121

Powered By Blogger

Wednesday 16 September 2020

മള്‍ട്ടിക്യാപ് ഫണ്ടുകളെ സംബന്ധിച്ച സെബി നിര്‍ദ്ദേശം: പ്രത്യാഘാതങ്ങള്‍ അറിയാം

പേരിനോടുനീതി പുലർത്തി കുറഞ്ഞത് 25 ശതമാനംവീതം ലാർജ് കാപ്, മിഡ് കാപ്, സ്മോൾ കാപ് ഓഹരികളിൽ നിക്ഷേപിക്കാൻ നിർദ്ദേശിച്ചുകൊണ്ട് മൾട്ടി കാപ് ഫണ്ടുകളെ സംബന്ധിച്ച് ഈയിടെ സെബി ഇറക്കിയ സർക്കുലർ യുക്തിസഹമായ നീക്കമായി വേണം കാണാൻ.മൾട്ടിക്യാപുകൾ പേരിൽമാത്രം അങ്ങനെ ആയാൽപോര, പോർട്ട്ഫോളിയോയിലെ ഓഹരികളുടെകാര്യത്തിലും അങ്ങനെതന്നെ ആയിരിക്കണം. സെബിയുടെ ഈനിർദ്ദേശം നടപ്പാക്കിയാൽ മ്യൂച്വൽ ഫണ്ടു പോർട്ട്ഫോളിയോകളിൽ വലിയ മാറ്റങ്ങളുണ്ടായേക്കാം. മൾട്ടികാപ് ഫണ്ടുകൾ ഭാഗികമായി ലാർജ് കാപ് ഓഹരികൾ വിറ്റഴിക്കുകയും മിഡ് കാപ്, സ്മോൾകാപ് ഓഹരികൾ വാങ്ങുകയും ചെയ്തേക്കാം. 35 മൾട്ടി കാപ് ഫണ്ടുകളിലായി 1.45 ലക്ഷം കോടിയുടെ വിപണിമൂല്യം ഭാഗികമായി മിഡ് കാപ്, സ്മോൾ കാപ് ഓഹരികൾക്കനുകൂലമായി മാറുമ്പോൾ 40,000 കോടി രൂപയുടെ വിൽപന ലാർജ് കാപ് ഓഹരികളിൽ നടന്നേക്കാം. ഈ പണം മിഡ് കാപ്, സ്മോൾ കാപ് ഓഹരികളിലേക്കു നീങ്ങുമ്പോൾ വിപണിയിൽ അവയ്ക്കനുകൂലമായ കുതിപ്പ് ഉണ്ടായേക്കാം. സംഭവിക്കാൻ സാധ്യതയുള്ളത് എല്ലാ മൾട്ടിക്യാപ് ഫണ്ടുകളും ലാർജ് കാപ് ഓഹരികൾക്ക് പ്രാമുഖ്യം നൽകിയാണ് നിക്ഷേപംനടത്തുന്നത്. മൾട്ടികാപ് പദ്ധതികളിൽ വൻകിട ഓഹരികളുടെ ശരാശരി സാന്നിധ്യം ഏതാണ്ട് 75 ശതമാനമാണ്. ഏറ്റവും ജനപ്രിയമായ ചില മൾട്ടി കാപ് ഫണ്ടുകളിൽ ഇത് 90 ശതമാനം വരെയുണ്ട്. സ്മോൾ കാപ് ഓഹരികളാകട്ടെ ഉദ്ദേശം മൂന്നുശതമാനം മാത്രവും. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? ഉത്തരം ലളിതമാണ്: സമീപകാലത്ത് വൻകിട ഓഹരികൾ ഇടത്തരം, ചെറുകിട ഓഹരികളെയപേക്ഷിച്ച് വലിയ വ്യത്യാസത്തിൽ മികച്ച പ്രകടനമാണു നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്നുവർഷത്തെ നിഫ്റ്റി നേട്ടം 14.6 ശതമാനമായിരിക്കേ ഇക്കാലയളവിൽ നിഫ്റ്റി മിഡ് കാപ്, സ്മോൾ കാപ് സൂചികകളുടെ നേട്ടം യഥാക്രമം -10.5, -28.7 എന്നിങ്ങനെയാണ്. വൻതോതിലുള്ള ഈവ്യത്യാസം കോവിഡ് കാലത്ത് വർധിക്കാനും വലിയവ കൂടുതൽ വലുതാകാനും മെച്ചപ്പെടാനും സാധ്യത ഏറെയാണ്. ഇന്ത്യയിലെ കോർപറേറ്റുകളുടെ മൊത്തംലാഭം ചില വൻകിട കമ്പനികളിൽ കേന്ദ്രീകരിക്കുകയും ഇടത്തരം, ചെറുകിട ബിസിനസുകളുടെ നില നിൽപുതന്നെ പരുങ്ങലിൽ ആവുകയുമാണുചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാൽ ലാഭവും സുരക്ഷിതത്വവും വലിയ ഓഹരികളിലാണ്. മ്യൂച്വൽഫണ്ടു മാനേജർമാർക്കു ഇക്കാര്യം അറിയാം. അതുകൊണ്ടുതന്നെ സെബി മറ്റുപോംവഴികൾ നിർദ്ദേശിച്ച സ്ഥിതിക്ക് ഈവള്ളം മറിക്കാൻ അവർ തയാറാവുകയില്ല. സെപ്തംബർ 11നു പുറപ്പെടുവിച്ച ആദ്യസർക്കുലറിനുശേഷം സെപ്തംബർ 13നുതന്നെ സെബി ഇക്കാര്യത്തിൽ വ്യക്തതവരുത്തി. മൾട്ടി കാപ് ഫണ്ടുകൾ ലാർജ് കാപ് ഫണ്ടുകളുമായി ലയിപ്പിക്കാനോ അല്ലെങ്കിൽ ലാർജ് കാപ്- മിഡ്കാപ് ഫണ്ട് ആക്കി മാറ്റാനോ ആലോചിക്കാമെന്നാണ് സെബി വിശദീകരിച്ചത്. ഈസാധ്യത നടപ്പാക്കിയാൽ മൾട്ടി കാപ് ഫണ്ടുകളിൽ നിക്ഷേപിച്ചവർക്ക് അവരുടെ നിക്ഷേപത്തിന്റെ ഭാവിയെക്കുറിച്ച് ഉൽക്കണ്ഠപ്പെടേണ്ട ഒരുകാര്യവും ഉണ്ടാകില്ല. മൾട്ടി കാപ് പദ്ധതികളിൽ 95 ലക്ഷം ഇൻവെസ്റ്റർ പോർട്ഫോളിയോകൾ ഉണ്ടെന്നകാര്യം ഓർക്കേണ്ടതുണ്ട്. കൂടുതൽ വഴക്കമുള്ള ഫ്ളെക്സി കാപുകൾ മാർക്കറ്റ് കാപിന്റെ കാര്യത്തിൽ പക്ഷ ഭേദമില്ലാത്ത ഫ്ളക്സി കാപ് ഫണ്ടുകളാണ് മറ്റൊരു സാധ്യത. ലാർജ് കാപ്, മിഡ് കാപ്, സ്മോൾ കാപ് എന്നിങ്ങനെ കർശന തരംതിരിവില്ലാതെ പണം നിക്ഷേപിക്കാൻ ഫണ്ടുകളെ അനുവദിക്കുന്ന പുതിയൊരു സ്കീം അനുവദിച്ചാൽ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു. ലിസ്റ്റ് ചെയ്യപ്പെട്ട 4500 ലധികം ഓഹരികൾ ഉണ്ടെങ്കിലും ഏറെമികവുള്ള ധാരാളം ഓഹരികൾ നമുക്കില്ല. മാനേജ്മെന്റിന്റെ ഗുണമേന്മ, ബിസിനസിലെ ക്രമാനുഗതമായ വളർച്ച, മൂലധന ചിലവുകളേക്കാൾ ഭേദപ്പെട്ട ലാഭം, ലാഭത്തിന്റെ ക്രമബദ്ധമായ വർധന എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിശോധിക്കുന്ന ഫണ്ട് മാനേജർമാർക്ക് പരിമിതമായ തെരഞ്ഞെടുപ്പേ സാധ്യമാവൂ. ഫണ്ട് മാനേജർമാർ മിഡ് കാപ്, സ്മോൾ കാപ് ഓഹരികൾ കൂടുതൽ വാങ്ങാൻ നിർബന്ധിതരായാൽ മൾട്ടി കാപ് ഫണ്ടുകളിൽനിന്നും നിക്ഷേപകർ പിൻവാങ്ങാനിടയുണ്ട്.ഒന്നുകിൽ മൾട്ടികാപ്ഫണ്ടുകൾ ലാർജ് കാപ് ഫണ്ടുകളുമായോ, ലാർജ് കാപ്- മിഡ് കാപ് ഫണ്ടുകളുമായോ ലയിപ്പിക്കുകയോ അല്ലെങ്കിൽ ഈഫണ്ടുകൾഫ്ളെക്സി കാപുകളാക്കി മാറ്റുകയോ ചെയ്യുന്നതാണ് ഭാവിയിൽ ഗുണകരമാവുക. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/33CBZ9a
via IFTTT

സെന്‍സെക്‌സില്‍ 251 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: രണ്ടുദിവസത്തെ തുടർച്ചയായ നേട്ടത്തിനുശേഷം ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 251.61 പോയന്റ് നേട്ടത്തിൽ 39,051.24ലിലും നിഫ്റ്റി 66.60 പോയന്റ് താഴ്ന്ന് 11,537.90ലാണ് വ്യാപാരം ആരംഭിച്ചത്. 810 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 910 ഓഹരികൾ നഷ്ടത്തിലുമാണ്. 98 ഓഹരികൾക്ക് മാറ്റമില്ല. ബാങ്ക് നിഫ്റ്റി ഒരുശതമാനത്തോളം താഴ്ന്നു. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ്. ഒഎൻജിസി, എച്ച്സിഎൽടെക്, നെസ് ലെ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടിസി, മാരുതി, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, സൺ ഫാർമ, ഇൻഫോസിസ്, പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷം മറികടന്നതാണ് വിപണിയെ ബാധിച്ചത്. Sensex down 251 points

from money rss https://bit.ly/3c4Kldk
via IFTTT

സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം

ന്യൂഡൽഹി: സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിനു നിയന്ത്രണമേർപ്പെടുത്തുന്നതിനുള്ള ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ബിൽ ലോക്സഭ ബുധനാഴ്ച പാസാക്കി. പ്രതിപക്ഷാംഗങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് ബിൽ പാസാക്കിയത്. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് നിയന്ത്രണം കൊണ്ടുവരുന്നതെന്ന് ചർച്ചയ്ക്ക് മറുപടിയായി ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. കേന്ദ്രസർക്കാരിന് സംസ്ഥാനങ്ങളിലെ സഹകരണമേഖലകൾ ൈകയടക്കാനോ നിയന്ത്രിക്കാനോ ഉദ്ദേശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ ഒട്ടേറെ സഹകരണ ബാങ്കുകൾ മോശം അവസ്ഥയിലാണ്. 277 അർബൻ സഹകരണ ബാങ്കുകൾ നഷ്ടത്തിലാണ്. 47 എണ്ണത്തിന്റെ വളർച്ച താഴോട്ടാണ്. 105 ബാങ്കുകൾക്ക് കുറഞ്ഞ മൂലധനം നിലനിർത്താൻ കഴിയുന്നില്ല. അതിനാൽ സഹകരണ ബാങ്കുകളെ കൂടി ആർ.ബി.ഐ.യുടെ നിയന്ത്രണത്തിലേക്കും നിരീക്ഷണത്തിലേക്കും കൊണ്ടുവരാനാണ് ഈ ബിൽ വ്യവസ്ഥ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. സഹകരണമേഖലയെ തകർക്കാനുള്ള നീക്കം -കേരള എം.പി.മാർ ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ സഹകരണ മേഖലയെ തകർക്കാനുള്ള നീക്കമാണെന്ന് ചർച്ചയിൽ പങ്കെടുത്ത കേരളത്തിൽനിന്നുള്ള അംഗങ്ങൾ ആരോപിച്ചു. നിയമ ഭേദഗതി സഹകരണ ബാങ്കിങ് മേഖലയുടെ സ്വയംഭരണാവകാശത്തെ തകർക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളുടെ അധികാരത്തിൻമേലുളള കടന്നുകയറ്റമാണ് പുതിയ നിയമഭേദഗതി. ബിൽ പാർലമെന്റിന്റെ സമിതിയുടെ പരിശോധനയ്ക്കുവിടണമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. രാജ്യത്തിന്റെ ബാങ്കിങ് മേഖലയിൽ സഹകരണ ബാങ്കുകളുടെ മഹത്തായ സംഭാവനകൾ പരിഗണിക്കാതെയാണ് ബിൽ കൊണ്ടു വന്നിരിക്കുന്നതെന്ന് എം.കെ. രാഘവൻ കുറ്റപ്പെടുത്തി.

from money rss https://bit.ly/3kqGPgk
via IFTTT

Prithviraj Sukumaran Pens Motivating Note As He Shares Throwback Picture From The Sets Of Nandanam

Prithviraj Sukumaran Pens Motivating Note As He Shares Throwback Picture From The Sets Of Nandanam
Prithviraj Sukumaran is undoubtedly one of the most bankable actors and directors of Mollywood. The actor with his impeccable performances and unconventional roles in films has proven that he is at the top of his game, and the fact that his

* This article was originally published here

ഒലീവ് ഡൗണ്‍ടൗണിന്റെ അരീന കഫേ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു

കോണ്ടിനെന്റൽ വിഭവങ്ങൾക്ക് പേരുകേട്ട കൊച്ചി കടവന്ത്രയിലെ ഒലീവ് ഡൗൺടൗൺ അരീന കഫേ പ്രവർത്തനമാരംഭിച്ചു. കോവിഡ്-19 സുരക്ഷ മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിച്ച് ബുധനാഴ്ച മുതലാണ് ഹോട്ടൽ വീണ്ടും പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഐപിഎൽ സീസൺ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കഫേ ഇന്ന് മുതൽ പ്രവർത്തനമാരംഭിച്ചത്. ഉപയോക്താക്കൾക്ക് ഐപിഎൽ കാണുന്നതിനുള്ള സൗകര്യവും കഫേയിൽ ഒരുക്കുന്നുണ്ടെന്നാണ് ഒലീവ് ഡൗൺടൗൺ അധികൃതർ അറിയിച്ചിരിക്കുന്നത്. കഫേയിലെ ഭക്ഷണങ്ങൾക്ക് പുറമെ, ആകർഷകമായ കേക്കുകളും അവ ബുക്കുചെയ്യുന്നതിനുള്ള സൗകര്യവും അരീനയിൽ ഒരുക്കുന്നുണ്ട്. കഫേ വീണ്ടും പ്രവർത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 12 മുതൽ 14 വരെ ഫുഡ് ടേസ്റ്റിങ്ങ് ട്രയൽ സംഘടിപ്പിച്ചിരുന്നു. Content Highlights:Olive downtowns Areena Cafe reopened on September 16th

from money rss https://bit.ly/2ZKztfI
via IFTTT

നിഫ്റ്റി 11,600ന് മുകളില്‍: സെന്‍സെക്‌സ് 259 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 259 പോയന്റ് ഉയർന്ന് 39,302.85ലും നിഫ്റ്റി 83 പോയന്റ് നേട്ടത്തിൽ 11,604.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1,418 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1,315 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 204 ഓഹരികൾക്ക് മാറ്റമില്ല. ബ്ലൂചിപ്പ് ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് വിപണിയെ തുണച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, ഐടിസി, ഒഎൻജിസി, ആക്സിസ് ബാങ്ക്, എസ്ബിഐ, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex jumps 259 points, Nifty settles above 11,600

from money rss https://bit.ly/3koCquw
via IFTTT

ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിം 20ശതമാനം കുറഞ്ഞതായി കമ്പനികള്‍

മരണത്തെതുടർന്നുള്ള ഇൻഷുറൻസ് ക്ലെയിമിൽ ഈവർഷം 20ശതമാനം കുറവുണ്ടായതായി ഇൻഷുറൻസ് കമ്പനികൾ. കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടൽമൂലം വീട്ടിൽതന്നെ തുടരാൻ നിർബന്ധിതമായതാണ് മരണനിരക്ക് കുത്തനെകുറയാൻ കാരണം. ഈ കാലയളവിൽ അപകട മരണനിരക്കിലും കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. അപകടം, കൊലപാതകം, ആത്മഹത്യ എന്നിവയിൽ 35 മുതൽ 40ശതമാനംവരെ കുറവുണ്ടായതായാണ് കണക്ക്. യാത്രാ നിയന്ത്രണംമൂലം വാഹന ഗതാഗതംകുറഞ്ഞത് അപകടമരണത്തിന്റെ തോതുകുറച്ചു. മരണത്തെതുടർന്ന് ക്ലയിംചെയ്യാനുള്ള അവസരംകുറഞ്ഞതും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയന്ത്രണം പിൻവലിച്ചതോടെ പലരും ക്ലെയ്മുമായി കമ്പനികളെ സമീപിച്ചുതുടങ്ങിയിട്ടുണ്ട്. ഓൺലൈനിൽ ക്ലെയിം രേഖകൾ നൽകാനുള്ള സൗകര്യമുണ്ടെങ്കിലും പലരും ഇത് പ്രയോജനപ്പെടുത്തിയിട്ടില്ല. ഐസിഐസിഐ പ്രൂഡൻഷ്യൽ, ടാറ്റ എഐഎ തുടങ്ങിയ ലൈഫ് ഇൻഷുറൻസ്കമ്പനികൾ ആവശ്യപ്പെട്ടാൽ വീടുകളിലെത്തി ക്ലെയിമിനുള്ള രേഖകൾ ശേഖരിക്കുമെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ക്ലെയിം ചെയ്യുന്നതിന് വാട്സാപ്പ്, ചാറ്റ്ബോട്ട് സൗകര്യങ്ങളും കമ്പനികൾ ഒരുക്കിയിട്ടുണ്ട്. Death claims in life insurance drop 20%

from money rss https://bit.ly/2FqdEeJ
via IFTTT

കിന്‍ഫ്രാ ഡിഫന്‍സ് പാര്‍ക്ക് ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി:ഇന്ത്യാ ഗവൺമെന്റ് അംഗീകാരമുള്ള രാജ്യത്തെ ആദ്യത്തെ ഡിഫെൻസ് പാർക്ക് അടുത്ത മാസം പാലക്കാട് ഒറ്റപ്പാലത്ത് പ്രവർത്തനാരംഭിക്കും. കിൻഫ്രാ ഡിഫൻസ് പാർക്കിലെ നിക്ഷേപ സാധ്യതകൾ സംരംഭകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനായി സംഘടിപ്പിച്ച വെർച്വൽ ബിസിനസ് കോൺക്ലേവിൽ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ ഐ എ എസ് ആണ് ഇക്കാര്യം അറിയിച്ചത്. കിൻഫ്രയും സംസ്ഥാന വ്യവസായ വകുപ്പും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും(ഫിക്കി) ചേർന്ന് സംഘടിപ്പിച്ച കോൺക്ലേവിൽ ഡിഫൻസ് പാർക്കിലെ സംവിധാനങ്ങളെക്കുറിച്ചുള്ള വിശദമായ അവതരണവും ബി ടു ബി മീറ്റും നടന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 ഓളം പ്രതിരോധ ഉപകരണ നിർമാണ കമ്പനി പ്രതിനിധികൾ പങ്കെടുത്തു. ഡിഫൻസ് പാർക്കിൽ ചെറുകിട വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള സാങ്കേതിക നൂലാമാലകൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. ഇളങ്കോവൻ വ്യക്തമാക്കി. ഓൺലൈനിൽ ഇ അപ്ലിക്കേഷൻ നൽകിയാൽ മൂന്നു വർഷത്തേക്ക് കമ്പനിക്ക് ഒരു തടസവും കൂടാതെ പ്രവർത്തിക്കാനുള്ള ലൈസൻസ് അനുവദിക്കും. കൊച്ചി- കോയമ്പത്തൂർ വ്യവസായ ഇടനാഴിയിൽ സ്ഥിതി ചെയ്യുന്നത് ഡിഫൻസ് പാർക്കിന്റെ വലിയ അനുകൂലഘടകമാണ്. സംസ്ഥാന സർക്കാരിന്റെ ഇൻവെസ്റ്റ് കേരള പ്രോജക്ട് ഉടൻ ആരംഭിക്കുമെന്നും ഇളങ്കോവൻ അറിയിച്ചു. ഡിഫൻസ് പാർക്കിൽ നിക്ഷേപകർക്ക് രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും പൂർണമായും ഒഴിവാക്കിക്കൊടുക്കുമെന്ന് കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് അറിയിച്ചു. 60 ഏക്കറുള്ള ഡിഫൻസ് പാർക്കിൽ 47.50 ഏക്കർ ഭൂമി കമ്പനികൾക്ക് അലോട്ട് ചെയ്യും. 3,28,630 ചതുരശ്ര അടി കോമൺ ഫെസിലിറ്റി സെന്ററും 19000 ചതുരശ്ര അടി വെയർഹൗസ് ഫെസിലറ്റിയും ഇവിടെയുണ്ട്. സംരംഭകർക്കായി അതിവിപുലവും അത്യാധുനികവുമായ അടിസ്ഥാന സൗകര്യങ്ങളാണ് ഡിഫൻസ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്. സ്കിൽഡ് മാൻപവർ പാർക്കിൽ ലഭ്യമാക്കും. ചെറുകിട യൂണിറ്റുകളുടെ ഗുണനിലവാര പരിശോധക്ക് കേന്ദ്ര സർക്കാരിന്റെ ടെസ്റ്റിംഗ് ലാബ് കൂടി നടപ്പാക്കുന്നുണ്ട്. 30 വർഷമായിരിക്കും ഭൂമിയുടെ പാട്ടക്കാലാവധി. ഇത് 90 വർഷത്തേക്ക് ദീർഘിപ്പിക്കാൻ കഴിയും. ബിൽട്ടപ്പ് സ്പേസിന്റെ പാട്ടക്കാലാവധി 10 വർഷവും 30 വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാവുന്നതുമായിരിക്കും. പാട്ടത്തുകയുടെ പ്രീമിയത്തിന്റെ 10 ശതമാനം 30 ദിവസത്തിനകം അടയ്ക്കണം. ബാക്കി തുക അഞ്ച് വർഷം കൊണ്ട് അടച്ചു തീർത്താൽ മതിയാകുമെന്ന് അദ്ദേഹം അറിയിച്ചു. ബിസിനസ് കോൺക്ലേവിൽ ഫിക്കി ഡിഫൻസ് കമ്മിറ്റി കോ ചെയർമാൻ സുധാകർ ദേശ്പാണ്ഡെ, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയർമാൻ ദീപക് എൽ അശ്വാനി, ഫിക്കി സ്പേസ് കമ്മിറ്റി കോ ചെയർമാൻ ഡോ. സുബ്ബറാവു പവലൂരി, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു തുടങ്ങിയവർ സംസാരിച്ചു.

from money rss https://bit.ly/3kzQJfZ
via IFTTT

ആദായനികുതി വരുമാനത്തില്‍ 22.5ശതമാനം ഇടിവ്

കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽ സർക്കാരിന്റെ നികുതിവരുമാനത്തെയും കാര്യമായി ബാധിച്ചു. സെപറ്റംബർ 15വരെയുള്ള കണക്കുപ്രകാരം നികുതിയായി മൊത്തം 2,53,532.3 കോടി രൂപയാണ് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 22.5ശതമാനമാണ് കുറവ്. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിലെ മുൻകൂർ നികുതിയിനത്തിലുള്ള വരവുൾപ്പടെയാണിത്. 2019 സെപ്റ്റംബർ 15ലെ കണക്കുപ്രകാരം 3,27,320.2 കോടി രൂപയാണ് സർക്കാർ സമാഹരിച്ചത്. ആദായ നികുതി വകുപ്പിന്റെ മുംബൈ മേഖല ഓഫീസിനെ ഉദ്ധരിച്ചാണ് പിടിഐ ഈ വിവരം റിപ്പോർട്ടുചെയ്തത്. അതേസമയം, മുൻകൂർ നികുതിയിനത്തിൽ ലഭിച്ച തുകസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിട്ടില്ല. താൽക്കാലിക കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. അവസാന കണക്കുകൾ ഇന്ന് വൈകീട്ടോടെ പുറത്തുവരും. ജൂണിൽ അവസാനിച്ച പാദത്തിൽ നികുതിയിനത്തിൽ 36ശതമാനമാണ് കുറവുണ്ടായത്. മുൻകൂർ നികുതിയിനത്തിൽ 76ശതമാനവും. കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യമൊട്ടാകെ പൂർണമായും അടച്ചിട്ടതിനെതുടർന്നാണ് നികുതി വരുമാനം കുത്തനെ ഇടിഞ്ഞത്. Total tax collection falls 22.5% till Sep 15: Source

from money rss https://bit.ly/3hCcxpg
via IFTTT

റിലയന്‍സിന്റെ വിപണിമൂല്യം 16 ലക്ഷംകോടി മറികടന്നു

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില ഉയർന്നതോടെ കമ്പനിയുടെ വിപണിമൂല്യം 16 ലക്ഷം കോടി രൂപ മറികടന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി വിപണിമൂല്യത്തിൽ ഇത്രയുംതുക മറികടക്കുന്നത്. രാവിലത്തെ വ്യാപാരത്തിൽ ഓഹരിവില റെക്കോഡ് ഭേദിച്ച് 2,368 രൂപയിലെത്തിയിരുന്നു. ഈവർഷം ഇതുവരെ ഓഹരി വിലയിൽ 56.68ശതമാനമാണ് വർധനവുണ്ടായത്. ജിയോയ്ക്കുപിന്നാലെ റിലയൻസ് റീട്ടെയിലിലും വൻതോതിൽ നിക്ഷേപമെത്താൻ തുടങ്ങിയതോടെയാണ് ഓഹരി വില വീണ്ടും ഉയരാൻ തുടങ്ങിയത്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേക്ക് റിലയൻസ് റീട്ടെയിലിൽ 7,500 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഇതോടെ റീട്ടെയിൽ വെഞ്ച്വേഴ്സിന്റെ മൂല്യം 4.21 ലക്ഷം കോടിയായി ഉയർന്നു.

from money rss https://bit.ly/2ZHGoGO
via IFTTT