121

Powered By Blogger

Tuesday 25 February 2020

നിരക്കുയര്‍ത്തിയതോടെ ടെലികോം വരിക്കാര്‍ വന്‍തോതില്‍ വിട്ടുപോയി

മുംബൈ: നിരക്കുകൂട്ടിയത് ടെലികോം കമ്പനികളുടെ വരുമാനം ഉയർത്തിയെങ്കിലും വരിക്കാരുടെ കൊഴിഞ്ഞുപോക്ക് കൂടിയതായി ട്രായ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2016ൽ റിലയൻസ് ജിയോ പ്രവർത്തനംതുടങ്ങിയതുമുതൽ പ്രതിമാസം വരിക്കാരുടെ എണ്ണത്തിൽ ശരാശരിയുണ്ടായിരുന്ന വർധന 80 ലക്ഷമായിരുന്നു. എന്നാൽ നിരക്ക് വർധന നിലവിൽവന്ന ഡിസംബറിൽ പുതിയതായി ചേർന്നതാകട്ടെ, 82,308 പേർ മാത്രമാണ്. ഭാരതി എയർടെല്ലിന് 11,050 വരിക്കാരെ നഷ്ടമായി. വൊഡാഫോൺ ഐഡിയയുടെ വരിക്കാരുടെ എണ്ണം വൻതോതിൽ കുറയുകയാണ്. ഡിസംബറിൽമാത്രം 36 ലക്ഷം ഉപഭോക്താക്കൾ വൊഡാഫോണിനെ ഉപേക്ഷിച്ചു. നിരക്ക് വർധന പ്രാബല്യത്തിൽവന്നതോടെ കഴിഞ്ഞവർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ മാസംതോറും വരിക്കാരുടെ എണ്ണം കുറയുകയാണ്. മെട്രോ നഗരങ്ങളിൽമാത്രമാണ് നേരിയ വർധനവുള്ളത്. കഴിഞ്ഞ ഒക്ടോബറിലാണ് മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുന്നതിന് ജിയോ നിരക്ക് ഏർപ്പെടുത്തിയത്. അതിനുശേഷം പുതിയതായി ചേരുന്ന വരിക്കാരുടെ എണ്ണം കുറഞ്ഞുതുടങ്ങിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിൽ റിലയൻസ് ജിയോയാണ് വരിക്കാരുടെ എണ്ണത്തിൽ മുന്നിലുള്ളത്. 28.89 ശതമാനംവിഹിതവുമായി വൊഡാഫോൺ ഐഡിയയും 28.43 ശതമാനം വിഹിതവുമായി ഭാരതി എയർടെല്ലും തൊട്ടുപിന്നിലുണ്ട്. 10.26ശതമാനം വിപണി പങ്കാളിത്തവുമായി ബിഎസ്എൻഎൽ നാലാംസ്ഥാനത്തുമാണ്.

from money rss http://bit.ly/393uZnk
via IFTTT

നിക്ഷേപകരെക്കുറിച്ച് വിവരമില്ല: 7.32 ലക്ഷം അക്കൗണ്ടുകള്‍ കേന്ദ്ര ക്ഷേമനിധിയിലേയ്ക്ക്

കോഴിക്കോട്: സംസ്ഥാനത്തെ 5000-ത്തോളം പോസ്റ്റോഫീസുകളിൽ അനാഥമായി കിടക്കുന്ന നിക്ഷേപങ്ങൾ കേന്ദ്രക്ഷേമനിധിയിലേക്ക് മാറ്റും. 10 വർഷത്തിലേറെയായി ഇടപാടില്ലാത്തതും ഉടമസ്ഥരില്ലാത്തതുമായ നിക്ഷേപങ്ങളാണ് സിറ്റിസൺ വെൽഫെയർ ഫണ്ടിലേക്ക് മാറ്റുന്നത്. എല്ലാ പോസ്റ്റോഫീസുകളിലേക്കും അറിയിപ്പുകൾ കൈമാറി. രേഖകൾ നൽകിയാൽ ഇടപാടുകാർക്കോ അവരുടെ നോമിനികൾക്കോ നിക്ഷേപത്തുക കൈമാറുമെന്നും അധികൃതർ പറയുന്നു. വിവിധ സേവിങ്സ് പദ്ധതികളിലുള്ള 7,32,565 അക്കൗണ്ടുകളാണ് ക്ഷേമനിധിയിൽപ്പെടുത്തുക. കിസാൻ വികാസ് പത്ര (കെ.വി.പി.), നാഷണൽ സേവിങ്സ് സ്കീം (എൻ.എസ്.എസ്.), മാസനിക്ഷേപ പദ്ധതി (എം.ഐ.എസ്.), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്.), സേവിങ്സ് ബാങ്ക് അക്കൗണ്ട്, സീനിയർ സിറ്റിസൺ സ്കീം (എസ്.സി.എസ്.), ടേം ഡെപ്പോസിറ്റ് (ടി.ഡി.), റെക്കറിങ് ഡെപ്പോസിറ്റ് (ആർ.ഡി.) കൂടാതെ പകുതിയിൽ നിർത്തിയ എസ്.ബി., ടി.ഡി. അക്കൗണ്ടുകളും ഇതിൽപ്പെടും. സിറ്റിസൺ വെൽഫെയർ ഫണ്ടിലേക്കുമാറ്റുന്ന തുക മുതിർന്ന പൗരന്മാർക്കുള്ള ക്ഷേമപദ്ധതികൾക്ക് വിനിയോഗിക്കും.

from money rss http://bit.ly/3c5nIoO
via IFTTT

സെന്‍സെക്‌സില്‍ 237 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 237 പോയന്റ് താഴ്ന്ന് 40043ലും നിഫ്റ്റി 71 പോയന്റ് നഷ്ടത്തിൽ 11726ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 402 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 737 ഓഹരികൾ നഷ്ടത്തിലുമാണ്. ചൈനയ്ക്ക് പുറത്തും കോവിഡ്-19 വ്യാപിക്കുത്തിൽ ഭീതിയിലായ നിക്ഷേപകർ വൻതോതിൽ ഓഹരി വിറ്റഴിച്ചതിനെതുടർന്ന് യുഎസ് സൂചികകൾ വൻനഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അതിന്റെ പ്രതിഫലമായാണ് ആഭ്യന്തര സൂചികകളും നഷ്ടത്തിലായത്. സിപ്ല, വിപ്രോ, ടാറ്റ മോട്ടോഴ്സ്, യുപിഎൽ, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, ഹിൻഡാൽകോ, സൺ ഫാർമ, റിലയൻസ്, മാരുതി സുസുകി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, പവർഗ്രിഡ് കോർപ്, ബ്രിട്ടാനിയ, ഐഒസി, വേദാന്ത, ബിപിസിഎൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

from money rss http://bit.ly/2ThaigY
via IFTTT

സെന്‍സെക്‌സ് 82 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് ഓഹരി വിപണിക്ക് കരകയറാനായില്ല. സെൻസെക്സ് 82.03 പോയന്റ് താഴ്ന്ന് 40,281.20ലും നിഫ്റ്റി 31.50 പോയന്റ് നഷ്ടത്തിൽ 11797.90ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 960 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1475 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ സെക്ടറാണ് കനത്ത നഷ്ടമുണ്ടാക്കിയത്. സൂചിക രണ്ടുശതമാനത്തോളം താഴ്ന്നു. ടിസിഎസ്, എസ്ബിഐ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു. ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, ഗെയിൽ, ഐഷർ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, റിലയൻസ്, യുപിഎൽ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് നഷ്ടത്തിലാകുകയായിരുന്നു.

from money rss http://bit.ly/3a3O7Bu
via IFTTT

അതിവേഗ പാതയില്‍ ഐര്‍സിടിസി: ഓഹരി വില കുതിച്ചത് 500 ശതമാനത്തിലേറെ

മുംബൈ: ഓഹരി വിപണിയുടെ ചാഞ്ചാട്ടമൊന്നും ഐആർസിടിസിക്ക് ബാധകമല്ല. അതിവേഗ പാതയിലൂടെയാണ് ഓഹരിയുടെ കുതിപ്പ്. 320 രൂപയ്ക്ക് ഒക്ടോബർ 14ന് ലിസ്റ്റ് ചെയ്ത ഓഹരിയുടെ വില അന്നുതന്നെ ഇരട്ടിയായി 644 രൂപയിലെത്തി. തുടർന്ന് 209 ശതമാനമാണ് ഓഹരി വിലയിൽ വർധനവുണ്ടായത്. ചൊവാഴ്ച 2000 രൂപ നിലവാരത്തിലേയ്ക്കാണ് ഓഹരി വില ഉയർന്നത്. വിപണി 800 പോയന്റ് താഴ്ന്നപ്പോഴും ഐആർസിടിസിയുടെ ഓഹരി വില കുതിച്ചു. 1923 രൂപയിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. വിപണിയിൽ അസാധാരണമായ നേട്ടമാണ് ഐആർസിടിസി നേടിയത്. ഓൺലൈൻ ട്രെയിൻ ടിക്കറ്റിന്റെ ഒരെയോരു വില്പനക്കാരാണ് ഐആർസിടിസി. രാജ്യത്തെ തീവണ്ടിയാത്രക്കാർക്കായി കാറ്ററിങ് സർവീസും കപ്പിവെള്ളവിതരണവും നടത്തുന്നുണ്ട്. ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനി 205.80 കോടിയുടെ അറ്റാദായമാണ് നേടിയത്. കഴിഞ്ഞവർഷം ഈകാലയളവിനെ അപേക്ഷിച്ച് 179.65 ശതമാനമാണ് അറ്റാദായത്തിലെ വർധന. IRCTCshares up 500% over issue price

from money rss http://bit.ly/2wDfu71
via IFTTT

എസ്ബിഐ ലോക്കര്‍ നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചു

ന്യഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ലോക്കർ നിരക്കുകൾ വർധിപ്പിച്ചു. ചുരുങ്ങിയത് 500 രൂപയുടെ വർധനവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ ചെറിയ ലോക്കറിന് 1,500 രൂപയിൽനിന്ന് 2000 രൂപയാകും വാർഷിക വാടക. കൂടുതൽ വലുപ്പമുള്ള ലോക്കറിനാകട്ടെ 9000 രൂപയിൽനിന്ന് 12,000 രൂപയുമായാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകൾ മാർച്ച് 31 മുതൽ നിലവിൽവരും. മീഡിയം വലിപ്പമുള്ള ലോക്കറിന്റെ നിരക്ക് 1000 രൂപകൂടി 4,000 രൂപയാകും. താരതമ്യേന വലിയ ലോക്കറിനാകട്ടെ 2000 രൂപയാണ് കൂട്ടിയത്. ഇതോടെ ഇതിന്റെ വാർഷിക വാടക 8000 രൂപയായി. ശരാശരി വർധന 33 ശതമാനമാണ്. രാജ്യമൊട്ടാകെയുള്ള മെട്രോകളിലും മറ്റ് നഗരങ്ങളിലുമാണ് വർധന. വാടകയ്ക്ക് പുറമെ ജിഎസ്ടി കൂടി ബാധകമാണ്. അർധ നഗരങ്ങളിലും ഗ്രാമങ്ങളിലും വലിപ്പമനുസരിച്ച് 1,500 രൂപമുതൽ 9,000 രൂപവരെയാണ് നിരക്ക്. ഇതിനുപുറമെ, ഒറ്റത്തവണയായി രജിസ്ട്രേഷൻ നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്. 500 രൂപയും ജിഎസ്ടിയുമാണ് ഈയിനത്തിൽ നൽകേണ്ടിവരിക.ലോക്കർ വാടക യഥാസമയം അടച്ചില്ലെങ്കിൽ 40 ശതമാനം പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്. വർഷത്തിലൊരിക്കലെങ്കിലും തുറന്നിട്ടില്ലെങ്കിൽ ലോക്കർ പരിശോധിക്കാൻ ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ബാങ്കുകൾ നോട്ടീസ് അയയ്ക്കുകയാണ് ചെയ്തുവരുന്നത്. ഒന്നുകിൽ ലോക്കർ തുടർന്നും ഉപയോഗിക്കാനും അല്ലെങ്കിൽ തിരിച്ചുനൽകാനും ആവശ്യപ്പെട്ടുമാണ് നോട്ടീസ് അയയ്ക്കുന്നത്. SBI hikes bank locker charges

from money rss http://bit.ly/2urIP3C
via IFTTT

സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 31,800ആയി

പത്തുദിവസത്തിലേറെയായി തുടർച്ചായി ഉയർന്ന സ്വർണവിലയിൽ നേരിയ ഇടിവ്. 200 രൂപ കുറഞ്ഞ് പവന് 31,800 രൂപയായി. 3975 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം രാവിലെ320 രൂപയും ഉച്ചകഴിഞ്ഞ് 200 രൂപയും വർധിച്ച് പവന് 32,000 രൂപയിലെത്തിയിരുന്നു. വൻതോതിൽ ലാഭമെടുപ്പ് നടന്നതാണ് സ്വർണവിലയെ ബാധിച്ചത്. എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 584 രൂപ കുറഞ്ഞ് 42,996 രൂപയായി. 43,788 രൂപയെന്ന പുതിയ ഉയരംകുറിച്ചശേഷമാണ് വിലയിടിവ്. അന്തർദേശീയ വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിൽ ഒരുശതമാനം കുറവുണ്ടായി. ഔൺസിന് 1,642.89 ഡോളറാണ് നിലവിൽ. 1,688.66 ഡോളറിൽനിന്നാണ് വിലയിൽ ഇടിവുണ്ടായത്. ആഭ്യന്തര വിപണിയിൽ വിലവർധിച്ചതോടെ ആഭരണക്കടകളിലെ വില്പനയിൽ കാര്യമായ കുറവുണ്ടായി. നിക്ഷേപകരിൽ പലരും വിറ്റുകാശാക്കാനാണ്ശ്രമിച്ചത്.

from money rss http://bit.ly/2wDGVh0
via IFTTT

ക്ലെയിം കൂടുതല്‍ തീര്‍പ്പാക്കിയ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഏതൊക്കെ?

വരുമാനദാതാവിന്റെ അഭാവത്തിൽ ആശ്രിതർക്ക് ജീവിക്കാനുള്ള തുക ലഭ്യമാക്കുകയെന്നതാണ് ലൈഫ് ഇൻഷുറൻസ് പോളിസികളുടെ ലക്ഷ്യം. എന്നാൽ, പലകാരണങ്ങൾ പറഞ്ഞ് കമ്പനികൾ ക്ലെയിം നിരസിക്കൽ പതിവാണ്. അതുകൊണ്ടുതന്നെ ഏത് ഇൻഷുറൻസ് കമ്പനിയാണ് മികച്ച രീതിയിൽ ക്ലെയിം തീർപ്പാക്കുന്നതെന്ന് വിലയിരുത്തുന്നത് ഉചിതമാകും. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ എല്ലാവർഷവും വാർഷിക റിപ്പോർട്ടിനൊപ്പം ഡെത്ത് ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ പ്രസിദ്ധീകരിക്കാറുണ്ട്. ഒരുവർഷം ലഭിക്കുന്നതിൽഎത്രശതമാനംക്ലയിമുകളിൽ പണംനൽകിയെന്നതാണ്അനുപാതം വ്യക്തമാക്കുന്നത്. മൊത്തം ലഭിച്ച ക്ലെയിമുകളിൽ എത്രയെണ്ണം തീർപ്പാക്കിയെന്നതാണ് പ്രധാനം. അതായത് ഒരു കമ്പനിയുടെ ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ 90 ശതമാനമാണെങ്കിൽ. ലഭിച്ച 100 ക്ലെയിമുകളിൽ 90 എണ്ണത്തിനും പണംനൽകിയെന്നതാണ്. ഈ കമ്പനി 10 ശതമാനം ക്ലയിമുകളാണ് നിരസിച്ചതെന്ന് ചുരുക്കം. 2018-19 വർഷത്തെ ക്ലെയിം സെറ്റിൽമന്റെ്അനുപാതം Life insurers Death claim settlement ratio (%) TATA AIA Life Insurance 99.07 HDFC Life Insurance 99.04 Max Life Insurance 98.74 ICICI Prudential Life Insurance 98.58 Life Insurance Corporation 97.79 Reliance Nippon Life Insurance 97.71 Kotak Life Insurance 97.4 Bharti Axa Life Insurance 97.28 Aditya Birla Sun Life Insurance 97.15 Exide Life Insurance 97.03 DHFL Pramerica 96.8 Star Union Daichi Life Insurance 96.74 Aegon Life Insurance 96.45 PNB MetLife Insurance 96.21 Aviva Life Insurance 96.06 Edelweiss Tokio Life Insurance 95.82 IDBI Federal Life Insurance 95.79 Future Generali Life Insurance 95.16 SBI Life Insurance 95.03 Bajaj Allianz Life Insurance 95.01 Canara HSBC OBC 94.04 India First Life Insurance 92.82 Sahara India Life Insurance 90.16 Shriram Life Insurance 85.3 Source: IRDAI Annual Report 2018-19

from money rss http://bit.ly/3c8raPl
via IFTTT