121

Powered By Blogger

Friday, 7 January 2022

2022ലും ഐപിഒ വിപണി തകര്‍ക്കും: കാത്തിരിക്കുന്നത് എല്‍ഐസി ഉള്‍പ്പടെ 70ലേറെ കമ്പനികള്‍

ഐപിഒ വിപണിയിൽ 2021 ആവർത്തിക്കാൻ സാധ്യത. മുൻവർഷത്തേക്കാൾ കൂടുതൽ കമ്പനികൾ പ്രാരംഭ ഓഹരി വില്പനയുമായി രംഗത്തുവരുമെന്നാണ് വിലയിരുത്തൽ. വിപണിയിൽ നിക്ഷേപകാഭിമുഖ്യം നിലനിൽക്കുന്നതിനാൽ അത് നേട്ടമാക്കാനാണ് കമ്പനികളുടെ ശ്രമം. ഇതിനകം 38 കമ്പനികൾക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ അനുമതി ലഭിച്ചുകഴിഞ്ഞു. 36 കമ്പനികൾ അനുമതിക്കായി കാത്തിരിക്കുകയാണ്. പ്രാഥമിക വിപണിയിലെ മുന്നേറ്റം തുടരുകയാണെങ്കിൽ ഐപിഒകളുടെ റെക്കോഡ് തകർക്കുന്ന വർഷമാകും 2022. എംക്യുർ ഫാർമസിക്യൂട്ടിക്കൽസ്, ഇഎസ്ഡിഎസ് സോഫ്റ്റ് വെയർ സൊലൂഷൻസ്, എജിഎസ് ട്രാൻസാക്ട് ടെക്നോളജീസ്, ട്രാക്സൺ ടെക്നോളജീസ്, അദാനി വിൽമർ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, ഗോ എയർലൈൻസ്, ആരോഹൻ ഫിനാൻഷ്യൽ സർവീസസ്, പ്രദീപ് ഫോസ്ഫേറ്റ്സ്, മൊബിക്വിക് സിസ്റ്റംസ് തുടങ്ങി 20ലധികം കമ്പനികൾ ആദ്യപാദത്തിൽ ഐപിഒയുമായെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയായ എൽഐസി ഈ പാദത്തിൽ ഐപിഒയുമായെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 70,000-1,00,000 കോടി രൂപയാകും ലൈഫ് ഇൻഷുറൻസ് കോർപറേഷൻ വിപണിയിൽനിന്ന് സമാഹരിക്കുക. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി ഐപിഒ നടപടിക്രമങ്ങൾക്കായി ജനുവരി അവസാനം സെബിയെ സമീപിക്കുമെന്നാണ് കരുതുന്നത്. പേടിഎം, സമൊറ്റോ, നൈക, സ്റ്റാർ ഹെൽത്ത്, പിബി ഫിൻടെക് എന്നിവയുൾപ്പടെയുള്ള കമ്പനികൾ 2021ൽ ഇതുവരെ 1.3ലക്ഷം കോടി രൂപയാണ് വിപണിയിൽനിന്ന് സമാഹരിച്ചത്. കുറഞ്ഞ പലിശനിരക്കും ഉയർന്ന പണലഭ്യതയുംമൂലം ഓഹരി വിപണിയിൽ റാലി തുടരുകയാണ്.

from money rss https://bit.ly/3f4ZUny
via IFTTT