121

Powered By Blogger

Saturday, 21 December 2019

നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടെ വില ഉടനെ കൂടിയേക്കും

മുംബൈ: നിത്യോപയോഗ സാധനങ്ങളുടെ വില വൈകാതെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. അസംസ്കൃത വസ്തുക്കളുടെ ചെലവ് വർധിച്ചതോടെ വിലകൂട്ടാതെ നിർവൃത്തിയില്ലാത്തഅവസ്ഥയാണെന്നാണ്കമ്പനികൾ പറയുന്നത്. അതേസമയം, വിലവർധിപ്പിച്ചാൽ ആവശ്യകതകുറയുമോയെന്ന ആശങ്കയും കമ്പനികൾക്കുണ്ട്. ഗോതമ്പ്, ഭക്ഷ്യ എണ്ണ, പഞ്ചസാര എന്നിവയുടെ വിലയിൽ 12.-20 ശതമാനംവരെയാണ് വർധനവുണ്ടായതെന്ന് അതിവേഗം വിറ്റഴിയുന്ന ഉത്പന്നങ്ങൾ(എഫ്എംസിജി)നിർമിക്കുന്ന കമ്പനികളായ നെസ് ലെ, പാർലെ, ഐടിസി എന്നിവർ പറയുന്നു. ഇതോടൊപ്പം പാലിന്റെ വിലിയിലും വർധനവുണ്ടായി. ഫ്ളാറ്റ് പാനലിന്റെ വിലിയുണ്ടായ വർധനയും എനർജി റേറ്റിങ് നിലവാരം പുലർത്തുന്ന നിയമങ്ങൾ പാലിക്കുന്നതിലെ ചെലവുംമൂലം ടെലിവിഷന്റെയും റഫ്രിജറേറ്റുകളുടെയും വിലയിലും വർധനവുണ്ടാകുമെന്ന് കമ്പനികൾ പറയുന്നു. ഗോതമ്പ് ഉൾപ്പടെയുള്ള പൊടികൾക്ക് 18-20 ശതമാനമാണ് വില വർധിച്ചത്. പഞ്ചസാരക്ക് 14 ശതമാനവും ഭക്ഷ്യ എണ്ണയ്ക്ക് 15 ശതമാനവും വിലകൂടി. ടെലിവിഷൻ പാനലിന് 15-17 ശതമാനമാണ് വില വർധിച്ചത്. കാലിത്തീറ്റയുടെ വില 35 ശതമാനം വർധിച്ചതിനാൽ പാലിനും പാലുത്പന്നങ്ങൾക്കും വിലകൂടി. വില്ക്കയറ്റം ചെറുക്കാൻ വിലകൂട്ടുകയോ പാക്കുകളുടെ വലിപ്പം കുറയ്ക്കുകയോ ചെയ്യണമെന്നാണ് കമ്പനികളുടെ നിലപാട്. എനർജി സ്റ്റാന്റേഡ് നിലനിർത്തുന്നിന് 800 രൂപ മുതൽ 1000 രൂപവരെ ചെലവേറിയതിനാൽ അത് റെഫ്രിജറേറ്ററുകളുടെ വിലയെയും ബാധിക്കും. ബിസ്ക്കറ്റ്, നൂഡിൽസ്, പാക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, കേക്കുകൾ ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് ജനുവരിയോടെ വിലവർധിക്കുമെന്ന് ഇതോടെ ഉറപ്പായി. ഈയിടെ സർക്കാർ കോർപ്പറേറ്റ് നികുതി കുറച്ചതിനാൽ വിലക്കയറ്റത്തിന്റെ തോതിൽ കുറവുവരുത്താൻ ശ്രമിക്കുന്നുണ്ടെന്ന് കമ്പനികളുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. പച്ചക്കറികൾ ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റംആറുമാസത്തെ ഉയർന്ന നിലവാരമായ 11 ശതമാനത്തിലെത്തിയിരിക്കുകയാണ്.

from money rss http://bit.ly/36XNYho
via IFTTT