121

Powered By Blogger

Sunday 18 August 2019

അയല്‍പക്കത്തേക്ക് എത്തുന്ന ജനാലകള്‍ അടയ്ക്കുക

'അയലത്തെ അദ്ദേഹം' എന്ന സിനിമയുടെ അവസാനഭാഗത്ത് അതീവഹൃദ്യതയാർന്ന ഒരു രംഗമുണ്ട്... തൊട്ടടുത്ത വീട്ടിലേക്ക് എത്തിനോക്കാൻ സഹായകരമായ തരത്തിലുള്ള ജനാല അടയ്ക്കുന്നതാണത്. തങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ സ്വസ്ഥതയ്ക്ക് അത് അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ടാണ് നായകൻ അത് ചെയ്യുന്നത്. ജയറാമും ഗൗതമിയും മത്സരിച്ച് അഭിനയിച്ച ഈ ചിത്രം ഇന്നും സിനിമാസ്വാദക മനസ്സുകളിൽ നിറച്ചാർത്തോടെ നിലനിൽക്കുന്നു. തങ്ങളുടെ അയൽപക്കത്ത് താമസിക്കുന്ന ദമ്പതിമാരുടെ ജീവിതരീതി കണ്ട്, അതനുസരിച്ച് ജീവിക്കാൻ പരിശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ ദയനീയ ചിത്രമാണ് സിനിമയുടെ ഇതിവൃത്തം. ഒടുവിൽ അത് ശരിയായ നിഗമനമല്ലെന്ന നിലപാടിൽ കുടുംബം എത്തിച്ചേരുന്നു. വസ്തുക്കൾ സൃഷ്ടിക്കപ്പെടുന്നതും വിൽക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും 'ഉപഭോക്താവിന്റെ സംതൃപ്തി'യുമായി ബന്ധപ്പെട്ടുകൊണ്ടാണ്. അതുകൊണ്ടാണ്, ഉപഭോക്താവിന്റെ താത്പര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കമ്പോളങ്ങൾ വിപുലമാവുന്നത്. എന്നാൽ, ഉപഭോക്താവിന്റെ സംതൃപ്തിയാവട്ടെ ഒരു പരിധിവരെ ആപേക്ഷികമാണ്. അത് സ്വന്തം താത്പര്യങ്ങളെ മാത്രമല്ല, അയൽപക്കത്തുകാർ അഥവാ മറ്റുള്ളവരുടെ ഉപഭോഗവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. മറ്റുള്ളവർ എന്തൊക്കെ വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നുവെന്നത് ഒരാളുടെ ഉപഭോഗതാത്പര്യങ്ങളെ സ്വാധീനിക്കുന്നതായി സാമ്പത്തികപഠനങ്ങൾ തെളിയിക്കുന്നു. സാമ്പത്തികശാസ്ത്രത്തിൽ ഈ പ്രതിഭാസത്തെ 'കോൺസ്പീക്കസ് കൺസപ്ഷൻ' എന്ന പദമുപയോഗിച്ചാണ് വിശദീകരിക്കുന്നത്. പ്രശസ്ത നോർവീജിയൻ സാമ്പത്തികശാസ്ത്രജ്ഞനായ 'തോർസ്റ്റീൻ വെബ്ലൻ' സമ്പത്തും വരുമാനവും പ്രദർശിപ്പിക്കാനുതകുന്ന വസ്തുക്കൾ വാങ്ങി പ്രദർശിപ്പിക്കാനുള്ള മനുഷ്യന്റെ വ്യഗ്രതയെ കാണിക്കാനുപയോഗിച്ച പദമാണിത്. വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി സമ്പന്നരുടെ ഇടയിൽ വളർന്നുവന്ന ഉപഭോഗപ്രവണതെയ ഈ പദംകൊണ്ട് വെബ്ലൻ വിശദീകരിച്ചു. ആഡംബരവസ്തുക്കൾക്ക് 'വെബ്ലൻ വസ്തുക്കൾ' എന്ന പേരുവരെ ഉണ്ടായി. ഈ വസ്തുക്കളുടെ പ്രത്യേകത, 'വില ഉയരുമ്പോൾ ഡിമാൻഡ് വർധിക്കുന്നു' എന്നതാണ്. ഉയർന്ന സാമ്പത്തികശ്രേണിയിൽപ്പെട്ടവർ ഉപയോഗിക്കുന്ന വസ്തുക്കൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന മദ്ധ്യവർഗക്കാരുടെ ഈ പ്രവണതയ്ക്ക് 'ജയിസ് ഡ്യൂസെൻബെറി' എന്ന സാമ്പത്തികശാസ്ത്രജ്ഞൻ 'പ്രകടനപ്രഭാവം' അഥവാ 'ഡെമോൺസ്ട്രേഷൻ ഇഫക്ട്' എന്നാണ് പേരുനൽകിയത്. 'അനുകരണ പ്രവണത' എന്നും ഇതിനെ വിവക്ഷിക്കാനാവുന്നതാണ്. ഈ പ്രകടനമനോഭാവത്തിന് പ്രാദേശികവും അന്തർദേശീയവുമായ മാനങ്ങളുണ്ട്. അത് ചിലർക്ക് ഭക്ഷണവും മറ്റു ചിലർക്ക് കാർ പോലുള്ള വാഹനങ്ങളും വേറെ പലർക്കും വിവാഹം പോലുള്ള ആഘോഷാവസരത്തിലുള്ള പൊങ്ങച്ചവുമായിട്ടാണ് പൊതുവെ ഏറെ നിഴലിച്ചുകാണപ്പെടുന്നത്. ടൂറിസം പോലുള്ള മേഖലകളിലും യാത്രകളിലും ഈ പ്രവണത അനാരോഗ്യകരമായി ഏറിവരുന്നുണ്ട്. ഉദാഹരണത്തിന്, ഒരാൾ താൻ സന്ദർശിച്ചിട്ടുള്ള രാജ്യങ്ങളുടെ പേരുപറയുമ്പോഴും ഈ പൊങ്ങച്ചമനോഭാവം നിഴലിക്കുന്നത് കാണാനാവുന്നു. ജീവിതം മെച്ചപ്പെടണമെന്ന ആഗ്രഹമില്ലാത്തവരില്ല... എന്നാൽ, മെച്ചപ്പെടുന്നത് ഇപ്രകാരമുള്ള അനുകരണ മനോഭാവത്തിലൂടെയാവരുത്. അയൽപക്കത്തുള്ളവർക്ക് ഉള്ളതുപോലുള്ള വസ്തുക്കൾ തങ്ങൾക്കുമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നതിനേക്കാളുമപ്പുറം അവർക്കുള്ളതിനേക്കാളധികമായും മുന്തിയതും ഉണ്ടാവണമെന്ന വാശിയും ഈ പ്രവണണതയുടെ ദയനീയമായ തലമാണ്. മറ്റുള്ളവരുടെ പ്രവർത്തനങ്ങളും അതിന്റെ അനന്തരഫലങ്ങളും നിരീക്ഷിക്കുന്നത് നല്ലതാണെങ്കിലും അത് അനുകരിക്കുന്നത് സാമ്പത്തിക ആരോഗ്യത്തിന് ദോഷകരമായി ഭവിക്കുന്നു. കാരണം, അത് നിലവിലുള്ള ഉപഭോഗരീതിയിൽ അസന്തുഷ്ടി സൃഷ്ടിക്കുകയും സമ്പാദ്യനിരക്കിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഈ അസംതൃപ്തിയുടെ ഫലമായി ചിലരിലെങ്കിലും ജീവിത്തോടുതന്നെ മടുപ്പ് തോന്നിപ്പിക്കുന്ന നിഷേധാത്മക വികാരമായി പരിണമിക്കുകയും ചെയ്യുന്നു. അതുവഴി ജീവിതത്തിൽനിന്ന് ഒളിച്ചോടിയ അവസ്ഥയുണ്ടായവരും ഉണ്ട്. 'തനിക്കില്ലാത്തത് പലതും ഉണ്ട്' എന്ന് കാണിക്കാനുള്ള ഈ 'പൊങ്ങച്ചമനോഭാവം' ചിലരിലെങ്കിലും സ്ഥിരോത്സാഹവും വളർച്ചയും സൃഷ്ടിക്കുമെന്നതും ശരിയാണ്. എന്നാൽ, ആവശ്യത്തിന് വിശ്രമത്തിനോ ജീവിതാസ്വാദനത്തിനോ മുതിരാതെ, പുതിയ ജീവിതശൈലീരോഗങ്ങളുടെ അടിമയായി ഇതുമൂലം പലരും മാറുന്നു. പെെട്ടന്ന് പണക്കാരായവരും അധ്വാനിക്കാത്ത പണം കൈയിൽ വന്നുചേർന്നവരുമാണ് ഈ പ്രവണതയ്ക്ക് ഏറെ അടിമപ്പെടുന്നത്. സാമ്പത്തികരംഗത്ത് മദ്ധ്യവർഗത്തിന്റെ വളർച്ചയും മറ്റൊരു കാരണമായി. മിതവ്യയം എന്നത് കേവലം ഒരു വികാരമെന്നതിനുമപ്പുറം അത് തീരുമാനവുമാണ്. മലയാളഭാഷയിലെ ഒരു പ്രശസ്തനായ എഴുത്തുകാരൻ എഴുതാനുള്ള സൗകര്യത്തിനായി ഒരു ഒറ്റമുറി ഫ്ളാറ്റ് വാങ്ങി അതിലേക്ക് താമസം മാറിയെന്ന് പറയുകയുണ്ടായി. പണ്ട് വിശാലമായ തെങ്ങിൻതോപ്പും പുഴയും എഴുത്തുകാരുടെ ഊർജവും ആവേശവുമായി പരിഗണിച്ചിരുന്നെങ്കിൽ ഇന്ന് സങ്കൽപ്പങ്ങൾ മാറിമറിയുകയാണ്. താൻ ഒരു 'ബെൻസ്' കാർ വാങ്ങിയ കാര്യം മറ്റുള്ളവരെ അറിയിക്കാൻ എന്താണ് വഴിയെന്നാലോചിച്ച് പുതുപണക്കാരനായ വിദേശമലയാളി ചെയ്തത് വളരെ രസകരമായ കഥയാണ്. അടുത്ത ഞായറാഴ്ച പള്ളിയിൽ പോയാൽ എല്ലാ മലയാളിസുഹൃത്തുക്കളെയും തന്റെ പുതിയ കാർ കാണിക്കാനാവുമെന്ന് അയാൾ കണക്കുകൂട്ടി. എന്നാൽ ആ ദേവാലയത്തിൽ പാർക്കിങ് സ്ഥലം പരിമിതമായതിനാൽ, പുറത്ത് റോഡിലാണ് കൂടുതൽ വാഹനങ്ങളും പാർക്ക് ചെയ്യുന്നത് എന്ന ചിന്ത അദ്ദേഹത്തെ ഭാരപ്പെടുത്തി. ഒടുവിൽ ശനിയാഴ്ച വൈകുന്നേരമായപ്പോൾ ദേവാലയത്തിൽ കൊണ്ടുപോയി കാർ പാർക്ക് ചെയ്തു എന്നത് ഒട്ടും അതിശയോക്തിയില്ലാത്ത സംഭവകഥയാണ്. 'മിതവ്യയത്തിന്റെ സംസ്കാരം' വലിയ മനസ്സുകളുടെ പ്രത്യേകതയാണ്. 'റിച്ചാർഡ് ഹാൻഡി' അഭിപ്രായപ്പെട്ടതുപോലെ, 'പുറമെ കാണുന്ന അനാവശ്യമായ ഓരോ ആഡംബരവും ആന്തരിക ശൂന്യതയുടേയും മാനസിക അതൃപ്തിയുടേയും അടയാളമാണ്'.

from money rss http://bit.ly/2TNLixB
via IFTTT