121

Powered By Blogger

Tuesday 31 December 2019

പാഠം 54: പുതുവര്‍ഷത്തിലെ ഈ ചെറിയ തീരുമാനങ്ങള്‍ നിങ്ങളെ കോടീശ്വരനാക്കും

പുതിയ ദശാബ്ദമായ 2020ലേയ്ക്ക് കടന്നു. പതിവുപോലെ തീരുമാനങ്ങളുടെ ഒരുകൂമ്പാരം മനസിലുണ്ടാകും. പതിവായി വ്യായാമം ചെയ്യുക. ഹോബികളിലേർപ്പെടുക. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക... പലരും സൗകര്യപൂർവം മറക്കുന്ന ഒന്നാണ് സാമ്പത്തിക തീരുമാനങ്ങൾ. സമ്പാദിക്കുകയെന്നുകേട്ടാൽ പലർക്കും അലർജിയാണ്. അതിന് ലക്ഷങ്ങൾ വേണമെന്നാണ് പലരുടെയും വിചാരം. ഒന്നുമനസിലാക്കുക. ദിവസം 50 രൂപ നീക്കിവെയ്ക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് കോടീശ്വരനാകാം.പുതുവർഷത്തിൽ എടുക്കേണ്ട അടിസ്ഥാന സാമ്പത്തിക തീരുമാനങ്ങൾ ഏതൊക്കെയന്ന് നോക്കാം. കരുതൽധനം സ്വരൂപിക്കുക ബാങ്കുകൾ ആർബിഐയിൽ കരുതൽധനം സൂക്ഷിക്കുന്നതുപോലെ എമർജൻസി ഫണ്ടായി ഓരോരുത്തരും പണം കരുതിവെയ്ക്കണം. അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ ഒരു നിശ്ചിത തുക സേവിങ്സ് ബാങ്ക് അക്കൗണ്ടിലോ, ബാങ്ക് എഫ്ഡിയിലോ നിക്ഷേപിക്കുന്നതാണ് നല്ലത്. 3-6 മാസത്തെ ശമ്പളമാണ് എമർജൻസി ഫണ്ടായി കരുതേണ്ടത്. ഏതെങ്കിലും സാഹചര്യത്തിൽ ജോലി നഷ്ടമായാൽ പുതിയ ജോലി ലഭിക്കുന്നതുവരെ ജീവിക്കാൻ കരുതൽധനം സഹായിക്കും. പെട്ടെന്നുണ്ടാകുന്ന ചികിത്സാചെലവ്, അപ്രതീക്ഷിതമായുണ്ടാകുന്ന മറ്റ് ചെലവുകൾ എന്നിവയ്ക്കും ഈതുക ഉപയോഗിക്കാം. ഇന്നുതന്നെ എമർജൻസി ഫണ്ടിലേയ്ക്ക് തുക മാറ്റിവെച്ചുതുടങ്ങാം. ഒറ്റയടിക്ക് പണം മാറ്റിവെയ്ക്കാനില്ലാത്തവർ ഒരു ആർഡി ചേർന്ന് പ്രതിമാസം നിശ്ചിത തുക നിക്ഷേപിച്ച് എമർജൻസി ഫണ്ട് ഉണ്ടാക്കുക. കടംചോദിച്ചാൽപോലും ഈ പണം ആർക്കും കൊടുക്കരുതെന്നകാര്യം മറക്കേണ്ട! ദുർവ്യയം ഒഴിവാക്കാം സമ്പത്തുനേടാൻ ഏറ്റവും മികച്ച മാർഗം ദുർവ്യയം ഒഴിവാക്കുകയെന്നതാണ്. ഇങ്ങനെ മിച്ചംപിടിക്കുന്ന തുക, അത് ഒരു രൂപയിലായാലും നിക്ഷേപം നടത്തുക. ആവശ്യത്തിന് പണം ഉപയോഗിക്കാതെ കൂട്ടിവെയ്ക്കുന്നതല്ല ഇവിടെ ഉദ്ദേശിച്ചത്. ചെലവുകൾക്ക് കടിഞ്ഞാണിടാതെ ധാരാളിയായി ജീവിക്കുന്നതിനെക്കുറിച്ചാണ്. മൾട്ടിപ്ലക്സിൽ സിനിമകാണുന്നതോ വല്ലപ്പോഴും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതോ നിങ്ങൾക്കിഷ്ടപ്പെട്ട ബ്രാൻഡ് ഷൂ വാങ്ങുന്നതോ നിക്ഷേപത്തിന് തടസ്സമാകില്ലെന്ന് മനസിലാക്കുക. നിക്ഷേപിക്കാനുള്ള മനോഭാവം വളർത്തുകയെന്നതാണ് പ്രധാനം. ആ മനോഭാവം എങ്ങനെ ഉണ്ടാക്കാം? പേഴ്സിൽനിന്ന് പണമെടുക്കുമ്പോഴെല്ലാം ഒരുചിന്ത മനസിൽ ഉയരണം. ഇതെനിക്ക് ഇപ്പോൾ അത്യാവശ്യമുള്ളതാണോ? ഈ പണം നിക്ഷേപത്തിനായി ഉപയോഗിച്ചാലോ? വേണ്ട ഷൂതന്നെയാകട്ടെ എന്നാണ് മനസ് പറയുന്നതെങ്കിൽ മടിക്കേണ്ട. സമയവും കളയേണ്ട. വിപണിയിൽനിന്ന് എന്തുവാങ്ങുകയാണെങ്കിലും ഈയൊരുചിന്ത മനസിലുണ്ടായാൽമതി. നിങ്ങൾക്കും ധനവാനാകാം. നിങ്ങൾക്കുമുമ്പ് നിക്ഷേപം തുടങ്ങിയവരുടെ ഒപ്പമെത്താനോ അവരെ മറികടക്കാനോ എളുപ്പമല്ലെന്ന് മനസിലാക്കുക. ഒരുദിവസംപോലും വൈകുന്നത് നിങ്ങളുടെ ദീർഘകാല നിക്ഷേപത്തിന്റെ മൂല്യം കുറയ്ക്കും. വായ്പയോട് നോ പറയുക മിക്കവർക്കും അറിയാം വായ്പയെടുക്കുന്നത് സാമ്പത്തിക ആരോഗ്യത്തിന് നല്ലതല്ലെന്ന്. എന്നിരുന്നാലും ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും മറ്റുമായി ആദ്യംതന്നെ വായ്പയെക്കുറിച്ച് ആലോചിക്കുന്നവരാണേറെയും. സീറോ പലിശനിരക്കിൽ ആകർഷിക്കപ്പെട്ട് കടക്കെണിയിൽ കുടുങ്ങുന്നവരാണേറെയും. ഇത്തരം ലോണുകൾ നിങ്ങളുടെ പ്രതിമാസ ബജറ്റിനെ ബാധിക്കും. ഭവനവായ്പയൊഴികെ മറ്റൊരുവായ്പയും എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കുക. നിലിവിലുള്ള വായ്പകൾ അടച്ചുതീർക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. 2020 ലോൺ രഹിത വർഷമാകട്ടെ. ആവശ്യത്തിന് ടേം കവറേജ് ഏർപ്പെടുത്തുക വരുമാനദാതാവിന്റെ അഭാവത്തിൽ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താൻ ടേം ഇൻഷുറൻസാണ് അനുയോജ്യം. കുടുംബത്തിന്റെ വാർഷികവരുമാനത്തിന്റെ 10 മുതൽ 15 ഇരട്ടിവരെയുള്ള തുകയ്ക്കാണ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തേണ്ടത്. അഞ്ച് ലക്ഷം രൂപ വാർഷികവരുമാനമുള്ളയാൾ മിനിമം 50 ലക്ഷം രൂപയുടെ കവറേജെങ്കിലും നൽകുന്ന പോളിസി എടുക്കണമെന്ന് ചുരുക്കം. നിക്ഷേപവും ഇൻഷുറൻസും കൂട്ടിക്കലർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതായത് ലൈഫ് ഇൻഷുറൻസ്, എൻഡോവ്മെന്റ് പോളിസി, മണി ബാക്ക് പോളിസി തുടങ്ങിയവ ഒഴിവാക്കി ടേം ഇൻഷുറൻസ് മാത്രം എടുക്കുക. 50 ലക്ഷം കവറേജ് ലഭിക്കാൻ 30വയസ്സുള്ള ഒരാൾക്ക് പ്രതിവർഷം 10,000 രൂപയോളമാണ് പ്രീമിയമായി നൽകേണ്ടിവരിക. ഇങ്ങനെ ക്രോഡീകരിക്കാം നിക്ഷേപം ചെറിയതുകയിൽ ഇന്നുതന്നെ തുടങ്ങാം. നാളേയ്ക്കായി മാറ്റിവെയ്ക്കരുത്. അതിനായി ദിവസം 50 രൂപയെങ്കിലുംനീക്കിവെയ്ക്കുക. മുകളിൽ വിശദമാക്കിയ തീരുമാനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക. ദീർഘകാല ജീവിത ലക്ഷ്യങ്ങളുടെ തുടക്കമാകട്ടെ ഈ പുതുവർഷം. പുതുവർഷത്തിൽ ജീവിതം അടിച്ചുപൊളിക്കാം അതിനുള്ള വഴികൾക്കായി പാഠം 55നായി കാത്തിരിക്കാം. feedbacks to: antonycdavis@gmail.com

from money rss http://bit.ly/35jAFXH
via IFTTT

ചെറുനിക്ഷേപ പദ്ധതികളുടെ പലിശയില്‍ മാറ്റമില്ല; നിരക്കുകള്‍ അറിയാം

ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ സർക്കാർ മാറ്റംവരുത്തിയില്ല. ജനുവരി-മാർച്ച് പാദത്തിലും നിലവിലുള്ള നിരക്ക് തുടരും. മാർച്ചിൽ അവസാനിക്കുന്ന പാദത്തിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ(പിപിഎഫ്) പലിശ 7.9 ശതമാനംതന്നെയായിരിക്കും. നാഷണൽ സേവിങ് സർട്ടിഫിക്കറ്റ്(എൻഎസ് സി), സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നിവയുടെ നിരക്കുകളിലും മാറ്റമില്ല. ഡിസംബർ 31നാണ് ധനകാര്യവകുപ്പ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. മൂന്നുമാസംകൂടുമ്പോഴാണ് നിക്ഷേപ പദ്ധതികളുടെ പലിശ പരിഷ്കരിക്കുന്നത്. വിവിധ പദ്ധതികളുടെ പലിശ നിരക്കുകൾ അറിയാം​ Instrument Rate of Interest from 01.01.2020(%)​ Compounding Frequency Savings Deposit 4 Annually 1 year Time Deposit 6.9 Quarterly 2 year Time Deposit 6.9 Quarterly 3 year Time Deposit 6.9 Quarterly 5 year Time Deposit 7.7 Quarterly 5 year Recurring Deposit 7.2 Quarterly 5 year Senior Citizen Savings Scheme 8.6 Quarterly and Paid 5 year Monthly Income Account 7.6 Quarterly and Paid 5 year National Savings Certificate 7.9 Annually Public Provident Fund Scheme 7.9 Annually Kisan Vikas Patra 7.6 Annually Sukanya Samriddhi Account Scheme 8.4 Annually small savings schemes interest rates kept unchanged

from money rss http://bit.ly/2QFOmKW
via IFTTT

കൊതുകിനെ ഓടിക്കാൻ എന്താണ് മാർഗം?

ബോംബെയിൽ വന്നെത്തുന്ന ഭൂരിഭാഗം മനുഷ്യരും ഇവിടെവന്നൊരു ജോലി കണ്ടെത്തി, മാസാമാസം കിട്ടുന്ന ശമ്പളംകൊണ്ട് അവനവന്റെ കെല്പനുസരിച്ച് ജീവിതം നയിച്ച് റിട്ടയർ ചെയ്യുന്നവരായിട്ടാണ് പരമ്പരാഗതമായി കണ്ടുവരുന്നത്. അതിലും വലിപ്പച്ചെറുപ്പങ്ങൾ ഉണ്ടാവും. ടൈപ്പിസ്റ്റുതൊട്ട് മാനേജർ ലെവലുവരെയും അതിനപ്പുറവും. എഴുപതുകളിൽ ഞാനും അങ്ങനെ വന്നവനാണ് ഈ നഗരത്തിലേക്ക്. അഞ്ഞൂറ് രൂപയായിരുന്നു ആദ്യ മാസശമ്പളം. അത് എഴുന്നൂറ്റമ്പതും രണ്ടായിരവും ഒക്കെയായി. ഇവിടെവെച്ചാണ് ഞാനൊരു സാഹസിക തീരുമാനം എടുത്തത്. എനിക്കിങ്ങനെയായാൽ പോരാ... എനിക്കൊരു കാർ വാങ്ങണം... നല്ലൊരു വീട് വേണം... മക്കളാണ് എന്റെ ജീവിതസന്തോഷം... അവരെ ലോകം മുഴുവൻ കൊണ്ടുപോയി കാണിക്കണം... കുടുംബ ഭൂസ്വത്ത് അത്രയ്ക്കൊന്നും ഉള്ളവനുമായിരുന്നില്ല ഞാൻ. ബാറ്റ്ലിേബായ്സ് എന്ന വലിയ സ്ഥാപനത്തിലെ ജോലി മതിയാക്കിയാണ് ഞാൻ സ്വന്തം ബിസിനസിലേക്ക് ഇറങ്ങിയത്. അതും ട്രേഡിങ്ങിലേക്ക്. ഇലക്ട്രിക്കൽ ഇൻസുലേറ്റർ ട്രേഡിങ്. അതിൽ പച്ചപിടിച്ചുവരുമ്പോഴാണ് അതിന്റെ മുഖ്യ ഉപഭോക്താവായ സർക്കാരിന്റെ ഫണ്ടിന് ഗ്ലാനി സംഭവിക്കുന്നതും മറ്റൊരു ചുവടുമാറ്റം ആവശ്യമായിവന്ന ഘട്ടം അഭിമുഖികരിക്കേണ്ടി വന്നതും. അന്ന്, ഞാൻ ബോംബെയിലെ കലീനയിൽ സ്വന്തം ഫ്ളാറ്റിലായിരുന്നു താമസം. ഓഫീസെന്ന് പറയാവുന്നിടത്ത് അത്യാവശ്യം ഒരു ടൈപ്പിസ്റ്റും എന്റെ ബന്ധുകൂടിയായ ദേവരാജനും ഉണ്ടെന്നല്ലാതെ മറ്റു കാര്യങ്ങളൊക്കെ നോക്കേണ്ടത് ഞാൻതന്നെയായിരുന്നു. രണ്ട് കുട്ടികളായി. രണ്ടാമതു പിറന്നത് മോളായിരുന്നു. മൂന്നുമാസമേ ആയിട്ടുള്ളൂ. ട്രേഡിങ് നടത്തുന്ന കാലം തിരക്കുപിടിച്ചതായിരുന്നു. എല്ലാ കാര്യങ്ങൾക്കും ഞാൻതന്നെയാണ് പോവേണ്ടത്. രാവിലെ ഇറങ്ങിത്തിരിച്ചാൽ ഏകദേശം രാത്രിയാവും വീട്ടിലെത്തുമ്പോൾ. ഒരുദിവസം രാത്രി വീട്ടിലെത്തുമ്പോൾ ഭാര്യ, കുഞ്ഞുമോളുടെ ശരീരഭാഗങ്ങളിൽ ചുവന്ന ചില തിണർപ്പുകൾ കാണിച്ചുതന്നു. നല്ല വെളുത്ത ശരീരമായതിനാൽ കുഞ്ഞിന്റെ ശരീരത്തിലെ തിണർപ്പുകൾ കൂടുതൽ എടുത്തുകാണിച്ചു. രാവിലെതന്നെ മോളെയുംകൊണ്ട് തൊട്ടടുത്തുള്ള ഒരു സ്കിൻ സ്പെഷ്യലിസ്റ്റിനെ കാണിച്ചു. ഡോക്ടർ വിശദമായി പരിശോധിച്ചിട്ടു പറഞ്ഞു: 'മോഹൻജി, പേടിക്കാനൊന്നുമില്ല. ഇത് കൊതുക് കുത്തിയതുകൊണ്ട് വന്നതാണ്. ഉറങ്ങുമ്പോൾ കൊതുകുവലയോ മറ്റോ കെട്ടി കുട്ടിയെ കിടത്തിയാൽ ഇത് താനേ മാറിക്കൊള്ളും. മരുന്നൊന്നും വേണ്ട'. അക്കാലത്ത് കൊതുകിനെ ഓടിക്കാൻ ഒരു 'ആമ മാർക്ക് തിരി'യാണ് മാർക്കറ്റിൽ ഉണ്ടായിരുന്നത്. പക്ഷേ, അത് കത്തിച്ചുകഴിഞ്ഞാലുണ്ടാവുന്ന പുക ശ്വസിച്ചാൽ പലർക്കും അലർജി ഉണ്ടാവും. അതുകൊണ്ട് ആവഴി നോക്കണ്ട. അങ്ങനെ കൊതുകുവല തുന്നിയ ഒരു ചതുരൻ കുട വാങ്ങി. കുട്ടി ഉറങ്ങുമ്പോൾ മുകളിൽ കമഴ്ത്തിവെയ്ക്കാം ഈ കുട. പക്ഷേ, എന്റെ മോൾ ഉറങ്ങിയാൽ, കിടത്തിയ സ്ഥാനത്താവില്ല കുറച്ചുകഴിയുമ്പോൾ. അവൾ തിരിഞ്ഞും മറിഞ്ഞും ഉരുണ്ടും സ്ഥാനം തെറ്റിക്കും. ഉറങ്ങിക്കഴിഞ്ഞ് മുകളിൽ കമഴ്ത്തിയ കുട കുറെ കഴിയുമ്പോൾ ഉരുട്ടി ദൂരെക്കളയും. അങ്ങനെ കുട പരാജയപ്പെട്ടു. കൊതുകിനെ ഓടിക്കാൻ മറ്റെന്താണ് മാർഗം? ഞാൻ ആലോചനയിലായി. കോട്ടക്കിൽ ജോലിചെയ്യുന്ന സമയത്ത് ഡി.എൻ. റോഡിൽ വിദേശസാധനങ്ങൾ വിൽക്കുന്ന ചിലരെ പരിചയമുണ്ട്. ഭൂരിപക്ഷവും മലബാറുകാരാണ്. അവിടെ അന്വേഷിക്കാം. ഒന്നുരണ്ട് പരിചയമുള്ള പയ്യന്മാരുണ്ട്. ഞാൻ വി.ടി.യിൽ പോയി അവരെ കണ്ടുപിടിച്ച് എന്റെ ആവശ്യം പറഞ്ഞു. അവർ ജപ്പാൻനിർമിതമായ ഒരു സാധനം കവറിൽനിന്ന് എടുത്തുതന്നു. VAPE എന്നായിരുന്നു അതിന്റെ പേര്. ഇന്നത്തെ 'ഗുഡ്നൈറ്റ്' ഉപകരണത്തിന്റെ പ്രാചീനരൂപം. വില കേട്ടപ്പോൾ അന്തിച്ചുപോയി. 600 രൂപ. അക്കാലത്ത് സാധാരണക്കാരന്റെ ഒരുമാസത്തെ ശമ്പളമാണ് ആ തുക. മോളോടുള്ള അമിതവാത്സല്യത്താൽ ഞാനത് കണ്ണുമടച്ചു വാങ്ങി. അദ്ഭുതകരമായിരുന്നു അതിന്റെ ഫലം. നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ കുട്ടിയുടെ ശരീരഭാഗങ്ങളിൽ കണ്ടിരുന്ന ചുവന്ന പാടുകൾ അപ്രത്യക്ഷമായി. സുഖമായി അവൾ ഉറങ്ങാനും തുടങ്ങി. ഞങ്ങളും കൊതുകുകടിയിൽനിന്ന് രക്ഷപ്പെട്ടു. സുഖപര്യവസായിയായി അവസാനിക്കേണ്ടതാണ് ഈ വിഷയം. പക്ഷേ, എന്റെ മനസ്സ് അലർട്ടായി. കൊതുകിൽനിന്ന് രക്ഷതരുന്ന ഈ ഉത്പന്നം എനിക്ക് ഉതകിയെങ്കിൽ, ഇന്ത്യയിൽ ഇത് ലക്ഷോപലക്ഷം ആൾക്കാർക്കും ആവശ്യമായി വന്നേക്കാം. നമ്മുടെ രാജ്യത്ത് കൊതുകുശല്യം ഇല്ലാത്തത് എവിടെയാണ്? അതുകൊണ്ട് നമ്മുടെ രാജ്യത്തിന് അത്യന്താപേക്ഷിതമായ ഒരു ഉത്പന്നമല്ലേ ഇത്? ഞാൻ ആവഴിക്ക് ചിന്തിച്ചുതുടങ്ങി. അങ്ങനെ എന്റെ അന്വേഷണം ഈ ജപ്പാൻനിർമിത സാധനത്തിന് പിന്നാലെയായി. ജപ്പാനിൽ നിർമിച്ച ഈ സാധനത്തെപ്പറ്റിയുള്ള കാര്യങ്ങൾ അന്വേഷിക്കാൻ ഇന്നത്തെപ്പോലെ ഇന്റർനെറ്റൊന്നും ഇല്ലാത്ത കാലമാെണന്നോർക്കുക. 1981 ആണ് കാലഘട്ടം. എങ്കിലും, എന്റെ അന്വേഷണം ഈ ജപ്പാൻനിർമിത സാധനത്തിന് പിന്നാലെയായി. അത്രമാത്രം വിശ്വാസമായിരുന്നു എനിക്ക് ഈ പ്രോഡക്ടിനോട്. പണ്ട് ജോലി ചെയ്തിരുന്ന കോട്ടക്കിൽവെച്ച് പരിചയപ്പെട്ട രണ്ട് സുഹൃത്തുക്കൾ വഴിയാണ് അന്വേഷണം തുടങ്ങിയത്. ജപ്പാൻ കമ്പനിയായ 'സുമിത്തോമോ' ട്രേഡിങ്ങിലെ രണ്ട് എക്സിക്യുട്ടീവുകളായിരുന്നു അവർ. ബോംബെയിലെ നരിമാൻപോയിന്റിലായിരുന്നു അവരുടെ ഓഫീസ്. ഞാൻ എന്റെ അന്വേഷണത്തിന്റെ മനസ്സുമായി ആ ഓഫീസിൽ ചെന്ന് അവരെ കണ്ടുപിടിച്ചു. അപ്പോഴാണറിയുന്നത് സുമിത്തോമോ കമ്പനിയുടെ ഒരു സഹോദരസ്ഥാപനമാണ് ഇതിന്റെ കെമിക്കൽസ് നിർമിക്കുന്നതെന്ന്. ആ കമ്പനിയല്ലാതെ അന്ന് ഈ കെമിക്കൽ ലോകത്താരും ഉണ്ടാക്കിയിരുന്നില്ല. ഈ വിഷയത്തിൽ എനിക്കുള്ള വലിയ കമ്പം മനസ്സിലാക്കിയ അവർ ഒരു ശുഭവാർത്തയുംകൂടി തന്നു. ഈ കമ്പനിയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ തൊട്ടടുത്തുതന്നെ ബോംബെയിൽ വരുന്നുവെന്ന വാർത്തയായിരുന്നു അത്. ജപ്പാനിൽനിന്ന് വരുന്ന ഈ രണ്ടു പേരുമായി എനിക്കൊരു കൂടിക്കാഴ്ച തരമാക്കിത്തരുമോ എന്ന എന്റെ അഭ്യർഥന ബോംബെ ഓഫീസിലെ കൂട്ടുകാർ സ്വീകരിക്കുകയും ചെയ്തു. അങ്ങനെ ജപ്പാനിലെ സുമിത്തോമോ കമ്പനിയിൽനിന്ന് വന്ന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. രണ്ടു മണിക്കൂർ നേരം നീണ്ടുപോയി അവരുമായുള്ള ചർച്ച. അവരുമായിട്ടുള്ള ചർച്ചയിൽനിന്ന് കിട്ടിയ വിവരം എന്റെ താത്പര്യങ്ങളെ അപ്പാടേ നിരസിക്കുന്നതായിരുന്നു. കമ്പനിയുടെ നിലപാടനുസരിച്ച് അവർ വലിയ കോർപ്പറേറ്റ് കമ്പനികളുമായിട്ടേ ബിസിനസ് ഇടപാടുകൾ നടത്തൂ എന്നതായിരുന്നു കാര്യം. ഒരു വ്യക്തിയുമായി ബിസിനസ് ചെയ്യാനുള്ള സാധ്യത ഇല്ലെന്നുതന്നെയാണ് അവർ ചുരുക്കത്തിൽ പറഞ്ഞത്. എന്നാലും, ഹെഡ് ഓഫീസുമായി സംസാരിക്കട്ടെ എന്നുപറഞ്ഞ് എന്നെയൊന്ന് ഉത്തേജിപ്പിക്കുകയും ചെയ്തിട്ടാണ് അവർ കൂടിക്കാഴ്ച അവസാനിപ്പിച്ചത്. ഇതൊന്നുകൊണ്ടും ഞാൻ പടം മടക്കിയില്ല, നിരാശനുമായില്ല. എന്റെ വിശ്വാസം മുഴുവൻ ആ ജപ്പാൻ പ്രോഡക്ടിലാണ്. ഇന്ത്യയിൽ ഇത് വൻവിജയം കൊയ്യുമെന്ന് എന്റെ മനസ്സ് വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. എന്റെ താത്പര്യവും വിശ്വാസവും കൂടിച്ചേർന്ന് അനുനിമിഷം എന്നെ പൊറുതിമുട്ടിക്കാൻ തുടങ്ങി. ആ അടങ്ങാത്ത ആവേശം എന്നെ ഒരു ഭ്രാന്തമായ തീരുമാനത്തിലായിരുന്നു എത്തിച്ചത്. (മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഗുഡ്നൈറ്റ് മോഹന്റെ 'മോഹനം'എന്ന ആത്മകഥയിൽ നിന്ന്)

from money rss http://bit.ly/36eSWqh
via IFTTT

പുതുവര്‍ഷദിനത്തില്‍ ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം

മുംബൈ: പുതിയ തുടക്കംകുറിച്ച് പുതുവർഷ വ്യാപാരദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 182 പോയന്റ് നേട്ടത്തിൽ 41436ലും നിഫ്റ്റി 51 പോയന്റ് ഉയർന്ന് 12220ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 875 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 266 ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി ഇൻഫ്രടെൽ, ടൈറ്റൻ കമ്പനി, എൽആന്റ്ടി, ഭാരതി എയർടെൽ, യുപിഎൽ, റിലയൻസ്, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസഐ ബാങ്ക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കോൾ ഇന്ത്യ, എൻടിപിസി, ഐഷർ മോട്ടോഴ്സ്, ഗെയിൽ, സിപ്ല, നെസ് ലെ, ഒഎൻജിസി, എംആന്റ്എം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്കിങ്, ഐടി, ലോഹം തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടത്തിൽ. 2019ൽ വൻകിട കമ്പനികളുടെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ സെൻസെക്സ് 14 ശതമാനമാണ് ഉയർന്നത്. അതേസമയം, മറ്റ് ഓഹരികൾക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. Sensex opens 182 pts higher, Nifty above 12,200

from money rss http://bit.ly/2QzBWEy
via IFTTT

സെന്‍സെക്‌സ് 304 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര വർഷത്തിന്റെ അവസാന ദിവസം ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ലാഭമെടുപ്പാണ് വിപണിയെ ബാധിച്ചത്. സെൻസെക്സ് 304.26 പോയന്റ് താഴ്ന്ന് 41,253.74ലും നിഫ്റ്റി 84.70 പോയന്റ് നഷ്ടത്തിൽ 12168.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1351 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1184 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 185 ഓഹരികൾക്ക് മാറ്റമില്ല. വാഹനം, ഐടി ഓഹരികളാണ് കനത്ത നഷ്ടമുണ്ടാക്കിയത്. കോൾ ഇന്ത്യ, എൻടിപിസി, ഗെയിൽ, ഗ്രാസിം, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, സൺ ഫാർമ, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. സീ എന്റർടെയ്ൻമെന്റ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, റിലയൻസ്, ഹീറോ മോട്ടോർകോർപ്, വേദാന്ത, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലാർജ് ക്യാപ് ഓഹരികളുടെ വർഷമായിരുന്നു 2019. മികച്ച നേട്ടമാണ് ഈ ഓഹരികൾ നിക്ഷേപകന് നൽകിയത്. Sensex falls 300 points on last session of 2019

from money rss http://bit.ly/35cpJee
via IFTTT

ഫാസ്റ്റ്ടാഗ് റീഡിങ് യന്ത്രം കേടായാല്‍ പണം നല്‍കാതെ കടന്നുപോകാം

നിങ്ങൾ ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ ഫാസ്റ്റ്ട്രാക്ക് റീഡിങ് യന്ത്രം കേടുവന്നിട്ടുണ്ടെങ്കിൽ ടോൾ നൽകാതെ കടന്നുപോകാം. അങ്ങനെ കടന്നുപോകുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽനിന്ന് പണമൊന്നും ഈടാക്കുകകയുമില്ല. വാഹനത്തിൽ ആവശ്യത്തിന് ബാലൻസ് ഉള്ള, പ്രവർത്തിക്കുന്ന ഫാസ്റ്റ്ടാഗ് ഉണ്ടായാൽമതി. ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ ഫാസ്റ്റ്ട്രാക്ക് റീഡിങ് യന്ത്രം പ്രവർത്തിച്ചില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം നിങ്ങൾക്കല്ലെന്ന് നാഷണൽ ഹൈവേയ്സ് ഫീ നിയമം വ്യക്തമാക്കുന്നു. വാഹനത്തിന്റെ മുന്നിലെ ഗ്ലാസിൽ ഒട്ടിക്കുന്ന സ്റ്റിക്കറാണ് ഫാസ്റ്റ്ടാഗ്. തടസ്സംകൂടാതെ ടോൾ പ്ലാസിയിലൂടെ കടന്നുപോകാൻ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ടോൾ പ്ലാസയിലുള്ള യന്ത്രംവഴിയാണ് ടാഗ് റീഡ് ചെയ്ത് ആശ്യത്തിനുള്ള ടോൾ ഈടാക്കുക. ജനുവരി 15 മുതൽ ദേശീയ പാതയിലുള്ള എല്ലാ ടോൾ പ്ലാസകളിലും ഈ സംവിധാനത്തിലൂടെയണ് പണം പിരിക്കുക. അതേസമയം, പണം നൽകി കടന്നുപോകാവുന്ന ഒന്നോ രണ്ടോ വഴികളും പ്ലാസയിലുണ്ടാകും. ഫാസ്റ്റ്ടാഗുള്ളവർക്ക് അനുവദിച്ചിട്ടുള്ള ലൈൻവഴി അതില്ലാത്തവർ കടന്നുപോയാൽ ഇരട്ടി തുക ഈടാക്കാനും വകുപ്പുണ്ട്.

from money rss http://bit.ly/39C1PfI
via IFTTT

2019ല്‍ പെട്രോള്‍വില ഉയര്‍ന്നത് 6 രൂപയിലേറ

ന്യൂഡൽഹി: 2019ൽ പെട്രോൾ വില ലിറ്ററിന് ഉയർന്നത് 6.30 രൂപ. ഡീസലിന്റെ വിലയാകട്ടെ 5.10 രൂപയും. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചതിനെതുടർന്നാണ് ഇന്ത്യയിലും വിലവർധിച്ചത്. പൊതുമേഖല എണ്ണക്കമ്പനികൾ പെട്രോളിന് ഇന്ന് 10 പൈസയാണ് കൂട്ടിയത്. ഡീസലിനാകട്ടെ 18 പൈസയും. ഇതുപ്രകാരം ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 75.14 രൂപയാണ്. ഡീസലിന് 67.96 രൂപയും. മുംബൈയിൽ യഥാക്രമം 80.79 രൂപയും 71.31രൂപയുമാണ്. ബെംഗളുരുവിൽ പെട്രോളിന് 77.71 രൂപയാണ്. ഡീസലിന് 70.28 രൂപയും. ചെന്നൈയിൽ പെട്രോളിന് 78.12 രൂപയായി. ഡീസലിനാകട്ടെ 71.86ഉം. അന്താരാഷ്ട്ര വിപണിയിലെ വിലവർധനവ് അടിസ്ഥാനമാക്കിയാണ് ആഭ്യന്തര വിപണിയിലെ വിലനിശ്ചയിക്കുന്നത്. രൂപയുടെ ഡോളറുമായുള്ള വിനിമയമൂല്യവും ഇതിനായി പരിഗണിക്കുന്നു. ബ്രൻഡ് ക്രൂഡിന്റെ വില 2019ൽ ബാരലിന് 24 ശതമാനമാണ് ഉയർന്നത്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് വിലയിൽ 36 ശതമാനവും വർധനവുണ്ടായി. മൂന്നുവർഷത്തിനിടയിലെ ഉയർന്നവിലയാണിത്. യുഎസ്-ചൈന വ്യാപാര തർക്കം, ഒപെക് ഉത്പാദനം കുറച്ചത് എന്നിവയാണ് വിലവർധനയ്ക്ക് കാരണമായത്. പെട്രോൾ വില കൊച്ചി-77.08 കോഴിക്കോട്-77.37 തൃശ്ശൂർ-77.58 തിരുവനന്തപുരം-78.56 ഡീസൽ വില കൊച്ചി-71.69 കോഴിക്കോട്-71.99 തൃശ്ശൂർ-72.16 തിരുവനന്തപുരം-73.08 Petrol became costlier by over ₹6 in 2019

from money rss http://bit.ly/2F9fNYg
via IFTTT

Monday 30 December 2019

2010-2019: സാമ്പത്തികമേഖലയിലേയ്‌ക്കൊരു തിരഞ്ഞുനോട്ടം

ഡിസംബർ 31ന് ഒരുദശാബ്ദം അവസാനിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ കാലഘട്ടമാണ് കടന്നുപോകുന്നത്. കാഴ്ചപ്പാടുകളും ജീവിതരീതികളും മാറ്റിമറിച്ച ദശകമെന്നുതന്നെ പറയാം. ഒന്നുതിരിഞ്ഞുനോക്കാം. കഴിഞ്ഞ പത്തുവർഷത്തെ സാമ്പത്തികമേഖലയിലെ അതിപ്രധാനമായ സംഭവങ്ങൾ ഏതൊക്കെയന്ന്. 2010 ലോകത്ത് ആദ്യമായി ഐ പാഡ് അവതരിപ്പിച്ച് ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ്. ഇൻസ്റ്റഗ്രാം പ്രചാരത്തിലായി. വാട്ട്സ് ആപ്പ് ഇന്ത്യയിലെത്തി. നെറ്റ്ഫ്ളിക്സ് അന്താരാഷ്ട്രതലത്തിൽ സേവനം ആരംഭിച്ചു. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായി ബുർജ് ഖലീഫ. അയർലൻഡും ഗ്രീസും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. 2011 ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകൾ വീണ്ടും. ആപ്പിൾ സ്ഥാപകൻ 56ാം വയസ്സിൽ അന്തരിച്ചു. 2012 ഫേസ്ബുക്ക് ഐപിഒ, ഗന്നംസ്റ്റൈൽ വീഡിയ യുട്യൂബിൽ ആദ്യമായി 100 കോടി വ്യൂവ്സ് കടന്നു. 2013 തപാൽവകുപ്പ് ടെലഗ്രാം സംവിധാനം നിർത്തി. ജൂലായ് 14നാണ് അവസാനത്തെ ടെലഗ്രാം അയച്ചത്. ബിറ്റ്കോയിൻ വ്യാപകമായി പ്രചാരംനേടി. ജെഫ് ബെസോസ് വാഷിങ്ടൺ പോസ്റ്റ് സ്വന്തമാക്കി. ആലിബാബയുടെ ഐപിഒ. 2015 ഫോക്സ് വാഗൺ മലനീകരണ അഴിമതി. സുന്ദർ പിച്ചൈ ഗൂഗിളിന്റെ സിഇഒ ആയി. 2016 ഇന്ത്യയിൽ 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ നിരോധിച്ചു. മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ ജിയോ ടെലികോം പ്രവർത്തനമാരംഭിച്ചു. ലോകത്താദ്യമായി ഏറ്റവും വിലകുറവിൽ മൊബൈൽ ഡാറ്റ നൽകി. ബ്രക്സിറ്റ് വോട്ടെടുപ്പിലൂടെ യൂറോപ്യൻ യൂണിയിനിൽനിന്ന് പിന്മാറാൻ ബ്രിട്ടൻ തീരുമാനിച്ചു. ലോകത്താകെ ആമസോൺ പ്രൈം വീഡിയോ അവതരിപ്പിച്ചു. 2017 രാജ്യത്ത് ചരക്ക് സേവന നികുതി(ജിഎസ്ടി)നടപ്പിലായി. 2018 ഫേസ്ബുക്ക് -കേംബ്രിഡ്ജ് അനലിറ്റിക്ക ഡാറ്റ വിവാദം. 12 വർഷത്തെ സേവനത്തിനുശേഷം പെപ്സികോയുടെ സിഇഒ സ്ഥാനത്തുനിന്ന് ഇന്ദ്ര നൂയി പടിയിറങ്ങി. 2019 സാമ്പത്തിക ശാസ്ത്ര നോബേലിന് ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ അബിജിത് ബാനർജി അർഹനായി. സുന്ദർ പിച്ചൈ ആൽഫബെറ്റിന്റെ സിഇഒആയി. 2019ലെ പ്രധാന സംഭവങ്ങളിലേയ്ക്ക് ഒരുതിരിഞ്ഞുനോട്ടം മൂല്യത്തിൽ മുകേഷ് അംബാനി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള 'റിലയൻസ് ഇൻഡസ്ട്രീസി'ന്റെ വിപണിമൂല്യം 2019-ൽ 10 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് തൊട്ടു. ഓഹരി വില റെക്കോഡ് നിലയിലേക്ക് ഉയർന്നതോടെയാണ് ഇത്. 10 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള ഏക ഇന്ത്യൻ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ് നഷ്ടക്കയത്തിൽ അനിൽ അംബാനി മുകേഷ് അംബാനിയുടെ അനുജൻ അനിൽ അംബാനിയുടെ ബിസിനസുകൾ മിക്കതും പ്രതിസന്ധിയിലായി. റിലയൻസ് കമ്യൂണിക്കേഷൻസി'ന്റെ പ്രവർത്തനം അവതാളത്തിലായി. 'റിലയൻസ് ക്യാപ്പിറ്റൽ', 'റിലയൻസ് ഇൻഫ്ര' എന്നിവയുടെയൊക്കെ ഓഹരി വില കൂപ്പുകുത്തി. ഇതോടെ ശതകോടീശ്വര പട്ടികയിൽ നിന്ന് അദ്ദേഹം പുറത്തായി. വി.പി. നന്ദകുമാർ 'വെൽത്ത് ക്രിയേറ്റർ' ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി.) പലതും പ്രതിസന്ധിയിലായ വർഷമാണ് 2019. എന്നാൽ, കേരളം ആസ്ഥാനമായ 'മണപ്പുറം ഫിനാൻസ്' മിന്നുന്ന പ്രകടനമാണ് ഓഹരി വിപണിയിൽ ഈവർഷം കാഴ്ചവച്ചത്. വി.പി. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള കമ്പനിയുടെ വിപണിമൂല്യം 14,893 കോടി രൂപയിലെത്തി നിൽക്കുകയാണ്. ഓഹരി വില 177 രൂപ എന്ന റെക്കോഡ് നിലയിലേക്ക് ഉയർന്നതോടെയാണ് ഇത്. ഒരു വർഷം കൊണ്ട് 90 ശതമാനത്തിലേറെ വിലവർധനവാണ് മണപ്പുറം ഓഹരികളിലുണ്ടായത്. ജെറ്റ് എയർവേസ് പൂട്ടി പ്രവർത്തന മൂലധനത്തിന് പണമില്ലാതെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനികളിൽ ഒന്നായിരുന്ന 'ജെറ്റ് എയർവേസ് പ്രവർത്തനം അവസാനിപ്പിച്ചു. 2019 ഏപ്രിൽ 17-നാണ് സർവീസ് അവസാനിപ്പിച്ചത്. നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലുള്ള കമ്പനി വായ്പാതിരിച്ചടവ് മുടക്കിയതിന്റെ പേരിൽ 'പാപ്പരത്ത നടപടി' നേരിടുകയാണ്. കമ്പനി ലേലത്തിൽ വിൽക്കാനുള്ള ബാങ്കുകളുടെ ശ്രമം ഇതുവരെ വിജയം കണ്ടില്ല. ബാങ്ക് ലയനം സ്റ്റേറ്റ് ബാങ്ക് ലയനത്തിന് പിന്നാലെ മറ്റൊരു പൊതുമേഖലാ ബാങ്ക് ലയനത്തിന് 2019 സാക്ഷ്യം വഹിച്ചു. ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചത് 2019 ഏപ്രിൽ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. ഇതിന് പിന്നാലെ, കേന്ദ്രസർക്കാർ വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം പ്രഖ്യാപിച്ചിട്ടുണ്ട്. 10 ബാങ്കുകളെ ലയിപ്പിച്ച് നാല് ബാങ്കുകളാക്കി മാറ്റാനാണ് പദ്ധതി. ഇതോടെ, പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും. വളർച്ച താഴേക്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ച 2019 ജൂലായ് -സെപ്റ്റംബർ പാദത്തിൽ 4.5 ശതമാനമായി കുറഞ്ഞു. ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ 'മൊത്ത ആഭ്യന്തര ഉത്പാദന' (ജി.ഡി.പി.) വളർച്ചയാണ് ഇത്. മുൻവർഷം രണ്ടാം പാദത്തിൽ ഏഴു ശതമാനമായിരുന്നു വളർച്ച. നടപ്പു സാമ്പത്തികവർഷത്തെ ഇന്ത്യയുടെ വളർച്ച അനുമാനം എസ്. ആൻഡ് പി., ഫിച്ച്, ലോക ബാങ്ക്, അന്താരാഷ്ട്ര നാണയ നിധി എന്നിവ കുറച്ചിരിക്കുകയാണ്.

from money rss http://bit.ly/36dkAnB
via IFTTT

സെന്‍സെക്‌സില്‍ 100 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 100 പോയന്റ് താഴ്ന്ന് 41,458ലും നിഫ്റ്റി 0.21 ശതമാനം നഷ്ടത്തിൽ 12,230ലുമെത്തി. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എംആന്റ്എം, ഹീറോ മോട്ടോർകോർപ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ 0.5 ശതമാനംമുതൽ ഒരുശതമാനംവരെ നഷ്ടത്തിലാണ്. ബിഎസ്ഇയിലെ 848 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 673 ഓഹരികൾ നേട്ടത്തിലുമാണ്. 73 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഗെയിൽ, ആക്സിസ് ബാങ്ക്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, യെസ് ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

from money rss http://bit.ly/2MJWRUl
via IFTTT

നിഫ്റ്റി 12,250ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: നേട്ടത്തടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ കാര്യമായ നേട്ടമില്ലാതെ ക്ലോസ് ചെയ്തു. സെൻസെക്സ് 17.14 പോയന്റ് താഴ്ന്ന് 41,558ലും നിഫ്റ്റി 10.10 പോയന്റ് ഉയർന്ന് 12,255.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1423 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1108 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 192 ഓഹരികൾക്ക് മാറ്റമില്ല. വാഹനം, ലോഹം, എഫ്എംസിജി, ഫാർമ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ നഷ്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, യുപിഎൽ, വേദാന്ത, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഐഒസി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/39tbgOy
via IFTTT

അടുത്തവര്‍ഷം കരുതലായി ഒരു ലക്ഷം ടണ്‍ ഉള്ളി സംഭരിക്കും

2020ൽ കരുതലെന്ന നിലയ്ക്ക് ഒരു ലക്ഷം ടൺ ഉള്ളി സംഭരിച്ചുവെയ്ക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. നടപ്പ് വർഷം 56,000 ടൺ ഉള്ളി സംഭരിച്ചിരുന്നെങ്കിലും തികയാതെവന്ന സാഹചര്യത്തിലാണിത്. രാജ്യത്തെ വിവിധയിടങ്ങളിൽ ഇപ്പോഴും ഉള്ളിവില കിലോഗ്രാമിന് 100 രൂപയിൽകൂടുതലാണ്. ഇറക്കുമതിയെ ആശ്രയിച്ചിട്ടും വില പിടിച്ചുനിർത്താൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. നാഫെഡിനായിരിക്കും ഉള്ളി സംഭരണത്തിന്റെ ചുമതല. മാർച്ച്-ജൂലായ് മാസങ്ങളിൽ കർഷകരിൽനിന്ന് ശേഖരിക്കുന്ന ഉള്ളി ദീർഘകാലം സൂക്ഷിച്ചുവെയ്ക്കാൻ കഴിയുന്നവയാണെന്നാണ് വിലയിരുത്തൽ. ആഭ്യന്തര ശേഖരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാരികളുടെ പൂഴ്ത്തിവെപ്പും കയറ്റുമതിയും സർക്കാർ തടഞ്ഞിരുന്നു. സംഭരിച്ച ഉള്ളി വിപണിയിൽ സബ്സിഡി നിരക്കിൽ സർക്കാർ വിതരണം ചെയ്തെങ്കിലും തികയാതെവരികയും ഇറക്കുമതിയെ ആശ്രയിക്കേണ്ടിവരികയും ചെയ്തു. 45,000 ടൺ ഉള്ളികൂടി ഇറക്കുമതിചെയ്യുന്നുണ്ട്. തുർക്കി, അഫ്ഗാനിസ്താൻ, ഈജിപ്ത് എന്നിവിടങ്ങളിൽനിന്നുള്ള ഉള്ളിഉടനെ രാജ്യത്തെത്തും.

from money rss http://bit.ly/2ZFna3k
via IFTTT

എയര്‍ടെല്‍ മിനിമം റീച്ചാര്‍ജ് പ്ലാന്‍ നിരക്ക് ഇരട്ടിയാക്കി

മുംബൈ: എയർടെൽ മിനിമം റീച്ചാർജ് വാലിഡിറ്റി പ്ലാൻ തുക 95 ശതമാനം വർധിപ്പിച്ചു. 23 രൂപയിൽനിന്ന് 45 രൂപയായാണ് കൂട്ടിയത്. ഡിസംബർ 29 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിലായി. ഇതോടെ എയർടെല്ലന്റെ വാലിഡിറ്റി പ്ലാനിൽ ഏറ്റവും കുറഞ്ഞതുകയായി 45 രൂപ. കാലാവധിയിൽമാറ്റംവരുത്തിയിട്ടില്ല. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. കുറഞ്ഞ വാലിഡിറ്റി പ്ലാനിൽ കമ്പനി ഒറ്റയടിക്ക് 22 രൂപയാണ് വർധിപ്പിച്ചത്. 45 രൂപയോ അതിലധികമോ റീചാർജ് ചെയ്യാത്തവരുടെ സേവനം 15 ദിസവത്തെ ഗ്രേസ് പിരിയഡുകൂടി നൽകി അവസാനിപ്പിക്കുമെന്ന് കമ്പനി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. വൊഡാഫോൺ ഐഡിയ അടിസ്ഥാന നിരക്കിൽ ഇതുവരെ മാറ്റംവരുത്തിയില്ല. നിലവിൽ 23 രൂപതന്നെയാണ് നിരക്ക്. അതേസമയം, എയർടെല്ലിനെ പിന്തുടർന്ന് ചാർജ് വർധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ഏതായാലും ഇതേക്കുറിച്ച് പ്രതികരിക്കാൻ കമ്പനി തയ്യാറായിട്ടില്ല. പ്രധാന എതിരാളിയായ ജിയോയുടെ അടിസ്ഥാന നിരക്ക് സ്മാർട്ട്ഫോണിന് 98 രൂപയും ജിയോഫോണിന് 75 രൂപയുമാണ്. Airtel nearly doubles its minimum recharge plan

from money rss http://bit.ly/2MIagMx
via IFTTT

Sunday 29 December 2019

ഡിസംബര്‍ 31നകം ഈ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് ദുഃഖിക്കേണ്ടിവരും

2019 അവസാനിക്കാറായി. ഡിസംബർ 31നുമുമ്പ് ചെയ്തുതീർക്കേണ്ട ചില സാമ്പത്തിക ഇടപാടുകളുണ്ട്. അല്ലെങ്കിൽ 2020ൽ നിങ്ങൾക്ക് ദുഃഖിക്കേണ്ടിവരും. പാൻ-ആധാർ ബന്ധിപ്പിക്കൽ ഡിസംബർ 31നകം ആധാറുമായി പെർമനെന്റ് അക്കൗണ്ട് നമ്പർ ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാൻ അസാധുവാകും. ഇതിനുമുമ്പ് ഏഴുതവണയാണ് ആദായ നികുതി വകുപ്പ് ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടിനൽകിയത്. ഇനി ഒരവസരം ലഭിച്ചേക്കില്ല. കഴിഞ്ഞയാഴ്ച ഐടി വകുപ്പ് നികുതിദായരോട് ഡിസംബർ 31നകം ബന്ധിപ്പിക്കൽ പൂർത്തിയാക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. വൈകിയുള്ള ഐടിആർ ഫയലിങ് ആദായനികുതി ഫയൽ ചെയ്യാനുള്ള അവസാന തിയതിയായിരുന്ന ഓഗസ്റ്റ് 31ആയിരുന്നു. യഥാസമയം നിങ്ങൾ ഐടി ഫയൽ ചെയ്തിട്ടില്ലെങ്കിൽ 5000 രൂപ പിഴ നൽകി ഡിസംബർ 31നുവരെ അതിന് അവസരമുണ്ട്. ഡിസംബർ 31ന് കഴിഞ്ഞാൽ നിങ്ങൾ നൽകേണ്ട പിഴ 10,000 രൂപയാണ്. ചിപ് ഡെബിറ്റ് കാർഡ് ഡിസംബർ 31 കഴിഞ്ഞാൽ മാഗ്നെറ്റിങ് സ്ട്രിപ്പ് ഉള്ള ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാനാവില്ല. പിൻ അടിസ്ഥാനമാക്കിയുള്ള ചിപ് കാർഡുകൾ ഉപയോഗിക്കാൻ ആർബിഐ ഇതിനകം നിർദേശം നൽകിയിട്ടുണ്ട്. നിങ്ങൾ ഇപ്പോഴും പഴയ കാർഡാണ് ഉപയോഗിക്കുന്നതെങ്കിൽ പുതിയ കാർഡ് ഉടനെ സ്വന്തമാക്കേണ്ടതാണ്. മുൻകൂർ നികുതി 2020-21 അസസ്മെന്റ് വർഷത്തെ മൂന്നാമത്തെ ഗഡു മുൻകൂർ നികുതി(അഡ്വാൻസ് ടാക്സ്) അടയ്ക്കേണ്ട അവസാന തിയതി ഡിസംബർ 15 ആയിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർക്ക് രണ്ടാഴ്ചകൂടി സമയം അനുവദിച്ചിരുന്നു. ഈ തിയതിയും ഡിസംബർ 31ന് അവസാനിക്കും.

from money rss http://bit.ly/2ti58aV
via IFTTT

എസ്ബിഐ വായ്പ പലിശ 7.90 ശതമാനമായി കുറച്ചു

ആർബിഐ റിപ്പോ നിരക്കിൽ മാറ്റംവരുത്താതെ പണവായ്പാനയം പ്രഖ്യാപിച്ചതിനുപിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പ പലിശ കുറച്ചു. എക്സ്റ്റേണൽ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ കാൽശതമാന(0.25 ബേസിസ് പോയന്റ്)മാണ് കുറച്ചത്. തിങ്കളാഴ്ച രാവിലെയാണ് പലിശ നിരക്ക് പരിഷ്കരിച്ചവിവരം ബാങ്ക് പുറത്തുവിടുന്നത്. പുതുക്കിയ നിരക്ക് പ്രകാരം 8.05 ശതമാനത്തിൽനിന്ന് പലിശ 7.8ശതമാനമാകും. ജനുവരി ഒന്നുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽവരുന്നത്. ഇതുപ്രകാരം പുതിയതായി ഭവനവായ്പയെടുക്കുന്നവർക്ക് 7.9 ശതമാനം പലിശ നിരക്കിൽ വായ്പ ലഭിക്കും. നേരത്തെ ഇത് 8.15ശതമാനമായിരുന്നു. ഡിസംബറിലെ പണവായ്പ നയം പ്രഖ്യാപിച്ചതിനുപിന്നാലെ ഇതാദ്യമായാണ് ഒരു ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നത്. എക്സ്റ്റേണൽ ബെഞ്ച്മാർക്കിങ് നാല് ബാഹ്യ അളവുകോലുകൾ(എക്സ്റ്റേണൽ ബെഞ്ച്മാർക്ക്)അടിസ്ഥാനമാക്കി പലിശ നിശ്ചയിക്കാൻ 2019 ഒക്ടോബറിലാണ് ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയത്. ഇതിനായി പരിഗണിക്കുന്നത് റിസർവ് ബാങ്ക് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന റിപ്പോ നിരക്ക് സർക്കാരിന്റെ മൂന്ന് മാസകാലാവധിയുള്ള ട്രഷറി ബില്ലിൽനിന്നുള്ള ആദായം ഇന്ത്യാ ഗവൺമെന്റിന്റെ ആറ് മാസ കാലാവധിയുള്ള ട്രഷറി ബില്ലിൽനിന്നുള്ള ആദായം((ഫിനാൻഷ്യൽ ബെഞ്ച്മാർക്ക്സ് ഇന്ത്യ(എഫ്ബിഐഎൽ) പ്രൈവറ്റ് ലിമിറ്റഡാണ് ട്രഷറി ബില്ലിൽനിന്നുള്ള ആദായം പുറത്തുവിടുന്നത്). എഫ്ബിഐഎൽ പുറത്തുവിടുന്ന മറ്റ് ബെഞ്ച് മാർക്കറ്റ് പലിശ നിരക്ക് ആർബിഐയുടെ നിർദേശപ്രകാരം മിക്കവാറും ബാങ്കുകൾ റിപ്പോ നിരക്കുമായി പലിശ നിരക്ക് ബന്ധിപ്പിച്ചിരുന്നു. സിറ്റി ബാങ്കാകട്ടെ മൂന്നുമാസ കാലാവധിയുള്ള ട്രഷറി ബില്ലിന്റെ ആദായവുമായാണ് ബന്ധിപ്പിച്ചത്. നിരക്ക് കുറയ്ക്കുന്നതിനനുസരിച്ച് സുതാര്യമായ രീതിയിൽ ബാങ്കുകൾ പലിശ നിരക്കുകൾ പരിഷ്കരിക്കണമെന്ന് ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. ഈ വർഷം ഇതുവരെ റിപ്പോനിരക്കിൽ 1.35 ശതമാനമാണ് റിസർവ് ബാങ്ക് കുറവുവരുത്തിയത്. എന്നാൽ ബാങ്കുകളാകട്ടെ പുതിയ വായ്പകൾക്ക് 0.44ശതമാനംമാത്രമാണ് പലിശ കുറച്ചത്. SBI cuts external benchmark lending rate

from money rss http://bit.ly/2MCrIBV
via IFTTT

സെന്‍സെക്‌സില്‍ നേട്ടത്തോടെ തുടക്കം: ബാങ്ക് സൂചിക റെക്കോഡ് ഉയരത്തില്‍

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെതുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 83 പോയന്റ് നേട്ടത്തിൽ 41,658ലെത്തി. നിഫ്റ്റി 15 പോയന്റ് ഉയർന്ന് 12,280ലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ബാങ്ക് സൂചിക 0.40 ശതമാനം ഉയർന്ന് 32,541 യെന്ന പുതിയ ഉയരം കുറിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികളാണ് മികച്ച നേട്ടത്തിൽ. ടിസിഎസ്, ഐടിസി, സൺ ഫാർമ എന്നീ ഓരഹികൾ ഒരുശതമാനത്തിലേറെ നേട്ടത്തിലുമാണ്. അതേസമയം, റിലയൻസ്, എസ്ബിഐ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ വില്പന സമ്മർദത്തിലുമാണ്. 17 മാസം നീണ്ടുനിന്ന യുഎസ്-ചൈന വ്യാപാര യുദ്ധം സംബന്ധിച്ച പോസറ്റീവ് തീരുമാനമാണ് വിപണിയെ സ്വാധീനിച്ചത്. Nifty Bank index hits record high

from money rss http://bit.ly/359C96G
via IFTTT

രുചിയുടെ മഹോത്സവമായി ‘മാതൃഭൂമി മഹാമേള’

കൊച്ചി: രാജ്യത്തെ രുചിവൈവിധ്യങ്ങളുടെ മഹോത്സവമായി മാറിയ 'മാതൃഭൂമി മഹാമേള' തിങ്കളാഴ്ച സമാപിക്കും. വ്യത്യസ്ത രുചിക്കൂട്ടുകളും ഒട്ടനേകം ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ എത്തിക്കുന്ന 'മാതൃഭൂമി മഹാമേള' ജനശ്രദ്ധയാകർഷിച്ചു. ഉച്ചയ്ക്ക് 12.30 മുതൽ 9.30 വരെയാണ് മേള. ഇന്ത്യയുടെ പത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷണ ഇനങ്ങളും എല്ലാ ഗൃഹോപകരണങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുകയാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന 'മാതൃഭൂമി മഹാമേള'.ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ളവർ ഷോ, വ്യാപാരമേള, കലാസന്ധ്യകൾ തുടങ്ങി വിവിധ പരിപാടികളും മേളയിൽ ആഘോഷമായി. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ 'റെഡ് മൈക്ക്' ആണ് മേളയുടെ സംഘാടകർ. മേളയിൽ എക്സ്ചേഞ്ച് ഓഫർ 'വെറ്റ് ആൻഡ് ഡ്രൈ' മോഡൽ വാക്വം ക്ലീനറുകൾക്ക് മേളയിൽ എക്സ്ചേഞ്ച് ഓഫർ സൗകര്യം ലഭ്യമാണ്. 7,950 രൂപ വിലയുള്ള വെറ്റ് ആൻഡ് ഡ്രൈ മോഡൽ മേളയിൽ 3,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറിൽ ലഭിക്കും. ഇന്ദ്രജയിലെ മികച്ച കളക്ഷനുകൾ വിലക്കുറവിൽ സോഫകൾക്ക് ഇതിലും കൂടുതൽ ലാഭം മറ്റൊരിടത്തും ലഭിക്കില്ല. കാരണം സോഫകൾക്ക് കേരള വിപണിയിലെങ്ങും കിട്ടാത്ത സൂപ്പർ ഓഫറാണ് 'മാതൃഭൂമി മഹാമേള'യിൽ നൽകുന്നത്. ഇന്ദ്രജ അണിനിരത്തിയിരിക്കുന്ന ഫർണിച്ചർ ഡിസൈൻ കൊണ്ട് തികച്ചും വ്യത്യസ്തമാണ്. ഇന്ദ്രജ ഷോറൂമിൽ ചെന്നാൽപ്പോലും ലഭിക്കാത്ത കിഴിവാണ് എക്സിബിഷനിൽ ഇന്ദ്രജ ഫർണിച്ചർ നൽകുന്നത് എന്നതും പ്രത്യേകതയാണ്. മലേഷ്യൻ തേക്കിൽ നിർമിച്ച, 20 വർഷം വാറന്റിയുള്ള സി.എൻ.സി. ന്യൂ ഡിസൈനർ ഏഴ് സിറ്റർ സോഫ യഥാർത്ഥ വില 1,45,000-വും ഷോറൂം ഡിസ്കൗണ്ട് 1,15,000-നും മേളയിലെ വില 92,000-വും ആണ്. ഫെസ്റ്റിൽ നിന്നും ബുക്ക് ചെയ്താൽ മാത്രമേ ഈ വിലക്കുറവ് ലഭിക്കൂ. അഞ്ചു വർഷം വാറന്റിയുള്ള കോർണർ സോഫ 24,000 മുതൽ ഉപഭോക്താക്കൾക്ക് ഓഫറിലൂടെ സ്വന്തമാക്കാം. മേളയിലെത്താം ചെടികൾ വാങ്ങാം 'മാതൃഭൂമി മഹാമേള'യിൽ ഒരുക്കിയിട്ടുള്ള മനോഹരമായ പൂന്തോട്ടത്തിൽ നിന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചെടികൾ വാങ്ങാൻ സാധിക്കും. മേള തിങ്കളാഴ്ച അവസാനിക്കുമെങ്കിലും നിങ്ങൾക്കായി പൂന്തോട്ടം ഒരുദിവസം കൂടി ഒരുക്കിയിട്ടുണ്ട്. കാർ സർവീസ് ഇനി 10 മിനിറ്റിൽ കാർ സർവീസ് ചെയ്യാൻ ഇനി 10 മിനിറ്റ് മാത്രം. 'പ്രഷർ വാഷർ' എന്ന സംവിധാനത്തിലൂടെയാണിത്. അതുകൂടാതെ ഇന്റർലോക്ക്, ടൈൽസ്, മതിലിലെ പായൽ എന്നിവ നീക്കം ചെയ്യാനും പ്രഷർ വാഷർ ഉപയോഗിക്കാം. ആഗ്രോ പ്രഷർ വാഷർ മേളയിൽ 4,900 രൂപ മുതൽ ലഭിക്കും.

from money rss http://bit.ly/2rJd9pe
via IFTTT

2020: മിതവ്യയംശീലിക്കൂ ജീവിതം സന്തോഷപൂര്‍ണമാക്കൂ..

ലോകത്തിലെ ഏറ്റവും സന്തോഷപ്രദമായ ജീവിതരീതി നിലനിൽക്കുന്ന രാജ്യമായാണ് സ്വീഡൻ അറിയപ്പെടുന്നത്. അതിന് കാരണമായി പറയപ്പെടുന്നത് 'ലാഗോമ്' എന്ന പേരിലുള്ള അവരുടെ ജീവിതശൈലിയാണ്. ലോഗൂമ് എന്നൊക്കെ പലരീതിയിൽ ഉച്ചരിക്കുന്ന ഈ വാക്കിന്റെ വാച്യാർത്ഥം 'ആവശ്യമുള്ളത്രയും' എന്നാണ്. അത് സ്വീഡിഷ് ജനതയുടെ ജീവിതത്തോടുള്ള സമീപനമാണ്. ഒട്ടും കൂടുതലല്ല എന്നാൽ, തെല്ലും കുറവുമല്ല, ആവശ്യത്തിനുമാത്രം എന്ന രീതിയിൽ വസ്തുക്കളോടും ജീവിതസൗകര്യങ്ങളോടും പുലർത്തുന്ന സമീപനം അവരുടെ സ്വകാര്യതയുടേയും സംതൃപ്തിയുടേയും ആന്തരികഭാവമായാണ് അവലംബിക്കുന്നത്. സാമ്പത്തികശാസ്ത്രത്തിൽ ഉപയോഗിക്കുന്ന 'ത്രിഫ്റ്റ്' എന്ന പദം പിശുക്ക് എന്നർത്ഥത്തിലല്ല, മിതവ്യയം എന്നാണ് ഭാഷാന്തരം ചെയ്യുന്നത്. കാരണം, എല്ലാവരും പിശുക്കരായാൽ രാജ്യം ദരിദ്രമാകും എന്ന് 'പാരഡോക്സ് ഓഫ് ത്രിഫ്റ്റ്' അഥവാ പിശുക്കിന്റെ വൈരുദ്ധ്യാന്മകത സിദ്ധാന്തത്തിലൂടെ ജോൺ മെയ്നാർ കെയിൻസ് എന്ന സാമ്പത്തികശാസ്ത്രജ്ഞൻ വിവിധ സാമ്പത്തികസൂചികകളുടെ സന്തുലിതമായ ഉപയോഗത്തെ വിശദമാക്കുന്നു. മിതവ്യയമെന്നത് പണത്തിന്റെ ശ്രദ്ധാപൂർവമായ മാനേജ്മെന്റാണ്. വീണ്ടും ഒരു പുതുവർഷത്തിലേക്ക് നമ്മൾ പ്രവേശിക്കുകയാണ്. മിതത്വം എന്ന ആശയം നമുക്ക് ഈ പുതുവർഷത്തിൽ സ്വീകരിക്കാം. അതുകൊണ്ട് 2020-ൽ 20 കാര്യങ്ങളല്ല, രണ്ട് കാര്യങ്ങളിലെങ്കിലും ശ്രദ്ധവെയ്ക്കാം. പോസിറ്റീവ് മനോഭാവം വളർത്തിയെടുക്കാം സാമ്പത്തികരംഗത്തോട് മാത്രമല്ല, ജീവിതത്തോടുതന്നെ പൊതുവായ ഒരു സമീപനമാണിത്. അതിന് ഭൂത-വർത്തമാന -ഭാവികാലങ്ങളെ കോർത്തിണക്കിക്കൊണ്ട് ഇപ്രകാരം ചിന്തിക്കാം. കഴിഞ്ഞുപോയ ഇന്നലെകളെക്കുറിച്ച് നന്ദിയുള്ളവരാവുക. കഴിഞ്ഞ വർഷങ്ങളിൽ സന്തോഷംതരുന്നതും ഓർക്കുമ്പോൾ കണ്ണുനിറയുന്നതുമായ അനുഭവങ്ങൾ ഉണ്ടായേക്കാം. രണ്ടിനെയും ഒരേ മനോഭാവത്തോടെ കാണാനാവണം. കാരണം, ചിലർ അനുഗ്രഹമായും വേറെ ചിലർ പാഠപുസ്തകമായുമാണ് കടന്നുവരുന്നത്. ഇന്ന് അഥവാ, വർത്തമാനകാലത്ത് ആവേശത്തോടെ ജീവിക്കുക എന്നതാണ് ഇതിലെ മറ്റൊരു കാര്യം. സ്പോർട്സ്മാൻസ്പിരിറ്റ് എന്നൊക്കെ പറയുംപോലെ വരുന്നിടത്തുവെച്ച് കാണാമെന്ന രീതിയിൽ ഇന്നിന്റെ ആവേശം ചോർത്തിക്കളയാതെ ജീവിക്കാനാവണം. അടുത്തത് ഭാവിയെ പ്രത്യാശയോടെ സമീപിക്കുക എന്നതാണ്. സാമ്പത്തികമാന്ദ്യത്തെ നേരിടാൻ സാമ്പത്തികനയങ്ങളിൽ വ്യത്യാസം വരുത്തുന്നതുപോലെ, വ്യക്തിജീവിതത്തിലും സാമ്പത്തികരംഗത്ത് ആസൂത്രണം ചെയ്തവരാണ് മൂലധനമായി എന്തെങ്കിലും അടുത്ത തലമുറയ്ക്ക് നൽകിയിട്ടുള്ളത്. വർക്ക് ലൈഫ് ബാലൻസ് സ്വന്തമാക്കാം പുതുവത്സരത്തിൽ പലതും അഴിച്ചുപണിയാനും അടുക്കിപ്പെറുക്കാനും സാധിക്കണം. വ്യക്തിജീവിതം, കുടുംബജീവിതം, തൊഴിൽജീവിതം എന്നിവയുടെ ആവശ്യങ്ങൾ തുല്യമാവുന്ന സന്തുലിതാവസ്ഥയാണ് 'വർക്ക് ലൈഫ് ബാലൻസ്'. എല്ലാ കാര്യത്തിലും മിതത്വമുണ്ടാവുമ്പോൾ പണം, സമയം, ആരോഗ്യം, ബന്ധങ്ങൾ എന്നിവ സന്തുലിതമാവും. ഇല്ലെങ്കിൽ ജീവിതശൈലീരോഗങ്ങളിലൂടെ സാമ്പത്തികപ്രശ്നമുണ്ടാവും. ചില വികസിതരാജ്യങ്ങളിൽ തൊഴിൽദിനം ആഴ്ചയിൽ അഞ്ചായി നിജപ്പെടുത്തിയിരിക്കുന്നു. അതിലും കൂടുതൽ സമയം തൊഴിലിടങ്ങളിൽ ചെലവഴിക്കുന്നവരെ കാര്യപ്രാപ്തിയില്ലാത്തവരായാണ് പരിഗണിക്കുന്നത്. കാര്യക്ഷമത എന്നത് എത്രസമയം പണിയെടുത്തു എന്നതല്ല, എപ്രകാരം ഫലവത്തായി തൊഴിൽസമയം ചെലവഴിച്ചു എന്നതാണ്. ഒഴിവുദിവസങ്ങളിൽ മേലധികാരിക്ക് ഇ-മെയിൽ അയച്ചതിന്റെ പേരിൽ താക്കീത് ലഭിച്ച ഐ.ടി. മലയാളി ഉദ്യോഗസ്ഥരുണ്ട്. നിർദിഷ്ടസമയത്ത് ഊർജസ്വലരായി ജോലിതീർക്കാനാവാത്തവരാണ് കൂടുതൽ സമയം ജോലിചെയ്യുന്നത്. തൊഴിൽ ഒരു റബ്ബർപ്പന്തു പോലെയാണ്. താഴോട്ടിട്ടാൽ അത് വീണ്ടും ഉയർന്നുവരും. എന്നാൽ, കുടുംബം, ആരോഗ്യം, സുഹൃത്തുക്കൾ, വിശ്വാസ്യത എന്നിവ ഗ്ലാസ്പ്പന്ത് പോലെയാണ്. ഇതിൽ ഏതെങ്കിലും താഴെവീണാൽ പെറുക്കിക്കൂട്ടാൻതന്നെ ബുദ്ധിമുട്ടാവും. 2020 മിതത്വത്തിന്റെ നാളുകളാവട്ടെ. ഓർക്കുക... സമയം പറന്നുപോവുകയാണ്, പക്ഷേ, നിങ്ങളാണ് പൈലറ്റ് എന്നത് മറക്കരുത്.

from money rss http://bit.ly/39qjIhe
via IFTTT

Saturday 28 December 2019

എന്‍പിഎസില്‍ നിക്ഷേപിക്കാം; നികുതി ആനുകൂല്യപരിധി ഒരുലക്ഷമാക്കിയേക്കും

നാഷണൽ പെൻഷൻ സിസ്റ്റ(എൻപിഎസ്)ത്തിലെ നിക്ഷേപത്തിന് കൂടുതൽ ആദായ നികുതിയിളവ് അനുവദിച്ചേക്കും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി സർക്കാരിന് നൽകിയ നിർദേശങ്ങൾ സ്വീകരിക്കുകയാണെങ്കിൽ ബജറ്റിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും. അങ്ങനെയെങ്കിൽ നികുതിയിളവിനുള്ള നിലവിലെ പരിധിയായ 50,000 രൂപ ഒരു ലക്ഷമായി ഉയർത്തും. സെക്ഷൻ 80സിസിഡി പ്രകാരമാണ് എൻപിഎസിലെ ടിയർ 1 അക്കൗണ്ടിലെ നിക്ഷേപത്തിന് നികുതിയിളവുള്ളത്. നിക്ഷേപം പിൻവലിക്കുമ്പോൾ മൂലധനനേട്ടത്തിന് നൽകുന്ന നികുതി കഴിഞ്ഞ ബജറ്റിൽ സർക്കാർ ഒഴിവാക്കിയിരുന്നു. പെൻഷൻപറ്റുമ്പോഴോ 60വയസ്സാകുമ്പോഴോ നിക്ഷേപ തുകയിൽനിന്ന് 60 ശമതാനമാണ് പിൻവലിക്കാൻ കഴിയുക. (ഇതിൽ 40 ശതമാനംതുകയ്ക്കുമാത്രമാണ് നേരത്തെ നികുതിയിളവ് നൽകിയിരുന്നത്). ബാക്കിയുള്ള തുക നിർബന്ധമായും ഏതെങ്കിലും പെൻഷൻ പദ്ധതിയിൽ(ആന്വിറ്റി പ്ലാൻ)നിക്ഷേപിച്ചിരിക്കണമെന്നുണ്ട്. ആതുകയിൽനിന്നാണ് പെൻഷൻ ലഭിക്കുക. എൻപിഎസിലൂടെ എങ്ങനെ നികുതി ലാഭിക്കാം നിലവിൽ എൻപിഎസിലെ 50,000 രൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. ശമ്പളവരുമാനക്കാർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും ഈ ഇളവ് പ്രയോജനപ്പെടുത്താം. 80സിയ്ക്കുള്ള ആനുകൂല്യമായ 1.50 ലക്ഷത്തോടൊപ്പം എൻപിഎസിനുള്ള 50,000 രൂപകൂടി ചേരുമ്പോൾ നിക്ഷേപങ്ങൾക്കുമാത്രമായി രണ്ടുലക്ഷം രൂപയുടെ നികുതി ആനുകൂല്യം നേടാം. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 14 ശതമാനമാണ് തൊഴിലുടമയുടെ വിഹിതം. അതുകൂടി നികുതി ആനുകൂല്യത്തിന് പരിഗണിക്കുമ്പോൾ കൂടുതൽ നികുതിയിളവ് നേടാം. ഇതുവരെ എൻപിഎസിൽ ചേരാത്തവർക്ക് ഓൺലൈനായി നേരിട്ട് അക്കൗണ്ട് തുടങ്ങാൻ അവസരമുണ്ട്. പോയന്റ് ഓഫ് സർവീസ് കേന്ദ്രങ്ങളെ ആശ്രയിക്കാതെ നേരിട്ട് അക്കൗണ്ട് തുടങ്ങി നിക്ഷേപിച്ചാൽ കമ്മീഷൻ ഒഴിവാക്കി കൂടുതൽനേട്ടം സ്വന്തമാക്കാം. NPS: How to maximise income tax benefits

from money rss http://bit.ly/37hWf04
via IFTTT

Friday 27 December 2019

ആഘോഷമായി മഹാമേള

കൊച്ചി: രുചിയൂറുന്ന ഭക്ഷ്യവിഭവങ്ങളും വിവിധ സംസ്കാരവും ജനങ്ങൾക്ക് പരിചയപ്പെടുത്തിയ മാതൃഭൂമി മഹാമേളയ്ക്ക് ജനശ്രദ്ധയേറുന്നു. നൂറുകണക്കിനാളുകളാണ് നിത്യേന മേളയുടെ ഭാഗമാകാൻ എത്തുന്നത്. 30-ാം തീയതി വരെ ഉച്ചയ്ക്ക് 12.30 മുതൽ 9.30 വരെയാണ് മേള. പത്ത് സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്ഷണവും ഒരു വീടിനു വേണ്ട എല്ലാ ഗൃഹോപകരണങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുകയാണ് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മാതൃഭൂമി മഹാമേള. ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ളവർ ഷോ, വ്യാപാര മേള, കലാസന്ധ്യകൾ തുടങ്ങി വിവിധ പരിപാടികൾ മേളയിൽ ഉണ്ടാകും. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സാണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ റെഡ് മൈക്കാണ് മേളയുടെ സംഘാടകർ. കിഡ്സ് സാന്റായിൽനിന്ന് കൈനിറയെ സമ്മാനങ്ങൾ സ്വന്തമാക്കാം ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ മഹോത്സവമാക്കി മാറ്റാനായി കലൂർ ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന മാതൃഭൂമി മേളയിൽ കിഡ്സ് സാന്റാ എത്തുന്നു. മേളയുടെ ഭാഗമായി ഏഴ് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായാണ് കിഡ്സ് സാന്റാ എന്ന പേരിൽ വിവിധയിനം മത്സരങ്ങൾ അരങ്ങേറുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്ക് കിഡ്സ് സാന്റാ മത്സരത്തിൽ പങ്കെടുക്കാം. വെള്ളിയാഴ്ചയാണ് മത്സരങ്ങൾ നടക്കുക. 9544034445 എന്ന നമ്പരിലേക്ക് രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. വീട്ടിലേക്കൊരു കോണി മൂന്ന് അടി മുതൽ അമ്പത് അടി വരെ ഉയരത്തിൽ ജോലി ചെയ്യാവുന്ന അലുമിനിയത്തിൽ വെൽഡ് ചെയ്ത കോണികൾ ഒരു വീട്ടിൽ വളരെ അത്യാവശ്യമാണ്. ഏതുയരത്തിലും സുരക്ഷിതമായി ജോലി ചെയ്യാൻ ഇവ സഹായിക്കും. നിലത്ത് നിന്നു കൊണ്ടുതന്നെ ഉയരങ്ങളിലുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റാവുന്ന ട്രീ കട്ടറുകളും ഭാരമുള്ള വസ്തുക്കൾ അനായാസം പടികൾ വഴി കയറ്റി ഇറക്കാവുന്ന ഈസ് ട്രോളികളും ഈസി പ്രോഡക്ടിന്റെ സ്റ്റാളിൽ ലഭിക്കും. ഉത്പന്നങ്ങൾ 40 ശതമാനം ഫ്ലാറ്റ് ഓഫറിലാണ് ലഭിക്കുക. സോളാർ സൂര്യറാന്തൽ വീടിനുള്ളിൽ സ്വയം ചാർജാകുന്ന സോളാർ സൂര്യ റാന്തൽ അമ്പത് ശതമാനം സബ്സിഡിയിൽ മേളയിൽ ലഭിക്കും. കറന്റ് പോയാൽ ആറു മണിക്കൂർ കത്തുന്ന ഇൻവെർട്ടർ ബൾബ് 480 രൂപയ്ക്കും മൂന്ന് എൽ.ഇ.ഡി. ബൾബ് 100 രൂപയ്ക്കും ലഭിക്കും. അൾട്രാസോണിക് മെഷീൻ വീട്ടിലെ ക്ഷുദ്രജീവികളെ അകറ്റുന്നതിന് മെഷീനുകൾ. പാറ്റ, പല്ലി, ഈച്ച, എട്ടുകാലി, എലി എന്നിവയെ വീടിനുള്ളിൽനിന്ന് അകറ്റി നിർത്തുന്ന അൾട്രാ സോണിക് മെഷീൻ 300 രൂപയ്ക്ക് ലഭിക്കും.

from money rss http://bit.ly/2MQ4715
via IFTTT

എസ്.യു.ടിയില്‍ സൗജന്യ ഉദരരോഗ ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ്

തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിൽ സൗജന്യ ഉദരരോഗ ശസ്ത്രക്രിയ നിർണയ ക്യാമ്പ് നടത്തുന്നു. ഡിസംബർ 30ന് രാവിലെ 9 മുതൽ 12വരെയാണ് ക്യാമ്പ്. താക്കോൽദ്വാര ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ബൈജു സേനാധിപൻ നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9995901412, 9562035454, 9645001472 എന്നീ നമ്പറുകളിൽ പേര് നൽകേണ്ടതാണ്. വിശദവിവരങ്ങൾ രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ ടെലഫോണിൽ ലഭിക്കും.

from money rss http://bit.ly/2F5JpFP
via IFTTT

പാഠം 53: 2020ല്‍ പുതുതായി തുടങ്ങാം; 12 ശതമാനം ആദായം നേടാം

പുതുവർഷത്തിൽ മികച്ച തുടക്കമാകട്ടെ. ഭാവിയ്ക്കുവേണ്ടി ഇതുവരെ കരുതാത്തവർക്ക് അവസരവും. ആദ്യം സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിക്കുക. അത് വീടുവെയ്ക്കലാകാം. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസമാകാം. വിദേശ വിനോദയാത്രയാകാം, പെൻഷൻപറ്റിയതിനുശേഷമുള്ള ജീവിതമാകാം..എന്തുമാകാം. അതിനായി ചിട്ടയായി ഇപ്പോൾ നിക്ഷേപിച്ചുതുടങ്ങാം. റിസ്ക് എടുക്കാനുള്ള ഓരോരുത്തരുടെയും ശേഷിയനുസരിച്ച് മികച്ച ഫണ്ടുകൾ താഴെ നൽകിയിരിക്കുന്ന പട്ടികയിൽനിന്ന് തിരഞ്ഞെടുക്കാം. നിക്ഷേപംദീർഘകാല ലക്ഷ്യത്തിനാകുമ്പോൾ, അതായത് പത്തുവർഷമെങ്കിലും കഴിഞ്ഞുള്ള കാര്യത്തിനാകുമ്പോൾ റിസ്ക് കൂടുതലുള്ള ഫണ്ടുകളുടെ നഷ്ടസാധ്യത കുറഞ്ഞുവരും. റിസ്ക് കൂടുംതോറും ആദായവും വർധിക്കും. ആവശ്യത്തിന് ടേം ഇൻഷുറൻസും(മണിബാക്കും എൻഡോവ്മെന്റ് പ്ലാനുകളുമല്ല)ഹെൽത്ത് ഇൻഷുറൻസും എമർജൻസി ഫണ്ടും ഉണ്ടെങ്കിൽ നിങ്ങൾക്ക് പ്രതിമാസ എസ്ഐപി ധൈര്യമായി തുടങ്ങാം. അത് മുടക്കംകൂടാതെ മുന്നോട്ടുകൊണ്ടുപോകാൻ അപ്പോൾ കഴിയും. എസ്ഐപി ഇടയ്ക്കുവെച്ച് നിർത്താതിരിക്കാനും ശ്രദ്ധിക്കണം. അതിനുള്ള ആർജവം നിക്ഷേപകൻ കാണിക്കണം. 2020 അതിനുള്ള തുടക്കമാകട്ടെ. താഴെ നൽകിയിട്ടുള്ള പട്ടികയിൽനിന്ന് മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാം. വർഷത്തിലൊരിക്കൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി മുന്നോട്ടുപോകാം. നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. ആദ്യമായി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ടുവേണം എസ്ഐപിയായി നിക്ഷേപം നടത്താൻ. Equity: Large cap Fund Return(%) 1year 3 year 5 year Nippon India Large Cap 7.47 14.91 8.99 Axis Bluechip Fund 19.91 21.72 10.97 HDFC Index Fund - Sensex Plan 16.25 17.67 9.61 ICICI Prudential Bluechip Fund 10.77 14.24 9.37 SBI Bluechip Fund 12.44 12.83 9.83 വൻകിട കമ്പനികളിലും അതേസമയം, വളർച്ചാ സാധ്യതയുള്ള മിഡ് ക്യാപ് ഓഹരികളിലുമാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. നേരിയതോതിൽ റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് അനുയോജ്യം. മികച്ച നേട്ടസാധ്യതയും ഫണ്ടിലെ നിക്ഷേപം നൽകുന്നു. അഞ്ചുമുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity: Large cap & Mid cap Fund Return(%) 1year 3 year 5 year Canara Robeco Emerging Equities Fund 9.57 15.66 12.16 Invesco India Growth Opportunities Fund 11.64 16.73 10.80 Kotak Equity Opportunities Fund 14.03 14.08 10.48 Principal Emerging Bluechip Fund 7.20 13.45 11.09 Sundaram Large and Mid Cap Fund 11.71 15.93 11.18 മികച്ച മൂലധനനേട്ടം നിക്ഷേപകന് നൽകുകയെന് ലക്ഷ്യത്തോടെ വിവിധ വിഭാഗം ഓഹരികളിൽ നിക്ഷേപിക്കുന്നവയാണ് മൾട്ടിക്യാപ് ഫണ്ടുകൾ. താരതമ്യേന മികച്ച നേട്ടം പ്രതീക്ഷിക്കാം. അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity: Multi cap Fund Return(%) 1year 3 year 5 year Axis Focused 25 Fund 15.89 20.41 13.10 DSP Equity Fund 18.54 16.10 9.71 Canara Robeco Equity Diversified Fund 13.37 17.20 9.12 Kotak Standard Multicap Fund 13.27 15.60 11.30 SBI Focused Equity Fund 16.73 18.38 11.81 റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് യോജിച്ച ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. വളർന്നുവരുന്ന കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കുന്നതിനാൽ താരതമ്യേന റിസ്ക് കൂടുതലാണ്. അതേസമയം, മികച്ച നേട്ടം പ്രതീക്ഷിക്കാം. ഏഴുവർഷമെങ്കിലും മുന്നിൽകണ്ട് എസ്ഐപിയായി നിക്ഷേപം നടത്താം. Equity: Mid cap Fund Return(%) 1year 3 year 5 year Axis Midcap Fund 13.04 19.32 10.32 DSP Midcap Fund 10.09 12.06 10.60 Franklin India Prima Fund 3.55 10.28 9.00 Kotak Emerging Equity Fund 9.10 11.89 10.70 Tata Midcap Growth Fund 6.98 12.56 8.65 അതീവ നഷ്ടസാധ്യതയും അതോടൊപ്പം മികച്ച നേട്ടസാധ്യതയുമുള്ള വിഭാഗമാണ് സ്മോൾ ക്യാപ്. റിസ്ക് എടുക്കാൻ ശേഷിയില്ലാത്തവർ ഈ വിഭാഗത്തിൽ നിക്ഷേപിക്കാതിരിക്കുകയാണ് നല്ലത്. ചുരുങ്ങിയത് ഏഴു മുതൽ പത്തുവർഷംവരെയെങ്കിലുംഎസ്ഐപിയായി നിക്ഷേപിച്ചാൽ മികച്ച നേട്ടം പ്രതീക്ഷിക്കാം. Equity: Small Cap Fund Return(%) 1year 3 year 5 year Axis Small Cap Fund 20.70 15.45 11.88 HDFC Small Cap Fund -9.17 10.98 8.72 L&T Emerging Businesses Fund -8.26 10.36 10.65 Nippon India Small Cap Fund -2.88 10.73 10.20 SBI Small Cap Fund 7.52 15.98 14.43 80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന ഇഎൽഎസ്എസ് ഫണ്ടുകളാണിവ. വർഷത്തിൽ 1.50 ലക്ഷം രൂപയ്ക്കുവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. മൂന്നുവർഷത്തെ ലോക്ക് ഇൻ പിരിയഡ് ഉണ്ട്. ദീർഘകാല ലക്ഷ്യത്തിനായി നിക്ഷേപിക്കാവുന്ന കാറ്റഗറികൂടിയാണിത്. Equity: ELSS Fund Return(%) 1year 3 year 5 year Aditya Birla Sun Life Tax Relief 96 5.11 13.73 10.31 Axis Long Term Equity Fund 16.22 18.73 11.84 DSP Tax Saver Fund 15.38 14.00 11.06 Invesco India Tax Plan 10.03 14.63 10.19 Kotak Tax Saver Regular Plan 13.91 14.32 9.80 ഡെറ്റിലും ഓഹരിയിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്. ആദ്യമായി ഓഹരി അധിഷ്ഠിത ഫണ്ടിൽ നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും മുന്നിൽകണ്ടുവേണം നിക്ഷേപം നടത്താൻ. Hybrid: Aggressive Hybrid Fund Return(%) 1year 3 year 5 year Canara Robeco Equity Hybrid Fund 12.39 13.09 9.55 HDFC Hybrid Equity Fund 7.95 10.71 8.79 ICICI Prudential Equity & Debt Fund 9.44 10.77 9.32 Principal Hybrid Equity Fund 2.83 12.00 9.41 SBI Equity Hybrid Fund 14.00 13.83 10.30 feedbacks to: antonycdavis@gmail.com

from money rss http://bit.ly/2F1Jdra
via IFTTT

അടുത്തയാഴ്ച മുതല്‍ എന്‍ഇഎഫ്ടി പണമിടപാടുകള്‍ക്ക് നിരക്കില്ല

2020 മുതൽ നാഷണൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ(എൻഇഎഫ്ടി)സൗജന്യമായിരിക്കും. സേവിങ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് റിസർവ് ബാങ്കിന്റെ പുതുവത്സര സമ്മാനമാണിത്. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി ഒന്നുമുതൽ നെഫ്റ്റ് ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കരുതെന്ന് ആർബിഐ ഡിസംബർ 16ന് വിജ്ഞാപനമിറക്കിയിരുന്നു. നെറ്റ്ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ വഴിയുള്ള എൻഇഎഫ്ടി ഇടപാടുകൾ ഇതോടെ സൗജന്യമാകും. Furthering Digital Payments – Waiver of Charges – National Electronic Funds Transfer (NEFT) Systemhttps://t.co/yr0Y4prPNS — ReserveBankOfIndia (@RBI) December 16, 2019 ഈയിടെ എൻഇഎഫ്ടി വഴിയുള്ള പണമിടപാടുകൾ 24 മണിക്കൂറും നടത്തുന്നതിന് സൗകര്യമൊരുക്കിയിരുന്നു. ബാങ്ക് അവധിദിവസങ്ങളിലും ഇടപാട് നടത്താം. നേരത്തെ ബാങ്കിന്റെ പ്രവർത്തി ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ വൈകീട്ട് 6.30വരെയാണ് ഈ സംവിധാനംവഴി പണമിടപാട് നടത്താൻകഴിയുക. യുപിഐ, ഐഎംപിഎസ് വഴി നിലവിൽ വൻതുകകൾ കൈമാറാൻ കഴിയില്ല. എൻഇഎഫ്ടി ഇടപാട് 365 ദിവസവും 24 മണിക്കൂറും സാധ്യമായതോടെ ഈ അസൗകര്യം നീങ്ങി. No charges on NEFT online money transfer from next week

from money rss http://bit.ly/2EZJcnN
via IFTTT

നിക്ഷേപവും ഉപഭോഗവും തിരിച്ചുപിടിക്കുക വെല്ലുവിളി -റിസർവ് ബാങ്ക് സാമ്പത്തിക സുസ്ഥിരതാ റിപ്പോർട്ട്

മുംബൈ: വളർച്ചയുടെ രണ്ടു പ്രധാനഘടകങ്ങളായ ഉപഭോഗവും സ്വകാര്യനിക്ഷേപവും തിരിച്ചുപിടിക്കുക വലിയ വെല്ലുവിളിയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ.). വെള്ളിയാഴ്ച പുറത്തിറക്കിയ സാമ്പത്തികസുസ്ഥിരതാ റിപ്പോർട്ടിലാണ് പരാമർശം. നടപ്പുസാമ്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിൽ ഉപഭോഗം കുത്തനെ കുറഞ്ഞു. വളർച്ചനിരക്ക് കുറയുന്ന സാഹചര്യത്തിൽ ഇതുകൂടിയായപ്പോൾ സ്ഥിതി രൂക്ഷമായെന്നും ആർ.ബി.ഐ. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലേക്കുള്ള മൂലധനവരവിൽ പുരോഗതിയുണ്ട്. എന്നാൽ കയറ്റുമതിമേഖലയിലെ പ്രതിസന്ധി രൂക്ഷമാണ്. ആഗോളവിപണികളിലെ മാന്ദ്യമാണ് ഇതിനുകാരണം. കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണവിധേയമാണ്. ഇന്ത്യയിലെ ആഭ്യന്തര സാമ്പത്തികസംവിധാനം വളർച്ച കാണിക്കുന്നില്ല. 'ബ്രെക്സിറ്റ്' വൈകുന്നതും വ്യാപാര- വാണിജ്യ മേഖലകളിലെ പ്രശ്നങ്ങളും എണ്ണവിപണിയിലെ തടസ്സങ്ങളും രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളുമെല്ലാം ആഗോളവളർച്ച കുറയാൻ കാരണമായിട്ടുണ്ട്. ഇതെല്ലാംചേർന്ന് ഉപഭോക്താക്കളുടെ ആത്മവിശ്വാസം ചോർത്തി. ഇതോടെ വ്യാവസായികാന്തരീക്ഷം കലുഷമായി. നിക്ഷേപം കുറഞ്ഞു. ഈ വിഷയങ്ങൾ കൃത്യമായി ഉടൻ പരിഹരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ആഗോള സാമ്പത്തികരംഗം വീണ്ടും വഷളാകുമെന്നും ആർ.ബി.ഐ. പറയുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥ സ്ഥിരതയോടെ നിൽക്കുകയാണ്. വളർച്ച മെച്ചപ്പെട്ടിട്ടില്ല. പൊതുമേഖലാ ബാങ്കുകളിൽ സർക്കാർ അധിക മൂലധനം ലഭ്യമാക്കിയതോടെ ബാങ്കിങ് മേഖല മെച്ചപ്പെട്ടിട്ടുണ്ട്. ഈ സാമ്പത്തികവർഷം പൊതുമേഖലാ ബാങ്കുകളിൽ 70,000 കോടി രൂപ മൂലധനമായി നിക്ഷേപിക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ബാങ്കുകളുടെ കിട്ടാക്കടം 2019 സെപ്റ്റംബറിലെ 9.3 ശതമാനത്തിൽനിന്ന് 2020 സെപ്റ്റംബർ ആകുമ്പോഴേക്കും 9.9 ശതമാനമായി ഉയരാൻ സാധ്യതയുണ്ടെന്നും ആർ.ബി.ഐ. പറയുന്നു. വായ്പാ വളർച്ച കുറയുന്നതിന്റെ പശ്ചാത്തലത്തിലായിരിക്കുമിത്. സാമ്പത്തികവളർച്ചാമുരടിപ്പിന്റെ പശ്ചാത്തലത്തിൽ ബാങ്കിങ് മേഖലയിലെ വായ്പാവളർച്ച കുറയുകയാണ്. സെപ്റ്റംബറിലിത് 8.7 ശതമാനമാണ്. എന്നാൽ സ്വകാര്യബാങ്കുകളിലിത് ഇരട്ടയക്കത്തിലുണ്ട്. 16.5 ശതമാനം. തിരിച്ചടവ് മുടങ്ങുന്ന വായ്പകൾ സ്വകാര്യ- പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനമികവിനെ ബാധിക്കുന്നു. പാപ്പരത്തനിയമപ്രകാരം ഇത് ഒരു പരിധിവരെ പരിഹരിക്കാൻ ശ്രമം നടക്കുന്നതായും ആർ.ബി.ഐ. റിപ്പോർട്ടിൽ പറയുന്നു. Content Highlights:Reserve Bank of India economy

from money rss http://bit.ly/2tVYiIB
via IFTTT

സെന്‍സെക്‌സ് 411 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മൂന്നുദിവസത്തെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ വിപണിയിൽ മുന്നേറ്റം. നിക്ഷേപകർ ആത്മവിശ്വാസത്തോടെ വിപണിയിൽ ഇടപെട്ടതാണ് സൂചികകൾക്ക് കരുത്തേകിയത്. സെൻസെക്സ് 411.38 പോയന്റ് നേട്ടത്തിൽ 41575.14ലിലും നിഫ്റ്റി 119.30 പോയന്റ് ഉയർന്ന് 12245.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1495 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1019 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 163 ഓഹരികൾക്ക് മാറ്റമില്ല. പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഊർജം, വാഹനം, ലോഹം, ഐടി, ഫാർമ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ, ബിപിസിഎൽ, പവർഗ്രിഡ് കോർപ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, വിപ്രോ, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. യുഎസ്-ചൈന വ്യാപാര ഉടമ്പടി ഉടനെ യാഥാർഥ്യമാകുമെന്ന ആത്മവിശ്വാസമാണ് നിക്ഷേപകർക്ക് പ്രചോദനമായത്. ഇതേതുടർന്ന് ആഗോള വിപണികളെല്ലാം നേട്ടത്തിലായിരുന്നു. പ്രത്യേകിച്ച് ഏഷ്യൻ സൂചികകൾ. Sensex ends up 411 points at 41,575

from money rss http://bit.ly/2Q19TPq
via IFTTT

പത്ത് ദിവസത്തിനിടെ ഒരുപവന്‍ സ്വര്‍ണത്തിന്റെ വിലയിലുണ്ടായ വര്‍ധന 920 രൂപ

കൊച്ചി: സ്വർണവില പവന് 28,920 രൂപയായി. ഡിസംബർ 13ന് 28,000 രൂപയായിരുന്നു പവന്റെ വില. 13 ദിവസംകൊണ്ടാണ് 920 രൂപയുടെ വർധനവുണ്ടായത്. 3615 രൂപയാണ് ഗ്രാമിന്റെ വില. ഡിസംബർ 13ലെ 3,500 രൂപയിൽനിന്ന് 115 രൂപയാണ് ഗ്രാമിന്റെ വിലയിൽ വർധനവുണ്ടായത്. ഇതിനുമുമ്പ് പവന്റെ വില ഡിസംബർ നാലിന് 28,640 രൂപയായി ഉയർന്നിരുന്നു. തുടർന്ന് ഓരോദിവസവും വില ഇടിയുകയായിരുന്നു. ഡിസംബർ 13ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 28,000 രൂപയിലെത്തുകയും ചെയ്തു. ഡിസംബർ 17ന് വില വീണ്ടും ഉയർന്ന് 28,360ലെത്തിയെങ്കിലും പിന്നീടുള്ള അഞ്ചുദിവസവും വില മാറ്റമില്ലാതെ തുടർന്നു. പിന്നീടാണ് വീണ്ടും വിലവർധിച്ചത്. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തുടർച്ചയായി വർധിച്ച ആഗോള വിപണിയിലെ സ്വർണവിലയിൽ ഇന്ന് ഇടിവാണുണ്ടായത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് ഒരുശതമാനം വിലയിടിഞ്ഞ് 1,509.56 ഡോളറായി. 17 മാസം നീണ്ടുനിന്ന് യുഎസ്-ചൈന താരിഫ് തർക്കങ്ങളെതുടർന്ന് ഈവർഷം സ്വർണവിലയിൽ 18 ശതമാനമാണ് വർധനവുണ്ടായത്.

from money rss http://bit.ly/2SqaWKe
via IFTTT

Thursday 26 December 2019

ലോക്കല്‍ തീവണ്ടിയും എസിയായി; ലഭിച്ച വരുമാനമാകട്ടെ 40 കോടിയിലേറെ

മുംബൈ: ഇന്ത്യൻ റെയിൽവെയുടെ ആദ്യത്തെ ശീതീകരിച്ച ലോക്കൽ ട്രെയിൻ നേടിയത് 40 കോടി രൂപയിലേറെ വരുമാനം. 2017 ഡിസംബർ 25നാണ് ട്രെയിൻ ഓടിത്തുടങ്ങിയത്. രണ്ടുവർഷം പിന്നിടുമ്പോഴാണ് ഈ നേട്ടം. ബോറിവിളിക്കും ചർച്ച്ഗേറ്റിനുമിടയിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. എസിക്കുപുറമെ സൗകര്യങ്ങളുടെകാര്യത്തിലും ഒരുപടി മുന്നിലാണ് ഈ തീവണ്ടി. ഓട്ടോമാറ്റിക്കായി വാതിൽ അടയുന്ന സംവിധാനം, തീപ്പിടുത്തത്തെ ചെറുക്കാനുള്ള ഉപകരണങ്ങൾ എന്നിവയും ട്രെയിനിൽ സജീകരിച്ചിട്ടുണ്ട്. നേരത്തെ, ചർച്ച്ഗേറ്റിനും വിരാർ സ്റ്റേഷനുമിടയിൽ ശനിയും ഞായറും ഒഴികെ ആഴ്ചയിൽ അഞ്ചുദിവസമായിരുന്നു സർവീസ് നടത്തിയിരുന്നത്. പിന്നീട് സർവീസ് ദീർഘിപ്പിക്കുകയും ആഴ്ചയിൽ ഏഴുദിവസമാക്കുകയുമായിരുന്നു. വനിതകൾ, മുതിർന്നവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കെല്ലാം പ്രത്യേക സൗകര്യമാണ് ട്രെയിനിൽ ഒരുക്കിയിട്ടുള്ളത്. ചർച്ച്ഗേറ്റിൽനിന്ന് സർവീസ് നടത്തുമ്പോൾ ആദ്യത്തെ കോച്ചും പന്ത്രണ്ടാമത്തെ കോച്ചും സ്ത്രികൾക്കുള്ളതാണ്. രണ്ടാമത്തെയും പതിനൊന്നാമത്തെയും കോച്ചുകളിൽ ഏഴു സീറ്റുകൾവീതം മുതിർന്നവർക്കും നാലമത്തെയും ഏഴാമത്തെയും കോച്ചുകളിൽ പത്തസീറ്റുകൾ ഭിന്നശേഷിക്കാർക്കുമുള്ളതാണ്. സബർബൻ ഫസ്റ്റ്ക്ലാസ് ടിക്കറ്റിന്റെ 1.3 ഇരട്ടിയാണ് എസി ട്രെയിനിലെ നിരക്ക്. സീസൺ ടിക്കറ്റ് ഇനത്തിൽ ഈകാലയളവിൽ 29,02,67,922 രൂപയാണ് ലഭിച്ചത്. മറ്റ് യാത്രക്കാരിൽനിന്ന് 11,00,81,022 രൂപയും ലഭിച്ചു. 95.81 ലക്ഷം പേരാണ് ഈകാലയളവിൽ യാത്രചെയ്തത്. ഇതുപ്രകാരം ശരാശരി 18,000 പേരാണ് ദിനംപ്രതി യാത്രചെയ്തത്. first AC local train earns more than ₹40 crore

from money rss http://bit.ly/2sfP0qC
via IFTTT

ജനുവരി ഒന്നുമുതല്‍ എസ്ബിഐ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ രീതി

അനധികൃത ഇടപാടുകൾ തടയാൻ എസ്ബിഐ എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിൻവലിക്കൽ സംവിധാനം നടപ്പാക്കുന്നു. 2020 ജനുവരി ഒന്നുമുതൽ രാജ്യത്തൊട്ടാകെയുള്ള എസ്ബിഐയുടെ എടിഎമ്മുകളിൽ പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടുമുതൽ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തിൽ പണംപിൻവലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. Introducing the OTP-based cash withdrawal system to help protect you from unauthorized transactions at ATMs. This new safeguard system will be applicable from 1st Jan, 2020 across all SBI ATMs. To know more: http://bit.ly/2tX87Gt #ATM #Transactions #SafeWithdrawals #Cash pic.twitter.com/YHoDrl0DTe — State Bank of India (@TheOfficialSBI) December 26, 2019 കൂടുതൽ വിവരങ്ങൾ അറിയാം ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. പണം പിൻവലിക്കാൻ ഇത് ഉപയോഗിക്കണം. നിലവിൽ പണംപിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ കാര്യമായ വ്യത്യാസമില്ല. മറ്റുബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് പണംപിൻവലിക്കുമ്പോൾ ഈ സംവിധാനമുണ്ടാകില്ല. പിൻവലിക്കാനുള്ള പണം എത്രയെന്ന് നൽകിയശേഷം അത് സ്ക്രീനിൽ തെളിയും. അപ്പോൾ മൊബൈലിൽ ഒടിപി ലഭിക്കും. സ്ക്രീനിൽ തെളിയുന്ന ഭാഗത്ത് ഒടിപി നൽകിയാൽ പണം ലഭിക്കും. 10,000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിനാണ് പുതിയ രീതി. പണം പിൻവലിക്കുന്നതിന് ക്ലോൺ ചെയ്ത കാർഡുകൾ ഉപയോഗിക്കുന്നത് ഇതിലൂടെ തടയാനാകും. SBI to introduce new way of ATM cash withdrawal from 1st January

from money rss http://bit.ly/34Yl3sq
via IFTTT

സെന്‍സെക്‌സില്‍ 201 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 201 പോയന്റ് നേട്ടത്തിൽ 41364ലിലും നിഫ്റ്റി 59 പോയന്റ് ഉയർന്ന് 12186ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1371 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 943 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ബാങ്ക്, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. സെൻസെക്സ് ഓഹരികളിൽ എസ്ബിഐ, ടാറ്റ സ്റ്റീൽ, റിലയൻസ്, ഒഎൻജിസി തുടങ്ങിയവ 07 ശതമാനം മുതൽ 1.2 ശതമാനംവരെ ഉയർന്നു. ഓട്ടോ ഓഹരികളിൽ, എക്സൈഡ് ഇൻഡസ്ട്രീസ്, ടിവിഎസ് മോട്ടോർ, അപ്പോളോ ടയേഴ്സ്, ടാറ്റ മോട്ടോഴ്സ്, അശോക് ലൈലാൻഡ് തുടങ്ങിയ ഓഹരികൾ 0.5ശതമാനം മുതൽ ഒരു ശതമാനംവരെ നേട്ടത്തിലാണ്. ടിസിഎസ്, വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, എ്ച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ നേട്ടമാണ് വിപണിയിൽ പ്രതിഫലിച്ചത്. ഏഷ്യൻ വിപണികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss http://bit.ly/2Q0V3Z9
via IFTTT

സെന്‍സെക്‌സ് 297 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിൽ ഓഹരി വിപണി കനത്ത നഷ്ടത്തിലായി. സെൻസെക്സ് 297.50പോയന്റ് താഴ്ന്ന് 41163.76ലും നിഫ്റ്റി 88 പോയന്റ് നഷ്ടത്തിൽ 12126.50ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1327 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1171 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, വേദാന്ത, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, റിലയൻസ്, ഭാരതി എയർടെൽ, സൺ ഫാർമ, ഐഒസി, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, സിപ്ല, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഫാർമ, ഐടി, ഊർജം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. Sensex falls 297pts

from money rss http://bit.ly/37kEc9B
via IFTTT

വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് ഒരു ലക്ഷം കോടി രൂപ

വിദേശ നിക്ഷേപകർ 2019 കലണ്ടർ വർഷത്തിൽ ഇതുവരെ രാജ്യത്തെ ഓഹരി വിപണിയിൽ നിക്ഷേപിച്ചത് ഒരു ലക്ഷം കോടി രൂപ. കൃത്യമായി പറഞ്ഞാൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ നിക്ഷേപിച്ചതുക 99,966 കോടി(14.2 ബില്യൺ ഡോളർ) രൂപയാണ്. ആറുവർഷത്തെ ഏറ്റവും ഉയർന്നതുകയാണിത്. നിക്ഷേപമേറെയും ലാർജ് ക്യാപ് വിഭാഗത്തിലെ മികച്ച ഓഹരികളിലായിരുന്നു. 2013 കലണ്ടർ വർഷത്തിലാണ് ഇതിൽകൂടുതൽ നിക്ഷേപമെത്തിയത്. 1,10,000 കോടി രൂപ. അതായത് 20.1 ബില്യൺ ഡോളർ. 2019 കലണ്ടർ വർഷത്തിലെ നാലാം പാദ(ഒക്ടോബർ-ഡിസംബർ)ത്തിലാണ് കൂടുതൽ നിക്ഷേപമെത്തിയത്. 43,781 കോടി രൂപ. ഇതിനമുമ്പത്തെ പാദ(ജൂലായ്-സെപ്റ്റംബർ)ത്തിൽ വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയിൽനിന്ന് 22,463 കോടി രൂപ പിൻവലിക്കുകയാണ് ചെയ്തത്. ഇന്ത്യ, തയ് വാൻ, കൊറിയ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് തുടങ്ങിയ ആറ് രാജ്യങ്ങളിൽ 24 ബില്യൺ ഡോളറാണ് നവംബർ അവസാനംവരെ വിദേശ നിക്ഷേപമായെത്തിയത്. 2018 ഇതേകാലയളവിലാകട്ടെ 16.7 ബില്യൺ ഡോളർ ഈ രാജ്യങ്ങളിൽനിന്ന് പുറത്തേയ്ക്ക് പോകുകയാണ് ചെയ്തത്. വിദേശ നിക്ഷേപകരുടെ സാന്നിധ്യം സൂചികകൾക്ക് കരുത്തേകി. ബിഎസ്ഇ സെൻസെക്സ് 15 ശതമാനമാണ് കുതിച്ചത്. നിഫ്റ്റി 50ലെ നേട്ടം 12 ശതമാനമാനവുമാണ്. വിദേശ നിക്ഷേപകരുടെയും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളുടെയും കനത്ത നിക്ഷേപത്തെതുടർന്ന് 2017 കലണ്ടർവർഷത്തിൽ സെൻസെക്സ് 28 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റിയാകട്ടെ 29 ശതമാനവും. അന്ന് വിദേശ നിക്ഷേപകർ 51,252 കോടി രൂപയും മ്യൂച്വൽ ഫണ്ടുകൾ 1,20,000 കോടിയുമാണ് നിക്ഷേപം നടത്തിയത്. നടപ്പ് കലണ്ടർ വർഷത്തിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 52,850 കോടി രൂപയാണ് ഓഹരിയിൽ നിക്ഷേപിച്ചത്. സെൻസെക്സിലെയും നിഫ്റ്റിയിലെയും 13 ഓഹരികളിലായിരുന്നു പ്രധാനമായും നിക്ഷേപം. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികളിൽ നിക്ഷേമെത്തിയതോടെ സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഇവയുടെ ഓഹരി വില എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. 21 ശതമാനം മുതൽ 56 ശമതാനംവരെയാണ് ഈ കാലയളവിൽ ഈ കമ്പനികളുടെ ഓഹരികൾ നിക്ഷേപകന് നൽകിയ ആദായം. Foreign investors have invested Rs 1 lakh crore in the countrys stock market in 2019

from money rss http://bit.ly/2QnHrWy
via IFTTT

12 ശതമാനംവര്‍ധന: എസ്‌ഐപിയില്‍ നിക്ഷേപമായെത്തിയത് 90,094 കോടി

2019 ജനുവരി മുതൽ നവംബർ മാസംവരെ മ്യൂച്വൽ ഫണ്ട് എസ്ഐപി ഇനത്തിൽ നിക്ഷേപമായെത്തിയത് 90,094 കോടി രൂപ. ദീർഘകാല ലക്ഷ്യത്തോടെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടെന്നാണ് 11 മാസത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. മുൻവർഷം ഇതേകാലയളവിൽ 80,645 കോടിയുടെ നിക്ഷേപമാണ് എസ്ഐപിവഴിയെത്തിയത്. ഈ കാലയളവിൽ നിഫ്റ്റി 50 സൂചിക 11.95 ശതമാനം നേട്ടം നൽകിയപ്പോൾ, മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ നഷ്ടമാണ് നിക്ഷേപകന് നൽകിയത്. നിഫ്റ്റി മിഡ് ക്യാപ് 0.2ശതമാനവും നിഫ്റ്റി സ്മോൾ ക്യാപ് 12.3ശതമാനവും നഷ്ടമുണ്ടാക്കി. നടപ്പ് സാമ്പത്തിക വർഷം ഓരോമാസവും ശരാശരി 9,55,000 പുതിയ എസ്ഐപികളാണ് കൂട്ടിച്ചേർക്കപ്പെട്ടത്. ഒരുഎസ്ഐപിയിലൂടെ എത്തിയ ശരാശരി നിക്ഷേപം 2,800 രൂപയുമാണ്. ഒറ്റത്തവണ നിക്ഷേപത്തേക്കാൾ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ(എസ്ഐപി)വഴി പ്രതിമാസം നിക്ഷേപം നടത്താനാണ് നിക്ഷേപകർകൂടുതൽ താൽപര്യംകാണിക്കുന്നതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യുടെ കണക്കുകൾ സൂചിപ്പിക്കുന്നു. നോട്ട് നിരോധനത്തിനുശേഷം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവരുടെ എണ്ണംവർധിച്ചതായാണ് വിലയിരുത്തൽ. പരമ്പരാഗത നിക്ഷേപ പദ്ധതികളായ ബാങ്ക് എഫ്ഡി, ചെറു നിക്ഷേപ പദ്ധതികൾ എന്നിവയിൽനിന്നൊരുമാറ്റം പ്രകടമാണെന്നും ഇവർ പറയുന്നു. ദീർഘകാല ലക്ഷ്യം മുൻനിർത്തി എസ്ഐപിയിലൂടെ നിക്ഷേപിച്ചാൽ ഭാവിയിൽ മികച്ചആദായം നേടാമെന്നതരത്തിലുള്ള ബോധവത്കരണ പദ്ധതിയും പുതുതലമുറയ്ക്കിടയിൽ അവബോധം സൃഷ്ടിച്ചതായി സാമ്പത്തിക ആസുത്രകർ പറയുന്നു. 100 രൂപ മുതൽ എസ്ഐപിയായി നിക്ഷേപിക്കാനുള്ള അവസരവുമുണ്ട്.

from money rss http://bit.ly/2QnSHCz
via IFTTT

Wednesday 25 December 2019

നിരക്ക് വര്‍ധന: മൊബൈല്‍ വരിക്കാര്‍ പ്രതിമാസ പ്ലാനിലേയ്ക്ക് മാറിയേക്കും

മുംബൈ: താരിഫ് വർധന ഭാരമാകുന്നതോടെ ദീർഘകാല റീച്ചാർജുകൾ ഉപഭോക്താക്കൾ ഉപേക്ഷിച്ചേക്കും. ഇതിനെ മറികടക്കാൻ ഭാരതി എയർടെൽ, ജിയോ ഇൻഫോകോം തുടങ്ങിയ കമ്പനികൾ ഇളവുകളോടെ 12 മാസത്തെ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഓരോ മാസത്തെ റീച്ചാർജ് പ്ലാനുകളിലേയ്ക്ക് മാറാതിരിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. താരിഫിൽ 40 ശതമാനമാണ് ടെലികോം കമ്പനികൾ വർധനവുവരിത്തിയത്. തുടർമാസങ്ങളിലാണ് ഇതിന്റെ ഭാരം വരിക്കാർക്ക് അനുഭവപ്പെട്ടുതുടങ്ങുക. 84 ദിവസത്തേയ്ക്ക് 300 രൂപ നിലവാരത്തിൽ റീച്ചാർജ് ചെയ്യാവുന്ന പ്ലാനുകളാണ് 500ൽകൂടുതൽ രൂപയിലേയ്ക്ക് മാറിയത്. നിലവിലെ പ്ലാൻ കാലാവധി മാറുന്നതോടെ എപ്രകാരമായിരിക്കും ഉപഭോക്താക്കൾ പ്രതികരിക്കുകയെന്ന ആശങ്ക ടെലികോം കമ്പനികൾക്കുണ്ട്. ദീർഘകാല പ്ലാനുകളിൽനിന്ന് പ്രതിമാസ പ്ലാനുകളിലേയ്ക്ക് മാറുന്നതോടൊപ്പം രണ്ടാമതൊരു കണക്ഷൻ വേണ്ടെന്നുവെയ്ക്കാനും ഉപഭോക്താവ് തയ്യാറായേക്കും. അതേസമയം, നിരക്ക് വർധന ഭാരമാകില്ലെന്നാണ് ടെലികോം കമ്പനികളുടെ നിലപാട്. പത്തുവർഷം മുമ്പ് വാർഷിക വരുമാനത്തിന്റെ ആറുശതമാനം മൊബൈൽ ബില്ലിനായി ചെലവഴിച്ച സ്ഥാനത്ത് ഇപ്പോൾ ഒരു ശതമാനംമാത്രമാണ് വരുന്നതെന്നും കമ്പനികൾ പറയുന്നു. നിരക്ക് വർധനയിലൂടെ വൊഡാഫോൺ ഐഡിയയുടെ ഒരുവ്യക്തിയിൽനിന്നുള്ള ശരാശരി വരുമാനം 107 രൂപയിൽനിന്ന് 143 രൂപയായി ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. എയൽടെലിന്റേതാകട്ടെ 128 രൂപയിൽനിന്ന് 150 രൂപയായും ജിയോയുടേത് 140 രൂപയായും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോയ്ക്ക് നിലവിൽ 35 കോടിയിലേറെ വരിക്കാരാണുള്ളത്. വൊഡാഫോൺ ഐഡിയയ്ക്ക് 31.1കോടിയും ഭാരതി എയർടെല്ലിന് 28 കോടിയും വരുക്കാരുണ്ട്. Rate hike: Mobile subscribers may switch to monthly plan

from money rss http://bit.ly/34W40ab
via IFTTT

ഓഹരി സൂചികകള്‍ ഉയര്‍ന്ന നിലവാരത്തില്‍ തുടരുമ്പോള്‍ നിക്ഷേപകര്‍ എന്തുചെയ്യണം?

കേന്ദ്ര ബജറ്റ് ഓഹരി വിപണിയെ സംബന്ധിച്ചേടത്തോളം വളരെ നിർണായകമായിരിക്കുമെന്നതിനാൽപ്രതീക്ഷയോടെയുള്ള കാത്തിരിപ്പാണിനി. വേഗക്കുറവിന്റെ നുകങ്ങളിൽ നിന്ന് സാമ്പത്തിക രംഗത്തെ മോചിപ്പിക്കുക എന്നതായിരിക്കും ബജറ്റിന്റെ ലക്ഷ്യമെന്ന് അനുമാനിക്കാം. നിക്ഷേപത്തിനു പ്രേരിപ്പിക്കുന്ന നടപടികൾ പ്രതീക്ഷിക്കുന്ന ബജറ്റ് നയപരമായ മാറ്റങ്ങളും പരിഗണിച്ചേക്കാം. വ്യാപാര രംഗം കൂടുതൽ സ്വതന്ത്രമാക്കുകയും നികുതി വെട്ടിക്കുറച്ചുകൊണ്ട് കുടുംബങ്ങളിൽ പണം കൂടുതൽ എത്തിക്കാനും ശ്രമം നടന്നേക്കാം. ദീർഘകാല മൂലധന നേട്ടങ്ങൾ ഉൾപ്പടെയുള്ളവയ്ക്കു നികുതി കുറച്ചുകൊണ്ട് ഓഹരി വിപണിക്കു നികുതി ആനുകൂല്യവും പ്രതീക്ഷിക്കുന്നുണ്ട്.മേഖലകൾ തിരിച്ചുള്ള ആനുകൂല്യങ്ങൾ പ്രധാന മേഖലകളായ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, റിയൽ എസ്റ്റേറ്റ് മേഖല, അടിസ്ഥാന സൗകര്യ വികസന രംഗം, വാഹന മേഖല എന്നിവയ്ക്കു ലഭ്യമാകേണ്ടതുണ്ട്. സ്ഥിര നിക്ഷേപ പലിശ നിരക്കു കുറയുന്നത് ഓഹരിനിക്ഷേപം, കടപ്പത്രംതുടങ്ങിയ ആസ്തി മേഖലകളിലേക്കു നിക്ഷേപകരെ ആകർഷിക്കും. 2020 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര നിക്ഷേപകരിൽനിന്നു കൂടുതൽ നിക്ഷേപം പ്രതീക്ഷിക്കണം. അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരുമ്പോൾ ഡോളർ ദുർബ്ബലമാകുമെന്നതിനാൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങളിലും വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വികസ്വര സമ്പദ് ഘടനകളിൽ മെച്ചപ്പെട്ട പ്രകടനം കാരണം അപകട സാധ്യത കുറയുന്നതിനനുസരിച്ച് ഓഹരി നേട്ടവും കുറഞ്ഞേക്കാം. വികസ്വര വിപണികളിൽ വിദേശ നിക്ഷേപകർ സാഹസികമായി ഇടപെടും. യുഎസ് - ചൈന വ്യാപാര ഉടമ്പടിയിലെ അനുകൂല ചലനങ്ങളും ബ്രെക്സിറ്റിൽ ആശങ്കയൊഴിയുന്നതും ലോക വിപണിയിൽ പൊതുവേ ആപൽസാധ്യത കുറയ്ക്കുകയും ഇത് ഇന്ത്യ പോലെയുള്ള വികസ്വര വിപണികൾക്ക് അനുകൂലമായിത്തീരുകയും ചെയ്യും. സാഹസികമായി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള മിത പ്രകൃതിയായ ഒരു നിക്ഷേപകന് ഞങ്ങൾക്കു നൽകാനുള്ള ഉപദേശം മിശ്ര നിക്ഷേപമാണ്. അതായത് 60 മുതൽ 65 ശതമാനംവരെ ഓഹരിയിലും25 മുതൽ 30 ശതമാനം വരെ കടപ്പത്രങ്ങളിലും 15 മുതൽ 10 ശതമാനംവരെ സ്വർണത്തിലും നിക്ഷേപിക്കാം. വരുംവർഷങ്ങളിൽ ലോക, ആഭ്യന്തര വിപണികളിൽ സാഹസിക സ്വഭാവം മെച്ചപ്പെടുകയും രണ്ടുമൂന്നു വർഷത്തിനകംതന്നെ സാധാരണയിൽനിന്നും ഉയർന്ന ലാഭം ലഭിച്ചുതുടങ്ങുകയുംചെയ്യും. ഗണനിലവാരമുള്ള വൻകിട, ഇടത്തരം ഓഹരികളിലുംമ്യൂച്വൽ ഫണ്ട് പദ്ധതികളിലും കൂടുതൽ നിക്ഷേപിക്കാം. വിപണിയിൽ ഇപ്പോൾ നിലനിൽക്കുന്ന അപകടം ഉയർന്ന മൂല്യനിർണയവുമായി ബന്ധപ്പെട്ടതാണ്. വിലകൂടിയ ഓഹരികളുടേയും മേഖലകളുടേയും പ്രകടനത്തെ ഇതുബാധിക്കും. ധന കമ്മികാരണമുള്ള ദൗർബ്ബല്യം നിലനിൽക്കുമ്പോൾ ഭാവിയിൽ സർക്കാർ ഖജനാവിലേക്കു കൂടുതൽപണം എത്തിയില്ലെങ്കിൽ ഈ മേഖലയിൽ അത് കൂടുതൽ പ്രതിസന്ധിക്കിടയാക്കും. ലോക വ്യാപാര ഉടമ്പടിയും സർക്കാർ പിന്തുണയും സാമ്പത്തിക ഗതിമാന്ദ്യം പരിഹരിക്കാതിരിക്കുകയും രാഷ്ട്രീയ പ്രശ്നങ്ങൾ ഗുരുതരമാവുകയും ചെയ്താലുള്ള അപകട സാധ്യതയാണ് മറ്റൊന്ന്. രണ്ടാംപാദ ഫലങ്ങൾക്കുശേഷം നിഫ്റ്റി 50 ൽ ഒരു വർഷ ലക്ഷ്യം 12,600 ആണ്. മൂന്നാം പാദ ഫലങ്ങളും യഥാർത്ഥ വരുമാനവും ചേർന്ന പാർശ്വ ആപൽസാധ്യത നിലനിൽക്കുമ്പോഴും ഈ ലക്ഷ്യം നിലനിർത്താൻ കഴിയുന്നുണ്ട്. വരുംവർഷങ്ങളിൽ പ്രധാന സൂചകങ്ങൾക്കു വെളിയിലും വർധിത പ്രകടനങ്ങൾ മുന്നിൽ കാണുന്നു. പ്രധാന സൂചികകൾ റെക്കോഡ് ഉയരത്തിലാണെങ്കിലും വിശാല വിപണിയും സാമ്പത്തിക രംഗവും നിശ്ചലാവസ്ഥയിൽ തന്നെയാണ്. ഏതാനും ഓഹരികൾക്കും മേഖലകൾക്കും മാത്രം ഗുണകരമായ ഇന്നത്തെ ദുസ്ഥിതിയിൽ നിന്ന് അടുത്ത രണ്ടുവർഷത്തിനകം കരകയറുമെന്നും സാമ്പത്തിക നില മെച്ചപ്പെടുമെന്നും ഓഹരി വിപണിക്കു സഹായകമാംവിധം വിപണി വികസ്വരമാകുമെന്നും പ്രതീക്ഷിക്കാം. ഉത്തേജകങ്ങളും നികുതി ഇളവുകളും ഉൾപ്പെട്ട സർക്കാർനയം കൂടുതൽ വ്യാപാര സൗഹൃദമാകുന്നുണ്ട്. ആഭ്യന്തര വിപണിയിൽ റിസ്ക് എടുക്കാനുള്ള കഴിവ് വർധിക്കുകയും യുഎസ്-ചൈന ഉടമ്പടിയും ബ്രെക്സിറ്റും അനുകൂലമായിത്തീരുകയും ചെയ്യുന്നതോടെ ആഗോള സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം. ചാക്രിക ഓഹരികൾ, ലോഹം, ഊർജം, മൂലധന സാമഗ്രി, വ്യവസായം തുടങ്ങിയ മേഖലകളിൽ നിക്ഷേപിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ബാങ്കിംഗ്, കെമിക്കൽ മേഖലകളിലും നിലവാരമുള്ള ചെറുകിട, ഇടത്തരം ഓഹരികളിലും കൂടുതൽ നിക്ഷേപിക്കാവുന്നതാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിലെ അടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ) What should investors do when stock indexes continue to remain high?

from money rss http://bit.ly/2ERVIpt
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: അവധിക്കുപിന്നാലെവന്ന വ്യാപാര ദിനത്തിൽ ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണം. സെൻസെക്സ് 82 പോയന്റ് നേട്ടത്തിൽ 41,543ലും നിഫ്റ്റി 3 പോയന്റ് നഷ്ടത്തിൽ 12,211ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 992 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 653 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ലോഹം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലാണ്. എംആന്റ്എം, ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി എയർടെൽ, ഐഒസി, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഇൻഫോസിസ്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex, Nifty flat

from money rss http://bit.ly/39eWQRW
via IFTTT

166 വര്‍ഷത്തെ ചരിത്രത്തിലാദ്യം: നടപ്പ് വര്‍ഷത്തില്‍ ആരും അപകടത്തില്‍ മരിച്ചില്ലെന്ന് റെയില്‍വെ

ന്യൂഡൽഹി: റെയിൽവെയുടെ 166 വർഷത്തെ ചരിത്രത്തിലാദ്യമായി നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരാൾപോലും അപകടത്തിൽ മരിച്ചില്ല. റെയിൽവെ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. രാജ്യത്തൊട്ടാകെ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തിയതിന്റെ ഭാഗമായാണ് റെയിൽവെയ്ക്ക് ഈ നേട്ടം. ട്രാക്കുകളുടെ ആധുനീകരണം, കോൺക്രിറ്റ് സ്ലീപ്പറുകൾ സ്ഥാപിക്കൽ തുടങ്ങിയവ പൂർണമായും നടപ്പാക്കിയതായി കഴിഞ്ഞ മാസം റെയിൽവെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കേടായ റെയിലുകൾ കണ്ടെത്തുന്നതിന് അൾട്രാസോണിക് സംവിധാനം(യുഎസ്എഫ്ഡി) നടപ്പാക്കിയത് ഗുണകരമായി. റെയിൽവെ ട്രാക്കുകളുടെ സുരക്ഷവർധിപ്പിക്കുന്നതും ട്രെയിനുകളുടെ പാളംതെറ്റുന്നത് ഒഴിവാക്കുന്നതിനും ഇത് സഹായിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുസംബന്ധിച്ച് ജീവനക്കാർക്ക് പരിശീലനവും ബോധവത്കരണവും നൽകിയും ഗുണകരമായതായി റെയിൽവെ മന്ത്രാലയും പറയുന്നു. Railways had zero passenger deaths in the current financial year

from money rss http://bit.ly/2Zn2JYN
via IFTTT

Monday 23 December 2019

രുചിക്കൂട്ടുകളുടെ വിസ്മയലോകം

കൊച്ചി: വ്യത്യസ്ത രുചിക്കൂട്ടുകളും ഒട്ടനേകം ഉത്പന്നങ്ങളും ഒരു കുടക്കീഴിലൊരുക്കി 'മാതൃഭൂമി മഹാമേള'. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന 'മാതൃഭൂമി മഹാമേള'യിൽ വ്യത്യസ്ത രുചികൾ തേടിയെത്തുന്നവർ ഏറെ. പല രുചിക്കാർ ഒത്തുചേർന്നാലും എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ പറ്റുന്ന ഒരുകൂട്ടം ആളുകളാണ് മഹാമേളയിലെ ഭക്ഷ്യ കൗണ്ടറുകൾ നിയന്ത്രിക്കുന്നത്. സന്ദർശകരുടെ തിരക്ക് മാനിച്ച് മേള ചൊവ്വാഴ്ച മുതൽ ഉച്ചയ്ക്ക് 12.30-ന് ആരംഭിക്കും. ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ലവർ ഷോ, വ്യാപാര മേള, കലാസന്ധ്യകൾ തുടങ്ങി വിവിധ പരിപാടികൾ മേളയിൽ ഉണ്ടാകും. 30 വരെ രാത്രി 9.30 വരെയാണ് മഹാമേള.മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ 'റെഡ് മൈക്ക്' ആണ് മേളയുടെ സംഘാടകർ. എക്സ്ചേഞ്ച് ചെയ്യാം മാതൃഭൂമി മഹാമേളയിൽ ക്രിസ്മസ്-ന്യൂ ഇയർ മെഗാ എക്സ്ചേഞ്ച് മേള. കേടുവന്നതോ അല്ലാത്തതോ ആയ ഫാനുകൾ എക്സ്ചേഞ്ച് ചെയ്ത് പുതിയ കൂളർ ഫാൻ സ്വന്തമാക്കാം. അതോടൊപ്പം പഴയ ചപ്പാത്തി മേക്കറോ കേടായ ഏത് ഇലക്ട്രിക് ഉപകരണങ്ങളും ആയിരം രൂപയ്ക്ക് എക്സ്ചേഞ്ച് ചെയ്ത് പുതിയ മൾട്ടി മേക്കർ വാങ്ങാനുള്ള അവസരവും മേള ഒരുക്കുന്നു. സ്പെഷ്യൽ കോംബോ ഓഫർ കുത്താമ്പുള്ളി കൈത്തറിയിൽ സ്പെഷ്യൽ കോംബോ ഓഫർ. അഞ്ച് കിങ് സൈസ് കോട്ട് കോട്ടൺ ബെഡ്ഷീറ്റ് വെറും 2,990 രൂപയ്ക്ക് ലഭിക്കും. ഇതോടൊപ്പം 10 പില്ലോ കവർ സൗജന്യമായി ലഭിക്കും. നാല് ഫാമിലി കോട്ട് കിടക്കവിരി 1,390 രൂപയ്ക്കും ഫാമിലി കോട്ട് കിടക്കവിരിയും പില്ലോ കവറും 1,800 രൂപയ്ക്കും ലഭിക്കും.

from money rss http://bit.ly/372T0cx
via IFTTT

Sunday 22 December 2019

കൂടുതല്‍ ആദായം നല്‍കിയ നിക്ഷേപ പദ്ധതി ഏത്?

ഒരു വർഷത്തിനിടെ വ്യത്യസ്ത പദ്ധതികൾ നിക്ഷേപകർക്ക് എത്ര ആദായം നേടിക്കൊടുത്തു. ഓഹരി, സ്വർണം, സർക്കാർ കടപ്പത്രം, ബാങ്ക് നിക്ഷേപം എന്നിവയിലെ ആദായം പരിശോധിക്കാം. സ്വർണം 10 ഗ്രാം- 2018 ഡിസംബർ 19(31,043രൂപ), 2019 ഡിസംബർ 19(37,882രൂപ) ആദായം: 22.03ശതമാനം ഒരുവർഷത്തെ ആദായം കണക്കാക്കുമ്പോൾ സ്വർണം നിക്ഷേപകന് മികച്ച നേട്ടമാണ് നൽകിയത്.രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ കരുത്താർജിച്ചതും ആഗോള കാരണങ്ങളും ഈയടുത്തകാലത്ത് നിക്ഷേപത്തെ ബാധിച്ചെങ്കിലും മികച്ച ആദായം നൽകാൻ സ്വർണത്തിനായി. സെൻസെക്സ്- 2018 ഡിസംബർ 19(36,484.33), 2019 ഡിസംബർ 19(41,673.92) ആദായം: 14.22ശതമാനം ബാങ്ക് നിക്ഷേപം 2018 ഡിസംബർ 19(6.75 ശതമാനം-ഒരുവർഷത്തെ പലിശ), 2019 ഡിസംബർ 19(6.25 ശതമാനം) ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നതിനുനസരിച്ച് ബാങ്കുകളും പലിശ നിരക്കിൽ കുറവുവരുത്തി. കലണ്ടർ വർഷത്തിൽ 1.35 ശതമാനമാണ് റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് കുറവുവരുത്തിയത്. സർക്കാർ കടപ്പത്രം 2018 ഡിസംബർ 19(7.22ശതമാനം), 2019 ഡിസംബർ 19(6.75ശതമാനം) ആദായം: -0.47ശതമാനം എസ്ആൻഡ്പി റേറ്റിങ് താഴ്ത്തിയതോടെ പത്തുവർഷത്തെ സർക്കാർ സെക്യൂരിറ്റികൾ കനത്ത വില്പന സമ്മർദം നേരിട്ടു. ഇതോടെ ആദായം നെഗറ്റീവായി. ഡോളർ-രൂപ 2018 ഡിസംബർ 19(72.02 ഒരു ഡോളറിന്റെ വില രൂപയിൽ), 2019 ഡിസംബർ 19(71.16) ആദായം -1.75ശതമാനം. യുഎസ് ഫെഡ് റിസർവ് നിരക്ക് ഉയർത്താതിരുന്നതും 2020ൽ തൽക്കാലം പലിശ നിരക്കുകൾ വർധിപ്പിക്കേണ്ടെന്ന തീരുമാനവും രൂപയ്ക്ക് നേട്ടമായി. ഡെറ്റ് ഫണ്ട് ആദായം: 6.40 (2019 ഡിസംബർ 19) ഡെറ്റ് വിഭാഗത്തിൽ ലോങ് ഡ്യൂറേഷൻ ഫണ്ടുകൾ ശരാശരി 12.12 ശതമാനം നേട്ടം നൽകിയപ്പോൾ ബാങ്ക് സേവിങ്സ് അക്കൗണ്ടിന് പകരമായി പരിഗണിക്കുന്ന ലിക്വിഡ് ഫണ്ട് നൽകിയത് 6.40 ശതമാനം ആദായമാണ്. അതേസമയം, 10 ശതമാനത്തിലേറെ നേട്ടം നൽകിയ ഷോട്ട് ഡ്യൂറേഷൻ ഫണ്ടുകളുമുണ്ട്. മൊത്തവില പണപ്പെരുപ്പം 2018 ഡിസംബർ(3.46ശതമാനം), 2019 ഡിസംബർ(0.58) ഒരുവർഷ ശരാശരി: 1.97ശതമാനം 2019 നവംബറിൽ മൊത്തവില പണപ്പെരുപ്പം കാര്യമായി ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെയും പച്ചക്കറികളുടെയും പ്രത്യേകിച്ച് ഉള്ളിയുടെയും വിലവർധിച്ചതാണ് ഇതിന് കാരണമായത്. മുകളിൽ കൊടുത്തിരിക്കുന്ന നിക്ഷേപ പദ്ധതികളിലെ നേട്ടം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. കഴിഞ്ഞകാലത്തെ കണക്കുകൾ ആധാരമാക്കിയാണ് ആദായം കണക്കാക്കിയിട്ടുള്ളത്. ഓഹരിയിലെ നേട്ടമായി സെൻസെക്സിലെ നേട്ടമാണ് കാണിച്ചിരിക്കുന്നത്. ഡെറ്റ് ഫണ്ടിലെ നേട്ടം ലിക്വിഡ്ഫണ്ടിലെ റിട്ടേണാണ്. Which is the highest yield investment scheme in a year?

from money rss http://bit.ly/34PRiKf
via IFTTT

വായു മലിനീകരണത്തെ ചെറുക്കാന്‍ റെയില്‍വെ സ്റ്റേഷനില്‍ ഒക്‌സിജന്‍ പാര്‍ലര്‍

നാസിക്: അന്തരീക്ഷ മലിനീകരണത്തിൽനിന്ന് രക്ഷനേടാൻ നാസിക് റെയിൽവെ സ്റ്റേഷനിൽ ഓക്സിജൻ പാർലർ ഒരുക്കി. സ്ഥിരമായി യാത്രചെയ്യുന്നവർക്ക് ആശ്വാസമായി ശുദ്ധവായു ശ്വസിക്കാനാണ് പാർലർ സ്ഥാപിച്ചത്. ഇന്ത്യൻ റെയിൽവെയുമായി സഹകരിച്ചാണ് എയറോ ഗാർഡ് സംവിധാനമൊരുക്കിയിട്ടുള്ളത്. നാസയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് പാർലർ ഒരുക്കിയിട്ടുള്ളതെന്ന് എയ്റോ ഗാർഡ് സഹ സ്ഥാപകൻ അമിത് അമൃത്കാർ പറഞ്ഞു. 1989ൽ നാസ നടത്തിയ പഠനത്തിൽ, വായുവിൽനിന്ന് മലിനീകരണ വസ്തുക്കൾ വലിച്ചെടുക്കുന്ന ചെടികൾ ഏതൊക്കെയാണെന്ന് കണ്ടെത്തിയിരുന്നു. ഈ ചെടികളിലേറെയും നട്ടുപിടിപ്പിച്ചാണ് പാർലർ സ്ഥാപിച്ചിട്ടുള്ളത്. 100 അടി വിസ്ത്രീർണത്തിലുള്ള വായു ശുദ്ധീകരിക്കാൻ ഈ ചെടികൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. 1,500 ഇത്തരം ചെടികളാണ് റെയിൽവെ സ്റ്റേഷനിൽ വെച്ചുപിടിപ്പിച്ചിട്ടുള്ളത്. സ്റ്റേഷൻ പരിസരത്തെ വായു ശുദ്ധീകരിക്കാൻ ഇത് ധാരാളമാണെന്ന് അമിത് പറയുന്നു. A unique oxygen parlour developed in Nashik Road station of CR. It Creates Natural Atmosphere and pleasant surroundings in station area, by eliminating harmful effects of pollution,using common indoor air filtering plants which filters harmful toxins and pollutants from the air. pic.twitter.com/pYjoh78RkH — Ministry of Railways (@RailMinIndia) December 22, 2019

from money rss http://bit.ly/2QaWZNB
via IFTTT

സംരംഭകനാകണോ ജെഫ് ബെസോസിനെ കണ്ടുപടിക്കൂ

'ആമസോൺ' എന്ന പേര് സൗത്ത് അമേരിക്കയിലെ നദിയുടെ പേരായിട്ടല്ല, മറിച്ച് വിജയകരമായ ഒരു ഓൺലൈൻ വ്യാപാരശൃഖലയായാണ് സാമ്പത്തിക വ്യാപാര രംഗത്ത് അറിയപ്പെടുന്നത്. അതിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ 'ജെഫ് ബെസോസ്' ലോകപ്രശസ്തനായ ധനാഢ്യനാണ്. കുട്ടിക്കാലം മുതൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്നുള്ള ആഗ്രഹത്തെ തുടർന്ന് അദ്ദേഹം വീട്ടിൽത്തന്നെ ഇലക്ട്രിക്കൽ പരീക്ഷണങ്ങൾ നടത്തുമായിരുന്നു. ഹൈസ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾത്തന്നെ ചെറിയ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി വേനൽക്കാല ക്യാമ്പ് നടത്തി ആദ്യബിസിനസ് സംരംഭത്തിന് തുടക്കമിട്ടു. കംപ്യൂട്ടർ സയൻസിലും ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലും ബിരുദപഠനം പൂർത്തിയാക്കി. തുടർന്ന് വാൾസ്ട്രീറ്റിലെ വിവിധ കമ്പനികളിൽ ജോലിചെയ്ത് ഏറ്റവും ചെറുപ്പക്കാരനായ വൈസ് പ്രസിഡന്റ് സ്ഥാനത്തുവരെ എത്തി. നാല് വർഷത്തിനുശേഷം മുപ്പതാമത്തെ വയസ്സിൽ ജോലി ഉപേക്ഷിച്ച് 'ആമസോൺ ഓൺലൈൻ ബുക്ക് സ്റ്റോർ' സ്ഥാപിച്ചുകൊണ്ട് ബിസിനസ് രംഗത്ത് സജീവസാന്നിദ്ധ്യമായി. കേവലം രണ്ട്കിടപ്പുമുറിവീടിന്റെ സംവിധാനത്തിൽ നിന്ന് ആരംഭിച്ച പ്രസ്ഥാനം, ആദ്യത്തെ മാസത്തിൽത്തന്നെ 45 രാജ്യങ്ങളിൽ വിറ്റഴിച്ച് രണ്ടുമാസത്തിനുള്ളിൽ ആഴ്ചയിൽ 20,000 ഡോളറിന്റെ വില്പനയിലേക്ക് കടന്നു. തുടർന്ന് സി.ഡി, വീഡിയോ തുണിത്തരങ്ങൾ, ഇലക്ട്രോണിക് വസ്തുക്കൾ, കളിപ്പാട്ടങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങളും ഫലപ്രദമായ ഉപഭോക്തൃ സമീപനവും വഴി ഇ-കൊമേഴ്സ് രംഗത്ത് നേതൃത്വത്തിലെത്തി. സാമ്പത്തികശാസ്ത്രത്തിൽ 'ജോസഫ് ആലിയോസ് ഷും പീറ്റർ' എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് 'സംരംഭകത്വം' എന്ന സാമ്പത്തിക ആശയത്തിന്റെ പിതാവായി പരിഗണിക്കപ്പെടുന്നത്. സാഹസികൻ എന്ന് ഭാഷാന്തരം നടത്താവുന്ന 'എൻട്രപ്രണർ' എന്ന ഫ്രഞ്ച് പദം സാമ്പത്തികശാസ്ത്രത്തിൽ ചേർത്തത് 'ജീൻ ബാപ്റ്റിസ്റ്റ് സേ' എന്ന സാമ്പത്തികശാസ്ത്രജ്ഞനാണ്. സാമ്പത്തികശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന 'ആഡം സ്മിത്തി'ന്റെ ആശയങ്ങളെല്ലാം പഠിച്ചതിനുശേഷം സംരംഭകത്വത്തിന് സ്മിത്ത് വലിയ പ്രാധാന്യം നൽകാഞ്ഞതിനെക്കുറിച്ച് സേ അഭിപ്രായപ്പെടുന്നുമുണ്ട്. സംരംഭങ്ങൾ തുടങ്ങാൻ എളുപ്പമാണ്. പക്ഷേ, വിജയകരമായി നിലനിർത്തണമെങ്കിൽ തീവ്രവും സന്തുലിതവുമായ സമീപനം ആവശ്യമാണ്. പ്രധാനമായും ഏഴ് കാര്യങ്ങൾ ഇതിൽ ഉൾപെട്ടിരിക്കുന്നു: 'സ്ഥിരോത്സാഹം' ആണ് പ്രഥമമായിട്ടുള്ളത്. സംരംഭകത്വം ഒരു പ്രക്രിയയാണ്. ആരംഭത്തിലുള്ള ആവേശം തുടരുന്നതായിരിക്കണം. 'മൂലധനസമാഹരണം' ആണ് അനിവാര്യമായിട്ടുള്ള അടുത്ത ഘടകം. പണം, മനുഷ്യവിഭവശേഷി, യന്ത്രസാമഗ്രികൾ, സാങ്കേതികവിദ്യ ഇവയെല്ലാം കൃത്യമായ അനുപാതത്തിലായിരിക്കണം. 'പുതുമ' എന്ന് വിളിക്കാവുന്ന 'ഇന്നൊവേഷൻ' അഥവാ 'നൂതനത്വം' സംരംഭകത്വത്തിന്റെ വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഉത്പാദനം മുതൽ അവതരണം വരെ ഓരോ ഘട്ടത്തിലും പുതുമ സൃഷ്ടിക്കാം. 'സഹപ്രവർത്തകരുമായുള്ള ബന്ധം' ഏതൊരു പ്രസ്ഥാനത്തിന്റെയും ജീവശ്വാസമാണ്. ഇതിൽ കൂട്ടുബിസിനസുകാരും ജീവനക്കാരും ഉൾപ്പെടുന്നു. 'ഉത്പന്ന വികേന്ദ്രീകരണം' വഴി ഉപഭോക്താവിന് ആവശ്യമുള്ളത്, നിശ്ചിതസമയത്ത് ലഭ്യമാക്കുന്നതിലാണ് സംരംഭകന്റെ വിജയം. 'തുടർസേവനം' ലഭ്യമാവുമെന്നത് ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. 'റിസ്ക് എടുക്കാനുള്ള കഴിവ്' സംരംഭകത്വത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. സംരംഭകത്വത്തിൽ വിജയപരാജയങ്ങൾ സ്വാഭാവികമാണ്. ഒന്നിലെ നഷ്ടം മറ്റൊന്നിലെ ലാഭമാക്കാനുള്ള കഴിവാണ് ഇവിടെ മാറ്റുരയ്ക്കപ്പെടുന്നത്. 'വാൾട്ട് ഡിസ്നി'യുടെ അഭിപ്രായത്തിൽ 'നിങ്ങൾക്ക് സംരംഭം സ്വപ്നംകാണാനാവുമെങ്കിൽ അത് ചെയ്യാനുമാവും. എപ്പോഴും സ്വപ്നങ്ങളുള്ളവരുടെ കൂടെയായിരിക്കാൻ പരിശ്രമിക്കുക. അസൂയാലുക്കളെ കണ്ട് അസ്വസ്ഥരാേകണ്ട... കാരണം, നിങ്ങളുടെ നേട്ടം അവർ അംഗീകരിച്ചതിന്റെ തെളിവാണത്.' 'വിജയം ആത്യന്തികമല്ല, പരാജയം അവസാനവുമല്ല, തുടർന്നുകൊണ്ടേയിരിക്കുവാനുള്ള കഴിവാണ് പ്രധാനപ്പെട്ടത്' എന്ന 'വിൻസ്റ്റൺ ചർച്ചിലി'ന്റെ വാക്കുകൾ ഓരോ സംരംഭകനും ഉണർത്തുപാട്ടാണ്.

from money rss http://bit.ly/2MjI7Lw
via IFTTT

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 80 പോയന്റ് താഴ്ന്ന് 41,600ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തിൽ 12256ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 363 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 298 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, ടൈറ്റൻ കമ്പനി, വേദാന്ത, യുപിഎൽ, ഐഒസി, യെസ് ബാങ്ക്, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ഒഎൻജിസി, ഗ്രാസിം തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. റിലയൻസ്, ഗെയിൽ, നെസ് ലെ, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, കോൾ ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. വ്യാപാരം ആരംഭിച്ചയുടനെയുണ്ടായ വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. Sensex struggles in early trade

from money rss http://bit.ly/2MkayJt
via IFTTT

മഹാമേളയുടെ മധുരമായി മഞ്ജു

'ഏജ് ഈസ് ജസ്റ്റ് എ നമ്പർ...' -ഓരോ സ്ത്രീയ്ക്കും പ്രചോദനമാകുന്ന ഒരുപിടി നല്ല സിനിമകൾ ചെയ്ത നടി മഞ്ജു വാരിയരുടെ വാക്കുകളാണിവ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന 'മാതൃഭൂമി മഹാമേള'യിൽ 'പ്രതി പൂവൻകോഴി' എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം എത്തിയതാണ് മഞ്ജുവും സംവിധായകൻ റോഷൻ ആൻഡ്രൂസും. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ഇരുവരും ചേർന്ന് വേദിയിൽ കേക്ക് മുറിച്ചു. സ്ത്രീകളുടെ കുടുംബശ്രീ സ്ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന കുടുംബശ്രീയുമായി സഹകരിക്കുന്ന ഒരു പ്ലാറ്റ്ഫോമിൽ എത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മഞ്ജു പറഞ്ഞു. മഹാമേളയുടെ ഉദ്ദേശ്യം വലിയ സന്തോഷം പകരുന്ന ഒന്നാണ്. പല സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് അവരുടെ ജീവിതത്തിൽ വെളിച്ചം പകരുക എന്ന ലക്ഷ്യം വളരെ വലുതാണെന്നും അവർ കൂട്ടിച്ചേർത്തു മാധുരി എന്ന റോൾ മോഡൽ സമൂഹത്തിലെ സ്ത്രീകൾ എങ്ങനെ പ്രതികരിക്കണമെന്ന് സന്ദേശമാണ് പ്രതി 'പൂവൻകോഴി'യിലെ കഥാപാത്രമായ മാധുരി പങ്കുവയ്ക്കുന്നതെന്ന് മഞ്ജു വാരിയർ പറഞ്ഞു. ഓരോ സ്ത്രീയിലും ഒരു മാധുരിയുണ്ട്. ഒപ്പം പ്രതികരിക്കാതിരിക്കുന്നത് പരിഹാരമല്ലെന്നും സിനിമ പറയുന്നു. മാധുരിയുടെ ജീവിതാവസ്ഥയിലൂടെ കടന്നുപോകാത്ത സ്ത്രീകൾ ഉണ്ടാവില്ല. അതിന് തെളിവാണ് സിനിമ കണ്ടതിന് ശേഷം തന്നോട് അഭിപ്രായം പറഞ്ഞ ഒട്ടനവധി സ്ത്രീകൾ. പണ്ട് തങ്ങളുടെ ജീവിതത്തിൽ അത്തരത്തിലൊരു അനുഭവങ്ങൾ ഉണ്ടായപ്പോൾ പ്രതികരിക്കാൻ സാധിക്കാഞ്ഞതിന്റെ വിങ്ങൽ ആ വാക്കുകളിൽ വ്യക്തമായിരുന്നെന്ന് മഞ്ജു പറയുന്നു. ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തമായ സിനിമയാണിത്. നിരുപമയിൽ നിന്ന് മാധുരിയിലേക്ക് 2014-ൽ പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസ് ചിത്രം 'ഹൗൾ ഓൾഡ് ആർ യു'-വിലെ നിരുപമയും പുതിയ ചിത്രത്തിലെ മാധുരിയും ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ്. തന്റെ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്ന സാധാരണക്കാരിയായ എന്നാൽ ധീരമായ കാഴ്ചപ്പാടുള്ള വനിതകളാണ് ഇരുവരും. സ്വന്തം ജീവിതത്തിൽ വ്യക്തിത്വം ഉണ്ടാക്കിയെടുക്കാൻ ഉറച്ചിറങ്ങിയ നിരുപമയും. 'എന്റെ ശരീരത്തിൽ ആര് തൊടണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്...' എന്ന ഉറച്ച നിലപാട് പറയുന്ന മാധുരിയും ഇന്നിന്റെ പ്രതീകമാണ്. ഈ കാലഘട്ടത്തിൽ പറയേണ്ട സിനിമയാണിതെന്നും മഞ്ജു പറഞ്ഞു. മഞ്ജുവിന്റെ മികച്ച പ്രകടനം തന്നെയാണ് മാധുരിയെന്ന കഥാപാത്രമെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് കൂട്ടിച്ചേർത്തു. 'പ്രതി പൂവൻകോഴി'യിലെ ഗാനവും ആലപിച്ചാണ് മഞ്ജു വേദിവിട്ടത്.

from money rss http://bit.ly/36VeWpY
via IFTTT

Saturday 21 December 2019

എയര്‍ ഏഷ്യ ന്യൂഡല്‍ഹി-കൊച്ചി റൂട്ടില്‍ പുതിയ സര്‍വീസ് തുടങ്ങി

കൊച്ചി: എയർഏഷ്യ ഇന്ത്യ ഡിസംബർ 20 മുതൽ ന്യൂഡൽഹി-കൊച്ചി, ന്യൂഡൽഹി-അഹമ്മദാബാദ് റൂട്ടുകളിൽ പുതിയ സർവീസ് ആരംഭിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളെ ബന്ധപ്പെടുത്തി നോൺ-സ്റ്റോപ്പ് സർവീസുകളുടെ ശൃംഖല ആരംഭിക്കുക എന്ന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായാണിത്. ന്യൂഡൽഹി-കൊച്ചി, ന്യൂഡൽഹി-അഹമ്മദാബാദ് എന്നീ റൂട്ടുകളിൽ തുടക്കത്തിൽ യഥാക്രമം 3915 രൂപയും 2015 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്. ന്യൂഡൽഹി-കൊച്ചി, ന്യൂഡൽഹി-അഹമ്മദാബാദ് റൂട്ടുകളിൽ പുതിയ സർവീസ് ആരംഭിക്കുന്നതോടെഇന്ത്യയിലെമ്പാടുമായുള്ള ശൃംഖല ശക്തിപ്പെടുത്തുകയാണെന്ന് എയർഏഷ്യ ചീഫ് കൊമേഴ്സ്യൽ ഓഫീസർ അങ്കുർ ഗാർഗ് പറഞ്ഞു. 2020-2021 വർഷത്തേയ്ക്ക് സർവീസുകൾ വിപുലമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കൂടുതൽ പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിൽ നിന്നും രാവിലെ 4:55 പുറപ്പെടുന്ന പുറപ്പെടുന്ന വിമാനം 8 മണിക്ക് കൊച്ചിയിലെത്തും. 8.50 ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12 മണിക്ക് ന്യൂഡൽഹിയിൽ തിരികെയെത്തും. ഇന്ത്യയിലെ 21 ലക്ഷ്യകേന്ദ്രങ്ങളിലേയ്ക്കായി എയർഏഷ്യ ഇന്ത്യ 27 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. Content Highlight: AirAsia start new services on Delhi to Kochi

from money rss http://bit.ly/391CmMj
via IFTTT

നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടെ വില ഉടനെ കൂടിയേക്കും

മുംബൈ: നിത്യോപയോഗ സാധനങ്ങളുടെ വില വൈകാതെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. അസംസ്കൃത വസ്തുക്കളുടെ ചെലവ് വർധിച്ചതോടെ വിലകൂട്ടാതെ നിർവൃത്തിയില്ലാത്തഅവസ്ഥയാണെന്നാണ്കമ്പനികൾ പറയുന്നത്. അതേസമയം, വിലവർധിപ്പിച്ചാൽ ആവശ്യകതകുറയുമോയെന്ന ആശങ്കയും കമ്പനികൾക്കുണ്ട്. ഗോതമ്പ്, ഭക്ഷ്യ എണ്ണ, പഞ്ചസാര എന്നിവയുടെ വിലയിൽ 12.-20 ശതമാനംവരെയാണ് വർധനവുണ്ടായതെന്ന് അതിവേഗം വിറ്റഴിയുന്ന ഉത്പന്നങ്ങൾ(എഫ്എംസിജി)നിർമിക്കുന്ന കമ്പനികളായ നെസ് ലെ, പാർലെ, ഐടിസി എന്നിവർ പറയുന്നു. ഇതോടൊപ്പം പാലിന്റെ വിലിയിലും വർധനവുണ്ടായി. ഫ്ളാറ്റ് പാനലിന്റെ വിലിയുണ്ടായ വർധനയും എനർജി റേറ്റിങ് നിലവാരം പുലർത്തുന്ന നിയമങ്ങൾ പാലിക്കുന്നതിലെ ചെലവുംമൂലം ടെലിവിഷന്റെയും റഫ്രിജറേറ്റുകളുടെയും വിലയിലും വർധനവുണ്ടാകുമെന്ന് കമ്പനികൾ പറയുന്നു. ഗോതമ്പ് ഉൾപ്പടെയുള്ള പൊടികൾക്ക് 18-20 ശതമാനമാണ് വില വർധിച്ചത്. പഞ്ചസാരക്ക് 14 ശതമാനവും ഭക്ഷ്യ എണ്ണയ്ക്ക് 15 ശതമാനവും വിലകൂടി. ടെലിവിഷൻ പാനലിന് 15-17 ശതമാനമാണ് വില വർധിച്ചത്. കാലിത്തീറ്റയുടെ വില 35 ശതമാനം വർധിച്ചതിനാൽ പാലിനും പാലുത്പന്നങ്ങൾക്കും വിലകൂടി. വില്ക്കയറ്റം ചെറുക്കാൻ വിലകൂട്ടുകയോ പാക്കുകളുടെ വലിപ്പം കുറയ്ക്കുകയോ ചെയ്യണമെന്നാണ് കമ്പനികളുടെ നിലപാട്. എനർജി സ്റ്റാന്റേഡ് നിലനിർത്തുന്നിന് 800 രൂപ മുതൽ 1000 രൂപവരെ ചെലവേറിയതിനാൽ അത് റെഫ്രിജറേറ്ററുകളുടെ വിലയെയും ബാധിക്കും. ബിസ്ക്കറ്റ്, നൂഡിൽസ്, പാക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, കേക്കുകൾ ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് ജനുവരിയോടെ വിലവർധിക്കുമെന്ന് ഇതോടെ ഉറപ്പായി. ഈയിടെ സർക്കാർ കോർപ്പറേറ്റ് നികുതി കുറച്ചതിനാൽ വിലക്കയറ്റത്തിന്റെ തോതിൽ കുറവുവരുത്താൻ ശ്രമിക്കുന്നുണ്ടെന്ന് കമ്പനികളുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. പച്ചക്കറികൾ ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റംആറുമാസത്തെ ഉയർന്ന നിലവാരമായ 11 ശതമാനത്തിലെത്തിയിരിക്കുകയാണ്.

from money rss http://bit.ly/36XNYho
via IFTTT

Friday 20 December 2019

ഭാരത് ബോണ്ട് ഇടിഎഫിന് 1.7 ഇരട്ടി അപേക്ഷകള്‍: സമാഹരിച്ചത് 12,000 കോടി

ഭാരത് ബോണ്ട് ഇടിഎഫിന്റെ എൻഎഫ്ഒയ്ക്ക് ലഭിച്ചത് 1.7 ഇരട്ടി അപേക്ഷകൾ. സമാഹരിച്ചതാകട്ടെ 12,000 കോടി രൂപയും. 7,000 കോടി രൂപ സമാഹരിക്കുന്നതിന് ലക്ഷ്യമിട്ടാണ് ബോണ്ട് പുറത്തിറക്കിയത്. വെള്ളിയാഴ്ചയായിരുന്നു അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി. ഇതാദ്യമായാണ് രാജ്യത്ത് കോർപ്പറേറ്റ് ബോണ്ട് ഇടിഎഫ് പുറത്തിറക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ ട്രിപ്പിൾ എ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാണ് ഇടിഎഫ് നിക്ഷേപം നടത്തുക. 2023ൽ കാലാവധിയെത്തുന്ന മൂന്നവർഷത്തയും 2030ൽ കാലാവധിയെത്തുന്ന പത്തുവർഷത്തെയും ബോണ്ടുകളാണ് പുറത്തിറക്കിയത്. മൂന്നുവർഷത്തെ ബോണ്ടിന് 6.69 ശതമാനവും പത്തുവർഷത്തെ ബോണ്ടിന് 7.58 ശതമാനവും വാർഷികാദായം ലഭിക്കും. ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്തവർക്ക് ഭാരത് ബോണ്ട് ഫണ്ട്സ് ഓഫ് ഫണ്ട്സും പുറത്തിറക്കിയിട്ടുണ്ട്. നിക്ഷേപകർക്ക് ഇതിൽ എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കുകയും നിക്ഷേപം പിൻവലിക്കുകയുമാകാം. Bharat Bond ETF oversubscribed 1.7 times

from money rss http://bit.ly/38YiWI8
via IFTTT

അവസാന തിയതി അടുത്തുവരുന്നു: പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാം

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ജനുവരിമുതൽ നിങ്ങളുടെ പാൻ അസാധുവാകും. അതുപയോഗിച്ച് പിന്നീട് ഇടപാടുകളൊന്നും സാധ്യമാകില്ലെന്നുമാത്രമല്ല ഭാവിയിൽ ആദായനികുതി ഫയൽ ചെയ്യുന്നതിനും കഴിയില്ല. ആധാറുമായി ബന്ധിപ്പിക്കാൻ ആദായ നികുതി വകുപ്പ് പലതവണ തിയതി നീട്ടിനൽകിയിരുന്നു. അവസാനമായി നൽകിയിരിക്കുന്ന തിയതി ഡിസംബർ 31 ആണ്. ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽ പാൻ, ആധാർ നമ്പറുകൾ നൽകിയാണ് ബന്ധിപ്പിക്കേണ്ടത്. മൊബൈലിൽ ലഭിക്കുന്ന ഒടിപി ചേർക്കുന്നതോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാകുക. പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെയെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ അത് പരിശോധിക്കാനും അവസരമുണ്ട്. എങ്ങനെയെന്ന് നോക്കാം ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽപോയി ലിങ്ക് ആധാർ എന്ന് ചേർത്തിട്ടുള്ളിടത്ത് ക്ലിക്ക് ചെയ്യുക. സൈറ്റിന്റെ ഇടതുഭാഗത്ത് ക്വിക്ക് ലിങ്ക്സ്-എന്ന സെക്ഷനിലാണ് ഇതുള്ളത്. തുറന്നുവരുന്ന പേജിൽ മുകളിൽ ചുവപ്പ്, നീല നിറങ്ങളിൽ തിളങ്ങിനിൽക്കുന്ന ക്ലിക്ക് ഹിയർ എന്ന ഭാഗത്ത് അമർത്തുക. അടുത്ത പേജിൽ ആധാർ നമ്പർ, പാൻ നമ്പർ എന്നിവ ചേർക്കുക. അപ്പോൾ സ്റ്റാറ്റസ് തെളിഞ്ഞുവരും. പാൻ-ആധാർ ബന്ധിപ്പിക്കൽ പൂർത്തിയായോയെന്ന് അവിടെ അറിയാം. PAN card, Aadhaar card linking deadline approaching

from money rss http://bit.ly/36YfATL
via IFTTT

ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചായ്ക്ക് ലഭിക്കുക 24.2 കോടി ഡോളര്‍

ന്യൂയോർക്ക്: പുതിയതായി ചുമതലയേറ്റ ആൽഫബെറ്റ് (ഗൂഗിൾ) സിഇഒ സുന്ദർ പിച്ചായ്ക്ക് ശമ്പള ഇനത്തിലും ഓഹരി വിഹിത ഇനത്തിലും ലഭിക്കുക 24.2 കോടി ഡോളർ. അതായത് 1721 കോടി രൂപ. കമ്പനിയെ പ്രകടനത്തിൽ ലക്ഷ്യത്തിലെത്തിച്ചാൽ അടുത്ത മൂന്നുവർംകൊണ്ട് 24 കോടി ഡോളർ മൂല്യമുള്ള ഓഹരി സമ്മാനമായി ലഭിക്കും. 2020ൽ തുടങ്ങുന്നവർഷത്തിൽ ശമ്പള ഇനത്തിൽ അദ്ദേഹത്തിന് ലഭിക്കുക 20 ലക്ഷം ഡോളറാണ്. അതായത് 14.22 കോടി രൂപ. എസ്ആൻഡ് പി 100 സൂചികയിൽ ആൽഫബെറ്റിന്റെ ഓഹരി മികച്ച നേട്ടമുണ്ടാക്കിയാൽ ഒമ്പത് കോടി ഡോളർമൂല്യമുള്ള ഓഹരി ഗ്രാൻഡായി ലഭിക്കും. ഇതാദ്യമായാണ് കമ്പനി പ്രകടനമികവിന് ഓഹരി നൽകുന്നത്. ഗൂഗിളിന്റെ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിനും സ്ഥാനമൊഴിഞ്ഞതോടെ ഈയിടെയാണ് 47 കാരനായ പിച്ചായ് തലപ്പത്തെത്തുന്നത്. Alphabet CEO Sundar Pichai awarded $242 million pay package

from money rss http://bit.ly/2SgiyyK
via IFTTT

തിരുവനന്തപുരത്ത്‌ മാതൃഭൂമി പ്രോപ്പർട്ടി എക്സ്‌പോ തുടങ്ങി

തിരുവനന്തപുരം: വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിക്കുന്ന മാതൃഭൂമി പ്രോപ്പർട്ടി എക്സ്പോ ആരംഭിച്ചു. കവടിയാർ ഗോൾഫ് ക്ലബ്ബിനുസമീപമുള്ള ഉദയാ പാലസ് കൺവെൻഷൻ സെന്ററിൽ എക്സ്പോയുടെ ഉദ്ഘാടനം മേയർ കെ.ശ്രീകുമാർ നിർവഹിച്ചു. പ്രമുഖ ബിൽഡർമാർ, ബാങ്കുകൾ എന്നിവ ഒരുമിക്കുന്ന എക്സ്പോയിൽ വീടിനെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും അകറ്റി വീട് സ്വന്തമാക്കാൻ അവസരമുണ്ടാകും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 8 മണി വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. ക്രിസ്മസ്-ന്യൂ ഇയർ പ്രമാണിച്ച് എക്സ്പോയിലേക്കുള്ള ബുക്കിങ്ങുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ഉണ്ടാകും. നിർമാതാക്കൾ തന്നെ വായ്പ ലഭിക്കാനുള്ള സൗകര്യം ഒരുക്കും. നികുതിയിളവും വായ്പാനിരക്കിലെ കുറവും നിർമാതാക്കൾ നൽകുന്ന ഇളവുംമൂലം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ എക്സ്പോയിലൂടെ എളുപ്പത്തിൽ സാധിക്കും. സ്റ്റാളുകൾ സന്ദർശിക്കുന്നവരിൽനിന്ന് കൂപ്പണിലൂടെ നടത്തുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. സ്റ്റൈൽ പ്ലസാണ് ഗിഫ്റ്റ് പാർട്ണർ. ഓക്സിജൻ ദി ഡിജിറ്റൽ ഷോപ്പാണ് ഡിജിറ്റൽ പാർട്ണർ. എക്സ്പോയുടെ ഉദ്ഘാടനച്ചടങ്ങിൽ ബീക്കൺ പ്രോജക്ട് മാനേജിങ് ഡയറക്ടർ ആർ.രതീഷ്കുമാർ, ക്രഡായ് തിരുവനന്തപുരം പ്രസിഡന്റ് വി.എസ്.ജയചന്ദ്രൻ, എസ്.ബി.ഐ. ചീഫ് മാനേജർ ഉണ്ണികൃഷ്ണൻ വി.എസ്., മാനേജർ ജയറാം വാര്യർ എന്നിവർ പങ്കെടുത്തു. നികുഞ്ജം കൺസ്ട്രക്ഷൻസ്, അസറ്റ് ഹോംസ്, എസ്.എഫ്.എസ്. ഹോംസ്, കല്യാൺ ഡെവലപ്പേഴ്സ്, ആർടെക് റിയാൽറ്റേഴ്സ്, ശ്രീധന്യാ ഹോംസ്, മലബാർ ഡെവലപ്പേഴ്സ്, ഫേവറൈറ്റ് കൺസ്ട്രക്ഷൻസ്, അർബൻ സ്കേപ് േപ്രാപ്പർട്ടീസ്, കോർഡോൺ ബിൽഡേഴ്സ്, സൗപർണിക പ്രോജക്ട്സ്, കോൺഫിഡന്റ് ഗ്രൂപ്പ്, എം.പി.എസ്. ബിൽഡേഴ്സ്, ബീക്കൺ പ്രോജക്ട്സ്, എസ്.ഐ. പ്രോപ്പർട്ടീസ്, ആർക്കൺ ഹോംസ്, ക്രിയേഷൻസ് വില്ലാസ് & അപ്പാർട്ട്മെന്റ്സ്, വി ഫൈവ് ഹോംസ്, പവർലിങ്ക് ബിൽഡേഴ്സ്, ഹെതർ കൺസ്ട്രക്ഷൻസ്, സൺ ഹോംസ്, കോൺഡോർ ബിൽഡേഴ്സ്, പ്രൊമാഗ് റിയാൽറ്റേഴ്സ്, മാൻഷൻസ്, ഐക്ലൗഡ് ഹോംസ്, സിൽവർ കാസിൽ, ഒലിവ് ബിൽഡേഴ്സ്, കോർഡിയൽ ഹോംസ്, സാൻറോയൽ ബിൽഡേഴ്സ് എന്നീ ബിൽഡർമാരും എക്സ്പോയിലെത്തും. എച്ച്.ഡി.എഫ്.സി. ഹോം ലോൺസ്, എസ്.ബി.ഐ. എന്നീ ബാങ്കുകളും ഈ എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്. നിർമാതാക്കൾതന്നെ ബാങ്ക് വായ്പ ലഭിക്കാൻവേണ്ട സൗകര്യങ്ങൾ ഒരുക്കും. നികുതിയിളവും വായ്പാനിരക്കിലുള്ള കുറവും നിർമാതാക്കൾ നൽകുന്ന ഇളവും ഉള്ളതിനാൽ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഉചിതസമയമാണ്. പ്രവേശനം സൗജന്യം. Mathrubhumi Property Expo has been started in Thiruvananthapuram

from money rss http://bit.ly/36XGFGK
via IFTTT

നെഞ്ചിനു മുകളിലേക്ക് ഈഗോ വേണ്ട - സുരാജ് വെഞ്ഞാറമൂട്

കൊച്ചി: 'എല്ലാ മനുഷ്യർക്കും ഈഗോയുണ്ട്... പക്ഷേ, അത് നെഞ്ച് വരെയാകാം കഴുത്തിനു മുകളിലേക്ക് എത്തിയാൽ പ്രശ്നമാണ്' എന്ന് തന്റെ പുതിയ ചിത്രം 'ഡ്രൈവിങ് ലൈസൻസി'ന്റെ പ്രചാരണ വേദിയിൽ സുരാജ് വെഞ്ഞാറമൂട്. 'ഡ്രൈവിങ് ലൈസൻസ്' എന്ന തന്റെ സിനിമയിലും ഇത്തരമൊരു ഈഗോ ക്ലാഷിനെ വിഷയമാക്കുന്നുണ്ട്. സൂപ്പർസ്റ്റാറും ആരാധകനും തമ്മിലുള്ള ക്ലാഷാണ് സിനിമയിലുള്ളത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന 'മാതൃഭൂമി മഹാമേള'യിൽ തന്റെ സിനിമയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സിനിമയാണിത്, അതുകൊണ്ട് കുടുംബസമേതമെത്തി കാണണം. 'ഡ്രൈവിങ് ലൈസൻസ്' ഉണ്ടെങ്കിൽ മാത്രമേ ഇത്തവണത്തെ ക്രിസ്മസ് പൂർണമാകൂ' എന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, മാതൃഭൂമി മഹാമേളയുടെ സ്റ്റാളുകളിൽ ആസ്വദിക്കാനുള്ള കുറെയധികം വിഭവങ്ങൾ ഒരുക്കിയിരിക്കുന്നുവെന്നും സുരാജ് പറഞ്ഞു. സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം പോയി ആസ്വദിച്ച് കാണാനാകുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസെന്ന് സിനിമയിലെ നടിമാരായ മിയ ജോർജും ദീപ്തി സതിയും പറഞ്ഞു. മഹാ മേളയിലെത്തിയ ഇരുവരും ഓരോ പാട്ടുകൾ പാടിയും മേളയിലെ കുടുംബശ്രീ സ്റ്റാളുകളിലെ രുചിയറിഞ്ഞുമാണ് മടങ്ങിയത്.

from money rss http://bit.ly/2sO8aUf
via IFTTT

ചിക്കൻ ചക്കോത്തിയും ബംഗടാ ഫ്രൈയും

കൊച്ചി: മലയാളികളുടെ ഭക്ഷണത്തിന്റെ ഭാഗമായ മത്സ്യത്തിന്റെ വ്യത്യസ്ത രുചിക്കൂട്ടുകളാണ് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ 'മാതൃഭൂമി മഹാമേള'യിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. പേരിൽപ്പോലും വ്യത്യസ്തതയുള്ള വിഭവങ്ങളുടെ നീണ്ട നിര സ്റ്റാളിലുണ്ട്. ഗോവയുടെ തനത് മസാലകളും രീതികളും ചേർന്നാണ് ഇവ ഉണ്ടാക്കിയിട്ടുള്ളത്. തേങ്ങയിൽ വറുത്തെടുക്കുന്ന 'ചിക്കൻ ചക്കോത്തി' മേളയുടെ മുഖ്യ ആകർഷണമാണ്. മലയാളികളുടെ പ്രിയപ്പെട്ട അയല റവയിൽ വറുത്ത് എടുക്കുന്ന 'ബംഗടാ ഫ്രൈ' സ്വാദിൽ ഒരു പടി മുന്നിൽ നിൽക്കുന്നു. ഒരു തുള്ളി പോലും നെയ്യ് ചേർക്കാതെ കശുവണ്ടിയും ബദാമും പാലും പഞ്ചസാരയും ചേർത്ത് 'ലോകി' എന്ന പച്ചക്കറി ഉപയോഗിച്ച് ഉണ്ടാക്കുന്ന 'ലോകി കി ഘീർ' വായിൽ കപ്പലോടിക്കും. 'പ്രോൺസ് പക്കോട'യും ബാർളിയും റാഗിയും ഗോതമ്പും ചേർത്ത് ആരോഗ്യകരമായ രീതിയിൽ തയ്യാറാക്കുന്ന 'റാഗി റൊട്ടി'യും ഗോവൻ സ്റ്റാളിനെ വ്യത്യസ്തമാക്കുന്നു. ഇവിടെയുണ്ട് വീടിന് വേണ്ടതെല്ലാം 'മാതൃഭൂമി മഹാമേള' സന്ദർശിക്കാനെത്തുന്ന ഓരോരുത്തർക്കും തങ്ങളുടെ വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഇവിടെ നിന്ന് ലഭിക്കും. അതിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുകയാണ് ബിസ്മി ഹോം അപ്ലയൻസസിന്റെ സ്റ്റാൾ. മികച്ച ബ്രാൻഡുകളായ സാംസങ്, എൽ.ജി., പാനസോണിക്, ഗോദ്റെജ്, ഐ.എഫ്.ബി., വേൾപൂൾ, ഹാവെൽസ്, ബട്ടർഫ്ളൈ, പ്യുവർ ഫ്ലെയിംസ്, വി-ഗാർഡ്, പ്രീതി, സൺബ്ലെയ്സ്, ബ്ലൂബെറി, സിയോൺ എന്നിവയുടെ മികച്ച ഉത്പന്നങ്ങളുമുണ്ട് മേളയിൽ. മേളയിലേക്ക് മാത്രമായി പ്രത്യേക ഓഫറുകളാണ് ബിസ്മിയുടെ സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. ബുക്കിങ് സൗകര്യവും ലഭ്യമാണ്. ബുക്ക് ചെയ്ത് 60 ദിവസത്തിനുള്ളിൽ ഷോറൂമിലെത്തി ഉത്പന്നങ്ങൾ വാങ്ങാം. സിയോണിന്റെ എല്ലാ ഉത്പന്നത്തിനും ഫ്ലാറ്റ് 50 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. സീറോ ഡൗൺ പേയ്മെന്റ് ഇ.എം.ഐ. സൗകര്യവും ഉണ്ട്. ഏതെടുത്താലും പകുതി വിലയുമായി ഇന്ദ്രജ ബ്രാൻഡഡ് ഫർണിച്ചറിന്റെ മാത്രം ഷോറൂമായ ഇന്ദ്രജ ഫർണിച്ചർ സ്റ്റാളിൽ കണ്ടിഷ്ടപ്പെടുന്ന സോഫ സെറ്റുകൾക്ക് ക്രിസ്മസ്-ന്യൂ ഇയർ ഓഫറിൽ 40 ശതമാനം മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യാനും അവസരമുണ്ട്. സോളിഡ് വുഡ് ഉപയോഗിച്ച് നിർമിക്കുന്ന സോഫ സെറ്റുകൾക്ക് അഞ്ചുവർഷം ഗാരന്റി ലഭിക്കും. സോഫകൾക്ക് കേരള വിപണിയിലെങ്ങും കിട്ടാത്ത മികച്ച ഓഫറാണ് മേളയിൽ നൽകുന്നത്. ഇന്ദ്രജ ഷോറൂമിൽ ചെന്നാൽപ്പോലും ലഭിക്കാത്ത കിഴിവാണ് എക്സിബിഷനിൽ ഇന്ദ്രജ ഫർണിച്ചർ നൽകുന്നതെന്നതും പ്രത്യേകതയാണ്. മലേഷ്യൻ തേക്കിൽ നിർമിച്ച 20 വർഷം വാറന്റിയുള്ള സി.എൻ.സി. ന്യൂ ഡിസൈനർ 1,45,000 രൂപ വിലയുള്ള ഏഴ് സീറ്റർ സോഫയുടെ ഷോറൂം ഡിസ്കൗണ്ട് 1,15,000 രൂപയാണെങ്കിൽ മാതൃഭൂമി എക്സിബിഷൻ വില 92,000 രൂപയാണ്. ഫെസ്റ്റിൽനിന്ന് ബുക്ക് ചെയ്താൽ മാത്രമേ ഈ വിലക്കുറവ് ലഭിക്കൂ. അഞ്ചുവർഷം വാറന്റിയുള്ള കോർണർ സോഫ 24,000 മുതൽ ഉപഭോക്താക്കൾക്ക് ഓഫറിലൂടെ സ്വന്തമാക്കാം. കോംബോ ഓഫറുമായി ആൽഫ ഫർണിച്ചേഴ്സ് ഒരു കിടപ്പുമുറിക്ക് വേണ്ട പ്രധാന ഉത്പന്നത്തിന് കോംബോ ഓഫറുമായി എത്തിയിരിക്കുകയാണ് ആൽഫ ഫർണിച്ചേഴ്സ്. ഒരു കട്ടിൽ, കിടക്ക, അലമാര, ഡ്രസ്സിങ് ടേബിൾ എന്നിവയാണ് കോംബോ ആയി ലഭിക്കുക. തിരഞ്ഞെടുക്കുന്ന ഉത്പന്നം സൗജന്യമായി വീട്ടിൽ എത്തിക്കും. മുൻകൂട്ടി ബുക്ക് ചെയ്യാനും സ്പോട്ട് ബുക്കിങ്ങിനും സൗകര്യമുണ്ട്. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ലോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ 'റെഡ് മൈക്ക്' ആണ് മേളയുടെ സംഘാടകർ. മഹാ മേളയിൽ ഇന്ന് മാതൃഭൂമി മഹാ മേളയിൽ ശനിയാഴ്ച വൈകീട്ട് നടി കൃഷ്ണപ്രഭയുടെ നേതൃത്വത്തിൽ സെലിബ്രിറ്റി ഡാൻസ് ഷോ അവതരിപ്പിക്കും.

from money rss http://bit.ly/2Q6Q7k9
via IFTTT

ഇന്ത്യയുടെ വളർച്ച അനുമാനം ഫിച്ചും താഴ്ത്തി

കൊച്ചി:റിസർവ് ബാങ്ക്, ഏഷ്യൻ വികസന ബാങ്ക്, മൂഡീസ് എന്നിവയ്ക്കു പിന്നാലെ അമേരിക്കൻ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ഫിച്ചും ഇന്ത്യയുടെ വളർച്ച അനുമാനം കുറച്ചു. 2020 മാർച്ചിൽ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വർഷത്തെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളർച്ച അനുമാനം 4.6 ശതമാനമായാണ് കുറച്ചിരിക്കുന്നത്. 5.6 ശതമാനം വളർച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. മൂഡീസിന്റെ 4.9 ശതമാനം, എ.ഡി.ബി.യുടെ 5.1 ശതമാനം, ആർ.ബി.ഐ.യുടെ അഞ്ചു ശതമാനം എന്നീ അനുമാനങ്ങളെക്കാൾ താഴെയാണ് ഫിച്ചിന്റെ അനുമാനം. വായ്പ ആവശ്യകത വൻതോതിൽ കുറഞ്ഞതും ഉപഭോക്താക്കളുടെയിടയിൽ ആത്മവിശ്വാസം ചോർന്നതും ബിസിനസുകളിലുണ്ടായ ഇടിവുമാണ് വളർച്ച അനുമാനം താഴ്ത്താൻ കാരണം. അതേസമയം, ഇന്ത്യയുടെ റേറ്റിങ് സുസ്ഥിരതയുള്ളതും 'ബി.ബി.ബി.' ആയും നിലനിർത്തി. മറ്റു സമ്പദ്ഘടനകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ജി.ഡി.പി. ഇപ്പോഴും ശക്തമാണെന്ന് ഫിച്ച് വിലയിരുത്തി. 2020-21-ൽ 5.6 ശതമാനമായും 2021-22-ൽ 6.5 ശതമാനമായും ജി.ഡി.പി. വളർച്ച തിരിച്ചുകയറുമെന്നും ഫിച്ച് വിലയിരുത്തുന്നു. റിസർവ് ബാങ്ക് 2020-ൽ മുഖ്യ വായ്പ നിരക്കായ റിപോയിൽ 0.65 ശതമാനത്തിന്റെ കുറവ് വരുത്തുമെന്നും റേറ്റിങ് ഏജൻസി വിലയിരുത്തുന്നു. 2019 ഫെബ്രുവരി മുതൽ ഇതുവരെ പല തവണകളായി 1.35 ശതമാനത്തിന്റെ കുറവ് ഇതിനോടകം വരുത്തിയിട്ടുണ്ട്. Fitch lowers India GDP growth

from money rss http://bit.ly/2sbVJBN
via IFTTT