121

Powered By Blogger

Monday, 11 November 2019

റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി രൂക്ഷമാകും

കൊച്ചി: നോട്ട് നിരോധനം, സാമ്പത്തിക മാന്ദ്യം എന്നിവ മൂലം പ്രതിസന്ധിയിലായ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കെട്ടിട നിർമാണ ചട്ടങ്ങളിലെ പുതിയ ഭേദഗതി കൂടുതൽ തിരിച്ചടിയാകും. ഭൂമിലഭ്യത കുറയ്ക്കുകയും ഫ്ലാറ്റുകളുടെ വില ഉയർത്തുകയും ചെയ്യുന്നതാണ് പുതിയ വിജ്ഞാപനം. 8,000 മുതൽ 18,000 വരെ ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പാർപ്പിട സമുച്ചയങ്ങൾക്ക് പഴയ ചട്ടം അനുസരിച്ച് ആറു മീറ്ററിന്റെ റോഡ് മതിയായിരുന്നു. എന്നാൽ, പുതിയ വിജ്ഞാപനം അനുസരിച്ച് ഏഴു മീറ്റർ റോഡ് ഫ്രണ്ടേജ് ഉണ്ടെങ്കിലേ 8,000 മുതൽ 24,000 വരെ ചതുരശ്ര മീറ്റർ നിർമാണം സാധ്യമാകൂ. അല്ലെങ്കിൽ 8,000 ചതുരശ്ര മീറ്ററിന് താഴേക്ക് പ്ലാൻ മാറ്റേണ്ടി വരും. അതായത്, റോഡിന്റെ വീതി 6.9 മീറ്റർ ആണെങ്കിൽ പോലും 18,000 ചതുരശ്ര മീറ്ററിനു പകരം 8,000 ചതുരശ്ര മീറ്ററിനു താഴേക്ക് പ്ലാൻ മാറ്റേണ്ടി വരും. ഇതോടെ, ഭൂമിയുടെ ലഭ്യതയിൽ കുറവുണ്ടാകുകയും ഭൂമിവില ഉയരുകയും ചെയ്യും. ഫലത്തിൽ ഫ്ലാറ്റ് വാങ്ങാനിരിക്കുന്ന ഉപഭോക്താവിന് ഉയർന്ന വില നൽകേണ്ടി വരും. കേരളത്തിൽ മെയിൻ റോഡുകൾ അല്ലാത്ത നിരത്തുകളിൽ ബഹുഭൂരിഭാഗവും ഏഴു മീറ്ററിൽ താഴെയാണ്. 1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടവും 2011-ലെ കേരള പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടവും ഭേഗതി ചെയ്താണ് നവംബർ എട്ടിന് പുതിയ വിജ്ഞാപനം ഇറക്കിയത്. തറവിസ്തീർണ അനുപാതം (എഫ്.എ.ആർ.) കണക്കാക്കുന്നതിലും മാറ്റം വന്നിട്ടുണ്ട്. നേരത്തെ ലിഫ്റ്റ്, പാർക്കിങ് ഏരിയ, പൈപ്പുകൾക്കായുള്ള ഡെക്ട് ഏരിയ, ബാൽക്കണിയുടെ 50 ശതമാനം എന്നിവ എഫ്.എ.ആറിൽ പെടുത്തിയിരുന്നില്ല. എന്നാൽ, പുതിയ വിജ്ഞാപനപ്രകാരം അതുകൂടി എഫ്.എ.ആറിൽ പെടും. അതിന് ഫീസും നൽകേണ്ടി വരും. ഇതോടെ നിർമാണച്ചെലവ് 20-25 ശതമാനം ഉയരുമെന്ന് കോൺഫിഡന്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ടി.എ. ജോസഫ് പറഞ്ഞു. പഴയ നിയമപ്രകാരം നവംബർ എട്ടിനു മുമ്പ് അപേക്ഷിച്ച നൂറുകണക്കിന് പാർപ്പിട സമുച്ചയങ്ങളുടെ നിർമാണം ഇതോടെ അനിശ്ചിതത്വത്തിലാകും. അവർ പുതിയ പ്ലാൻ സമർപ്പിച്ച് വീണ്ടും അനുമതി തേടേണ്ട സ്ഥിതിയുണ്ടാകും. ഫലത്തിൽ ചെലവ് ഉയരുകയും ഒരു വർഷത്തെയെങ്കിലും കാലതാമസം ഉണ്ടാകുകയും ചെയ്യും. പുതിയ വിജ്ഞാപനത്തിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്ന് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ കൂട്ടായ്മയായ ക്രെഡായ് കേരളയുടെ മുൻ ചെയർമാൻ നജീബ് സക്കറിയയും പ്രതികരിച്ചു. crisis in the real estate sector is likely to escalate

from money rss http://bit.ly/2p5eqp4
via IFTTT

ഓടിത്തുടങ്ങി ഒരുമാസമെത്തുംമുമ്പേ തേജസ് എക്‌സ്പ്രസിന് 70 ലക്ഷം ലാഭം

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടിയായ തേജസ് എക്സ്പ്രസ് ആദ്യത്തെ മാസംതന്നെ നേടിയത് 70 ലക്ഷം രൂപ ലാഭം. ടിക്കറ്റ് വരുമാനത്തിലൂടെ 3.70 കോടി രൂപയാണ് വരുമാനം നേടിയത്. ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷന്റെ ലക്നൗ-ഡൽഹി തേജസ് എക്സ്പ്രസാണ് ഓടിത്തുടങ്ങിയ ആദ്യമാസത്തിൽതന്നെ മികച്ച ലാഭമുണ്ടാക്കിയത്. ഒക്ടോബർ അഞ്ചിനാണ് തേജസ് ഓടിത്തുടങ്ങിയത്. ഒക്ടോബർ 28നുള്ള കണക്കുപ്രകാരം(21 ദിവസം. ട്രെയിൻ ആഴ്ചയിൽ ആറുദിവസമാണ് സർവീസ് നടത്തുന്നത്) മൂന്നുകോടി രൂപയാണ് ചെലവ്. ഇതുപ്രകാരം ട്രെയിൻ ഓരോദിവസവും ഓടിക്കുന്നതിന് 14 ലക്ഷം രൂപയാണ് ശരാശരി ചെലവ്. യാത്ര ടിക്കറ്റിനത്തിൽ 17.50 ലക്ഷം രൂപയാണ് പ്രതിദിന വരുമാനം. യാത്രയോടൊപ്പം ഭക്ഷണം, 25 ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ, വൈകിയോടിയാൽ നഷ്ടപരിഹാരം എന്നിവ തേജസ് എക്സ്പ്രസിലെ യാത്രക്കാർക്ക് ലഭിക്കും. Tejas Express posts Rs 70 lakh profit in first month

from money rss http://bit.ly/2X2dA9f
via IFTTT

Sunday, 10 November 2019

സാമ്പത്തിക പ്രതിസന്ധി‌: ചെറു വാടകവീടുകൾക്ക് ആവശ്യക്കാരേറെ; അപ്പാർട്ട്‌മെന്റിന് ആളില്ല

ബെംഗളുരു: ജോലിക്കും വിദ്യാഭ്യാസാവശ്യങ്ങൾക്കുമായി ബെംഗളൂരുവിലെത്തുന്നവർ താമസസ്ഥലം കണ്ടെത്താൻ പാടുപെടുന്നു. ഉയർന്ന വാടകയുള്ള വലിയവീടുകൾ മുമ്പുള്ളതിനെക്കാൾ ഉണ്ടെങ്കിലും സാധാരണക്കാർ ആശ്രയിക്കുന്ന ചെറിയ വാടകയുള്ള വീടുകളാണു കിട്ടാനില്ലാത്തത്. വലിയ വാടകയുള്ള വീടുകളുപേക്ഷിച്ച് ചെറുകിട വീടുകളിലേക്കും പേയിങ് ഗസ്റ്റ് നിലയിലേക്കും ആളുകൾ മാറുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ആശങ്കകളും വിവിധ തൊഴിൽമേഖലകളിലെ ജോലിനഷ്ടവുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഐ.ടി. ജീവനക്കാരും കച്ചവടക്കാരും ഉൾപ്പെടെയുള്ളവർ ചെറുവാടകയുള്ള വീടുകളിലേക്കു മാറുന്നതാണു കാണുന്നത്. ഇതരസംസ്ഥാന കച്ചവടക്കാർ കുടുംബത്തെ നാട്ടിലേക്കയച്ചാണ് ചെറിയവീടുകളിലേക്കു താമസം മാറ്റുന്നത്. വാടകയിനത്തിൽ പകുതിയോളം ലാഭിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ നേട്ടം. രണ്ട് കിടപ്പുമുറികളുള്ള വീടുകൾക്കും ഫ്ളാറ്റുകൾക്കും 15,000 മുതലാണ് വാടക. ഒരു കിടപ്പുമുറിയുള്ള വീടിന് 10,000-ൽ താഴെയാണു വാടക. വൻകിടക്കാരെ ലക്ഷ്യംവെച്ച് പടുത്തുയർത്തിയ ആഡംബര ഫ്ളാറ്റുകളും ഇപ്പോൾ വാടകയ്ക്കെടുക്കാനാളില്ല. 35,000-നു മുകളിൽ വാടകയുള്ള ഇത്തരം വാസസ്ഥലങ്ങൾ ഐ.ടി. ജീവനക്കാരും ബിസിനസുകാരുമാണ് വാടകയ്ക്കെടുത്തിരുന്നത്. ഫ്ളാറ്റുകളുടെ വിൽപ്പനയിൽ കുറവുണ്ടായതോടെ നിർമാതാക്കൾ വിലയിൽ കുറവ് വരുത്തുകയാണ്. സർജാപുര റോഡ്, കോറമംഗല, രാജാജിനഗർ, ബൊമ്മനഹള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് വലിയവാടകയുള്ള വീടുകൾ ഏറ്റവും കൂടുതൽ ഒഴിഞ്ഞുകിടക്കുന്നത്. ഇവിടെ ചെറിയവീടുകളന്വേഷിച്ച് ധാരാളം പേരെത്തുന്നുമുണ്ട്. വിവേക് നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളിലും കൂടുതൽ പേരെത്തുന്നുണ്ട്. 6000 മുതലാണ് ഇവിടെ ഒരാൾക്ക് മാസവാടക. ഇത്തരം സംവിധാനങ്ങളിൽ തിരക്കേറുന്നതോടെ നഗരത്തിലേക്കു പുതുതായി എത്തുന്നവർക്ക് താമസസ്ഥലം ലഭിക്കാത്ത സാഹചര്യമാണുള്ളത്. അതേസമയം, താമസിക്കാനാളില്ലാതായതോടെ വൻകിട ഫ്ളാറ്റുകളുടെയും വീടുകളുടെയും വാടക കുറയ്ക്കാൻ ഉടമകൾ തയ്യാറാകുന്നുണ്ട്. നേരത്തേയുണ്ടായിരുന്ന കർശന നിബന്ധനകളിൽ അയവുവരുത്തുന്നുമുണ്ട്. financial crisis: There is too much demand for small rentals

from money rss http://bit.ly/34O0YVR
via IFTTT

സൗദി ആരാംകോയുടെ ഐപിഒ: അറിയാം പത്ത് കാര്യങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി അരാംകോയുടെ പ്രഥമ ഓഹരി വിൽപ്പന (ഐ.പി.ഒ.) 17ന് ആരംഭിക്കും. ലോകത്തിലെ ഏറ്റവും വലിയ ഐ.പി.ഒ. സൗദി അരാംകോയുടേത് ആവുമെന്നാണ് കരുതുന്നത്. 3,000 കോടി ഡോളർ സമാഹരിക്കുമെന്നാണ് വിപണിവൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്. അതായത്, ഏകദേശം 2.13 ലക്ഷം കോടി രൂപ പ്രോസ്പെക്ടസിൽ എത്ര ശതമാനം ഓഹരികൾ വിൽക്കുമെന്നോ സൂചിത വില എത്രയെന്നോ പറയുന്നില്ല. ഓഹരിവില എത്രയെന്ന് സബ്സ്ക്രിപ്ഷൻ അവസാനിക്കുന്നതിന്റെ അടുത്ത ദിവസമായ ഡിസംബർ അഞ്ചിനാണ് തീരുമാനിക്കുക. അരാംകോയാണ് ലോകത്തിലെ ഏറ്റവും ലാഭക്ഷമതയുള്ള കമ്പനി. ലോകത്തിലെ എണ്ണ ഉത്പാദനത്തിൽ 10 ശതമാനമാണ് അരാംകോയുടെ സംഭാവന. അറിയാം 10 കാര്യങ്ങൾ 1 സൗദി സർക്കരിന്റെ കൈവശമുള്ള സൗദി ആരാംകോയുടെ ഒരുഭാഗം വിൽക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഐപിഒ. 2. നവംബർ 17 മുതൽ 28വരെ വ്യക്തികൾക്ക് ഐപിഒ അപേക്ഷ നൽകാം. 3. കഴിഞ്ഞവർഷം 111.1 ബില്യൺ ഡോളറായിരുന്നു കമ്പനിയുടെ അറ്റാദായം. നടപ്പ് വർഷം ഒമ്പതുമാസത്തെ കണക്കുപ്രകാരം അറ്റാദായത്തിൽ 18 ശതമാനത്തിന്റെ കുറവുണ്ടായി. 2018ൽ ഈ കാലയളവിൽ 68.2 ബില്യൺ ആയിരുന്നു ലാഭം. 4. ആഗോള എണ്ണ വിതരണത്തിന്റെ പത്ത് ശതമാനം നൽകുന്ന കമ്പനി റിയാദ് ഓഹരി വിപണിയിലാണ് ലിസ്റ്റ് ചെയ്യുന്നത്. 5. സിറ്റി ബാങ്ക്, എച്ച്എസ്ബിസി, ക്രഡിറ്റ് സ്യൂസ് എന്നിവ ഉൾപ്പടെയുള്ള അന്താരാഷ്ട്ര ബാങ്കുകളെയാണ് സാമ്പത്തിക ഉപദേഷ്ടാക്കളായും ഐപിഒ നടപടിക്രമങ്ങൾക്കായും നിയോഗിച്ചിട്ടുള്ളത്. 6. ചെറുകിട നിക്ഷേപകർക്ക് 0.5 ശതമാനം വരെ ഓഹരികൾ നീക്കിവെച്ചിട്ടുണ്ട്. എന്നാൽ, വൻകിട നിക്ഷേപ സ്ഥാപനങ്ങൾക്ക് എത്ര ഓഹരികൾ വിൽക്കുമെന്ന് തീരുമാനിച്ചിട്ടില്ല. 7. സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പ്രോസ്പെക്ടസിൽ തീവ്രവാദികളുടെ ആക്രമണസാധ്യതയും മറ്റും എടുത്തുപറഞ്ഞിട്ടുണ്ട്. 8. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ആശങ്കകൾ ഹൈഡ്രോ കാർബണുകളുടെ ആവശ്യം കുറച്ചേക്കാമെന്നും പ്രൊസ്പക്ടസിൽ സൂചിപ്പിച്ചിട്ടുണ്ട്. 9. കമ്പനിയുടെ മൂല്യനിർണയം, ഐപിഒവഴി എത്രമാത്രം ഓഹരി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത് തുടങ്ങിയവ ഉൾപ്പടെയുള്ള വിശദാംശങ്ങൾ പ്രൊസ്പക്ടസിൽ ഇല്ല. 10. നിക്ഷേപ ഗവേഷണ സ്ഥാപനമായ ബെർസ്റ്റൈന്റെ വിലയിരുത്തൽ പ്രകാരം കമ്പനിയുടെ മൂല്യം 1.2 മുതൽ 1.5 വരെ ട്രില്യൺ ഡോളറാണ്. 1.5 ട്രില്യൺ ഡോളർ മൂല്യപ്രകാരം രണ്ട് ശതമാനം ഓഹരി വിറ്റഴിക്കുന്നതിലൂടെ മാത്രം 30 ബില്യൺ ഡോളർ സമാഹരിക്കാൻ കമ്പനിക്കാകും. ഇത് ലോകത്തെതന്നെ ഏറ്റവും വലിയ ഐപിഒ ആകുകയും ചെയ്യും.നിലവിൽ, ചൈനീസ് ഓൺലൈൻ ഭീമനായ ആലിബാബയുടെ 2,500 കോടി ഡോളർ അതായത് ഏകദേശം 1,77,500 കോടി രൂപയുടെ 2014-ലെ ഐ.പി.ഒ.യാണ് ഏറ്റവും വലിയത്. Saudi Aramcos IPO: 10 things to know

from money rss http://bit.ly/2rpRoKm
via IFTTT

നിങ്ങൾ, അവർ എപ്പോഴും പറയുന്ന കഥയാവണം

സ്കോട്ട് ബഡ്ബറി ബിസിനസ് ലോകത്തിലെ വിജയകഥകളുമായി ബന്ധപ്പെട്ടുള്ള പ്രഭാഷണത്തിന് ബ്രാൻഡിങ് മേഖലയിൽ ഏറെ ക്ഷണിക്കപ്പെടുന്ന വ്യക്തിയാണ്... ജേണലിസത്തിൽ ബിരുദം നേടിയതിന് ശേഷം അദ്ദേഹം പരസ്യസംവിധാന രംഗത്തേക്ക് കടന്നു. പിന്നീട് ഉത്പന്ന വിതരണവുമായി ബന്ധപ്പെട്ട് പല അന്താരാഷ്ട്ര കമ്പനികളുടേയും ബ്രാൻഡ് കൺസൽട്ടന്റായി അദ്ദേഹം പ്രവർത്തിച്ചുതുടങ്ങി. 'അപ് സ്ട്രീം റിസർച്ച്' എന്ന പേരിൽ ഈ മേഖലയിൽ ഗവേഷണവും വിശകലനവും ചെയ്യുന്ന സ്ഥാപനവും അദ്ദേഹം നടത്തുന്നു. ഉത്പാദനത്തേക്കാളുപരി, ഉത്പാദനവസ്തുക്കളുടെ ചിട്ടയും ക്രമവുമായ അവതരണമാണ് ഇന്ന് വിപണനരംഗത്ത് ഏറെ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. 'വളരെയധികം കഷ്ടപ്പെടുന്നുണ്ട്, പരിശ്രമിക്കുന്നുമുണ്ട്... പക്ഷേ, ബിസിനസ് പച്ചപിടിക്കുന്നില്ലല്ലോ... എന്തുചെയ്യും...?' ബിസിനസ് പ്രൊമോഷനുമായി ബന്ധപ്പെട്ട് സ്ഥിരം കേൾക്കുന്ന ചോദ്യമാണിത്. കാർഷികയുഗവും വ്യാവസായികവിപ്ലവും സാങ്കേതികരംഗത്തെ വളർച്ചയും കടന്ന് നമ്മളിന്ന് എത്തിനിൽക്കുന്നത് വിപണനവിപ്ലവ രംഗത്താണ്. ഇവിടെ വില മത്സരവും വിലയേതര മത്സരവുമുണ്ട്. ഉത്പാദനത്തിന് മുന്നേതന്നെ ചിന്തിക്കേണ്ടതും അതനുസരിച്ച് വിവേകത്തോടെ നീങ്ങേണ്ടതുമായ തലം 'വിപണി മനസ്സിലാക്കുക' എന്നതാണ്. സാമ്പത്തികശാസ്ത്രത്തിൽ 'മോണോപൊളിസ്റ്റിക് കോമ്പറ്റീഷൻ' അഥവാ 'കുത്തകവിപണി മത്സരം' എന്ന പേരിൽ വിപണിയെക്കുറിച്ചുള്ള സൈദ്ധാന്തികമായ പഠനമുണ്ട്. എഡ്വേർഡ് ചേംബർലിൻ എന്ന സാമ്പത്തികശാസ്ത്രജ്ഞൻ ഈ മേഖലയിൽ ധാരാളം ആശയപരമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, 'പേര് സൂചിപ്പിക്കുന്നതുപോലെതന്നെ തീർത്തും മത്സരാധിഷ്ഠിതമായ വിപണിയിൽ കുത്തകകൾ അടക്കിവാഴുമ്പോൾ ഉത്പന്നങ്ങൾ അവയുടെ വ്യത്യസ്തഗുണങ്ങളാൽ പിടിച്ചുനിന്നാൽ മാത്രമേ അതിജീവനം ഉണ്ടാവുകയുള്ളൂ.' ഇപ്രകാരം നിലനിൽക്കുന്നതിന് 'ബ്രാൻഡിങ്' ആവശ്യമാണ്. എന്താണ് ബ്രാൻഡിങ്...? അത് കേവലം ഒരു ഘടകത്തിലോ നിർവചനത്തിലോ ഒതുക്കാനാവുന്നതല്ല. അത് ഒരേസമയം അളന്നുതിട്ടപ്പെടുത്താനാവുന്ന തരത്തിൽ 'സംഖ്യാപര'വും അളക്കാൻ പറ്റാത്തവിധമുള്ള മൂല്യങ്ങൾ ചേർന്നരീതിയിൽ 'ഗുണപര'വുമാണ്. ബിസനസ് വർധിപ്പിക്കാനും ഉത്പന്നങ്ങൾക്ക് ഡിമാൻഡുണ്ടാക്കാനുമുള്ള ബോധപൂർവമായ ഏതൊരു പരിശ്രമത്തെയും ബ്രാൻഡിങ് മേഖലയിൽപ്പെടുത്താം. അത് കേവലം പേരോ, ലോഗോയോ, ടാഗ് ലൈനോ നിശ്ചയിക്കുന്നതിനുമപ്പുറം വിശാലമായ അർത്ഥത്തിൽ മനസ്സിലാക്കപ്പെടേണ്ടതാണ്. ബ്രാൻഡിങ് കലയാണ് ബ്രാൻഡിങ് എന്ന കല വളരെയധികം ഭാവനാധിഷ്ഠിതമാണ്. നിങ്ങൾ ഒരു കോഫി ഷോപ്പ് നടത്തുന്ന വ്യക്തിയാണെങ്കിൽ അവിടെ ഉപഭോക്താക്കൾ കൂടുതൽ എത്താൻ കടയിൽ എന്തൊക്കെക്കൂടി നൽകാനാവുമെന്ന് ചിന്തിക്കുക. ഉദാഹരണത്തിന്, ഒരാൾക്കോ ഒരു ചെറിയ ഗ്രൂപ്പിനോ സ്വസ്ഥമായി വന്നിരിക്കാനും മൊബൈലോ ലാപ് ടോപ്പോ തുറന്നുവെച്ച് ജോലിചെയ്യാനും പരസ്പരം ആലോചിക്കാനും സാധിച്ചാൽ ചിലർ നിങ്ങളുടെ കടതന്നെ വീണ്ടും തിരഞ്ഞെടുക്കും. നിശ്ചിതസമയത്തിന് ശേഷം ഇത്ര രൂപയെന്ന് വിലയിടാനുമാവും. മാത്രവുമല്ല, സമയം കൂടുന്തോറും ഭക്ഷണസാധനങ്ങളുടെ വിൽപ്പനയും കൂടും. ബ്രാൻഡ് ബന്ധമാണ് ഉപഭോക്താവുമായി നല്ല ബന്ധം സ്ഥാപിക്കുകയാണെങ്കിൽ അവർ നിങ്ങളെ വിട്ടുപോവില്ല. സമയാധിഷ്ഠിത വിൽപ്പനയും തുടർസേവനവും ഈ ബന്ധത്തെ ഊഷ്മളമാക്കുന്നു. 'സോറി' എന്നതുപോലുള്ള വാക്കുകളും ആവശ്യാധിഷ്ഠിതമായി ഉപയോഗിക്കാൻ പഠിക്കേണ്ടതാണ്. ബ്രാൻഡ് സൃഷ്ടിയാണ് നിങ്ങളുടെ ഉത്പന്നം മറ്റുള്ളതിൽനിന്ന് വ്യത്യസ്തവും ഉപയോഗപ്രദവുമാണെന്ന് സ്ഥാപിക്കുന്നത് സൃഷ്ടിപരമായ പ്രവൃത്തിയിലൂടെയാകണം. അവിടെ വിശ്വസനീയതയും തുറന്ന സമീപനവും പ്രധാനപ്പെട്ടതാണ്. ഉപഭോക്താക്കളെ കബളിപ്പിച്ചുകൊണ്ട് അധികകാലം വിപണിയിൽ നിൽക്കാനാവില്ല ബ്രാൻഡ് പ്രക്രിയയാണ് ഒരുദിവസംകൊണ്ടോ ഒരുരാത്രികൊണ്ടോ ഒരു ബിസിനസും കെട്ടിപ്പടുക്കുന്നില്ലെന്ന് ഓർക്കണം. ഏറെ കാര്യക്ഷമതയോടെയും പ്രതിബദ്ധതയോടെയും വിവേകത്തോടെയും ഉപയോഗിക്കുമ്പോഴാണ് ബ്രാൻഡുകൾ ഉണ്ടാവുന്നത്. ബ്രാൻഡ് വികാരമാണ് വസ്തുക്കളെയും വികാരപരമായി സമീപിക്കുന്നിടത്താണ് വിൽപ്പനയുടെ തോത് ഉയരുന്നത്. എത്ര വിലകൂടിയാലും അവർ നിങ്ങളുടെതന്നെ ഉത്പന്നത്തെ തേടിയെത്തും. ബ്രാൻഡ് അന്തസ്സാണ് പലരും അവരുപയോഗിക്കുന്ന വസ്തുക്കൾ വ്യക്തിത്വത്തിനും അന്തസ്സിനും യോജിച്ചവയാണെന്ന് കരുതുന്നു. അതിനെ കേവലം 'പൊങ്ങച്ചസംസ്കാരം' എന്നു വിളിച്ച് അധിക്ഷേപിച്ച് മാറ്റിനിർത്താനാവില്ല. ബ്രാൻഡ് സംസ്കാരമാണ് ഓരോ കാലഘട്ടവും ആ സമയത്തിനിണങ്ങുന്ന വസ്തുക്കളുടെ ഉപയോഗത്തിലൂടെ ഒരു സംസ്കാരം സൃഷ്ടിക്കുന്നു. വികാരങ്ങൾക്ക് അപ്പുറമായ ഒരു സംസ്കാരം സൃഷ്ടിക്കുന്നതിൽ ഉപയോഗിക്കപ്പെടുന്ന വസ്തുക്കളും നിർണായകമായ സ്വാധീനം ചെലുത്തുന്നു. തുടക്കത്തിൽ ബ്രാൻഡ് എന്നത് ഒരു തോന്നലാവാം. ചിന്തയോ, ഭാവനയോ ആവാം. എന്നാൽ, പിന്നീട് കാലം കടന്നുപോവുമ്പോൾ അതിന് യാഥാർത്ഥ്യബോധം വന്ന് വസ്തുതാപരമായി മാറുന്നു. നല്ല ബ്രാൻഡ് രൂപപ്പെടുത്തണമെങ്കിൽ നിങ്ങളുടെ ബിസിനസ് ലക്ഷ്യം പണമോ വരുമാനമോ മാത്രമാവരുത്, സംതൃപ്തരായ ഉപഭോക്താക്കളും സന്തോഷവാന്മായ ജീവനക്കാരുമാവണം. തുടർന്ന് വരുമാനം വന്നുകൊള്ളും. ജെഫ് ബെസോസിന്റെ അഭിപ്രായത്തിൽ, 'നിങ്ങളുടെ അസാന്നിദ്ധ്യത്തിൽ മറ്റുള്ളവർ നിങ്ങളുടെ ഉത്പന്നങ്ങളെക്കുറിച്ചും നിങ്ങളെക്കുറിച്ചും എന്തുപറയുന്നു എന്നതാണ് ബ്രാൻഡ്. അത് മറ്റുള്ളവരുടെ നാവിൻതുമ്പിലും വിരൽത്തുമ്പിലും സ്ഥായിയായി നിൽക്കുന്നതാണ്.' ഓർക്കുക, ഇന്ന് വിമർശിക്കുന്നവർ നാളെ മാറ്റിപ്പറയും. അതുകൊണ്ട് ജോർജ് ബർണാർഡ് ഷാ പറഞ്ഞതുപോലെ, 'ജീവിതത്തിൽ നിങ്ങളെ കണ്ടെത്തുന്നതല്ല, മറിച്ച് നിങ്ങളെത്തന്നെ സൃഷ്ടിക്കുന്നതാണ് ഏറെ പ്രധാനപ്പെട്ടത്.' You have to be the story they always tell

from money rss http://bit.ly/2Q3ZwKP
via IFTTT

വിവാഹത്തിനുപോകൂ; എട്ടു ലക്ഷംരൂപയുടെ ജാക്ക് ഡാനിയേല്‍സ് രുചിക്കാം

വ്യക്തിഗത താൽപര്യങ്ങൾക്കനുസരിച്ച് തയ്യാറാക്കിയ ജാക്ക് ഡാനിയേൽസ് വിസ്കിയുമായി വിവാഹം ആഘോഷിക്കാൻ മുംബൈ സ്വദേശിയായ ഉദ്ദിത്. നവംബർ 14ന് നടക്കുന്ന വിവാഹ സൽക്കാരത്തിന് വിളമ്പാനാണ് ഉദ്ദിതും സെയ്ലിയും പ്രത്യേകം തയ്യാറാക്കിയ, എട്ട് ലക്ഷം രൂപ വിലവരുന്ന വിസ്കിതന്നെ ഓർഡർ ചെയ്തത്. 10,000 ഡോളറും ടാക്സുമാണ് ഒരു ബാരൽ ജാക്ക് ഡാനിയേൽ വിസ്കിയുടെ വില. ഒരു ബാരലിൽ 200 മുതൽ 225 കുപ്പികൾവരെയാണ് ഉണ്ടാകുക. അതുവരെ ലഭിക്കാത്ത ഫ്ളേവറുകളോടെയും സവിശേഷതകളോടെയുമാകും കമ്പനി മദ്യം നിർമിച്ചുനൽകുക. വിവാഹത്തിനെത്തുന്ന വിശിഷ്ടാതിഥികൾക്ക് കുപ്പികൾ സമ്മാനിക്കാനാണ് ഇവരുടെ പരിപാടി. ബാച്ചിലേഴ്സ് പാർട്ടി ഉൾപ്പടെയുള്ള ആഘോഷങ്ങൾക്കും മദ്യം വിളമ്പും. എന്നാൽ, ഇതിലെന്തുകാര്യമെന്ന് പലരും ചിന്തിച്ചേക്കാം. ജാക്ക് ഡാനിയേലിനെയും അതിന്റെ ആരാധകരെയും സംബന്ധിച്ച് പ്രധാനപ്പെട്ടകാര്യംതന്നെയാണിത്. ഇന്ത്യയിൽനിന്ന് ആദ്യമായാണ് കമ്പനിക്ക് ഇത്തരത്തലൊരു ഓർഡർ ലഭിക്കുന്നത്. വ്യക്തിഗതമായി രൂപകൽപന ചെയ്ത മദ്യം ഉൾക്കൊള്ളുന്ന കുപ്പികളിൽ പ്രത്യേക ലോഗോ, അതോടൊപ്പം സന്ദേശം എന്നിവയും ഉണ്ടാകും. The customised barrel of Jack Daniels whiskey that costs ₹8 lakh

from money rss http://bit.ly/36WfRYi
via IFTTT

വിപണിയില്‍ തുടക്കം നേട്ടത്തില്‍; താമസിയാതെ നഷ്ടത്തിലായി

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 50 പോയന്റാണ് ഉയർന്നത്. നിഫ്റ്റിയിൽ 11,900 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് നിഫ്റ്റി 12 പോയന്റും സെൻസെക്സ് 30 പോയന്റും നഷ്ടത്തിലായി. സൺഫാർമയുടെ ഓഹരി വില മൂന്നശതമാനത്തോളം താഴെപ്പോയി. ഐസിഐസിഐ ബാങ്ക്, എൽആന്റ്ടി, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ്, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ ഒരു ശമതാനംവരെ നഷ്ടത്തിലായി. വെള്ളിയാഴ്ച വിപണി സമയത്തിനുശേഷം മികച്ച പ്രവർത്തന ഫലം പുറത്തുവിട്ട ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില മൂന്നുശതമാനത്തോളം ഉയർന്നു. ബാങ്കിന്റെ അറ്റാദായത്തിൽ അഞ്ചുമടങ്ങ് വർധനവാണ് രേഖപ്പെടുത്തിയത്.

from money rss http://bit.ly/2pQA94M
via IFTTT

ലോകത്താകെ ശതകോടീശ്വരന്മാരുടെ എണ്ണം കുറയുന്നു

ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇടിവ്. ശതകോടീശ്വരന്മാരുടെ എണ്ണം 2018-ൽ 10 ശതമാനം കുറഞ്ഞ് 106 ആയെന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പറും യു.ബി.എസും തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു. 2017-നെ അപേക്ഷിച്ച് ആസ്തി 8.6 ശതമാനം കുറഞ്ഞ് 40,530 കോടി ഡോളർ (അതായത് ഏകദേശം 28,77,630 കോടി രൂപ) ആയെന്നും 'ബില്യണയർ ഇഫക്ട്' എന്ന റിപ്പോർട്ടിലുണ്ട്. സാമ്പത്തികരംഗത്തുള്ള തകർച്ചയാണ് സമ്പത്തും എണ്ണവും കുറയാൻ കാരണം. 58 ശതമാനം പേരും സ്വന്തം അധ്വാനത്തിലൂടെയാണ് ശതകോടീശ്വരന്മാരായത്. ലോകത്തെ മൊത്തം കണക്കെടുത്താലും ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ കുറവുണ്ടായി. മുൻ വർഷത്തെ അപേക്ഷിച്ച് 57 പേരുടെ കുറവുമായി 2018-ൽ 2,101 ശതകോടീശ്വരന്മാരാണ് ലോകത്ത് ഉണ്ടായിരുന്നത്. ഇന്ത്യയിലും ചൈനയിലുമുള്ളവരുടെ എണ്ണത്തിലാണ് വൻ ഇടിവ് രേഖപ്പെടുത്തിയത്. The number of billionaires worldwide is shrinking

from money rss http://bit.ly/34SbnjA
via IFTTT

Saturday, 9 November 2019

പുനരുപയോഗിക്കാനായി റിലയന്‍സ് ശേഖരിച്ചത് 78 ടണ്‍ പ്ലാസ്റ്റിക് കുപ്പികൾ

മുംബൈ: റിലയൻസ് ഫൗണ്ടേഷന്റെ റീസൈക്കിൾ ഫോർ ലൈഫ് (Recycle4Life) പദ്ധതിയുടെ ഭാഗമായി പുനരുപയോഗത്തിന് ശേഖരിച്ചത് 78 ടൺ പ്ലാസ്റ്റിക് കുപ്പികൾ. റിലയൻസിന്റെ മൂന്ന് ലക്ഷത്തോളം തൊഴിലാളികൾ ഉൾപ്പടെ വിവിധ മേഖലകളിൽനിന്നുള്ള സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെയാണ് ഇത്രയധികം ബോട്ടിലുകൾ വിവിധ സ്ഥലങ്ങളിൽനിന്നായി ശേഖരിച്ചതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് പുനരുപയോഗിക്കാനുള്ള രീതിയിലേക്ക് മാറ്റുകയെന്ന ലക്ഷ്യത്തോടെ ഒക്ടോബറിലാണ് റിലയൻസ് റീസൈക്കിൾ ഫോർ ലൈഫ് പദ്ധതിക്ക് രൂപംനൽകിയത്. പരിസ്ഥിതി സംരക്ഷണത്തിന് റിലയൻസ് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും പുനരുപയോഗത്തേക്കുറിച്ച് മറ്റുള്ളവർക്ക് ബോധവത്കരണം നൽകുകയെന്ന ഉദ്ദേശ്യത്തോടെയാണ് റീസൈക്കിൾ ഫോർ ലൈഫ് പദ്ധതി ആരംഭിച്ചതെന്നും റിലയൻസ് ഫൗണ്ടേഷൻ സിഇഒ നിത അംബാനി പറഞ്ഞു. നിലവിൽ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം റിലയൻസ് ഫൗണ്ടേഷന്റെ റീസൈക്ലിങ് യൂണിറ്റിലൂടെ ഫൈബർ പോലുള്ള മൂല്യവർധിത ഉത്പന്നങ്ങളാക്കി പുറത്തിറക്കുമെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. Content Highlights: Over 3 lakh Reliance employees collect 78 tonnes of waste plastic bottles for recycling

from money rss http://bit.ly/34I3vkq
via IFTTT

Friday, 8 November 2019

ഇന്ത്യയുടെ റേറ്റിങ് മൂഡീസ് താഴ്ത്തി: 'സ്ഥിരതയുള്ള'തില്‍നിന്ന് നെഗറ്റീവാക്കി

ന്യൂയോർക്ക്: അന്തർദേശീയ റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിങ് താഴ്ത്തി. സ്ഥിരതയുള്ള-തിൽനിന്ന് നെഗറ്റീവിലേയ്ക്കാണ് റേറ്റിങ് കുറച്ചത്. കഴിഞ്ഞ കാലങ്ങളിലേതിനേക്കാൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറഞ്ഞതിനാലാണിതെന്നാണ് വിശദീകരണം. ഏപ്രിൽ-ജൂൺ കാലയളവിൽ രാജ്യത്തിന്റെ വളർച്ച അഞ്ച് ശതമാനംമാത്രമാണെന്നാണ് മൂഡീസിന്റെ കണ്ടെത്തൽ. 2013നുശേഷം ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ ഏറ്റവും വളർച്ചയുള്ള സമ്പദ്ഘടനകളിലൊന്നാണ് ഇന്ത്യയുടേതെന്ന് ഇതിനോട് ധനമന്ത്രാലയം പ്രതികരിച്ചു. 2019ൽ രാജ്യം 6.1 ശതമാനം വളർച്ച കൈവരിക്കുമെന്നും 2020 ഇത് ഏഴ് ശതമാനമാകുമെന്നും ഐഎംഎഫ് പ്രവചിച്ചിരുന്നു. രാജ്യത്തെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താൻ നിരവധി ഉത്തേജക നടപടികൾ സർക്കാരെടുത്തതായും ധനമന്ത്രാലയം വിശദീകരിച്ചു. Moodys lowers Indias outlook to negative from stable

from money rss http://bit.ly/2K2hV6Y
via IFTTT

Thursday, 7 November 2019

എസ്ബിഐ സ്ഥിര നിക്ഷേപ പലിശ വീണ്ടും കുറച്ചു: കൂടിയ പലിശ 6.25 ശതമാനം

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ചു. പുതിയ നിരക്കുകൾ നവംബർ 10 മുതൽ പ്രാബല്യത്തിൽവരും. ഈ വർഷം ഇതുവരെ റിപ്പോ നിരക്ക് 135 ബേസിസ് പോയന്റ് കുറച്ചതിനെതുടർന്ന് മറ്റു ബാങ്കുകളും നിക്ഷേപ പലിശ ഇടക്കിടെ കുറവുവരുത്തിയിരുന്നു. ഒരുവർഷത്തിനും രണ്ടുവർഷത്തിനുമിടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കിൽ ഇത്തവണ 15 ബേസിസ് പോയന്റാണ് കുറവുവരുത്തിയത്. പുതുക്കിയ പലിശ 7 ദിവസം മുതൽ 45 ദിവസംവരെ 4.50ശതമാനം 46 ദിവസം മുതൽ 179 ദിവസംവരെ 5.50 ശതമാനം 180 ദിവസം മുതൽ 210 ദിവസംവരെ 5.80 ശതമാനം 211 ദിവസം മുതൽ ഒരുവർഷംവരെ 5.80 ശതമാനം ഒരു വർഷം മുതൽ 2 വർഷംവരെ 6.25 ശതമാനം 2 വർഷം മുതൽ 3 വർഷംവരെ 6.25 ശതമാനം 3 വർഷം മുതൽ 5 വർഷംവരെ 6.25 ശതമാനം 5 വർഷം മുതൽ 10 വർഷംവരെ 6.25 ശതമാനം *മുതിർന്ന പൗരന്മാർക്ക് അരശതമാനംവരെ അധിക പലിശ ലഭിക്കും. രണ്ടു കോടി രൂപയ്ക്കുമുകളിലുള്ള നിക്ഷേപങ്ങൾക്കുള്ള പലിശയും കുറച്ചിട്ടുണ്ട്. 30 മുതൽ 75 ബേസിസ് പോയന്റുവരെയാണ് കുറവുവരുത്തിയിട്ടുള്ളത്. വായ്പാ പലിശയും ഇതോടൊപ്പം കുറച്ചു. മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് റേറ്റ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ 5 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ ഒരുവർഷ കാലാവധിയുള്ള എംസിഎൽആർ നിരക്ക് 8.05 ശതമാനത്തിൽനിന്ന് 8 ശതമാനമാകും. നവംബർ 10 മുതലാണ് ഈ നിരക്കും പ്രാബല്യത്തിൽവരിക. 2019-20 സാമ്പത്തിക വർഷത്തിൽ ഇത് ഏഴാംതവണയാണ് ബാങ്ക് എംസിഎൽആർ നിരക്ക് കുറയ്ക്കുന്നത്. SBI cuts fixed deposit rates

from money rss http://bit.ly/33zsM0c
via IFTTT

കൂടുതല്‍ പ്രചോദനം പ്രതീക്ഷിച്ച് കുതിക്കാന്‍ ഓഹരി വിപണി

നിഫ്റ്റി 50 ലെ 25 ഓളം കമ്പനികൾ രണ്ടാം പാദഫലം പ്രഖ്യാപിച്ചപ്പോൾ മുൻവർഷത്തെയപേക്ഷിച്ച് നികുതിക്കു ശേഷമുള്ള ലാഭത്തിൽ 20 ശതമാനം വളർച്ച രേഖപ്പെടുത്തിയിരിക്കുന്നു. തികച്ചും പ്രോത്സാഹനജനകമാണ് ഈ ഫലങ്ങൾ. ഇതേ ഓഹരികൾക്ക് -11.3 ശതമാനം വളർച്ചയാണ് നേരത്തേ കണക്കാക്കിയിരുന്നത്. നിഫറ്റി 500 ലെ 127 ഓഹരികൾ ഫലം പ്രഖ്യാപിച്ചപ്പോൾ 18.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. നികുതി കഴിഞ്ഞുള്ള ലാഭത്തിൽ കഴിഞ്ഞ പാദത്തെയപേക്ഷിച്ച് 6 ശതമാനം വർധനവുണ്ടായി. കോർപറേറ്റ് നികുതിയിൽ വരുത്തിയ ഇളവും ബാങ്കിംഗ്, സിമെന്റ്, അതിവേഗം ചിലവാകുന്ന ഉപഭോക്തൃ ഉൽപന്നങ്ങൾ എന്നീ മേഖലകളിലെ നല്ല പ്രകടനവുമാണിതിനു കാരണം. എന്നാൽ വാഹന, ഐടി മേഖലകളിലെ പ്രകടനം മെച്ചമായിരുന്നില്ല. വാഹന മേഖലയിൽ ആറുമാസം തുടർച്ചയായി വിൽപന മോശമായ ശേഷം ഉത്സവ സീസണിന്റെ വരവോടെ മെച്ചപ്പെടുന്നതായി കാണുന്നുണ്ട്. നവരാത്രി, ദസറ, ദാണ്ഡിയരസ് തുടങ്ങിയ ഉത്സവ സമയത്ത് വിൽപന 5 മുതൽ 7 ശതമാനം വരെ വർധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അടുത്ത പാദത്തിലെ ഫലത്തിൽ ഇതു കാണാൻ കഴിയും. മുൻ വർഷത്തെയപേക്ഷിച്ച് ഇരുചക്ര വാഹനങ്ങളുടെ വിൽപനയിൽ പുരോഗതി ഉണ്ടായിട്ടില്ലെങ്കിലും സെപ്തംബർ മാസത്തെ അപേക്ഷിച്ച് ഇതു മെച്ചപ്പെട്ടിട്ടുണ്ട്. ബാങ്കിംഗ് മേഖലയിൽ നിന്നു ലഭിക്കുന്ന മെച്ചപ്പെട്ട കണക്കുകളാണ് ഏറ്റവും ശ്രദ്ധേയം. ബാങ്കിംഗ് മേഖല കിട്ടാക്കടങ്ങളുടെ പ്രതിസന്ധിയിൽ നിന്ന് സാധാരണ നിലയിലേക്കു മടങ്ങി വരികയാണെന്നത് പ്രതീക്ഷ പകരുന്നു. കഴിഞ്ഞ വർഷത്തെ താഴ്ന്ന തുടക്കം, വ്യവസ്ഥകളിലെ ഇളവ്, കിട്ടാക്കടങ്ങളുടെ കാര്യത്തിൽ ആരംഭിച്ച നിയമനടപടികൾ സൃഷ്ടിച്ച അനുകൂല സ്ഥിതിവിശേഷം എന്നിവ കാരണമാണ് ബാങ്കിംഗ് രംഗത്തെ രണ്ടാം പാദ ഫലങ്ങൾ മെച്ചപ്പെട്ടത്. ആസ്തി നിലവാരത്തിലെ പുരോഗതി, വർധിച്ച ധാനാഗമം, നടത്തിപ്പു ചിലവിലെ കുറവ് എന്നീ ഘടകങ്ങൾ ഭാവിയിലും ഈ മേഖലയിൽ വളർച്ച വാഗ്ദാനം ചെയ്യുന്നു. ചില ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങളിലെ പ്രശ്നങ്ങളും നീണ്ടുപോകുന്ന തീരുമാനങ്ങളും കാരണം ചില ഓഹരികളുടെ കാര്യത്തിൽ വേണ്ടത്ര നേട്ടം ഉണ്ടായിട്ടില്ല എന്ന പ്രതികൂലാവസ്ഥയും കാണാതിരുന്നുകൂട. എന്നാൽ ദീർഘകാല പ്രവണതകളുടെ അടിസ്ഥാനത്തിൽ ബാങ്കിംഗ് മേഖലയുടെ മൂല്യനിർണയം ആകർഷകമാണ്. അവരുടെ ലാഭ ഗതിയും മുന്നോട്ടു തന്നെയാണ്. ഭാവിയിൽ ബാങ്കിംഗ് മേഖല ഓഹരി വിപണിയിൽ മികച്ച പ്രകടനം നടത്തുന്നതിനുള്ള മികച്ച അവസരമാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോൾ പുറത്തു വരുന്ന രണ്ടാം പാദഫലങ്ങൾ പ്രതീക്ഷിച്ചതിലും അൽപം ഭേദമാണെന്നാണ് ഓഹരി വിപണി വിലയിരുത്തുന്നത്. നികുതിയിളവുമൂലം മെച്ചപ്പെട്ട വരുമാന വളർച്ച, ഉത്സവസീസൺ കഴിഞ്ഞുള്ള കുതിപ്പ്, നിർലോഭമായി ലഭിച്ച മഴ, പലിശ നരക്കിൽ വരുത്തിയ കുറവ് എന്നിവയെല്ലാം ഭാവിയിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനിടയാക്കുമെന്നു തന്നെയാണ് വിപണി പ്രതീക്ഷിക്കുന്നത്. ക്രൂഡോയിലിന്റെ വില കുറഞ്ഞതും യുഎസ് ചൈന വ്യാപാര ഉടമ്പടിയുടേയും ബ്രെക്സിറ്റിന്റേയും കാര്യത്തിൽ പുറത്തുവന്ന ഗുണകരമായ വാർത്തകളും സർക്കാരിൽ നിന്നു നേരിട്ടുള്ളതും അല്ലാത്തതുമായ നികുതികളുടെ കാര്യത്തിലും ഓഹരി ആസ്തി നിക്ഷേപത്തിന്റെ കാര്യത്തിലും പ്രതീക്ഷിക്കുന്നകൂടുതൽ പരിഷ്കരണ നടപടികളും ഓഹരി വിപണിയിൽ അനുകൂലമായ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഒരു ആസ്തി വിഭാഗംഎന്ന നിലയിൽ ഓഹരികൾക്കും നിക്ഷേപങ്ങൾക്കുമായി പ്രചോദനവും ആനുകൂല്യങ്ങളും നൽകേണ്ടിയിരിക്കുന്നു. പണത്തിന്റെ വരവുകൂടിയതും നികുതി നിരക്കു കുറച്ചതും വരാനിടയുള്ള കൂടുതൽ നികുതിയിളവുകളും സർക്കാരിൽനിന്നു പ്രതീക്ഷിക്കുന്ന കൂടുതൽ ഉത്തേജക നടപടികളും ഓഹരി വിപണിയിലെ സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ വളർച്ചാഘട്ടത്തിന്റെ ആദ്യപടിയിലാണ് നാമിപ്പോൾ. വിപണിയിലെ ചാഞ്ചല്യം അൽപകാലത്തേക്കുകൂടി നിലനിൽക്കാമെങ്കിലും ഇടക്കാലത്തേക്കും ദീർഘകാലത്തേക്കും ഇന്ത്യൻ ഓഹരി വിപണി ഗുണപരമായ വളർച്ച നേടുമെന്നുതന്നെ പറയാം. അനുയോജ്യമായ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ മിഡ്ക്യാപ്, ലാർജ്ക്യാപ്ഓഹരികൾ ആകർഷകമായിരിക്കും. നിക്ഷേപകർക്കിത് അവരുടെ റിസ്കിനുള്ള സമ്മാനവും ആയിത്തീരും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെഅടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ) The market is looking for more stimulus for equity investments

from money rss http://bit.ly/32tEIz3
via IFTTT

സെന്‍സെക്‌സില്‍ 100 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസത്തെ നേട്ടങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 100 പോയന്റ് താഴ്ന്ന് 40,553ലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തിൽ 11,982ലുമാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മൂഡീസ് രാജ്യത്തിന്റെ റേറ്റിങ് താഴ്ത്തിയതാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 821 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 651 ഓഹരികൾ നഷ്ടത്തിലുമാണ്. യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, കോൾ ഇന്ത്യ, സീ എന്റർടെയൻമെന്റ്, ടാറ്റ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ഐഷർ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യുപിഎൽ, ഭാരതി ഇൻഫ്രടെൽ, സൺ ഫാർമ, ഗെയിൽ, ബിപിസിഎൽ, ഭാരതി എയർടെൽ, സിപ്ല, ടാറ്റ സ്റ്റീൽ, എസ്ബിഐ, റിലയൻസ്, ഗ്രാസിം, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex down 100 pts

from money rss http://bit.ly/2oXsqBg
via IFTTT

'2,000 രൂപ നോട്ടുകൾ പൂഴ്ത്തിവെച്ചിരിക്കുന്നു; നിരോധിക്കാന്‍ എളുപ്പം'

ന്യൂഡൽഹി:നോട്ട് നിരോധനത്തിനു ശേഷം പുറത്തിറക്കിയ 2,000 രൂപ നോട്ടുകളിൽ നല്ലൊരു ശതമാനം പ്രചാരത്തിലില്ലെന്നും അവ പൂഴ്ത്തിെവച്ചിരിക്കുകയാണെന്നും മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്. ഈ നോട്ടുകൾ നിരോധിക്കാൻ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യ സെക്രട്ടറി പദവിയിൽനിന്ന് ഊർജ സെക്രട്ടറിയായി തരംതാഴ്ത്തിയതോടെ കഴിഞ്ഞ മാസം സുഭാഷ് ചന്ദ്ര സർവീസിൽനിന്ന് സ്വയം വിരമിച്ചിരുന്നു. 2,000 രൂപ നോട്ടുകൾ മൂല്യത്തിൽ രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകളുടെ മൂന്നിലൊന്നു വരും. ഇവ യഥാർഥത്തിൽ പ്രചാരത്തിലില്ലാത്തതുകൊണ്ട് നിരോധിക്കാൻ എളുപ്പമാവും. ബാങ്കിലെത്തുന്ന 2,000 രൂപ നോട്ടുകൾ പുറത്തേക്ക് വിതരണത്തിനെത്തിക്കാതിരിക്കുക എന്ന ലളിതമായ മാർഗത്തിലൂടെ ആളുകൾക്ക് അസൗകര്യമില്ലാത്ത രീതിയിൽ 2,000 രൂപ നോട്ടുകൾ നിരോധിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിന്റെ മൂന്നാം വാർഷിക വേളയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. Easy to ban 2000 rupee notes

from money rss http://bit.ly/34BWOAc
via IFTTT

നോട്ടസാധുവാക്കലിന്റെ മൂന്നുവർഷം

2016 നവംബർ എട്ട്. മറക്കാനിടയില്ല ആ ദിനം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവാക്കിയത് അന്നായിരുന്നു. പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം കറൻസികളാണ് അന്ന് അസാധുവായി മാറിയത്. മൂന്നുവർഷത്തിനിപ്പുറം അത് ഉദ്ദേശിച്ച ഫലം കണ്ടുവോ ലക്ഷ്യങ്ങൾ സമ്പദ്വ്യവസ്ഥയിലെ കള്ളപ്പണം ഒഴിവാക്കുക പണം കൈമാറിയുള്ള അഴിമതി തടയുക. കള്ളനോട്ടുകൾ ഒഴിവാക്കുക. ഭീകരപ്രവർത്തനം തടയുക, ഡിജിറ്റൽ ഇടപാടുകൾ കൂട്ടുക, നികുതി ലഭ്യത വർധിപ്പിക്കുക എന്നിവ പിന്നീട് ലക്ഷ്യങ്ങളായി ചേർക്കപ്പെട്ടു. ഫലം രാജ്യത്തെ സാമ്പത്തികവളർച്ച എട്ടു ശതമാനത്തിൽനിന്ന് ആറു ശതമാനത്തിൽ താഴെയെത്തി. ചരക്ക് - സേവന നികുതി കൂടി വന്നതോടെ അസംഘടിത മേഖലയൊന്നാകെ തളർന്നു. ചെറുകിട മേഖലയെ ഒന്നാകെ തകർന്നു. പണമൊഴുക്കും പണലഭ്യതയും കുറഞ്ഞത് വ്യവസായ മേഖലയെ മൊത്തത്തിൽ പ്രതിസന്ധിയിലാക്കി. വിപണിയിൽ പൂർണതോതിൽ പണമെത്തിക്കാൻ ആർ.ബി.ഐ.ക്ക് ആറുമാസത്തോളം വേണ്ടിവന്നു. നികുതിവെട്ടിപ്പ് പതിവുപോലെ തുടരുന്നു. നികുതി റിട്ടേണുകളുടെ എണ്ണം കൂടിയെങ്കിലും വരുമാനത്തിൽ വലിയ വർധനയുണ്ടായിട്ടില്ല. 2017 ഓഗസ്റ്റ് അഞ്ചിനുള്ള കണക്കുപ്രകാരം നികുതി റിട്ടേണുകളിൽ മുൻവർഷത്തെ അപേക്ഷിച്ച് 24.7 ശതമാനത്തിന്റെയും മുൻകൂർ നികുതി വരുമാനത്തിൽ 41.79 ശതമാനത്തിന്റെയും വർധന രേഖപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് സാമ്പത്തികപ്രവർത്തനങ്ങൾ കുറഞ്ഞത് വരുമാനത്തെ ബാധിച്ചു. ചരക്ക്-സേവന നികുതി വരുമാനം ഒരു ലക്ഷം കോടി രൂപയിൽ താഴെയാണ് ഇപ്പോഴും. കറൻസി രൂപത്തിൽ കള്ളപ്പണം ഉണ്ടായിരുന്നത് അഞ്ചു ശതമാനം മാത്രമായിരുന്നുവെന്ന് വിദഗ്ധർ പറയുന്നു. ബാക്കിയുള്ളവ റിയൽ എസ്റ്റേറ്റ് നിക്ഷേപം, സ്വർണം, അല്ലെങ്കിൽ മറ്റ് ആസ്തികളിലുള്ള നിക്ഷേപങ്ങളുടെ രൂപത്തിലാണ്. അവ അതേപടി ഇപ്പോഴും നിലനിൽക്കുന്നു. നോട്ടസാധുവാക്കലിനുശേഷം അഴിമതിയും തീവ്രവാദവും കുറഞ്ഞതിനും തെളിവുകളില്ല. തുക കോടി രൂപയിൽ നോട്ടസാധുവാക്കലിനുശേഷം 2000 രൂപാ നോട്ടുകൾ അവതരിപ്പിച്ചു. മൂന്നു വർഷം കഴിയുമ്പോൾ 6,58,199 കോടി രൂപയുടെ നോട്ടുകൾ വിപണിയിലുണ്ട്. 2019 ജനുവരിക്കു ശേഷം 2000 രൂപയുടെ നോട്ട് അച്ചടിച്ചിട്ടില്ല. 500 രൂപാ നോട്ടുകൾ വീണ്ടും കൊണ്ടുവന്നു. ഇപ്പോൾ ഏറ്റവുമധികം വിപണിയിലുള്ളത് 500 രൂപയുടെ നോട്ടാണ്. 10,75,881 കോടി രൂപയുടേത്. വീണ്ടും കള്ളനോട്ട് കള്ളനോട്ടുകൾ തടയാനായി കൊണ്ടുവന്ന നോട്ടസാധുവാക്കലിനെ മറികടന്ന് കള്ളനോട്ടുകൾ വിപണിയിൽ കൂടി. 500 രൂപാ നോട്ടുകളുടെ വ്യാജന്റെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 121 ശതമാനമാണ് വർധന. 21,865 നോട്ടുകളാണ് കണ്ടെടുത്തത്. 2,000 രൂപാ നോട്ടുകളിൽ ഇത് 21.9 ശതമാനമാണ് (21,847 എണ്ണം). 2016 നവംബറിൽ പുറത്തിറക്കിയ 2000 രൂപ നോട്ടിന്റെ 14.98 കോടി രൂപയുടെ കള്ളനോട്ടുകളാണ് 2017-ൽ പിടിച്ചെടുത്തത്. 2017 ഓഗസ്റ്റിൽ പുറത്തിറക്കിയ 200 രൂപ നോട്ടിന്റെ 12,728 കള്ളനോട്ടുകൾ 2019 സാമ്പത്തികവർഷം കണ്ടെത്തി. പണം കൈവശംവെക്കുന്നത് കൂടി കണക്കിൽപ്പെടാതെ സൂക്ഷിച്ചിട്ടുള്ള പണം ലക്ഷ്യമിട്ടായിരുന്നു നോട്ട് അസാധുവാക്കൽ. വിപണിയിലുണ്ടായിരുന്ന 99 ശതമാനം പണവും ഇതുവഴി സമ്പദ്വ്യവസ്ഥയുടെ ഭാഗമായി തിരിച്ചെത്തി. മൂന്നുവർഷം പിന്നിടുമ്പോൾ സ്ഥിതിഗതികൾ വീണ്ടും പഴയതുപോലെയാകുകയാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ അക്കൗണ്ട് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പറയുന്നു. നോട്ടസാധുവാക്കലിനു മുമ്പും പിമ്പുമുള്ള ബാങ്ക് നിക്ഷേപവും ആളുകളുടെ കൈവശമുള്ള കറൻസിയും താരതമ്യം ചെയ്യുന്നതിൽനിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2011 മുതൽ നോട്ട് അസാധുവാക്കിയ 2016 വരെ കൃത്യമായ അനുപാതത്തിലായിരുന്നു രണ്ടും. നോട്ടസാധുവാക്കിയപ്പോൾ ബാങ്കിലെ നിക്ഷേപം കുത്തനെകൂടി 67.3 ശതമാനം വരെയെത്തി. അതേസമയം, കൈവശമുള്ള പണം -22 ശതമാനത്തിലേക്ക് കൂപ്പുകുത്തി. വിപണിയിൽ വീണ്ടും പണമെത്തിത്തുടങ്ങിയപ്പോൾ ഇത് പഴയ അനുപാതത്തിലേക്കു നീങ്ങുകയാണെന്ന് കണക്കുകൾ പറയുന്നു. വിപണിയിൽ പണം ഇറക്കാൻ ആളുകൾ മടിക്കുകയാണ്. ഇത് സാമ്പത്തികമാന്ദ്യത്തിന് ആക്കം കൂട്ടുന്നതായും വിലയിരുത്തപ്പെടുന്നു. അത്യാവശ്യത്തിനല്ലാതെ ആരും പണം കൈവിടുന്നില്ലെന്നാണ് സൂചന. ഡിജിറ്റൽ ഇടപാടുകൾ ഡിജിറ്റൽ ഇടപാടുകൾ വലിയ തോതിൽ കൂടി. നോട്ടസാധുവാക്കലിനു ശേഷം കൊണ്ടുവന്നയു.പി.ഐ. ആപ്പുകൾ (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്) വലിയ പ്രചാരം നേടി. നാഷണൽ പേമെന്റ് കോർപ്പറേഷൻ (എൻ.പി.സി. ഐ.) ആണ് ആപ്പ് പുറത്തിറക്കിയത്. ഇതിൽ വിവിധ തലങ്ങളിലുള്ള പേമെന്റ് സംരംഭങ്ങൾ സംയോജിപ്പിച്ച് ഗൂഗിൾ രംഗത്തെത്തിയതോടെ ഇടപാടുകളുടെ എണ്ണം കുതിച്ചുയർന്നു. എൻ.പി.സി.ഐ.യുടെ കണക്കു പ്രകാരം പത്തുകോടിയിലധികം പേർ യു.പി.ഐ. ആപ്പുകൾ ഉപയോഗിക്കുന്നു. ഒക്ടോബറിൽ യു.പി.ഐ. ആപ്പ് വഴിയുള്ള ഇടപാടുകളുടെ എണ്ണം 115 കോടിയിലെത്തി. 1.91 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടത്. ഡെബിറ്റ് / ക്രെഡിറ്റ് ഇടപാടുകളെപ്പോലും മറികടന്നാണ് യു.പി.ഐ. ആപ്പുകളുടെ മുന്നേറ്റം. തൊഴിൽനഷ്ടം സാമ്പത്തികവളർച്ച കുറഞ്ഞത് ഇന്ത്യയിൽ വലിയതോതിൽ തൊഴിൽനഷ്ടത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. സെപ്റ്റംബറിൽ 7.16 ശതമാനമായിരുന്ന തൊഴിലില്ലായ്മ ഒക്ടോബറിൽ 8.5 ശതമാനത്തിൽ എത്തിയതായാണ് പുതിയ കണക്കുകൾ. (അവലംബം: സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി). 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് രാജ്യത്തെ തൊഴിലില്ലായ്മ. വിൽപ്പന കുത്തനെ ഇടിഞ്ഞതിനാൽ വാഹന മേഖലയിൽ മൂന്നരലക്ഷത്തോളം തൊഴിൽ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഭവനമേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. കണക്കിൽപ്പെടാത്ത പണം ഏറെ കൈകാര്യം ചെയ്തിരുന്ന ഈ മേഖല സ്തംഭനാവസ്ഥയിലാണിപ്പോൾ. നിക്ഷേപമെന്ന നിലയിൽ ആരും ഭവനമേഖലയിൽ എത്തുന്നില്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. നിർമാണ കമ്പനികൾ പലതും കടക്കെണിയിലായി. ഇതിന്റെ തുടർച്ചയായി ഭവന വായ്പ രംഗത്തുണ്ടായിരുന്ന കമ്പനികൾ പലതും പാപ്പരായി മാറി. കറൻസിയും വിപണിയും വിപണിയിൽ കള്ളപ്പണം വലിയ അളവിലുണ്ടെന്നായിരുന്നു നോട്ടസാധുവാക്കലിന്റെ സമയത്ത് അനൗദ്യോഗികമായി പറഞ്ഞിരുന്നത്. എന്നാൽ, അസാധുവാക്കിയ നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തി. മൂന്നുവർഷം കഴിയുമ്പോൾ അന്നുണ്ടായിരുന്നതിനെക്കാൾ വിപണിയിൽ കറൻസികളുടെ എണ്ണം കുത്തനെ കൂടി. 2016 നവംബർ നാലിന് 17.74 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. 2019 ഒക്ടോബർ 11-ന് ഇത് 22 ലക്ഷം കോടി രൂപയുടേതായി. എ.ടി.എമ്മുകളുടെ എണ്ണം കുറഞ്ഞു. അതേസമയം, ഒരുദിവസം ഒരു എ.ടി.എം. വഴിയുള്ള ശരാശരി ഇടപാടുകൾ കൂടി. 2016 സെപ്റ്റംബറിൽ 121 ആയിരുന്നത് 2018 ഡിസംബറിൽ 145 എണ്ണം വരെയായി. 2019 ഏപ്രിലിൽ ഇത് 130 ആയിരുന്നു.

from money rss http://bit.ly/34HhyGO
via IFTTT

സെന്‍സെക്‌സ് റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെൻസെക്സ് എക്കാലത്തേയും ഉയർന്ന നിലവാരത്തിൽ ക്ലോസ് ചെയ്തു. 215.02 പോയന്റ് നേട്ടത്തിൽ 40684.80ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 12016.10 നിലവാരത്തിലുമെത്തി. ബിഎസ്ഇയിലെ 1286 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1136 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഭാരതി ഇൻഫ്രടെൽ, സൺ ഫാർമ, വേദാന്ത, ഹിൻഡാൽകോ, ഐടിസി, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, വിപ്രോ, ടൈറ്റാൻ കമ്പനി, കൊട്ടക് മഹീന്ദ്ര തുടങ്ങിയ കമ്പനികൾ നേട്ടത്തിലായിരുന്നു. യുപിഎൽ, ഗെയിൽ, യെസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, ഒഎൻജിസി, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex ends at record closing high

from money rss http://bit.ly/33wqEq0
via IFTTT

Wednesday, 6 November 2019

തുടക്കക്കാരെ നിയമിച്ച്‌ ചെലവുചുരുക്കി ആയിരം കോടി ലാഭിക്കാന്‍ ഇന്‍ഫോസിസ്

ബെംഗളുരു: നടപ്പ് സാമ്പത്തിക വർഷം ചെലവ് ചുരുക്കലിലൂടെ ആയിരം കോടി രൂപയെങ്കിലും (100-150 മില്യൺ ഡോളർ) ലാഭിക്കാൻ ഇൻഫോസിസ് ലക്ഷ്യമിടുന്നു. മിഡിൽ, സീനിയർ ഉദ്യോഗസ്ഥരുടെ എണ്ണംകുറച്ച് തുടക്കക്കാരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സിഇഒ സലിൽ പരീഖിന്റെ നേതൃത്വത്തിൽ കമ്പനിയുടെ ലാഭത്തിൽ കുറവുണ്ടായതാണ് ഉടനെത്തന്നെ ഈ തീരുമാനമെടുക്കാനിടയായത്. കമ്പനിയുടെ വളർച്ച കുറയ്ക്കുന്ന ഘടകങ്ങൾ കണ്ടെത്തി അതിന് തടയിടുകയാണ് ലക്ഷ്യം. ചെലവുചുരുക്കുന്നതിന് 21 ഇന പദ്ധതികളാണ് കമ്പനി നടപ്പാക്കുന്നത്. ഇതിലൂടെ 100 മുതൽ 150 മില്യൺവരെ ഡോളർ ലാഭിക്കുകയാണ് ലക്ഷ്യമെന്നും ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിലൻജ്ഞൻ റോയ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുഎസിലും യൂറോപ്പിലുമായി ഒരുവർഷത്തിനുള്ളിൽ 1,700പേരെ കമ്പനി പുതിയതായി നിമിച്ചിരുന്നു. തുടക്കക്കാരെ നിയമിച്ച് ചെലവു ചുരുക്കുന്ന നടപടി മിക്കവാറും കമ്പനികൾ നടത്താറുള്ളതാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. തുടക്കക്കാർക്ക് കുറച്ച് ശമ്പളം നൽകിയാൽമതിയെന്നതിനാലാണ് കമ്പനികൾ ചെലവുചുരുക്കലിന്റെ ഭാഗമായി ഈ വഴി സ്വീകരിക്കുന്നത്. Infosys targets $150 million in cost savings

from money rss http://bit.ly/2ClXayV
via IFTTT

ആഢംബര ജീവിതത്തില്‍ മുന്നില്‍ ഇന്ത്യയിലെ മില്ലേനിയല്‍സ്

ന്യൂഡൽഹി: ആഢംബര ജീവിതം നയിക്കുന്ന രാജ്യത്തെ മില്ലേനിയൽസിന്റെ എണ്ണത്തിൽ വൻവർധനവ്. ഇവർ വാങ്ങുന്ന ലക്ഷ്വറി ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന കമ്പനികൾക്ക് മികച്ച വളർച്ചാ സാധ്യതയാണുള്ളതെന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള ക്രഡിറ്റ് കാർഡ് സ്ഥാപനമായ അമേരിക്കൻ എക്സ്പ്രസ് പറയുന്നു. കമ്പനിയുടെ ഇന്ത്യയിലെ ഉപഭോക്താക്കളിൽ 37 ശതമാനവും മില്ലേനിയൽസ് ആണ്. കിട്ടുന്നകാശുമുഴുവൻ പുട്ടടിക്കാൻ മടിയില്ലാത്ത ഇവർ വിലകൂടിയ ജ്വല്ലറികളും ഫാഷൻ അപ്പാരൽസുമാണ് വാങ്ങിക്കൂട്ടുന്നത്. യാത്രകൾ ഇഷ്ടപ്പെടുന്ന ഇക്കൂട്ടർ വൻകിട ഹോട്ടലുകളിലാണ് താമസം. 19നും 39നുംഇടയിൽ പ്രായമുള്ളവരെയാണ് കമ്പനി മില്ലേനിയൽസ് വിഭാഗത്തിൽപ്പെടുത്തിയിട്ടുള്ളത്. എൺപതുകളുടെ ഒടുവിലും തൊണ്ണൂറുകലുടെ തുടക്കത്തിലും ജനിച്ചവരാണിവരാണ് ഈ വിഭാഗത്തിൽ പ്രധാനമായും അറിയപ്പെടുന്നത്. മുന്തിയ ഹോട്ടലുകൾകയറി ഭക്ഷണം കഴിക്കുന്നതിനും താമസിക്കുന്നതിനും ഇവർക്ക് കമ്പമാണ്. മില്ലേനിയൽസിലെ 42 ശതമാനംപേരും പണംമുടക്കുന്നത് ഭക്ഷണം കഴിക്കുന്നതിനാണ്. ജ്വല്ലറി(38ശതമാനം), വിലകൂടി വസ്ത്രങ്ങൾ(35 ശതമാനം) എന്നിങ്ങനെയാണ് ഇവരുടെ ചെലവഴിക്കൽ. 2014നും 2018നുമിടയിൽ മില്ലേനിയൽസിന്റെ ചെലവഴിക്കാനുള്ള ശേഷി 27 ശതമാനം വർധിച്ചതായാണ് കണ്ടെത്തൽ.

from money rss http://bit.ly/2PSczyT
via IFTTT

സെന്‍സെക്‌സ് വീണ്ടും റെക്കോഡ് നിലവാരത്തിലെത്തി; നിഫ്റ്റി 12,000ന് മുകളില്‍

മുംബൈ: സെൻസെക്സിൽ റെക്കോഡ് നേട്ടം തുടരുന്നു. 150 പോയന്റ് നേട്ടത്തിൽ 40,656ലെത്തി സെൻസെക്സ് പുതിയ ഉയരം കുറിച്ചു. നിഫ്റ്റി 12,000ന് മുകളിലുമാണ്. മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികൾക്ക് സർക്കാർ 25,000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചതാണ് വിപണിയെ സ്വാധീനിച്ചത്. ഇതേതുടർന്ന് നിഫ്റ്റി റിയാൽറ്റി സൂചിക 2.7 ശതമാനം ഉയർന്നു. ഇന്ത്യബുൾസ് റിയൽ എസ്റ്റേറ്റ് ലിമിറ്റഡ്, ശോഭ ലിമിറ്റഡ്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, ഗോദ്റേജ് പ്രോപ്പർട്ടീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ രണ്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഹൗസിങ് ഫിനാൻസ് കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ്. പിഎൻബി ഹൗസിങ് ഫിനാൻസ്, എൽഐസി ഹൗസിങ് ഫിനാൻസ് എന്നീ ഓഹരികൾ യഥാക്രമം നാലും അഞ്ചും ശതമാനം നേട്ടത്തിലായി. പത്ത് വ്യാപാര ദിനങ്ങളിൽ ഒമ്പതിലും സെൻസെക്സ് നേട്ടമുണ്ടാക്കി. രണ്ടാം പാദത്തിലെ കമ്പനികളുടെ പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലങ്ങളും കോർപ്പറേറ്റ് ടാക് കുറച്ചതും വിപണിക്ക് കരുത്തായി. നിഫ്റ്റി ബാങ്ക് സൂചിക 0.54ശതമാനം നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ആർബിഎൽ ബാങ്ക്, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയവയാണ് നേട്ടത്തിൽ മുന്നിൽ. യുഎസ്-ചൈന വ്യാപാരയുദ്ധം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരമാകാത്തത് ഏഷൻ വിപണികളെ ബാധിച്ചു. Sensex hits new high again

from money rss http://bit.ly/32qj0Mc
via IFTTT

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഇ-കെവൈസി മതി

ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി നടപടിക്രമം പൂർത്തിയാക്കിയാൽ ഓൺലൈനിൽതന്നെ ഇനി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം. നേരത്തെ ഈ സൗകര്യം നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. നവംബർ അഞ്ചിന് സെബി പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ആധാർ ഇ-കെവൈസി പുനഃസ്ഥാപിച്ചത്. വർഷത്തിൽ 50,000 രൂപയാണ് ഇതുപ്രകാരം നേരത്തെ നിക്ഷേപിക്കാൻ അനുമതി നൽകിയിരുന്നത്. എന്നാൽ പുതിയ വിജ്ഞാപനത്തിൽ തുകയുടെ പരിധി വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ നിക്ഷേപകന് എത്രതുകവേണമെങ്കിലും നിക്ഷേപിക്കാം. രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് മാത്രമാണ് ഈ സൗകര്യം സെബി നൽകിയിട്ടുള്ളത്. കെവൈസി യൂസർ ഏജൻസിവഴി(കെയുഎ)സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫണ്ട് വിതരണക്കാർക്കും അഡൈ്വസർമാർക്കും വ്യക്തികൾക്ക് ഇ-കെവൈസി സൗകര്യമൊരുക്കിനൽകാനും അവസരുമുണ്ട്. പുതിയ തീരുമാനം യുവാക്കളായ നിക്ഷേപകർക്ക് ഗുണകരമാകും. രാജ്യത്തെ ജനസംഖ്യയുടെ രണ്ടുശതമാനം പേർക്കുമാത്രമാണ് നിലവിൽ ഫണ്ടുകളിൽ നിക്ഷേപമുള്ളത്. അതായത് മ്യൂച്വൽ ഫണ്ടിലെ നിക്ഷേപകരുടെ എണ്ണം രണ്ട് കോടിയോളം മാത്രം. ഇ-കെവൈസി വഴി ഫണ്ടിൽ നിക്ഷേപിക്കാൻ അവസരമൊരുങ്ങുന്നതോടെ ഈ എണ്ണത്തിൽ വൻവർധനവുണ്ടാകുമെന്നാണ് എഎംസികൾ കരുതുന്നത്. Sebi allows e-KYC using Aadhaar

from money rss http://bit.ly/2Q2scEj
via IFTTT