121

Powered By Blogger

Wednesday 14 January 2015

ചക്കിട്ടപാറയില്‍ ഖനനത്തിന് സ്വകാര്യ കമ്പനിക്ക് വീണ്ടും എന്‍.ഒ.സി









Story Dated: Thursday, January 15, 2015 12:47



mangalam malayalam online newspaper

ന്യുഡല്‍ഹി: പാരിസ്ഥിതി ലോല മേഖലയില്‍പെടുന്ന ചക്കിട്ടപാറയില്‍ വീണ്ടും ഖനനത്തിന് നീക്കം. ചക്കിട്ടപാറയിലെ 406.45 ഹെക്ടര്‍ ഭൂമിയില്‍ ഇരുമ്പയിര് ഖനനത്തിന് സ്വകാര്യ കമ്പനിക്ക് സംസ്ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സി ലഭിച്ചു. കര്‍ണാടക ആസ്ഥാനമായുള്ള എം.എസ്.പി.എല്‍ ലിമിറ്റഡ് എന്ന കമ്പനിയ്ക്കാണ് എന്‍.ഒ.സി ലഭിച്ചത്. ഇതേതുടര്‍ന്ന് പദ്ധതിയുടെ പരിഗണനാ വിഷയങ്ങള്‍ പരിഗണിക്കുന്നതിന് കമ്പനി കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചു. കമ്പനിയുടെ അപേക്ഷ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഡിസംബര്‍ 22ന് പരിഗണിച്ചു. വിവാദങ്ങളെ തുടര്‍ന്ന് നേരത്തെ റദ്ദാക്കിയ പദ്ധതിയാണിത്.


ചക്കിട്ടപാറയിലെ മുതുകാട്ടില്‍ ഇരുമ്പയിര് ഖനനത്തിന് എം.എസ്.പി.എല്‍ കമ്പനി നാളുകളായി ശ്രമം തുടരുകയാണ്. 2009ലാണ് മേഖലയില്‍ ഇരുമ്പയിര് ഖനനത്തിനുള്ള സാധ്യതാപഠനത്തിന് എന്‍.ഒ.സി നേടിയത്. 1986ലെ വനം സംരക്ഷണ നിയമം അനുസവിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് വിധേയമായി കമ്പനിക്ക് അനുമതി നല്‍കാനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്ന് അനുമതി നല്‍കിയിരുന്നത്. 2012ല്‍ സംസ്ഥാന വനവേകുപ്പ് സാധ്യതാ പഠനത്തിന് അനുമതി നല്കി. മുതുകാട്ടില്‍ എം.എസ്.പി.എല്‍ കമ്പനി സര്‍വേ നടപടികള്‍ ആരംഭിച്ചുവെങ്കിലം നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പതിര്‍പ്പുമായി രംഗശത്തത്തിയതോടെയാണ് നടപടികള്‍ നിര്‍ത്തിവച്ചത്.


കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചക്കിട്ടപാറ വില്ലേജ് പരിസ്ഥിതിലോല മേഖലയായി കണക്കാക്കിയതോടെ ഖനനത്തിന് ഇനി സാധ്യതയില്ലെന്ന ആശ്വാസത്തിലായിരുന്നു നാട്ടുകാര്‍. എന്നാല്‍ കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടായതോടെ അനുകൂല സാഹചര്യമൊരുക്കി വീണ്ടും കമ്പനി രംഗത്തെത്തുകയായിരുന്നു.










from kerala news edited

via IFTTT

പി. മോഹനന്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി









Story Dated: Thursday, January 15, 2015 12:28



mangalam malayalam online newspaper

വടകര: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനനെ തെരഞ്ഞെടുത്തു. പി.പി രാമകൃഷ്ണന്‍ മൂന്നു ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പ്. നാല്പതംഗ ജില്ലാ കമ്മിറ്റിയില്‍ ഒരാളെ ഒഴിവാക്കി. അഞ്ചു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. എം.ഗിരീഷ്, ചന്തു മാസ്റ്റര്‍, പി.കെ പ്രേംനാഥ്, വിശ്വനാഥന്‍, പുഷ്പജ എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. പ്രായാധിക്യം മൂലം എം. കേളപ്പനെയാണ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.










from kerala news edited

via IFTTT

മോഷണക്കേസിലെ പ്രതി ആറു വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍











Story Dated: Thursday, January 15, 2015 01:24


തിരുവനന്തപുരം: കോടതിയില്‍ നിന്ന്‌ ജാമ്യമെടുത്തശേഷം മുങ്ങി നടന്ന മോഷണക്കേസിലെ പ്രതിയെ ആറു വര്‍ഷങ്ങള്‍ക്കുശേഷം മെഡിക്കല്‍ കോളജ്‌ പോലീസ്‌ പിടികൂടി. കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ ഗുണ്ടുകാട്‌ ടി.സി. 1027 ല്‍ താമസം അനി എന്നുവിളിക്കുന്ന അനില്‍കുമാറാണ്‌ പിടിയിലായത്‌.


2009 ല്‍ ഗൗരീശപട്ടത്തെ മോഹനന്‍നായരുടെ വീട്ടിലെ മോഷണക്കേസുമായി ബന്ധപ്പെട്ടാണ്‌ ഇയാള്‍ കോടതിയെ കബളിപ്പിച്ച്‌ മുങ്ങി നടന്നത്‌. ഇയാളെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഇവര്‍ നടത്തിയ കേസന്വേഷണത്തിലാണ്‌ ഇയാളെ പിടികൂടാനായത്‌. മെഡിക്കല്‍കോളജ്‌ സി.ഐ. ഷീന്‍തറയിലിന്റെ നേതൃത്വത്തില്‍ എസ്‌.ഐ. കെ. വിക്രമന്‍, എസ്‌.പി.ഒ. വിജയബാബു, സി.പി.ഒ. അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ അനില്‍കുമാറിനെ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളെ കോടതിയില്‍ ഹാജരാക്കി.










from kerala news edited

via IFTTT

നിരോധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന: പത്തുപേര്‍ അറസ്‌റ്റില്‍











Story Dated: Thursday, January 15, 2015 01:24


തിരുവനന്തപുരം:സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക്‌ സിഗരറ്റ്‌, പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്‍പ്പന നടത്തുന്നതു കണ്ടെത്തി തടയാന്‍ സംസ്‌ഥാന പോലീസ്‌ മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ്‌ സംസ്‌ഥാന വ്യാപകമായി നടത്തിയ റെയ്‌ഡില്‍ പത്തുപേര്‍ അറസ്‌റ്റിലായി.31 റെയ്‌ഡുകളിലായി 10 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഇതോടെ 2014 മെയ്‌ 30 മുതല്‍ നടന്നു വരുന്ന റെയ്‌ഡില്‍ ഇതുവരെ അറസ്‌റ്റിലായവരുടെ എണ്ണം 6019 ആയി. ആകെ 28957 റെയ്‌ഡുകളിലായി 6163 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു.










from kerala news edited

via IFTTT

പൂന്തുറ പോലീസ്‌ സ്‌റ്റേഷന്‍ ജനമൈത്രിയായി











Story Dated: Thursday, January 15, 2015 01:24


പൂന്തുറ: പൂന്തുറ പോലീസ്‌ സ്‌റ്റേഷന്‍ ജനമൈത്രി പോലീസ്‌ സ്‌റ്റേഷനായി. നാട്ടുകാരുടെ ചിരകാലാഭിലാഷത്തിന്‌ ഉജ്വല തുടക്കം. നാട്ടുകാരുടെ കാലങ്ങളായുളള ആവശ്യമായിരുന്നൂ പൂന്തുറ പോലീസ്‌ സ്‌റ്റേഷന്‍ ജനമൈത്രി പോലീസ്‌ സ്‌റ്റേഷനാകുക എന്നത്‌. ബാന്റ്‌ മേളവും വാദ്യാഘോഷങ്ങളോടെ പൂന്തുറ പോലീസ്‌ സ്‌റ്റേഷനും പരിസരവും ഉത്സവ ലഹരിയിലായിരുന്നു. ജനമൈത്രി പോലീസ്‌ സ്‌റ്റേഷന്റെ ഉദ്‌ഘാടനം മന്ത്രി രമേശ്‌ ചെന്നിത്തല നിര്‍വഹിച്ചു. മന്ത്രി വി.എസ്‌. ശിവകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്‌ഥാന ജനമൈത്രി എ.ഡി.ജി.പി: ബി.സന്ധ്യ, ഡി.സി.പി: അജിതാബീഗം, സിറ്റി പോലീസ്‌ കമ്മിഷണര്‍ എച്ച്‌.വെങ്കിടേഷ്‌, ശംഖുമുഖം അസി. കമ്മിഷണര്‍ ജവഹര്‍ ജനാര്‍ദ്‌, മൈത്രി പ്രസിഡന്റ്‌ തോട്ടം അലക്‌സാണ്ടര്‍, വാര്‍ഡ്‌ കൗണ്‍സിലര്‍ സുരേഷ്‌കുമാര്‍ തുടങ്ങി നിരവധി പേരാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌.










from kerala news edited

via IFTTT

എ.ഐ.എസ്‌.എഫ്‌. പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു











Story Dated: Thursday, January 15, 2015 01:24


തിരുവനന്തപുരം: എന്‍ട്രന്‍സ്‌ പരിഷ്‌ക്കരണം സ്വാശ്രയ മാനേജ്‌മെന്റുകളെ സഹായിക്കാനാണെന്ന്‌ ആരോപിച്ച്‌ എ.ഐ.എസ്‌.എഫ്‌. പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രി അബ്‌ദുറബ്ബിന്റെ കോലം കത്തിച്ചു. പ്രകടനമായെത്തിയാണ്‌ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കോലം കത്തിച്ചത്‌. എ.ഐ.എസ്‌.എഫ്‌. സംസ്‌ഥാന സെക്രട്ടറി കെ.പി. സന്ദീപ്‌ പ്രസംഗിച്ചു. ജില്ലാപ്രസിഡന്റ്‌ അന്‍വര്‍ഷാ, ജില്ലാസെക്രട്ടറി രാഹുല്‍ രാജ്‌ എന്നിവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.










from kerala news edited

via IFTTT

സി.പി.എം വില്ലേജ്‌ ഓഫീസ്‌ ഉപരോധിച്ചു











Story Dated: Thursday, January 15, 2015 01:24


ചിറയിന്‍കീഴ്‌: കഴിഞ്ഞ ഓഗസ്‌റ്റ് 24നുണ്ടായ വെളളപ്പൊക്കംമൂലം ദുരിതമനുഭവിച്ചവര്‍ക്കും വീടുകള്‍ക്ക്‌ നാശനഷ്‌ടം സംഭവിച്ചവര്‍ക്കും നഷ്‌ടപരിഹാരം നല്‍കുന്നതിനായി ചിറയിന്‍കീഴ്‌ വില്ലേജ്‌ ഓഫീസ്‌ മുഖാന്തരം നല്‍കിയ അപേക്ഷയില്‍ അനര്‍ഹര്‍ക്ക്‌ ധനസഹായം ലഭിച്ചതായുളള വ്യാപക പരാതിയെത്തുടര്‍ന്ന്‌ സി.പി.എം ഉപരോധം സംഘടിപ്പിച്ചു. ചിറയിന്‍കീഴ്‌ വില്ലേജ്‌ ഓഫീസില്‍ സംഘടിപ്പിച്ച ഉപരോധസമരം ചിറയിന്‍കീഴ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍.സുഭാഷ്‌ ഉദ്‌ഘാടനം ചെയ്‌തു. സി.പി.എം ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റിയംഗം എം.വി. കനകദാസ്‌, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ വി.വിജയകുമാര്‍, പി.മുരളി തുടങ്ങിയവര്‍ സംസാരിച്ചു.










from kerala news edited

via IFTTT

റെയില്‍വേ സ്‌റ്റേഷന്‍ മാസ്‌റ്ററെ ഉപരോധിച്ചു











Story Dated: Thursday, January 15, 2015 01:21


ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടന സര്‍വേ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ വികസനത്തെ അട്ടിമറിക്കാനാണെന്ന്‌ ആരോപിച്ച്‌ ബി.ജെ.പി. പ്രവര്‍ത്തകര്‍ റെയില്‍വേ സ്‌റ്റേഷന്‍ മാസ്‌റ്ററെ ഉപരോധിച്ചു. സമരത്തെ തുടര്‍ന്ന്‌ സര്‍വെ പിന്‍വലിച്ചു.


സര്‍വെയ്‌ക്കായുളള ചോദ്യാവലിയില്‍ചെങ്ങന്നൂരിലെത്തുന്ന തീര്‍ത്ഥാടകര്‍ എന്തുകൊണ്ട്‌ തിരുവല്ലയില്‍ ഇറങ്ങുന്നില്ലെന്നും അടുത്ത വര്‍ഷം തിരുവല്ലയില്‍ വികസനം ഒരുക്കിയാല്‍ ഇറങ്ങാമോ എന്ന ചോദ്യമാണ്‌ വിവാദത്തിന്‌ ഇടയാക്കിയത്‌. ഇത്‌ ചെങ്ങന്നൂരിലെ വികസനത്തെ അട്ടിമറിക്കാന്‍ സമീപ ജില്ലയിലെ കോണ്‍ഗ്രസ്‌ എം.പിമാരുടെ ഗൂഢനീക്കമാണെന്ന്‌ ആരോപിച്ചായിരുന്നു. ബി.ജെ.പിയുടെ സമരം. തുടര്‍ന്ന്‌ ഉന്നത ഉദ്യോഗസ്‌ഥരും റെയില്‍വേ സുരക്ഷാ ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി ചര്‍ച്ച നടത്തി.


സര്‍വേഫോം നിര്‍ത്തലാക്കണമെന്ന ആവശ്യം റെയില്‍വേ അംഗീകരിച്ചതിനെത്തുടര്‍ന്നാണ്‌ സമരം അവസാനിപ്പിച്ചത്‌. പിന്നീട്‌ ഉപരോധ സമരക്കാര്‍ സ്‌റ്റേഷന്‌ മുന്നിലെത്തി തീര്‍ത്ഥാടകര്‍ക്ക്‌ വിതരണം ചെയ്‌ത ഫോം കത്തിച്ചു. ഉപരോധസമരം കര്‍ഷക മോര്‍ച്ച സംസ്‌ഥാന പ്രസിഡന്റ്‌ കെ.എസ്‌. രാജന്‍ ഉദ്‌ഘാടനം ചെയ്‌തു. ബി.ജെ.പി. ജില്ലാ സെക്രട്ടറി എം.വി.ഗോപകുമാര്‍, ബി.കൃഷ്‌ണകുമാര്‍, കെ.ജി.കര്‍ത്താ, പ്രമോദ്‌ കാരയ്‌ക്കാട്‌, രമേശ്‌ പേരിശ്ശേരി, പ്രശാന്ത്‌ മുളക്കുഴ തുടങ്ങിയവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

പണം വച്ചു ചീട്ടുകളിച്ച മൂന്നു പേര്‍ അറസ്‌റ്റില്‍











Story Dated: Thursday, January 15, 2015 01:21


ചെങ്ങന്നൂര്‍: പുലിയൂര്‍ ക്ഷേത്രത്തിനു സമീപം പണംവച്ചു ചീട്ടുകളിച്ച മൂന്നംഗ സംഘത്തെ പോലീസ്‌ അറസ്‌റ്റുചെയ്‌തു. ശൂരനാട്‌ തെക്കേ മങ്കുഴി വരട്ടച്ചിറ കുറ്റിയില്‍ സോമരാജന്‍ (41), മാന്നാര്‍ പാവുക്കര തൈത്തറയില്‍ പങ്കജാക്ഷന്‍ (46), പെരിങ്ങലിപ്പുറം എണ്ണയ്‌ക്കാട്‌ തോട്ടയില്‍ മണിയന്‍ (64) എന്നിവരെയാണ്‌ ചൊവ്വാഴ്‌ച പുലര്‍ച്ചെ അറസ്‌റ്റുചെയ്‌തത്‌. ഇവരില്‍നിന്ന്‌ പണവും പിടികൂടി. എസ്‌.ഐ. ഡി. വര്‍ഗീസിന്റെ നേതൃത്വത്തിലാണ്‌ ഇവരെ അറസ്‌റ്റുചെയ്‌തത്‌.










from kerala news edited

via IFTTT

മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു: കുന്നം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജലമെത്തി











Story Dated: Thursday, January 15, 2015 01:21


മാവേലിക്കര: കുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജല ക്ഷാമത്തിന്‌ പരിഹാരമായി. മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന്‌ ഇന്നലെ മുതല്‍ സ്‌കൂളിലേക്ക്‌ വെള്ളം എത്തി. മനുഷ്യാവകാശ കമ്മിഷന്‍ അംഗം ആര്‍. നടരാജനാണ്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ പ്ര?ട്ടക്‌ഷന്‍ കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഡോ. ജി. സാമുവേല്‍ നല്‍കിയ പരാതിയില്‍ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.


നാളുകളായി സ്‌കൂളില്‍ ജലവിതരണം തടസപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന്‌ വിദ്യാര്‍ഥികള്‍ സമര രംഗത്തെത്തുകയും ചെയ്‌തു. ഇതിനൊപ്പം സ്‌കൂളിലെ മൂത്രപ്പുര, ശൗചാലയം എന്നിവ വൃത്തിയാക്കി ഉപയോഗയോഗ്യമാക്കാന്‍ ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി. സ്‌കൂളില്‍ റവന്യു വകുപ്പിന്റെ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന്‌ ദിവസവും വെള്ളമെത്തിക്കാന്‍ തഹസില്‍ദാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇന്നലെ റസ്‌റ്റ്‌ ഹൗസില്‍ നടന്ന സിറ്റിംഗിലാണ്‌ മനുഷ്യാവകശ കമ്മിഷന്റെ ഉത്തരവ്‌. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.എം. ദാവൂദ്‌, പ്രഥമാധ്യാപകന്‍ റെജി സ്‌റ്റീഫന്‍, പി.ടി.എ. ഭാരവാഹികള്‍ എന്നിവര്‍ കമ്മിഷനു മുന്നില്‍ നേരിട്ട്‌ ഹാജരായി സ്‌കൂളിലെ അവസ്‌ഥ ബോധ്യപ്പെടുത്തിയിരുന്നു.










from kerala news edited

via IFTTT