121

Powered By Blogger

Wednesday 17 July 2019

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 75 പോയന്റ് താഴ്ന്ന് 39139 ലെത്തി. നിഫ്റ്റിയിലെ നഷ്ടം 25 പോയന്റാണ്. 11662 ലാണ് നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 457 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 577 ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ വിപണികളെല്ലാം സമ്മർദത്തിലായതാണ് ആഭ്യന്തര വിപണിയെ ബാധിച്ചത്. വിപ്രോ, യുപിഎൽ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, എസ്ബിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, കോൾ ഇന്ത്യ, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, ഐഒസി, സൺ ഫാർമ, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex, Nifty start on negative note

from money rss http://bit.ly/2Z7Afkw
via IFTTT

ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ദിവസങ്ങള്‍ മാത്രം

മുംബൈ: ശമ്പളക്കാരും പെൻഷൻകാരുമുൾപ്പെടെയുള്ളവരുടെ ആദായനികുതി റിട്ടേൺ സമർപ്പണത്തിന് ഇനി രണ്ടാഴ്ചകൂടി. ജൂലായ് 31-വരെയാണ് നികുതി റിട്ടേൺ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. അതേസമയം, തീയതി നീട്ടാനിടയുണ്ടെന്നും സൂചനയുണ്ട്. ഇത്തവണ ഫോറം 16 ഉൾപ്പെടെ നികുതി റിട്ടേണിനായി രേഖകൾ കൈമാറാൻ തൊഴിലുടമയ്ക്ക് ജൂൺ 15-ൽനിന്ന് ജൂലായ് പത്തുവരെ സമയം നീട്ടിനൽകിയിട്ടുണ്ട്. ഇതനുസരിച്ച് നികുതിദായകർക്കും കൂടുതൽ സമയം ലഭിക്കേണ്ടതുണ്ടെന്നാണ് കാരണമായി പറയുന്നത്. നിലവിലെ സമയക്രമമനുസരിച്ച് ജൂലായ് പത്തിന് രേഖകൾ ലഭിച്ചാൽ 20 ദിവസം മാത്രമാണ് റിട്ടേൺ സമർപ്പിക്കുന്നതിനായി ലഭിക്കുക. അവസാന നിമിഷത്തിനായി കാത്തിരിക്കേണ്ടസമയം നീട്ടുന്നതിന് കാത്തുനിൽക്കാതെ എത്രയും വേഗം റിട്ടേൺ സമർപ്പിക്കുകയാണ് നല്ലത്. സാങ്കേതികതടസ്സമോ മറ്റോ ഉണ്ടായാൽ റിട്ടേൺ സമർപ്പിക്കൽ വൈകും. ഇത്തവണ ഇ-റിട്ടേൺ സമർപ്പിക്കാനായി ലോഗിൻ ചെയ്യുമ്പോൾ വിവരങ്ങൾ മുൻകൂട്ടി അതിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. ഇത് കൃത്യമായി പരിശോധിക്കണം. വിട്ടുപോയവ ചേർക്കണമെന്ന് നികുതിവകുപ്പ് നിഷ്കർഷിക്കുന്നു. മാത്രമല്ല, ചിലപ്പോൾ നികുതി കിഴിവിനുള്ള പലതും ഇതിൽ ഉൾപ്പെടുത്താതെ വിട്ടുപോയിട്ടുമുണ്ടാകാം.സമയം കഴിഞ്ഞാൽനിർദിഷ്ട സമയം കഴിഞ്ഞാലും നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് തടസ്സമില്ല. 'വൈകി സമർപ്പിക്കുന്നു' എന്നു രേഖപ്പെടുത്തി 2020 മാർച്ച് 31 വരെ റിട്ടേൺ നൽകാൻ അവസരമുണ്ട്. എന്നാൽ, അതുവരെ നികുതിക്ക് പലിശയും റിട്ടേൺ സമർപ്പിക്കാൻ വൈകിയതിന് പിഴയും നൽകണം. ഡിസംബർ 31-നുമുമ്പാണ് റിട്ടേൺ നൽകുന്നതെങ്കിൽ 5000 രൂപയാണ് പിഴ. അതിനുശേഷം മാർച്ച് 31 വരെയുള്ളതിന് 10,000 രൂപയും. അഞ്ചു ലക്ഷത്തിൽ താഴെയാണ് ആകെ വരുമാനമെങ്കിൽ പിഴ ആയിരം രൂപയിൽ കൂടില്ല. നികുതി അധികമായി അടയ്ക്കാനില്ലെങ്കിലും പിഴയും പലിശയും ഈടാക്കും. റിട്ടേൺ ലഭിക്കാനുണ്ടെങ്കിൽ അതിന് നികുതിവകുപ്പുനൽകുന്ന പലിശ ലഭിക്കുകയുമില്ല. Content Highlights:only two weekremaining to submit income tax return

from money rss http://bit.ly/30BQLK6
via IFTTT

വിപണിയെ നയിക്കുന്നത് ഡിജിറ്റലിസം-ഹരീഷ് ബിജൂര്‍

കൊച്ചി: ഇന്നത്തെ വിപണിയെ നയിക്കുന്നത് ഡിജിറ്റലിസം ആണെന്ന് പ്രമുഖ ബ്രാൻഡ് ഗുരു ഹരീഷ് ബിജൂർ. ഡിജിറ്റൽ സാങ്കേതികതയെ മാറ്റിനിർത്തി ബിസിനസ് സ്ഥാപനങ്ങൾക്ക് വളരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭൂമി സംഘടിപ്പിച്ച കേരള 2.0 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരീഷ് ബിജൂർ കൺസൾട്സ് സ്ഥാപകൻ കൂടിയാണ് അദ്ദേഹം. കൂടുതൽ വളർച്ചയും നിക്ഷേപവും വരണമെങ്കിൽ വിപണിയെ അറിഞ്ഞുള്ള വിപണന തന്ത്രം ആവശ്യമാണ്. ഉപഭോക്താവിനെ അറിയുകയെന്നതാണ് പ്രധാനം. കൂടാതെ മാർക്കറ്റ് റിസർച്ചും പ്രധാനമാണ്. മാർക്കറ്റ് സർവേ വഴി വിപണി വിശകലനങ്ങൾ എപ്പോഴും ശരിയാവണമെന്നില്ല. നല്ല വിപണി ഗവേഷണങ്ങൾ ഫലപ്രദമായ തീരുമാനങ്ങൾ എടുക്കുന്നതിന് നിർണായകമാണ്. പലപ്പോഴും ഉപഭോക്താക്കൾ മാർക്കറ്റ് സർവേ നടത്തുന്നവരെ നിരാശരാക്കാതിരിക്കാൻ എന്തെങ്കിലും ഉത്തരം നൽകുകയാണ് പതിവ്. വിപണി ഗവേഷണങ്ങൾ താരതമേന്യ എളുപ്പമാണ്. എന്നാൽ, വിശ്വസനീയ വിപണി ഗവേഷണം നടത്തുക എന്നുള്ളതാണ് വെല്ലുവിളി. മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ആമുഖ പ്രഭാഷണം നടത്തി. കേരളത്തിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള പഠന റിപ്പോർട്ട് മാതൃഭൂമി ഇന്റഗ്രേറ്റഡ് മീഡിയ സൊല്യൂഷൻസ് നാഷണൽ ഹെഡ് പി.എസ്. കമൽ കൃഷ്ണൻ അവതരിപ്പിച്ചു. മാതൃഭൂമി കൊച്ചിയിൽ സംഘടിപ്പിച്ച കേരള 2 .O കോൺക്ലേവിൽ നിന്ന്. ഫോട്ടോ- എം.പി പ്രദീപ് കുമാർ കേരള വിപണിയിൽ പുതിയൊരു ഉപഭോക്തൃ സംസ്കാരം എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടന്നു. എൽ.ജി. ഇലക്ട്രോണിക്സ് സീനിയർ ജനറൽ മാനേജർ പി. സുധീർ, ഫോൺ 4 സ്ഥാപകൻ സയ്യദ് ഹമീദ്, പിട്ടാപ്പിള്ളിൽ ഏജൻസീസ് എം.ഡി. പീറ്റർ പോൾ, ഗോദ്റെജ് അപ്ലയൻസസ് നാഷണൽ സെയിൽസ് ഹെഡ് സഞ്ജീവ് ജെയിൻ, സ്റ്റൗ ക്രാഫ്റ്റ് ഡയറക്ടർ നേഹ ഗാന്ധി, ടി.ടി.കെ. പ്രസ്റ്റീജ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ദിനേശ് ഗാർഗ്, മായ അപ്ലയൻസസ് സെയിൽസ് ഹെഡ് സഞ്ജയ് കുമാർ, കണ്ണങ്കണ്ടി ഗ്രൂപ്പ് എം.ഡി. പരീത് കണ്ണങ്കണ്ടി, മാതൃഭൂമി ക്ലസ്റ്റർ ഹെഡുമാരായ സുനിൽ നമ്പ്യാർ, നവീൻ ശ്രീനിവാസൻ തുടങ്ങിയവർ പാനൽ ചർച്ചകളിൽ പങ്കെടുത്തു. Content Highlights: mathrubhumi kerala 2.0 conclave kochi harish bijoor

from money rss http://bit.ly/2XXn5Wa
via IFTTT

നാല് ഐഫോൺ മോഡലുകളുടെ വില്പന ഇന്ത്യയിൽ നിർത്തുന്നു

ന്യൂഡൽഹി:ആപ്പിൾ ഇന്ത്യയിൽ നാല് ഐഫോൺ മോഡലുകളുടെ വില്പന നിർത്തുന്നു. കമ്പനിയുടെ പുതിയ ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായി ഘട്ടം ഘട്ടമായാണ് വില്പന നിൽത്തുക. ഐഫോൺ നിരയിൽ ഏറ്റവും വില കുറഞ്ഞ ഐഫോൺ എസ്.ഇ., ഐഫോൺ 6, ഐഫോൺ 6 പ്ലസ്, ഐഫോൺ 6എസ് പ്ലസ് എന്നിവയാണവ. ഈ ഫോണുകൾ നിർത്തലാക്കുന്നതോടെ ഐഫോൺ 6എസ് ആകും വിപണിയിൽ ലഭിക്കുന്ന എറ്റവും വില കുറഞ്ഞ ഐഫോൺ. 29,500 രൂപയാണ് ഇതിന്റെ വില. അതായത് ഇനി 7,000-8,000 രൂപ അധികം നൽകണം ഒരു ഐ ഫോൺ സ്വന്തമാക്കാൻ. നിലവിൽ ഐ ഫേൺ എസ്.ഇ.ക്ക് 22,000 രൂപയാണ് വില. ആമസോൺ സൈറ്റുകളിൽ ഇത് സ്റ്റോക്കില്ല. എന്നാൽ, യു.എസ്. സൈറ്റിൽ ലഭ്യമാണ്. ഐഫോൺ എസ്.ഇ., 6എസ്, 7 എന്നിവ ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കുന്നവയാണ്. ഇവിടെ മറ്റ് മോഡലുകളുടെ ഉ്തപാദനം വിപുലീകരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

from money rss http://bit.ly/32soebE
via IFTTT