121

Powered By Blogger

Sunday, 11 August 2019

എഫ്.എം.സി.ജി. മേധാവികളിൽ ഉയർന്ന ശമ്പളം ഗോദ്‌റെജ് സി.ഇ.ഒ.യ്ക്ക്

ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ വിവേക് ഗംഭീറിന് കഴിഞ്ഞ സാമ്പത്തിക വർഷം ശമ്പളം 20.09 കോടി രൂപ. ഉപഭോക്തൃ ഉത്പന്ന കമ്പനികളിൽ (എഫ്.എം.സി.ജി.) ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ സി.ഇ.ഒ. ഇദ്ദേഹമാണ്. ഹിന്ദുസ്ഥാൻ യൂണീലിവർ ചെയർമാനും എം.ഡി.യുമായ സഞ്ജീവ് മേത്തയാണ് തൊട്ടുപിന്നിൽ. 18.88 കോടി രൂപയാണ് അദ്ദേഹത്തിന്റെ വാർഷിക പ്രതിഫലം. 11.09 കോടി രൂപയുമായി നെസ്ലെ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുരേഷ് നാരായണൻ ആണ് മൂന്നാം സ്ഥാനത്ത്. ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവാണ് നെസ്ലെ ഇന്ത്യ സാമ്പത്തിക വർഷമായി കണക്കാക്കുന്നത്. 10.77 കോടി രൂപ പ്രതിഫലം വാങ്ങിയ ഡാബർ ഇന്ത്യ ഡയറക്ടർ പി.ഡി. നരാംഗ് ആണ് പട്ടികയിൽ നാലാം സ്ഥാനത്ത്. ഡാബർ ഇന്ത്യ മുൻ സി.ഇ.ഒ. സുനിൽ ഡഗ്ഗാൾ തൊട്ടുപിറകിലുണ്ട്. 2018-19-ൽ 10.74 കോടി രൂപയാണ് അദ്ദേഹം ശമ്പളം വാങ്ങിയത്. സുനിൽ ഡഗ്ഗാൾ ഈയിടെ കമ്പനിയിൽനിന്ന് വിരമിച്ചിരുന്നു. മാരികോ എം.ഡി.യും സി.ഇ.ഒ.യുമായ സുഗത ഗുപ്ത (9.21 കോടി രൂപ), ജി.സി.പി.എൽ. എക്സിക്യുട്ടീവ് ചെയർപേഴ്സൺ നിസാബ ഗോദ്റെജ് (6.87 കോടി രൂപ), ഇമാമി ലിമിറ്റഡ് എക്സിക്യുട്ടീവ് ചെയർമാൻ ആർ.എസ്. അഗർവാൾ, ഡയറക്ടർ ആർ.എസ്. ഗോയങ്ക (6.54 കോടി രൂപ) എന്നിവരാണ് പട്ടികയിലെ മറ്റ് നേതൃത്വങ്ങൾ. Godrej Consumers Vivek Gambhir highest paid FMCG CEO

from money rss http://bit.ly/33u4qoX
via IFTTT

Friday, 9 August 2019

സ്വര്‍ണവില എങ്ങോട്ട്?

കൊച്ചി: സാമ്പത്തിക അസ്ഥിരതകൾമൂലം ആഗോളതലത്തിൽ സ്വർണവില റെക്കോഡ് കുതിപ്പിൽ. സംസ്ഥാനത്ത് 27,480 രൂപയാണ് പവന്റെ വില. ഏതാണ്ട് ഒരുമാസത്തിനിടെ 1360 രൂപയുടെ വർധനവാണ് പവൻവിലയിലുണ്ടായത്. ജൂലായ് രണ്ടിന് 24,920 രൂപയായിരുന്നു വില. നാലുവർഷംകൊണ്ട് പവന് 7,480 രൂപയാണ് കൂടിയത്. 2015 ഓഗസ്റ്റിൽ വില 18,720 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം മൂർച്ഛിച്ചതും സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ വിപണിയിൽ പ്രകടമായിതുടങ്ങിയതുമാണ് സ്വർണവിപണിയുടെ കുതിപ്പിനുപിന്നിൽ. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാകുന്നതുമാണ് ആഭ്യന്തര വിപണിയിൽ വിലവർധനയ്ക്ക് കാരണം. നാൾവഴികൾ തീയതി- പവൻവില 2005 ഒക്ടോബർ 10 - 5,040 2008 ജനുവരി 3- 8,040 2008 ഒക്ടോബർ 9 - 10,200 2009 നവംബർ 3 - 12,120 2010 നവംബർ 8 - 15,000 2011 ഓഗസ്റ്റ് 19- 20,520 2019 ഫെബ്രുവരി 19 - 25,120 2019 ഓഗസ്റ്റ് 10- 27,480

from money rss http://bit.ly/31yAQwr
via IFTTT

എന്‍പിഎസിലെ ഫണ്ട് മാനേജര്‍ സ്ഥാനത്തുനിന്ന് റിലയന്‍സ് പിന്മാറി

മുംബൈ: എൻപിഎസിലെ പെൻഷൻ ഫണ്ട് മാനേജർ സ്ഥാനത്തുനിന്ന് റിലയൻസ് ക്യാപിറ്റൽ ഫണ്ട് ലിമിറ്റഡ് പിന്മാറി. ഓഗസ്റ്റ് 10 മുതൽ ഇത് പ്രാബല്യത്തിലായി. റിലയൻസ് ക്യാപിറ്റലിനെ ഫണ്ട് മാനേജരാക്കിയിട്ടുള്ളവരെ എൽഐസി പെൻഷൻ ഫണ്ടിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പകരം ഫണ്ട് മാനേജരെ നിർദേശിക്കാത്തവരെയാണ് എൽഐസിയിലേയ്ക്ക് മാറ്റിയിട്ടുള്ളത്. 2009 മെയ് 21നാണ് റിലയൻസ് പെൻഷൻ ഫണ്ട് നിലവിൽവന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപ പരിധിയായ 49ശതമാനത്തേക്കാൾ അധികമായതാണ് റിലയൻസ് പിന്മാറാൻ കാരണം. റിലയൻസ് കഴിഞ്ഞാൽ ഏഴ് പെൻഷൻ ഫണ്ടുമാനേജർമാരാണ് നിലവിലുണ്ടാകുക. എച്ച്ഡിഎഫ്സി പെൻഷൻ ഫണ്ടാണ് ഇതിൽ പ്രകടനത്തിൽ മുന്നിൽ. പെൻഷൻ ഫണ്ടിൽ വരിക്കാരായവർക്ക് വർഷത്തിലൊരിക്കൽ ഫണ്ട് മാനേജരെ മാറ്റാൻ അനുവാദമുണ്ട്. എക്സിറ്റ് ലോഡോ ഏതെങ്കിലും നികുതിയോ ഇതിന് ബാധകമാല്ല. കഴിഞ്ഞ ബജറ്റിൽ, കാലാവധി പൂർത്തിയാക്കുമ്പോൾ പിൻവലിക്കാവുന്ന 60 ശതമാനം തുകയക്കും നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ പിൻവലിക്കാൻ കഴിയുന്ന തുകയായ 60 ശതമാനത്തിൽ 40 ശതമാനുമാത്രമായിരുന്നു ആദായ നികുതിയിളവുണ്ടായിരുന്നത്. 60 ശതമാനത്തിനുബാക്കിയുള്ള 40 ശതമാനംതുക നിർബന്ധമായും ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കേണ്ടതുണ്ട്. ഈ തുകഉപയോഗിച്ചാണ് ഇൻഷുറൻസ് കമ്പനികൾ പെൻഷൻ നൽകുക. Reliance Pension Fund surrenders NPS licence

from money rss http://bit.ly/2YXZuoO
via IFTTT

ജെ എം ഫിനാന്‍ഷ്യലിന്റെ രണ്ടാംഘട്ട കടപത്രവില്‍പന

കൊച്ചി: ജെ എം ഫിനാൻഷ്യൽ ലിമിറ്റഡിന്റെ രണ്ടാം ഘട്ട കടപത്ര വിൽപന തുടങ്ങി.ലിസ്റ്റ് ചെയ്യപ്പെട്ടതും റഡീം ചെയ്യാവുന്നതും ഓഹരിയാക്കി മാറ്റാൻ കഴിയാത്തതുമായ സുരക്ഷിത കടപ്പത്രങ്ങളുടെ രണ്ടാം ഘട്ട പൊതുവിൽപനയാണ് ഇപ്പോൾ ആരംഭിക്കുന്നത്. 1000 രൂപ അടിസ്ഥാന വിലയും 100 കോടിയുടെ അടിസ്ഥാന മൂല്യവുമുള്ള കടപത്രങ്ങളാണ് പ്രാഥമികമായി ഇറക്കുന്നത്. 400 കോടി മുതൽ 500 കോടി വരെ ഇത് വർധിക്കാം. മൊത്തത്തിൽ 2000 കോടി രൂപയാണ് ജെ എം ഫിനാൻഷ്യൽ രണ്ടാം ഘട്ട കടപത്ര വിൽപനയിലൂടെ സ്വരൂപിക്കാൻ ഉദ്ദേശിക്കുന്നത്. ആഗസ്റ്റ് 6 മുതൽ സെപ്തംബർ 4 വരെയാണ് കടപത്ര വിൽപനയെങ്കിലും കാലാവധിക്കു മുമ്പേ ഇത് നിർത്താനോ ആവശ്യമെങ്കിൽ കാലാവധി ദീർഘിപ്പിക്കാനോ ഡയറക്ടർ ബോർഡിനോ ബോർഡ് രൂപീകരിക്കുന്ന എൻ സി ഡി പബ്ലിക് ഇഷ്യു കമ്മിറ്റിക്കോ അധികാരം ഉണ്ടായിരിക്കും. കടപത്ര അപേക്ഷയ്ക്കുള്ള ഏറ്റവും കുറഞ്ഞ തുക 10,000 രൂപയും 1000 രൂപവീതം മുഖവിലയുള്ള ഒരു എൻ സി ഡിയുടെ ഗണിതങ്ങളുമായിരിക്കും. അപേക്ഷകരെ മുൻഗണനാ ക്രമത്തിലായിരിക്കും പരിഗണിക്കുക. എന്നാൽ വിൽപന പരിധിവിടുന്ന ഘട്ടത്തിൽ ഒരേ ദിവസം തന്നെ അപേക്ഷിച്ചവർക്ക് ആനുപാതികമായി കടപത്രങ്ങൾ അനുവദിക്കും. ലാഭകരമായ സ്ഥിരവളർച്ചയുടെ ചരിത്രമാണ് കമ്പനിക്കുള്ളതെന്ന് ജെ എം ഫിനാൻഷ്യൽ മാനേജിംഗ് ഡയറക്ടർ വിശാൽ കംപാനി പറഞ്ഞു. പോർട്ട്ഫോളിയോയുടെ വൈവിധ്യവും ശക്തമായ വായ്പാ നിലവാരവുമാണ് കമ്പനിയുടെ ശക്തി. 2020 സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ കമ്പനിയുടെ കിട്ടാക്കടം വെറും 0.1 ശതമാനം മാത്രമാണെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക സ്ഥാപനമായ ജെ എം ഫിനാൻഷ്യൽ ഗ്രൂപ്പിന് കീഴിലുള്ള ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമാണ് (എൻ ബി എഫ് സി) ജെ എം ഫിനാൻഷ്യൽ ലിമിറ്റഡ്.

from money rss http://bit.ly/2YG6NX2
via IFTTT

Thursday, 8 August 2019

എ.ടി.എം. പണം കൊടുത്തു; തിരിച്ചുകിട്ടാതെ ബാങ്കുകാർ കുടുക്കിലായി

കുന്നംകുളം:എ.ടി.എമ്മിലൂടെ 2013-ൽ പിൻവലിച്ച പണം തിരിച്ചുകിട്ടാതായതോടെ ബാങ്കുകാർ വെട്ടിലായി. നാലരവർഷം പിന്നിടുമ്പോൾ പിൻവലിച്ച തുകയുടെ ഇരട്ടിയിലേറെയാണ് അക്കൗണ്ട് ഉടമയുടെ പേരിൽ ബാങ്കിലുള്ള ബാധ്യത. റവന്യൂ റിക്കവറിക്ക് നടപടികൾ തുടങ്ങിയെങ്കിലും പണം അടയ്ക്കേണ്ടയാളെ കണ്ടെത്താനായില്ല. കിഴൂർ ഏറത്ത് വീട്ടിൽ സാജു എന്ന വിലാസത്തിലുള്ള ആളാണ് സിൻഡിക്കേറ്റ് ബാങ്കിന്റെ കുന്നംകുളം ശാഖയിലുള്ള അക്കൗണ്ടിലൂടെ 2013 ഡിസംബറിൽ 4600 രൂപ നാലുതവണയായി എ.ടി.എമ്മിലൂടെ പിൻവലിച്ചത്. ആ സമയത്ത് അക്കൗണ്ടിൽ 531 രൂപയാണ് ഉണ്ടായിരുന്നത്. സേവിങ്സ് അക്കൗണ്ടിൽ പണമില്ലെങ്കിലും അക്കൗണ്ട് ഉടമ പിന്നീട് ബാങ്കിന് പണം നൽകുമെന്ന സംവിധാനത്തിൽ 5000 രൂപ വരെ ഇത്തരത്തിൽ നൽകാറുണ്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. പരിധി തീർന്നതോടെ പണം ലഭിക്കാതെയായി. സാജു പിന്നീട് ബാങ്കിൽ പണം നിക്ഷേപിക്കുകയോ ബാങ്ക് അധികൃതരുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പിഴയും ബാങ്കിന് ലഭിക്കേണ്ട തുകയും ചേർത്ത് ഇയാൾ ഇപ്പോൾ 10,422.55 രൂപ ബാങ്കിന് നൽകാനുണ്ടെന്നാണ് കണക്ക്. ബാങ്കിലെ ജീവനക്കാർ സാജുവിനെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബാങ്കിൽ നൽകിയിരുന്ന ഫോൺ നമ്പറും ഉപയോഗത്തിലില്ല. ഇതോടെ അവർ റവന്യൂ റിക്കവറിക്ക് അപേക്ഷ നൽകി. അധികൃതർ സാജുവിന്റെ വിലാസത്തിലേക്ക് ജപ്തിനോട്ടീസ് അയച്ചിട്ടുണ്ട്. പ്രശ്നത്തിൽനിന്ന് എങ്ങനെയെങ്കിലും തലയൂരാനുള്ള ശ്രമത്തിലാണ് ബാങ്ക് അധികൃതർ. ഒറ്റത്തവണ തീർപ്പാക്കലിൽ ഉൾപ്പെടുത്തി 2000 രൂപ അടച്ചാൽ എല്ലാ ബാധ്യതകളും അവസാനിപ്പിക്കുമെന്ന് ശാഖാ മാനേജർ മുകേഷ്കുമാർ പറഞ്ഞു. എന്നാൽ, ഈ വിവരം സാജുവിനെ അറിയിക്കാനും ബാങ്ക് അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

from money rss http://bit.ly/2GYlERs
via IFTTT

ഓഹരി നിക്ഷേപത്തിലെ ദീര്‍ഘകാല മൂലധനനേട്ട നികുതി വേണ്ടെന്നുവെച്ചേക്കും

ഓഹരി വിപണിയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഓഹരി നിക്ഷപത്തിന് ഏർപ്പെടുത്തിയിരുന്ന ദീർഘകാല നിക്ഷേപത്തിനുള്ള നികുതി വേണ്ടെന്നു വെച്ചേക്കും. നിലവിൽ നിക്ഷേപിച്ച് ഒരു വർഷത്തിനുശേഷം ലഭിക്കുന്ന ലാഭത്തിൽ ഒരു ലക്ഷം ഒഴിവാക്കി ബാക്കിയുള്ള തുകയ്ക്ക് 10 ശതമാനം നികുതി നിലവിലുണ്ട്. 2018ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് നികുതി കൊണ്ടുവന്നത്. ഓഹരി നിക്ഷേപം മൂന്നുവർഷമെങ്കിലും നിലനിർത്തിയശേഷം ലഭിക്കുന്ന ആദായത്തിന് നികുതി ഒഴിവാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതോടൊപ്പം ലാഭവിഹിതത്തിനുള്ള നികുതിയും ഒഴിവാക്കിയേക്കും. നിർമല സീതാരാമൻ അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിൽ അതസമ്പന്നർക്ക് കൂടുതൽ നികുതി ബാധ്യത പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയെ കാര്യമായി ബാധിച്ചു. ഇതുപ്രകാരം അഞ്ചുകോടിയിലേറെ വരുമാനമുള്ളവർക്ക് 42 ശതമാനമാകും ആദായ നികുതി. പല വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരും പെൻഷൻ ഫണ്ടുകളും ട്രസ്റ്റുകളും ഉയർന്ന നികുതി സ്ലബിലാണ്. ഇതോടെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ കൂട്ടത്തോടെ രാജ്യത്തെ വിപണിയിൽനിന്ന് പിൻമാറിയത് സൂചികകളെ ബാധിച്ചിരുന്നു.

from money rss http://bit.ly/2MT07xp
via IFTTT

ക്രിപ്‌റ്റോകറൻസി നിരോധനം: ഹർജികളിൽ അന്തിമവാദം തുടങ്ങി

ന്യൂഡൽഹി:ക്രിപ്റ്റോകറൻസികൾ നിരോധിച്ച റിസർവ് ബാങ്കിന്റെ ഉത്തരവിനെതിരായ ഹർജികളിൽ സുപ്രീംകോടതി അന്തിമവാദം തുടങ്ങി. ക്രിപ്റ്റോകറൻസികളുമായി ബന്ധപ്പെട്ട സേവനങ്ങൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകുന്നത് വിലക്കിയ 2018 ഏപ്രിൽ ആറിലെ ഉത്തരവ് ചോദ്യംചെയ്യുന്ന ഹർജികളാണ് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് കേൾക്കുന്നത്. ഈമാസം 14-ന് തുടർവാദം നടക്കും. റിസർവ് ബാങ്കുമായി ബന്ധമില്ലാതെ പ്രത്യേക എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഡിജിറ്റൽ കറൻസികളാണ് ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികൾ എന്നറിയപ്പെടുന്നത്. ഇവ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിശാലമായ വിഷയം പിന്നീട് കേൾക്കാമെന്നും ആദ്യം റിസർവ് ബാങ്ക് ഉത്തരവിനെതിരായ ഹർജികൾ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ധാർമികമായ കാരണങ്ങളാലാണ് റിസർവ് ബാങ്ക് ക്രിപ്റ്റോകറൻസികൾ നിരോധിച്ചതെന്ന് ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ വാദിച്ചു. വിർച്വൽ കറൻസികൾ സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന പ്രതിഫലനങ്ങളെക്കുറിച്ച് പഠനമൊന്നും നടത്തിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

from money rss http://bit.ly/2YAzg03
via IFTTT

Thursday, 18 July 2019

പ്രമുഖ ഓഹരി ഫണ്ടുകള്‍ ഒരുമാസക്കാലയളവില്‍ നല്‍കിയത് നെഗറ്റീവ് ആദായം

കഴിഞ്ഞ ഒരുമാസത്തെ ആദായം പരിശോധിക്കുമ്പോൾ മുൻനിരയിലുള്ള പത്ത് ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ നൽകിയത് നെഗറ്റീവ് റിട്ടേൺ. മൊത്തം നിക്ഷേപം 8850 കോടിയിലേറെയുള്ള ആദിത്യ ബിർള സൺ ലൈഫ് ടാക്സ് റിലീഫ് ഫണ്ട് ഈ കാലയളവിൽ നെഗറ്റീവ് 1.74 ശതമാനം റിട്ടേണാണ് നേടിയത്. അതേസമയം മൊത്തം നിക്ഷേപം 878 കോടി മാത്രമുള്ള ഇൻവെസ്കോ ഇന്ത്യ ടാക്സ് പ്ലാൻ നിക്ഷേപകന് നൽകിയത് നെഗറ്റീവ് 0.93 ശതമാനം മാത്രം. സ്മോൾ ക്യാപ് വിഭാഗത്തിലുള്ളതും 7,369 കോടി നിക്ഷേപവുമുള്ള ഫ്രാങ്ക്ളിൻ ഇന്ത്യ സ്മോളർ കമ്പനീസ് ഫണ്ട് കഴിഞ്ഞ ഒരുമാസത്തിനിടെ നൽകിയത് 2.67 ശതമാനം നഷ്ടം. ഈ വിഭാഗതതിൽതന്നെയുള്ള റിലയൻസ് സ്മോൾ ക്യാപ് ഫണ്ടാകട്ടെ നൽകിയത് 2.88 ശതമാനം നഷ്ടമാണ്. 8232 കോടി രൂപയാണ് ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത്. സ്മോൾ ക്യാപിൽതന്നെയുള്ള എച്ച്ഡിഎഫ്സി സ്മോൾക്യാപ് ഫണ്ട് നൽകിയത് നെഗറ്റീവ് 2.55 ശതമാനമാണ്. ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത് 8427 കോടി രൂപയാണ്. അതേസമയം ഈ കാലയളവിൽ സെൻസെക്സ് 1.7 ശതമാനം നേട്ടം നൽകിയതായി കാണാം. 30 ഓഹരികളിൽ 18 ഓഹരികളും നഷ്ടമുണ്ടാക്കിയിട്ടും സെൻസെക്സ് നേട്ടത്തിൽ പിടിച്ചുനിന്നു. ഗെയിൽ, കാഡില, ഗോദ്റേജ് കൺസ്യൂമർ, ഹിന്ദുസ്ഥാൻ സിങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികളിലാണ് ഈ കാലയളവിൽ മ്യൂച്വൽ ഫണ്ടുകൾ കാര്യമായി നിക്ഷേപം നടത്തിയത്. യുപിഎൽ, പിരമൾ എന്റർപ്രൈസസ്, യെസ് ബാങ്ക്, ഇന്ത്യബുൾസ് ഹൗസിങ്, ബന്ധൻ ബാങ്ക് തുടങ്ങിയ ഓഹരികളാണ് ഫണ്ടുകൾ ഈയൊരു മാസത്തിനിടെ വിറ്റൊഴിഞ്ഞത്. ശ്രദ്ധിക്കാൻ: ദീർഘകാല ലക്ഷ്യത്തിനുവേണ്ടി എസ്ഐപി മാതൃകയിൽ നിക്ഷേപിക്കുമ്പോഴാണ് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽനിന്ന് പരമാവധി നേട്ടം ലഭിക്കുക. സെൻസെക്സ് സൂചികയുമായി താരതമ്യം ചെയ്യുന്നതിനാണ് ഹ്രസ്വകാലയളവിലെ ഫണ്ടുകളുടെ നേട്ടം വിലയിരുത്തിയത്.

from money rss http://bit.ly/2JRxrSb
via IFTTT

Wednesday, 17 July 2019

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 75 പോയന്റ് താഴ്ന്ന് 39139 ലെത്തി. നിഫ്റ്റിയിലെ നഷ്ടം 25 പോയന്റാണ്. 11662 ലാണ് നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 457 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 577 ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ വിപണികളെല്ലാം സമ്മർദത്തിലായതാണ് ആഭ്യന്തര വിപണിയെ ബാധിച്ചത്. വിപ്രോ, യുപിഎൽ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, എസ്ബിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, കോൾ ഇന്ത്യ, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, ഐഒസി, സൺ ഫാർമ, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex, Nifty start on negative note

from money rss http://bit.ly/2Z7Afkw
via IFTTT

ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ദിവസങ്ങള്‍ മാത്രം

മുംബൈ: ശമ്പളക്കാരും പെൻഷൻകാരുമുൾപ്പെടെയുള്ളവരുടെ ആദായനികുതി റിട്ടേൺ സമർപ്പണത്തിന് ഇനി രണ്ടാഴ്ചകൂടി. ജൂലായ് 31-വരെയാണ് നികുതി റിട്ടേൺ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. അതേസമയം, തീയതി നീട്ടാനിടയുണ്ടെന്നും സൂചനയുണ്ട്. ഇത്തവണ ഫോറം 16 ഉൾപ്പെടെ നികുതി റിട്ടേണിനായി രേഖകൾ കൈമാറാൻ തൊഴിലുടമയ്ക്ക് ജൂൺ 15-ൽനിന്ന് ജൂലായ് പത്തുവരെ സമയം നീട്ടിനൽകിയിട്ടുണ്ട്. ഇതനുസരിച്ച് നികുതിദായകർക്കും കൂടുതൽ സമയം ലഭിക്കേണ്ടതുണ്ടെന്നാണ് കാരണമായി പറയുന്നത്. നിലവിലെ സമയക്രമമനുസരിച്ച് ജൂലായ് പത്തിന് രേഖകൾ ലഭിച്ചാൽ 20 ദിവസം മാത്രമാണ് റിട്ടേൺ സമർപ്പിക്കുന്നതിനായി ലഭിക്കുക. അവസാന നിമിഷത്തിനായി കാത്തിരിക്കേണ്ടസമയം നീട്ടുന്നതിന് കാത്തുനിൽക്കാതെ എത്രയും വേഗം റിട്ടേൺ സമർപ്പിക്കുകയാണ് നല്ലത്. സാങ്കേതികതടസ്സമോ മറ്റോ ഉണ്ടായാൽ റിട്ടേൺ സമർപ്പിക്കൽ വൈകും. ഇത്തവണ ഇ-റിട്ടേൺ സമർപ്പിക്കാനായി ലോഗിൻ ചെയ്യുമ്പോൾ വിവരങ്ങൾ മുൻകൂട്ടി അതിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. ഇത് കൃത്യമായി പരിശോധിക്കണം. വിട്ടുപോയവ ചേർക്കണമെന്ന് നികുതിവകുപ്പ് നിഷ്കർഷിക്കുന്നു. മാത്രമല്ല, ചിലപ്പോൾ നികുതി കിഴിവിനുള്ള പലതും ഇതിൽ ഉൾപ്പെടുത്താതെ വിട്ടുപോയിട്ടുമുണ്ടാകാം.സമയം കഴിഞ്ഞാൽനിർദിഷ്ട സമയം കഴിഞ്ഞാലും നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് തടസ്സമില്ല. 'വൈകി സമർപ്പിക്കുന്നു' എന്നു രേഖപ്പെടുത്തി 2020 മാർച്ച് 31 വരെ റിട്ടേൺ നൽകാൻ അവസരമുണ്ട്. എന്നാൽ, അതുവരെ നികുതിക്ക് പലിശയും റിട്ടേൺ സമർപ്പിക്കാൻ വൈകിയതിന് പിഴയും നൽകണം. ഡിസംബർ 31-നുമുമ്പാണ് റിട്ടേൺ നൽകുന്നതെങ്കിൽ 5000 രൂപയാണ് പിഴ. അതിനുശേഷം മാർച്ച് 31 വരെയുള്ളതിന് 10,000 രൂപയും. അഞ്ചു ലക്ഷത്തിൽ താഴെയാണ് ആകെ വരുമാനമെങ്കിൽ പിഴ ആയിരം രൂപയിൽ കൂടില്ല. നികുതി അധികമായി അടയ്ക്കാനില്ലെങ്കിലും പിഴയും പലിശയും ഈടാക്കും. റിട്ടേൺ ലഭിക്കാനുണ്ടെങ്കിൽ അതിന് നികുതിവകുപ്പുനൽകുന്ന പലിശ ലഭിക്കുകയുമില്ല. Content Highlights:only two weekremaining to submit income tax return

from money rss http://bit.ly/30BQLK6
via IFTTT

വിപണിയെ നയിക്കുന്നത് ഡിജിറ്റലിസം-ഹരീഷ് ബിജൂര്‍

കൊച്ചി: ഇന്നത്തെ വിപണിയെ നയിക്കുന്നത് ഡിജിറ്റലിസം ആണെന്ന് പ്രമുഖ ബ്രാൻഡ് ഗുരു ഹരീഷ് ബിജൂർ. ഡിജിറ്റൽ സാങ്കേതികതയെ മാറ്റിനിർത്തി ബിസിനസ് സ്ഥാപനങ്ങൾക്ക് വളരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭൂമി സംഘടിപ്പിച്ച കേരള 2.0 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരീഷ് ബിജൂർ കൺസൾട്സ് സ്ഥാപകൻ കൂടിയാണ് അദ്ദേഹം. കൂടുതൽ വളർച്ചയും നിക്ഷേപവും വരണമെങ്കിൽ വിപണിയെ അറിഞ്ഞുള്ള വിപണന തന്ത്രം ആവശ്യമാണ്. ഉപഭോക്താവിനെ അറിയുകയെന്നതാണ് പ്രധാനം. കൂടാതെ മാർക്കറ്റ് റിസർച്ചും പ്രധാനമാണ്. മാർക്കറ്റ് സർവേ വഴി വിപണി വിശകലനങ്ങൾ എപ്പോഴും ശരിയാവണമെന്നില്ല. നല്ല വിപണി ഗവേഷണങ്ങൾ ഫലപ്രദമായ തീരുമാനങ്ങൾ എടുക്കുന്നതിന് നിർണായകമാണ്. പലപ്പോഴും ഉപഭോക്താക്കൾ മാർക്കറ്റ് സർവേ നടത്തുന്നവരെ നിരാശരാക്കാതിരിക്കാൻ എന്തെങ്കിലും ഉത്തരം നൽകുകയാണ് പതിവ്. വിപണി ഗവേഷണങ്ങൾ താരതമേന്യ എളുപ്പമാണ്. എന്നാൽ, വിശ്വസനീയ വിപണി ഗവേഷണം നടത്തുക എന്നുള്ളതാണ് വെല്ലുവിളി. മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ആമുഖ പ്രഭാഷണം നടത്തി. കേരളത്തിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള പഠന റിപ്പോർട്ട് മാതൃഭൂമി ഇന്റഗ്രേറ്റഡ് മീഡിയ സൊല്യൂഷൻസ് നാഷണൽ ഹെഡ് പി.എസ്. കമൽ കൃഷ്ണൻ അവതരിപ്പിച്ചു. മാതൃഭൂമി കൊച്ചിയിൽ സംഘടിപ്പിച്ച കേരള 2 .O കോൺക്ലേവിൽ നിന്ന്. ഫോട്ടോ- എം.പി പ്രദീപ് കുമാർ കേരള വിപണിയിൽ പുതിയൊരു ഉപഭോക്തൃ സംസ്കാരം എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടന്നു. എൽ.ജി. ഇലക്ട്രോണിക്സ് സീനിയർ ജനറൽ മാനേജർ പി. സുധീർ, ഫോൺ 4 സ്ഥാപകൻ സയ്യദ് ഹമീദ്, പിട്ടാപ്പിള്ളിൽ ഏജൻസീസ് എം.ഡി. പീറ്റർ പോൾ, ഗോദ്റെജ് അപ്ലയൻസസ് നാഷണൽ സെയിൽസ് ഹെഡ് സഞ്ജീവ് ജെയിൻ, സ്റ്റൗ ക്രാഫ്റ്റ് ഡയറക്ടർ നേഹ ഗാന്ധി, ടി.ടി.കെ. പ്രസ്റ്റീജ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ദിനേശ് ഗാർഗ്, മായ അപ്ലയൻസസ് സെയിൽസ് ഹെഡ് സഞ്ജയ് കുമാർ, കണ്ണങ്കണ്ടി ഗ്രൂപ്പ് എം.ഡി. പരീത് കണ്ണങ്കണ്ടി, മാതൃഭൂമി ക്ലസ്റ്റർ ഹെഡുമാരായ സുനിൽ നമ്പ്യാർ, നവീൻ ശ്രീനിവാസൻ തുടങ്ങിയവർ പാനൽ ചർച്ചകളിൽ പങ്കെടുത്തു. Content Highlights: mathrubhumi kerala 2.0 conclave kochi harish bijoor

from money rss http://bit.ly/2XXn5Wa
via IFTTT

നാല് ഐഫോൺ മോഡലുകളുടെ വില്പന ഇന്ത്യയിൽ നിർത്തുന്നു

ന്യൂഡൽഹി:ആപ്പിൾ ഇന്ത്യയിൽ നാല് ഐഫോൺ മോഡലുകളുടെ വില്പന നിർത്തുന്നു. കമ്പനിയുടെ പുതിയ ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായി ഘട്ടം ഘട്ടമായാണ് വില്പന നിൽത്തുക. ഐഫോൺ നിരയിൽ ഏറ്റവും വില കുറഞ്ഞ ഐഫോൺ എസ്.ഇ., ഐഫോൺ 6, ഐഫോൺ 6 പ്ലസ്, ഐഫോൺ 6എസ് പ്ലസ് എന്നിവയാണവ. ഈ ഫോണുകൾ നിർത്തലാക്കുന്നതോടെ ഐഫോൺ 6എസ് ആകും വിപണിയിൽ ലഭിക്കുന്ന എറ്റവും വില കുറഞ്ഞ ഐഫോൺ. 29,500 രൂപയാണ് ഇതിന്റെ വില. അതായത് ഇനി 7,000-8,000 രൂപ അധികം നൽകണം ഒരു ഐ ഫോൺ സ്വന്തമാക്കാൻ. നിലവിൽ ഐ ഫേൺ എസ്.ഇ.ക്ക് 22,000 രൂപയാണ് വില. ആമസോൺ സൈറ്റുകളിൽ ഇത് സ്റ്റോക്കില്ല. എന്നാൽ, യു.എസ്. സൈറ്റിൽ ലഭ്യമാണ്. ഐഫോൺ എസ്.ഇ., 6എസ്, 7 എന്നിവ ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കുന്നവയാണ്. ഇവിടെ മറ്റ് മോഡലുകളുടെ ഉ്തപാദനം വിപുലീകരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

from money rss http://bit.ly/32soebE
via IFTTT

Sunday, 14 July 2019

സെന്‍സെക്‌സില്‍ 200 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: സെൻസെക്സിൽ 200 പോയന്റോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും 9.40 ഓടെ നേട്ടം 100 പോയന്റായി കുറഞ്ഞു. സെൻസെക്സ് 38837ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 17 പോയന്റ് ഉയർന്ന് 11570ലുമെത്തി. ബിഎസ്ഇയിലെ 797 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 573 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഫോസിസ് 4 ശതമാനം നേട്ടമുണ്ടാക്കി. യെസ് ബാങ്ക്, സൺ ഫാർമ, റിലയൻസ്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ടാറ്റ സ്റ്റീൽ, ഐസിൈസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വേദാന്ത, പവർ ഗ്രിഡ്, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, യുപിഎൽ, കോൾ ഇന്ത്യ, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/32uleLI
via IFTTT

മക്കളേ വേണ്ട...കരിയറാണ് വലുത്?

ഒരിക്കൽ മക്കളില്ലാത്ത ദമ്പതിമാരുടെ കോൺഫറൻസിൽ മോട്ടിവേഷണൽ പ്രസംഗത്തിന് പോയി... മൂവായിരത്തോളം ദമ്പതിമാർ നിറഞ്ഞ സദസ്സ്... ദുഃഖം ഘനീഭവിച്ചുനിന്ന ഓഡിറ്റോറിയത്തിൽ അവരുടെ ജീവിതത്തോടുതന്നെയുള്ള നിഷേധാന്മകചിന്തകളെ പ്രസാദഭരിതമാക്കാൻ ഏറെ പാടുപെടേണ്ടിവന്നു. മക്കളില്ലാത്ത ദമ്പതിമാരുടെ എണ്ണം, വ്യത്യസ്ത കാരണങ്ങളാൽ ഏറുകയാണ്. വളരെ വ്യത്യസ്തവും രസകരവുമായ അനുഭവങ്ങളുള്ള ചില കുടുംബങ്ങളെയും ഈ നാളുകളിൽ പരിചയപ്പെടാനിടയായി. 'മക്കളാണ് സമ്പത്ത്' എന്നു കണ്ടെത്തി ജീവിക്കുന്ന ചില കുടുംബങ്ങൾ... ആറും എട്ടും മക്കളുള്ളവർ... ഇനിയും വേണമെന്ന് ആഗ്രഹിക്കുന്നവർ... അവരെ പഠിപ്പിക്കാനും വളർത്തി ഉയർത്താനും അധ്വാനിക്കുന്ന മാതാപിതാക്കൾ... ഒരു കുഞ്ഞുമാത്രം ഉള്ളതിനാൽ, രണ്ടാമതൊരു കുഞ്ഞിനെ ദത്തെടുത്ത് വളർത്തുന്ന രണ്ടു കുടുംബങ്ങളെയും പരിചയപ്പെട്ടു. ഈ തീരുമാനത്തിന്റെ കാരണമാരാഞ്ഞപ്പോൾ, മറ്റൊരു അനാഥക്കുഞ്ഞിനും കൂടി ജീവിതം കൊടുക്കാനുള്ള അവരുടെ താത്പര്യം പങ്കുവച്ചു. അതോടൊപ്പംതന്നെ 'മക്കളേ വേണ്ട, കരിയറാണ് വലുത്...' എന്നു ചിന്തിക്കുന്നവരെയും കണ്ടുമുട്ടിയ നാളുകളാണിത്. 'ഒരു കുട്ടിതന്നെ ധാരാളം, അതിനെ പഠിപ്പിക്കാൻതന്നെ ചെലവ് താങ്ങാനാവുന്നില്ല...' എന്നിങ്ങനെ ഇക്കാര്യത്തിൽ വിവിധ നിലപാടുകളുള്ളവരെയും ഞാൻ കണ്ടുമുട്ടുകയാണ്. ഇതിനിടയിലാണ് ജൂലായ് 11-ാം തീയതി 'ലോക ജനസംഖ്യാ ദിനം' കടന്നുവന്നത്. ഭൂമിയിൽ വസിക്കുന്ന മനുഷ്യരുടെ ആകെ എണ്ണത്തെയാണ് 'ജനസംഖ്യ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് 2011 ഒക്ടോബർ 31-ന് ലോക ജനസംഖ്യ 700 കോടി തികഞ്ഞു. 2025-ഓടെ ലോകത്തിലെ ജനസംഖ്യ 8 ബില്യനായി ഉയരുമെന്നാണ് ഐക്യരാഷ്ട്ര സംഘടന കണക്കുകൂട്ടുന്നത്. ശുദ്ധജലക്ഷാമം ഉൾപ്പെടെ ഗുരുതരമായ പ്രശ്നങ്ങളിലൂടെ ജീവിതം സങ്കീർണമാവുമെന്നും വിവിധ പഠനങ്ങൾ വിലയിരുത്തുന്നു. സാമ്പത്തികശാസ്ത്രത്തിൽ ജനസംഖ്യാപഠനം 'ഡിമോഗ്രഫി' എന്ന ശാസ്ത്രശാഖയിലാണ് ഉൾപ്പെടുത്തുന്നത്. വ്യത്യസ്തമായ സിദ്ധാന്തങ്ങളാണ് ഈ മേഖലയിലുള്ളത്. അതിലൊന്ന് 'റോബർട്ട് മാൽതൂസ്' മുന്നോട്ടുവച്ച ചിന്തകളാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, 'ജനസംഖ്യാ വർധന ഗുണിതരൂപത്തിലും ഭക്ഷ്യ ഉത്പാദന വർധന അതിന് ആനുപാതികമല്ലാതെയും വളരുന്നതിന്റെ ഫലമായി ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും ഉണ്ടാവുന്നു'. എന്നാൽ ഈ രംഗത്തുള്ള 'ഒപ്റ്റിമം സിദ്ധാന്തം' അനുസരിച്ച് 'രാജ്യത്തിന്റെ സമ്പത്തും ജനസംഖ്യയും തമ്മിലാണ് ബന്ധപ്പെടുത്തേണ്ടത്' എന്നും 'ഭക്ഷ്യോത്പാദനവുമായി മാത്രമല്ല' എന്നും വിലയിരുത്തുന്നു. 'ഒരു രാജ്യം ഭൗതികമായി സമ്പന്നമാണെങ്കിൽ, ഭക്ഷണസാധനം ഇറക്കുമതി ചെയ്യാനാവും' എന്ന് ആധുനിക സിദ്ധാന്തം പ്രതിപാദിക്കുന്നു. 'നിയോ ക്ലാസിക്കൽ' സിദ്ധാന്തമനുസരിച്ച് 'ജനസംഖ്യാ വർധന തൊഴിൽ ചെയ്യുന്നവരുടെ എണ്ണം വർധിപ്പിക്കുകയും ഉത്പാദനച്ചെലവ് കുറയ്ക്കുകയും ചെയ്യുന്നു'. സാമ്പത്തികശാസ്ത്രജ്ഞനായ 'സൈമൺ കുസ്നെറ്റസ്' ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ. ഭാരതമുൾപ്പെടെയുള്ള 21 രാജ്യങ്ങളിൽ നടത്തിയ പഠനമനുസരിച്ച് 'ജനസംഖ്യാ വർധനയും ആളോഹരി മൂലധന വളർച്ചയും തമ്മിൽ നിഷേധാത്മകപരമായ ബന്ധമൊന്നുമില്ല' എന്ന് കണ്ടെത്തി. മാത്രവുമല്ല, 'കോൺലിസ്ക്', 'ഹഡിൽ' എന്നിവർ 25 വികസ്വര രാജ്യങ്ങളിൽ നടത്തിയ പഠനം 'ജനസംഖ്യാ വർധന ആളോഹരി വരുമാനത്തിന് ഗണ്യമായ വളർച്ചയുണ്ടാക്കി' എന്നാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, 'ജനസംഖ്യാ വർധന മൊത്ത വരുമാനവളർച്ചയ്ക്ക് നല്ലതാണ്' എന്ന് അനുമാനിക്കാൻ തിടുക്കം കൂട്ടരുതെന്നും ഇവർ വിലയിരുത്തുന്നു. ജനസംഖ്യാ വർധനയ്ക്ക് അനുകൂലവും പ്രതികൂലവുമായ ധാരാളം വാദഗതികളുണ്ട്. ഭക്ഷണ ദൗർലഭ്യമാണ് മുഖ്യഭീഷണിയായി കരുതുന്നത്. അതോടൊപ്പം പാർപ്പിടവും ശുദ്ധജലം പോലുള്ള അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യതയും വെല്ലുവിളി ഉയർത്തുന്നതാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, നഗരവത്കരണം, മുതിർന്ന പൗരന്മാരുടെ എണ്ണത്തിലുള്ള വർധന, പലായനവും കുടിയേറ്റവും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം ഇതോടനുബന്ധിച്ചുള്ള സാമ്പത്തിക വിഷയങ്ങളാണ്. എന്താണ് ഒരു രാഷ്ട്രത്തിന്റെ സമ്പത്ത്...? അത് പ്രഥമമായും അവിടത്തെ പ്രകൃതിവിഭവങ്ങളും ഭൗതികസമ്പത്തും സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളുമാണ്. ഉത്പാദന ഘടകങ്ങൾ ഒന്നുകിൽ പൂർണമായി ഉപയോഗപ്പെടുത്തുന്നില്ല, അല്ലെങ്കിൽ വേണ്ടരീതിയിലും അളവിലുമല്ല ഉപയോഗിക്കപ്പെടുന്നത് എന്നത് വികസനമില്ലായ്മയുടെ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ട്, ഇവയെല്ലാം വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുന്നതിനും സംരക്ഷിക്കപ്പെടുന്നതിനും വളർത്തുന്നതിനും ആവശ്യമായതാണ് 'എച്ച്.ആർ.' എന്ന ഹ്യൂമൻ റിസോഴ്സ് അഥവാ മനുഷ്യ വിഭവശേഷി. ഈ വിഭവത്തിന്റെ എണ്ണവും ഗുണമേന്മയും വളരെ പ്രധാനപ്പെട്ടതാണ്. ഗുണപ്രദമാവാൻ വിദ്യാഭ്യാസം, തൊഴിൽപരിശീലനം, സാങ്കേതികവിദ്യാ മികവ് എന്നിവ ആവശ്യമാണ്. വർധിക്കുന്ന ജനത്തെ വിഭവശേഷിയാക്കി മാറ്റുക എന്നതാണ് നമ്മുടെ മുന്നിലുള്ള സാധ്യതയും വെല്ലുവിളിയും. സ്ഥിരോത്സാഹവും അച്ചടക്കവും ദേശസ്നേഹവുമുള്ള ജനത ഏറ്റവും വലിയ സമ്പത്താണ്. ജനസംഖ്യാ വർധന 'ജി.ഡി.പി.' അഥവാ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ അളവിനെ പലതരത്തിൽ സ്വാധീനിക്കുമെന്നും ഭാരതത്തിന്റെ ഉത്പാദന വളർച്ചയ്ക്ക് നിയതമായ കാരണങ്ങളിലൊന്ന് ജനസംഖ്യാ വർധനയാണെന്നും പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. ജനിക്കുന്ന ഓരോ ശിശുവിനും വായ് മാത്രമല്ല, രണ്ട് കരങ്ങളും കൂടിയുണ്ട് എന്ന വസ്തുതയെ ഓർമിപ്പിക്കുന്ന ചിന്തകളും ഉയർന്നുവരുന്നു. ഈ വിഭവസ്വരൂപണത്തിന് സർക്കാർ നടപ്പിലാക്കുന്ന വിവിധ മാർഗങ്ങൾ മാത്രം പോരാ, മറിച്ച് ഒരു കൂട്ടുത്തരവാദിത്വത്തിന്റെ സമവായം ആവശ്യമാണ്. ഉത്തരവാദിത്വപൂർണമായ മാതൃത്വവും പിതൃത്വവും വളരെ അത്യാവശ്യമാണ്. പണ്ടുകാലത്ത് ഏറെ എളുപ്പമുണ്ടായിരുന്നതും ഇന്ന് ഏറെ സങ്കീർണതകളുള്ളതുമായ ഒന്നാണ് 'പേരന്റിങ്'. കാരണം, പണ്ട് മക്കൾ വളരുകയായിരുന്നു, ഇപ്പോൾ നമ്മൾ വളർത്തുകയാണ്.

from money rss http://bit.ly/2XKjP5g
via IFTTT

Friday, 12 July 2019

ഒരുമണിക്കൂറിൽ 1000 കോഴി പായ്ക്കറ്റിൽ

തിരുവനന്തപുരം:ഒരുമണിക്കൂറിൽ ആയിരം കോഴിയെ ഇറച്ചിയാക്കി പായ്ക്കറ്റുകളിലാക്കുന്ന സംസ്കരണ ശാലയുമായി കുടുംബശ്രീ. കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായാണ് മൂന്നു പൗൾട്രി ഇറച്ചി സംസ്കരണശാലകൾ ഒരുങ്ങുന്നത്. പൂർണമായും യന്ത്രവത്കൃത സംസ്കരണശാലയാണിവ. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി മൂന്നു റീജണൽ യൂണിറ്റുകളായിരിക്കും ആദ്യഘട്ടത്തിൽ. തിരുവനന്തപുരത്ത് സ്ഥലം ഏറ്റെടുത്തു. കുടുംബശ്രീയിലെ കോഴി കർഷകരെ ഉൾപ്പെടുത്തി രൂപവത്കരിച്ച കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. യന്ത്രങ്ങൾ പൂർണമായും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. കുടുംബശ്രീ കേരള ചിക്കൻ എന്ന ബ്രാൻഡിൽ സെപ്റ്റംബറോടെ വിപണിയിലെത്തും. മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കോളേജ് ഓഫ് ഏവിയൻ സയൻസുമാണ് പദ്ധതിക്ക് സാങ്കേതികസഹായം നൽകുന്നത്. കുടുംബശ്രീ അംഗങ്ങളായിരിക്കും പ്ലാന്റിലെ ജീവനക്കാരെന്ന് കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ. ഡോ. നികേഷ് കുമാർ പറഞ്ഞു.

from money rss http://bit.ly/2jHdeWa
via IFTTT

വന്‍നഗരങ്ങളില്‍ വീടിന് വന്‍വില: വന്‍ അപ്രാപ്യം

മുംബൈ:റിയൽ എസ്റ്റേറ്റ് മേഖല മാന്ദ്യത്തിലാണെന്നു പറയുമ്പോഴും രാജ്യത്ത് വീടുകളുടെ വില കൂടിനിൽക്കുകയാണെന്ന് റിസർവ് ബാങ്ക് (ആർ.ബി.ഐ.) സർവേ. മുംബൈ, പുണെ, ചെന്നൈ അടക്കം രാജ്യത്തെ 13 നഗരങ്ങളിലെ ഭവനവായ്പകൾ ഉൾപ്പെടുത്തിയുള്ള ആർ.ബി.ഐ.യുടെ റസിഡൻഷ്യൽ അസറ്റ് പ്രൈസ് മോണിറ്ററിങ് സർവേയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2015 മാർച്ചിനുശേഷം രാജ്യത്താകെ ആളുകളുടെ വരുമാനത്തെ അപേക്ഷിച്ച് വീടുകളുടെ വില കൂടിയതായാണ് കണ്ടെത്തൽ. ഇതുകാരണം സാധാരണക്കാർക്ക് വീടെന്ന സ്വപ്നം അപ്രാപ്യമാകുകയാണ്. മുംബൈയിലാണ് സ്ഥിതി രൂക്ഷം. അതേസമയം, ഭുവനേശ്വറിൽ മറ്റു നഗരങ്ങളെ അപേക്ഷിച്ച് വില കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് വീടിന്റെ വിലയും മാസവരുമാനവും തമ്മിലുള്ള ശരാശരി അനുപാതം 2015 മാർച്ചിലെ 56.1 - ൽനിന്ന് 61.5 ആയി ഉയർന്നു. വീടു വാങ്ങുന്നതിനുള്ള ശേഷി പരിശോധിക്കുന്ന പ്രധാന ഏകകമാണിത്. വീടിന്റെ വിലയും വരുമാനവും തമ്മിലുള്ള അന്തരം കൂടുന്നതായാണ് ഇതു സൂചിപ്പിക്കുന്നത്. നാലുവർഷവും ഇതിൽ വർധനയുണ്ടായി. അതുകൊണ്ടുതന്നെ വീടു വാങ്ങാനുള്ള പണം കണ്ടെത്തുന്നതിന് കൂടുതൽ വർഷം വേണ്ടിവരുന്നു. വായ്പയും വരുമാനവും തമ്മിലുള്ള അനുപാതവും കൂടി. 2015 മാർച്ചിലെ മൂന്നിൽനിന്ന് 2019 മാർച്ചിൽ ഇത് 3.4-ലെത്തി. ഇക്കാലയളവിൽ വായ്പയും ആസ്തിയുടെ മൂല്യവും തമ്മിലുള്ള അനുപാതം 2015 മാർച്ചിലെ 67.7 ശതമാനത്തിൽനിന്ന് 69.9 ശതമാനമായി ഉയർന്നു. ഭവനവായ്പയുടെ ക്രെഡിറ്റ് റിസ്ക് അളക്കുന്നതിനുള്ള പ്രധാനഘടകമാണിത്. ബാങ്കുകളും വായ്പാസ്ഥാപനങ്ങളും കൂടുതൽ വെല്ലുവിളി ഏറ്റെടുത്താണ് വായ്പ നൽകിയിരിക്കുന്നതെന്നാണ് ഇതിനർഥം. റിയൽ എസ്റ്റേറ്റ് രംഗത്ത് വിലയിടിഞ്ഞാൽ വായ്പ നൽകിയ സ്ഥാപനങ്ങൾക്ക് താങ്ങാനുള്ള ശേഷി കുറവായിരിക്കുമെന്നു സാരം. വരുമാനവും വായ്പതിരിച്ചടവും (ഇ.എം.ഐ) തമ്മിലുള്ള അനുപാതത്തിൽ മിക്കയിടത്തും വലിയ മാറ്റമുണ്ടായിട്ടില്ല. മുംബൈ, പുണെ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഇത് ചെറിയ അളവിൽ ഉയർന്നിട്ടുണ്ട്. ഇതു നോക്കിയാണ് വായ്പാ യോഗ്യതയും തുകയും കണക്കാക്കുന്നത്. സർവേയിൽ പറയുന്നതു പ്രകാരം മുംബൈയിൽ വായ്പയെടുത്തിട്ടുള്ളവർ വരുമാനത്തിന്റെ 43.3 ശതമാനവും ഡൽഹിയിൽ 36.9 ശതമാനവും ഇ.എം.ഐ.ക്കായി ചെലവിടുന്നു. ചെന്നൈയിലിത് 38.4 ശതമാനമാണ്. മുംബൈ, ചെന്നൈ, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, പുണെ, ജയ്പുർ, ചണ്ഡീഗഢ്, അഹമ്മദാബാദ്, ലഖ്നൗ, ഭോപാൽ, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ തിരഞ്ഞെടുത്ത ബാങ്കുകൾ ഈ നഗരങ്ങളിൽ നൽകുന്ന വായ്പകളുടെ അടിസ്ഥാനത്തിലാണ് സർവേ നടത്തിയത്. Content highlights:RBI, cities, homes

from money rss http://bit.ly/2xNboqg
via IFTTT

Thursday, 11 July 2019

വിപണിയില്‍ തുടക്കം നേട്ടത്തില്‍; പിന്നീട് നഷ്ടത്തിലായി

മുംബൈ: ഓഹരി വിപണി നേട്ടത്തോടെയാണ് ആരംഭിച്ചതെങ്കിലും പിന്നീട് നഷ്ടത്തിലായി. സെൻസെക്സ് 57 പോയന്റ് താഴ്ന്ന് 38765ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 11561ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 732 കമ്പനിഖലുടെ ഓഹരികൾ നേട്ടത്തിലും 719 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ബാങ്ക്, എഫ്എംസിജി ഓഹരികൾ നഷ്ടത്തിലാണ്. ഐടി, ഫാർമ ഓഹരികൾ നേട്ടത്തിലാണ്. യുപിഎൽ, സൺ ഫാർമ, റിലയൻസ്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ടിസിഎസ്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വിപ്രോ, ഐഒസി, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2YOu4lt
via IFTTT

വായ്പ വകമാറ്റൽ: അനിൽ അംബാനിയുടെ കമ്പനികൾക്കെതിരേ അന്വേഷണം

മുംബൈ:അനിൽ അംബാനി ഗ്രൂപ്പിലെ മൂന്നുകമ്പനികൾ വായ്പ വകമാറ്റി ചെലവിട്ടതു സംബന്ധിച്ച് എസ്.ബി.ഐ. അന്വേഷണം തുടങ്ങി. റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് ടെലികോം, റിലയൻസ് ടെലികോം ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികൾ 5,500 കോടിയോളം രൂപ വകമാറ്റിയതായാണ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായി 2017 -18 സാമ്പത്തികവർഷത്തെ ഇടപാടുകളാണ് വിശദമായി പരിശോധിക്കുന്നത്. ഇക്കാലയളവിലെ ഒരു ലക്ഷത്തോളം എൻട്രികൾ പരിശോധിക്കുന്നുണ്ട്. അത്ര അറിയിപ്പെടാത്ത 'നെറ്റിസൺ' എന്ന കമ്പനിക്ക് റിലയൻസ് ഗ്രൂപ്പ് കമ്പനികളിൽനിന്ന് 4,000 കോടി രൂപയുടെ മൂലധനം എത്തിയതാണ് സംശയത്തിനു കാരണമായത്. മറ്റു ചില ഇടപാടുകളും സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഓഡിറ്റ് റിപ്പോർട്ടുകളിൽ ഇതുസംബന്ധിച്ച് പരാമർശമില്ല. ഇതെല്ലാം സംശയത്തിന് ബലം കൂട്ടുന്നു. കടക്കെണിയിലായ റിലയൻസ് കമ്യൂണിക്കേഷൻസ് കഴിഞ്ഞ മേയിൽ പാപ്പരത്വ നടപടിക്ക് തുടക്കമിട്ടിരുന്നു. അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് ആകെ ഒരു ലക്ഷം കോടിയോളം രൂപയുടെ കടബാധ്യതയാണുള്ളത്. റിലയൻസ് കമ്യൂണിക്കേഷന് 49,193 കോടിയും റിലയൻസ് ടെലികോമിന് 24,306 കോടിയും ബാധ്യതയുണ്ട്. ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ആസ്ഥാന മന്ദിരം വാടകയ്ക്കു നൽകാനും മറ്റ് ആസ്തികൾ വിറ്റ് പണം കണ്ടെത്താനും കമ്പനി ശ്രമിച്ചുവരികയാണ്. പരമാവധി ആസ്തികൾ വിറ്റ് 21,700 കോടി രൂപ സമാഹരിക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഗ്രൂപ്പിന്റെ കൈവശമുള്ള ഒമ്പത് റോഡ് പദ്ധതികളും ഇതിലുൾപ്പെടും.

from money rss http://bit.ly/2Gab1KS
via IFTTT

ഇന്ന് സൈക്കിള്‍ മതി, നാളെ ബൈക്ക്, മറ്റെന്നാള്‍....

അരുൺ വളരെ ആന്മാർത്ഥതയും ഉത്സാഹവുമുള്ള രാഷ്ട്രീയ പ്രവർത്തകനാണ്. ചെറുപ്പത്തിൽ ആദർശവാദം തലയ്ക്കുപിടിച്ചിരുന്ന നാളുകളിൽ ചെലവുചുരുക്കി മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കുമെന്ന് തീരുമാനിച്ചു. പ്രത്യേകിച്ച് വലിയ കാറിലൊന്നും യാത്രചെയ്യാതെ ജനങ്ങളോടൊപ്പം അവരിൽ ഒരാളായി കഴിയണം. അന്ന് സൈക്കിളിലായിരുന്നു യാത്ര. പിന്നീട് ബൈക്ക് വാങ്ങി. ഇന്ന് അമ്പതുകളുടെ തുടക്കത്തിൽ തന്റെ ആരോഗ്യത്തിന്റെയും ആവശ്യങ്ങളുടെയും മദ്ധ്യേ തിരിച്ചറിയുന്നു, എല്ലായിടത്തും ഉദ്ദേശിക്കുന്ന സമയത്ത് ആവശ്യത്തിനുള്ള ശാരീരിക ഊർജവുമായി എത്താനാവുന്നില്ല. തനിക്ക് കാർ പോലുള്ള വാഹനം ആവശ്യമാണ്. ഇത് സാമ്പത്തിക ചിന്താഗതിയിൽ വരുന്ന ഒരു പരിണാമമാണ്. ഓരോ കാലഘട്ടത്തിലും സാമ്പത്തിക ചിന്തകൾക്ക് വ്യത്യാസമുണ്ട്. സാമ്പത്തിക ഫിറ്റ്നെസ് എന്ന ആശയം ഈ പരിണാമത്തിലെ പ്രധാനപ്പെട്ട ഒരു തലമാണ്. ശാരീരിക ഊർജം നിലനിർത്താൻ ഫിറ്റ്നെസ് സെന്റർ ഉള്ളതുപോലെതന്നെ സാമ്പത്തികമേഖലയിലും ഊർജസംരക്ഷണത്തിനായി സംവിധാനങ്ങൾ വേണം. ജിം അഥവാ ഫിറ്റ്നെസ് സെന്റർ പോലുള്ള സ്ഥാപനങ്ങളെ യൗവനത്തിൽ മസിൽ വർധിപ്പിക്കാനും ശരീരപുഷ്ടി നിലനിർത്താനുമാണ് പലരും സമീപിക്കുന്നത്. എന്നാൽ, പിന്നീട് രോഗങ്ങൾ തടയാനും രോഗപ്രതിരോധശേഷിക്കായും മധ്യവയസ്കർ ഇതിനായി പണവും സമയവും കണ്ടെത്തുന്നു. സാമ്പത്തികമേഖലയിൽ സർക്കാർബജറ്റിന്റെ നാളുകളിലൂടെയാണ് നമ്മൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. സാമ്പത്തികമേഖലയിലും വ്യക്തിപരമായ ബജറ്റ് നിർണയത്തിലൂടെ ഫിറ്റ്നെസ് അളക്കുകയും വിലയിരുത്തുകയും ചെയ്യണം. സാമ്പത്തിക ഫിറ്റ്നെസ് രംഗത്ത് നല്ലത്, ചീത്ത എന്നിങ്ങനെ ഒരു ഐഡിയൽ സ്കോർ ഇല്ല. കാരണം, ഓരോരുത്തരുടെയും ആവശ്യവും മൂല്യങ്ങളുമാണ് ചെലവ് തീരുമാനിക്കുന്നത്. വാഹനങ്ങളുടെ ഫിറ്റ്നെസ് നിരത്തിലിറങ്ങുന്നതിനു മുമ്പ് സ്വയം പരിശോധിക്കുന്നതുപോലെ സാമ്പത്തികകാര്യവുമായി ബന്ധപ്പെട്ട് പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് ജീവിതത്തെ നേരിടാനുള്ള ആന്മവിശ്വാസം വർധിപ്പിക്കുന്നു. സാമ്പത്തികമേഖലയിൽ ഇപ്പോൾ എവിടെ നിൽക്കുന്നു, ഇനി മുന്നോട്ട് പോവേണ്ടതെങ്ങനെ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി ഒരുവനെ സഹായിക്കാനുള്ള സംവിധാനമാണ് സാമ്പത്തിക ഫിറ്റ്നെസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഉദാഹരണത്തിന് താങ്കൾക്ക് വ്യക്തിപരമായ ബജറ്റ് ഉണ്ടോ? ചെലവാക്കുന്നതും സമ്പാദിക്കുന്നതും തമ്മിലുള്ള അനുപാതം എത്രയാണ്? നിലവിലുള്ള കടമെത്രയാണ് ? നിങ്ങളുടെ വീട്ടിൽ പെട്ടെന്ന് രോഗമോ തകർച്ചയോ മൂലം ഒരു സാമ്പത്തിക ആവശ്യം വന്നാൽ എന്ത് മുൻകരുതലാണ് എടുത്തിട്ടുള്ളത്? കഴിഞ്ഞ നാളുകളിൽ കുടുംബത്തിന്റെ ചെലവ് വരവിനേക്കാളും കുറഞ്ഞതായിരുന്നോ? ഇലക്ട്രിസിറ്റി ബിൽ പോലുള്ളവ സമയത്ത് അടയ്ക്കാനാവാത്തതുകൊണ്ട് പിഴ അടയ്ക്കേണ്ടിവന്നുവോ? നല്ല സാമ്പത്തിക ഫിറ്റ്നെസിന്റെ ഉടമയാവാൻ നമ്മൾ മുൻകരുതലെടുത്ത് ശ്രദ്ധിക്കേണ്ട തലങ്ങൾ മനസ്സിലാക്കുന്നത് ഉചിതമായിരിക്കും. അത് നിങ്ങളുടെ ഫിറ്റ്നെസ് നിലനിർത്താൻ സഹായകരമായിരിക്കും. ഒന്നാമത് നിങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക നിലവാരം പരിശോധിക്കുക. എന്തൊക്കെ ആസ്തികൾ ഇപ്പോഴുണ്ട്? കടവും ബാധ്യതകളും ഏതൊക്കെയാണ്? ഭാവിയിൽ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ എന്തൊക്കെയാണ്? രണ്ടാമത്തെ കാര്യം നമ്മൾ ശ്രദ്ധചെലുത്തേണ്ട മേഖലയാണ്. ഇതിൽ നമ്മുടെ സാമ്പത്തികലക്ഷ്യം നിശ്ചയിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. ഈ ലക്ഷ്യങ്ങളെ ഹ്രസ്വകാലം, ദീർഘകാലം എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. ഉദാഹരണത്തിന് ഹ്രസ്വകാലമെന്നത് അടുത്ത ആറുമാസത്തിനുള്ളിൽ സാധിക്കേണ്ട കാര്യങ്ങളാണ്. ചിട്ടി ചേരുക, വായ്പ തീർക്കുക, വിനോദയാത്ര പോവുക എന്നിവ ഉദാഹരണങ്ങളാണ്. ദീർഘകാലത്തിൽ മക്കളുടെ വിദ്യാഭ്യാസം, വിവാഹം പോലുള്ളവ പ്ലാൻചെയ്ത് നടപ്പിലാക്കേണ്ട ലക്ഷ്യങ്ങൾ കടന്നുവരുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം നിങ്ങളെ ആശ്രയിച്ചുകഴിയുന്ന ഗുണഭോക്താക്കളുടെ എണ്ണവും അവരുടെ ആവശ്യവുമാണ്. ഇതിൽ കുടുംബാംഗങ്ങൾ, സ്വന്തമായി സ്ഥാപനമുള്ള ആളാണെങ്കിൽ അതിലെ ജീവനക്കാർ, മറ്റ് ആശ്രിതർ, ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള വ്യക്തികൾ എന്നിവർ അടങ്ങിയിരിക്കുന്നു. നിങ്ങൾ അടച്ചുതീർക്കേണ്ട നികുതി ഇനങ്ങൾ, ബില്ലുകൾ, ഇൻഷുറൻസ് പോലുള്ള മറ്റ് ചെലവിനങ്ങൾ എന്നിവയുടെ ലിസ്റ്റ് ഉണ്ടാക്കുക എന്നതാണ് അടുത്ത മേഖല. ലക്ഷ്യവും നിക്ഷേപവും തമ്മിൽ ചേർന്നുപോവുന്നുണ്ടോ എന്ന് ചിന്തിക്കണം. പണത്തിന്റെ അഞ്ച് ഉപയോഗങ്ങളും അതായത് ആർജിക്കുക, ചെലവാക്കുക, സമ്പാദിക്കുക, സംരക്ഷിക്കുക, വളർത്തുക എന്നിവ സാമ്പത്തിക ഫിറ്റ്നെസുമായി ബന്ധപ്പെട്ടിരിക്കുന്നു. പണം ആർജിക്കുന്ന മേഖലകൾ കണ്ടെത്തുന്നതും മെച്ചപ്പെടുത്തുന്നതും തൊഴിൽമേഖലയുടെ ഫിറ്റ്നെസിനെ സഹായിക്കുന്നു. പണം ചെലവാക്കുന്ന മേഖലകൾ നിജപ്പെടുത്തുന്നത് മിതവ്യയത്തിനും അനാവശ്യ കടം വന്നുചേരുന്നത് തടയുന്നതിനുള്ള ഫിറ്റ്നെസിനെ സഹായിക്കുന്നു. പണം സമ്പാദിക്കുന്നത് ഭാവിയിലുള്ള ജീവിതത്തിന്റെ ഫിറ്റ്നെസിന്റെ ആവശ്യങ്ങളെ സഹായിക്കുന്നു. പണം സംരക്ഷിക്കുന്നത് നിങ്ങളെ ആശ്രയിച്ച് കഴിയുന്ന ജീവിതങ്ങളുടെ സുരക്ഷിതത്വത്തിനുള്ള ഫിറ്റ്നെസാണ്. അന്തസ്സും മാന്യതയുമുള്ള ജീവിതം ഏവരുടെയും അവകാശമാണ്. അതിനായുള്ള ബോധപൂർവമായ പരിശ്രമത്തെയാണ് സാമ്പത്തിക ഫിറ്റ്നെസ് പരിശീലനം കൊണ്ടുദ്ദേശിക്കുന്നത്. പ്ലാനിങ് നല്ലതാണ്, ആവശ്യവുമാണ്. ഭാവിമാത്രം പോരാ, ഇന്നിലും ജീവിക്കണം. ആസൂത്രണത്തിന്റെ അഭാവം നമ്മുടെ സാമ്പത്തിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. ഓർക്കുക, കഴിഞ്ഞുപോയ ഇന്നലെയെക്കുറിച്ച് വ്യസനിക്കുന്നവരും ഭാവിയെക്കുറിച്ച് അമിതമായി ആകുലപ്പെടുന്നവരും ഇന്ന് ജീവിക്കാൻ മറന്നുപോവുന്നവരാണ്.

from money rss http://bit.ly/2YOIDp1
via IFTTT

Wednesday, 10 July 2019

പ്രത്യക്ഷനികുതി വരുമാനം; ലക്ഷ്യം ഭാരമേറിയത്, വിജയിക്കുമെന്ന പ്രതീക്ഷയില്‍ നികുതി ബോര്‍ഡ്

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം 13.35 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷനികുതി വരുമാനം നേടാനുള്ള ലക്ഷ്യം ഭാരമേറിയതാണെങ്കിലും കൈവരിക്കാനാവുന്നതാണെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി.) മേധാവി. ആദ്യം 13.78 ലക്ഷം കോടി രൂപയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 24 ശതമാനം കൂടുതലാണ് ഇത്. അത് കൈവരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് അറിയിച്ചതിനാലാണ് ബജറ്റിൽ 13.35 ലക്ഷം കോടി രൂപയാക്കിയത്. മുൻ വർഷത്തെക്കാൾ 17.5 ശതമാനം കൂടുതലാണ് ഇത്. കമ്പനികൾക്ക് നൽകിവരുന്ന ഇളവുകളും ആനുകൂല്യങ്ങളും എടുത്തുകളഞ്ഞാൽ മാത്രമേ കോർപ്പറേറ്റ് നികുതി കുറയ്ക്കുന്ന കാര്യം സർക്കാരിന് ചിന്തിക്കാനാകൂവെന്ന് സി.ബി.ഡി.ടി. ചെയർമാൻ പ്രമോദ് ചന്ദ്ര മോദി പറഞ്ഞു. Content Highlights:Direct Tax Collection

from money rss http://bit.ly/2JsUFz7
via IFTTT