 7.80 10.00 12.24 ICICI Prudential Bluechip Fund 6.12 5.83 11.24 Mirae Asset Large Cap 7.11 7.52 13.53 വൻകിട കമ്പനികളിലും അതേസമയം, വളർച്ചാ സാധ്യതയുള്ള മിഡ് ക്യാപ് ഓഹരികളിലുമാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. നേരിയതോതിൽ റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് അനുയോജ്യം. മികച്ച നേട്ടസാധ്യതയും ഫണ്ടിലെ നിക്ഷേപം നൽകുന്നു. അഞ്ചുമുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity: Large cap & Mid cap Fund Return(%) 1year 3 year 5 year Canara Robeco Emerging Equities Fund 18.53 7.30 13.85 Invesco India Growth Opportunities Fund 5.11 7.10 12.62 Kotak Equity Opportunities Fund 12.49 7.28 13.09 Mirae Asset Emerging Bluechip 16.17 9.54 16.97 Principal Emerging Bluechip Fund 14.88 4.73 13.60 മികച്ച മൂലധനനേട്ടം നിക്ഷേപകന് നൽകുകയെന് ലക്ഷ്യത്തോടെ വിവിധ വിഭാഗം ഓഹരികളിൽ നിക്ഷേപിക്കുന്നവയാണ് മൾട്ടിക്യാപ് ഫണ്ടുകൾ. താരതമ്യേന മികച്ച നേട്ടം പ്രതീക്ഷിക്കാം. അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity: Multi cap Fund Return(%) 1year 3 year 5 year Axis Focused 25 Fund 12.90 11.53 16.25 DSP Equity Fund 11.77 8.16 12.55 Canara Robeco Equity Diversified Fund 16.42 10.80 12.73 Kotak Standard Multicap Fund 6.53 6.83 12.70 SBI Focused Equity Fund 8.11 9.26 13.45 റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് യോജിച്ച ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. വളർന്നുവരുന്ന കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കുന്നതിനാൽ താരതമ്യേന റിസ്ക് കൂടുതലാണ്. അതേസമയം, മികച്ച നേട്ടം പ്രതീക്ഷിക്കാം. ഏഴുവർഷമെങ്കിലും മുന്നിൽകണ്ട് എസ്ഐപിയായി നിക്ഷേപം നടത്താം. Equity: Mid cap Fund Return(%) 1year 3 year 5 year Axis Midcap Fund 20.06 13.55 14.68 DSP Midcap Fund 19.74 7.09 13.72 Invesco India Midcap 19.63 7.74 13.05 Kotak Emerging Equity Fund 16.79 5.51 13.21 L&T Midcap Fund 13.67 11.65 20.97 അതീവ നഷ്ടസാധ്യതയും അതോടൊപ്പം മികച്ച നേട്ടസാധ്യതയുമുള്ള വിഭാഗമാണ് സ്മോൾ ക്യാപ്. റിസ്ക് എടുക്കാൻ ശേഷിയില്ലാത്തവർ ഈ വിഭാഗത്തിൽ നിക്ഷേപിക്കാതിരിക്കുകയാണ് നല്ലത്. ചുരുങ്ങിയത് ഏഴു മുതൽ പത്തുവർഷംവരെയെങ്കിലുംഎസ്ഐപിയായി നിക്ഷേപിച്ചാൽ മികച്ച നേട്ടം പ്രതീക്ഷിക്കാം. Equity: Small Cap Fund Return(%) 1year 3 year 5 year Axis Small Cap Fund 18.78 10.88 14.56 Kotak Small Cap 27.08 5.40 12.62 Nippon India Small Cap 19.21 2.06 11.92 SBI Small Cap Fund 22.41 5.27 16.28 80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന ഇഎൽഎസ്എസ് ഫണ്ടുകളാണിവ. വർഷത്തിൽ 1.50 ലക്ഷം രൂപയ്ക്കുവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. മൂന്നുവർഷത്തെ ലോക്ക് ഇൻ പിരിയഡ് ഉണ്ട്. ദീർഘകാല ലക്ഷ്യത്തിനായി നിക്ഷേപിക്കാവുന്ന കാറ്റഗറികൂടിയാണിത്. Equity: ELSS Fund Return(%) 1year 3 year 5 year Aditya Birla Sun Life Tax Relief 96 6.78 4.46 11.11 Axis Long Term Equity Fund 12.79 11.52 13.74 DSP Tax Saver Fund 7.20 5.94 12.44 Invesco India Tax Plan 11.18 7.99 12.54 Canara Robeco Eqt Tax Saver 18.04 11.70 12.86 ഡെറ്റിലും ഓഹരിയിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്. ആദ്യമായി ഓഹരി അധിഷ്ഠിത ഫണ്ടിൽ നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും മുന്നിൽകണ്ടുവേണം നിക്ഷേപം നടത്താൻ. Hybrid: Aggressive Hybrid Fund Return(%) 1year 3 year 5 year Canara Robeco Equity Hybrid Fund 15.41 10.52 12.07 Mirae Asset Hybrid Equity 9.66 8.77 13.31 Principal Hybrid Equity Fund 10.01 4.75 11.87 SBI Equity Hybrid Fund 6.94 7.76 11.05 *ഫണ്ടുകളുടെ റിട്ടേൺ കണക്കാക്കിയ തിയതി: നവംബർ 26, 2020. എങ്ങനെ നിക്ഷേപിക്കും? മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ഓൺലൈനായും ഓഫ്ലൈനായും നിരവധിവഴികളുണ്ട്. ഫണ്ടുകൾ തിരഞ്ഞെടുക്കയാണ് പ്രധാനം. അതുകഴിഞ്ഞാൽ തിരഞ്ഞെടുത്ത ഫണ്ടിന്റെ എഎംസി(ഫണ്ട് കമ്പനി)യുടെ വെബ്സൈറ്റുവഴി നിക്ഷേപംനടത്താം. അതിനുമുമ്പ് കൈവൈസി നടപടിക്രമങ്ങൾ പാലിക്കണം. അതിനായി ഇ-കൈവൈസി സംവിധാനവുമുണ്ട്. ഇതിനെല്ലാംപുറമെ, ഫണ്ട് കമ്പനികളുടെ രജിസ്ട്രാർമാർ(കാംസ്, ഫിൻടെക്), എഎംസികളുടെ വിവിധ നഗരങ്ങളിലുള്ള ശാഖകൾ എന്നിവവഴിയും നിക്ഷേപം നടത്താം. ഇതേക്കുറിച്ച് തുടർന്നുവരുന്ന പാഠത്തിൽ വിശദമായി പ്രതിപാദിക്കുന്നതാണ്. ഡയറക്ട് പ്ലാനുകൾ തിരഞ്ഞെടുക്കാം മ്യൂച്വൽ ഫണ്ടിൽ റഗുലർ പ്ലാനുകളും ഡയറക്ട് പ്ലാനുകളും ഉണ്ടാകും. നേരിട്ട് നിക്ഷേപിക്കുന്നവർക്കാണ് ഡയറക്ട് പ്ലാനുകളുള്ളത്. രണ്ടുശതമാനംവരെ അധിക ആദായംനേടാൻ ഡയറക്ട് പ്ലാനുകളിലെ നിക്ഷേപം സഹായിക്കും. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ:ഏഴുവർഷമെങ്കിലും എസ്ഐപിയായി നിക്ഷേപിച്ചാൽമാത്രമെ പരമാവധി ആദായം ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽനിന്ന് ലഭിക്കൂ. മുടങ്ങാതെ നിക്ഷേപിക്കാനും ശ്രദ്ധിക്കണം. അതോടൊപ്പം എസ്ഐപി തുകയിൽ വർഷംതൊറും പത്തുശതമാനം വർധനവരുത്തുകയും ചെയ്താൽ പ്രതീക്ഷിക്കുന്നതിലപ്പുറം ആദായം സ്വന്തമാക്കാൻ നിക്ഷേപകന് കഴിയും.

from money rss https://bit.ly/36qH9aE
via IFTTT

സ്വര്‍ണവില പവന് 160 രൂപകൂടി 35,920 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന് 160 രൂപകൂടി 35,920 രൂപയായി. ഗ്രാമിന് 20 രൂപകൂടി 4490 രൂപയുമായി. ആഗോള വിപണിയിൽ സ്പോട് ഗോൾഡിന്റെ വില ഔൺസിന് 0.1ശതമാനം വർധിച്ച് 1,77876 ഡോളർ നിലവാരത്തിലെത്തി. അതേസമയം, മറ്റ് പ്രധാന കറൻസികളുമായി താരതമ്യംചെയ്യുമ്പോൾ ഡോളറിന്റെ മൂല്യത്തിൽ നേരിയതോതിൽ ഇടിവുണ്ടായത് വിലയിടിവിന് കാരണമാകും. കോവിഡ് വാക്സിൻ പ്രതീക്ഷകളാണ് കഴിഞ്ഞ ദിവസം സ്വർണ വിലയെ സ്വാധീനിച്ചത്. തുടർന്നുള്ള ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത.

from money rss https://bit.ly/3g58lPP
via IFTTT

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം; നിഫ്റ്റി വീണ്ടും 13,000ന് മുകളില്‍

മുംബൈ: പുതിയ മാസത്തിന്റെ തുടക്കത്തിൽതന്നെ നേട്ടംനിലനിർത്തി സൂചികകൾ. നിഫ്റ്റി വീണ്ടും 13,000ന് മുകളിലെത്തി. 155 പോയന്റാണ് സെൻസെക്സിലെ നേട്ടം. 44,304ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ 41 പോയന്റ് ഉയർന്ന് 13,009ലുമെത്തി. സമ്പദ്ഘടനയുടെ തിരിച്ചുവരവിന്റെ അടയാളമായി രണ്ടാം പാദത്തിൽ ഡിജിപി നിരക്ക് ഉയർന്നത് വിപണിക്ക് ആശ്വാസം പകർന്നിട്ടുണ്ട്. ഗെയിൽ, ശ്രീ സിമെന്റ്സ്, ഇൻഫോസിസ്, ഗ്രാസിം, ബജാജ് ഓട്ടോ, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, അദാനി പോർട്സ്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് കോർപ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ഒഎൻജിസി, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ടിസിഎസ്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.50ശതമാനത്തിലേറെ നേട്ടത്തിലാണ്. Indices trade higher Nifty above 13000

from money rss https://bit.ly/39rgTz3
via IFTTT

ഈ വര്‍ഷം ഓൺലൈൻ വിൽപ്പന മൂന്നിരട്ടി ഉയരുമെന്നു പഠനം

മുംബൈ: നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ ഓൺലൈൻ വിൽപ്പനയിൽ മൂന്നിരട്ടി വരെ വർധനയുണ്ടാകുമെന്ന് ഗവേഷണ സ്ഥാപനമായ ഇന്ത്യ റേറ്റിങ്സ്. അടുത്ത സാമ്പത്തിക വർഷത്തോടെ മൊത്തം വിൽപ്പനയുടെ പത്തു മുതൽ 15 ശതമാനം വരെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാകുമെന്നും ഇവർ സൂചിപ്പിക്കുന്നു. നിലവിലിത് രണ്ടു മുതൽ നാലു വരെ ശതമാനമാണ്. കോവിഡ് വ്യാപനത്തെത്തുടർന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കൂടുതൽ പ്രാധാന്യം വന്നതും ആളുകൾ വേഗത്തിൽ ഓൺലൈൻ വ്യാപാരത്തിലേക്ക് മാറുന്നതുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ഈ പരിധിയിലേക്കെത്താൻ അഞ്ചുവർഷം വരെ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഒരുക്കാൻ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്തിവരുകയാണെന്ന് ഫിച്ച് ഗ്രൂപ്പ് പറയുന്നു. സ്വന്തം വെബ് സൈറ്റുകളും മൊബൈൽ ആപ്പുകളും തയ്യാറാക്കുകയാണ്. വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും ഓൺലൈനിനായി പ്രത്യേക ബ്രാൻഡുകൾ പോലും അവതരിപ്പിക്കുന്നുണ്ടെന്നും ഫിച്ച് ചൂണ്ടിക്കാട്ടുന്നു.

from money rss https://bit.ly/33swmuQ
via IFTTT

തട്ടിപ്പുകള്‍ വ്യാപകം: ബിറ്റ്‌കോയിൻ വില 19,000 ഡോളറിനു മുകളിൽ

കൊച്ചി: ഡിജിറ്റൽ ക്രിപ്റ്റോ കറൻസിയായ 'ബിറ്റ്കോയിൻ' വീണ്ടും കുതിപ്പിന്റെ പാതയിൽ. 2020 മാർച്ചിൽ വൻതോതിൽ ഇടിവ് നേരിട്ട ബിറ്റ്കോയിൻ വില തിങ്കളാഴ്ച 19,000 ഡോളറിനു മുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോൾത്തന്നെ അഞ്ചു ശതമാനത്തോളം വില ഉയർന്ന് 19,109 ഡോളറിലെത്തി. അതായത്, 14.35 ലക്ഷം രൂപ! മാർച്ചിലെ വിലയിൽനിന്ന് 150 ശതമാനത്തിലേറെ വളർച്ചയാണ് ഇതുവരെയുണ്ടായത്. 2008-09 കാലയളവിൽ നിലവിൽ വന്ന ബിറ്റ്കോയിൻ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനപ്രിയമായി മാറുകയായിരുന്നു. ഒട്ടേറെ ചെറുപ്പക്കാർ ഇപ്പോൾ ബിറ്റ്കോയിനിൽ നിക്ഷേപം നടത്തുന്നുണ്ട്. ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതു പോലെ ഇതിൽ വ്യാപാരം നടത്തുന്നവരും ഏറെയാണ്. വിലയിൽ വൻതോതിൽ ഉണ്ടാകുന്ന കയറ്റിറക്കങ്ങളാണ് ഇവയുടെ പ്രചാരം വർധിപ്പിക്കുന്നത്. അതേസമയം, ഒരു സാങ്കല്പിക കറൻസി മാത്രമായ ബിറ്റ്കോയിനിന്റെ മേൽ നടത്തുന്ന ഇത്തരം ഇടപാടുകൾ നഷ്ടത്തിന് വഴിവയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധരിൽ ഒരുകൂട്ടർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഭരണകൂടങ്ങളുടെ അംഗീകാരമോ കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമോ ഇല്ലാതെ ലോകം മുഴുവൻ ക്രയവിക്രയം ചെയ്യുന്ന കറൻസിയാണ് ഇത്. ഗൂഢാക്ഷര ലേഖന വിദ്യയായ 'ക്രിപ്റ്റോ' ഉപയോഗിച്ച് വികസിപ്പിച്ചിരിക്കുന്നതിനാലാണ് ഇതിനെ പൊതുവിൽ 'ക്രിപ്റ്റോ കറൻസി' എന്നു വിളിക്കുന്നത്. 'സ്റ്റോഷി നകാമോട്ടോ' എന്ന് സ്വയം വിളിച്ചിരുന്ന അജ്ഞാതനായ ഒരാളാണ് 2008-ൽ ബിറ്റ്കോയിൻ എന്ന വെർച്വൽ കറൻസി വികസിപ്പിച്ചത്. ഇവ ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇത്തരം ഡിജിറ്റൽ കറൻസിയുടെ പേരിൽ ഒട്ടേറെ തട്ടിപ്പുകൾ കേരളത്തിൽ പോലും അരങ്ങേറുന്നുണ്ട്. Bitcoin rallies above $19,000 after biggest rout since pandemic

from money rss https://bit.ly/2JthOnM
via IFTTT

ഫ്രാങ്ക്‌ളിന്റെ പ്രവര്‍ത്തനംനിര്‍ത്തിയ ഫണ്ടുകളില്‍ 11,576 കോടി രൂപ തിരിച്ചെത്തി

പ്രവർത്തനം മരവിപ്പിച്ച ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ ആറ് ഡെറ്റ് ഫണ്ടുകളിൽ 11,576 കോടി രൂപയുടെ നിക്ഷേപം തിരിച്ചെടുക്കാനായി. കാലാവധി പൂർത്തിയായതും നേരത്തെ പണംപിൻവലിച്ചതും കൂപ്പൺ പെയ്മെന്റും ഉൾപ്പടെയുള്ള തുകയാണിത്. ഇത്തരത്തിൽ നവംബറിൽമാത്രം 2,836 കോടി രൂപയാണ് ലഭിച്ചത്. രണ്ടാഴ്ചക്കുള്ളിൽ 1895 കോടി രൂപയും എഎംസിക്ക് സമാഹരിക്കാനായി. ഇതോടെ ഫ്രാങ്ക്ളിൻ ടെംപിൾടൺ ലൊ ഡ്യൂറേഷൻ ഫണ്ടിൽ 48ശതമാനം തുകയും നിക്ഷേപകർക്ക് വിതരണംചെയ്യാൻ ലഭ്യമായിട്ടുണ്ട്. അൾട്ര ഷോർട്ട് ബോണ്ട് ഫണ്ട്, ഡൈനാമിക് ആക്യുറൽ ഫണ്ട്, ക്രഡിറ്റ് റിസ്ക് ഫണ്ട് എന്നിവയിൽ യഥാക്രമം 46ശതമാനം, 33ശതമാനം, 14ശതമാനം എന്നിങ്ങനെയാണ് വിതരണത്തിന് തുകയുള്ളത്. കോടതി വ്യവഹാരങ്ങൾ തീർപ്പാകുന്നമുറയ്ക്ക് നിക്ഷേപകർക്ക് പണംതിരിച്ചുനൽകുമെന്ന് എഎംസി അറിയിച്ചു. ആറു ഫണ്ടുകളിലായി 25,000 കോടി രൂപയുടെ നിക്ഷേപമാണ് മൂന്നുലക്ഷത്തിലധികം നിക്ഷേപകർക്ക് തിരിച്ചുകൊടുക്കാനുള്ളത്. Six shut schemes get Rs 11,576 crore so far: Franklin Templeton

from money rss https://bit.ly/3qg3yiT
via IFTTT

പലിശ നിരക്കില്‍ മാറ്റമില്ല, ജീവനക്കാര്‍ തുടരും: നയം വ്യക്തമാക്കി ഡിബിഎസ് ബാങ്ക്

ലക്ഷ്മി വിലാസ് ബാങ്കിൽനിന്ന് ലഭിച്ചിരുന്ന സേവനങ്ങൾ തുടർന്നും അതുപോലെ നൽകാൻ ഡിബിഎസ് ബാങ്ക് ഇന്ത്യ. ലയനം നിലവിൽവന്നതോടെ പലിശ നിരക്ക് ഉൾപ്പടെയുള്ളവയിൽ വ്യത്യാസംവന്നേക്കാമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഈ വിശദീകരണം. നിലവിലുണ്ടായിരുന്ന ബാങ്കിങ് സേവനങ്ങൾ തുടർന്നും ലഭിക്കും. സേവിങ്സ് ബാങ്ക്, സ്ഥിര നിക്ഷേപ പലിശ നിരക്കിൽ മാറ്റമുണ്ടാവില്ല. ലക്ഷ്മി വിലാസ് ബാങ്കിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും തുടർന്നും സർവീസിലുണ്ടാകുമെന്നും ഡിബിഎസ് അറയിച്ചു. സിങ്കപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിബിഎസ് ഗ്രൂപ്പ് ഹോൾഡിങ്സിന്റെ അനുബന്ധ സ്ഥാപനമായ ഡിബിഎസ് ബാങ്ക് ഇന്ത്യയിലാണ് ലക്ഷ്മി വിലാസ് ബാങ്ക് ലയിച്ചത്. സർക്കാരിന്റെയുംറിസർവ്ബാങ്കിന്റെയും പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ലയനനടപടികൾ പൂർത്തിയാക്കിയത്. ഇതോടെ നവംബർ 27 മുതൽ ലക്ഷ്മി വിലാസ് ബാങ്കിന്റെ ശാഖകളെല്ലാം ഡിബിഎസ് ബാങ്കായി പ്രവർത്തിച്ചുതുടങ്ങി. മൊറട്ടോറിയവും നീക്കിയിട്ടുണ്ട്. ലയനം പൂർണമായതോടെ ശാഖകളും ഡിജിറ്റൽ സംവിധാനങ്ങളും എടിഎമ്മുകളും പൂർമായി പ്രവർത്തനസജ്ജമായിട്ടുണ്ട്. അക്കൗണ്ട് ഉടമകൾക്ക് പണം നിക്ഷേപിക്കാനും പിൻവലിക്കാനും ഇനി തടസ്സമുണ്ടാവില്ല. Lakshmi Vilas Bank customers can access all services: DBS Bank

from money rss https://bit.ly/3llnBZQ
via IFTTT

കോവിഡിന്റെ ആഘാതത്തെ അവഗണിച്ച് എണ്ണവിലയിലും കുതിപ്പ്‌

ഈവർഷം മാർച്ചിനുശേഷം അസംസ്കൃത എണ്ണവില ഏറ്റവും ഉയർന്നത് ഇപ്പോഴാണ്. കോവിഡ് വാക്സിന്റെ വരവോടെ ആഗോളതലത്തിൽ സാമ്പത്തികമുന്നേറ്റമുണ്ടാകുമെന്നും എണ്ണയുടെ ഡിമാന്റ് വർധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണിത്. ചൈനയിലെ ശുദ്ധീകരണ ശാലകളിൽനിന്നുള്ള ഡിമാന്റും ഒപെക് രാജ്യങ്ങൾ ഉൽപാദനം കുറയ്ക്കുമെന്നധാരണയും വില വർധനയ്ക്ക് ഇടയാക്കിയിട്ടുണ്ട്. എൻവൈമെക്സ് അസംസ്കൃത എണ്ണയുടെ ആഗോള അളവുകോലായ ന്യൂയോർക്ക് മർക്കന്റൈൽ എക്സ്ചേഞ്ചിൽ(എൻവൈമെക്സ്) ക്രൂഡ് ബാരലിന് 46 ഡോളറിനു മുകളിൽ പോയപ്പോൾ ഏഷ്യയുടെ ബ്രെന്റ് ബാരലിന് 50 ഡോളറോളമായി. ഇന്ത്യയുടെ വിവിധോൽപന്ന എക്സ്ചേഞ്ചിൽ എണ്ണൃ ഓഹരി വിലകളിൽ നവംബർ ആദ്യവാരത്തിലെ താഴ്ചയ്ക്കു ശേഷം 32 ശതമാനത്തിലേറെ ഉയർന്നു. ഏപ്രിൽ മാസം എണ്ണവില എറെതാഴെപ്പോയിരുന്നു. കൊറോണ വൈറസ് വ്യാപനത്തത്തടർന്ന് ഡിമാന്റിൽ കുത്തനെയുണ്ടായ കുറവും എണ്ണ സൂക്ഷിച്ചുവെക്കാനുള്ള സൗകര്യങ്ങളുടെ പരിമിതിയും ഉൾപ്പടെയുള്ള അടിസ്ഥാന ഘടകങ്ങളാണ് വിലകുറയാൻ ഇടയാക്കിയത്. ആഗോള സാമ്പത്തികസ്ഥിതി പ്രതീക്ഷാ നിർഭരമായതോട വില ക്രമേണഉയരുകയായിരുന്നു. വിജയകരമായ വാക്സിൻ പരീക്ഷണങ്ങൾ ആഗോള എണ്ണ വിപണിയിൽ സാധാരണനില കൈവരിക്കാൻ സഹായിച്ചു. ആസ്ട്രാ സെനകാ, ഫൈസർ ഇൻകോർപറേറ്റഡ്, മോഡേണ എന്നീ പ്രധാന മരുന്നു കമ്പനികൾ വാക്സിന്റെ കാര്യത്തിൽ പുരോഗതി പ്രഖ്യാപിച്ചതോടെ വർഷാവസാനത്തോടെ വാക്സിൻ വിപണിയിലെത്തുമെന്നുറപ്പായി. അമേരിക്കയിൽ പ്രസിഡന്റ് ജോ ബൈഡന് അനുകൂലമായ ജനവിധി വരികയും വിജയകരമായ നേതൃമാറ്റത്തിനു സാധ്യതതെളിയുകയും ചെയ്തത് വിപണിയെ ഉത്തേജിപ്പിച്ചു. ഒപെക് രാജ്യങ്ങൾ ഉൽപാദനം കുറയ്ക്കാനുള്ള തീരുമാനം വരും മാസങ്ങളിലും തുടരുമെന്നഅഭ്യൂഹം എണ്ണയുടെ കാര്യത്തിൽ ഊഹാപോഹങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഇപ്പോളുള്ള എണ്ണ ഉൽപാദന നിയന്ത്രണം മൂന്നുമാസത്തേക്കുകൂടി തുടരാൻ ഈയിടെ ചേർന്ന ഒപേക് രാജ്യങ്ങളുടെ യോഗം തീരുമാനിച്ചത് വ്യാപകമായ പിന്തുണയോടെയാണ്. അടുത്ത വർഷത്തെ എണ്ണ ഉൽപാദനം സംബന്ധിച്ച നയങ്ങൾ തീരുമാനിക്കുന്നതിന് ഒപെക് രാജ്യങ്ങളും ഇതര ഉൽപാദക രാജ്യങ്ങളും എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയും റഷ്യയും നവംബർ 30 നും ഡിസമ്പർ ഒന്നിനുമായി യോഗംചേരുന്നുണ്ട്. ഈമാസം ഒടുവിൽ നടക്കാനിരിക്കുന്ന യോഗങ്ങൾക്കു മുന്നോടിയായി ഒപെക് രാജ്യങ്ങളും മറ്റുസംഘടനകളും ഉൽപാദനം വെട്ടിച്ചുരുക്കാനുള്ള തീരുമാനം പൂർണമായും പാലിക്കുകയുണ്ടായി. ചൈനയിൽ എണ്ണ സംസ്കരണ പ്രക്രിയ വർധിച്ചത് വിപണിയെ ഗുണകരമായി സ്വാധീനിച്ചിട്ടുണ്ട്. ഒക്ടോബറിൽ ചൈനയിലെ സംസ്കരണശാലകളിൽനിന്നുള്ള ഉൽപാദനം റെക്കാർഡുയരത്തിലെത്തി. അവധി യാത്രകൾ കൂടിയതോടെ എണ്ണയുടെ ഡിമാന്റ് മുൻവർഷത്തെ യപേക്ഷിച്ച് 2.6 ശതമാനം വർധിച്ചു. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളനുസരിച്ച് ഒക്ടോബറിൽമാത്രം ചൈന പ്രതിദിനം 14.09 മില്യൺ ബാരൽ എന്ന ക്രമത്തിൽ 59.82 മില്യൺ ടൺ അസംസ്കൃതഎണ്ണ സംസ്കരിച്ചെടുക്കുകയുണ്ടായി. എണ്ണയുടെ കാര്യത്തിൽ യുഎസിൽനിന്നുള്ള ചരക്കുപട്ടിക ജൂൺ മുതൽ താഴോട്ടാണ്. പണമിറക്കുന്നവർ യുഎസ് എണ്ണ ഓഹരികളിലെ ഹൃസ്വ-ദീർഘ പരിധികൾ വർധിപ്പിച്ചതായി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. മഹാമാരിയുടെ രണ്ടാംവരവു ഭീഷണി നിലനിൽക്കുന്നതിനാൽ എണ്ണയുടെ ആഗോള ഡിമാന്റ് ദുർബ്ബലമാണ്. ഇക്കാരണത്താൽ ഉൽപാദനം കുറയ്ക്കുന്നനടപടി ഇനിയും നീട്ടാൻ ഒപെക് രാജ്യങ്ങളും മറ്റുളളവരും തീരുമാനിച്ചേക്കാം. ഇതുമൂലം വിതരണ ഞെരുക്കം ഉണ്ടാകാനും താങ്ങുവിലയ്ക്കും സാധ്യതയുണ്ട്. ഈവർഷം റിക്കാർഡ് അളവിൽ നടപ്പാക്കിയ ഉൽപാദനം വെട്ടിച്ചുരുക്കൽ കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി, ജനുവരിയിൽ ഉൽപാദകർ പ്രതിദിനം 20 ലക്ഷം ബാരൽ കണ്ട് ഉൽപാദനം കൂട്ടിയേക്കും എന്നൊരഭ്യൂഹം നേരത്തേ പ്രചരിച്ചിരുന്നു. ആഗോള എണ്ണ ഉപഭോഗത്തിന്റെ 2 ശതമാനത്തോളം വരുമിത്. വാക്സിൻ പ്രതീക്ഷകളും ആഗോള സാമ്പത്തിക വീണ്ടെടുപ്പിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷയും എണ്ണവിലയെ ചെറിയ തോതിൽ താങ്ങിനിർത്തുമെന്നാണ് കരുതുന്നത്. എന്നാൽ, അമേരിക്കയിൽ കൂടുതൽ റിഗ്ഗുകൾ ഖനനം നടത്തുകയും, ലിബിയയിൽ നിന്നുള്ള ഉൽപാദനം വർധിക്കുകയും മഹാമാരിയെക്കുറിച്ചുള്ള ആകുലതകൾ പെരുകുകയും ചെയ്താൽ എണ്ണ വരുമാനത്തിൽ കാര്യമായ വർധന ഉണ്ടാവുകയില്ലെന്നുവേണം കണക്കാക്കാൻ. വിലയുടെ കാര്യത്തിലാകട്ടെ എൻവൈമെക്സ് നിരക്കുകൾ ബാരലിന് 34 ഡോളറിനും 48 ഡോളറിനും ഇടയിൽ ചാഞ്ചാടാനാണിട. സമീപകാലത്ത് അനുകൂലമായ അവസ്ഥയായിരിക്കും ഇതു സൃഷ്ടിക്കുക. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഉത്പന്ന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/33r59IQ
via IFTTT

Sunday 29 November 2020

നേട്ടത്തില്‍ യുഎസ് വിപണിയെ പിന്നിലാക്കി ഇന്ത്യ: ആഗോളതലത്തില്‍ രണ്ടാമത്

ലോകത്തൊട്ടാകെയുള്ള ഓഹരി വിപണികളിൽ മികച്ച മുന്നേറ്റം നടത്തി രാജ്യത്തെ സൂചികകൾ. മാർച്ചിലെ കനത്ത തകർച്ചയിൽനിന്ന് 76ശതമാനമാണ് ഓഹരി സൂചികകൾ ഉയർന്നത്. ലോകത്തെ 10 പ്രമുഖ ഓഹരി സൂചികകളുമായി താരതമ്യംചെയ്താൽ നേട്ടത്തിന്റെ കാര്യത്തിൽ രാജ്യത്തെ വിപണി രണ്ടാം സ്ഥാനത്താണ്. കനേഡിയൻ ഓഹരി സൂചികകളാണ് 79ശതമാനം നേട്ടത്തോടെ മുന്നിൽ. യുഎസ് വിപണി 73ശതമാനത്തോടെ മൂന്നാമതുമെത്തി. വിദേശ നിക്ഷേപം ഒഴുകിയെത്തിയതോടെ ഇന്ത്യൻ ഓഹരി വിപണി ഇപ്പോൾ റെക്കോഡ് വിപണിമൂല്യത്തിലാണ്. 2.31 ലക്ഷംകോടി രൂപയാണ് മൊത്തം മൂല്യം. വായ്പ നയത്തിലെ അനുകൂലഘടകങ്ങളും യുഎസ് തിരഞ്ഞെടുപ്പിനെതുടർന്ന് അനിശ്ചിതത്വം നിങ്ങിയതും ആഭ്യന്തര സൂചികകൾക്ക് കരുത്തുപകർന്നു. കോവിഡ് വാക്സിൻ സംബന്ധിച്ച ശുഭസൂചനകളാണ് വിപണിയിൽ അടുത്തയിടെയുണ്ടായ മുന്നേറ്റത്തിന്റെ പ്രധാനകാരണം. വിപണിയിലെ നേട്ടത്തിനുപിന്നിൽ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തവും ചെറുതല്ല. എൻഎസ്ഇയിലെ പ്രതിദിന കാഷ് മാർക്കറ്റ് വിറ്റുവരവ് റെക്കോഡ് നിലവാരമായ 1.47 ലക്ഷം കോടി രൂപയിലെത്തി. നവംബറിൽ 8.32 ബില്യൺ ഡോളരാണ് വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരിയിലിറക്കിയത്. 2020ൽ ഇതുവരെ ഇവരുടെ വിഹിതം 14.87 ബില്യൺ ഡോളറാണ്. മാർച്ചിലെ തകർച്ചയ്ക്കുശേഷം മികച്ച നേട്ടമുണ്ടാക്കിയത് ഐടി, ബാങ്ക് ഓഹരികളാണ്. ടെലികോം, എഫ്എംസിജി ഓഹരികൾ നഷ്ടത്തിൽമുമ്പന്തിയിലുമായി. നിക്ഷേപകരുടെ വാങ്ങൽ താൽപര്യം കുറച്ചുകാലംകൂടി നിലനിൽക്കുമെന്നുതന്നെയാണ് വിലയിരുത്തൽ. പ്രതീക്ഷിച്ചതിനു വിപരീതമായി സെപ്റ്റംബർ പാദത്തിലെ കമ്പനികളുടെ അറ്റാദായത്തിലെ വർധനയും ഇതിന് അടിവരയിടുന്നു.

from money rss https://bit.ly/3mp8Zd5
via IFTTT

ഇത്തവണയും നിരക്കുകളില്‍ ആര്‍ബിഐ മാറ്റംവരുത്തിയേക്കില്ല

റിസർവ് ബാങ്കിന്റെ വായ്പവലോകന യോഗത്തിൽ ഇത്തവണയും നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ല. സമ്പദ്ഘടനയുടെ തിരിച്ചുവരവ്, ഉയർന്ന വിലക്കയറ്റം തുടങ്ങിയവയാകും നിരക്കുകുറയ്ക്കലിൽനിന്ന് ആർബിഐയെ പിന്തിരിപ്പിക്കുക. റീട്ടെയിൽ വിലക്കയറ്റം ആറര വർഷത്തെ ഉയർന്ന നിരക്കായ 7.6ശതമാനത്തിലെത്തി. ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് കാര്യമായ കുതിപ്പുണ്ടായത്. ഇക്കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ടുതന്നെ നടപ്പ് സാമ്പത്തിക വർഷത്തിൽ നിരക്കുകുറയ്ക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഡിസംബർ നാലിനാണ് സമിതി യോഗം ചേരുന്നത്. ആദ്യപാദത്തിൽനിന്ന് വ്യത്യസ്തമായി സമ്പദ് വ്യവസ്ഥയിൽ ഉണർവ് പ്രകടമാണ്. സെപ്റ്റംബർ പാദത്തിലെ ജിഡിപിയിൽ 7.5ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഉത്സവ സീസണുശേഷം കോവിഡ് വ്യാപനം വർധിക്കാനുള്ള സാധ്യതയും മുന്നിൽകാണുന്നുണ്ട്. അതേസമയം, വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി രോഗവ്യാപനത്തെ തടയുന്നതിനുള്ള സാധ്യതയും ആർബിഐ വിലയിരുത്തുന്നു. Reserve Bank may keep policy rates unchanged

from money rss https://bit.ly/2HQLIln
via IFTTT

സ്വര്‍ണവലിയില്‍ ഇടിവ് തുടരുന്നു; പവന് 35,760 രൂപയായി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. തിങ്കളാഴ്ച പവന് 240 രൂപകുറഞ്ഞ് 35,760 രൂപയിലെത്തി. ഗ്രാമിന് 4470 രൂപയുമായി. തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില ഇടിയുന്ന പ്രവണതയാണുള്ളത്. ശനിയാഴ്ച പവന് 360 രൂപ ഇടിഞ്ഞ് 36,000 രൂപയും വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 36,360 രൂപയുമായിരുന്നു. ഓഗസ്റ്റിൽ റെക്കോഡ് വിലയായ 42,000 രൂപയിൽ എത്തിയതിനുശേഷം പിന്നീട് ഇടിവാണ് ഉണ്ടായത്. നാല് മാസത്തിനുള്ളിൽ പവന് 6,240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ഏകദേശം മാറുകയും കോവിഡ് വാക്സിൻ വിവരങ്ങൾ പുറത്തുവരികയും ചെയ്തതോടെയാണ് ആഗോളതലത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 1.3ശതമാം വിലയിടിഞ്ഞ് 1,766.26 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വ്യാപനത്തെതുടർന്നുള്ള അനിശ്ചിതത്വമാണ് സ്വർണവിലയിൽ കുതിപ്പുണ്ടാക്കിയത്. കോവിഡ് വാക്സിനിലുടെ രോഗത്തെ അതിജീവിക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസം സ്വർണത്തിന്റെ തിളക്കത്തെയും ബാധിച്ചു. 2021 ആദ്യപാദംവരെ വിലയിൽ സ്ഥിരത കൈവരിക്കാൻ പ്രയാസമാണെന്നും ചാഞ്ചാട്ടം തുടരുമെന്നുമാണ് റിപ്പോർട്ടുകൾ.

from money rss https://bit.ly/3leKtKo
via IFTTT

ഗുരുനാനാക് ജയന്തി: ഓഹരി, കമ്മോഡിറ്റി വിപണികള്‍ക്ക് അവധി

മുംബൈ: ഗുരുനാനാക് ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കുന്നില്ല. ദേശീയ സൂചികയായ എൻഎസ്ഇയ്ക്കും മുംബൈ സൂചികയായ ബിഎസ്ഇക്കും അവധിയാണ്. ലോഹം, ബുള്ളിയൻ വിപണികൾ ഉൾപ്പടെയുള്ള കമ്മോഡിറ്റ് മാർക്കറ്റുകളും പ്രവർത്തിക്കുന്നില്ല. നവംബർ 27ന് ഓഹരി സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 110 പോയന്റും നിഫ്റ്റി 18 പോയന്റുമണ് താഴ്ന്നത്. NSE, BSE shut today on account of Gurunanak Jayanti

from money rss https://bit.ly/39smN2I
via IFTTT

പാളയുണ്ടോ? പൊന്നിന്റെ വിലകിട്ടും!

തൃശ്ശൂർ:വിദേശവിപണികളിൽ വൻ ഡിമാൻഡാണ് പാളപ്പാത്രങ്ങൾക്ക്. കവുങ്ങിൻപാളകൾ കേരളത്തിൽ സമൃദ്ധമാണെങ്കിലും ഇവിടത്തെ പാള പ്ലേറ്റ് നിർമാണ യൂണിറ്റുകൾ പാളകൾ കൂടുതലും കൊണ്ടുവരുന്നത് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നാണ്. ഈ സംസ്ഥാനങ്ങളിൽ പൊഴിയുന്ന പാളകൾ പ്രദേശവാസികൾ ശേഖരിച്ച് നിർമാണയൂണിറ്റുകളിലെത്തിച്ച് വരുമാനം ഉണ്ടാക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പാളകളിൽ 90 ശതമാനവും നശിപ്പിക്കുന്നു. പാളകളുടെ വിപണിമൂല്യത്തെക്കുറിച്ച് അറിവില്ലാത്തതാണ് ഒരു കാരണം. ചെറുതും വലുതുമായി അമ്പതിലധികം പാളപ്ലേറ്റ് നിർമാണ യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്. തൃശ്ശൂർ ജില്ലയിൽനിന്ന് യൂറോപ്പിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും പ്ലേറ്റുകൾ കയറ്റി അയയ്ക്കുന്ന യൂണിറ്റുകളുണ്ട്. തൃശ്ശൂരിലെ ദീപം പാം ഡിഷ് യൂണിറ്റിൽനിന്ന് വർഷത്തിൽ 24 ലക്ഷം പാളപ്ലേറ്റുകളാണ് കയറ്റുമതി ചെയ്യുന്നത്. വെള്ളനിറത്തിലുള്ള, പൊട്ടാത്തതും വളയാത്തതുമായ പാളകൾകൊണ്ട് നിർമിക്കുന്ന പ്ലേറ്റുകളാണ് കയറ്റുമതിക്ക് യോഗ്യമായത്. യൂറോപ്പിലാണെങ്കിൽ പ്ലേറ്റൊന്നിന് 16-ഉം ദുബായിൽ 13-ഉം രൂപ വരും. കവുങ്ങിൻപാളയുടെ വലുപ്പമനുസരിച്ച് മൂന്ന് മുതൽ 12 ഇഞ്ചുവരെ പല വലുപ്പത്തിലുള്ള പ്ലേറ്റുകൾ നിർമിക്കാനാവും. പ്രാദേശികതലത്തിൽ ലഭ്യമാക്കണം ജപ്പാനിലെയും ഇസ്രയേലിലെയും കമ്പനികളുമായി ചർച്ചകൾ നടക്കുന്നുണ്ട്. ആവശ്യത്തിനനുസരിച്ച് പ്ലേറ്റുകൾ നൽകാനാവാത്ത സ്ഥിതിയാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വാങ്ങി നിർമിക്കുന്നതിനാൽ പാളപ്ലേറ്റിന്റെ വില താരതമ്യേന കൂടുതലാണ്. അതൊഴിവാക്കാൻ പ്രാദേശികമായി കവുങ്ങിൻപാളകൾ ലഭ്യമാവണം. സാധാരണക്കാർക്ക് അധികവരുമാനം ലഭിക്കും. അതോടെ വിലകുറച്ച് വിൽക്കാനാവും. പ്ലേറ്റ് നിർമാണം കഴിഞ്ഞുള്ള പാളയവശിഷ്ടങ്ങൾ കന്നുകാലിത്തീറ്റയായി മാറ്റുകയും ചെയ്യാം. പാള ഉപയോഗിച്ച് അമ്പതിലധികം പാത്രങ്ങൾ നിർമിക്കുന്നുണ്ട്. -ടി.കെ. രാജേഷ് കുമാർ, ഒളരി ദീപം പാം ഡിഷ് യൂണിറ്റ് ഉടമ തൊഴിലവസരങ്ങൾ വർധിക്കും 20 കൊല്ലമായി പാളപ്ലേറ്റ് നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. എളമരം കരീം വ്യവസായമന്ത്രി ആയിരിക്കുമ്പോൾ പാളപ്ലേറ്റ് നിർമാണയൂണിറ്റുകൾ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാൽ ആ പദ്ധതി നടന്നില്ല. 2002-ൽ ആർ.ബി.ഐ.യും കനറാ ബാങ്കും സർവേ നടത്തി വ്യവസായം വിജയകരമാവുമെന്ന് റിപ്പോർട്ടും നൽകിയിരുന്നു. പദ്ധതിയെക്കുറിച്ച് രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാമുമായി സംസാരിക്കാൻ രാഷ്ട്രപതിഭവനിൽ പോയിരുന്നു. പാളകൾ ശേഖരിക്കുന്ന ചുമതല കുടുംബശ്രീയെ ഏൽപ്പിക്കുകയും ചെയ്യാം. -ലോനപ്പൻ പന്തല്ലൂക്കാരൻ, തൃശ്ശൂരിലെ ആദ്യകാല പാളപ്ലേറ്റ് ഇന്നൊവേറ്റർ

from money rss https://bit.ly/2Jsvore
via IFTTT

രാജ്യത്തെ വിദേശനാണ്യ ശേഖരം റെക്കോഡ് ഉയരത്തിൽ

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം നവംബർ 20-ന് അവസാനിച്ച ആഴ്ചയിൽ 251.8 കോടി ഡോളർ ഉയർന്ന് 57,529 കോടി ഡോളറിലെത്തി റെക്കോഡിട്ടു. തൊട്ടു മുൻ ആഴ്ച 427.7 കോടി ഡോളറിന്റെ വർധന കൈവരിച്ചിരുന്നു. ശേഖരത്തിൽ വിദേശനാണ്യ കറൻസി ആസ്തികൾ വൻതോതിൽ ഉയർന്നിട്ടുണ്ട്. ഡോളറിനെതിരേ യൂറോ, പൗണ്ട്, യെൻ എന്നിവയുടെ വിലയിൽ ഉണ്ടായ ഏറ്റക്കുറച്ചിൽ ശേഖരത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. അതേസമയം, സ്വർണ ശേഖരത്തിന്റെ മൂല്യത്തിൽ 33.9 കോടി ഡോളറിന്റെ കുറവുണ്ടായി. ഇതോടെ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ വിഹിതം 3601.5 കോടി ഡോളറായി താഴ്ന്നു.

from money rss https://bit.ly/33t0Eh6
via IFTTT

Friday 27 November 2020

മിറെ അസറ്റ് മ്യൂചല്‍ ഫണ്ട് ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഫണ്ട് അവതരിപ്പിച്ചു

മുംബൈ: മിറെ അസറ്റ് ഇൻവെസ്റ്റമെന്റ് മാനേജേഴ്സ് ഇന്ത്യ ബാങ്കിങ്-സാമ്പത്തിക സേവനമേഖലകളിൽ നിക്ഷേപിക്കുന്ന മിറെ അസറ്റ് ബാങ്കിങ് ആന്റ് ഫിനാൻഷ്യൽ സർവ്വീസസ് ഫണ്ട് അവതരിപ്പിച്ചു. 2020 നവംബർ 25-ന് ആരംഭിച്ച പദ്ധതി ഓഫർ ഡിസംബർ നാലിന് അവസാനിക്കും. ഹർഷദ് ബോറവാകും ഗൗരവ് കൊച്ചാറുമാണ് പദ്ധതി കൈകാര്യം ചെയ്യുക. 5000 രൂപയാണ് പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം. തുടർന്ന് ഒരുരൂപയുടെ ഗുണിതങ്ങളായും നി്കഷേപിക്കാൻ അവസരമുണ്ട്. സവിശേഷതകൾ: ഇന്ത്യയിൽ ലിസ്റ്റുചെയ്തിട്ടുള്ള പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ, മേഖലാ ഗ്രാമീണ ബാങ്കുകൾ എന്നിവിടങ്ങളിൽ പദ്ധതി നിക്ഷേപംനടത്തും. അസറ്റ് മാനേജുമെന്റ് കമ്പനികൾ, ലൈഫ്-നോൺ ലൈഫ് ഇൻഷൂറൻസ് കമ്പനികൾ, ബ്രോക്കിങ് കമ്പനികൾ, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ, മൈക്രോ ഫിനാൻസ് കമ്പനികൾ, ഫിൻടെക്കുകൾ തുടങ്ങിയവയിലും പദ്ധതിക്കു നിക്ഷേപിക്കാനാവും. ഉയർന്ന വളർച്ചയും ഉയർന്ന വരുമാനനിരക്കും ഉള്ളതും സ്ഥായിയായ മൽസരാധിഷ്ഠിത ശേഷിയും ഉള്ള കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വലിയ 250 കമ്പനികളിൽ ഏകദേശം 30 ശതമാനം വിപണി മൂലധനം സാമ്പത്തിക മേഖലയിലെ കമ്പനികൾക്കാണുള്ളത്. ഇന്ത്യൻ ബാങ്കുകളുടെ മൂലധന സ്ഥിതി കഴിഞ്ഞ വർഷങ്ങളിൽ വളരെയേറെ ശക്തമായിട്ടുണ്ട്. നിയന്ത്രണ മാനദണ്ഡമായ 9.25 ശതമാനത്തെ അപേക്ഷിച്ച് ഉയർന്ന നിലയിൽ 13 ശതമാനത്തിലാണ് രണ്ടാം തല മൂലധനമെന്ന് ബ്ലൂംബെർഗിന്റെ 2020 ഒക്ടോബറിലെ സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നു.

from money rss https://bit.ly/3o38RAl
via IFTTT

70 രൂപയില്‍നിന്ന് 316 രൂപയിലേയ്ക്ക്: ഈ ഓഹരി നല്‍കിയത് 347 ശതമാനംനേട്ടം

കോവിഡ് വ്യാപനത്തെതുടർന്ന് ഓഹരി വിപണി കൂപ്പുകുത്തിയപ്പോഴും കാര്യമായ ഇടിവുണ്ടാകാതെ പിടിച്ചുനിന്നത് ഫാർമ ഓഹരികളാണ്. വിപണി എക്കാലത്തെയും ഉയരംകുറിച്ചപ്പോഴും ഈ വിഭാഗങ്ങളിലെ ഓഹരികൾ മികച്ചനേട്ടം കൊയ്തു. ഫാർമ സെക്ടറിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിൽ ലോറസ് ലാബ് മുന്നിലുണ്ട്. ഒരുവർഷംമുമ്പ് 70 രൂപയായിരുന്ന കമ്പനിയുടെ ഓഹരി വില 316 രൂപയിലേയ്ക്ക് ഉയർന്നിരിക്കുന്നു. നേട്ടമാകട്ടെ 347ശതമാനവും. ഒരുവർഷം മുമ്പ് ഈ ഓഹരിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 4.51 ലക്ഷമായിട്ടുണ്ടാകുമായിരുന്നു. ഈ കലായളവിൽ സെൻസെക്സ് ഉയർന്നത് 7.43ശതമാനമാണെന്നും ഓർക്കണം. ഫാർമ ഓഹരികളിൽ നേട്ടത്തിന്റെകാര്യത്തിൽ ഡിവിസ് ലാബാണ് രണ്ടാമത്. 99 ശതമാനമാണ് ഈ ഓഹരി നിക്ഷേകർക്ക് നൽകിയ ആദായം. ഡോ.റെഡ്ഡീസ് ലാബാകട്ടെ 62.47ശതമാനവും ഉയർന്നു. സിപ്ല 59ശതമാനവും നേട്ടമുണ്ടാക്കി. സൺഫാർമയുടെ വിഹിതമാകട്ടെ 11.41ശതമാനവുമാണ്. ഓഹരി വില ഉയർന്നതോടെ ലോറസ് ലാബിന്റെ വിപണിമൂല്യവും കുതിച്ചു. ബിഎസ്ഇയിൽ ഒരാഴ്ചക്കിടെ 11.85ശതമാനമാണ് മൂല്യംകൂടിയത്. ഇതോടെ 16,999 കോടി രൂപയായി ഈ മിഡ്ക്യാപ് ഓഹരിയുടെ വിപണിമൂല്യം. അറ്റാദായത്തിന്റെകാര്യത്തിലും ഫാർമ ഓഹരികൾ മുന്നിലായിരുന്നു. രണ്ടാം പാദത്തിൽ ലോറസിന്റെ ലാഭത്തിൽ 328ശതമാനമാണ് വർധനവുണ്ടായത്. മുൻവർഷം ഇതേകാലയളവിൽ 56.55 കോടിയായിരുന്ന അറ്റാദായം 242.7 കോടിയായാണ് ഉയർന്നത്. From Rs 70 to Rs 316: The stock gained 347 per cent

from money rss https://bit.ly/39lyFnl
via IFTTT

വീണ്ടും വിലതകര്‍ച്ച: സ്വര്‍ണവില നാലുമാസത്തിനിടെ ഇടിഞ്ഞത് പവന് 6,000 രൂപ

സംസ്ഥാനത്ത് സ്വർണവില ശനിയാഴ്ചയും കൂപ്പുകുത്തി. പവന്റെ വില360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. 4,500 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും വെള്ളിയാഴ്ച 120 രൂപയും കുറഞ്ഞതിനുപിന്നാലെയാണ് ശനിയാഴ്ചയും ഇടിവുണ്ടായത്. ഓഗസ്റ്റിൽ പവൻവില ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിൽ എത്തിയതിനു ശേഷം വിലയിൽ ഏറ്റക്കുറച്ചിലായിരുന്നു. നാലു മാസത്തിനുള്ളിൽ പവന് 6,000രൂപയുടേയും ഇടിവാണുണ്ടായത്. ഇതോടെ കഴിഞ്ഞ ജൂലായ് മാസത്തെ നിലവാരത്തിലാണ് ഇപ്പോൾ സ്വർണവില. ജൂലായ് ആറിനാണ് പവൻ വില 35,800ലെത്തിയത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വർണ വില ചാഞ്ചാടുന്നത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 1,789.03 ഡോളർ നിലവാരത്തിലെത്തി. എക്കാലത്തെ ഉയർന്ന വിലയായ 2,080 ഡോളറിലെത്തിയ ശേഷം ചാഞ്ചാട്ടംതുടരുകയാണ്. അമേരിക്കൻ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം മാറിയതും കമ്പനികളുടെ കോവിഡ് വാക്സിൻ പരീക്ഷണം 95 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്.

from money rss https://bit.ly/3lblfwx
via IFTTT

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് മാതൃകയില്‍ സര്‍ക്കാര്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഉണ്ടാക്കുന്നു

ആഗോള ഇ-കൊമേഴ്സ് ഭീമന്മാർ രാജ്യത്തെ ഓൺലൈൻ വ്യാപാരം കയ്യടക്കിയതിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ പുതിയ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നു. ആമസോണിന്റെയും ഫ്ളിപ്കാർട്ടിന്റെയും മാതൃകയിൽ ഓൺലൈൻ വ്യാപാരം രാജ്യമൊട്ടാകെ പ്രോത്സാഹിപ്പിക്കുന്നതിനായി സമിതിയെ ഇതിനകം നിയോഗിച്ചുകഴിഞ്ഞു. 11 അംഗങ്ങളാകും സമിതിയിൽ ഉണ്ടാകുക. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രഡേഴ്സ് ജനറൽ സെക്രട്ടറി പ്രവീൺ ഖണ്ടേൽവാളടക്കം മൂന്നുപേരെ ഇതിനകം നിയമിച്ചിട്ടുണ്ട്. വാണിജ്യമന്ത്രാലയമാണ് സമിതിക്ക് രൂപംനൽകിയിട്ടുള്ളത്. ഓപ്പൺ നെറ്റ് വർക്ക് ഫോർ ഡിജിറ്റൾ കൊമേഴ്സ്(ഒഎൻഡിസി)യുടെ മേൽനോട്ടത്തിലാകും പ്രവർത്തനം. അടിസ്ഥാനസൗകര്യവികസനം ഉൾപ്പടെയുള്ളവയ്ക്ക് ഒഎൻഡിസി നേതൃത്വംനൽകും. ഇ-കൊമേഴ്സ് വ്യാപാരത്തിന്റെ മറവിൽനടക്കുന്ന തട്ടിപ്പുകൾ തടയുന്നതുകൂടി ലക്ഷ്യമിട്ടാണ് സർക്കാർ മുൻകയ്യെടുത്ത് പുതിയ പ്ലാറ്റ്ഫോമുണ്ടാക്കുന്നത്. Government sets up committee to launch E-Com

from money rss https://bit.ly/2HIxDpU
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 110.02 പോയന്റ് താഴ്ന്ന് 44,149.72ലും നിഫ്റ്റി 18 പോയന്റ് നഷ്ടത്തിൽ 12,969ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1717 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1039 ഓഹരികൾനഷ്ടത്തിലുമായിരുന്നു. 172 ഓഹരികൾക്ക് മാറ്റമില്ല. പവർഗ്രിഡ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ഹിൻഡാൽകോ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎൽ, വിപ്രോ, ഇൻഫോസിസ്, ഐഒസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. വാഹനം, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. അടിസ്ഥാന സൗകര്യവികസനം, ഐടി, ഊർജം തുടങ്ങിയ ഓഹരികൾ വില്പന സമ്മർദം നേരിടുകയും ചെയ്തു. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുശതമാനത്തോളം നേട്ടമുണ്ടാക്കി. Sensex, Nifty end lower amid volatility

from money rss https://bit.ly/33onjLp
via IFTTT

ബാങ്ക് ലയനം: ഓഹരിക്കുപിന്നാലെ ബോണ്ടുകളിലെ നിക്ഷേപവും എഴുതിത്തള്ളി

ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരികളും കടപ്പത്രംവഴി സമാഹരിച്ച നിക്ഷേപവും എഴുതിത്തള്ളുന്നതിലൂടെ ബങ്കുകളുടെ നിലനിൽപ്പും ഓഹരി, കടപ്പത്ര നിക്ഷേപവും സംബന്ധിച്ച് പുതിയ ആശങ്കകളുമായി നിക്ഷേപലോകം. ഡിബിഎസ് ബാങ്കുമായുള്ള ലയനത്തിന്റെ ഭാഗമായി റിസർവ് ബാങ്ക് കൊണ്ടുവന്ന പദ്ധതിപ്രകാരം ഓഹരി നിക്ഷേപം പൂർണമായും എഴുതിത്തള്ളാൻ നേരത്തെതന്നെ തീരുമാനിച്ചിരുന്നു. അതിനുപിന്നാലെയാണ് കപ്പത്രത്തിലെ നിക്ഷേപമായ 320 കോടി രൂപയും സമാനമായ രീതിയിൽ ഒഴിവാക്കാനുള്ള തീരുമാനംവന്നത്. ബാങ്കിന്റെ ടിയർ 2 ബോണ്ടുകളിലെ നിക്ഷേപമാണ് പൂർണമായി എഴുതിതള്ളിയത്. എസ്ക്സചേഞ്ചിൽ നൽകിയ വിവരങ്ങളിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. റിസർവ് ബാങ്കിന്റെ നീക്കം ചെറുകിട സ്വകാര്യ ബാങ്കുകളുടെ നിക്ഷേപ സമാഹരണത്തെ ഭാവിയിൽ ബാധിച്ചേക്കാം. താരതമ്യേന റേറ്റിങ് കുറഞ്ഞ ചെറുകിട ബാങ്കുകളുടെ നിലനിൽപ്പ് ഭീഷണിയിലായാൽ ഓഹരി, കടപ്പത്രം എന്നിവവഴി സമാഹരിച്ച തുക തിരിച്ചുലഭിക്കാൻ സാധ്യതയില്ലെന്ന കീഴ് വഴക്കമാണ് ഇതിലൂടെ വ്യാഖ്യാനിക്കപ്പെടുന്നത്. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി സ്ഥിര നിക്ഷേപത്തിനുപുറമെ ബോണ്ടുകളിറക്കിയാണ് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും കാര്യമായി പണം സമാഹരിക്കാറുള്ളത്. LVB-DBS deal: Post equity capital, RBI directs LVB to write off tier-2 bonds as well

from money rss https://bit.ly/39jSlYx
via IFTTT

Thursday 26 November 2020

സ്വര്‍ണവില വീണ്ടുംകുറഞ്ഞു; നാലുമാസത്തിനിടെ ഇടിഞ്ഞത് 5,600 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. രണ്ടുദിവസത്തെ കനത്ത വിലയിടിവിനും ഒരുദിവസത്തെ ഇടവേളയ്ക്കുംശേഷം വില വീണ്ടുംകുറഞ്ഞു. വെള്ളിയാഴ്ച പവന്റെ വില 80 രൂപകുറഞ്ഞ് 36,360 രൂപ നിലവാരത്തിലെത്തി. 4545 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപ ഇടിഞ്ഞതിനു പിന്നാലെ ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു. ഓഗസ്റ്റിൽ പവൻവില ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിൽ എത്തിയതിനു ശേഷം വിലയിൽ ഏറ്റക്കുറച്ചിലായിരുന്നു. നാലു മാസത്തിനുള്ളിൽ ഗ്രാമിന് 705 രൂപയുടേയും പവന് 5,600 രൂപയുടേയും ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വർണ വില ചാഞ്ചാടുന്നത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 0.3ശതമാനം വിലകുറഞ്ഞ് 1,810.44 ഡോളർ നിലവാരത്തിലെത്തി. എക്കാലത്തെ ഉയർന്ന വിലയായ 2,080 ഡോളറിലെത്തിയ ശേഷം ചാഞ്ചാട്ടംതുടരുകയാണ്. അമേരിക്കൻ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം മാറിയതും കമ്പനികളുടെ കോവിഡ് വാക്സിൻ പരീക്ഷണം 95 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്.

from money rss https://bit.ly/3q1VfqW
via IFTTT

ഓഹരി സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി. സെൻസെക്സ് 18 പോയന്റ് താഴ്ന്ന് 44,241ലും നിഫ്റ്റി 2 പോയന്റ് നഷ്ടത്തിൽ 12,984ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 753 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 322 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല. എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, എൽആൻഡ്ടി, മാരുതി സുസുകി, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, നെസ് ലെ, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടിസി, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, എസ്ബിഐ, ടിസിഎസ്, റിലയൻസ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/39lg36H
via IFTTT

ലക്ഷ്മി വിലാസ് ബാങ്ക് ഇനിയില്ല; അക്കൗണ്ട് ഉടമകളെ ഡിബിഎസിലേയ്ക്ക് മാറ്റി

മുംബൈ: ഒരുനൂറ്റാണ്ടിനടുത്ത് (94 വർഷം) പ്രവർത്തനപാരമ്പര്യമുള്ള ലക്ഷ്മി വിലാസ് ബാങ്ക് ഇനിയില്ല. വെള്ളിയാഴ്ചമുതൽ ലക്ഷ്മി വിലാസ് ബാങ്ക് ശാഖകൾ ഡി.ബി.എസ്. ഇന്ത്യ ബാങ്കിന്റെ ശാഖകളായി സാധാരണ പോലെ പ്രവർത്തനം തുടങ്ങും. ബാങ്കിന് ആർ.ബി.ഐ. ഏർപ്പെടുത്തിയ മൊറട്ടോറിയം പിൻവലിച്ചു. നിക്ഷേപകർക്ക് പണം പിൻവലിക്കാനുള്ള നിയന്ത്രണവും നീക്കിയിട്ടുണ്ട്. ലക്ഷ്മി വിലാസ് ബാങ്കിനെ ഡി.ബി.എസ്. ഇന്ത്യ ബാങ്കിൽ ലയിപ്പിക്കാനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിനുപിന്നാലെയാണിത്. സെപ്റ്റംബർ 30 വരെയുള്ള കണക്കുപ്രകാരം ലക്ഷ്മി വിലാസ് ബാങ്കിൽ 20,973 കോടി രൂപയുടെ നിക്ഷേപവും 16,622 കോടി രൂപയുടെ വായ്പകളുമാണുള്ളത്. 4,063 കോടി രൂപ കിട്ടാക്കടമായി മാറിയിട്ടുണ്ട്. ഒമ്പതുദിവസം മാത്രമാണ് ആർ.ബി.ഐ. മൊറട്ടോറിയം നിലനിന്നത്. അതിനുള്ളിൽ രക്ഷാപദ്ധതി പൂർത്തിയാക്കി. ലക്ഷ്മിവിലാസ് ബാങ്കിലെ അക്കൗണ്ടുടമകൾ വെള്ളിയാഴ്ചമുതൽ ഡി.ബി.എസ്. ബാങ്ക് ഇന്ത്യയുടെ ഉപഭോക്താക്കളായിമാറും. ലക്ഷ്മി വിലാസ് ബാങ്കിന്റെ ഇന്നത്തെ സ്ഥിതിക്ക് കാരണക്കാരായവരെ കണ്ടെത്തി തക്കതായ ശിക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ റിസർവ് ബാങ്കിനോട് നിർദേശിച്ചിട്ടുണ്ട്. ലയനപദ്ധതിക്ക് അംഗീകാരമായതോടെ ലക്ഷ്മി വിലാസ് ബാങ്ക് ഓഹരികൾ ഓഹരിവിപണിയിൽ സ്വയം ഡീ ലിസ്റ്റ് ചെയ്യപ്പെടും. ഇതുമൂലം ബാങ്കിന്റെ ഓഹരികളിൽ നിക്ഷേപിച്ചിരുന്നവർക്ക് പണം പൂർണമായി നഷ്ടമാകും. വ്യാഴാഴ്ചമുതൽ ലക്ഷ്മി വിലാസ് ബാങ്ക് ഓഹരികളുടെ വ്യാപാരം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

from money rss https://bit.ly/39iW8p7
via IFTTT

ഡിബിഎസുമായുള്ള ലയനം: ലക്ഷ്മി വിലാസ് ബാങ്ക് പ്രൊമോട്ടര്‍മാര്‍ കോടതിയില്‍

ഡിബിഎസ് ബാങ്കുമായുള്ള ലയനത്തിനെതിരെ ലക്ഷ്മി വിലാസ് ബാങ്കിന്റെ പ്രൊമോട്ടർമാർ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ലക്ഷ്മി വിലാസ് ബാങ്കിന്റെ ശാഖകളെല്ലാം ഡിബിഎസ്ബാങ്കായി 27ന് പ്രവർത്തനം തുടങ്ങാനിരിക്കെയാണ് റിസർവ് ബാങ്കിനും ഡിബിഎസിനുമെതിരെ ഹർജി നൽകിയത്. ലയനം സംബന്ധിച്ച അന്തിമ പദ്ധതിക്ക് നൽകിയ അംഗീകാരം ചോദ്യംചെയ്താണ് ഹർജി. വ്യാഴാഴ്ചതന്നെ ഹർജി കോടതി പരിഗണിച്ചേക്കും. ഡിബിഎസ് ബാങ്കുമായുള്ള ലയന പദ്ധതിപ്രകാരം നിലവിലുള്ള ഓഹരി മൂലധനം പൂർണമായും എഴുതിതള്ളാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതോടെ ഓഹരി ഉടമകൾക്ക് നിക്ഷേപം പൂർണമായും നഷ്ടമാകും. ലക്ഷ്മി വിലാസ് ബാങ്കിലെ പ്രൊമോട്ടർമാർക്ക് നിലവിൽ 6.80ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. LVB promoter group entities drag RBI, Govt, DBS Bank to Bombay HC

from money rss https://bit.ly/3m7NpcU
via IFTTT

ഉയര്‍ത്തെഴുന്നേറ്റ് വിപണി: സെന്‍സെക്‌സ് 431 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ വില്പന സമ്മർദത്തിൽനിന്ന് ഉയർത്തെഴുന്നേറ്റ് വിപണി. നിഫ്റ്റി 13,000 നിലവാരത്തിന് അടുത്തെത്തുകയുംചെയ്തു. സെൻസെക്സ് 431.64 പോയന്റ് നേട്ടത്തിൽ 44,259.74ലിലും നിഫ്റ്റി 128.60 പോയന്റ് ഉയർന്ന് 12,987ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1726 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 986 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 179 ഓഹരികൾക്ക് മാറ്റമില്ല. വിദേശ നിക്ഷേപകരും റീട്ടെയിൽ നിക്ഷേപകരും ഓഹരികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതാണ് വിപണിക്ക് തുണയായത്. ടാറ്റ സ്റ്റീൽ, ഗ്രാസിം ഇൻഡസ്ട്രീസ്, ഹിൻഡാൽകോ, ശ്രീ സിമെന്റ്സ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്സ്, ബിപിസിഎൽ, മാരുതി സുസുകി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹ വിഭാഗം ഓഹരികളുടെ സൂചികയാണ് മികച്ചനേട്ടമുണ്ടാക്കിയത്. നാലുശതമാനം ഉയർന്നു. ബാങ്ക്, ഫാർമ സൂചികകൾ ഒരുശതമാനത്തോളവും നേട്ടമുണ്ടാക്കി. Sensex gains 431 pts led by metals

from money rss https://bit.ly/3q63kL4
via IFTTT

മുത്തൂറ്റ് മിനിക്ക് രാജ്യത്തുടനീളം സാന്നിധ്യം: പുതിയതായി സോണല്‍ ഓഫീസും 13ശാഖകളും തുറന്നു

കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി രാജ്യത്തുടനീളം സാന്നിധ്യം വ്യാപിപ്പിക്കുന്നു. നടപ്പ് സാമ്പത്തിക വർഷം 1000 കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ടാണ് പുനഃസംഘടന ഉൾപ്പടെയുള്ള പരിഷ്കാരങ്ങൾ കമ്പനി നടപ്പാക്കുന്നത്. ഇതിന്റെ ആദ്യപടിയായി വിജയവാഡയിൽ സോണൽ ഓഫീസും ആന്ധ്രയിൽ 13 ശാഖകളും കമ്പനി തുറന്നു. കമ്പനി മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പുതിയ ശാഖകൾ ഉദ്ഘാടനം ചെയ്തു. ഗൂട്ടി, അനന്തപുരം, ഗുണ്ടകൽ, യെമ്മിനെഗർ, നന്ത്യാല, കല്യൺഗുർഗം, നരസരോപേട്ട, ധോൺ തുടങ്ങിയ സ്ഥലങ്ങളിലാണ് ശാഖകൾ തുറന്നത്. ഇതോടെ 10 സംസ്ഥാനങ്ങളിലായി 806 ശാഖകളുണ്ട്. കേന്ദ്ര ഭരണ പ്രദേശത്തും ശാഖയുണ്ട്. 3000ലധികം ജീവനക്കാരുള്ള കമ്പനി ഈവർഷംമാത്രം രാജ്യത്തുടനീളം 400ലധികം പേരെ പുതിയതായി നിയമിച്ചതായും മാനേജിങ് ഡയറക്ടർ പറഞ്ഞു. Muthoottu Mini Financiers announces vast expansion and remarkable restructuring plans

from money rss https://bit.ly/2HE6DrD
via IFTTT

പാഠം 100| സമ്പന്നനാകാന്‍ ഒരുവഴിമാത്രം: നിക്ഷേപ പദ്ധതികളിലൂടെ ഒരുയാത്ര...

ഗൾഫിൽനിന്ന് ഭർത്താവ് പണമയച്ചാൽ രാധമണി ജുവല്ലറിയിൽപോയി സ്വർണംവാങ്ങി ലോക്കറിൽ സൂക്ഷിക്കും. ചാക്കോച്ചനാണെങ്കിൽ റബ്ബർ വിറ്റുകിട്ടുന്ന തുകയിൽനിന്ന് ചെലവുകഴിച്ചുള്ളതുക അടുത്തുള്ള സഹകരണ ബാങ്കിലിടും. വ്യാപാരിയായ സുരേഷ് ബാബുവിന് വൻകിട ഇടപാടുകളിലാണ് താൽപര്യം. ഭാവിയിൽ കൂടുതൽ വിലലഭിക്കുന്ന വസ്തു കുറഞ്ഞവിലയ്ക്ക് തരപ്പെടുത്തി പണംമുടക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. കഴിഞ്ഞു. മലയാളികളുടെ നിക്ഷേപലോകം ഇവിടെ അവസാനിച്ചു. സാമ്പത്തിക ആസൂത്രണത്തെക്കുറിച്ച് അറിയാത്തകുകൊണ്ടും വിവിധ നിക്ഷേപ പദ്ധതികളിലുളള അജ്ഞതകൊണ്ടും ബാങ്കിലും സ്വർണത്തിലും വസ്തുവിലും നിക്ഷേപിച്ച് സംതൃപ്തിയടയുന്നവരുടെ ഇടയിലേയ്ക്കാണ് വ്യക്തമായ ലക്ഷ്യത്തോടെ പാഠം എത്തുന്നത്. സാമ്പത്തികാസൂത്രണത്തിന്റെ ബാലപാഠങ്ങൾ അറിയാത്ത മലയാളികൾക്ക് നിക്ഷേപത്തിന്റെ വിശാലമായ ചക്രവാളം തുറന്നിട്ട പാഠം, 100 പിന്നിടുകയാണ്. പാഠം ഒന്ന് അക്ഷരാർത്ഥത്തിൽ തുടക്കംതന്നെയായിരുന്നു. തുടർന്നുള്ള അധ്യായങ്ങളെല്ലാം സാമ്പത്തികാസൂത്രണത്തിന്റെ സാധ്യതകൾ തുറന്നിട്ടു. തുടർനോവൽ വായിക്കാനെന്നപോലെ വായനക്കാർ ഒരോ പാഠത്തിനുമായി കാത്തിരുന്നു. ഓരോ അധ്യായവും പ്രസിദ്ധീകരിച്ചുകഴിയുമ്പോൾ നൂറുകണക്കിന് മെയിലുകൾ അതിന് തെളിയവായെത്തി. നിക്ഷേപ പദ്ധതികൾ..... ബാങ്ക് എഫ്ഡി, സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങി കറൻസി ഫ്യൂച്ചേഴ്സ് പോലുള്ള നൂതന പദ്ധതികൾവരെ ഇന്ന് സാമ്പത്തിക ലോകത്തുണ്ട്. ബാങ്ക് നിക്ഷേപവും ഡെറ്റ് പദ്ധതികളും(കടപ്പത്രം, പിപിഎഫ്, പോസറ്റ് ഓഫീസ് നിക്ഷേപം-ലഘു സമ്പാദ്യ പദ്ധതികൾ)തുടങ്ങിയവ നിശ്ചിതവരുമാനം ഉറപ്പുനൽകുന്നവയാണ്. ലഘു സമ്പാദ്യപദ്ധതികളും ബാങ്ക് നിക്ഷേപവുമാണ് മുൻതലമുറ ഏറെ ഇഷ്ടപ്പെട്ടിരുന്നത്. ആദായത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നതുകൊണ്ടാണ് ഓഹരികളെക്കാൾ സുരക്ഷിതമായി ഈ പദ്ധതികളെ പൊതുജനം കയ്യുംനീട്ടി സ്വീകരിച്ചത്. വ്യക്തമായ ധാരണയും ലക്ഷ്യവുമില്ലാതെ ഓഹരിയിൽ നിക്ഷേപിച്ച് പലരുടെയും കൈപൊള്ളിയെന്നത് വാസ്തവമാണ്. അറിവില്ലായ്മ പലരെയും ഓഹരി നിക്ഷേപത്തിൽനിന്നകറ്റുകയുംചെയ്തു. സ്ഥിരനിക്ഷേപ പദ്ധതികളെ ആശ്രയിച്ചുമാത്രം സമ്പന്നനാകാനാവില്ലെന്നകാര്യം അറിയുക. പണപ്പെരുപ്പവും ആദായനികുതിയും കണക്കുകൂട്ടുമ്പോൾ യഥാർത്ഥത്തിൽ സ്ഥിര നിക്ഷേപ പദ്ധതികളിലൂടെ പണംനഷ്ടമാകാനാണ് സാധ്യതയെന്ന് ആരും ചിന്തിക്കാറില്ലെന്നതാണ് വാസ്തവം. ഡെറ്റും ഇക്വിറ്റിയും: വ്യത്യാസം അറിയാം ആദ്യത്തേതിനെ കടമെന്നുംരണ്ടാമത്തെതിനെ ഉടമസ്ഥാവകാശമെന്നും വേർതിരിക്കാം. ഒരു ഡെറ്റ് ഇൻസ്ട്രുമെന്റിൽ(ഉദാഹരണം കടപ്പത്രം) നിക്ഷേപിക്കുന്നതിലൂടെ, പലിശയ്ക്ക് വായ്പ നൽകുന്നയാൾക്ക് കടമായി പണംനൽകുകയാണ് ചെയ്യുന്നത്. ബാങ്കിൽ എഫ്ഡിയിടുന്നവരും ഇതേകാര്യമാണ് ചെയ്യുന്നത്. നിക്ഷേപിക്കുന്നതുക കൂടിയ പലിശയ്ക്ക് വായ്പകൊടുത്ത് ബാങ്കുകൾ ആദായംനേടുന്നു. കടമായി പണംനൽകുമ്പോൾ പലിശനിരക്കിനേക്കാൾ കൂടുതൽ വരുമാനം പ്രതീക്ഷിക്കാനാവില്ല. ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ ബിസിനസിൽ പങ്കാളികളാകുകയാണ് ചെയ്യുന്നത്. അതായത് കമ്പനിയുടെ ഉടമയാകുന്നുവെന്നർഥം. ബിസിനസ് നന്നായി പ്രവർത്തിക്കുകയാണെങ്കിൽ ലഭിക്കുന്ന വരുമാനത്തിന് ഉയർന്ന പരിധിയൊന്നുമില്ല. നിക്ഷേപം പലമടങ്ങായി വർധിപ്പിക്കാൻ ഓഹരി നിക്ഷേപത്തിന് കഴിയും. സമ്പദ് വ്യവസ്ഥയെ സമ്പന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത പ്രാധാന്യം ഓഹരി നിക്ഷേപത്തിനുണ്ട്. ഓഹരി വിപണിയിലെ കുതിപ്പും സമ്പദ് വ്യവസ്ഥയുടെ വളർച്ചയും ഒരേരേഖയിലാണ്. നല്ല ബിസിനസുകൾക്ക് സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാനുള്ളശേഷിയുണ്ട്. പരമ്പരാഗത പദ്ധതികളിലേയ്ക്കുവരാം റിയൽ എസ്റ്റേറ്റ് ഒരുകാലത്ത് വസ്തുവിൽ നിക്ഷേപിക്കുന്നവർ ഏറെയായിരുന്നു. ഓഹരിയിലെ നിക്ഷേപം റിയൽ എസ്റ്റേറ്റിനേക്കാൾ നിരവധികാര്യങ്ങളിൽ മികവുപുലർത്തുന്നു. വരുമാനം, കൈകാര്യം ചെയ്യാനുള്ള എളുപ്പം, സുതാര്യത, നികുതി, പണമാക്കൽ മുതലായവ ശ്രദ്ധിച്ചാൽ അതുബോധ്യമാകും. മിനിമം 50 ലക്ഷം രൂപയില്ലാതെ കേരളത്തിൽ എവിടെയെങ്കിലും റീസെയിൽ മൂല്യമുള്ള അഞ്ചുസെന്റ് സ്ഥലം ലഭിക്കുമോ? സ്വർണം മലയാളികളുടെ പരമ്പരാഗതമായ മറ്റൊരു നിക്ഷേപ ആസ്തിയാണ് സ്വർണം. സ്വർണത്തോടുള്ള മലയാളികളുടെഭ്രമം ലോകമെമ്പാടും പ്രശസ്തമാണ്. ആഭരണമായി ഉപയോഗിക്കുന്നതിനെ മനസിലാക്കാം. എന്നാൽ നിക്ഷേപമായി കാണുന്നതിനെ എത്രത്തോളം അനുകൂലിക്കാൻ കഴിയും. സ്വർണത്തിൽ നിക്ഷേപിച്ചാൽ അതിൽനിന്ന് വരുമാനം(ലാഭവിഹിതം പോലെ)ഒന്നുംലഭിക്കുന്നില്ല. അതുമാത്രമല്ല ഫിസിക്കൽ രൂപത്തിൽ(നാണയമോ, ആഭരണമോആയി)സൂക്ഷിക്കുകയാണെങ്കിൽ അതിന് ചെലവുമുണ്ട്. വീട്ടിൽ സൂക്ഷിച്ചാൽ റിസ്കുമുണ്ട്.രാജ്യങ്ങളുടെ വളർച്ച കുറഞ്ഞ് പ്രതിസന്ധിനേരിടുമ്പോഴാണ് സ്വർണം പച്ചക്കൊടിവീശി മുന്നേറുന്നത്. സ്വർണത്തിൽ നിക്ഷേപിക്കുന്നവർ രാജ്യത്തിന്റെ ധനക്കമ്മിവർധനയ്ക്കുകൂടി ഉത്തരവാദിയാണെന്നകാര്യംമറക്കേണ്ട. സ്വർണത്തോടുള്ള ഭ്രമംകാരണം ഇറക്കുമതി വർധിക്കുന്നതിനാലാണ് ധനക്കമ്മികൂടുന്നത്. ഈ സാഹചര്യത്തിലാണ് സ്വർണ ഇറക്കുമതി കുറയ്ക്കാനായി ഗോൾഡ് ബോണ്ടുപോലുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചത്. കള്ളപ്പണം സൂക്ഷിക്കാനുള്ള മാർഗമായും ഏറെപ്പേർസ്വർണം അവസരമാക്കുന്നു. സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്ന നിക്ഷേപ ആസ്തിയെ രണ്ടുകയ്യുംനീട്ടി സ്വീകരിക്കുന്നത് ശരിയാണോ? കമ്മോഡിറ്റി മാർക്കറ്റ് കമ്മോഡിറ്റി വിപണിയാണെങ്കിൽ സാധാരണ നിക്ഷേപകനെ സമ്പന്ധിച്ചിടത്തോളം അതിസങ്കീർണവുമാണ്. ലോഹങ്ങൾ, എണ്ണ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയവയാണ് കമ്മോഡിറ്റി വിപണി കൈകാര്യംചെയ്യുന്നത്. വ്യക്തിഗത നിക്ഷേപകനെ സമ്പന്ധിച്ചെടുത്തോളം ഡെറിവേറ്റീവുകൾ കൈകാര്യംചെയ്യുന്നത് സങ്കീർണവും അപകടകരവുമാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിനുമുമ്പ് അവ നിങ്ങൾക്ക് കനത്ത നഷ്ടംനൽകും. കറൻസി ഫ്യൂച്ചറും അതുപോലെതന്നെയാണ്. തിരിച്ചുവരാം ഈ സാഹചര്യത്തിലാണ് സമ്പത്ത് സൃഷ്ടിക്കാനുള്ള മികച്ച മാർഗമായി ഓഹരി നിക്ഷേപത്തെ കാണേണ്ടത്. അടിസ്ഥാനമുള്ള കമ്പനികളുടെ ഓഹരികൾ തിരഞ്ഞെടുക്കാനായാൽ ഭാവനയിൽ കാണുന്നതിലുമപ്പുറമുള്ള നേട്ടംസ്വന്തമാക്കാൻ നിങ്ങൾക്ക് കഴിയും. ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മ്യൂച്വൽ ഫണ്ടിന്റെ വഴിതേടുകയുമാകാം. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: ഓഹരിയിൽ നിക്ഷേപിക്കുംമുമ്പ് മികച്ചരീതിയിൽ ഗൃഹപാഠം ചെയ്യേണ്ടത് അത്യാവശ്യമാണ്. ടിപ്പുകളുടെ പിന്നാലെപോകാതിരിക്കുക. അത്യാവശ്യമുള്ള പണം സ്ഥിര നിക്ഷേപ പദ്ധതകിളിൽമാത്രം നിക്ഷേപിക്കുക. കരുതൽധനവും ആരോഗ്യ-ടേം ഇൻഷുറൻസുകളെ അവഗണിക്കാതിരിക്കുക. ദീർഘകാല സാമ്പത്തിക ലക്ഷ്യത്തിനുമാത്രം ഓഹരിയുടെ വഴിതേടുക. എങ്കിൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്നനേട്ടം ഭാവിയിൽ സ്വന്തമാക്കാൻ നിങ്ങൾക്ക് കഴിയും. കോവിഡ് വ്യാപനത്തെതുടർന്നുള്ള വിപണിയിലെ തകർച്ച ഏവരുംകണ്ടതാണ്. അതിനുശേഷമുള്ള ഉയർച്ചയും. വ്യക്തമായ ലക്ഷ്യവും ആർജവവുമുണ്ടെങ്കിൽക്ഷമയോടെ കാത്തിരുന്നാൽ ലക്ഷ്യം പൂർത്തിയാക്കാൻ എല്ലാ നിക്ഷേപകർക്കുമാകും.മ്യൂച്വൽ ഫണ്ടിലെ എസ്ഐപി നിക്ഷേപം കാര്യങ്ങൾകൂടുതൽ എളുപ്പമാക്കും. അഞ്ചുവർഷത്തിനപ്പുറമുള്ള സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ആസുത്രണംചെയ്യാൻ എസ്ഐപിയുടെ വഴിതന്നെ ഉത്തമം.

from money rss https://bit.ly/3m93i2S
via IFTTT

Wednesday 25 November 2020

സ്വകാര്യവത്കരണം: ഭാരത് ഗ്യാസിന്റെ എല്‍പിജി ഉപഭോക്താക്കളെ മറ്റുകമ്പനികളിലേയ്ക്ക് മാറ്റും

ബിപിസിഎലിന്റെ സ്വകാര്യവത്കരണ നടപടികൾ പുരോഗമിക്കുന്നതിനാൽ സബ്സിഡി നിരക്കിൽ നൽകുന്ന എൽപിജി കണക്ഷനുകൾ മറ്റുപൊതുമേഖല കമ്പനികളിലേയ്ക്ക് മാറ്റിയേക്കും. ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയിലേയ്ക്കാകും ഭാരത് ഗ്യാസിന്റെ ഉപഭോക്താക്കളെ മാറ്റുക. ഇന്ത്യൻ ഓയിലിന്റെ ഇൻഡേനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ എച്ച്പിയുമാണ് എൽപിജി വിതരണംചെയ്യുന്നത്. കണക്ഷനുകൾ മാറ്റുന്നതിനായി പെട്രോളിയം മന്ത്രാലയം ഉടനെ മന്ത്രിസഭാ അനുമതിതേടും. മൂന്നുമുതൽ അഞ്ചുവർഷംകൊണ്ട് കൈമാറ്റനടപടികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പൊതുമേഖല എണ്ണക്കമ്പനികൾക്ക് സബ്സിഡി തുക യഥാസമയം ലഭിക്കാറില്ല. വർഷങ്ങളോളം ഇത് വൈകുന്നത് പതിവാണെന്നും പറയുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലനിയന്ത്രണം നീക്കയതിനുശേഷം നിലവിൽ പാചക വാതകത്തിനും മണ്ണെണ്ണയ്ക്കുമാണ് സബ്സിഡി നൽകിവരുന്നത്. 2020 സാമ്പത്തികവർഷം അവസാനം സബ്സിഡിയിനത്തിൽ കമ്പനികൾക്ക് ലഭിക്കാനുള്ളത് 27,000 കോടി രൂപയാണ്. ഐഒസിക്ക് 50ശതമാനവും ബിപിസിഎലിന് 25ശതമാനവും എച്ച്പിസിഎലിന് 25ശതമാനവുംതുകയാണ് നൽകാനുള്ളത്. സ്വകാര്യവത്കരണം പൂർത്തിയായാൽ പുതിയ ഉടമകൾ ഇതിനെതിരെ രംഗത്തുവരാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള ഉപഭോക്താക്കളെ മറ്റ് പൊതുമേഖല കമ്പനികളിലേയ്ക്ക് മാറ്റുന്നത്. Subsidized consumers of LPG with BPCL to be moved to IOC, HPCL

from money rss https://bit.ly/2V5oCu4
via IFTTT

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം; നിഫ്റ്റി 12,900നരികെ

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്നുയർന്ന് സൂചികകൾ. സെൻസെക്സ് 113 പോയന്റ് ഉയർന്ന് 43,941ലും നിഫ്റ്റി 33 പോയന്റ് നേട്ടത്തിൽ 12,892ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 707 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 271 ഓഹരികൾ നഷ്ടത്തിലുമാണ്. 52 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഓട്ടോ, ഗ്രാസിം, എൽആൻഡ്ടി, സിപ്ല, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ കമ്പനി, ടാറ്റ സ്റ്റീൽ, യുപിഎൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഡസിൻഡ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഇൻഫോസിസ്, മാരുതി സുസുകി, ഒഎൻജിസി, ബജാജ് ഫിനാൻസ്, ബിപിസിഎൽ, ടെക് മഹീന്ദ്ര, ഐഒസി, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ഫാർമ സൂചികകളും ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും അരശതമാനത്തിലേറെ നേട്ടത്തിലാണ്.

from money rss https://bit.ly/369mpV3
via IFTTT

വാഹനാപകടത്തിൽ ഡോക്ടർ മരിച്ച സംഭവം: 1.47 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ഒറ്റപ്പാലം: പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഡോക്ടർ മരിച്ച സംഭവത്തിൽ 1.47 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്സിഡൻറ് ക്ലെയിം ട്രിബ്യൂണൽ (എം.എ.സി.ടി) കോടതിവിധി. തൃശ്ശൂർ കാനാട്ടുകര പ്രശാന്തിനഗർ പട്ടത്ത് വീട്ടിൽ ഡോ. നവീൻകുമാർ (38) മരിച്ച കേസിലാണ് ജഡ്ജി പി. സെയ്തലവി വിധി പറഞ്ഞത്. ഹർജി ഫയൽ ചെയ്ത 2018 ഫെബ്രുവരിമുതലുള്ള എട്ട് ശതമാനം പലിശയും കോടതിച്ചെലവുമടക്കം നൽകാനും വിധിയിൽ പറയുന്നു. ഇതടക്കം 1.90 കോടി രൂപയാണ് നൽകേണ്ടിവരിക. ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2017 ഒക്ടോബർ ഏഴിന് രാത്രി 10 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് നൂറണി ചക്കാന്തറ പെട്രോൾ പമ്പിന് സമീപത്തുവെച്ച് നവീൻകുമാറും ഭാര്യയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിരെ വന്ന കാറിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ നവീൻകുമാർ മരിക്കുകയും ഭാര്യ ഡോ. കെ. ജയശ്രീ (35), മകൻ പാർഥിവ് (9) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.പാലക്കാട് മെഡിക്കൽ കോളജ് അസി. പ്രൊഫസറായിരുന്നു നവീൻകുമാർ. ലക്കിടി സ്വദേശിയുടെ കാർ പിരായിരി സ്വദേശിയായ 17-കാരനാണ് ഓടിച്ചത്. ഒറ്റപ്പാലത്ത് വാഹനാപകടക്കേസിൽ വിധിക്കുന്ന ഉയർന്ന നഷ്ടപരിഹാരത്തുകയാണിത്. ഹർജിക്കാർക്കുവേണ്ടി അഡ്വ. കെ.കെ. പ്രശാന്ത്, സുജ എസ്. നായർ എന്നിവർ ഹാജരായി.

from money rss https://bit.ly/2JiqWLy
via IFTTT

സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 695 പോയന്റ് നഷ്ടത്തില്‍: നിക്ഷേപകര്‍ക്ക് നഷ്ടം 2.2 ലക്ഷംകോടി

മുംബൈ: ഓഹരി സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ചതോടെ നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തത് വിപണിയെ ബാധിച്ചു. ഒരൊറ്റ ദിവസത്തെ വില്പന സമ്മർദത്തിൽ 2.2 ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. സെൻസെക്സ് 694.92 പോയന്റ് നഷ്ടത്തിൽ 43,828.10ലും നിഫ്റ്റി 196.75 പോയന്റ് താഴ്ന്ന് 12,858.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എൻടിപിസി, എസ്ബിഐ, ടിസിഎസ്, നെസ് ലെ, ഐടിസി, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അതേസമയം, ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് 1.76ശതമാനവും സ്മോൾ ക്യാപ് 1.13ശതമാനവും നഷ്ടത്തിലായി. റിലയാൽറ്റി, ബാങ്ക്, ടെലികോം സൂചികകൾ രണ്ടുശതമാനവും താഴ്ന്നു. Sensex plunges 695 points, Nifty ends below 12,900

from money rss https://bit.ly/3q2T2LI
via IFTTT

ലക്ഷ്മി വിലാസ് ബാങ്ക്-ഡിബിഎസ് ലയനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരംനല്‍കി

ലക്ഷ്മി വിലാസ് ബാങ്ക്-ഡിബിഎസ് ബാങ്കുമായുള്ള ലയനത്തിന് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. ഇതുസംബന്ധിച്ച് റിസർവ് ബാങ്ക് നൽകിയ നിർദേശത്തിനാണ് മന്ത്രിസഭ അംഗീകാരംനൽകിയത്. സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിബിഎസ് ബാങ്കിന്റെ ഇന്ത്യൻ വിഭാഗത്തിലാകും ലക്ഷ്മി വിലാസ് ബാങ്ക് ലയിക്കുക. ഇതിന്റെ ഭാഗമായി 2,500 കോടി രൂപയാണ് ഡിബിഎസ് നിക്ഷേപം നടത്തുക. പ്രതിസന്ധിയിലായ ലക്ഷ്മി വിലാസ് ബാങ്കിന് നവംബർ 17നാണ് മൊറട്ടോറിയം ഏർപ്പെടുത്തിയത്. ഇതുപ്രകാരം നിക്ഷേപകന് പരമാവധി പിൻവലിക്കാവുന്ന തകു 25,000 രൂപയായി പരിമിതപ്പെടുത്തുകയുംചെയ്തു. ലയനം പൂർണമായാൽ പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണംനീക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി. മുന്നുവർഷമായി തുടർച്ചയായി നഷ്ടംനേരിട്ടതോടെയാണ് ലക്ഷ്മി വിലാസ് ബാങ്കിന്റെ സാമ്പത്തികനില മോശമായത്. അതോടെ നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിക്കാൻ തുടങ്ങി. ഭരണതലത്തിലുള്ള പ്രശ്നങ്ങളും ബാങ്കിനെ പ്രതിസന്ധിയിലാക്കി. Cabinet approves RBIs proposal to merge Lakshmi Vilas Bank with DBS Bank

from money rss https://bit.ly/374gUGp
via IFTTT

Tuesday 24 November 2020

സൂചികകള്‍ എക്കാലത്തെയും ഉയരംകുറിക്കുമ്പോള്‍ നിക്ഷേപകര്‍ ചെയ്യേണ്ടത്

ചരിത്രത്തിൽ ആദ്യമായി നിഫ്റ്റി 13,000 എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. 12,000ൽനിന്ന് 13 വ്യാപാര ദിനങ്ങളിലായാണ് 13,064ലേയ്ക്ക് നിഫ്റ്റി തേരോട്ടംനടത്തിയത്. ആഗോള തലത്തിലുള്ള പണമൊഴുക്ക്, ഡോളറിന്റെ തളർച്ച, കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി, രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ഉത്തജേന പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ, കേന്ദ്ര സർക്കാർ അടുത്തയിടെ പ്രഖ്യാപിച്ച പാക്കേജ് തുടങ്ങിയവയാണ് ആഭ്യന്തര ഓഹരി സൂചികകളെ സ്വാധീനിച്ചത്. സെൻസെക്സും റെക്കോഡ് നേട്ടംകയ്യടക്കി 44,571ലേയ്ക്ക് ഉയർന്നു. നവംബറിൽ മാത്രമുണ്ടായനേട്ടം 12ശതമാനമാണ്. കോർപ്പറേറ്റ് മേഖലയും പ്രതീക്ഷയിലാണ്. 2020 ഏപ്രിൽ-ജൂൺ പാദത്തിൽ 25ശതമാനം ചുരുങ്ങിയ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. മികച്ച പ്രവർത്തനഫലങ്ങൾ കമ്പനികൾ പുറത്തുവിട്ടുതുടങ്ങി. വിദേശ നിക്ഷേപം കാര്യമായി വിപണിയിലെത്തുന്നുണ്ട്. വരുംദിവസങ്ങളിലും ഇത് തുടരുകയാണെങ്കിൽ സൂചികകൾ നേട്ടത്തിന്റെ പുതിയ ഉയരംകുറിച്ച് മുന്നേറുകതന്നെചെയ്യും. നിഫ്റ്റി 13,200-13,400 നിലവാരത്തിലെത്തിയേക്കാമെന്നാണ് വിലിയിരുത്തൽ. ഉത്സവാനന്തര സീസണിലെ സാമ്പത്തിക വളർച്ചയുടെ സ്ഥിരതയെയും ഈമുന്നേറ്റം ആശ്രയിച്ചിരിക്കുന്നു. തിരിച്ചുവരവിന്റെ കാരണങ്ങൾ സമ്പദ് വ്യവസ്ഥയിലെ മുന്നേറ്റം ജൂൺ പാദത്തിൽ 20ശതമാനത്തിലധികം ചുരുങ്ങിയ സമ്പദ്ഘടന രണ്ടാം പാദത്തിൽ മികച്ച പ്രതീക്ഷയാണ് മുന്നോട്ടുവെയ്ക്കുന്നത്. അടച്ചിടലിൽനിന്ന് രാജ്യം പൂർണമായി വിമുക്തമാകുന്നതിന്റെ ഘട്ടമാണിപ്പോൾ. വിദേശ നിക്ഷേപം നവംബറിൽ ഇതുവരെ 50,000 കോടി രൂപയിലധികം രാജ്യത്തെ ഓഹരി വിപണിയിൽ നിക്ഷേപിച്ചു. ഒരുമാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. എൻഎസ്ഇയിലെ കണക്കുപ്രകാരം 55,552.64 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വാങ്ങിയത്. 2020ലെ മൊത്തം നിക്ഷേപം 96,766 കോടി രൂപമാത്രമായിരുന്ന സ്ഥാനത്താണിത്. വാക്സിൻ പ്രതീക്ഷ വാക്സിൻ വികസിപ്പിക്കുന്നതിലെ പ്രതീക്ഷ ലോകമെമ്പാടും സമ്പദ് വ്യവസ്ഥയ്ക്ക് ഉർജമായിട്ടുണ്ട്. മൊഡേണ, പിഫൈസർ, ഓക്സ്ഫഡ് തുടങ്ങിയ കമ്പനികളുടെ വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സമ്പന്ധിച്ച റിപ്പോർട്ടുകൾ ശുഭസൂചന നൽകുന്നു. നിക്ഷേപകർ ചെയ്യേണ്ടത് മികച്ച ഉയരത്തിലെത്തിയ വിപണിയിൽനിന്ന് ഭാഗികമായി ലാഭമെടക്കുന്നതാകും ഉചിതമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 15 മുതൽ 20ശതമാനംവരെ പണമായി സൂക്ഷിക്കാം. വിപണിയിലെ തിരുത്തലിൽ വീണ്ടുംപ്രവേശിക്കാൻ ഈതുക ഉപയോഗിക്കാം.

from money rss https://bit.ly/33iMNdg
via IFTTT

വിപണിമൂല്യത്തില്‍ മൂന്നാമതെത്തി എച്ച്ഡിഎഫ്‌സി ബാങ്ക്; മൂല്യം 8 ലക്ഷം കോടിയായി

എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണിമൂല്യം ഇതാദ്യമായി എട്ട് ലക്ഷം കോടി മറികടന്നു. ഇതോടെ വിപണിമൂല്യത്തിന്റെ കാര്യത്തിൽ രാജ്യത്തെ മൂന്നാമത്തെ കമ്പനിയായി എച്ച്ഡിഎഫ്സി. ബുധനാഴ്ച ബാങ്കിന്റെ ഓഹരി വില 1464 രൂപയിലേയ്ക്ക് കുതിച്ചതോടെയാണ് വിപണിമൂല്യം 8.02 ലക്ഷം കോടിയായി ഉയർന്നത്. ഇവർഷം ഇതുവരെ ഓഹരിയിലുണ്ടായ നേട്ടം 14ശതമാനമാണ്. നിലവിൽ റിലയൻസ് ഇൻഡസ്ട്രീസാണ് വിപണിമൂല്യത്തിൽ മുന്നിൽ. 13.33 ലക്ഷം കോടിയാണ് മൂല്യം. 10.22 ലക്ഷം കോടി രൂപയുടെ വിപണിമൂല്യവുമായി ടിസിഎസാണ് രണ്ടാം സ്ഥാനത്തുള്ളത്. സെപ്റ്റംബർ അവസാനിച്ച പാദത്തിൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദായം 18ശതമാനം ഉയർന്ന് 7,513 കോടി രൂപയിലെത്തിയിരുന്നു. നിഷ്കൃയ ആസ്തിയിലും കുറവുണ്ടായി. HDFC Bank tops Rs 8 trillion market cap first time

from money rss https://bit.ly/2UZcyup
via IFTTT

വീണ്ടും ഇടിവ്: സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി

സംസ്ഥാനത്ത് സ്വർണ വിലയിൽ രണ്ടാംദിവസവും വൻ ഇടിവ്. ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി. ഗ്രാമിന് 60 രൂപകുറഞ്ഞ് 4560 രൂപയുമായി. 16 ദിവസംകൊണ്ട് 2,400 രൂപയുടെ ഇടിവാണ് സ്വർണ വിലയിൽ ഉണ്ടായത്. ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 5,520 രൂപയും കുറഞ്ഞു. ചൊവ്വാഴ്ച പവന് 720 രൂപ കുറഞ്ഞ് 36,960 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ കാര്യമായ വ്യതിയാനമില്ല. ഔൺസിന് 1,809.41 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള തലത്തിൽ ഓഹരി സൂചികകളിലുണ്ടായ മുന്നേറ്റവും കോവിഡ് വാക്സിൻ സംബന്ധിച്ച ശുഭസൂചനകളുമാണ് സ്വർണവിപണിയെ തളർത്തിയത്.

from money rss https://bit.ly/2HwQ54K
via IFTTT

റെക്കോഡ് നേട്ടം നിലനിര്‍ത്തി സൂചികകള്‍: നിഫ്റ്റി 13,100ന് മുകളിലെത്തി

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. സെൻസെക്സ് 302 പോയന്റ് നേട്ടത്തിൽ 44,825ലും നിഫ്റ്റി 87 പോയന്റ് ഉയർന്ന് 13,143ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1248 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 618 ഓഹരികൾ നഷ്ടത്തിലുമാണ്. 90 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. രാജ്യത്തെ വിപണികളിൽ വിദേശനിക്ഷേപം കുതിച്ചെത്തിയത് കഴിഞ്ഞദിവസം സൂചികകൾക്ക് കരുത്തേകിയിരുന്നു. ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, സൺ ഫാർമ, ടൈറ്റാൻ, മാരുതി സുസുകി, ഐടിസി, ബജാജ് ഫിൻസർവ്, ബാജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, നെസ് ലെ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്കിങ് സൂചികയാണ് മികച്ച നേട്ടത്തിൽ. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനം ഉയരത്തിലാണ്. Indices trade higher with Nifty above 13,100

from money rss https://bit.ly/2Jeq7mY
via IFTTT

ലാൻഡ്‌ലൈനിൽനിന്ന് മൊബൈലിലേക്ക് വിളിക്കാൻ പൂജ്യം ചേർക്കണം

ന്യൂഡൽഹി:രാജ്യത്തെ ലാൻഡ്ലൈനുകളിൽനിന്ന് മൊബൈൽ ഫോണുകളിലേക്ക് വിളിക്കാൻ 10 അക്ക നമ്പറിനുമുന്നിൽ പൂജ്യംചേർക്കുന്ന രീതി പുതുവർഷംമുതൽ പ്രാബല്യത്തിൽ വരും. ഇതിനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ശുപാർശ ടെലികോം മന്ത്രാലയം അംഗീകരിച്ചു. ജനുവരി ഒന്നുമുതൽ സംവിധാനം നടപ്പാക്കാനുള്ള സജ്ജീകരണമൊരുക്കാൻ വിവിധ ടെലികോം കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു. വർധിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് ലാൻഡ് ലൈനുകൾക്കും മൊബൈൽ ഫോണുകൾക്കും ആവശ്യത്തിന് നമ്പറുകൾ നൽകാൻ കൂടുതൽ സൗകര്യം ലഭിക്കുന്നതിനാണ് ഈ രീതി നടപ്പാക്കുന്നത്. മേയ് 29-നാണ് ഇതിനുള്ള ശുപാർശ ട്രായ് സമർപ്പിച്ചത്. പദ്ധതി നടപ്പാക്കുന്നതോടെ 254.4 കോടി പുതിയ പത്തക്കനമ്പറുകൾകൂടി സൃഷ്ടിക്കാൻ ടെലികോം കമ്പനികൾക്ക് കഴിയും.

from money rss https://bit.ly/39qVciL
via IFTTT

രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളിൽ ഇനി ബാങ്ക് അവധിയല്ല

കൊച്ചി:കേരളത്തിൽ രണ്ടാം ശനിയും നാലാം ശനിയും ഒഴികെയുള്ള ശനിയാഴ്ചകൾ ഇനി ബാങ്കുകൾക്ക് പ്രവൃത്തി ദിനമായിരിക്കും. കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാ ശനിയാഴ്ചകളിലും ഏർപ്പെടുത്തിയ ബാങ്ക് അവധി പിൻവലിച്ചതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എൽ.എൽ.ബി.സി.) അറിയിച്ചു. നേരത്തെയുള്ളതുപോലെ രണ്ടാം ശനി, നാലാം ശനി ദിവസങ്ങൾ മാത്രമായിരിക്കും ഇനി ബാങ്ക് അവധി. അതായത്, ആദ്യ ശനി, മൂന്നാം ശനി, അഞ്ചാം ശനി (ഉണ്ടെങ്കിൽ) എന്നിവ സാധാരണഗതിയിൽ ബാങ്കുകൾ പ്രവർത്തിക്കും.

from money rss https://bit.ly/3m3EyZR
via IFTTT

ഇതാദ്യമായി നിഫ്റ്റി 13,000ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 445 പോയന്റ്

മുംബൈ: ചരിത്രത്തിലാദ്യമായി നിഫ്റ്റി 13,000ന് മുകളിൽ ക്ലോസ് ചെയ്തു. സെൻസെക്സും റെക്കോഡ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മാർച്ചിലെ താഴ്ന്ന നിലവാരത്തിൽനിന്ന് 73ശതമാനം ഉയരത്തിലാണ് ഇപ്പോൾ നിഫ്റ്റി. യുഎസിൽ അധികാര കൈമാറ്റം ഉറപ്പായതും കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയും വിപണിയിൽ ചലനം സൃഷ്ടിച്ചു. ആഭ്യന്തര വിപണിയിലേയ്ക്ക് കാര്യമായി വിദേശ നിക്ഷേപമെത്തിയതും ആഗോള വിപണികളിലെ നേട്ടവും സൂചികകൾ ആഘോഷമാക്കി. 445.87 പോയന്റാണ് സെൻസെക്സിലെ നേട്ടം. 44,523.02ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 128.70 പോയന്റ് ഉയർന്ന് നിഫ്റ്റി 13,055.20ലുമെത്തി. ബിഎസ്ഇയിലെ 1603 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1167 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, ഐഷർ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടൈറ്റാൻ കമ്പനി, എച്ച്ഡിഎഫ്സി, ബിപിസിഎൽ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 2.4ശതമാനം ഉയർന്നു. വാഹനം, ലോഹം, ഫാർമ സൂചികകളും ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. Nifty ends above 13K for the first time, Sensex at record closing high

from money rss https://bit.ly/2UVG9oD
via IFTTT

രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കേണ്ടിവരും

ആദായ വകുപ്പ് നിയമപ്രകാരം ഒരു വ്യക്തിയിൽനിന്ന് രണ്ടു ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിച്ചാൽ പിഴ അടയ്ക്കേണ്ടിവരും. ആദായനികുതി നിയമം സെക്ഷൻ 269എസ്ടി പ്രകാരമാണിത്. ഇത്രയും തുക ചെക്കായോ, ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് ട്രാൻസ്ഫറായോ ആണ് നൽകേണ്ടത്. ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, യുപിഐ, ആർടിജിഎസ്, എൻഇഎഫ്ടി, ഭീം തുടങ്ങിയ വഴിയുള്ള ഇടപാടുകളാണ് ഇലക്ട്രോണിക് ട്രാൻസ്ഫർ(ഇസിഎസ്)ആയി പരിഗണിക്കുന്നത്. രാജ്യത്തുവൻതോതിൽ അനധികൃത പണമിടപാടുകൾ നടക്കുന്നതിനാലാണ് ആദായ നികുതി നിയമത്തിൽ ഇതുകൂടി ഉൾപ്പെടുത്തിയത്. വൻകിട ഭൂമിയിടപാടുകളിൽ ഉൾപ്പടെ കള്ളപ്പണമിടപാട് തടയുന്നതിന്റെ ഭാഗമായാണിത്. എത്രതുക പിഴനൽകേണ്ടിവരും? സ്വീകരിച്ചതുക എത്രയാണോ അതിന് തുല്യമായ തുകയാണ് പിഴയായി നൽകേണ്ടിവരിക. എന്നാൽ, ഇടപാടിന് മതിയായ കാരണങ്ങളുണ്ടെന്ന് തെളിയിക്കാനായാൽ പിഴ ഈടാക്കില്ല. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് പണം സ്വീകരിക്കുന്നിന് ഈ നിയമം ബാധകമല്ല.

from money rss https://bit.ly/371EJOV
via IFTTT

നിക്ഷേപകരുടെ ഓഹരി തിരിമറിനടത്തിയ കാര്‍വിയുടെ അംഗത്വം എന്‍എസ്ഇ റദ്ദാക്കി

കാർവി സ്റ്റോക്ക് ബ്രോക്കിങ് ലിമിറ്റഡിന്റെ അംഗത്വം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്(എൻഎസ്ഇ)റദ്ദാക്കി. നിക്ഷേപകർ നൽകിയ പവർ ഓഫ് അറ്റോർണി അധികാരം ദുരപയോഗം ചെയ്തതിനെതുടർന്നാണ് ബ്രോക്കിങ് സ്ഥാപനം നടപടി നേരിട്ടത്. 2019 നവംബറിലാണ് 2,300 കോടി മൂല്യമുള്ള ഓഹരികളാണ് തിരിമറിചെയ്ത് കാർവിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയത്.ഈ സെക്യൂരിറ്റികൾ മറ്റ് ആവശ്യങ്ങൾക്കായി ബ്രോക്കിങ് സ്ഥാപനം ഉപോയഗിച്ചെന്നും സെബി കണ്ടെത്തിയിരുന്നു. നിക്ഷേപകരുടെ ഓഹരികൾ അവർ അറിയാതെ വിറ്റ് വരുമാനം കാർവി റിയാൽറ്റി ലിമിറ്റഡിലേയ്ക്ക് മാറ്റുകയാണ് ചെയ്തത്. ഇതേതടുർന്ന് പുതിയതായി നിക്ഷേപകർക്ക് ട്രേഡിങ് അക്കൗണ്ട് നൽകുന്നതിന് നേരത്തെതന്നെ സെബി വിലക്കേർപ്പെടുത്തിയിരുന്നു. നിലവിലുള്ളവർക്കായി പവർ ഓഫ് അറ്റോർണി ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുകയുംചെയ്തു. സെബിയുടെ നിർദേശപ്രകാരം നേരത്തെതന്നെ എൻഎസ്ഇയും ബിഎസ്ഇയും എംസിഎക്സും ബ്രോക്കിങ് സ്ഥാപനത്തിന്റെ ലൈസൻസ് താൽക്കാലികമായി മരവിപ്പിച്ചിരുന്നു. കാർവിയിലുണ്ടായിരുന്ന 2.35 ലക്ഷം നിക്ഷേപകരുടെ 2,300 കോടി രൂപയുടെ ഫണ്ടുകളും ഓഹരികളും തീർപ്പാക്കിയതായി എൻഎസ്ഇ അറിയിച്ചു. NSE scraps Karvy Stock Brokings membership

from money rss https://bit.ly/3pTfEOS
via IFTTT

Monday 23 November 2020

ബില്‍ ഗേറ്റ്‌സിനെ മറികടന്നു: ഇലോണ്‍ മസ്‌ക് ലോക കോടീശ്വര പട്ടികയില്‍ രണ്ടാമനായി

ടെസ് ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്ക് ബിൽ ഗേറ്റ്സിനെയും മറികടന്നു. ഇതോടെ ലോക കോടീശ്വര പട്ടികയിൽ 49കാരനായ മസ്ക് രണ്ടാംസ്ഥാനത്തെത്തി. ഏറ്റവും പുതിയ കണക്കുപ്രകാരം 127.9 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 2020 ജനുവരിയിലെ കണക്കുപ്രകാരം ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സിൽ 35-ാംസ്ഥാനക്കാരനായിരുന്നു ഇലോൺ മസ്ക്. 2020ൽമാത്രം അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വർധന 100.3 ബില്യൺ ഡോളറാണ്. ചുരുങ്ങിയ കാലംകൊണ്ടാണ് ജെഫ് ബെസോസിന്റെ തൊട്ടുപിന്നിൽ ഇലോൺ മസ്ക് എത്തിയത്. ലോക കോടീശ്വര പട്ടികയിൽ ഒന്നാമനായ ജെഫ് ബെസോസിന്റെ ആസ്തി 182 ബില്യൺ ഡോളറാണ്. വർഷങ്ങളായി ലോക കോടീശ്വന്മാരിൽ ഒന്നാമനായി തുടരുകയായിരുന്ന ബിൽ ഗെറ്റ്സിനെ 2017ലാണ് ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് പിന്നിലാക്കുന്നത്. പിന്നീട്, കഴിഞ്ഞ വർഷം നവംബറിൽ ബിൽ ഗേറ്റ്സ് ഒന്നാം സ്ഥാനംതിരിച്ചുപിടിച്ചിരുന്നു. 127.7 ബില്യൺ ഡോളറാണ് ബിൽ ഗേറ്റ്സിന്റെ ആസ്തി. Elon Musk overtakes Bill Gates to become worlds second-richest person

from money rss https://bit.ly/3fq0nAm
via IFTTT

സ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്: പവന് 720 രൂപ കുറഞ്ഞ് 36,920 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് ഒറ്റയടിക്ക് 720 രൂപ കുറഞ്ഞ് 36,960 രൂപയായി. 4620 രൂപയാണ് ഗ്രാമിന്റെ വില. രണ്ടാഴ്ച മുമ്പത്തെ 38,880 രൂപയിൽനിന്ന് 1,920 രൂപയാണ് ഇടിവുണ്ടായത്. ഇതോടെ ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 5,040 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിൽ സ്വർണവില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 0.6ശതമാനമിടിഞ്ഞ് 1,826.47 ഡോളർ നിലവാരത്തിലെത്തി. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയും യുഎസിലെ അധികാര കൈമാറ്റവുമാണ് സ്വർണവിലയെ ബാധിച്ചത്. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ പത്തുഗ്രാം സ്വർണവില 450 രൂപകുറഞ്ഞ് 49,051 രൂപ നിലവാരത്തിലെത്തി. വെള്ളിവിലയിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/372oLUX
via IFTTT

റെക്കോഡ് നേട്ടംതുടരുന്നു: നിഫ്റ്റി ഇതാദ്യമായി 13,000 കടന്നു

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 13,000 കടന്നു. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 274 പോയന്റ് നേട്ടത്തിൽ 44,351ലും നിഫ്റ്റി 83 പോയന്റ് ഉയർന്ന് 13,010ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1032 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 277 ഓഹരികൾ നഷ്ടത്തിലുമാണ്. 53 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, മാരുതു സുസുകി, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഷർമോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, എംആൻഡ്എം, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, സിപ്ല, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Nifty opens at 13K for the first time

from money rss https://bit.ly/3l3EXtL
via IFTTT

ഗെയ്ൽ വാതകക്കുഴൽപദ്ധതിക്ക് ഇനി കേരളമാതൃക

തൃശ്ശൂർ: കൊച്ചി-മംഗളൂരു ഗെയ്ൽ പ്രകൃതിവാതകക്കുഴൽ ഇനി രാജ്യത്തെ ഇത്തരം പദ്ധതികൾക്ക് മാതൃകയാകും. വ്യാപക പ്രതിഷേധവും രണ്ടു പ്രളയവും കോവിഡും അതിജീവിച്ച് സമയബന്ധിതമായി പൂർത്തിയാക്കിയ പദ്ധതിയുടെ മാതൃക മറ്റ് പല സംസ്ഥാനങ്ങളും സ്വീകരിച്ചുകഴിഞ്ഞു. പ്രതിഷേധക്കാരെ പദ്ധതിക്ക് അനുകൂലമാക്കിയതും ചുരുങ്ങിയ സ്ഥലമെടുപ്പും വലിയ നഷ്ടപരിഹാരത്തുകയും പ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിച്ചതുമാണ് കേരള മോഡലിനെ പ്രശസ്തമാക്കിയത്. പ്രത്യേകതകൾ മറ്റു സംസ്ഥാനങ്ങളിൽ 30 മീറ്റർ സ്ഥലമാണ് ഗെയ്ൽ ഉപയോഗ അവകാശത്തിനായെടുക്കുന്നത്. കേരളത്തിലെ സ്ഥലദൗർലഭ്യത പരിഗണിച്ച് 20 മീറ്ററായി ചുരുക്കി, പിന്നീട് 10 മീറ്ററായി പരിമിതപ്പെടുത്തി. നിർമാണസമയത്ത് 20 മീറ്റർ ആവശ്യമായതിനാൽ 20 മീറ്റർ കണക്കാക്കി വിളകൾക്കുള്ള നഷ്ടപരിഹാരം നൽകി. ഇത് ജനങ്ങളെ പദ്ധതിക്ക് അനുകൂലമാക്കി. നഷ്ടപരിഹാരം നൽകുന്നത് ഗെയ്ൽ ആണെങ്കിലും അത് നിശ്ചയിച്ച സംസ്ഥാന സർക്കാർ ഭൂവുടമകൾക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കി. ഇൗ നടപടി പ്രതിഷേധങ്ങൾക്ക് അയവ് വരുത്തി 10 സെൻറിൽ താഴെ ഭൂമിയുള്ളവർക്ക് അതിൽ വീടുവെക്കാനുള്ള സ്ഥലം തിട്ടപ്പെടുത്തി ഗെയ്ലിന്റെ ഉപയോഗാവകാശം രണ്ട്് മീറ്ററായി ചുരുക്കുകയും ഒപ്പം ആശ്വാസധനമായി അഞ്ച് ലക്ഷം രൂപയും നൽകി. കുറച്ചുസ്ഥലം മാത്രമുള്ളവർക്ക് നഷ്ടപരിഹാരം ഇരട്ടിയാക്കി. വിളകൾക്കുള്ള നഷ്ടപരിഹാരവും ഉയർത്തി. ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തെ സംബന്ധിച്ചും സുരക്ഷയെ സംബന്ധിച്ചുമുള്ള ആശങ്കകൾ ദുരീകരിക്കാൻ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പോലീസ് കർമസേന രൂപവത്കരിച്ചു. അഞ്ചംഗങ്ങൾ വീതമുള്ള പോലീസ് കർമസേന ഭൂവുടമകളെ കാണുകയും നഷ്ടപരിഹാരത്തെ സംബന്ധിച്ചും സുരക്ഷയെ സംബന്ധിച്ചുമുള്ള ആശങ്കകൾ ദുരീകരിക്കുകയും ചെയ്തു. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും ജലാശയങ്ങളിലും ഭൂമിക്കടിയിലൂടെ തുരങ്കമുണ്ടാക്കി പൈപ്പ് വലിച്ചെടുക്കുന്ന ഹൊറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിങ്ങിലൂടെയാണ് കുഴൽ സ്ഥാപിച്ചത്. 96 ഹൊറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിങ് ഈ പദ്ധതിയിൽ ചെയ്തിട്ടുണ്ട്. ഏറ്റെടുത്ത സ്ഥലങ്ങളിൽ ചിലത് തണ്ണീർത്തടത്തിലായിരുന്നതിനാൽ നിർമാണതടസ്സം ഒഴിവാക്കാൻ കേരള പാഡി ആൻഡ് വെറ്റ്ലാൻഡ് കൺസർവേഷൻ നിയമം സർക്കാർ ഭേദഗതി ചെയ്തു. പദ്ധതിയുടെ നായകൻ അടുത്ത ഉദ്യമത്തിന് കോതമംഗലത്തെ മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളേജിൽനിന്ന് സിവിൽ ബി.ടെക് നേടിയ ടോണി മാത്യുവാണ് കേരളത്തിൽ ഗെയ്ൽ പദ്ധതി പൂർത്തിയാക്കിയത്. ഗെയ്ൽ കൺസ്ട്രക്ഷൻ ജനറൽ മാനേജരായ ഇദ്ദേഹം 720 കിലോമീറ്ററിലുള്ള മുംബൈ - നാഗ്പുർ പൈപ്പ് ലൈൻ പദ്ധതിയുടെ ചുമതലയേറ്റു. ചങ്ങനാശ്ശേരി വാഴപ്പള്ളി പുത്തൻപറമ്പിൽ പി.വി. മാത്യുവിന്റെയും മറിയാമ്മയുടെയും മകനാണ്.

from money rss https://bit.ly/35YOiPp
via IFTTT

സെന്‍സെക്‌സ് 195 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. സെൻസെക്സും നിഫ്റ്റിയും വ്യാപാരത്തിനിടെ പുതിയ ഉയരംകുറിക്കുകയുംചെയ്തു. സെൻസെക്സ് 194.90 പോയന്റ് നേട്ടത്തിൽ 44,077.15ലും നിഫ്റ്റി 67.50 പോയന്റ് ഉയർന്ന് 12,926.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1636 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1133 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 178 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, ഗെയിൽ, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക് ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ഐടി, ഊർജം എന്നീ വിഭാഗങ്ങളിലെ സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/2UPdBwY
via IFTTT

ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി വില റെക്കോഡ് തകര്‍ച്ചയില്‍: നാലുദിവസത്തിനിടെ താഴ്ന്നത് 48%

ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി വില തുടർച്ചയായി നാലാമത്തെ ദിവസവും ലോവർ സർക്യൂട്ട് ഭേദിച്ചു. തിങ്കളാഴ്ച വില 10ശതമാനം താഴ്ന്ന് 8.10 രൂപ നിലവാരത്തിലെത്തി. മുഖവിലയായ 10 രൂപയെക്കാൾ താഴെയെത്തി ഓഹരി വില. ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചതിനുപിന്നാലെ നാലുദിവസത്തിനെട 48ശതമാനമാണ് വിലയിടിവുണ്ടായത്. ബാങ്കിന്റെ ബോർഡ് പരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിരിക്കുകയാണ്. കാനാറ ബാങ്കിന്റെ മുൻ നോൺ എക്സിക്യുട്ടീവ് ചെയർമാൻ ടിഎൻ മനോഹരനാണ് ചുമതല. ഡിബിഎസ് ബാങ്കുമായുള്ള ലയനവുമായി ബന്ധപ്പെട്ട് ആർബിഐ തയ്യാറാക്കിയ കരട് പദ്ധതി പ്രകാരം ഓഹരി നിക്ഷേപകർക്ക് ഒരു രൂപ പോലും തിരിച്ചുകിട്ടില്ല. ഇതുസംബന്ധിച്ച നിർദേശം പുറത്തുവന്നതാണ് ബാങ്കിന്റെ ഓഹരി വില കൂപ്പുകുത്താനിടയായത്. Lakshmi Vilas Bank hits record low; stock tanks 48% in four days

from money rss https://bit.ly/3l0rLWG
via IFTTT

നാലാമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി

തുടർച്ചയായി നാലമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോളിന് ഏഴു പൈസയും ഡീസലിന് 18 പൈസയുമാണ് തിങ്കളാഴ്ച വർധിപ്പിച്ചത്. ഇതോടെ മുംബൈയിൽ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73 രൂപയുമായി. ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ കോഴിക്കോട് 81.93 രൂപ നൽകണം. ഡീസലിനാകട്ടെ 75.42 രൂപയും. രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീണ്ടും വില വർധിപ്പിക്കാൻ തുടങ്ങിയത്. നാലു ദിവസംകൊണ്ട് പെട്രോളിന് 40.07 പൈസയും ഡീസലിന് 79 പൈസയും വർധിച്ചു. പെട്രോൾ വില സെപ്റ്റംബർ 22 മുതലും ഡീസൽ വില ഒക്ടോബർ രണ്ടു മുതലും വർധിപ്പിക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു. 15 ദിവസത്തെ ശരാശരി വില കണക്കാക്കിയാണ് രാജ്യത്ത് ദിവസംതോറും പെട്രോൾ, ഡീസൽ വിലകൾ പുതുക്കുന്നത്. ഭരണതലത്തിലെ ഇടപെടലില്ലാതെ 40 ദിവസം വില സ്ഥിരമായി നിലനിർത്താൻ കഴിയില്ലെന്നാണ് ഈരംഗത്തുള്ളവർ പറയുന്നത്. ബിഹാർ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുമാകാം വില വർധിപ്പിക്കാതിരുന്നതിന് കാരണം. Petrol, diesel prices rise for 4th straight day

from money rss https://bit.ly/2IRmYKl
via IFTTT

ബിഎസ്എന്‍എല്‍ 4ജിക്ക് ഇനിയുമേറെ കാത്തിരിക്കേണ്ടിവരും: ആഗോള ടെണ്ടറിന് അനുമതി നല്‍കിയില്ല

രാജ്യത്തെ കമ്പനികളിൽനിന്നുള്ള സാങ്കേതികവിദ്യയും ഉപകരണങ്ങളും പ്രയോജനപ്പെടുത്തി 4ജി സേവനം നൽകണമെന്ന് ബിഎസ്എൻഎലിനോട് ടെലികോം വകുപ്പിന്റെ ടെക്നിക്കൽ കമ്മിറ്റി നിർദേശിച്ചു. ബിഎസ്എൻഎലിന്റെ 4ജി ടെണ്ടറിന്റെ നിബന്ധനകൾ തീരുമാനിക്കാൻ രൂപീകരിച്ച സമിതിയാണ് രാജ്യത്തെ നിർമാതാക്കളെമാത്രം ഉൾപ്പെടുത്തി സംവിധാനമൊരുക്കിയാൽ മതിയെന്ന തീരുമാനമെടുത്തത്. മെയ്ക്ക് ഇൻ ഇന്ത്യ നയം ലംഘിച്ചുവെന്ന് രാജ്യത്തെ കമ്പനികൾ പരാതി നൽകിയതിനെതുടർന്ന് നേരത്തെയുള്ള ടെണ്ടർ ബിഎസ്എൻഎൽ റദ്ദാക്കിയിരുന്നു. ഇതേതുടർന്നാണ് ടെക്നിക്കൽ സമിതിയുടെ തീരുമാനപ്രകാരം പുതിയ ടെണ്ടറിൽ തീരുമാനമെടുക്കാൻ നിർദേശമുണ്ടായത്. അതേസമയം, ടെലികോം വകുപ്പിന്റെ നിർദേശം കരാർ നടപടികൾ വൈകിപ്പിക്കുമെന്നാണ് വിമർശനമുയരുന്നത്. ടെണ്ടർ റദ്ദാക്കിയതിലൂടെ രാജ്യത്ത് 4ജി സേവനം നൽകാൻ ആറുമാസത്തിലധികം കാലതമാസം വരുത്തിയതിന് സർക്കാർ മതിയായ നഷ്ടപരിഹാരം നൽകണമെന്ന ബിഎസ്എൻഎലിന്റെ വാദവും സമിതി നിരസിച്ചു. പുതിയ സാഹചര്യത്തിൽ ഇന്ത്യയിൽ നിർമിച്ച ഉത്പന്നമെന്നതിന് നിർവചനംനൽകണമെന്നും ബിഎസ്എൻഎൽ ആവശ്യപ്പെട്ടിട്ടുണ്ട്. തേജസ് നെറ്റ് വർക്ക്, ടെക് മഹീന്ദ്ര, സി-ഡോട്ട്, വിഎൻഎൽ, എച്ച്എഫ്സിഎൽ തുടങ്ങിയ രാജ്യത്തെ ടെലികോം നിർമാതാക്കൾക്ക് ഗുണകരമാകുന്നതാണ് തീരുമാനം. അതേസമയം, നേരത്തെ ബിഎസ്എൻഎലിന് ഉത്പന്നങ്ങൾ വിതരണംചെയ്തിരുന്ന എറിക്സൺ, നോക്കിയ, സെഡ്ടിഇ തുടങ്ങിയ ആഗോള കമ്പനികൾക്ക് തീരുമാനം തിരിച്ചടിയാകുകയുംചെയ്യും.

from money rss https://bit.ly/3nM24Lk
via IFTTT