121

Powered By Blogger

Tuesday 27 July 2021

സ്വർണവില പവന് 160 രൂപകൂടി 35,840 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകൂടി 35,840 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 4480 രൂപയിലെത്തി. 35,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. യുഎസ് ഫെഡറൽ റിസർവ് യോഗതീരുമാനം പുറത്തുവരാനിരിക്കെ ആഗോളവിപണിയിൽ സ്വർണവിലയിൽ നേരിയതോതിൽ വർധനവുണ്ടായി. സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,800 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,676 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും സമാനമായ വിലവർധനവുണ്ടായി.

from money rss https://bit.ly/3j1qboK
via IFTTT

സെൻസെക്‌സിൽ 209 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 15,700ന് താഴെയെത്തി

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. നിഫ്റ്റി 15,700ന് താഴെയെത്തി. സെൻസെക്സ് 209 പോയന്റ് നഷ്ടത്തിൽ 52,369ലും നിഫ്റ്റി 67 പോയന്റ് താഴ്ന്ന് 15,687ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ ചലനങ്ങളാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. രാജ്യത്തെ വളർച്ചാനിരക്ക് 12.5ശതമാനത്തിൽനിന്ന് 9.5ശതമാനമായി ഐഎംഎഫ് കുറച്ചതും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി. അൾട്രടെക് സിമെന്റ്, എൻടിപിസി, ബജാജ് ഓട്ടോ, എസ്ബിഐ, ഭാരതി എയർടെൽ, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഇൻഡസിൻഡ് ബാങ്ക്, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. മാരുതി സുസുകി, നെസ് ലെ, ബിർളസോഫ്റ്റ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ജിയോജിത്, റൂട്ട് മൊബൈൽ തുടങ്ങി 60ലേറെ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3jbLvIf
via IFTTT

വാക്‌സിനെടുത്തവര്‍ക്ക് കുറഞ്ഞ പലിശയില്‍ ഗോള്‍ഡ് ലോണുമായി ഇന്‍ഡല്‍ മണി

കൊച്ചി: കോവിഡ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിന് വാക്സിൻ എടുത്തവർക്ക് സ്വർണപ്പണയ വായ്പയിൽ പലിശയിളവ് പ്രഖ്യാപിച്ച് പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമായ ഇൻഡൽ മണി. ഇതിനായി ഇൻഡൽ ഐ എഫ് സി (ഇന്ത്യ ഫൈറ്റ്സ് എഗെയ്ൻസ്റ്റ് കോവിഡ്) എന്ന പുതിയ സ്കീം അവതരിപ്പിച്ചു. 11.5 ശതാനം പലിശ നിരക്കിൽ ഈ സ്കീമിൽ സ്വർണപ്പണയ വായ്പ ലഭ്യമാക്കും. ഒറ്റ ഡോസ് വാക്സിനെങ്കിലും എടുത്തവർക്കാണ് കുറഞ്ഞ പലിശക്ക് വായ്പ ലഭിക്കുക. റിസർവ് ബാങ്ക് അനുവദിക്കുന്ന ഫുൾ ലോൺ ടു വാല്യുവിൽ പ്രോസസിംഗ് ചാർജുകളൊന്നുമില്ലാതെയാണ് ഒരു വർഷത്തേക്ക് പുതിയ സ്കീമിൽ ഗോൾഡ് ലോൺ ലഭ്യമാക്കുക. ഇൻഡൽ മണിയുടെ രാജ്യമെമ്പാടുമുള്ള ശാഖകളിൽ പുതിയ സ്കീം ലഭ്യമാണ്. വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുകയും ജനങ്ങളുടെ ജീവിത സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയതെന്ന് ഇൻഡൽ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സി ഇ ഒയുമായ ഉമേഷ് മോഹനൻ അറിയിച്ചു. പരമാവധിയാളുകൾ വാക്സിൻ എടുക്കുക എന്നതാണ് കോവിഡ് മഹാമാരിക്കെതിരായ യുദ്ധം ജയിക്കുന്നതിന് ഏറ്റവും അനിവാര്യമായിട്ടുള്ളത്. മഹാമാരിയുടെ പ്രത്യാഘാതത്തിൽ ജീവിതം പ്രതിസന്ധിയിലായവർക്ക് കൈത്താങ്ങാകുക എന്നതും ഇതുപോലെ തന്നെ പ്രധാനമാണ്. സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് പുതിയ സ്കീമിലൂടെ ഇൻഡൽ മണി നിറവേറ്റുന്നതെന്ന് ഉമേഷ് മോഹനൻ പറഞ്ഞു. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ആയിരം കോടി ടേണോവറും 200ൽ പരം കോടി മൂലധനവുമുള്ള ഇന്റൽ കോർപറേഷന്റെ മുൻനിര കമ്പനിയാണ് ഇൻഡൽ മണി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ കോർപറേറ്റ് ഓഫീസ് കൊച്ചിയിലാണ്. ധനകാര്യ സേവനങ്ങൾക്കു പുറമെ ഓട്ടോമൊബീൽ, ഹോസ്പിറ്റാലിറ്റി, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്്മെന്റ്, മീഡിയ, കമ്യൂണിക്കേഷൻ, എന്റർടൈൻമെന്റ് മേഖലകളിലും ഇൻഡൽ കോർപറേഷൻ പ്രവർത്തിച്ചു വരുന്നു.

from money rss https://bit.ly/2TE9BT9
via IFTTT

നിഫ്റ്റി 15,750ന് താഴെ ക്ലോസ്‌ചെയ്തു: റെഡ്ഡീസ് ലാബ് 10%താഴെപ്പോയി

മുംബൈ: തുടക്കത്തിലെ നേട്ടം നിലനിർത്താനാകാതെ രണ്ടാംദിവസവും സൂചികൾ നഷ്ടത്തിലായി. ഏഷ്യൻ സൂചികകളിലെ തളർച്ചയാണ് രാജ്യത്തെ വിപണികളെയും ബാധിച്ചത്. നിഫ്റ്റി 15,750ന് താഴെയെത്തി. സെൻസെക്സ് 273.51 പോയന്റ് നഷ്ടത്തിൽ 52,678.76ലും നിഫ്റ്റി 78 പോയന്റ് താഴ്ന്ന് 15,746.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനയിലെ ടെക് ഓഹരികൾ തകർച്ചനേരിട്ടതും ഉടനെ വരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവ് യോഗതീരുമാനവുമാണ് ഉച്ചക്കുശേഷമുള്ള വ്യാപാരത്തെ സ്വാധീനിച്ചത്. പ്രതീക്ഷിച്ചതിലും മോശം പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് ഡോ.റെഡ്ഡീസ് ലാബ് 10ശതമാനത്തോളം തകർന്നു. സിപ്ല, ആക്സിസ് ബാങ്ക്, അദാനി പോർട്സ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളും നഷ്ടംനേരിട്ടു. ഹിൻഡാൽകോ, എസ്ബിഐ ലൈഫ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി ഫാർമ നാലുശതമാനത്തോളം താഴ്ന്നു. മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ ഒഴികെയുള്ളവ നഷ്ടംനേരിട്ടു. ഓഹരി വിപണി സമ്മർദംനേരിട്ടതോടെ രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ നേരിയ നഷ്ടത്തിൽ 74.46 നിലവാരത്തിലായിരുന്നു ക്ലോസിങ്. 74.35-74.54 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/3zFVbRL
via IFTTT

ഓട്ടോമേറ്റഡ് ക്ലിയറിങ് ഓഗസ്റ്റ് മുതൽ: അക്കൗണ്ടിൽ പണം ഉറപ്പാക്കേണ്ടിവരും

ശമ്പളം, സബ്സിഡികൾ, ലാഭവീതം, പലിശ, പെൻഷൻ തുടങ്ങിയവ വിതരണം ചെയ്യുന്നതിനുപയോഗിക്കുന്ന നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ.) ബൾക്ക് പേമെന്റ് സംവിധാനമായ നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ (എൻ.എ.സി.എച്ച്.) സേവനം ഓഗസ്റ്റ് ഒന്നുമുതൽ എല്ലാ ദിവസവും ലഭ്യമാകും. വൈദ്യുതി, ടെലിഫോൺ ഉൾപ്പെടെയുള്ള ബില്ലുകളുടെ പേമെന്റ്, വിവിധ വായ്പകളുടെ മാസത്തവണ, മ്യൂച്വൽ ഫണ്ട് എസ്.ഐ.പി., ഇൻഷുറൻസ് പ്രീമിയം എന്നിങ്ങനെ മാസംതോറും അക്കൗണ്ടിൽനിന്ന് തനിയെ ഡെബിറ്റാകുന്ന സംവിധാനവും പ്രവർത്തിക്കുന്നത് ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാണ്. എസ്.ഐ.പി.കളോ വായ്പാ ഇ.എം.ഐ.യോ ഓട്ടോ ഡെബിറ്റ് സംവിധാനത്തിലുണ്ടെങ്കിൽ അവധിദിവസമാണെങ്കിലും അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യും. അതുകൊണ്ടുതന്നെ അവധി ദിവസമാണെങ്കിലും ഓട്ടോ ഡെബിറ്റിനുള്ള ഫണ്ട് അക്കൗണ്ടിലുണ്ടെന്ന് ഉറപ്പാക്കേണ്ടി വരും. നിലവിൽ ബാങ്ക് പ്രവൃത്തിദിവസങ്ങളിൽ മാത്രമായിരുന്നു എൻ.എ.സി.എച്ച്. പ്രവർത്തിച്ചിരുന്നത്. ഇനിമുതൽ ഞായറാഴ്ചകളിലും ബാങ്കുകളുടെ മറ്റ് അവധി ദിനങ്ങളിലും ഇത് പ്രവർത്തിക്കും.അതായത്, എൻ.എ.സി.എച്ച്. ഉപയോഗിക്കുന്ന ശമ്പള-പെൻഷൻ വിതരണ സംവിധാനത്തിൽ ഓഗസ്റ്റ് ഒന്നുമുതൽ ശമ്പളം നിശ്ചിത തീയതിയിൽത്തന്നെ ബാങ്ക് അക്കൗണ്ടിലെത്തും.

from money rss https://bit.ly/3zEfz5z
via IFTTT

ആഗോളതലത്തിൽ വിപണിലുണ്ടാകുന്ന ഗതിമാറ്റം നിർണായകം

ഡെൽറ്റാ വകഭേദം സൃഷ്ടിക്കുന്ന പ്രതികരണങ്ങൾ സാമ്പത്തിക വീണ്ടെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആഗോള വിപണി. വികസിത രാജ്യങ്ങളിലെ വാക്സിനേഷന്റെ വിജയത്തെതുടർന്ന് മൂന്നാംതരംഗത്തിന്റെ അപകട സാധ്യത കുറയുകയാണ്. ഈ സാഹചര്യത്തിൽ ഡെൽറ്റ വൈറസ് ഉയർത്തിയേക്കാവുന്ന ഭീഷണി കുറയുകയാണ്. സാമ്പത്തിക വളർച്ചയിലെ വേഗക്കുറവും വിദേശ നിക്ഷേപകരുടെ വിൽപനയുംമറ്റും ഇതര ഏഷ്യൻ രാജ്യങ്ങളിൽ വിപണിയുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. കേന്ദ്ര ബാങ്ക് യോഗങ്ങൾ, ഈയാഴ്ച നടക്കുന്ന ബാഹ്യ വാണിജ്യ വായ്പകൾ (ഇസിബി)സംബന്ധിച്ച യോഗം, അടുത്താഴ്ചത്തെ ഫെഡറൽ ഓപ്പൺമാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) യോഗം എന്നിവയും എക്കാലത്തേയും വലിയ വിലക്കയറ്റം കാരണം ഉദാരധനനയത്തിലുണ്ടാകാവുന്ന മാറ്റത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വവും ആപൽ സൂചനയാണ് നൽകുന്നത്. പോയവാരത്തിൽ ആദ്യവിൽപനകൾക്കുശേഷം ആഗോള വിപണികൾ ഉറച്ച റിപ്പോർട്ടുകളെത്തുടർന്ന് ലാഭത്തിൽ പിടിച്ചുനിന്നു. വ്യാഴാഴ്ചനടന്ന യൂറോപ്യൻ കേന്ദ്രബാങ്കിന്റെ നയപ്രഖ്യാപനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും വിലവർധനയ്ക്കനുസരിച്ച് പണപ്പെരുപ്പ മാർഗരേഖ തയാറാക്കുകയും ചെയ്തു. വിലക്കയറ്റ സമ്മർദ്ദമുണ്ടെങ്കിലും യുഎസ് കേന്ദ്ര ബാങ്ക് വരാനിരിക്കുന്ന യോഗത്തിലും ഉദാര നിലപാട് തുടരാൻ തീരുമാനിക്കുമെന്ന പ്രതീക്ഷയാണുള്ളത്. നയമാറ്റത്തെ ഭയപ്പെടാതിരിക്കാൻ വിപണിയെ അത് സഹായിച്ചു. ഇന്ത്യയിൽ, കോവിഡ് രണ്ടാം തരംഗത്തിന്റെ സ്വാധീനത്തെ തുടർന്ന് ആദ്യപാദങ്ങളിൽ ആസ്തി നിലവാരത്തിലും വളർച്ചയിലുമുണ്ടായ കുറവുകാരണം ബാങ്കുകളും വാഹനമേഖലയും താഴ്ചയുടെ പ്രവണത പ്രകടിപ്പിച്ചു. പിന്നീടിങ്ങോട്ട് പാശ്ചാത്യ വിപണി വീണ്ടെടുപ്പിനു നടത്തിയശ്രമം ഇന്ത്യൻ വിപണിക്കു ഗുണകരമായി. വിദേശ നിക്ഷേപകർ പ്രധാന വിൽപനക്കാരായി തുടരുമ്പോൾ മ്യൂച്വൽ ഫണ്ടുകളും ചില്ലറ വിൽപന രംഗത്തെ നിക്ഷേപകരും വിപണിയെ തുണച്ചു. ഉയർന്ന തോതിലുള്ള എഫ് ആന്റ് ഒ പ്രവർത്തനങ്ങൾ ഗതിവേഗം കൂട്ടാൻ വിപണിയെ സഹായിച്ചു. Key EM performance Country 3months return 6months return Year to Date India 9.3% 4.3% 11.8% China 6.4% -5.1% 3.7% Brazil 4.4% 5.9% 5.4% Korea 0.4% 4.0% 12.5% Taiwan -0.2% 7.3% 19.3% Honk Kong -6.4% -11.0% 0.1% Dated 20th July 2021 ഇന്ത്യയിൽ ഈവർഷം ഏപ്രിൽ മുതൽ വിദേശ നിക്ഷേപകർ വിൽപനയിലാണ്. കഴിഞ്ഞ നാലുമാസത്തിനിടയിൽ 30,000 കോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റഴിച്ചത്. വികസ്വര വിപണികളിൽ സാന്നിധ്യം കുറയ്ക്കുക എന്ന വിദേശ നിക്ഷേപകരുടെ നയത്തിന്റെ ഭാഗമായിക്കൂടിയാണിത്. എന്നാൽ കുറഞ്ഞ വിൽപന ശതമാനവും കൂടിയതോതിലുള്ള ആഭ്യന്തര വരവുമുള്ള ഇന്ത്യൻ വിപണിയെ ഇതുകാര്യമായി ബാധിക്കുന്നില്ല. ഏഷ്യയിലെ മികച്ച പ്രകടനംനടക്കുന്ന വിപണികളായ തായ്വാൻ, കൊറിയ എന്നിവിടങ്ങളിൽ ഏകീകരണം തുടങ്ങിക്കഴിഞ്ഞു എന്നകാര്യവും ശ്രദ്ധിക്കേണ്ടതാണ്. കൂടിയതോതിൽ ആഭ്യന്തരവരവും, മികച്ച ഒന്നാം പാദ ഫലങ്ങളും, ആകർഷകമായ ഐപിഒ ഓഫറുകളും കാരണം സുരക്ഷിതമായ ഇന്ത്യൻ വിപണിയിലേക്കും ഈ ദൗർബ്ബല്യം പകർന്നേക്കാം. കോവിഡ് ഡെൽറ്റാ വകഭേദത്തേക്കാൾ, കേന്ദ്ര ബാങ്കുകൾ ഉദാരപണനയം ഉപേക്ഷിച്ചാൽ വിപണിയിൽ ഉണ്ടാകാവുന്ന പണത്തിന്റെ കുറവും അതിന്റെ അനന്തര ഫലങ്ങളുമായിരിക്കും വലിയ ഭീഷണി. അടുത്താഴ്ച നടക്കാനിരിക്കുന്ന എഫ്ഒഎംസി യോഗത്തിനായി ആഗോള വിപണി കാത്തിരിക്കയാണ്. ഇസിബിയെപ്പോലെ എഫ്ഒഎംസിയും ഉദാരനയം നിലനിർത്താനാണ് സാധ്യത. ബോണ്ട് വാങ്ങൽപരിപാടിയിൽ എത്രമാത്രം കുറവുണ്ടാകും എന്നതിനെക്കുറിച്ച് ധാരണലഭിക്കാൻ യോഗത്തിലെ നിർദ്ദേശങ്ങൾ വഴിതെളിക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3BFdkRz
via IFTTT