121

Powered By Blogger

Thursday, 10 June 2021

എടിഎമ്മിൽനിന്ന് പണംപിൻവലിക്കാൻ കൂടുതൽതുക: വിശദാംശങ്ങൾ അറിയാം

എടിഎം പരിപാലന ചെലവ് ഉയർന്നതോടെ ഉപഭോക്താക്കളിൽനിന്ന് കൂടുതൽ തുക ഈടാക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി. പണംപിൻവലിക്കുന്നതിനുള്ള നിരക്ക് 15 രൂപയിൽനിന്ന് 17 രൂപയായും സാമ്പത്തികേതര ഇടപാടുകൾക്ക് അഞ്ച് രൂപയിൽനിന്ന് ആറുരൂപയായും വർധിക്കും. ഓഗസ്റ്റ് ഒന്നുമുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. സൗജന്യപരിധിക്കപ്പുറമുള്ള എ.ടി.എം. ഉപയോഗത്തിന് ഈടാക്കുന്ന ഫീസിലാണ് വർധന. അതതു ബാങ്കുകളുടെ എ.ടി.എമ്മിൽ മാസം അഞ്ച് ഇടപാടുകൾ സൗജന്യമായി തുടരും. ഇന്റർ ബാങ്ക് ഇടപാട് ചാർജ് 20 രൂപയിൽനിന്ന് 21 രൂപയുമായി വർധിപ്പിച്ചിട്ടുണ്ട്. 2022 ജനുവരി ഒന്നുമുതലാണ് ഇതിന് പ്രാബല്യം. എടിഎം നിരക്കുകൾ പരിഷ്കരിക്കാൻ 2019ൽ ആർബിഐ ഒരു സമിതിയെ നിയോഗിച്ചിരുന്നു. സാമ്പത്തിക ഇടപാടിന് 18 രൂപയും സാമ്പത്തികേതര ഇടപാടിന് ആറു രൂപയും ഈടാക്കാമെന്നായിരുന്നു സമതിയുടെ ശുപാർശ.

from money rss https://bit.ly/3gdb8bh
via IFTTT

വിപണി റെക്കോഡ് തിരുത്തിയതോടെ നിക്ഷേപകരുടെ ആസ്തി 231.52 ലക്ഷംകോടിയായി

ഓഹരി സൂചികകൾ എക്കാലത്തെയും പുതിയ ഉയരംകുറിച്ചതോടെ ബിഎസ്ഇയിൽ ലിസ്റ്റ്ചെയ്ത കമ്പനികളുടെ മൊത്തംമൂല്യം 231.52 ലക്ഷംകോടിയായി ഉയർന്നു. രാവിലത്തെ വ്യാപാരത്തിൽമാത്രം നിക്ഷേപകരുടെ ആസ്തിയിൽ 1.29 ലക്ഷംകോടി രൂപയുടെ വർധനവാണുണ്ടായത്. സെൻസെക്സ് 278 പോയന്റ് നേട്ടത്തിൽ 52,578ലും നിഫ്റ്റി 98 പോയന്റ് ഉയർന്ന് 15,835ലുമെത്തിയപ്പോഴാണ് ഈനേട്ടം നിക്ഷേപകർക്ക് സ്വന്തമാക്കാനായത്. ധനമന്ത്രി നിർമല സീതാരാമന്റെ മൂന്നാമത് ബജറ്റ അവതരണത്തിനുശേഷമുണ്ടായ മുന്നേറ്റത്തിൽ ഫെബ്രുവരി 16ന് 52,516 എന്ന നിലവാരത്തിലെത്തിയതാണ് ഇതിനുമുമ്പുള്ള റെക്കോഡ്. നിഫ്റ്റിയാകട്ടെ അന്ന് 15,431ലുമെത്തി. സെൻസെക്സിൽ ഈവർഷംമാത്രമുണ്ടായ നേട്ടം 10.09ശതമാനമാണ്. സൂചിക 4,816 പോയന്റ് ഉയർന്നു. ഒരുവർഷത്തെ നേട്ടമാകട്ടെ 56.75ശതമാനവുമാണ്. 2020 മാർച്ച് 23ൽ 26,597 നിലവാരത്തിലാണ് സെൻസെക്സ് ക്ലോസ്ചെയ്തത്. നിഫ്റ്റിയാകട്ടെ 7,610ലുമായിരുന്നു. അതായത് ഒരുവർഷത്തിനിടെ സെൻസെക്സ് 26,597 പോയന്റും നിഫ്റ്റി 8,225 പോയന്റും നേട്ടമുണ്ടാക്കി. കോവിഡ് വ്യാപനത്തെതുടർന്നാണ് മാർച്ച് 23ന് സെൻസെക്സും നിഫ്റ്റിയും തകർച്ചനേരിട്ടത്.

from money rss https://bit.ly/35bmfv4
via IFTTT

ബാങ്കിംഗ്, പി.എസ്.യു ഫണ്ട് ആർക്കാണ് അനുയോജ്യം?

ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ(പിഎസ്യു), പൊതു ധനകാര്യ സ്ഥാപനങ്ങൾ(പിഎഫ്ഐ)എന്നിവയുടെ ബോണ്ടുകളിൽ നിക്ഷേപിക്കുന്ന ഡെറ്റ് മ്യൂച്വൽ ഫണ്ട് സ്കീമുകളാണ് ബാങ്കിംഗ്, പിഎസ്യു ഫണ്ടുകൾ. സെബിയുടെ മ്യൂച്വൽ ഫണ്ട് ക്ലാസിഫിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ബാങ്കിംഗ്, പൊതുമേഖലാ ഫണ്ടുകൾ അവരുടെ ആസ്തിയുടെ 80% എങ്കിലും ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന ഡെറ്റ് ഉപകരണങ്ങളിൽ നിക്ഷേപിക്കണം. പ്രവർത്തനംഎങ്ങനെ? ബാങ്കിംഗ്, പൊതുമേഖലാ ഫണ്ടുകൾ അവരുടെ ആസ്തിയുടെ 80% എങ്കിലും ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ (പി എസ് യു), പൊതു ധനകാര്യ സ്ഥാപനങ്ങൾ (പിഎഫ്ഐ) എന്നിവ നൽകുന്ന കട ഉപകരണങ്ങളിൽ നിക്ഷേപിക്കണം. ലാഭത്തിന്റെ തോതനുസരിച്ച് ആകർഷകമായ ദൈർഘ്യങ്ങളിൽ നിക്ഷേപിക്കാനുള്ള സൗകര്യം ഫണ്ട് മാനേജർമാർക്ക് ഉണ്ട്. ക്രെഡിറ്റ് റിസ്ക്. ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പിഎഫ്ഐ എന്നിവ നൽകുന്ന കടവും മണി മാർക്കറ്റ് ഉപകരണങ്ങളും സാധാരണയായി ഉയർന്ന റേറ്റിങ് ഉള്ളവയാണ്. പൊതുമേഖലാ സ്ഥാപനങ്ങളും ചില പിഎഫ്ഐകളും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. ഈ കടവും മണി മാർക്കറ്റ് സെക്യൂരിറ്റികളും അർദ്ധപരമാധികാര പദവി കൂടിയുള്ളവയാണ്. നികുതി ബാധ്യത നിക്ഷേപ കാലാവധി മൂന്നു വർഷത്തിൽ കുറവാണെങ്കിൽ മൂലധന നേട്ടം വരുമാനത്തിലേക്ക് ചേർക്കുകയും ബാധകമായ സ്ലാബ് അനുസരിച്ച് നികുതി ഏർപ്പെടുത്തുകയും ചെയ്യും. ഇൻഡക്സേഷൻ അനുവദിച്ചതിനുശേഷം ദീർഘകാല മൂലധന നേട്ടങ്ങൾക്ക് (3 വർഷമോ അതിൽ കൂടുതലോ നിക്ഷേപം കൈവശമുള്ള കാലയളവ്) 20% നികുതി ചുമത്തും. ബാങ്കിംഗ്, പൊതുമേഖലാ സ്ഥാപനങ്ങൾ നൽകുന്ന ഡിവിഡന്റുകൾ (ഇൻകം ഡിസ്ട്രിബൂഷൻ കം വിത്ഡ്രോവൽ എന്നറിയപ്പെടുന്നു) നിങ്ങളുടെ വരുമാനത്തിലേക്ക് ചേർക്കുകയും നിങ്ങളുടെ ആദായനികുതി നിരക്ക് അനുസരിച്ച് നികുതി ഏർപ്പെടുത്തുകയും ചെയ്യും. യുഎസ് ഫെഡറൽ റിസർവ് ഇപ്പോഴും പലിശനിരക്ക് പൂജ്യത്തിനടുത്ത് നിലനിർത്തുകയും ബോണ്ട് വാങ്ങൽ പരിപാടി തുടരുകയും ചെയ്യുന്നതിനാൽ ബോണ്ടിലെ ആദായം ഇപ്പോഴുംകുറഞ്ഞതന്നെയാണ്. അമേരിക്കൻ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കലിന്റെ കൂടുതൽ സൂചനകൾ കാണിക്കുന്നതിനാൽ ഫെഡ് അതിന്റെ ധനനയത്തിൽ മാറ്റംവരുത്തുമെന്ന സൂചനകളുണ്ട്. യുഎസ് സാമ്പത്തിക ഡാറ്റ മെച്ചപ്പെടുമ്പോൾ, കേന്ദ്ര ബാങ്കിന്റെ ശ്രദ്ധ വളർച്ചയിൽനിന്ന് പണപ്പെരുപ്പത്തിലേക്ക് മാറും. തൽഫലമായി യുഎസ് പലിശ നിരക്കും ട്രഷറി ബോണ്ട് വരുമാനവും ചെറിയ കാലയളവിലേക്ക് ഉയരാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യൻ ഗവൺമെന്റ് സെക്യൂരിറ്റീസ് (ജി-സെക്) വരുമാനത്തിൽ സ്വാധീനം ചെലുത്തും. 10 വർഷത്തെ ജി-സെക് യീൽഡ് അതിന്റെ 10 വർഷത്തെ ഏറ്റവും താഴ്ന്ന ഇപ്പോഴത്തെ നിലയിൽനിന്നും ഒരു ഘട്ടത്തിൽ ഉയരാൻ തുടങ്ങിയേക്കാം. യീൽഡ് കൂടുന്നതിനനുസരിച്ച് ബോണ്ട് വില കുറയുന്നു. ഹ്രസ്വകാല ബോണ്ടുകളേക്കാൾ ദീർഘകാല ബോണ്ടുകൾ പലിശ നിരക്ക് മാറ്റങ്ങളോട് കൂടുതൽ സെൻസിറ്റീവ് ആണ്. ബാങ്കിംഗിനും പൊതുമേഖലാ ഫണ്ടുകൾക്കും പലകാലയളവിൽ നിക്ഷേപം നടത്താനുള്ള സൗകര്യമുണ്ട്. ഫണ്ടുകൾ അവരുടെ പലിശ നിരക്ക് കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുന്നു. ഈ സ്കീമുകൾ നിക്ഷേപിക്കുന്നസെക്യൂരിറ്റികൾക്ക് ഉയർന്ന ക്രെഡിറ്റ് റേറ്റിംഗ് ഉള്ളതുകൊണ്ട് ബാങ്കിംഗ്, പിഎസ്യു ഫണ്ടുകൾ താരതമ്യേന സുരക്ഷിതമാണ്. ആർക്കാണ് അനുയോജ്യം കുറഞ്ഞ റിസ്ക് എടുക്കാൻ താല്പര്യമുള്ള നിക്ഷേപകർ 3 വർഷമെങ്കിലും നിക്ഷേപിക്കാൻ താല്പര്യമുള്ളവർ. (മിറേ അസറ്റ് ഇൻവെസ്റ്റ്മെൻറ് മാനേജേഴ്സിന്റെ പ്രൊഡക്റ്റ്, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഹെഡാണ് ലേഖകൻ)

from money rss https://bit.ly/35edwrG
via IFTTT

സ്വർണവില 240 രൂപകൂടി 36,880 രൂപയായി

സംസ്ഥാനത്ത് സ്വർണവില കൂടുന്നു. പവന്റെ വില 240 രൂപകൂടി 36,880യായി. ഗ്രാമിന് 30 രൂപകൂടി 4610 രൂപയുമായി. 36640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0.15ശതമാനം ഉയർന്ന് 49,275 രൂപ നിലവാരത്തിലെത്തി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് ഔൺസിന് 1,900 ഡോളർ നിലവാരത്തിൽ തുടരുകയാണ്. യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഡോളർ ദുലർബലമായതും യുഎസിലെ ബോണ്ട് ആദായംകുറഞ്ഞതും സ്വർണം നേട്ടമാക്കി.

from money rss https://bit.ly/3xf6zTi
via IFTTT

പുതിയ ഉയരംകുറിച്ച് സൂചികകൾ: നിഫ്റ്റി 15,800ന് മുകളിൽ

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ പുതിയ ഉയരംകുറിച്ച് സൂചികകൾ, നിഫ്റ്റി 15,800ന് മുകളിലെത്തി. സെൻസെക്സ് 228 പോയന്റ് നേട്ടത്തിൽ 52,528ലും നിഫ്റ്റി 73 പോയന്റ് ഉയർന്ന് 15,811ലുമാണ് വ്യാപാരം ആരംഭിച്ചത്. മികച്ച മൺസൂൺ പ്രതീക്ഷയും കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിലുണ്ടായ ഇടിവും വാക്സിനേഷനുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്. പവർഗ്രിഡ് കോർപറേഷൻ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, റിലയൻസ്, എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, മാരുതി സുസുകി, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാണ്. മെറ്റൽ സൂചിക 1.5ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6 ശതമാനവും 0.8ശതമാനവും നേട്ടത്തിലാണ്. ബിഇഎംഎൽ, ബിഎച്ച്ഇഎൽ, സിജി പവർ, കൊച്ചിൻ ഷിപ്പിയാഡ്, ഡിഎൽഎഫ്, സൺ ടിവി തുടങ്ങി 57 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3gpJ3we
via IFTTT

താങ്ങുവില: കർഷകർക്ക്‌ ഗുണം ലഭിക്കില്ല

തൃശ്ശൂർ: കേന്ദ്രസർക്കാർ നെല്ലിനും പയറു വർഗങ്ങൾക്കും പ്രഖ്യാപിച്ച താങ്ങുവില കർഷകർക്ക് ഉപകാരപ്പെടില്ലെന്ന് ഉറപ്പായി. തുച്ഛമായ വർധന മാത്രമാണെന്നതാണ് കാരണം. പയറുവർഗങ്ങൾക്ക് ഇപ്പോഴുള്ളതിനെക്കാൾ ശരാശരി ഒരു രൂപ മാത്രമാണ് കൂട്ടിയിരിക്കുന്നത്. നെല്ലിന് 72 പൈസയും. പയറുവർഗങ്ങൾക്ക് കിലോയ്ക്ക് 100-നു മേൽ വിലയുള്ള പശ്ചാത്തലത്തിൽ താങ്ങുവില ഗണ്യമായി ഉയർത്തി സംഭരണം നടത്തുമെന്ന പ്രതീക്ഷ വീണ്ടും അസ്ഥാനത്തായി. താങ്ങുവില കണക്കാക്കുന്ന രീതി മാറ്റണമെന്ന് 2011-ൽ ഡോ.എം.എസ്. സ്വാമിനാഥൻ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ഇതുവരെയും പരിഗണിച്ചിട്ടില്ല. ഇതിന്റെ ദോഷം അനുഭവിക്കേണ്ടിവരുന്നത് കർഷകരും ഗുണം അനുഭവിക്കുന്നത് വൻകിട കോർപ്പറേറ്റുകളുമാണ്. മൊത്തം ഉത്പാദനച്ചെലവും കുടുംബാംഗങ്ങൾ തൊഴിൽ ചെയ്യുന്നതിന്റെ കൂലിയും ചേർത്തുള്ള കണക്കുകൂട്ടലാണ് രാജ്യത്ത് നിലവിൽ താങ്ങുവില തീരുമാനിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ, സ്വാമിനാഥൻ കമ്മിഷന്റെ നിർദേശപ്രകാരം മൊത്തം ഉത്പാദനച്ചെലവിനൊപ്പം ഭൂമി പാട്ടത്തിനെടുത്ത തുകയും ചേർത്തുകിട്ടുന്ന തുകയാണ് അടിസ്ഥാനമാക്കേണ്ടത്. ആ തുകയുടെ 50 ശതമാനവുംകൂടി ചേർത്തതാവണം താങ്ങുവില. എന്നാൽ, സ്വാമിനാഥൻ കമ്മിഷന്റെ മിക്ക ശുപാർശകളും കേന്ദ്രസർക്കാർ അംഗീകരിച്ചെങ്കിലും താങ്ങുവില കണക്കാക്കുന്ന രീതി മാറ്റാൻ മുമ്പുള്ള യു.പി.എ. സർക്കാരും പിന്നീട് വന്ന എൻ.ഡി.എ. സർക്കാരും തയ്യാറായില്ല. 2014-ൽ എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇത് ഉൾപ്പെടുത്തിയിരുന്നെങ്കിലും നടപടി മാത്രം ഉണ്ടായില്ല. 2017-ൽ ബജറ്റ് അവതരിപ്പിച്ചപ്പോൾ അരുൺ ജെയ്റ്റ്ലി, 2022 -ഓടെ രാജ്യത്തെ കർഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്നു പറഞ്ഞതിന് പിന്നിലും താങ്ങുവില നിശ്ചയിക്കുന്നതിൽ സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട്് അടിസ്ഥാനമാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു. കഴിഞ്ഞ കൊല്ലം നെല്ലിന് 18.68 രൂപയായിരുന്നു താങ്ങുവില. അത് ഇപ്പോൾ 19.40 രൂപയാക്കുക മാത്രമാണ് ചെയ്തത്. കേന്ദ്രം പ്രഖ്യാപിച്ചിരുന്ന 18.68 രൂപക്കൊപ്പം കേരളം 8.8 രൂപ കൂടി ചേർത്ത് 27.48 രൂപയ്ക്കാണ് ഇവിടെ നെല്ല് സംഭരിച്ചുവരുന്നത്. നെല്ലിന്റെ താങ്ങുവില 33 രൂപ ആക്കണമെന്ന്് കേരളം ആവശ്യപ്പെട്ടിരുന്നതാണ്. പയറുവർഗങ്ങൾക്ക് രാജ്യത്ത് 100 രൂപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ വില. എന്നാൽ, കർഷകർക്ക് കിട്ടുന്നത് 80 രൂപയിൽ താഴെയാണ്. നിലവിൽ ചെറുപയറിന് 71.96 രൂപയാണ് താങ്ങുവില. ഇതിനെക്കാൾ രണ്ടോ മൂന്നോ രൂപയ്ക്ക്് കർഷകരിൽനിന്ന് പയർ വാങ്ങി 100 രൂപയ്ക്കു മുകളിൽ വിൽക്കുന്ന രീതിയാണ് ഇപ്പോഴത്തെ സ്ഥിതി. വിപണിവില കൂടിനിൽക്കുന്നു എന്ന കാരണം പറഞ്ഞ്് സംഭരണത്തിൽ സർക്കാർ ഇടപെടുന്നുമില്ല.

from money rss https://bit.ly/3v80A1e
via IFTTT

സെൻസെക്‌സ് 359 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 15,700ന് മുകളിലെത്തി

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകൾ കരുത്തോടെ തിരിച്ചെത്തി. പൊതുമേഖല ബാങ്ക്, മെറ്റൽ, റിയാൽറ്റി സൂചികകളാണ് നേട്ടത്തിന് പിന്നിൽ. നിഫ്റ്റി 15,700ന് മുകളിലെത്തി. സെൻസെക്സ് 358.83 പോയന്റ് ഉയർന്ന് 52,300.47ലും നിഫ്റ്റി 102.40 പോയന്റ് നേട്ടത്തിൽ 15,737.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാറ്റ ഇന്ത്യയാണ് ഏറ്റവുംനേട്ടമുണ്ടാക്കിയത്. ഓഹരി വില ആറ് ശതമാനം ഉയർന്ന് 1,657.50രൂപയിലെത്തി. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, എസ്ബിഐ, ഡിവീസ് ലാബ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ഐടിസി, ബജാജ് ഓട്ടോ, അദാനി പോർട്സ്, യുപിഎൽ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. മെറ്റൽ, ഫാർമ, പൊതുമേഖല ബാങ്ക്, റിയാൽറ്റി സൂചികകൾ 1-3ശതമാനംനേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. രൂപയുടെ മൂല്യത്തിൽ ഒമ്പതുപൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ മൂല്യം 73.06 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. Nifty ends above 15,700, Sensex rises 366 pts led by realty, PSU bank stocks

from money rss https://bit.ly/3wgvnu8
via IFTTT

ബിഗ് ബാസ്‌ക്കറ്റിനുപിന്നാലെ വൺ എംജിയെയും ടാറ്റ ഏറ്റെടുക്കുന്നു

ഓൺലൈൻ മരുന്ന് വിതരണക്കമ്പനിയായ വൺ എംജിയെടാറ്റ ഡിജിറ്റൽ ഏറ്റെടുക്കുന്നു. ഓൺലൈൻ ഗ്രോസറി ഷോപ്പായ ബിഗ് ബാസ്ക്കറ്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയശേഷമാണ് പുതിയ ഏറ്റെടുക്കൽ. ഓൺലൈൻ ഷോപ്പിങ് മേഖലയിൽ സൂപ്പർ ആപ്പ് നിർമിക്കാൻ ലക്ഷ്യമിട്ടാണ് ടാറ്റ ഡിജിറ്റലിന്റെ ഏറ്റെടുക്കലുകൾ. വൺ എംജിയെ ഏറ്റെടെക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ ഡിജിറ്റൽ പുറത്തുവിട്ടിട്ടില്ല. മരുന്നുകളുടെയും ആരോഗ്യ ഉത്പന്നങ്ങളുടെയും ഓൺലൈൻ വിതരണമേഖലയിൽ മുൻനിര കമ്പനികളിലൊന്നാണ് വൺഎംജി. ടെലി കൺസൾട്ടേഷൻ, വിവിധ ആരോഗ്യ പരിശോധനകൾ ഉൾപ്പടെയുള്ളവയ്ക്ക് കമ്പനി നേതൃത്വംനൽകുന്നുണ്ട്.

from money rss https://bit.ly/3gqxBAf
via IFTTT

അനിൽ അംബാനിക്ക് ആശ്വാസം: തട്ടിപ്പ് ലേബൽ എസ്ബിഐ നീക്കുന്നു

ന്യൂഡൽഹി: റിലയൻസ് കമ്യൂണിക്കേഷൻ(ആർകോം), റിലയൻസ് ഇൻഫ്രടെൽ എന്നിവയ്ക്ക് ചാർത്തിയ തട്ടിപ്പ് ലേബൽ എസ്ബിഐ നീക്കംചെയ്യുന്നു. ഇതിനായി നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ ബാങ്ക് സത്യവാങ്മൂലം നൽകി. റിലയൻസ് ഇൻഫ്രാടെലിന്റെ ആസ്തികൾ റിലയൻസ് ജിയോ വാങ്ങാനിരിക്കെയാണ് എസ്ബിഐയുടെ നീക്കം. അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാൻ എസ്ബിഐ തയ്യാറായിട്ടില്ല. കമ്പനിയെ തട്ടിപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ അത് നീക്കാതെ ഇൻഫ്രാടെലിന്റെ ആസ്തികൾ വാങ്ങാൻ ജിയോ തയ്യാറാകാത്ത സാഹചര്യത്തിലാണിത്. ഏകദേശം 4000 കോടി രൂപയ്ക്കാണ് ജിയോ ആസ്തികൾ വാങ്ങുന്നത്. തട്ടിപ്പ് കമ്പനി വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനാൽ വായ്പ തിരിച്ചുലഭിക്കാനുള്ള സാധ്യതകുറയുമെന്നുകണ്ടാണ് എസ്ബിഐ സത്യവാങ്മൂലം നൽകാൻ തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ. ആർകോമിന്റെയും മറ്റും അക്കൗണ്ടുകൾ തട്ടിപ്പ് വിഭാഗത്തിൽപ്പെടുത്തിയതിന്റെ കാരണങ്ങളറിയാൻ ഓഡിറ്റ് റിപ്പോർട്ട് കാണണമെന്നാവശ്യപ്പെട്ട്ജിയോ പാപ്പരത്ത കോടതിയെ സമീപിച്ചിരുന്നു. എസ്ബിഐ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നീ ബാങ്കുകൾക്കുവേണ്ടിയാണ് ഫോറൻസിക് ഓഡിറ്റ്റിപ്പോർട്ട് തയ്യാറാക്കിയത്. 5,500 കോടിയുടെ അനധികൃത ഇടപാടുകളാണ് ഓഡിറ്റ് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത്. ഇതേതുടർന്നാണ് തട്ടിപ്പ് വിഭാഗത്തിൽ കമ്പനികളെ ഉൾപ്പെടുത്തിയത്.

from money rss https://bit.ly/3vbx76H
via IFTTT

Wednesday, 9 June 2021

സ്വർണവിലയിൽ ചാഞ്ചാട്ടം: പവന് 80 രൂപകുറഞ്ഞ് 36,640 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെവില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,885.51 ഡോളറിലെത്തി. യുഎസിലെ പണപ്പെരുപ്പ ഉയരാൻ സാധ്യതയുള്ളതിനാൽ നിക്ഷേപകർ കരുതലെടുത്തതാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിലും സമാനമായ ഇടിവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 49,020 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വില കിലോഗ്രാമിന് 0.50ശതമാനം ഇടിഞ്ഞ് 71,507 രൂപയായി.

from money rss https://bit.ly/3g9skhD
via IFTTT

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം: ബാങ്ക്, മെറ്റൽ ഓഹരികളിൽ കുതിപ്പ്

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,700 നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. മറ്റ് ഏഷ്യൻ വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 160 പോയന്റ് നേട്ടത്തിൽ 52,102ലും നിഫ്റ്റി 50 പോയന്റ് ഉയർന്ന് 15,686ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1559 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 266 ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി മെറ്റൽ ഉൾപ്പടെയുള്ള സൂചികകൾ നേട്ടത്തിലാണ്. എഫ്എംസിജി സൂചിക നഷ്ടത്തിലുമാണ്. ടെക് മഹീന്ദ്ര, പവർഗ്രിഡ്, റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടിസിഎസ്, സൺ ഫാർമ, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് ബാങ്ക്, ബജാജ് ഫിൻസർവ്, നെസ് ലെ, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സെഞ്ചുറി പ്ലൈബോർഡ്സ്, മാഗ്സൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്, എൻഎച്ച്പിസി, സെയിൽ ഉൾപ്പടെ 64 കമ്പനികളാണ് വ്യാഴാഴ്ച പാദഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2Te9JIj
via IFTTT

ആദായനികുതി അടയ്ക്കാതെ യു.എസ്. ശതകോടീശ്വരന്മാർ

വാഷിങ്ടൺ: യു.എസ്. ശതകോടീശ്വരന്മാരിൽ പലരും ആദായനികുതി അടയ്ക്കുന്നില്ല. ജെഫ് ബെസോസ്, ഇലോൺ മസ്ക്, വാറൻ ബഫെറ്റ് തുടങ്ങി വമ്പന്മാരുടെ പേരുകളാണ് വാർത്താ വെബ്സൈറ്റ് പ്രോപബ്ലിക്ക പുറത്തുവിട്ടത്. 2007-ലും 2011-ലും ആമസോൺ സി.ഇ.ഒ. ജെഫ് ബെസോസും 2018-ൽ ടെസ്ല മോട്ടോഴ്സ് സി.ഇ.ഒ. ഇലോൺ മസ്കും നികുതിയിനത്തിൽ സർക്കാരിന് ഒന്നും നൽകിയിട്ടില്ല. ശതകോടീശ്വരന്മാരുടെ നികുതികളെക്കുറിച്ചുള്ള ഇന്റേണൽ റവന്യൂ സർവീസ് ഡേറ്റ വിശകലനം ചെയ്യുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും വെബ്സൈറ്റ് പറയുന്നു. അമേരിക്കയിൽ സമ്പന്നർ അടച്ച നികുതി തുകയെക്കുറിച്ചും വർധിച്ചുവരുന്ന നികുതി അസമത്വത്തെക്കുറിച്ചും വാർത്താ ചാനലായ ബി.ബി.സി. നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് പ്രോപബ്ലിക്കയുടെ വെളിപ്പെടുത്തൽ. എന്നാൽ, റിപ്പോർട്ടുകൾ സ്ഥിരീകിക്കാൻ ബി.ബി.സി.ക്ക് ആയിട്ടില്ല. അമേരിക്കയിലെ 25 സമ്പന്നർ രാജ്യത്തെ മുഖ്യധാരാ ഉദ്യോഗസ്ഥരെക്കാളും കുറഞ്ഞ നികുതിയാണ് നൽകുന്നത്. ഇത് അവരുടെ മൊത്ത വരുമാനത്തിന്റെ 15.8 ശതമാനം മാത്രമാണെന്ന് റിപ്പോർട്ട് പറയുന്നു. വ്യവസ്ഥയിലെ പഴുതുപയോഗിച്ചാണ് പലരും നികുതിവെട്ടിപ്പ് നടത്തുന്നത്. 25 ശതകോടീശ്വരന്മാരുടെ സമ്പത്ത് 2014 മുതൽ 2018 വരെ 40,100 കോടി ഡോളർ വർധിച്ചിട്ടുണ്ട്. എന്നാൽ, ഇവർ ആ വർഷങ്ങളിൽ 1360 കോടി ഡോളർ മാത്രമാണ് ആദായനികുതി നൽകിയത്. അമേരിക്കയിലെ സമ്പന്നർക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുന്നതിനെ പിന്തുണച്ച ശതകോടീശ്വരൻ ജോർജ് സോറോസും കുറഞ്ഞ നികുതി അടച്ചതായി ആരോപിക്കപ്പെടുന്നു. റിപ്പോർട്ട് ചോർച്ച അന്വേഷിക്കും രഹസ്യസ്വഭാവമുള്ള സർക്കാർ വിവരങ്ങൾ അനധികൃതമായി വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിന് രഹസ്യാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ.യുടെ സഹായം തേടിയതായും അറിയിച്ചു.

from money rss https://bit.ly/3cyexiF
via IFTTT

സെൻസെക്‌സിൽ 334 പോയന്റ് നഷ്ടം: നിഫ്റ്റി 15,635ൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെനേട്ടം നിലനിർത്താനാകാതെ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,650ന് താഴെയെത്തി. ഉച്ചയ്ക്ക്ശേഷം പൊതുമേഖല ബാങ്ക്, ഓട്ടോ ഓഹരികളിലുണ്ടായ വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. സെൻസെക്സ് 333.93 പോയന്റ് താഴ്ന്ന് 51,941.64ലിലും നിഫ്റ്റി 104.70 പോയന്റ് നഷ്ടത്തിൽ 15,635.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1697 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1425 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 139 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, അദാനി പോർട്സ്, ശ്രീ സിമെന്റ്സ്, എൽആൻഡിടി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. പവർഗ്രിഡ് കോർപ്, എസ്ബിഐ ലൈഫ്, എൻടിപിസി, ടൈറ്റാൻ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്-സ്മോൾ ക്യാപ് സൂചികകൾ 0.7-1 ശതമാനം താഴ്ന്നു. വിപണിയിലെ സമ്മർദം രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ 72.97 നിലവാരത്തിലാണ് രൂപ ക്ലോസ്ചെയ്തത്. Sensex ends 334 points lower, Nifty at 15,635.

from money rss https://bit.ly/2TRPz7o
via IFTTT

അക്കൗണ്ടുകളിൽ പണമില്ല: മടങ്ങുന്ന ഓട്ടോ ഡെബിറ്റ് ഇടപാടുകളുടെ എണ്ണംകൂടുന്നു

പണമില്ലാത്തകാരണത്താൽ ഓട്ടോ ഡെബിറ്റ് വഴിയുള്ള ഇപാടുകൾ വൻതോതിൽ മുടങ്ങുന്നു. രാജ്യത്തെ വിവിധയിടങ്ങളിൽ ലോക്ഡൗൺ തുടരുന്നതിനാൽ ബാങ്ക് അക്കൗണ്ടുകളിൽ പണമില്ലാത്തതാണ് കാരണം. മെയ് മാസത്തിൽ 8.57 കോടി ഇടപാടുകളാണ് നടക്കേണ്ടയിരുന്നത്. എന്നാൽ 3.08 കോടി(35.91ശതമാനം) ഇടപാടുകൾക്ക് തടസ്സംനേരിട്ടതായി നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസി(എൻഎസിഎച്ച്)ന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു. ഏപ്രിലിൽ മടങ്ങിയ ഇടപാടുകൾ 2.98 കോടിയായിരുന്നു. പ്രതിമാസ വായ്പ തിരിച്ചടവ്, യൂട്ടിലിറ്റി ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയം, മ്യൂച്വൽ ഫണ്ട് എസ്ഐപിതുടങ്ങിയവയ്ക്കാണ് ഉപഭോക്താക്കളുടെ സൗകര്യപ്രകാരം ഓട്ടോ ഡെബിറ്റ് സംവിധാനംവഴി പണംപിൻവലിക്കാൻ മുൻകൂർ അനുമതി നൽകുന്നത്. നാഷണൽ പേയ്മെന്റ് കോർപറേഷൻ വഴിയാണ് ഇടപാടുകൾ സാധ്യമാകുന്നത്. കഴിഞ്ഞ വർഷം മെയ്, ജൂൺ, ജൂലായ് മാസങ്ങളിൽ ഇടപാട് മടങ്ങുന്നത് വർധിച്ചിരുന്നുവെങ്കിലും പിന്നീടുള്ള മാസങ്ങളിൽ ഘട്ടംഘട്ടമായി കുറവ് രേഖപ്പെടുത്തിയിരുന്നു. പണമില്ലാതെമടങ്ങിയാൽ ഓരോ ഇടപാടിനും അക്കൗണ്ട് ഉടമകളിൽനിന്ന് ബാങ്കുകൾ പിഴയീടാക്കും. Auto debit bounce rate up in May.

from money rss https://bit.ly/2RCrvVj
via IFTTT

Tuesday, 8 June 2021

പാഠം 128| എന്തുകൊണ്ടാണ് ഓഹരി വിപണിയിൽ പരാജയപ്പെടുന്നത്?

ഓഹരി വ്യാപാരം ചൂതാട്ടമാണ്.... ഓഹരികളിൽ നിക്ഷേപിക്കുന്നത് ലോട്ടറിയെടുക്കുന്നതുപോലെയാണ്; കിട്ടിയാൽകിട്ടി.., പണംനഷ്ടപ്പെടുത്താനുള്ള എളുപ്പവഴിയാണ് ഓഹരി നിക്ഷേപം.. ഓഹരിയിൽനിന്ന് നേട്ടമുണ്ടാക്കിയ ഒരാളെയെങ്കിലും കാണിച്ചുതരാൻ കഴിയുമോ? അടുത്തകാലത്തായി ലഭിച്ച പ്രതികരണങ്ങളിൽ ചിലതാണിവ. ഫ്രീഡം@40 സീരീസിന്റെ ഭാഗമായി നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചപ്പോൾ ഓഹരിയിൽ നേരിട്ടും മ്യൂച്വൽ ഫണ്ട് വഴിയുമുള്ള നിക്ഷേപത്തിനാണ് പ്രധാന്യംനൽകിയത്. ദീർഘകാലയളവിൽ ഓഹരിയേക്കാൾ ആദായം നൽകുന്ന മറ്റൊരു നിക്ഷേപ പദ്ധതിയുമില്ലാത്തതിനാലാണിതെന്നുമനസിലാക്കിയവരുമുണ്ട്. ഓഹരിയെ തള്ളിപ്പറയുന്നവരും അതിൽ നിക്ഷേപംനടത്തുന്നവരും അറിയേണ്ട കാര്യങ്ങളാണ് ഇത്തവണ വിശദീകരിക്കുന്നത്. ഓഹരിയിൽ നിക്ഷേപിച്ചാൽ എന്തുകൊണ്ടാണ് പണം നഷ്ടമാകുന്നത്? ഓഹരിയിൽനിന്ന് നേട്ടമുണ്ടാക്കാൻ മാജിക് ഫോർമുലയുണ്ടോ? നഷ്ടത്തിന് ഉത്തരവാദി ഓഹരി വിപണിയോ? അതോ നിക്ഷേപകനോ? നിക്ഷേപകൻതന്നെയാണെന്നകാര്യത്തിൽ സംശയമില്ല. കാരണം, ആഗോളതലത്തിലെന്നപോലെ വർഷങ്ങളായി രാജ്യത്തെ ഓഹരി വിപണിയും മുന്നേറിക്കൊണ്ടിരിക്കുകയാണ്. 1991ൽ സെൻസെക്സ് 1,908 നിലവാരത്തിലായിരുന്നു. ഇപ്പോൾ 52,200ലെത്തിയിരിക്കുന്നു. തിരുത്തലുകളെ അതിജീവിച്ച് ഭാവിയിലും വിപണികുതിക്കും. നഷ്ടത്തിന് ഉത്തരവാദി വിപണിയല്ല നിക്ഷേപകൻതന്നെയാണെന്ന് മനസിലായിട്ടുണ്ടാകുമല്ലോ. പിന്നെ എന്തുകൊണ്ടാണ് ഭൂരിഭാഗംപേരും ഓഹരി വിപണിയിൽ പരാജയപ്പെടുന്നത്? അതേക്കുറിച്ചുള്ള അന്വേഷണമാണ് ഈ പാഠത്തിൽ. 1. ഭാഗ്യാന്വേഷിയാകരുത് ഒരു ലക്ഷരൂപയുമായി വിപണിയിറങ്ങി ആഴ്ചകൾകൊണ്ട് 10 ലക്ഷം രൂപ നേടാമെന്ന ഉദ്ദേശത്തോടെ ഓഹരി വിപണിയെ സമീപിക്കരുത്. ലോട്ടറിയെടുക്കുന്ന മനോഭാവമല്ല വേണ്ടതെന്ന് ചരുക്കം. നിങ്ങൾ മുടക്കുന്നത് ഓഹരിയില്ലല്ല, ബിസിനസിലാണ് എന്ന് മനസിലാക്കുക. ഓഹരിയിൽ നിക്ഷേപിക്കുമ്പോൾ കമ്പനിയിലെ ഉടമകളിൽ ഒരാളായി മാറുകയാണെന്ന മനോഭാവത്തോടെവേണം നിക്ഷേപംനടത്താൻ. 2. പ്രവർത്തനം വിലയിരുത്തണം കമ്പനിയുടെ പ്രവർത്തനം വിലയിരുത്തി ഉത്തമബോധ്യംവന്നശേഷംമാത്രം നിക്ഷേപംനടത്തുക. എന്തുകൊണ്ട് ഈ ഓഹരി? -എന്ന് ചിന്തിക്കണം. ഗൃഹപാഠംചെയ്യാതെ ഓഹരിയിൽ നിക്ഷേപിക്കുന്നവരാണ് ചൂതാട്ടത്തിന് ഇറങ്ങുന്നത്. ഇത്തരക്കാർ പണംനഷ്ടപ്പെടുത്തുമെന്നകാര്യത്തിൽ സംശയമില്ല. 3. നഷ്ടംമുന്നിൽകാണണം പ്രതിസന്ധിയുടെ കാലത്ത് നിക്ഷേപച്ച ഓഹരി 50ശതമാനമെങ്കിലും നഷ്ടത്തിലാകുമെന്ന് മനസിൽകരുതണം. അതായത് ഒരു ലക്ഷം രൂപ ഓഹരിയിൽ നിക്ഷേപിച്ചെന്നിരിക്കട്ടെ, വിപണി ഇടിയുമ്പോൾ നിക്ഷേപമൂല്യം 50,000 രൂപയാകുമെന്ന് പ്രതീക്ഷിക്കണം. ഈയൊരു തകർച്ചനേരിടാൻ കരുത്തില്ലെങ്കിൽ വിപരീത ഫലമാകും ഉണ്ടാകുക. ഇത്തരക്കാർക്ക് പറഞ്ഞിട്ടുള്ളതല്ല ഓഹരി നിക്ഷേപം. പ്രതിസന്ധിഘട്ടത്തിൽ കയ്യിൽ പണവും മനസിൽ ധൈര്യവും ഉണ്ടാകണം! 4. നിക്ഷേപം ദീർഘകാലത്തേയ്ക്ക് അച്ചടക്കവും ക്ഷമയും ഓഹരി നിക്ഷേപകരുടെ അടിസ്ഥാന ഗുണങ്ങളാണ്. പരിശ്രമശാലിയും അസാധാരണ കഴിവുമുള്ളയാളാണെങ്കിലും ക്ഷമയോടെ കാത്തിരിക്കേണ്ടിവരും. മികച്ചനേട്ടത്തിനായി ചിട്ടയോടെ നിക്ഷേപിക്കുക, ദീർഘകാലംകാത്തിരിക്കുക. എല്ലാതുകയും ഓഹരിയിൽ കൊണ്ടിടരുത്. നിശ്ചിതവിഹിതംമാത്രം അതിനായി നീക്കിവെയ്ക്കുക. നഷ്ടത്തിലായ ഓഹരികൾക്ക് തിരിച്ചുവരാൻ സമയംകൊടുക്കുക. 5. അപകടസാധ്യതകളിൽനിന്ന് മാറിനിൽക്കുക ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് പോലുള്ള ഡെറിവേറ്റീവ് ട്രേഡിങ്ങുകളിൽനിന്ന് മാറിനിൽക്കുക. വൻനാശത്തിന്റെ സാമ്പത്തിക ആയുധങ്ങളാണവ. ഡേ ട്രേഡിങും ആത്യന്തികമായി നിങ്ങളെ നഷ്ടത്തിലേയ്ക്ക് നയിക്കും. ട്രേഡിങ് ഇനത്തിൽ നല്ലൊരുതുക ചെലവാക്കാമെന്നല്ലാതെ മികച്ചനേട്ടം അതിൽനിന്ന് ഉണ്ടാക്കാൻ കഴിഞ്ഞെന്നുവരില്ല. 6. ബുദ്ധിപൂർവം നിക്ഷേപിക്കുക വാല്യു ഇൻവെസ്റ്റിങ് രീതി പിന്തുടരുക. മൂല്യമുള്ള ഓഹരികൾ കുറഞ്ഞവിലയിൽ സ്വന്തമാക്കുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നൂറുരൂപ മൂല്യമുള്ള ഓഹരി 50 രൂപക്ക് സ്വന്തമാക്കുന്നതിന് തുല്യമാണത്. അടിസ്ഥാനമൂല്യത്തേക്കാൾ ഉയർന്ന വിലയിൽ ട്രേഡ് ചെയ്യുന്ന ഓഹരികൾ വാങ്ങരുത്. ഇനിയും വിലകുതിക്കുന്നമെന്ന പ്രതീക്ഷയാണതിനുപിന്നിൽ. 7. ജനക്കൂട്ടത്തിൽനിന്ന് മാറിനിൽക്കുക വിപണി ഉയരുമ്പോഴാകും നിക്ഷേപകർ അത്യാഗ്രഹികളാകുക. അപ്പോൾ മാറിനിൽക്കാനും മറ്റുള്ളവർ ഭയപ്പെടുമ്പോൾ(വിപണി ഇടിയുമ്പോൾ)അത്യാഗ്രഹികളാകാനും ശ്രമിക്കുക. വിപണി കുതിക്കുമ്പോൾ നിക്ഷേപിക്കാൻ ധാരാളംപേരുണ്ടാകും. എന്നാൽ കൂപ്പുകുത്തുമ്പോൾ ഒരാളെപ്പോലും കണ്ടെന്നിവരില്ല. അതുകൊണ്ടുതന്നെ മറിച്ചുചിന്തിക്കാൻ ശ്രദ്ധിക്കുക. വിപണിയിടിയുമ്പോൾ കുറഞ്ഞവിലയിൽ മികച്ച ഓഹരികൾ ലഭ്യമാകും. 8. നിക്ഷേപകനാകുക വിപണിയിൽനിന്ന് എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള മാർഗങ്ങൾതേടി കുഴിയിൽ ചാടരുത്. ഊഹക്കച്ചവടക്കാരനാകാതെ നല്ലൊരുനിക്ഷേപകനാകുക. ചിട്ടയായി സ്ഥിരതയോടെ നിക്ഷേപിക്കാനുള്ള മനസാന്നിധ്യംനേടുക. സ്ഥിര നിക്ഷേപ പദ്ധതികളിൽനിന്നുള്ള ആദായത്തിന് നിശ്ചിതകാലം ക്ഷമയോടെ കാത്തിരിക്കുന്നതുപോലെ മികച്ച ആദായംനേടാൻ ഓഹരിക്കും സമയംകൊടുക്കണം. ഇന്ന് നിക്ഷേപിച്ച് നാളെ കോടികളുണ്ടാക്കാമെന്ന മനോഭാവംവെടിയണം. വിപണിയെ മുൻവിധിയോടെ സമീപിക്കരുത്. 9. ശ്രമിച്ചാൽ ആർക്കുംനേടാം ഓഹരി വിപണിയിൽ മികച്ച നിക്ഷേപകനാകാൻ ആർക്കും കഴിയും. അടിസ്ഥാന പാഠങ്ങളോടൊപ്പം അനുഭവജ്ഞാനവും ആർജിക്കണം. ഓഹരിയിൽനിന്ന് മികച്ച ആദായംനേടാൻ സ്റ്റോക്ക് അനലിസ്റ്റോ, അഡൈ്വസറോ ഒന്നും ആകേണ്ട. ലാഘവമനോഭാവംവെടിഞ്ഞ് ഒന്നുമനസിരുത്തിയാൽമതി. നിക്ഷേപകനെന്ന നിലയിൽ വിജയംനേടാൻ അസാധാരണ ബുദ്ധിശക്തിയൊന്നും ആവശ്യമില്ല. 10. ബുദ്ധിപൂർവം ഇടപെടുക കാര്യങ്ങൾ നിരീക്ഷിക്കുയെന്നതാണ് പ്രധാനം. മറ്റുള്ളവരെടു പുറെക പോകാതിരിക്കുക. തിങ്ക്ടാങ്കായിരിക്കുന്നതിനപകരം വിഢികളാകാതിരിക്കാൻ ശ്രമിക്കുക. പണംനഷ്ടപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിനായി വാറൻ ബഫറ്റിന്റെ പ്രശസ്തമായ ഉദ്ധരണി പിന്തുടരാം: Rule No.1: Never lose money. Rule No.2: Never forget rule No.1 feedbacks to: antonycdavis@gmail.com കുറിപ്പ്: ഓഹരിയിൽ പണംമുടക്കുംമുമ്പ് നിശ്ചിതശതമാനംതുക സ്ഥിര നിക്ഷേപ പദ്ധതികളിലുമുണ്ടാകണം. അഞ്ചുവർഷത്തേയ്ക്ക് ആവശ്യമില്ലാത്ത തുകമാത്രം ഓഹരിയിൽ നിക്ഷേപിക്കുക. തിരഞ്ഞെടുത്ത മൂന്നോ അഞ്ചോ ഓഹരികളിൽ പ്രതിമാസം നിശ്ചിതതുക നിക്ഷേപിക്കുന്ന രീതി സ്വീകരിക്കാം. വില ഇടിയുന്നതിനനുസരിച്ച് കൂടുതൽ നിക്ഷേപംനടത്തുകയുമാകാം. ഇടക്കിടെ കമ്പനിയുടെ പ്രവർത്തനഫലങ്ങൾ പരിശോധിച്ച് യോജിച്ച തീരുമാനമെടുത്ത് മുന്നേറുക.

from money rss https://bit.ly/3v5pdvx
via IFTTT

ഐ.ടി വെബ്‌സൈറ്റ് ആദ്യദിവസംതന്നെ പണിമുടക്കി: ഇൻഫോസിസിന് ധനമന്ത്രിയുടെ വിമർശനം

നികുതിദായകർക്ക് കൂടുതൽ സൗകര്യമൊരുക്കി അവതരിപ്പിച്ച ആദായനികുതി പോർട്ടൽ ആദ്യദിവസംതന്നെ തകരാറിലായി. ടാഗ്ചെയ്ത് നിരവധിപേർ ട്വീറ്റ് ചെയ്തതോടെ ഉടനെ പ്രശ്നം പരിഹരിക്കാൻ ഇൻഫോസിസിനോടും സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേകനിയോടും ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു. ഇൻഫോസിസ് ഖേദംപ്രകടിപ്പിച്ചതിനുപിന്നാലെ ഉടനെ പ്രശ്നം പരിഹക്കാമെന്ന് മന്ത്രിക്ക് അദ്ദേഹം ഉറപ്പുനൽകുകുയുംചെയ്തു. പഴയ പോർട്ടൽ പിൻവലിച്ച് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് പുതിയ വെബ്സൈറ്റ് പുറത്തിറക്കിയത്. ആദായനികുതി ദായകർക്ക്കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി 2019ലാണ് പുതിയ തലമുറ ഐടി റിട്ടേൺ സൈറ്റ് രൂപപ്പെടുത്താൻ കേന്ദ്ര സർക്കാർ ഇൻഫോസിസിനെ ചുമതലപ്പെടുത്തിയത്. ആദായ നികുതി പ്രൊസസിങ് സമയം 63 ദിവസത്തിൽനിന്ന് ഒരുദിവസമാക്കികുറയ്ക്കുകയെന്ന ദൗത്യവും ഇതിനുപിന്നിലുണ്ടായിരുന്നു. നികുതി റീഫണ്ട് ഉടനെ നൽകാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. 4,241 കോടിയാണ്പദ്ധതിക്കുവേണ്ടി ചെലവഴിച്ചത്.

from money rss https://bit.ly/351Zrh8
via IFTTT

ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,750ന് മുകളിൽ

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 56 പോയന്റ് ഉയർന്ന് 52,332ലും നിഫ്റ്റി 16 പോയന്റ് നേട്ടത്തിൽ 15,756ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. കോവിഡ് ബാധിതരുടെ എണ്ണംദിനംപ്രതിയെന്നോണംകുറയുന്നതും വാക്സിനേഷൻ പ്രതീക്ഷയും വിപണിക്ക് കരുത്തേകി. സെക്ടറൽ സൂചികകളിൽ പ്രതികരണം സമ്മിശ്രമാണ്. നിഫ്റ്റി ബാങ്ക് സൂചിക 0.4ശതമാനം നഷ്ടത്തിലാണ്.പതിവുപോലെ ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ്സൂചികകളിലും 0.5ശതമാനം ഉയർന്നാണ് വ്യാപാരം നടക്കുന്നത്. സിപ്ല, ഒഎൻജിസി, കോൾ ഇന്ത്യ, ഡിവീസ് ലാബ്, എസ്ബിഐ, ടാറ്റമോട്ടോഴ്സ്, സൺ ഫാർമ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ലൈഫ്, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഗെയിൽ ഇന്ത്യ, ബാറ്റ ഇന്ത്യ, ബജാജ് ഹെൽത്ത്കെയർ, സ്റ്റാർ സിമെന്റ് തുടങ്ങി 37 കമ്പനികളാണ് പാദഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2RAlI2n
via IFTTT

സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: ടാറ്റ മോട്ടോഴ്‌സ് മൂന്നുശതമാനത്തോളം ഉയർന്നു

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം ആവർത്തിക്കാനാകാതെ സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ബിഎസ്ഇ സെൻസെക്സ് 53 പോയന്റ് നഷ്ടത്തിൽ 52,275 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 11.5 പോയന്റ് താഴ്ന്ന് 15,740ലുമെത്തി. ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, എച്ച്സിഎൽ ടെക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാകുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക അഞ്ചാംദിവസവും റെക്കോഡ് നേട്ടംകുറിച്ച് 22,822 പോയന്റ് തൊട്ടു. ഒടുവിൽ 0.36ശതമാനം ഉയർന്ന് 22,769.50 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. സ്മോൾ ക്യാപ് സൂചികയാകട്ടെ 0.9ശതമാനം നേട്ടത്തിൽ 24,827ൽ വ്യാപാരം അവസാനിപ്പിച്ചു. മികച്ച ഉയരംകുറിച്ചതിനാൽ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ തിരുത്തലുണ്ടായേക്കാം. നിക്ഷേപകർ ഭാഗികമായെങ്കിലും ലാഭമെടുക്കുന്നതാകും ഉചിതമെന്നാണ് വിലയിരുത്തൽ. വ്യക്തിഗത ഓഹരികളിൽ അദാനി പവറാണ് മികച്ചനേട്ടമുണ്ടാക്കിയത്. ദിനവ്യാപാരത്തിനിടെ 19ശതമാനം ഉയർന്ന് ഓഹരിവില 151 രൂപയിലെത്തി. സെക്ടറൽ സൂചികകളിൽ മെറ്റൽ, ഫിനാൻഷ്യൽ ഓഹരികൾ സമ്മർദംനേരിട്ടു. നിഫ്റ്റി ബാങ്ക്, പൊതുമേഖല ബാങ്ക്, മെറ്റൽ സൂചികകൾ 1.4ശതമാനംവരെ നഷ്ടത്തിലായി. നിഫ്റ്റി ഐടി, എഫ്എംസിജി, ഫാർമ സൂചികകൾ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കുകയുംചെയ്തു.

from money rss https://bit.ly/3v2mItV
via IFTTT

കുതിപ്പ് നിലനിർത്തി വിപണി: നേട്ടമുണ്ടാക്കാൻ ഈ സാധ്യതകൾ പ്രയോജനപ്പെടുത്താം

സാമ്പത്തിക ഫലങ്ങൾ വിപണിയെ തുണച്ച വാരമാണ് കടന്നു പോയത്. അൽപം ചഞ്ചലമായിരുന്നെങ്കിലും അനുകൂല സാഹചര്യത്തിൽ കണക്കുകൾ വിപണിയെ സഹായിച്ചു. തിങ്കളാഴ്ച 2021 സാമ്പത്തിക വർഷം നാലാം പാദഫലങ്ങളുടേയും ജിഡിപി വളർച്ചാ നിരക്കിന്റേയും കണക്കുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. വിശാല അർത്ഥത്തിൽ അങ്ങേയറ്റം അനുകൂലമായ പ്രതികരണമാണ് ഈ കണക്കുകളുണ്ടാക്കിയത്. 2022 സാമ്പത്തിക വർഷം രണ്ടാംപാദം മുതൽ സമ്പദ് വ്യവസ്ഥയിലും കോർപറേറ്റ് വരുമാനത്തിലും അനുഭവപ്പെട്ട വളർച്ച ബിസിനസ് മേഖലയ്ക്ക് വൻതോതിൽ ഉത്തേജനം പകരുന്നതായി. 2021 സാമ്പത്തിക വർഷം നാലാം പാദത്തിലേയും 2022 സാമ്പത്തിക വർഷം ആദ്യ പാദത്തിലേയും കോർപറേറ്റ് ഫലങ്ങൾ ഇതിനകം വിപണി ഉൾക്കൊള്ളുകയും സാമ്പത്തികമേഖലയിൽ പ്രകടമാവുകയും ചെയ്തു കഴിഞ്ഞിരുന്നതിനാൽ ജിഡിപി വളർച്ചാ നിരക്ക് വിപണിയെ സംബന്ധിച്ചേടത്തോളം പ്രാധാന്യമുള്ളതായിരുന്നില്ല. കോവിഡ് കേസുകളുടെ എണ്ണംകുറഞ്ഞതും ഡിമാന്റു വർധനയും ഉത്തേജകപദ്ധതികളും വ്യാപകമായ കുത്തിവെയ്പും സാമ്പത്തിക വളർച്ചാപ്രതീക്ഷയും വിപണിയെ മികച്ച നിലവാരത്തിലെത്തിച്ചു. പോയവാരം ഇന്ത്യൻ വിപണി നേട്ടങ്ങൾ പിന്തുടരുകയായിരുന്നു. സാമ്പത്തികമായ അനുകൂല കാലാവസ്ഥയും ആഗോളതലത്തിൽ റിസ്ക്കെടുത്തുകൊണ്ടുള്ള മുന്നേറ്റങ്ങളും, കനത്ത കണക്കുകളുടെ ആഴ്ച ആയിരുന്നതിനാൽ ആഗോളതലത്തിലുണ്ടായ സമ്മിശ്ര പ്രതികരണങ്ങളുമാണ് ഈ നേട്ടങ്ങൾക്കു കാരണം. ആർബിഐ പണനയസമിതി യോഗവും മൺസൂൺ കാലതാമസവും മുന്നിൽകണ്ട് പ്രധാന ഇന്ത്യൻ സൂചികകൾ ആദ്യ റൗണ്ട് നേട്ടങ്ങൾ കൈയൊഴിയുകയും ശ്രദ്ധയോടെ ഇടപാടുകളിലേർപ്പെടുകയും ചെയ്തു. എന്നാൽ ഈയവസരത്തിലും വിശാല വിപണി അതിന്റെ കുതിപ്പു തുടരുകയായിരുന്നു. അടിസ്ഥാന വ്യവസായങ്ങളുടെ പിന്തുണയോടെ ഇടത്തരം-ചെറുകിട ഓഹരികൾ മികച്ച പ്രകടനംതുടർന്നു. ബാങ്ക്, ഓട്ടോ, വാഹന അനുബന്ധ വ്യവസായങ്ങൾ, ലോഹങ്ങളും ഊർജ്ജമേഖലയും മറ്റുമായിരിക്കും ഉയരുന്ന സമ്പദ് വ്യവസ്ഥയുടെ പ്രധാന ഗുണഭോക്താക്കളാകാൻ പോകുന്നത്. പണനയ സമിതി യോഗത്തിന്റെ മുന്നോടിയായി സമ്മിശ്ര ചായ്വുകളുമായി ആഭ്യന്തരവിപണി അതിന്റ അസ്ഥിരത നില നിർത്തുകയായിരുന്നു. ധനകാര്യസ്ഥാപനങ്ങൾ, ഐടി, എഫ്എംസിജി ഓഹരികളിൽ വിൽപന നടന്നെങ്കിലും വാരാന്ത്യത്തോടെ ഇതു കുറയുകയാണുണ്ടായത്. യുഎസ്, ഏഷ്യൻ വിപണികളിൽ നിലനിന്ന ദൗർബ്ബല്യം ടെക് കമ്പനികളിലെ ഓഹരി വിൽപനയിലും പ്രതിഫലിച്ചു. സ്വകാര്യവൽക്കരണത്തിനുള്ള സ്ഥാപനങ്ങളുടെ പട്ടിക സർക്കാർ അന്തിമമായി തീരുമാനിച്ചതോടെ രാജ്യത്ത് പൊതുമേഖലാ ബാങ്ക് ഓഹരികൾക്ക് ആവശ്യക്കാരുണ്ടായി. പലിശനിരക്കുകൾ നിലനിർത്തുകയും പണത്തിന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്തുകൊണ്ട്, വർധിക്കുന്ന ഉൽപന്ന വിലകൾ നിയന്ത്രിച്ച് സാമ്പത്തിക വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ദൗത്യമാണ് ആർബിഐയിൽ നിന്നു പ്രതീക്ഷിച്ചത്. ഈ പ്രതീക്ഷകൾക്കനുസൃതമായിത്തന്നെയാണ് പണനയ സമിതിയുടെ തീരുമാനംവന്നത്. ബാങ്കിംഗ് രംഗത്ത് കൂടുതൽ പണം എത്തിക്കുന്നതിനും യീൽഡ് നിയന്ത്രിക്കുന്നതിനുമായി സർക്കാർ സെക്യൂരിറ്റികൾ വാങ്ങാൻ തീരുമാനിച്ചു. 2022 സാമ്പത്തിക വർഷത്തേക്കുള്ള പണപ്പെരുപ്പ പ്രവചനം 5.2 ശതമാനത്തിൽ നിന്നു 5.1 ശതമാനമാക്കി കുറച്ച നടപടിയും അനുകൂലമാണ്. 2022 സാമ്പത്തിക വർഷത്തേക്കുള്ള ജിഡിപി വളർച്ചാ കണക്ക് 10.5 ശതമാനത്തിൽ നിന്ന് 9.5 ശതമാനമാക്കി കുറച്ചത് വെള്ളിയാഴ്ച പ്രതികൂലമായി അനുഭവപ്പെട്ടു. വ്യവസായരംഗത്ത് പഞ്ചസാര മേഖലയിൽ സർക്കാർ കൈക്കൊണ്ട തീരുമാനം ഗുണകരമായി. ഇപ്പോഴത്തെ 7 മുതൽ 8 വരെ ശതമാനത്തിനു പകരം 2023 വരെ പെട്രോളിലെ എത്നോളിന്റെ അംശം 20 ശതമാനമാക്കാനാണ് തീരുമാനിച്ചത്. ഇതു കാരണം വർധിച്ച മൂലധന ചിലവുകളും ധനസംഭരണവും വർധിച്ച നികുതിയും അടുത്ത 2-3 വർഷത്തേക്ക് ഉറപ്പാകും. അന്തർദേശീയ തലത്തിൽ പഞ്ചസാര വില ഉയരുമ്പോൾ ആഭ്യന്തര പഞ്ചസാര വ്യവസായ മേഖലയ്ക്ക് ദീർഘകാലത്തേക്ക് ഗുണകരമാണ്. എത്നോൾ വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികളായിരിക്കും ഇതിന്റെ വലിയ ഗുണഭോക്താക്കൾ. ആഭ്യന്തര ധനകാര്യ കാഴ്ചപ്പാടിലുണ്ടായ പുരോഗതിയും ആഗോള തലത്തിൽ വർധിച്ച റിസ്ക് സന്നദ്ധതയും പ്രധാന അളവുകോൽ പുതിയ നിലവാരത്തിലേക്കുയരാനിടയാക്കി. ഈ ഘട്ടത്തിൽ ലാഭത്തിന്റെ 25 മുതൽ 50 ശതമാനംവരെ സ്വന്തമാക്കിയശേഷം കടപ്പത്രങ്ങളും സ്വർണ്ണവും ചേർത്ത് സന്തുലിതമായൊരു പോർട്ഫോളിയോ നിർമ്മിക്കുന്നത് ബുദ്ധിപരമായ തീരുമാനമായിരിക്കും. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നതും ധനകാര്യമേഖലയിൽ തിരിച്ചുവരവുണ്ടാകാനുള്ള സാധ്യതയും വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ട്. മുന്നോട്ടു പോകുന്തോറും കൂടിയ വിലകൾ വിപണിയെ ജാഗ്രതയോടെ സമീപിക്കാനിടയാക്കും. ഓഹരികളും മേഖലകളും തിരിച്ചുവേണം ലാഭമുണ്ടാക്കാൻ. ഇപ്പോഴും ആകർഷകമായ ധാരാളം ഇടങ്ങൾ അവശേഷിക്കുന്നുണ്ട്. ഹൃസ്വകാല-ഇടക്കാല അടിസ്ഥാനത്തിൽ വിശാല വിപണി കുതിപ്പു നിലനിർത്തുകതന്നെ ചെയ്യും. പഞ്ചസാര, കെമിക്കൽസ്, ഓട്ടോ, സ്വകാര്യ ബാങ്കുകൾ, അടിസ്ഥാന വ്യവസായങ്ങൾ എന്നിവയ്ക്കു വിപണിയിലുള്ള മുൻതൂക്കം തുടരും. കോർപറേറ്റ് ലാഭത്തിൽ വർധനയുണ്ടാകുമെന്ന കണക്കു കൂട്ടലും ആഗോള തലത്തിൽ റിസ്കെടുക്കാനുള്ള സന്നദ്ധത വർധിച്ചതും ഇതിനു കാരണമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3g3eFJ0
via IFTTT

Monday, 7 June 2021

ഫ്രാങ്ക്‌ളിൻ ടെംപിൾടണ് അഞ്ചുകോടി പിഴ: ഡെറ്റ് ഫണ്ടുകൾ തുടങ്ങുന്നതിന് രണ്ടുവർഷത്തെ വിലക്ക്

ആറ് ഡെറ്റ് ഫണ്ടുകൾ പ്രവർത്തനംനിർത്തിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ഫ്രാങ്ക്ളിൻ ടെംപിൾടണ് അഞ്ച് കോടി രൂപ പിഴ ചുമത്തി. പുതിയ ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ അവതരിപ്പിക്കുന്നതിന് രണ്ടുവർഷത്തെ വിലക്കും സെബി ഏർപ്പെടുത്തിയിട്ടുണ്ട്. 2018 ജൂണിനും 2020 ഏപ്രിലിനുമിടയിൽ നിക്ഷേപ മാനേജുമെന്റ്, അഡൈ്വസറി എന്നിവയുടെ ഫീസിനത്തിൽ നേടിയ 451 കോടി(പലിശയടക്കം 512 കോടി)രൂപ തിരികെകൊടുക്കാനും സെബി നിർദേശിച്ചിട്ടുണ്ട്. ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ ഡയറക്ടറായ വിവേക് കുട് വ, ഭാര്യ രൂപ കുട് വ എന്നിവർക്ക് ഏഴുകോടി രൂപ പിഴയുമിട്ടിട്ടുണ്ട്. ഡെറ്റ്ഫണ്ടുകൾ പ്രവർത്തനംനിർത്തുംമുമ്പ് നിക്ഷേപംപിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് പിഴചുമത്തിയത്. ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ചീഫ് കംപ്ലെയിൻസ് ഓഫീസർ, ഡയറക്ടർമാർ എന്നിവർക്കെതിരെയും ഉടനെ നടപടിയുണ്ടാകും. അതേസമയം, സെബിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതിനെതിരെ സെക്യൂരീറ്റീസ് അപ്പലെറ്റ് ട്രിബ്യൂണലിൽ അപ്പീൽ നൽകുമെന്നും ഫ്രാങ്ക്ളിൻ ടെംപിൾടൺ അധികൃതർ പറഞ്ഞു. 2020 ഏപ്രിൽ 23നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയത്. കോവിഡ് വ്യാപനത്തെടുർന്നുണ്ടായ പണലഭ്യതാപ്രശ്നമണ് ഇതിന് കാരണമായി കമ്പനി പറഞ്ഞത്. മൂന്നു ലക്ഷത്തിലധികം നിക്ഷേപകരുടെ 25,000 കോടി രൂപയോളമാണ് മാസങ്ങളോളം മരവിപ്പിച്ച അവസ്ഥയിലായത്. സുപ്രീംകോടതിയുടെ ഇടപെടലിനെതുടർന്ന് നാലുഘട്ടങ്ങളിലായി 17,700 കോടിയിലേറെ തുക നിക്ഷേപകർക്ക് ഇതിനകം എഎംസി തിരികെ നൽകി. Sebi fines Franklin MF Rs 5 cr.

from money rss https://bit.ly/2RyKmAD
via IFTTT