ന്യൂഡൽഹി: സ്വകാര്യമേഖലയിലെ ജീവിക്കാരിൽനിന്ന് ഈടാക്കുന്ന ഇപിഎഫ് വിഹിതത്തിൽ കുറവുവരുത്തിയേക്കും. സ്ത്രീകൾ, ഭിന്നശേഷിയുള്ളവർ, 25നും 35നും ഇടയിൽ വയസ്സുള്ള പുരുഷന്മാർ എന്നിവരിൽനിന്ന് ഈടാക്കുന്ന വിഹിതത്തിലാണ് കുറവുവരുത്തുക. 2 മുതൽ 3 ശതമാനംവരെ കുറയ്ക്കാനാണ് ആലോചിക്കുന്നത്. നിലവിലുള്ള പിഎഫ് നിയമത്തിൽ മാറ്റംവരുത്തിയാൽമാത്രമെ ഇത് സാധ്യമാകൂ. നിലവിൽ ജീവനക്കാരനും തൊഴിലുടമയും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് വിഹിതമായി നൽകുന്നത്. പുതിയ തീരുമാനം നടപ്പിൽവരികയാണെങ്കിൽ...