121

Powered By Blogger

Thursday 11 December 2014

പന്തുകളി കാണാന്‍ സ്വന്തക്കാരെ സൗജന്യമായി കേറ്റിയില്ല; സംഘാടകര്‍ക്ക്‌ പോലീസ്‌തൊഴി...!









Story Dated: Friday, December 12, 2014 06:10



mangalam malayalam online newspaper

തിരുവനന്തപുരം: സ്വന്തക്കാരെ ഫുട്‌ബോള്‍ മത്സരം കാണാന്‍ സൗജന്യമായി സ്‌റ്റേഡിയത്തിലേക്ക്‌ കടത്തി വിടാതിരുന്നതിന്‌ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍ സംഘാടകസമിതി ഓഫീസില്‍ കയറി ജീവനക്കാരെ തല്ലിച്ചതച്ചു. കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കൊച്ചി ബ്‌ളാസ്‌റ്റേഴ്‌സ് പൂനെ മത്സരത്തിലാണ്‌ സംഭവം.


ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്‌ഥനെതിരേ ഐ.എസ്‌.എല്‍. നടത്തിപ്പുകാരായ, റിലയന്‍സ്‌ ഗ്രൂപ്പിനുകീഴിലുള്ള ഡി.എന്‍.എ. കമ്പനി അധികൃതര്‍ കേന്ദ്രആഭ്യന്തരവകുപ്പിനു പരാതി നല്‍കി. സ്വന്തക്കാരെ കയറ്റാഞ്ഞതിന്റെ പേരില്‍ രോഷംപൂണ്ട പോലീസുകാരന്‍ ക്രമസമാധാനച്ചുമതലയുള്ള ഉദ്യോഗസ്‌ഥനാണ്‌.


ഐജി പവലിയനിലിരുന്നു കളികാണുന്നതിനിടയില്‍ സ്വന്തക്കാര്‍ എത്തിയത്‌ കളി തുടങ്ങിയ ശേഷം. കളി തുടങ്ങിയതിനാല്‍ ഇനിയാരെയും കടത്തിവിടാനാവില്ലെന്ന്‌ സംഘാടകസമിതി ഓഫീസിലെ രണ്ടു ജീവനക്കാര്‍ അറിയിച്ചു. വിവരമറിഞ്ഞ ഉദ്യോസ്‌ഥന്‍ സ്‌റ്റേഡിയത്തിലെ ദേഷ്യത്തില്‍ ഡി.എന്‍.എ. ഓഫീസില്‍ പാഞ്ഞെത്തി തെറിവിളിച്ച്‌, ജീവനക്കാരോടു തട്ടിക്കയറി. എന്നിട്ടും കലിയടങ്ങാതെ രണ്ടുപേരെ ചവിട്ടിത്താഴെയിട്ടു മര്‍ദിക്കുകയായിരുന്നു.


സംഭവം വിവാദമായതോടെ, പ്രശ്‌നം ഒതുക്കിത്തീര്‍ക്കണമെന്നും പരാതിക്കാരോടു മാപ്പുപറയാമെന്നും ഐ.ജി. കെഞ്ചിയെങ്കിലും സംഘാടകസമിതി വഴങ്ങിയില്ല. കേരളാ പോലീസില്‍ പരാതിപ്പെട്ടിട്ടു കാര്യമില്ലെന്നു മനസിലാക്കിയാണ്‌ സംഘാടകര്‍ കേന്ദ്ര ആഭ്യന്തരവകുപ്പിനെ സമീപിച്ചത്‌.










from kerala news edited

via IFTTT

മണിപ്പാറ ആസ്‌ഥാനമാക്കി പുതിയ പഞ്ചായത്ത്‌ അനുവദിക്കണം: പൗരസമിതി











Story Dated: Friday, December 12, 2014 02:58


ഇരിട്ടി: ഉളിക്കല്‍,പയ്യാവൂര്‍ പഞ്ചായത്തുകളെ വിഭജിച്ച്‌ ഉളിക്കല്‍ മണിപ്പാറ ആസ്‌ഥാനമാക്കി പുതിയ പഞ്ചായത്ത്‌ അനുവദിക്കണമെന്ന്‌ പൗരസമിതി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. കുടിയേറ്റത്തിന്റെ അമ്പതാണ്ട്‌ പിന്നിട്ടിട്ടും വികസന രംഗത്ത്‌ അവഗണനയുടെ പുറംമ്പോക്കില്‍ നില്‍ക്കുന്ന മണിപ്പാറയുടെയും സമീപ പ്രദേശങ്ങളുടെയും വികസനത്തിന്‌ മണിപ്പാറ ആസ്‌ഥാനമായി പുതിയ പഞ്ചായത്ത്‌ രൂപീകരിക്കുക എന്നത്‌ അനിവാര്യമായ ഘടകമാണ്‌. പയ്യാവൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കാഞ്ഞിരക്കൊല്ലി,ശാന്തിനഗര്‍,കുഞ്ഞിപ്പറമ്പ്‌ ഉളിക്കല്‍ പഞ്ചായത്ത്‌ പരിധിയില്‍ വരുന്ന നുച്യാട്‌, വയത്തൂര്‍, മുണ്ടാന്നൂര്‍, പെരുമ്പള്ളി, കര്‍ണ്ണാടക വനാതിര്‍ത്തിയോട്‌ ചേര്‍ന്ന മണിക്കടവ്‌ എന്നീ പ്രദേശങ്ങളുടെ മധ്യഭാഗത്തുള്‍പ്പെടുന്ന മണിപ്പാറ കേന്ദ്രീകരിച്ചാണ്‌ പുതിയ പഞ്ചായത്ത്‌ അനുവദിക്കേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി.

പഞ്ചായത്ത്‌ രൂപീകരിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി,ധനമന്ത്രി, സ്‌ഥലം എം.എല്‍.എ യും മന്ത്രിയുമായ കെ.സി.ജോസഫ്‌ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ എന്നിവര്‍ക്ക്‌ പൗരസമിതി കണ്‍വീനര്‍ ബെന്നി കെ. ജോണ്‍ കണ്ണീറ്റുകണ്ടിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്‌ട്രീയ- സാമൂഹിക- വ്യാപാരി പ്രതിനിധികള്‍ നിവേദനം നല്‍കി.










from kerala news edited

via IFTTT

ഉപ്പോട്ട്‌ കണാരന്‍ വൈദ്യര്‍ റോഡിന്‌ അവഗണന











Story Dated: Friday, December 12, 2014 02:58


തലശേരി: ടെമ്പിള്‍ ഗേറ്റില്‍ നിന്ന്‌ തിരുവങ്ങാട്‌ മഞ്ഞോടിയിലേക്ക്‌ പോകുന്ന മൂന്നാംഗേറ്റിന്‌ സമീപത്തെ ഉപ്പോട്ട്‌ കണാരന്‍ വൈദ്യ ര്‍ റോഡിനാട്‌ നഗരസഭയുടെ അവഗണന. വര്‍ഷങ്ങളായി റോഡിന്റെ അറ്റകുറ്റപണികള്‍ നടത്തിയിട്ട്‌. ജഗന്നാഥ ക്ഷേത്രാത്സവം പോലുള്ള പ്രധാന പരിപാടികള്‍ നടക്കുന്ന സമയത്ത്‌ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഗതാഗത കുരുക്കില്‍ നിന്ന്‌ രക്ഷനേടാന്‍ ഈ റോഡ്‌ ഏറെ ഉപകാരപ്രദമാണ്‌. നിത്യേന നൂറോളം വാഹനങ്ങള്‍ മൂന്നാം റെയില്‍വേ ഗേറ്റ്‌ അടച്ചു കഴിഞ്ഞാല്‍ മെയിന്‍ റോഡിലേക്ക്‌ ഇതുവഴിയാണ്‌ കടന്നുപോകാറ്‌. ഇത്രയും വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ അറ്റകുറ്റപണികള്‍ നടത്താത്തതില്‍ നാട്ടുകാര്‍ രോഷാകുലരാണ്‌. റോഡിന്റെ ഒരു ഭാഗം കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍ അഡ്വ. സി.ടി. സജിത്താണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. മറ്റൊരു ഭാഗം സി.പി.എം കൗണ്‍സിലര്‍ രമയും. അതുകൊണ്ടു തന്നെ റോഡിന്റെ അറ്റകുറ്റപണി നടത്താന്‍ ഇരു കൗണ്‍സിലര്‍മാര്‍ക്കും താല്‍പര്യമില്ല.










from kerala news edited

via IFTTT

ഹബീബ്‌ വലപ്പാട്‌ സ്‌മാരക അവാര്‍ഡ്‌











Story Dated: Friday, December 12, 2014 03:05


തൃശൂര്‍: ഹബീബ്‌ വലപ്പാട്‌ സ്‌മാരക സമിതി ഏര്‍പ്പെടുത്തിയ ഏഴാമത്‌ ഹബീബ്‌ വലപ്പാട്‌ അവാര്‍ഡിന്‌ കൃതികള്‍ ക്ഷണിച്ചു. 2013, 14 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കൃതികളും അവാര്‍ഡിന്‌ പരിഗണിക്കും. 10,001 രൂപയും പ്രശസ്‌തിപത്രവും ശില്‌പവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌. കൃതികളുടെ നാല്‌ കോപ്പി 2015 ജനുവരി 30ന്‌ മുമ്പ്‌ ലഭിക്കത്തക്കവണ്ണം സെക്രട്ടറി, ഹബീബ്‌ വലപ്പാട്‌ സ്‌മാരക സമിതി, പി.ഒ. വലപ്പാട്‌, തൃശൂര്‍ - 680 567 എന്ന വിലാസത്തില്‍ അയയ്‌ക്കണം.










from kerala news edited

via IFTTT

'പെണ്‍കുഞ്ഞുങ്ങള്‍ ഇനി കരയില്ല' അവതരണം ഇന്ന്‌











Story Dated: Friday, December 12, 2014 03:05


തൃശൂര്‍: ഡല്‍ഹിയില്‍ ബസിനുള്ളില്‍വച്ച്‌ പെണ്‍കുട്ടി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട്‌ കൊലചെയ്‌ത സംഭവത്തെ അനുസ്‌മരിച്ച്‌ കാവ്യാവിഷ്‌കാരം. സുഗതകുമാരിയുടെ കവിതയിലെ സ്‌ത്രീ കഥാപാത്രങ്ങളുടെ പശ്‌ചാത്തലത്തില്‍ പെണ്‍കുട്ടികള്‍ സ്വയം അഴിച്ചുപണിയുന്ന സന്ദേശവുമായാണ്‌ 'പെണ്‍കുഞ്ഞുങ്ങള്‍ ഇനി കരയില്ല' എന്ന കാവ്യാവിഷ്‌കാരം തയ്യാറാക്കിയിരിക്കുന്നത്‌. ചോരയില്‍ കുതിര്‍ന്ന കൈപ്പത്തികൊണ്ട്‌ തലമുടി കെട്ടിവയ്‌ക്കാതെ യുദ്ധഭൂമിയില്‍ അവസാനത്തെ ദുശ്ശാസനനും അവസാനിക്കുന്നതുവരെ കാത്തിരിക്കുന്ന പെണ്ണിനെ രംഗത്തവതരിപ്പിക്കുന്നത്‌ പൂജ കെ. നായരാണ്‌. പി.സി. ഹരീഷ്‌ രചനയും സംവിധാനവും നിര്‍വഹിക്കുന്നു. കവിതകളുടെ ആലാപനം ലക്ഷ്‌മീ ദാസ്‌ നിര്‍വഹിക്കുന്നു. ദൃശ്യം മാസികയുടെ പ്രകാശനച്ചടങ്ങിനോടനുബന്ധിച്ച്‌ ഇന്ന്‌ 6.30ന്‌ സാഹിത്യ അക്കാദമി ഹാളില്‍ ആവിഷ്‌കാരം അരങ്ങേറും.










from kerala news edited

via IFTTT

എഴുന്നള്ളിപ്പിന്‌ ആനപ്പുറത്തിരുന്ന വിദ്യാര്‍ഥി സര്‍വീസ്‌ വയര്‍ തട്ടി ഷോക്കേറ്റ്‌ മരിച്ചു











Story Dated: Friday, December 12, 2014 03:05


mangalam malayalam online newspaper

ചേലക്കര: എഴുന്നള്ളിപ്പിനായി ക്ഷേത്രത്തില്‍നിന്നു ഇറങ്ങവെ വൈദ്യുതി സര്‍വീസ്‌ വയറില്‍ തട്ടില്‍ ആനപ്പുറത്തിരുന്ന വിദ്യാര്‍ഥി ഷോക്കേറ്റ്‌ മരിച്ചു. എളനാട്‌ തൃക്കണായ പാലാട്ടുകുളം പരേതനായ ഉണ്ണിക്കൃഷ്‌ണന്റെ മകന്‍ ജിതിന്‍ദാസ്‌ (17) ആണ്‌ മരിച്ചത്‌. രാവിലെ 9.45 ഓടെ തൃക്കണായ പുലിപ്പുറം അയ്യപ്പക്ഷേത്രത്തിലെ വിളക്കാഘോഷത്തിനിടെയാണ്‌ സംഭവം. രാവിലെ ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ക്കുശേഷം മല്ലന്‍ ക്ഷേത്രത്തില്‍നിന്ന്‌ ആരംഭിക്കുന്ന എഴുന്നള്ളിപ്പിനായി ക്ഷേത്രത്തിന്‌ പുറത്തേക്കിറങ്ങിവരുന്ന വഴിയാണ്‌ അപകടം. മുമ്പില്‍ വന്ന തിരുവമ്പാടി കുട്ടിശങ്കരന്റെ പുറത്ത്‌ അയ്യപ്പന്റെ തിടമ്പ്‌ പിടിച്ചിരുന്ന ജിതിന്‍ സര്‍വീസ്‌ വയറില്‍ തട്ടാതിരിക്കുന്നതിനായി പിടിച്ചുയര്‍ത്തുന്നതിനിടെ ഷോക്കേല്‌ക്കുകയായിരുന്നു. നെറ്റിപ്പട്ടം കെട്ടിയ കയറില്‍ ജിതിന്റെ കാല്‍ കുരുങ്ങിയതിനാല്‍ രക്ഷപ്പെടാനായില്ല. ഷോക്കേറ്റതിനാല്‍ ആനപ്പുറത്ത്‌ ഒപ്പം രാഗേഷ്‌, സുജിത്ത്‌, ഗോവിന്ദ്‌ എന്നിവര്‍ താഴേക്ക്‌ ചാടിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഉടന്‍ ചേലക്കര ജീവോദയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചേലക്കര അലര്‍ട്ട്‌ കോളജിലെ പ്ലസ്‌ടു വിദ്യാര്‍ഥിയും ഡി.വൈ.എഫ്‌.ഐ. തൃക്കണായ യൂണിറ്റിലെ ജോയിന്റ്‌ സെക്രട്ടറിയുമാണ്‌ മരിച്ച ജിതിന്‍. അമ്മ: പ്രസന്നദാസ്‌. സഹോദരങ്ങള്‍: സുനില്‍ദാസ്‌, ദീപദാസ്‌. സംസ്‌കാരം ഇന്ന്‌ ഉച്ചയ്‌ക്ക്.










from kerala news edited

via IFTTT

സേഫ്‌ കേരള: ഭക്ഷണശാലകളില്‍ ഇന്ന്‌ പരിശോധന











Story Dated: Friday, December 12, 2014 03:02


മലപ്പുറം: സേഫ്‌ കേരള ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഭക്ഷണശാലകള്‍, ലഘു ഭക്ഷണശാലകള്‍, കൂള്‍ബാറുകള്‍,സോഡ നിര്‍മാണ യൂനിറ്റുകള്‍ അയ്യപ്പ ഭക്‌തരുടെ ഇടത്താവളത്തോടനുബന്ധിച്ചുളള ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ്‌ ഇന്നു പരിശോധന നടത്തുമെന്നു ഡി.എം.ഒ ഡോ. വി ഉമ്മര്‍ ഫാറൂഖ്‌ അറിയിച്ചു .വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുക, പാചകക്കാരുടെ വൃത്തിയും അവരുടെ രോഗ പകര്‍ച്ച സാധ്യതയും,ലൈസന്‍സില്ലാതെ സ്‌ഥാപനം പ്രവര്‍ത്തിപ്പിക്കുക, മലിന ജലം പുറത്തേക്കൊഴുക്കുക, ജലസ്രോതസുകള്‍ ഉപയോഗശൂന്യമാക്കുകയും, പകര്‍ച്ചവ്യാധിക്കിടയാക്കും വിധം ശരിയായ രീതിയില്‍ മാലിന്യ നിര്‍മാര്‍ജ്‌ജനം നിര്‍വ്വഹിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളാണ്‌ പരിശോധനയ്‌ക്ക് വിധേയമാക്കുക. സംസ്‌ഥാനത്ത്‌ ഭക്ഷ്യവിഷബാധയും ജലജന്യരോഗങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ്‌ നടപടി. പ്രാഥമിക-സാമൂഹിക ആരോഗ്യകേന്ദ്രതലത്തില്‍ അതാത്‌ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലും നഗരപ്രദേശങ്ങളില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലുമുളള ജില്ലാ സ്‌ക്വാഡുകളാണ്‌ പരിശോധനക്ക്‌ നേതൃത്വം നല്‍കുക.










from kerala news edited

via IFTTT

കോള്‍ നിലങ്ങളിലെ അനധികൃത ചീനലുകള്‍ നീക്കം ചെയ്യണം











Story Dated: Friday, December 12, 2014 03:02


പൊന്നാനി: പൊന്നാനി കോള്‍ നിലങ്ങളില്‍ മത്സ്യ ബന്ധനം നടത്തുന്ന അനധികൃത ചീനലുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന്‌ ജില്ലാ കലക്‌ടര്‍ കെ.ബിജു നിര്‍ദ്ദേശിച്ചു. അനധികൃത ചീനലുകള്‍ ഉപയോഗിച്ച്‌ മത്സ്യ ബന്ധനം നടത്തുന്നതിനാല്‍ നീരൊഴുക്ക്‌ തടസ്സപ്പെടുന്നതായി പൊന്നാനി കോള്‍നില ഏജന്‍സി യോഗത്തില്‍ കര്‍ഷകര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ്‌ നടപടി. ചീനലുകള്‍ നീക്കം ചെയ്‌തില്ലെങ്കില്‍ കര്‍ശന നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന്‌ കലക്‌ടര്‍ അറിയിച്ചു.










from kerala news edited

via IFTTT

സ്‌ക്രീനിംഗ്‌ കമ്മിറ്റികള്‍ തയ്യാറാക്കിയ ബി.പി.എല്‍ ലിസ്‌റ്റ് റദ്ദാക്കിയിട്ടില്ല











Story Dated: Friday, December 12, 2014 03:02


മലപ്പുറം: ജില്ലയില്‍ ബി.പി.എല്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരെ സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ രൂപവല്‍ക്കരിച്ച പഞ്ചായത്ത്‌/നഗരസഭാതല സ്‌ക്രീനിംഗ്‌ കമ്മിറ്റികള്‍ തയ്യാറാക്കിയ ലിസ്‌റ്റ് റദ്ദാക്കിയിട്ടില്ലെന്നു ജില്ലാ കലക്‌ടര്‍ കെ.ബിജു അറിയിച്ചു. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അര്‍ഹതയുള്ള ബി.പി.എല്‍ കാര്‍ഡുകള്‍ മുന്‍ഗണനാ (പ്രയോറിറ്റി) കാര്‍ഡുകളായി മാറുമ്പോള്‍ സ്‌ക്രീനിങ്‌ കമ്മിറ്റി നല്‍കിയ ലിസ്‌റ്റിലെ അര്‍ഹരായവരെയും പരിഗണിക്കും. നിലവില്‍ ബി.പി.എല്‍ കാര്‍ഡ്‌ കൈവശമുള്ളവര്‍ക്കു പുറമെ മുഖ്യമന്ത്രി, ജില്ലാ കലക്‌ടര്‍ മുഖേന അപേക്ഷിച്ചവരില്‍ അര്‍ഹതപ്പെട്ടവരെയും പുതിയ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്നും കലക്‌ടര്‍ അറിയിച്ചു. സ്‌ക്രീനിംഗ്‌ കമ്മിറ്റികള്‍ തയ്യാറാക്കിയ ലിസ്‌റ്റ് സംബന്ധിച്ച്‌ പഞ്ചായത്ത്‌, നഗരസഭ അധ്യക്ഷന്മാര്‍ക്ക്‌ അയച്ചപരാമര്‍ശം തെറ്റിദ്ധാരണക്ക്‌ ഇടയാക്കിയതിനാല്‍ അത്‌ തിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും കലക്‌ടര്‍ വ്യക്‌തമാക്കി.










from kerala news edited

via IFTTT

ബി.പി.എല്‍ കാര്‍ഡുകള്‍ മുന്‍ഗണനാ കാര്‍ഡുകളാവും; അപേക്ഷ ജനുവരി ഒന്നു മുതല്‍











Story Dated: Friday, December 12, 2014 03:02


mangalam malayalam online newspaper

മലപ്പുറം: റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതോടെ ബി.പി.എല്‍, എ.പി.എല്‍ കാര്‍ഡുകള്‍ മുന്‍ഗണനാ, മുന്‍ഗണയില്ലാ (പ്രയോറിറ്റി, നോണ്‍ പ്രയോറിറ്റി) കാര്‍ഡുകളായി മാറുമെന്നും കാര്‍ഡുകള്‍ പുതുക്കുന്നതിനുള്ള അപേക്ഷ ജനുവരി ഒന്ന്‌ മുതല്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുമെന്നും ജില്ലാ കലക്‌ടര്‍ കെ.ബിജു അറിയിച്ചു. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതോടു കൂടിയാണ്‌ ബി.പി.എല്‍, എ.പി.എല്‍ കാര്‍ഡുകള്‍ ഇല്ലാതായി പകരം പ്രയോറിറ്റി, നോണ്‍ പ്രയോറിട്ടി കാര്‍ഡുകളായി മാറുന്നത്‌. ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം മുന്‍ഗണനാ കാര്‍ഡും അല്ലാത്തവയും തരംതിരിക്കുന്ന പ്രക്രിയയും റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്ന ജോലിയും ഇതിനകം ആരംഭിച്ചിട്ടുണ്ട്‌. കാര്‍ഡ്‌ ഉടമകള്‍ക്ക്‌ അവരുടെ നിലവിലുള്ള കാര്‍ഡിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷാ ഫോമാണ്‌ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുക. ജനുവരിയില്‍ തന്നെ അപേക്ഷകള്‍ സ്വീകരിക്കുകയും കുടുംബനാഥയുടെ ഫോട്ടോയെടുക്കല്‍ അടക്കം തുടര്‍ നടപടികള്‍ ആരംഭിക്കുമെന്നും കലക്‌ടര്‍ അറിയിച്ചു. അര്‍ഹതപ്പെട്ടവരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനും അനര്‍ഹരെ ഒഴിവാക്കാനും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ അപേക്ഷയില്‍ പ്രത്യേക കോളങ്ങളുണ്ടാവും. ഈ വിവരങ്ങളും ഇവ പരിശോധിക്കാനായി നിശ്‌ചയിച്ച പഞ്ചായത്ത്‌ തല സ്‌ക്രീനിങ്‌ കമ്മിറ്റികളുടെ തീരുമാനവും അനുസരിച്ചാണ്‌ പുതിയ മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കുകയെന്നും കലക്‌ടര്‍ അറിയിച്ചു.










from kerala news edited

via IFTTT