121

Powered By Blogger

Wednesday 1 April 2015

ഗ്രാമീണ മേഖല ബി.എസ്‌.എന്‍.എല്‍. ഉപേക്ഷിക്കുന്നു











Story Dated: Wednesday, April 1, 2015 02:14


കല്‍പ്പറ്റ: ഗ്രാമീണ മേഖലകളിലെ 75 ശതമാനം ഉപഭോക്‌താക്കളും കേന്ദ്രസര്‍ക്കാറിന്‌ കീഴിലുള്ള ബി.എസ്‌.എന്‍.എല്‍. സേവനങ്ങള്‍ ഉപേക്ഷിക്കുന്നു. ഇന്റര്‍നെറ്റ്‌ ബ്രോഡ്‌ബ്രാന്റ്‌ സേവനത്തിനായി ബി.എസ്‌.എന്‍.എലിനെ ആശ്രയിച്ചിരുന്നവവരാണ്‌ സ്വകാര്യ നെറ്റുവര്‍ക്കുകളിലേക്ക്‌ മാറുന്നത്‌. സ്വകാര്യ ഏജന്‍സികളുടെ കേബിള്‍നെറ്റ്‌വര്‍ക്കുകള്‍ നല്‍കുന്ന ബ്രോഡ്‌ബ്രാന്റ്‌ കണക്ഷനെടുക്കുന്നതോടെ ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗ്രാമീണ മേഖലകളില്‍ സര്‍ക്കാര്‍ ഫോണ്‍ സര്‍വ്വീസ്‌ ഓര്‍മ്മയാവും. ഇപ്പോള്‍ തന്നെ പഞ്ചായത്ത്‌ ഓഫിസുകളില്‍ പോലും ബി.എസ്‌.എന്‍.എല്‍. ഇന്റര്‍നെറ്റ്‌ സര്‍വ്വീസുകള്‍ ഒഴിവാക്കി സ്വകാര്യ കമ്പനികളുടെ ബ്രോഡ്‌ബ്രാന്റ്‌ ഇന്റര്‍നെറ്റ്‌ പാക്കേജാണ്‌ ഉപയോഗിക്കുന്നത്‌.


കഴിഞ്ഞദിവസം തൊണ്ടര്‍നാടില്‍ ബി.എസ്‌.എല്‍.എല്‍. സര്‍വ്വീസുകള്‍ രണ്ടു ദിവസം തകരാര്‍ വന്നതോടെ കോറോത്തെ കനറാ ബാങ്കുള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം ഒന്നര ദിവസത്തോളം തടസ്സപ്പെടുകയുണ്ടായി.

ഗ്രാമീണ മേഖലയിലുള്ള ടെലിഫോണ്‍ എക്‌സ്ചേഞ്ചുകളില്‍ പുതിയ ഉപകരണങ്ങളെത്തിക്കുകയും കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്ുയന്നത്‌ നിര്‍ത്തിയതോടെയാണ്‌ ബി.എസ്‌.എന്‍.എലിന്റെ തകര്‍ച്ച തുടങ്ങിയത്‌.


പകരം സ്വകാര്യ കുത്തക കമ്പനികള്‍ 3-ജി ഉള്‍പ്പടെയുള്ള മികച്ച സൗകര്യങ്ങള്‍ ഗുണഭോക്‌താക്കള്‍ക്ക്‌ നല്‍കുകയും ചെയ്‌തു തുടങ്ങി. ലാന്‍ഡ്‌ ലൈന്‍ ഫോണുകള്‍ ബി.എസ്‌.എന്‍.എല്‍. മാത്രം നല്‍കിയിരുന്ന കാലത്ത്‌ മാസങ്ങളോളം കാത്തിരുന്നും ഉയര്‍ന്ന സംഖ്യ കെട്ടിവെച്ചും കണക്ഷനെടുത്തവര്‍ ഒറ്റ ദിവസം കൊണ്ട്‌ സ്വകാര്യ മൊബൈല്‍ ഫോണ്‍ സര്‍വ്വീസുകളിലേക്ക്‌ മാറുകയായിരുന്നു. ബ്രോഡ്‌ബ്രാന്റില്‍ കുത്തകയായിരുന്നതിനാലാണ്‌ പലരു ബി.എസ്‌.എന്‍.എല്‍. കണക്ഷന്‍ പൂര്‍ണമായും ഒഴിവാക്കാന്‍ മടികാണിച്ചത്‌.


ഇപ്പോള്‍ ഒട്ടുമിക്ക ഭാഗങ്ങളിലും സ്വകാര്യ കേബിള്‍നെറ്റ്‌ വര്‍ക്ക്‌ വഴിയുള്ള ബ്രോഡ്‌ബ്രാന്റ്‌ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ലഭ്യമാണ്‌. ഇതോടെയാണ്‌ അവശേഷിക്കുന്ന കണക്ഷനുകളും ഗുണഭോക്‌താക്കള്‍ ഒഴിവാക്കി തുടങ്ങിയത്‌. നേരത്തെ രണ്ടായിരത്തോളം കണക്ഷനുണ്ടായിരുന്ന വെള്ളമുണ്ടയില്‍ ഇപ്പോള്‍ 200 കണക്ഷനാണ്‌ അവശേഷിക്കുന്നത്‌. ഇതാവട്ടെ ഭൂരിഭാഗവും പ്രവര്‍ത്തന രഹിതവും. ഇതുതന്നെയാണ്‌ ജില്ലയിലെ ഒട്ടുമിക്ക എക്‌സ്ചേഞ്ചുകളുടെയും അവസ്‌ഥ.










from kerala news edited

via IFTTT

90 കളിലെ കഥപറയാന്‍ കുഞ്ചാക്കോ ബോബന്റെ വള്ളീം തെറ്റി പുള്ളീം തെറ്റി









കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന റൊമാന്റിക് ചിത്രമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. ഒരുപറ്റം യുവാക്കളാണ് സിനിമയ്ക്ക് പിന്നില്‍. ഛായാഗ്രാഹകന്‍ എസ്.കുമാറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച റിഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എസ് കുമാറിന്റെ മകന്‍ കുഞ്ഞുണ്ണിയാണ് കാമറ കൈകാര്യം ചെയ്യുന്നത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ഒരുക്കിയ അച്ചാപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നവാഗതനായ സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആഗസ്തില്‍ ചിത്രീകരണം ആരംഭിക്കും. 90 കളിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. ആഗോളവത്കരണത്തിന്റെ കടന്നുവരവ് ഗ്രാമത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് സിനിമ.


ഒരു സി ക്ലാസ് തിയേറ്ററും ഗ്രാമത്തിലെ 10 ദിവസത്തെ ഉത്സവവും കഥയുടെ പശ്ചാത്തലങ്ങളാണ്. മനോജ്.കെ.ജയന്‍, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.











from kerala news edited

via IFTTT

അടുക്കള മാലിന്യം ജൈവവളമാക്കി റസിഡന്റ്‌സ് അസോസിയേഷന്‍ മാതൃകയാവുന്നു











Story Dated: Thursday, April 2, 2015 01:10


ബാലുശ്ശേരി: അടുക്കള മാലിന്യം പച്ചക്കറിക്കു ഉപയോഗിക്കുന്ന ജൈവവളമായി മാറ്റാന്‍ ഉതകുന്ന പൈപ്പ്‌ കമ്പോസ്‌റ്റ് കിറ്റുകള്‍ ഓരോ വീട്ടിലും സ്‌ഥാപിച്ച്‌ റസിഡന്റ്‌സ് അസോസിയേഷന്‍ മാതൃകയാവുന്നു. ബാലുശ്ശേരി വട്ടോളി ബസാറിലെ കാരുണ്യ റസിഡന്റസ്‌ അസോസിയേഷനാണു ഓരോ വീട്ടിലും രണ്ടുവീതം പൈപ്പ്‌ കമ്പോസ്‌റ്റ് കിറ്റുകള്‍ സ്‌ഥാപിച്ച്‌ മാതൃകയാവുന്നത്‌്. പ്‌ളാസ്‌റ്റിക്‌ കവറുകളുടെ ഉപണ്‍യാഗം കുറയ്‌ക്കുന്നതിനു വീട്ടുകാര്‍ക്ക്‌ തുണി സഞ്ചി നല്‍കുന്ന പദ്ധതിക്കും അസോസിയേഷന്‍ തുടക്കം കുറിച്ചിട്ടുണ്ട്‌.55 വീടുകളാണു അസോസിയേഷനില്‍ അംഗങ്ങള്‍.


കമ്പോസ്‌റ്റ് കിറ്റ്‌ വിതരണം പനങ്ങാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌് ഇസ്‌മയില്‍ കുറുമ്പൊയില്‍ ഉദ്‌ഘാടനം ചെയ്‌തു.തുണിസഞ്ചി വിതരണം ഗ്രാമപഞ്ചായത്ത്‌ അംഗം എന്‍.കെ.അബു നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ്‌ സി.കെ.ബഷീര്‍ അധ്യക്ഷത വഹിച്ചു.


മനോരഞ്‌്ജന്‍ ആര്‍ട്‌സ് ക്ലബ്ബ്‌ പ്രസിഡന്റ്‌ സി.കെ.മൊയ്‌്തീന്‍കോയ,യുണിറ്റി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്‌ എന്‍്‌.സലീം,സൗഹൃദം റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.പത്മനാഭന്‍ പ്രസംഗിച്ചു. സെക്രട്ടറി പി.കെ.മോഹനന്‍ സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ ധന്യാ പത്മനാഭന്‍ നന്ദിയും പറഞ്ഞു.










from kerala news edited

via IFTTT

വീട്‌പൂട്ടി യാത്ര പോകുന്നവര്‍ വിവരം പോലീസില്‍ അറിയിക്കണമെന്ന്‌











Story Dated: Thursday, April 2, 2015 01:10


കോഴിക്കോട്‌: സ്‌കൂള്‍ അവധിക്കാലത്ത്‌ വീട്‌ പൂട്ടി യാത്രയ്‌ക്കു പോകുന്നവര്‍ വിവരം യാത്രയ്‌ക്കു പോകുന്നതിനു മുന്‍പ്‌ അതാത്‌ പോലീസ്‌ സ്‌റ്റേഷനില്‍ അറിയിക്കണമെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ ആവശ്യപ്പെട്ടു. പോലീസില്‍ അറിയിക്കുന്ന അത്തരം വീടുകള്‍ക്ക്‌ ഷാഡോ പോലീസിന്റേയും ബീറ്റ്‌ പോലീസിന്റേയും പ്രത്യേക നിരീക്ഷണം ഉണ്ടായിരിക്കുമെന്നും അറിയിച്ചു










from kerala news edited

via IFTTT

അനധികൃതമായി നടത്തിയ ക്ലിനിക്കുകള്‍ അടപ്പിച്ചു











Story Dated: Thursday, April 2, 2015 01:10


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി അനധികൃതമായി നടത്തിവന്ന നാല്‌ പാരമ്പര്യ രോഗ ക്ലിനിക്കുകള്‍ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ നടത്തിയ റെയ്‌ഡിനെ തുടര്‍ന്നു അടച്ചുപൂട്ടി. വിയ്യൂര്‍ വില്ലേജ്‌ ഓഫീസിന്‌ സമീപം അലോക്‌ ബിശ്വാസിന്റെ ഉടമസ്‌ഥതയിലുള്ള ബിശ്വാസ്‌ ക്ലിനിക്‌, കൊയിലാണ്ടി നഗരത്തില്‍ രാമാനന്ദന്റെ ഉടമസ്‌ഥതയിലുള്ള രമാ ക്ലിനിക്‌, ലക്ഷ്‌മി ക്ലിനിക്‌, സ്‌റ്റേഡിയത്തിന്‌ സമീപമുള്ള ആര്‍.കെ.മജുംദാറിന്റെ ഋതു ക്ലിനിക്‌ എന്നിവയാണ്‌ അധികൃതരുടെ നിര്‍ദേശപ്രകാരം അടച്ചുപൂട്ടിയത്‌.


ആവശ്യമായ ലൈസന്‍സോ യോഗ്യതയോ ഇല്ലാതെയാണ്‌ സ്‌ഥാപനങ്ങള്‍ നടത്തിവരുന്നതെന്ന്‌ പരിശോധനയില്‍ മനസ്സിലായതിനെ തുടര്‍ന്നാണ്‌ നടപടി. പാരമ്പര്യ രോഗങ്ങള്‍, പൈല്‍സ്‌, തുടങ്ങി ഓപ്പറേഷന്‍ ഇല്ലാതെ ചികിത്സിച്ച്‌ മാറ്റുമെന്നാണ്‌ ഇവര്‍ രോഗികള്‍ക്ക്‌ നല്‍കിവരുന്ന വാഗ്‌ദാനം. അന്യ സംസ്‌ഥാനത്തുനിന്ന്‌ എത്തിയവരാണ്‌ പല ക്ലിനിക്കുകളും നടത്തിവരുന്നത്‌.










from kerala news edited

via IFTTT

പോലീസ്‌ മര്‍ദനം: കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്ന്‌ ബി.ജെ.പി











Story Dated: Thursday, April 2, 2015 01:10


കോഴിക്കോട്‌: കുണ്ടൂപ്പറമ്പില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും വീട്ടുകാര്‍ക്കും നേരെ പോലീസ്‌ നടത്തുന്ന അക്രമത്തില്‍ ബി.ജെ.പി നോര്‍ത്ത്‌ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.


മര്‍ദിച്ച പോലീസ്‌ ഉദ്യാഗസ്‌ഥര്‍ക്കെതിരേ നടപടിയെടുക്കണം.അക്രമം നടത്തുന്ന സി.പി.എമ്മുകാരെ നിലയ്‌ക്കുനിര്‍ത്തുന്നതിനു പകരം പോലീസ്‌ ഏകപക്ഷീയമായി ആര്‍.എസ്‌.എസ്‌, ബി.ജെ.പി പ്രവര്‍ത്തകരെ വേട്ടയാടുകയാണ്‌. അസമയത്ത്‌ വീടുകളില്‍ കയറി വീട്ടമ്മമാരെപോലും മര്‍ദ്ദിക്കുന്ന സമീപനമാണ്‌ പോലീസ്‌ കൈക്കൊള്ളുന്നത്‌.അപസ്‌മാര രോഗികളെപോലും പോലീസ്‌ വെറുതെ വിടുന്നില്ല. സി.പി.എം അക്രമത്തില്‍ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാതെ വരുമ്പോഴാണ്‌ മറുഭാഗത്ത്‌ പോലീസ്‌ വേട്ടയും നടക്കുന്നത്‌.


സംഘര്‍ഷം വ്യാപിപ്പിക്കാനും,കാര്‍ഷിക വിളകള്‍ നശിപ്പിക്കാനുമുള്ള നീക്കം സി.പി.എം കണ്ണൂര്‍ മോഡല്‍ ആവര്‍ത്തിക്കാനുള്ള ശ്രമമാണ്‌. പോലീസും ഇതിനനുകൂലമായ നിലപാടെടുത്താല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ക്ക്‌ അധികൃതര്‍ ഉത്തരം പറയേണ്ടിവരുമെന്ന്‌ നേതാക്കള്‍ മുന്നറിയിപ്പ്‌ നല്‍കി.










from kerala news edited

via IFTTT

നിയമം കാറ്റില്‍പറത്തി അന്യസംസ്‌ഥാന ബോട്ടുകള്‍; മിക്കവയ്‌ക്കും രജിസ്‌ട്രേഷനും ലൈസന്‍സുമില്ല











Story Dated: Thursday, April 2, 2015 01:10


കോഴിക്കോട്‌: സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റിപറത്തി അന്യസംസ്‌ഥാന മത്സ്യ ബന്ധന ബോട്ടുകള്‍ കേരള തീരത്ത്‌ വിലസുന്നു.സംസ്‌ഥാന ഫിഷറീസ്‌ വകുപ്പിന്റെ രജിസ്‌ട്രേഷനും,ലൈസന്‍സും ഉള്ള ബോട്ടുകള്‍ക്ക്‌ മാത്രമേ കേരള തീരത്ത്‌ മത്സ്യ ബന്ധനത്തിന്‌ അനവാദമുള്ളുവെങ്കിലും അന്യസംസ്‌ഥാന ബോട്ടുകള്‍ക്ക്‌ ഇതൊന്നും ബാധകമല്ലെന്ന രീതിയിലാണ്‌ മത്സ്യം ബന്ധനം നടത്തുന്നത്‌.


നിയമലംഘനങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും ഒരു നടപടിയും ഇവര്‍ക്കെതിരേ എടുക്കുന്നില്ല.സര്‍ക്കാര്‍ കണക്കനുസരിച്ച്‌ ആകെ 3992 മത്സ്യ ബന്ധന ബോട്ടുകള്‍ മാത്രമാണ്‌ രജിസ്‌്റ്റര്‍ ചെയ്‌ത് മത്സ്യബന്ധനം നടത്തുന്നത്‌.കര്‍ണാടക,തമിഴ്‌നാട്‌ സംസ്‌ഥാനത്തെ ബോട്ടുകളാണ്‌ കൂടുതലായും നിയമങ്ങള്‍ ലംഘിച്ച്‌ കേരള തീരത്ത്‌ മത്സ്യ ബന്ധനം നടത്തുന്നത്‌.


മറൈന്‍ പ്രോഡക്‌ട്സ്‌ എക്‌സ്പോര്‍ട്‌ ഡവലപ്‌മെന്റ്‌ അഥോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റും,മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിന്‌ യൂസര്‍ഫീയും അടച്ചാല്‍ കേരള തീരത്ത്‌ മത്സ്യ ബന്ധനം നടത്താമെന്നുള്ള വ്യാജ പ്രചാരണത്തോടെയാണ്‌ മിക്ക ബോട്ടുകളും ഇവിടെ സര്‍വീസ്‌ നടത്തുന്നത്‌.ഇവയ്‌ക്കൊന്നും ഫിഷറീസ്‌ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ ഇല്ലെന്നതാണ്‌ യാഥാര്‍ഥ്യം. നിയമങ്ങള്‍ ലംഘി്‌ച്ചുള്ള മത്സ്യ ബന്ധനം വലിയ സുരക്ഷാ പ്രശ്‌നങ്ങക്ക്‌ കാരണമാകാറുണ്ടെങ്കിലും അധികൃതര്‍ വേണ്ടത്ര ശ്രദ്ധകാണിക്കുന്നില്ലെന്ന്‌ മത്സ്യത്തൊഴിലാളികളും പരാതിപ്പെടുന്നുണ്ട്‌.










from kerala news edited

via IFTTT

തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ കോര്‍പറേഷന്‍ ഒരുങ്ങുന്നു











Story Dated: Thursday, April 2, 2015 01:10


കോഴിക്കോട്‌: നഗരത്തിലെ വര്‍ധിച്ച്‌ വരുന്ന അപകടങ്ങളും,അത്യാഹിതങ്ങളും കണക്കെടുത്ത്‌ നഗരപ്രദേശങ്ങളില്‍ ഉടന്‍ തെരവ്‌ വിളക്കുകള്‍ സ്‌ഥാപിക്കും. രാത്രി നഗരയാത്ര ദുഷ്‌കരമായ സാഹചര്യത്തില്‍ നിരവധി പരാതികളാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ അധികൃതര്‍ക്ക്‌ ലഭിച്ചത്‌.ഈ സാഹചര്യത്തിലാണ്‌ തെരുവ്‌ വിളക്കുകള്‍ക്കുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്‌.


എരഞ്ഞിപ്പാലം,മാവൂര്‍ റോഡ്‌ ജംഗ്‌ഷന്‍,നടക്കാവ്‌ ജംഗ്‌ഷന്‍,മുതലക്കുളം,പുഷ്‌പ ജംഗ്‌ഷന്‍,കോട്ടപറമ്പ്‌ ആശുപത്രി പരിസരം,ലിങ്ക്‌ റോഡ്‌ എന്നിവടങ്ങളിലെ തെരുവ്‌ വിളക്കുകളെല്ലാം ശരിയായി കത്തിയിട്ട്‌ മാസങ്ങളായി. വെളിച്ച കുറവ്‌ മൂലം എരഞ്ഞിപ്പാലം ജംഗ്‌ഷനില്‍ ഇരു ചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും സ്‌ഥിരം കാഴ്‌ചയാണ്‌.

കോഴിക്കോട്‌ സിറ്റി പോലീസിന്റെ കണക്കനുസരിച്ച്‌ കഴിഞ്ഞ വര്‍ഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 1873 വാഹനങ്ങളാണ്‌ അപകടത്തില്‍പ്പെട്ടത്‌.


ഇതില്‍ 155 പേര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെടുകയും,1257 പേര്‍ക്ക്‌ അപകടത്തില്‍ പരുക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. നഗരത്തില്‍ പല ഭാഗങ്ങളിലെയും റിഫ്‌ളക്‌ടറുകളും പൂര്‍ണമായും പണിമുടക്കിയ രീതിയിലാണ്‌. ഇതിനൊപ്പം തെരുവ്‌ വിളക്കിന്റെ അഭാവവും അപകടം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ്‌ വാഹന വകുപ്പ്‌ ജീവനക്കാരും പറയന്നു. കോര്‍പ്പറേഷനാണ്‌ ഇതിന്‌ പരിഹാരം കാണേണ്ടത്‌ എന്നിരിക്കെ നിരവധി തവണ ഇതുമായി ബന്ധപ്പെട്ട്‌ പരിഹാരം കാണാന്‍ സമീപിച്ചെങ്കിലും ഇതുവരെ പരിഹാരം കണ്ടിരുന്നില്ലെന്ന്‌ ഇവര്‍ പറയുന്നു. ഒരു കോടി രൂപയുടെ പദ്ധതിയാണ്‌ കോര്‍പ്പറേഷന്‍ തെരവ്‌ വിളക്കിനായി നീക്കിവച്ചിരിക്കുന്നത്‌.ഇതിനായുള്ള ടെന്‍ഡര്‍ എട്ടിന്‌ നല്‍കുമെന്ന്‌ അറിയുന്നു.


അപകടം സ്‌ഥിരമായ സാഹചര്യത്തില്‍ വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളും,വ്യാപാരികളുമെല്ലാം ശക്‌തമായ പ്രതിഷേധവുമായി മുന്നോട്ട്‌ വന്നതിനാലാണ്‌ നടപടികളുമായി ഉടന്‍ മുന്നോട്ട്‌ പോവാന്‍ തീരുമാനിച്ചത്‌.താല്‍ക്കാലിക പരിഹാരത്തിനായി സോളാര്‍ വിളക്കുകള്‍ പല സ്‌ഥലങ്ങളിലും സ്‌ഥാപിച്ചിരുന്നു. ഇരുപത്തഞ്ച്‌ ലക്ഷം രൂപ ചെലവഴിച്ചാണ്‌ പദ്ധതി നടപ്പാക്കിയത്‌.ഇത്‌ പൂര്‍ണമായും ഫലം കാണാത്ത സാഹചര്യത്തിലാണ്‌ തെരുവ്‌ വിളക്കുകള്‍ തന്നെ ആവശ്യമായിടത്ത്‌ ഉടന്‍ സ്‌ഥാപിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്‌










from kerala news edited

via IFTTT

പുതിയടവന്‍ അമ്പാടി ഇനി സ്‌ഥാനികന്‍











Story Dated: Thursday, April 2, 2015 01:09


തൃക്കരിപ്പൂര്‍: കൊയോങ്കര ശ്രീ പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തിലെ അസുരകാലാന്‍ ദൈവത്തിന്റെആചാരസ്‌ഥാനികനായി എടാട്ടുമ്മലിലെ പുതിയടവന്‍ അമ്പാടി (72) ആചാരം കൊണ്ടു. പുതിയടവന്‍ തറവാട്ടിലെ അച്‌ഛനായിരുന്ന നാരായണന്‍ കാരണവരുടെ നിര്യാണത്തെത്തുടര്‍ന്നാണ്‌ അമ്പാടി നിയോഗിക്കപ്പെട്ടത്‌. നീലേശ്വരം മുട്ടത്ത്‌ തറവാട്ടില്‍ നിന്ന്‌ ആചാരപ്പുടവ കൈപ്പറ്റി കൊയോങ്കര പുതിയടവന്‍ തറവാട്ടിലെ പ്രാര്‍ത്ഥനക്ക്‌ ശേഷം പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തിലെത്തി ദേവിയെ തൊഴുതു വണങ്ങി.


തുടര്‍ന്ന്‌ മുതിര്‍ന്ന സമുദായ അംഗങ്ങളുടെയും ആചാരസ്‌ഥാനികരുടെയും ബന്ധുമിത്രാതികളുടെയും അനുഗ്രഹം വാങ്ങി പയ്യക്കാല്‍ ഭഗവതി ക്ഷേത്രം സ്‌ഥാനികര്‍, സമുദായക്കാര്‍, വാല്യക്കാര്‍ കുറുവാപ്പള്ളി അറ സ്‌ഥാനികര്‍ തുടങ്ങിയവരുടെ അകമ്പടിയോടെ ദേശാധിപനായ ഉദിനൂര്‍ ശ്രീക്ഷേത്രപാലകന്റെ തിരുനടയിലെത്തി. ആചാരപ്പണം കൈമാറി 101 കുറവും തീര്‍ത്ത ശേഷം മടിയന്‍ നായരച്ചന്‍ പുതിയടവന്‍ അമ്പാടി കാരണവര്‍ എന്ന്‌ മൂന്നു തവണ പേര്‌ ചൊല്ലി വിളിച്ചതോടെ ആചാരം കൊള്ളല്‍ ചടങ്ങ്‌ പൂര്‍ത്തിയായി.










from kerala news edited

via IFTTT

ഗുജറാത്ത്‌ ഹാന്‍ഡ്‌ലൂം, ഹാന്‍ഡിക്രാഫ്‌റ്റ്സ്‌ എക്‌സിബിഷന്‌ തുടക്കമായി











Story Dated: Thursday, April 2, 2015 01:09


തലശ്ശേരി: വിഷു ആഘോഷം ഗംഭീരമാക്കുവാന്‍ പുതുമയാര്‍ന്ന വസ്‌ത്ര വൈവിധ്യങ്ങളുടെ അനുപമ പ്രദര്‍ശനവുമായി ഇന്ത്യയിലെ ഒന്‍പത്‌ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള വസ്‌ത്ര കരകൗശല പ്രദര്‍ശനവും വില്‍പനയും തലശ്ശേരി ശാരദാ കൃഷ്‌ണയ്ര്‍യ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. കൊച്ചിയിലെ ഗുജറാത്ത്‌ എംപോറിയമാണ്‌ സംഘാടകര്‍.


എക്‌സിബിഷന്‌ വരുന്നവര്‍ക്ക്‌ ഗുജറാത്ത്‌, മദ്ധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌, രാജസ്‌ഥാന്‍, ബംഗാള്‍, ഒറീസ്സ, ആന്ധ്രാപ്രദേശ്‌, കര്‍ണ്ണാടക, തമിഴ്‌നാട്‌ എന്നീ സംസ്‌ഥാനങ്ങളുടെ വസ്‌ത്ര, കരകൗശല നിര്‍മ്മാണ വൈദഗ്‌ധ്യം നേരില്‍ കാണാം. ഇന്ത്യാ ഗവര്‍ണ്‍മെന്റിന്റെ ഡവലപ്‌മെന്റ്‌ സ്‌കീം പ്രകാരം കൈത്തറി, കരകൗശല കലാകാരന്‍മാരെ സഹായിക്കുന്നതിനാണ്‌ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്‌. ഇവര്‍ നിര്‍മ്മിച്ച ഉല്‌പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട്‌ നല്‍കി ഇവരുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ്‌ ലക്ഷ്യം.


ഇത്രയേറെ സംസ്‌ഥാനങ്ങളിലെ വസ്‌ത്ര കരകൗശല ഉല്‌പന്നങ്ങള്‍ ഒരു കുടക്കീഴില്‍ കാണാവുന്നത്‌ ഗുജറാത്ത്‌ എംപോറി എക്‌സിബിഷനില്‍ മാത്രമാണെന്ന്‌ മാനേജര്‍ കെ. അരുണാചലം പറഞ്ഞു. പ്രദര്‍ശന നഗരിയില്‍ കരകൗശല ഉല്‌പന്നങ്ങളുടെ നിര്‍മ്മാണം ലൈവായി കാണാവുന്നതാണ്‌. ഹാന്റ്‌ലൂം തുണിത്തരങ്ങള്‍ക്ക്‌ 20%, ഹാന്റിക്രാഫ്‌റ്റ് ഉല്‌പന്നങ്ങള്‍ക്ക്‌ 10% സര്‍ക്കാര്‍ റിബേറ്റും ലഭ്യമാണ്‌. 10 രൂപമുതല്‍ 10000 രൂപവരെ വിലമതിക്കുന്ന വസ്‌തുക്കള്‍ അടങ്ങിയ പ്രദര്‍ശനം 15 വരെ രാവിലെ 10 മുതല്‍ വൈകുന്നേരം 8 വരെ ഉണ്ടായിരിക്കും.










from kerala news edited

via IFTTT