121

Powered By Blogger

Friday, 11 December 2020

ഡിസംബറിന്റെ നേട്ടം: പിന്നിലായിരുന്ന ഓഹരികള്‍ കുതിപ്പിന്റെ പാതയില്‍

ഡിസംബറിലെ ഓഹരി വിപണിയുടെ തുടക്കം മികച്ചതായി. രാജ്യത്തെ ജിഡിപി, നിർമ്മാണമേഖലിയിലെ പിഎംഐ തുടങ്ങിയ ധനകാര്യ കണക്കുകളുടെ പിന്തുണയോടെ ഓഹരികൾ മുന്നോട്ടു കുതിക്കുകയാണ്. പ്രധാന ഓഹരികൾ 10 ശതമാനത്തിലധികവും ഇടത്തരം ഓഹരികൾ 15 ശതമാനത്തിലധികവും വളർച്ച രേഖപ്പെടുത്തിയ നവംബർ മാസത്തിന്റെ തുടർച്ചതന്നെയാണ് ഡിസംബറിലും കാണുന്നത്. മൊത്തത്തിലുള്ള ഈ ഗതിവേഗം 2021ലും തുടരുമെന്നു പ്രതീക്ഷിക്കാം. ഇടത്തരം, ചെറുകിട ഓഹരികളുടെ മികച്ചപ്രകടനം വരുംകൊല്ലവും വിപണിക്കു ഗുണകരമായിരിക്കുമെന്നു കരുതാം. ധനപരവും സാമ്പത്തികവുമായ ഉത്തേജകനടപടികളിലൂടെ വിപണിയിലെത്തുന്ന പണം ഇതിനുമതിയായ പിന്തുണനൽകും. സാമ്പത്തികമേഖല കൂടുതൽ തുറക്കപ്പെടുകയും കോർപറേറ്റ് നേട്ടങ്ങൾ വളരുകയും ചെയ്യും. ഇത്തരിത്തിൽ പ്രകടമാകുന്ന ഇരട്ട പ്രഭാവം ഓഹരി വിപണിക്ക് തീർത്തും അനുകൂലമായി മാറുമെന്നകാര്യത്തിൽ സംശയമില്ല. യുഎസ് തെരഞ്ഞെടുപ്പു ഫലങ്ങളുടെ വെളിച്ചത്തിൽ വിദേശ സ്ഥാപന നിക്ഷേപങ്ങൾ മുഖേനയുള്ള പണത്തിന്റെ ഒഴുക്ക് വർധിച്ചതും വാക്സിൻ വൈകില്ലെന്ന അറിവും ഉയരുന്ന ധനസ്ഥിതി കണക്കുകളുമാണ് ഇപ്പോഴത്തെ മുന്നേറ്റത്തിനുകാരണം. റെക്കോഡ് നേട്ടങ്ങൾ തുടരുമന്ന പ്രതീക്ഷയും കൊറോണ വാക്സിൻ ഉടനെ എത്തുമെന്ന തിരിച്ചറിവും ആഗോള തലത്തിൽ തന്നെ ഓഹരി വിപണികളിൽ പ്രതിഫലിക്കുന്നു. യുഎസിലും യൂറോപ്പിലും താമസിയാതെ വാക്സിൻ കുത്തിവെപ്പ് തുടങ്ങാൻ പരിപാടിയുണ്ട്. മികച്ച തുടക്കത്തിനിടയിലും രാജ്യത്തെ ബാങ്കിംഗ് ഓഹരികൾ മുന്നോട്ടു പോകാൻ മടിച്ചുനിൽക്കുന്നു. മൊറട്ടോറിയത്തിന്റെകാര്യത്തിൽ സുപ്രിം കോടതി വാദംകേൾക്കാനിരിക്കുന്നതും എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ എന്നിവയിലുണ്ടായ താളപ്പിഴകളും എംപിസി യോഗവും ബാങ്കിംഗ് ഓഹരികളെ പിന്നോട്ടുവലിച്ചിട്ടുണ്ട്. ചെറുകിട വായ്പകളുടെ കാര്യത്തിലെങ്കിലും മൊറട്ടോറിയം സംബന്ധിച്ച അനിശ്ചിതത്വം ഇല്ലാതായി. എന്നാൽ വൻകിട വായ്പകളുടെ കാര്യത്തിൽ ആവശ്യാനുസരണം പുനസംഘടന വേണ്ടിവരും. ബാങ്കുകളിലെ സിസ്റ്റം തകരാറിന്റെപേരിൽ ആർബിഐയുടെ വിലക്കു നേരിടുന്നത് എച്ച്ഡിഎഫ്സി, എസ്ബിഐ ബാങ്കുകളുടെ പുതിയ ബിസിനസിനെ ബാധിക്കും. തുടർച്ചയായ മാസങ്ങളിലുണ്ടായ വിലക്കയറ്റ നിരക്കുവർധന കാരണം പലിശയിൽ മാറ്റംവരുത്താതെ ഉദാരനയം തുടരാനുള്ള ധനനയ കമ്മിറ്റി തീരുമാനങ്ങൾ പ്രതീക്ഷിച്ചതുതന്നെ ആയിരുന്നു. തുറന്ന വിപണി പ്രവർത്തനം, ടിഎൽടിആർഒ, റിവേഴ്സ് റിപ്പോ എന്നിവയിലൂടെ ആർബിഐ യഥാസമയം പണമൊഴുക്കു സുഗമമാക്കാനുള്ള നടപടികൾ കൈക്കൊണ്ടു. പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തിക്കൊണ്ട് നടപ്പുവർഷവും അടുത്തവർഷവും ഉദാരനയം തുടരാനുള്ളതീരുമാനം വിപണി ഹാർദ്ദമായി സ്വീകരിക്കുകയായിരുന്നു. ഓഹരിവിലയിലെ കുറവുകാരണം പോയമാസങ്ങളിൽ ബാങ്ക് ഓഹരികൾ നന്നായി മുന്നോട്ടുകുതിച്ചു. സാമ്പത്തികമേഖല തുറക്കപ്പെട്ടതോടെ ദുർബ്ബല ആസ്ഥികളെക്കുറിച്ചുള്ള ഉൽക്കണ്ഠകളും മൊറട്ടോറിയം, താഴ്ന്ന വായ്പാ വളർച്ച തുടങ്ങിയപ്രശ്നങ്ങളും കുറയാനിടയായതും ഈ ഓഹരികളെ മുന്നോട്ടുപോകാൻ സഹായിച്ചു. 2021 സാമ്പത്തികവർഷം രണ്ടാംപാദത്തിൽ ധനകാര്യമേഖല നല്ലപ്രവർത്തനം കാഴ്ചവെക്കുകയുണ്ടായി. 2021ൽ വായ്പാവളർച്ച നന്നായിരിക്കുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു. ഏറ്റവുംവലിയ വെല്ലുവിളി കിട്ടാക്കടങ്ങളായിരുന്നു. റിസർവ് ബാങ്കും സർക്കാറും പുതിയ നിയന്ത്രണങ്ങളിലൂടെ ഈപ്രശ്നം മറികടക്കാൻ സഹായിക്കുന്നത് പ്രതീക്ഷക്കു വകനൽകിയിട്ടുണ്ട്. എങ്കിലും അടുത്ത ഒന്നുരണ്ടു വർഷത്തേക്ക് കിട്ടാക്കടങ്ങളുടെ ഗ്രാഫ് ഉയർന്നുതന്നെ നിൽക്കുമെന്നാണ് കരുതുന്നത്. ആർബിഐയിൽനിന്നുള്ള നിശ്ചലതാ ആനുകൂല്യങ്ങൾ ഓഹരിവിലകൾ വീണ്ടും താഴോട്ടുപോകാതിരിക്കാൻ ബാങ്കുകളെ സഹായിക്കും. അടുത്ത 2-3 പാദങ്ങളിൽ കിട്ടാക്കടങ്ങൾ കൂടിയേക്കും. ഈയിടെ ഉണ്ടായ മുന്നേറ്റങ്ങൾക്കു ശേഷം ബാങ്ക് ഓഹരികളുടെ വില അത്ര കുറഞ്ഞിട്ടില്ല, മാത്രമല്ല ഹ്രസ്വകാലയളവിൽ ഏകീകരണ സാധ്യതയും നിലനിൽക്കുന്നു. എന്തൊക്കെയായലും ഇടക്കാല, ദീർഘകാല അടിസ്ഥാനത്തിൽ മികച്ച ഓഹരികൾ തന്നെയാണ് അവ ഇന്നും. ഏതാനും മാസങ്ങളായി ബാങ്കുകൾ മൂലധന ശക്തി വർധിപ്പിച്ചിട്ടുണ്ട്. ബാങ്കിംഗ് ബിസിനസിൽ വളർച്ച വർധിപ്പിക്കാൻ ഈനടപടിക്കു കഴിയും. ഹൃസ്വകാലത്തേക്ക് ഏറ്റവുംനല്ല ലാഭംനൽകാൻ കഴിയുക പൊതുമേഖലാ ബാങ്കുകൾക്കാണെന്ന് കരുതുന്നു. കാരണം വിലകളുടേയും മൂല്യ നിർണയത്തിന്റേയും കാര്യത്തിൽ സ്വകാര്യബാങ്കുകളെ അപേക്ഷിച്ച് വളരെ വിലകുറവാണ് അവയുടെ ഓഹരികൾക്ക്. വിപണിയുടേയും ബാങ്കിംഗ് വ്യവസായത്തിലേയും കുതിപ്പിൽ അവർ ഇനിയും പങ്കുചേർന്നിട്ടില്ല. കഴിഞ്ഞ 3 മാസങ്ങളിൽ സ്വകാര്യ ബാങ്ക് ഓഹരികൾ 30 ശതമാനം മുന്നോട്ടുപോയിട്ടുണ്ട്. എന്നാൽ നിഫ്റ്റി പിഎസ്യുബി സൂചികയനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ പകുതിയിലും താഴെയായിരുന്നു. മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ പൊതുമേഖലാ ബാങ്കുകളുടെ ബുക്കിംഗ് മൂല്യം, നിഫ്റ്റി ബാങ്കിംഗ് സൂചികയുടെ 2X മായി താരതമ്യപ്പെടുത്തുമ്പോൾ 0.4X മാത്രമാണ്. വിശാല വിപണിയുമായി താരതമ്യപ്പെടുത്തുമ്പോൾ വൻകിടഓഹരികളുടെ പ്രകടനം അത്രമെച്ചമല്ല എന്നുതന്നെ പറയേണ്ടിവരും. ഉയർന്ന നിലവാരമുള്ള ഇടത്തരം, ചെറുകിട ഓഹരികളുടെ പ്രകടനമാവട്ടെ കുതിപ്പിന്റെ തുടക്കംമുതലേ വിപണിയുടെ പ്രവണതയുമായി ഒത്തുപോകുന്നുമുണ്ട്. അടുത്തകൂട്ടം ചെറുകിട, ഇടത്തരം,സൂക്ഷ്മ ഓഹരികൾ നല്ലമുന്നേറ്റമാണു നടത്തുന്നത്. ബ്ലൂചിപ് ഓഹരികളും ഇടത്തരം, ചെറുകിട, സൂക്ഷ്മ, ചാക്രിക ഓഹരികളുംതമ്മിൽ വിലകളുടെകാര്യത്തിൽ വലിയവിടവു നിലവിലുണ്ടായിരുന്നു. വൈകിയെത്തിയ ഈഓഹരികൾ ഹ്രസ്വകാലത്തെ മികച്ച പ്രകടനത്തിന്റെപേരിൽ ഇന്നും ശ്രദ്ധാകേന്ദ്രത്തിലുണ്ട്. ബാക്കിയുള്ള ഇടത്തരം, ചെറുകിട ഓഹരികൾ ഇപ്പോൾ പിന്നിൽ നിൽക്കുകയാണെന്നു കാണാം. കുതിപ്പിന്റെ സമയത്തും വിപണിയുടെ പ്രകടനത്തിനൊപ്പം നിൽക്കാൻ അവയ്ക്കു കഴിഞ്ഞിരുന്നില്ല. വൻകിട ഓഹരികളുടെ മങ്ങിയപ്രകടനത്തിൽനിന്നു മനസിലാക്കേണ്ടത് ഹ്രസ്വകാലയളവിൽ ഏകീകരണം നടക്കുമെന്നാണ്. പെട്ടെന്നുണ്ടായ പണത്തിന്റെഒഴുക്ക് പല പ്രയോജനങ്ങളും കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ മുന്നോട്ടു പോകുന്തോറും ഇതിന്റെ ഗതിവേഗംകുറയാം. യഥാർത്ഥ ഫലത്തിനായി വാക്സിന്റേയും 2021ലെ ഉത്തേജക പദ്ധതികളുടേയും സ്ഥിതി അറിയാൻ കാത്തിരിക്കേണ്ടിവരും. ചെറിയതുകയിൽ തുടങ്ങി ഇടിവുഘട്ടത്തിൽ വാരിക്കൂട്ടുന്ന തന്ത്രമാണ് ചെറുകിട നിക്ഷേപകർ ഇപ്പോൾ സ്വീകരിക്കേണ്ടത്. മികച്ച കമ്പനികൾ ലിസ്റ്റ് ചെയ്യപ്പെടുന്നതിനാൽ ഐപിഒകളിലും മ്യൂച്വൽഫണ്ട് എസ്ഐപികളിലുമാണ് ഇപ്പോൾ നിക്ഷേപിക്കേണ്ടത്. മേഖലതിരിച്ചുള്ള കേന്ദ്രീകരണവും ആവശ്യമാണ്. ഇതിനായി ഫാർമ, കെമിക്കൽസ്, ഐടി, സ്വകാര്യ ബാങ്കുകൾ എന്നിവയുടെ കൂടിയമിശ്രിതമായ പോർട്ട്ഫോളിയോ വികസിപ്പിക്കണം. വൻകിട ഓഹരികളിൽ ഇപ്പോൾ കാണപ്പെടുന്നതുപോലെ നല്ലലാഭം കിട്ടുമ്പോൾതന്നെ പ്രോഫിറ്റ് ബുക്കിംഗ് നടത്തുന്നതാണ് ഹൃസ്വകാല നിക്ഷേപകരെ സംബന്ധിച്ചേടത്തോളംനല്ലത്. പോർട്ട് ഫോളിയോയിൽ സ്വർണവും നല്ല ചേരുവയായിരിക്കും. നല്ല ഉൽപന്നങ്ങളും വിഭാഗങ്ങളും കൈകാര്യം ചെയ്യുന്ന കയറ്റുമതി കമ്പനികളേയും ഉൾക്കൊള്ളിക്കാനുള്ള തുറന്ന മനസാണ് നിക്ഷേപകന് ആവശ്യം. ഹ്രസ്വകാലത്തേക്ക് ചെറുകിട, സൂക്ഷ്മ ഓഹരികൾ പ്രതീക്ഷ നിലനിർത്തും. പിന്നിലായിരുന്ന ഇടത്തരം, ചെറുകിട ഓഹരികളിലേക്ക് പണത്തിന്റെ ഒഴുക്കുണ്ടാകും. ഓഹരികൾ വിൽക്കാനുള്ള സമയം തെരഞ്ഞെടുക്കൽ വളരെപ്രധാനമാണ്. ശരിയായ തന്ത്രങ്ങളോടെ സുരക്ഷിതമായി ട്രേഡിംഗ് നടത്തുക. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/377MnZn
via IFTTT

ലാഭമുയര്‍ത്തല്‍ ലക്ഷ്യം: ടാറ്റ മോട്ടോഴ്‌സില്‍ വിആര്‍എസ്‌

വരുമാനത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഏറ്റവുംവലിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് വീണ്ടും വി.ആർ.എസ് പ്രഖ്യാപിച്ചു. ചെലവുകുറച്ച് ലാഭംവർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് 42,597ഓളം ജീവനക്കാർക്കാരുള്ള കമ്പനി വിആർഎസ് നടപ്പാക്കുന്നത്. പദ്ധതിപ്രകാരം പകുതിയോളം ജീവനക്കാർ വിആർഎസിന് അർഹരാണ്. അഞ്ചുവർഷമോ അതിൽകൂടുതൽകാലമോ കമ്പനിയിൽ ജോലിചെയ്തവർക്ക് വിആർഎസിന് അപേക്ഷിക്കാം. ജീവനക്കാരന്റെ പ്രായവും കമ്പനിയിലെ സർവീസും കണക്കിലെടുത്താകും നഷ്ടപരിഹാരം അനുവദിക്കുക. ജനുവരി ഒമ്പതുവരെ അപേക്ഷിക്കാം. നാലുവർഷത്തിനിടെ ഇത് മൂന്നാംതവണയായണ് കമ്പനി വിആർഎസ് നടപ്പാക്കുന്നത്. 2017ൽ സമാനമായ പദ്ധതി കമ്പനി പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂരിഭാഗംപേരും പദ്ധതി സ്വീകരിച്ചില്ല. വാഹനമേഖലയിലെ മാന്ദ്യത്തെതുടർന്ന് 2019 മുതൽ കമ്പനികൾ വിആർഎസ് നടപ്പാക്കിവരികയാണ്. ഹീറോ മോട്ടോർകോർപ്, ടയോട്ട കിർലോസ്കർ മോട്ടോഴ്സ്, അശോക് ലൈലാൻഡ് തുടങ്ങിയ കമ്പനികൾ സമാനമായ പദ്ധതി നടപ്പാക്കിയിരുന്നു.

from money rss https://bit.ly/37fJi9X
via IFTTT

വ്യാവസായിക ഉത്പാദനത്തിൽ വളർച്ച

ന്യൂഡൽഹി: കോവിഡ് അടച്ചിടൽമൂലം പ്രതിസന്ധിയിലായ വ്യാവസായികമേഖല പതുക്കെ ഉണരുന്നു. ആറുമാസം പിറകോട്ടായിരുന്ന വ്യാവസായികോത്പാദനം ഒക്ടോബറിൽ മുൻവർഷത്തെ അപേക്ഷിച്ച് 3.6 ശതമാനം വളർച്ച രേഖപ്പെടുത്തി. സെപ്റ്റംബറിൽ 0.5 ശതമാനമായിരുന്നു വളർച്ച. ഏപ്രിലിലാണ് വ്യാവസായികോത്പാദനം ഏറ്റവും താഴേക്കുപോയത്. ഓട്ടോമൊബൈൽ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ തുടങ്ങി കുറച്ചുകാലം നിൽക്കുന്ന ഉപഭോക്തൃ സാമഗ്രികളുടെ ഉത്പാദനം 17.6 ശതമാനവും ഭക്ഷ്യവസ്തുക്കൾപോലെ പെട്ടെന്ന് ഉപയോഗിച്ചുതീരുന്ന ഉപഭോക്തൃ സാമഗ്രികളുടേത് 7.5 ശതമാനവും കൂടി. ഒക്ടോബറിൽ ഇവയുടെ വളർച്ച യഥാക്രമം 3.4 ശതമാനവും 2.4 ശതമാനവും ആയിരുന്നു. വൈദ്യുതി ഉത്പാദനം സെപ്റ്റംബറിൽ 4.8 ശതമാനമായിരുന്നത് ഒക്ടോബറിൽ 11.2 ആയി. മൂലധനസാമഗ്രികളുടെ ഉത്പാദനവും ഒക്ടോബറിൽ 3.3 ശതമാനം കൂടി.

from money rss https://bit.ly/3mcB4Ub
via IFTTT

ശ്രീനഗറിൽ ഭക്ഷ്യസംസ്‌കരണ ശാല സ്ഥാപിക്കാൻ ലുലു ഗ്രൂപ്പ്

കൊച്ചി: മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ശ്രീനഗറിൽ ഭക്ഷ്യസംസ്കരണ ശാല തുറക്കും. ജമ്മു കശ്മീരിൽനിന്ന് കാർഷികോത്പന്നങ്ങൾ സംഭരിക്കാനാണ് ശ്രീനഗറിൽ ഭക്ഷ്യസംസ്കരണ ശാല ആരംഭിക്കുന്നത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.), ഇൻവെസ്റ്റ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ദുബായിയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച യു.എ.ഇ. ഇന്ത്യ ഫുഡ് സെക്യൂരിറ്റി സമ്മിറ്റിന്റെ ഭാഗമായി ജമ്മുകശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി (കാർഷികോത്പാദനം) നവീൻ കുമാർ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചർച്ചയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്. 2019-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ. സന്ദർശിച്ച വേളയിൽ തങ്ങൾ നൽകിയ നിക്ഷേപ വാഗ്ദാനം നിറവേറ്റിക്കൊണ്ട് ജമ്മുകശ്മീരിൽ നിന്ന് വിവിധ ശ്രേണിയിലുള്ള പഴങ്ങളും പച്ചക്കറികളും മറ്റ് കാർഷികോത്പന്നങ്ങളും സംഭരിക്കുമെന്ന് യൂസഫലി വ്യക്തമാക്കി. നിലവിൽ കശ്മീരിൽനിന്ന് ആപ്പിളും കുങ്കുമവും ലുലു ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ വർഷം കോവിഡ് മഹാമാരിക്കിടയിലും ഇതുവരെ 400 ടൺ ആപ്പിളാണ് കശ്മീരിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ലുലു ഇറക്കുമതി ചെയ്തത്. വരും വർഷങ്ങളിൽ ഈ മേഖലയിൽനിന്നുള്ള ഇറക്കുമതി വൻതോതിൽ വർധിക്കും. ഇന്ത്യയിൽനിന്ന് ഭക്ഷ്യോത്പന്നങ്ങളും ഭക്ഷ്യേതര ഉത്പന്നങ്ങളും വൻതോതിൽ ഇറക്കുമതി ചെയ്യുന്ന സ്ഥാപനമാണ് ലുലു. പുതിയ ഭക്ഷ്യസംസ്കരണ കേന്ദ്രം തുറക്കുന്നതോടെ കശ്മീരി ഉത്പന്നങ്ങൾ വൻതോതിൽ ഗൾഫ് മേഖലയിലേക്ക് കയറ്റുമതി ചെയ്യുമെന്ന് യൂസഫലി ഉറപ്പുനൽകി. സംസ്കരണ കേന്ദ്രം സ്ഥാപിക്കാനായി ആദ്യഘട്ടത്തിൽ 60 കോടി രൂപയാണ് ലുലു ഗ്രൂപ്പ് മുതൽമുടക്കുന്നത്. ഏതാണ്ട് മുന്നൂറോളം പേർക്ക് പ്രത്യക്ഷമായി തൊഴിലവസരവും ഒരുക്കും.

from money rss https://bit.ly/3oWRwK7
via IFTTT

സെന്‍സെക്‌സില്‍ 139 പോയന്റ് നേട്ടം: നിഫ്റ്റി 13,500ന് മുകളില്‍ ക്ലോസ്‌ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി വീണ്ടും 13,500ന് മുകളിലെത്തി. സെൻസെക്സ് 139.13 പോയന്റ് നേട്ടത്തിൽ 46,099.01ലും നിഫ്റ്റി 35.60 പോയന്റ് ഉയർന്ന് 13,513.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1713 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1188 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 148 ഓഹരികൾക്ക് മാറ്റമില്ല. എൻടിപിസി, ഒഎൻജിസി, ഗെയിൽ, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഡിവിസ് ലാബ്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സിപ്ല, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. സെക്ടറൽ സൂചികകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു. ഊർജം, ലോഹം, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. ഫാർമ, ഐടി, വാഹനം തുടങ്ങിയ സൂചികകൾ വില്പന സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തേലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends above 13,500, Sensex rises 139 pts

from money rss https://bit.ly/3ma2x91
via IFTTT

Thursday, 10 December 2020

ബാങ്കുകള്‍ വൈകാതെ നിക്ഷേപ പലിശ കുറച്ചേക്കും

വായ്പാവിതരണത്തിലെ സാധ്യതകൾ പരിമിതമായതോടെ ബാങ്കുകൾ വൈകാതെ സ്ഥിരനിക്ഷേപ പലിശ കുറച്ചേക്കും. വായ്പാ ഡിമാൻഡ് കുറഞ്ഞത് ബാങ്കുകളുടെ ലാഭത്തെ ബാധിക്കുമെന്നതിനാലാണ് പലിശകുറയ്ക്കാൻ സമ്മർദമുള്ളത്. ഈമാസം തുടക്കത്തിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്സ് അക്കൗണ്ടിലെ പലിശ 3.25ശതമാനത്തിൽനിന്ന് മൂന്നുശതമാനമാക്കി കുറച്ചിരുന്നു. എസ്ബി അക്കൗണ്ടിൽ ഒരുലക്ഷം രൂപവരെ ബാലൻസുള്ളവർക്കാണ് 3.25ശതമാനം പലിശ നൽകിയിരുന്നത്. അതിന് മുകളിലുള്ളവർക്ക് മുന്നുശതമാനവുമായിരുന്നു പലിശ. സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖല ബാങ്കുകളാകും പലിശ കുറയ്ക്കാൻ ആദ്യംമുന്നോട്ടുവരിക. നിലവിൽ പത്ത് വർഷത്തെ എസ്ബിഐയുടെ എഫ്ഡി പലിശ സ്വകാര്യമേഖലയിലെ കൊട്ടക് മഹീന്ദ്ര ബാങ്കിലെ എസ്ബിഐ അക്കൗണ്ടിലെ പലിശയേക്കാൾ കുറവാണ്. ആവശ്യത്തിലധികം പണമാണ് ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ മാർച്ചിലെ കണക്കുപ്രകാരം ബാങ്കുകളിലുള്ള മൊത്തം നിക്ഷേപം 133.4 ലക്ഷംകോടി രൂപയാണ്. 2019ലേതിനാക്കാൾ ഒമ്പതുശതമാനം അധികമാണിത്. Banks may cut deposit rates soon

from money rss https://bit.ly/2JSMv6g
via IFTTT

ഈ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത് 478 ശതമാനം നേട്ടം: വിശദാംശങ്ങള്‍ അറിയാം

രാജ്യത്തെ പ്രധാന 100 ഓഹരികളിൽ ഏറ്റവും മികച്ചആദായംനൽകി അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. 2020 ജനുവരി ഒന്നിന് ഒരു ലക്ഷം രൂപമുടക്കി കമ്പനിയുടെ 578 ഓഹരികൾ വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ അതിന്റെമൂല്യം 5,81,000 രൂപയാകുമായിരുന്നു. നേട്ടംമാത്രം 4,81,000 രൂപ. 2020 തുടക്കംമുതൽ ഇതുവരെയുള്ള കണക്കെടുത്താൽ കമ്പനിയുടെ ഓഹരി വിലയിലെ വർധന 478ശതമാനമാണ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിഫ്റ്റി 100 സൂചിക ഈ കാലയളവിലുണ്ടാക്കിയ നേട്ടം 10ശതമാനംമാത്രമാണ്. പ്രകടനം കണക്കിലെടുത്ത് എംഎസ് സിഐ ഇന്ത്യ സൂചികയിലും കമ്പനിക്ക് ഇടംനേടാനായി. കോവിഡ് വ്യാപനത്തിനിടയിലും പുനരുപയോഗ ഊർജമേഖലയിലെ ഓഹരികൾ ആഗോളതലത്തിൽ നേട്ടമുണ്ടാക്കിയതിന്റെ ഭാഗമായാണ് അദാനി ഗ്രീനും കുതിച്ചത്. ഓഹരി വിലയിലുണ്ടായനേട്ടം കമ്പനിയുടെ വിപണിമൂല്യം 1.73 ലക്ഷംകോടിയായി ഉയർത്തി. 2018 ജൂണിലെ മൂല്യവുമായി താരതമ്യംചെയ്യുമ്പോൾ 40 ഇരട്ടിയാണ് വർധന. 2018 ജൂണിലാണ് അദാനി എന്റർപ്രൈസസിൽനിന്ന് വേർപ്പെട്ട് അദാനി ഗ്രീൻ സ്വതന്ത്രകമ്പനിയായത്. This stock gave investors 478% return

from money rss https://bit.ly/2Lso7J9
via IFTTT

അക്കൗണ്ട് തുടങ്ങാതെ ഇടപാട് നടത്താന്‍ ഇനി ബാങ്കുകളുടെ ആപ്പുകളും

അക്കൗണ്ടില്ലാത്തവർക്കും ബാങ്കുകളുടെ ആപ്പുകൾവഴി പണമിടപാടിന് സൗകര്യമൊരുക്കുന്നു. ഗൂഗിൾ പേ പോലെ യുപിഐ അധിഷ്ഠിത സംവിധാനമാണ് ഇതിനായി ആപ്പുകളിൽ സജീകരിക്കുന്നത്. ഐസിഐസിഐ ബാങ്കാണ് ഈ സേവനത്തിന് തുടക്കമിട്ടത്. ബാങ്കിന്റെ ഐമൊബൈൽ ആപ്പ് ഐസിഐസിഐ ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവർക്കും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. യുപിഐ സംവിധാനംവഴി ഏത് ബാങ്കിലെ അക്കൗണ്ടും ആപ്പുമായി ബന്ധിപ്പിക്കാം. പണമിടപാടിനുപുറമെ, ക്രഡിറ്റ് കാർഡ് ലഭിക്കാനും തത്സമയ വായ്പയക്ക് അപേക്ഷിക്കാനും സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാനും സ്ഥിരനിക്ഷേപമിടാനും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനും ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിനും ആപ്പുവഴി കഴിയും. എസ്ബിഐയുടെ ആപ്പും ഉടനെ ഇതിനായി ക്രമപ്പെടുത്തുമെന്ന് ബാങ്ക് അറിയിച്ചു. 30 ദിവസത്തിനുള്ളിൽ യോനോ ആപ്പുവഴിയാണ് ഇതിന് സൗകര്യമൊരുക്കുന്നത്. ആക്സിസ് ബാങ്കിന് ഇതുപോലുള്ള ആപ്പ് 2017മുതലുണ്ടെങ്കിലും പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി ഉടനെയെത്തും. പുതിയ ഡിജിറ്റൽ സംവിധാനങ്ങൾക്ക് ആർബിഐയുടെ താൽക്കാലിക വിലക്കുള്ളതിനാൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ അപ്പ് വൈകും. നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യുടെ കണക്കുപ്രകാരം ഗൂഗിൾ പേ, ഫോൺ പേ എന്നിവവഴിയാണ് ഒക്ടോബറിൽ 81ശതമാനം ആപ്പുവഴിയുള്ള ഇടപാടുകളും നടന്നിട്ടുള്ളത്. ഇതിന്റെ മൂല്യമാകട്ടെ 1.65 ലക്ഷം കോടി രൂപയുമാണ്. Banks apps to make transactions without opening an account

from money rss https://bit.ly/39WYKJL
via IFTTT

സെന്‍സെക്‌സില്‍ 163 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഒരുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണി പ്രതാപം തിരിച്ചുപിടിച്ചു. സെൻസെക്സ് 163.27 പോയന്റ് നേട്ടത്തിൽ 46,123ലും നിഫ്റ്റി 54 പോയന്റ് ഉയർന്ന് 13,532ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 933 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 213 ഓഹരികൾ നഷ്ടത്തിലുമാണ്. 56 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിൽ സമ്മിശ്ര പ്രതികരണമാണ്. ഒഎൻജിസി, ഗെയിൽ, ഐഒസി, യുപിഎൽ, എസ്ബിഐ, എൻടിപിസി, ബിപിസിഎൽ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനം 0.9ശതമാനംവീതം ഉയർന്നു.

from money rss https://bit.ly/341xJkA
via IFTTT

അംബാനി കുടുംബത്തില്‍ അതിഥിയെത്തി: ആകാശ് അംബാനിക്കും ശ്ലോകയ്ക്കും കുഞ്ഞുപിറന്നു

അംബാനി കുടുംബത്തിലേയ്ക്ക് പുതിയൊരു അതിഥികൂടിയെത്തി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിക്ക് കുഞ്ഞുപിറന്നു. മുംബൈയിലെ ആശുപത്രിയിലാണ് ആകാശിനും ശ്ലോകയ്ക്കും ആൺ കുഞ്ഞ് പിറന്നത്. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്തമകനാണ് ആകാശ്. ഡയമണ്ട് വ്യാപാരിയായ റസ്സൽ മേത്തയുടെയും മോണയുടെയും മകളാണ് ശ്ളോക മേത്ത. ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. കുട്ടിക്കാലംമുതലെ സൃഹൃത്തക്കളുമായിരുന്നു. കഴിഞ്ഞവർഷം മാർച്ചിലായിരുന്നു ഇരുവരുടെയും വിവാഹം. Shloka, Akash Ambani Become Parents To Baby Boy

from money rss https://bit.ly/2IyQQLa
via IFTTT

വില്പന സമ്മര്‍ദം: നിഫ്റ്റി 13,500നുതാഴെ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ ചരിത്രനേട്ടത്തിന്റെ പ്രഭകെടുത്തി ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ലാഭമെടുപ്പാണ് വിപണിയെ തളർത്തിയത്. സെൻസെക്സ് 143.62 പോയന്റ് നഷ്ടത്തിൽ 45,959.88ലും നിഫ്റ്റി 50.80 പോയന്റ് താഴ്ന്ന് 13,478.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1209 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1642 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, അൾട്രടെക് സിമെന്റ്, ശ്രീ സിമെന്റ്സ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. നെസ് ലെ, ഐടിസി, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. എഫ്എംസിജി, ലോഹം എന്നീ വിഭാഗങ്ങളിലെ സൂചികകളൊഴികെയുള്ളവയെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനംവീതം താഴ്ന്നു.

from money rss https://bit.ly/37Q5jeq
via IFTTT

എണ്ണവില മുകളിലേയ്ക്ക്: വരുംദിവസങ്ങളിലും പെട്രോള്‍, ഡീസല്‍വില വര്‍ധിക്കും

ലണ്ടൻ: വിവിധ രാജ്യങ്ങൾ കോവിഡ് പ്രതിരോധകുത്തിവെയ്പ്പുകൾക്ക് തുടക്കമിട്ടതോടെ ഡിമാൻഡ് വർധിക്കുമെന്ന പ്രതീക്ഷയിൽ അസംസ്കൃത എണ്ണവില വർധിച്ചു. ബ്രന്റ് ക്രൂഡ് വില ബാരലിന് 35 സെന്റ് വർധിച്ച് 49.21 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡിന്റെ വില 45.74 ഡോളറിലുമെത്തി. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് അസംസ്കൃത എണ്ണയുടെ വിലകൂടുന്നത്. യുഎസിലെ ഖനനം സംബന്ധിച്ച് പ്രതിവാര റിപ്പോർട്ട് പ്രകാരം ശേഖരത്തിൽ 15.2 ദശലക്ഷം ബാരലിന്റെ വർധനവുണ്ടായി. 14 ലക്ഷം ബാരലിന്റെ കുറവുണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടൽ. ഏപ്രിലിലെ റെക്കോഡ് താഴ്ചയിൽനിന്ന് ഒപെകിന്റെ ഇടപെടലിലൂടെയാണ് ക്രൂഡ് വില ഘട്ടംഘട്ടമായി ഉയർന്നത്. നേരത്തെ ഉത്പാദനം വൻതോതിൽ കുറച്ച് ഡിമാന്റ് കൂ്ട്ടാനുള്ള ശ്രമമുണ്ടായി. ഇപ്പോൾ വിതരണനിയന്ത്രണം ചെറിയതോതിൽ പിൻവലിച്ചിട്ടുണ്ട്. ബ്രിട്ടനിലാണ് പ്രതിരോധ കുത്തിവെപ്പിന് തുടക്കമിട്ടത്. ഈയാഴ്ച അവസാനത്തോടെ യുഎസിലും കോവിഡ് വാക്സിൻ വിതരണം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് റെക്കോഡ് നിലവാരത്തിനടുത്താണ് പെട്രോളിന്റെയും ഡീസലിന്റെയും വില. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്നതോടെ റീട്ടെയിൽ വിലയിൽ വർധന തുടർന്നും ഉണ്ടാകും. Oil rises above $49 as vaccine release spurs demand hopes

from money rss https://bit.ly/3qJOz12
via IFTTT

Wednesday, 9 December 2020

ഐആര്‍സിടിസിയുടെ 20% ഓഹരികള്‍ സര്‍ക്കാര്‍ വില്‍ക്കുന്നു: വില 13ശതമാനം ഇടിഞ്ഞു

സർക്കാരിന്റെ കൈവശമുള്ള ഐആർസിടിസിയുടെ 20ശതമാനം ഓഹരികൾ ഓഫർ ഫോർ സെയിൽവഴി വിൽക്കുന്നു. തീരുമാനം പുറത്തുവന്നതോട ഓഹരി വില 13ശതമാനം ഇടിഞ്ഞ് 1,405 നിലവാരത്തിലെത്തി. 4,374 കോടി രൂപമൂല്യമുള്ള ഓഹരികളാകും വ്യാഴം, വെള്ളി ദിവസങ്ങളിലായി സർക്കാർ വിറ്റൊഴിയുക. ഓഹരിയൊന്നിന് 1,367 രൂപയാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളത്. ചെറുകിട നിക്ഷേപകർക്ക് വെള്ളിയാഴ്ചയും മറ്റുള്ളവർക്ക് വ്യാഴാഴ്ചയുമാണ് ഓഫർ ഫോർ സെയിലിൽ പങ്കെടുക്കാനാകുക. 2.4 കോടി ഓഹരികൾ ചെറുകിട നിക്ഷേപകർക്കും 80 ലക്ഷം ഓഹരികൾ വൻകിട നിക്ഷേപകർക്കുമായാണ് കൈമാറുക. പൊതുമേഖല സ്ഥാപനമായ റെയിൽവെയുടെ അനുബന്ധ കമ്പനിയായി ഐആർസിടിസിയുടെ 87.4ശതമാനം ഓഹരികളാണ് സർക്കാരിന്റെ കൈവശമുള്ളത്. IRCTC Plunges 13% As Government Plans To Sell 20% Stake In Company

from money rss https://bit.ly/2JUav8W
via IFTTT

ചൈനയെ മറികടന്ന് ഇന്ത്യ: സ്വകാര്യ കമ്പനികളിലെത്തിയത് 1.09 ലക്ഷം കോടി വിദേശ നിക്ഷേപം

സ്വകാര്യമേഖലയിലെ വിദേശ നിക്ഷേപത്തിന്റെകാര്യത്തിൽ ഇന്ത്യ ചൈനയെ മറികടന്നു. കോവിഡ് വ്യാപനംമൂലം കടുത്ത പ്രതിസന്ധിനേരിട്ട സമയത്താണ് സോവറിൻ വെൽത്ത് ഫണ്ടുകൾ രാജ്യത്തെ സ്വകാര്യ കമ്പനികളിൽ വൻതോതിൽ നിക്ഷേപമിറക്കിയത്. 1.09 ലക്ഷം കോടി രൂപ(1.48 ബില്യൺ ഡോളർ)യാണ് 2020ൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ രാജ്യത്തെ കമ്പനികളിൽ നിക്ഷേപിച്ചത്. ഈകാലയളവിൽ ചൈനയിലെത്തിയ നിക്ഷേപത്തിന്റെ മൂന്നിരട്ടിയോളംവരുമിത്. ചൈനയിൽ 4.5 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് 2020ലെത്തിയത്. 2019ലാണ് രാജ്യത്തേയ്ക്ക് വിദേശനിക്ഷേപം ഒഴുകാൻ തുടങ്ങിയത്. 10.1 ബില്യൺ ഡോളറാണ് 2019ൽ ഈ സ്ഥാപനങ്ങൾ നിക്ഷേപം നടത്തിയത്. 2015-18 കാലയളവിൽ വിദേശ നിക്ഷേപമെത്തിയതിന്റെ കണക്കെടുത്താൽ ചൈന ഏറെ മുന്നിലാണെന്നുകാണാം. ഈകാലയളവിൽ 46 ബില്യൺ ഡോളറാണ് ചൈനയിലെത്തിയത്. ഇതേകാലയളവിൽ ഇന്ത്യയിലെത്തിയ നിക്ഷേപം 24.6 ബില്യൺ ഡോളറായിരുന്നു. 2020ൽ ഇതുവരെ പശ്ചിമേഷ്യൻ സോവറിൻ വെൽത്ത് ഫണ്ടുകളായ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, പബ്ലിക് ഇൻവെസ്റ്റുമെന്റ് ഫണ്ട്, മുബാദല ഇൻവെസ്റ്റുമെന്റ് കമ്പനി, കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ദുബായ്, ഖത്തർ ഇൻവെസ്റ്റ്ുമെന്റ് അതോറിറ്റി എന്നിവമാത്രം 7.83 ബില്യൺ ഡോളറാണ് രാജ്യത്തെ സ്വകാര്യ കമ്പനികളിൽ നിക്ഷേപിച്ചത്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ എസ്ഡബ്ലിയുഎഫാണ് 400 ലേറെ വിദേശ സ്ഥാപനങ്ങളുടെ ഡാറ്റ വിശകലനംചെയ്ത് ഈവിവരം പുറത്തുവിട്ടത്.

from money rss https://bit.ly/3oEXoY5
via IFTTT

സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 40 രൂപകുറഞ്ഞ് 4590 രൂപയുമായി. ബുധനാഴ്ച 37,040 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,835.11 ഡോളർ നിലവാരത്തിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 49,250 രൂപയാണ്. യുഎസിൽ സാമ്പത്തിക പാക്കേജ് ഉടനെയുണ്ടാകുമെന്ന റിപ്പോർട്ടുകളെതുടർന്ന് ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്.

from money rss https://bit.ly/3m4aIDR
via IFTTT

സെന്‍സെക്‌സില്‍ 179 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ റെക്കോഡ് നേട്ടത്തിനുശേഷം വ്യാഴാഴ്ച ഓഹരി സൂചികകളിൽ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 179 പോയന്റ് നഷ്ടത്തിൽ 45,924ലിലും നിഫ്റ്റി 58 പോയന്റ് താഴ്ന്ന് 13,471ലുമാണ് തുടക്കം. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. മികച്ച ഉയരത്തിലെത്തിയ ഓഹരികൾ വിറ്റ് നിക്ഷേപകർ ലാഭോമെടുക്കാൻ തുടങ്ങിയതും സൂചികകളെ ബാധിച്ചു. ബിഎസ്ഇയിലെ 660 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 677 ഓഹരികൾ നഷ്ടത്തിലുമാണ്. 86 ഓഹരികൾക്ക് മാറ്റമില്ല. മാരുതി സുസുകി, പവർഗ്രിഡ് കോർപ്, സൺ ഫാർമ, എൻടിപിസി, എൽആൻഡ്ടി, ടൈറ്റാൻ, നെസ് ലെ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ഒഎൻജിസി, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/34gcPhR
via IFTTT

റോസ്ഗാര്‍ യോജന: ജീവനക്കാരുടെ ഇപിഎഫ് വിഹിതം അടയ്ക്കാന്‍ 22,810 കോടി അനുവദിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുതിയതായ അവതരിപ്പിച്ച തൊഴിൽ പദ്ധതിയിൽ സബ്സിഡി നൽകാൻ 22,810 കോടി രൂപ അനുവദിച്ചു. ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന പദ്ധതിയിലാണ് തുകനൽകുക. ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം പദ്ധതിവിഹിതത്തിന് അംഗീകാരം നൽകി. ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ പുതിയതായി ജോലി നൽകുന്നവരുടെ ഇപിഎഫ് വിഹിതം രണ്ടുവർഷം സർക്കാർ വഹിക്കുന്നതാണ് പദ്ധതി. 2020 ഒക്ടോബർ ഒന്നുമുതൽ 2021 ജൂൺ 30വരെയുള്ള നിയമനങ്ങളാണ് ഇതിനായി പരിഗണിക്കുക. കോവിഡ് വ്യാപനസമയത്ത് 2020 മാർച്ച് ഒന്നിനുശേഷം ജോലി നഷ്ടപ്പെട്ടവരെ തിരികെയെടുത്താലും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കോവിഡ് വ്യാപനത്തെതുടർന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് റോസ്ഗാർ യോജന സർക്കാർ അവതരിപ്പിച്ചത്. Cabinet approves Rs 22,810 crore outlay for Atmanirbhar Bharat Rozgar Yojana

from money rss https://bit.ly/2K7aqPf
via IFTTT

അപ്പോളോ ഫാര്‍മസിയില്‍ ആമസോണ്‍ 10 കോടി ഡോളര്‍ നിക്ഷേപിച്ചേക്കും

രാജ്യത്തെ പ്രമുഖ മരുന്ന് വിതരണക്കാരായ അപ്പോളോ ഫാർമസിയിൽ ആമസോൺ 735 കോടി രൂപ(100 മില്യൺ ഡോളർ) നിക്ഷേപം നടത്തിയേക്കും. അതിവേഗംവളരുന്ന ഓൺലൈൻ മരുന്നുവിപണിയിൽ റിലയൻസിനെയും ടാറ്റ ഗ്രൂപ്പിനെയും നേരിടാനാണ് ആമസോണിന്റെ നീക്കം. പ്രമുഖ ഓൺലൈൻ മരുന്ന് വിതരണക്കമ്പനിയായ നെറ്റ്മെഡ്സിന്റെ ഭൂരിഭാഗം ഓഹരികളും മുകേഷ് അംബാനിയുടെ റിലയൻസ് അടുത്തയിടെ സ്വന്തമാക്കിയിരുന്നു. ആമസോൺ നിലവിൽ മരുന്ന് വിതരണംചെയ്യുന്നുണ്ടെങ്കിലും ശൃംഖല ശക്തമാക്കുകയാണ് ലക്ഷ്യം. അതേസമയം, ഇടപാടിനെക്കുറിച്ച പ്രതികരിക്കാൻ ആമസോണോ അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പോ തയ്യാറായിട്ടില്ല. Amazon is reportedly eyeing a $100 million investment in the Apollo Pharmacy

from money rss https://bit.ly/2K0OOE1
via IFTTT

സെന്‍സെക്‌സ് ഇതാദ്യമായി 46,000കടന്നു; നിഫ്റ്റി 13,500ഉം

മുംബൈ: ചരിത്ര നേട്ടത്തിലേയ്ക്ക് ഓഹരി സൂചികകൾ വീണ്ടും കുതിച്ചു. സെൻസെക്സ് ഇതാദ്യമായി 46,000 കടന്നു. നിഫ്റ്റി 13,500ഉം. ദലാൾ സ്ട്രീറ്റിൽ കാളകൾ പിടിമുറുക്കിയതോടെ തുടർച്ചയായ ദിവസങ്ങളിൽ ഓഹരി സൂചികകൾ കുതിക്കുകയാണ്. ബാങ്ക്, എഫ്എംസിജി, ഐടി ഓഹരികളിലെ നേട്ടമാണ് ബുധനാഴ്ച റെക്കോഡ് നേട്ടത്തിലേയ്ക്ക് സൂചികകളെ നയിച്ചത്. കോവിഡ് വാക്സിൻ സംബന്ധിച്ച ശുഭാപ്തിവിശ്വാസവും സാമ്പത്തിക പാക്കേജുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും ആഗോളവിപണിയിൽ ചലനംസൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് രാജ്യത്തെ സൂചികകളിലും പ്രകടമായത്. 494.99 പോയന്റാണ് സെൻസെക്സിലെ നേട്ടം. 46,103.50ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 136.10 പോയന്റ് ഉയർന്ന് 13,529.10ലുമെത്തി. ബിഎസ്ഇയിലെ 1604 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1103 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 133 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, ഐഒസി, മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, ശ്രീ സിമെന്റ്സ്, അൾട്രടെക് സിമെന്റ്, വിപ്രോ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 1.5ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ലോഹം, പൊതുമേഖല ബാങ്ക് എന്നീ സൂചികകൾ നഷ്ടത്തിലുമായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. Nifty ends above 13,500, Sensex above 46K for the first time

from money rss https://bit.ly/2VSBIeO
via IFTTT

2021 ഏപ്രില്‍ മുതല്‍ കയ്യില്‍കിട്ടുന്ന ശമ്പളം കുറഞ്ഞേക്കാം

കയ്യിൽകിട്ടുന്ന ശമ്പളത്തിൽ 2021 ഏപ്രിൽ മുതൽ കുറവുണ്ടായേക്കാം. 2019ലെ പുതിയ വേതന നിയമപ്രകാരം കമ്പനികൾ ശമ്പള ഘടന പുതുക്കുമ്പോഴാണിപ്രകാരം സംഭവിക്കുക. അടുത്ത സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽ ശമ്പളഘടനയിൽമാറ്റംവന്നേക്കുമെന്നാണ് സൂചനകൾ. പുതിയ നിയമപ്രകാരം അലവൻസുകൾ മൊത്തംശമ്പളത്തിന്റെ 50ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഇതിന്റെ ഭാഗമായി തൊഴിലുടമകൾ അടിസ്ഥാന ശമ്പളം വർധിപ്പിക്കേണ്ടതായിവരും. അതിന് ആനുപാതികമായി ഗ്രാറ്റുവിറ്റി പേയ്മെന്റും പിഎഫിലേയ്ക്കുള്ള ജീവനക്കാരുടെ വിഹിതവും കൂടുകയുംചെയ്യും. തൽക്കാലത്തേയ്ക്ക് വരുമാനംകുറയുമെങ്കിലും വിരമിക്കൽ സമയത്ത് കൂടുതൽ തുക ജീവനക്കാർക്ക് ലഭിക്കാനിതിടയാക്കും. അടിസ്ഥാന ശമ്പളം 50ശതമാനത്തിനുതാഴെയാക്കി അലവൻസുകൾകൂട്ടിയുമാണ് നിലവിൽ പല സ്വകാര്യ കമ്പനികളും ജീവനക്കാർക്ക് നൽകിവരുന്നത്. അതുകൊണ്ടാണ് പുതിയ നിയമം പ്രാബല്യത്തിൽവരുന്നതോടെ ശമ്പളഘടനയിൽ മാറ്റംവരാനിടയാകുക.ഇതോടെ കമ്പനികളുടെ ശമ്പളയിനത്തിലുള്ള ചെലവ് വർധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. Take-Home Pay May Be Cut From April 2021

from money rss https://bit.ly/3lY2A7F
via IFTTT