121

Powered By Blogger

Thursday, 6 June 2019

മല്യയുടെയും മോദിയുടെയും കൂട്ടത്തില്‍ പുതിയൊരാള്‍കൂടി: വിജയ് കലന്ത്രി-ബാധ്യത 3,334 കോടി

മുംബൈ: വിജയ് ഗോവർധൻദാസ് കലന്ത്രിയെ അധികമാരും ഇപ്പോൾ അറിയില്ല. നിരവ് മോദിയെയും വിജയ് മല്യയെയും പോലെ ബാങ്കിന് വൻതുക ബാധ്യത വരുത്തിയയാളാണ് ഇദ്ദേഹം. ഉന്നതങ്ങളിൽ ബന്ധങ്ങളുള്ള ഈ വ്യവസായിയെ ബാങ്ക് ഓഫ് ബറോഡ ബോധപൂർവം ബാധ്യത വരുത്തിയ ആളായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഡിഗ്ഗി പോർട്ടിന്റെ മാനേജിങ് ഡയറക്ടറും ചെയർമാനുമാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ മകൻ വിശാൽ കലന്ത്രി കമ്പനിയുടെ ഡയറക്ടർമാരിലൊരാളാണ്. ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടുന്ന 16 ബാങ്കുകളുടെ കൺസോർഷ്യത്തിന് കമ്പനി നൽകാനുള്ളത്...

സെന്‍സെക്‌സില്‍ 135 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 135 പോയന്റ് നഷ്ടത്തിൽ 39398ലും നിഫ്റ്റി 33 പോയന്റ് താഴ്ന്ന് 11810ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 498 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 871ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, ബാങ്ക്, ഐടി ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഊർജം, എഫ്എംസിജി, ഫാർമ ഓഹരികൾ നഷ്ടത്തിലാണ്. വേദാന്ത, ഇന്ത്യബുൾസ്ഹൗസിങ്, എസ്ബിഐ, വിപ്രോ, ഇൻഫോസിസ്, എംആന്റ്എം തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, സൺ ഫാർമ, മാരുതി സുസുകി,...

റിസർവ് ബാങ്കിന്റെ വായ്പനയം:സാമ്പത്തികമാന്ദ്യം പരിഹരിക്കില്ല

ഇന്ത്യൻ സമ്പദ്ഘടന രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്കും തകർച്ചയിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ജി.ഡി.പി. വളർച്ചനിരക്കിലെ ഇടിവ് കാണിക്കുന്നു. ഈ സ്ഥിതി അഭിമുഖീകരിക്കാൻ റിസർവ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചിരിക്കുന്നു. ലോക സാമ്പത്തികരംഗത്തെ മാന്ദ്യവും ഇന്ത്യൻ സാമ്പത്തികരംഗത്തുള്ള ഉത്പാദനത്തകർച്ചയും കണക്കിലെടുത്തുകൊണ്ടാണ് വായ്പനയം രൂപവത്കരിച്ചതെന്ന് റിസർവ് ബാങ്ക് പറയുന്നു. 2019-ലെ ആദ്യ പാദത്തിൽ ലോകത്തെ വികസിത, വികസ്വര രാജ്യങ്ങളിലെ ഉത്പാദനം, കച്ചവടം,...

നാം എവിടെ? സാമ്പത്തിക അസമത്വത്തിന്റെ തോത് വര്‍ധിച്ചിരിക്കുന്നു

എവിടെയാണ് നാം ഇന്ന് ? സാമ്പത്തിക അസമത്വത്തിന്റെ തോത് വളരെയേറെ വർധിച്ചിരിക്കുന്നു. ഇത് അളക്കാനുള്ള മാപിനികൾ നമ്മുടെ കൈവശം തന്നെയുണ്ട്. പക്ഷേ, അസമത്വങ്ങൾ വർധിക്കുമ്പോഴും അതിനുള്ള ന്യായമായി പറയാറുള്ളത്, ഉയർന്ന വളർച്ചനിരക്ക് ഇത്തരം അസമത്വത്തെ ദീർഘകാലത്തിൽ കവച്ചുവെക്കുമെന്നാണ്. തത്ഫലമായി, ഹൃസ്വകാലത്തിലൂടെ താത്കാലികപ്രശ്നങ്ങൾ ദീർഘകാലത്തിൽ പരിഹരിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യൻ സമ്പദ്ഘടനയുടെ രണ്ടു പ്രത്യേകതകൾ മുകളിൽപ്പറഞ്ഞ വാദഗതിയെ പരിശോധിക്കേണ്ടത്...

അസിം പ്രേംജി പടിയിറങ്ങുന്നു; വിപ്രോയെ നയിക്കാൻ മകൻ

മുംബൈ:വിപ്രോയെന്ന ഐ ടികമ്പനി സ്ഥാപിക്കുകയും 53 വർഷക്കാലം അമരത്തിരുന്ന് അതിനെ ഇന്ത്യയിലെ മുൻ നിരയിലേക്കെത്തിക്കുകയും ചെയ്ത അസിം പ്രേംജി സ്ഥാനമൊഴിയുന്നു. നിലവിലെ കാലാവധി ജൂലായ് 30-ന് പൂർത്തിയാകുന്നതോടെയാണ് എക്സിക്യുട്ടീവ് ചെയർമാൻ സ്ഥാനത്തുനിന്ന് അദ്ദേഹം വിരമിക്കുന്നത്. സ്ഥാനമൊഴിയുമെങ്കിലും നോൺ എക്സിക്യുട്ടീവ് ഡയറക്ടർ, സ്ഥാപക ചെയർമാൻ പദവികളിൽ അസിം പ്രേംജി കമ്പനി ബോർഡിൽ തുടരും. അസിം പ്രേംജിയുടെ സ്ഥാനത്തേക്ക് മകൻ റിഷാദ് പ്രേംജിയായിരിക്കും സ്ഥാപനത്തെ നയിക്കാൻ...

മൂന്നാംതവണയും റിപ്പോ നിരക്ക് കുറച്ചു: വായ്പ പലിശ കുറയുമോ?

2019ൽ ഇത് മൂന്നാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നത്. നടപ്പ് സാമ്പത്തിക വർഷമാകട്ടെ രണ്ടാംതവണയും. അതുകൊണ്ടുതന്നെ ആർബിഐയുടെ നിരക്ക് കുറയ്ക്കൽ ഭവന-വാഹന വായ്പകളുടെ പലിശ കുറയ്ക്കാൻ ബാങ്കുകളെ നിർബന്ധിതരാക്കും. ഈവർഷം മൂന്നുതവണയായി നിരക്ക് കുറച്ചതോടെ റിപ്പോ നിരക്ക് മുക്കാൽ ശതമാനം കുറഞ്ഞ് 5.75ശതമാനമായി. റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനത്തിൽനിന്ന് 5.50 ശതമാനമായും കുറഞ്ഞു. 2019 ഏപ്രിലിലും ഫെബ്രുവരിയിലും നടന്ന പണവായ്പ അവലോകനത്തിൽ കാൽശതമാനം വീതം റിപ്പോ...

നെറ്റ് ബാങ്കിങ് ഇടപാടുകള്‍ക്ക് ഇനി സര്‍വീസ് ചാര്‍ജില്ല

ന്യൂഡൽഹി: എടിഎം ഇടപാടുകൾക്ക് ബാങ്കുകൾ ഈടാക്കുന്ന തുക പരിശോധിക്കാൻ സമിതിയെ ചുമതലപ്പെടുത്താൻ ആർബിഐ തീരുമാനിച്ചു. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എൻഇഎഫ്ടി, ആർടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോൾ ഈടാക്കിയിരുന്ന തുക വേണ്ടെന്നുവെയ്ക്കാനും ആർബിഐ തീരുമാനിച്ചു. നിലവിൽ നെറ്റ് ബാങ്കിങ് വഴി പണം കൈമാറുമ്പോൾ ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കിയിരുന്നു. ഈ തുകയിന്മേൽ സർവീസ് ടാക്സും ബാധകമായിരുന്നു. രണ്ടുലക്ഷത്തിൽ കൂടുതൽ തുക നെറ്റ് ബാങ്കിങ് വഴി കൈമാറുന്നതിന്...