121

Powered By Blogger

Tuesday, 18 January 2022

പാഠം 159| നിക്ഷേപിച്ച ഒരുലക്ഷം ഒരുവര്‍ഷത്തിനിടെ രണ്ടു കോടിയായി: യാഥാര്‍ത്ഥ്യമെന്ത്?

കോവിഡിനെതുടർന്ന് ഓഹരി വിപണിയിൽ റീട്ടെയിൽ പങ്കാളത്തം ഉയർന്നതോടെ എല്ലാ ബുൾ തരംഗത്തിലുമുണ്ടാകുന്നതുപോലെ കുറഞ്ഞ വിലയിൽ കൂടുതൽ ഓഹരികൾ സ്വന്തമാക്കി ചെറിയ ഉയർച്ചയിൽനിന്നുപോലും മികച്ചനേട്ടം സ്വന്തമാക്കാമെന്ന വ്യാമോഹം ഇത്തവണയും സാധാരണക്കാരായ നിക്ഷേപകരെ പിടികൂടി. അവർ പെന്നി സ്റ്റോക്കുകൾക്കുപിന്നാലെ വെച്ചടിച്ചു. വിപണിയുടെ മുന്നേറ്റത്തിൽ പെന്നി സ്റ്റോക്കുകൾക്കു പിന്നിൽനിന്ന് ചരടുവലിക്കുന്നവരുടെയും കള്ളപ്പണംവെളുപ്പിക്കൽ സംഘങ്ങളുടെയും കൂടിച്ചേരൽകൂടിയായപ്പോൾ ഇത്തരം ഓഹരികളിൽ 5000വും 6000വും ശതമാനംവരെ മുന്നേറ്റം രൂപപ്പെട്ടു. സാമൂഹിക മാധ്യമ ഇടങ്ങളിലും ഓഹരി വിപണി...

കുറഞ്ഞ വിലയില്‍ നല്ലൊരു സ്മാര്‍ട്ട് ഫോണ്‍ വേണോ; ടെക്‌നോ പോപ് 5 എല്‍ടിഇ വാങ്ങാം

ടെക്നോ പോപ് സീരിസിലെ ടെക്നോ പോപ് 5 എൽടിഇ സ്മാർട്ട് ഫോൺ വിപണികളിൽ തരംഗം സൃഷ്ടിക്കുകയാണ്. മികച്ച ഡിസൈനും വൈവിധ്യമാർന്ന ഫീച്ചറുകളുമാണ് ഫോണിന്റെ മുഖ്യ ആകർഷണം. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ഫോണിന് വൻ ഓഫറാണ്. കുറഞ്ഞ വിലയിൽ ഒരു ടോപ്പ് സ്മാർട്ട് ഫോണാണോ നിങ്ങൾ തേടുന്നത്. എങ്കിൽ ടെക്നോ പോപ് 5 വാങ്ങാം. Tecno Pop 5 LTE(Turquoise Cyan 2G+32G)| 6.52" HD+Dot Notch | 5000mAh | 8MP Dual Camera | Front Flash| IPX2 Splash Resistant| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക 8,999 രൂപ വിലയുളള ഐസ് ബ്ലൂ കളർ എഡിഷൻ 6,299 രൂപക്ക് ആമസോണിൽ നിന്ന് സ്വന്തമാക്കാം. ടർക്വായിസ് സ്യാൻ...

സ്‌പെക്ട്രം കുടിശ്ശിക 31,000 കോടി രൂപ മുന്‍കൂറായി അടച്ച് ജിയോ

മുംബൈ: സ്പെക്ട്രം കുടിശ്ശികയിനത്തിൽ സർക്കാരിന് നൽകാനുള്ള തുകയിലേറെയും നൽകി റിലയൻസ് ജിയോ. 2021 മാർച്ചിനുമുമ്പുള്ള സെപ്കട്രം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നൽകാനുള്ള തുകയായ 30,791 കോടി രൂപയാണ് അടച്ചത്. 2014 മുതൽ 2016വരെയുള്ള വർഷങ്ങളിൽ ലേലത്തിലെടുത്ത സ്പെക്ട്രത്തിനും 2021ലെ സ്പെക്ട്രത്തിനുമായുള്ള തുകയും പലിശയുമുൾപ്പടെയാണ് ജിയോ അടച്ചുതീർത്തത്. 2022-23 സാമ്പത്തികവർഷംമുതൽ 2034-35 വരെ വാർഷിക ഗഡുക്കളായി അടയ്ക്കേണ്ട തുകയാണിത്. നേരത്തെ അടച്ചതിലൂടെ കമ്പനിക്ക് 1,200 കോടി രൂപ പലിശയിനത്തിൽ ലാഭിക്കാനായി. Reliance Jio pays Rs 30,791 crore to clear spectrum dues. from...

സെന്‍സെക്‌സില്‍ 287 പോയന്റ് നഷ്ടം: നിഫ്റ്റി 18,050ന് താഴെ |Market Opening

മുംബൈ: രണ്ടാംദിവസവും വിപണിയിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 18,050 നിലവാരത്തിനുതാഴെയെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 287 പോയന്റ് നഷ്ടത്തിൽ 60,467ലും നിഫ്റ്റി 83 പോയന്റ് താഴ്ന്ന് 18,029ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസിലെ വിലക്കയറ്റവും ട്രഷറി ആദായത്തിലെ വർധനവുമൊക്കെയാണ് ആഗോളതലത്തിൽ സൂചികകളെ ബാധിച്ചത്. ടെക് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, ശ്രീ സിമെന്റ്സ്, ഐഷർ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ബജാജ് ഫിനാൻസ്, ഒഎൻജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ് തുടങ്ങിയ...

ഫുട്ബോൾ, ക്രിക്കറ്റ് ബാറ്റ്, റാക്കറ്റ്; എല്ലാം വാങ്ങാൻ ഇത് നല്ല സമയം

സ്പോർട്സ് ഉപകരണങ്ങൾ വാങ്ങാൻ ഇതൊരു നല്ല അവസരമാണ്. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിൽ സ്പോർട്സ്, ഫിറ്റ്നസ് ഉപകരണങ്ങൾക്ക് വൻ ഓഫറുണ്ട്. ബാഡ്മിന്റൺ റാക്കറ്റുകളും ക്രിക്കറ്റ് ബാറ്റുകളും ഫുട്ബോളുകളും വലിയ വിലക്കുറവിൽ സ്വന്തമാക്കാം. VRM Sports Black & White Football Size-5 ( 1 Football) with || Pump Free ||| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക ബാഡ്മിന്റൺ റാക്കറ്റുകൾക്കും മറ്റ് സാമഗ്രികൾക്കും 72% വരെ ഓഫറുണ്ട്. ഷട്ടിൽകോക്കുകളും നെറ്റുകളും കുറഞ്ഞ വിലയിൽ വാങ്ങാം. വിവിധ ബ്രാൻഡുകളിലുളളവ വിണികളിലുണ്ട്. റാക്കറ്റുകളും ഷട്ടിൽകോക്കുകളുമടങ്ങുന്ന സെറ്റുകൾക്ക് ആകർഷകമായ...

സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍: ക്രൂഡ് വില 86 ഡോളറില്‍

മുംബൈ: രാജ്യത്തെ സർക്കാർ സെക്യൂരിറ്റികളിൽനിന്നുള്ള ആദായം രണ്ടുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തി. പത്തുവർഷ കാലാവധിയുള്ള സർക്കാർ ബോണ്ടുകളുടെ ആദായത്തിൽ ആറ് ബേസിസ് പോയന്റിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ യീൽഡ് 6.6360ശതമാനമായി. ഉപഭോക്തൃ വില സൂചിക തുടർച്ചയായ മാസങ്ങളിൽ ഉയർന്നതും യുഎസ് ട്രഷറി ആദായം വർധിക്കുന്നതും ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിലെ കുതിപ്പുമൊക്കെയാണ് സർക്കാർ കടപ്പത്രങ്ങളിലെ ആദായംവർധിക്കാനുള്ള കാരണം. ഡിസംബറിൽ ഉപഭോക്തൃ വില സൂചിക 5.6ശതമാനമാണ് രേഖപ്പെടുത്തിയത്. വിലക്കയറ്റം ഉയർന്നുനിൽക്കുന്നതിനാൽ നിരക്ക് വർധന ഉൾപ്പടെയുള്ള നടപടികളിലേയ്ക്ക്...

നിക്ഷേപങ്ങള്‍ക്കുള്ള ആദായ നികുതിയിളവ് പരിധി ഇത്തവണ ഉയര്‍ത്തുമോ?

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നകേന്ദ്ര ബജറ്റിൽ നിക്ഷേപങ്ങൾക്കുള്ള നികുതിയിളവ് പരിധി ഉയർത്തുമോ? 80സി പ്രകാരം നിലവിൽ ലഭിക്കുന്ന പരമാവധിയിളവ് 1.50 ലക്ഷം രൂപയാണ്. 2014-15 സാമ്പത്തികവർഷമാണ് 1.50 ലക്ഷമായി ഉയർത്തിയത്. അതിനുമുമ്പ് ഒരുലക്ഷം രൂപയായിരുന്നു. ഏഴുവർഷമായി പരിധിയിൽ മാറ്റംവരുത്തിയിട്ടില്ല. പരിധി ഉയർത്തണമെന്ന് നിക്ഷേപ ലോകത്തുനിന്ന് ആവശ്യമുയർന്നിരുന്നുവെങ്കിലും കഴിഞ്ഞ വർഷങ്ങളിലൊന്നും ഇക്കാര്യം പരിഗണിച്ചിരുന്നില്ല. ചെലവ്, ശമ്പളം, വരുമാനം എന്നിവയിലെ വർധനയ്ക്ക് ആനുപാതികമായി നിക്ഷേപ നികുതിയിളവ് പരിധി 2.5 ലക്ഷം രൂപയെങ്കിലുമാക്കി...