121

Powered By Blogger

Friday, 12 July 2019

ഒരുമണിക്കൂറിൽ 1000 കോഴി പായ്ക്കറ്റിൽ

തിരുവനന്തപുരം:ഒരുമണിക്കൂറിൽ ആയിരം കോഴിയെ ഇറച്ചിയാക്കി പായ്ക്കറ്റുകളിലാക്കുന്ന സംസ്കരണ ശാലയുമായി കുടുംബശ്രീ. കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായാണ് മൂന്നു പൗൾട്രി ഇറച്ചി സംസ്കരണശാലകൾ ഒരുങ്ങുന്നത്. പൂർണമായും യന്ത്രവത്കൃത സംസ്കരണശാലയാണിവ. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി മൂന്നു റീജണൽ യൂണിറ്റുകളായിരിക്കും ആദ്യഘട്ടത്തിൽ. തിരുവനന്തപുരത്ത് സ്ഥലം ഏറ്റെടുത്തു. കുടുംബശ്രീയിലെ കോഴി കർഷകരെ ഉൾപ്പെടുത്തി രൂപവത്കരിച്ച കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. യന്ത്രങ്ങൾ പൂർണമായും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. കുടുംബശ്രീ കേരള ചിക്കൻ എന്ന ബ്രാൻഡിൽ സെപ്റ്റംബറോടെ വിപണിയിലെത്തും. മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കോളേജ് ഓഫ് ഏവിയൻ സയൻസുമാണ് പദ്ധതിക്ക് സാങ്കേതികസഹായം നൽകുന്നത്. കുടുംബശ്രീ അംഗങ്ങളായിരിക്കും പ്ലാന്റിലെ ജീവനക്കാരെന്ന് കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ. ഡോ. നികേഷ് കുമാർ പറഞ്ഞു.

from money rss http://bit.ly/2jHdeWa
via IFTTT

വന്‍നഗരങ്ങളില്‍ വീടിന് വന്‍വില: വന്‍ അപ്രാപ്യം

മുംബൈ:റിയൽ എസ്റ്റേറ്റ് മേഖല മാന്ദ്യത്തിലാണെന്നു പറയുമ്പോഴും രാജ്യത്ത് വീടുകളുടെ വില കൂടിനിൽക്കുകയാണെന്ന് റിസർവ് ബാങ്ക് (ആർ.ബി.ഐ.) സർവേ. മുംബൈ, പുണെ, ചെന്നൈ അടക്കം രാജ്യത്തെ 13 നഗരങ്ങളിലെ ഭവനവായ്പകൾ ഉൾപ്പെടുത്തിയുള്ള ആർ.ബി.ഐ.യുടെ റസിഡൻഷ്യൽ അസറ്റ് പ്രൈസ് മോണിറ്ററിങ് സർവേയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2015 മാർച്ചിനുശേഷം രാജ്യത്താകെ ആളുകളുടെ വരുമാനത്തെ അപേക്ഷിച്ച് വീടുകളുടെ വില കൂടിയതായാണ് കണ്ടെത്തൽ. ഇതുകാരണം സാധാരണക്കാർക്ക് വീടെന്ന സ്വപ്നം അപ്രാപ്യമാകുകയാണ്. മുംബൈയിലാണ് സ്ഥിതി രൂക്ഷം. അതേസമയം, ഭുവനേശ്വറിൽ മറ്റു നഗരങ്ങളെ അപേക്ഷിച്ച് വില കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് വീടിന്റെ വിലയും മാസവരുമാനവും തമ്മിലുള്ള ശരാശരി അനുപാതം 2015 മാർച്ചിലെ 56.1 - ൽനിന്ന് 61.5 ആയി ഉയർന്നു. വീടു വാങ്ങുന്നതിനുള്ള ശേഷി പരിശോധിക്കുന്ന പ്രധാന ഏകകമാണിത്. വീടിന്റെ വിലയും വരുമാനവും തമ്മിലുള്ള അന്തരം കൂടുന്നതായാണ് ഇതു സൂചിപ്പിക്കുന്നത്. നാലുവർഷവും ഇതിൽ വർധനയുണ്ടായി. അതുകൊണ്ടുതന്നെ വീടു വാങ്ങാനുള്ള പണം കണ്ടെത്തുന്നതിന് കൂടുതൽ വർഷം വേണ്ടിവരുന്നു. വായ്പയും വരുമാനവും തമ്മിലുള്ള അനുപാതവും കൂടി. 2015 മാർച്ചിലെ മൂന്നിൽനിന്ന് 2019 മാർച്ചിൽ ഇത് 3.4-ലെത്തി. ഇക്കാലയളവിൽ വായ്പയും ആസ്തിയുടെ മൂല്യവും തമ്മിലുള്ള അനുപാതം 2015 മാർച്ചിലെ 67.7 ശതമാനത്തിൽനിന്ന് 69.9 ശതമാനമായി ഉയർന്നു. ഭവനവായ്പയുടെ ക്രെഡിറ്റ് റിസ്ക് അളക്കുന്നതിനുള്ള പ്രധാനഘടകമാണിത്. ബാങ്കുകളും വായ്പാസ്ഥാപനങ്ങളും കൂടുതൽ വെല്ലുവിളി ഏറ്റെടുത്താണ് വായ്പ നൽകിയിരിക്കുന്നതെന്നാണ് ഇതിനർഥം. റിയൽ എസ്റ്റേറ്റ് രംഗത്ത് വിലയിടിഞ്ഞാൽ വായ്പ നൽകിയ സ്ഥാപനങ്ങൾക്ക് താങ്ങാനുള്ള ശേഷി കുറവായിരിക്കുമെന്നു സാരം. വരുമാനവും വായ്പതിരിച്ചടവും (ഇ.എം.ഐ) തമ്മിലുള്ള അനുപാതത്തിൽ മിക്കയിടത്തും വലിയ മാറ്റമുണ്ടായിട്ടില്ല. മുംബൈ, പുണെ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഇത് ചെറിയ അളവിൽ ഉയർന്നിട്ടുണ്ട്. ഇതു നോക്കിയാണ് വായ്പാ യോഗ്യതയും തുകയും കണക്കാക്കുന്നത്. സർവേയിൽ പറയുന്നതു പ്രകാരം മുംബൈയിൽ വായ്പയെടുത്തിട്ടുള്ളവർ വരുമാനത്തിന്റെ 43.3 ശതമാനവും ഡൽഹിയിൽ 36.9 ശതമാനവും ഇ.എം.ഐ.ക്കായി ചെലവിടുന്നു. ചെന്നൈയിലിത് 38.4 ശതമാനമാണ്. മുംബൈ, ചെന്നൈ, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, പുണെ, ജയ്പുർ, ചണ്ഡീഗഢ്, അഹമ്മദാബാദ്, ലഖ്നൗ, ഭോപാൽ, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ തിരഞ്ഞെടുത്ത ബാങ്കുകൾ ഈ നഗരങ്ങളിൽ നൽകുന്ന വായ്പകളുടെ അടിസ്ഥാനത്തിലാണ് സർവേ നടത്തിയത്. Content highlights:RBI, cities, homes

from money rss http://bit.ly/2xNboqg
via IFTTT

Thursday, 11 July 2019

വിപണിയില്‍ തുടക്കം നേട്ടത്തില്‍; പിന്നീട് നഷ്ടത്തിലായി

മുംബൈ: ഓഹരി വിപണി നേട്ടത്തോടെയാണ് ആരംഭിച്ചതെങ്കിലും പിന്നീട് നഷ്ടത്തിലായി. സെൻസെക്സ് 57 പോയന്റ് താഴ്ന്ന് 38765ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 11561ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 732 കമ്പനിഖലുടെ ഓഹരികൾ നേട്ടത്തിലും 719 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ബാങ്ക്, എഫ്എംസിജി ഓഹരികൾ നഷ്ടത്തിലാണ്. ഐടി, ഫാർമ ഓഹരികൾ നേട്ടത്തിലാണ്. യുപിഎൽ, സൺ ഫാർമ, റിലയൻസ്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ടിസിഎസ്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വിപ്രോ, ഐഒസി, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2YOu4lt
via IFTTT

വായ്പ വകമാറ്റൽ: അനിൽ അംബാനിയുടെ കമ്പനികൾക്കെതിരേ അന്വേഷണം

മുംബൈ:അനിൽ അംബാനി ഗ്രൂപ്പിലെ മൂന്നുകമ്പനികൾ വായ്പ വകമാറ്റി ചെലവിട്ടതു സംബന്ധിച്ച് എസ്.ബി.ഐ. അന്വേഷണം തുടങ്ങി. റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് ടെലികോം, റിലയൻസ് ടെലികോം ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികൾ 5,500 കോടിയോളം രൂപ വകമാറ്റിയതായാണ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായി 2017 -18 സാമ്പത്തികവർഷത്തെ ഇടപാടുകളാണ് വിശദമായി പരിശോധിക്കുന്നത്. ഇക്കാലയളവിലെ ഒരു ലക്ഷത്തോളം എൻട്രികൾ പരിശോധിക്കുന്നുണ്ട്. അത്ര അറിയിപ്പെടാത്ത 'നെറ്റിസൺ' എന്ന കമ്പനിക്ക് റിലയൻസ് ഗ്രൂപ്പ് കമ്പനികളിൽനിന്ന് 4,000 കോടി രൂപയുടെ മൂലധനം എത്തിയതാണ് സംശയത്തിനു കാരണമായത്. മറ്റു ചില ഇടപാടുകളും സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഓഡിറ്റ് റിപ്പോർട്ടുകളിൽ ഇതുസംബന്ധിച്ച് പരാമർശമില്ല. ഇതെല്ലാം സംശയത്തിന് ബലം കൂട്ടുന്നു. കടക്കെണിയിലായ റിലയൻസ് കമ്യൂണിക്കേഷൻസ് കഴിഞ്ഞ മേയിൽ പാപ്പരത്വ നടപടിക്ക് തുടക്കമിട്ടിരുന്നു. അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് ആകെ ഒരു ലക്ഷം കോടിയോളം രൂപയുടെ കടബാധ്യതയാണുള്ളത്. റിലയൻസ് കമ്യൂണിക്കേഷന് 49,193 കോടിയും റിലയൻസ് ടെലികോമിന് 24,306 കോടിയും ബാധ്യതയുണ്ട്. ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ആസ്ഥാന മന്ദിരം വാടകയ്ക്കു നൽകാനും മറ്റ് ആസ്തികൾ വിറ്റ് പണം കണ്ടെത്താനും കമ്പനി ശ്രമിച്ചുവരികയാണ്. പരമാവധി ആസ്തികൾ വിറ്റ് 21,700 കോടി രൂപ സമാഹരിക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഗ്രൂപ്പിന്റെ കൈവശമുള്ള ഒമ്പത് റോഡ് പദ്ധതികളും ഇതിലുൾപ്പെടും.

from money rss http://bit.ly/2Gab1KS
via IFTTT

ഇന്ന് സൈക്കിള്‍ മതി, നാളെ ബൈക്ക്, മറ്റെന്നാള്‍....

അരുൺ വളരെ ആന്മാർത്ഥതയും ഉത്സാഹവുമുള്ള രാഷ്ട്രീയ പ്രവർത്തകനാണ്. ചെറുപ്പത്തിൽ ആദർശവാദം തലയ്ക്കുപിടിച്ചിരുന്ന നാളുകളിൽ ചെലവുചുരുക്കി മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കുമെന്ന് തീരുമാനിച്ചു. പ്രത്യേകിച്ച് വലിയ കാറിലൊന്നും യാത്രചെയ്യാതെ ജനങ്ങളോടൊപ്പം അവരിൽ ഒരാളായി കഴിയണം. അന്ന് സൈക്കിളിലായിരുന്നു യാത്ര. പിന്നീട് ബൈക്ക് വാങ്ങി. ഇന്ന് അമ്പതുകളുടെ തുടക്കത്തിൽ തന്റെ ആരോഗ്യത്തിന്റെയും ആവശ്യങ്ങളുടെയും മദ്ധ്യേ തിരിച്ചറിയുന്നു, എല്ലായിടത്തും ഉദ്ദേശിക്കുന്ന സമയത്ത് ആവശ്യത്തിനുള്ള ശാരീരിക ഊർജവുമായി എത്താനാവുന്നില്ല. തനിക്ക് കാർ പോലുള്ള വാഹനം ആവശ്യമാണ്. ഇത് സാമ്പത്തിക ചിന്താഗതിയിൽ വരുന്ന ഒരു പരിണാമമാണ്. ഓരോ കാലഘട്ടത്തിലും സാമ്പത്തിക ചിന്തകൾക്ക് വ്യത്യാസമുണ്ട്. സാമ്പത്തിക ഫിറ്റ്നെസ് എന്ന ആശയം ഈ പരിണാമത്തിലെ പ്രധാനപ്പെട്ട ഒരു തലമാണ്. ശാരീരിക ഊർജം നിലനിർത്താൻ ഫിറ്റ്നെസ് സെന്റർ ഉള്ളതുപോലെതന്നെ സാമ്പത്തികമേഖലയിലും ഊർജസംരക്ഷണത്തിനായി സംവിധാനങ്ങൾ വേണം. ജിം അഥവാ ഫിറ്റ്നെസ് സെന്റർ പോലുള്ള സ്ഥാപനങ്ങളെ യൗവനത്തിൽ മസിൽ വർധിപ്പിക്കാനും ശരീരപുഷ്ടി നിലനിർത്താനുമാണ് പലരും സമീപിക്കുന്നത്. എന്നാൽ, പിന്നീട് രോഗങ്ങൾ തടയാനും രോഗപ്രതിരോധശേഷിക്കായും മധ്യവയസ്കർ ഇതിനായി പണവും സമയവും കണ്ടെത്തുന്നു. സാമ്പത്തികമേഖലയിൽ സർക്കാർബജറ്റിന്റെ നാളുകളിലൂടെയാണ് നമ്മൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. സാമ്പത്തികമേഖലയിലും വ്യക്തിപരമായ ബജറ്റ് നിർണയത്തിലൂടെ ഫിറ്റ്നെസ് അളക്കുകയും വിലയിരുത്തുകയും ചെയ്യണം. സാമ്പത്തിക ഫിറ്റ്നെസ് രംഗത്ത് നല്ലത്, ചീത്ത എന്നിങ്ങനെ ഒരു ഐഡിയൽ സ്കോർ ഇല്ല. കാരണം, ഓരോരുത്തരുടെയും ആവശ്യവും മൂല്യങ്ങളുമാണ് ചെലവ് തീരുമാനിക്കുന്നത്. വാഹനങ്ങളുടെ ഫിറ്റ്നെസ് നിരത്തിലിറങ്ങുന്നതിനു മുമ്പ് സ്വയം പരിശോധിക്കുന്നതുപോലെ സാമ്പത്തികകാര്യവുമായി ബന്ധപ്പെട്ട് പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് ജീവിതത്തെ നേരിടാനുള്ള ആന്മവിശ്വാസം വർധിപ്പിക്കുന്നു. സാമ്പത്തികമേഖലയിൽ ഇപ്പോൾ എവിടെ നിൽക്കുന്നു, ഇനി മുന്നോട്ട് പോവേണ്ടതെങ്ങനെ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി ഒരുവനെ സഹായിക്കാനുള്ള സംവിധാനമാണ് സാമ്പത്തിക ഫിറ്റ്നെസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഉദാഹരണത്തിന് താങ്കൾക്ക് വ്യക്തിപരമായ ബജറ്റ് ഉണ്ടോ? ചെലവാക്കുന്നതും സമ്പാദിക്കുന്നതും തമ്മിലുള്ള അനുപാതം എത്രയാണ്? നിലവിലുള്ള കടമെത്രയാണ് ? നിങ്ങളുടെ വീട്ടിൽ പെട്ടെന്ന് രോഗമോ തകർച്ചയോ മൂലം ഒരു സാമ്പത്തിക ആവശ്യം വന്നാൽ എന്ത് മുൻകരുതലാണ് എടുത്തിട്ടുള്ളത്? കഴിഞ്ഞ നാളുകളിൽ കുടുംബത്തിന്റെ ചെലവ് വരവിനേക്കാളും കുറഞ്ഞതായിരുന്നോ? ഇലക്ട്രിസിറ്റി ബിൽ പോലുള്ളവ സമയത്ത് അടയ്ക്കാനാവാത്തതുകൊണ്ട് പിഴ അടയ്ക്കേണ്ടിവന്നുവോ? നല്ല സാമ്പത്തിക ഫിറ്റ്നെസിന്റെ ഉടമയാവാൻ നമ്മൾ മുൻകരുതലെടുത്ത് ശ്രദ്ധിക്കേണ്ട തലങ്ങൾ മനസ്സിലാക്കുന്നത് ഉചിതമായിരിക്കും. അത് നിങ്ങളുടെ ഫിറ്റ്നെസ് നിലനിർത്താൻ സഹായകരമായിരിക്കും. ഒന്നാമത് നിങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക നിലവാരം പരിശോധിക്കുക. എന്തൊക്കെ ആസ്തികൾ ഇപ്പോഴുണ്ട്? കടവും ബാധ്യതകളും ഏതൊക്കെയാണ്? ഭാവിയിൽ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ എന്തൊക്കെയാണ്? രണ്ടാമത്തെ കാര്യം നമ്മൾ ശ്രദ്ധചെലുത്തേണ്ട മേഖലയാണ്. ഇതിൽ നമ്മുടെ സാമ്പത്തികലക്ഷ്യം നിശ്ചയിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. ഈ ലക്ഷ്യങ്ങളെ ഹ്രസ്വകാലം, ദീർഘകാലം എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. ഉദാഹരണത്തിന് ഹ്രസ്വകാലമെന്നത് അടുത്ത ആറുമാസത്തിനുള്ളിൽ സാധിക്കേണ്ട കാര്യങ്ങളാണ്. ചിട്ടി ചേരുക, വായ്പ തീർക്കുക, വിനോദയാത്ര പോവുക എന്നിവ ഉദാഹരണങ്ങളാണ്. ദീർഘകാലത്തിൽ മക്കളുടെ വിദ്യാഭ്യാസം, വിവാഹം പോലുള്ളവ പ്ലാൻചെയ്ത് നടപ്പിലാക്കേണ്ട ലക്ഷ്യങ്ങൾ കടന്നുവരുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം നിങ്ങളെ ആശ്രയിച്ചുകഴിയുന്ന ഗുണഭോക്താക്കളുടെ എണ്ണവും അവരുടെ ആവശ്യവുമാണ്. ഇതിൽ കുടുംബാംഗങ്ങൾ, സ്വന്തമായി സ്ഥാപനമുള്ള ആളാണെങ്കിൽ അതിലെ ജീവനക്കാർ, മറ്റ് ആശ്രിതർ, ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള വ്യക്തികൾ എന്നിവർ അടങ്ങിയിരിക്കുന്നു. നിങ്ങൾ അടച്ചുതീർക്കേണ്ട നികുതി ഇനങ്ങൾ, ബില്ലുകൾ, ഇൻഷുറൻസ് പോലുള്ള മറ്റ് ചെലവിനങ്ങൾ എന്നിവയുടെ ലിസ്റ്റ് ഉണ്ടാക്കുക എന്നതാണ് അടുത്ത മേഖല. ലക്ഷ്യവും നിക്ഷേപവും തമ്മിൽ ചേർന്നുപോവുന്നുണ്ടോ എന്ന് ചിന്തിക്കണം. പണത്തിന്റെ അഞ്ച് ഉപയോഗങ്ങളും അതായത് ആർജിക്കുക, ചെലവാക്കുക, സമ്പാദിക്കുക, സംരക്ഷിക്കുക, വളർത്തുക എന്നിവ സാമ്പത്തിക ഫിറ്റ്നെസുമായി ബന്ധപ്പെട്ടിരിക്കുന്നു. പണം ആർജിക്കുന്ന മേഖലകൾ കണ്ടെത്തുന്നതും മെച്ചപ്പെടുത്തുന്നതും തൊഴിൽമേഖലയുടെ ഫിറ്റ്നെസിനെ സഹായിക്കുന്നു. പണം ചെലവാക്കുന്ന മേഖലകൾ നിജപ്പെടുത്തുന്നത് മിതവ്യയത്തിനും അനാവശ്യ കടം വന്നുചേരുന്നത് തടയുന്നതിനുള്ള ഫിറ്റ്നെസിനെ സഹായിക്കുന്നു. പണം സമ്പാദിക്കുന്നത് ഭാവിയിലുള്ള ജീവിതത്തിന്റെ ഫിറ്റ്നെസിന്റെ ആവശ്യങ്ങളെ സഹായിക്കുന്നു. പണം സംരക്ഷിക്കുന്നത് നിങ്ങളെ ആശ്രയിച്ച് കഴിയുന്ന ജീവിതങ്ങളുടെ സുരക്ഷിതത്വത്തിനുള്ള ഫിറ്റ്നെസാണ്. അന്തസ്സും മാന്യതയുമുള്ള ജീവിതം ഏവരുടെയും അവകാശമാണ്. അതിനായുള്ള ബോധപൂർവമായ പരിശ്രമത്തെയാണ് സാമ്പത്തിക ഫിറ്റ്നെസ് പരിശീലനം കൊണ്ടുദ്ദേശിക്കുന്നത്. പ്ലാനിങ് നല്ലതാണ്, ആവശ്യവുമാണ്. ഭാവിമാത്രം പോരാ, ഇന്നിലും ജീവിക്കണം. ആസൂത്രണത്തിന്റെ അഭാവം നമ്മുടെ സാമ്പത്തിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. ഓർക്കുക, കഴിഞ്ഞുപോയ ഇന്നലെയെക്കുറിച്ച് വ്യസനിക്കുന്നവരും ഭാവിയെക്കുറിച്ച് അമിതമായി ആകുലപ്പെടുന്നവരും ഇന്ന് ജീവിക്കാൻ മറന്നുപോവുന്നവരാണ്.

from money rss http://bit.ly/2YOIDp1
via IFTTT

Wednesday, 10 July 2019

പ്രത്യക്ഷനികുതി വരുമാനം; ലക്ഷ്യം ഭാരമേറിയത്, വിജയിക്കുമെന്ന പ്രതീക്ഷയില്‍ നികുതി ബോര്‍ഡ്

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം 13.35 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷനികുതി വരുമാനം നേടാനുള്ള ലക്ഷ്യം ഭാരമേറിയതാണെങ്കിലും കൈവരിക്കാനാവുന്നതാണെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി.) മേധാവി. ആദ്യം 13.78 ലക്ഷം കോടി രൂപയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 24 ശതമാനം കൂടുതലാണ് ഇത്. അത് കൈവരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് അറിയിച്ചതിനാലാണ് ബജറ്റിൽ 13.35 ലക്ഷം കോടി രൂപയാക്കിയത്. മുൻ വർഷത്തെക്കാൾ 17.5 ശതമാനം കൂടുതലാണ് ഇത്. കമ്പനികൾക്ക് നൽകിവരുന്ന ഇളവുകളും ആനുകൂല്യങ്ങളും എടുത്തുകളഞ്ഞാൽ മാത്രമേ കോർപ്പറേറ്റ് നികുതി കുറയ്ക്കുന്ന കാര്യം സർക്കാരിന് ചിന്തിക്കാനാകൂവെന്ന് സി.ബി.ഡി.ടി. ചെയർമാൻ പ്രമോദ് ചന്ദ്ര മോദി പറഞ്ഞു. Content Highlights:Direct Tax Collection

from money rss http://bit.ly/2JsUFz7
via IFTTT

ബൈജൂസിന് വീണ്ടും മൂലധനം; ഇത്തവണ 1,050 കോടി; കമ്പനിയുടെ മൂല്യം 40,000 കോടി രൂപയിലെത്തി

കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ട് അപ്പ് ആയ ബൈജൂസ് 15 കോടി ഡോളറിന്റെ മൂലധന നിക്ഷേപം നേടി. അതായത്, ഏതാണ്ട് 1,050 കോടി രൂപ. ഖത്തർ സർക്കാരിന്റെ ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ക്യു.ഐ.എ.) യുടെ നേതൃത്വത്തിലാണ് ഇത്തവണത്തെ നിക്ഷേപ റൗണ്ട്. വിദ്യാഭ്യാസ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ നിക്ഷേപകരായ ഔൾ വെഞ്ചേഴ്സ് ഒരു ഇന്ത്യൻ കമ്പനിയിൽ ആദ്യമായി നിക്ഷേപിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ നിക്ഷേപ റൗണ്ടിനുണ്ട്. ഇത്തവണത്തെ നിക്ഷേപം അനുസരിച്ച് കമ്പനിയുടെ മൂല്യം 40,000 കോടി രൂപയ്ക്കടുത്തെത്തി എന്നാണ് സൂചന. കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്വദേശിയാണ് ബൈജു രവീന്ദ്രൻ. ബെംഗളൂരു ആസ്ഥാനമായാണ് ബൈജൂസിന്റെ പ്രവർത്തനം. ആഗോളതലത്തിൽ വിപണി വിപുലമാക്കാനും വിദ്യാർഥികൾക്ക് ആഗോളതലത്തിലുള്ള പഠന സൗകര്യങ്ങൾ ഒരുക്കാനുമുള്ള ബൈജൂസിന്റെ വമ്പൻ പദ്ധതികൾക്ക് ഈ നിക്ഷേപം പിന്തുണയേകും. തങ്ങളുടെ ബിസിനസിനുള്ള ശക്തമായ അടിത്തറയെ സാക്ഷ്യപ്പെടുത്തുന്നതാണ് ലോകത്തിലെ മുൻനിര നിക്ഷേപക സ്ഥാപനങ്ങളിൽ നിന്നുള്ള ഫണ്ടിങ് എന്ന് ബൈജൂസ് ലേണിങ് ആപ്പിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ ബൈജു രവീന്ദ്രൻ അഭിപ്രായപ്പെട്ടു. ചെറു പട്ടണങ്ങളിൽ നിന്നുപോലും 85 ശതമാനം നിരക്കിൽ വാർഷിക പുതുക്കൽ നടക്കുന്നത് ഡിജിറ്റൽ ലേണിങ്ങിന് വൻ തോതിൽ ലഭിക്കുന്ന സ്വീകാര്യതയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ രംഗത്ത് പുതുമകൾ സൃഷ്ടിക്കുന്നവർക്കിടയിൽ നിക്ഷേപം നടത്താനുള്ള തങ്ങളുടെ താത്പര്യമാണ് ഈ നിക്ഷേപം ചൂണ്ടിക്കാട്ടുന്നതെന്ന് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി സി.ഇ.ഒ. മൻസൂർ അൽ മഹമൂദും ചൂണ്ടിക്കാട്ടി. 26 കോടി സ്കൂൾ വിദ്യാർഥികളുമായി ഇന്ത്യൻ വിദ്യാഭ്യാസ മേഖല വൻ സാധ്യതകളാണ് മുന്നോട്ടു വയ്ക്കുന്നതെന്ന് ഔൾ വെഞ്ചേഴ്സ് മാനേജിങ് ഡയറക്ടർ അമിത് പട്ടേൽ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം ബൈജൂസ് കമ്പനി 1,430 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. ഈ വർഷം അത് ഇരട്ടിയിലേറെയാകുമെന്നാണ് കണക്കാക്കുന്നത്. Content Highlights:Qatar Investment Authority Invest Rs 1500 Crore In Byjus App

from money rss http://bit.ly/2LLWQiY
via IFTTT

ഫാര്‍മ, മെറ്റല്‍ വിപണികള്‍ ഉണര്‍ന്നു; സെന്‍സെക്‌സില്‍ 150 പോയന്റിന്റെ കുതിപ്പ്

മുംബൈ: മെറ്റൽ, ഫാർമ വിപണികളിലുണ്ടായ പോസിറ്റീവ് ട്രെന്റിന്റെ പിൻബലത്തിൽ ഓഹരി വിപണിയിൽ ഉണർവ്. സെൻസെക്സിൽ 150 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയും നേട്ടത്തിലാണ്. വ്യാപാരം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ സെൻസെക്സ് 151 പോയന്റ് ഉയർന്ന് 38,708.74 എന്ന നിലയിലും നിഫ്റ്റി 47.5 പോയന്റ് ഉയർന്ന് 11,546.35 എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഹരി വിപണിയിൽ രജിസ്റ്റർ ചെയ്ത 1788 കമ്പനികളിൽ 1005 കമ്പനികളുടെ ഓഹരികൾ ലാഭത്തിലും 690 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 93 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, ഗെയ്ൽ, സീ എന്റർടെയ്ൻമെന്റ്, ഇൻഡസിൻഡ്ബാങ്ക് എന്നിവയുടെ ഓഹരികൾ ലാഭത്തിലും ബജാജ് ഓട്ടോ, ടൈറ്റാൻ കമ്പനി, ടെക് മഹീന്ദ്ര, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. Content Highlights:Stock Market

from money rss http://bit.ly/2XC0jmp
via IFTTT

ഫോബ്‌സ് പട്ടികയില്‍ ഏറ്റവും വലിയ സെലിബ്രിറ്റി സമ്പന്ന ടെയ്ലര്‍ സിഫ്റ്റ്; വരുമാനം 18.5 കോടി ഡോളര്‍

ഏറ്റവും കൂടുതൽ വരുമാനം നേടിയ സെലിബ്രിറ്റികളുടെ ഫോബ്സ് പട്ടികയിൽ ടെയ്ലർ സ്വിഫ്റ്റ് ഒന്നാംസ്ഥാനത്ത്. 2018 ജൂൺ ഒന്നുമുതൽ നികുതി കുറയ്ക്കാതെയുള്ള വരുമാനത്തിൽ, 29-കാരിയായ താരത്തിന്റെ സമ്പാദ്യം 18.5 കോടി ഡോളറാണ്. മുമ്പ് 2016-ലും താരം ഫോബ്സ് പട്ടികയിൽ 17 കോടി ഡോളർ വരുമാനത്തോടെ ഒന്നാമതെത്തിയിരുന്നു. സാമൂഹിക മാധ്യമം, റിയാലിറ്റി ടെലിവിഷൻ താരവുമായ കെയ്ലി ജെന്നറാണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. നികുതി കിഴിക്കാതെ 17 കോടി ഡോളറാണ് താരത്തിന്റെ ആകെ സമ്പാദ്യം. സ്വന്തമായി ഏറ്റവുമധികം വരുമാനംനേടിയ സ്ത്രീകളുടെ ഫോബ്സ് പട്ടികയിൽ ഈ വർഷമാദ്യം ഈ 22-കാരി ഒന്നാംസ്ഥാനത്തെത്തിയിരുന്നു. ഗായകൻ റാപ്പർ കന്യെയാണ് മൂന്നാംസ്ഥാനത്ത്. 12 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം. ഫുട്ബോൾ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവർ ആദ്യ പത്തിലുണ്ട്. Content Highlights:Taylor Swift, Highest Earning Celebrity In Forbes List

from money rss http://bit.ly/2XHNasa
via IFTTT

THE DREAM 12 MILLION SERIES 205 DRAW

Tuesday, 9 July 2019

ഉണര്‍വില്ലാതെ ഓഹരി വിപണി

മുംബൈ:ബജറ്റിന് ശേഷം ഉണർവില്ലാതെ ഓഹരി വിപണി. ബുധനാഴ്ചയും ചാഞ്ചാട്ടം പ്രകടമാണ്.സെൻസെക്സ് 22.81 പോയന്റ് നഷ്ടത്തിൽ 38,708.01 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് 10 മണിയോടെ സെൻസെക്സ് 30 പോയന്റ് ഉയർന്ന് 38,752.69 എന്ന നിലയിലും നിഫ്റ്റ് 2.65 പോയന്റ് ഉയർന്ന് 11,558.15 പോയന്റ് എന്ന നിലയിലുമാണ് വിപണി പുരോഗമിക്കുന്നത്. ബിഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1775 കമ്പനികളുടെ ഓഹരികളിൽ 905 കമ്പനികളുടെ ഓഹരികൾ ലാഭത്തിലും 784 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 86 എണ്ണത്തിൽ മാറ്റമില്ലാതെയുമാണ് വ്യാപാരം പുരോഗമിക്കുന്നത്. യെസ് ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ടൈറ്റാൻ കമ്പനി, ഏഷ്യൻ പെയിന്റ്സ്, ബ്രിട്ടാണിയ എന്നീ കമ്പനികളുടെ ഓഹരികൾ ലാഭത്തിലും ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഹിന്റാൽകോ, ബജാജ് ഫിനാൻസ്, വേദാന്ത എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. Content Highlights:Mumbai Stock Market

from money rss http://bit.ly/2JFlwa2
via IFTTT

നികുതിവെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കണ്ട, നിങ്ങള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്‌

2017-'18 സാമ്പത്തികവർഷം രാജ്യത്തെ വ്യക്തിഗത നികുതിദായകരുടെ എണ്ണം 2015-16ലെ 4.29 കോടിയിൽനിന്ന് 6.43 കോടിയായി ഉയർന്നിരുന്നു. വ്യക്തിഗത നികുതിവരുമാനവും അതിനനുസരിച്ചു കൂടി. പ്രധാന വരുമാനസ്രോതസ്സെന്ന നിലയിൽ കൃത്യമായി നികുതി പിരിച്ചെടുക്കാൻ നടപടികൾ ഒന്നുകൂടി കടുപ്പിക്കുകയാണ് സർക്കാർ. ഉറവിടത്തിൽ നികുതി പരമാവധി ഉറവിടത്തിൽത്തന്നെ നികുതി പിടിക്കാനാണ് ബജറ്റിൽ ധനമന്ത്രി നിർദേശിച്ചിരിക്കുന്നത്. മുൻകൂറായി നികുതി പിടിച്ചെടുക്കുക മാത്രമല്ല, നികുതി കൃത്യമായി നൽകുന്നുണ്ടോ എന്നു പരിശോധിക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. 1961-ലെ ആദായനികുതി നിയമപ്രകാരം നികുതി ഉറവിടത്തിൽ പിടിച്ചുവെക്കാനാകും. ഇത്തവണത്തെ ബജറ്റിൽ കൂടുതൽ ഇടപാടുകൾ ഇതിലേക്കു കൊണ്ടുവരുകയാണ്. നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ സ്രോതസ്സിൽ പിടിച്ച നികുതി തിരികെ അവകാശപ്പെട്ടാൽ പണം എന്തിനു പിൻവലിച്ചെന്നും ആർക്കു നൽകിയെന്നുമെല്ലാം പരിശോധിക്കും. കള്ളപ്പണത്തിനു തടയിടാൻകൂടി ഉദ്ദേശിച്ചാണ് ഇതു നടപ്പാക്കുന്നത്. കോടിയിൽ കൂടിയാൽ നികുതി വർഷം ഒരുകോടി രൂപയിൽ കൂടുതൽ അക്കൗണ്ടിൽനിന്നു പണമായി പിൻവലിച്ചാൽ സ്രോതസ്സിൽ രണ്ടുശതമാനം നികുതി പിടിക്കാനാണ് ബജറ്റ് നിർദേശം. ഇതുവഴി ലക്ഷ്യങ്ങൾ പലതാണ്. ഇടപാടുകൾ പരമാവധി ഡിജിറ്റലിലേക്കു മാറ്റുകയാണ് ഇതിലൊന്ന്. എത്രരൂപ പിൻവലിച്ചെന്നും ആർക്കാണ് കൊടുക്കുന്നതെന്നുമെല്ലാം നിരീക്ഷിക്കാൻ ഇതിലൂടെ ആദായനികുതിവകുപ്പിനാകും. കള്ളപ്പണം പരമാവധി തടയുകയാണ് മറ്റൊരുദ്ദേശ്യം. പിൻവലിക്കുന്ന തുക ആർക്ക് നൽകുന്നുവെന്ന് കൃത്യമായി നിരീക്ഷിക്കുന്നുണ്ടാകും. പാൻകാർഡ് ആധാറിന് സ്വന്തം ആധാറും പാനും ബന്ധിപ്പിക്കുന്നതിലൂടെ കള്ളപ്പണത്തിന് തടയിടാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ. ഇത്തരത്തിൽ ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ വൈകാതെ അസാധുവായിമാറും. ഒട്ടേറെപ്പേർക്ക് ഒന്നിലധികം പാൻകാർഡുകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ മുന്നോട്ടുകൊണ്ടുപോകാൻ ഇനി ബുദ്ധിമുട്ടായിരിക്കും. തെറ്റായ പാൻനമ്പർ നൽകി ഇടപാടു നടത്തുന്നവർക്ക് പിടിവീഴുമെന്നു സാരം. പാൻ വിവരങ്ങൾ നൽകുന്നിടത്ത് ആധാർ നമ്പർ നൽകിയാൽ മതിയെന്ന് ബജറ്റിൽ മന്ത്രി അറിയിച്ചിരുന്നു. പാൻ ഇല്ലാത്തവർക്ക് ഈ വിവരങ്ങളനുസരിച്ച് പാൻകാർഡ് നൽകും. നികുതിദായകർക്ക് ഇരട്ട പരിശോധനയാണ് ഇതുവഴി വരുക. എല്ലാം ഡിജിറ്റൽ ആളുകളെ പരമാവധി ഡിജിറ്റൽ ഇടപാടു ശൃംഖലയിൽ കൊണ്ടുവരാനാണ് സർക്കാർ ശ്രമം. നിശ്ചിത പരിധിക്കപ്പുറം പണം നേരിട്ടു കൈമാറുന്നതു തടയാൻ നിയമങ്ങളുണ്ട്. ഇതിനുപുറമേയാണ് 50 കോടിക്കു മുകളിൽ വിറ്റുവരവുള്ള കമ്പനികൾ ഓൺലൈൻ ഇടപാടുകൾക്ക് സൗകര്യമേർപ്പെടുത്തണമെന്ന് നിർദേശിച്ചിരിക്കുന്നത്. യു.പി.ഐ., യു.പി.ഐ. ക്യുആർ കോഡ് പോലുള്ള കൈമാറ്റ രീതികൾ ചെലവുകുറഞ്ഞ് ലഭ്യമാക്കാനും നടപടിയുണ്ട്. ഡിജിറ്റൽ ഇടപാടുകൾ പരിശോധിക്കാൻ എളുപ്പമാണെന്നതിനാലാണ് ഇവയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. നികുതി വെട്ടിപ്പു കുറയ്ക്കുന്നതിന്റെ ഭാഗം കൂടിയാണിത്. പരിശോധനയ്ക്ക് സാങ്കേതിക വിദ്യ ആധാറിലെയും പാനിലെയും വിവരങ്ങൾ പരിശോധിച്ച് ഓരോരുത്തരും നൽകിയതും നൽകേണ്ടതുമായ നികുതി താരതമ്യം ചെയ്യുന്നതിന് ബിഗ് ഡേറ്റ, ഡേറ്റ മൈനിങ്, നിർമിതബുദ്ധി തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളാണ് ആദായനികുതി വകുപ്പ് ഉപയോഗിക്കുന്നത്. നികുതിവിവരം ഇടപാടുകളുടെ അടിസ്ഥാനത്തിൽ വിശദമായിത്തന്നെ പരിശോധിക്കപ്പെടും. ഇതുവഴി നികുതി ഒഴിവാക്കുന്നവരെ കണ്ടെത്തുകയാണ് ലക്ഷ്യം. റിട്ടേണുകൾ മുൻകൂട്ടി നികുതിദായകർക്ക് സൗകര്യമൊരുക്കുന്നതിന്റെ പേരിൽ ആദായനികുതി ഫോറങ്ങൾ മുൻകൂട്ടി പൂരിപ്പിച്ചുനൽകുന്ന സംവിധാനം പ്രയോഗത്തിലായി. കഴിഞ്ഞ രണ്ടുവർഷമായി മുൻകൂട്ടി വിവരങ്ങൾ ലഭിക്കുന്ന രീതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. ബാങ്കുകൾ, ഓഹരിവിപണി, രജിസ്ട്രേഷൻ ഓഫീസുകൾ, വാഹന രജിസ്ട്രേഷൻ, ക്രെഡിറ്റ് കാർഡ് ഉപയോഗം തുടങ്ങി പലയിടത്തുനിന്ന് ആധാർ, പാൻ എന്നിവ വഴി സമാഹരിക്കുന്ന വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇതു സാധ്യമാക്കുന്നത്. ഇതിനും ഉപയോഗിക്കുന്നത് ആധുനിക സാങ്കേതികവിദ്യതന്നെ. നിലവിൽ 50,000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകൾക്ക് പാൻകാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ചെറിയ ഇടപാടുകൾപോലും നികുതിവകുപ്പിന്റെ നിരീക്ഷണത്തിലാകും. പരിശോധന പുറത്തേക്കും നികുതി വിഷയത്തിൽ വിദേശ ഇന്ത്യക്കാരിലേക്കും പരിശോധന നീളുകയാണ്. വിദേശ ഇന്ത്യക്കാരുടെ പൗരത്വം പരിശോധിക്കാൻ ആദായനികുതി വകുപ്പിന്റെ അന്വേഷണവിഭാഗം നടപടി തുടങ്ങിയിട്ടുണ്ട്. പലർക്കും ഇതുസംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുമുതൽ ആറുവർഷത്തെവരെ നികുതി വിവരങ്ങളും പാസ് പോർട്ടിന്റെ കോപ്പിയും ചോദിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 15-നകം ഇവ നൽകണം. ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന ദിവസങ്ങൾ കണക്കാക്കി നികുതിബാധ്യത ഒഴിവാക്കുന്നവരെ പിടികൂടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്കു പുറത്തുള്ള വരുമാനത്തിൽനിന്ന് വിദേശ ഇന്ത്യക്കാർക്ക് നികുതിയിളവുണ്ട്. അതേസമയം, ഇന്ത്യൻ പൗരൻമാർ ആഗോള വരുമാനത്തിന് നികുതി നൽകണം. ഒരുലക്ഷം വൈദ്യുതി ബില്ലടച്ചാൽ ഒരുലക്ഷം രൂപയ്ക്കുമുകളിൽ വൈദ്യുതി ബിൽ അടച്ചവർ ഇനി നികുതിറിട്ടേൺ നൽകണം. രണ്ടുലക്ഷം രൂപ ചെലവിൽ വിദേശയാത്ര നടത്തിയവർ, കറന്റ് അക്കൗണ്ടിൽ ഒരുകോടി രൂപയ്ക്കുമുകളിൽ നിക്ഷേപിച്ചവർ, ദീർഘകാല മൂലധനനേട്ടം ലഭിച്ച് നികുതിയിളവിന് അപേക്ഷിക്കുന്നവർ തുടങ്ങിയവർക്കെല്ലാം പുതുതായി റിട്ടേൺ നിർബന്ധമാക്കിയിട്ടുണ്ട്.കൃത്യമായി ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തവർക്കും ഇനി പിടിവീഴും. ഓൺലൈനാക്കിയശേഷം റിട്ടേൺ കൂടുതൽ എളുപ്പമായിട്ടുണ്ട്. അതേപോലെ തട്ടിപ്പുകൾ കണ്ടെത്താൻ നികുതിവകുപ്പിനും എളുപ്പത്തിൽ കഴിയും. സ്ഥിരം വെട്ടിപ്പുകാർ ജാഗ്രതൈ സ്ഥിരമായി നികുതി വെട്ടിക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ആദായനികുതിവകുപ്പ് നടപടിയെടുത്തിട്ടുണ്ട്. ഇതിനായി ഉദ്യോഗസ്ഥർ നേരിട്ട് രംഗത്തിറങ്ങണമെന്നാണ് പ്രത്യക്ഷനികുതി ബോർഡിന്റെ നിർദേശം. പ്രോസിക്യൂട്ട് ചെയ്യപ്പെട്ടിട്ടുള്ളവരെയും നികുതി സമർപ്പിക്കുന്നതിൽ മുമ്പത്തേതിൽനിന്ന് കുറവു വരുത്തുന്നവരെയും മറ്റുമാണ് കൂടുതലായും നിരീക്ഷിക്കുക. സാമൂഹികമാധ്യമങ്ങളിലും കണ്ണ് ആളുകളുടെ ചെലവാക്കൽ രീതിയും വരുമാന പ്രഖ്യാപനവും തമ്മിലുള്ള പൊരുത്തക്കേട് പരിശോധിക്കുന്നതിനും സംവിധാനമാകുകയാണ്. വിദേശ യാത്രകളുടെയും വാഹനങ്ങൾ വാങ്ങിയതിന്റെയും മറ്റും സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങളുൾപ്പെടെ ആദായനികുതി വകുപ്പ് പരിശോധിക്കും. സന്തോഷ നിമിഷങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പങ്കുവെക്കുമ്പോൾ നികുതിവകുപ്പ് പിന്നാലെയുണ്ടെന്നുകൂടി കരുതിയിരിക്കണമെന്നു സാരം. Content Highlights: Income Tax Department

from money rss http://bit.ly/2JMpk9R
via IFTTT

Monday, 8 July 2019

ഈ ബജറ്റ് ആര്‍ക്കുവേണ്ടി...? സമ്പന്നര്‍ക്കൊ അതോ സാധാരണക്കാര്‍ക്കൊ...?

അഞ്ച് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ ഒരു വനിതാമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ്, രണ്ടാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് തുടങ്ങിയ നിരവധി പ്രത്യേകൾ അവകാശപ്പെട്ടുള്ളതായിരുന്നു കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. പതിവ് പോലെ അതൃപ്തി പ്രകടിപ്പിക്കലും എതിർപ്പുകളും ഉയർന്നിരുന്നെങ്കിലും ഈ ബജറ്റ് അതിസമ്പന്നർക്ക് അധിക നികുതി ചുമത്തുന്ന ബജറ്റാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തൽ. അതിസമ്പന്നർക്കൊപ്പമല്ല കോർപ്പറേറ്റുകളുടെ അല്ലെങ്കിൽ അതിസമ്പന്നരുടെ ബജറ്റ് എന്ന കുറ്റപ്പെടുത്തൽ 2019 കേന്ദ്ര ബജറ്റിനുണ്ടാവാനിടയില്ല. കാരണം, പ്രതിവർഷം രണ്ട് കോടി മുതൽ അഞ്ച് കോടി രൂപ വരെ വരുമാനമുള്ള അതിസമ്പന്നർക്ക് 15 ശതമാനം മുതൽ 25 ശതമാനം വരെ സർചാർജ് ചുമത്തിയിട്ടുണ്ട്. അഞ്ച് കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർക്ക് 37 ശതമാനമാണ് സർചാർജ് ചുമത്തിയിട്ടുള്ളത്. അതായത്. രണ്ട് മുതൽ അഞ്ച് കോടി രൂപ വരെ വരുമാനമുള്ളവർക്ക് നികുതി ബാധ്യത ഏകദേശം 39 ശതമാനത്തോളമാകും. 30 ശതമാനം നികുതിയും അതിന്മേലുള്ള സർചാർജും സെസും ചേർത്താണ് നികുതി 39 ശതമാനത്തിൽ എത്തുക. അഞ്ച് കോടിക്ക് മുകളിൽ വരുമാനമുള്ളവരുടെ നികുതി 42.7 ശതമാനമാകും. 30 ശതമാനം നികുതിയും നികുതിതുകയുടെ 37 ശതമാനം സർച്ചാർജും സെസും ചേർത്ത കണക്കാണിത്. ഒരു വർഷം മൂന്ന് കോടി രൂപ (മാസം 25 ലക്ഷം രൂപ) വരുമാനമുള്ളയാളിൽനിന്ന് 76,375 രൂപ പ്രതിമാസം നികുതിയിനത്തിൽ ഈടാക്കും. വാർഷിക വരുമാനം ആറ് കോടി (മാസം 50 ലക്ഷം രൂപ) രൂപയുള്ളയാൾ മാസം 3.4 ലക്ഷം രൂപയാണ് നികുതിയായി നൽകേണ്ടത്. 2016-17-ൽ ടാക്സ് റിട്ടേൺ സമർപ്പിച്ച 4.66 കോടി ജനങ്ങളിൽ ഒരു കോടിക്കും അഞ്ച് കോടിക്കും ഇടയിൽ വരുമാനമുള്ള 74,983 പേരാണുള്ളത്. ഇതിൽ തന്നെ ഭൂരിഭാഗം പേരും രണ്ട് കോടിയിൽ താഴെ വരുമാനമുള്ളവരാണ്. 6361 പേർക്ക് മാത്രമാണ് അഞ്ച് കോടിയിൽ അധികം വാർഷിക വരുമാനമുള്ളത്. ഇവർക്ക് മാത്രമാണ് 37 ശതമാനം എന്ന പുതിയ സർച്ചാർജ് ബാധകമാകുന്നുള്ളൂ. Content Highlights:Union Budget-2019, Surcharge For Super Rich Tax Payers

from money rss http://bit.ly/2S3Gbs4
via IFTTT

തുടക്കം 1500 പോയന്റ് നഷ്ടത്തില്‍, തിരിച്ചുവരവിന്റെ ട്രെന്റ് കാണിച്ച് ഓഹരി വിപണി

കേന്ദ്ര ബജറ്റിന് ശേഷമുള്ള രണ്ടാമത്തെ വ്യാപാര ദിവസവും മുംബൈ ഓഹരി വിപണിയിൽ നഷ്ടം. വൻ തകർച്ചയോടെയാണ് ഓഹരി വിപണിയിൽ ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് ഒരു ഘട്ടത്തിൽ 1500 പോയന്റ് വരെ ഇടിഞ്ഞു.എന്നാൽ വൈകാതെ തിരിച്ചുകയറി സെൻസെക്സ് 200 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റ് 66.8 പോയന്റ് ഇടിഞ്ഞ് 11491.80 എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മുംബൈ ഓഹരി വിപണിയിൽ രജിസ്റ്റർ ചെയ്ത 1878 കമ്പനികളിൽ 814 കമ്പനികളുടെ ഓഹരികൾ ലാഭത്തിലും 989 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. യെസ് ബാങ്ക്, ഐഒസി, സൺ ഫാർമ, സിപ്ല, പവർ ഗ്രിഡ് കോർപ് എന്നീ കമ്പനികളുടെ ഓഹരികൾ ലാഭത്തിലും ടൈറ്റാൻ കമ്പനി, യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ടിസിഎസ് എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. Content Highlights:Stock Market

from money rss http://bit.ly/2JlNvg4
via IFTTT

Sunday, 7 July 2019

ഭവനവായ്പ പലിശ: 3.50 ലക്ഷം രൂപയുടെ നേട്ടം പൂര്‍ണമായി ലഭിക്കില്ല

ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിൽ സാധാരണക്കാരായ നികുതിദായകർ ഏറെ പ്രതീക്ഷയോടെ കേട്ടത് ഭവനവായ്പ പലിശയ്ക്ക് ലഭിക്കുന്ന അധിക നികുതി ആനുകൂല്യമാണ്. കഴിഞ്ഞ വർഷം വരെ ഒരു നികുതിദായകന് ഭവന വായ്പയുടെ പലിശയിനത്തിൽ രണ്ടു ലക്ഷം രൂപ വരെ നികുതി കിഴിവ് ലഭിക്കുമായിരുന്നു. ഈ ബജറ്റിൽ 45 ലക്ഷം രൂപ വരെ ചെലവുള്ള വീടുകൾക്ക് പരമാവധി കിഴിവ് 3.50 ലക്ഷം രൂപയാക്കിയാണ് ഉയർത്തിയത്. അധികമായി ലഭിച്ച 1.50 ലക്ഷം രൂപയുടെ കിഴിവിന് വ്യാപകമായ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. പക്ഷെ, ഈ കിഴിവ് പൂർണമായി ആർക്കും ലഭിക്കില്ലെന്നതാണ് യാഥാർത്ഥ്യം. യാഥാർത്ഥ്യം എന്താണ്? നിലവിൽ ഒരാൾക്ക് ലഭിക്കുന്ന പരമാവധി വായ്പ കാലാവധി 30 വർഷമാണ്. 45 ലക്ഷം രൂപ മൂല്യമുള്ള വീടിന് 80 ശതമാനമായ 36 ലക്ഷമാണ് നിലവിൽ ലഭിക്കാവുന്ന പരമാവധി വായ്പ. ഇപ്പോഴത്തെ നിരക്ക് പ്രകാരം എസ്.ബി.ഐ.യുടെ ഭവനവായ്പ പലിശ ഏതാണ്ട് 8.50 മുതൽ 8.60 ശതമാനം വരെയാണ്. അപ്പോൾ ശരാശരി നിരക്ക് 8.55 ശതമാനം എന്ന് അനുമാനിക്കാം. 30 വർഷം, 20 വർഷം, 15 വർഷം അല്ലെങ്കിൽ 10 വർഷം എന്നിങ്ങനെ കാലയളവിൽ പരമാവധി തുക ഒരാൾ വായ്പ എടുത്താൽ ആദ്യ മൂന്നു വർഷങ്ങളിൽ പലിശയിനത്തിൽ വാർഷിക അടവ് എത്രയായിരിക്കുമെന്ന് പരിശോധിക്കുകയാണ് ഇതോടൊപ്പമുള്ള പട്ടികയിൽ. എങ്ങനെ നോക്കിയാലും ഒരു വർഷം 3,06,760 രൂപയിൽ താഴെ മാത്രമേ പലിശ വരുന്നുള്ളൂ. ഭവന വായ്പയെടുത്ത് ആദ്യ വർഷമാണ് തിരിച്ചടവിന്റെ ഏറ്റവും കൂടുതൽ പങ്ക് പലിശയിലേക്ക് പോകുന്നത്. 8.55 ശതമാനം നിരക്കിൽ ഭവനവായ്പ പലിശ കാലാവധി 30 വർഷം 20 വർഷം 15 വർഷം 10 വർഷം 2020 3,06,760 3,05,052 3,03,029 2,38,164 2021 3,04,364 2,98,719 2,92,033 2,59,344 2022 3,01,755 2,91,822 2,80,059 2,82,408 അതായത് 3.50 ലക്ഷം രൂപ നികുതിയിളവ് ലഭിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല. പരമാവധി 3.06 ലക്ഷം രൂപ വരെയേ ഇളവ് ലഭിക്കുകയുള്ളൂ. അപ്പോൾ ബാക്കിയുള്ള 44,000 രൂപയോ അതിൽ കൂടുതലോ ഓരോ വർഷവും ഓരോ നികുതിദായകനും പ്രയോജനപ്പെടുത്താൻ സാധിക്കാതെ നഷ്ടപ്പെടുന്നു. ഇത് മാറണമെങ്കിൽ 45 ലക്ഷം എന്ന പരിധി ഉയർത്തിയേ മതിയാകൂ. അതായത്, ഇന്ത്യയിലെ ഒരു നികുതിദായകനു പോലും ഒരിക്കലും ലഭിക്കാൻ സാധ്യതയില്ലാത്ത ഒരാനുകൂല്യമാണ് 15 വർഷം കൊണ്ട് ഏഴു ലക്ഷം രൂപ ലാഭിക്കാമെന്നു കൊട്ടിഘോഷിച്ച് ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്. 2022-ഓടെ എല്ലാവർക്കും വീട് എന്ന പദ്ധതിയിൽ പെടുത്തിയാണ് ഈ ഇളവ് നൽകുന്നതെങ്കിലും 45 ലക്ഷം എന്ന പരിധി െവച്ചതിനാൽ അധികമാർക്കും ഇതിന്റെ പ്രയോജനം ലഭിക്കില്ല. ഭവനവായ്പ പലിശയുടെ പരിധി 45 ലക്ഷം രൂപയാക്കി നിജപ്പെടുത്താതിരുന്നാൽ ഈ പിഴവ് പരിഹരിക്കാവുന്നതാണ്. (thinkrenjith@gmail.com) Content Highlights:Home Loan Interest Deduction

from money rss http://bit.ly/2xyvKU3
via IFTTT

ബജറ്റ് ഇഫക്ട്: ഓഹരി വിപണിയില്‍ ഇടിവ്‌

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനമായ ഇന്ന് ഓഹരി വിപണി കനത്ത നഷ്ടത്തിൽ വ്യാപാരം തുടങ്ങി. സെൻസെക്സ് 422 പോയന്റ് താഴ്ന്ന് 39,101.49-ലും നിഫ്റ്റി 124 പോയന്റ് നഷ്ടത്തിൽ 11682.20- എന്ന നിലയിലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിൽ വ്യാപാരത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ള 1926 കമ്പനികളുടെ ഓഹരികളിൽ 436 കമ്പനികളുടെ ഓഹരികൾ ലാഭത്തിലും 1410 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 80 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം തുടങ്ങിയത്. ഹീറോ മോട്ടോകോർപ്, ലാർസെൻ, ഐഒസി, ഒഎൻജിസി, മാരുതി സുസുകി തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്കാണ് കനത്ത ഇടിവ് നേരിട്ടത് Content Highlights:Stock Market

from money rss http://bit.ly/30iH96S
via IFTTT

Saturday, 6 July 2019

‘ആയാസരഹിത ജീവിതം’ സാധ്യമാവുമോ

വളർച്ചനിരക്കിൽ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളരുകയാണ്. അതിനുള്ള തയ്യാറെടുപ്പുകൾ 1991 മുതൽ തുടങ്ങിയതിനാൽ, വളർച്ച എന്നത് ഏറക്കുറെ സ്വാഭാവികമായി സംഭവിക്കുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ ഡോളർ ട്രില്ല്യൺ കണക്കുകൾ വെറും അലങ്കാരങ്ങൾ മാത്രമാണ്. ആ വളർച്ച എന്ത് തരത്തിലാണ്. ആരൊക്കെയാണ് ഗുണഭോക്താക്കൾ, നമുക്ക് ഓരോരുത്തർക്കും എന്തുമാത്രം പ്രയോജനം ലഭിക്കുന്നു എന്നുകൂടി മനസ്സിലാക്കുമ്പോഴാണ് വികസനം എന്ന വാക്കിന്റെ അർഥം പൂർണമാകുന്നത്. ഈ ബജറ്റിൽ പറയുന്ന ധനക്കമ്മിയുടെ കുറവ് നാമമാത്രമാണ്. അതേസമയം, റവന്യൂചെലവ് വർധിക്കുകയും ചെയ്തു. ചെലവുകുറച്ച് മുതൽമുടക്കിനുള്ള പണം എങ്ങനെ കണ്ടെത്തും എന്നതിനെപ്പറ്റി കൃത്യമായ സൂചനകളില്ല. അതേ സമയം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ, 1,05,000 കോടി രൂപയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബി.എസ്.എൻ.എൽ. ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിനായി ഒരു ക്രിയാത്മക നിർദേശവും ബജറ്റിൽ ഇല്ല. വ്യോമയാനം, മാധ്യമം തുടങ്ങിയ മേഖലകളിൽ വിദേശനിക്ഷേപം തേടാനാണ് സർക്കാർ ആലോചിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ, ക്രൂഡ് ഓയിലിന് വില കുറഞ്ഞ ഈ സന്ദർഭത്തിൽ, പെട്രോൾ, ഡീസൽ, തുടങ്ങിയവയ്ക്കു സെസ് ഏർപ്പെടുത്താനുള്ള തീരുമാനം നിരാശാജനകമാണ്. അഞ്ചുലക്ഷത്തിനുമേൽ വരുമാനം വരുന്നവർക്ക് ആദായനികുതി ഇളവൊന്നും ഇല്ല എന്നത് ഇടത്തരക്കാരെ നിരാശരാക്കും. അതേസമയം, കോർപ്പറേറ്റ് നികുതിയുടെ പരിധിയിൽ 400 കോടി വരെയുള്ള കമ്പനികൾക്ക് 25 ശതമാനം മാത്രം നികുതി അടച്ചാൽ മതി (മുമ്പ് 250 കോടിവരെയായിരുന്നു). ചുരുക്കത്തിൽ, ഇതിനു പുറത്തുവരുന്ന കമ്പനികൾ മൊത്തം ഒരു ശതമാനത്തിൽ താഴെമാത്രമേ കാണൂ. ആഫ്രിക്കയിൽ വിദേശനിക്ഷേപം നടത്താൻ ശ്രമിക്കുന്ന രാജ്യങ്ങളുടെ മുൻനിരയിൽ ഇന്ത്യയും ഉണ്ട് എന്നതുകൊണ്ടുതന്നെ, രാജ്യങ്ങളിൽ ഇന്ത്യൻ എംബസി തുടങ്ങുന്നു എന്ന സർക്കാർ നയം വ്യക്തമായ കാഴ്ചപ്പാടിന്റെ ഭാഗമാണ്. കാർഷിക, ഗ്രാമീണമേഖല കാർഷിക, മത്സ്യമേഖലുടെയും ഗ്രാമീണമേഖലയുടെയും പുരോഗതിക്കായി ചില പദ്ധതികൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും കർഷകന് നേരിട്ട് പ്രയോജനം കിട്ടുന്നതോ, വരൾച്ചയിൽ വലയുന്ന ഗ്രാമീണർക്ക് ആശ്വാസം കിട്ടുന്നതോ ആയ ഒരു പദ്ധതിയും ബജറ്റിൽ ഇല്ല. കാർഷികമേഖലയുടെ തളർച്ച വ്യാവസായിക മേഖലയെയും പിന്നോട്ടടിക്കും എന്ന ഒരു ധാരണ സർക്കാരിന് ഇല്ലാതെ പോകുന്നത് നിരാശാജനകമാണ്. ഇപ്പോൾ വെറും 2.9 ശതമാനം മാത്രമാണ് കാർഷികരംഗത്തെ വളർച്ച. തൊഴിലുറപ്പുപദ്ധതി ഉൾപ്പെടെയുള്ളവയുടെ വിഹിത വർധന നാമമാത്രമാണ്. ആയാസരഹിതമായ ജീവിതം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ, 2022-ഓടുകൂടി എല്ലാ ഇന്ത്യക്കാർക്കും പാചകവാതകവും വൈദ്യുതിയും ഉൾപ്പെടെയുള്ള വീടുകളും 2024-ഓടുകൂടി ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തുമെന്നും ബജറ്റ് പറയുന്നു. വ്യവസായമേഖല അടിസ്ഥാനസൗകര്യങ്ങളുടെ വികസനം വ്യവസായിക മേഖലയ്ക്കും കാർഷികമേഖലയ്ക്കും ഏറെ സഹായകമാകും. മുൻ സർക്കാരിന്റെ പല പദ്ധതികളും തുടരും എന്ന് മന്ത്രി വ്യക്തമാക്കുന്നുണ്ട്. മെട്രോ പദ്ധതി വ്യാപിപ്പിക്കുന്നതും മറ്റും നഗരവാസികൾക്ക് പ്രയോജനം നൽകും. ചെറുകിട നാമമാത്ര വ്യവസായങ്ങളിൽ ഊന്നൽ കൊടുത്തിട്ടുണ്ട്. ഇതിലൂടെ 'മെയ്ക്ക് ഇൻ ഇന്ത്യ പ്രോജക്ടി'ന് ശക്തിപകർന്ന്, വ്യാവസായിക നേട്ടം ഉണ്ടാക്കാം എന്നാണ് സർക്കാർ കരുതുന്നത്. ഇത് എത്രമാത്രം പ്രാവർത്തികമാകും എന്ന് കണ്ടുതന്നെ അറിയണം. സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേകം ചാനൽ തുടങ്ങുന്നുണ്ട്. എന്നാൽ, പലരും പ്രതീക്ഷിച്ച പോലെ ഇവയ്ക്കുള്ള നികുതിയിളവുകൾ നൽകിയില്ല. വളർന്നുവരുന്ന സംരംഭകർക്ക് ഒരു തിരിച്ചടിയാണിത്. അതേസമയം, ചരിത്രത്തിന്റെ ഏറ്റവും വലിയ തൊഴിലില്ലായ്മ രേഖപ്പെടുത്തിയ ഈ കാലത്തും ബജറ്റിൽ ആ പ്രശ്നം പരിഹരിക്കുന്നതിനുള്ള കാര്യമായ പരാമർശം ഒന്നുമില്ല. സ്ത്രീ ശാക്തീകരണം ഉജ്ജ്വല യോജനയുടെ പ്രയോജനം എട്ടുകോടി കുടുംബങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും എന്നത് നല്ല തീരുമാനം തന്നെ. അതേസമയം, സ്ത്രീകളെ മുദ്രലോണിന്റെ 70 ശതമാനത്തോളം ഗുണഭോക്താക്കളാക്കുമെന്നും സ്വയംസഹായസംഘങ്ങൾ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും അതിൽ വരുന്ന ഓരോ സ്ത്രീക്കും ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കുമെന്നും ഒക്കെയുള്ള വാഗ്ദാനങ്ങൾ എത്ര കണ്ടു പ്രാവർത്തികമാകും എന്ന് കണ്ടുതന്നെ അറിയണം. ഇതുവരെ കൊടുത്ത മുദ്ര ലോണുകൾ തന്നെ, കിട്ടാക്കടമായി രൂപാന്തരം പ്രാപിക്കുകയാണ് എന്നാണ് ഒട്ടേറെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജി.എസ്.ടി. സ്ലാബുകളിൽ കുറവ് വരുമെന്ന് കരുതിയെങ്കിലും കണ്ടില്ല. 45 ലക്ഷം രൂപയിൽ താഴെയുള്ള വീടുകൾ വാങ്ങുന്നവർക്ക് നികുതി ഇളവ്, റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണർവ് നൽകാം. നികുതി അടയ്ക്കാൻ ആധാർ മതി എന്നത് നികുതിദായകർക്ക് സൗകര്യമാണ്. ആദിവാസികളുടെ കലാസാംസ്കാരിക പരിപാടികൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കും എന്ന ആശയവും നന്ന്. പ്രധാനമന്ത്രി മോദി 'വരാൻ പോകുന്ന ഭരണത്തിന്റെ' ട്രെയിലർ എന്ന് വിശേഷിപ്പിച്ച കഴിഞ്ഞ ഇടക്കാല ബജറ്റ് വലിയതോതിൽ ചർച്ച ചെയ്യപ്പെടാൻ കാരണം അത് ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക വൈവിധ്യത്തെ ഏറക്കുറെ പരിഗണിക്കുന്നതായിരുന്നു എന്നതാണ്. എന്നാൽ, നിർമലാ സീതാരാമന്റെ കന്നി ബജറ്റിന് പ്രസംഗത്തിന്റെ ഭംഗിയൊന്നും പ്രഖ്യാപനങ്ങളിൽ ഉണ്ടായില്ല. (സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ഓൺട്രപ്രണർഷിപ്പ്, കുഫോസ്,കൊച്ചിയിലെ സാമ്പത്തികശാസ്ത്രംഫാക്കൽറ്റി മെമ്പറാണ് ലേഖകൻ)

from money rss http://bit.ly/2L4UdcB
via IFTTT

പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം കുറയ്ക്കല്‍: 1,780 കമ്പനികളെ ബാധിക്കും

ന്യൂഡൽഹി: ലിസ്റ്റ് ചെയ്ത കമ്പനികളിലെ പ്രൊമോട്ടർമാരുടെ പരമാവധി ഓഹരി വിഹിതം 65 ശതമാനമായി കുറയ്ക്കാൻ ബജറ്റിൽ ധനമന്ത്രി നിർദേശം നൽകി. അതായത് പൊതുഓഹരി ഉടമകളുടെ വിഹിതം 25 ശതമാനത്തിൽനിന്ന് 35 ശതമാനമാക്കി ഉയർത്തണമെന്നാണ് ആവശ്യം. സെബിയാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്. നിലവിൽ ലിസ്റ്റ് ചെയ്ത 1780 കമ്പനികളുടെ പ്രൊമോട്ടർമാരുടെ ഓഹരി വിഹിതം 65 ശതമാനത്തിലും കൂടുതലാണ്. ഇതുപ്രകാരം കൂടുതലുള്ള ഓഹരികൾ പ്രൊമോട്ടർമാർ കയ്യൊഴിയേണ്ടിവരും. നിലവിലെ വിപണിവില പ്രകാരം ഈ കമ്പനികളുടെ വിറ്റഴിക്കേണ്ട ഓഹരികളുടെ മൂല്യം 3,87,000 കോടിയോളം രൂപവരും. സെബിക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും നടപ്പാക്കേണ്ട കാലാധവി നിശ്ചയിച്ചിട്ടില്ല. വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. ഇത്രയധികം ഓഹരികൾ വിറ്റൊഴിക്കുമ്പോൾ കാര്യമായിതന്നെ അത് വിപണിയിൽ പ്രതിഫലിക്കും. അതുകൊണ്ടുതന്നെ ആവശ്യമായ സമയം സെബി പ്രൊമോട്ടർമാർക്ക് നൽകിയേക്കും. ടിസിഎസ്, വിപ്രോ, അവന്യു സൂപ്പർമാർക്കറ്റ്, ബന്ധൻ ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്, ഐഡിബിഐ, കോൾ ഇന്ത്യ, ജനറൽ ഇൻഷുറൻസ് കമ്പനി, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ്, ഇന്റർഗ്ലോബ് ഏവിയേഷൻ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്, ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ്, ബാങ്ക് ഓഫ് ഇന്ത്യ, ന്യൂ ഇന്ത്യ അഷ്വറൻസ്, കോർപ്പറേഷൻ ബാങ്ക്, സീമെൻസ്, പിഎൻബി, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എബിബി ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ പ്രൊമോട്ടർമാരുടെ ഓഹരി വിഹിതം 75ശതമാനത്തിൽ കൂടുതലാണ്. ടിസിഎസിന് 59,600 കോടി രൂപയുടെ ഓഹരികളും വിപ്രോയ്ക്ക് 15,000 കോടിയുടെ ഓഹരികളും അവന്യു സൂപ്പർമാർക്കറ്റിന് 14,000 കോടി മൂല്യമുള്ള ഓഹരികളും വിറ്റഴിക്കേണ്ടിവരും.

from money rss http://bit.ly/2NCo12d
via IFTTT

Friday, 5 July 2019

ബജറ്റ്: മണിക്കൂറുകള്‍ക്കകം പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും കൂട്ടി

ന്യൂഡൽഹി: ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾക്കകം പെട്രോളിനും ഡീസലിനും വിലകൂടി. പെട്രോളിനും ഡീസലിനും ഒരു രൂപവീതം എക്സൈസ് നികുതി, റോഡ് അടിസ്ഥാന സൗകര്യ സെസ് വർധിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂടിയത്. സംസ്ഥാന നികുതികൂടി ചേർന്നതോടെയാണ് രണ്ടുരൂപയിലധികം വില വർധിച്ചത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി.

from money rss http://bit.ly/2XWjko5
via IFTTT

കേന്ദ്ര ബജറ്റ്: വില പൊള്ളും

ന്യൂഡൽഹി : രാജ്യത്തെ ആദ്യ വനിതാധനമന്ത്രി അവതരിപ്പിച്ച ബജറ്റ് സമ്മിശ്രം. ഇന്ധനവില കൂട്ടിയതുൾപ്പെടെയുള്ള നിർദേശങ്ങൾ വിലക്കയറ്റത്തിനു വഴിവെക്കുമ്പോൾ, ദീർഘകാലവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളിലൂടെ സമ്പദ്വ്യവസ്ഥയുടെ ഉണർവും ബജറ്റ് ലക്ഷ്യമിടുന്നു. ആദായനികുതിയിളവടക്കം പ്രതീക്ഷിച്ച ആനുകൂല്യങ്ങളില്ലെന്നതു ശമ്പളക്കാരെയും ഇടത്തരം വരുമാനക്കാരെയും നിരാശരാക്കി. 2022-നുമുമ്പ് എല്ലാവർക്കും വീടും കുടിവെള്ളവുമുറപ്പാക്കുന്ന പദ്ധതികളും ബജറ്റു പ്രഖ്യാപിക്കുന്നുണ്ട്. 1.95 കോടി വീടുകൾ നിർമിക്കും. എല്ലാ ഗ്രാമീണവീടുകളിലും വൈദ്യുതിയും പാചകവാതക കണക്ഷനും എത്തിക്കും. അഞ്ചുവർഷംകൊണ്ട് അഞ്ചുലക്ഷംകോടി ഡോളർ മൂല്യമുള്ള സാമ്പത്തികശക്തിയായി ഇന്ത്യയെ വളർത്തുന്നതിനു ലക്ഷ്യമിട്ടുള്ളതാണു ബജറ്റ്. എന്നാൽ, പെട്രോളിനും ഡീസലിനും വിലകൂടാനിടയാക്കുന്ന നിർദേശങ്ങൾ കേരളത്തെപ്പോലുള്ള ഉപഭോക്തൃ സംസ്ഥാനത്തിനു തിരിച്ചടിയാകും. സംസ്ഥാനസർക്കാരിന്റെ പ്രളയസെസും കൂടിയാവുമ്പോൾ ജനങ്ങൾക്കുമേലുള്ള ഭാരം ഇരട്ടിക്കും. പെട്രോൾ, ഡീസൽ പെട്രോളിനും ഡീസലിനും ഒരുരൂപ വീതം എക്സൈസ് നികുതിയിനത്തിലും റോഡ്-അടിസ്ഥാനസൗകര്യ സെസ് ഇനത്തിലും വർധിപ്പിച്ചു. ഇതോടൊപ്പം വിൽപ്പന നികുതി (വാറ്റ്) കൂടിയാകുമ്പോൾ പെട്രോളിന് രണ്ടരരൂപയും ഡീസലിന് രണ്ടുരൂപ 30 പൈസയും വർധിക്കും. വർധന ശനിയാഴ്ചതന്നെ പ്രാബല്യത്തിലാവും. സ്വർണം സ്വർണത്തിനും മറ്റു വിലകൂടിയ ലോഹങ്ങൾക്കും രത്നാഭരണങ്ങൾക്കും ഇറക്കുമതിത്തീരുവ 10 ശതമാനത്തിൽനിന്ന് 12 ശതമാനമാക്കി. നികുതി ധനികരുടെ നികുതി വിധേയ വരുമാനത്തിനുമേൽ സർച്ചാർജ്. രണ്ടുകോടി മുതൽ അഞ്ചുകോടിവരെ രൂപ നികുതിവിധേയ വരുമാനത്തിനുമേൽ മൂന്നുശതമാനവും അഞ്ചുകോടിക്കു മുകളിലുള്ള വരുമാനത്തിന് ഏഴു ശതമാനവുമായിരിക്കും സർച്ചാർജ്. 400 കോടിരൂപവരെ വാർഷിക വിറ്റുവരവുള്ള കമ്പനികൾക്ക് കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി. നിലവിൽ 250 കോടിരൂപവരെ വിറ്റുവരവുള്ള കമ്പനികൾക്കായിരുന്നു ഈ ആനുകൂല്യം. വൈദ്യുതവാഹനങ്ങളുടെ വ്യാപനത്തിനു വിപുലമായ പദ്ധതികൾ. ഇത്തരം വാഹനങ്ങളുടെ വായ്പകളിൽ ഒന്നരലക്ഷംരൂപ കൂടി അധിക ആദായ നികുതിയിളവു നൽകും. സ്ത്രീശക്തി വനിതകൾക്കുള്ള സ്വാശ്രയസംഘം പലിശയിളവു പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ജൻധൻ അക്കൗണ്ടുള്ള സ്വാശ്രയസംഘം അംഗങ്ങളായ എല്ലാ വനിതകൾക്കും 5000 രൂപ ഓവർഡ്രാഫ്റ്റ്. മുദ്ര പദ്ധതിയനുസരിച്ച് സ്വാശ്രയസംഘത്തിലെ ഒരു വനിതാ അംഗത്തിന് ഒരുലക്ഷം രൂപ വായ്പ. ക്ഷേമം-വികസനം 45 ലക്ഷംരൂപവരെ വിലയുള്ള വീടുകൾ ചെലവു കുറഞ്ഞ പാർപ്പിടപദ്ധതി പ്രകാരം വാങ്ങുന്നവർക്കുള്ള വായ്പയിൽ ഒന്നരലക്ഷംരൂപകൂടി പലിശയിളവ് ലഭിക്കും. നിലവിൽ ലഭിക്കുന്ന രണ്ടുലക്ഷം രൂപയുടെ ഇളവിനു പുറമേയാണിത്. ഇതോടെ ആകെയിളവ് മൂന്നരലക്ഷമാകും. 2020 മാർച്ച് 31 വരെയുള്ള ഭവനവായ്പകൾക്കാണ് ഇളവ്. ചെറുകിട-ഇടത്തരം മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ. വർഷം ഒന്നരക്കോടി രൂപയിൽക്കുറവു വിറ്റുവരവുള്ള ചെറുകിട വ്യാപാരികൾ, ചെറു കടയുടമകൾ എന്നിവർക്കുകൂടി നിലവിലുള്ള പെൻഷൻ വ്യാപിപ്പിക്കും. ആധാർകാർഡും ബാങ്ക് അക്കൗണ്ടും മാത്രം മതി ഈ പദ്ധതിയിൽ അംഗമാകാൻ. അഞ്ചുവർഷത്തിനകം അടിസ്ഥാന സൗകര്യവികസനമേഖലയിൽ 100 ലക്ഷം കോടി നിക്ഷേപിക്കും. വൈദ്യുതിലഭ്യത ഉറപ്പുവരുത്താൻ ഒരു രാജ്യം, ഒരു ഗ്രിഡ് പദ്ധതി. എൺപതിനായിരം കോടി ചെലവിൽ 1,25,000 കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമിക്കും. ഗ്രാമീണ ഡിജിറ്റൽ സാക്ഷരതാ മിഷൻ വിപുലീകരിക്കും. തദ്ദേശസ്ഥാപനങ്ങൾക്ക് ഇന്റർനെറ്റ് കണക്ടിവിറ്റി നൽകാൻ ഭാരത് നെറ്റ് വിപുലീകരിക്കും. ബഹിരാകാശനേട്ടങ്ങൾ വാണിജ്യപരമായി ഉപയോഗിക്കുക ലക്ഷ്യമിട്ട് ഐ.എസ്.ആർ.ഒ.യുമായി ചേർന്ന് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിക്കും. വരുമാനം എയർഇന്ത്യയുടേതടക്കം പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കും. 2019-'20-ൽ ഓഹരി വിൽപ്പനയിലൂടെ 1,05,000 കോടിരൂപ സമാഹരിക്കും. പൊതുമേഖലാ സ്ഥാപനങ്ങളിൽ സർക്കാരിന്റെ പങ്കാളിത്തം 51 ശതമാനമായി നിലനിർത്തണമെന്ന വ്യവസ്ഥ പുനഃപരിശോധിക്കും. വൻതോതിൽ പണം നോട്ടുകളായി പിൻവലിക്കുന്ന പ്രവണത തടയുന്നതിനും ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപടികൾ. ഒരു ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരു സാമ്പത്തികവർഷം ഒരു കോടിയിലധികം പണമായി പിൻവലിച്ചാൽ രണ്ടു ശതമാനം നികുതി ഈടാക്കും. വ്യോമയാനം, മാധ്യമരംഗം, ഇൻഷുറൻസ് എന്നിവയിൽ വിദേശനിക്ഷേപത്തോത് കൂട്ടുന്നതു പരിഗണനയിൽ. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം ഏർപ്പെടുത്താൻ നിർദേശമുണ്ട്. സിംഗിൾ ബ്രാൻഡ് ചില്ലറ കച്ചവട മേഖലകളിൽ വിദേശനിക്ഷേപത്തിനുള്ള പ്രാദേശിക മാനദണ്ഡങ്ങൾ ലഘൂകരിക്കും. ആധാർ ആദായനികുതി റിട്ടേൺ ഫയൽചെയ്യാൻ പാൻകാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് ഉപയോഗിക്കാം. ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസി ഇന്ത്യക്കാർക്ക് ഇന്ത്യയിൽ എത്തിയാൽ ഉടൻ ആധാർ കാർഡ്. കൃഷി-ചെറുകിട വ്യവസായം മുള, തേൻ, ഖാദി തുടങ്ങിയ ചെറുകിട-പരമ്പരാഗത മേഖലയ്ക്കു സഹായം. 80 ലൈവ്ലിഹുഡ് ബിസിനസ് ഇൻകുബേറ്ററുകളും 20 ടെക്നോളജി ബിസിനസ് ഇൻകുബേറ്ററുകളും സ്ഥാപിക്കും. അമ്പതിനായിരം കൈത്തൊഴിലുകാരെ ഈ മേഖലയുമായി ബന്ധിപ്പിക്കും. കർഷകരെ സഹായിക്കാനായി പതിനായിരം പുതിയ കർഷക-ഉത്പാദക സംഘടനകൾ. കാർഷിക-ഗ്രാമീണ വ്യവസായങ്ങളിൽ എഴുപത്തി അയ്യായിരം വിദഗ്ധ സംരംഭകരെ വികസിപ്പിച്ചെടുക്കും. സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കായി പുതിയ ടെലിവിഷൻ പ്രോഗ്രാം. പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതി പ്രകാരം ഒരു കോടി യുവാക്കൾക്കു പരിശീലനം. നിർമിതബുദ്ധി, ത്രി ഡി പ്രിന്റിങ്, റോബോട്ടിക്സ് തുടങ്ങിയ നവീനമേഖലകളിൽ യുവാക്കൾക്കു പരിശീലനം. തൊഴിൽനിയമങ്ങൾ പൊളിച്ചെഴുതും. തൊഴിൽനിയമങ്ങൾ ഏകോപിപ്പിച്ച് നാലു കോഡുകളാക്കും. മൂലധനം വർധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും പൊതുമേഖലാ ബാങ്കുകൾക്ക് 70,000 കോടി രൂപ അനുവദിക്കും. റെയിൽവേ റെയിൽവേ വികസനത്തിനായി 2030 വരെ 50 ലക്ഷം കോടി ചെലവിടും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക നടപ്പാക്കും. സബർബൻ റെയിൽവേയിൽ കൂടുതൽ നിക്ഷേപം.

from money rss http://bit.ly/2Jh1GmL
via IFTTT