121

Powered By Blogger

Thursday 12 February 2015

മഞ്ഞിനിക്കര ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍








മഞ്ഞിനിക്കര ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍


Posted on: 13 Feb 2015


ഷിക്കാഗോ: മലങ്കര സഭയില്‍ സമാധാനം സ്ഥാപിക്കാനായി അന്ത്യോഖയില്‍ നിന്നും എഴുന്നെള്ളി വന്ന് 1932-ല്‍ മഞ്ഞിനിക്കരയില്‍ ഖബറടങ്ങിയ പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസിലെ 83-മത് ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയിലുള്ള സെന്റ് ജോര്‍ജ്, സെന്റ് മേരീസ്, സെന്റ് മേരീസ് ക്‌നാനായ എന്നീ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകകള്‍ സംയുക്തമായി 2015 ഫെബ്രുവരി 14,15 (ശനി, ഞായര്‍) എന്നീ തീയതികളില്‍ ഓക്ക് പാര്‍ക്കിലുള്ള സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ വെച്ച് വന്ദ്യ ഗീവര്‍ഗീസ് കോര്‍എപ്പിസ്‌കോപ്പ തെക്കേക്കര, റവ.ഫാ. മാത്യു കുരുത്തലയ്ക്കല്‍, റവ. ഫാ. തോമസ് മേപ്പുറത്ത് എന്നീ വൈദീക ശ്രേഷ്ഠരുടെ കാര്‍മികത്വത്തിലും, ഡീക്കന്‍ ലിജു പോളിന്റെ സഹകരണത്തിലും നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

ഫെബ്രുവരി എട്ടാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ കൊടിയേറ്റത്തോടെ പെരുന്നാളിന് തുടക്കമായി.


14-ന് വൈകുന്നേരം 6.30-ന് വിശ്വാസികള്‍ എത്തിച്ചേരും. ഏഴുമണിക്ക് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം, ആശീര്‍വാദം, ഭക്ഷണം എന്നിവയോടുകൂടി ശനിയാഴ്ചത്തെ പരിപാടികള്‍ സമാപിക്കും.


ഫെബ്രുവരി 15-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും, 10 മണിക്ക് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും, പരിശുദ്ധ ബാവായുടെ നാമത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. വിശുദ്ധ കുര്‍ബാനാനന്തരം നേര്‍ച്ച വിളമ്പ്, ഷിക്കാഗോ ചെണ്ട ക്ലബിന്റെ വാദ്യമേളം, സ്‌നേഹവിരുന്ന്, കൊടിയിറക്കം എന്നീ ചടങ്ങുകളോടെ ഈവര്‍ത്തെ തിരുനാള്‍ സമാപിക്കും.


എല്ലാ വിശ്വാസികളും നേര്‍ച്ചകാഴ്ചകളോടെ പരിശുദ്ധ ബാവായുടെ ഓര്‍മ്മപ്പെരുന്നാളില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ബഹുമാന്യരായ വൈദീകശ്രേഷ്ഠര്‍ സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് അറിയിച്ചതാണിത്.


വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

പാളത്തിലേക്ക്‌ പാറക്കഷണം വീണത്‌ അപകട കാരണമായെന്ന്‌ റെയില്‍വെ മന്ത്രി









Story Dated: Friday, February 13, 2015 11:29



mangalam malayalam online newspaper

ന്യൂഡല്‍ഹി: പാളത്തിലേക്ക്‌ പാറക്കഷണം വീണതാണ്‌ ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്‌ ദുരന്തത്തിനു കാരണമായതെന്ന്‌ കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ്‌ പ്രഭു ട്വീറ്റ്‌ ചെയ്‌തു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ 2 ലക്ഷം രൂപയും 50,000 രൂപയും അടിയന്തിര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്‌. സംഭവസ്‌ഥലം സന്ദര്‍ശിക്കുമെന്നും റെയില്‍വെ മന്ത്രി വ്യക്‌തമാക്കി.


രണ്ട്‌ മലകള്‍ക്കിടയിലുള്ള സ്‌ഥലത്തുവച്ചാണ്‌ അപകടമുണ്ടായത്‌. ഇവിടെ ട്രാക്കിലേക്ക്‌ പാറയിടിഞ്ഞു വീഴുന്നത്‌ സാധാരണമാണ്‌. ട്രാക്കില്‍ കിടന്ന പാറയില്‍ അതിവേഗത്തില്‍ വന്ന ട്രെയിന്‍ ഇടിച്ച്‌ പാളംതെറ്റുകയായിരുന്നുവെന്നാണ്‌ നിഗമനം. അതേസമയം, പാളത്തില്‍ വിളളല്‍ കണ്ടെത്തിയതായി സമീപവാസികള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്‌.










from kerala news edited

via IFTTT

ഹെല്‍പ്പ്‌ ലൈന്‍ നമ്പറുകള്‍; യാത്രക്കാരുടെ ബന്ധുക്കള്‍ക്ക്‌ ഹൊസൂരിലേക്ക്‌ കെ.എസ്‌.ആര്‍.ടി.സി. സര്‍വീസ്‌









Story Dated: Friday, February 13, 2015 10:56



കൊച്ചി: ട്രെയില്‍ അപകടത്തില്‍പെട്ട യാത്രക്കാരെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ റെയില്‍വെ വിവിധ ഹെല്‍പ്പ്‌ ഡെസ്‌കുകള്‍ ആരംഭിച്ചു. അപകടസ്‌ഥലത്തേക്ക്‌ പോകാന്‍ ആഗ്രഹിക്കുന്ന യാത്രക്കാരുടെ ബന്ധുക്കള്‍ക്ക്‌ ഹൊസൂരിലേക്ക്‌ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സര്‍വീസുകളും നടത്തും. ഇതിനായി ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക്‌ വിളിച്ചാല്‍ മതിയാവും. എറണാകുളം സൗത്ത്‌ സ്‌റ്റേഷനു മുന്നില്‍ നിന്ന്‌ അപകടം നടന്ന സ്‌ഥലം വരെയാവും ബസ്‌ സര്‍വീസ്‌.


ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍


ബംഗളുരു- 09731666751, 080 2237116


തിരുവനന്തപുരം- 0471-2331639, 0471-232237


തൃശൂര്‍- 0487- 24148


ആലുവ- 0484- 2624143


കൊച്ചി- 0484 - 2100317, 9539336040, 8136997773










from kerala news edited

via IFTTT

കൂടുതല്‍ അപകടമുണ്ടായത്‌ ഡി-8, ഡി-9 കോച്ചുകള്‍ക്ക്‌









Story Dated: Friday, February 13, 2015 10:32



കൊച്ചി: അപകടത്തില്‍പ്പെട്ട ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ ഡി-8, ഡി-9 കോച്ചുകളില്‍ സഞ്ചരിച്ചിരുന്നവര്‍ക്കാണ്‌ ഗുരുതരമായ അപകടമുണ്ടായതെന്ന്‌ റെയില്‍വെ. ഡി-8 കോച്ചില്‍ 60 മലയാളികളും ഡി-9 കോച്ചില്‍ 48 മലയാളികളും ഉണ്ടായിരുന്നു. ഇവരില്‍ 13 പേര്‍ പാലക്കാട്ടും 18 പേര്‍ തൃശൂരിലും അഞ്ച്‌ പേര്‍ ആലുവയിലും 12 പേര്‍ എറണാകുളത്തും ഇറങ്ങാനുളളവരായിരുന്നു.


പരുക്കേറ്റവരെ അപകടസ്‌ഥലത്തിന്‌ അടുത്തുളള നാരായണ ഹൃദയാലയ ആശുപത്രിയില്‍ പ്രവശിപ്പിച്ചിട്ടുണ്ട്‌.










from kerala news edited

via IFTTT

ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്‌ പാളം തെറ്റി; മലയാളികള്‍ സഞ്ചരിച്ച കോച്ച്‌ തകര്‍ന്നു









Story Dated: Friday, February 13, 2015 09:56



mangalam malayalam online newspaper

ബംഗളൂരു: ബംഗളൂരു - എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്‌ പാളം തെറ്റി. അപകടത്തില്‍ ഏഴ്‌ യാത്രക്കാര്‍ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ്‌ സൂചന. മലയാളികള്‍ സഞ്ചരിച്ചിരുന്ന കോച്ചിനാണ്‌ കൂടുതല്‍ അപകടമുണ്ടായത്‌. രാവിലെ 7.45 ഓടെയാണ്‌ അപകടം നടന്നത്‌. എന്നാല്‍, ഒരു മണിക്കൂര്‍ വൈകിയാണ്‌ പൂര്‍ണതോതില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായത്‌.


ഹൊസൂരിനും കാര്‍വിലാറിനും മധ്യേയാണ്‌ അപകടം നടന്നത്‌. എഞ്ചിനു പിന്നിലുളള

ഒന്‍പതോളം ബോഗികള്‍ പാളം തെറ്റി. ജനറല്‍ സിറ്റിംഗ്‌ ആയിരുന്ന ഡി-8 ബോഗിയിലേക്ക്‌ ഡി-9 ബോഗി ഇടിച്ചുകയറിയ നിലയിലാണ്‌. ഡി-8 ല്‍ സഞ്ചരിച്ചിരുന്നവര്‍ക്കാണ്‌ കൂടുതല്‍ അപകടമുണ്ടായതെന്നാണ്‌ റെയില്‍വെ അധികൃതര്‍ പറയുന്നത്‌. കോച്ചില്‍ 60 മലയാളികള്‍ ഉണ്ടായിരുന്നു. ഡി-8 ല്‍ മൃതദേഹങ്ങള്‍ കണ്ടതായി യാത്രക്കാരും പറഞ്ഞു.


വിജനമായ സ്‌ഥലത്താണ്‌ അപകടം നടന്നത്‌. ഇത്‌ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. യാത്രക്കാരായ മലയാളികള്‍ ബംഗളൂരുവിലെ മലയാളി സംഘടനകളെ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ എത്തിച്ച ആംബുലന്‍സുകള്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ നിര്‍ണായകമായി. ഒന്‍പതുമണിക്ക്‌ ശേഷം റെയില്‍വേ ആക്‌സിഡന്റ്‌ വാനും രക്ഷാപ്രവര്‍ത്തനത്തിനായി എത്തി. പരുക്കേറ്റവരെ ഹൊസൂരിലെ ആശുപത്രിയിലും വിക്‌ടോറിയ ആശുപത്രിയിലുമാണ്‌ പ്രവേശിപ്പിച്ചിരിക്കുന്നത്‌.


ഹൊസൂര്‍ സ്‌റ്റേഷന്‌ അടുത്ത്‌ വിജനമായ സ്‌ഥലത്തുവച്ചായിരുന്നു അപകടം. സംഭവം നടന്ന്‌ മുക്കാല്‍ മണിക്കൂറോളം രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരുന്നില്ല. പ്രദേശവാസികളുടെ പോലും സഹായമില്ലാതെ യാത്രക്കാരാണ്‌ ബോഗികളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുളള ശ്രമം തുടങ്ങിയത്‌.


ഹെല്‍പ്പ്‌ ഡെസ്‌ക് നമ്പര്‍ കൊച്ചി - 0484 -2100317 കൊച്ചി ഹല്‍പ്പ്‌ ഡെസ്‌ക് നമ്പര്‍ - 0484 -2100317 തിരുവനന്തപുരം- 0471 2321205 തൃശൂര്‍- 0487- 2424148










from kerala news edited

via IFTTT

വരള്‍ച്ച തുടങ്ങി; ജനം ദാഹജലത്തിനായി കിതയ്‌ക്കുന്നു











Story Dated: Wednesday, February 11, 2015 02:35


പേരാമ്പ്ര: വേനല്‍ കനത്തത്തോടെ പട്ടണങ്ങളിലും, നാട്ടിന്‍പുറങ്ങളിലും വരള്‍ച്ച തുടങ്ങി. ഗ്രാമപ്രദേശങ്ങളിലും കുന്നിന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും കുടിവെള്ളം കിട്ടാക്കനിയായി മാറുന്നു. കിണറുകളില്‍ വെള്ളം വളരെ താഴ്‌ന്ന നിലയിലെത്തിത്തുടങ്ങി. അതുകൊണ്ടുതന്നെ കോളനികളിലും മലപ്രദേശങ്ങളിലുള്ളവരും കുടിനീരിനായി ദീര്‍ഘയാത്രയിലുമാണ്‌.


ഇത്തവണ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലുകള്‍ വൃത്തിയാക്കാതെയും അറ്റകുറ്റപണികള്‍ നടക്കാതെയുമാണ്‌ പെരുവണ്ണാമുഴി ഡാം ഷട്ടര്‍ തുറക്കാന്‍ കലക്രേ്‌ടറ്റില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തിരിക്കുന്നത്‌. കനാലുകള്‍ വൃത്തിയാക്കുന്നതില്‍ ഇത്തവണ ഉണ്ടായ ദുരൂഹതയാണ്‌ പ്രവൃത്തികള്‍ നടക്കാതെ പോയത്‌. കഴിഞ്ഞ ഏതാനുവര്‍ഷങ്ങളായി തൊഴിലുറപ്പു തൊഴിലാളികളായിരുന്നു കനാലുകള്‍ വൃത്തിയാക്കിയിരുന്നത്‌.


എന്നാല്‍ ഇത്തവണ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക്‌ കനാല്‍പണിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും, ഇറിഗേഷന്‍ വകുപ്പ്‌ ഫണ്ടുകള്‍ അനുവദിക്കാത്തതിനാല്‍ ഈ വകുപ്പ്‌ മുഖേനയും പ്രവൃത്തി നടന്നില്ല. ആയതിനാല്‍ കനാല്‍ വെള്ളം മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന നിലയിലാവും എത്തിച്ചേരുക. കനാലുകള്‍ തുറന്നെങ്കില്‍ മാത്രമെ കനാലുകള്‍ പോകുന്ന ഭാഗങ്ങളിലെ കിണറുകളില്‍ കുടിവെള്ളം ലഭ്യമാകു. കനാല്‍ വെള്ളം ദാഹനീരുകൂടിയാണ്‌.










from kerala news edited

via IFTTT

അപരിചിതനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു











Story Dated: Wednesday, February 11, 2015 02:35


പേരാമ്പ്ര: കോടേരിച്ചാലിനടുത്ത്‌ ഗൃഹനാഥന്റെ ശവസംസ്‌ക്കാരചടങ്ങിനിടെ രാത്രി 11 മണിക്കു ശേഷം അകത്തു കടന്ന അപരിചിതനെ പേരാമ്പ്ര പൊലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു. കോടേരിച്ചാലിലെ കക്കറേമ്മല്‍ കുഞ്ഞിരാമന്‍ നായരുടെ സംസ്‌കാര ചടങ്ങിന്‌ ശേഷമാണ്‌ സംഭവം. മരുതോങ്കരയിലെ ഓട്ടോ ഡ്രൈവര്‍ വണ്ണാത്തിച്ചിറ സ്വദേശിയെ ആണ്‌ സംശയാസ്‌പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ പിടികൂടിയത്‌. വീടുകള്‍ മാറി മാറി സ്‌ത്രീകളെ ഭയപ്പെടുത്തുന്നവരെ ജനങ്ങള്‍ ഉറക്കമൊഴിഞ്ഞ്‌ കാത്തിരിക്കവെയാണ്‌ ഇയാളെ പിടികൂടിയത്‌. നാട്ടിലെ മോഷ്‌ടാക്കളുടെ ശല്യത്തിന്‌ പൊലീസ്‌ അടിയന്തിര ജാഗ്രത പുലര്‍ത്തണമെന്നും ഇതിന്റെ പിന്നിലെ ഗൂഢത കണ്ടത്തണമെന്നും ജനകീയവേദി ആവശ്യപ്പെട്ടു. സംശയാസ്‌പദമായ സാഹചര്യത്തിലാണ്‌ ഇയാള്‍ മരണവീട്ടില്‍ കയറിയത്‌ എന്ന്‌ പേരാമ്പ്ര പോലീസ്‌ പറഞ്ഞു.










from kerala news edited

via IFTTT

സംസ്‌ഥാന പോലീസ്‌ തലപ്പത്ത്‌ അഴിച്ചു പണി









Story Dated: Wednesday, February 11, 2015 08:56



തിരുവനന്തപുരം: പോലീസ്‌ തലപ്പത്ത്‌ അഴിച്ചുപണി. തലസ്‌ഥാനത്ത്‌ എസ്‌.പിമാരെ സ്‌ഥലം മാറ്റി. തൃശൂര്‍ റേഞ്ച്‌ ഐജിയായി ടി.ജെ ജോസിനെ നിയമിച്ചു. ആര്‍.നിശാന്തിനിയെ തൃശൂര്‍ കമ്മീഷണറായും, ജേക്കബ്‌ ജോബിനെ പത്തനംതിട്ട എസ്‌.പിയായും നിയമിച്ചു. കെല്ലം ജോസഫിനെ ഇടുക്കിയിലും, ശ്രീനിവാസനെ കാസര്‍ഗോട്ടും, ശശി കുമാറിനെ കൊല്ലം റൂറലിലും എസ്‌.പിമാരായി നിയമിച്ചു.










from kerala news edited

via IFTTT

മതനേതാക്കളുടെ ഫത്വകള്‍ വോട്ടിംഗിനെ ബാധിച്ചുവെന്ന്‌ കിരണ്‍ ബേദി









Story Dated: Wednesday, February 11, 2015 08:53



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മതനേതാക്കളുടെ ഫത്വകള്‍ വോട്ടിംഗിനെ ബാധിച്ചുവെന്ന്‌ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയായിരുന്ന കിരണ്‍ ബേദി. ഇക്കാര്യം അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കിരണ്‍ ബേദി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കത്തയച്ചു. വോട്ടെടുപ്പിന്‌ തൊട്ട്‌ തലേന്ന്‌ ഡല്‍ഹി ഇമാം സെയ്‌ദ് അഹമ്മദ്‌ ഭക്രി ആം ആദ്‌മി പാര്‍ട്ടിയെ പിന്തുണച്ച്‌ രംഗത്ത്‌ വന്നിരുന്നു. മുസ്ലീങ്ങള്‍ എ.എ.പിക്ക്‌ വോട്ട്‌ ചെയ്യണമെന്നായിരുന്നു ഡല്‍ഹി ഇമാമിന്റെ അഭ്യര്‍ത്ഥന. എന്നാല്‍ എ.എ.പി ഡല്‍ഹി ഇമാമിന്റെ പിന്തുണ നിരസിച്ചിരുന്നു.


അതേസമയം ബി.ജെ.പിക്ക്‌ ശക്‌തമായ സ്വാധീനമുള്ള കൃഷ്‌ണനഗര്‍ മണ്ഡലത്തില്‍ തന്റെ പരാജയത്തിന്‌ കാരണം ഡല്‍ഹി ഇമാമിന്റേത്‌ പോലെയുള്ള പ്രസ്‌താവനകളാണെന്ന്‌ ബേദി കുറ്റപ്പെടുത്തി. ഇത്തരം ഫത്വകള്‍ വോട്ടര്‍മാരില്‍ ചെലുത്തുന്ന സ്വാധീനം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അന്വേഷിക്കണമെന്നാണ്‌ ബേദി ആവശ്യപ്പെട്ടിരിക്കുന്നത്‌. ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്ന്‌ മതനേതാക്കള്‍ ഫത്വ നല്‍കുന്നത്‌ ജനാധിപത്യത്തിന്‌ ഭൂഷണമല്ലെന്നും ബേദി പറഞ്ഞു. വോട്ട്‌ എണ്ണി തുടങ്ങിയപ്പോള്‍ തനിക്ക്‌ ലീഡുണ്ടായിരുന്നു. എന്നാല്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോഴാണ്‌ താന്‍ പിന്നിലായതെന്നും ബേദി പറഞ്ഞു.










from kerala news edited

via IFTTT

ദേശീയ ഗെയിംസ്‌: കേരളത്തിന്‌ ഇന്ന്‌ സുവര്‍ണ ദിനം









Story Dated: Wednesday, February 11, 2015 08:36



mangalam malayalam online newspaper

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിന്‌ ഇന്ന്‌ സുവര്‍ണ ദിനം. കേരളത്തിന്റെ വനിതകളാണ്‌ ഇന്ന്‌ മെഡലുകള്‍ വാരിക്കൂട്ടിയത്‌. വനിതകളുടെ 400 മിറ്ററില്‍ കേരളത്തിന്റെ അനില്‍ഡ തോമസ്‌ സ്വര്‍ണം നേടി. ഈ ഇനത്തില്‍ കേരളത്തിന്റെ തന്നെ അനു രാഘവന്‍ വെള്ളിയും നേടി. 52.71 സെക്കന്‍ഡില്‍ ഓടിയെത്തി ബീനാ മോളുടെ മീറ്റ്‌ റെക്കോര്‍ഡിനൊപ്പമാണ്‌ അനില്‍ഡ ഫിനിഷ്‌ ചെയ്‌തത്‌.


വനിതകളുടെ ലോംഗ്‌ ജംപില്‍ കേരളത്തിന്റെ സ്വര്‍ണ പ്രതീക്ഷയായിരുന്ന പ്രജുഷയെ പിന്തള്ളി കേരളത്തിന്റെ തന്നെ വി.നീന സ്വര്‍ണം നേടി. പ്രജുഷ വെള്ളി നേടി. വിനീത 6.39 മീറ്റര്‍ ചാടിയപ്പോള്‍ 6.25 മീറ്റര്‍ ചാടാനേ പ്രജുഷയ്‌ക്ക് കഴിഞ്ഞൊള്ളു.


ഫെന്‍സിംഗില്‍ എപ്പീ ടീം ഇനത്തില്‍ കേരളത്തിന്റെ വനിത ടീം സ്വര്‍ണമണിഞ്ഞു. ഫൈനലില്‍ എതിരാളികളായ മണിപ്പൂരിനെ 45-43ന്‌ പരാജയപ്പെടുത്തിയാണ്‌ കേരളം സ്വര്‍ണ നേട്ടം സ്വന്തമാക്കിയത്‌. വി.പി.ദില്‍ന, പി.അമ്പിളി, സ്‌റ്റെഫിത ചാലിന്‍, അശ്വതി രാജ്‌ എന്നിവരടങ്ങുന്ന കേരളാ ടീമാണ്‌ സ്വര്‍ണത്തില്‍ മുത്തമിട്ടത്‌. ഇന്ന്‌ തന്നെ നടന്ന മത്സരത്തില്‍ ചണ്ഡീഗഡിനെ തോല്‍പ്പിച്ചാണ്‌ കേരളം ഫൈനലില്‍ എത്തിയത്‌. ഇതോടെ ഫെന്‍സിങ്ങില്‍ മാത്രം കേരളം ഏഴ്‌ സ്വര്‍ണം നേടി.


നേരത്തെ നടന്ന വനിതകളുടെ 500 മീറ്റര്‍ സിംഗിള്‍ കനോയിംഗില്‍ കേരളത്തിന്റെ നിത്യ കുരിയാക്കോസ്‌ സ്വര്‍ണം നേടി. കനോയിംഗിന്റെ തന്നെ ഗ്രൂപ്പ്‌ മത്സരത്തിലും കേരളത്തിന്റെ വനിതാ ടീം സ്വര്‍ണം നേടിയിരുന്നു. സുബി അലക്‌സാണ്ടര്‍, ആതിര ഷൈലപ്പന്‍, ബെറ്റി ജോസഫ്‌, നിത്യ കുര്യാക്കോസ്‌ എന്നിവരടങ്ങുന്ന കേരളാ ടീമാണ്‌ സ്വര്‍ണം അണിഞ്ഞത്‌. സൈക്ലിംഗില്‍ കേരളത്തിനു വേണ്ടി അജിത സ്വര്‍ണം നേടി. വനിതാ വിഭാഗം വ്യക്‌തിഗത പര്‍സ്യൂട്ടിലാണ്‌ അജിത സ്വര്‍ണം നേടിയത്‌. വനിതകളുടെ 500 മീറ്റര്‍ ടൈം ട്രയലില്‍ കേരളത്തിന്റെ കെസിയ വര്‍ഗീസ്‌ വെള്ളി നേടിയിരുന്നു.


പുരുഷന്മാരുടെ 1500 മീറ്ററില്‍ സജീഷ്‌ ജോസഫ്‌ കേരളത്തിനു വേണ്ടി വെള്ളി നേടി. 27 സ്വര്‍ണം നേടിയ കേരളം നാലാം സ്‌ഥാനത്ത്‌ തുടരുകയാണ്‌. 31 വെള്ളിയും, 36 വെങ്കലവും കേരളത്തിനുണ്ട്‌. 68 സ്വര്‍ണവും, 19 വെള്ളിയും, 22 വെങ്കലവുമായി സര്‍വീസസാണ്‌ ഒന്നാം സ്‌ഥാനത്ത്‌. രണ്ടാം സ്‌ഥാനത്തുള്ള ഹരിയാനയ്‌ക്ക് 30 സ്വര്‍ണവും, 26 വെള്ളിയും, 17 വെങ്കലവുമുണ്ട്‌. 27 സ്വര്‍ണവും, 40 വെള്ളിയും, 36 വെങ്കലവുമായി മഹാരാഷ്‌ട്രയാണ്‌ മൂന്നാം സ്‌ഥാനത്ത്‌.










from kerala news edited

via IFTTT

അമേരിക്കയില്‍ മൂന്ന് മുസ്ലീം വിദ്യാര്‍ത്ഥികള്‍ അക്രമിയുടെ വെടിയേറ്റു മരിച്ചു









Story Dated: Wednesday, February 11, 2015 08:27



mangalam malayalam online newspaper

വാഷിംഗ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോളിനയില്‍ മൂന്ന് മുസ്ലീം വിദ്യാര്‍ത്ഥികള്‍ അക്രമിയുടെ വെടിയേറ്റു മരിച്ചു. ഡെഹ് ഷാദ്ദി (23), ഭാര്യ യൂസൊര്‍ മുഹമ്മദ് (21), റാസല്‍ മുഹമ്മദ് (19) എന്നിവരാണ് മരിച്ചത്. അക്രമിയെ ചാപ്പല്‍ ഹില്‍ പോലീസ് അറസ്റ്റ് ചെയ്തു. ക്രൈഗ് സ്റ്റീഫന്‍ ഹിക്ക്‌സ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ ദുര്‍ഹാം കണ്‍ട്രി ജയിലിലേക്ക് മാറ്റി. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അക്രമി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.


ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. വിദ്യര്‍ത്ഥികളുടെ കൊലപാതകത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. യൂറോപ്പിലെയും അമേരിക്കയിലെയും ഇസ്ലാമോഫോബിയയുടെ ഭാഗമായാണ് കൊലപാതകമെന്നാണ് പ്രതിഷേധക്കാരുടെ വാദം. കൊലപാതകത്തിനെതിരെ #ChapelHillShooting എന്ന ഷാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.










from kerala news edited

via IFTTT