121

Powered By Blogger

Thursday 30 April 2020

ഏപ്രില്‍മാസത്തില്‍ മാരുതി രാജ്യത്ത് ഒരൊറ്റവാഹനംപോലും വിറ്റില്ല

ന്യൂഡൽഹി: ഏപ്രിൽമാസത്തിൽ മാരുതി സുസുകി രാജ്യത്ത് ഒരൊറ്റവാഹനംപോലും വിറ്റില്ല. കോവിഡ്മൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിലാണിത്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്മൂലംസർക്കാർ നിർദേശം പാലിച്ച് നിർമാണപ്രവർത്തനങ്ങൾ നിർത്തിവെച്ചതിനെതുടർന്നാണിതെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, മുന്ദ്ര പോർട്ട് വഴി 632 വാഹനങ്ങൾ കയറ്റിയയച്ചതായി കമ്പനി അറിയിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ഇത്. സർക്കാരിന്റെ അനുമതി ലഭിച്ചതിനെതുടർന്ന് ഗുരുഗ്രാമിലെ മാനേസർ പ്ലാന്റിൽ ഒറ്റഷിഫ്റ്റിൽ പ്രവർത്തനം തുടങ്ങിയതായി കമ്പനി അറിയിച്ചു. 4,696 ജീവനക്കാരാണ് അവിടെമാത്രം ജോലി ചെയ്യുന്നത്. മാർച്ചിൽ 92,540 വാഹനങ്ങളാണ് മാരുതി നിർമിച്ചത്. കഴിഞ്ഞവർഷം മാർച്ചിലാകട്ടെ 1,36,201 യുണിറ്റുകളും.

from money rss https://bit.ly/2xlkDBo
via IFTTT

കോവിഡ്: ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ഇന്ത്യയില്‍നിന്നെന്ന് ആമസോണ്‍

ബെംഗളുരു: ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണിന് കോവഡ് കാലത്ത് അടിതെറ്റിയത് ഇന്ത്യയിൽ. ലോക്ക്ഡൗൺമൂലം രാജ്യത്തൊട്ടാകെ ഇ-കൊമേഴ്സ് കമ്പനികൾ സ്മാർട്ട്ഫോൺ തുടങ്ങിയ ജനപ്രിയ ഉത്പന്നങ്ങളുടെ വിൽപന നിർത്താൻ നിർബന്ധിതരായിരുന്നു. ഈകാലയളവിൽ അവശ്യവസ്തുക്കളും പലചരക്കു സാധാനങ്ങളുമാണ് വിൽക്കാൻ അനുമതി ലഭിച്ചത്. അതുകൊണ്ടുതന്നെ ലോകവ്യാപകമായുള്ള വ്യാപാരത്തിൽ ഇന്ത്യയിലാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടതെന്ന് കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ ബ്രിയാൻ ടി ഒൽസാവസ്കി പറയുന്നു. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത രീതിയിലാണ് കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചത്. ഞായറാഴ്ച അവസാനിക്കുന്ന 40 ദിവസം നീണ്ടുനിന്ന ലോക്ക്ഡൗണിൽ ഫ്ളിപ്കാർട്ട്, ആമസോൺ ഉൾപ്പടെയുള്ള ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്കെല്ലാം അവശ്യവസ്തുക്കൾ വിൽക്കാൻമാത്രമെ അനുമതി നൽകിയിരുന്നുള്ളൂ. അതിനിടയിൽ വിലക്ക് നീക്കിയെങ്കിലും സമ്മർദത്തെതുടർന്ന് പിൻവലിക്കുകയായിരുന്നു. ആഗോള വ്യാപകമായി കമ്പനിയുടെ ലാഭത്തിൽ 29ശതമാനം ഇടിവുണ്ടായി. കലണ്ടർവർഷത്തെ ആദ്യപാദത്തിൽ 2.54 ബില്യൺ ഡോളറാണ് കമ്പനിയുടെ വരുമാനം. കഴിഞ്ഞവർഷം ഇതേപാദത്തിൽ 3.56 ബില്യൺ ഡോളറായിരുന്ന സ്ഥാനത്താണിത്.

from money rss https://bit.ly/3aQwN36
via IFTTT

മഹാരാഷ്ട്ര ദിനം: ഓഹരി വിപണിക്ക് അവധി

മുംബൈ: മെയ് ഒന്നിന് വെള്ളിയാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കുന്നില്ല. മഹാരാഷ്ട്ര ദിനം പ്രമാണിച്ചാണ് ഓഹരി വിപണിക്ക് അവധി. ലോഹം, ബുള്ളിയൻ ഉൾപ്പടെയുള്ള ഉത്പന്ന മൊത്തവിപണിക്കും അവധി ബാധകമാണ്. ഫോറക്സ്, കമ്മോഡിറ്റി ഫ്യൂച്ചേഴസും പ്രവർത്തിക്കുന്നില്ല. തുടർച്ചയായി നാലാമത്തെ ദിവസവും മികച്ച നേട്ടമുണ്ടാക്കിയാണ് വ്യാഴാഴ്ച ഓഹരി സൂചികകൾ ക്ലോസ് ചെയ്തത്. സെൻസെക്സ് 997 പോയന്റും നിഫ്റ്റി 306 പോയന്റുമാണ് നേട്ടമുണ്ടാക്കിയത്.

from money rss https://bit.ly/2yWFifC
via IFTTT

കോവിഡ് സാമ്പത്തിക പാക്കേജ് വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമലാ സീതാരാമൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും. ഇതിന് മുന്നോടിയായി ധനമന്ത്രി വ്യാഴാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പാവപ്പെട്ടവർക്കു സൗജന്യ ഭക്ഷണം, അക്കൗണ്ടിലേക്ക്നേരിട്ട് പണം നൽകൽ, പാചകവാതക സിലിൻഡർ, പ്രോവിഡന്റ് ഫണ്ട് വിഹിതം പിൻവലിക്കൽ, കുറഞ്ഞ വേതനക്കാരുടെ രണ്ടുമാസത്തെ വിഹിതമടക്കൽ, തുടങ്ങി വിവിധ വിഭാഗങ്ങളിലായി 1.76 ലക്ഷം കോടിയുടെ സഹായം മാർച്ച് 26-ന് നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ദുർബല വിഭാഗങ്ങളെ ലക്ഷ്യംവെച്ചുള്ള സഹായം പ്രഖ്യാപിക്കൽ മാത്രമായിരുന്നു അവ. വിവിധ മേഖലകൾക്കുള്ള പ്രത്യേക പാക്കേജ് പിന്നീട് പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി അന്നു പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ വിവിധ സമിതികൾ രൂപവത്കരിച്ചിരുന്നു.

from money rss https://bit.ly/3aNONLm
via IFTTT

മൂന്നു മാസം: ജിയോയുടെ ലാഭം 2,331 കോടി

കൊച്ചി: ടെലികോം കമ്പനിയായ റിലയൻസ് ജിയോയുടെ അറ്റാദായം 2020 ജനുവരി-മാർച്ച് പാദത്തിൽ 2,331 കോടി രൂപയായി കുതിച്ചുയർന്നു. അതായത്, പ്രതിദിനം ശരാശരി 25.90 കോടി രൂപ. മുൻ വർഷം ഇതേ കാലയളവിലേതിനെ അപേക്ഷിച്ച് 177.5 ശതമാനം വളർച്ച. വരുമാനമാകട്ടെ, 26.6 ശതമാനം വർധിച്ച് 14,835 കോടി രൂപയായി. ഫെയ്സ്ബുക്കുമായുള്ള പങ്കാളിത്തത്തിലൂടെ ജിയോ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.

from money rss https://bit.ly/2YhTsCK
via IFTTT

ഇന്ധന വില്പനയിലെ ഇടിവ്: സർക്കാരിന്റെ വരുമാന നഷ്ടം 40,000 കോടി കടന്നേക്കും

മുംബൈ: കോവിഡ് തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ഡൗൺ വഴി രാജ്യത്ത് പെട്രോൾ-ഡീസൽ-വിമാന ഇന്ധന വില്പന കുറഞ്ഞതിലൂടെ സർക്കാരിനുണ്ടായ നികുതി നഷ്ടം 40,000 കോടി രൂപ കടന്നേക്കും. ഏപ്രിലിൽ പെട്രോൾ -ഡീസൽ ഉപഭോഗത്തിൽ 80 ശതമാനത്തിൻറെയും വിമാന ഇന്ധന ഉപഭോഗത്തിൽ 90 ശതമാനത്തിൻറെയും കുറവുണ്ടായി. മാർച്ചിൽ പെട്രോളിന് 16.4 ശതമാനത്തിൻറെയും ഡീസലിന് 24.2 ശതമാനത്തിൻറെയും വിമാന ഇന്ധനത്തിൽ 32.4 ശതമാനത്തിൻറെയും ഉപഭോഗ ഇടിവുണ്ടായിരുന്നു. ഏപ്രിലിലെ മാത്രം നികുതി നഷ്ടം 40,000 കോടി കടക്കുമെന്നാണ് കെയർ റേറ്റിങ് കണക്കാക്കിയിരിക്കുന്നത്. അതായത് ദിവസം ശരാശരി 1,300 കോടി രൂപ. ലോകത്ത് എണ്ണ ഉപഭോഗത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. ഏതാണ്ട് 85 ശതമാനവും ഇറക്കുമതി ചെയ്യുന്നു. ഇത്തരം സാഹചര്യത്തിൽ ആഗോളതലത്തിൽ അസംസ്കൃത എണ്ണവില കൂപ്പുകുത്തിയത് രാജ്യത്തിന് ഗുണകരമാകേണ്ടതാണ്. കറൻറ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും വിദേശ നാണ്യം പുറത്തേക്ക് പോകുന്നതുമെല്ലാം നിയന്ത്രിക്കാൻ ഇത് സഹായകമാകുമായിരുന്നു. എന്നാൽ ഉപഭോഗം കുറഞ്ഞത് ഈ നേട്ടങ്ങളെല്ലാം ഇല്ലാതാക്കി.

from money rss https://bit.ly/2KQKGUo
via IFTTT

ഇന്ത്യയിലെ ഏറ്റവും വലിയ അവകാശ ഓഹരി വില്പനയുമായി റിലയൻസ്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് അവകാശ ഓഹരി വില്പനയിലൂടെ സമാഹരിക്കുന്നത് 53,125 കോടി രൂപ. ഇന്ത്യൻ ഓഹരി ചരിത്രത്തിലെ ഏറ്റവും വലിയ അവകാശ ഓഹരി വില്പനയായിരിക്കും ഇത്. 1:15 അനുപാതത്തിലാണ് അവകാശ ഓഹരികൾ ലഭ്യമാക്കുന്നത്. അതായത്, നിലവിൽ റിലയൻസിന്റെ 15 ഓഹരികൾ കൈവശമുള്ളവർക്ക് ഒന്നുവീതം അവകാശ ഓഹരി സ്വന്തമാക്കാം. 1,257 രൂപ നിരക്കിലാണ് ഇത്. അതായത്, നിലവിലെ ഓഹരി വിലയെക്കാൾ 14 ശതമാനം കുറഞ്ഞ വിലയ്ക്ക്. പ്രൊമോട്ടർമാരായ മുകേഷ് അംബാനി കുടുംബവും ഓഹരികൾ വാങ്ങാൻ രംഗത്തുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. കടബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അവകാശ ഓഹരി വില്പനയിലൂടെ മൂലധന സമാഹരണം നടത്തുന്നത്. 2021 മാർച്ചോടെ കടരഹിത കമ്പനിയായി മാറുകയാണ് ലക്ഷ്യം. റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം 2020 ജനുവരി-മാർച്ച് പാദത്തിൽ 38.7 ശതമാനം ഇടിഞ്ഞ് 6,348 കോടി രൂപയായി. ഊർജം, പെട്രോകെമിക്കൽ ബിസിനസുകളിലെ മോശം പ്രകടനമാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം ഇടിയാൻ കാരണം. 2019 ജനുവരി-മാർച്ച് പാദത്തിൽ 10,362 കോടിയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം.

from money rss https://bit.ly/2VPTe41
via IFTTT

ആത്മവിശ്വാസത്തോടെ വിപണി: സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 997 പോയന്റ് നേട്ടത്തില്‍

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 997.46 പോയന്റ് നേട്ടത്തിൽ 33717.62ലും നിഫ്റ്റി 306.55 പോയന്റ് ഉയർന്ന് 9859.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1316 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1084 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, യുപിഎൽ, ഒഎൻജിസി, വേദാന്ത, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, ഇൻഡസിന്റ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഫാർമ ഒഴികെയുള്ള സൂചികകൾ മികച്ച നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ ഉയർന്നു. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകൾക്ക് തുണയായത്. കോവിഡ് പ്രതിരോധത്തിനുള്ള ആദ്യ ട്രയൽ ഫലംകണ്ടുതുടങ്ങിയതാണ് വിപണിയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/35gDPga
via IFTTT

'കൊടുങ്കാറ്റിന്റെ മുനമ്പ്'; ആഫ്രിക്കന്‍ വന്‍കര അവസാനിക്കുന്നത് ഇവിടെയാണ്

തലേന്നത്തെ കേപ് ടൗണ്‍ നഗര പ്രദക്ഷിണത്തിന്റെ ക്ഷീണത്തിന്റെ ചെറിയ ആലസ്യത്തോടെയാണ് എഴുന്നേറ്റത്. എങ്കിലും പെട്ടെന്ന് തന്നെ ഉഷാറായി, കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിക്കിമാനിയയില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളുമായി പരിചയപ്പെടാനുള്ള അവസരമാണ് സതേണ്‍ സണ്‍ കേപ് സണ്‍ ഹോട്ടലിന്റെ പ്ലീനറി ഹാളില്‍ നടക്കുന്ന ഹാപ്പി ഔര്‍. കേപ് സണ്‍ ഹോട്ടലിലെ ആറ് കോണ്‍ഫ്രന്‍സ് ഹാളുകളിലായാണ് വിക്കിമാനിയ നടക്കുന്നത്. ഓരോ കോണ്‍ഫ്രന്‍സ് ഹാളിനും 2012 മുതല്‍ വിക്കിമാനിയ നടന്ന ലോകത്തെ പ്രധാനപ്പെട്ട നഗരങ്ങളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. 2012ല്‍ വിക്കിമാനിയ നടന്ന അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സി, 2013ല്‍ വിക്കിമാനിയ കോണ്‍ഫ്രന്‍സിന് സാക്ഷ്യം വഹിച്ച ഹോങ്കോങ്, 2014ല്‍ വിക്കിമാനിയ അരങ്ങേറിയ ലണ്ടന്‍, 2015ല്‍ വിക്കിമാനിയ കോണ്‍ഫ്രന്‍സ് നടന്ന മെക്സിക്കൊ സിറ്റി, 2016ല്‍ വിക്കിമാനിയക്ക് വേദിയായ ഇറ്റലിയിലെ ഇസിനൊ ലാറിയൊ, 2017ല്‍ വിക്കിമാനിയ കോണ്‍ഫ്രന്‍സ് നടന്ന കാനഡയിലെ മോണ്‍ഡ്രീല്‍ എന്നീ നഗരങ്ങളുടെ പേരുകളാണ് ഹോട്ടലിലെ കോണ്‍ഫ്രന്‍സ് ഹാളുകള്‍ക്ക് നല്‍കിയിരിക്കുന്നത്. മോണ്‍ഡ്രീല്‍, മെക്സിക്കൊ സിറ്റി എന്നീ കോണ്‍ഫ്രന്‍സ് ഹാളുകളിലായിട്ടാണ് പ്ലീനറി ഹാള്‍ സജ്ജീകരിച്ചിരുന്നത്. ഈ രണ്ടു ഹാളുകളിലുമായി 650 ആളുകളെ ഉള്‍ക്കൊള്ളും. വിക്കിമാനിയയില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളില്‍ പലരും ഹോഴ്സ് ഡി ഓവ്രെയും (ഭക്ഷണത്തിന്റെ തുടക്കത്തില്‍ വിശപ്പകറ്റാന്‍ വിളമ്പുന്ന രുചികരമായ ചെറിയോരു വിഭവം), ശീതള പാനിയങ്ങളും കൂടാതെ വിവിധ ഇനം വൈനുകളും ബിയറുകളും എല്ലാം അകത്താക്കി വളരെ വൈകിയാണ് പ്ലീനറി ഹാള്‍ വിട്ടത്.

ഇനി അടുത്ത രണ്ടു ദിവസം പ്രീ കോണ്‍ഫ്രന്‍സ് പരിപാടികളാണ് നടക്കുന്നത്. പ്രീകോണ്‍ഫ്രന്‍സില്‍ പ്രധാനമായും 'ഹാക്കത്തോണ്‍', 'ലേണിങ് ഡേ' (വര്‍ക്ക് ഷോപ്പുകള്‍), സോഷ്യല്‍ മീഡിയ ട്രൈനിങ്, സിനിമ പ്രദര്‍ശനം എന്നിവയാണ് നടക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ മണ്ടേല: ലോങ് വാക്ക് ടു ഫ്രീഡം എന്ന സിനിമയാണ് പ്രദര്‍ശനത്തിനുള്ളത്. പ്രീ-കോണ്‍ഫ്രന്‍സ് ഇവന്റുകള്‍ സതേണ്‍ സണ്‍ കേപ് സണ്‍ ഹോട്ടലിന് പുറമെ, ഇതിന് സമീപത്തുള്ള സണ്‍ സ്‌ക്വയര്‍ ഹോട്ടലിലെ നാലു കോണ്‍ഫ്രന്‍സ് ഹാളിലുകളിലുമായാണ് സജ്ജീകരിച്ചിരിക്കുന്നത്. വിവരസാങ്കേതിക രംഗത്തെ പുതിയ പ്രവണതകളും ആശയങ്ങളും സാങ്കേതിക വിവരങ്ങളും പങ്കു വെക്കാനും കൈമാറാനും സംഘടിപ്പിക്കുന്ന സംഗമമാണ് ഹാക്കത്തോണ്‍. 'ഹാക്കത്തോണ്‍' എന്ന വാക്ക് 'ഹാക്ക്', 'മാരത്തണ്‍' എന്നീ പദങ്ങളുടെ ഒരു പോര്‍ട്ട്മാന്റോ (രണ്ടു വാക്കുകളുടെ അര്‍ത്ഥം ഒന്നിച്ചു കിട്ടത്തക്കവിധത്തില്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ വാക്ക്) ആണ്.


ഇന്ന് നടക്കുന്ന ഹാക്കത്തോണിലും ലേണിങ് ഡേ ക്ലാസുകളിലും പരമാവധി പങ്കെടുക്കണമെന്ന് തീരുമാനിച്ചിരുന്നു. അതിനായി രാവിലെ തന്നെ ഉണര്‍ന്ന് ഫ്രഷായി ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി സതേണ്‍ സണ്‍ ഹോട്ടലിന്റെ ഗ്രൗണ്ടില്‍ ഫ്ളോറിലുള്ള കാന്റീനിലേക്ക് പതിനൊന്നാം നിലയിലുള്ള (കേപ് ടൗണിലെ പ്രസിദ്ധമായ ടേബിള്‍ മൗണ്ടേന്റെ ഉയരത്തിലാണ് എന്റെ റൂം സ്ഥിതി ചെയ്യുന്നത്) റൂമില്‍ നിന്ന് ഞാനെത്തിയത്. വിഭവ സമൃദ്ധമായ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടെയാണ് സ്വീഡനില്‍ നിന്നെത്തിയ സുഹൃത്തും സജീവ വിക്കിപീഡിയ ഉപയോക്താവുമായ ഡോ. നേത ഹുസൈനെയും അന്‍വര്‍ ഹിഷാമിനെയും കണ്ടത്. അവര്‍ പ്രീ-കോണ്‍ഫ്രന്‍സ് ഒഴിവാക്കി ചരിത്ര പ്രസിദ്ധമായ കേപ് ഓഫ് ഗുഡ് ഹോപ്പ് - ശുഭ പ്രതീക്ഷാ മുനമ്പ്- കാണാന്‍ പോകാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുകയാണ്. ഒരു ടാക്സി വിളിച്ച് ശുഭ പ്രതീക്ഷാ മുനമ്പും കേപ് ടൗണിലെ ഹാര്‍ബറും എല്ലാം ചുറ്റിക്കറങ്ങാനുള്ള പ്ലാനുകളാണ് അവര്‍ ചെയ്തിരിക്കുന്നത്. അവരുടെ കൂടെ, ആസര്‍ബൈജാനിലെ ബാകുവില്‍ നിന്നെത്തിയ ഇല്‍ദാര്‍ അസിമോവുമുണ്ട്. ഇല്‍ദാര്‍ കേപ്ടൗണ്‍ വിമാനത്താവളത്തില്‍ നിന്ന് തന്നെ ഇവരുമായി ചങ്ങാത്തത്തിലായതാണ്. അതിനാല്‍ തന്നെ ഇവര്‍ നേരത്തെ തന്നെ പദ്ധതികള്‍ എല്ലാം ഒരു വിധം ആസൂത്രണം ചെയ്തിട്ടുണ്ടായിരുന്നു. കൂട്ടിന് ഒരാളെ കൂടി കൂട്ടി നാലു പേര്‍ക്ക് ഒരു ടാക്സി വിളിച്ച് പോകാനുള്ള പദ്ധതിയാണ്, ഒരാളെ കൂട്ടാനുള്ള അവസാന ശ്രമത്തിലാണ് എന്നെ കണ്ടു മുട്ടിയത്. ഞാന്‍ ആണെങ്കില്‍ ഇന്നത്തെ ഹാക്കത്തോണില്‍ പങ്കെടുക്കാനുള്ള മൂഡിലായതിനാലും കഴിഞ്ഞ ദിവസങ്ങളിലെ നഗര പ്രദക്ഷിണത്തിന്റെ ക്ഷീണവും കാരണം ഇവരോട് ഒപ്പം കൂടാന്‍ ആദ്യമൊന്ന് അല്‍പം മടി കാണിച്ചു, എന്നാല്‍, മൂവര്‍ സംഘത്തിന്റെ പ്രലോഭനത്തില്‍ വീണ് പ്രീ-കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാതെ ശുഭ പ്രതീക്ഷാ മുനമ്പിലേക്ക് പോകാമെന്ന് തന്നെ തീരുമാനിക്കുകയായിരുന്നു.

ഞങ്ങള്‍ താമസിക്കുന്ന സതേണ്‍ സണ്‍ ഹോട്ടലിന്റെ മുന്‍വശത്ത് തന്നെ യാത്രക്കാരെയും പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്ന ഒരു സൗത്ത് ആഫ്രിക്കകാരനായ ടാക്സിക്കാരനുമായി സംസാരിച്ച് യാത്രക്കാര്യങ്ങള്‍ തീരുമാനമാക്കി. ടയോട്ടയുടെ കൊറോള കാറില്‍ ഗുഡ് ഹോപ്പ് മുനമ്പ് വരെ പോയി തിരിച്ച് കൊണ്ടു വരാനുള്ള വാടകയും പറഞ്ഞുറപ്പിച്ചു. രാവിലെ 10 മണിയോടെ ഞങ്ങള്‍ യാത്ര തിരിച്ചു. ഇല്‍ദാറിനെ ഡ്രൈവര്‍ക്ക് സമീപത്തുള്ള മുന്‍ സീറ്റിലും ഞങ്ങള്‍ മൂന്നു പേരും പിറകിലും ഇരുന്നായിരുന്നു യാത്ര. ഹോട്ടലില്‍ നിന്നും 70 കിലോ മീറ്ററോളം ദൂരമുണ്ട്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ മുനമ്പിലേക്ക്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഒരു അറ്റമാണിത്.


നഗരത്തിലെ പ്രധാന സ്ഥലങ്ങള്‍ എല്ലാം ചുറ്റിയാണ് ഞങ്ങള്‍ ശുഭ പ്രതീക്ഷാ മുനമ്പിലേക്ക് പോകുന്നത്. പ്രകൃതിയും സൗത്ത് ആഫ്രിക്കന്‍ ജനതയും വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന, നല്ല സുന്ദരമായ പെയിന്റിങ്ങുകള്‍ പോലെ തോന്നിക്കുന്ന നഗരത്തിലെ പ്രധാന ബീച്ചുകളും മലയോര പ്രദേശങ്ങളിലും എല്ലാം നിര്‍ത്തിയാണ് ഞങ്ങളുടെ യാത്ര. പതിനൊന്നര മണിയോടെ കേപ് ടൗണ്‍ ബേ ഹാര്‍ബര്‍ മാര്‍ക്കറ്റില്‍ എത്തി, അവിടെ ഞങ്ങള്‍ എത്തുമ്പോള്‍ സമ്മേളന പ്രതിനിധികളായ മറ്റു കുറച്ചു പേര്‍ ഞങ്ങള്‍ക്ക് മുന്‍പെ അവിടെ എത്തിയിരുന്നു. ഹാര്‍ബര്‍ നിറയെ നിരവധി മത്സ്യ ബന്ധന ബോട്ടുകള്‍ നങ്കൂരമിട്ടിരിക്കുന്നു. നിറയെ നീര്‍നായകള്‍ ( സീല്‍ എന്ന സമുദ്ര ജീവി) കൊണ്ട സമ്പന്നമാണ് കേപ്ടൗണ്‍ ഹാര്‍ബര്‍. ഇവകള്‍ക്ക് ഭക്ഷണം ഇട്ട് കൊടുത്ത് അവയെ കൊണ്ട് അഭ്യാസ പ്രകടനങ്ങള്‍ കാണിപ്പിച്ചും ഇവകളെ കരയിലേക്ക് കയറ്റി തീറ്റ നല്‍കിയും സഞ്ചാരികളെ ഹരം പിടിപ്പിച്ച് ഡോളര്‍ സമ്പാദിക്കുന്ന ഹാര്‍ബര്‍ തൊഴിലാളികളെയും ഇവിടെ കാണാനായി.

കുന്നും മലകളും പാറക്കെട്ടുകളും ജലാശയങ്ങളും നിറഞ്ഞതാണ് കേപ് ടൗണിന്റെ കാഴ്ചകള്‍,, പര്‍വ്വതങ്ങളുടെ ഓരങ്ങളിലൂടെ പ്രകൃതിയെ ചൂഷണം ചെയ്യാതെ സുന്ദരമായി നിര്‍മ്മിച്ച നിരത്തുകള്‍ താണ്ടിയാണ് ഞങ്ങളെയും കൊണ്ട് കാറ് നീങ്ങുന്നത്. കേപ് ടൗണിന്റെ ഓരോ പ്രദേശവും കാന്‍വാസില്‍ തീര്‍ത്ത ഓരോ സുന്ദരമായ പെയിന്റിങ്ങുകളാണെന്നെ തോന്നൂ. യാത്രക്കിടയില്‍ ഒട്ടക പക്ഷികളെ വളര്‍ത്തുന്ന ഫാമുകളും സുന്ദരമായ ജലാശയങ്ങളും എല്ലാം ഇറങ്ങി കണ്ടു കൊണ്ടാണ് യാത്ര തുടരുന്നത്.


വൈകുന്നേരം മൂന്ന് മണിയോടെയാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ അങ്ങേയറ്റമായ ശുഭ പ്രതീക്ഷാ മുനമ്പില്‍ എത്തിയത്. റിസെര്‍വ്ഡ് ഏരിയയിലേക്ക് കടക്കണമെങ്കില്‍ ടിക്കറ്റ് എടുക്കണം. പ്രവേശന കവാടത്തിലെ ടിക്കറ്റ് കൗണ്ടറില്‍ രണ്ടു കിലോ മീറ്ററോളം യാത്ര ചെയ്ത് വേണം ദ ടിപ്പ് ഓഫ് ആഫ്രിക്ക എന്ന് അറിയപ്പെടുന്ന കേപ് പോയിന്റില്‍ എത്താന്‍. അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് തള്ളി നില്‍ക്കുന്ന ആഫ്രിക്കന്‍ ഭൂപ്രദേശത്തിന്റെ മുനമ്പ്. ആഫ്രിക്കന്‍ വന്‍കര ഇവിടെയാണ് അവസാനിക്കുന്നത്. 

1488ല്‍ പോര്‍ച്ചുഗീസ് നാവികനായ ബര്‍ത്തലോമിയോ ഡയസ് ആണ് ആദ്യമായി ഈ മുനമ്പില്‍ എത്തിയതെന്നാണ് കരുതപ്പെടുന്നത്. കൊടുങ്കാറ്റിന്റെ മുനമ്പ് എന്നാണ് അദ്ദേഹം ഈ പ്രദേശത്തിന് നാമകരണം ചെയ്തിരുന്നത്. പിന്നീട് പോര്‍ച്ചുഗീസ് നാവികനായ ജോണ്‍ രണ്ടാമന്‍ ആണ് ഈ പ്രദേശത്തെ പ്രതീക്ഷാ മുനമ്പ് (Cape of Good Hope) എന്ന് വിളിച്ചത്. ഡയസിന്റെ പേരിലാണ് ഇവിടത്തെ ബീച്ച് അറിയപ്പെടുന്നത്-ഡയസ് ബീച്ച്. മരം കൊണ്ട് നിര്‍മ്മിച്ച ഒരു ഫലകത്തില്‍ കേപ് ഓഫ് ഗുഡ് ഹോപ്പ് , ദി മോസ്റ്റ് സൗത്ത് വെസ്റ്റേണ്‍ പോയിന്റ് ഓഫ് ദ ആഫ്രിക്കന്‍ കോണ്ടിനന്റെന്ന് ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഈ പ്രദേശം സ്ഥിതി ചെയ്യുന്ന അക്ഷാംശവും രേഖാംശവും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് സമീപത്ത് നിന്ന് കൊണ്ട് സഞ്ചാരികള്‍ ഊയം കാത്തിരുന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. ഫലകത്തിന് സമീപം ആളൊഴിഞ്ഞ ഊയം നോക്കി ഞങ്ങളും പടം പിടിച്ചു.


സമീപത്തെ പര്‍വ്വതത്തിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ലൈറ്റ് ഹൗസിന് സമീപത്ത് എത്തിയാല്‍ കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നീലയും പച്ചയും കലര്‍ന്ന സമുദ്രം പരന്ന് കിടക്കുന്നത് ആസ്വദിക്കാനാവും. മലയുടെ ഏറ്റവും ഉയരത്തില്‍ ഒരു ടെലസ്‌കോപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദുരം രേഖപ്പെടുത്തിയ മരത്തിന്റെ തൂണില്‍ സ്ഥാപിച്ച ഒരു ദിശാ ഫലകവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ന്യുയോര്‍ക്ക് (12541 കിലോ മീറ്റര്‍), ലണ്ടന്‍ (9623 കിലോ മീറ്റര്‍), അംസ്റ്റര്‍ഡാം (9635 കിലോ മീറ്റര്‍), റിയോ ഡി ജനീറൊ (6055 കിലോ മീറ്റര്‍), സിഡ്നി (11642 കിലോ മീറ്റര്‍) എന്നിവിടങ്ങളിലേക്കുള്ള ചൂണ്ടു പലകകളാണ് സ്ഥാപിച്ചിരിക്കുന്നത്.

കേപ് പോയിന്റിന് മുകളിലുള്ള ലൈറ്റ് ഹൗസിന് സമീപത്തേക്ക് കാല്‍നടയായൊ കേബിള്‍ കാറുമാതൃകയിലുള്ള ( ഫ്യൂണിക്കുലാര്‍ - കമ്പിത്തീവണ്ടി) വഴിയൊ മാത്രമെ എത്തിച്ചേരാനാവു. തോമസ് ടി ടക്കര്‍ - ഫ്ളൈയിങ് ഡച്ച്മാന്‍ എന്ന് എഴുതിയ ഈ വാഹനം, പ്രത്യേക തരം സിംഗിള്‍ ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നത്. നാല്‍പ്പത് യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ഇവ മൂന്ന് മിനിറ്റ് കൊണ്ട കേപ് പോയിന്റിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് അപ്പര്‍ ലൈറ്റ് ഹൗസിന് സമീപമുള്ള സ്റ്റേഷനില്‍ എത്തും. ഈ രണ്ട് സ്റ്റേഷനുകള്‍ മാത്രമെ ഇതിനുള്ളു. എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് ഫ്യൂണിക്കുലാര്‍ സര്‍വ്വീസ് നടത്തുന്നത്. ഫ്യൂണിക്കുലാറില്‍ റിട്ടേണ്‍ ട്രിപ്പിന് (താഴെ നിന്ന് യാത്ര പുറപ്പെട്ട് മുകളില്‍ പോയി തിരിച്ചു വരുന്നതിന്) മുതിര്‍ന്നവര്‍ക്ക് 55 റാന്‍ഡും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും 23 റാന്‍ഡുമാണ് ഈടാക്കുന്നത്. ആറു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്. ആഫ്രിക്കയിലെ ഇത്തരത്തിലുള്ള ആദ്യത്തെ വാണിജ്യ ഫ്യൂണിക്കുലാര്‍ റെയില്‍വേയായിരുന്നു ഇത്, പൂര്‍ണമായും ദക്ഷിണാഫ്രിക്കന്‍ വിഭവങ്ങള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 1996 ഡിസംബര്‍ വരെ ഈ റൂട്ടില്‍ ഡീസല്‍ ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. അതിന് ശേഷമാണ് ഫ്യുണിക്കുലാറുകള്‍ സ്ഥാപിച്ചത്. 2010 ജൂണിലാണ് ഇവ അവസാനമായി പുതിക്കിയത്.



 

ഞങ്ങള്‍ ഫ്യുണിക്കുലാര്‍ ഉപയോഗിക്കാതെ അപ്പര്‍ ലൈറ്റ്ഹൗസ് വരെ കാല്‍നടയായി തന്നെ പോകാന്‍ തീരുമാനിച്ചു. കാല്‍നടയായി ഇത്രയും ദൂരം പോയി വരാന്‍ ഒന്നര മണിക്കൂര്‍ എടുക്കുമെന്ന് യാത്ര പുറപ്പെടുന്ന പോയിന്റില്‍ ഒരു സൂചന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഏതായാലും വളഞ്ഞ് പുളഞ്ഞ ഒറ്റയടി പാതകളും പാറക്കെട്ടുകളും ചാടിക്കയറി ഞങ്ങള്‍ അപ്പര്‍ ലൈറ്റ് ഹൗസിന് സമീപം വരെ എത്തി. കേപ് പോയിന്റിലെ ഈ വിളക്കുമാടം (അപ്പര്‍ ലൈറ്റ് ഹൗസ്) സൗത്ത് ആഫ്രിക്കന്‍ തീരത്തെ ഏറ്റവും ശക്തമായതാണെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ പരിധി 63 കിലോ മീറ്ററാണ്. ഓരോ മൂന്നു സെക്കന്റിലും 10 ദശലക്ഷം കാന്‍ഡല്‍ പവര്‍ (സി.പി) പ്രകാശം പരത്തുന്ന മൂന്ന് ഫ്ലാഷ് ലൈറ്റുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ വിളക്കുമാടം. 1850കളുടെ അവസാനത്തിലാണ് ഇവിടെ ആദ്യത്തെ വിളക്കുമാടം സ്ഥാപിച്ചത്. സമുദ്ര നിരപ്പില്‍ നിന്നും 249 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയുടെ തീരത്തെ എല്ലാ വിളക്കുമാടങ്ങളുടെയും കേന്ദ്രീകൃത നിരീക്ഷണ കേന്ദ്രമായാണ് ഇത് ഉപയോഗിക്കുന്നത്.

സൗത്ത് ആഫ്രിക്കയുടെ അഭിമാന കേന്ദ്രമായി തല ഉയര്‍ത്തി നില്‍ക്കുന്ന അപ്പര്‍ ലൈറ്റ് ഹൗസ് ഇറങ്ങി ഞങ്ങള്‍ ദക്ഷിണാഫ്രിക്കയിലെ പടിഞ്ഞാറന്‍ കേപ് പ്രവിശ്യയിലെ സൈമണ്‍സ് ടൗണിനടുത്തുള്ള ബോള്‍ഡേഴ്സ് ബീച്ചിലേക്ക് യാത്രയായി. ആഫ്രിക്കന്‍ പെന്‍ഗ്വിനുകളുടെ ഒരു കോളനിയാണ് ഈ ബീച്ച്.

തുടരും... 





കേപ് ടൗണ്‍ യാത്രയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കാം

ആദ്യ ഭാഗം - 

രണ്ടാം ഭാഗം - 

മൂന്നാം ഭാഗം -





* This article was originally published here

ഒരു വാട്‌സാപ്പ് അക്കൗണ്ട് വ്യത്യസ്ത ഡിവൈസുകളില്‍ ഉപയോഗിക്കാം

ഒരു വാട്സാപ്പ് അക്കൗണ്ട് വ്യത്യസ്ത ഡിവൈസുകളിൽ ഉപയോഗിക്കാനുള്ള സൗകര്യം ഉടനെ അവതരിപ്പിച്ചേക്കും. ഒന്നിലധികം മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ എന്നിവയിൽ ഉപയോഗിക്കാനുള്ള സൗകര്യമണാണ് തയ്യാറാകുന്നത്. ഒരുമൊബൈലിൽ നിലവിൽ വാട്ട്സാപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അതേ അക്കൗണ്ട് ലോഗൗട്ട് ചെയ്യാതെതന്നെ മറ്റ് ഉപകരണങ്ങളിലും ഉപയോഗിക്കാൻ ഇതോടെ കഴിയും. വാട്സാപ്പ് അവതരിപ്പിച്ച അന്നുമുതൽ ഒരുഅക്കൗണ്ട് ഒരു മൊബൈലിൽമാത്രമെ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. Screenshot shows log in page for a new device(WABetaInfo) വാട്സാപ്പ് വെബ് സപ്പോർട്ടുകൂടി പിന്നീട് ആരംഭിച്ചു. വാട്സാപ്പ് അക്കൗണ്ടുള്ള മൊബൈൽ വെബ്സൈറ്റിലെ ക്യുആർ കോഡുമായി ബന്ധിപ്പിച്ചാണ് ഇത് സാധ്യമായിരുന്നത്. വ്യത്യസ്ത മൊബൈലുകളിൽ ഉപയോഗിക്കുന്നതിന് ലോഗിൻ സൗകര്യത്തോടെയാകും പുതിയ ഫീച്ചർ അവതരിപ്പിക്കുക. എന്നാൽ ഇതുസംബന്ധിച്ച് വാട്സാപ്പിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.

from money rss https://bit.ly/2VTzBIB
via IFTTT

രൂപയുടെ മൂല്യം പഴയ പ്രതാപത്തിലേയ്ക്ക്; ഡോളറിനെതിരെ 74 നിലവാരത്തിലെത്തി

ഓഹരി സൂചികകൾ മികച്ച നേട്ടമുണ്ടാക്കിയതും ഡോളറിന്റെ തളർച്ചുയം രൂപയുടെ മൂല്യമുയർത്തി. മൂല്യം 74 പൈസ ഉയർന്ന് 74.93 നിലവാരത്തിലെത്തി. രാവിലെ 75.16 നിലവാരത്തിലായിരുന്നു തുടക്കമെങ്കിലും പിന്നീട് മൂല്യം വീണ്ടും ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 75.67 നിലവാരത്തിലായിരുന്നു ക്ലോസിങ്. കോവിഡിനെതിരെ റെംഡസിവിർ ഫലപ്രദമാണെന്ന് കണ്ടെത്തിയതോടെ ആഗോള വ്യാപകമായി സൂചികകൾ നേട്ടമുണ്ടാക്കി. വ്യാഴാഴ്ച സെൻസെക്സ് 1000 പോയന്റാണ് കുതിച്ചത്. മൂലധന വിപണിയിൽ വിദേശ നിക്ഷേപകർ ഓഹരികൾ വാങ്ങുന്നതിന് കാര്യമായ താൽപര്യം പ്രകടിപ്പിച്ചു. അതുവരെ ഓഹരികൾ വിറ്റൊഴിഞ്ഞിരുന്നവർ ബുധനാഴ്ചമാത്രം 722.08 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.

from money rss https://bit.ly/2VNe0kU
via IFTTT

വീണ്ടും പ്രതിദിനം 2 ജി.ബി സൗജന്യ ഡാറ്റയുമായി ജിയോ

റിലയൻസ് ജിയോ വീണ്ടും പ്രതിദിനം രണ്ടു ജി.ബി ഡാറ്റ സൗജന്യമായി നൽകുന്നു. മെയ് രണ്ടുവരെ നാലുദിവസത്തേയ്ക്കാണ് സൗജന്യ ഡാറ്റ നൽകുന്നത്. രാജ്യത്തെ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കായിരിക്കും ജിയോ ഡാറ്റ പാക്കെന്നപേരിൽ രണ്ട് ജിബി പ്രതിദിനം സൗജന്യമായി ലഭിക്കുക. കമ്പനി ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ലെങ്കിലും ട്വിറ്ററിലും മറ്റും സൗജന്യ ഡാറ്റ ലഭിച്ചതായി പലരും പറയുന്നുണ്ട്. ഇതാദ്യമായമല്ല ജിയോ സൗജന്യ ഡാറ്റ ഉപഭോക്താക്കൾക്ക് നൽകുന്നത്. നിലവിലുള്ള ഡാറ്റ കഴിയുമ്പോഴാണ് കൂടുതലായി ലഭിച്ച 2 ജി.ബിയിൽനിന്ന് ഉപയോഗിക്കുക. അതേസമയം, നേരത്തെ നൽകിയ സൗജന്യ ഡാറ്റ പലർക്കും ലഭിച്ചിരുന്നില്ല. All Jio Users ...Jio Provides 2GB / Day Data Pack Till May 1😎🔥🔥 Jio Users Check Your Data Balance....Masss uhhhh Ambani 🔥🔥 Retweet 🔄: #Master @actorvijay pic.twitter.com/KfpDmV3RQe — கத்தி (எ) கதிரேசன் 😎🔥 (@Master_Mahiii) April 28, 2020

from money rss https://bit.ly/3bROjFt
via IFTTT

ക്രഡിറ്റ് റിസ്‌ക് ഫണ്ടുകളില്‍നിന്ന് മൂന്നുദിവസംകൊണ്ട് നിക്ഷേപകര്‍ പിന്‍വലിച്ചത് 8,408 കോടി

ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ ഉയർന്ന ആദായം നൽകിവരുന്ന ക്രഡിറ്റ് റിസ്ക് ഫണ്ടുകളുടെ മൊത്തം ആസ്തിയിൽ മൂന്നുദിവസംകൊണ്ട് അഞ്ചിലൊരുഭാഗം നഷ്ടമായി. മൂന്നുദിവസംകൊണ്ട് 8,408 കോടി രൂപയാണ് നിക്ഷേപകർ പിൻവലിച്ചത്. ഏപ്രിൽ 23ലെ കണക്കുപ്രകാരം 48,576 കോടിയുണ്ടായിരുന്ന നിക്ഷേപം ഏപ്രിൽ 28 ആയപ്പോഴേയ്ക്കും 39,510 കോടി രൂപയായി കുറഞ്ഞു. ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകൾ വിപണിയിൽനിന്ന് പിൻവലിച്ചതിനെതുടർന്നാണ് ക്രഡിറ്റ് റിസ്ക് ഫണ്ടുകളിൽനിന്ന് വൻതോതിൽ നിക്ഷേപം പിൻവലിക്കപ്പെട്ടത്. രാജ്യമൊട്ടാകെ അടച്ചിട്ടതുമുതൽ ഈ ഫണ്ടുകളിൽനിന്ന് നിക്ഷേപം വൻതോതിൽ പിൻവലിക്കാൻ തുടങ്ങിയിരുന്നു. 2019 ഏപ്രിൽ മാസത്തെ കണക്കുപ്രകാരം 79,640 കോടി രൂപയായിരുന്നു ക്രഡിറ്റ് റിസ്ക് ഫണ്ടുകൾ കൈകാര്യം ചെയ്തിരുന്ന മൊത്തം ആസ്തി. 2020 മാർച്ചിൽ രാജ്യമൊട്ടാകെ അടച്ചിട്ടതായി പ്രഖ്യാപനം വന്നതോടെ ആസ്തി 55,380 കോടിയായി കുറഞ്ഞു. ഡെറ്റ് ഫണ്ടുകളുടെ മൊത്തം ആസ്തി 11.48 ലക്ഷം കോടിയാണ്. ഇതിൽ അഞ്ച് ശതമാനത്തോളമാണ് ക്രഡിറ്റ് റിസ്ക് ഫണ്ടുകളുടെ വിഹിതം. സാധാരണ ഡെറ്റ് ഫണ്ടുകളേക്കാൾ ഉയർന്ന ആദായം നൽകുന്നവയാണ് ക്രഡിറ്റ് റിസ്ക് ഫണ്ടുകൾ. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ താഴ്ന്ന റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. അതിനാൽതന്നെ ഉയർന്ന ആദായം പ്രതീക്ഷിക്കാമെങ്കിലും നഷ്ടസാധ്യതയും കൂടുതലാണ്.

from money rss https://bit.ly/3aPdib5
via IFTTT

Wednesday 29 April 2020

വാഹനം ഓടിക്കുന്നതിനനുസരിച്ച് ഇന്‍ഷുറന്‍സ് പ്രീമിയം നല്‍കിയാല്‍മതി

വാഹനം ഓടിക്കുന്നതിനനുസരിച്ച് ഇൻഷുറൻസ് അടച്ചാൽമതി. അതായത് എത്രകിലോമീറ്റർ നിങ്ങൾ വാഹനം ഓടിച്ചു അതിനനുസരിച്ച് പ്രീമിയം നിശ്ചയിക്കുന്ന രീതിയാണ് വരുന്നത്. ഭാരതി എഎക്സ്എ ജനറൽ ഇൻഷുറൻസാണ് പുതിയ വാഹന പോളിസിയുമായി ആദ്യം രംഗത്തുവരുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം കമ്പനി പ്രഖ്യാപനം നടത്തി. ഒരുവർഷം എത്രകിലോമീറ്റർ വാഹനം ഓടിച്ചെന്ന് ഉടമ പറയുന്നതിനനുസരിച്ചാണ് പ്രീമിയം നിശ്ചയിക്കുക. 2,500, 5000, 7500 കിലോമീറ്റർ എന്നിങ്ങനെയാണ് സ്ലാബ് നിശ്ചയിച്ചിട്ടുള്ളത്. പോളിസിബസാർഡോട്ട്കോമുമായി സഹകരിച്ചാണ് ഭാരതി എഎക്സ്എ പുതിയ ഉത്പന്നവുമായി രംഗത്തെത്തിയിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണംവർധിച്ചതിനാലാണ് വാഹന ഇൻഷുറൻസ് മേഖലയിൽ ഇത് നടപ്പാക്കുന്നതെന്ന് ഭാരതി എഎക്സ്എ ജനറൽ എംഡിയും സിഇഒയുമായ സഞ്ജീവ് ശ്രീനവാസൻ പറഞ്ഞു. ഒന്നിൽകൂടുതൽ വാഹനമുള്ളവർക്കും വാഹനം അധികം ഉപയോഗിക്കാത്തവർക്കും പുതിയ പോളിസി ഗുണംചെയ്യും.

from money rss https://bit.ly/2Yki1Pw
via IFTTT

നാലാം ദിവസവും നേട്ടം: സെന്‍സെക്‌സ് 793 പോയന്റ് ഉയര്‍ന്നു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണി നേട്ടത്തിൽ. സെൻസെക്സ് 793 പോയന്റ് നേട്ടത്തിൽ 33504ലിലും നിഫ്റ്റി 225 പോയന്റ് ഉയർന്ന് 9778ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നേട്ടമാണ് ഓഹരി സൂചികകൾക്ക് തുണയായത്. റെംഡെസിവിറിന് കോവിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്ന കണ്ടെത്തൽ വിപണിയിൽ ആത്മവിശ്വാസം പകർന്നു. ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, വേദാന്ത, എംആൻഡ്എം, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി, ലോഹം, ടെക് തുടങ്ങിയ സൂചികകളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒന്നരശതമാനത്തിലേറെ ഉയർന്നു.

from money rss https://bit.ly/2VQEKkt
via IFTTT

കോവിഡിനു ശേഷമുള്ള സാധ്യതകളിൽ ഇന്ത്യക്ക്‌ കൂടുതൽ നേട്ടം

കൊച്ചി: കോവിഡാനന്തര കാലത്ത് ലോകത്തിന് മാറ്റങ്ങൾ സംഭവിക്കുമ്പോൾ ഇന്ത്യക്ക് കൂടുതൽ നേട്ടങ്ങൾ കൊയ്യാനാകുമെന്ന് ഇന്ത്യൻ നയതന്ത്രജ്ഞൻ ഡോ. ദീപക് വോറ. കേരള മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ലീഡർ ടോക്സ് വെബ് പരിപാടിയിൽ 'ചൈനീസ് വൈറസ് കൈകാര്യം ചെയ്ത് ഇന്ത്യ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയ്ക്ക് വലിയ ക്ഷീണം സംഭവിക്കുമെങ്കിലും സാവകാശത്തിൽ മേഖലയിലെ വളർച്ച വീണ്ടെടുക്കാനാകും. എന്നാൽ, ആഗോളവത്കരണം, അന്താരാഷ്ട്ര വ്യാപാരം, വിതരണ ശൃംഖലകൾ, മാംസ വ്യാപാരം, എണ്ണ-വാതക മേഖല, അന്ധവിശ്വാസം, ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്ര സഭ, പാശ്ചാത്യ മേൽക്കോയ്മ, ചൈന, പണം കൊടുത്തുള്ള വാങ്ങൽ- വിൽക്കലുകൾ, ബഹുരാഷ്ട്ര കുത്തകകൾ തുടങ്ങി പലതും തകരുകയോ തകർച്ചയെ നേരിടുകയോ ചെയ്യും. അതിനു പകരമായി പുതിയ മേഖലകൾക്കുള്ള സാധ്യതകളാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദന മേഖല, ദേശീയത, രോഗപ്രതിരോധ സംവിധാനം, സ്വാശ്രയത്വം, തോട്ടംമേഖല, പുനരുപയോഗ ഊർജം, ശാസ്ത്രം, മേഖലാതല ഗ്രൂപ്പുകൾ, പുതിയ ലോകക്രമം, ഇന്ത്യ, ഓൺലൈൻ ധനകാര്യ രംഗം, ഡിജിറ്റൽ കൈമാറ്റം, ചെറുകിട-ഇടത്തരം സംരംഭങ്ങൾ തുടങ്ങിയവയ്ക്കാണ് സാധ്യതകൾ വർധിക്കുന്നതെന്നും ദീപക് വോറ ചൂണ്ടിക്കാട്ടി. കേരള മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ജിബു പോൾ, സീനിയർ വൈസ് പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ, പ്രോഗ്രാം ചെയർ എസ്. രാജ്മോഹൻ നായർ, ജോയിന്റ് സെക്രട്ടറി ജോൺസൺ മാത്യു എന്നിവർ നേതൃത്വം നൽകി.

from money rss https://bit.ly/35iarGl
via IFTTT

മൊബൈൽ റീചാർജിലൂടെ അധിക വരുമാനത്തിന് അവസരം

കൊച്ചി: വോഡഫോൺ - ഐഡിയ റീചാർജിലൂടെ അധിക വരുമാനം നേടാൻ അവസരമൊരുക്കി പേടിഎം. മൊബൈൽ റീചാർജ് കടകൾ, പലചരക്ക് സ്റ്റോറുകൾ, പാൽ ബൂത്തുകൾ, ഫാർമസികൾ തുടങ്ങിയവയ്ക്കും വ്യക്തികൾക്കും അവരുടെ ഔട്ട്ലെറ്റുകളിൽ വോഡഫോൺ - ഐഡിയ പ്രീ പെയ്ഡ് മൊബൈൽ റീചാർജ് സൗകര്യമൊരുക്കി അധിക വരുമാനം നേടാനാണ് അവസരമൊരുക്കിയിരിക്കുന്നത്. 'റീചാർജ് സാത്തി' എന്ന പരിപാടിയിലൂടെയാണ് ഇത്. പേടിഎം ആപ്പ് ഡൗൺലോഡ് ചെയ്ത് വോഡഫോൺ - ഐഡിയ നമ്പറുകളുടെ റീചാർജ് ആരംഭിക്കാം. ആദ്യത്തെ അഞ്ച് റീചാർജ് കഴിയുമ്പോൾ ഉപഭോക്താവിന് 40 രൂപ കാഷ്ബാക്ക് ലഭിക്കുന്നു. തുടർന്ന് 100 രൂപയ്ക്കു മുകളിലുള്ള എല്ലാ റീചാർജിനും നാലു ശതമാനം കാഷ്ബാക്ക് ലഭിക്കും.

from money rss https://bit.ly/3cVGfU0
via IFTTT

യു.എസ്. കമ്പനികൾ ചൈന വിടുമ്പോൾ ഇന്ത്യ ബദൽ നിക്ഷേപ കേന്ദ്രമാകും

കൊച്ചി: ചൈനയിൽ ബിസിനസ് ചെയ്യുന്ന യു.എസ്. കമ്പനികൾക്ക് ബദൽ നിക്ഷേപ കേന്ദ്രമായി വളർന്നുവരാൻ ഇന്ത്യക്ക് അവസരം. അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ്-ഇന്ത്യ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യത്ത് പ്രവർത്തിക്കുന്ന വൻകിട യു.എസ്. കമ്പനികളുടെ പ്രതിനിധികളും യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ചേർന്ന് നടത്തിയ ചർച്ചയിലാണ് ഇത്തരമൊരു അഭിപ്രായം ഉയർന്നുവന്നത്. ചൈനയിൽനിന്ന് കൂടുമാറ്റത്തിന് ആഗ്രഹിക്കുന്ന യു.എസ്. കമ്പനികൾക്ക് ബിസിനസ് ചെയ്യുന്നതിനുള്ള മികച്ചയിടമായി ഇന്ത്യ മാറും. നിലവിൽ ചൈനയിൽ പ്രവർത്തിക്കുന്ന മിക്ക വ്യവസായങ്ങളുടെയും ഇഷ്ട കേന്ദ്രമായി വളരെ വേഗത്തിൽ വളരാൻ ഇന്ത്യക്ക് കഴിയുമെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൂണ്ടിക്കാട്ടി. രാജ്യത്ത് ബിസിനസ് ആരംഭിക്കുന്നതിനായി അമേരിക്കൻ കമ്പനികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്ന് യു.എസ്. കമ്പനികളുടെ പ്രതിനിധികൾ നിർദേശിച്ചു. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിന്റെ സ്ട്രാറ്റജിയോട് ചേർന്നു നിൽക്കുന്ന നീക്കമാണിതെന്നും യോഗം വിലയിരുത്തി. ചൈനയ്ക്കു പുറത്തുപോകുന്ന കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്നതിന് സംസ്ഥാനതലത്തിൽ ആസൂത്രിതമായൊരു സ്ട്രാറ്റജി ഉണ്ടായിരിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. അതിനിടെ, ചൈന വിടുന്ന 100 യു.എസ്. കമ്പനികൾ ഉത്തർപ്രദേശിൽ നിക്ഷേപം നടത്തുന്നതിന് ഒരുങ്ങുന്നതായി യു.പി. ചെറുകിട വ്യവസായ മന്ത്രി സിദ്ധാർത്ഥ് നാഥ് സിങ് അറിയിച്ചു.

from money rss https://bit.ly/2zJ7TWe
via IFTTT

വിപണിയില്‍ ഉണര്‍വ്: സെന്‍സെക്‌സ് 605 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയിൽ തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ആഗോള വ്യാപകമായി ഓഹരി വിപണി തിരിച്ചുകയറുന്നതിന്റെ സൂചനകൾ പ്രകടമായതും അസംസ്കൃത എണ്ണവിലയിൽ വർധനവുണ്ടായതുമാണ് വിപണിയ്ക്ക് തുണയായത്. സെൻസെക്സ് 605.64 പോയന്റ് നേട്ടത്തിൽ 32,720.16ലും നിഫ്റ്റി 155.25 പോയന്റ് ഉയർന്ന് 9536.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1395 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 962 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ തുടങ്ങിയ സുചികകൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാ്പ സൂചികകളും നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക്, എംആൻഡ്എം, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, എസ്ബിഐ, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഒഎൻജിസി, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. നെസ് ലെ, ഇൻഡസിന്റ് ബാങ്ക്, ടാറ്റാൻ കമ്പനി, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

from money rss https://bit.ly/35fJ2EX
via IFTTT

കോവിഡ് 19ന് ഫലപ്രദം: ഫാവിപിരാവിര്‍ നിര്‍മിക്കാന്‍ സ്‌ട്രൈഡ്‌സ് ഫാര്‍മയ്ക്ക് അനുമതി

ന്യൂഡൽഹി: കോവിഡ് ചികിത്സയിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയ ആന്റി വൈറൽ മരുന്നായ ഫാവിപിരാവിർ നിർമിക്കാൻ സ്ട്രൈഡ്സ് ഫാർമയ്ക്ക് അനുമതി. ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്നു നിർമാണ കമ്പനിയായ സ്ട്രൈഡ്സ് ഫാർമ നിർമിച്ചുവരുന്ന മരുന്ന് ജിസിസിയിലുൾപ്പെട്ട മൂന്ന് ഗൾഫ് രാജ്യങ്ങളിലേയ്ക്ക് കയറ്റുമതിചെയ്യുന്നുണ്ട്. എന്നാൽ ജിസിസിയിൽ ഉൾപ്പെട്ട ഏതൊക്കെ രാജ്യങ്ങളിലേയ്ക്കാണ് മരുന്ന്അയയ്ക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയില്ല. ഗൾഫ് രാജ്യങ്ങളിൽ കോവിഡ്-19ന്റെ ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിച്ചുവരുന്നുണ്ട്. മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൂടുതൽ പഠനം നടത്തുന്നതിനും രാജ്യത്ത് ഉപയോഗിക്കുന്നതിനും ഡ്രഗ് കൺട്രോളർ അനുമതി നൽകിയതായി സ്ട്രൈഡ്സ് ഫാർമ പറയുന്നു. ജപ്പാനിലെ ടയോമ കെമിക്കലാണ് ഫാവിപിരാവിർ ആദ്യമായി വികസിപ്പിച്ചത്. ജലദോഷപ്പനിക്കുവേണ്ടി ഉപയോഗിച്ചുവരുന്ന മരുന്ന് കഴിഞ്ഞവർഷം ജനറിക് വിഭാഗത്തിലേയ്ക്ക് മാറിയിരുന്നു. വാർത്ത പുറത്തുവന്നതിനെതുടർന്ന് സ്ട്രൈഡ്സ് ഫാർമ സയൻസിന്റെ ഓഹരി വില 15ശതമാനം കുതിച്ച് 432 രൂപയായി.

from money rss https://bit.ly/3f5QNCe
via IFTTT

മൂഡീസ് ഇന്ത്യയുടെ വളർച്ചാ അനുമാനം 0.2 ശതമാനമായി കുറച്ചു

കൊച്ചി: മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് നടപ്പു വർഷത്തെ ഇന്ത്യയുടെ വളർച്ച അനുമാനം 0.2 ശതമാനമായി കുറച്ചു. അതേസമയം, 2021-ൽ 6.2 ശതമാനം വളർച്ച നേടാൻ രാജ്യത്തിന് കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മാർച്ചിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യ ഈ വർഷം 2.5 ശതമാനം വളർച്ച നേടുമെന്നായിരുന്നു മൂഡീസിന്റെ നിഗമനം.

from money rss https://bit.ly/3f12cmG
via IFTTT

'വിമോചന സമരത്തിന്റെ നെറികേട് അഭിമാനമായി കൊണ്ടു നടക്കുന്നവര്‍ ഉത്തരവ് കത്തിക്കും കോടതിവിധിയില്‍ ആഹ്ലാദം കൊള്ളും, അത്ഭുതമില്ല'

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിന് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നവരോടുള്ള എതിര്‍പ്പ് വ്യക്തമാക്കി സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍. ഈ നാട്ടിലെ ഓരോത്തരും തങ്ങളുടെ സമ്പാദ്യത്തിലെ ഒരംശം സഹജീവികള്‍ക്കായി മാറ്റിവെയ്ക്കുന്ന ഈ സാഹചര്യത്തില്‍,ഏതുവിധവും കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിനു തുരങ്കം വെയ്ക്കാന്‍ നോക്കുന്നത് നല്ല രാഷ്ട്രീയമല്ലമല്ലെന്നാണ് ഉണ്ണികൃഷ്ണന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിക്കുന്നത്. അങ്ങേയറ്റം സാമ്പത്തിക ഞെരുക്കമുണ്ടായപ്പോള്‍, ആറു ദിവസത്തെ ശമ്പളം കടം ചോദിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഇതിനെതിരേ കോടതിയില്‍ പോയവരെ ഉമ്മന്‍ ചാണ്ടിയെ പോലെയുള്ള നേതാക്കള്‍ പറഞ്ഞു പിന്തിരിപ്പിക്കുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, കോടതിവിധിയില്‍ അനല്‍പ്പമായ ആഹ്ലാദം പ്രകടിപ്പിക്കുകയാണവര്‍ ചെയ്തതെന്നും ഉണ്ണികൃഷ്ണന്‍ കുറ്റപ്പെടുത്തുന്നു. വിമോചന സമരത്തിന്റെ നെറികേട് അഭിമാനമായി സിരകളില്‍ കൊണ്ടു നടക്കുന്നവര്‍ ഉത്തരവ് കത്തിക്കുകയും കോടതിവിധിയില്‍ ആഹ്ലാദം കൊള്ളുകയും ചെയ്യുമെന്നും അതില്‍ അത്ഭുതമില്ലെന്നും പരിഹസിക്കുന്നുമുണ്ട് ബി. ഉണ്ണികൃഷ്ണന്‍. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

പ്രതിമാസം ആറു ദിവസത്തെ ശമ്പളം അഞ്ചു മാസത്തേക്ക് പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനു സ്റ്റേ. ഇതിനു മുമ്പ് ഈ ഉത്തരവ് ചില അദ്ധ്യാപകര്‍ കത്തിച്ചു. കോടതിയുടെ ഉത്തരവ് സര്‍ക്കാരിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്നാണ് പ്രതിപക്ഷം പറയുന്നത്. സര്‍ക്കാര്‍ ഉത്തരവിന്റെ നിയമപരമായ സാധുത മാത്രമാണ് കോടതി പരിശോധിച്ചത്. അതിന്റെ ധാര്‍മ്മികവും മനുഷ്യത്വപരവുമായ സൂചനകളിലേക്ക് കടക്കുന്നതില്‍ കോടതിക്ക് പരിമിതികളുണ്ടാവാം. സത്യത്തില്‍, അങ്ങേയറ്റം സാമ്പത്തിക ഞെരുക്കമുണ്ടായപ്പോള്‍, ആറു ദിവസത്തെ ശമ്പളം കടം ചോദിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ കോടതിയില്‍ പോയവരെ, ശ്രീ. ഉമ്മന്‍ ചാണ്ടിയെ പോലെയുള്ള നേതാക്കള്‍ പറഞ്ഞു പിന്തിരിപ്പിക്കുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, കോടതിവിധിയില്‍ അനല്‍പ്പമായ ആഹ്ലാദം പ്രകടിപ്പിക്കുകയാണവര്‍ ചെയ്തത്. ഈ നാട്ടിലെ ഓരോത്തരും തങ്ങളുടെ സമ്പാദ്യത്തിലെ ഒരംശം സഹജീവികള്‍ക്കായി മാറ്റിവെയ്ക്കുന്ന ഈ സാഹചര്യത്തില്‍,ഏതുവിധവും കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിനു തുരങ്കം വെയ്ക്കാന്‍ നോക്കുന്നത് നല്ല രാഷ്ട്രീയമല്ല.

കാരൂരിന്റെ 'പൊതിച്ചോറി'ല്‍ ഒരദ്ധ്യാപകനുണ്ട്; വിദ്യാര്‍ത്ഥിയുടെ പൊതിച്ചോറു കട്ടു തിന്ന് വിശപ്പടക്കുന്ന ഒരദ്ധ്യാപകന്‍. അയാളില്‍ നിന്ന് , ഏറ്റവും മികച്ച ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്ന ഒരു വര്‍ഗ്ഗമായി അദ്ധ്യാപകര്‍ മാറിയ ചരിത്രം നന്ദിപൂര്‍വ്വം ഓര്‍ക്കേണ്ടത് മുണ്ടശ്ശേരി മാഷ് എന്ന വിദ്യാഭ്യാസ മന്ത്രിയേയും ഇ എം എസ് എന്ന മുഖ്യമന്ത്രിയേയുമാണ്. സ്വകാര്യ മാനേജ്‌മെന്റുകളുടെ ചൂഷണത്തില്‍ നിന്ന് അദ്ധ്യാപകരെ മോചിപ്പിച്ചത്, ആ ഭരണകര്‍ത്താക്കള്‍ ഒപ്പിട്ട വിപ്ലവകരമായ സര്‍ക്കാര്‍ ഉത്തരവുകളാണ്. അന്ന്, ആ സര്‍ക്കാര്‍ വിദ്യാഭ്യാസബില്ല് അവതരിപ്പിച്ചതിനെ തുടര്‍ന്നാണല്ലൊ വിമോചനസമരമുണ്ടായത്. ആ സമരത്തിന്റെ നെറികേട് അഭിമാനമായി സിരകളില്‍ കൊണ്ടു നടക്കുന്നവര്‍ , ഉത്തരവ് കത്തിക്കും. കോടതിവിധിയില്‍ ആഹ്ലാദം കൊള്ളും. അത്ഭുതമില്ല 



* This article was originally published here

Tuesday 28 April 2020

ഇപിഎഫില്‍നിന്ന് പണം പിന്‍വലിച്ചത് 8.2 ലക്ഷം ജീവനക്കാര്‍; തുകയാകട്ടെ 3,243.17 കോടിയും

ന്യൂഡൽഹി: കോവിഡ് ലോക്ക്ഡൗൺമൂലം ഇപിഎഫിൽനിന്ന് ജീവനക്കാർ പിൻവലിച്ചത് 3,243.17 കോടി രൂപ. 8.2 ലക്ഷം വരിക്കാരാണ് പണം പിൻവലിക്കുന്നതിന് അപേക്ഷ നൽകിയത്. തൊഴിൽമന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ഇപിഎഫ്ഒ ഇതിനകം 12.91 ലക്ഷം ക്ലെയിമുകളാണ് തീർപ്പാക്കിയത്. കോവിഡ് ലോക്ക് ഡൗൺമൂലമുള്ള അപേക്ഷകൾ ഉൾപ്പടെയാണിതെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. ഇത്രയും അപേക്ഷകളിൽ 4,684.52 കോടി രൂപയാണ് വിതരണം ചെയ്തത്. പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജനപ്രകാരം പിൻവലിച്ചതുകയുൾപ്പടെയാണിത്. പിഎഫ് ട്രസ്റ്റുകൾവഴി അപേക്ഷിച്ച 79,743 പേർക്ക് 875.52 കോടി രൂപയാണ് വിതരണംചെയ്തത്. മുംബൈയിലെ ടാറ്റ കൺസൾട്ടൻസി സർവീസസ്, ഗുരുഗ്രാമിലെ എച്ച്സിഎൽ ടെക്നോളജീസ്, മുംബൈ പവായിയിലെ എച്ച്ഡിഎഫ്സി ബാങ്ക് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് പിഎഫ് ട്രസ്റ്റിനുകീഴിൽ ഏറ്റവുംകൂടുതൽ തുകനൽകിയത്. ഡെറാഡൂണിലെ ഒഎൻജിസി, നെയ് വേലി ലിഗ്നൈറ്റ്, ബിഎച്ച്ഇഎൽ എന്നീകമ്പനികളിൽനിന്നാണ് പൊതുമേഖലയിൽനിന്ന് കൂടുതൽ അപേക്ഷകൾ ലഭിച്ചത്.

from money rss https://bit.ly/2YeTZp1
via IFTTT

പാഠം 71: ഇപിഎഫില്‍നിന്ന് പണം പിന്‍വലിച്ചാല്‍ നഷ്ടമാകുക 34 ലക്ഷം

ജോലിയിൽനിന്ന് വിരമിക്കാൻ ഇനിയും 30വർഷം ബാക്കിയുണ്ടല്ലോയെന്നുകരുതിയാണ് ഈ അവസരം യദുമോഹൻ മുതലാക്കിയത്. ഇപിഎഫിൽനിന്ന് പണം പിൻവലിക്കാൻ സർക്കാർ അനുമതി നൽകിയതോടെ അയാൾ പരമാവധിതുക പിൻവലിച്ചു. അപേക്ഷ നൽകി ഒരാഴ്ചയ്ക്കുള്ളിൽ പണം ബാങ്കിലെത്തി. ലോക്ഡൗണിൽ തൽക്കാലത്തെയ്ക്കുള്ള ആവശ്യത്തിന് പണം ഉപയോഗിച്ചശേഷം ബാക്കിയുള്ളതുക സേവിങ്സ് ബാങ്കിലിട്ടു. ബാങ്ക് എഫ്ഡിയിലും റിക്കറിങ് ഡെപ്പോസിറ്റിലുമായി പണം ഉണ്ടായിരുന്നപ്പോഴാണ് യദു ഈ പണിയൊപ്പിച്ചത്. ലോക്ക്ഡൗണൊക്കെ തീരുമ്പോൾ ഈതുകകൂടിചേർത്ത് ഒരുകാറുവാങ്ങാനായിരുന്നു പരിപാടി. ഇതറിഞ്ഞ സാമ്പത്തിക വിദഗധനായ അദ്ദേഹത്തിന്റെ സൃഹൃത്ത് ഇപിഎഫ് നിക്ഷേപം പിൻവലിച്ച നടപടി ബുദ്ധിശൂന്യമായിപ്പോയെന്ന് പ്രതികരിച്ചു. എന്നാൽ അതൊന്നും അയാൾ കാര്യമായെടുത്തില്ല. ഇപ്പോൾ സ്വന്തമാക്കിയ ഒരു മൂന്നുലക്ഷത്തിന് ഭാവിയിൽ 34.67 ലക്ഷത്തിന്റെ വിലകൊടുക്കേണ്ടിവരുമെന്ന് കണക്കുകൂട്ടി സുഹൃത്ത് സമർഥിച്ചു. അതോടെ കാര്യത്തിന്റെ ഗൗരവം യദുവിന് പിടികിട്ടി. എങ്ങനെ ഈ നഷ്ടം? ജോലിയിൽനിന്ന് വിരമിക്കാൻ ഇനി 30വർഷം ബാക്കിയുണ്ടെന്ന് കരുതുക. ഇപിഎഫ് അക്കൗണ്ടിൽനിന്ന് ഒരു ലക്ഷം രൂപ പിൻവലിച്ചാൽ വിരമിക്കുന്ന സമയത്ത് ലഭിക്കുന്ന തുകയിൽ 11.55 ലക്ഷം രൂപയുടെ കുറവാണുണ്ടാകുക. നിലവിലുള്ള പലിശയായ 8.5ശതമാനംവെച്ചുള്ള കണക്കാണിത്. കാലവധിയെത്തുമ്പോൾ ലഭിക്കുന്നതുക പൂർണമായും ആദായനികുതി വിമുക്തമാണെന്നും മനസിലാക്കുക. ഓഹരി നിക്ഷേപത്തിനുപോലും നിലവിൽ ഇത്രയും നികുതിയിളവുകളില്ല. മൊത്തം പിൻവലിച്ചത് 1954 കോടി കോവിഡ് വ്യാപനത്തെതുടർന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽനിന്ന് ജീവനക്കാർ 1954 കോടി രൂപയാണ് പിൻവലിച്ചത്. അത്യാവശ്യകാര്യങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനാണ് പ്രതിസന്ധിഘട്ടത്തിൽ സർക്കാർ ഇതിന് അനുമതി നൽകിയത്. മൂന്നുമാസത്തെ ശമ്പളത്തിനുതുല്യമായ തുകയോ അല്ലെങ്കിൽ ഇപിഎഫ് അക്കൗണ്ടിലുള്ള ബാലൻസിന്റെ 75ശതമാനം തുകയോ ഏതാണ് കുറവ് അതാണ് പരമാവധി പിൻവലിക്കാൻ അനുവദിച്ചത്. 6.06 ലക്ഷം അപേക്ഷകളാണ് 15 ദിവസത്തിനുള്ളിൽ ഓൺലൈനിൽ ലഭിച്ചത്. പണം അത്യാവശ്യമില്ലാത്തവരും അവസരംകിട്ടിയപ്പോൾ മാന്യമായി പ്രയോജനപ്പെടുത്തിയെന്ന് ഇതിൽനിന്ന് വ്യക്തം. റിട്ടയർമെന്റ് നിക്ഷേപം പിൻവലിക്കരുത് വിരമിക്കുന്ന സമയത്ത് ശേഷിച്ചകാലം ജീവിക്കാൻ മാന്യമായതുക ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപിഎഫ് രാജ്യത്ത് നടപ്പാക്കിയത്. എംപ്ലോയീസ് പെൻഷൻ സ്കീമിൽനിന്നുലഭിക്കുന്ന നാമമാത്രമായ തുകകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് മനസിലാക്കുക. ശമ്പള വരുമാനക്കാരായ ജീവനക്കാർ പ്രതിമാസ ശമ്പളത്തിന്റെ 12 ശതമാനംതുകയാണ് ഇപിഎഫിലേയ്ക്ക് അടയ്ക്കുന്നത്. തൊഴിലുടമയും അതിന് തുല്യമായ വിഹിതം ജീവനക്കാരന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. ദീർഘകാലം നിക്ഷേപിക്കുന്നതുകൊണ്ട് കൂട്ടുപലിശയുടെ ഗുണം പരമാവധി നേട്ടമാക്കാൻ ഇപിഎഫ് നിക്ഷേപത്തിലൂടെ കഴിയും. ചെറിയ തുകപോലും ഇപിഎഫിൽനിന്ന് എപ്പോഴെങ്കിലും പിൻവലിച്ചാൽ ഭാവിയിൽ കനത്ത നഷ്ടമാണ് നിങ്ങൾക്കുണ്ടാക്കുക. നിലവിലെ സ്ഥിര നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന പലിശയാണ് കാലാകാലങ്ങളിൽ ഇപിഎഫിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 8.5ശതമാനമാണ് നിലവിലെ പലിശ. എത്രകൂടുതൽതുക പിൻവലിക്കുന്നു അതിനനുസരിച്ച് കാലാവധിയെത്തുമ്പോൾ ലഭിക്കുന്നതുകയിൽ കാര്യമായ കുറവുണ്ടാകും. ഉദാഹരണത്തിന് മൂന്നു ലക്ഷം രൂപയാണ് നിങ്ങൾ പിൻവലിച്ചതെന്നുകരുതുക. കാലാവധിയെത്തുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നതുകയിൽ 34.67 ലക്ഷം രൂപയുടെ കുറവാണുണ്ടാകുക. അവസാനത്തെ മാർഗം പണം ആവശ്യംവന്നാൽ ആദ്യംതന്നെ ഇപിഎഫിൽനിന്നും പിഎഫിൽനിന്നും പണംപിൻവലിക്കുന്നവാരാണ് പലരും. എന്നാൽ ഒരുകാര്യം മനസിലാക്കുക. മറ്റ് മാർഗങ്ങൾ ഇല്ലെങ്കിൽമാത്രമെ റിട്ടയർമെന്റ് ഫണ്ടിൽതൊടാവൂ. ആദായനികുതിയിളവുള്ളതൊകൊണ്ട് പരമാവധിതുക അതിൽ വളരാൻ അനുവദിക്കുക. അത്യാവശ്യഘട്ടംവന്നാൽ സ്ഥിര നിക്ഷേപ പദ്ധതികളിൽന്നോ ഡെറ്റ് ഫണ്ടുകളിൽനിന്നോ പണംപിൻവലിക്കുന്നതാണ് ഉചിതം. വായ്പയെടുത്താലും കുഴപ്പമില്ല. വേഗം അടച്ചുതീർത്താൽമതി. നഷ്ടത്തെ മറികടക്കാം മറ്റുമാർഗമില്ലാതെ പ്രതിസന്ധിഘട്ടത്തിലായ സാഹചര്യത്തിൽ ഇപിഎഫിൽനിന്ന് പണം പിൻവലിച്ചവർക്ക് കൂട്ടുപലിശയുടെ നേട്ടം തിരിച്ചുപിടിക്കാനും വഴിയുണ്ട്. പ്രതിസന്ധിയുടെ കാലംപിന്നിടുമ്പോൾ സമാന്തരമായി നിക്ഷേപംതുടങ്ങുകയാണ് അതിനുള്ളവഴി. ഉദാഹരണത്തിന് 30വർഷം വിരമിക്കാൻ ബാക്കിയുള്ളയാൾ മൂന്നു ലക്ഷം രൂപ ഇപിഎഫിൽനിന്ന് പിൻവലിച്ചാൽ 34 ലക്ഷത്തോളമാണ് കാലാവധിയെത്തുമ്പോൾ ലഭിക്കുന്നതുകയിൽ കുറവുവരികയെന്ന് മനസിലാക്കി. ഒരുവർഷത്തിനകം സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ കഴിഞ്ഞെന്നിരിക്കട്ടെ, പ്രതിമാസം 1000 രൂപ നീക്കിവെയ്ക്കാൻ തയ്യാറായാൽ നഷ്ടമായതിലും ഇരട്ടി തിരിച്ചുപിടിക്കാൻ സാധിക്കും. 1000രൂപ എസ്ഐപിയായി മികച്ച മ്യൂച്വൽ ഫണ്ടിൽ 29 വർഷം നിക്ഷേപിച്ചാൽ 35 ലക്ഷം രൂപ സമാഹരിക്കാൻ നിങ്ങൾക്കുകഴിയും. 12 ശതമാനം വാർഷിക ആദായപ്രകാരമാണിത്. 30 വർഷക്കാലം നീണ്ടുനിൽക്കുന്ന നിക്ഷേപമായതിനാൽ 15ശതമാനംവരെ ആദായം ഫണ്ടുകളിൽനിന്ന് ലഭിക്കാനും സാധ്യതയുണ്ട്. അങ്ങനെ ലഭിച്ചാൽ നിങ്ങളുടെ നിക്ഷേപം 70 ലക്ഷംരൂപയിലേറെയായി വളരും. നേട്ടത്തിന്റെ കണക്കിങ്ങനെ Fund 15 yr retyrn(%)** Return Since Launch(%)** SBI Focused Equity* 15.08 17.74% Canara Robeco Emerging Equities* 15.48 14.85 *എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് 2004 ഒക്ടോബർ 11നും കനാറ റൊബേകോ എമേർജിങ് ഫണ്ട് 2005 മാർച്ച് 11നുമാണ് പ്രവർത്തനം തുടങ്ങിയത്.ഫണ്ടുകളുടെ ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ ഒരുശതമാനംവരെ അധിക അദായം ലഭിക്കാൻ സാധ്യതയുണ്ട്. **ആദായം കണക്കാക്കിയ തിയതി: 2020 ഏപ്രിൽ 29. feedbacks to: antonycdavis@gmail.com പിൻകുറിപ്പ്:​വിപണി കുത്തനെ ഇടിഞ്ഞിരിക്കുന്ന സമയത്താണ് ഫണ്ടുകൾ ഇരട്ടഅക്ക ആദായം നൽകിയത്. ദീർഘകാലയളവിൽ മ്യൂച്വൽഫണ്ടിൽ എസ്ഐപി നിക്ഷേപം നടത്തിയാൽ നഷ്ടസാധ്യത കുറച്ച് പരമാവധി ആദായം ലഭിക്കാൻ സഹായിക്കുമെന്നതിന് തെളിവാണിത്.

from money rss https://bit.ly/3eZ0Dpf
via IFTTT

ജിയോയുടെ ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാനുകളുടെ വിശദാംശങ്ങളറിയാം

34 കോടി വരിക്കാരുമായി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ജിയോ ഇൻഫോകോം റിലയൻസ് ഇൻഡസ്ട്രീസിന്റെ സഹോദര സ്ഥാപനമാണ്. 2016ലാണ് 4ജി വിപ്ലവത്തിന് തുടക്കമിട്ട് രാജ്യത്തെ 22 ടെലികോം സർക്കിളുകളിൽ സാന്നിധ്യമറിയിച്ചത്. ജിയോയുടെ ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാനുകളും അവയുടെ നിരക്കുകളും അറിയാം.

from money rss https://bit.ly/2SiLG7H
via IFTTT

സെന്‍സെക്‌സില്‍ 209 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 209 പോയന്റ് നേട്ടത്തിൽ 32323ലും നിഫ്റ്റി 58 പോയന്റ് ഉയർന്ന് 9439ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 566 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 161 ഓഹരികൾ നഷ്ടത്തിലുമാണ്. 33 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെനേട്ടമാണ് ആഭ്യന്തര സൂചികകൾക്കും കരുത്തായത്. എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, സീ എന്റർടെയ്ൻമെന്റ്, ഗെയിൽ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിൻസർവ്, വേദാന്ത, ഹിൻഡാൽകോ, റിലയൻസ്, പവർഗ്രിഡ് കോർപ്, എൻടിപിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ടൈറ്റൻ കമ്പനി, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, ബിപിസിഎൽ, ഇൻഫോസിസ്, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, ഐടി, എഫ്എംസിജി, ലോഹം തുടങ്ങി മിക്കവാറും സൂചികകൾ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ്.

from money rss https://bit.ly/3eVeZqN
via IFTTT

അടച്ചിടല്‍ നീണ്ടാല്‍ സാമ്പത്തികാഘാതം മറികടക്കുന്നത് എളുപ്പമാവില്ലെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: ഭാഗിക ഇളവുനൽകിയാൽപ്പോലും മേയ് പകുതിവരെ അടച്ചിടൽ നീളുന്നത് സംസ്ഥാനത്തിന്റെ സാമ്പദ്വ്യവസ്ഥയിൽ കടുത്ത പ്രത്യാഘാതം ഉണ്ടാക്കും. 80,000 കോടി രൂപയാണ് ഏകദേശ നഷ്ടമെന്ന് സാമ്പത്തികവിദഗ്ധർ സൂചിപ്പിക്കുന്നു. സാമ്പത്തികാഘാതത്തെപ്പറ്റി ഓരോ മേഖലയിലും പ്രത്യേകമായും വെവ്വേറയും വിലയിരുത്തിയാണ് പ്രാഥമികപഠനം. അന്തിമവിവരം വരാനിരിക്കെയാണ് കഴിഞ്ഞദിവസം നഷ്ടത്തിന്റെ ഏകദേശകണക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടത്. ഒന്നാംഘട്ട ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽനിന്നുള്ള വിലയിരുത്തലിൽ കണ്ടെത്തിയ നഷ്ടം നികത്തി ആഘാതത്തെ ലഘൂകരിക്കുകയോ മറികടക്കുകയോ ചെയ്യുകയെന്നത് അത്രവേഗത്തിൽ കഴിയുന്നതല്ല. ജീവനക്കാർക്ക് ശമ്പളംപോലും നൽകാൻ കഴിയാത്ത സാമ്പത്തികാവസ്ഥയിലാണ് പല സംസ്ഥാനങ്ങളും. കേരളത്തിന്റെ സ്ഥിതിയും ഗുരുതരമാണ്. പ്രതിസന്ധി തരണംചെയ്യുന്നതിന് കേന്ദ്രസർക്കാർ കൈക്കൊണ്ട നടപടികൾ പര്യാപ്തവുമല്ല. ഈസാഹചര്യത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കെതിരേ ജാഗ്രത പുലർത്തണമെന്ന് പഠനം നടത്തുന്ന സ്ഥാപനങ്ങൾ മുന്നറിയിപ്പുനൽകുന്നു. നികുതിവർധിപ്പിച്ച് വരുമാനം കൂട്ടുന്നതിനുപകരം റിസർവ് ബാങ്കിൽനിന്ന് വായ്പയെടുത്ത് സംസ്ഥാനങ്ങൾക്ക് നൽകാൻ കേന്ദ്രസർക്കാർ തയ്യാറാവുകയാണ് വേണ്ടതെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ നടത്തിയ വെബ്സെമിനാർ ആവശ്യപ്പെടുന്നു. ഇപ്പോൾത്തന്നെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിൽനിൽക്കുന്നതെന്നും സെമിനാർ അഭിപ്രായപ്പെട്ടു. അടച്ചിടൽകാലയളവിൽ സംസ്ഥാനത്ത് 83.3 ലക്ഷത്തോളം വരുന്ന സ്വയംതൊഴിൽ, കാഷ്വൽ തൊഴിലാളികളുടെ വേതനനഷ്ടം 14,000 കോടി രൂപയാണ്. ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകളിൽ യഥാക്രമം 6,000 കോടി രൂപയുടെയും 14,000 കോടി രൂപയുടെയും നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. ടൂറിസം മേഖലയിൽനിന്ന് പൂർണമായി വരുമാനം നിലച്ചു. സെപ്റ്റംബർവരെ പ്രത്യാഘാതം തുടരുമെന്നാണ് വിലയിരുത്തൽ. ഇരുപതിനായിരം കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. രണ്ടുപ്രളയവും നിപയും വരുത്തിയ തകർച്ചയിൽനിന്ന് ലാഭത്തിലേക്ക് നീങ്ങുമ്പോഴാണ് ടൂറിസം മേഖല തകർന്നത്. പ്രൊമോട്ടർമാരടക്കം ആയിരക്കണക്കിനുപേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ടൂറിസത്തിൽനിന്നുള്ള വരുമാനനഷ്ടവും സംസ്ഥാനത്തിന് വലിയ തിരിച്ചടിയാണ്.

from money rss https://bit.ly/2xmGN6w
via IFTTT

55,740 സംരംഭങ്ങൾ പ്രതിസന്ധിയിൽ; താങ്ങാവാൻ പ്രത്യേക പാക്കേജ്

തിരുവനന്തപുരം: കോവിഡ് വ്യാപനം ചെറുകിട-ഇടത്തരം വ്യവസായസംരംഭങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് വ്യവസായവകുപ്പിന്റെ പ്രാഥമികവിലയിരുത്തൽ. നാലുവർഷത്തിനിടെ തുടങ്ങിയ 55,740 എം.എസ്.എം.ഇ. യൂണിറ്റുകൾ പ്രതിസന്ധിയിലാകും. ഇക്കാര്യം സർക്കാർ പരിഗണിക്കണമെന്ന് വ്യവസായമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംരംഭകർ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് ഭദ്രത എന്ന പേരിൽ പ്രത്യേക പാക്കേജ് നടപ്പാക്കാൻ വ്യവസായ വകുപ്പ് നടപടി തുടങ്ങി. നാലുവർഷത്തിനിടെ തുടങ്ങിയ സൂക്ഷ്മ-ചെറുകിട വ്യവസായ യൂണിറ്റുകൾ 5093 കോടി രൂപയാണ് സംസ്ഥാനത്ത് നിക്ഷേപിച്ചത്. 1.94 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചു. ഈ സംരംഭങ്ങൾ അതിജീവന കാലയളവിലേക്ക് കടക്കുന്നതിനുമുമ്പാണ് നേരത്തേ പ്രളയവും ഇപ്പോൾ കോവിഡും നേരിടുന്നത്. സാമ്പത്തികസഹായം സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്ക് അതിജീവനത്തിനായി രണ്ടുകോടി രൂപവരെ വായ്പ അനുവദിക്കാനുള്ള പദ്ധതിയാണ് വ്യവസായവകുപ്പ് ആലോചിക്കുന്നത്. 'ടോപ് അപ് ലോൺ' എന്ന നിലയ്ക്ക്, വർക്കിങ് ക്യാപിറ്റൽ വായ്പയുടെ 30 ശതമാനത്തിൽ കൂടാത്ത തുക നൽകും. എട്ടുശതമാനം പലിശയ്ക്കെങ്കിലും അധികവായ്പ ലഭ്യമാക്കുന്നതാണ് പരിഗണിക്കുന്നത്. ഇതിനുപുറമേ ബാങ്കുകളിൽനിന്ന് നേരിട്ട് അധികവായ്പയെടുക്കുന്ന സംരംഭങ്ങൾക്ക് പലിശയിളവും പരിഗണിക്കുന്നുണ്ട്. ആറുമാസത്തേക്ക് ആറുശതമാനം പലിശ ജില്ലാവ്യവസായകേന്ദ്രം വഹിക്കാമെന്ന ധാരണയാണ് ഇപ്പോൾ. മൂന്നുമാസത്തേക്കാണ് വായ്പയെങ്കിൽ പലിശ പൂർണമായും ഡി.ഐ.സി. നൽകും. കെ.എസ്.ഐ.ഡി.സി.യിൽനിന്നും മറ്റുമെടുത്ത വായ്പതിരിച്ചടവിന് മൊറട്ടോറിയത്തിന് ധാരണയായിട്ടുണ്ട്. ചെറുകിട സംരംഭങ്ങളിലെ ജീവനക്കാരുടെ ഇ.പി.എഫ്. വിഹിതം അടയ്ക്കൽ മൂന്നുമാസത്തേക്ക് ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.

from money rss https://bit.ly/2xmGJDO
via IFTTT

ആശ്വാസത്തിന്റെ രണ്ടാംദിനം: സെന്‍സെക്‌സ് 371 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാം ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. തുടക്കത്തിലെ വലിയ ചാഞ്ചാട്ടത്തിൽനിന്ന് തെന്നിമാറിയാണ് വിപണി ഈ നേട്ടം സ്വന്തമാക്കിയത്. സെൻസെക്സ് 371.44 പോയന്റ് നേട്ടത്തിൽ 32,114.52ലും നിഫ്റ്റി 98.60 പോയന്റ് ഉയർന്ന് 9380.90ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1282 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1047 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 185 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, ഐഒസി, എൻപിടിസി, നെസ് ലെ, വേദാന്ത തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, വാഹനം എന്നീ വിഭാഗം സൂചികകൾ നേട്ടമുണ്ടാക്കിയപ്പോൾ ഫാർമ, ലോഹം, എഫ്എംസിജി, ഊർജം തുടങ്ങിയ സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/3eY0m5Q
via IFTTT

മാക്‌സ് ലൈഫില്‍ 30ശമതാനം ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ ആക്‌സിസ് ബാങ്ക്

മാക്സ് ലൈഫ് ഇൻഷുറൻസിൽ ആക്സിസ് ബാങ്ക് 29ശതമാനം ഉടമസ്ഥാവകാശംകൂടി സ്വന്തമാക്കി. മാക്സ് ഫിനാൻഷ്യൽ സർവീസസിന് മാക്സ് ലൈഫ് ഇൻഷുറൻസിൽ നിലവിൽ 72.30ശതമാനമാണ് വിഹിതമുള്ളത്. രാജ്യത്തെതന്നെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കാണ് ആക്സിസ് ബാങ്ക്. മാക്സ് ലൈഫിനാകട്ടെ സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽ നാലാംസ്ഥാനവുമാണുള്ളത്. ഇടപാട് പൂർത്തിയാകുന്നതോടെ മാക്സ് ഫിനാൻഷ്യൽ സർവീസിനും ആക്സിസ് ബാങ്കിനും 70ഃ30 അനുപാതത്തിലായിരിക്കും ഉടമസ്ഥാവകാശം ലഭിക്കുക. കോർപ്പറേറ്റ്, റെഗുലേറ്ററി അധികൃതരുടെ അംഗീകാരം ലഭിച്ചശേഷമായിരിക്കും ഇടപാട് യാഥാർത്ഥ്യമാകുക. ആറുമുതൽ ഒമ്പത് മാസങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനകുമെന്നാണ് ആക്സിസ് ബാങ്ക് പ്രതീക്ഷിക്കുന്നത്. പത്തുവർഷത്തിലേറെയായി ആക്സിസ് ബാങ്കും മാക്സ് ലൈഫും ചേർന്നുപ്രവർത്തിക്കാൻ തുടങ്ങിയിട്ട്. ഇവരുടെ വിവിധ പദ്ധതികളിൽ 19 ലക്ഷത്തിലേറെപ്പേർ നിക്ഷേപിച്ചിട്ടുണ്ട്. 38,000 കോടി രൂപയാണ് ഈ കൂട്ടുകെട്ടിലൂടെ നിലവിൽ കൈകാര്യം ചെയ്യുന്നത്. മാക്സ് ലൈഫ് ഇൻഷുറൻസ് കമ്പനി 19,987 കോടിയുടെ ബിസിനസാണ് 2019 ൽ നടത്തയത്.

from money rss https://bit.ly/3cVcL8Q
via IFTTT

ജൂലായ്മുതല്‍ ദുബായിയില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചേക്കും

കോവിഡ് വ്യാപനം കുറയുന്നതോടെ ജൂലായ് മുതൽ ദുബായ് വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്തേക്കും. എന്നാൽ ആഗോള തലത്തിലുള്ള നിയന്ത്രണങ്ങൾ പരിഗണിച്ചായിരിക്കും ഇത്. അതുകൊണ്ടുതന്നെ തീരുമാനം സെപ്റ്റംബർവരെ നീണ്ടേക്കാമെന്നും ദുബായ് ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഹെലാൽ അൽ മാരി ബ്ലൂംബർഗ് ടിവിക്കനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. പലരാജ്യങ്ങളും അടച്ചിട്ട സാഹചര്യത്തിൽ രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളിലൂടെമാത്രമെ ഇത് സാധ്യമാകൂ. വിനോദ സഞ്ചാരം, വ്യപാരം, റീട്ടെയിൽ എന്നീ മേഖലകളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ദുബായിയുടെ സമ്പദ്ഘടന. അതുകൂടി കണക്കിലെടുത്താണ് തീരുമാനം.

from money rss https://bit.ly/3cSiI6y
via IFTTT

കമ്യൂട്ട് ചെയ്തവര്‍ക്ക് മെയ്മുതല്‍ മുഴുവന്‍ പെന്‍ഷനും ഇപിഎഫ്ഒ നല്‍കും

ന്യൂഡൽഹി: വിരമിച്ചസമയത്ത് കമ്യൂട്ടേഷൻ ആനുകൂല്യം നേടിവർക്ക് മെയ്മാസം മുതൽ ഇപിഎഫ്ഒ മുഴുവൻ പെൻഷനും നൽകും. 6,30,000 ഇപിഎഫ് പെൻഷൻകാർക്ക് ഇതിന്റെ ഗുണം ലഭിക്കുക. ഇതിനായി 1,500 കോടി രൂപ അധികബാധ്യതയാണുണ്ടാകുക. ഭാഗികമായി പെൻഷൻ കമ്യൂട്ടേഷൻ നേടിയ, 2008 സെപ്റ്റംബർ 26നുമുമ്പ് പെൻഷനായവർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. അതായത് 2005 ഏപ്രിൽ ഒന്നിന് പെൻഷനായ ഒരാൾക്ക് 15 വർഷം കഴിഞ്ഞതിനാൽ ഉയർന്ന പെൻഷന് അർഹതയുണ്ട്. റിട്ടയർമെന്റ് സമയത്ത് നിശ്ചിത കാലത്തേയ്ക്കുള്ള പെൻഷന്റെ ഒരുവഹിതം ഒരുമിച്ചുവാങ്ങുന്നതിനുള്ള സൗകര്യമാണ് കമ്യൂട്ടേഷൻ വഴിലഭിക്കുന്നത്. 15വർഷത്തെ പെൻഷനാണ് ഇതിനായി പരിഗണിച്ചിരുന്നത്. ഫെബ്രുവരിയിൽ ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിയെങ്കിലും കോവിഡ് വ്യാപനംമൂലം നടപടിക്രമങ്ങൾ തടസ്സപ്പെടുകയായിരുന്നു. പുതിയ സാങ്കേതിക വിദ്യനടപ്പാക്കി ഓർഗനൈസേഷൻ പെൻഷൻ വിതരണത്തിന് മുൻകയ്യെടുത്തതിനാലാണ് ഇപ്പോഴെങ്കിലും മുഴുവൻപെൻഷനും വിതരണം ചെയ്യാൻ കഴിയുന്നത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീം, എംപ്ലോയീസ് പെൻഷൻ സ്കീം എന്നിവയാണ് ധനമന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന സോഷ്യൽ സെക്യൂരിറ്റി ഓർഗനൈസേഷനായ ഇപിഎഫ്ഒ കൈകാര്യം ചെയ്യുന്നത്.

from money rss https://bit.ly/2VIAK5p
via IFTTT

ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകള്‍ വളര്‍ന്നുവരും; കോവിഡ് മഹാമാരിയുണ്ടാക്കുന്ന മറ്റൊരു ആരോഗ്യപ്രതിസന്ധി

കൊറോണ വൈറസ്സിനു മേല്‍ മനുഷ്യര്‍ നിയന്ത്രണം സ്ഥാപിച്ചാലും ഭീഷണികള്‍ മറ്റു വഴികളിലൂടെ വരാന്‍ കാത്തിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. കൊറോണയ്ക്കെതിരെ നടക്കുന്ന പോരാട്ടം മനുഷ്യരില്‍ മറ്റ് വൈറസ്സുകളുടെ പകര്‍ച്ചയെയും കുറയ്ക്കും. എന്നാല്‍ ആന്റി ബയോട്ടിക്കുകളെ മറികടന്ന് ശരീരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശേഷിയുള്ള, ആശുപത്രികളിലൂടെ പകരുന്ന ബാക്ടീരിയകളാണ് ഇനി മനുഷ്യര്‍ക്ക് ഭീഷണിയാവുക. ഇതൊരു വലിയ ഭീഷണിയായി ലോകത്തിന്റെ ആരോഗ്യ വ്യവസ്ഥയ്ക്ക് മുകളില്‍ വളരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജീവിതത്തില്‍ ഒരിക്കലെങ്കിലും ആന്റിബയോട്ടിക് മരുന്ന് കഴിക്കാത്തവര്‍ ലോകത്തില്‍ കുറവായിരിക്കും. 10 ശതമാനത്തില്‍ താഴെയാളുകള്‍ മാത്രമേ ഇതില്‍ നിന്നെല്ലാം രക്ഷപ്പെട്ടിരിക്കുമെന്ന് കരുതാനാകൂ. നിലവില്‍ ഉപയോഗത്തിലുള്ള ആന്റി ബയോട്ടിക്കുകള്‍ക്കു മുകലില്‍ ബാക്ടീരിയകള്‍ ആധിപത്യം സ്ഥാപിക്കുന്നതോടെ ആരോഗ്യപ്രശ്നങ്ങളെ മറികടക്കുന്നതിന് അത് വലിയ പ്രതിബന്ധമായിത്തീരും. എല്ലാ ആന്റി ബയോട്ടിക്കുകളും പരാജയപ്പെടുമ്പോള്‍ ഉയര്‍ന്ന പാര്‍ശ്വഫലങ്ങളുള്ള ആന്റി ബയോട്ടിക്കുകളും ശരീരത്തില്‍ പ്രയോഗിക്കാറുണ്ട്. ഉയര്‍ന്ന ശേഷിയുള്ള ഇത്തരം ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള ബാക്ടീരിയകള്‍ വളര്‍ന്നു വരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

നിലവിലുള്ള എല്ലാ ആന്റിബയോട്ടിക്കുകളെയും പ്രതിരോധിക്കാന്‍ കഴിവുള്ള ഇന്‍ഫെക്ഷനുകള്‍ ആശുപത്രികളില്‍ വളരാന്‍ കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കും. വലിയൊരു വിഭാഗമാളുകള്‍ ആശുപത്രികളില്‍ നിന്ന് രോഗം ഭേദമായി പുറത്തു വരുന്നുണ്ട്. ഇവരുടെ പ്രതിരോധ വ്യവസ്ഥ കുറെയൊക്കെ പ്രശ്നത്തിലായിരിക്കാനും വഴിയുണ്ട്. ഇക്കാരണത്താല്‍ തന്നെ ആശുപത്രികളില്‍ നിന്നും ഇത്തരം ബാക്ടീരിയകള്‍ക്ക് കൂടുതല്‍ പേരിലേക്ക് പകരാന്‍ സാധിക്കും.

പുറത്തുവരുന്ന പുതിയ ചില നിരീക്ഷണങ്ങള്‍, കോവിഡ് രോഗികള്‍ക്ക് ആശുപത്രിയില്‍ കഴിയുന്ന കാലയളവില്‍ തന്നെ മറ്റു ചില ഇന്‍ഫെക്ഷനുകള്‍ വരുന്നതായി പറയുന്നു. ഈ ഇന്‍ഫെക്ഷനുകളുടെ സ്വഭാവം എന്തെന്ന് ഇനിയും പഠിക്കേണ്ടതായിട്ടാണുള്ളത്. എങ്കിലും ഇത്തരം ഇന്‍ഫെക്ഷനുകള്‍ക്ക് കാരണമാകുന്നത് വിവിധ മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷി കൈവരിച്ച ബാക്ടീരിയകളാണ് എന്നതിന് തെളിവുകളുണ്ട്. ചൈനയിലെ വുഹാനില്‍ നിന്നുള്ള ആശുപത്രികളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്, കോവിഡ് മൂലം മരിച്ച പകുതിയോളം പേര്‍ക്ക് മറ്റുചില ഇന്‍ഫെക്ഷനുകള്‍ കൂടി ഉണ്ടായിരുന്നെന്നാണ്. ദുര്‍ബലമായ പ്രതിരോധശേഷി ഉള്ളവരാണ് കോവിഡ് രോഗികളില്‍ വലിയ അളവുമെന്നതിനാലാണ് ഇവരിലേക്ക് ആശുപത്രികളിലെ ബാക്ടീരിയകളുടെ ആക്രമണമുണ്ടായത്.

മഹാമാരികളുടെ ചരിത്രവും പറയുന്നത് സമാനമായ കഥയാണ്. 1918ലെ സ്പാനിഷ് ഫ്ലൂ മഹാമാരിയില്‍ മരണപ്പെട്ടവരില്‍ വലിയ വിഭാഗം പേര്‍ക്കും ഇങ്ങനെ പകര്‍ന്നുകിട്ടിയ രണ്ടാമത്തെ ഇന്‍ഫെക്ഷനാണ് മരണകാരണമായത്. 



* This article was originally published here

Monday 27 April 2020

5ജി ഉടനെ: എയര്‍ടെല്ലും നോക്കിയയും കരാറിലെത്തി

ന്യൂഡൽഹി: 4ജി സേവനം ശക്തിപ്പെടുത്തുന്നതും 5ജിയുടെ സാധ്യതകൾ ഭാവിയിൽ പ്രയോജനപ്പെടുത്തുന്നതിനുമായി എയർടെൽ നോക്കിയയുമായി കൈകോർക്കുന്നു. ഇതിനായി ഭാരതി എയർടെൽ നോക്കിയയുമായി 7,636 കോടി(1 ബില്യൺ ഡോളർ)രൂപയുടെ കരാറിലെത്തി. രാജ്യത്തെ ഒമ്പത് സർക്കിളുകളിലായാണ് 5 ജി സേവനം ആദ്യം നടപ്പാക്കുക. നോക്കിയയാണ് എയർടെൽ നെറ്റ് വർക്കിന് നിലവിൽതന്നെ 4ജി ക്കുള്ള സാങ്കേതിക സേവനം നൽകിവരുന്നത്. മൂന്നു ലക്ഷം റേഡിയോ യൂണിറ്റുകൾ സ്ഥാപിച്ച് 2022ഓടെ ഈ സർക്കിളുകളിൽ 5ജി സേവനം നൽകാനാണ് കരാർകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ടെലികോം വിപണിയാണ് ഇന്ത്യ. 2025ഓടെ 92 കോടി മൊബൈൽ ഉപഭോക്താക്കൾ രാജ്യത്തുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിൽ 8.8 കോടിപേരും 5ജി യാകും ഉപയോഗിക്കുകയെന്നും വിലയിരുത്തുന്നു.

from money rss https://bit.ly/2Y734QG
via IFTTT

കടബാധ്യത: അവകാശ ഓഹരിയിലൂടെ റിലയന്‍സ് 40,802 കോടി സമാഹരിക്കും

കടബാധ്യത ഇല്ലാതാക്കാൻ അവകാശ ഓഹരി(റൈറ്റ്സ് ഇഷ്യു)യിലൂടെ വൻതുക സമാഹരിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്. ഇതുസംബന്ധിച്ച് ഏപ്രിൽ 30ന് പ്രഖ്യാപനമുണ്ടായേക്കും. കമ്പനിയുടെ ഓഹരികൾ വിൽക്കാനുള്ളശ്രമം വൈകുന്ന സാഹചര്യത്തിലാണ് റിലയൻസിന്റെ ഈനീക്കം. നേരത്തെ സൗദി ആരാംകോയ്ക്ക് ഓഹരികൾ വിൽക്കാൻ ചർച്ചകൾ പുരോഗമിച്ചിരുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് ലോകമാകെ അടച്ചിട്ട സാഹചര്യത്തിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞത് ഈ നീക്കത്തിന് തടസ്സമായി. തുടർന്നാണ് പ്ലാൻ ബിയെന്ന നിലയിൽ അവകാശ ഓഹരി പുറത്തിറക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുന്നത്. റിലയൻസിന്റെ 100 ഓഹരി കൈവശമുള്ളവർക്ക് അവകാശ ഓഹരിയായി അഞ്ച് ഓഹരികൾ നൽകാനായിരിക്കും തീരുമാനിക്കുക. തിങ്കളാഴ്ചയിലെ ക്ലോസിങ് നിരക്കിൽനിന്ന് 10ശതമാനം കിഴിവിലായിലിക്കും ഓഹരികൾ അനുവദിക്കുക. ഇതിലൂടെ 40,802 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. 2021ഓടെ റിലയൻസിനെ 100ശതമാനം കടമില്ലാത്ത കമ്പനിയാക്കിമാറ്റുമെന്ന് 2019 ഓഗസ്റ്റിലെ ഓഹരി ഉടമകളുടെ യോഗത്തിൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. 2019ഡിസംബറിലെ കണക്കുപ്രകാരം 1.53 ലക്ഷംകോടി രൂപയാണ് റിലയൻസിന്റെ കടബാധ്യത. കഴിഞ്ഞയാഴ്ച ജിയോ പ്ലാറ്റ്ഫോമിൽ ഫേസ് ബുക്ക് 43,574 കോടി രൂപ നിക്ഷേപിച്ചിരുന്നു. ജിയോമാർട്ടും വാട്സാപ്പുമായി ചേർന്ന് രാജ്യമെമ്പാടുമുള്ള കച്ചവടമാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. അവകാശ ഓഹരി ഓരോ ഓഹരിയുടമയ്ക്കും നിലവിലുള്ള ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായി അനുവദിക്കുന്നതാണ് അവകാശ ഓഹരി(റൈറ്റസ് ഇഷ്യു). ഉദാഹരണത്തിന് റൈറ്റ്സ് ഇഷ്യു അനുപാതം 1:1 എന്നു പറയുന്നപക്ഷം നിലവിലുള്ള ഒരു ഓഹരിക്ക് ഒരു ഓഹരികൂടി അവകാശമായി ലഭിക്കുമെന്ന് സാരം. റൈറ്റ്സ് മുഖവിലയ്ക്കോ പ്രീമിയത്തിലോ ലഭിക്കാം. പ്രീമിയത്തിലാണെങ്കിൽകൂടി, നിലവിലുള്ള മാർക്കറ്റ് വിലയിൽ നിന്നും താഴ്ന്ന വിലയായിരിക്കും ഓഫർ പ്രൈസ്. ഈ ഉദാഹരണത്തിലെ ഓഹരിയുടെ റൈറ്റ്സ് ഇഷ്യു 80 രൂപയ്ക്കാണെന്നിരിക്കട്ടെ ഇവിടെ 70 രൂപ പ്രീമിയത്തിൽ ഇഷ്യു ചെയ്യപ്പെടുന്ന ഈ ഓഹരി നിലവിലുള്ള മാർക്കറ്റ് വിലയായ 100 രൂപയിൽ നിന്നും 20 രൂപ താഴ്ത്തിയാണ് നൽകപ്പെടുന്നത്. അതിനാൽ ഇതും ഓഹരിയുടമകൾക്ക് ലഭിക്കുന്ന മെച്ചം തന്നെ.

from money rss https://bit.ly/2SfMWsf
via IFTTT

തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ ഓഹരി വിപണി

മുംബൈ: തുടക്കത്തിലെ നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനയില്ല. സെൻസെക്സ് 294 പോയന്റ് ഉയർന്ന് 32037ലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നേട്ടം 35 പോയന്റിലേയ്ക്ക് ചുരുങ്ങി. നിഫ്റ്റി 16 പോയന്റ് ഉയർന്ന് 9298ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിൽ 847 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 593 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഡസിന്റ് ബാങ്ക്, യുപിഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, എസ്ബിഐ, ബജാജ് ഫിനാൻസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. ബ്രിട്ടാനിയ, വേദാന്ത, സൺ ഫാർമ, വിപ്രോ, എച്ച്സിഎൽ ടെക്, റിലയൻസ്, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക് ഒഴികെയുള്ള മിക്കവാറും സൂചികകൾ നഷ്ടത്തിലാണ്. ഏഷ്യൻ വിപണികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2xhGk5u
via IFTTT

വിതരണക്കാർക്ക് അനുമതിയില്ല, കടകൾ കാലിയാകുന്നു

തൃശ്ശൂർ: കടകൾ കൂടുതൽ തുറക്കുമ്പോഴും വിതരണക്കാർക്ക് അനുമതിയില്ലാത്തതിനാൽ പലകടകളിലും സാധനങ്ങളുടെ സ്റ്റോക്ക് തീർന്നു. കൃഷിക്കുവേണ്ട വസ്തുക്കൾക്കും മൊബൈൽ ഫോണുകൾക്കും വരെ ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ജലസേചനത്തിനുള്ള പൈപ്പുകൾ അന്വേഷിച്ച് ദിവസം 35 വിളികൾ എങ്കിലും വരുന്നുണ്ടെന്ന് തൃശ്ശൂരിലെ പൈപ്പുകളുടെയും ടാർപോളിൻ ഷീറ്റുകളുടെയും മൊത്തവിതരണക്കാരനായ ടി.ജി. ജിബിൻ പറയുന്നു. ജലസേചനത്തിനുപയോഗിക്കുന്ന പൈപ്പുകളുടെ ആവശ്യം മഴ തുടങ്ങുംവരെ മാത്രമേ ഉണ്ടാകൂ എന്നതും വിതരണക്കാർക്ക് ആശങ്കയുണ്ടാക്കുന്നു. വേനൽക്കാലം മുന്നിൽകണ്ട് മുൻകൂട്ടി സ്റ്റോക്ക് ചെയ്തവയാണ് ഇപ്പോൾ ഉള്ളത്. എന്നാൽ ഇതൊന്നും കടകളിൽ എത്തിക്കാനാവുന്നില്ല. മഴയെ പ്രതിരോധിക്കാൻ വീടുകൾക്കുമുകളിലിടുന്ന ടാർപോളിൻ ഷീറ്റുകളുടെ കാര്യവും ഇങ്ങനെതന്നെ. മഴയ്ക്കുമുമ്പാണ് ഇവയുടെ ആവശ്യം. തീരദേശമേഖലയിലെല്ലാം ഇത്തരം ഷീറ്റുകൾ കൂടുതൽ ആവശ്യം വരാറുണ്ട്. മൊബൈൽ വിപണിയും ഇത്തരത്തിലുള്ള ഒരു പ്രതിസന്ധിയാണ് നേരിടുന്നത്. മൊബൈൽ ഫോണുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും ക്ഷാമം നേരിടുന്നുണ്ട്. പുറത്തുനിന്നുള്ള ഇവയുടെ വരവും നിലച്ചിട്ടുണ്ട്. കംപ്യൂട്ടർ മേഖലയിലും ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്ന് ഓൾ കേരള ഐ.ടി.ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായ റെജിപോൾ പറഞ്ഞു. കംപ്യൂട്ടർ കടകൾ തുറക്കുന്നുണ്ടെങ്കിലും വിതരണക്കാർ മിക്കവരും അനുമതിയിലെ ആശയക്കുഴപ്പം മൂലം തുറക്കുന്നില്ല. പ്രിന്റർ, മഷി തുടങ്ങിയസാധനങ്ങൾക്കാണ് ഇപ്പോൾ ആവശ്യക്കാർ ഉള്ളത്. ഇവയ്ക്കും വിപണിയിൽ ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. വിതരണക്കാരുടെ അനുമതിയില്ലായ്മപോലെ ഇലക്ട്രീഷ്യൻമാർക്ക് അനുമതിയില്ലാത്തതും എ.സി.പോലുള്ളവയുടെ വിൽപ്പനകളെ ബാധിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് എ.സി. വീടുകളിൽ സ്ഥാപിക്കാൻ ഇലക്ട്രീഷ്യൻമാരെ വിട്ടുനൽകാൻ സ്ഥാപനങ്ങൾക്ക് സാധിക്കുന്നില്ല. വാങ്ങിക്കുന്ന സാധനങ്ങൾ വീടുകളിലെത്തിക്കുന്നതിനായി വാഹനസൗകര്യം ഏർപ്പെടുത്താനും സാധിക്കുന്നില്ല. ചൂടുകൂടിയ അവസ്ഥയിൽ എ.സി. വാങ്ങാൻ പലരും വരുന്നുവെങ്കിലും ചിലകച്ചവടങ്ങൾ ഇത്തരം കാരണങ്ങൾകൊണ്ട് മുടങ്ങുന്നുവെന്ന് കടയുടമകൾ പറയുന്നു.

from money rss https://bit.ly/3cQfd0v
via IFTTT

ഐ.ടി. കമ്പനികൾക്ക് ഇളവ്; പുതിയ കമ്പനികൾക്കും പിന്തുണ

കൊച്ചി: കോവിഡ് പ്രതിസന്ധി മറികടക്കാൻ ഐ.ടി. കമ്പനികൾക്ക് പിന്തുണയുമായി സർക്കാർ. വാടകയിൽ ഉൾപ്പെടെയാണ് ഇളവുകൾ നൽകിയിരിക്കുന്നത്. സംസ്ഥാനസർക്കാരിനു കീഴിലുള്ള ഐ.ടി. പാർക്കുകളിലെ സർക്കാർ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കാണ് പ്രയോജനം ലഭിക്കുക. കേരള ഐ.ടി. പാർക്ക് സി.ഇ.ഒ.യും ജി-ടെക്കും (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ഉൾപ്പെടെയുള്ളവർ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇളവുകൾ ഇങ്ങനെ • 10, 000 ചതുരശ്രയടിവരെ സ്ഥലമെടുത്ത് പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നുമാസങ്ങളിൽ വാടക ഒഴിവാക്കി. • ഐ.ടി. പാർക്കുകളിലെ ഇൻക്യുബേഷൻ സെന്ററുകൾക്കും ഇക്കാലയളവിൽ വാടകയില്ല. • 10, 000 ചതുരശ്രയടിയിൽ കൂടുതൽ സ്ഥലമെടുത്തിരിക്കുന്ന കമ്പനികൾക്കു വാടകയിൽ മൂന്നുമാസത്തെ മൊറട്ടോറിയം അനുവദിച്ചു. പെനാൽറ്റിയും സർചാർജും ഈടാക്കില്ല. • ഐ.ടി. പാർക്കുകളിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ളവയ്ക്കും മൂന്നുമാസത്തേക്ക് വാടക ഒഴിവാക്കി. • വാർഷികവാടകവർധനയുണ്ടാകില്ല. 2019-20 സാമ്പത്തികവർഷത്തെ വാടകതന്നെ അടച്ചാൽ മതി. • ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള വാടകയ്ക്ക് സർചാർജില്ല. • ലോക്ഡൗൺമൂലം പാർക്കുകളിലെ വൈദ്യുതി ഉപഭോഗം കുറഞ്ഞു. ഇതിന്റെ പ്രയോജനം ഉപഭോക്താക്കളിലേക്ക് എത്തിക്കും. • ഐ.ടി. പാർക്കുകളിൽ ഭൂമി ദീർഘകാല പാട്ടത്തിനെടുത്തവർക്ക് കെട്ടിടം പൂർത്തിയാക്കാനും പ്രവർത്തനം തുടങ്ങാനും ആറുമാസംകൂടി നൽകും. ഇക്കാലയളവിലെ പെനാൽറ്റിയിൽ ഇളവുനൽകും. പുതിയ കമ്പനികൾക്ക് സർക്കാർ ഐ.ടി. പാർക്കുകളിൽ 2021 മാർച്ച് 31നകം പ്രവർത്തനം തുടങ്ങുന്ന ഐ.ടി., ഐ.ടി. ഇതര കമ്പനികൾക്ക് ആദ്യ മൂന്നുമാസങ്ങളിൽ വാടക ഒഴിവാക്കിനൽകും.

from money rss https://bit.ly/2SfF8Xo
via IFTTT

Poomuthole Neeyerinja Lyrics : Joseph Malayalam Movie Song

Movie: Joseph
Year: 2018
Singer: Vijay Yesudas
Lyrics: Ajeesh Dasan
Music: Ranjin Raj
Actor: Joju George
Actress: Aathmiya Rajan, Madhuri Braganza, Malavika Menon


Poomuthole neeyerinja
Vazhiyil njan mazhayaayi peythedi...
Aariraaram idaralle
Manimuthe kanmani...

Maarathurakkaninnolam
Thanalellam veyilaayi kondede...
Maanatholam mazhavillaay
Valarenam en mani...

Aazhithiramaala pole
Kaathu ninneyelkkaam
Peelicheruthooval veeshi
Kaattilaadi neengam

Kaniye iniyen
Kanavithalaay nee vaa...
Nidhiye madiyil
Puthumalaraay vaa...vaa...

Poomuthole neeyerinja
Vazhiyil njan mazhayaayi peythedi...
Aariraaram idaralle
Manimuthe kanmani...

Aarum kaana mettile..
Thinkal neyyum koottile
Eenakkuyil paadum paattin
Thaalam pakaraam...

Perumanipoovile..
Thenozhukum novine..
Omalchiri noorum neerthi
Maarathothukkaam...

Snehakaliyodameri nin
Theerathennum kaavalaay
Mohakothivaakku thooki nin
Charathennum omalaay
Ennenum kanne nin koottaay
Nenjil punjirithookunna
Ponnomal poovurangu

Poomuthole neeyerinja
Vazhiyil njan mazhayaayi peythedi...
Aariraaram idaralle
Manimuthe kanmani...

Maarathurakkaninnolam
Thanalellam veyilaayi kondede...
Maanatholam mazhavillaay
Valarenam en mani...

Aazhithiramaala pole
Kaathu ninneyelkkaam
Peelicheruthooval veeshi
Kaattilaadi neengam

Kaniye iniyen
Kanavithalaay nee vaa...
Nidhiye madiyil
Puthumalaraay vaa...vaa...


* This article was originally published here

ഫണ്ടുകമ്പനികള്‍ക്ക് ആശ്വാസം: സെന്‍സെക്‌സ് 416 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മ്യൂച്വൽ ഫണ്ട് വിപണിയിലെ പണലഭ്യത പ്രശ്നം പരിഹരിക്കുന്നതിനായി റിസർവ് ബാങ്ക് 50,000 കോടി രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ചത് ഓഹരി വിപണിക്ക് ഉണർവേകി. സെൻസെക്സ് 415.86 പോയന്റ് നേട്ടത്തിൽ 31,743.08ലും നിഫ്റ്റി 127.90 പോയന്റ് നഷ്ടത്തിൽ 9282.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1286 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1076 ഓഹരികൾ നഷ്ടത്തിലുമാണ്. 180 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക്, എംആൻഡ്എം, ഡോ.റെഡ്ഡീസ് ലാബ്, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ബാങ്ക്, ഓട്ടോ, എഫ്എംസിജി തുടങ്ങി മിക്കവാറും സൂചികകൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ ഉയർന്നു.

from money rss https://bit.ly/2KBQBwj
via IFTTT

ബി.ആര്‍ ഷെട്ടി: ശതകോടീശ്വരനായുള്ള അമ്പരപ്പിക്കുന്ന വളര്‍ച്ചയും അവിശ്വസനീയമായ വീഴ്ചയും

കടബാധ്യത തീർക്കാനായി ഗൾഫിലെത്തി വൻ ബിസിനസ് സംരംഭങ്ങൾക്ക് തുടക്കമിട്ട് ശതകോടീശ്വരനായി വളർന്ന ബി.ആർ ഷെട്ടി ഇതാ വീണ്ടും കടക്കെണിയിലകപ്പെട്ടിരിക്കുന്നു. എൻ.എം.സി ഹെൽത്ത്, യു.എ.ഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനാണ് ഏറ്റവും ഒടുവിൽ യു.എ.ഇ സെൻട്രൽ ബാങ്കിന്റെ തീരുമാനം. വിവിധ ബാങ്കുകൾക്ക് ബി.ആർ ഷെട്ടി കൊടുക്കാനുണ്ടെന്ന് പറയപ്പെടുന്ന 50,000 കോടി രൂപയുടെ കടബാധ്യതയാണ് ഒരു വൻവ്യവസായിയിയുടെകൂടി വൻവീഴ്ചയുടെ അറിയാക്കഥകൾ പുറത്തുകൊണ്ടുവന്നത്. ബി.ആർ ഷെട്ടി ഇടപെട്ടിട്ടുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്കുമേലെല്ലാം ഉടനെ നിയന്ത്രണങ്ങൾവരും. ഇന്ത്യയിലുള്ള അദ്ദേഹം വിമാന സർവീസുകൾ തുടങ്ങിയാൽ ഉടനെ യുഎഇയിലെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 70കളുടെ തുടക്കത്തിൽ കീശയിൽ 500 രൂപയുമായി ബാവഗത്തു രഘുറാം ഷെട്ടിയെന്ന ബിആർ ഷെട്ടി ദുബായിയിലെത്തിയതാണ്. ഫാർമസി ബിരുദമാണ് കൈമുതലായുണ്ടായിരുന്നത്. ഗൾഫിലെത്തിയ ആദ്യകാലത്ത് മെഡിക്കൽ റെപ്രസെന്റിറ്റീവായിട്ടായിരുന്നു തുടക്കം. തുടർന്നാണ് ന്യൂ മെഡിക്കൽ ഹെൽത്ത് കെയർ (എൻഎംസി) എന്ന ക്ലിനിക്കിന് തുടക്കമിടുന്നത്. അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു ആസ്ഥാപനത്തിന്റെ വളർച്ച. എട്ട് രാജ്യങ്ങളിലെ 12 നഗരങ്ങളിലായി 45 ശാഖകൾ എൻഎംസിക്കുണ്ട്. 1980കളിലാണ് യുഎഇ എക്സ്ചേഞ്ച് എന്ന ധനകാര്യ സ്ഥാനം ജനപ്രിയമാകുന്നത്. കേരളത്തിലേയ്ക്ക് പണമെത്തിക്കാൻ ഗൾഫിലെ മലയാളികളിൽ ഭൂരിഭാഗവും ആശ്രയിച്ചിരുന്നത് യുഎഇ എക്സ്ചേഞ്ചിനെയാണ്. പിന്നീട് 31 രാജ്യങ്ങളിലായി 800ലധികം ശാഖകളുള്ള വമ്പൻ സ്ഥാപനമായി യുഎഇ എക്സ്ചേഞ്ച് വളർന്നു. 2014ലാണ് 27 രാജ്യങ്ങളിലായി 1500ലധികം എടിഎമ്മുകളുള്ള ട്രാവലെക്സ് എന്ന ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനത്തെ ഷെട്ടി ഏറ്റെടുക്കുന്നത്. ഷെട്ടിയുടെ എൻഎംസി നിയോ ഫാർമ ലണ്ടൻ സ്റ്റോക്ക് എസ്ക്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതിലൂടെ 2012ൽ 33 കോടി ഡോളറാണ് അദ്ദേഹം സമാഹരിച്ചത്. ആ പണമുപയോഗിച്ച് അബുദാബി ഖലീഫ സിറ്റിയിൽ വലിയ ആശുപത്രി സമുച്ചയം അദ്ദേഹം പടുത്തുയർത്തി. 420 കോടി ഡോളറായിരുന്നു 2008ലെ ഫോബ്സിന്റെ വിലയിരുത്തൽ പ്രകാരം ഷെട്ടിയുടെ സമ്പത്ത്. 2019ലാണ് ഷെട്ടിയുടെ കഷ്ടകാലം തുടങ്ങുന്നത്. മഡി വാട്ടേഴ്സ്-എന്ന അമേരിക്കൻ മാർക്കറ്റ് റിസർച്ച് സ്ഥാപനം എംഎൻസിയുടെ സാമ്പത്തിക ക്രമക്കേടുകൾ സമ്പന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടു. ഇതോടെ എംഎൻഎസിയുടെ ഓഹരിവില മൂന്നിലൊന്നായി കൂപ്പുകുത്തി. ഉന്നതതലത്തിലുള്ള രാജിവെച്ചൊഴിയലുകൾക്കൊടുവിൽ എൻഎംസിയുടെ ഡയറക്ടർ ആൻഡ് നോൺ എക്സിക്യുട്ടീവ് ചെയർമാൻ എന്ന സ്ഥാനം ഷെട്ടിക്ക് രാജിവെയ്ക്കേണ്ടിവന്നു. അതുകൊണ്ടൊന്നും തീർന്നില്ല ഷെട്ടിയുടെ പ്രശ്നങ്ങൾ. സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും വിചാരണ നേരിടേണ്ടിവന്നിരിക്കുകയാണിപ്പോൾ. അബുദാബി കൊമേഴ്സ്യൽ ബാങ്കിന് 96.3 കോടി ഡോളർ, ദുബായ് ഇസ്ലാമിക് ബാങ്കിന് 54.1 കോടി ഡോളർ, അബുദാബി ഇസ്ലാമിക് ബാങ്കിന് 32.5 കോടി ഡോളർ, സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിന് 25 കോടി ഡോളർ, ബാർക്ലെയ്സ് ബാങ്കിന് 14.6 കോടി ഡോളർ എന്നിങ്ങനെ പോകുന്നു ഷെട്ടിയുടെ ബാധ്യതകൾ. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ എൻഎംസിയുടെ വ്യാപാരം ഫെബ്രവരിയിൽ സസ്പെൻഡ് ചെയ്തു. നവംബറിൽ റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ഓഹരിവിലയിലുണ്ടായ ഇടിവ് 60ശതമാനമാണ്. ഉഡുപ്പിമുതൽ ബുർജ് ഖലീഫവരെയുള്ള വളർച്ച ഉഡുപ്പിയിലെ കാപ്പുവിൽ 1942ലാണ് ബാവഗുതു രഘുറാം ഷെട്ടിയെന്ന ബിആർ ഷെട്ടിയുടെ ജനനം. ജൻ സംഘിന്റെ സ്ഥാനാർഥിയായി ഉഡുപ്പി നഗരസഭ കൗൺസിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. മെഡിക്കൽ റെപ്രസെന്ററ്റീവായി 1973ൽ അബുദാബിയലെത്തി. 1975ൽ ന്യൂമെഡിക്കൽ സെന്റർ-ക്ലിനിക്ക് തുടങ്ങി. അദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രകുമാരി ഷെട്ടിയായിരുന്നു അവിടത്തെ ആദ്യ ഡോക്ടർ. 1980ൽ പ്രവാസികൾക്ക് നാട്ടിലേയ്ക്ക് പണമയക്കാൻ യുഎഇ എക്സ്ചേഞ്ച് തുടങ്ങി. 1981ൽ എൻഎംസിയുടെ പ്രവർത്തനം യുഎഇലെമ്പാടും കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിപ്പിച്ചു. 2003ൽ മരുന്നു നിർമാണക്കമ്പനിയായ നിയോ ഫാർമയ്ക്ക് അബുദാബിയിൽ തുടക്കമിട്ടു. 2005ൽ അബുദാബി സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി ഷെട്ടിക്കുലഭിച്ചു. 2010ൽ ദുബായിയിലെ ബുർജ് ഖലീഫയിലെ രണ്ട് നിലകൾ അദ്ദേഹം സ്വന്തമാക്കി. 2012 എൻഎംസി ലണ്ടൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത് 187 മില്യൺ ഡോളർ നേടി. 2017ൽ 1000 കോടി രൂപ മുടക്കി മഹാഭാരത-സിനിമ പ്രഖ്യാപിച്ചെങ്കിലും അത് നടന്നില്ല. 2019ൽ എൻഎംസി ഹെൽത്തിനെതിരെ മഡി വാട്ടേഴ്സ് ആരോപണ റിപ്പോർട്ടുകൾ പുറത്തുവിട്ടു. 2020ൽ ഷെട്ടി എൻഎംസി ഹെൽത്ത് കെയറിന്റെ ചെയർമാൻ ്സ്ഥാനത്തുനിന്നും ട്രാവലക്സിന്റെ ബോർഡിൽനിന്നും രാജിവെയ്ക്കുന്നു. ഇരുകമ്പനികളുടെയും ഓഹരി വ്യാപാരം സസ്പെന്റു ചെയ്യുന്നതും തുടർന്നാണ്. 2020 ഏപ്രിലിൽ വ്യക്തിപരമായ കാരണങ്ങളാൽ ഷെട്ടി ഇന്ത്യയിലെത്തി. വ്യമയാന നിയന്ത്രണങ്ങൾ നീക്കിയാൽ യുഎഇയിലേയ്ക്ക് തിരിച്ചുപോകുമെന്ന് അദ്ദേഹം പറയുന്നു.

from money rss https://bit.ly/2KF8cU2
via IFTTT

ബാങ്ക് ഇടപാട്: തട്ടിപ്പില്‍നിന്ന് ലക്ഷപ്പെടാനുള്ള വഴികള്‍ വിശദീകരിച്ച് എസ്ബിഐ

കോവിഡ് കാലത്ത് ഓൺലൈൻ ബാങ്കിങ് മേഖലയിൽ തട്ടിപ്പ് വ്യാപകമായതോടെ ശ്രദ്ധിക്കേണ്ടകാര്യങ്ങളുമായി എസ്ബിഐ. അക്കൗണ്ട് ഉടമകൾക്ക് അയച്ച ഇ-മെയിലിലാണ് ഈ കാര്യങ്ങൾ വിശദമാക്കിയിട്ടുള്ളത്. ഒടിപി, ബാങ്ക് വിവരങ്ങൾ, ഇഎംഐ തുടങ്ങിയ കാര്യങ്ങൾ ചോദിച്ചുവരുന്ന എസ്എംഎസിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. തട്ടിപ്പ് പദ്ധതികളെക്കുറിച്ചോ, വൻതുക സമ്മാനമായി ലഭിച്ചെന്നതിനെക്കുറിച്ചോ വരുന്ന എസ്എംഎസുകൾ, ഇ-മെയിലുകൾ, ഫോൺ കോൾ എന്നിവ അവഗണിക്കുക.ജോലി വാഗ്ദാനം ചെയ്തും ഇത്തരം ഇ-മെയിലുകളും മറ്റും ലഭിച്ചേക്കാം. ബാങ്കുമായി ബന്ധപ്പെട്ട പാസ് വേഡുകൾ ഇടയ്ക്കിടെ മാറ്റുക. വ്യക്തിവിവരങ്ങളോ, പാസ് വേഡോ, ഒടിപിയോ ആവശ്യപ്പെട്ട് എസ്ബിഐയോ ബാങ്കിന്റെ പ്രതിനിധികളോ ഇ-മെയിൽ, എസ്എംഎസ് എന്നിവ അയയ്ക്കാറില്ല. ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകളുംമറ്റും എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽനിന്നുമാത്രം ശേഖരിക്കുക. ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് ഇത്തരം വിവരങ്ങൾ ശേഖരിക്കരുത്. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങളുടെ അടുത്തുള്ള ശാഖയിലോ പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക. The key to safe banking is vigilance. SBI has laid out six important protocols that our customers must follow in order to safeguard their personal information from fraudsters. Be Safe. Bank Safe.#SBI #StateBankOfIndia #BeSafe #BankSafe #SafetyTips pic.twitter.com/3ofVr9v25y — State Bank of India (@TheOfficialSBI) April 23, 2020

from money rss https://bit.ly/2W0jxDF
via IFTTT

Sunday 26 April 2020

മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ 50,000 കോടി അനുവദിച്ചു

പണലഭ്യതക്കുറവുമൂലം സമ്മർദം നേരിടുന്ന ഡെറ്റ് മ്യുച്വൽ ഫണ്ട് വിപണിയെ സഹായിക്കാൻ റിസർവ് ബാങ്ക് 50,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തോടെ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നതിനാൽ സമ്മർദത്തിലാണ് ഡെറ്റ് ഫണ്ടുകൾ. ലിക്വിഡിറ്റി കുറയുകയും വൻതോതിൽപണം പിൻവലിക്കുകയും ചെയ്തതോടെ ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് അധിഷ്ഠിത ഫണ്ടുകൾ വിപണിയിൽനിന്ന് പിൻവലിച്ചിരുന്നു. ഇതേതുടർന്നാണ് ആർബിഐയുടെ നടപടി. വിശദാംശങ്ങൾ അറിയാം 1. ആർബിഐയുടെ ലിക്വിഡിറ്റിസൗകര്യം ഏപ്രിൽ 27 മുതൽ മെയ് 11വരെയാണുള്ളത്. അതിനായി നീക്കിവെച്ചതുക ഈകാലയളവിൽ വിനിയോഗിക്കാം. 2. വിപണിയിലെ സാഹചര്യം വിലയിരുത്തി സമയപരിധി നീട്ടുന്നകാര്യം പരിഗണിക്കും. 3. പാക്കേജ് പ്രകാരം കുറഞ്ഞ നിരക്കിൽ ബാങ്കുകൾക്കാണ് പണം അനുവദിക്കുക. പണലഭ്യതയിൽ കുറവുണ്ടാകുന്ന സാഹചര്യമുണ്ടായാൽ ബാങ്കുകൾ തുക ഫണ്ടുകമ്പനികൾക്ക് ലഭ്യമാക്കണം. 4. കോർപ്പറേറ്റ് ബോണ്ട്, കമേഴ്സ്യൽ പേപ്പർ, സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്, കടപ്പത്രം തുടങ്ങിയിന്മേൽ ബാങ്കുകൾക്ക് വായ്പ അനുവദിക്കാം. 5. നഷ്ടസാധ്യതകൂടുതലുള്ള ഡെറ്റ് ഫണ്ടുകളിലാണ് നിലവിൽ സമ്മർദംകൂടുതലുള്ളത്. മ്യുച്വൽ ഫണ്ട് വിപണിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള നടപടികൾവന്നതോടെ ഓഹരി വിപണി കുതിച്ചു. സെൻസെക്സ് 750 പോയന്റോളം ഉയർന്നു.

from money rss https://bit.ly/2yICmTU
via IFTTT

വിരമിച്ചശേഷം ജീവിക്കാന്‍ 1.07 കോടി രൂപവേണം: അതിന് പ്രതിമാസം എത്രരൂപ നിക്ഷേപിക്കണം?

സൗദി അറേബ്യയിൽ അക്കൗണ്ടന്റായി ജോലിചെയ്യുകയാണ് മുഹമ്മദ് ഹനീഫ്. വയസ്സ് 48. 55-ാമത്തെ വയസ്സിൽ വിരമിക്കാൻ ഉദ്ദേശിക്കുന്നു. അതിനായി 25 ലക്ഷം രൂപ കരുതിയിട്ടുണ്ട്. നിലവിലെ ജീവിത ചെലവ് പ്രതിമാസം 25,000 രൂപയാണ്. മാസം രണ്ടുലക്ഷം രൂപ ശമ്പളയിനത്തിൽ ലഭിക്കുന്നുണ്ട്. 80വയസ്സുവരെ ജീവിച്ചിരിക്കുമെന്നാണ് ഹനീഫ് പ്രതീക്ഷിക്കുന്നത്. റിട്ടയർമെന്റുകാല ജീവിതത്തിനായി എത്രതുക കൂടുതലായി നിക്ഷേപിക്കണമെന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്. 55-ാമെത്ത വയസ്സിൽ വിരമിക്കുന്നതിന് ഇനി മുന്നിലുള്ളത് ഏഴുവർഷമാണ്. നിലവിലെ ജീവിത ചെലവായ 25,000 രൂപ ഏഴുശതമാനം പണപ്പെരുപ്പ നിരക്കുകൂടി ചേർക്കുമ്പോൾ ഏഴുവർഷം കഴിഞ്ഞാൽ 40,145 രൂപയായി ഉയരും. അതുപ്രകാരം വിരമിച്ചശേഷമുള്ള ആദ്യവർഷം ജീവിക്കാൻ 4,81,734 രൂപയാണ് വേണ്ടിവരിക. 80വയസ്സുവരെ ജീവിച്ചിരിക്കുമെന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നത്. അതായത് ജോലിയിൽനിന്ന് വിരമിച്ചശേഷം 25 വർഷംകൂടി ജീവിക്കാനുള്ള വരുമാനം കണ്ടെത്തണമെന്ന് ചുരുക്കം. അതിനായി 25 ലക്ഷം രൂപ അദ്ദേഹം ഇപ്പോൾ കരുതിയിട്ടുണ്ട്. വിരമിച്ചശേഷമുള്ള ജീവിതത്തിനായി 1,07,95,550 രൂപയാണ് അദ്ദേഹത്തിന് കണ്ടെത്തേണ്ടിവരിക. നിലവിൽ നടത്തുന്ന നിക്ഷേപത്തിൽനിന്ന് 12 ശതമാനം ആദായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപ്രകാരം പ്രതിമാസം 38,103 രൂപവീതമാണ് കൂടുതലായി നിക്ഷേപിക്കേണ്ടിവരിക. റിട്ടയർമെന്റിനുശേഷം 25വർഷക്കാലം ജീവിക്കുന്നതിന് സമാഹരിക്കുന്ന തുകയ്ക്ക് എട്ടുശതമാനം ആദായമാണ് കണക്കാക്കിയിട്ടുള്ളത്. മികച്ച റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളിലോ മറ്റ് സ്ഥിര നിക്ഷേപ പദ്ധതികളിലോ നിക്ഷേപിച്ച് വരുമാനംകണ്ടെത്താം. വിശദമായി അറിയാൻ പട്ടിക കാണുക

from money rss https://bit.ly/2VDXmE4
via IFTTT

ഉപാസി എന്നാൽ എന്താണ്?

 

ഉപാസി (UPASI)  യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സതേൺ ഇന്ത്യ, തെക്കൻ സംസ്ഥാനങ്ങളിലെ ചായ, കോഫി, റബ്ബർ, ഏലം, കുരുമുളക് എന്നിവയുടെ തോട്ടക്കാരുടെ ഒരു പരമോന്നത സ്ഥാപനമാണ്. 1893 മുതൽ തമിഴ്‌നാട്, കേരളം, കർണാടക എന്നിവ നിലവിലുണ്ട്. 3 സ്റ്റേറ്റ് പ്ലാന്റേഴ്സ് അസോസിയേഷനുകളും 13 ജില്ലാ പ്ലാന്റേഴ്സ് അസോസിയേഷനും  ഉപാസി (UPASI) യുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.


ടീ കോഫി, റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ വിൽക്കുന്നവർ, വാങ്ങുന്നവർ,  പ്രോസസ്സറുകൾ, കയറ്റുമതിക്കാർ, സഹകരണ സ്ഥാപനങ്ങൾ,  മറ്റെല്ലാ മാർക്കറ്റ് ഇടനിലക്കാരുടെയും പ്രധാന പ്രതിനിധിയാണ് ഉപാസി.

അസോസിയേഷന്റെ പ്രവർത്തനങ്ങൾ സാമ്പത്തിക ഗവേഷണം, മാർക്കറ്റ് ഇന്റലിജൻസ്, വ്യാവസായിക ബന്ധങ്ങൾ, ബന്ധം, പബ്ലിക് റിലേഷൻസ്, ശാസ്ത്രീയ ഗവേഷണം, പ്രസിദ്ധീകരണം എന്നിവ ഉൾക്കൊള്ളുന്നു.