121

Powered By Blogger

Friday, 15 November 2019

അടുത്തതവണ ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ ചായയ്ക്ക് 35 രൂപ നല്‍കേണ്ടിവരും

മുംബൈ: അടുത്തതവണ നിങ്ങൾ ട്രെയിനിൽ യാത്രചെയ്യുമ്പോൾ ഭക്ഷണത്തിന് കൂടിയ നിരക്ക് നൽകേണ്ടിവരും. രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ മെനുവിന്റെ വിലയാണ് കൂട്ടുന്നത്. ഇതോടൊപ്പം എല്ലാ ട്രെയിനുകളിലെയും ഊണിന്റെ നിരക്കുംകൂടും. ഐആർസിടിസിയുടെ അപേക്ഷ പ്രകാരം വില വർധനയുടെകാര്യം പരിഗണനയിലാണെന്ന് റെയിൽവെ മന്ത്രാലയം വ്യക്തിമാക്കിക്കഴിഞ്ഞു. പുതിയ നിരക്ക് പ്രകാരം രാജധാനി, ശതാബ്ദി, തുരന്തോ തീവണ്ടികളിലെ ഫസ്റ്റ് എസി കോച്ച് യാത്രക്കാർ ഒരുകപ്പ് ചായകുടിക്കാൻ 35 രൂപ നൽകേണ്ടിവരും. തുരുന്തോയിലെ സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 15 രൂപയായിരിക്കും നിരക്ക്. ഈ ട്രെയിനുകളിലെ സെക്കൻഡ് എസി യാത്രക്കാർ ഒരു കപ്പ് ചായയ്ക്ക് 20 രൂപയാണ് നൽകേണ്ടിവരിക. ഒന്നാംക്ലാസ് എസിയിലെ യാത്രക്കാർക്കുള്ള പ്രഭാതഭക്ഷണത്തിന് 140 രൂപയും രണ്ടാംക്ലാസ് എസിയിലേതിന് 105 രൂപയും ഈടാക്കും. ഉച്ചഭക്ഷണത്തിനാണെങ്കിൽ യഥാക്രമം 245 രൂപയും 185 രൂപയുമാണ് ഈടാക്കുക. വൈകുന്നേരത്തെ ചായയ്ക്ക് ഒന്നാം ക്ലാസ് എസിയിൽ 140 രൂപയും രണ്ടാം ക്ലാസ് എസി, മൂന്നാം ക്ലാസ് എസി എന്നിവയിൽ 90 രൂപയുമാണ് ഈ ട്രെയിനുകളിൽ ഈടാക്കുക. തുരന്തോയിലെ സ്ലീപ്പർ ക്ലാസ് യാത്രക്കാർ പ്രഭാത ഭക്ഷണത്തിന് 65 രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 120 രൂപവീതവും വൈകീട്ടത്തെ ചായയ്ക്ക് 50 രൂപയും മുടക്കേണ്ടിവരും. മറ്റ് നിരക്കുകൾ പ്രഭാതഭക്ഷണം(സസ്യം)-40 രൂപ പ്രഭാതഭക്ഷണം(സസ്യേതരം)50 രൂപ ഉച്ചഭക്ഷണം (സസ്യം)-80 രൂപ ഉച്ചഭക്ഷണം (സസ്യേതരം-മുട്ടക്കറി ഉൾപ്പടെ)-90 രൂപ Railways to charge more for food, tea on Rajdhani, Shatabdi, Duronto trains

from money rss http://bit.ly/33NDsbq
via IFTTT

Thursday, 14 November 2019

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം ഏഴ് ലക്ഷം കോടി രൂപ മറികടന്നു

മുംബൈ: ഇതാദ്യമായി എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 7 ട്രില്യൺ(ഏഴ് ലക്ഷം കോടി രൂപ) മറികടന്നു. ഈ വർഷം ഇതുവരെ ബാങ്കിന്റെ ഓഹരി വിലയിൽ 21 ശതമാനമാണ് കുതിപ്പുണ്ടായത്. വെള്ളിയാഴ്ച രാവിലെ 9.20ന് വ്യാപാരം ആരംഭിച്ചയുടനെ എക്കാലത്തെയും ഉയർന്ന വിലയായ 1283.40 ബിഎസ്ഇയിൽ രേഖപ്പെടുത്തി. കഴിഞ്ഞദിവസം 1,280.60 രൂപ നിലവാരത്തിൽ ക്ലോസ് ചെയ്യുമ്പോൾ വിപണി മൂല്യം 7.01 ട്രില്യണിലെത്തിയിരുന്നു. ഇതിനുമുമ്പ് ടാറ്റ കൺസൾട്ടൻസി സർവീസസ്(ടിസിഎസ്), റിലയൻസ് ഇൻഡസ്ട്രീസ് എന്നീ ഓഹരികളാണ് ഈ നാഴികക്കല്ല് പിന്നിട്ടിട്ടുള്ളത്. വിപണി മൂല്യത്തിന്റെകാര്യത്തിൽ 9.32 ട്രില്യണുമായി റിലയൻസാണ് മുന്നിൽ. ടിസിഎസിന്റെ മൂല്യമാകട്ടെ 8.19 ട്രില്യൺ രൂപയുമാണ്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ബാങ്കിന്റെ അറ്റാദായത്തിൽ 26.8 ശതമാനമാണ് വർധനവുണ്ടായത്. ഇതേപാദത്തിൽ കഴിഞ്ഞവർഷം 6,198 കോടി രൂപ ലാഭമുണ്ടാക്കിയപ്പോൾ നടപ്പ് വർഷം അറ്റാദായം 6,345 കോടിയായി ഉയർന്നു. HDFC Bank tops ₹7 trillion market capitalisation

from money rss http://bit.ly/33PIfJy
via IFTTT

ഡീസല്‍ വാങ്ങാന്‍ ആളില്ല; ഉപഭോഗം മൂന്നുവര്‍ഷത്തെ താഴ്ന്ന നിലയില്‍

ബെംഗളുരു: രാജ്യത്ത് ഡീസലിന്റെ ആവശ്യകതയിൽ വൻ ഇടിവ്. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡീസലിന്റെ ഉപഭോഗം മൂന്നുവർഷത്തെ താഴ്ന്ന നിലയിലെത്തി. വാർഷികാടിസ്ഥാനത്തിലുള്ള ഉപഭോഗം വിലയിരുത്തുമ്പോൾ 7.4 ശതമാനമാണ് ഇടിവുണ്ടായത്. 6.51 ടൺ ആയി ഉപഭോഗം കുറഞ്ഞു. 2017 ജനുവരി മുതൽ ഉപഭോഗത്തിൽ കുറവുവന്നുതുടങ്ങിയതായി പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്ലിന്റെ വെബ്സൈറ്റിൽ പറയുന്നു. ആവശ്യകത കുറഞ്ഞതോടെ രാജ്യത്തെ എണ്ണശുദ്ധീകരണശാലകൾ ഡീസൽ കയറ്റുമതി ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. വാഹന വില്പനയിൽ വൻ ഇടിവുണ്ടായതും കമ്പനികളേറെയും ഡീസൽ വാഹനങ്ങൾ പുറത്തിറക്കുന്നത് നിർത്തിയതും ഉപഭോഗത്തെ ബാധിച്ചു. അതേസമയം, പെട്രോളിന്റെ ആവശ്യകത കൂടുകയും ചെയ്തു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഒക്ടബോറിൽ 8.9 ശതമാനം കൂടുതലാണ് ഉപഭോഗം. അടുത്ത ആറുമാസത്തിനുള്ളിൽ ഡീസലിന്റെ ഉപയോഗം കൂടുമെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. മികച്ച മൺസൂൺ ലഭിച്ചതിനാൽ വ്യവസായ-ഗതാഗത മേഖലയിൽ ഡീസിലിന്റെ ആവശ്യകത വർധിക്കുമെന്ന് രാജ്യത്തെ ഒരുപ്രമുഖ ഓയിൽ കമ്പനിയുടെ ചെയർമാൻ വ്യക്തമാക്കി. ഇന്റർനാഷണൽ എനർജി ഏജൻസിയുടെ വിലയിരുത്തൽ പ്രകാരം 2019ൽ എണ്ണ ഉപഭോഗത്തിൽ പ്രതിദിനം 1,70,000 ടണ്ണിന്റെ കുറവുണ്ടാകും. 2014 മുതൽ ഉപഭോഗം കുറഞ്ഞുവരികയാണെന്നാണ് ഏജൻസി പറയുന്നത്. Diesel demand fell the most in nearly 3 years

from money rss http://bit.ly/2rM6qui
via IFTTT

സെന്‍സെക്‌സില്‍ 208 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 208 പോയന്റ് നേട്ടത്തിൽ 40495ലെത്തി. നിഫ്റ്റിയിൽ 54 പോയന്റ് നേട്ടത്തിൽ 11,926ലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 903 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 589 ഓഹരികൾ നഷ്ടത്തിലുമാണ്. എസ്ബിഐയുടെ ഓഹരി രണ്ടുശതമാനത്തോളം നേട്ടത്തിലാണ്. ഭാരതി എയർടെൽ ഓഹരി 1.5ശതമാനം ഉയർന്നപ്പോൾ വോഡഫോൺ ഐഡിയ ഓഹരി 10 ശതമാനത്തോളം നഷ്ടത്തിലായി. ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, മാരുതി സുസുകി, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, വേദാന്ത, എംആന്റ്എം, ഐടിസി, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഐഒസി, സിപ്ല, ബപിസിഎൽ, ടൈറ്റൻ കമ്പനി, എച്ച്ഡിഎഫ്സി, എൻടിപിസി, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, യുപിഎൽ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. stock market gains 208 pts

from money rss http://bit.ly/32N0xd7
via IFTTT

ഇനി സെറ്റ് ടോപ് ബോക്സ് മാറാതെ ഡി.ടി.എച്ച്. കമ്പനി മാറാം

മുംബൈ: ഡി.ടി.എച്ച്. ഉപഭോക്താക്കൾ മറ്റേതെങ്കിലും കമ്പനിയിലേക്കുമാറുമ്പോൾ ഇനി സെറ്റ് ടോപ് ബോക്സ് മാറ്റേണ്ടിവരില്ല. പുതിയ സാങ്കേതികവിദ്യയുള്ള സെറ്റ് ടോപ് ബോക്സ് 'ട്രായ്' (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പരീക്ഷിച്ചുവരുകയാണ്. അടുത്തവർഷം ആദ്യംതന്നെ ഇവ വിപണിയിൽ ഇറക്കാനാണ് ആലോചന. നിലവിൽ ഡി.ടി.എച്ച്. കമ്പനികൾ മാറുമ്പോൾ ഉപഭോക്താക്കൾ സെറ്റ് ടോപ് ബോക്സും മാറ്റേണ്ടിവരുന്ന സാഹചര്യമാണ്. ബോക്സിനുള്ള പണത്തിനുപുറമേ ഇതുഘടിപ്പിക്കാനുള്ള പണവും കമ്പനികൾ ഈടാക്കാറുണ്ട്. ഇത് ഉപഭോക്താക്കൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സെറ്റ് ടോപ് ബോക്സ് മാറേണ്ടിവരുമല്ലോ എന്നാലോചിച്ച് പലരും ഡി.ടി.എച്ച്. കമ്പനി മാറാൻ തയ്യാറാകാറില്ല. പുതിയ സാങ്കേതികവിദ്യ വരുന്നതോടെ ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ ഡി.ടി.എച്ച്. കമ്പനികൾ പാടുപെടും. നല്ല ഓഫറുകൾ തരുന്ന കമ്പനികളിലേക്ക് ഉപഭോക്താക്കൾ മാറും. കഴിഞ്ഞ ഒരുവർഷമായി ഇതിന്റെ നിർമാണം നടക്കുന്നു. കഴിഞ്ഞ രണ്ടുമാസത്തോളമായി ഇതിന്റെ പ്രവർത്തനം പരീക്ഷിക്കുകയാണ് 'ട്രായ്' അധികാരികൾ. മൊബൈൽ ഫോണിൽ സിം കാർഡ് മാറ്റുന്നതുപോലെ ഇനി ഡി.ടി.എച്ച്. കമ്പനികളുടെ ചിപ് കാർഡുകൾ ഈ സെറ്റ് ടോപ് ബോക്സിൽ മാറിമാറി ഉപയോഗിക്കാൻകഴിയും. ടെലിവിഷൻ വാങ്ങുന്ന ഉപഭോക്താവിന് ഇത്തരത്തിലുള്ള സെറ്റ് ടോപ് ബോക്സും വാങ്ങാം. ഇഷ്ടമുള്ള ഡി.ടി.എച്ച്. കമ്പനി തിരഞ്ഞെടുക്കുകയുമാകാം. ഇതോടെ ഉപഭോക്താക്കളെ കണ്ടെത്താൻ ഡി.ടി.എച്ച്. കമ്പനികളുടെ മത്സരവും വർധിക്കും. content highlights:Switch DTH Operator Without Changing Set Top Box

from money rss http://bit.ly/2Kntvdb
via IFTTT

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനവും മൂഡീസ് താഴ്ത്തി

ന്യൂഡൽഹി: രാജ്യത്തിന്റെ റേറ്റിങ് കുറച്ചതിനുപിന്നാലെ മൂഡീസ് ഇൻവെസ്റ്റർ സർവീസ് വളർച്ചാ അനുമാനവും താഴ്ത്തി. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 5.8 ശതമാനത്തിൽനിന്ന് 5.6ശതമാനമായാണ് കുറച്ചത്. 2018ലെ 7.4 ശതമാനത്തിൽനിന്ന് 2019ലെ അനുമാനം 5.6 ശതമാനമായി കുറയ്ക്കുകയാണെന്ന് മൂഡീസ് അറിയിച്ചു. 2020ലും 2021ലും സമ്പദ്ഘടന കരുത്താർജിക്കുകയാണെങ്കിൽ യഥാക്രമം 6.6ശതമാനവും 6.7ശതമാനവും വളർച്ച നേടുമെന്നും മൂഡീസ് വിലയിരുത്തുന്നു. എന്നിരുന്നാലും കഴിഞ്ഞ വർഷങ്ങളുടെ വളർച്ചയൊടൊപ്പമെത്താനാകില്ല. ഇതോടൊപ്പം രാജ്യത്തെ 21 കമ്പനികളുടെ റേറ്റിങിലും മാറ്റംവരുത്തിയിട്ടുണ്ട്. എസ്ബിഐ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഇൻഫോസിസ്, എൻടിപിസി തുടങ്ങിയവയുടെ റേറ്റിങ് സ്ഥിരതയുള്ളതിൽനിന്ന് നെഗറ്റീവിലേയ്ക്കാണ് താഴ്ത്തിയത്. അതേസമയം, രാജ്യത്തിന്റെ ഫോറിൻ ആന്റ് ലോക്കൽ കറൻസി റേറ്റിങ് ബിഎഎ2യിൽ നിലിനിർത്തി. Moodys cuts Indias growth forecast

from money rss http://bit.ly/2QeUUSl
via IFTTT

Wednesday, 13 November 2019

ജിയോ 149 രൂപയുടെ പ്ലാനിന്റെ കാലാവധിയും ഡാറ്റയും കുറച്ചു

മുംബൈ: ടെലികോം കമ്പനിയായ റിലയൻസ് ജിയോ 149 രൂപയുടെ റീച്ചാർജ് പ്ലാൻ പരിഷ്കരിച്ചു. കാലാവധിയിലും ഡാറ്റയിലും കുറവുവരുത്തിയിട്ടുണ്ട്. നേരത്തെ 149 രൂപയുടെ പ്ലാനിന് 28 ദിവസത്തെ കാലാവധിയുണ്ടായിരുന്നു. 42 ജി.ബി ഡാറ്റയും ഉപയോഗിക്കാമായിരുന്നു. പുതുക്കിയ പ്ലാൻ പ്രകാരം കാലാവധി 24 ദിവസമായി കുറച്ചു. 36 ജി.ബി ഡാറ്റ മാത്രമെ സൗജന്യമായി ലഭിക്കൂ. മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുന്നതിന് 10 രൂപയിൽ തുടങ്ങുന്ന ടോപ്പ് അപ്പ് വൗച്ചറുകൾ ഉപയോഗിക്കണം. 10 രൂപയുടെ വൗച്ചറിനൊപ്പം ഒരു ജി.ബി ഡാറ്റ സൗജന്യമായി ലഭിക്കും. ജിയോ ആപ്പുകൾ നിരക്കൊന്നും നൽകാതെ ഉപയോഗിക്കാമെന്നതിനൊപ്പം ദിനംപ്രതി 100 എസ്എംഎസുകളും സൗജന്യമാണ്. ജിയോയുമായി മത്സരത്തിലുള്ള കമ്പനിയുടെ സമാന പ്ലാനിന് 222 രൂപ നൽകണം. പക്ഷേ, 28 ദിവസം കാലാവധി ലഭിക്കും. 56 ജി.ബി ഡാറ്റയും സൗജന്യമാണ്. ജിയോയുടെതാല്ലാത്ത നമ്പറുകളിലേയ്ക്ക് 1000 മിനുട്ട് സൗജന്യ കോളുകളും വിളിക്കാം. ജിയോയുടെ 198 രൂപയുടെ പ്ലാൻ പ്രകാരം 28 ദിവസമാണ് കാലാവധി. 56 ജി.ബി ഡാറ്റ സൗജന്യമാണ്. Jios ₹149 recharge plan: Data offer, validity period changed

from money rss http://bit.ly/2NOr2L7
via IFTTT

ആദായനികുതി സ്ലാബിൽ സർക്കാർ മാറ്റംവരുത്തുമോ?

ന്യൂഡൽഹി:അടുത്ത പൊതുബജറ്റിൽ ആദായനികുതിയിലും പ്രത്യക്ഷനികുതികളിലും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ധനമന്ത്രാലയം വ്യവസായമേഖലയിൽനിന്നും ബന്ധപ്പെട്ട സംഘടനകളിൽനിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും തേടി. കമ്പനികളുടെ ആദായ നികുതിയെക്കുറിച്ചുള്ള നിർദേശങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും പുതിയ ആദായനികുതി കോഡ് തയ്യാറാക്കുന്നപശ്ചാത്തലത്തിൽ വ്യക്തിഗത ആദായനികുതി നിരക്കുകളുമായി ബന്ധപ്പെട്ട പുതിയ നിർദേശങ്ങളുണ്ടെങ്കിൽ അവയും കണക്കിലെടുക്കും. നവംബർ രണ്ടിനുമുമ്പ് നിർദേശങ്ങൾ നൽകണം. പുതിയ ഡയറക്ട് ടാക്സ് കോഡ് തയ്യാറാക്കാൻ രൂപവത്കരിച്ച ദൗത്യസമിതി ഓഗസ്റ്റിൽ സർക്കാരിനു റിപ്പോർട്ടു നല്കിയിരുന്നു. ശുപാർശകൾ പരസ്യമാക്കിയിട്ടില്ല. അഞ്ചു സ്ലാബുകളാണ് സമിതി ശുപാർശ ചെയ്തതെന്ന് സർക്കാർ സ്ഥിരീകരിക്കാത്ത വാർത്ത പുറത്തുവന്നിരുന്നു. ബജറ്റിനു മുന്നോടിയായി വിവിധ മേഖലകളിലുള്ളവരുമായി ധനമന്ത്രാലയം ചർച്ച നടത്താറുണ്ടെങ്കിലും ആദ്യമായിട്ടാണ് ആദായനികുതി, പ്രത്യക്ഷനികുതി സംബന്ധിച്ച് വിവിധതുറകളിലുള്ളവരുടെ അഭിപ്രായം ക്ഷണിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് ബജറ്റ്. ഇക്കൊല്ലത്തെ ബജറ്റ് ജൂലായിൽ അവതരിപ്പിച്ച് രണ്ടുമാസം കഴിഞ്ഞപ്പോൾതന്നെ, സാമ്പത്തികമാന്ദ്യം കണക്കിലെടുത്ത് ധനമന്ത്രി വിവിധ മേഖലകൾക്കുള്ള പാക്കേജുകൾ പ്രഖ്യാപിച്ചുതുടങ്ങി. സെപ്റ്റംബറിൽ കോർപ്പറേറ്റ് ആദായ നികുതിനിരക്ക് 30 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി. പുതിയ ഉത്പാദനക്കമ്പനികളുടെ നികുതിനിരക്ക് നേരത്തേ 25 ശതമാനമായിരുന്നത് 15 ശതമാനമാക്കി. കോർപ്പറേറ്റ് നികുതി കുറച്ചതിനുശേഷമാണ് വ്യക്തിഗത ആദായനികുതിനിരക്കുമായി ബന്ധപ്പെട്ട പുതിയ ശുപാർശയുടെ വിവരങ്ങൾ പുറത്തുവന്നത്. പ്രത്യക്ഷ നികുതികളുടെ കാര്യം ജി.എസ്.ടി. കൗൺസിലാണു തീരുമാനിക്കുന്നതെങ്കിലും ഇറക്കുമതിത്തീരുവ, എക്സൈസ് തീരുവ സംബന്ധിച്ച വ്യവസായ മേഖലയിലുള്ളവർക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. പുതിയ ആദായനികുതി സ്ലാബുകളും നിരക്കും (സാധ്യത) നിലവിലുള്ളത് സ്ലാബ് നിരക്ക് 2.5 മുതൽ 5 ലക്ഷം - 5% 5 ലക്ഷം മുതൽ 10 ലക്ഷം - 20% 10 ലക്ഷത്തിനു മുകളിൽ - 30% 50 ലക്ഷത്തിനു മുകളിൽ -30+10% സർച്ചാർജ് 1 ഒരു കോടിക്ക് മുകളിൽ -30 +15% സർച്ചാർജ് 2 കോടിക്കു മുകളിൽ - 30 +25% സർച്ചാർജ് 5 കോടിക്ക് മുകളിൽ - 30+37% സർച്ചാർജ് നിർദിഷ്ട നിരക്ക് രണ്ടരലക്ഷത്തിൽ താഴെ 0 2.5 മുതൽ 10 ലക്ഷം 10% 10 മുതൽ 20 ലക്ഷം 20% 20 ലക്ഷം മുതൽ രണ്ട് കോടി 30% രണ്ടു കോടിക്കു മുകളിൽ -35% (നിലവിൽ ആദായനികുതിയിൽ 4% സെസിന്റെ അധികനികുതിയും പ്രതിവർഷം 5 ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതിയിളവും ഉണ്ട്. സർച്ചാർജുകൾ നിർത്തലാക്കിയ പുതിയ നികുതിയിൽ നികുതിയിളവുകൾ തുടരുന്നുണ്ട്.)

from money rss http://bit.ly/2CTlust
via IFTTT

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: മികച്ച നേട്ടത്തിന്റെ ആഴ്ചകൾക്കൊടുവിൽ വിപണിയിൽ നഷ്ടത്തിന്റെ ദിനങ്ങൾ. സെൻസെക്സ് 30 പോയന്റ് നഷ്ടത്തിൽ 40,146ലും നിഫ്റ്റി 2 പോയന്റ് താഴ്ന്ന് 11,841ലുമാണ് വ്യാപാരം നടക്കുന്നത്. ഇൻഫോസിസിന്റെ ഓഹരി വില 1.5 ശതമാനവും ഐസിഐസിഐ ബാങ്കിന്റെ വില 08 ശതമാനവും ഉയർന്നു. മാരുതി സുസുകി, വേദാന്ത, ഒഎൻജിസി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഭാരതി എയർടെൽ ഓഹരി 2.6 ശതമാനം നഷ്ടത്തിലാണ്. ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, ഇൻഡസിന്റ് ബാങ്ക് എന്നീ ഓഹരികൾ ഒരുശതമാനംമുതൽ രണ്ടുശതമാനംവരെ താഴ്ന്നു. റീട്ടെയിൽ പണപ്പെരുപ്പം വർധിച്ചതും വ്യവസായ വളർച്ച താഴ്ന്നതുമാണ് ഈ ദിവസങ്ങളിൽ ഓഹരി വിപണിയെ ബാധിച്ചത്.കഴിഞ്ഞദിവസം സെൻസെക്സ് 229 പോയന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex slips in early trade

from money rss http://bit.ly/33Nwao2
via IFTTT

പണപ്പെരുപ്പം 16 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

കൊച്ചി:ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറിൽ കഴിഞ്ഞ 16 മാസത്തെ ഏറ്റവും ഉയർന്ന നിലയായ 4.62 ശതമാനമായി ഉയർന്നു. കഴിഞ്ഞ മാസം ഇത് 3.99 ശതമാനമായിരുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് കണക്കുകൾ പുറത്തുവിട്ടത്. ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതാണ് പണപ്പെരുപ്പം ഉയരാൻ കാരണം. പണപ്പെരുപ്പം നാലു ശതമാനത്തിൽ താഴെ പിടിച്ചുനിർത്താനായിരുന്നു റിസർവ് ബാങ്കിന്റെ ലക്ഷ്യം. 2018 ജൂലായ് മുതൽ പണപ്പെരുപ്പം നാലു ശതമാനത്തിൽ താഴെയായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വില ഒക്ടോബറിൽ മുൻ മാസത്തെക്കാൾ 7.89 ശതമാനമാണ് വർധിച്ചത്. പച്ചക്കറികളുടെ വില 26 ശതമാനം വർധിച്ചപ്പോൾ പയറുവർഗങ്ങളുടെ വില 11.72 ശതമാനമാണ് കൂടിയത്. പണപ്പെരുപ്പം കഴിഞ്ഞ വർഷം ഒക്ടോബറിൽ 3.38 ശതമാനവും ജൂണിൽ 4.92 ശതമാനവുമായിരുന്നു.

from money rss http://bit.ly/2rIrkKO
via IFTTT

സെന്‍സെക്‌സ് 229 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ദിവസംമുഴുവൻ നീണ്ട തണുത്ത പ്രതികരണത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 229.02 പോയന്റ് താഴ്ന്ന് 40,116.06ലും നിഫ്റ്റി 73 പോയന്റ് നഷ്ടത്തിൽ 11,840.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 954 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1583 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. യെസ് ബാങ്ക്, ഗെയിൽ, സീ എന്റർടെയൻമെന്റ്, അദാനി പോർട്സ്, എസ്ബിഐ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, ടിസിഎസ്, റിലയൻസ് ഇൻഡസ്ട്രീസ്, നെസ് ലെ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഊർജ വിഭാഗത്തിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബാങ്ക്, ലോഹം, ഫാർമ, ഇൻഫ്ര, എഫ്എംസിജി, ഐടി വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലായിരുന്നു. sensex down 229 pts

from money rss http://bit.ly/2O5XsiU
via IFTTT

നിത അംബാനി മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടിന്റെ ട്രസ്റ്റിയായി

കൊച്ചി: റിലയൻസ് ഫൌണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സനുമായ നിത അംബാനി യുഎസിന്റെ ആർട്സ് പവർ ഹൗസായ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ഓണററി ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള 5,000 വർഷത്തെ കലയെ ഉൾക്കൊള്ളുന്ന പതിനായിരക്കണക്കിന് വസ്തുക്കൾ പ്രദർശിപ്പിക്കുന്ന യുഎസിലെ സ്ഥാപനമാണ് ദി മെറ്റ് എന്നറിയപ്പെടുന്ന മ്യൂസിയം. ഇന്ത്യയുടെ കലയും സംസ്കാരവും, പൈതൃകവും സംരക്ഷിക്കുന്നതിനുള്ള നിത അംബാനിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.ലോകത്തിന്റെ ഏതുകോണിൽ നിന്നുമുള്ള കല പഠിക്കാനും പ്രദർശിപ്പിക്കാനും മ്യൂസിയത്തിന് വരുടെ പിന്തുണ ഗുണം ചെയ്യുമെന്ന് ബോർഡ് നിയമനം പ്രഖ്യാപിച്ച മ്യൂസിയം ചെയർമാൻ ഡാനിയൽ ബ്രോഡ്സ്കി പറഞ്ഞു. Nita Ambani elected as Honorary Trustee of the MET Museum, US

from money rss http://bit.ly/2X95lbz
via IFTTT

പാദഫലം പുറത്തുവരാനിരിക്കെ ഐആര്‍സിടിസിയുടെ ഓഹരി വില കുതിച്ചു

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷ(ഐആർസിടിസി)ന്റെഓഹരി വില എക്കാലത്തേയും ഉയർന്ന നിലവാരത്തിലേയ്ക്ക് കുതിച്ചു. കമ്പനിയുടെ പാദഫലം ബുധനാഴ്ച വൈകീട്ട് പുറത്തുവരാനിരിക്കെയാണ് ഈ കുതിപ്പ്. 981.35 രൂപവരെയെത്തി ഓഹരി വില. ഒക്ടോബർ 14നാണ് ഐആർസിടിസി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്. ഇഷ്യു വിലയായ 320 രൂപയുടെ മൂന്നുമടങ്ങ് നേട്ടത്തിലാണ് ഇപ്പോൾ. ലിസ്റ്റ് ചെയ്ത ആദ്യദിവസംതന്നെ ഓഹരി വില ഇരട്ടിയായിരുന്നു. കമ്പനിയുടെ വിപണി മൂലധനം 15,000 കോടി രൂപയായി ഉയരുകയും ചെയ്തു. രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടിയും ഐആർസിടിസിയുടെ സ്വന്തവുമായ തേജസ് എക്സ്പ്രസ് ഒരുമാസം തികയുംമുമ്പെ 70 ലക്ഷം രൂപ ലാഭത്തിലെത്തിയതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 21 ദിവസംകൊണ്ടാണ് തേജസുവഴി കമ്പനി ഇത്രയും ലാഭം നേടിയത്. ടിക്കറ്റ് വില്പനയിലൂടെമാത്രം 3.70 കോടി രൂപയാണ് ലഭിച്ചത്. IRCTCs share price jumped as the quarterly results came out

from money rss http://bit.ly/2NJDqMa
via IFTTT

Tuesday, 12 November 2019

പാഠം 47: ഒഴിവാക്കേണ്ട നിക്ഷേപ പദ്ധതികള്‍

നിക്ഷേപ പദ്ധതികളുമായി നിങ്ങളെ സമീപിക്കുന്ന ഏജന്റിന്റെ പ്രധാന ലക്ഷ്യം ജീവിക്കാനുള്ള മികച്ച വരുമാനം നേടുകയെന്നതാണ്. നിങ്ങളെ സമ്പന്നനാക്കിയേ അടങ്ങൂയെന്ന് ഒരുഏജന്റും കരുതുന്നില്ല. വിവിധ നിക്ഷേപ പദ്ധതികളിൽ ചേർത്തി തരക്കേടില്ലാത്ത കമ്മീഷൻ നേടാൻ അദ്ദേഹം ശ്രമിക്കും. ഉദ്ദേശിച്ച നിക്ഷേപ പദ്ധതിയിൽ ചേർത്തുന്നതുവരെ നിങ്ങളുടെചുറ്റും അദ്ദേഹം വട്ടമിട്ടുപറന്നുകൊണ്ടേയിരിക്കും. വൈവിധ്യമാർന്ന നിരവധി നിക്ഷേപ പദ്ധതികൾ വിപണിയിലുള്ളതിനാൽ ഈ മേഖലയിൽ മിസ് സെല്ലിങ് വ്യാപകമാണ്. ഭാവയിൽ ലഭിക്കാനിരിക്കുന്ന നേട്ടം പെരുപ്പിച്ചുകാണിച്ചായിരിക്കും ഉത്പന്നം വിറ്റഴിക്കുന്നത്. യോജിച്ച പദ്ധതി തിരഞ്ഞെടുക്കുക മിക്കവാറും തനിക്ക് യോജിക്കാത്ത പദ്ധതികളിലാകും പലരും നിക്ഷേപം നടത്താൻ നിർബന്ധിതരാകുക. ഏജന്റ് അവതരിപ്പിക്കുന്ന നിക്ഷേപ പദ്ധതി നിങ്ങൾക്ക് യോജിച്ചതാണോയെന്ന് സ്വന്തംനിലയിൽ പരിശോധിക്കുക. നിക്ഷേപകൻ നേരിടുന്ന പ്രധാനവെല്ലുവിളിയാണിത്. ഏജന്റ് അവതരിപ്പിക്കുന്ന പദ്ധതിയെക്കുറിച്ച് കൂടുതൽ മനസിലാക്കാനോ വിലയിരുത്താനോ പലരും മുതിരാറില്ലെന്നതാണ് വാസ്തവം. ഒരു സ്മാർട്ട്ഫോണോ, ടെലിവിഷനോ തിരഞ്ഞെടുക്കുമ്പോൾ കാണിക്കുന്ന ശുഷ്കാന്തിപോലും പദ്ധതിയിൽ നിക്ഷേപിക്കുംമുമ്പ് നടത്താൻപലരും ശ്രമിക്കാറില്ല. നിക്ഷേപിക്കുംമുമ്പ് ആ പദ്ധതി നിങ്ങൾക്ക് യോജിച്ചതാണോ അല്ലയോയെന്ന് വിലയുരുത്തുകതന്നെവേണം. വില്പനക്കാരന് ഉത്പന്നം വിറ്റഴിക്കുകയെന്നതാണ് ലക്ഷ്യം. പക്ഷേ, അത് ആവശ്യമുണ്ടോയെന്ന് വാങ്ങുന്നവൻ തന്നെയാണ് തീരുമാനിക്കേണ്ടത്. അതിനായി ഓൺലൈൻ സൗകര്യം പ്രയോജനപ്പെടുത്താം. ഒഴിവാക്കേണ്ട ചില നിക്ഷേപ പദ്ധതികൾ എൻഡോവ്മെന്റ്, മണിബായ്ക്ക് പോളിസികൾ ജോലി കിട്ടിയ ഉടനെ ഇൻഷുറൻസിൽ ചേർത്താൻ ഏജന്റ് നിങ്ങളുടെ വീട്ടിലെത്തും. അയാൾ നിങ്ങളുടെ സുഹൃത്തോ, ബന്ധുവോ ആയിരിക്കും. നിക്ഷേപവും ഇൻഷുറൻസും കൂട്ടിക്കലർത്തിയുള്ള നിക്ഷേപ പദ്ധതിയാണ് എൻഡോവ്മെന്റ്, മണി ബായ്ക്ക് പോളിസികൾ. നികുതി ആനുകൂല്യമുള്ളതിനാൽ നിരവധിപേർക്ക് ഈ പദ്ധതികൾ ആകർഷകമായി തോന്നിയേക്കാം. എന്നാൽ ഒരുകാര്യം മനസിലാക്കുക. ഈ പോളിസികൾ നിങ്ങൾക്ക് ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷയോ തരക്കേടില്ലാത്ത ആദായമോ നൽകാൻ പര്യാപ്തമല്ല. പരമാവധി 5 മുതൽ 6 ശതമാനംവരെ നേട്ടമാണ് ഇത്തരം പദ്ധതികളിൽനിന്ന് ലഭിക്കുക. യുലിപ് പ്ലാനുകൾ യുണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനാണ് യുലിപ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയിട്ടുള്ള പദ്ധതിതന്നെയാണിതും. പലപ്പോഴും മ്യൂച്വൽ ഫണ്ട് എന്നപേരിലാകും ഏജന്റ് ഈ പദ്ധതി അവതരിപ്പിക്കുക. ഒരുഭാഗം ഓഹരിയിൽ നിക്ഷേപിക്കുന്നതുകൊണ്ട് മികച്ച നേട്ടം ഭാവിയിൽ ലഭിക്കുമെന്നായിരിക്കും വാഗ്ദാനം. വീണ്ടും വ്യക്തമാക്കാം, ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തുന്നത് ഉചിതമല്ല. രണ്ടിനെയും രണ്ടായി കാണണം. യുലിപ് പ്ലാനുകൾക്ക് വിവിധ ഇനത്തിലായി നിരവധി ചാർജുകൾ ഈടാക്കുന്നുണ്ട്. ഏജന്റിന്റെ കമ്മീഷൻ ഇനത്തിലും നല്ലൊരുതുക പോകും. ഇടയ്ക്കുവെച്ച് നിക്ഷേപം നിർത്തിയാലും ആദായത്തെ ബാധിക്കും. എന്താണ് പരിഹാരം? ഇൻഷുറൻസിനായി ടേം പ്ലാൻ എടുക്കുക. നിക്ഷേപ ലക്ഷ്യങ്ങൾക്കായി, നിങ്ങളുടെ റിസ്ക് എടുക്കാനുള്ള ശേഷിക്കനുസൃതമായി മികച്ച പദ്ധതികൾ തിരഞ്ഞെടുക്കുക. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ, പിപിഎഫ്, സ്ഥിര നിക്ഷേപ പദ്ധതികൾ, ഡെറ്റ് ഫണ്ടുകൾ എന്നിവയിലേതെങ്കിലും നിങ്ങളുടെ മനോഭാവത്തിനനുസരിച്ച് പരിഗണിക്കാം. സെക്ടർ ഫണ്ടുകൾ മ്യൂച്വൽ ഫണ്ടിലെ അതീവ നഷ്ടസാധ്യതയുള്ള വിഭാഗത്തിൽപ്പെട്ടതാണ് സെക്ടറൽ-തീമാറ്റിക് ഫണ്ടുകൾ. ഒരു പ്രത്യേക കാറ്റഗറിയിൽ മാത്രം നിക്ഷേപിക്കുന്നവയാണ് ഈ ഫണ്ടുകൾ. അതുകൊണ്ടുതന്നെ ഫണ്ട് മാനേജർക്ക് വൈവിധ്യവത്കരണത്തിനുള്ള സാധ്യത ഇല്ലാതാകുന്നു. ബാങ്ക് ഓഹരികളിൽമാത്രം നിക്ഷേപിക്കുന്ന ബാങ്കിങ് ഫണ്ടുകൾ, ഇൻഫ്രസ്ട്രക്ചർ മേഖലയിലെ ഓഹരികളിൽമാത്രം നിക്ഷേപിക്കുന്ന ഇൻഫ്ര ഫണ്ടുകൾ, ഫാർമ കമ്പനികളിൽമാത്രം നിക്ഷേപിക്കുന്ന ഫാർമ ഫണ്ടുകൾ എന്നിവ ഉദാഹണം. ചില കാലയളവുകളിൽ ഇത്തരം ഫണ്ടുകൾ മികച്ചനേട്ടം ഉണ്ടാക്കിയേക്കാം. എങ്കിലും ദീർഘകാലയളവിൽ നിക്ഷേപിക്കാൻ യോജിച്ചവയല്ല സെക്ടറൽ ഫണ്ടുകൾ. എന്താണ് പരിഹാരം? ഏത് സെക്ടറാണ് വരാനിരിക്കുന്ന കാലയളവിൽ മികച്ച നേട്ടമുണ്ടാക്കുകയെന്ന് പറയാൻ കഴിയില്ല. അതുകൊണ്ടുതന്നെ നഷ്ടസാധ്യത ഒഴിവാക്കാൻ വൈവിധ്യമാർന്ന സെക്ടറുകളിൽ നിക്ഷേപിക്കുന്ന ഡൈവേഴ്സിഫൈഡ് ഫണ്ടുകളിൽ നിക്ഷേപിക്കുക. പിഎംഎസ് പോർട്ട്ഫോളിയോ മാനേജുമെന്റ് സ്കീമാണ് പിഎംഎസ് എന്നപേരിൽ അറിയപ്പെടുന്നത്. 25 ലക്ഷമാണ് ചുരുങ്ങിയ നിക്ഷേപം. വിവിധ ബ്രോക്കിങ് ഹൗസുകളും വൻകിട ഓഹരി വിദഗ്ധരുമൊക്കെയാണ് സെബിയുടെ അനുമതിയോടെ ഈ സേവനം നിക്ഷേപകർക്ക് നൽകുന്നത്. അതീവ നഷ്ടം സഹിച്ച് മികച്ച ലാഭം നേടുകയെന്നതാണ് പിഎംഎസിന്റെ രീതി. ചില സമയങ്ങളിൽ മികച്ച നേട്ടം നിക്ഷേപകന് ലഭിച്ചേക്കാമെങ്കിലും നിക്ഷേപിച്ച തുകപോലും നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. വൻകിട നിക്ഷേപകർക്ക് വിവിധ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി അവരുടെ മൊത്തം നിക്ഷേപത്തിന്റെ ചെറിയ ശതമാനം ഇതിനായി നീക്കിവെയ്ക്കാം. എന്താണ് പരിഹാരം? ഇതിനുപകരമായി ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ നേരിട്ട് നിക്ഷേപിക്കാം. മികച്ച വൈവിധ്യവത്കരണം നടത്തിയിട്ടുള്ള ലാർജ്ക്യാപ് ഫണ്ട്, മൾട്ടിക്യാപ് ഫണ്ട് തുടങ്ങിയവ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്താം. ദീർഘകാലയളവുള്ള ഡെറ്റ് ഫണ്ടുകൾ 2018ൽ സെബി ഡെറ്റ് ഫണ്ടുകളെ റീ കാറ്റഗറൈസേഷൻ നടത്തിയതോടെ 15 മുതൽ 20വരെ വിഭാഗങ്ങളിലുള്ള ഡെറ്റ് ഫണ്ടുകൾ നിലിവിൽവന്നു. എന്നിരുന്നാലും അധികം നിക്ഷേപകരും ലിക്വിഡ് ഫണ്ട്, അൾട്ര ഷോർട്ട്, ഷോർട്ട് ഡ്യൂറേഷൻ എന്നീ വിഭാഗങ്ങലിലുള്ള ഫണ്ടുകളിലാണ് നിക്ഷേപം നടത്തുന്നത്. ഡെറ്റിൽതന്നെയുള്ള മറ്റ് ഫണ്ടുകൾ ദീർഘകാലാവധിയുള്ളവയാണ്. ലോങ് ഡ്യൂറേഷൻ, മീഡിയം ഡ്യൂറേഷൻ തുടങ്ങിയ ഫണ്ടുകൾ ഉദാഹരണം. ഈ ഫണ്ടുകൾക്ക് താരതമ്യേന നഷ്ടസാധ്യകൂടുതലാണ്. എന്താണ് പരിഹാരം? ഡെറ്റിൽ നിക്ഷേപിക്കുകയാണെങ്കിൽ നഷ്ടസാധ്യത ഇല്ലെന്നുതന്നെ പറയാവുന്ന( ലിക്വിഡ്, ഷോർട്ട് ഡ്യൂറേഷൻ, ഷോർട്ട് ടേം) ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് ഉചിതം. നഷ്ടസാധ്യത എടുക്കാൻ തയ്യാറാണെങ്കിൽ ഓഹരി അധിഷ്ഠിത ഫണ്ടുകൾ തിരഞ്ഞെടുക്കാം അല്ലാതെ ഡെറ്റിൽതന്നെ നിക്ഷേപിക്കേണ്ടതില്ല. കൂടുതൽ ആദായംനൽകുന്ന കടപ്പത്രങ്ങൾ ബാങ്കിൽ നിക്ഷേപിച്ചാൽ ഇപ്പോൾ പരമാവധി ലഭിക്കുക ഏഴു ശതമാനം പലിശയാണ്. എന്നാൽ 9 മുതൽ 10 ശതമാനംവരെ ആദായം നൽകുന്ന കടപ്പത്രങ്ങൾ കമ്പനികൾ പുറത്തിറക്കുന്നുണ്ട്. ആതായത് രണ്ടു മുതൽ മൂന്നുവരെ ശതമാനം ആദായം കൂടുതൽ ലഭിക്കുമെന്നുചുരുക്കം. റേറ്റിങ് കുറഞ്ഞ കമ്പനികളാണ് കൂടുതൽ ആദായമുള്ള കടപ്പത്രങ്ങൾ പുറത്തിറക്കുന്നത്. ഇവയിൽ നിക്ഷേപിക്കുകയാണെങ്കിൽതന്നെ കുറഞ്ഞത് ട്രിപ്പിൾ എ-റേറ്റിങ് ഉള്ളവയാണെന്ന് ഉറപ്പുവരുത്തണം. എന്താണ് പരിഹാരം? ഡെറ്റ് ഫണ്ടിനെക്കുറിച്ച് അറിയുമെങ്കിൽ അതിൽ നിക്ഷേപിക്കുകയാണ് നല്ലത്. മികച്ച റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ 8 മുതൽ 10വരെ ശതമാനം ആദായം നൽകിവരുന്നതായി കാണുന്നു. ലിക്വിഡിറ്റി(പണമാക്കൽ)യുടെ കാര്യത്തിലും ഡെറ്റ് ഫണ്ടുകൾ മികച്ചതാണ്. അല്ലെങ്കിൽ ബാങ്ക് എഫ്ഡിതന്നെ തിരഞ്ഞെടുക്കുക. കമ്പനി നിക്ഷേപം കടപ്പത്രങ്ങളുടെകാര്യം പറഞ്ഞതുപോലെതന്നെയാണ് കമ്പനി നിക്ഷേപങ്ങളുടെയും. റേറ്റിങ് കുറഞ്ഞ സ്ഥാപനങ്ങളാകും കൂടുതൽ ആദായം നൽകുക. നഷ്ടസാധ്യത കൂടിയ നിക്ഷേപ പദ്ധതികളുടെ വിഭാഗത്തിൽപ്പെട്ടവയാണ് കമ്പനി നിക്ഷേപങ്ങളും. സ്ഥാപനംപൂട്ടിപ്പോയാൽ നിക്ഷേപിച്ച തുക തിരികെകിട്ടില്ല. എന്താണ് പരിഹാരം? ബാങ്ക് നിക്ഷേപത്തെ ആശ്രയിക്കുന്നതാകും ഉചിതം. കൂടുതൽ ആദായം ലഭിക്കാൻ നിങ്ങളുടെ പ്രദേശത്തുള്ള മികച്ച സഹകരണ ബാങ്കുകളിലും നിക്ഷേപമാകാം. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക: നിക്ഷേപ പദ്ധതികളുടെ ഗുണവും ദോഷവും വ്യക്തമായി മനസിലാക്കിയശേഷംമാത്രം ഉചിതമായ തീരുമാനമെടുക്കുക. ആദായത്തെക്കുറച്ചുമാത്രം ചിന്തിച്ചാൽപോരാ, നഷ്ടസാധ്യതയും നിക്ഷേപ പദ്ധതിയുടെ പ്രവർത്തനരീതിയും വിലിയിരുത്തണം. feedbacks to: antonycdavis@gmail.com Investment plans to be avoided

from money rss http://bit.ly/33J6DfQ
via IFTTT

ഓഹരി വിപണിയില്‍ നേട്ടമില്ലാതെ തുടക്കം

മുംബൈ: ആദ്യ വ്യാപാരത്തിൽ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 20 പോയന്റ് നഷ്ടത്തിലാണ്. അതേസമയം, നിഫ്റ്റി 11,900ന് മുകളിലുമാണ്. സെൻസെക്സിൽ ഇൻഫോസിസാണ് ഏറ്റവും നഷ്ടത്തിൽ. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സലിൽ പരീഖിനെതിരെ വീണ്ടും ആരോപണം ഉയർന്നതാണ് ഓഹരി വിലയെ ബാധിച്ചത്. ബ്രിട്ടാനിയ, യെസ് ബാങ്ക്, കോൾ ഇന്ത്യ, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സീ എന്റർടെയൻമെന്റ്, ഗെയിൽ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, സിപ്ല, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/32DxKaF
via IFTTT

ജി.ഡി.പി. വളർച്ച 4.2 ശതമാനമായി കുറയും-എസ്.ബി.ഐ.

കൊച്ചി:നടപ്പു സാമ്പത്തിക വർഷം ജൂലായ്-സെപ്റ്റംബർ പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4.2 ശതമാനമായി ചുരുങ്ങുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ.) റിപ്പോർട്ട്. ഏപ്രിൽ-ജൂൺ പാദത്തിൽ അഞ്ച് ശതമാനം വളർച്ചയാണ് രാജ്യം രേഖപ്പെടുത്തിയത്. ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. നടപ്പു സാമ്പത്തിക വർഷം വളർച്ച അഞ്ച് ശതമാനമായിരിക്കുമെന്നാണ് എസ്.ബി.ഐ.യുടെ പുതിയ അനുമാനം. 6.1 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത് . ഓട്ടോമൊബൈൽ മേഖലയിൽ വിൽപ്പന കുറഞ്ഞു, വ്യോമയാന മേഖലയിലെ പ്രതിസന്ധി, പ്രധാന വ്യവസായ മേഖലകളിലെ ഉത്പാദനം കുറഞ്ഞു, നിർമാണ, അടിസ്ഥാനസൗകര്യ മേഖലകളിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് കുറഞ്ഞു തുടങ്ങിയവയാണ് സാമ്പത്തിക വളർച്ച കുറയാനുള്ള കാരണമായി എസ്.ബി.ഐ. ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ആഗോള ഏജൻസികളായ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കും ലോകബാങ്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും അന്താരാഷ്ട്ര നാണയ നിധിയുമെല്ലാം ഇന്ത്യയുടെ വളർച്ചാ അനുമാനം താഴ്ത്തിയിരുന്നു. ഇതിനു പിറകെയാണ് എസ്.ബി.ഐ.യും വളർച്ചാ അനുമാനം കുറച്ചിരിക്കുന്നത്.

from money rss http://bit.ly/2CEGQtf
via IFTTT

രണ്ട് താക്കോലും നല്‍കിയില്ലെങ്കില്‍ വാഹന മോഷണത്തിന് ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ല

കാറ് മോഷണം പോയാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് രണ്ട് താക്കോലുകളും നൽകേണ്ടിവരും. കാറിന്റെ രണ്ട് ഒറിജിനൽ താക്കോലുകളും നൽകുന്നതിൽ പരാജയപ്പെട്ടാൽ നിങ്ങളുടെ ഇൻഷുറൻസ് ക്ലെയും തള്ളിയേക്കാം. കാറുവാങ്ങുമ്പോൾ രണ്ട് താക്കോലുകളാണ് കമ്പനി ഉടമയ്ക്ക് കൈമാറുക. കാറ് മോഷണം പോയാൽ അതിൽ ഒരു കീ നഷ്ടപ്പെട്ടാലും കമ്പനി ക്ലയിം നിരസിച്ചേക്കാം. അതുകൊണ്ടുതന്നെ ഇൻഷുറൻസ് ക്ലയിം നിരസിക്കാതിരിക്കാൻ കാറിന്റെ രണ്ടു താക്കോലുകളും സൂക്ഷിക്കേണ്ടതാണ്. എന്നാൽ, ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ) ഇത് നിർബന്ധമാക്കിയിട്ടില്ല. എങ്കിലും ഇൻഷുറൻസ് കമ്പനികൾ ഇത് ഗൗരവത്തോടെയാണ് കാണുന്നത്. മോഷണം നടക്കുമ്പോൾ ഒരു താക്കോൽ കാറിനുള്ളിൽപ്പെട്ടുപോയാലും കമ്പനികൾ ക്ലയിം നൽകാൻ തയ്യാറാവില്ല. ഉടമയുടെ അശ്രദ്ധയായി അതിനെകാണുകയും ക്ലെയിം നിരസിക്കുകയും ചെയ്യും. താക്കോൽ കാറിനുള്ളിൽ വെയ്ക്കുകയും ഡോറുകൾ പൂട്ടാതിരിക്കുകയും ചെയ്യുന്നതുമൂലം കാറ് മോഷണം പോയാലും ഇതുതന്നെയാണ് കമ്പനികളുടെ കാഴ്ചപ്പാട്. If both keys are not provided, you will not receive an insurance claim for vehicle theft

from money rss http://bit.ly/2CCCDGB
via IFTTT

ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ 10,000 രൂപ പിഴ

ന്യൂഡൽഹി: ആധാർ നമ്പർ തെറ്റായി നൽകിയാൽ നിങ്ങൾ നൽകേണ്ടിവരിക 10,000 രൂപ പിഴ. പെർമനെന്റ് അക്കൗണ്ട് നമ്പറിനു പകരം തെറ്റായി 12 അക്ക ആധാർ നമ്പർ നൽകിയാലാണ് ഇത്രയും തുക പിഴയായി ഈടാക്കുക. പെർമനെന്റ് അക്കൗണ്ട് നമ്പറി(പാൻ)നുപകരം ആദായ നികുതി വകുപ്പ് ആധാർ നമ്പർ ഉപയോഗിക്കാൻ ഈയിടെയാണ് അനുമതി നൽകിയത്. അതുകൊണ്ട് പാൻ നമ്പർ നൽകാത്തവർ ആധാർ നമ്പർ തെറ്റാതെതന്നെ നൽകിയില്ലെങ്കിൽ പിഴയടക്കേണ്ടിവരും. 1961ലെ ഇൻകം ടാക്സ് നിയമത്തിൽ ഭേദഗതിവരുത്തി അവതരിപ്പിച്ച 2019ലെ ഫിനാൻസ് ബില്ലിലാണ് പാനിനുപകരം ആധാർ നമ്പർ ഉപയോഗിക്കാൻ അനുമതി നൽകിയത്. ആദായനികുതി നിയമപ്രകാരം പാനിനുപകരം ആധാർ നമ്പർ നൽകുമ്പോൾമാത്രമാണ് പിഴ ബാധകമാകുക. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യൽ, ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ തുടങ്ങൽ, മ്യൂച്വൽ ഫണ്ട്, ബോണ്ട് എന്നിവയിൽ നിക്ഷേപിക്കൽ തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമാണ്. വ്യത്യസ്ത ഇടപാടുകൾക്കായി രണ്ടുതവണ തെറ്റായി ആധാർ നമ്പർ നൽകിയാൽ 20,000 രൂപയായിരിക്കും പഴി അടയ്ക്കേണ്ടിവരിക. Aadhaar card holders may be fined ₹10,000

from money rss http://bit.ly/2O5lcDM
via IFTTT

Monday, 11 November 2019

10 വര്‍ഷംമുമ്പ് നിക്ഷേപിച്ചത് ഒരു ലക്ഷം; ഇപ്പോള്‍ ലഭിച്ചതാകട്ടെ 17 ലക്ഷവും

സ്മോൾ ക്യാപ് ഓഹരികൾ വിപണിയുടെ ചാഞ്ചാട്ടത്തിൽ കൂപ്പുകുത്തുമ്പോൾ 1,000 ശതമാനത്തിലേറെ നേട്ടവുമായി ജിഎംഎം ഫാഡുലർ ലിമിറ്റഡ്. 2009 നവംബറിൽ ഒരു ലക്ഷം രൂപ കമ്പനിയിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇപ്പോൾ 17 ലക്ഷത്തിലേറെ രൂപ നിങ്ങൾക്ക് സ്വന്തമാക്കാമായിരുന്നു. ഉയർന്ന വളർച്ചാ സാധ്യതയും കൂടുതൽ ഓർഡറുകളുമാണ് കടബാധ്യതയില്ലാത്ത കമ്പനിയെ നിക്ഷേപകർക്ക് പ്രിയപ്പെട്ടതാക്കിയത്. അഗ്രോ കെമിക്കൽ, ഫാർമ കമ്പനികൾക്ക് അനുബന്ധ ഉത്പന്നങ്ങൾ നിർമിച്ചുനൽകുന്ന കമ്പനിയാണ് ജിഎംഎം ഫാഡുലർ. കഴിഞ്ഞ മൂന്നുവർഷത്തിനിടെ അറ്റാദായത്തിൽ 34.37 ശതമാനവും അഞ്ചുവർഷത്തിനിടെ 21.07 ശതമാനം വളർച്ചയാണ് ജിഎംഎം നേടിയത്. വളർച്ചയുടെഗ്രാഫ് നിലവിൽ മികച്ച നിലവാരത്തിലുള്ള കമ്പനിയുടെ ഓഹരിവിലയിൽ ഇനിയും കുതിപ്പുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 1,849 രൂപയിലേയ്ക്ക് ഓഹരി വിലയെത്തുമെന്നാണ് വിവിധ ബ്രോക്കിങ് ഹൗസുകളുടെ നിരീക്ഷണം. ഏഞ്ചൽ ബ്രോക്കിങിന്റെ ലക്ഷ്യവില 1,740 രൂപയാണ്.2019-20 സാമ്പത്തിക വർഷത്തിൽ 20 ശതമാനം വളർച്ച കമ്പനിക്കുണ്ടാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ. കമ്പനിയുടെ വിപണി മൂലധനം 2,126 കോടിരൂപയാണ്. ബുക്ക് വാല്യു 205.71 രൂപയും 52 ആഴ്ചയിലെ ഉയർന്ന വില 1559.70 രൂപയും താഴ്ന്ന വില 994.95 രൂപയുമാണ്. GMM Pfaudler Financials FY17 FY18 FY19 FY20e FY21e Sales (Rs Million) 3530 4057 5026 6320 8337 Net Profit(Rs Million) 333 427 506 801 1078 EPS(Rs) 22.8 29.2 34.6 54.8 73.8 Divident yield (%) 0.6 0.6 0.3 0.4 0.4 RoE(%) 18.4 20.2 20.4 26.3 27.8 source:screener,AnandRathi മുന്നറിയിപ്പ്: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. കഴിഞ്ഞകാലങ്ങളിലെ പ്രകടനം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വത്തോടെവേണം നിക്ഷേപിക്കാൻ. If one lakh was invested 10 years ago it would be Rs 17 lakh

from money rss http://bit.ly/2ryeUoB
via IFTTT

ഗുരുനാനാക് ജയന്തി: ഓഹരി വിപണി പ്രവര്‍ത്തിക്കുന്നില്ല

മുംബൈ: ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഓഹരി വിപണി പ്രവർത്തിക്കുന്നില്ല. ഡെറ്റ്, കറൻസി വിപണികൾക്കും ചൊവാഴ്ച അവധിയാണ്. കമ്മോഡിറ്റി എക്സ്ചേഞ്ചിൽ രാവിലത്തെ വ്യാപാരത്തിന് അവധിയാണ്. അതേസമയം, വൈകീട്ട് പ്രവർത്തിക്കും. നഷ്ടത്തിനൊടുവിൽ തിങ്കളാഴ്ച നേരിയ നേട്ടത്തിലാണ് ഓഹരി വിപണി ക്ലോസ് ചെയ്തത്. സെൻസെക്സ് 21.47 പോയന്റ് നേട്ടത്തിൽ 40,345.08ലും നിഫ്റ്റി 4.80 പോയന്റ് ഉയർന്ന് 11,912.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Stock market shut for Gurunanak Jayanti

from money rss http://bit.ly/2O18Exb
via IFTTT