121

Powered By Blogger

Monday 26 July 2021

പലയിടങ്ങൾ കയറിയിറങ്ങേണ്ട: മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ പൊതുവേദി ഒരുങ്ങുന്നു

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനായി പൊതുഇടംവരുന്നു. ഫണ്ടുകളുടെ ഇടപാടുകൾക്ക് നേതൃത്വംവഹിക്കുന്ന രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റു(ആർടിഎ)മാരായ കാംസ്, കെഫിൻടെക് എന്നിവരോട് ഇതിനായി പൊതുവായ പ്ലാറ്റ്ഫോം തയ്യാറാക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)നിർദേശം നൽകി. നിലവിലുള്ള നിക്ഷേപകർക്കും പുതിയതായി എത്തുന്നവർക്കും പ്രയോജനപ്പെടുന്നതാകും പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യയുടെ നേതൃത്വത്തിൽ എല്ലാ മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കാവുന്ന പ്ലാറ്റ്ഫോം ഇപ്പോഴുണ്ടെങ്കിലും നിക്ഷേപ സൗഹൃദമല്ല. 17 ഇനത്തിലുള്ള സാമ്പത്തികേതര ഇടപാടുകൾ ഒരുക്കിക്കഴിഞ്ഞശേഷമാകും നിക്ഷേപം ഉൾപ്പടെയുള്ള ഇടപാടുകൾക്ക് ഓൺലൈൻ സംവിധാനം സജ്ജമാക്കുക. എളുപ്പത്തിൽ കൈകാര്യംചെയ്യാം ഓരോ ഫണ്ടിലും നിക്ഷേപിക്കാൻ ഫണ്ടുകമ്പനികളെയോ ട്രാൻസ്ഫർ ഏജന്റുമാരെയോ സമീപിക്കാതെതന്നെ എല്ലാ ഫണ്ടുകളുടെ ഇടപാടുകളും ഒറ്റ പ്ലാറ്റ്ഫോംവഴി നടത്താനാകുമെന്നതാണ് പ്രത്യേകത. അക്കൗണ്ട് സ്റ്റേറ്റുമെന്റുകൾക്കായി മെയിൽ ബാക്ക് സേവനംവഴി നിക്ഷേപകർ ആർടിഎകളെയാണ് സമീപിക്കുന്നത്. ഒരൊറ്റവേദി നിലവിൽവരുമ്പോൾ പലരെയും സമീപിക്കേണ്ട ആവശ്യമില്ലാതാകും. വിലാസം, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയിൽമാറ്റംവരുത്താനും പുതിയ ഡിജിറ്റൽ സംവിധാനം പ്രയോജനപ്പെടും. അതായത്, കാംസ്, കെഫിൻടെക് എന്നിവർ സേവനം നൽകുന്ന ഫണ്ടുകളുമായി ബന്ധപ്പെട്ട ഇത്തരം മാറ്റങ്ങൾക്ക് വേറെ അപേക്ഷകൾ നൽകണം. ഇനി അതിന്റെ ആവശ്യമില്ലെന്ന് ചുരുക്കം. സമയവും ചെലവും ലാഭിക്കാൻ ഇതിലൂടെ നിക്ഷേപകർക്ക് കഴിയും. കൂടുതൽ സേവനങ്ങൾ മൂലധനനേട്ട സ്റ്റേറ്റുമെന്റ്, ഹോൾഡിങ് സ്റ്റേറ്റ്മെന്റ്, ഡീമാറ്റ് അക്കൗണ്ട് സ്റ്റേറ്റുമെന്റ് തുടങ്ങിയവ പൊതുഡിജിറ്റൽ വേദിയിൽനിന്ന് തത്സമയം ലഭ്യമാകും. സേവനങ്ങളുടെയും പരാതികളുടെയും വിശദാംശങ്ങളും ലഭിക്കും. ധനകാര്യ സേവനങ്ങൾകൂടി ഒരുക്കിയാൽ ഫണ്ടുകളിൽ നിക്ഷേപിക്കാനും നിക്ഷേപം പിൻവലിക്കാനും മറ്റ് ഫണ്ടുകളിലേക്ക് മാറാനും സൗകര്യമുണ്ടാകും. ആദ്യഘട്ടത്തിൽ നിക്ഷേപകർക്ക് മാത്രമാകും സേവനം ലഭിക്കുക. പിന്നീട് മ്യൂച്വൽ ഫണ്ട് വിതരണക്കാർക്കും ഏജന്റുമാർക്കുംകൂടി പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താം. ഡിസംബർ അവസാനത്തോടെ എല്ലാസേവനങ്ങളും ലഭ്യമാക്കാനാണ് സെബിയുടെ നിർദേശം. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവർക്കും നിക്ഷേപം തുടങ്ങാനിരിക്കുന്നവർക്കും വൻസാധ്യതകളാണ് പൊതുവേദി നൽകുന്നത്.

from money rss https://bit.ly/2UVJYh3
via IFTTT

സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന്റെ വില 160 രൂപ കുറഞ്ഞ് 35,680 രൂപയായി. ഗ്രാമിന്റെ വില 20 രൂപ താഴ്ന്ന് 4460 രൂപയുമായി. 35,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് നേരിയതോതിൽ കുറഞ്ഞ് 47,450 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ വിലയിടിവുണ്ടായി. കിലോഗ്രാമിന് 66,970 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ വിലയിൽ വ്യത്യാസമില്ലാതിരുന്നതാണ് രാജ്യത്തും പ്രതിഫലിച്ചത്. യുഎസ് ഫെഡറൽ റിസർവ് യോഗതീരുമാനത്തിന് കാത്തിരിക്കുകയാണ് നിക്ഷേപകർ.

from money rss https://bit.ly/3zDbEWP
via IFTTT

വീണ്ടും 53,000 കടന്നു: സെൻസെക്‌സിൽ 153 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,850ന് മുകളിലെത്തി. സെൻസെക്സ് 153 പോയന്റ് ഉയർന്ന് 53,006ലും നിഫ്റ്റി 52 പോയന്റ് നേട്ടത്തിൽ 15,876ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ കനത്ത തിരിച്ചുവരവാണ് രാജ്യത്തെ സൂചികകളും പ്രകടമായത്. ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, എൽആൻഡ്ടി, ബജാജ് ഫിനാൻസ്, എസ്ബിഐ, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സെക്ടറൽ സൂചികകളിൽ ഒരുശതമാനംനേട്ടത്തോടെ നിഫ്റ്റി മെറ്റൽ സൂചികയാണ് മുന്നിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4ശതമാനവും സ്മോൾ ക്യാപ് സൂചിക 0.8ശതമാാനവും നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, ഇൻഡസിൻഡ് ബാങ്ക്, ഇന്റർഗ്ലോബ് ഏവിയേഷൻ, കാനാറ ബാങ്ക് തുടങ്ങി 60 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3x52VLu
via IFTTT

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഐ.പി.ഒ.യ്ക്ക്

കൊച്ചി: കേരളം ആസ്ഥാനമായ 'ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്' പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) യിലൂടെ 997.78 കോടി രൂപയുടെ മൂലധന സമാഹരണത്തിനൊരുങ്ങുന്നു. ഇതിനായുള്ള കരടുരേഖ ഓഹരി വിപണി നിയന്ത്രണ ബോർഡായ 'സെബി'ക്ക് സമർപ്പിച്ചു. 997.78 കോടി രൂപയിൽ 800 കോടി രൂപയും പുതിയ ഓഹരികളുടെ വില്പനയിലൂടെയായിരിക്കും സ്വരൂപിക്കുക. പ്രൊമോട്ടർമാരുടെയും നിലവിലുള്ള ഓഹരിയുടമകളിൽ ചിലരുടെയും ഓഹരിയിൽ ഒരു പങ്ക് വിൽക്കുക വഴിയാണ് ശേഷിച്ച 197.78 കോടി രൂപ സമാഹരിക്കുക. ഇതിൽ, പി. എൻ.ബി. മെറ്റ്ലൈഫ്, ബജാജ് അലയൻസ് ലൈഫ്, പി.ഐ. വെഞ്ച്വേഴ്സ് എന്നീ സ്ഥാപനങ്ങളും ജോൺ ചാക്കോളയും ഉൾപ്പെടുന്നു. ഭാവിയിലേക്കുള്ള മൂലധന ആവശ്യങ്ങൾ നിറവേറ്റാനാണ് പുതുതായി സമാഹരിക്കുന്ന തുകയിൽ നല്ലൊരു ഭാഗം ചെലവഴിക്കുക. വായ്പാ ആവശ്യങ്ങൾ ഉൾപ്പെടെ ഇതിൽ നിന്ന് നിറവേറ്റാനാകും. ഐ.പി.ഒ.യ്ക്കു മുന്നോടിയായി മറ്റൊരു 300 കോടി രൂപ കൂടി സമാഹരിക്കാനും ബാങ്ക് ആലോചിക്കുന്നുണ്ട്.ആക്സിസ് കാപ്പിറ്റൽ, എഡെൽവീസ് ഫിനാൻഷ്യൽ സർവീസസ്, ഐ.സി. ഐ.സി.ഐ. സെക്യൂരിറ്റീസ്, ഐ.ഐ.എഫ്.എൽ. സെക്യൂരിറ്റീസ് എന്നിവയാണ് ഇൻവെസ്റ്റ്മെന്റ് ബാങ്കർമാർ. തുടക്കം മൈക്രോഫിനാൻസ് സംരംഭമായി 1992-ൽ കെ. പോൾ തോമസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയിൽ മൈക്രോഫിനാൻസ് സംരംഭമായി തുടങ്ങിയ ഇസാഫ്, 2017 മാർച്ചിലാണ് സ്മോൾ ഫിനാൻസ് ബാങ്കായി മാറിയത്. നിലവിൽ കേരളം അടക്കം 21 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 550 ശാഖകളും 421 കസ്റ്റമർ സർവീസ് കേന്ദ്രങ്ങളും 12 ബിസിനസ് കറസ്പോണ്ടന്റുമാരുമുണ്ട് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്. 46.8 ലക്ഷമാണ് ഇടപാടുകാരുടെ എണ്ണം. സൂക്ഷ്മ വായ്പകൾ, സൂക്ഷ്മ-ചെറുകിട വ്യവസായ സംരംഭങ്ങൾക്കുള്ള വായ്പകൾ, കോർപ്പറേറ്റ് വായ്പകൾ, കാർഷിക വായ്പകൾ എന്നിവ നൽകിപ്പോരുന്ന ബാങ്കിന്റെ മൊത്തം വായ്പ 2021 മാർച്ചിലെ കണക്കനുസരിച്ച് 8,415 കോടി രൂപയാണ്. മൊത്തം നിക്ഷേപം 8,999.43 കോടി രൂപയും. ഗ്രാമീണ മേഖലകളിലും ചെറു പട്ടണങ്ങളിലുമുള്ള ഊന്നൽ തുടരുമെന്ന് കരടുരേഖയിൽ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷേപങ്ങളിൽ എൻ.ആർ.ഐ. നിക്ഷേപം, കറന്റ് അക്കൗണ്ട് - സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപം എന്നിവയിലായിരിക്കും ഊന്നൽ. കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കിന്റെ മൊത്തം വരുമാനം 1,767.28 കോടി രൂപയായി ഉയർന്നിട്ടുണ്ട്. അറ്റാദായം 105.40 കോടി രൂപയാണ്. മൂലധന പര്യാപ്തത അനുപാതം 24.23 ശതമാനവും.

from money rss https://bit.ly/3eZnC5o
via IFTTT

ലാഭമെടുപ്പും ആഗോളകാരണങ്ങളും തളർത്തി: നിഫ്റ്റി 15,850ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,850ന് താഴെയെത്തി. എഫ്എംസിജി, ധനകാര്യം, റിയാൽറ്റി ഓഹരികളിലെ വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. റിലയൻസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളിൽനിന്ന് വൻതോതിൽ ലാഭമെടുപ്പ് നടന്നു. 123.53 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 522,852.27ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 31.50 പോയന്റ് താഴ്ന്ന് 15,824.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള സൂചികകളിലെ തളർച്ചയും വിപണിയിൽ പ്രതിഫലിച്ചു. സർക്കാർ നിയന്ത്രണം കടുപ്പിച്ചതോടെ എജ്യുക്കേഷൻ, പ്രോപ്പർട്ടി, ടെക് സെക്ടറുകൾ ചൈനയിൽ സമ്മർദത്തിലായി. ഈയാഴ്ച വരാനിരിക്കുന്ന യുഎസ് ഫെഡ് റിസർവ് യോഗതീരുമാനംകാത്തിരിക്കുകയാണ് നിക്ഷേപകർ. ജെഎസ്ഡബ്ല്യു സ്റ്റീൽ, വിപ്രോ, റിലയൻസ്, എസ്ബിഐ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നിഫ്റ്റി സൂചികയിൽ പ്രധാനമായും നഷ്ടംനേരിട്ടത്. എസ്ബിഐ ലൈഫ്, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ, ഡിവീസ് ലാബ്, അൾട്രടെക് സിമെന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്ടർ സൂചികകളിൽ നിഫ്റ്റി എനർജി ഒരുശതമാനം താഴ്ന്നു. ബാങ്ക്, ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകളും സമ്മർദംനേരിട്ടു. അതേസമയം മെറ്റൽ, ഫാർമ, ഐടി ഓഹരികളിൽ നിക്ഷേപക താൽപര്യം പ്രകടമായിരുന്നു. രൂപയുടെ മൂല്യം ഡോളറിനെതരെ 74.40 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. 74.40-74.52 നിലവാരത്തിലായിരുന്നു തിങ്കളാഴ്ച വ്യാപാരം നടന്നത്.

from money rss https://bit.ly/3iMzrNa
via IFTTT

ചുരുങ്ങിയ ചെലവിൽ വെള്ളിയിലും നിക്ഷേപിക്കാം: വരുന്നു സിൽവർ ഇടിഎഫ്‌

ഗോൾഡ് ഇടിഎഫിനെപ്പോലെ സിൽവർ ഇടിഎഫും രാജ്യത്ത് ഉടനെ അവതരിപ്പിച്ചേക്കും. ഇതേക്കുറിച്ച് പഠിക്കാൻ സെബി നിയമിച്ചമ്യൂച്വൽ ഫണ്ട് അഡൈ്വസറി സമതി ഇടിഎഫ് തുടങ്ങാൻ ശുപാർശചെയ്തു. അന്തിമ അനുമതി ലഭിച്ചാൽ മ്യൂച്വൽ ഫണ്ട് ഹൗസുകൾക്ക് വെള്ളിയിൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്)തുടങ്ങാം. ആഗോളതലത്തിൽ ജനപ്രിയ നിക്ഷേപ പദ്ധതിയാണ് സിൽവർ ഇടിഎഫ്. ചുരങ്ങിയ ചെലവിൽ വെള്ളിയിൽ നിക്ഷേപിക്കാനുള്ള അവസരമാണ് ഇടിഎഫിലൂടെ ലഭിക്കുക. നിലവിൽ വെള്ളിയിൽ നിക്ഷേപിക്കുന്നതിന് കമ്മോഡിറ്റി വിപണിയാണുള്ളത്. വെള്ളി വാങ്ങി സൂക്ഷിക്കാനും അവസരമുണ്ട്. എന്നാൽ പേപ്പർ രൂപത്തിൽ ചെറിയതുകയായിപോലും നിക്ഷേപം നടത്താനുള്ള സാധ്യത ഇടിഎഫിലൂടെ നിക്ഷേപകർക്ക് ലഭിക്കും. ഗോൾഡ് ഇടിഎഫിനേക്കാൾ സിൽവർ ഇടിഎഫിനാണ് ആഗോളതലത്തിൽ ഡിമാൻഡുള്ളത്. പത്തുവർഷംമുമ്പ് ചൈനയിൽ സിൽവർ ഇടിഎഫ് ആരംഭിച്ചപ്പോൾതന്നെ ജനീകീയ നിക്ഷേപപദ്ധതിയായി മാറിക്കഴിഞ്ഞിരുന്നു.

from money rss https://bit.ly/3iIsv3E
via IFTTT