121

Powered By Blogger

Monday 14 October 2019

സെന്‍സെക്‌സില്‍ 106 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 106 പോയന്റ് നേട്ടത്തിൽ 38320ലും നിഫ്റ്റി 26 പോയന്റ് ഉയർന്ന് 11367ലുമെത്തി. ബിഎസ്ഇയിലെ 713 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 603 ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ സൂചികകൾ ഉൾപ്പടെയുള്ള ആഗോള വിപണികൾ നേട്ടത്തിലാണ്. ഐഒസി, ബിപിസിഎൽ, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ടിസിഎസ്, യെസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഇൻഫോസിസ്, വേദാന്ത, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, യുപിഎൽ, ഗ്രാസിം, വിപ്രോ, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2VIobp3
via IFTTT

റിപ്പോ ലിങ്ക്‌ഡ്‌ വായ്പയിലേക്ക്‌ മാറുന്നത്‌ നേട്ടമോ...?

റീട്ടെയിൽ വിഭാഗത്തിലുള്ള ഹോം ലോൺ, പേഴ്സണൽ ലോൺ, വെഹിക്കിൾ ലോൺ, മോർട്ട്ഗേജ് ലോൺ, വിദ്യാഭ്യാസ ലോൺ എന്നിവയ്ക്കു പുറമേ എം.എസ്.എം.ഇ. വായ്പകളുടെ പലിശനിരക്കും ബാങ്കുകൾ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. സമ്പദ്ഘടനയ്ക്ക് ഉണർവ് നൽകാനും മറ്റുമായി റിസർവ് ബാങ്ക് പലപ്പോഴായി കുറയ്ക്കുന്ന നിരക്കു കുറയ്ക്കലുകളുടെ മെച്ചം ഇടപാടുകാരിലേക്ക് ഉടനടി എത്തുന്നില്ല എന്ന തിരിച്ചറിവിലാണ് ഇത്തരമൊരു മാർഗ നിർദേശം ആർ.ബി.ഐ. നൽകിയത്. ഇതോടെ, പലിശ നിരക്കിനെക്കുറിച്ചുള്ള അവ്യക്തത കുറയുമെന്നും കാര്യങ്ങൾ കൂടുതൽ സുതാര്യമാവുമെന്നും പ്രതീക്ഷിക്കാം. പലിശ നിരക്ക് എത്രയെന്നറിയുക എളുപ്പം ഇതുവരെ ഉണ്ടായിരുന്ന എം.സി.എൽ.ആർ. നിരക്ക് (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ്) ഓരോ ബാങ്കിനും വിവിധ കാലാവധിക്കനുസൃതമായി വ്യത്യസ്തമായിരുന്നു. എന്നാൽ, എം.സി.എൽ.ആർ. നിരക്കിൽ നിന്ന് മാറി, ഏതെങ്കിലും ഒരു ബാഹ്യനിരക്കുമായി വായ്പയുടെ പലിശനിരക്ക് ബന്ധിപ്പിക്കണമെന്നായിരുന്നു ബാങ്കുകൾക്ക് ആർ.ബി.ഐ. നൽകിയ നിർദേശം. ട്രഷറി ബിൽ നിരക്കുകൾ ഉൾപ്പെടെയുള്ള വിവിധ ബാഹ്യനിരക്കുകളുമായി തങ്ങളുടെ ലോണിന്റെ പലിശ നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ബാങ്കുകൾക്കുണ്ടായിരുന്നെങ്കിലും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. യുടെ പാത പിന്തുടർന്ന് ഭൂരിപക്ഷം ബാങ്കുകളും തിരഞ്ഞെടുത്തത് 'റിപ്പോ' നിരക്കാണ്. ബാങ്കുകൾക്ക് അടിയന്തര ഘട്ടത്തിൽ പണം ആവശ്യം വരുന്ന പക്ഷം റിസർവ് ബാങ്കിനെ സമീപിച്ച് വായ്പ എടുക്കാവുന്നതാണ്. ഈ വായ്പകൾക്ക് ആർ.ബി.ഐ. ഈടാക്കുന്ന നിരക്കാണ് 'റിപ്പോ നിരക്ക്'. ഒക്ടോബർ 4-ന് ഇത് 5.15 ശതമാനമാക്കി കുറച്ചിരുന്നു. റിപ്പോ നിരക്കിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ച് തങ്ങളുടെ പലിശനിരക്കിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്ന്, ആ വാർത്ത പത്രത്തിൽ കാണുന്ന ഇടപാടുകാരന് ബോധ്യമാകും എന്നതാണ് ഇതിന്റെ മെച്ചം. അതായത്, കഴിഞ്ഞ മാസം വരെ 5.40 ശതമാനം ആയിരുന്ന റിപ്പോ നിരക്ക്, ഈ ഒക്ടോബർ നാലിന് 5.15 ശതമാനത്തിലേക്ക് താഴ്ന്നതു വഴി അടുത്ത 3-ാം മാസം മുതൽ തങ്ങളുടെ വായ്പയുടെ പലിശനിരക്ക് 0.25 ശതമാനം കുറയുമെന്ന് ഇടപാടുകാരന് മനസ്സിലാക്കാം. ബാങ്കുകളുടെ നിരക്ക് ബാങ്കുകൾ ലോണുകളുടെ നിരക്ക് നിശ്ചയിക്കുന്നത് ഇങ്ങനെയാണ്: Effective Rate = Repo Rate + Mark of Rate + Credit Risk Premium. Effective rate എന്നു പറയുന്ന ഇടപാടുകാരനിൽ നിന്ന് യഥാർഥത്തിൽ ഈടാക്കപ്പെടുന്ന നിരക്കിലേക്ക് എത്തിച്ചേരാൻ റിപ്പോ നിരക്കിന്റെ കൂടെ ഒരു 'മാർക്ക് അപ്പ്' നിരക്കും ഈ ക്രെഡിറ്റ് റിസ്കിന് ബാങ്ക് ഈടാക്കുന്ന പ്രീമിയവും കൂടി കൂട്ടിച്ചേർത്താണ് ബാങ്കുകൾ യഥാർഥ നിരക്ക് ഇടപാടുകാരനിൽ നിന്ന് ഇൗടാക്കുക. ഒരു പ്രമുഖ ബാങ്കിന്റെ റിപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ് ഉദാഹരണമാക്കാം: ലോൺ തുക റിപ്പോ നിരക്ക് + മാർക്ക് അപ്പ് നിരക്ക് + പ്രീമിയം = എഫക്ടീവ് നിരക്ക് 30 ലക്ഷം വരെ 5.15 + 2.65 + 0.15 = 7.95% 30 - 75 ലക്ഷം 5.15 + 2.65 + 0.40 = 8.20% 75 ലക്ഷത്തിനു മുകളിൽ 5.15 + 2.65 + 0.50 = 8.30% റിപ്പോ ലിങ്ക്ഡ് വായ്പ മെച്ചമാകുമോ...? സമീപഭാവിയിൽ നിരക്ക് കുറയാൻ തന്നെയാണ് സാധ്യത. എം.സി.എൽ.ആർ. നിരക്കിലുള്ള ലോൺ പലിശയും വർഷാവർഷം ബാങ്കുകൾ പുനർ നിശ്ചയിക്കുന്നുണ്ട്. എന്നാൽ, മൂന്നുമാസ ഇടവേളകളിൽ 'റിപ്പോ ലിങ്ക്ഡ്' നിരക്ക് പുനഃക്രമീകരിക്കപ്പെടും എന്നതാണ് മെച്ചം. ചുരുക്കത്തിൽ, നിരക്ക് കുറഞ്ഞുവരുന്ന ഘട്ടത്തിൽ ഈ നിരക്ക് ഇടപാടുകാരന് മെച്ചമാവുകയും മറിച്ചാവുമ്പോൾ ദോഷമാവുകയും ചെയ്യും. പുതിയ നിരക്കിലേക്ക് മാറാൻ ബാങ്കുകളിൽ ചെന്ന് ഒരു സപ്ളിമെന്ററി എഗ്രിമെന്റും പുതിയ ലോൺ സാങ്ഷൻ ലെറ്ററും ഒപ്പിട്ടുനൽകണം. ഇതിന് ഒരു ഫീസ് ബാങ്കുകൾ ഈടാക്കുന്നുണ്ട്. ഒരു പ്രമുഖ ബാങ്ക്, ലോണിന്റെ ബാക്കിയായ തുകയുടെ 0.5 ശതമാനമോ 10,000 രൂപയോ ഏതാണ് കുറവ്, അതാണ്, ഈ മാറ്റത്തിനായി ചാർജ് ചെയ്യുന്നത്. വിവിധ ബാങ്കുകളുടെ നിരക്ക് പലതരത്തിൽ ആയതിനാൽ, ഇത്തരത്തിൽ മാറുന്നതിനു മുൻപ് ഈടാക്കുന്ന ചെലവും മെച്ചവും കണക്കുകൂട്ടണം. കേവലം 0.25 ശതമാനം നിരക്ക് ഉപഭോക്താവിന് ഉണ്ടാക്കുന്ന മെച്ചം ഇതോടൊപ്പം കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് വ്യക്തമാകും: കേവലം 0.25 ശതമാനം വ്യതിയാനം പോലും 2.53 ലക്ഷം രൂപയുടെ വ്യത്യാസമുണ്ടാക്കുമെന്ന് അറിയുമ്പോൾ, നിലവിലെ ഭവനവായ്പ എവിടെ നിന്നാണെന്നും ഈടാക്കപ്പെടുന്ന നിരക്ക് എത്രയെന്നും കുറഞ്ഞ നിരക്കിലേക്ക് മാറാനാവുമോ എന്നും ഓരോരുത്തരും പരിശോധിക്കുന്നത് നല്ലതായിരിക്കും. manojthomask@yahoo.co.uk

from money rss http://bit.ly/2BcMceD
via IFTTT

എസ്‌ഐപി: ആറുമാസത്തിനിടെ നിക്ഷേപമായെത്തിയത് 49,000 കോടി

നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യത്തെ ആറുമാസത്തിൽ ചെറുകിട നിക്ഷേപകർ എസ്ഐപിയായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചത് 49,000 കോടി രൂപ. കഴിഞ്ഞവർഷം ഇതേകാലയളവിലെ നിക്ഷേപത്തേക്കാൾ 11 ശതമാനമാണ് വർധന. 2018 ഏപ്രിൽ മുതൽ സെപ്റ്റംബർവരെ 44,487 കോടി രൂപയാണ് റീട്ടെയിൽ നിക്ഷേപകർ എസ്ഐപിയായി നിക്ഷേപിച്ചതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വിപണിയിലെ നഷ്ടസാധ്യത കുറയ്ക്കുന്നതിനായി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ(എസ്ഐപി)വഴി നിക്ഷേപിക്കാനാണ് റീട്ടെയിൽ നിക്ഷേപകർ താൽപര്യം കാണിക്കുന്നത്. 2019-20 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ സെപ്റ്റംബർവരെ 49,316 കോടി രൂപയാണ് ഈതരത്തിൽ നിക്ഷേപമായെത്തിയത്. സെപറ്റംബർവരെയുള്ള 12 മാസത്തെ കണക്കെടുത്താൽ നിക്ഷേപം 8,000 കോടി രൂപയിലേറെവരും. കുറച്ചുവർഷങ്ങളായി എസ്ഐപി വഴിയുള്ള നിക്ഷേപം വർധിച്ചുവരികയാണ്. 2018-19 സാമ്പത്തിക വർഷത്തിൽ 92,700 കോടി രൂപയാണ് എസ്ഐപിവഴി നിക്ഷേപമായെത്തിയത്. 2017-18 വർഷത്തിൽ 67,000 കോടിയായിരുന്നു. 2016-17 വർഷമാകട്ടെ ഇത് 43,900 കോടി രൂപയുമായിരുന്നു. വിവിധ മ്യൂച്വൽ ഫണ്ടുകളിൽ റഗുലറായി നിക്ഷേപം തുടരുന്ന 2.84 ലക്ഷം കോടി എസ്ഐപി അക്കൗണ്ടുകളാണ് നിലവിലുള്ളത്. ഓരോ മാസവും ശരാശരി പുതിയതായി 9.29 ലക്ഷം അക്കൗണ്ടുകളാണ് തുറക്കുന്നത്. ഇവയിലെ ശരാശരി നിക്ഷേപം 2,900 രൂപയുമാണ്. 44 അസറ്റ് മാനേജുമെന്റ് കമ്പനികളാണ് രാജ്യത്തുളളത്. ഇവയിൽ പ്രധാനമായും നിക്ഷേപമെത്തുന്നത് എസ്ഐപിവഴിയാണ്. 2019 സെപ്റ്റംബർ അവസാനത്തിലെ കണക്കുപ്രകാരം 25.68 ലക്ഷം കോടി രൂപയാണ് ഈ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നത്. 2018 സെപ്റ്റംബറിലെ കണക്കുപ്രകാരം 24.31 ലക്ഷംകോടി രൂപയായിരുന്നു മൊത്തം ആസ്തി. റിക്കറിങ് ഡെപ്പോസിറ്റ് പോലെ നിശ്ചിത ഇടവേളകളിൽ നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി. ആഴ്ചയോ, മാസമോ, മൂന്നുമാസത്തിലൊരിക്കലോ ഇതിന് കാലയളവായി തിരഞ്ഞെടുക്കാൻ അവസരമുണ്ട്.

from money rss http://bit.ly/2OJBRPi
via IFTTT

പെട്രോളിന് ഏറ്റവും വിലക്കൂടുതല്‍ എവിടെ; സൗജന്യമായി നല്‍കുന്ന രാജ്യമേത്?

സെപ്റ്റംബർ 14നുണ്ടായ സൗദി ആരാംകോയിലെ ഡ്രോൺ ആക്രമണത്തെതുടർന്ന് അസംസ്കൃത എണ്ണവിലയിൽ വൻചാഞ്ചാട്ടമാണുണ്ടായത്. ഒക്ടോബർ മാസത്തിലെത്തിയതോടെ വിലയിൽ കുറവുണ്ടായി. ഈ സാചര്യത്തിൽ പെട്രോളിന് ഏറ്റവും വിലകുറഞ്ഞതും വില കൂടിയതുമായ രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ഇന്ത്യയുടെ സ്ഥാനവും അറിയാം. വെനേസുല: വിശ്വസിച്ചാലും ഇല്ലെങ്കിലും സൗത്ത് അമേരിക്കൻ രാജ്യമായ വെനെസുലെയിൽ പെട്രോൾ സൗജന്യമായാണ് അവിടത്തുകാർക്ക് നൽകുന്നത്. ഇതിനായി സർക്കാർ സബ്സിഡി നൽകുന്നുണ്ട്. ക്യൂബ: ലിറ്ററിന് 6.38 രൂപ. സുഡാൻ: ലിറ്ററിന് 9.93 രൂപ. കുവൈത്ത്: വില 23.83 രൂപ അൽജീരിയ: 24.83 രൂപ നോർവെ: 132.71 രൂപ ബർബാദോസ്-134.13 രൂപ മൊണാകോ: 134.84 രൂപ ഐസ് ലാൻഡ്: 134.83 ഹോങ്കോങ്-160.39 പാകിസ്താൻ-51.09 രൂപ ഇന്ത്യ-79.57 രൂപ ഇന്ത്യയിൽ മുംബൈയിലെ പെട്രോൾ വില ലിറ്ററിന് 79.59 രൂപയാണ്. ഡീസലിനാകട്ടെ 70.22 രൂപയും ലോക റാങ്കിങിൽ 70ാംസ്ഥാനമാണ് പെട്രോൾ വിലയുടെ കാര്യത്തിൽ ഇന്ത്യക്കുള്ളത്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പെട്രോളിന് കുറഞ്ഞവിലയാണ് പാകിസ്താനിൽ. 51.09 രൂപ. റാങ്കിങിൽ 29ാംസ്ഥാനമാണ് പാകിസ്താനുള്ളത്. ഹോങ്കോങിലാണ് പെട്രോളിന് വിലകൂടുതൽ. 160.39 രൂപയാണ് പെട്രോൾ ലിറ്ററിന് അവർ ഈടാക്കുന്നത്. സെപ്റ്റംബർ 16ലെ ആഗോള വിലനിലവാരമാണ് ഇതിനായി പരിഗണിച്ചിട്ടുള്ളത്. വിലനിശ്ചയിച്ചിട്ടുള്ളത് രൂപയിലുമാണ്.

from money rss http://bit.ly/2MfO0dg
via IFTTT