121

Powered By Blogger

Friday 16 January 2015

രാജ്യത്തെ ലഹരി വിമുക്‌തമാക്കേണ്ടത്‌ യുവാക്കളുടെ കടമ; മന്ത്രി അലി











Story Dated: Saturday, January 17, 2015 03:23


mangalam malayalam online newspaper

മലപ്പുറം: കൂടുതല്‍ യുവാക്കളുളള രാജ്യങ്ങളിലൊന്നാണ്‌ ഭാരതമെന്നും രാജ്യത്തെ ലഹരിവിമുക്‌തമാക്കേണ്ടത്‌ യുവാക്കളുടെ കടമയാണെന്നും ന്യൂനപക്ഷക്ഷേമ-നഗരകാര്യ വകുപ്പ്‌ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. നാടിനു വീടിനും നന്മക്കായി ലഹരിമുക്‌ത ഐശ്വര്യകേരളം എന്ന സന്ദേശവുമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക്‌ റിലേഷന്‍സ്‌ വകുപ്പ്‌ സംസ്‌ഥാനതലത്തില്‍ നടപ്പാക്കുന്ന സഞ്ചരിക്കുന്ന ബോധവല്‍ക്കരണ കലാജാഥ ജില്ലയിലെത്തിയപ്പോള്‍ മലപ്പുറം ഗവ.കോളേജില്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ വാഹനാപകടങ്ങളില്‍ 40 ശതമാനവും ലഹരി ഉപയോഗം മൂലമാണെന്നും യുവത്വത്തെ കാര്‍ന്നു തിന്നുന്ന ഒന്നാണ്‌ ലഹരിയെന്നും മന്ത്രി ഓര്‍മിപ്പിച്ചു. പി. ഉബൈദുളള എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹറ മമ്പാട്‌ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള തണല്‍ക്കൂട്ട്‌ മദ്യ വിരുദ്ധ പദ്ധതിയുമായി സഹകരിച്ച്‌ നടത്തിയ പരിപാടിയില്‍ 10 പേരടങ്ങുന്ന കലാജാഥാ സംഘമാണ്‌ ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌. കാസര്‍ഗോഡ്‌ നിന്നുള്ള നിലം ട്രൂപ്പിലുള്ള ആറ്‌ പേരുടെ നേതൃത്വത്തില്‍ 15 മിനുട്ട്‌ നീളുന്ന നാടന്‍പാട്ട്‌ അവതരണവും 20 മിനുട്ടുളള തെരുവ്‌ നാടകവും നടന്നു. തിരുവനന്തപുരം ജെംസ്‌ ഓഫ്‌ മാജിക്‌ ട്രൂപ്പിലെ ഇന്ദ്ര അജിത്ത്‌് അരമണിക്കൂര്‍ ദൈര്‍ഘ്യം ജാലവിദ്യ അവതരിപ്പിച്ചതും ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സക്കീന പുല്‍പ്പാടന്‍, തണല്‍കൂട്ട്‌ മദ്യവിരുദ്ധ സമിതി കോഡിനേറ്റര്‍ ഉമ്മര്‍ അറക്കല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌ അസിസ്‌റ്റന്റ്‌ എഡിറ്റര്‍ പ്രിയ കെ. ഉണ്ണികൃഷ്‌ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മലപ്പുറം ഗവ.കോളെജിന്‌ പുറമെ ഉച്ചയ്‌ക്ക് രണ്ടിന്‌ വാറങ്കോട്‌ ഇസ്ലാഹിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വൈകിട്ട്‌ നാലിന്‌ പെരിന്തല്‍മണ്ണ ടൗണ്‍ മുനിസിപ്പല്‍ ഷോപ്പിങ്‌ കോംപ്ലക്‌സിലും ലഹരി വിരുദ്ധ സന്ദേശവുമായി കലാജാഥ സംഘം സന്ദര്‍ശനം നടത്തി.










from kerala news edited

via IFTTT

മതേതരത്വത്തില്‍ വിശ്വസിക്കാത്തവര്‍ മതത്തിന്റെ പക്ഷം ചേരല്‍ ഭാരതത്തിന്‌ ഭീഷണി: കെ. ശങ്കരനാരായണന്‍











Story Dated: Saturday, January 17, 2015 03:23


പെരിന്തല്‍മണ്ണ: മതേതരത്വത്തില്‍ വിശ്വസിക്കാത്ത രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ മതത്തിന്റെ പക്ഷം ചേരല്‍ ഭാരതത്തിന്‌ ഭീഷണിയാകുമെന്ന്‌ മഹാരാഷ്‌ട്ര മുന്‍ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍. ജാമിഅ നൂരിയ്യ 52ാം വാര്‍ഷിക 50ാം സനദ്‌ ദാന സമ്മേളനത്തിലെ ദേശീയം സെഷന്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതമാണ്‌ മനുഷ്യന്റെ ജീവിതം, മതമില്ലാത്തത്‌ മനുഷ്യനില്ലാത്തത്‌ പോലെയാണ്‌, മതത്തെ ബഹുമാനിച്ചാദരിച്ച്‌ ഇതര മതസ്‌ഥര്‍ക്ക്‌ പ്രശ്‌നമില്ലാത്ത വിധം ജീവിതം ചിട്ടപ്പെടുത്തണം, മതങ്ങളും മതങ്ങളും തമ്മിലല്ല പ്രശ്‌നം, മനുഷ്യരും മനുഷ്യരും തമ്മിലാണ്‌ പ്രശ്‌നം. മനുഷ്യമനസ്സുകള്‍ പരസ്‌പരം യോജിച്ചാല്‍ ഏവര്‍ക്കും ഭാരതത്തില്‍ മതസൗഹാര്‍ദത്തോടെ ജീവിക്കാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂമന്ത്രി ഡോ.എം.കെ മുനീര്‍ മുഖ്യാതിഥിയായി. ഇന്ത്യയുടെ സാസ്‌കാരികത ഹൈന്ദവതയാണെന്ന്‌ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ ശക്‌തികള്‍ സ്വാതന്ത്ര്യത്തിന്‌ മുമ്പും ശേഷവും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. മതകീയ സ്‌പര്‍ധയുണ്ടാക്കുകയാണ്‌ അവരുടെ ലക്ഷ്യം. വര്‍ഗീയതയുടെ വിഷവിത്തുകള്‍ പിഞ്ചുമനസ്സുകളില്‍ കുത്തിവെക്കുന്നതിനായി വിദ്യാഭ്യാസ കരിക്കുലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിത്തീര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വ ഇന്ത്യയുടെ വര്‍ത്തമാനം എന്ന വിഷയത്തില്‍ സി. പി സെയ്‌തലവി, കെ.ഇ ഇസ്‌മായില്‍, മുഹമ്മദ്‌ അനീസ്‌, ഡോ. സുബൈര്‍ ഹുദവി സംസാരിച്ചു. എം.ഇ.എ എഞ്ചിനീയറിംഗ്‌ കോളേജില്‍ നടന്ന സാംസ്‌കാരിക സമ്മേളനം റശീദലി ശിഹാബ്‌ തങ്ങള്‍ ഉദാഘാടനം ചെയ്‌തു കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍, ഹാജി കെ. മമ്മദ്‌ ഫൈസി, പ്ര?ഫ മുബാറക്‌, എസ്‌. വി മുഹമ്മദലി ഇ. അബ്‌ദുല്‍ അസീസ്‌ സംസാരിച്ചു

ഫിഖ്‌ഹ് കോണ്‍ഫ്രന്‍സ്‌ സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ്‌ ഹംസ ബാഫഖി തങ്ങള്‍, ചെമ്പുലങ്ങാട്‌ മുഹമ്മദ്‌ മുസ്ലിയാര്‍, നെല്ലായ കുഞ്ഞുമുഹമ്മദ്‌ മുസ്ലിയാര്‍ സംസാരിച്ചു. ഇ. ഹംസ ഫൈസി, അലവി ഫൈസി കൊളപ്പറമ്പ്‌ വിഷയം അവതരിപ്പിച്ചു. എ.ടി അബ്‌ദുല്ല മുസ്ലിയാര്‍ സമാപന പ്രസംഗം നടത്തി.










from kerala news edited

via IFTTT

പോളിയോ നിര്‍മാര്‍ജന യജ്‌ഞത്തില്‍ പങ്കാളികളാവുക: പാണക്കാട്‌ ഹൈദരലി തങ്ങള്‍











Story Dated: Saturday, January 17, 2015 03:23


മലപ്പുറം: രാജ്യത്ത്‌ നിന്ന്‌ പോളിയോ നിര്‍മാര്‍ജനം ചെയ്ുയന്നതിനുള്ള കൂട്ടായ യജ്‌ഞത്തില്‍ പങ്കാളികളാവാന്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ ആഹ്വാനം ചെയ്‌തു. പത്ത്‌ വര്‍ഷത്തോളമായി സര്‍ക്കാര്‍ നടത്തി വരുന്ന പള്‍സ്‌ പോളിയോ ഇമ്യൂണൈസേഷന്‍ പദ്ധതിയുടെ ഫലമായി 2009 നു ശേഷം ഇന്ത്യയില്‍ പോളിയോ ബാധ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ലെന്നത്‌ സന്തോഷകരമാണ്‌. ഓരോ പൗരനും ഈ യജ്‌ഞത്തില്‍ പങ്കാളിയാവുമ്പോള്‍ മാത്രമാണ്‌ ഭാവിയിലും ഇത്‌ പൂര്‍ണ ഫലപ്രാപ്‌തിയിലെത്തിക്കാന്‍ കഴിയുകയുള്ളൂവെന്ന്‌ തങ്ങള്‍ പറഞ്ഞു.

രോഗങ്ങള്‍ വരാതെ പ്രതിരോധിക്കുകയാണ്‌ ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുന്നതിനുള്ള യഥാര്‍ഥ വഴി. പ്രസവം മുതല്‍ തന്നെ കുഞ്ഞുങ്ങളുടെ ആരോഗ്യ പരിചരണത്തില്‍ ശ്രദ്ധ ചെലുത്തേണ്ടത്‌ ആവശ്യമാണ്‌. മാതാക്കളാണ്‌ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്‌. പോളിയോ നിര്‍മാര്‍ജനം ചെയ്യുന്നതിന്‌ അഞ്ച്‌ വയസില്‍ താഴെയുള്ള മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും വര്‍ഷത്തില്‍ രണ്ട്‌ തവണ പോളിയോ തുള്ളിമരുന്ന്‌ നല്‍കണമെന്നാണ്‌ ഗവേഷണ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്‌. ഈ അടിസ്‌ഥാനത്തിലാണ്‌ സംസ്‌ഥാന ആരോഗ്യ വകുപ്പും ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പോളിയോ നിര്‍മാര്‍ജന പദ്ധതി നടപ്പാക്കുന്നത്‌. ഈ വര്‍ഷം ജനുവരി 18, ഫെബ്രുവരി 22 തീയതികളിലാണ്‌ തുള്ളിമരുന്ന്‌ വിതരണം. സ്വന്തം കുഞ്ഞുങ്ങളുടെ ആരോഗ്യ പരിചരണത്തില്‍ ശ്രദ്ധാലുക്കളായ എല്ലാവരും യജ്‌ഞത്തില്‍ പങ്കാളികളായി അഞ്ച്‌ വയസില്‍ താഴെയുള്ള ഒരു കുട്ടി പോലും ഒഴിവാകാതെ പോളിയോ തുള്ളി മരുന്ന്‌ ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പു വരുത്തണമെന്ന്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു.










from kerala news edited

via IFTTT

മാര്‍ത്തോമ്മ മെത്രാപ്പൊലീത്തക്ക് സ്വീകരണം








മാര്‍ത്തോമ്മ മെത്രാപ്പൊലീത്തക്ക് സ്വീകരണം


Posted on: 16 Jan 2015







ഫോര്‍ട്ട്‌വര്‍ത്ത്: ഹ്രസ്വസന്ദര്‍ശനത്തിനായി ഡാലസ് ഫോര്‍ട്ട് വര്‍ത്ത് വിമാനത്താവളത്തില്‍ എത്തിചേര്‍ന്ന ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്തക്ക് സ്വീകരണം നല്‍കി.

ഡാലസ് സെന്റ് പോള്‍സ് ഇടവകവികാരി ഫാ.ഒ.സി.കുര്യന്‍, ഫാ.സജി തോമസ്, ഫാ. സാം മാത്യു, ഫാ.ജോര്‍ജ് ജേക്കബ്, ജെയിംസ് മേപ്പുറത്ത്, ലീലാമ്മ ജെയിംസ്, എലിസബത്ത് കൊച്ചമ്മ, ഷാജി രാമപുരം എന്നിവര്‍ സ്വീകരിക്കാനായി എത്തിയിരുന്നു.





വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍












from kerala news edited

via IFTTT

കെട്ടിടത്തിന്‌ മുകളില്‍ നിന്നും താഴേയ്‌ക്ക് എറിഞ്ഞു ; സ്വവര്‍ഗ്ഗരതിക്കാര്‍ക്ക്‌ ഐഎസിന്റെ കടുത്ത ശിക്ഷ









Story Dated: Saturday, January 17, 2015 12:22



mangalam malayalam online newspaper

ബാഗ്‌ദാദ്‌: കടുത്ത ഇസ്‌ളാമിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ രീതിയിലുള്ള പ്രാകൃത ശിക്ഷകള്‍ നടപ്പാക്കുന്നതിന്റെ വീഡിയോ ഐഎസ്‌ തീവ്രവാദികള്‍ പുറത്തുവിട്ടു. ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്‌ എന്ന നിലയില്‍ പുറത്ത്‌ വന്നിട്ടുള്ള വീഡിയോയില്‍ കുറ്റവാളികളെ കുരിശിലേറ്റുന്നതിന്റെയും കെട്ടിടത്തിന്റെ മുകളില്‍ നിന്നും വലിച്ചെറിയുന്നതിന്റെയും കല്ലെറിഞ്ഞു കൊല്ലുന്നതിന്റെയും അടക്കം ഭയപ്പെടുത്തുന്ന അനേകം ദൃശ്യങ്ങളാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌.


മിക്കതും ഗ്രാഫിക്‌സ് ചിത്രങ്ങളായിട്ടാണ്‌ വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നതെങ്കിലും സ്വവര്‍ഗ്ഗരതിക്കാരെന്ന്‌ ആരോപണമുന്നയിച്ച്‌ രണ്ടു യുവാക്കളെ കൂറ്റന്‍ ബില്‍ഡിംഗിന്റെ മുകളില്‍ നിന്നും വലിച്ചെറിയുന്നതാണ്‌ ഏറ്റവും ഞെട്ടിക്കുന്നത്‌. ശരിയത്ത്‌ നിയമം അടിച്ചേല്‍പ്പിച്ച്‌ ശിക്ഷ നടപ്പാക്കുമ്പോള്‍ കെട്ടിടത്തിന്‌ താഴെ അനേകം പേര്‍ നോക്കി നില്‍ക്കുന്നത്‌ കാണാം. ആര്‍ത്തു വിളിക്കുന്ന ജനങ്ങള്‍ക്ക്‌ മുന്നിലേക്ക്‌ രണ്ടു യുവാക്കളെ കണ്ണു മൂടി ക്രൂശില്‍ കെട്ടിയ നിലയില്‍ കൊണ്ടുവരുന്നതാണ്‌ മറ്റൊരു ചിത്രത്തിലുള്ളത്‌. വേറൊന്ന്‌ യുവാവിനെ വെടിവെച്ചു കൊല്ലുന്നതാണ്‌. ഇനിയുമൊരെണ്ണം ബൂര്‍ഖ ധരിച്ച സ്‌ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്നതാണ്‌.


സ്വവര്‍ഗ്ഗരതിക്കാരനെന്ന്‌ ആരോപിച്ച്‌ ഒരു യുവാവിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്‌ക്ക് എറിഞ്ഞ ശേഷം കല്ലെറിഞ്ഞു കൊല്ലുന്നതിന്റെ ദൃശ്യം കഴിഞ്ഞ നവംബറിലും ഐഎസ്‌ പുറത്തു വിട്ടിരുന്നു. ഇയാള്‍ താഴെ കിടക്കുന്നതും പ്രദര്‍ശിപ്പിച്ചിരുന്നു. വടക്കന്‍ ഇറാക്കില്‍ നിന്നും എടുത്തതാകാം ഈ ചിത്രമെന്നാണ്‌ വിലയിരുത്തല്‍. ഇതിനിടയില്‍ ഐഎസിന്റെ ക്രൂരമായ നിയമത്തിന്‌ കീഴിലായിട്ടുള്ള സിറിയയിലേക്കും ഇറാഖിലേക്കും പ്രത്യേക പരിശീലനം നേടിയ സൈനികവൃന്തത്തെ അയയ്‌ക്കാനൊരുങ്ങുകയാണ്‌ അമേരിക്ക.


ഐഎസിനെതിരേ പോരാടുന്ന സിറയന്‍ സേനയെ സഹായിക്കുക എന്ന ദൗത്യവുമായിട്ടാണ്‌ ഇവര്‍ എത്തുന്നത്‌. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഫോഴ്‌സ് ഉള്‍പ്പെടെ 400 സൈനികരെയാണ്‌ അമേരിക്ക മദ്ധ്യേഷ്യയിലേക്ക്‌ പോകുന്നത്‌.










from kerala news edited

via IFTTT

സിഗ്നല്‍ തകരാര്‍: കൊല്ലം- തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് വൈകുന്നു









Story Dated: Saturday, January 17, 2015 11:53



കൊല്ലം: തിരുവനന്തപുരം -കൊല്ലം റൂട്ടില്‍ സിഗ്നല്‍ തകരാര്‍. ഇതേതുടര്‍ന്ന് കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. എന്നാല്‍ തിരുവനന്തപുരത്തേക്കുള്ള സര്‍വീസുകള്‍ക്ക് തടസ്സമില്ല.










from kerala news edited

via IFTTT

ചാര്‍ളി ഹെബ്‌ഡോയ്‌ക്കെതിരേ പ്രതിഷേധം ശക്‌തം; നാലുപേര്‍ മരിച്ചു









Story Dated: Saturday, January 17, 2015 11:53



mangalam malayalam online newspaper

പാരീസ്‌: മുഹമ്മദ്‌ നബിയെ ചിത്രീകരിച്ച്‌ വിവാദം വിലയ്‌ക്ക് വാങ്ങിയ ഫ്രഞ്ച്‌ ആക്ഷേപ ഹാസ്യ മാധ്യമം ചാര്‍ളി ഹെബ്‌ഡോയ്‌ക്കെതിരേ പ്രതിഷേധം കൊടുമ്പിരി കൊള്ളുന്നു. ശക്‌തമായ പ്രതിഷേധത്തിനിടയില്‍ നാലു പേര്‍ മരണമടഞ്ഞതായിട്ടാണ്‌ റിപ്പോര്‍ട്ട്‌. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറിലാണ്‌ നാലുപേര്‍ മരിച്ചത്‌.


തീവ്രവാദി ആക്രമണത്തിന്‌ പിന്നാലെ പുറത്ത്‌ വന്ന പുതിയ പതിപ്പിലും ഫ്രഞ്ച്‌ മാധ്യമം ഉപയോഗിച്ചത്‌ പ്രവാചകന്റെ കാര്‍ട്ടൂണ്‍ തന്നെയായിരുന്നു. ഇതിനെതിരേയാണ്‌ പ്രതിഷേധം ആളിക്കത്തുന്നത്‌. നൈജറിലെ പല പള്ളികളും ഫ്രഞ്ച്‌ സെന്ററുകളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. നൈജറിലെ സിന്ദര്‍ നഗരത്തില്‍ മൂന്ന്‌ നാട്ടുകാരും ഒരു പോലീസുകാരനുമാണ്‌ കൊല്ലപ്പെട്ടത്‌. വെള്ളിയാഴ്‌ച നമസ്‌ക്കാരത്തിന്‌ പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ 45 പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.


രോഷാകുലരായ ജനക്കൂട്ടം ഫ്രഞ്ച്‌ കള്‍ച്ചറല്‍ സെന്ററിന്‌ തീയിട്ടു. അമ്പും വില്ലുമേന്തിയാണ്‌ ചില പ്രതിഷേധക്കാര്‍ എത്തിയത്‌. പരിക്കേറ്റവരില്‍ വെടിയേറ്റവര്‍ വരെയുണ്ട്‌. വെള്ളിയാഴ്‌ച പാകിസ്‌ഥാനിലും പ്രതിഷേധം അക്രമാസക്‌തമായിരുന്നു. അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയുടെ ഫോട്ടോഗ്രാഫര്‍ക്ക്‌ വെടിയേറ്റു. ഇയാള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക്‌ പാകിസ്‌ഥാനില്‍ പരിക്കേറ്റിട്ടുണ്ട്‌. ചാര്‍ളി ഹെബ്‌ഡോയിലെ ജീവനക്കാരെ തൂക്കിലേറ്റണമെന്നാണ്‌ ആവശ്യം.


എഎഫ്‌പി ഫോട്ടോഗ്രാഫര്‍ ആസിഫ്‌ ഹസനാണ്‌ വെടിയേറ്റത്‌. എന്നാല്‍ പെട്ടെന്ന്‌ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ രക്ഷപ്പെട്ടു. പോലീസുകാരും പ്രതിഷേധക്കാരും പരസ്‌പരം നടത്തിയ വെടിവെയ്‌പ്പിലാണ്‌ ഹസന്‌ വെടിയേറ്റത്‌. ജോര്‍ദ്ദാനിലെ അമ്മാനില്‍ നടന്ന പ്രതിഷേധത്തില്‍ 2,500 പേരാണ്‌ പങ്കെടുത്തത്‌. പ്രവാചകനെ നിന്ദിക്കുന്നത്‌ ആഗോള ഭീകരതയാണെന്ന ബാനറും പിടിച്ചായിരുന്നു പ്രതിഷേധക്കാര്‍ തെരുവ്‌ കയ്യടക്കിയത്‌. അള്‍ജീരിയയിലെ പ്രതിഷേധത്തില്‍ സമരക്കാര്‍ പോലീസിന്‌ നേരെ കല്ലെറിഞ്ഞിരുന്നു.










from kerala news edited

via IFTTT

എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ് എന്‍ജിനീയറെ കയ്യേറ്റം ചെയ്തു









Story Dated: Saturday, January 17, 2015 11:50



ചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ് എന്‍ജിനീയറെ കയ്യേറ്റം ചെയ്തു. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിന്റെ കോക്ക്പീറ്റിലാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. എന്‍ജിനീയറെ കോക്ക്പീറ്റിനുള്ളില്‍ പൂട്ടിയിട്ടതായും പരാതിയുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ചെന്നൈ- ഡല്‍ഹി- പാരീസ് വിമാനം നാലു മണിക്കൂര്‍ വൈകി. രാവിലെ 7.30ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം നടന്നത്.










from kerala news edited

via IFTTT

ബാര്‍ കോഴ: വിജിലന്‍സുമായി സഹകരിക്കുമെന്ന് ബാറുടമകള്‍









Story Dated: Saturday, January 17, 2015 11:42



തിരുവനന്തപുരം: മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തില്‍ മൊഴി നല്‍കുന്നതിന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ വിജിലന്‍സിനു മുമ്പാകെ ഹാജരായി. വിജിലന്‍സുമായി സഹകരിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഡി. രാജ്കുമാര്‍ അറിയിച്ചു. മതിയായ തെളിവുകളെല്ലാം ശേഖരിച്ചിട്ടുണ്ടെന്നും രാജ്കുമാര്‍ പറഞ്ഞു.


നേരത്തെ വിജിലന്‍സിനു മുമ്പാകെ മൊഴി നല്‍കുന്നതിന് ബാറുടമകള്‍ സാവകാശം തേടിയിരുന്നു. തെളിവുകള്‍ ശേഖരിക്കുന്നതിനാണ് സാവകാശം ചോദിച്ചത്. മാണി മൂന്നു തവണയായി ഒരു കോടി രൂപ കോഴ കൈപ്പറ്റിയെന്നാണ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് ഉന്നയിച്ച ആരോപണം.










from kerala news edited

via IFTTT

മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ 68 വിമാന സര്‍വീസുകളെ ബാധിച്ചു









Story Dated: Saturday, January 17, 2015 11:17



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശനിയാഴ്ച രാവിലെ അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞ് വിമാന, ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചു. 68 വിമാനങ്ങള്‍ വൈകുകയാണ്. ആറെണ്ണം രാവിലെ റദ്ദാക്കി. 50 ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നുണ്ട്. എട്ടെണ്ണം ഷെഡ്യൂള്‍ മാറ്റിയിട്ടുണ്ട്. രാവിലെ 8.4 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ താപനില. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും മൂടല്‍മഞ്ഞ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്.


വെള്ളിയാഴ്ച പുലര്‍ച്ചെയും ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു. 30 വിമാന സര്‍വീസുകളും 87 ട്രെയിന്‍ സര്‍വീസുകളെയും ഇത് ബാധിച്ചു. ഇന്നലെ 20.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു കൂടിയ താപനില. കുറഞ്ഞ താപനില 8.2 ഡിഗ്രി സെല്‍ഷ്യസും.










from kerala news edited

via IFTTT

വടകര അഴിയൂരില്‍ യുവാവിന്റെ മൃതദേഹം വഴിയരുകില്‍ കത്തിക്കരിഞ്ഞ നിലയില്‍









Story Dated: Saturday, January 17, 2015 11:07



കോഴിക്കോട്: വടകര അഴിയൂരില്‍ യുവാവിന്റെ മൃതദേഹം വഴിയരുകില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.










from kerala news edited

via IFTTT