121

Powered By Blogger

Wednesday 6 November 2019

തുടക്കക്കാരെ നിയമിച്ച്‌ ചെലവുചുരുക്കി ആയിരം കോടി ലാഭിക്കാന്‍ ഇന്‍ഫോസിസ്

ബെംഗളുരു: നടപ്പ് സാമ്പത്തിക വർഷം ചെലവ് ചുരുക്കലിലൂടെ ആയിരം കോടി രൂപയെങ്കിലും (100-150 മില്യൺ ഡോളർ) ലാഭിക്കാൻ ഇൻഫോസിസ് ലക്ഷ്യമിടുന്നു. മിഡിൽ, സീനിയർ ഉദ്യോഗസ്ഥരുടെ എണ്ണംകുറച്ച് തുടക്കക്കാരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സിഇഒ സലിൽ പരീഖിന്റെ നേതൃത്വത്തിൽ കമ്പനിയുടെ ലാഭത്തിൽ കുറവുണ്ടായതാണ് ഉടനെത്തന്നെ ഈ തീരുമാനമെടുക്കാനിടയായത്. കമ്പനിയുടെ വളർച്ച കുറയ്ക്കുന്ന ഘടകങ്ങൾ കണ്ടെത്തി അതിന് തടയിടുകയാണ് ലക്ഷ്യം. ചെലവുചുരുക്കുന്നതിന് 21 ഇന പദ്ധതികളാണ് കമ്പനി നടപ്പാക്കുന്നത്. ഇതിലൂടെ 100 മുതൽ 150 മില്യൺവരെ ഡോളർ ലാഭിക്കുകയാണ് ലക്ഷ്യമെന്നും ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിലൻജ്ഞൻ റോയ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുഎസിലും യൂറോപ്പിലുമായി ഒരുവർഷത്തിനുള്ളിൽ 1,700പേരെ കമ്പനി പുതിയതായി നിമിച്ചിരുന്നു. തുടക്കക്കാരെ നിയമിച്ച് ചെലവു ചുരുക്കുന്ന നടപടി മിക്കവാറും കമ്പനികൾ നടത്താറുള്ളതാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. തുടക്കക്കാർക്ക് കുറച്ച് ശമ്പളം നൽകിയാൽമതിയെന്നതിനാലാണ് കമ്പനികൾ ചെലവുചുരുക്കലിന്റെ ഭാഗമായി ഈ വഴി സ്വീകരിക്കുന്നത്. Infosys targets $150 million in cost savings

from money rss http://bit.ly/2ClXayV
via IFTTT

ആഢംബര ജീവിതത്തില്‍ മുന്നില്‍ ഇന്ത്യയിലെ മില്ലേനിയല്‍സ്

ന്യൂഡൽഹി: ആഢംബര ജീവിതം നയിക്കുന്ന രാജ്യത്തെ മില്ലേനിയൽസിന്റെ എണ്ണത്തിൽ വൻവർധനവ്. ഇവർ വാങ്ങുന്ന ലക്ഷ്വറി ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന കമ്പനികൾക്ക് മികച്ച വളർച്ചാ സാധ്യതയാണുള്ളതെന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള ക്രഡിറ്റ് കാർഡ് സ്ഥാപനമായ അമേരിക്കൻ എക്സ്പ്രസ് പറയുന്നു. കമ്പനിയുടെ ഇന്ത്യയിലെ ഉപഭോക്താക്കളിൽ 37 ശതമാനവും മില്ലേനിയൽസ് ആണ്. കിട്ടുന്നകാശുമുഴുവൻ പുട്ടടിക്കാൻ മടിയില്ലാത്ത ഇവർ വിലകൂടിയ ജ്വല്ലറികളും ഫാഷൻ അപ്പാരൽസുമാണ് വാങ്ങിക്കൂട്ടുന്നത്. യാത്രകൾ ഇഷ്ടപ്പെടുന്ന ഇക്കൂട്ടർ വൻകിട ഹോട്ടലുകളിലാണ് താമസം. 19നും 39നുംഇടയിൽ പ്രായമുള്ളവരെയാണ് കമ്പനി മില്ലേനിയൽസ് വിഭാഗത്തിൽപ്പെടുത്തിയിട്ടുള്ളത്. എൺപതുകളുടെ ഒടുവിലും തൊണ്ണൂറുകലുടെ തുടക്കത്തിലും ജനിച്ചവരാണിവരാണ് ഈ വിഭാഗത്തിൽ പ്രധാനമായും അറിയപ്പെടുന്നത്. മുന്തിയ ഹോട്ടലുകൾകയറി ഭക്ഷണം കഴിക്കുന്നതിനും താമസിക്കുന്നതിനും ഇവർക്ക് കമ്പമാണ്. മില്ലേനിയൽസിലെ 42 ശതമാനംപേരും പണംമുടക്കുന്നത് ഭക്ഷണം കഴിക്കുന്നതിനാണ്. ജ്വല്ലറി(38ശതമാനം), വിലകൂടി വസ്ത്രങ്ങൾ(35 ശതമാനം) എന്നിങ്ങനെയാണ് ഇവരുടെ ചെലവഴിക്കൽ. 2014നും 2018നുമിടയിൽ മില്ലേനിയൽസിന്റെ ചെലവഴിക്കാനുള്ള ശേഷി 27 ശതമാനം വർധിച്ചതായാണ് കണ്ടെത്തൽ.

from money rss http://bit.ly/2PSczyT
via IFTTT

സെന്‍സെക്‌സ് വീണ്ടും റെക്കോഡ് നിലവാരത്തിലെത്തി; നിഫ്റ്റി 12,000ന് മുകളില്‍

മുംബൈ: സെൻസെക്സിൽ റെക്കോഡ് നേട്ടം തുടരുന്നു. 150 പോയന്റ് നേട്ടത്തിൽ 40,656ലെത്തി സെൻസെക്സ് പുതിയ ഉയരം കുറിച്ചു. നിഫ്റ്റി 12,000ന് മുകളിലുമാണ്. മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികൾക്ക് സർക്കാർ 25,000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചതാണ് വിപണിയെ സ്വാധീനിച്ചത്. ഇതേതുടർന്ന് നിഫ്റ്റി റിയാൽറ്റി സൂചിക 2.7 ശതമാനം ഉയർന്നു. ഇന്ത്യബുൾസ് റിയൽ എസ്റ്റേറ്റ് ലിമിറ്റഡ്, ശോഭ ലിമിറ്റഡ്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, ഗോദ്റേജ് പ്രോപ്പർട്ടീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ രണ്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഹൗസിങ് ഫിനാൻസ് കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ്. പിഎൻബി ഹൗസിങ് ഫിനാൻസ്, എൽഐസി ഹൗസിങ് ഫിനാൻസ് എന്നീ ഓഹരികൾ യഥാക്രമം നാലും അഞ്ചും ശതമാനം നേട്ടത്തിലായി. പത്ത് വ്യാപാര ദിനങ്ങളിൽ ഒമ്പതിലും സെൻസെക്സ് നേട്ടമുണ്ടാക്കി. രണ്ടാം പാദത്തിലെ കമ്പനികളുടെ പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലങ്ങളും കോർപ്പറേറ്റ് ടാക് കുറച്ചതും വിപണിക്ക് കരുത്തായി. നിഫ്റ്റി ബാങ്ക് സൂചിക 0.54ശതമാനം നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ആർബിഎൽ ബാങ്ക്, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയവയാണ് നേട്ടത്തിൽ മുന്നിൽ. യുഎസ്-ചൈന വ്യാപാരയുദ്ധം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരമാകാത്തത് ഏഷൻ വിപണികളെ ബാധിച്ചു. Sensex hits new high again

from money rss http://bit.ly/32qj0Mc
via IFTTT

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഇ-കെവൈസി മതി

ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി നടപടിക്രമം പൂർത്തിയാക്കിയാൽ ഓൺലൈനിൽതന്നെ ഇനി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം. നേരത്തെ ഈ സൗകര്യം നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. നവംബർ അഞ്ചിന് സെബി പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ആധാർ ഇ-കെവൈസി പുനഃസ്ഥാപിച്ചത്. വർഷത്തിൽ 50,000 രൂപയാണ് ഇതുപ്രകാരം നേരത്തെ നിക്ഷേപിക്കാൻ അനുമതി നൽകിയിരുന്നത്. എന്നാൽ പുതിയ വിജ്ഞാപനത്തിൽ തുകയുടെ പരിധി വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ നിക്ഷേപകന് എത്രതുകവേണമെങ്കിലും നിക്ഷേപിക്കാം. രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് മാത്രമാണ് ഈ സൗകര്യം സെബി നൽകിയിട്ടുള്ളത്. കെവൈസി യൂസർ ഏജൻസിവഴി(കെയുഎ)സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫണ്ട് വിതരണക്കാർക്കും അഡൈ്വസർമാർക്കും വ്യക്തികൾക്ക് ഇ-കെവൈസി സൗകര്യമൊരുക്കിനൽകാനും അവസരുമുണ്ട്. പുതിയ തീരുമാനം യുവാക്കളായ നിക്ഷേപകർക്ക് ഗുണകരമാകും. രാജ്യത്തെ ജനസംഖ്യയുടെ രണ്ടുശതമാനം പേർക്കുമാത്രമാണ് നിലവിൽ ഫണ്ടുകളിൽ നിക്ഷേപമുള്ളത്. അതായത് മ്യൂച്വൽ ഫണ്ടിലെ നിക്ഷേപകരുടെ എണ്ണം രണ്ട് കോടിയോളം മാത്രം. ഇ-കെവൈസി വഴി ഫണ്ടിൽ നിക്ഷേപിക്കാൻ അവസരമൊരുങ്ങുന്നതോടെ ഈ എണ്ണത്തിൽ വൻവർധനവുണ്ടാകുമെന്നാണ് എഎംസികൾ കരുതുന്നത്. Sebi allows e-KYC using Aadhaar

from money rss http://bit.ly/2Q2scEj
via IFTTT

സെന്‍സെക്‌സ് റെക്കോഡ് നിലവാരം ഭേദിച്ചു

മുംബൈ: വ്യാപാരം ആരംഭിച്ചപ്പോൾ തളർച്ചയിലായിരുന്ന വിപണി ഉച്ചയോടെ കുതിച്ചു. അതോടെ സെൻസെക്സ് പുതിയ ഉയരം കുറിച്ചു. ജൂൺ 11നുശേഷം നിഫ്റ്റി 12,000 നിലവാരത്തിലേയ്ക്ക് തിരിച്ചെത്തുന്നത് ഇതാദ്യമായാണ്. ഉച്ചകഴിഞ്ഞ് 2.16ലെ നിലവാരപ്രകാരം സെൻസെക്സ് 312 പോയന്റ് നേട്ടത്തിൽ 40,560ലെത്തി. ഇൻഫോസിസാണ് മികച്ച നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരി വില 2.5 ശതമാനം കുതിച്ച് 714ലിലെത്തി. കമ്പനിയ്ക്കെതിരായ ആരോപണത്തിൽ സഹ സ്ഥാപകർക്ക് പങ്കില്ലെന്ന നന്ദൻ നിൽകേനിയുടെ പ്രസ്താവനയാണ് ഓഹരിക്ക് കരുത്തായത്. സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ ഓഹരി 2.5 ശതമാനം ഉയർന്ന് 480.70 രൂപയിലെത്തി. 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 481.95 രൂപയുടെ അടുത്തെത്തിയിരിക്കുകയാണ് ഓഹരി വില. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ് ഓഹരികളാണ് സെൻസെക്സ് സൂചികയുടെ കുതിപ്പിന് കരുത്തേകിയത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.29 ശതമാനവും സ്മോൾക്യാപ് 0.17 ശതമാനവും നേട്ടത്തിലാണ്. വെങ്കീസ്, പെർസിസ്റ്റന്റ്, ഡെൽറ്റ കോർപ്പ് തുടങ്ങിയ ഓഹരികലാണ് സ്മോൾ ക്യാപ് വിഭാഗത്തിൽ നേട്ടമുണ്ടാക്കിയത്. ഇന്ത്യബുൾസ് വെഞ്ച്വേഴ്സ്, ഏഡൽവെയ്സ്, ടോറന്റ് പവർ, ഹഡ്കോ എന്നീ ഓഹരികൾ മിഡ്ക്യാപ് സൂചികയ്ക്കും കരുത്തേകി. Sensex hits fresh record high

from money rss http://bit.ly/2CgEZdZ
via IFTTT

ഉള്ളിവിലകുതിക്കുന്നു: ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചത് 40 ശതമാനം

കോഴിക്കോട്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ഉള്ളിയുടെ വില ഒരാഴ്ചയ്ക്കിടെ 40 ശതമാനത്തോളം വർധിച്ചു. കനത്ത മഴയെതുടർന്ന് വിതരണം തടസ്സപ്പെട്ടതാണ് വിലവർധനയ്ക്ക് ഇടയാക്കിയതെന്നാണ് വിപണിയിൽനിന്നുള്ള വിവരം. ഡൽഹിയിൽ കിലോഗ്രാമിന് 80 രൂപവരെയെത്തി. ചെന്നൈയിൽ 70 രൂപയും കൊൽക്കത്തയിൽ 50 രൂപയുമാണ് വില. കേരളത്തിൽ 50-65 രൂപ നിലവാരത്തിലാണ് വില. വിലകൂടിയതോടെ അഫാഗാൻ, ഈജിപ്ത്, തുർക്കി, ഇറാൻ എന്നിവിടങ്ങളിൽനിന്ന് ഉള്ളി ഇറക്കുമതി ചെയ്യാൻ നടപടിതുടങ്ങിയിട്ടുണ്ട്. ഇതിനായി ഇറക്കുമതി നിയന്ത്രണങ്ങൾ നീക്കി. മീതൈൽ ബ്രൊമെയ്ഡ് ഉപയോഗിച്ച് അണുനശീകരണം നടത്തിയശേഷമാണ് രാജ്യത്തേയ്ക്ക് ഉള്ളി ഇറക്കുമതി ചെയ്യുന്നത്. രാജ്യത്തെ തുറമുഖങ്ങളിൽ ഇതിനായി ഇറക്കുമതിക്കാർക്ക് വൻതുക ചെലവാകുന്നുണ്ട്.

from money rss http://bit.ly/36Ej2U7
via IFTTT