121

Powered By Blogger

Wednesday 11 December 2019

യുഎസ് കമ്പനി ജീവനക്കാര്‍ക്ക്‌ ക്രിസ്മസ് സമ്മാനമായി നല്‍കിയത് 35 ലക്ഷം രൂപ

മേരീലാൻഡ്: യുഎസിലെ മേരീലാൻഡിലുള്ള ഒരു സ്ഥാപനം ജീവനക്കാർക്ക് നൽകിയത് 70 കോടി രൂപയുടെ ക്രിസ്മസ് സമ്മാനം. സെന്റ് ജോൺ പ്രോപ്പർട്ടീസാണ് കമ്പനിയിലുള്ള 200 ജീവനക്കാർക്ക് ഇത്രയുംതുക ബോണസായി നൽകിയത്. ഇതുപ്രകാരം ഓരോ ജീവനക്കാർക്കും 38,000 പൗണ്ടാ(ഏകദേശം 35 ലക്ഷം രൂപ)ണ് ലഭിച്ചത്. 81കാരനായ കമ്പനിയുടെ സ്ഥാപക ചെയർമാൻഎഡ്വേർഡ് ജോണാണ് അപ്രതീക്ഷിതമായി ബോണസ് പ്രഖ്യാപിച്ചത്. കമ്പനിയുടെ ഈവർഷത്തെ ലക്ഷ്യംനേടിയതിന്റെ ഭാഗമായുള്ള ക്രിസ്മസ് ആഘോഷവേളയിലാണ് ചെയർമാൻ ബോണസ് പ്രഖ്യാപനം നടത്തിയത്. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ സെന്റ് ജോൺ പ്രോപ്പർട്ടീസിന്റെ നിക്ഷേപമൂല്യം 350 കോടി ഡോളറാണ്. US Firm Gives Employees $10 Million Christmas Bonus

from money rss http://bit.ly/2PB8fm2
via IFTTT

ഉജ്ജീവനും മികച്ചനേട്ടത്തില്‍: ലിസ്റ്റ് ചെയ്ത ഉടനെ ഓഹരി വില 65 ശതമാനം ഉയര്‍ന്നു

മുംബൈ: ഓഹരി വിപണിയിലെ വീണ്ടുമൊരു ലിസ്റ്റിങ് കൂടി മികച്ച വിജയമായി. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരി ലിസ്റ്റ് ചെയ്തയുടനെ 58 രൂപയായി ഉയർന്നു. നേട്ടമാകട്ടെ 57 ശതമാനം. 37 രൂപയായിരുന്നു ബാങ്കിന്റെ ഇഷ്യു വില. രാവിലെ 10 മണിക്ക് 61.35 രൂപ നിലവാരത്തിലാണ് വ്യാപാരം നടന്നത്. അതായത് 65.8 ശതമാനം നേട്ടം. ഡിസംബർ 2 മുതൽ 4വരെയായിരുന്നു ഐപിഒയ്ക്ക് അപേക്ഷിക്കാനുള്ള അവസരം. 166 ഇരട്ടിയാണ് സബ്സ്ക്രിപ്ഷൻ ലഭിച്ചത്. Ujjivan Small Finance Bank lists at 57% premium to issue price

from money rss http://bit.ly/35g1bBI
via IFTTT

ജിഎസ്ടി കൗണ്‍സില്‍ 18ന്: നികുതി നിരക്കുകള്‍ കൂട്ടിയേക്കും

ന്യൂഡൽഹി: അടുത്തയാഴ്ച ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം ചരക്കു സേവന നികുതി സ്ലാബുകൾ ഉയർത്തിയേക്കും. വരുമാനം വർധിപ്പിക്കണമെന്ന സമ്മർദത്തെതുടർന്നാണിത്. ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയായ ജിഎസ്ടി കൗൺസിൽ ഡിസംബർ 18നാണ് ചേരുന്നത്. ജിഎസ്ടി വരുമാനം വൻതോതിൽ കുറഞ്ഞതിനാൽ സംസ്ഥാനങ്ങൾക്ക് നൽകാനുള്ള നഷ്ടപരിഹാരതുക നൽകാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. നിലവിൽ 5,12,18,28 ശതമാനം സ്ലാബുകളിലാണ് ജിഎസ്ടി ഈടാക്കുന്നത്. 28 ശതമാനം നിരക്കിലുള്ള ജിഎസ്ടിയിന്മേൽ സെസ്സുകൂടി ഏർപ്പെടുത്താനും നീക്കമുണ്ട്. നിലവിലുള്ള സ്ലാബുകൾ നാലിൽനിന്ന് മൂന്നാക്കി ചുരുക്കുന്നതിനെക്കുറിച്ചും കൗൺസിൽ ചർച്ചചെയ്യും. സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഞ്ചുശതമാനത്തിൽനിന്ന് ജിഎസ്ടി നിരക്കുകൾ കൂട്ടണമെന്ന അഭിപ്രായമാണ് ഉയർന്നത്. 2019 ഏപ്രിൽ നവംബർ കാലയളവിൽ പ്രതിക്ഷിച്ചതിലും 40 ശതമാനം കുറവാണ് ജിഎസ്ടി വരുമാനം ലഭിച്ചത്. അതായത് 5,26,000 കോടിയായിരുന്നു ബജറ്റ് എസ്റ്റിമേറ്റ്. എന്നാൽ ലഭിച്ചതാകട്ടെ 3,28,365 കോടിമാത്രവുമാണ്. GST Council to increase tax rates

from money rss http://bit.ly/2qIpWrh
via IFTTT

വളർച്ച 5.1 ശതമാനമായി കുറയുമെന്ന് എ.ഡി.ബി.

കൊച്ചി:നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച 5.1 ശതമാനമായി കുറയുമെന്ന് ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി.). തൊഴിലില്ലായ്മയും ഗ്രാമീണ മേഖലയിലെ മാന്ദ്യവുമാണ് സാമ്പത്തിക വളർച്ച കുറയാൻ ഇടയാക്കുന്നതെന്ന് എ.ഡി.ബി. വിലയിരുത്തി. വായ്പകൾക്ക് ആവശ്യകത കുറഞ്ഞതും വളർച്ച ഇടിയാൻ കാരണമാകും. അതേസമയം, 2020-21-ൽ വളർച്ച 6.5 ശതമാനമായി തിരിച്ചുകയറുമെന്ന് എ.ഡി.ബി.യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2019 സെപ്റ്റംബറിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യയുടെ വളർച്ച അനുമാനം ഏഴു ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി പുതുക്കി നിശ്ചയിച്ചിരുന്നു. ആ നിലയിൽനിന്നാണ് അനുമാനം വീണ്ടും താഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്ര സർക്കാർ നടപ്പാക്കിയ സാമ്പത്തിക നയങ്ങളുടെ പിൻബലത്തിലാവും 2020-21-ൽ ഇന്ത്യയുടെ വളർച്ച 6.5 ശതമാനത്തിലേക്ക് തിരിച്ചുകയറുകയെന്ന് എ.ഡി.ബി. വിലയിരുത്തുന്നു. കോർപ്പറേറ്റ് നികുതി കുറച്ചതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതും പൊതുമേഖലാ ബാങ്കുകളിൽ കൂടുതൽ മൂലധനമിറക്കുന്നതും സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കാൻ സഹായിക്കും. റിസർവ് ബാങ്ക് റിപോ നിരക്ക് 1.35 ശതമാനം കുറച്ചതിന്റെ പ്രതിഫലനവും വരും മാസങ്ങളിൽ ദൃശ്യമാകും. ഏഷ്യയിലെ വളർന്നുവരുന്ന സമ്പദ്ഘടനകളിൽ വളർച്ച ഇപ്പോഴും ശക്തമാണെന്ന് എ.ഡി.ബി. ചീഫ് ഇക്കണോമിസ്റ്റ് യസുയുകി സവാദ പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന പണ-വായ്പാ നയത്തിൽ ഇന്ത്യയുടെ ഈ വർഷത്തെ വളർച്ചാ അനുമാനം 6.1 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി താഴ്ത്തിയിരുന്നു. അതേസമയം, അന്താരാഷ്ട്ര നാണയ നിധിയുടെ അനുമാനം 6.1 ശതമാനവും ലോക ബാങ്കിന്റേത് ആറു ശതമാനവുമാണ്. ADB forecasts growth of 5.1%

from money rss http://bit.ly/2rrGu7v
via IFTTT

അസ്ഥിരതകള്‍ക്കിടയിലും പ്രതീക്ഷയുടെ മിന്നലാട്ടം

വിദേശ നിക്ഷേപ സ്ഥാപനങ്ങളെ ആശ്രയിച്ചാണ് വലിയൊരളവോളം ഓഹരികളുടെ ഡിസംമ്പർ മാസത്തെ പ്രകടനം. എഫ് ഐഐ നിക്ഷേപങ്ങളുടെ വരവാകട്ടെ ലോക വിപണിയുടെ ഗതിയേയും വികസ്വര സമ്പദ് വ്യവസ്ഥകളിൽ നിക്ഷേപിക്കാനുള്ള ധൈര്യത്തേയും ആശ്രയിച്ചിരിക്കുന്നു. പാശ്ചാത്യ നാടുകളിൽ ഡിസമ്പർദീർഘമായ അവധിയുടെ മാസമാണ്.പണത്തിന്റെ വരവിനെ ഇതു ബാധിക്കാറുണ്ട്. കലുഷിതമായ അവസ്ഥയായിരുന്നു മുൻകാലങ്ങളിൽ. കഴിഞ്ഞ അഞ്ചു വർഷം ഇക്കാലയളവിലെ നേട്ടംനിഫ്റ്റി 50ൽ -0.2 ശതമാനം ശരാശരിയിൽ +3 ശതമാനം മുതൽ -3.6 ശതമാനം വരെയാണ്. എന്നാൽ മിഡ്ക്യാപുകളിൽ ഇത് +1.5 ശതമാനത്തിൽ 6 ശതമാനം മുതൽ -4 ശതമാനം വരെയും. സാധാരണയായി ഡിസംബർ രണ്ടാം വാരത്തിൽ നടക്കാറുള്ള അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ നയപ്രഖ്യാപന സമ്മേളനം ആഗോള പലിശ നിരക്കിനേയും അതുകൊണ്ടു തന്നെ ഓഹരി വിപണിയേയും ബാധിക്കുമെന്നതിനാൽ ഏവരും കാത്തിരിക്കാറുണ്ട്. എന്നാൽ ഫെഡ് റിസർവ് അടുത്തൊന്നും ഇനി നിരക്ക് വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നു. വേഗക്കുറവിനെ അഭിമുഖീകരിക്കുന്ന ആഗോള ധന വിപണിയെ സംബന്ധിച്ചേടത്തോളം കുറഞ്ഞ പലിശ അന്നും ഇന്നും ആവശ്യമാണ്. ഇപ്പോൾ വിപണി പ്രതീക്ഷിക്കുന്നത് പലിശ നിരക്ക് ഉയർത്താത്ത മൃദു സമീപനമാണ്. 2020 സാമ്പത്തിക വർഷത്തിലുടനീളം ഇതേ നില തുടരാണ് ഫെഡറൽ റിസർവിന്റെ തീരുമാനം.ഇതോടൊപ്പം ആഗോള വിപണിയുടെ ധന നിലയെ സ്വാധീനിക്കാവുന്ന രണ്ടു സംഭവങ്ങളായ യുഎസ്-ചൈനവ്യാപാര ഉടമ്പടിയും ബ്രെക്സിറ്റും(ഡിസംബർ 12 നു നടക്കുന്ന ബ്രിട്ടനിലെ തെരഞ്ഞെടുപ്പ്)കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. യുഎസ്- ചൈന ഉടമ്പടിയുടെ ആദ്യ ഘട്ടം ഡിസംബറിൽ ഒപ്പുവെക്കുമെന്നായിരുന്നു വിപണിയുടെ പ്രതീക്ഷ. എന്നാൽ ചൈനയുമായി ഉടമ്പടി തീരുമാനിക്കാൻ തനിക്ക് ധൃതിയൊന്നുമില്ലെന്ന ട്രംപിന്റെ പ്രതികൂല ട്വീറ്റ് പുറത്തുവന്നതോടെ വിപണി അൽപം ജാഗ്രതയിലായി. അമേരിക്കൻ് ഡോളറുമായുള്ള കറൻസി മൂല്യം തുടർച്ചയായി കുറച്ചതിനെത്തുടർന്ന് അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് അമേരിക്ക ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തി. ഹോങ്കോങ്ങിന് യുഎസ് നൽകി വരുന്ന പിന്തുണയ്ക്കെതിരെ ചൈന തിരിച്ചടിച്ചേക്കുമെന്നും ഇതു വ്യാപാര ഉടമ്പടിയെ ബാധിക്കുമെന്നും ആശങ്കയുണ്ട്. വിദേശനിക്ഷേപങ്ങളായിരിക്കും ഈ മാസത്തെ പ്രധാന സ്രോതസെങ്കിലും കഴിഞ്ഞ രണ്ടു മൂന്നുമാസമായി ശക്തമായ പങ്കാളിത്തമുള്ള മ്യൂച്വൽ ഫണ്ടുകളിലൂടെയുള്ള ധനാഗമവും നിർണായകമാണ്. ഓഹരികളിലൂടെയുള്ള സാമ്പത്തിക നിക്ഷേപത്തിലൂടെ ഡിസംബറിൽ ശരാശരി 7000 കോടിയാണ് മ്യൂച്വൽ ഫണ്ടിലൂടെ നിക്ഷേപമായി എത്തിച്ചേർന്നത്. ഇതിനു പുറമേ സാമ്പത്തിക നില അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാവുകയും കോർപറേറ്റ് ലാഭം നെല്ലിപ്പടി കാണുകയും ചെയ്ത സാഹചര്യത്തിൽ നാട്ടിലെ ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, വൻകുത്തക മുതലാളിമാർ എന്നിവരെ കൂടുതൽ നിക്ഷേപങ്ങൾക്കായി ക്ഷണിക്കുകയും ചെയ്യും എന്നകാര്യം വ്യക്തമാണ്. റിസർവ് ബാങ്കിന്റെ പുതിയ നയപ്രഖ്യാപനത്തിൽ നിരക്കുകൾ കുറയ്ക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല.വിലക്കയറ്റവും സാമ്പത്തിക അനിശ്ചിതത്വവും ഉണ്ടാകുമെങ്കിലും റിസർവ് ബാങ്ക് അതിന്റെ മൃദുസമീപനം തുടരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്കിന്റെ വീക്ഷണത്തിലുണ്ടാകാവുന്ന ഏതു മാറ്റവും വിപണിക്ക് അപായ സാധ്യത ഉളവാക്കിയേക്കും. ഡിസംബറിൽ വിപണി കലുഷമായി തുടർന്നേക്കാമെങ്കിലും അന്തരീക്ഷം ഓഹരികൾക്കനുകൂലമായി മെച്ചപ്പെട്ടിട്ടുള്ളതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ ഉന്മേഷം നിലനിർത്തുമെന്നാണ് കരുതപ്പെടുന്നത്. വ്യാപാര സംഘർഷത്തിലെ അയവ്, ബ്രെക്സിറ്റ്, ആഗോള സ്ഥിതി ഗതികളിലുണ്ടാകുന്ന പുരോഗതി, അയഞ്ഞ സാമ്പത്തിക നയം എന്നിവയെല്ലാം ലോക ഓഹരി വിപണിക്ക് പിന്തുണയേകും. ആഭ്യന്തര രംഗത്ത് പലിശ ചിലവും നികുതിയും കുറയുകയും ഉത്തേജകങ്ങൾ താങ്ങായി എത്തുകയും ചെയ്ത ഈ സമയം ഓഹരികളിൽ നിക്ഷേപിക്കുന്നതിന് ഏറ്റവും അനുകൂലമാണ്. കിട്ടാക്കടങ്ങളുടെ കാര്യത്തിലുണ്ടായ പുതിയ നിയമ നിർമ്മാണവും പലിശനിരക്ക് കുറഞ്ഞുകെണ്ടിരിക്കുന്നതും ചാക്രിക സ്വഭാവം പുലർത്തുന്ന ലോഹ മേഖലയേയും വ്യവസായ രംഗത്തേയം അടുത്ത ഒന്നു രണ്ടു വർഷത്തിനകം മികച്ച പ്രകടനം കാഴ്ച വെക്കാൻ പര്യാപ്തമാക്കും. ഗുണനിലവാരമുള്ള ചെറുകിട, ഇടത്തരം ഓഹരികളും മെച്ചപ്പെട്ട മൂല്യനിർണയത്തിനു വിധേയമാകും. കെമിക്കൽ, ജലക്കൃഷി രംഗത്തെ കയറ്റുമതി കമ്പനികൾ വളർച്ചയിലേക്കു മുന്നേറും. ഗ്രാമീണ മേഖലയിൽ ശ്രദ്ധ പതിപ്പിക്കുന്ന കൃഷി, വളം മേഖലകളും നല്ല പ്രകടനം കാഴ്ചവെക്കും. അടിസ്ഥാന സൗകര്യ രംഗം സമീപകാലത്ത് അസ്ഥിരമായിരിക്കുമെങ്കിലും പ്രതീക്ഷയ്ക്കു വകയുണ്ട്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെഅടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/36phvQW
via IFTTT

സെന്‍സെക്‌സില്‍ 126 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സുചികകളിൽ നേട്ടം തുടരുന്നു. സെൻസെക്സ് 126 പോയന്റ് ഉയർന്ന് 40539ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തിൽ 11946ലുമാണ് വ്യാപാരം നടക്കുന്നത്. ടാറ്റ മോട്ടോഴ്സ്, സിപ്ല, ടാറ്റ സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ, യെസ് ബാങ്ക്, എസ്ബിഐ, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഒഎൻജിസി, സീ എന്റർടെയന്റമെന്റ്, ഭാരതി എയർടെൽ, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യുഎസ് ഫെഡ് റിസർവ് നിരക്കുകൾ വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. 2020വർഷത്തിലും നിരക്കുകൾ നിലവിലുള്ളത് തന്നെ തുടർന്നാൽമതിയെന്നാണ് ഫെഡറൽ റിസർവിന്റെ തീരുമാനം. ഇതേതുടർന്ന് ഡോ ജോൺസും എസ്ആൻപി 500 സൂചികയും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex gains 126 pts

from money rss http://bit.ly/2t2L38u
via IFTTT

നിഫ്റ്റി 11,900ന് മുകളില്‍ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നേട്ടം 172 പോയന്റ്

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിൽ അവസാന മണിക്കൂറിലെ വാങ്ങൽ താൽപര്യം ഓഹരി വിപണിയെ തുണച്ചു. സെൻസെക്സ് 172.69 പോയന്റ് ഉയർന്ന് 40,412.57ലും നിഫ്റ്റി 53.40 പോയന്റ് നേട്ടത്തിൽ 11,910.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1001 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1451 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഊർജം, വാഹനം, അടിസ്ഥാന സൗകര്യവികസം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലായിരുന്നു. ലോഹക്കമ്പനികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഗെയിൽ, സീ എന്റർടെയ്ൻമെന്റ്, എൻടിപിസി, ഐഒസി, ഒഎൻജിസി, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, വേദാന്ത, ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Nifty ends above 11,900, Sensex up 172 pts

from money rss http://bit.ly/2RCpIx7
via IFTTT

ആപ്പിളിന്റെ പുതിയ മാക് പ്രോയേക്കാള്‍ വിലക്കുറവിൽ ഔഡി കാര്‍ വാങ്ങാം

ലോസ് ആഞ്ജലിസ്: ആപ്പിളിന്റെ പുതിയ മാക് പ്രോ ഡെസ്ക് ടോപ്പ് കംപ്യൂട്ടർ വാങ്ങാൻ ഓഡി കാറിനേക്കാൾ വില നൽകേണ്ടിവരും. 50,000 ഡോളറാണ് മാകിന്റെ വില. അതായത് 36 ലക്ഷം രൂപ. നിങ്ങൾ ഉദ്ദേശിക്കുന്ന മുഴുവൻ സൗകര്യങ്ങളും മാകിൽ വേണമെങ്കിൽ 52,000 ഡോളർ മുടക്കേണ്ടിവരും. ഓഫീസിൽ ഉരുട്ടുക്കൊണ്ടുനടക്കാനുള്ള സൗകര്യത്തിന് മുടക്കേണ്ടിവരിക 400 ഡോളറാണ്. അതായത് 28,000 രൂപ. പ്രൊഫഷണൽ ഉപയോഗത്തിനായാണ് നിർമിച്ചിരിക്കുന്നതെങ്കിലും ആപ്പിളിന്റെ പുതിയ മാക് പ്രോയുടെ വിലകേട്ട് ഉപഭോക്താക്കൾ ഞെട്ടിയിരിക്കുകയാണ്. അത്രതന്നെ വിലയില്ലാത്ത കംപ്യൂട്ടറുകളിലുള്ള 256 ഗിഗാബൈറ്റ് സ്റ്റോറേജാണ് പുതിയ മാകിലുള്ളത്. 4 ടെറാബൈറ്റ് സ്റ്റോറേജ് വേണമെങ്കിൽ കൂടുതലായി 1,400 ഡോളർകൂടി കൊടുക്കേണ്ടിവരും. 32 ഗിഗാബൈറ്റിൽനിന്ന് 1.5 ടെറാബൈറ്റിലേയ്ക്ക് റാം മെമ്മറി ഉയർത്തണമെങ്കിൽ 25,000 ഡോളറാണ് അധികമായി നൽകേണ്ടിവരിക. അതുകൊണ്ടാണ് മാകിന്റെ വില 52,000 ഡോളറിലധികമായത്. Buying an Audi car will be cheaper than Apples new Mac Pro computer

from money rss http://bit.ly/36m9CM6
via IFTTT

തൊഴിലെടുക്കാന്‍ മികച്ച കമ്പനിയേത്; ഗൂഗിളോ, ഫേസ്ബുക്കോ അതോ..?

ലോകത്തെ മികച്ച തൊഴിൽ സൗഹൃദ സ്ഥാപനങ്ങളേതാണെന്നു ചോദിച്ചാൽ നിങ്ങൾ ഏതൊക്കെ കമ്പനികളുടെ പേര് പറയും? ഗൂഗിൾ, ഫേസ്ബുക്ക്, ആമസോൺ, ആപ്പിൾ..എന്നൊക്കെയാകും ഉത്തരം. എന്നാൽ നിങ്ങൾക്ക് തെറ്റി. ഈ സിലിക്കൺവാലി സ്ഥാപനങ്ങളൊന്നും പട്ടികയിൽ പത്തുസ്ഥാനങ്ങൾക്കുള്ളിൽപോലുമില്ല. പലരും കേട്ടിട്ടുപോലുമില്ലാത്ത, ക്ലൗഡ് കംപ്യൂട്ടിങ് സോഫ്റ്റ് വെയർ കമ്പനിയായ ഹബ്സ്പോട്ടാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബയാൻ ആൻഡ് കമ്പനി, ടെക് കമ്പനിയായ ഡോക്യുസൈൻ എന്നിവയാണ് യഥാക്രമം പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഗ്ലാസ്ഡോർസിന്റെ വാർഷിക റാങ്കിങ് പട്ടികയിലാണ് ഈവിവരങ്ങളുള്ളത്. കഴിഞ്ഞവർഷം ഏഴാം സ്ഥാനത്തുണ്ടായിരുന്ന ഫേസ്ബുക്കിന്റെ നിലവിലെ റാങ്ക് 23 ആണ്. പത്ത് കമ്പനികളുടെ പട്ടകയിൽ കഴിഞ്ഞവർഷംവരെ ഉൾപ്പെട്ടിരുന്ന ഗൂഗിൾ ഇത്തവണ പതിനൊന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. 25ാം സ്ഥാനത്തുണ്ടായിരുന്ന ആപ്പിളാകട്ടെ 84ാംസ്ഥാനത്തായി. അത്രതന്നെ മികച്ച തൊഴിൽ സംസ്ക്കാരമില്ലാത്ത ആമസോൺ 12ാം സ്ഥാനം നിലനിർത്തുന്നതിൽ ഇത്തവണ പരാജയപ്പെട്ടു. ടെക്നോളജി കമ്പനിയായ മൈക്രോസോഫ്റ്റാകട്ടെ ഇത്തവണ മികച്ച മുന്നേറ്റം നടത്തി. പട്ടികയിൽ കഴിഞ്ഞവർഷം 34 ആയിരുന്ന സ്ഥാനം ഇത്തവണ 21ലേയ്ക്കുയർത്താനായി. ജീവനക്കാർക്ക് ലഭിക്കുന്ന ആനുകല്യങ്ങൾ, ശമ്പളം, തൊഴിൽ സംസ്ക്കാരം തുടങ്ങിയവ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. Google, Facebook drop out of list of top 10 best places to work

from money rss http://bit.ly/34bXiwy
via IFTTT