121

Powered By Blogger

Tuesday 18 January 2022

പാഠം 159| നിക്ഷേപിച്ച ഒരുലക്ഷം ഒരുവര്‍ഷത്തിനിടെ രണ്ടു കോടിയായി: യാഥാര്‍ത്ഥ്യമെന്ത്?

കോവിഡിനെതുടർന്ന് ഓഹരി വിപണിയിൽ റീട്ടെയിൽ പങ്കാളത്തം ഉയർന്നതോടെ എല്ലാ ബുൾ തരംഗത്തിലുമുണ്ടാകുന്നതുപോലെ കുറഞ്ഞ വിലയിൽ കൂടുതൽ ഓഹരികൾ സ്വന്തമാക്കി ചെറിയ ഉയർച്ചയിൽനിന്നുപോലും മികച്ചനേട്ടം സ്വന്തമാക്കാമെന്ന വ്യാമോഹം ഇത്തവണയും സാധാരണക്കാരായ നിക്ഷേപകരെ പിടികൂടി. അവർ പെന്നി സ്റ്റോക്കുകൾക്കുപിന്നാലെ വെച്ചടിച്ചു. വിപണിയുടെ മുന്നേറ്റത്തിൽ പെന്നി സ്റ്റോക്കുകൾക്കു പിന്നിൽനിന്ന് ചരടുവലിക്കുന്നവരുടെയും കള്ളപ്പണംവെളുപ്പിക്കൽ സംഘങ്ങളുടെയും കൂടിച്ചേരൽകൂടിയായപ്പോൾ ഇത്തരം ഓഹരികളിൽ 5000വും 6000വും ശതമാനംവരെ മുന്നേറ്റം രൂപപ്പെട്ടു. സാമൂഹിക മാധ്യമ ഇടങ്ങളിലും ഓഹരി വിപണി ഗ്രൂപ്പുകളിലും പെന്നി സ്റ്റോക്കുകളിലെ നിക്ഷേപ സാധ്യതാചർച്ചകൾ സ്വാഭാവികമായും കൂടി. പത്തുരൂപയ്ക്കുതാഴെ വിലയുള്ള ഇത്തരം ഓഹരികളുടെ പിന്നാലെ പോകാൻ നിക്ഷേപകർ തിടുക്കംകൂട്ടി. ട്രേഡർമാരും ഊഹക്കച്ചവടക്കാരും ചിലപ്പോൾ വൻതുകനേട്ടമുണ്ടാക്കി. അതോടൊപ്പം നഷ്ടക്കണക്കുകളുംകൂടി. ഇടപാട് കൂടിയതോടെ പെന്നി ഓഹരികളിൽ കനത്ത ചാഞ്ചാട്ടം രൂപപ്പെട്ടു. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ പല ഓഹരികളും റോക്കറ്റുപോലെ കുതിക്കുകയുംചെയ്തു. ഈ ഡിമാൻഡിനുപിന്നിൽ ഏതെങ്കിലുമൊരു കേന്ദ്രത്തിൽനിന്നുള്ള കരുനീക്കങ്ങളാകാം. എക്കാലത്തും കുതിച്ചുകൊണ്ടിരിക്കുമെന്നുകരുതി ഇത്തരം ഓഹരികളിൽ പണംമുടക്കിയവരിൽ പലരും കബളിപ്പിക്കപ്പെടുകയുംചെയ്തു. ചില പെന്നികളെ പരിചയപ്പെടാം 2021ൽ 30 പെന്നി സ്റ്റോക്കുകൾ 1000ശതമാനത്തിലധികം നേട്ടം നിക്ഷേപകന് നൽകി. 90ലേറെ ഓഹരികൾ 500ശതമാനത്തിലേറെയും നേട്ടമുണ്ടാക്കി. ടെക്സ്റ്റൈൽ മേഖലയിലെ ഡിഗ്ജാം 2021ൽ 6000ശതമാനത്തോളം വർധന രേഖപ്പെടുത്തി പെന്നികളുടെ വിഭാഗത്തിൽ ഒന്നാമതെത്തി. കഴിഞ്ഞവർഷം തുടക്കത്തിൽ നാലുരൂപ നിലവാരത്തിലുണ്ടായിരുന്ന ഓഹരി ഇപ്പോൾ ട്രേഡ് ചെയ്യുന്നത് 281 രൂപയിലാണ്. ഒരുലക്ഷം രൂപ അന്ന് നിക്ഷേപിച്ചിരുന്നുവെങ്കിൽ 60 ലക്ഷത്തോളം രൂപയായി ഇപ്പോൾ തിരിച്ചെടുക്കാമായിരുന്നു എന്ന നഷ്ടബോധത്തിലാണ് പെന്നിയുടെ പിന്നാലെ പോകുന്ന ഒരുകൂട്ടം നിക്ഷേപകർ. തുണിമേഖലയിലെ മറ്റൊരു കമ്പനിയായ ആദിനാഥ് ടെക്സ്റ്റൈൽസ് 4,800 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. 0.86 രൂപയിൽനിന്ന് 100 രൂപയിലെയ്ക്കാണ് ഈകാലയളവിൽ ഓഹരി വില കുതിച്ചത്. ടിടിഐ എന്റർപ്രൈസസ്, ഗീതാ റിന്യൂവബ്ൾ എനർജി, ചെന്നൈ ഫെറോസ് ഇൻഡസ്ട്രീസ്, ബ്രൈറ്റ്കോം, റോഹിത് ഫെറോ, ഇന്ത്യൻ ഇൻഫോടെക് തുടങ്ങി നിരവധി ഓഹരികൾ പെന്നികളായി നിക്ഷേപകന്റെ കീശവീർപ്പിച്ചു. പെന്നി ഓഹരികളെ പരിചയപ്പെടുത്തുകയല്ല ഇവിടത്തെ ഉദ്ദേശമെന്നതിനാൽ കൂടുതൽ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുന്നില്ല. എന്തുകൊണ്ട് കുതിക്കുന്നു ബുൾ തരംഗത്തിൽ പെന്നികളുടെ കുതിപ്പ് സർവസാധാരണമാണ്. കുറഞ്ഞവിലയും വൻകുതിപ്പും പ്രതീക്ഷിച്ച് പെന്നിക്കുപിന്നാലെ ഓടുന്നവർ അധികവും വപിണിയിലെ പുത്തൻകൂറ്റുകാരായിരിക്കും. വിപണിയിൽ കാലാകാലങ്ങളായി നിലനിൽക്കുന്നവർക്ക് ഇത് പുതിയകാഴ്ചയല്ലാത്തതുകൊണ്ട് അവഗണിക്കാറാണ് പതിവ്. കുതിപ്പുകണ്ട് ഇത്തരം ഓഹരികളുടെ മായലവയത്തിൽപ്പെട്ട് വൈകി പ്രവേശിക്കുന്നവർ വൻതാഴ്ചക്കിടെ പലപ്പോഴും പുറത്തുകടക്കാൻ കഴിയാതെ ചക്രവ്യൂഹത്തിൽപ്പെടുകയുംചെയ്യുന്നു. വിപണിയിൽ ഇടപെടുന്നവർ അവരുടെ ഉദ്ദേശംപൂർത്തിയാകുന്നതുവരെ ഓഹരി വില മുന്നോട്ടുകൊണ്ടുപോയേക്കാം. കളിക്കാർ പിൻവാങ്ങുകയോ സൂചികകൾ താഴേയക്കുപോകുകയോ ചെയ്യുമ്പോൾ കുതിച്ച പെന്നികൾ പഴയനിലവാരത്തിലേയ്ക്ക് പതിക്കുന്നു. പുലി വീണ്ടും എലിയാകുന്നു. 2003 മുതൽ 2008വരെ നീണ്ട ബുൾമാർക്കറ്റിലെ പെന്നികളുടെ നീക്കത്തിൽനിന്ന് ഇക്കാര്യം മനസിലാക്കാം. March 2003 to January 2008 bull run Count % No. of penny stocks at the start 779 No. of multibaggers at the end 682 88 No. of stocks which become penny again 335 49* *As percentage of no. of multibaggers​. Source: Valueresearch വിലയും മൂല്യവും കുറഞ്ഞ തുകയ്ക്ക് കൂടുതൽ ഓഹരികൾ സ്വന്തമാക്കാമെന്നതാണ് പെന്നികളുടെ പിന്നാലെ പോകാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. ടിസിഎസ് പോലുള്ള ബ്ലുചിപ് കമ്പനികളുടെ 10 ഓഹരികൾ വാങ്ങുന്ന വിലയ്ക്ക് 10,000 ഓഹരികൾ സ്വന്തമാക്കാനുള്ള അവസരമാണ് നിക്ഷപകനെ ആകർഷിക്കുന്നതെന്ന് ചുരുക്കം. വിലയെ മൂല്യവുമായി ബന്ധിപ്പിച്ച് നിക്ഷേപകർ ആശയക്കുഴപ്പത്തിലാകുന്നതോടെ അപകടത്തിലയേക്കുള്ള വഴിതുറക്കുകയായി. കിംവദന്തികൾമാത്രം പെന്നി ഓഹരികളിൽ പണമിറക്കാൻ ട്രേഡറെ പ്രേരിപ്പിക്കുന്നത് കിംവദന്തികളാണ്. ബ്രോക്കിങ് ഹൗസുകൾ ഈ ഓഹരികൾ ട്രാക്ക് ചെയ്യാറില്ല. വിശകലന വിദഗ്ധരാകട്ടെ പെന്നി ഓഹരികളിൽ സമയം പാഴാക്കാറുമില്ല. കോർപറേറ്റ് ലോകത്ത് ഇത്തരം കമ്പനികൾക്ക് പ്രസക്തിയില്ലെന്നതുതന്നെയാണതിന് കാരണം. അതുകൊണ്ടുതന്നെ പെന്നി സ്റ്റോക്കുകളുടെ മാനേജുമെന്റുകൾ കമ്പനിയിലെ നിർണായക കാര്യങ്ങൾ മറച്ചുവെയ്ക്കുകയും മികവാർന്ന വ്യാജ ചിത്രം പുറത്തുവിടുകയുംചെയ്യാൻ സാധ്യതയുണ്ട്. ഉയർന്ന അസ്ഥിരത, പരിമിതമായ ട്രേഡിങ് കുറഞ്ഞവില ഓഹരികളിൽ കനത്ത ചാഞ്ചാട്ടമുണ്ടാക്കാനിടയാക്കും. 50 പൈസ വിലയുള്ള ഒരു ഓഹരിയിൽ അഞ്ചുപൈസയുടെ വ്യതിയാനമുണ്ടായാൽപോലും 10ശതമാനമാകുമത്. ഓഹരികളുടെ മുന്നേറ്റത്തിന് നിയന്ത്രണമേർപ്പെുടുത്തുന്നതിന്റെ ഭാഗമായി സ്റ്റോക്ക് എക്സ്ചേഞ്ചുകൾ സർക്യൂട്ട് ബ്രേക്കറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതായത്, ഒരു ഓഹരിക്ക് ഒരുദിവസം നിശ്ചിത നിലവാരത്തിനപ്പുറം ഉയരാനോ താഴാനോ കഴിയില്ല. ഓഹരി വിലയ്ക്ക് താങ്ങായി ഇത് പ്രവർത്തിക്കുമെങ്കിലും ഓഹരി ഇടപാട് പരിമിതപ്പെടുത്താനുമതിടയാക്കും. ലോവർ സർക്യൂട്ടിൽ ഒരുഓഹരി ലോക്ക് ആയാൽ, പിന്നീട് അത് വിൽക്കാൻ പ്രയാസമാണ്. ആദ്യവരുന്നവർക്ക് ആദ്യംഎന്ന അടിസ്ഥാനത്തിലാണ് ഇടപാടുകൾ നടക്കുക. അതായത്, 10,000 ഓഹരികൾ വിൽക്കാനുണ്ടെങ്കിൽ അഞ്ചുലക്ഷം ഓഹരികൾ ക്യൂവിലാണെങ്കിൽ കൈവശമുള്ള ഓഹരികൾ വിറ്റുപോകാൻ സാധ്യതകുറവാണ്. അടുത്തദിവസം മറ്റുവില്പനക്കാർക്കുമുമ്പ് നിങ്ങൾക്ക് മുന്നിൽസ്ഥാനംപിടിക്കാനായില്ലെങ്കിൽ ഇത് ആവർത്തിക്കാം. 10 രൂപയിൽതാഴെ വിലയുള്ള പകുതിയോളം ഓഹരികളിൽ കഴിഞ്ഞ അഞ്ചുവർഷമായി ഇടപാട് നടക്കുന്നില്ലെന്നകാര്യം മനസിലാക്കുക. കൃത്രിമംഎളുപ്പത്തിൽ പെന്നി ഓഹരികളുടെ വില ഉയർത്താൻ അനധികൃത ഇടപാടുകളിലൂടെ കഴിയും. ഉദാഹരണത്തിന് പത്ത് ചെറിയ കമ്പനികളുടെ മൊത്തം വിപണിമൂല്യം 5 കോടിയാണെന്നിരിക്കട്ടെ. രണ്ടോ മൂന്നോ കോടി രൂപ കൈവശമുള്ള ഒരുകൂട്ടം ട്രേഡർമാർക്ക് ഈ കമ്പനികളുടെ ഓഹരികളിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാൻ കഴിയും. ഓഹരിയിൽ വലിയ ഡിമാൻഡുണ്ടെന്ന പ്രതീതി ജനിപ്പിക്കാൻ അവർതമ്മിൽ ഓഹരികൾ വാങ്ങുകയും വിൽക്കുകയുംചെയ്താണ് ഇത് സാധ്യമാക്കുന്നത്. ഓഹരി വില തുടർന്നും ഉയരുമെന്ന് ബോധ്യപ്പെടുത്താൻ നിക്ഷേപ ഉപദേഷ്ടാക്കളായി വേഷമിടുന്ന ബ്രോക്കർമാരും വിപണി ഇടപാടുകാരും മികച്ചവരുമാനം നൽകുന്ന കുറഞ്ഞ വിലയുള്ള ഓഹരികളിൽ നിക്ഷേപിക്കാൻ ട്രേഡർമാരെ പ്രേരിപ്പിക്കും. ഇത്തരം കിംവദന്തികളിൽപെട്ട് കടംവാങ്ങിയുംമറ്റും സമാഹരിച്ച തുകകൊണ്ട് പെന്നികളിൽ പണംമുടക്കാനിറങ്ങുമ്പോൾ ഈ ട്രേഡർമാർ അവരുടെ കയ്യിലുള്ള ഓഹരികൾ ഉയർന്നിവിലയ്ക്ക് വിറ്റൊഴിവാക്കുന്നു. ഈ കമ്പനികളുടെ ഓഹരിമൂല്യവും അവർനടത്തുന്ന ബിസിനസുംതമ്മിൽ ഒരുബന്ധവുമില്ലെന്ന് ഓർക്കണം. നേട്ടമുണ്ടാക്കാൻ കഴിയുമോ? ഇതൊക്കെയാണെങ്കിലും ശരിയായ സമയത്ത് ഇത്തരം ഓഹരികൾ തിരഞ്ഞെടുത്ത് വാങ്ങാൻ കഴിഞ്ഞാൽ മികച്ചനേട്ടമുണ്ടാക്കാൻ കഴിയുമന്നകാര്യത്തിൽ സംശയമില്ല. എന്നാൽ നേട്ടമുണ്ടാക്കുന്നതിനേക്കാൾ നഷ്ടപ്പെടാനുള്ള സാധ്യതയാണ് കൂടുതൽ. മികച്ച മൈക്രോ-സ്മോൾ ക്യാപ് കമ്പനികളിൽ നിക്ഷേപിക്കുകയാണ് അതിന് ബദൽ. അതിനായി കുറഞ്ഞ വിലയുള്ള പെന്നി സ്റ്റോക്കുകളും വിപണിമൂല്യം കുറവുള്ള കമ്പനികളും വേർതിരിച്ചെടുക്കേണ്ടതുണ്ട്. ഒരു പെന്നി സ്റ്റോക്കിന്റെ വില 10 രൂപയിൽ താഴെയാണെങ്കിൽ മൈക്രോക്യാപ് ഓഹരിയുടെ വില ഉയർന്നതാകാം. കമ്പനിയുടെ വിപണിമൂല്യം കുറഞ്ഞതുകൊണ്ടാണ് അത് മൈക്രോക്യാപ് വിഭാഗത്തിൽ ഉൾപ്പെട്ടതെന്ന് മനസിലാക്കാം. മൈക്രോ-സമോൾ ക്യാപ് ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുന്നതും നേട്ടമുണ്ടാക്കാനുള്ളവഴിയാണ്. കള്ളപ്പണംവെളുപ്പിക്കൽ വൻതോതിൽ കള്ളപ്പണംവെളുപ്പിക്കാനുള്ള മാർഗമായും പെന്നി ഓഹരികളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിപണിയിലെ ഒരുകൂട്ടം ഇടപാടുകരാണ് അതിന് ഒത്താശചെയ്തുകൊടുക്കുന്നത്. ഉദാഹരണത്തിന്, ഒരു നിക്ഷേപകൻ 10 ലക്ഷം രൂപ ഒരു സ്റ്റോക്കിൽ നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഓഹരി വിലയെ അനധികൃതമായി സ്വാധീനിക്കാൻ 60 ലക്ഷം രൂപയുടെ കള്ളപ്പണം നിക്ഷേപകൻ ഈ ഗ്രൂപ്പിന് കൈമാറുന്നു. ഈതുക ഉപയോഗിച്ച് ഓഹരി വാങ്ങാനും വിൽക്കാനും ഈ കൂട്ടത്തിലുള്ളവർ ബോധപൂർവം സജ്ജരാകുന്നു. ഇടപാടുകളിലെ എണ്ണത്തിലെ വർധനവും ഓഹരിയിലെ കുതിപ്പുംകണ്ട് ചെറുകിട നിക്ഷേപകരിൽ പലരും ഓഹരിയിലേയ്ക്ക് ആകർഷിക്കപ്പെടുന്നു. ഇതോടെ ഓഹരി വിലയിൽ സ്വാഭാവികമായും കുതിപ്പുണ്ടാകുകയും 10 ഇരട്ടിയോ അതിൽകൂടുതലോ വർധനവുണ്ടാകുകയുംചെയ്യുന്നു. ഇതോടെ ഈ ഓഹരിയിൽ 10 ലക്ഷം രൂപ മുടക്കിയയാൾ രംഗത്തുവരുന്നു. കയ്യിലുള്ള ഓഹരികൾ ഉയർന്ന വിലയ്ക്ക് വിറ്റ് നിക്ഷേപം തിരിച്ചെടുക്കുന്നു. ഇതോടെ പത്തുലക്ഷം ഒരുകോടിയോ അതിലധികമായോ ആയി തിരികെ ലഭിക്കുന്നു. ഇടപാടുകാർക്ക് നൽകിയ കള്ളപ്പണമായ 60 ലക്ഷം രൂപ അതിൽകൂടുതലായി വൈറ്റ് മണിയായി തിരികെ നിക്ഷേപകന്റെ കീശയിലെത്തുന്നു. വിലയെ സ്വാധീനിക്കാൻ വിപണിയിൽ കളിച്ചവർക്ക് ഇതിൽനിന്ന് ഒരുവിഹതിം ലഭിക്കുകയുംചെയ്യുന്നു. ഇടപെടൽ അവസാനിക്കുന്നതോടെ ഓഹരി വില ഇടിയാൻ തുടങ്ങുകയായി. പിന്നാമ്പുറത്തെ ഇത്തരം കളികളൊന്നുമറിയാത്ത ചെറുകിട നിക്ഷേപകന് തലയിൽ കൈവെച്ചിരിക്കാനെ കഴിയൂ. ആരൊക്കയെ വിപണിയിൽ ഇടപെട്ടതിന്റെ ഇരയായി കഷ്ടപ്പെട്ടുണ്ടാക്കിയ പണംനഷ്ടപ്പെടുത്തുന്നവരിൽ ഏറെപ്പേരും പുതിയതായി വിപണിയിലെത്തുന്നവരാണെന്നകാര്യത്തിൽ സംശയമില്ല. യാഥാർഥ്യങ്ങൾ: പരിമിതികളും റിക്സും മനസിലാക്കുന്ന ചുരുക്കം ചില ട്രേഡർമാർ മാത്രമാണ് പെന്നികളിൽനിന്ന് ലാഭമുണ്ടാക്കുന്നുള്ളൂ. കുറഞ്ഞ പ്രൊമോട്ടർ ഹോൾഡിങ്, വലിയ കടബാധ്യത, കനത്ത നഷ്ടം തുടങ്ങിയവയാണ് പന്നി സ്റ്റോക്കുകളുടെ അടിസ്ഥാനം. feedback to: antonycdavis@gmail.com ശ്രദ്ധിക്കാൻ: ഉയർന്നതും സുസ്ഥിരവുമായ നേട്ടമുണ്ടാക്കാൻ പെന്നി സ്റ്റോക്കുകളിൽനിന്നാവില്ല. അതേസമയം, നല്ല ബിസിനസിന്റെ പിൻബലത്തിൽ ഭാവിയിൽ മികച്ച വളർച്ചയ്ക്ക് സാധ്യതയുള്ള കമ്പനികളും ഇക്കൂട്ടത്തിൽ ഉണ്ടാകും. നെല്ലിൽനിന്ന് പതിര് വേർതിരിച്ചെടുക്കാൻ വലിയ അധ്വാനവും ഭാഗ്യവുംവേണ്ടിവരുമെന്ന് ചരുക്കം. അതുകൊണ്ട് പെന്നികളെ പാടെ അവഗണിക്കുക. ഗുണമേന്മയുള്ള ഓഹരികളിൽമാത്രം നിക്ഷേപം നടത്തുക.

from money rss https://bit.ly/3FD5tEJ
via IFTTT

കുറഞ്ഞ വിലയില്‍ നല്ലൊരു സ്മാര്‍ട്ട് ഫോണ്‍ വേണോ; ടെക്‌നോ പോപ് 5 എല്‍ടിഇ വാങ്ങാം

ടെക്നോ പോപ് സീരിസിലെ ടെക്നോ പോപ് 5 എൽടിഇ സ്മാർട്ട് ഫോൺ വിപണികളിൽ തരംഗം സൃഷ്ടിക്കുകയാണ്. മികച്ച ഡിസൈനും വൈവിധ്യമാർന്ന ഫീച്ചറുകളുമാണ് ഫോണിന്റെ മുഖ്യ ആകർഷണം. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ഫോണിന് വൻ ഓഫറാണ്. കുറഞ്ഞ വിലയിൽ ഒരു ടോപ്പ് സ്മാർട്ട് ഫോണാണോ നിങ്ങൾ തേടുന്നത്. എങ്കിൽ ടെക്നോ പോപ് 5 വാങ്ങാം. Tecno Pop 5 LTE(Turquoise Cyan 2G+32G)| 6.52" HD+Dot Notch | 5000mAh | 8MP Dual Camera | Front Flash| IPX2 Splash Resistant| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക 8,999 രൂപ വിലയുളള ഐസ് ബ്ലൂ കളർ എഡിഷൻ 6,299 രൂപക്ക് ആമസോണിൽ നിന്ന് സ്വന്തമാക്കാം. ടർക്വായിസ് സ്യാൻ കളറിലും ഫോൺ ലഭ്യമാണ്. 6.52 ഇഞ്ച് ഡോട്ട് നോച്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയുളള ഫോൺ മികച്ച ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. ട്രെൻഡിംഗ് ഡിസൈനിംഗുകളുളള ഫോണിന് വാട്ടർ റെസിസ്റ്റന്റ് ഫീച്ചറുമുണ്ട്. ചിത്രങ്ങളെ മനോഹരമായി ഒപ്പിയെടുക്കാൻ 8 മെഗാ പിക്സലുളള പ്രൈമറി ക്യാമറയും ഡുവൽ ഫ്ളാഷുമുണ്ട്. 5 മെഗാ പിക്സലുളളതാണ് സെൽഫി ക്യാമറ. മികവൊട്ടും ചോരാതെ രാത്രിയിലും സെൽഫിയെടുക്കാനാകും. മുഖമുപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്യാൻ സാധിക്കുന്ന ഫേസ് അൺലോക്ക് സംവിധാനവും ടെക്നോ പോപ് 5 ൽ ഉണ്ട്. Tecno Pop 5 LTE(Turquoise Cyan 2G+32G)| 6.52" HD+Dot Notch | 5000mAh | 8MP Dual Camera | Front Flash| IPX2 Splash Resistant| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകർഷണം. ഒറ്റത്തവണ ചാർജ് ചെയ്താൽ തന്നെ മണിക്കൂറുകളോളം തടസ്സമില്ലാതെ ഫോൺ ഉപയോഗിക്കാം. അൾട്രാ പവർ സേവിംഗ് മോഡ് ഓപ്ഷനുമുണ്ട്. 2 ജിബി റാം + 32 ജിബി സ്റ്റോറേജ് പതിപ്പാണ് വിപണിയിലുളളത്. ഫോൺ ആപ്ലിക്കേഷനുകൾ വേഗത്തിൽ ഉപയോഗിക്കാൻ സാധിക്കും. 32 ജിബി ആണ് ഫോണിന്റെ ഇന്റേണൽ സ്റ്റോറേജ് എങ്കിലും 256 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി ഉണ്ട്. രണ്ട് നാനോ സിമ്മുകൾ ഉപയോഗിക്കാം. ഹീലിയോ എ22 പ്രൊസസ്സറുളള ഫോണിൽ ആൻഡ്രായിഡ് 11, എച്ച്ഐഓഎസ് 7.6 ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. 14 ഇന്ത്യൻ പ്രാദേശിക ഭാഷകൾ ഫോണിൽ കൈകാര്യം ചെയ്യാൻ സാധ്ക്കും. വൈഫൈ ഷെയർ, പാരന്റൽ കൺട്രോൾ, സോഷ്യൽ ടർബോ, ആന്റി-തെഫ്റ്റ് അലാറം, വോയിസ് ചേഞ്ചർ എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ടെക്നോ പോപ് 5 എൽടിഇ ൽ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ വിലയിൽ നല്ലൊരു സ്മാർട്ട് ഫോണാണ് ലക്ഷ്യമെങ്കിൽ ടെക്നോ പോപ് 5 എൽടിഇ വാങ്ങാം.

from money rss https://bit.ly/33KOJy7
via IFTTT

സ്‌പെക്ട്രം കുടിശ്ശിക 31,000 കോടി രൂപ മുന്‍കൂറായി അടച്ച് ജിയോ

മുംബൈ: സ്പെക്ട്രം കുടിശ്ശികയിനത്തിൽ സർക്കാരിന് നൽകാനുള്ള തുകയിലേറെയും നൽകി റിലയൻസ് ജിയോ. 2021 മാർച്ചിനുമുമ്പുള്ള സെപ്കട്രം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നൽകാനുള്ള തുകയായ 30,791 കോടി രൂപയാണ് അടച്ചത്. 2014 മുതൽ 2016വരെയുള്ള വർഷങ്ങളിൽ ലേലത്തിലെടുത്ത സ്പെക്ട്രത്തിനും 2021ലെ സ്പെക്ട്രത്തിനുമായുള്ള തുകയും പലിശയുമുൾപ്പടെയാണ് ജിയോ അടച്ചുതീർത്തത്. 2022-23 സാമ്പത്തികവർഷംമുതൽ 2034-35 വരെ വാർഷിക ഗഡുക്കളായി അടയ്ക്കേണ്ട തുകയാണിത്. നേരത്തെ അടച്ചതിലൂടെ കമ്പനിക്ക് 1,200 കോടി രൂപ പലിശയിനത്തിൽ ലാഭിക്കാനായി. Reliance Jio pays Rs 30,791 crore to clear spectrum dues.

from money rss https://bit.ly/3rsNo7n
via IFTTT

സെന്‍സെക്‌സില്‍ 287 പോയന്റ് നഷ്ടം: നിഫ്റ്റി 18,050ന് താഴെ |Market Opening

മുംബൈ: രണ്ടാംദിവസവും വിപണിയിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 18,050 നിലവാരത്തിനുതാഴെയെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 287 പോയന്റ് നഷ്ടത്തിൽ 60,467ലും നിഫ്റ്റി 83 പോയന്റ് താഴ്ന്ന് 18,029ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസിലെ വിലക്കയറ്റവും ട്രഷറി ആദായത്തിലെ വർധനവുമൊക്കെയാണ് ആഗോളതലത്തിൽ സൂചികകളെ ബാധിച്ചത്. ടെക് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, ശ്രീ സിമെന്റ്സ്, ഐഷർ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ബജാജ് ഫിനാൻസ്, ഒഎൻജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടി സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. അതേസമയം, ഓട്ടോ, എനർജി, മെറ്റൽ സൂചികകൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3GGnR0M
via IFTTT

ഫുട്ബോൾ, ക്രിക്കറ്റ് ബാറ്റ്, റാക്കറ്റ്; എല്ലാം വാങ്ങാൻ ഇത് നല്ല സമയം

സ്പോർട്സ് ഉപകരണങ്ങൾ വാങ്ങാൻ ഇതൊരു നല്ല അവസരമാണ്. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിൽ സ്പോർട്സ്, ഫിറ്റ്നസ് ഉപകരണങ്ങൾക്ക് വൻ ഓഫറുണ്ട്. ബാഡ്മിന്റൺ റാക്കറ്റുകളും ക്രിക്കറ്റ് ബാറ്റുകളും ഫുട്ബോളുകളും വലിയ വിലക്കുറവിൽ സ്വന്തമാക്കാം. VRM Sports Black & White Football Size-5 ( 1 Football) with || Pump Free ||| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക ബാഡ്മിന്റൺ റാക്കറ്റുകൾക്കും മറ്റ് സാമഗ്രികൾക്കും 72% വരെ ഓഫറുണ്ട്. ഷട്ടിൽകോക്കുകളും നെറ്റുകളും കുറഞ്ഞ വിലയിൽ വാങ്ങാം. വിവിധ ബ്രാൻഡുകളിലുളളവ വിണികളിലുണ്ട്. റാക്കറ്റുകളും ഷട്ടിൽകോക്കുകളുമടങ്ങുന്ന സെറ്റുകൾക്ക് ആകർഷകമായ ഓഫറാണ്. Klapp Zigma Badminton Set; Pack of Four Badminton Set with 2 Pcs Shuttlecock with Cover| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക 87% വരെ ഓഫറാണ് ക്രിക്കറ്റ് സാമഗ്രികൾക്ക്. ബാറ്റും ബോളുകളും സ്റ്റമ്പും ഉൾപ്പെടുന്ന സെറ്റുകൾ വലിയ വിലക്കുറവിൽ ലഭിക്കും. കൈയുറകളും ഹെൽമറ്റുകളും ലെഗ് പാഡുകളും അടങ്ങുന്ന സുരക്ഷാ സാമഗ്രികളും വാങ്ങാം. ടോപ്പ് ബ്രാൻഡ് ഷൂസും ബോളിംഗ് ഉപകരണങ്ങളും വിലക്കിഴിവിൽ ലഭ്യമാകും. MPRT Wooden Cricket Kit for Tennis Ball Combo for Age Group 10-12 Years, Size 4| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക പ്യൂമ , നൈക്ക് , അഡിഡാസ് ബ്രാൻഡുകളുടെ ഫുട്ബാളുകൾക്ക് മികച്ച ഓഫറുണ്ട്. ബൂട്ടുകൾക്കും ട്രെയിനിംഗ് ഉപകരണങ്ങൾക്കും വിലക്കുറവാണ്. വിവിധ രാജ്യങ്ങളുടേയും ക്ലബ്ബുകളുടേയും ജേഴ്സികളും വിലക്കിഴിവിൽ സ്വന്തമാക്കാം. TS Playy® Wooden Table Tennis Set 2 Racquets 3 Ping Pong Balls with Cover Case (Multi Color)| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക ടേബിൾ ടെന്നീസ് സെറ്റുകളും അത്ലറ്റിക്ക് ട്രാക്ക് ഉപകരണങ്ങളുമൊക്കെയായി ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിൽ സ്പോർട്സ് ഉൽപ്പന്നങ്ങളുടെ ഓഫർ മേളയാണ്.

from money rss https://bit.ly/3qCqGdJ
via IFTTT

സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍: ക്രൂഡ് വില 86 ഡോളറില്‍

മുംബൈ: രാജ്യത്തെ സർക്കാർ സെക്യൂരിറ്റികളിൽനിന്നുള്ള ആദായം രണ്ടുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തി. പത്തുവർഷ കാലാവധിയുള്ള സർക്കാർ ബോണ്ടുകളുടെ ആദായത്തിൽ ആറ് ബേസിസ് പോയന്റിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ യീൽഡ് 6.6360ശതമാനമായി. ഉപഭോക്തൃ വില സൂചിക തുടർച്ചയായ മാസങ്ങളിൽ ഉയർന്നതും യുഎസ് ട്രഷറി ആദായം വർധിക്കുന്നതും ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിലെ കുതിപ്പുമൊക്കെയാണ് സർക്കാർ കടപ്പത്രങ്ങളിലെ ആദായംവർധിക്കാനുള്ള കാരണം. ഡിസംബറിൽ ഉപഭോക്തൃ വില സൂചിക 5.6ശതമാനമാണ് രേഖപ്പെടുത്തിയത്. വിലക്കയറ്റം ഉയർന്നുനിൽക്കുന്നതിനാൽ നിരക്ക് വർധന ഉൾപ്പടെയുള്ള നടപടികളിലേയ്ക്ക് ആർബിഐ കടന്നേക്കുമെന്നാണ് സൂചന. 2022ൽ ഘട്ടംഘട്ടമായി നിരക്കു വർധനയ്ക്ക് യുഎസ് ഫെഡറൽ റിസർവ് തയ്യാറെടുക്കുകയാണ്. വിലക്കയറ്റ ഭീഷണിതന്നെയാണ് ഫെഡ് റിസർവുംനേരിടുന്നത്. ബ്രൻഡ് ക്രൂഡ് വില 2018 ഒക്ടോബർ മുന്നിനുമുമ്പുള്ള നിലവാരത്തിലാണ്. ബാരലിന് 86.71 ഡോളറിലെത്തി. രൂപയുടെ മൂല്യമാകട്ടെ ഡോറളിനെതിരെ 74.58 നിലവാരത്തിലേയ്ക്ക് താഴുകയുംചെയ്തു. കഴിഞ്ഞ ഒമ്പത് ആഴ്ചക്കിടെ 21000 കോടി രൂപ മൂല്യമുള്ള ബോണ്ടുകളാണ് ആർബിഐ വിറ്റഴിച്ചത്. വിപണി സാധ്യതകൾ വിലയിരുത്തി 24,000 കോടി രൂപയുടെ ബോണ്ടുവിൽപനകൂടി ഈയാഴ്ച റിസർവ് ബാങ്ക് ലക്ഷ്യമിടുന്നുണ്ട്.

from money rss https://bit.ly/3rsJpaP
via IFTTT

നിക്ഷേപങ്ങള്‍ക്കുള്ള ആദായ നികുതിയിളവ് പരിധി ഇത്തവണ ഉയര്‍ത്തുമോ?

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നകേന്ദ്ര ബജറ്റിൽ നിക്ഷേപങ്ങൾക്കുള്ള നികുതിയിളവ് പരിധി ഉയർത്തുമോ? 80സി പ്രകാരം നിലവിൽ ലഭിക്കുന്ന പരമാവധിയിളവ് 1.50 ലക്ഷം രൂപയാണ്. 2014-15 സാമ്പത്തികവർഷമാണ് 1.50 ലക്ഷമായി ഉയർത്തിയത്. അതിനുമുമ്പ് ഒരുലക്ഷം രൂപയായിരുന്നു. ഏഴുവർഷമായി പരിധിയിൽ മാറ്റംവരുത്തിയിട്ടില്ല. പരിധി ഉയർത്തണമെന്ന് നിക്ഷേപ ലോകത്തുനിന്ന് ആവശ്യമുയർന്നിരുന്നുവെങ്കിലും കഴിഞ്ഞ വർഷങ്ങളിലൊന്നും ഇക്കാര്യം പരിഗണിച്ചിരുന്നില്ല. ചെലവ്, ശമ്പളം, വരുമാനം എന്നിവയിലെ വർധനയ്ക്ക് ആനുപാതികമായി നിക്ഷേപ നികുതിയിളവ് പരിധി 2.5 ലക്ഷം രൂപയെങ്കിലുമാക്കി ഉയർത്തണമെന്നാണ് ആവശ്യം. 80സി ആനുകൂല്യം വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കുമാണ് പഴയ നികുതി സ്ലാബ് പ്രകാരം 80സി പ്രകാരമുള്ള ആദായനികുതി ആനുകൂല്യം ലഭിക്കുക. ലൈഫ് ഇൻഷുറൻസ് പ്രീമിയം. പിപിഎഫ് നിക്ഷേപം. ഇപിഎഫ് വിഹിതം. ഭവനവായ്പയുടെ മുതലിലേയ്ക്കുള്ള അടവ്. വീടുവാങ്ങുന്നതിനുള്ളരജിസ്ട്രേഷൻ ചെലവും സ്റ്റാമ്പ് ഡ്യൂട്ടിയും. ടാക്സ് സേവിങ് മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം. സുകന്യ സമൃദ്ധി. കുട്ടികളുടെ വിദ്യാഭ്യാസ ഫീസ്. ബാങ്ക്, പോസ്റ്റോഫീസ് അഞ്ചുവർഷ നിക്ഷേപം. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം. തുടങ്ങിയവയ്ക്കാണ് ആനുകൂല്യം ലഭിക്കുക. ജീവിതചെലവിലെ വർധനവും കോവിഡ് ആഘാതവും ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയെബാധിച്ചതിനാൽ 1.50 ലക്ഷമെന്ന പരിധി പുനഃപരിശോധിക്കേണ്ടതാണെന്ന് ആവശ്യമുയർന്നുകഴിഞ്ഞു. 80സി പ്രകാരം 1.50 ലക്ഷം രൂപയ്ക്കുപുറമെ എൻപിഎസിലെ നിക്ഷേപത്തിന് 50,000 രൂപയുടെ ആനുകൂല്യവുമുണ്ട്.

from money rss https://bit.ly/3tHAbKN
via IFTTT