121

Powered By Blogger

Thursday, 27 February 2020

ആഗോള വിപണിയിലെ ആകുലതകളും ഇന്ത്യന്‍ പ്രതീക്ഷകളും

ചൈനയിൽ കഴിഞ്ഞാഴ്ചതന്നെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവെങ്കിലും ദക്ഷിണ കൊറിയയിലും ഇറ്റലിയിലും അപ്രതീക്ഷിതമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതിനെത്തുടർന്ന്ഓഹരി വിപണി ഈയാഴ്ചപ്രതികൂല നിലയിലാണ് തുടങ്ങിയത്. ദക്ഷിണ കൊറിയയിൽ 1250 പേർക്കുംഇറ്റലിയിൽ325 പേർക്കുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉത്ഭവ കേന്ദ്രങ്ങളെക്കുറിച്ചുള്ള ദൂരൂഹതകളും വേഗത്തിൽ രോഗം ലോകമെങ്ങും പരക്കുകയാണെന്നുമുള്ള ഭീതിയുംഉൽക്കണ്ഠ സൃഷ്ടിച്ചു. ആശുപത്രിയിൽ രോഗം കൈകാര്യം ചെയ്തരീതിയാണ് ഇറ്റലിയിൽ രോഗികളുടെ എണ്ണത്തിൽ പെട്ടെന്നു വർധനയുണ്ടാക്കിയതെന്ന കരുതപ്പെടുന്നു. ചൈനയിലും കൊറിയ, ജപ്പാൻ, ഇറ്റലി എന്നിവിടങ്ങളിലും പല പൊതുഇടങ്ങളും തൊഴിൽ കേന്ദ്രങ്ങളും അടച്ചത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടവും ഉൽപാദന നഷ്ടവും കഴിഞ്ഞ വാരത്തിൽ നിരീക്ഷതിനേക്കാൾ കൂടുതലായിരിക്കുമെന്നുറപ്പായി. കൊറോണ ലോക സാമ്പത്തിക നിലയേയും കോർപറേറ്റുകളുടെ ലാഭത്തേയും അധികമൊന്നും ബാധിക്കാൻ പോകുന്നില്ലെന്നാണ് കഴിഞ്ഞാഴ്ചവരെ ലോക സാമ്പത്തിക വിപണികൾ കണക്കു കൂട്ടിയത്. ആഗോള ഓഹരി വിപണിയായ എസ് ആന്റ് പി 500 കഴിഞ്ഞ ബുധനാഴ്ച റെക്കോഡ്ഉയരത്തിലെത്തിയിരുന്നു. ആ നിരക്കിൽ നിന്ന് 10ശതമാനം താഴേക്കുവരികയും ഓഹരി നേട്ടം കുറഞ്ഞു തുടങ്ങുകയും ചെയ്തിരിക്കുന്നു. അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്കു കുറയ്ക്കാൻ നിർബന്ധിതരാവുകയാണ്. 2019ലെ 2.9 ശതമാനത്തിൽനിന്നും ലോകത്തിലെ മൊത്ത ആഭ്യന്തര ഉൽപാദനം 2020 സാമ്പത്തിക വർഷം 3.3 ശതമാനം പുരോഗതി രേഖപ്പെടുത്തുമെന്നായിരുന്നു അന്തരാഷ്ട്ര നാണ്യ നിധിയുടെ പ്രതീക്ഷ. ഈയിടെ ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവർണർമാരും യോഗം ചേർന്ന്ജി20 ഉച്ചകോടിക്കുശേഷം അവരവരുടെ നാടുകളിൽ സാമ്പത്തിക വീണ്ടെടുപ്പ് മോശമായിരുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. ലോക സാമ്പത്തിക വളർച്ചാ ലക്ഷ്യം 3.2 ശതമാനത്തിലേക്കു കുറയ്ക്കുന്ന കാര്യം അന്തരാഷ്ട്ര നാണ്യ നിധി ആലോചിച്ചു വരികയാണ്. 2020 സാമ്പത്തിക വർഷം ചൈനയ്ക്കുണ്ടായ ആഘാതം 0.4 ശതമാനത്തിൽ നിന്ന് 5.6 ശതമാനമായി കണക്കാക്കുന്ന പശ്ചാത്തലത്തിലാണിത്. ഇന്ത്യയെ സംബന്ധിച്ചേടത്തോളം സാമ്പത്തിക പ്രത്യാഘാതങ്ങൾ 2020 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലും 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലുമായിരിക്കും അനുഭവപ്പെടുക. 2020 ജനുവരി മുതൽ ജൂൺവരെയായിരിക്കും ഇത്. 2021 സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം 6 ശതമാനം മുതൽ 6.5 ശതമാനം വരെ ആയിരിക്കും. ചൈനയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും അനുഭവപ്പെട്ട സാമ്പത്തിക വേഗക്കുറവിന്റെ ഫലം ഇന്ത്യയെ സംബന്ധിച്ചേടത്തോളം മിതമായിരിക്കും. വരുംപാദങ്ങളിൽ ഇത് വീണ്ടും കുറയാനാണിട. ലോകത്തിന്റെ ഇതര ഭാഗങ്ങളെയപേക്ഷിച്ച് ഇന്ത്യയിൽ വാഹന, വാഹന സ്പെയർ പാർടുകൾ, ഫാർമ, ലോഹങ്ങൾ, കാർഷിക രംഗം, കയറ്റുമതി മേഖലകളിലായിരിക്കും ഇതു കൂടുതലായി അനുഭവപ്പെടുക. സാമ്പത്തിക രംഗത്തെ പ്രതീക്ഷയെത്തുടർന്ന് 2020 സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ ഇന്ത്യയുടെ കോർപറേറ്റ് ലാഭവളർച്ച നല്ല നിലയിലായിരുന്നു. യെസ് ബാങ്കൊഴിച്ച് നിഫ്റ്റി 50 പട്ടികയിലെ എല്ലാ കമ്പനികളും മികച്ചഫലങ്ങൾ രേഖപ്പെടുത്തി. അറ്റാദായം മുൻവർഷത്തെയപേക്ഷിച്ച 21 ശതമാനം എന്ന നിലയിൽ ആരോഗ്യകരമായ വളർച്ച രേഖപ്പെടുത്തിയെങ്കിലും പ്രതീക്ഷിത വളർച്ചാ നിരക്കായ 26 ശതമാനത്തിൽ നിന്നും വളരെ താഴെയായിരുന്നു. മോശമായ അഭ്യന്തര ധനസ്ഥിതിയുമായി ഒത്തു പോകുന്നതായിരുന്നില്ല കോർപറേറ്റ് പ്രകടനം. മൊത്ത അഭ്യന്തര ഉൽപാദന വളർച്ച രണ്ടാം പാദത്തിലെ 4.5 ശതമാനത്തിൽ നിന്നും 4.6 മുതൽ 4.7 ശതമാനം വരെ മൂന്നാം പാദത്തിൽ പ്രതീക്ഷിച്ചിരുന്നു. 49 കമ്പനികളിൽ 12 എണ്ണം പ്രതീക്ഷയ്ക്കു മുകളിലായിരുന്നു. 12 എണ്ണം പ്രതീക്ഷയ്ക്കൊപ്പവും 25 കമ്പനികൾ പ്രതീക്ഷിച്ചതിനേക്കാൾ താഴെയുമായിരുന്നു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും അറ്റാദായ വളർച്ചയുണ്ടാക്കിയ ബാങ്കുകളും നടത്തിയ ശക്തമായ തിരിച്ചുവരവാണ് ഈ പ്രകടനത്തിന് അടിസ്ഥാനം. അതിവേഗം വിറ്റഴിയുന്ന ഉൽപന്നങ്ങളുടെ രംഗത്ത് ആസ്തി നിലവാരവും മറ്റും പ്രതീക്ഷിച്ചതിലും ഉയരത്തിലായിരുന്നെങ്കിലും മികച്ച പ്രകടനം ഉണ്ടായി. ട്രംപിന്റെ വരവിനെത്തുടർന്ന് ഭാവിയിൽ ഇന്ത്യ-യുഎസ് ഉടമ്പടികളിലും വ്യാപാരത്തിലും മെച്ചം ഉണ്ടാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ഇരു രാജ്യങ്ങളും തമ്മിൽ അനുകൂലമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും വർഷാവസാനത്തോടെ മെച്ചപ്പെട്ട ഫലം ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഐടി, ഫാർമ, പ്രതിരോധ, കാർഷിക രംഗങ്ങൾക്ക് ഇതു മൂലം ഗുണം ഉണ്ടാകുമെന്നു കരുതുന്നു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2HZfnW1
via IFTTT

നിമിഷങ്ങള്‍മാത്രം; നിക്ഷേപകര്‍ക്ക് നഷ്ടമായത് 5 ലക്ഷം കോടി രൂപ

ഓഹരി വിപണിയിലെ തകർച്ചയിൽ നിമിഷങ്ങൾക്കകം നിക്ഷേപകർക്ക് നഷ്ടമായത് അഞ്ചുലക്ഷം കോടി രൂപ. കൊറോണ വൈറസ് ആഗോള സമ്പദ്ഘടനയെ തളർത്തുമെന്ന ഭീതിയാണ് ലോകമൊട്ടാകെയുള്ള ഓഹരി വിപണികളെ ബാധിച്ചത്. അഞ്ചുദിവസമായി തുടരുന്ന നഷ്ടത്തിൽമാത്രം സെൻസെക്സിന് 1,650 പോയന്റിലേറെയാണ് നഷ്ടമായത്. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് സമാനമായ സാഹചര്യമുണ്ടായേക്കാമെന്ന ഭീതിയിലാണ് നിക്ഷേപകർ. പ്രധാന ഓഹരികളായ ടിസിഎസ്, റിലയൻസ്, എച്ച്ഡിഎഫ്സി, ഇൻഫോസിസ് തുടങ്ങിയവ 2.5ശതമാനംമതുൽ 3.5ശതമാനംവരെ നഷ്ടത്തിലാണ്. ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ എന്നീ ഓഹരികൾ നാലുമുതൽ അഞ്ച് ശതമാനംവരെ താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഉൾപ്പടെയുള്ള സൂചികകളെല്ലാം നഷ്ടത്തിലാണ്. 2.5ശതമാനത്തിലേറെയാണ് ഈ സൂചികകൾ താഴ്ന്നത്. ഡിസംബർ പാദത്തിലെ ജിഡിപി ഡാറ്റ വെള്ളിയാഴ്ച വൈകീട്ടാണ് പുറത്തുവിടുക. മുൻ പാദത്തെ വളർച്ചയായ 4.5 ശതമാനത്തേക്കാൾ നേരിയതോതിൽ കൂടുതൽ രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. 4.7ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. വാൾസ്ട്രീറ്റിലെ തകർച്ച ഏഷ്യൻ വിപണികളിയേക്കും വ്യാപിക്കുകയായിരുന്നു. ഫെബ്രുവരി 19ന് രേഖപ്പെടുത്തിയ ഉയർന്ന നിലവാരത്തിൽനിന്ന് എസ്ആൻഡ്പി 500 സൂചിക 10 ശതമാനത്തോളമാണ് താഴ്ന്നത്. യുഎസ് ഇൻവെസ്റ്റ്മെന്റ് ബാങ്കായ ബാങ്ക് ഓഫ് അമേരിക്ക ആഗോള സമ്പദ്ഘടനയുടെ വളർച്ചാ അനുമാനം കുറച്ചു. നടപ്പ് വർഷത്തെ ആദ്യപകുതിവരെ സമ്പദ്ഘടനയെ കൊറോണ ബാധിക്കുമെന്നാണ് മൂഡീസിന്റെ വിലയിരുത്തൽ. ചൈനയിൽ കൊറോണ ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവുവന്നെങ്കിലും മറ്റ് രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നതിന്റെ തോത് വർധിച്ചത് ആശങ്കഉയർത്തുന്നതായി ലോകാരോഗ്യ സംഘടന. കൊറോണ ബാധിച്ച് 2,800 പേരാണ് ഇതുവരെ മരിച്ചത്. ലോകമാകെ വൈറസ് ബാധിച്ചവരുടെ എണ്ണം 83,000വുമായി.

from money rss http://bit.ly/2TraZnM
via IFTTT

കൊറോണ ഭീതി: ഓഹരി വിപണി കൂപ്പുകുത്തിയത് 1143 പോയന്റ്

മുംബൈ: ഫെബ്രുവരിയിലെ അവസാനത്തെ വ്യാപാര ദിവസത്തിൽ ഓഹരി വിപണിയിൽ ചോരപ്പുഴ. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 1143 പോയന്റ് താഴ്ന്ന് 38602ലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് നഷ്ടത്തിൽ 11286ലുമാണ് വ്യാപാരം നടക്കുന്നത്. ചൈനയ്ക്കുപുറത്ത് കൊറോണ വ്യാപിക്കുന്നത് ആഗോള സമ്പദ്ഘടനയെ ബാധിക്കുമെന്ന ഭീതിയാണ് വിപണിയിൽ പ്രതിഫലിച്ചത്. യുഎസ് സൂചികകൾ കനത്ത നഷ്ടത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. ഏഷ്യൻ സൂചികകളിലും വ്യാപാരം തുടങ്ങിയത് വൻവിഴ്ചയോടെയാണ്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 1,190.95ലേയ്ക്ക് കൂപ്പുകുത്തി. ജപ്പാന്റെ നിക്കിയിലെ നഷ്ടം 2.5ശതമാനമാണ്. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഐഒസി, ബജാജ് ഫിനാൻസ്, എസ്ബിഐ, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. Sensex cracks 1143 points at open, Nifty down 346

from money rss http://bit.ly/388iMMO
via IFTTT

എടിഎ കാര്‍നെറ്റിന്റെ സാധ്യതകള്‍ വ്യവയായ സമൂഹം പ്രയോജനപ്പെടുത്തണം: ഫിക്കി ശില്‍പശാല

തിരുവനന്തപുരം: കസ്റ്റംസ് ഡ്യൂട്ടിയടക്കാതെ സാധനങ്ങൾ താൽക്കാലികമായി കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനും ബിസിനസ് സംരംഭകർക്ക് അനുവാദം നൽകുന്ന എ ടി എ കാർനെറ്റിന്റെ വിപുലമായ സാധ്യത പ്രയോജനപ്പെടുത്താൻ വ്യവസായ സംരംഭകരും ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവരും മുന്നോട്ടു വരണമെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയവും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രിയും(ഫിക്കി) ചേർന്ന് സംഘടിപ്പിച്ച ശിൽപശാല ആവശ്യപ്പെട്ടു. എ ടി എ കാർനെറ്റിനെക്കുറിച്ച് സമൂഹത്തിൽ ശരിയായ അവബോധമുണ്ടാകണമെന്ന് ശിൽപശാല ഉദ്ഘാടനം ചെയ്ത കസ്റ്റംസ് കമ്മീഷണർ (പ്രിവന്റീവ്) സുമിത് കുമാർ ഐ ആർ എസ് അഭിപ്രായപ്പെട്ടു. ഇറക്കുമതിയും കയറ്റുമതിയുമയി ബന്ധപ്പെട്ട കസ്റ്റംസ് നടപടിക്രമങ്ങൾ വലിയ തോതിൽ ലഘൂകരിക്കാൻ എ ടി എ കാർനെറ്റ് ഉപകരിക്കുന്നുണ്ട്. കസ്റ്റംസ് ഡ്യൂട്ടിയോ ഒന്നുമിയില്ലാതെ വാഹനങ്ങളും യന്ത്രോപകരണങ്ങളും എക്സിബിഷൻ സമാഗ്രികളുമെല്ലാം നിശ്ചിത കാലയളവിൽ എത്ര രാജ്യങ്ങളിലേക്കും എത്ര തവണ വേണമെങ്കിലും ഇറക്കുമതിചെയ്യാനും കയറ്റുമതി ചെയ്യാനും എ ടി എ കാർനെറ്റ് സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ സാധിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം വരുന്നത് തിരുവനന്തപുരത്തിന് മുന്നിൽ വലിയ വികസന സാധ്യത തുറക്കുകയാണെന്നും അതുമായി ബന്ധപ്പെട്ട എന്ത് സേവനവും ചെയ്ത് തരാൻ കസ്റ്റംസ് വകുപ്പ് സദാ സന്നദ്ധമാണെന്നും സുമിത് കുമാർ കൂട്ടിച്ചേർത്തു. എ ടി എ കർനെറ്റ് സർട്ടിഫിക്കറ്റ് വൈകാതെ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഡൽഹിയിലെ എ ഡി ബി കൺസൾട്ടന്റ് സതീഷ് കുമാർ റെഡ്ഢി ഐ ആർ എസ് പറഞ്ഞു. ഇതിന്റെ പൈലറ്റ് വർക്ക് നടന്നുവരികയാണെന്നും ഇത് പൂർത്തിയാകുന്നതോടെ ഇലക്ട്രോണിക് കാർഡുകളുടെ രൂപത്തിൽ എ ടി എ കാർനെറ്റ് സർട്ടിഫിക്കറ്റ് ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. എ ടി എ കാർനെറ്റിന്റെ സാധ്യതകൾ വ്യവസായ സമൂഹത്തിന് ഇനിയും പ്രയോജനപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന് വിദേശവാണിജ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ ജനറൽ കെ എം ഹരിലാൽ ഐ ടി എസ് ചൂണ്ടിക്കാട്ടി. വിദേശത്ത് നിന്ന് ഏറ്റവും നൂതനമായ യന്ത്രസാമഗ്രികളും ലബോറട്ടി ഉപകരകണങ്ങളും മറ്റും കസ്റ്റംസ് ഡ്യൂട്ടി അടക്കാതെ പരീക്ഷണാടിസ്ഥാനത്തിൽ ഇവിടേക്ക് കൊണ്ടു വരാനും ഒരുവർഷത്തെ ഉപയോഗത്തിന് ശേഷം തിരിച്ചേൽപിക്കാനും സാധിക്കും. ഇത്തരം സാധ്യതകൾ വ്യവസായ സമൂഹം പ്രയോജനപ്പെടുത്താൻ തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. 74 രാജ്യങ്ങളിൽ അംഗീകാരമുള്ള എ ടി എകാർനെറ്റിന്റെ ഇന്ത്യയിലെ ഗ്യാരണ്ടി അതോറിട്ടി ഫിക്കിയാണെന്നും ഇത് പ്രയോജനപ്പെടുത്തുക വഴി കസ്റ്റംസ് നൂലാമാലകൾ ഒഴിവാക്കാൻ സാധിക്കുമെന്നും ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയർമാനും കിംസ് ഹെൽത്ത് കെയർ സി എം ഡിയുമായ ഡോ. എം ഐ സഹദുള്ള പറഞ്ഞു. തിരുവനന്തപുരം ചേംബർ ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രി പ്രസിഡണ്ട് എസ് എൻ രഘു ചന്ദ്രൻ നായർ, കേരള ചേംബർ ഓഫ് കോമേഴ്സ്സ് ആന്റ് ഇൻഡസ്ട്രി ദക്ഷിണമേഖലാ പ്രസിഡണ്ട് അഡ്വ. ഷിബു പ്രഭാകരൻ ഫിക്കി അഡീഷണൽ ഡയറക്ടർ എസ് വിജയലക്ഷ്മി, ഫിക്കി കേരള ഹെഡ് സാവിയോ മാത്യു എന്നിവർ സംസാരിച്ചു.

from money rss http://bit.ly/2VuPIwo
via IFTTT

ഇന്‍ഫോസിസിന്റെ സിഇഒയ്ക്ക് ലഭിക്കുക 3.25 കോടി രൂപ മൂല്യമുള്ള ഓഹരികള്‍

ബെംഗളുരു: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ സിഇഒയ്ക്ക് 3.25 കോടി രൂപ മ്യൂല്യമുള്ള ഓഹരികൾ ലഭിക്കും. 2015ലെ സ്റ്റോക്ക് ഇൻസെന്റീവ് കോംപൻസേഷൻ പ്ലാൻ പ്രകാരമാണ് സിഇഒ ആയ സലിൽ പരേഖിന് ഇത്രയും തുകയുടെ മൂല്യമുള്ള ഓഹരി ലഭിക്കുക. ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ യു.ബി പ്രവിൻ റാവുവിന് 58,650 ഓഹരികളുമാണ് കമ്പനി കൈമാറുക. പദ്ധതിവഴി പ്രധാന സ്ഥാനംവഹിക്കുന്ന അഞ്ചുപേർക്ക് 3,53,270 ഓഹരികൾ നൽകും. 1.75 കോടി രൂപയാണ് ഈ ഓഹരികളുടെ മൂല്യം. നിശ്ചിതകാലം കൈവശംവെയ്ക്കേണ്ട ഓഹരികളായാണ് നൽകുക. കാലാവധി കഴിഞ്ഞാൽ കമ്പനിക്ക് വേണമെങ്കിൽ അന്നത്തെ നൽകി ഓഹരി തിരിച്ചെടുക്കാം. പദ്ധതിപ്രകാരം 371 പേരാണ് ഓഹരിക്ക് അർഹതപ്പെട്ടതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്കെല്ലാംകൂടി 1,487,150 നിയന്ത്രിത ഓഹരികൾ ലഭിക്കും.

from money rss http://bit.ly/2wPv67z
via IFTTT

സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി നിക്ഷേപകര്‍ക്ക് നേരിട്ട് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം

മ്യൂച്വൽ ഫണ്ടിൽ ഇനി സ്റ്റോക്ക് എക്ചേഞ്ച് വഴിയും നിക്ഷേപിക്കാം. വിതരണക്കാരെയും ഏജന്റുമാരെയും ഒഴിവാക്കിയുള്ള നിക്ഷേപത്തിനാണ് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)അവസരമൊരുക്കുന്നത്. നിലവിൽ ഫണ്ട് ഹൗസുകളുടെ വെബ്സൈറ്റ്, വിതരണക്കാർ തുടങ്ങിയ മാർഗങ്ങളിലൂടെയാണ് നിക്ഷേപിക്കാൻ കഴിഞ്ഞിരുന്നത്. ഓഹരി വിപണിയിലൂടെ നിക്ഷേപിക്കുന്നതിന് പുതുവഴി തുറക്കുകയാണ് സെബി. ഇതിനുള്ള സാങ്കേതിക സൗകര്യങ്ങൾ ഉടനെ തയ്യാറാകും. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിനും വിറ്റ് പണമാക്കുന്നതിനും ഓഹരി വിപണിവഴി സാധിക്കും. ഓൺലൈനായി ഓഹരി വ്യാപാരം നടത്തുന്നവർക്ക് പുതിയ തീരുമാനം ഗുണകരമാകും. അതേസമയം, ട്രേഡിങ് അക്കൗണ്ട് വഴി നിക്ഷേപിക്കുമ്പോഴും വിറ്റ് പണമാക്കുമ്പോഴും ഓഹരി ബ്രോക്കർമാർക്ക് കമ്മീഷൻ നൽകേണ്ടിവരും. ഡിസ്കൗണ്ട് ബ്രോക്കർമാർവഴി ഇടപാട് നടത്തിയാൽ കമ്മീഷൻ ലാഭിക്കാനും അവസരമുണ്ട്. Investors can directly invest in a mutual fund through the stock exchange

from money rss http://bit.ly/2T3LWIt
via IFTTT

Wednesday, 26 February 2020

പഴയ റെയില്‍വെ കോച്ച് റസ്‌റ്റോറന്റായി: ചിത്രങ്ങള്‍ കാണാം

ന്യൂഡൽഹി: പഴക്കംചെന്ന കോച്ചുകൾ റെയിൽവെ റസ്റ്റോറന്റുകളാക്കുന്നു. ഈസ്റ്റേൺ റെയിൽവെയാണ് ഇത്തരത്തിൽ പരീക്ഷണം നടത്തുന്നത്. അസൻസോൾ റെയിൽവെ സ്റ്റേഷനിൽ കോച്ച് റെസ്റ്റോറന്റ് തയ്യാറായിക്കഴിഞ്ഞു. റെയിൽവെ യാത്രക്കാർക്കും പൊതുജനങ്ങൾക്കും റസ്റ്റോറന്റ് ഉപയോഗിക്കാം. ഈസ്റ്റേൺ റെയിൽവെയുടെ പഴക്കംചെന്ന മെമു കോച്ചുകളാണ് ഭക്ഷണശാലകളായി മാറിയത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഈയിനത്തിൽ 50 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഒരു കോച്ചിൽ ചായയും ലഘുഭക്ഷണവുമാണ് ലഭിക്കുക. 42 സീറ്റുകളുള്ള മറ്റൊരു കോച്ചിൽ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവയെല്ലാം ലഭിക്കും. കോച്ചിന്റെ ഉൾവശം ചായംപൂശി അലങ്കരിച്ചാണ് റസ്റ്റോറന്റാക്കിമാറ്റിയിരിക്കുന്നത്. ഛായാചിത്രങ്ങളും ടൈപ്പ് റൈറ്റർ പോലുള്ള പഴയ ഉപകരണങ്ങളും കോച്ചിൽ കാഴ്ചക്കായി ഒരുക്കിയിട്ടുണ്ട്.

from money rss http://bit.ly/2Pu7KuE
via IFTTT

വീഗാലാന്റ് ഡെവലപ്പേഴ്‌സ് തൃശ്ശൂരിലേയ്ക്കും: ആദ്യ പാര്‍പ്പിട സമുച്ചയം അയ്യന്തോളില്‍

തൃശ്ശൂർ: വീഗാലാന്റ് ഡെവലപ്പേഴ്സ് തൃശ്ശൂരിലേയ്ക്ക്. വീഗാലാന്റ് തേജസ്സ് എന്ന ആദ്യ പാർപ്പിട സമുച്ചയം തൃശ്ശൂരിലെ അയ്യന്തോളിലാണ് നിർമ്മിക്കുകയെന്ന് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. 16 നിലകളിലായി 86 അപ്പാർട്ട്മെന്റുകൾ അടങ്ങുന്നതാണ് വീഗാലാന്റ് തേജസ്സ്. തൃശ്ശൂർ-ഗുരുവായൂർ റോഡ്, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് ഒരു കിലോമീറ്ററിനുള്ളിലും പ്രധാന റോഡിനോട് ചേർന്നുമാണ് വീഗാലാന്റ് തേജസ്സ് ഉയരുന്നത്. ആരാധനാലയങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാൾ, ഹോട്ടലുകൾ തുടങ്ങി നഗര ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളും ലഭ്യമായിരിക്കെ തന്നെ സ്വച്ഛവും ശാന്തവുമായ അന്തരീക്ഷവും നിലനിൽക്കുന്നതിനാലാണ് തൃശ്ശൂരിലെ ആദ്യ പ്രൊജക്ടിന് അയ്യന്തോൾ തിരഞ്ഞെടുത്തതെന്ന് ചെയർമാൻ പറഞ്ഞു. 123.33 - 130.22 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയിൽ (1328 മുതൽ 1402 ചതുരശ്ര അടി) 2 ബിഎച്ച്കെ, 160.63 മുതൽ 171.22 ചതുരശ്ര മീറ്റർ വരെ (1729 മുതൽ 1843 ചതുരശ്ര അടി) വിസ്തൃതിയുള്ള 3 ബിഎച്ച്കെ അപ്പാർട്ടുമെന്റുകൾ അടങ്ങുന്ന തേജസ്സിൽ ആധുനിക ശൈലിക്ക് പുറമേ ഒട്ടേറെ അനുബന്ധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. റൂഫ് ടോപ് സ്വിമ്മിംഗ് പൂൾ, കുട്ടികളുടെ കളിസ്ഥലം, പൂർണ്ണമായും ശീതീകരിച്ച ഫിറ്റ്നസ് സെന്റർ, ഇൻഡോർ ഗെയിം റൂം, മൾട്ടിപർപ്പസ് ഹാൾ, ഗസ്റ്റ് റൂം, വീട്ടുജോലിക്കാർക്കും, ഡ്രൈവർമാർക്കും ടോയ്ലറ്റ് സൗകര്യത്തോടെ പ്രത്യേകം മുറികൾ, ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. മുഖ്യകവാടത്തിൽ ബൂം ബാരിയർ, ക്യാമറ നിരീക്ഷണം എന്നിവയ്ക്ക് പുറമേ ബയോമെട്രിക് സംവിധാനമുപയോഗിച്ചുള്ള സുരക്ഷാ സംവിധാനങ്ങളും തേജസ്സിന്റെ പ്രത്യേകതകളാണ്. പരിസ്ഥിതി സൗഹാർദ്ദ ഗാർഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഓരോ നിലയിലും ചെടികൾ നടുന്നതിനുള്ള സൗകര്യം, മാലിന്യ സംസ്ക്കരണത്തിനും നിർമ്മാർജ്ജനത്തിനുമായി ബയോ-ബിൻ, ഇൻസിനറേറ്റർ എന്നിവയുടെ ഉപയോഗം, ജല വിനിയോഗത്തിന് മഴവെള്ള സംഭരണം, ജല ശുദ്ധീകരണത്തിന് റിവേഴ്സ് ഓസ്മോസിസ് സംവിധാനം, വൈദ്യുതി ചിലവ് കുറയ്ക്കുന്നതിന് സൗരോർജ്ജ സംവിധാനം, ഗുണ നിലവാരമുള്ള നിർമ്മാണ സാമഗ്രികളുടെ ഉപയോഗവും, നിർമ്മാണവും എന്നിങ്ങനെ വീഗാലാന്റ് ഡവലപ്പേഴ്സിന്റെ മുഖമുദ്രകൾ എല്ലാ ഇവിടെയും ഒരുക്കിയിട്ടുണ്ട്. വീഗാലാന്റ് തേജസ്സ് വീഗാലാന്റ് ഡെവലപ്പേഴ്സിന്റെ തൃശ്ശൂരിലെ ആദ്യ പദ്ധതി എന്നതിലുപരി ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ജന്മനാട്ടിലെ ആദ്യ പദ്ധതി കൂടിയാണിതെന്ന് ജോയിന്റ് മാനേജിംഗ് ഡയറക്ടർ കെ. വിജയൻ പറഞ്ഞു. സമയബന്ധിതമായി കൈമാറത്തക്ക വിധമാണ് നിർമ്മാണം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയിലെ ബഡ്ജറ്റ് അപ്പാർട്ട്മെന്റായ വീഗാലാന്റ് ബ്ലിസ്സ്, ഇടപ്പള്ളിയിലെ എക്സോട്ടിക, വൈറ്റിലയ്ക്ക് സമീപം കിംഗ്സ് ഫോർട്ട്, പടമുഗളിലെ സീനിയ എന്നിവയാണ് നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന പ്രൊജക്ടുകളെന്നും സമീപ ഭാവിയിൽ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്കും കൂടി കമ്പനി പ്രവർത്തനം വ്യാപിപ്പിക്കുമെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ബി.ജയരാജ് പറഞ്ഞു. പ്രൊജക്ട് പ്രഖ്യാപന ചടങ്ങിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജേക്കബ് കുരുവിള, ജനറൽ മാനേജർ പ്രൊജക്ട്സ് പോൾ ചീരൻ, ജനറൽ മാനേജർ പ്ലാനിംഗ് ആന്റ് ബിസിനസ് ഡവലപ്മെന്റ് എ.ബി.ബിജോയി, ചീഫ് മാനേജർ മാർക്കറ്റിംഗ് ആന്റ് സെയിൽസ് കുര്യൻ തോമസ്, സീനിയർ മാനേജർ മാർക്കറ്റിംഗ് ആന്റ് സെയിൽസ് മനോജ് എ മേനോൻ, സീനിയർ മാനേജർ ഫിനാൻസ് ആന്റ് അക്കൗണ്ട്സ് എസ്.എം. വിനോദ് എന്നിവരും പങ്കെടുത്തു.

from money rss http://bit.ly/37WRMje
via IFTTT

ഹുറുൺ പട്ടിക: മലയാളികളിൽ മുന്നിൽ യൂസഫലി

കൊച്ചി: ചൈന ആസ്ഥാനമായ 'ഹുറുൺ റിപ്പോർട്ട്' പുറത്തുവിട്ട ഈ വർഷത്തെ ആഗോള സമ്പന്ന പട്ടികയിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഉദയ് കൊട്ടക്കിന് വൻ മുന്നേറ്റം. 1,500 കോടി ഡോളറിന്റെ (ഏതാണ്ട് 1.04 ലക്ഷം കോടി രൂപ) ആസ്തിയുമായി ആഗോള തലത്തിൽ 91-ാം സ്ഥാനത്താണ് അദ്ദേഹം. ഇന്ത്യക്കാരിൽ അദ്ദേഹത്തിനു മുകളിൽ മൂന്നു പേർ മാത്രമാണ് ഉള്ളത്. ബാങ്കിങ് വ്യവസായ മേഖലയിൽ ഉദയ് കൊട്ടക്കിനെക്കാൾ വലിയ ശതകോടീശ്വരന്മാരുണ്ടെങ്കിലും സ്വന്തം നിലയിൽ വളർന്നവരിൽ മുന്നിൽ അദ്ദേഹമാണെന്ന് ഹുറുൺ റിപ്പോർട്ട് ചീഫ് റിസർച്ചറും ഇന്ത്യയിലെ മാനേജിങ് ഡയറക്ടറുമായ അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു. ഇത്തവണത്തെ സമ്പന്ന പട്ടികയിൽ ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരൻ ആമസോണിന്റെ മേധാവി ജെഫ് ബെസോസാണ്. 56-കാരനായ അദ്ദേഹത്തിന്റെ ആസ്തി 14,000 കോടി ഡോളറാണ്. ഇന്ത്യക്കാരിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്നെയാണ് ഒന്നാം സ്ഥാനത്ത്. 10,200 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഒന്നാം സ്ഥാനത്ത്. 520 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ആഗോള പട്ടികയിൽ 445-ാം സ്ഥാനമാണ് അദ്ദേഹത്തിന്.

from money rss http://bit.ly/2TcBkWw
via IFTTT

സെന്‍സെക്‌സില്‍ 250 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. കൊറോണ ഭീതിയും അതേതുടർന്നുള്ള വില്പന സമ്മർദവും ആഗോള വിപണിയിൽ തുടരുകയാണ്. നിഫ്റ്റിയിൽ11,650 നിലവരത്തിന് താഴെയാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് 134 പോയന്റ് താഴ്ന്ന് 39,754ലിലും നിഫ്റ്റി 40 പോയന്റ് നഷ്ടത്തിൽ 11,639ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 326 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 197 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. സിപ്ല, എംആൻഡ്എം, എച്ച്സിഎൽ ടെക്, ടിസിഎസ്, വിപ്രോ, ഗ്രാസിം, വേദാന്ത, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യുണലിവർ, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. യെസ് ബാങ്ക്, ടൈറ്റാൻ കമ്പനി, എൻടിപിസി, കൊട്ടക് മഹീന്ദ്ര, എൽആൻഡ്ടി, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. sensex down 250 pts

from money rss http://bit.ly/2I0G24I
via IFTTT

കൊറോണ: പ്രതിസന്ധി മറികടക്കാന്‍ ഹോങ്കോങില്‍ ജനങ്ങള്‍ക്ക് 92,000 രൂപവീതം നല്‍കുന്നു

ഹോങ്കോങ്: കൊറോണമൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഹോങ്കോങ് പ്രായപൂർത്തിയായ പൗരന്മാർക്ക് 1,280 യുഎസ് ഡോളർ(92,000 രൂപ)വീതം നൽകുന്നു. ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കുന്നതിനും സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുമാണ് പണംനൽകുന്നത്. 18 വയസ്സിന് മുകളിലുള്ള എല്ലാപൗരന്മാർക്കും പണം ലഭിക്കും. രാഷ്ട്രീയ അശാന്തിക്കൊപ്പം കൊറോണകൂടി വ്യാപിച്ചതോടെ തളർച്ചയിലായ സാമ്പത്തികസ്ഥിതി മറികടക്കുകകൂടി ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. 70 ലക്ഷംപേർക്ക് ഇതിന്റെ ഗുണം ലഭിക്കും. കൊറോണ വ്യാപിച്ചതോടെ തകർച്ചയിലായ ഹോട്ടൽ, ട്രാവൽ തുടങ്ങിയ മേഖലകൾക്ക് നേരത്തെതന്നെ ദുരിതാശ്വാസമായി ഫണ്ട് പ്രഖ്യാപിച്ചിരുന്നു. നഗരത്തിൽ 81 പേർക്കാണ് കൊറോണ ബാധിച്ചത്. ഇതിൽ രണ്ടുപേർ മരിച്ചിരുന്നു.

from money rss http://bit.ly/3a7js6t
via IFTTT

സെന്‍സെക്‌സിന് നഷ്ടമായത് 1,400 പോയന്റ്; നിക്ഷേപകര്‍ക്കാകട്ടെ 5 ലക്ഷം കോടിയും

കൊറോണ ഭീതിയിൽ സെൻസെക്സിന് നാലുദിവസംകൊണ്ട് നഷ്ടമായത് 1,400 പോയന്റ്. നിക്ഷേപകർക്ക് നഷ്ടമായതാകട്ടെ അഞ്ചുലക്ഷം കോടി രൂപയും. കനത്ത വില്പന സമ്മർദ്ദമാണ് വിപണിയെ ബാധിച്ചത്. ബുധനാഴ്ച സെൻസെക്സിന് നഷ്ടമായത് 400 പോയന്റാണ്. ചൈനയിൽ കൊറോണ ബാധിച്ചവരുടെ എണ്ണംകുറയുകയാണെങ്കിലും മറ്റുരാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നതാണ് ആഗോള വിപണിയെ തളർത്തിയത്. വാൾസ്ട്രീറ്റിൽ തുടങ്ങിയ കനത്ത വില്പനസമ്മർദം ഏഷ്യൻ വിപണികളിലും പ്രതിഫലിച്ചു. സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേയ്ക്കും യുഎസ് സർക്കാർ ബോണ്ടുകളിലേയ്ക്കും നിക്ഷേപകർ തിരഞ്ഞതും ഓഹരി വിപണിക്ക് തിരിച്ചടിയായി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ തുടർച്ചയായി രണ്ടാമത്തെ ദിവസവും രാജ്യത്തെ ഓഹരി വിപണിയിൽ വിൽപ്പനക്കാരായി. ഫെബ്രുവരി 25നുമാത്രം 2,315.07 കോടിയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ഈയാഴ്ച അവസാനം പുറത്തുവരാനിരിക്കുന്ന ജിഡിപി ഡാറ്റയും വിപണിയിൽ പ്രതിഫലിച്ചേക്കും.

from money rss http://bit.ly/2uvGcxM
via IFTTT

Tuesday, 25 February 2020

നിരക്കുയര്‍ത്തിയതോടെ ടെലികോം വരിക്കാര്‍ വന്‍തോതില്‍ വിട്ടുപോയി

മുംബൈ: നിരക്കുകൂട്ടിയത് ടെലികോം കമ്പനികളുടെ വരുമാനം ഉയർത്തിയെങ്കിലും വരിക്കാരുടെ കൊഴിഞ്ഞുപോക്ക് കൂടിയതായി ട്രായ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2016ൽ റിലയൻസ് ജിയോ പ്രവർത്തനംതുടങ്ങിയതുമുതൽ പ്രതിമാസം വരിക്കാരുടെ എണ്ണത്തിൽ ശരാശരിയുണ്ടായിരുന്ന വർധന 80 ലക്ഷമായിരുന്നു. എന്നാൽ നിരക്ക് വർധന നിലവിൽവന്ന ഡിസംബറിൽ പുതിയതായി ചേർന്നതാകട്ടെ, 82,308 പേർ മാത്രമാണ്. ഭാരതി എയർടെല്ലിന് 11,050 വരിക്കാരെ നഷ്ടമായി. വൊഡാഫോൺ ഐഡിയയുടെ വരിക്കാരുടെ എണ്ണം വൻതോതിൽ കുറയുകയാണ്. ഡിസംബറിൽമാത്രം 36 ലക്ഷം ഉപഭോക്താക്കൾ വൊഡാഫോണിനെ ഉപേക്ഷിച്ചു. നിരക്ക് വർധന പ്രാബല്യത്തിൽവന്നതോടെ കഴിഞ്ഞവർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ മാസംതോറും വരിക്കാരുടെ എണ്ണം കുറയുകയാണ്. മെട്രോ നഗരങ്ങളിൽമാത്രമാണ് നേരിയ വർധനവുള്ളത്. കഴിഞ്ഞ ഒക്ടോബറിലാണ് മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുന്നതിന് ജിയോ നിരക്ക് ഏർപ്പെടുത്തിയത്. അതിനുശേഷം പുതിയതായി ചേരുന്ന വരിക്കാരുടെ എണ്ണം കുറഞ്ഞുതുടങ്ങിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിൽ റിലയൻസ് ജിയോയാണ് വരിക്കാരുടെ എണ്ണത്തിൽ മുന്നിലുള്ളത്. 28.89 ശതമാനംവിഹിതവുമായി വൊഡാഫോൺ ഐഡിയയും 28.43 ശതമാനം വിഹിതവുമായി ഭാരതി എയർടെല്ലും തൊട്ടുപിന്നിലുണ്ട്. 10.26ശതമാനം വിപണി പങ്കാളിത്തവുമായി ബിഎസ്എൻഎൽ നാലാംസ്ഥാനത്തുമാണ്.

from money rss http://bit.ly/393uZnk
via IFTTT

നിക്ഷേപകരെക്കുറിച്ച് വിവരമില്ല: 7.32 ലക്ഷം അക്കൗണ്ടുകള്‍ കേന്ദ്ര ക്ഷേമനിധിയിലേയ്ക്ക്

കോഴിക്കോട്: സംസ്ഥാനത്തെ 5000-ത്തോളം പോസ്റ്റോഫീസുകളിൽ അനാഥമായി കിടക്കുന്ന നിക്ഷേപങ്ങൾ കേന്ദ്രക്ഷേമനിധിയിലേക്ക് മാറ്റും. 10 വർഷത്തിലേറെയായി ഇടപാടില്ലാത്തതും ഉടമസ്ഥരില്ലാത്തതുമായ നിക്ഷേപങ്ങളാണ് സിറ്റിസൺ വെൽഫെയർ ഫണ്ടിലേക്ക് മാറ്റുന്നത്. എല്ലാ പോസ്റ്റോഫീസുകളിലേക്കും അറിയിപ്പുകൾ കൈമാറി. രേഖകൾ നൽകിയാൽ ഇടപാടുകാർക്കോ അവരുടെ നോമിനികൾക്കോ നിക്ഷേപത്തുക കൈമാറുമെന്നും അധികൃതർ പറയുന്നു. വിവിധ സേവിങ്സ് പദ്ധതികളിലുള്ള 7,32,565 അക്കൗണ്ടുകളാണ് ക്ഷേമനിധിയിൽപ്പെടുത്തുക. കിസാൻ വികാസ് പത്ര (കെ.വി.പി.), നാഷണൽ സേവിങ്സ് സ്കീം (എൻ.എസ്.എസ്.), മാസനിക്ഷേപ പദ്ധതി (എം.ഐ.എസ്.), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്.), സേവിങ്സ് ബാങ്ക് അക്കൗണ്ട്, സീനിയർ സിറ്റിസൺ സ്കീം (എസ്.സി.എസ്.), ടേം ഡെപ്പോസിറ്റ് (ടി.ഡി.), റെക്കറിങ് ഡെപ്പോസിറ്റ് (ആർ.ഡി.) കൂടാതെ പകുതിയിൽ നിർത്തിയ എസ്.ബി., ടി.ഡി. അക്കൗണ്ടുകളും ഇതിൽപ്പെടും. സിറ്റിസൺ വെൽഫെയർ ഫണ്ടിലേക്കുമാറ്റുന്ന തുക മുതിർന്ന പൗരന്മാർക്കുള്ള ക്ഷേമപദ്ധതികൾക്ക് വിനിയോഗിക്കും.

from money rss http://bit.ly/3c5nIoO
via IFTTT

സെന്‍സെക്‌സില്‍ 237 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 237 പോയന്റ് താഴ്ന്ന് 40043ലും നിഫ്റ്റി 71 പോയന്റ് നഷ്ടത്തിൽ 11726ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 402 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 737 ഓഹരികൾ നഷ്ടത്തിലുമാണ്. ചൈനയ്ക്ക് പുറത്തും കോവിഡ്-19 വ്യാപിക്കുത്തിൽ ഭീതിയിലായ നിക്ഷേപകർ വൻതോതിൽ ഓഹരി വിറ്റഴിച്ചതിനെതുടർന്ന് യുഎസ് സൂചികകൾ വൻനഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അതിന്റെ പ്രതിഫലമായാണ് ആഭ്യന്തര സൂചികകളും നഷ്ടത്തിലായത്. സിപ്ല, വിപ്രോ, ടാറ്റ മോട്ടോഴ്സ്, യുപിഎൽ, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, ഹിൻഡാൽകോ, സൺ ഫാർമ, റിലയൻസ്, മാരുതി സുസുകി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, പവർഗ്രിഡ് കോർപ്, ബ്രിട്ടാനിയ, ഐഒസി, വേദാന്ത, ബിപിസിഎൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

from money rss http://bit.ly/2ThaigY
via IFTTT

സെന്‍സെക്‌സ് 82 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് ഓഹരി വിപണിക്ക് കരകയറാനായില്ല. സെൻസെക്സ് 82.03 പോയന്റ് താഴ്ന്ന് 40,281.20ലും നിഫ്റ്റി 31.50 പോയന്റ് നഷ്ടത്തിൽ 11797.90ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 960 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1475 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ സെക്ടറാണ് കനത്ത നഷ്ടമുണ്ടാക്കിയത്. സൂചിക രണ്ടുശതമാനത്തോളം താഴ്ന്നു. ടിസിഎസ്, എസ്ബിഐ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു. ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, ഗെയിൽ, ഐഷർ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, റിലയൻസ്, യുപിഎൽ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് നഷ്ടത്തിലാകുകയായിരുന്നു.

from money rss http://bit.ly/3a3O7Bu
via IFTTT

അതിവേഗ പാതയില്‍ ഐര്‍സിടിസി: ഓഹരി വില കുതിച്ചത് 500 ശതമാനത്തിലേറെ

മുംബൈ: ഓഹരി വിപണിയുടെ ചാഞ്ചാട്ടമൊന്നും ഐആർസിടിസിക്ക് ബാധകമല്ല. അതിവേഗ പാതയിലൂടെയാണ് ഓഹരിയുടെ കുതിപ്പ്. 320 രൂപയ്ക്ക് ഒക്ടോബർ 14ന് ലിസ്റ്റ് ചെയ്ത ഓഹരിയുടെ വില അന്നുതന്നെ ഇരട്ടിയായി 644 രൂപയിലെത്തി. തുടർന്ന് 209 ശതമാനമാണ് ഓഹരി വിലയിൽ വർധനവുണ്ടായത്. ചൊവാഴ്ച 2000 രൂപ നിലവാരത്തിലേയ്ക്കാണ് ഓഹരി വില ഉയർന്നത്. വിപണി 800 പോയന്റ് താഴ്ന്നപ്പോഴും ഐആർസിടിസിയുടെ ഓഹരി വില കുതിച്ചു. 1923 രൂപയിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. വിപണിയിൽ അസാധാരണമായ നേട്ടമാണ് ഐആർസിടിസി നേടിയത്. ഓൺലൈൻ ട്രെയിൻ ടിക്കറ്റിന്റെ ഒരെയോരു വില്പനക്കാരാണ് ഐആർസിടിസി. രാജ്യത്തെ തീവണ്ടിയാത്രക്കാർക്കായി കാറ്ററിങ് സർവീസും കപ്പിവെള്ളവിതരണവും നടത്തുന്നുണ്ട്. ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനി 205.80 കോടിയുടെ അറ്റാദായമാണ് നേടിയത്. കഴിഞ്ഞവർഷം ഈകാലയളവിനെ അപേക്ഷിച്ച് 179.65 ശതമാനമാണ് അറ്റാദായത്തിലെ വർധന. IRCTCshares up 500% over issue price

from money rss http://bit.ly/2wDfu71
via IFTTT

എസ്ബിഐ ലോക്കര്‍ നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചു

ന്യഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ലോക്കർ നിരക്കുകൾ വർധിപ്പിച്ചു. ചുരുങ്ങിയത് 500 രൂപയുടെ വർധനവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ ചെറിയ ലോക്കറിന് 1,500 രൂപയിൽനിന്ന് 2000 രൂപയാകും വാർഷിക വാടക. കൂടുതൽ വലുപ്പമുള്ള ലോക്കറിനാകട്ടെ 9000 രൂപയിൽനിന്ന് 12,000 രൂപയുമായാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകൾ മാർച്ച് 31 മുതൽ നിലവിൽവരും. മീഡിയം വലിപ്പമുള്ള ലോക്കറിന്റെ നിരക്ക് 1000 രൂപകൂടി 4,000 രൂപയാകും. താരതമ്യേന വലിയ ലോക്കറിനാകട്ടെ 2000 രൂപയാണ് കൂട്ടിയത്. ഇതോടെ ഇതിന്റെ വാർഷിക വാടക 8000 രൂപയായി. ശരാശരി വർധന 33 ശതമാനമാണ്. രാജ്യമൊട്ടാകെയുള്ള മെട്രോകളിലും മറ്റ് നഗരങ്ങളിലുമാണ് വർധന. വാടകയ്ക്ക് പുറമെ ജിഎസ്ടി കൂടി ബാധകമാണ്. അർധ നഗരങ്ങളിലും ഗ്രാമങ്ങളിലും വലിപ്പമനുസരിച്ച് 1,500 രൂപമുതൽ 9,000 രൂപവരെയാണ് നിരക്ക്. ഇതിനുപുറമെ, ഒറ്റത്തവണയായി രജിസ്ട്രേഷൻ നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്. 500 രൂപയും ജിഎസ്ടിയുമാണ് ഈയിനത്തിൽ നൽകേണ്ടിവരിക.ലോക്കർ വാടക യഥാസമയം അടച്ചില്ലെങ്കിൽ 40 ശതമാനം പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്. വർഷത്തിലൊരിക്കലെങ്കിലും തുറന്നിട്ടില്ലെങ്കിൽ ലോക്കർ പരിശോധിക്കാൻ ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ബാങ്കുകൾ നോട്ടീസ് അയയ്ക്കുകയാണ് ചെയ്തുവരുന്നത്. ഒന്നുകിൽ ലോക്കർ തുടർന്നും ഉപയോഗിക്കാനും അല്ലെങ്കിൽ തിരിച്ചുനൽകാനും ആവശ്യപ്പെട്ടുമാണ് നോട്ടീസ് അയയ്ക്കുന്നത്. SBI hikes bank locker charges

from money rss http://bit.ly/2urIP3C
via IFTTT

സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 31,800ആയി

പത്തുദിവസത്തിലേറെയായി തുടർച്ചായി ഉയർന്ന സ്വർണവിലയിൽ നേരിയ ഇടിവ്. 200 രൂപ കുറഞ്ഞ് പവന് 31,800 രൂപയായി. 3975 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം രാവിലെ320 രൂപയും ഉച്ചകഴിഞ്ഞ് 200 രൂപയും വർധിച്ച് പവന് 32,000 രൂപയിലെത്തിയിരുന്നു. വൻതോതിൽ ലാഭമെടുപ്പ് നടന്നതാണ് സ്വർണവിലയെ ബാധിച്ചത്. എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 584 രൂപ കുറഞ്ഞ് 42,996 രൂപയായി. 43,788 രൂപയെന്ന പുതിയ ഉയരംകുറിച്ചശേഷമാണ് വിലയിടിവ്. അന്തർദേശീയ വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിൽ ഒരുശതമാനം കുറവുണ്ടായി. ഔൺസിന് 1,642.89 ഡോളറാണ് നിലവിൽ. 1,688.66 ഡോളറിൽനിന്നാണ് വിലയിൽ ഇടിവുണ്ടായത്. ആഭ്യന്തര വിപണിയിൽ വിലവർധിച്ചതോടെ ആഭരണക്കടകളിലെ വില്പനയിൽ കാര്യമായ കുറവുണ്ടായി. നിക്ഷേപകരിൽ പലരും വിറ്റുകാശാക്കാനാണ്ശ്രമിച്ചത്.

from money rss http://bit.ly/2wDGVh0
via IFTTT

ക്ലെയിം കൂടുതല്‍ തീര്‍പ്പാക്കിയ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഏതൊക്കെ?

വരുമാനദാതാവിന്റെ അഭാവത്തിൽ ആശ്രിതർക്ക് ജീവിക്കാനുള്ള തുക ലഭ്യമാക്കുകയെന്നതാണ് ലൈഫ് ഇൻഷുറൻസ് പോളിസികളുടെ ലക്ഷ്യം. എന്നാൽ, പലകാരണങ്ങൾ പറഞ്ഞ് കമ്പനികൾ ക്ലെയിം നിരസിക്കൽ പതിവാണ്. അതുകൊണ്ടുതന്നെ ഏത് ഇൻഷുറൻസ് കമ്പനിയാണ് മികച്ച രീതിയിൽ ക്ലെയിം തീർപ്പാക്കുന്നതെന്ന് വിലയിരുത്തുന്നത് ഉചിതമാകും. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ എല്ലാവർഷവും വാർഷിക റിപ്പോർട്ടിനൊപ്പം ഡെത്ത് ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ പ്രസിദ്ധീകരിക്കാറുണ്ട്. ഒരുവർഷം ലഭിക്കുന്നതിൽഎത്രശതമാനംക്ലയിമുകളിൽ പണംനൽകിയെന്നതാണ്അനുപാതം വ്യക്തമാക്കുന്നത്. മൊത്തം ലഭിച്ച ക്ലെയിമുകളിൽ എത്രയെണ്ണം തീർപ്പാക്കിയെന്നതാണ് പ്രധാനം. അതായത് ഒരു കമ്പനിയുടെ ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ 90 ശതമാനമാണെങ്കിൽ. ലഭിച്ച 100 ക്ലെയിമുകളിൽ 90 എണ്ണത്തിനും പണംനൽകിയെന്നതാണ്. ഈ കമ്പനി 10 ശതമാനം ക്ലയിമുകളാണ് നിരസിച്ചതെന്ന് ചുരുക്കം. 2018-19 വർഷത്തെ ക്ലെയിം സെറ്റിൽമന്റെ്അനുപാതം Life insurers Death claim settlement ratio (%) TATA AIA Life Insurance 99.07 HDFC Life Insurance 99.04 Max Life Insurance 98.74 ICICI Prudential Life Insurance 98.58 Life Insurance Corporation 97.79 Reliance Nippon Life Insurance 97.71 Kotak Life Insurance 97.4 Bharti Axa Life Insurance 97.28 Aditya Birla Sun Life Insurance 97.15 Exide Life Insurance 97.03 DHFL Pramerica 96.8 Star Union Daichi Life Insurance 96.74 Aegon Life Insurance 96.45 PNB MetLife Insurance 96.21 Aviva Life Insurance 96.06 Edelweiss Tokio Life Insurance 95.82 IDBI Federal Life Insurance 95.79 Future Generali Life Insurance 95.16 SBI Life Insurance 95.03 Bajaj Allianz Life Insurance 95.01 Canara HSBC OBC 94.04 India First Life Insurance 92.82 Sahara India Life Insurance 90.16 Shriram Life Insurance 85.3 Source: IRDAI Annual Report 2018-19

from money rss http://bit.ly/3c8raPl
via IFTTT