121

Powered By Blogger

Thursday 6 June 2019

മല്യയുടെയും മോദിയുടെയും കൂട്ടത്തില്‍ പുതിയൊരാള്‍കൂടി: വിജയ് കലന്ത്രി-ബാധ്യത 3,334 കോടി

മുംബൈ: വിജയ് ഗോവർധൻദാസ് കലന്ത്രിയെ അധികമാരും ഇപ്പോൾ അറിയില്ല. നിരവ് മോദിയെയും വിജയ് മല്യയെയും പോലെ ബാങ്കിന് വൻതുക ബാധ്യത വരുത്തിയയാളാണ് ഇദ്ദേഹം. ഉന്നതങ്ങളിൽ ബന്ധങ്ങളുള്ള ഈ വ്യവസായിയെ ബാങ്ക് ഓഫ് ബറോഡ ബോധപൂർവം ബാധ്യത വരുത്തിയ ആളായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഡിഗ്ഗി പോർട്ടിന്റെ മാനേജിങ് ഡയറക്ടറും ചെയർമാനുമാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ മകൻ വിശാൽ കലന്ത്രി കമ്പനിയുടെ ഡയറക്ടർമാരിലൊരാളാണ്. ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടുന്ന 16 ബാങ്കുകളുടെ കൺസോർഷ്യത്തിന് കമ്പനി നൽകാനുള്ളത് 3,334 കോടി രൂപയാണ്. തുറമുഖത്തിന്റെ വികസനത്തിനാണ് ഇത്രയും തുക ചെലവഴിച്ചത്. ജൂൺ 2ന് ഞായറാഴ്ച മുംബൈയിലെ പത്രങ്ങളിൽ ബാങ്ക് ഓഫ് ബറോഡ ബോധപൂർവം ബാധ്യത വരുത്തിയവരുടെ പേരുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1, ഡിജി പോർട്ട് ലിമിറ്റഡ് 2, വിശാൽ വിജയ് കലന്ത്രി (ഡയറക്ടർ)3, വിജയ് ഗോവർധൻദാസ് കലന്ത്രി(ഡയറക്ടർ) എന്നിവരുടെ പേരുകളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ബോധപൂർവം ബാധ്യതവരുത്തിയ ആളായി പ്രഖ്യാപിക്കുന്നതിനുമുമ്പ് ബാങ്ക് ഇക്കാര്യം ഇവരെ അറിയിച്ചിരുന്നു. ആർബിഐയുടെ അനുമതിയോടെയാണ് ഇവരുടെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചത്.

from money rss http://bit.ly/2Xw3KMn
via IFTTT

സെന്‍സെക്‌സില്‍ 135 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 135 പോയന്റ് നഷ്ടത്തിൽ 39398ലും നിഫ്റ്റി 33 പോയന്റ് താഴ്ന്ന് 11810ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 498 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 871ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, ബാങ്ക്, ഐടി ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഊർജം, എഫ്എംസിജി, ഫാർമ ഓഹരികൾ നഷ്ടത്തിലാണ്. വേദാന്ത, ഇന്ത്യബുൾസ്ഹൗസിങ്, എസ്ബിഐ, വിപ്രോ, ഇൻഫോസിസ്, എംആന്റ്എം തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, സൺ ഫാർമ, മാരുതി സുസുകി, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2Muv1xr
via IFTTT

റിസർവ് ബാങ്കിന്റെ വായ്പനയം:സാമ്പത്തികമാന്ദ്യം പരിഹരിക്കില്ല

ഇന്ത്യൻ സമ്പദ്ഘടന രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്കും തകർച്ചയിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ജി.ഡി.പി. വളർച്ചനിരക്കിലെ ഇടിവ് കാണിക്കുന്നു. ഈ സ്ഥിതി അഭിമുഖീകരിക്കാൻ റിസർവ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചിരിക്കുന്നു. ലോക സാമ്പത്തികരംഗത്തെ മാന്ദ്യവും ഇന്ത്യൻ സാമ്പത്തികരംഗത്തുള്ള ഉത്പാദനത്തകർച്ചയും കണക്കിലെടുത്തുകൊണ്ടാണ് വായ്പനയം രൂപവത്കരിച്ചതെന്ന് റിസർവ് ബാങ്ക് പറയുന്നു. 2019-ലെ ആദ്യ പാദത്തിൽ ലോകത്തെ വികസിത, വികസ്വര രാജ്യങ്ങളിലെ ഉത്പാദനം, കച്ചവടം, കയറ്റുമതി, ഇറക്കുമതി എന്നിവയിൽ ഇടിവും വിദേശ വ്യാപാരരംഗത്ത് മാന്ദ്യവും ഉണ്ടായി. അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന വ്യാപാരയുദ്ധവും ലോക സാമ്പത്തികപ്രതിസന്ധി വർധിപ്പിച്ചു. ഈ ആഗോള സാമ്പത്തികപ്രതിസന്ധി ഇന്ത്യയെ വളരെ ദോഷകരമായി ബാധിച്ചിരിക്കുന്നു. 2019-ലെ രണ്ടാം ക്വാർട്ടറിലും ആഗോള സാമ്പത്തിക മാന്ദ്യത്തിൽ അയവുണ്ടായിട്ടില്ല. ഇന്ത്യയിലെ കയറ്റുമതിയിൽ കാര്യമായ ഇടിവും ഇറക്കുമതിയിൽ വൻ വർധനയും ഉണ്ടായിട്ടുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യമാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന നിലപാടിലാണ് റിസർവ് ബാങ്ക്. ഇതോടൊപ്പം ഇന്ത്യൻ ഉത്പാദനമേഖലകളിലെ മാന്ദ്യവും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് റിസർവ് ബാങ്ക് അഭിപ്രായപ്പെടുന്നു. പ്രശ്നം ഘടനാപരം വായ്പാപലിശ നിരക്കിൽ ചെറിയ കുറവുവരുത്തി ഭവന-വാഹന മറ്റു ഉപഭോഗവസ്തുക്കളുടെ വായ്പകൾ വർധിപ്പിച്ച് ഉത്പന്നങ്ങളുടെ ഡിമാൻഡുകൂട്ടി സാമ്പത്തികമാന്ദ്യം പരിഹരിക്കാൻ കഴിയുന്ന സ്ഥിതിയിലല്ല രാജ്യം. കാരണം, ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യവും രൂക്ഷപ്രതിസന്ധിയും ഒരു താത്കാലിക പ്രശ്നമോ ആഗോള സാമ്പത്തികമാന്ദ്യംമൂലമോ ഉണ്ടായിട്ടുള്ള പ്രശ്നമല്ല. സമ്പദ്ഘടനയുടെ ഘടനാപരമായ പ്രശ്നമാണ്. കഴിഞ്ഞ അഞ്ചുവർഷമായി കേന്ദ്രത്തിൽ മുൻ ബി.ജെ.പി. സർക്കാർ അനുവർത്തിച്ചുവരുന്ന സാമ്പത്തിക നയങ്ങൾമൂലമാണ് (നോട്ട് നിരോധനം, ജി.എസ്.ടി., കാർഷിക, വ്യവസായ, തൊഴിൽ വായ്പനയങ്ങൾ തുടങ്ങിയ). ഈ നയങ്ങൾ ഉത്പാദന, സേവന മേഖലകളിലെ മാന്ദ്യം സൃഷ്ടിക്കുകയും വൻതോതിൽ തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്തു. രാജ്യത്തെ സാമ്പത്തികനിലയെക്കുറിച്ച് പുതുതായി അധികാരത്തിലെത്തിയ ബി.ജെ.പി. സർക്കാർ പ്രസിദ്ധീകരിച്ച കണക്കുകൾ ആശങ്കാജനകമാണ്. 2018-'19 സാമ്പത്തികവർഷത്തെ അവസാന പാദത്തിലെ ജി.ഡി.പി.യുടെ വാർഷിക വളർച്ച 5.8 ശതമാനമായി കുറഞ്ഞു. ജി.ഡി.പി. വളർച്ച അഞ്ചുവർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്കാണ് (6.8%). എട്ട് പ്രധാന വ്യവസായമേഖലകൾ ഉൾപ്പെടുന്ന കോർ ഉത്പാദന രംഗത്തെ വളർച്ച 2.6 ശതമാനമായി കുറഞ്ഞു. 2017-'18 കാലത്ത് രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് (തൊഴിലില്ലായ്മ നിരക്ക് 6.1%). ഉത്പന്നം വാങ്ങാൻ ആളില്ലാതെ വ്യാപാരം ഇടിയുന്നു. സ്വകാര്യ മേഖലയിലെ നിക്ഷേപം മരവിച്ചിരിക്കുന്നു, കാർഷിക മേഖലയും രൂക്ഷമായ പ്രതിസന്ധിയിലാണ്. ചുരുക്കത്തിൽ സമ്പദ്ഘടന എല്ലാ മേഖലയിലും വലിയ പ്രതിസന്ധിയും തകർച്ചയും നേരിടുന്നു. ഈ വലിയ പ്രതിസന്ധി പരിഹരിക്കാൻ റിസർവ് ബാങ്കിന്റെ ഈ ചെറിയനടപടിക്ക് കഴിയില്ല.

from money rss http://bit.ly/2JYzB52
via IFTTT

നാം എവിടെ? സാമ്പത്തിക അസമത്വത്തിന്റെ തോത് വര്‍ധിച്ചിരിക്കുന്നു

എവിടെയാണ് നാം ഇന്ന് ? സാമ്പത്തിക അസമത്വത്തിന്റെ തോത് വളരെയേറെ വർധിച്ചിരിക്കുന്നു. ഇത് അളക്കാനുള്ള മാപിനികൾ നമ്മുടെ കൈവശം തന്നെയുണ്ട്. പക്ഷേ, അസമത്വങ്ങൾ വർധിക്കുമ്പോഴും അതിനുള്ള ന്യായമായി പറയാറുള്ളത്, ഉയർന്ന വളർച്ചനിരക്ക് ഇത്തരം അസമത്വത്തെ ദീർഘകാലത്തിൽ കവച്ചുവെക്കുമെന്നാണ്. തത്ഫലമായി, ഹൃസ്വകാലത്തിലൂടെ താത്കാലികപ്രശ്നങ്ങൾ ദീർഘകാലത്തിൽ പരിഹരിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യൻ സമ്പദ്ഘടനയുടെ രണ്ടു പ്രത്യേകതകൾ മുകളിൽപ്പറഞ്ഞ വാദഗതിയെ പരിശോധിക്കേണ്ടത് ഇന്ത്യൻ സമ്പദ്ഘടനയുടെ രണ്ടു പ്രത്യേകതകളെ മുന്നിൽവെച്ചുകൊണ്ടായിരിക്കണം. ഒന്നാമതായി, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഘടനാപരമായി പിരമിഡ് സ്വഭാവത്തിലുള്ളതാണ്. ഉത്പാദന പ്രക്രിയയുടെയും ഉത്പാദകരുടെയും ഒരു വൻനിരയാണ് സാമ്പത്തിക ഘടനയുടെ ഉപരിതലത്തെ താങ്ങിനിർത്തുന്നത്. ഉത്പന്നനിർമാണമേഖലയടക്കം നമ്മുടെ സമ്പദ്ഘടന ഇത്തരം പിരമിഡ് സ്വഭാവം കാലാകാലങ്ങളായി നിലനിർത്തുന്നു എന്നത്, ഇന്ത്യയുടെ ഒരു പ്രത്യേകത തന്നെയാണ്. ഇത്തരമൊരു ഘടനാപരമായ സവിശേഷത, ഒരേസമയം പ്രശ്നങ്ങളും സാധ്യതകളും ഉൾക്കൊള്ളുന്നു. രണ്ടാമതായി, വളർന്നുകൊണ്ടിരിക്കുന്ന ഒരു മധ്യവർഗം, ക്രമാനുഗതമായി വികസിക്കുന്ന ഇന്ത്യൻ കമ്പോളത്തിന്റെ ഒരു പ്രതിഫലനമാണ്. സ്വാഭാവികമായും ഈ രണ്ടുഘടകങ്ങളുടെ ഉൾച്ചേരലും അതിനുവേണ്ട നയപരമായ പിൻബലവും സമ്പദ്ഘടനയെ ചലിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, ഇന്ന് സംഭവിക്കുന്നത് അതല്ല. മധ്യവരുമാനക്കാരുടെ കെണി സമ്പദ്ഘടനയെ ചലിപ്പിക്കേണ്ട മുകളിൽപ്പറഞ്ഞ രണ്ടുകൂട്ടരുടെയും ചോദന ശക്തി (demand) ക്ഷയിച്ചുവരുന്ന അവസ്ഥയാണ് 2019-ലെ സാമ്പത്തിക കാലാവസ്ഥ. 'മധ്യ വരുമാനക്കാരുടെ കെണി'യെന്ന് സാമ്പത്തികശാസ്ത്രജ്ഞർ പേരുവിളിക്കുന്ന പ്രതിഭാസം, ബ്രസീലിലും മറ്റു പല ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും സമീപകാലത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഉപഭോഗവസ്തുക്കളുടെ ഉത്പാദനത്തിൽ ലോകത്താകമാനം വമ്പിച്ച കുതിച്ചുചാട്ടം കഴിഞ്ഞ അരദശകമായി നടക്കുന്നുണ്ട്. വ്യാപാരരംഗത്തെ ആഗോള ചലനങ്ങൾ ഈ ഉത്പന്നങ്ങളുടെ അന്താരാഷ്ട്രതലത്തിലുള്ള നീക്കം ലളിതമാക്കിയിട്ടുണ്ട്. പക്ഷേ, ഉത്പന്നങ്ങൾ വാങ്ങാനുള്ള ക്രയശേഷി കുറഞ്ഞുവരുമ്പോൾ, സ്വാഭാവികമായി അത് ഉത്പാദനത്തെയും തൊഴിൽ ലഭ്യതയെയും കാര്യമായി ബാധിക്കുമെന്നത് വ്യക്തമാണ്. ഇന്ത്യയിൽ ഇന്ന് സംഭവിക്കുന്നതും അതുതന്നെയാണ്. നിക്ഷേപ വർധനയാണ് അടിസ്ഥാനപരമായി സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് ഊന്നൽനൽകുന്നത്. പക്ഷേ, നിക്ഷേപ പ്രോത്സാഹനത്തെ സംബന്ധിച്ച ചർച്ചകളിൽ രണ്ടുകാര്യങ്ങളിൽ പലപ്പോഴും വേണ്ടത്ര പരിഗണന കിട്ടാറില്ല. ഒന്നാമതായി പുതുനിക്ഷേപങ്ങളുടെ ഘടന എന്താണ് ? കോർപ്പറേറ്റ് മേഖലയുടെയും വിദേശ നിക്ഷേപത്തിന്റെയും വളർച്ചയ്ക്കാണ് മിക്കപ്പോഴും മൂലധനനിക്ഷേപം എന്ന പരിഗണന ലഭിക്കുന്നത്. അതുകൊണ്ടുതന്നെ, നിക്ഷേപ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുക (ease of doing business) എന്ന ഊന്നലാണ് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ മുന്നിൽ നിർത്തുന്നത്. നിക്ഷേപങ്ങൾക്ക് പിന്നിലെ പ്രതീക്ഷകളും കണക്കുകൂട്ടലുകളും വ്യക്തികളുടേതാണ്. അങ്ങനെയെങ്കിൽ, ഈ പ്രതീക്ഷകളെ സർക്കാർ എങ്ങനെ നോക്കിക്കാണുന്നു എന്നത് പ്രധാനമാണ്. അവിടെയാണ്, ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ചെറുകിട, ഇടത്തരം സംരംഭങ്ങളെ സംബന്ധിച്ച കണക്കുകൂട്ടലുകൾ മിക്കപ്പോഴും പിഴച്ചുപോകുന്നത്. രണ്ടാമതായി, നിക്ഷേപകാലാവസ്ഥയെ സംബന്ധിച്ച ചർച്ചകളിൽ പലപ്പോഴും പ്രാധാന്യം കിട്ടാതെപോകുന്ന ഒരു ഘടകമാണ് നിലവിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസവും പ്രതീക്ഷകളും. കെയ്നീഷ്യൻ തത്ത്വം അനുസരിച്ച്, ഇത്തരം അവധാനതക്കുറവ് സമ്പദ്ഘടനയെ, പ്രത്യേകിച്ച് മാന്ദ്യകാലത്ത്, അപകടത്തിലേക്ക് തള്ളിവിടുമെന്ന് അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗം തന്നെ, ഈ ഘടനാപരമായ പ്രതിസന്ധി ചൂണ്ടിക്കാണിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. പുതിയ ഒരു ഗവൺമെന്റിന് വേണ്ടിവരുന്ന ഗൃഹപാഠവും ഇവിടെനിന്നുതന്നെ ആരംഭിക്കേണ്ടിവരും.

from money rss http://bit.ly/2MBa0Bo
via IFTTT

അസിം പ്രേംജി പടിയിറങ്ങുന്നു; വിപ്രോയെ നയിക്കാൻ മകൻ

മുംബൈ:വിപ്രോയെന്ന ഐ ടികമ്പനി സ്ഥാപിക്കുകയും 53 വർഷക്കാലം അമരത്തിരുന്ന് അതിനെ ഇന്ത്യയിലെ മുൻ നിരയിലേക്കെത്തിക്കുകയും ചെയ്ത അസിം പ്രേംജി സ്ഥാനമൊഴിയുന്നു. നിലവിലെ കാലാവധി ജൂലായ് 30-ന് പൂർത്തിയാകുന്നതോടെയാണ് എക്സിക്യുട്ടീവ് ചെയർമാൻ സ്ഥാനത്തുനിന്ന് അദ്ദേഹം വിരമിക്കുന്നത്. സ്ഥാനമൊഴിയുമെങ്കിലും നോൺ എക്സിക്യുട്ടീവ് ഡയറക്ടർ, സ്ഥാപക ചെയർമാൻ പദവികളിൽ അസിം പ്രേംജി കമ്പനി ബോർഡിൽ തുടരും. അസിം പ്രേംജിയുടെ സ്ഥാനത്തേക്ക് മകൻ റിഷാദ് പ്രേംജിയായിരിക്കും സ്ഥാപനത്തെ നയിക്കാൻ എത്തുകയെന്ന് കമ്പനി വ്യക്തമാക്കുന്നു. നിലവിൽ ചീഫ് സ്ട്രാറ്റജി ഒാഫീസറും ബോർഡംഗവുമാണ് റിഷാദ് പ്രേംജി. വിപ്രോ സി.ഇ.ഒ. ആബിദലി ഇസഡ് നീമൂച്ച്വാലയ്ക്കായിരിക്കും മാനേജിങ് ഡയറക്ടറുടെ ചുമതല. ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ചതിനു ശേഷമായിരിക്കും പുതിയ സ്ഥാനം ഏറ്റെടുക്കുക. അതേസമയം വിപ്രോ എന്റർപ്രൈസസിന്റെ ചെയർമാൻ സ്ഥാനത്ത് അസിം പ്രേംജി തുടരും. വിപ്രോയെ ഇന്നത്തെ നിലയിലേക്ക് എത്തിക്കാൻ പ്രയത്നിച്ച എല്ലാവർക്കും അസിം പ്രേംജി നന്ദി പറഞ്ഞു. പിതാവിന്റെ മരണ ശേഷം ഏറ്റെടുത്ത സസ്യ എണ്ണ ബിസിനസിൽനിന്നാണ് അസിം പ്രേംജി െഎ.ടി. രംഗത്തേക്ക് തിരിയുന്നതും വിപ്രോയ്ക്ക് ജന്മം കൊടുക്കുന്നതും. content highlights:azim premji retires

from money rss http://bit.ly/2Xw0n8b
via IFTTT

മൂന്നാംതവണയും റിപ്പോ നിരക്ക് കുറച്ചു: വായ്പ പലിശ കുറയുമോ?

2019ൽ ഇത് മൂന്നാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നത്. നടപ്പ് സാമ്പത്തിക വർഷമാകട്ടെ രണ്ടാംതവണയും. അതുകൊണ്ടുതന്നെ ആർബിഐയുടെ നിരക്ക് കുറയ്ക്കൽ ഭവന-വാഹന വായ്പകളുടെ പലിശ കുറയ്ക്കാൻ ബാങ്കുകളെ നിർബന്ധിതരാക്കും. ഈവർഷം മൂന്നുതവണയായി നിരക്ക് കുറച്ചതോടെ റിപ്പോ നിരക്ക് മുക്കാൽ ശതമാനം കുറഞ്ഞ് 5.75ശതമാനമായി. റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനത്തിൽനിന്ന് 5.50 ശതമാനമായും കുറഞ്ഞു. 2019 ഏപ്രിലിലും ഫെബ്രുവരിയിലും നടന്ന പണവായ്പ അവലോകനത്തിൽ കാൽശതമാനം വീതം റിപ്പോ നിരക്കിൽ കുറവുവരുത്തിയിരുന്നു. ഇതോടെ ഈ കലണ്ടർ വർഷം ഒരുശതമാനത്തിനടുത്ത് നിരക്കിൽ കുറവുണ്ടായി. റിപ്പോ നിരക്കിൽ കാൽ ശതമാനം കുറവ് വരുത്തിയതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ബാങ്കുകൾ കൈമാറുകയാണെങ്കിൽ പ്രതിമാസ തിരിച്ചടവ് തുകയിൽ എത്ര കുറവ് വരുമെന്ന് നോക്കാം. എസ്ബിഐയുടെ പലിശയാണ് ഉദാഹരണമായെടുത്തിരിക്കുന്നത്. ഇഎംഐ കുറയുന്നതിങ്ങന വായ്പ തുക 30,00000രൂപ കാലാവധി 20 വർഷം നിലവിലെ പലിശ 8.6% നിലവിലെ ഇഎംഐ 26,225രൂപ പുതുക്കിയ പലിശ 8.35% പുതിയ ഇഎംഐ 25,751രൂപ ഇഎംഐയിലെ കുറവ് 474 രൂപ നിക്ഷേപകർക്ക് തിരിച്ചടിയാകും വായ്പ പലിശയിൽ കുറവ് വരുന്നതോടൊപ്പം നിക്ഷേപ പലിശയും താഴും. ബാങ്ക് നിക്ഷേപങ്ങൾക്കു പുറമെ, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെയും ഇത് ബാധിക്കും. ജൂലായിൽ പലിശ പരിഷ്കരിക്കുമ്പോൾ ഇത് പ്രതിഫലിക്കാനാണ് സാധ്യത.

from money rss http://bit.ly/2KxJ6I6
via IFTTT

നെറ്റ് ബാങ്കിങ് ഇടപാടുകള്‍ക്ക് ഇനി സര്‍വീസ് ചാര്‍ജില്ല

ന്യൂഡൽഹി: എടിഎം ഇടപാടുകൾക്ക് ബാങ്കുകൾ ഈടാക്കുന്ന തുക പരിശോധിക്കാൻ സമിതിയെ ചുമതലപ്പെടുത്താൻ ആർബിഐ തീരുമാനിച്ചു. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എൻഇഎഫ്ടി, ആർടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോൾ ഈടാക്കിയിരുന്ന തുക വേണ്ടെന്നുവെയ്ക്കാനും ആർബിഐ തീരുമാനിച്ചു. നിലവിൽ നെറ്റ് ബാങ്കിങ് വഴി പണം കൈമാറുമ്പോൾ ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കിയിരുന്നു. ഈ തുകയിന്മേൽ സർവീസ് ടാക്സും ബാധകമായിരുന്നു. രണ്ടുലക്ഷത്തിൽ കൂടുതൽ തുക നെറ്റ് ബാങ്കിങ് വഴി കൈമാറുന്നതിന് ആർടിജിഎസ് സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. അതിന് താഴെയുള്ള ഇടപാടുകൾ എൻഇഫ്ടി വഴിയുമാണ് നടത്തിയിരുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച നിർദേശം ബാങ്കുകൾക്ക് കൈമാറാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം. എടിഎം ഇടപാടുകൾക്കുള്ള ചാർജുകൾ പുനഃപരിശോധിക്കാൻ ബാങ്കുകളുടെ ഭാഗത്തുനിന്ന് നിരന്തരം സമ്മർദമുണ്ടായതിനെതുടർന്നാണ് ആർബിഐ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്. രണ്ടുമാസത്തിനികം സമിതി റിപ്പോർട്ട് നൽകും.

from money rss http://bit.ly/2HYgGW3
via IFTTT