121

Powered By Blogger

Friday, 7 May 2021

നിഫ്റ്റി 14,800ന് മുകളിൽ ക്ലോസ് ചെയ്തു: സെൻസെക്‌സിൽ 256 പോയന്റ് നേട്ടം

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ആഗോള കാരണങ്ങളും കമ്പനികളുടെ മികച്ച പ്രവർത്തനഫലങ്ങളുമാണ് വിപണിയെ സ്വാധീനിച്ചത്. ജർമനി ഉൾപ്പടെയുള്ള പ്രമുഖ രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിവിവരങ്ങൾ യൂറോപ്യൻ വിപണിയെ റെക്കോഡ് ഉയരത്തിലെത്തിച്ചു. ടാറ്റ സ്റ്റീൽ ഓഹരിയാണ് കുതിപ്പിൽ മുന്നിൽനിന്നത്. ഒഹരിവില എട്ടുശതമാനത്തോളം ഉയർന്ന് 1,185 രൂപയിലെത്തി. ഹിൻഡാൽകോ, അദാനി പോർട്സ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ഐഒസി, എൻടിപിസി, ഭാരതി എയർടെൽ, കോൾ ഇന്ത്യ, ഐടിസി, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, ഡിവീസ് ലാബ്, ഇൻഫോസിസ്, യുപിഎൽ, ബജാജ് ഫിനാൻസ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. നിഫ്റ്റി മറ്റൽ സൂചിക നാലുശതമാനത്തോളമാണ് ഉയർന്നത്. Nifty ends above 14,800, Sensex gains 256 pts

from money rss https://bit.ly/3nW8Mzz
via IFTTT

രണ്ടാംതരംഗത്തെ അതിജീവിക്കാൻ റിസർവ് ബാങ്ക് കൂടുതൽ വെടിക്കോപ്പുകൾ പുറത്തെടുക്കുമോ?

ഇന്ത്യ കോവിഡിന്റെ രണ്ടാംതരംഗവുമായി യുദ്ധം ചെയ്യുമ്പോൾ രാജ്യത്തിന്റെ സമീപകാല സാമ്പത്തികവളർച്ചാ സാധ്യതകളിൽ അനിശ്ചിതത്വം നിഴൽവീഴ്ത്തുന്നു. മഹാമാരി കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് മാന്ദ്യഘട്ടം പിന്നിട്ട് രാജ്യം പതുക്കെ വീണ്ടെടുപ്പു നടത്തുകയായിരുന്നു. രണ്ടാംതരംഗത്തിന്റെവരവ് കാര്യങ്ങൾ കൂടുതൽവഷളാക്കി. 2022 സാമ്പത്തികവർഷം ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക് യഥാക്രമം 11 ശതമാനവും 10.5 ശതമാനവും ആയിരിക്കുമെന്ന് സാമ്പത്തിക സർവേയിലും ആർബിഐ കണക്കുകളിലും വ്യക്തമായിരുന്നു. എന്നാൽ കോവിഡ് 19ന്റെ ആഘാതത്തിൽനിന്ന് രാജ്യം എത്രനന്നായി വീണ്ടെടടുപ്പുനടത്തും എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഈ കണക്കുകൾ. ദേശീയ തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് പലസംസ്ഥാനങ്ങളും ലോക്ഡൗണിനോ സമാനമായ നിയന്ത്രണങ്ങൾക്കോ ഒരുങ്ങിക്കഴിഞ്ഞു. സാമ്പത്തിക പ്രവർത്തനങ്ങളേയും ജീവനോപാധികളേയും വീണ്ടുംബാധിക്കുന്ന അവസ്ഥയിൽ കേന്ദ്രബാങ്ക് എങ്ങനെയാണ് പ്രതികരിക്കുക എന്നചോദ്യം അവശേഷിക്കുന്നു. കഴിഞ്ഞവർഷം കോവിഡ് 19ന്റെ സാമ്പത്തിക പ്രത്യാഘാതം മറികടക്കാൻ വിവിധ പദ്ധതികളുമായി റിസർവ് ബാങ്ക് മുന്നോട്ടുവന്നിരുന്നു. എന്നാൽ ഇപ്പോൾ വൻസാമ്പത്തിക ഉത്തേജകപദ്ധതികൾ പ്രഖ്യാപിക്കാൻ പരിമിതികളുണ്ട്. ഈ സാഹചര്യത്തിലും കടമെടുത്തവർക്കും ബിസിനസിനും ആശ്വാസംപകരുന്ന പ്രഖ്യാപനങ്ങൾ ആർബിഐ ഗവർണർ നടത്തിയിരിക്കുന്നു. വായ്പകളെ സഹായിക്കുന്നതിന് ചെറുകിട ബാങ്കുകൾക്കും ചെറുകിട ധനകാര്യസ്ഥാപനങ്ങൾക്കു തരം തിരിച്ചുള്ള വായ്പക്കു മുൻഗണനനൽകിയും പ്രത്യേക ദീർഘകാല പദ്ധതി (S-LTRO) ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ആരോഗ്യപരിരക്ഷയ്ക്കും അനുബന്ധ സേവനങ്ങൾക്കുമായി 50,000 കോടി രൂപയുടെ സമയബന്ധിത സാമ്പത്തിക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ പദ്ധതിയനുസരിച്ച് വായ്പകൾക്ക് ആനുകൂല്യം നൽകുന്നതിനായി ബാങ്കുകൾക്ക് കോവിഡ് ചെലവുകൾക്കു തുല്യമായതുക റിവേഴ്സ് റിപ്പോ നിരക്കിന്റെ 40 ബിപിഎസ് മുകളിൽ റിസർവ് ബാങ്കിൽ സൂക്ഷിക്കാവുന്നതാണ്. വായ്പകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക് ഇതുപ്രചോദനമാകും. ലോൺ മൊറട്ടോറിയം പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും വായ്പാ പുനസംഘടനാപദ്ധതി വായ്പയെടുത്തവർക്ക് ഒരുപരിധി വരെആശ്വാസം പകരും. റിസർവ് ബാങ്കിന് കൈകാര്യം ചെയ്യേണ്ട സാമ്പത്തികാന്തരീക്ഷം കഴിഞ്ഞ വർഷത്തേതിൽനിന്ന് വിഭിന്നമാണ്. അഭ്യന്തര സമ്പദ് വ്യവസ്ഥയിലുണ്ടാകാവുന്ന വിലക്കയറ്റം കൂടുതൽ പലിശയിളവ് പ്രഖ്യാപിക്കുന്നതിൽനിന്ന് തടയുന്നു. ഉപഭോക്തൃവില സൂചികയനുസരിച്ച് കണക്കു കൂട്ടുന്ന വിലക്കയറ്റം 6 ശതമാന പരിധിക്കുള്ളിലാണെങ്കിലും ഉയർന്നുതന്നെയാണു നിലകൊള്ളുന്നത്. പ്രാദേശിയ ലോക്ഡൗണുകൾ വിതരണതടസത്തിനും അതുവഴി വിലക്കയറ്റത്തിനും കാരണമായേക്കും. വരുംമാസങ്ങളിലെ വിലക്കയറ്റനിരക്ക് നിർണയിക്കപ്പെടുക കോവിഡ് വ്യാപനവുമായി ബന്ധപ്പടുത്തിയായിരിക്കുമെന്ന് ഗവർണർ മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്. വിലക്കയറ്റ നിരക്കു മുകളിലേക്കു കുതിക്കുകയും പരിധിക്കപ്പുറം എത്തുകയും ചെയ്താൽ സാമ്പത്തിക വളർച്ചയോ വിലക്കറ്റ നിയന്ത്രണമോ എന്ന കാര്യത്തിൽ ആർബിഐക്ക് മുൻഗണന നിർണയിക്കേണ്ടി വരും. ആഗോള സമ്പദ്ഘടനയിലെ ചലനങ്ങളും റിസർവ് ബാങ്കിന് അനുകൂലമല്ല. കഴിഞ്ഞവർഷം മിക്ക സമ്പദ് വ്യവസ്ഥകളും അവിചാരിതമായ പ്രതിസന്ധിയാണുനേരിട്ടത്. ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്കുകൾ ഇതിനെ നേരിടാൻ ഉദാര സാമ്പത്തിക നയങ്ങളുമായി മുന്നോട്ടുവന്നു. യുഎസ് ഉൾപ്പടെ വികസിത രാജ്യങ്ങളിൽ കാര്യങ്ങൾ പതുക്കെ മെച്ചപ്പടുകയായിരുന്നു. യുഎസിൽ തൊഴിലില്ലായ്മാനിരക്ക് മാർച്ചിൽ 6 ശതമാനമായി താഴുകയും വിലക്കയറ്റ നിരക്ക് 2 ശതമാനം എന്ന ലക്ഷ്യം മറികടക്കുകയും ചെയ്തു. യുഎസ് സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിൽനിന്ന് തിരിച്ചുവരവു നടത്തുന്നു എന്നതാണ് ഇവ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ അവരുടെ കേന്ദ്ര ബാങ്കിന്റെ പണനയം ഏതു ദിശയിലായിരിക്കുമെന്നകാര്യത്തിൽ അനിശ്ചിതത്വമുണ്ട്. 2024 വരെ ഇപ്പോഴത്തെ നിലപാടിൽ തുടരുമെന്ന് യുഎസ് കേന്ദ്ര ബാങ്ക് പറയുന്നുണ്ടെങ്കിലും അതിനുകഴിയുമോ എന്നചോദ്യം നിലനിൽക്കുന്നു. ഉദാഹരണത്തിന് വിലക്കയറ്റനിരക്ക് സൗകര്യപ്രദമായ പരിധിക്കുമുകളിൽതന്നെ നിന്നാൽ നടപടികൾ കൈക്കൊള്ളാതിരിക്കാനാവില്ല. അങ്ങനെ സംഭവിച്ചാൽ ഇന്ത്യ ഉൾപ്പടെയുള്ള വികസ്വര രാജ്യങ്ങളിലെ സമ്പദ്ഘടനയിൽ ഇതിന്റെ അനുരണനങ്ങളുണ്ടാവും. പണത്തിന്റെ ഒഴുക്ക് യുഎസിലേക്ക് തിരിച്ചാവും ഉണ്ടാവുക. വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക മേഖലയെ ഇത് പ്രതികൂലമായി ബാധിക്കുകയുംചെയ്യും. ഇന്ത്യൻ വിപണിയിൽ ഇപ്പോൾ വിദേശ നിക്ഷേപങ്ങളുടെ വിൽപനാ സമ്മർദ്ദമുണ്ട്. കോവിഡ് വ്യാപനത്തിലുണ്ടായ വർധനയും സാമ്പത്തിക വളർച്ചയിലെ അനിശ്ചിതത്വവുമാണിതിനുകാരണം. ഇന്ത്യൻ രൂപയെപ്പോലും സമ്മർദ്ദത്തിലാക്കി.യുഎസിന്റെ പണനയത്തിൽ മാറ്റമുണ്ടായാൽ സ്ഥിതി കൂടുതൽ വഷളാകും. ഇന്ത്യയുടെ വിദേശ നാണയ നീക്കിയിരിപ്പ് 584 ബില്യൺ യുഎസ് ഡോളർ എന്ന സർവകാല റെക്കോഡിലാണ്. രൂപയുടെമൂല്യം കൂടുതൽ ഇടിഞ്ഞാൽ വിപണിയിൽ ഇടപെടാൻ ആർബിഐക്ക് ഇതുമതിയായ അവസരം നൽകുന്നു. കറൻസി വിപണിയിൽ ഇടപെടുന്നതിനു മുമ്പ് ആർബിഐ ശ്രദ്ധാപൂർവമായ കാത്തിരിപ്പുനടത്തും. അവസരം വരുമ്പോൾ ഇടപെടാൻ ആയുധങ്ങളുടെ കുറവുണ്ടാകാൻ പാടില്ലല്ലോ. ഈ വർഷം ആർബിഐയുടെ പക്കൽ ധാരാളം വെടിക്കോപ്പുകളുണ്ട്. സഹായകമായ വിധത്തിലുള്ള സാമ്പത്തിക വീണ്ടെടുപ്പ്, നിയന്ത്രിതമായ വിലക്കയറ്റനിരക്ക്, സർക്കാർ വായ്പാപദ്ധതിക്കു പിന്തുണ, യുഎസിലെ മാറ്റങ്ങളെ ശ്രദ്ധയോടെ നിരീക്ഷിക്കൽ തുടങ്ങിയവ അതിലുൾപ്പെടുന്നു. പാരമ്പര്യത്തിനു വിരുദ്ധമായി ഇക്കാര്യത്തിൽ കേന്ദ്ര ബാങ്ക് പ്രവർത്തിക്കുമെന്നും അവസരം ആവശ്യപ്പെടുന്നതിനനുസരിച്ച് പുതിയ പ്രതികരണങ്ങൾ ഉണ്ടാവുമെന്നും ആർബിഐ ഗവർണർ ഉറപ്പുനൽകിയിട്ടുമുണ്ട്. (ജിയോയജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക കാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/33oBCPO
via IFTTT

രണ്ടാംതരംഗം സമ്പദ്ഘടനയെ അധികം ബാധിക്കില്ലെന്ന് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ

കോവിഡിന്റെ രണ്ടാംതരംഗം സമ്പദ്ഘടനയെ പിടിച്ചുലക്കാതെ കടന്നുപോകുമെന്ന് കേന്ദ്ര ധനമന്ത്രാലയം. ഏപ്രിൽ മാസത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് മന്ത്രാലയത്തിന്റെ നിരീക്ഷണം. അതേസമയം, കോവിഡിന്റെ രണ്ടാംവ്യാപനം 2021-22 സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കും. കഴിഞ്ഞ വർഷത്തെ കോവിഡ് വ്യാപനത്തിൽ സമ്പദ്ഘടന അപ്പാടെ തകർച്ചയുടെവക്കിലായിരുന്നു. രണ്ടാംപകുതിയോടെ തളർച്ചഏറെക്കുറെ മറികടക്കാൻ കഴിഞ്ഞിരുന്നു. സാമ്പത്തികപ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിച്ചതോടെയാണ് സർക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതെന്നും റിപ്പോർട്ട് പറയുന്നു. 2020-21ലെ അറ്റ പരോക്ഷനികുതി പിരിവ് പുതുക്കിയ മതിപ്പിനേക്കാൾ 8.2ശതമാനം അധികമായിരുന്നു. 2019-20ലെ വരുമാനത്തേക്കാൾ 12.3ശതമാനം അധികവുമാണ് നേടാനായത്. കഴിഞ്ഞ ആറുമാസമായി പ്രതിമാസ ജിഎസ്ടി വരുമാനം ഒരുലക്ഷംകോടി രൂപയിലധികമാണ്. ഏപ്രിലിൽ റെക്കോഡ് വരുമാനമായ 1.41 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. നിരന്തരമായ സാമ്പത്തിക വീണ്ടെടുക്കലിന്റെ ഉദാഹരണമാണിതെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ. കയറ്റുമതിയാകട്ടെ 2020നേക്കാൾ 197 ശതമാനവും 2019നേക്കാൾ 16ശതമാനവും വർധിച്ചു. രാജ്യത്ത് നിർമിക്കുന്നതിന് പ്രോത്സാഹനം നൽകുന്നതിനായി അവതരിപ്പിച്ച പിഎൽഐ സ്കീമിന്റെ ഗുണം ഭാവിയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് വ്യാപനത്തിനെതിരെ പോരാടുന്നുതിനും സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിലും വാക്സിന്റെ പങ്ക് പ്രധാനപ്പെട്ടതാണെന്ന് വിലയിരുത്തിയ മന്ത്രാലയം ഇക്കാര്യത്തിൽ ആഗോള സഹകരണം ആവശ്യപ്പെടുകയുംചെയ്തിട്ടുണ്ട്. Covid second wave to have muted impact on economy: Finance Ministry

from money rss https://bit.ly/3eocWx0
via IFTTT

Thursday, 6 May 2021

സ്വർണവിലയിൽ കുതിപ്പ്: പവന് 400 രൂപകൂടി 35,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. പവന്റെ വില 400 രൂപകൂടി 35,600 രൂപയായി. ഗ്രാമിന് 50 രൂപ വർധിച്ച് 4450 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലും വിലവർധനവുണ്ടായി. സ്പോട് ഗോൾഡ് വില ഫെബ്രുവരി 16നുശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയെങ്കിലും 1,817.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോളർ ദുർബലമായതും യുഎസ് ട്രഷറി ആദായത്തിൽ കുറവുണ്ടായതുമാണ് സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചത്.

from money rss https://bit.ly/33nloX8
via IFTTT

പുതിയ കമ്പനികളുടെ രജിസ്ട്രേഷനിൽ 27 ശതമാനം ഇടിവ്

മുംബൈ: രാജ്യത്ത് പുതിയ കമ്പനികളുടെ രജിസ്ട്രേഷനിൽ ഏപ്രിൽ മാസം 27 ശതമാനം ഇടിവ്. മാർച്ചിൽ റെക്കോഡ് നിലവാരത്തിലെത്തിയശേഷമാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിലിലെ രജിസ്ട്രേഷൻ ഇടിഞ്ഞിരിക്കുന്നത്. അതേസമയം, 2020 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനി രജിസ്ട്രേഷനിൽ നാലു മടങ്ങു വർധനയുണ്ടായിട്ടുണ്ട്. കോവിഡ് ലോക്ഡൗണിലായിരുന്ന 2020 ഏപ്രിലിൽ 3209 കമ്പനികളാണ് രജിസ്റ്റർ ചെയ്തത്. ഇത്തവണയിത് 12,554 എണ്ണമായി ഉയർന്നതായി കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നു. 2021 മാർച്ചിൽ 17,324 കമ്പനികൾ രജിസ്റ്റർ ചെയ്തിരുന്നു. 23 ശതമാനമായിരുന്നു വർധന. ന്യൂഡൽഹി, മുംബൈ, പുണെ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത തുടങ്ങി ആറ്് പ്രധാന നഗരങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ വ്യവസായ പ്രവർത്തനങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിലെ സീനിയർ ഫെലോ ബോർനാലി ഭണ്ഡാരി പറയുന്നു. ഈ നഗരങ്ങളിൽനിന്നാണ് കൂടുതൽ കമ്പനി രജിസ്റ്റർ ചെയ്യാറുള്ളത്. നിലവിലെ സാഹചര്യത്തിൽ 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ പുതിയ കമ്പനികളുടെ രജിസ്ട്രേഷനുകൾ കുറയാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു.2020-ലെ കോവിഡ് ലോക്ഡൗണിനു ശേഷം ജൂലായിലാണ് കമ്പനി രജിസ്ട്രേഷനിൽ കാര്യമായ പുരോഗതിയുണ്ടായത്. ജൂലായിൽ 16,487 പുതിയ കമ്പനികൾ രജിസ്റ്റർ ചെയ്തിരുന്നു. ഏഴു വർഷത്തെ ഉയർന്ന നിലവാരമാണിത്. തുടർന്ന് ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും 16,000-നു മുകളിൽ രജിസ്ട്രേഷനുകളുണ്ടായി. എന്നാൽ നവംബറിലിത് 13,453 എണ്ണമായി കുറഞ്ഞു. 2020-21 സാമ്പത്തിക വർഷം ആകെ 1.55 ലക്ഷം കമ്പനികളാണ് രജിസ്റ്റർ ചെയ്തതെന്ന് കഴിഞ്ഞ മാസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു.

from money rss https://bit.ly/3vR18ZY
via IFTTT

സൂചികകളിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,800ന് മുകളിൽ

മുംബൈ:ആഗോള വിപണികളിലെനേട്ടം രാജ്യത്തെ സൂചികകളെയും തുണച്ചു. നിഫ്റ്റി 14,800ന് മുകളിലെത്തി. സെൻസെക്സ് 338 പോയന്റ് ഉയർന്ന് 49,287ലും നിഫ്റ്റി 106 പോയന്റ് നേട്ടത്തിൽ 14,831ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1155 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 272 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, അൾട്രടെക് സിമെന്റ്സ്, മാരുതി സുസുകി, എൻടിപിസി, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഫോസിസ്, ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, നെസ് ലെ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എച്ച്ഡിഎഫ്സി, അൾട്രടെക് സിമെന്റ്സ്, ഡാബർ ഇന്ത്യ തുടങ്ങി 25 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Indices open higher with Nifty above 14,800

from money rss https://bit.ly/3f2NwEb
via IFTTT

കേരളത്തിലുടനീളം നെറ്റ് വർക്ക് ശക്തിപ്പെടുത്തി ജിയോ

കോവിഡ് വ്യാപനത്തിനിടയിൽ തടസ്സമില്ലാതെ കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് ജിയോ കേരളത്തിലുടനീളം മുൻഗണനാടിസ്ഥാനത്തിൽ 20 മെഗാഹെട്സ് സ്പെക്ട്രം വിന്യസിച്ചു. മാർച്ചിൽ നടന്ന സ്പെക്ട്രം ലേലത്തിൽ റിലയൻസ് ജിയോ 22 സർക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശംനേടിയിരുന്നു. കേരളത്തിലെ 12000ലധികം സൈറ്റുകളിൽ മൂന്ന് സ്പെക്ട്രങ്ങളും മുൻഗണനാടിസ്ഥാനത്തിൽ വിന്യസിച്ചതായി ജിയോ അറിയിച്ചു. ഇതോടെ കേരളത്തിലെ മുഴുവൻ ജിയോ ഉപയോക്താക്കൾക്കും നെറ്റ് വർക്ക് വർധനവിന്റെ പ്രയോജനംലഭിക്കും. നിലവിലുള്ളതിന്റെ ഇരട്ടിവേഗത്തിൽ സേവനം ലഭിക്കുമെന്നും ജിയോ അവകാശപ്പെട്ടു. മഹാമാരിയുടെവ്യാപനംനിയന്ത്രിക്കാൻനിരന്തരംശ്രമിക്കുന്നആരോഗ്യവിഭാഗത്തിനുംമുൻനിരപ്രവർത്തകർക്കുംമെച്ചപ്പെട്ടകണക്റ്റിവിറ്റിസഹായകരമാകും. ഓൺലൈൻക്ലാസുകൾഎടുക്കുന്നവിദ്യാർത്ഥികൾക്കും,വീട്ടിൽനിന്ന്ജോലിചെയ്യുന്നവർക്കുംസുരക്ഷിതമായിഅവരുടെപ്രവർത്തനങ്ങൾതടസമില്ലാതെചെയ്യാൻസഹായിക്കും.

from money rss https://bit.ly/3y1mmGK
via IFTTT

ജെ എം ഫിനാൻഷ്യൽ ലിമിറ്റഡിന് 176.71 കോടി രൂപ അറ്റാദായം

കൊച്ചി: രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെ എം ഫിനാൻഷ്യൽ ലിമിറ്റഡിന് 2021 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ 176.61 കോടി രൂപയുടെ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ 130.56 കോടി രൂപയായിരുന്നു അറ്റാദായം. 35.35 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. നാലാം പാദത്തിൽ 841.13 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. മുൻ വർഷം ഇതേ കാലയളവിൽ ഇത് 840.58 കോടി രൂപയായിരുന്നു. 2020-21 സാമ്പത്തിക വർഷത്തിന്റെ നാലു പാദങ്ങളിലുമായി 590.14 കോടി രൂപയാണ് കമ്പനി ആകെ അറ്റാദായം നേടിയിട്ടുള്ളത്. തൊട്ട് മുൻപുള്ള സാമ്പത്തിക വർഷത്തിൽ ഇത് 544.98 കോടി രൂപയായിരുന്നു. 8.29 ശ തമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. കോവിഡ് മഹാമാരിയെ തുടർന്ന് വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും ബിസിനസിന്റെ എല്ലാ മേഖലകളിലും കമ്പനിക്ക് വലിയ നേട്ടം കൈവരിക്കാൻ കഴിഞ്ഞതായി ജെ.എം ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിശാൽ കംപാനി പറഞ്ഞു.

from money rss https://bit.ly/33hYtMX
via IFTTT

270 പോയന്റിലേറെ ഉയർന്ന് സെൻസെക്‌സ്: നിഫ്റ്റി 14,700ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: കോവിഡ് വ്യാപനത്തിനിടയിലും നേട്ടത്തോടെ ഓഹരി സൂചികകൾ ക്ലോസ്ചെയ്തു. മാർച്ച് പാദത്തിലെ പ്രവർത്തനഫലം പുറത്തുവിട്ട ചില കമ്പനികൾ മികച്ച കുതിപ്പുനടത്തി. നിഫ്റ്റി 14,700ന് മുകളിൽ ക്ലോസ് ചെയ്തു. 272.21 പോയന്റാണ് സെൻസെക്സിലെ നേട്ടം. 48,949.76ലാണ് സൂചിക ക്ലോസ്ചെയ്തത്. നിഫ്റ്റി 106.90 പോയന്റ് ഉയർന്ന് 14,724.80ലുമെത്തി. ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, നെസ് ലെ, മാരുതി സുസുകി, ടൈറ്റാൻ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക്, അൾട്രടെക് സിമെന്റ്സ്, ഐടിസി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, ഒഎൻജിസി, എൻടിപിസി, പവർഗ്രിഡ് തുടങ്ങിയ ഓഹരിൾ നഷ്ടത്തിലുമാണ് ക്ലോസ്ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.9ശതമാനവും 0.6ശതമാനവും നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക്, ഫാർമ സൂചികകൾ നഷ്ടംനേരിട്ടു. മെറ്റൽ, ഐടി സൂചികകളിൽ കുതിപ്പ്തുടർന്നു. Sensex gains over 270 points, Nifty closes above 14,700 mark

from money rss https://bit.ly/3emXYYc
via IFTTT

ശ്വാസത്തിലൂടെ നിമിഷങ്ങൾക്കകം കോവിഡ് തിരിച്ചറിയാം: ഉപകരണവുമായി റിലയൻസ്

പ്രാരംഭഘട്ടത്തിൽതന്നെ ശ്വസനത്തിലൂടെ കോവിഡ് തിരിച്ചറിയാനുള്ള സംവിധാനം റിലയൻസ് രാജ്യത്ത് അവതരിപ്പിക്കുന്നു. ഇസ്രായേലിലെ സ്റ്റാർട്ടപ്പായ ബ്രീത്ത് ഓഫ് ഹെൽത്ത് വികസിപ്പിച്ച സംവിധാനമാണ് ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചത്. 1.5 കോടി ഡോളാണ് കമ്പനി ഇതിനായി മുടക്കുന്നത്. ഉപകരണം സ്ഥാപിക്കാനും പരിശീലനം നൽകുന്നതിനും ഇസ്രായേൽ സംഘം ഉടനെ ഇന്ത്യയിലെത്തും. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിലേയ്ക്ക് പോകുന്നതിന് ഇസ്രായേൽ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ കമ്പനി പ്രതിനിധികൾക്ക് രാജ്യത്തേയ്ക്കുവരാൻ അനുമതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. പ്രാഥമികഘട്ടത്തിൽതന്നെ ശ്വസനത്തിലൂടെ അതിവേഗം രോഗംതിരച്ചറയാൻ സംവിധാനത്തിലൂടെ കഴിയും. നിമിഷങ്ങൾക്കകം റിപ്പോർട്ട് ലഭിക്കുമെന്നതാണ് പരിശോധനയുടെ ഗുണം. 1.5 കോടി ഡോളറിന് നൂറുകണക്കിന് ഉപകരണങ്ങളാണ് റിലയൻസ് വാങ്ങുന്നത്. മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ടെസ്റ്റുകൾ നടത്തി അതിവേഗം കോവിഡ് ബാധിതരെ കണ്ടെത്താൻ ഉപകരണം സഹായിക്കും. 95ശതമാനം സൂക്ഷമതയോടെ പരിശോധനഫലം ലഭിക്കുകയുംചെയ്യും.

from money rss https://bit.ly/3xQPDE0
via IFTTT

ആർബിഐയുടെ പ്രഖ്യാപനം: സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ബാങ്ക് ഓഫ് ബറോഡ 500 കോടി അനുവദിച്ചു

ആരോഗ്യമേഖലയിൽ പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആർബിഐ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് 500 കോടി രൂപ അനുവദിച്ചു. ആർബിഐ പദ്ധതി പ്രഖ്യാപിച്ചതിനുപിന്നാലെ ഇതാദ്യമായാണ് ഒരു പൊതുമേഖല ബാങ്ക് തുക അനുവദിക്കുന്നത്. രാജ്യത്ത് അംഗീകാരം നൽകിയ മൂന്ന് കോവിഡ് വാക്സിനുകളിലൊന്നായ കോവീഷീൽഡ് നിർമിക്കുന്നത് സിറം ആണ്. കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെകിന് എസ്ബിഐ തുക അനുവദിച്ചിട്ടുണ്ടെങ്കിലും എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആരോഗ്യമേഖലയിലെ സ്ഥാപനങ്ങൾക്ക് പണലഭ്യത ഉറപ്പാക്കുന്നതിന് 50,000 കോടിരൂപയുടെ ലിക്വിഡിറ്റി പദ്ധതിയാണ് ആർബിഐ ഗവർണർ ശക്തികാന്തദാസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ബാങ്കുകൾക്ക് ഇതിനായി റിപ്പോ നിരക്കായ 4ശതമാനം പലിശയ്ക്ക് ആർബിഐ പണംലഭ്യമാക്കും. മൂന്നുവർഷകാലാവധിയിലാണ് തുക നൽകുക.

from money rss https://bit.ly/3h6CosW
via IFTTT

Wednesday, 5 May 2021

പാഠം 123| (ഫ്രീഡം@40): സാമ്പത്തിക സ്വാതന്ത്ര്യംനേടാൻ എവിടെ നിക്ഷേപിക്കണം?

സാമ്പത്തിക സ്വാതന്ത്ര്യംനേടി 40വയസ്സാകുമ്പോൾ വിരമിക്കാമെന്ന ആശയംമുന്നോട്ടുവെച്ചപ്പോൾ ഗൾഫ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങിൽനിന്നും രാജ്യത്തെ വിവിധയിടങ്ങളിൽനിന്നും നിരവധിപേരാണ് അതിനുള്ള സാധ്യതകൾതേടിയത്. അത്യാവശ്യംതുക സമ്പാദിച്ച് നാട്ടിൽ സെറ്റിൽ ചെയ്യണമെന്ന ആഗ്രഹത്തോടെ കഴിയുന്നനിരവധിപേരെ കണ്ടുമുട്ടാനായി. രാജ്യത്തെ പ്രമുഖ ബിസിനസ് സ്കൂളിൽ പഠിച്ച് സ്വകാര്യ ബാങ്കിൽ ഉന്നത തസ്ഥികയിൽ ജോലിചെയ്യുന്ന വിനോഷ് ചോദിക്കുന്നത് എവിടെ നിക്ഷേപിച്ചാലാണ് പരമാവധി നേട്ടമുണ്ടാക്കാൻ കഴിയുകയെന്നാണ്. ബാങ്കിൽ റിക്കറിങ് ഡെപ്പോസിറ്റ് മതിയോ അല്ലെങ്കിൽ മ്യച്വൽ ഫണ്ടിൽ നിക്ഷേപിക്കണോ-എന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്. നേരത്തെ വിരമിക്കാൻ ആഗ്രഹിക്കുന്ന വിനോഷിനെപ്പോലെയുള്ളവരുടെ അറിവിലേയ്ക്കായി ചിലകാര്യങ്ങൾ മുന്നോട്ടുവെയ്ക്കുന്നു. 1.വരുമാനത്തിൽനിന്ന് പരമാവധിതുക നിക്ഷേപിക്കാൻ തയ്യാറാകുക. 2. മികച്ച ആദായം ലഭിക്കുന്ന പദ്ധതികൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുക. ഇത്രയുംകാര്യങ്ങൾ ശ്രദ്ധിച്ച് മുന്നോട്ടുപോയാൽ സാമ്പത്തിക സ്വാതന്ത്ര്യം നേരത്തെനേടാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ല. മുമ്പ് വിശദീകരിച്ചതുപോലെ, വരുമാനത്തിൽനിന്ന് 50ശതമാനം മുതൽ 70ശതമാനംവരെ തുക നിക്ഷേപിക്കാനായി നീക്കിവെയ്ക്കണം. പരമാവധി നീക്കവെയ്ക്കാൻ കഴിയുന്നവർക്ക് എത്രയുംവേഗം സാമ്പത്തിക സ്വാതന്ത്ര്യംനേടാമെന്ന് ചുരുക്കും. അത് എപ്പോൾ എങ്ങനെ വേണമെന്നത് വ്യക്തികളുടെ ചോയ്സാണ്. മൂന്നുരീതികൾ മുന്നോട്ടുവെക്കുന്നു 1.ചെലവുകുറച്ച് പരമാവധിതുക നിക്ഷേപിക്കുക. 2.അതിനുകഴിയാത്തവർക്ക് കുറച്ചുകൂടി ചെലവുചെയ്യാം, വിരമിക്കാനെടുക്കുന്ന പ്രായംകൂട്ടേണ്ടിവരും. 3.28-30വയസ്സുവരെ ജോലിചെയ്ത് അതിൽനിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് സ്വന്തംസംരംഭം തുടങ്ങി സമ്പത്ത് വർധിപ്പിക്കാം. കുറച്ചുകൂടി അഗ്രസീവായരീതിയാണിത്. മൂന്നാമത്തെമാർഗം സ്വീകരിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. സംരംഭമോഹം മനസിലുള്ള മില്ലേനിയൽസിനും ജെൻനെക്സ്റ്റിനും ആർജവുണ്ടെങ്കിൽ പിന്തുടരാം. അടുത്തതായി ചെയ്യേണ്ടത് മികച്ച പോർട്ട്ഫോളിയോ ക്രമീകരിക്കുകയെന്നതാണ്. 30 വയസ്സിനുതാഴെ പ്രായം നിക്ഷേപിക്കാനദ്ദേശിക്കുന്ന തുകയിൽനിന്ന് 90ശതമാനം ഓഹരി അധിഷ്ഠിത പദ്ധകളിലും 10ശതമാനം തുക സ്ഥിര നിക്ഷേപ(റിക്കറിങ് ഡെപ്പോസിറ്റ്, ഡെറ്റ് ഫണ്ട്) പദ്ധതികളിലെ പ്രതിമാസം നിക്ഷേപിക്കാം. ആശ്രിതർ ഇല്ലാത്ത, ജോലിക്കാരായ ചെറുപ്പക്കാർക്ക് ഈവഴി സ്വീകരിക്കാം. ഓഹരി അധിഷ്ഠിത പദ്ധതികളെ ഇപ്രകാരം വിഭജിക്കാം. 60ശതമാനം ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലും 30ശതമാനം നേരിട്ട് ഓഹരിയിലും മുടക്കാം. അതായത് നിക്ഷേപതുകയുടെ 90ശതമാനവും ഓഹരിയുമായി ബന്ധപ്പെട്ട പദ്ധതികളിലാണെന്നത് ശ്രദ്ധിക്കുക. നേരിട്ട് ഓഹരിയിൽ നിക്ഷേപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മ്യൂച്വൽഫണ്ടിന്റെവഴിതേടാം. ഇങ്ങനെയുള്ളവർ 90ശതമാനം നിക്ഷേപവും ഈയിനത്തിൽ വകയിരുത്തേണ്ടിവരും. 30ന് മുകളിൽ പ്രായം ഒരാൾക്കുമാത്രം(ഭാര്യക്കോ ഭർത്താവിനോ) വരുമാനമുള്ള കുടുംബമാണെങ്കിൽ 60ശതമാനംതുക ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാം. 15ശതമാനംതുക ബാങ്ക് സ്ഥിര നിക്ഷേപത്തിലും 25ശതമാനംതുക യോജിച്ച ഡെറ്റ് സ്കീമുകളിലും മുടക്കാം. 60ശതമാനത്തിൽ 20ശതമാനംതുക നേരിട്ട് ഓഹരിയിലും 40ശതമാനംതുക മ്യൂച്വൽ ഫണ്ടിലും ക്രമീകരിക്കാം. ഒരാൾക്കുമാത്രം വരുമാനം കുടുംബത്തിലെ ഒരാൾക്കുമാത്രം വരുമാനമുള്ളവരും കുട്ടികൾ വളർന്നെങ്കിലും ഇതുവരെ സെറ്റിൽ ചെയ്യാത്തവരുമാണെങ്കിൽ 60ശതമാനംതുക ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാം. 20ശതമാനം ബാങ്ക് സ്ഥിര നിക്ഷേപത്തിലും 20ശതമാനംതുക യോജിച്ച ഡെറ്റ് ഫണ്ടുകളിലും മുടക്കാം. മുകളിൽ വ്യക്തമാക്കിയ നിക്ഷേപ പോർട്ട്ഫോളിയോ അതേപടി അനുകരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാൻ താൽപര്യമില്ലാത്തവർക്ക് ഓഹരി അധിഷ്ഠിത മ്യൂച്വൽഫണ്ടുകൾ തിരഞ്ഞെടുക്കാം. ഇതൊരു നിക്ഷേപമാതൃകമാത്രമാണ്. ഓരോരുത്തരുടെയും സാമ്പത്തികസ്ഥിതിയും വയസ്സും റിസ്ക് പ്രൊഫൈലും വിലയിരുത്തിവേണം നിക്ഷേപകാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ. ജോലിയെ സ്നേഹിക്കുന്നവർ അറിയാൻ നേരത്തെ വിരമിച്ച് സാമ്പത്തിക സ്വാതന്ത്ര്യംനേടാൻ ആഗ്രഹിക്കുന്നവർ പിന്തുടരേണ്ട കാര്യങ്ങളാണ് മുകളിൽ വിശദമാക്കിയത്. 9-5 അല്ലെങ്കിൽ നിശ്ചിത സമയമോ ജോലിചെയ്യുന്നവരെ മാറ്റിനിർത്തിയാൽ, സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്ന നിരവധിപേരുണ്ട്. ജോലിയെ സ്നേഹിക്കുന്ന, അത് പാഷനായി കാണുന്നവർക്ക് നേരത്തെ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതില്ലല്ലോ. ഡോക്ടർ, ചാർട്ടേഡ് അക്കൗണ്ടന്റ് (മറ്റേതെങ്കിലും പ്രൊഫഷനുകളിലും ഉള്ളവർ), സംരംഭകർ, ബിസിനസുകാർ എന്നിവരെയാണ് ഉദ്ദേശിച്ചത്. അവിടെ ജോലിയല്ല നിങ്ങളെ നിയന്ത്രിക്കുക. ജോലിയെ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയും. എങ്കിലും സാമ്പത്തികഭദ്രത ജീവിതത്തിലുണ്ടാക്കുകയെന്നത് പ്രധാനമാണെന്ന് ഇത്തരക്കാരും അറിയുക. അതിനായി മികച്ചവൈവിധ്യ വത്കരണത്തോടെയുള്ള നിക്ഷേപ പോർട്ട്ഫോളിയോ രൂപപ്പെടുത്തുകതന്നെവേണം. feedbacks to: antonycdavis@gmail.com കുറിപ്പ്:സാമ്പത്തിക സ്വാതന്ത്ര്യംനേടാം, നേരത്തെ വിരമിക്കാം-എന്നആശയം മുൻനിർത്തിയുള്ള മൂന്നാമത്തെ പാഠമാണിത്. ഇതോടെ ലക്ഷ്യത്തോടടുത്തുകഴിഞ്ഞു. ഇനി നിക്ഷേപപദ്ധതികളെക്കുറിച്ച് സൂക്ഷമമായി അറിയാം. അടുത്തപാഠത്തിനായി കാത്തിരിക്കുക. Loading…

from money rss https://bit.ly/3f1P5m9
via IFTTT

സ്വർണവില പവന് 80 രൂപകൂടി 35,200 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപകൂടി 35,200 രൂപയായി. ഗ്രാമിനാകട്ടെ 10 രൂപകൂടി 4400 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1784.30 ഡോളർ നിലവാരത്തിലാണ്. ഡോറളിന്റെ തിരിച്ചുവരവാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. രാജ്യത്തെ മൾട്ടി കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വില 47,122 രൂപയാണ്. വെള്ളിയുടെ വിലയിലും നേരയതോതിൽ വർധനവുണ്ടായി. കിലോഗ്രാമിന് 69,796 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/33jFtNX
via IFTTT

സെൻസെക്‌സിൽ 172 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,600ന് മുകളിൽ

മുംബൈ: ഏഷ്യൻ സൂചികകളിലെ മുന്നേറ്റംനേട്ടമാക്കി രാജ്യത്തെ സൂചികകൾ. നിഫ്റ്റി 14,600ന് മുകളിലെത്തി. സെൻസെക്സ് 172 പോയന്റ് നേട്ടത്തിൽ 48850ലും നിഫ്റ്റി 54 പോയന്റ് ഉയർന്ന് 14,672ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1130 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 271 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല. ഐഡിബിഐ ബാങ്ക് ഓഹരിയാണ് നേട്ടത്തിൽമുന്നിൽ. ഓഹരി വില്പന സംബന്ധിച്ച് ധനകാര്യമന്ത്രാലയം തീരുമാനമെടുത്തതാണ് ഓഹരി വില 13ശതമാനത്തോളം കുതിക്കാനിടയാക്കിയത്. ബജാജ് ഓട്ടോ, ഒഎൻജിസി, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ടൈറ്റാൻ, നെസ് ലെ, എൻടിപിസി, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, എൽആൻഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, എച്ച്സിൽ ടെക്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഹീറോ മോട്ടോർകോർപ്, അദാനി പവർ, സെഞ്ചുറി ടെക്സ്റ്റൈൽസ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങി 25 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3unps5G
via IFTTT

ആർ ബി ഐ പ്രഖ്യാപനം: തക്ക സമയത്തെ ശരിയായ നടപടിയെന്ന് വിദഗ്ധർ

റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ് പ്രഖ്യാപിച്ച നടപടികൾ സാമ്പത്തിക മേഖലയെ പ്രചോദിപ്പിക്കുന്നതാണെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ വി കെ വിജയകുമാർ പറഞ്ഞു. ബിസിനസ് മേഖലയെ സഹായിക്കുന്നതിനും അതുവഴി സാമ്പത്തിക മേഖലയെ പ്രചോദിപ്പിക്കുന്നതിനും തങ്ങൾ പ്രതിജ്ഞ ബദ്ധമാണെന്ന് രാജ്യത്തിനും വിപണികൾക്കും വീണ്ടും ഉറപ്പു നൽകിയിരിക്കയാണ് റിസർവ് ബാങ്ക്. അടിയന്തിര ആരോഗ്യ പ്രവർത്തനങ്ങൾക്കായി വായ്പ നൽകാൻ വാണിജ്യ ബാങ്കുകളെ സജ്ജമാക്കാൻ 50000 കോടി രൂപയുടെ റീപോ സൗകര്യം, ചെറുകിട ധനകാര്യ ബാങ്കുകൾക്ക് ത്രിവർഷ ടിഎൽടിആർഒ സൗകര്യം, ജി സാപിന്റെ അടുത്ത ഇൻസ്റ്റാൾമെന്റ് 35000 കോടി രൂപ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ചെറു ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന വായ്പ മുൻഗണനാ മേഖലാ ഗണത്തിൽ പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ശരിയായ ദിശയിൽ തക്ക സമയത്തു തന്നെ പ്രഖ്യാപിക്കപ്പെട്ട നടപടികളാണ്. മൊറട്ടോറിയം പ്രഖ്യാപനം ഇല്ലാതിരുന്നത് അനുകൂലമായാണ് വിപണികൾ കാണുക. മറ്റൊരു മൊറട്ടോറിയം ആവശ്യമാവുന്ന വിധത്തിൽ സ്ഥിതി വഷളായിട്ടില്ല എന്നതിന്റെ സൂചന കൂടിയാണതെന്ന് ഡോ. വിജയകുമാർ പറഞ്ഞു. കടമെടുത്തവർക്ക് ചെറിയ ആശ്വാസം പരിമിത സാഹചര്യത്തിലും മഹാമാരിയുടെ രണ്ടാം വരവിനെ നേരിടാൻ റിസർവ് ബാങ്ക് ഗവർണർ പ്രഖ്യാപിച്ച നടപടികൾ കടമെടുത്തവർക്ക് അൽപം ആശ്വാസം പകരുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക കാര്യവിദഗ്ധ ദീപ്തി മാത്യു പറഞ്ഞു. വായ്പകൾക്ക് മൊറട്ടോറിയം ഇല്ലെങ്കിലും വായ്പകളുടെ പുനസംഘടന കടമെടുത്തവർക്ക് അൽപം ആശ്വാസം പകരും. വായ്പകൾക്ക് ആനുകൂലു്യം നൽകുന്നതിനായി ബാങ്കുകൾക്ക് കോവിഡ് ചെലവുകൾക്ക് തുല്യമായ തുക റിവേഴ്സ് റിപ്പോ നിരക്കിന്റെ 40 ബിപിഎസ് മുകളിൽ റിസർവ് ബാങ്കിൽ സൂക്ഷിക്കാവുന്നതാണ്. ഇടത്തരം സാമ്പത്തിക സ്ഥാപനങ്ങൾക്കു നൽകപ്പെടുന്ന വായ്പ മുൻഗണനാ പട്ടികയിൽ പെടുത്തിയത് രാജ്യത്ത് വായ്പാ വളർച്ചയുണ്ടാക്കുന്നതിനു സഹായിക്കുമെന്നും ദീപ്തി മാത്യു അഭിപ്രായപ്പെട്ടു.

from money rss https://bit.ly/2Rvia0Q
via IFTTT

സെൻസെക്‌സ് 424 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,600ന് മുകളിലെത്തി

മുംബൈ: റിസർവ് ബാങ്ക് പ്രഖ്യാപിച്ച പണലഭ്യത കൂട്ടാനുള്ള നടപടികളുംമറ്റും വിപണിയിൽ ആത്മവിശ്വാസമുണ്ടാക്കി. നിഫ്റ്റി വീണ്ടും 14,600ന് മുകളിൽ ക്ലോസ്ചെയ്തു. സാമ്പത്തികമേഖലയെ പ്രചോദിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ് തെളിയിച്ചിരിക്കുകയാണ് പ്രഖ്യാപനത്തിലൂടെ ആർബിഐ എന്ന് ജിയോജിത്തിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ.വി.കെ വിജയകുമാർ പറഞ്ഞു. അടിയന്തിര ആരോഗ്യ പ്രവർത്തനങ്ങൾക്കായി വായ്പ നൽകാൻ വാണിജ്യ ബാങ്കുകളെ സജ്ജമാക്കാൻ 50000 കോടി രൂപയുടെ റിപോ സൗകര്യം, ചെറുകിട ധനകാര്യ ബാങ്കുകൾക്ക് ത്രിവർഷ ടിഎൽടിആർഒ സൗകര്യം, ജി സാപിന്റെ അടുത്ത ഇൻസ്റ്റാൾമെന്റ് 35000 കോടി രൂപ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ചെറു ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന വായ്പ മുൻഗണനാ മേഖലാ ഗണത്തിൽപെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ശരിയായ ദിശയിൽ തക്ക സമയത്തുതന്നെ പ്രഖ്യാപിക്കപ്പെട്ട നടപടികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർബിഐയുടെ അപ്രതീക്ഷിത പ്രഖ്യാപനങ്ങൾ വിപണിനേട്ടമാക്കി. 424.04 പോയന്റാണ് സെൻസെക്സിലെ ഉയർന്നത്. 48,677.55ലാണ് ക്ലോസ്ചെയ്തതു. നിഫ്റ്റിയാകട്ടെ 121 പോയന്റ് നേട്ടത്തിൽ 14,617.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സൺ ഫാർമ, യുപിഎൽ, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ കമ്പനി, വിപ്രോ, ടിസിഎസ്, ഭാരതി എയർടെൽ, ഒഎൻജിസി, ഡിവീസ് ലാബ്, മാരുതി സുസുകി, ഹിൻഡാൽകോ, സിപ്ല, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക്, ഐടി, ഫാർമ, പൊതുമേഖല ബാങ്ക് സൂചികകൾ ഒന്നുമുതൽ നാലുശതമാനംവരെ നേട്ടമുണ്ടാക്കി. Nifty ends above 14,600, Sensex gains 424 pts

from money rss https://bit.ly/33eG0Rt
via IFTTT

വ്യക്തികൾക്കും ചെറുകിട വ്യാപാരികൾക്കും വായ്പ ക്രമീകരിക്കാൻ വീണ്ടുംഅവസരം

കോവിഡിന്റെ രണ്ടാംതരംഗത്തിൽ രാജ്യം പ്രതിസന്ധി നേരിടുമ്പോൾ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ആർബിഐ വീണ്ടും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. മൊറട്ടോറിയത്തിന് സമാനമായ പദ്ധതിയല്ലെങ്കിലും വായ്പ പുനഃക്രമീകരിക്കാനുള്ള അവസരം വ്യക്തികൾക്കും വ്യാപാരികൾക്കും ലഭിക്കും. വായ്പാ തിരിച്ചടവു കാലാവധി രണ്ടുവർഷംവരെ നീട്ടാൻ പദ്ധതി പ്രകാരം അനുവദിക്കും. നിഷ്ക്രിയ ആസ്തിവിഭാഗത്തിലേയ്ക്ക് വായ്പകളെ ഉൾപ്പെടുത്താനും പാടില്ല. അപേക്ഷ ലഭിച്ച് 90 ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കണമെന്നും ബാങ്കുകളോടും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോടും ആർബിഐ നിർദേശിച്ചു. രണ്ടാംഘട്ട നടപടികളുടെ ഭാഗമായി വ്യക്തികൾ, ചെറുകിട വ്യാപാരികൾ, സൂക്ഷമ ഇടത്തരം സംരംഭങ്ങൾ എന്നിവയ്ക്ക് വായ്പ പുനക്രമീകരിക്കാൻ അവസരം ലഭിക്കും. 25 കോടി രൂപവരെ വായ്പയുള്ളവർക്കായി ഈ ആനുകൂല്യം ഉയർത്തിയിട്ടുണ്ട്. 2020 ഓഗസ്റ്റിലെ സർക്കുലർ പ്രകാരം വായ്പ പുനഃക്രമീകരിച്ചിട്ടുള്ളവർക്കും പുതിയ ആനുകൂല്യപ്രകാരം രണ്ടുവർഷംവരെ വായ്പ തിരിച്ചടയ്ക്കാൻ സാവകാശം ലഭിക്കും. വ്യക്തികൾ, ചെറുകിട വ്യാപാരികൾക്കുമാണ് ഇത് ബാധകം. കോവിഡിന്റെ രണ്ടാംവ്യാപനംമൂലം പലയിടങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് വ്യാപാരമേഖലയിലടക്കം പ്രതിസന്ധിയുണ്ടാക്കമെന്ന് കണക്കുകൂട്ടിയാണ് ആർബിഐയുടെ പ്രഖ്യാപനം. RBI Re-Opens One-Time Loan Restructuring For Individuals, Small Businesses

from money rss https://bit.ly/3ejILaj
via IFTTT

Tuesday, 4 May 2021

സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,120 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപ കുറഞ്ഞ് 4390 രൂപയുമായി. 35,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലും വില നേരിയതോതിൽ താഴ്ന്നു. ഔൺസിന് 1,778.21 ഡോളർ നിലവാരത്തിലാണ് സ്പോട് ഗോൾഡ് വില. ഡോളർ കരുത്താർജിച്ചതാണ് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചത്.

from money rss https://bit.ly/3gZBuhx
via IFTTT

പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ നടപടികൾ പ്രഖ്യാപിച്ച് ആർബിഐ

രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ പദ്ധതികൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. 2022 മാർച്ച് 31വരെയാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. വാക്സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പടെയുള്ളവയെ സഹായിക്കാൻ പദ്ധതിപ്രകാരം ബാങ്കുകൾക്ക് കഴിയും. ഇതിലൂടെ രോഗികൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പ്രത്യേക കോവിഡ് ആനുകൂല്യമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. അതിനുകീഴിലാകും ബാങ്കുകൾ പുതിയ വായ്പകൾ അനുവദിക്കുക. കോവിഡിനെതിരെ രാജ്യം ശക്തമായ പ്രതിരോധം തീർക്കുമെന്നും നിലവിലെ സാഹചര്യം നിരീക്ഷിച്ച് അതിന് അനുസൃതമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ആർബിഐ ഗവർണർ ശക്തികാന്തദാസ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തോട് അഭിസംബോധനചെയ്യുകയായിരുന്നു അദ്ദഹേം. കോവിഡ് പ്രതിസന്ധിയെ തരണംചെയ്യാനുള്ള രാജ്യത്തിന്റെ കഴിവിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാന പ്രഖ്യാപനങ്ങൾ: ഇടത്തരം സൂക്ഷമ സംരംഭങ്ങൾക്കും വ്യക്തികൾക്കും ഒറ്റത്തവണ വായ്പ പുനഃസംഘടന അനുവദിച്ചു. ഇതുപ്രകാരം മൊറട്ടോറിയത്തിന്റെ മൊത്തം കാലാവധി രണ്ടുവർഷംവരെ നീട്ടാൻ അനുവദിക്കും. 35,000 കോടി രൂപമൂല്യമുള്ള സർക്കാർ സെക്യൂരിറ്റികൾആർബിഐ വാങ്ങും. ഇതിലൂടെ സർക്കാരിന് കൂടുതൽ പണം ലഭിക്കും. ദീർഘകാല റിപ്പോ ഓപറേഷൻ(എൽടിആർഒ)വഴി സ്മോൾ ഫിനാൻസ് ബാങ്കുകൾക്ക് 10,000 കോടി രൂപവരെ ലഭ്യമാക്കും. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് 500 കോടിരൂപവരെ വായ്പ നൽകാൻ ബാങ്കുകൾക്ക് അനുമതി നൽകും. സംസ്ഥാനങ്ങൾക്ക് പമാവധി 50 ദിവസത്തേയ്ക്ക് ഓവർ ഡ്രാഫ്റ്റ് അനുവദിക്കും. നേരത്തെ ഈകാലാവധി 36 ദിവസമായിരുന്നു. കോവിഡ് തരംഗം വീണ്ടെടുക്കലിന്റെ പാതയിൽ രാജ്യത്തെ വീണ്ടും പ്രതിസന്ധിയിലാക്കി. ഏപ്രിൽ മാസത്തിലെ പണവായ്പ സമിതി യോഗതീരുമാനങ്ങളിൽനിന്ന് കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. കാർഷികമേഖലയിലെ കരുത്ത് അടിസ്ഥാനമാക്കി വിതരണം കാര്യക്ഷമമാക്കും. മികച്ച മൺസൂൺ ലഭിക്കുമെന്ന പ്രതീക്ഷ ഗ്രാമീണമേഖലയ്ക്ക് ഉണർവുനൽകുന്നതാണ്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ കടുത്ത വെല്ലുവിളിയാകും രാജ്യം നേരിടേണ്ടിവരിക. ജൂൺ 11നകം നാലുലക്ഷത്തിലധികംപേർ രാജ്യത്ത് മരിക്കുമെന്നാണ് ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ധസംഘം വിലയിരുത്തിയത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. Watch out for the address by RBI Governor @DasShaktikanta at 10:00 am today, May 05, 2021. YouTube: https://bit.ly/2Rrru5W #rbigovernor — ReserveBankOfIndia (@RBI) May 5, 2021

from money rss https://bit.ly/3ukStyB
via IFTTT

പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ നടപടികൾ പ്രഖ്യാപിച്ച് ആർബിഐ

രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ പദ്ധതികൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. 2022 മാർച്ച് 31വരെയാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. വാക്സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പടെയുള്ളവയെ സഹായിക്കാൻ പദ്ധതിപ്രകാരം ബാങ്കുകൾക്ക് കഴിയും. ഇതിലൂടെ രോഗികൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പ്രത്യേക കോവിഡ് ആനുകൂല്യമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. അതിനുകീഴിലാകും ബാങ്കുകൾ പുതിയ വായ്പകൾ അനുവദിക്കുക. കോവിഡിനെതിരെ രാജ്യം ശക്തമായ പ്രതിരോധം തീർക്കുമെന്നും നിലവിലെ സാഹചര്യം നിരീക്ഷിച്ച് അതിന് അനുസൃതമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ആർബിഐ ഗവർണർ ശക്തികാന്തദാസ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തോട് അഭിസംബോധനചെയ്യുകയായിരുന്നു അദ്ദഹേം. കോവിഡ് പ്രതിസന്ധിയെ തരണംചെയ്യാനുള്ള രാജ്യത്തിന്റെ കഴിവിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാന പ്രഖ്യാപനങ്ങൾ: ഇടത്തരം സൂക്ഷമ സംരംഭങ്ങൾക്കും വ്യക്തികൾക്കും ഒറ്റത്തവണ വായ്പ പുനഃസംഘടന അനുവദിച്ചു. ഇതുപ്രകാരം മൊറട്ടോറിയത്തിന്റെ മൊത്തം കാലാവധി രണ്ടുവർഷംവരെ നീട്ടാൻ അനുവദിക്കും. 35,000 കോടി രൂപമൂല്യമുള്ള സർക്കാർ സെക്യൂരിറ്റികൾആർബിഐ വാങ്ങും. ഇതിലൂടെ സർക്കാരിന് കൂടുതൽ പണം ലഭിക്കും. ദീർഘകാല റിപ്പോ ഓപറേഷൻ(എൽടിആർഒ)വഴി സ്മോൾ ഫിനാൻസ് ബാങ്കുകൾക്ക് 10,000 കോടി രൂപവരെ ലഭ്യമാക്കും. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് 500 കോടിരൂപവരെ വായ്പ നൽകാൻ ബാങ്കുകൾക്ക് അനുമതി നൽകും. സംസ്ഥാനങ്ങൾക്ക് പമാവധി 50 ദിവസത്തേയ്ക്ക് ഓവർ ഡ്രാഫ്റ്റ് അനുവദിക്കും. നേരത്തെ ഈകാലാവധി 36 ദിവസമായിരുന്നു. കോവിഡ് തരംഗം വീണ്ടെടുക്കലിന്റെ പാതയിൽ രാജ്യത്തെ വീണ്ടും പ്രതിസന്ധിയിലാക്കി. ഏപ്രിൽ മാസത്തിലെ പണവായ്പ സമിതി യോഗതീരുമാനങ്ങളിൽനിന്ന് കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. കാർഷികമേഖലയിലെ കരുത്ത് അടിസ്ഥാനമാക്കി വിതരണം കാര്യക്ഷമമാക്കും. മികച്ച മൺസൂൺ ലഭിക്കുമെന്ന പ്രതീക്ഷ ഗ്രാമീണമേഖലയ്ക്ക് ഉണർവുനൽകുന്നതാണ്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ കടുത്ത വെല്ലുവിളിയാകും രാജ്യം നേരിടേണ്ടിവരിക. ജൂൺ 11നകം നാലുലക്ഷത്തിലധികംപേർ രാജ്യത്ത് മരിക്കുമെന്നാണ് ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ധസംഘം വിലയിരുത്തിയത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. Watch out for the address by RBI Governor @DasShaktikanta at 10:00 am today, May 05, 2021. YouTube: https://bit.ly/2Rrru5W #rbigovernor — ReserveBankOfIndia (@RBI) May 5, 2021

from money rss https://bit.ly/33gJfrC
via IFTTT