121

Powered By Blogger

Sunday 6 December 2020

ഈ ഓഹരിയില്‍ ആറുമാസംമുമ്പ് ഒരുലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ 9.12 ലക്ഷമാകുമായിരുന്നു

മൈക്രോ ക്യാപ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അഞ്ജനി ഫുഡ്സിന്റെ ഓഹരി. ആറുമാസത്തിനിടെ കമ്പനിയുടെ ഓഹരി നൽകിയ നേട്ടം 812ശതമാനമാണ്. ജൂൺ ഒന്നിന് 10.74 നിലാവരത്തിലായിരുന്ന ഓഹരിയുടെ വില ഡിസംബർ ഏഴിന് 98 നിലവാരത്തിലേയ്ക്കാണ് ഉയർന്നത്. ഈ കാലയളവിൽ സെൻസെക്സ് ഉയർന്നത് ശരാശരി 35ശതമാനമാണ്. ഒരു ലക്ഷം രൂപ ആറുമാസംമുമ്പ് അഞ്ജനി ഫുഡ്സിൽ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 9.12 ലക്ഷമാകുമായിരുന്നു. എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് കമ്പനിയുടെ ഓഹരി വിലയെത്തയിരിക്കുന്നത്. 96.10 നിലാവരത്തിലായിരുന്നു കഴിഞ്ഞ വ്യാപാരദിനത്തിൽ ബിഎസ്ഇയിൽ ഓഹരി ക്ലോസ് ചെയ്തത്. കോവിഡ് വ്യാപനത്തിനുശേഷം മികച്ച തിരിച്ചുവരവുനടത്തിയതാണ് അഞ്ജനി ഫുഡ്സിന്റെ ഓഹരി വിലയിൽ കുതിപ്പുണ്ടാകാനിടയാക്കിയത്. മുൻപാദത്തെ അപേക്ഷിച്ച് 20.53ശതമാനംവിറ്റുവരവാണ് കമ്പനി നേടിയത്. 6.04 കോടിയിൽനിന്ന് 7.28 കോടിയായി വരുമാനംകൂടി. അതേസമയം അറ്റാദായത്തിൽ നേരിയ കുറവുണ്ടായി. ആദ്യപാദത്തിൽ 0.41 കോടിയായിരുന്നു ലാഭമെങ്കിൽ രണ്ടാം പാദത്തിൽ ഇത് 0.38 കോടിയായി കുറഞ്ഞു. ധനകാര്യ സ്ഥാപനങ്ങളോ മ്യൂച്വൽ ഫണ്ടുകളോ അഞ്ജനി ഫുഡ്സിൽ നിക്ഷേപിച്ചിട്ടില്ല. 75ശതമാനം ഓഹരികളും പ്രൊമോട്ടർമാരുടെ കൈവശമാണ്. റീട്ടെയിൽ നിക്ഷേപകരുടെ കൈവശം 25ശതമാനവും. മുന്നറിയിപ്പ്: മൈക്രോ ക്യാപ് വിഭാഗത്തിലുള്ള ഓഹരികളിലെ നിക്ഷേപം അതീവ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. അഞ്ജനി ഫുഡ്സിന്റെ ഓഹരി നിക്ഷേപത്തിനായി ശുപാർശചെയ്യുന്നില്ല. സ്വന്തം റിസ്കിൽവേണം നിക്ഷേപിക്കാൻ. ഓഹരി വിപണിയിലെ സാധ്യതകൾ ചൂണ്ടിക്കാണിക്കാൻമാത്രമാണ് ഈ വിശകലനം.

from money rss https://bit.ly/33S5FzQ
via IFTTT

ഐപിഒയിലൂടെ 1000 കോടി ഡോളര്‍ സമാഹരിക്കാന്‍ ഫ്‌ളിപ്കാര്‍ട്ട്

ആഗോള റീട്ടെയിൽ ഭീമനായ വാൾമാർട്ടിന്റെ സ്വന്തമായ ഫ്ളിപ്കാർട്ട് ഐപിഒയുമായി വരുന്നു. 2021ന്റെ തുടക്കത്തിൽ യുഎസ് വിപണിയിലാകും കമ്പനി ലിസ്റ്റ് ചെയ്യുക. 25ശതമാനം ഓഹരി വിറ്റ് 1000 കോടി ഡോളർ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വില്പനയുടെ പ്രാഥമിക നടപടികൾക്കായി ഗോൾഡ്മാൻ സാച്സിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. നിലവിൽ ഫ്ളിപ്കാർട്ടിലെ 82.3ശതമാനം ഓഹരികളും വാൾമാർട്ടിന്റെ കൈവശമാണുള്ളത്. ടെൻസെന്റ്(5.21%), ടൈഗർ ഗ്ലോബൽ(4.72%), ബിന്നി ബെൻസാൽ(3.15%), ക്യുഐഎ(1.45%)എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തമുള്ളത്. 2019 സാമ്പത്തിക വർഷത്തിലെ 30,931 കോടി രൂപയിൽനിന്ന് 2020 വർഷത്തിൽ കമ്പനിയുടെ വരുമാനം 34,610 കോടി രൂപയായി ഉയർന്നു. 12 ശതമാനമാണ് വളർച്ച. അറ്റനഷ്ടമാകട്ടെ 3,836 കോടി രൂപയിൽനിന്ന് 3,150 കോടി രൂപയായി കുറയ്ക്കാനും കമ്പനിക്കായി. Walmart readies for $10 bn Flipkart IPO

from money rss https://bit.ly/3lNsFpN
via IFTTT

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 36 പോയന്റ് ഉയർന്ന് 45,115ലും നിഫ്റ്റി 10 പോയന്റ് നേട്ടത്തിൽ 13,268ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1180 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 377 ഓഹരികൾ നഷ്ടത്തിലുമാണ്. 86 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകൾക്ക് കരുത്തായത്. ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, എൻടിപിസി, ഇൻഫോസിസ്, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്സിഎൽ ടെക്, നെസ് ലെ, എച്ച്ഡിഎഫ്സി, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2JGAEYW
via IFTTT

ഇരുമ്പുരുക്ക് സാമഗ്രികളുടെ വില കുതിച്ചുയരുന്നു: കിലോയ്ക്ക് കൂടിയത് 10 രൂപയിലേറെ

കൊച്ചി: ഇരുമ്പുരുക്ക് സാമഗ്രികളുടെ വില കുതിച്ചുയരുകയാണ്. നവംബറിൽ തുടങ്ങിയ വില ക്കയറ്റം ഡിസംബറിലും കുതിച്ചുയർന്നു കഴിഞ്ഞു. നിലവിൽ ഇരുമ്പുരുക്ക് സാമഗ്രികളുടെ വിലയിൽ കിലോയ്ക്ക് 10 മുതൽ 14 രൂപ വരെയാണ് വർധനയുണ്ടായിരിക്കുന്നത്. കോവിഡിനെ തുടർന്ന് പ്രവർത്തിക്കാതിരുന്ന ഇരുമ്പുരുക്ക് സാമഗ്രികൾ വിൽക്കുന്ന കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾക്ക് വില കൂട്ടി കിട്ടുന്നതിനായി ഉത്പാദനം കുറച്ചതാണ് വില കൂടാൻ കാരണമെന്നാണ് വ്യാപാരികളുടെ ആരോപണം. ചില സമയങ്ങളിൽ വില കൂടാറുണ്ട്. എന്നാൽ, ഇത്ര വലിയ മാർജിനിൽ വില കൂടുന്നത് ആദ്യമായാണെന്നും വ്യാപാരികൾ പറയുന്നു. ഒരു മാസം മുൻപേ അഡ്വാൻസ് തുക വാങ്ങി ഉപയോക്താക്കളുമായി കരാറിലേർപ്പെടുന്ന വ്യാപാരികൾക്ക് ഇതുമൂലം വലിയ നഷ്ടമാണ് സഹിക്കേണ്ടി വരുന്നത്. നിർമാണ മേഖലയെ ആകെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഇവർ പറയുന്നു. നവംബർ വരെ ഏഴു മുതൽ 10 രൂപ വരെയാണ് വില വർധിച്ചിരുന്നത്. എന്നാൽ, ഡിസംബർ ആദ്യവാരം മൂന്നു മുതൽ നാലു രൂപ വരെ വീണ്ടും വില വർധിക്കുകയായിരുന്നു. ടി.എം.ടി. ബാറുകൾക്കും എം.എസ്. ആംഗിളുകൾക്കും കിലോയ്ക്ക് 10 മുതൽ 13 രൂപ വരെയാണ് വില കൂടിയിട്ടുള്ളത്. പ്ലേറ്റുകൾ, ഷീറ്റുകൾ ജി.പി./എം.എസ്. പൈപ്പുകൾ എന്നിവയ്ക്ക് 11 മുതൽ 14 രൂപ വരെയും വില കൂടി. അലുമിനിയം ഷീറ്റിന് 30 രൂപ മുതൽ 40 രൂപ വരെയും വില വർധനയുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഇത്തരത്തിൽ ഒരു വില വർധനയില്ലാതിരിക്കേ ആഭ്യന്തര വിപണിയിൽ മാത്രമാണ് ഇത്തരത്തിൽ വില ഉയർന്നു വരുന്നത്. ഒഡിഷയിൽ ഇരുമ്പയിര് ഖനനം ചെയ്യുന്നയിടങ്ങളുടെ ചുമതല ചില സ്റ്റീൽ കമ്പനികൾ ലേലം വഴി സ്വന്തമാക്കിയിട്ടുണ്ട്. ഇവർ ഇരുമ്പയിര് ഖനനം ചെയ്യുന്നത് കുറയ്ക്കുകയാണെന്ന് കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. കോവിഡ് സമയത്ത് വലിയ സ്റ്റീൽ കമ്പനികളുടെ ഉത്പാദനത്തിൽ ഇടിവുണ്ടായതിനെ തുടർന്ന് ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. ഈ നഷ്ടം നികത്താനായി ഇത്തരം കമ്പനികൾ നടത്തുന്ന ശ്രമമാണ് വൻ വിലക്കയറ്റത്തിന് കാരണമെന്നും ഇവർ പറയുന്നു.

from money rss https://bit.ly/39TWTW9
via IFTTT