121

Powered By Blogger

Monday 2 November 2020

ആറാം സ്ഥാനത്തുനിന്ന് ഒമ്പതിലേയ്ക്ക്: അംബാനിയുടെ ആസ്തിയില്‍ 6.8 ബില്യണ്‍ ഡോളര്‍ കുറഞ്ഞു

റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഫോബ്സിന്റെ കോടീശ്വര പട്ടികയിൽ ഒമ്പതാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ പ്രവർത്തനഫലം പുറത്തുവിട്ടതിനുപിന്നാലെ റിലയൻസിന്റെ ഓഹരി വിലയിൽ ഒമ്പതുശതമാനത്തോളം ഇടിവുണ്ടായതാണ് കാരണം. കഴിഞ്ഞ വെള്ളിയാഴ്ച പട്ടികയിൽ ആറാമതായിരുന്നു അംബാനിയുടെ സ്ഥാനം. ഫോബ്സിന്റെ തത്സമയ പട്ടികപ്രകാരം അംബാനിയുടെ ആസ്തി 6.8 ബില്യൺ ഡോളർ കുറഞ്ഞ് 71.5 ബില്യൺ ഡോളറായി. ബിഎസ്ഇയിലാകട്ടെ ഓഹരി വില 8.62ശതമാനം(177 രൂപ)താഴ്ന്ന് 1,877 നിലവാരത്തിലുമെത്തി. കമ്പനിയുടെ വിപണിമൂല്യത്തിൽ 1.2 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്. 12.69 ലക്ഷം കോടി രൂപയാണ് നിലവിലെ വിപണിമൂല്യം. ജൂലായ്-സെപ്റ്റംബർ പാദത്തിലെ അറ്റാദായത്തിൽ 15ശതമാനം കുറവുണ്ടായതോടെയാണ് നിക്ഷേപകർ വ്യാപകമായി ഓഹരി വിറ്റ് പിന്മാറിയത്. വിദേശ നിക്ഷേപകർ വൻതോതിൽ നിക്ഷേപമായെത്തിയതിനെതുടർന്ന് ഓഹരി വില 2369 രൂപവരെ ഉയർന്നിരുന്നു. മാർച്ചിലെ ഏറ്റവും താഴ്ന്ന നിലവാരമായ 867 രൂപയിൽനിന്നായിരുന്നു ഈ കുതിപ്പ്. ഇലോൺ മസ്കാണ് ഫോബ്സിന്റെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്. 87 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. കോടീശ്വരനായ നിക്ഷേപകൻ വാറൻ ബഫറ്റിന്റെ സ്ഥാനം ആറാമതാണ്. ആസ്തി 76.2 ബില്യൺ ഡോളറും. Mukesh Ambanis net worth falls $6.8 billion

from money rss https://bit.ly/3kSw4UP
via IFTTT

സ്വര്‍ണവില പവന് 120 രൂപകൂടി 37,800 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന് 120 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസമായി 37,680 രൂപ നിലവാരത്തിൽ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ വർധനയ്ക്കുശേഷം ആഗോള വിപണിയിൽ സ്വർണവില സ്ഥിരതയാർജിച്ചു. ഒരു ഔൺസിന് 1,892.51 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകരുടെ നീക്കം. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.22ശതമാനം കുറഞ്ഞ് 50,953 രൂപയിലെത്തി.

from money rss https://bit.ly/3kNDtol
via IFTTT

സെന്‍സെക്‌സില്‍ 306 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 11,750ന് മുകളിലെത്തി

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ മുന്നേറ്റം. നിഫ്റ്റി 11,750ന് മുകളിലെത്തി. 306 പോയന്റാണ് സെൻസെക്സിലെ നേട്ടം. 40,063ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 91 പോയന്റ് നേട്ടത്തിൽ 11,760ലുമെത്തി. ബിഎസ്ഇയിലെ 667 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 192 ഓഹരികൾ നഷ്ടത്തിലുമാണ്. 39 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, പവർഗ്രിഡ് കോർപ്, ആക്സിസ് ബാങ്ക്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, ഒഎൻജിസി, എൻടിപിസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, മാരുതി സുസുകി, റിലയൻസ്, ഇൻഫോസിസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സൺ ഫാർമ, അദാനി ഗ്യാസ്, ഡാബർ ഇന്ത്യ, പിവിആർ തുടങ്ങി 90 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Indices open strong with Nifty above 11,750

from money rss https://bit.ly/2TKmuYh
via IFTTT

115 രൂപ നിരക്കില്‍ 2,275 കോടി മൂല്യമുള്ള ഓഹരികള്‍ എന്‍ടിപിസി തിരിച്ചുവാങ്ങുന്നു

വൈദ്യുതി മേഖലയിലെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എൻടിപിസി 19.78 കോടി ഓഹരികൾ തിരിച്ചുവാങ്ങുന്നു. 2,275.74 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. ഒരു ഓഹരിക്ക് 115 രൂപ നിരക്കിലാകും തിരിച്ചുവാങ്ങൽ. തിങ്കളാഴ്ച 89.25 രൂപ നിലവാരത്തിലായിരുന്നു ഓഹരി വില ക്ലോസ് ചെയ്തത്. നവംബർ രണ്ടിനുചേർന്നബോർഡ് യോഗം ഓഹരി തിരിച്ചുവാങ്ങലിന് അനുമതി നൽകിയിട്ടുണ്ട്. നവംബർ 13ആണ് റെക്കോഡ് തിയതിയായി നിശ്ചിയിച്ചിട്ടുള്ളത്. വരുംദിവസങ്ങളിൽ മറ്റുവിവരങ്ങൾ പുറത്തുവിടുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബറിൽ അവാസനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം 3,262 കോടി രൂപയാണ്. മുൻവർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് ഏഴുശതമാനമാണ് വർധന. വരുമാനമാകട്ടെ എട്ടുശതമാനംവർധിച്ച് 24,677 കോടി രൂപയുമായി ഉയർന്നു.

from money rss https://bit.ly/3mJyGEY
via IFTTT

നിഫ്റ്റി 11,650ന് മുകളില്‍: സെന്‍സെക്‌സ് 143 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മൂന്നുദിവസത്തെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടുണ്ടാക്കി. നിഫ്റ്റി 11,650ന് മുകളിലെത്തി. 143.51 പോയന്റാണ് സെൻസെക്സിലെ നേട്ടം. 39,757.58ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 26.80 പോയന്റ് ഉയർന്ന് 11,669.20ലുമെത്തി.ബിഎസ്ഇയിലെ 1080 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1535 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 148 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. റിലയൻസ്, ഡിവിസ് ലാബ്, ഐഷർ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, എഫ്എംസിജി തുടങ്ങിയ വിഭാഗം സൂചികകൾ ഒഴികെയുള്ളവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends above 11,650, Sensex up 143 pts

from money rss https://bit.ly/324Vfwa
via IFTTT

വ്യവസായ മേഖലയില്‍ ഉണര്‍വ്: പിഎംഐ 10 വര്‍ഷത്തെ മുകളിലെത്തി

രാജ്യത്തെ വ്യവസായിക മേഖല കഴിഞ്ഞമാസം മികച്ച വളർച്ച കൈവരിച്ചതായി പർച്ചേസ് മാനേജേഴ്സ് സൂചിക(പിഎംഐ)വ്യക്തമാക്കുന്നു. ഒക്ടോബറിലെ പിഎംഐ 58.9ആയി ഉയർന്നു. സെപ്റ്റംബറിൽ ഇത് 56.8 ആയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതും വിപണിയിൽ ആവശ്യകത വർധിച്ചതും വ്യവസായിക മേഖലയ്ക്ക് കരുത്തുപകർന്നതായി ഐഎച്ച്എസ് മാർക്കിറ്റ് ഇന്ത്യ മാനുഫാക്ചറിങ് പർച്ചേഴ്സ് മാനേജേഴ്സ് സൂചിക വ്യക്തമാക്കുന്നു. പിഎംഐ 50ന് മുകളിൽപോയാൽ വളർച്ചയും അതിന് താഴെപ്പോയാൽ തളർച്ചയുമാണ് സൂചിപ്പിക്കുന്നത്. അതേസമയം, പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കമ്പനികൾ തുടർച്ചയായി ഏഴാംമാസവും ജീവനക്കാരുടെ എണ്ണത്തിൽ കുറവുവരുത്തിയായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. October factory growth at decade high as demand bounces back

from money rss https://bit.ly/32lK5TV
via IFTTT

ആദിത്യ പുരി ഇനി കാര്‍ലൈല്‍ ഗ്രൂപ്പിന്റെ സീനിയര്‍ അഡൈ്വസര്‍

എച്ച്ഡിഎഫ്സിബാങ്കിൽ ദീർഘകാലം സിഇഒയായി ഈയിടെ വിരമിച്ച ആദിത്യ പുരി ആഗോള നിക്ഷേപ സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിൽ ചേർന്നു. കമ്പനിയുടെ ഏഷ്യ വിഭാഗത്തിൽ സീനിയർ അഡൈ്വസറായാണ് നിയമനം. ഏഷ്യയിലുടനീളമുള്ള നിക്ഷേപ സാധ്യതകളെക്കുറിച്ച് പുരി ഇനിമുതൽ കാർലൈൽ ഗ്രൂപ്പിന് ഉപദേശം നൽകും. കമ്പനിയിലെ നിക്ഷേപ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കും പോർട്ട്ഫോളിയോ മാനേജുമെന്റ് അംഗങ്ങൾക്കും അദ്ദേഹത്തിന്റെ സേവനം ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്കിന്റെ ആദ്യ സിഇഒയാണ് ആദിത്യ പുരി. 24 വർഷത്തെ സേവനത്തിനടിയിൽ രാജ്യത്തെ ഏറ്റവുംവലിയ സ്വകാര്യ ബാങ്കായി എച്ച്ഡിഎഫ്സി വളർന്നു. 2020 സെപ്റ്റംബർ 30ലെ കണക്കുപ്രകാരം 210 ബില്യൺ ഡോളറാണ് ബാങ്കിന്റെ ആസ്തി. 90 ബില്യണാണ് വിപണിമൂല്യം. എച്ച്ഡിഎഫ്സിയിലെത്തുംമുമ്പ് സിറ്റി ബാങ്കിന്റെ വിദേശ വിഭാഗത്തിൽ 20 വർഷത്തോളം അദ്ദേഹം ജോലിചെയ്തിരുന്നു. Aditya Puri appointed as a senior adviser in Asia for Carlyle Group

from money rss https://bit.ly/2THmW9H
via IFTTT

അസംസ്‌കൃത എണ്ണവില കുറയുന്നു: ബാരലിന് 36.45 ഡോളറായി

കോവിഡ് വ്യാപിക്കുന്നതിനാൽ യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും ലോക്ഡൗണിലേയ്ക്കു പോകുന്ന സാഹചര്യത്തിൽ അസംസ്കൃത എണ്ണവിലയിൽ നാലുശതമാനത്തോളം ഇടിവുണ്ടായി. യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ആവശ്യകത കുറഞ്ഞതാണ് വിലയെ ബാധിച്ചത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 36.45 ഡോളർ നിലവാരാത്തിലേയ്ക്കാണ് താഴ്ന്നത്. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 34.21 ഡോളറിലുമെത്തി. കോവിഡ് അടച്ചിടലിൽനിന്ന് രാജ്യങ്ങൾ പിന്മാറിതുടങ്ങിയതോടെ അസംസ്കൃത എണ്ണയ്ക്ക് ഡിമാൻഡ് കൂടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഈ പ്രതിസന്ധി. ശൈത്യകാലമായതിനാൽ അസംസ്കൃത എണ്ണയുടെ പ്രതിദിന ഉപഭോഗം 25 ലക്ഷം ബാരലായി ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബ്രട്ടൺ ഉൾപ്പടെയുള്ള രാജ്യങ്ങൾ ലോക് ഡൗൺ പ്രഖ്യാപിച്ചത് വിപണിക്ക് തിരിച്ചടിയായി. Oil prices crash on demand concerns as many countries extend covid lockdown

from money rss https://bit.ly/3em35pR
via IFTTT