121

Powered By Blogger

Saturday 1 August 2020

നേപ്പാൾ അവകാശവാദം ഉന്നയിച്ച ഇന്ത്യൻ പ്രദേശം ലിപുലേഖിലൂടെ ചൈനീസ് സൈന്യം നീങ്ങി

നേപ്പാൾ അവകാശവാദം ഉന്നയിച്ച ഇന്ത്യൻ പ്രദേശമായ ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ് മേഖലയിലൂടെ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) നീങ്ങിയതായി റിപ്പോർട്ട്. ഒരു ബറ്റാലിയൻ സൈനികരെ പിഎൽഎ ഈ വഴി കൊണ്ടുപോയത്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാനസസരോവർ തീർത്ഥാടക റൂട്ടായ ലിപുലേഖ് മേഖലയിൽ ഇന്ത്യയുടെ റോഡ് നിർമ്മാണത്തെ എതിർത്ത നേപ്പാൾ, ഇത് തങ്ങളുടെ പ്രദേശമാണെന്നും ഇന്ത്യ 1962ലെ യുദ്ധ സമയത്ത് കയ്യടക്കിയതാണെന്നും ആരോപിച്ചിരുന്നു. 80 കിലോമീറ്റർ റോഡാണ് ഇന്ത്യ ഇവിടെ നിർമ്മിക്കുന്നത്.

ലിപുലേഖിലൂടെ സൈനികരെ കൊണ്ടുപോയതിലൂടെ ചൈന, ഇന്ത്യക്ക് വ്യക്തമായ സന്ദേശം നൽകുകയാണെന്ന് ഒരു ആർമി ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഇന്ത്യ ചൈനീസ് സൈന്യത്തിന് തുല്യമായ സൈനിക വിന്യാസം മേഖലയിൽ നടത്തിയിട്ടുണ്ട്. ചൈനീസ് സൈന്യത്തിനൊപ്പം നേപ്പാൾ സൈന്യത്തിന്റെ നീക്കങ്ങളും ആർമി നിരീക്ഷിച്ചുവരുകയാണ്. ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ മൂന്ന് ഇന്ത്യൻ പ്രദേശങ്ങളിലാണ് നേപ്പാൾ അവകാശവാദമുന്നയിച്ചത്. ഇന്ത്യക്കെതിരെ രൂക്ഷവിമർശനവുമായി നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രംഗത്തെത്തിയിരുന്നു. ഈ മൂന്ന് പ്രദേശങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിച്ച മാപ്പ് നേപ്പാൾ ഇറക്കുകയും ഇതിനായുള്ള ഭരണഘടനാ ഭേദഗതി നേപ്പാൾ പാർലമെന്റ് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇന്ത്യ-ചൈന-നേപ്പാൾ ട്രൈ ജംഗ്ഷൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശമാണിത്. ഇന്ത്യയിലേയും ചൈനയിലേയും നിയന്ത്രണരേഖയ്ക്ക് സമീപമുള്ളവർ പരസ്പരം വർഷത്തിലൊരിക്കൽ ബാർട്ടർ വ്യാപാരം നടത്തുന്ന മേഖലയാണ് ലിപുലേഖ്.

കിഴക്കൻ ലഡാക്കിൽ പരസ്പര ധാരണ പ്രകാരം സംഘർഷമേഖലകളിൽ നിന്ന് ഇരു സൈന്യങ്ങളും പിന്മാറ്റം നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണിത്. മിക്കയിടങ്ങളിലും സേനാപിന്മാറ്റം പൂർത്തിയായെന്ന് ചൈന അവകാശപ്പെട്ടിരുന്നു. ഇരു സൈന്യങ്ങളും മിക്കയിടങ്ങളിൽ നിന്നും പിന്മാറി എന്നാണ് ചൈനീസ് വിദേശകാര്യ വക്താ്വ്ന് പറഞ്ഞത്.  എന്നാൽ ഈ അവകാശവാദം തള്ളിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പരസ്പര ധാരണ പ്രകാരമുള്ള പിന്മാറ്റം പൂർത്തിയാക്കുന്നതിൽ ചൈനയിൽ നിന്ന് ആത്മാർത്ഥമായ നടപടി പ്രതീക്ഷിക്കുന്നു എന്നാണ് പറഞ്ഞത്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളിൽ ചൈനയുടെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ. ലിപുലേഖ് പാസിന് സമീപവും ഉത്തര സിക്കിം, അരുണാചൽ അതിർത്തികളിലും ചൈന സൈനികവിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോൾ പലയിടങ്ങളിൽ നിന്നും പിന്മാറിയിട്ടുണ്ടെങ്കിലും ചൈനീസ് സൈന്യം ഏത് നിമിഷവും തിരിച്ചുവരുമെന്ന വിലയിരുത്തലിൽ ജാഗ്രതയിലാണ് ഇന്ത്യൻ ആർമി. ഗാൽവാൻ താഴ് വരയിലെ പിപി 14 (പട്രോളിംഗ് പോയിന്റ്), ഹോട്ട് സ്പ്രിംഗ്സിലെ പിപി 15, 16 എന്നിവയിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറിയിട്ടുണ്ടെങ്കിലും ഗോഗ്രയിലെ പിപി 17ൽ അവർ തുടരുന്നുണ്ട്. 



* This article was originally published here

ആജിയോ ഓൺലൈൻ ട്രേഡ് ഷോ 'സംബന്ധം 2020'മായി ഓണത്തിന് കേരളത്തിലും

കൊച്ചി: അപ്രതീക്ഷിതമായി ഉടലെടുത്ത കോവിഡ് പ്രതിസന്ധി മറികടക്കുവാൻ ഇന്ത്യൻ റീട്ടെയിൽ വ്യാപാരികൾക്ക് സമാശ്വാസമായി ആജിയോ ബിസിനസ് വാർഷിക മെഗാ ട്രേഡ് ഷോയായ 'സംബന്ധം 2020' യുടെ ഡിജിറ്റൽ അവതാരവുമായി എത്തുന്നു. കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവവും വ്യാപാരസീസണുമായ ഓണത്തിന്, സംബന്ധം-നമ്മുടെ ഡിജിറ്റൽ ഉത്സവം- എന്ന പേരിലാണ് അജിയോ തങ്ങളുടെ ട്രേഡ് ഷോ അവതരിപ്പിക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരം കീർത്തി സുരേഷ്, സംബന്ധം 2020 ഉദ്ഘാടനം ചെയ്യും. ആഗസ്ത് മൂന്ന് മുതൽ അഞ്ചു വരെ കേരളത്തിലെ റീട്ടെയിൽ വ്യാപാരികൾക്ക് ഈ ഓൺലൈൻ ട്രേഡ് ഷോയിലൂടെ ഓണത്തിനായുള്ള വസ്ത്രങ്ങളും പാദരക്ഷകളും വാങ്ങാനും തുടർ വിൽപ്പനയ്ക്കായി സ്റ്റോക്ക് ചെയ്യുവാനും സാധിക്കും. കോവിഡ് മഹാമാരിയുടെ അതിപ്രസരംമൂലം റീട്ടയിൽ വ്യാപാരികൾക്ക് വിവിധ ഉൽപ്പന്നങ്ങളെക്കുറിച്ചു അന്വേഷിക്കുവാനോ അവ കണ്ടെത്തി യഥാസമയം തങ്ങളുടെ സ്റ്റോറുകളിൽ എത്തിക്കുവാനോ സാധിക്കാത്ത അവസ്ഥയാണ്. മലയാളിയുടെ ഏറ്റവും വലിയ ആഘോഷമായ ഓണം സീസൺ ഈ വരുന്ന ഓഗസ്റ്റ് 22നു തുടങ്ങാനിരിക്കവേ ഇനിയൊരു തയ്യാറെടുപ്പിനു സമയവുമില്ല എന്ന സാഹചര്യത്തിലാണ് സംബന്ധം-നമ്മുടെ ഡിജിറ്റൽഉത്സവം എന്ന ആജിയോ ട്രേഡ് ഷോ പ്രസക്തമാകുന്നത്. ഈ ഡിജിറ്റൽ പ്ലാറ്റഫോമിലൂടെ റീട്ടെയിൽ വ്യാപാരികൾക്ക് തങ്ങളുടെ ഷോപ്പിലോ സ്വഭവനത്തിലോ ഇരുന്നുകൊണ്ട് തികച്ചും സുരക്ഷിതമായി ചുരുങ്ങിയ സമയം കൊണ്ട് തങ്ങളുടെ ഓണക്കച്ചവടത്തിനു തയ്യാറെടുക്കാവുന്നതാണ്. അജിയോ ഒരുക്കുന്ന വൺ സ്റ്റോപ്പ് സൊല്യൂഷൻ (One-stop-solution) അക്ഷരാർഥത്തിൽ വ്യാപാരികൾക്ക് കോവിഡുമായി ബന്ധപ്പെട്ടുയർന്നു വന്നിരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ്. റീട്ടയിൽ വ്യാപാരികൾക്ക് പ്രത്യേകം രൂപകൽപന ചെയ്ത ഒരുലക്ഷത്തിലേറെ വരുന്ന വിവിധ സ്റ്റൈലുകളിലുള്ള അൻപത് മുന്തിയ ബ്രാൻഡ് ഉൽപ്പന്നങ്ങളിൽ നിന്നും തങ്ങൾക്കാവശ്യമുള്ളവ ഡിജിറ്റൽകാറ്റലോഗ് റെഫർ ചെയ്തു സ്വന്തം സ്റ്റോറുകളിലേക്ക് വാങ്ങാവുന്നതാണ്. ഏറ്റവും മികച്ച വിലയിൽ, യഥാസമയത്ത് തങ്ങൾ വാങ്ങുന്ന ഉൽപ്പന്നങ്ങൾ സ്റ്റോറുകളിൽ വിൽപ്പനയ്ക്കായി ലഭ്യമാകും എന്നതാണ് സംബന്ധം 2020-നമ്മുടെ ഡിജിറ്റൽ ഉത്സവം യുടെ പ്രത്യേകത. കേരളത്തിലെ നാല് ലക്ഷത്തിൽപ്പരം വരുന്ന റീട്ടെയിൽ കമ്മ്യൂണിറ്റിക്ക് കോവിഡ്-19 ഉയർത്തിയ വെല്ലുവിളി അതിജീവിച്ച് കൊണ്ട് ഓണക്കച്ചവടത്തിനു തയ്യാറെടുക്കാൻ ഗംഭീരമായ ഒരു അവസരമാണ് ആജിയോ ബിസിനസ് ട്രേഡ്ഷോയിലൂടെ കൈവരുന്നത്. റീട്ടെയിൽ വ്യാപരികൾക്ക് മാത്രമായുള്ള ഈ ഓൺലൈൻ ട്രേഡ് ഷോയിൽ ഏറ്റവും മികച്ച നാലായിരത്തിൽപരം റീട്ടെയിൽ വ്യാപാരികൾ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.കൂടാതെ റീട്ടെയിൽ വ്യാപരികൾക്ക് വിപണിയിലെ പുതു ചലനങ്ങൾ മനസിലാക്കുന്നതിനും ആവശ്യമായനിർദേശങ്ങളും സൂചനകളും ഇൻഡസ്ട്രിയിലെ വിദഗ്ധരിൽ നിന്നും ലഭിക്കുന്നതിനും സംബന്ധം 2020 സഹായിക്കും. ലോജിസ്റ്റിക്സ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുതുതായി ഓൺലൈൻ ബൈയിംഗ് ചാനലുകൾ കണ്ടെത്തുന്നതിനുമപ്പുറം വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിലുള്ള ഒരു ഡിജിറ്റൽ റിലേഷൻഷിപ്പ് യാഥാർഥ്യമാക്കാൻ സഹായിക്കുന്നു എന്നതാണു സംബന്ധം 2020വിന്റെ മേന്മ. സംബന്ധം 2020ൽ പങ്കെടുക്കുന്നതിനായി റീട്ടെയിൽ വ്യാപാരികൾക്ക് https://bit.ly/3k09GJ8 എന്ന വെബ് ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് ആകർഷകങ്ങളായ ഓഫറുകളും സീറോ അഡ്വാൻസ് പേയ്മെന്റ് ( ZERO ADVANCE PAYMENT ) തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ആജിയോ ഇവന്റ് ഫേസ്ബുക്ക് ലിങ്ക് : https://bit.ly/3fk7Vmg ആജിയോ ബിസിനസ് ഫേസ്ബുക്ക് ലിങ്ക്: https://bit.ly/3hTCdy4

from money rss https://bit.ly/3k7WEth
via IFTTT

ലക്ഷ്യം 11 ലക്ഷം കോടിയുടെ ഉതപാദനം: വിദേശ മൊബൈല്‍ കമ്പനികളും സര്‍ക്കാരിനെ സമീപിച്ചു

ഐ ഫോൺ നിർമാണത്തിനായി ആപ്പിളുമായി കാരാറിലേർപ്പെട്ട കമ്പനികളും സാംസങ്, ലാവ, ഡിക്സോൺ തുടങ്ങിയവയും കേന്ദ്ര സർക്കാരിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ട ആനുകൂല്യ(പിഎൽഐ)ത്തിനായി ശ്രമം തുടങ്ങി. ഇലക്ട്രോണിക് ഉത്പന്ന നിർമാണമേഖലയിലെ ഉണർവിനായി സർക്കാർ അവതരിപ്പിച്ച പദ്ധതിയുടെ ഭാഗമായാണ് വൻകിട കമ്പനികൾ ആനുകൂല്യത്തിനായി ഇലക്ട്രോണിക്, ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയങ്ങളെ സമീപിച്ചത്. 50,000 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് പദ്ധതി പ്രകാരം അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കമ്പനികൾക്ക് നൽകുക. ഏപ്രിലിലാണ് പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്. അഞ്ചുവർഷത്തിനുള്ളിൽ 11 ലക്ഷം കോടി മൂല്യമുള്ള മൊബൽ ഡിവൈസുകളും ഘടകഭാഗങ്ങളും നിർമിക്കാനാണ് ഈ കമ്പനികൾ ലക്ഷ്യമിട്ടിട്ടുള്ളത്. 12 ലക്ഷം തൊഴിലവസരങ്ങളാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. മൂന്നു ലക്ഷം പേർക്ക് നേരിട്ടം ഒമ്പതു ലക്ഷം പേർക്ക് പരോക്ഷമായുമാണ് തൊഴിലവസരമുള്ളത്. സാംസങ്, ഫോക്സ്കോൺ, ഹോൻഹായ്, റൈസിങ് സ്റ്റാർ, വിസ്ട്രോൺ, പെഗട്രോൺ തുടങ്ങിയ വിദേശ സ്ഥാപനങ്ങളാണ് രംഗത്തുള്ളത്. ഇന്ത്യൻ കമ്പനികളായ ലാവ, ഡിക്സോൺ ടെക്നോളജീസ്, മൈക്രോമാക്സ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാകാൻ ശ്രമംനടത്തുന്നുണ്ട്. ഒമ്പതുലക്ഷം കോടി രൂപ മൂല്യമുള്ള മൊബൈൽ ഫോണുകളാണ് അഞ്ചുവർഷത്തിനുള്ളിൽ കമ്പനികൾ നിർമിക്കുക. 15,000രൂപയ്ക്കുംമുകലിലുള്ളവയായിരിക്കും ഈവിഭാത്തിൽ. 15,000 രൂപയ്ക്കുതാഴെയുള്ള മൊബൈൽ ഫോണുകളുമുണ്ടാകും. ഇവയുടെ മൊത്തം മൂല്യം രണ്ടു ലക്ഷം കോടി രൂപയുടേതാകുമെന്നാണ് കമ്പനികൾ നൽകിയ വിശദാംശങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഇതിൽ ഫോക്സ്കോൺ, വിസ്ട്രോൺ, പെഗട്രോൺ എന്നിവ ആപ്പിളിനുവേണ്ടി ഐ ഫോൺ നിർമിക്കാൻ കരാറേറ്റെടുത്തിട്ടുള്ള കമ്പനികളാണ്. തായ് വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പെഗാട്രോൺ ഇതാദ്യമായാണ് ഇന്ത്യയിൽ നിക്ഷേപംനടത്തുന്നത്. ആഗോള തലത്തിൽ മൊബൈൽ ഫോൺ വില്പന വരുമാനത്തിൽ 60ശതമാനത്തോളം വിഹിതമുള്ള കമ്പനികളാണ് ഐഫോണും സാംസങും.

from money rss https://bit.ly/33hdKPk
via IFTTT