121

Powered By Blogger

Monday 30 March 2020

ചൈനയിലെ മാന്ദ്യം 1.1 കോടി ജനങ്ങളെ ദരിദ്രരാക്കുമെന്ന് ലോക ബാങ്ക്

ന്യൂയോർക്ക്: ചൈനയിലെ വളർച്ച സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ കിഴക്കനേഷ്യയിലെ 1.10 കോടി പേർ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന് ലോക ബാങ്കിന്റെ മുന്നറിയിപ്പ്. കോവിഡ് ബാധയിൽനിന്ന് വിമുക്തിനേടി മികച്ച സാഹചര്യം ചൈനയിലുണ്ടായാലും വളർച്ച 2.3ശതമാനമായി കുറുയും. 2019ൽ 6.1ശതമാനമായിരുന്നു ചൈനയിലെ വളർച്ച. ലോക ജനസംഖ്യയുടെ അഞ്ചിൽ രണ്ടുപേരും ഏതെങ്കിലും തരത്തിലുള്ള അടച്ചിടലിന്റെ ആഘാതം അനുഭവിക്കുന്നവരാണ്. വ്യാപാര സ്ഥാപനങ്ങൾ പൂട്ടിയിട്ടതും ഗതാഗതം നിർത്തിവെച്ചതും കാര്യമായിതന്നെ ബാധിക്കും. കോവിഡ് പൊട്ടിപുറപ്പെട്ട രാജ്യമായ ചൈന താൽക്കാലികമായി ഉയർത്തെഴുന്നേറ്റാലും മാന്ദ്യത്തെ നേരിടേണ്ടിവരുമെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. കോവിഡ് വ്യാപകമാകുന്നതിനും രണ്ടുമാസം മുമ്പ് ചൈന 5.9 ശതമാനം വളർച്ചനേടുമെന്നായിരുന്നുലോക ബാങ്കിന്റെ സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്. ഇതുതന്നെ 1990നുശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കാണ്. വ്യാപാരം, വിനോദസഞ്ചാരം, ചരക്കുനീക്കം എന്നിവയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളാകും കടുത്ത ഭീഷണി നേരിടേണ്ടിവരികയെന്നും ലോക് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ആദിത്യ മാറ്റോ വ്യക്തമാക്കി.

from money rss https://bit.ly/39oGdlC
via IFTTT

എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി ഏപ്രില്‍ 17വരെ നീട്ടി

ന്യൂഡൽഹി: ഭാരതി എയർടെൽ പ്രീ പെയ്ഡ് പ്ലാനുകളുടെ കാലാവധി ഏപ്രിൽ 17വരെ നീട്ടി. രാജ്യത്ത് മൂന്നാഴ്ച അടച്ചിടൽ പ്രഖ്യാപിച്ചതിനെതുടർന്ന് താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ടാണ് കാലാവധി നീട്ടുന്നതെന്ന് എയർടെൽ അറിയിച്ചു. 10 രൂപയുടെ സംസാരസമയവും എയർടെൽ ഇതോടൊപ്പം നൽകും. എട്ടുകോടി ഉപഭോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കും. 48 മണിക്കൂറിനുള്ളിൽ ഈ ആനുകൂല്യം ലഭ്യമാകും. കോവിഡ് ബാധ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ മാർച്ച് 25നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമൊട്ടാകെ അടിച്ചിടുന്നതായി പ്രഖ്യാപിച്ചത്.

from money rss https://bit.ly/33XSPii
via IFTTT

ആത്മവിശ്വാസത്തോടെ വിപണി: സെന്‍സെക്‌സില്‍ 550 പോയന്റ് നേട്ടം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽ പാതിയോളം തിരിച്ചുപിടിച്ച് ഓഹരി വിപണി. സെൻസെക്സ് 550 പോയന്റ് നേട്ടത്തിൽ 28990ലും നിഫ്റ്റി 174 പോയന്റ് ഉയർന്ന് 8455ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 513 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 82 ഓഹരികൾ നഷ്ടത്തിലുമാണ്. 27 ഓഹരികൾക്ക് മാറ്റമില്ല. മിക്കവാറും സെക്ടറൽ സൂചികകൾ നേട്ടത്തിലാണ്. ബാങ്ക് നിഫ്റ്റി 1.85ശതമാനവും ഐടി 1.79ശതമാനവും സ്മോൾ ക്യാപ് 1.51 ശതമാനവും മിഡ്ക്യാപ് 1.39 ശതമാനവും നേട്ടത്തിലാണ്. വാഹനം, ലോഹം, ഓയിൽആൻഡ്ഗ്യാസ് തുടങ്ങിയ സൂചികകളും നേട്ടത്തിൽതന്നെ. ഹിൻഡാൽകോ, വേദാന്ത, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ്, ഗെയിൽ, ആക്സിസ് ബാങ്ക്, റിലയൻസ്, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഡസിന്റ് ബാങ്ക്, ഭാരതി എയർടെൽ, മാരുതി സുസുകി, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ആഗോള വ്യാപകമായി കൊവിഡ് ബാധമൂലം ആശങ്കയിലായ സാഹചര്യത്തിൽ ചൈനയിൽനിന്ന് ആശ്വാസകരമായ വാർത്ത പുറത്തുവന്നതാണ് വിപണിക്ക് തുണയായത്. ഫെബ്രുവരിയിൽ 35.7എന്ന റെക്കോഡ് താഴ്ചയിലെത്തിയചൈനയിലെ പിഎംഐ മാർച്ചിൽ 52.0ലേയ്ക്ക് കുതിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/2WXCCrV
via IFTTT

പാർക്കിങ് ഫീസ്‌ ഭാരവുമായി വിമാനക്കമ്പനികൾ

മുംബൈ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വ്യോമഗതാഗതം നിർത്തിയതോടെ വ്യോമയാന കമ്പനികൾക്ക് പാർക്കിങ് ഫീസും വിമാനങ്ങളുടെ പരിപാലനച്ചെലവും ഭാരമാവുന്നു. എയർ ഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ എയർ, വിസ്താര, എയർഏഷ്യ കമ്പനികളുടേതായി 650 -ഓളം വിമാനങ്ങളാണ് രാജ്യത്തുള്ളത്. ഇവയെല്ലാം പല വിമാനത്താവളങ്ങളിലായി പാർക്ക് ചെയ്തിരിക്കുകയാണിപ്പോൾ. മാർച്ച് 31 വരെയാണ് ആദ്യം സർവീസ് നിർത്തിയതെങ്കിലും പിന്നീടിത് ഏപ്രിൽ 14 വരെ നീട്ടി. എന്നു സർവീസ് പുനരാരംഭിക്കുമെന്നതിൽ ഇനിയും വ്യക്തതയില്ല. ലോക്ഡൗൺ തീരുമ്പോൾ സർവീസുകൾ തുടങ്ങിയാലും എണ്ണം തീരെ കുറവായിരിക്കും. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി വിമാനക്കമ്പനികൾ ജീവനക്കാരെ വീടുകളിലേക്ക് വിട്ടിട്ടുണ്ട്. വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിന് വിമാനത്താവളങ്ങളിൽ പാർക്കിങ് ഫീസ്, ഹൗസിങ് ഫീസ് എന്നിങ്ങനെ രണ്ടിനത്തിൽ പണം ഈടാക്കുന്നുണ്ട്. വിമാനത്തിന്റെ ഭാരംനോക്കി മണിക്കൂർ അടിസ്ഥാനത്തിൽ ഓരോ വിമാനത്താവളങ്ങളിലും ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് ചെറുവിമാനങ്ങൾക്ക് ദിവസം 30,000 രൂപ മുതൽ 50,000 രൂപ വരെയും വലിയ വിമാനങ്ങൾക്ക് ഒരുലക്ഷം രൂപവരെയുമാണ് നൽകേണ്ടിവരിക. ലൈവ് എയർട്രാഫിക് വെബ്സൈറ്റായ ഫ്ളൈറ്റ് റഡാർ 24 -ന്റെ കണക്കുപ്രകാരം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഏറ്റവുമധികം വിമാനങ്ങൾ പാർക്ക് ചെയ്യുന്നത്. 205 എണ്ണമാണ് ഇവിടെയുള്ളത്. മുംബൈയിൽ നൂറിനടുത്ത് വിമാനങ്ങളുണ്ട്. ബെംഗളൂരു - 71, ഹൈദരാബാദ് 61, കൊൽക്കത്ത - 54, ചെന്നൈ - 53 എന്നിങ്ങനെയാണ് കണക്ക്. ഈ ആറു വിമാനത്താവളങ്ങളിലായാണ് 85 ശതമാനം വിമാനങ്ങളുമുള്ളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളും കമ്പനികൾ പാർക്കിങ്ങിനായി ഉപയോഗിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വിമാനക്കമ്പനികൾ 60 കോടി രൂപ പാർക്കിങ് ഫീയായി നൽകേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വരുമാനമില്ലാത്ത സാഹചര്യത്തിൽ അവർക്ക് ഈ തുക ഭാരമായി മാറും. മാത്രമല്ല, പല കമ്പനികളും ഭീമമായ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. പാർക്കിങ് ഫീസ് ഒഴിവാക്കണമെന്ന് കമ്പനികൾ സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. 'കാപ' സെന്റർ ഫോർ ഏവിയേഷന്റെ കണക്കുപ്രകാരം ഇപ്പോഴത്തെ നിലയിൽ 2021 ജൂൺ 30 വരെ ഇന്ത്യൻ വ്യോമയാന കമ്പനികൾക്ക് ആകെ 360 കോടി ഡോളറിന്റെ (27,000 കോടി രൂപ) നഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്. ഏപ്രിൽ 15 നുശേഷം സർവീസ് പുനരാരംഭിച്ചാലുള്ള സ്ഥിതിയാണിത്.

from money rss https://bit.ly/2WVZJmI
via IFTTT

കൊറോണ: സാമ്പത്തികവർഷംനീട്ടണമെന്ന് വ്യവസായലോകം

മുംബൈ: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ 2019-'20 സാമ്പത്തികവർഷം 15 മാസമായി നീട്ടണമെന്ന് ഓഡിറ്റർമാരും വിവിധ വ്യവസായ സംഘടനകളും കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു. സർക്കാർ ഇക്കാര്യം പരിശോധിക്കുന്നതായും ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് വ്യവസായ വിദഗ്ധരുമായി ചർച്ച ചെയ്യുന്നതായുമാണ് വിവരം. ശുപാർശപ്രകാരം 2019-'20 സാമ്പത്തിക വർഷം ജൂൺ വരെ നീട്ടണം. ജൂലായിൽ തുടങ്ങുന്ന പുതിയ സാമ്പത്തികവർഷം 2021 മാർച്ചിൽ അവസാനിപ്പിക്കാനാകും. കമ്പനികൾക്ക് കണക്കുകൾ പരിശോധിക്കാൻ കൂടുതൽ സമയം നൽകുന്നതിനും ഓഡിറ്റർമാർക്ക് നേരിട്ട് പരിശോധന നടത്താൻ അവസരമൊരുക്കാനുമാണ് സാമ്പത്തികവർഷം നീട്ടണമെന്ന ആവശ്യം ശക്തമാകുന്നത്. അടുത്ത ഏതാനും പാദവർഷങ്ങളിൽ വ്യവസായ ലോകത്ത് കൊറോണയുടെ പ്രത്യാഘാതം നിലനിൽക്കും. ഇക്കാലത്ത് വ്യവസായം മരവിച്ച സ്ഥിതിയിലായിരിക്കുമെന്നും കമ്പനികൾക്ക് നഷ്ടം മാത്രമായിരിക്കും ഉണ്ടാകുകയെന്നും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി വ്യക്തമാക്കി. വിവിധ സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശോധിക്കുന്നതിനും അവരുടെ ആസ്തികളും ബാലൻസ് ഷീറ്റും വിലയിരുത്തുന്നതിനും കൊറോണ തടസ്സമാവുകയാണെന്ന് ഓഡിറ്റിങ് സ്ഥാപനങ്ങളും പറയുന്നു. ലോക്ക് ഡൗൺ കാലത്ത് കമ്പനികളുടെ ബുക്ക് ക്ലോസ് ചെയ്യാനും സാമ്പത്തികറിപ്പോർട്ട് തയ്യാറാക്കാനും പ്രായോഗിക ബുദ്ധിമുട്ടുള്ളതായി കൺസൾട്ടിങ് സ്ഥാപനങ്ങളും പറയുന്നു. സാമ്പത്തികവർഷം നീട്ടുന്നതിലൂടെ കമ്പനികൾക്ക് ഇതിൽ വലിയ ആശ്വാസമാകും ലഭിക്കുക. കമ്പനികൾക്ക് കൂടുതൽ സമയം നൽകേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണെന്ന് നികുതിരംഗത്തെ കൺസൾട്ടൻസി സ്ഥാപനങ്ങൾ സൂചിപ്പിച്ചു. നികുതി നൽകാനുള്ള തീയതി നീട്ടിയിട്ടുണ്ടെങ്കിലും സാമ്പത്തികവർഷം അവസാനിക്കുന്ന സാഹചര്യത്തിൽ മുൻകൂർ നികുതി നൽകാൻ റവന്യൂ വകുപ്പ് പ്രേരിപ്പിക്കുന്നുണ്ട്. സാമ്പത്തികവർഷം നീട്ടുന്നതു വഴി ഇത്തരം സാഹചര്യം ഒഴിവാക്കാനാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ചില വ്യവസായ കൂട്ടായ്മകൾ നടപ്പു സാമ്പത്തികവർഷം 21 മാസം ആക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഡിസംബറിൽ സാമ്പത്തികവർഷം അവസാനിച്ചാൽ പിന്നീട് പുതിയ സാമ്പത്തികവർഷം കലണ്ടർ വർഷത്തിനൊപ്പമാക്കാനാകുമെന്നും ഇവർ പറയുന്നു. സാമ്പത്തിക വർഷവും കലണ്ടർ വർഷവും ഒന്നാക്കുന്നത് നേരത്തേ സർക്കാർ പരിഗണിച്ചിരുന്നതാണ്.

from money rss https://bit.ly/3dEg45v
via IFTTT

നിഫ്റ്റി 8,300ന് താഴെ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നഷ്ടം 1375 പോയന്റ്

മുംബൈ: സാമ്പത്തിക പാക്കേജും ആർബിഐയുടെ നിരക്കുകറയ്ക്കലുംമൂലം കഴിഞ്ഞയാഴ്ച മികച്ച നേട്ടമുണ്ടാക്കിയ ഓഹരി സൂചികകൾ തിങ്കളാഴ്ച കനത്ത നഷ്ടം നേരിട്ടു. സെൻസെക്സ് 1375.27 പോയന്റ്(4.61%)നഷ്ടത്തിൽ 28440.32ലും നിഫ്റ്റി 379.15 പോയന്റ് (4.38%) താഴ്ന്ന് 8281.10ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 924 ഓഹരികൾ നേട്ടത്തിലും 1320 ഓഹരികൾ നഷ്ടത്തിലുമാണ്. 168 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചിക 5.94 ശതമാനവും ഐടി 1.99 ശതമാനവും ഓട്ടോ 5.46 ശതമാനവും ലോഹം 3.25 ശതമാനവും നഷ്ടത്തിലായി. ഫാർമ, എഫ്എംസിജി വിഭാഗം സൂചികകൾമാത്രമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുശതമാനത്തോളം നഷ്ടമുണ്ടാക്കി.കോവിഡ്മൂലംമരിച്ചവരുടെ എണ്ണം 34,000 കവിഞ്ഞത് വിപണിയെ ബാധിച്ചു. ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, എംആൻഡ്എം, ഹീറോ മോട്ടോർകോർപ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സിപ്ല, ടെക് മഹീന്ദ്ര, നെസ് ലെ, ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, കോൾ ഇന്ത്യ, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.

from money rss https://bit.ly/39u5gnt
via IFTTT

സ്‌മോള്‍ സേവിങ്‌സ് സ്‌കീമുകളുടെ പലിശ ഉടനെ കുറയും; നിക്ഷേപകര്‍ ചെയ്യേണ്ടത്

റിസർവ് ബാങ്ക് നിരക്കുകൾ കുറച്ചതോടെ ചെറു നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകൾ താഴാനുള്ള വഴിയൊരുങ്ങി. 25 മുതൽ 30വരെ ബേസിസ് പോയന്റിന്റെ കുറവാണ് ഓരോ നിക്ഷേപ പദ്ധതികളുടെ പലിശയിലുമുണ്ടാകുകയെന്നാണ് വിലയിരുത്തൽ. തുടർച്ചയായ രണ്ട് പാദങ്ങളിൽ ചെറുനിക്ഷേപ പദ്ധതികളുടെ പലിശ കുറച്ചിരുന്നില്ല. ഫെബ്രവരിയിലെ വായ്പാ അവലോകന യോഗത്തിനുശേഷം നിരക്കുകുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. വിപണിയിൽ പണലഭ്യത വർധിപ്പിക്കാനുള്ള നടപടികൾ അന്ന് ആർബിഐ സ്വീകരിച്ചതിനെതുടർന്ന് ബാങ്കുകൾ പലിശ നിരക്ക് കുറച്ചിരുന്നു. നിലവിൽ ഒരുവർഷത്തെ സ്ഥിര നിക്ഷേപത്തിന് എസ്ബിഐ നൽകുന്ന പലിശ 5.9ശതമാനമാണ്. അതേസമയം, ചെറു നിക്ഷേപ പദ്ധതികളുടെ പലിശ ഇതിലുമേറെ കൂടുതലാണ്. ഒരുവർഷം മുതൽ അഞ്ചുവർഷംവരെയുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് 6.9 ശതമാനം മുതൽ 7.7 ശതമാനംവരെയാണ് പലിശ നൽകുന്നത്. മന്ത്ലി ഇംകം സ്കീ(എംഐഎസ്)മിന് 7.6ശതമാനമാണ് ഇപ്പോഴത്തെ പലിശ. സീനിയർ സിറ്റിസൺ സ്കീമിന് 8.6ശതമാനവും പിപിഎഫിന് 7.9ശതമാനവുമാണ് നിരക്ക്. വരുമാനം കുറഞ്ഞവരാണ് കൂടുതലായും ചെറു നിക്ഷേപ പദ്ധതികളെ ആശ്രയിക്കുന്നത്. അതിൽനിന്നുള്ള വരുമാനം കൊണ്ട് ജീവിച്ചുപോകുന്ന നിരവധി മുതിർന്ന പൗരന്മാരുമുണ്ട്. ചെറു നിക്ഷേപ പദ്ധതികളുമായി മത്സരമുള്ളതിനാൽ നിക്ഷേപ പലിശ താഴ്ത്താൻ കഴിയില്ലെന്നും അത് വായ്പ പലിശയെ ബാധിക്കുമെന്നും നേരത്തെ ബാങ്കുകൾ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് സർക്കാർ മൂന്നുമാസത്തിലൊരിക്കൽ പലിശ പരിഷ്കരിക്കുന്ന രീതി ചെറു നിക്ഷേപ പദ്ധതികൾക്കും ബാധകമാക്കിയത്. അതോടെ ഈ പദ്ധതികളുടെ നിക്ഷേപ പലിശയിലും കാര്യമായ കുറവുണ്ടായി. പലിശകുറയ്ക്കലിനെ എങ്ങനെ മറികടക്കാം പലിശകുറയ്ക്കുംമുമ്പ് ദീർഘകാലത്തേയ്ക്ക് സ്ഥിര നിക്ഷേപമിട്ടാൽ ഭാവിയിലുള്ള പലിശ കുറയ്ക്കലിൽനിന്ന് രക്ഷപ്പെടാം.

from money rss https://bit.ly/3dEziYP
via IFTTT

കോവിഡ് ഫണ്ടിലേയ്ക്കുള്ള പണംതട്ടാന്‍ വ്യാജ ഐഡി; സംഭവാന നല്‍കേണ്ടത് ഇങ്ങനെ

വ്യാജ യുപിഐ ഐഡി നൽകി പ്രധാനമന്ത്രിയുടെ എമർജൻസി ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുന്ന പണംതട്ടാൻ ശ്രമം. സമൂഹമാധ്യമങ്ങളിൽ തെറ്റായ യുപിഐ ഐഡി പ്രചരിപ്പിച്ച് പണംതട്ടൽ വ്യാപകമായ സാഹചര്യത്തിലാണ് എസ്ബിഐയുടെ മുന്നറിയിപ്പ്. പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് എമർജൻസി സിറ്റുവേഷൻ(PM-CARES)ഫണ്ടിന്റെ വ്യാജ ഐഡിയാണ് പ്രചരിക്കുന്നത്. pmcares@sbi എന്നതാണ് ശരിയായ യുണിഫൈഡ് പെയ്മെന്റ് ഇന്റർഫെയ്സ്(യുപിഐ)ഐഡി. പിഎംകെയർ@എസ്ബിഐ എന്നേപരിലാണ് വ്യാജ ഐഡി പ്രചരിച്ചത്. എസ്കുറവാണ് ഐഡിയിലുള്ളത്. Beware of Fake UPI ID being circulating on the pretext of PM CARES Fund.#PIBFactcheck: The correct UPI ID of #PMCaresFunds is pmcares@sbi#PMCARES #IndiaFightsCorona pic.twitter.com/eHw83asBQ9 — PIB Fact Check (@PIBFactCheck) March 29, 2020 ഐഡി ഉടനെ ബ്ലാക്ക് ചെയ്തതായും നിയമനടപടി സ്വീകരിച്ചതായും ഡൽഹി പോലീസ് ട്വീറ്റ് ചെയ്തു. ഫണ്ടിലേയ്ക്ക് സംഭാവന ചെയ്ത് ഒരുവ്യക്തിയാണ് വ്യാജ യുപിഐ ഐഡി സംബന്ധിച്ച് എസ്ബിഐയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. Dear @TheOfficialSBI @NPCI_NPCI Pls immediately ban this UPI ID and SBI must freeze all the credits done today. Do it immediately sir. — Ashu (@muglikar_) March 28, 2020 കോവിഡ് ബാധയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സാമ്പത്തികമായി സഹായം നൽകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് ശനിയാഴ്ചയാണ്. PM CARRES ഫണ്ടിലേയ്ക്ക് സംഭാവന നൽകാനുള്ള വഴികൾ pmindia.gov.in എന്ന സൈറ്റിൽകയറിയാണ് സംഭാവന നൽകേണ്ടത്. അതിന് താഴെപറയുന്നരീതികൾ സ്വീകരിക്കാം. അക്കൗണ്ടിന്റെ പേര്: PM CARES, അക്കൗണ്ട് നമ്പർ: 2121PM20202, ഐഎഫ്എസ് സി: SBIN0000691, സ്വിഫ്റ്റ് കോഡ്: SBININBB104, ബാങ്കിന്റെ പേരും ശാഖയും: എസ്ബിഐ, ന്യൂഡൽഹി മെയിൻ ബ്രാഞ്ച്. യുപിഐ ഐഡി: pmcares@sbi. ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ(ഭീം, ഫോൺപേ, ആമസോൺ പേ, ഗൂഗിൾ പേ, പേ ടിഎം, മൊബിക്വിക്ക് തുടങ്ങിയവ)ആർടിജിഎസ്, എൻഇഎഫ്ടി തുടങ്ങിയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം. നൽകുന്ന സംഭാവനയ്ക്ക് 80ജി പ്രകാരം ആദായ നികുതിയിളവ് ലഭിക്കും.

from money rss https://bit.ly/39sMrkr
via IFTTT