121

Powered By Blogger

Monday, 28 June 2021

ഫ്രാങ്ക്‌ളിന് താൽക്കാലികാശ്വാസം: സെബിയുടെ ഉത്തരവ് ഭാഗികമായി സ്റ്റേചെയ്തു

ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് സെബിയുടെ നടപടിക്ക് ഭാഗികമായി സ്റ്റേ. സെക്യൂരിറ്റീസ് അപ്പലറ്റ ട്രിബ്യൂണലാണ് ഫ്രാങ്ക്ളിൻ ടെംപിൾടണ് അനുകൂലമായി ഇടക്കാല ഉത്തവിട്ടത്. രണ്ടുവർഷത്തേയ്ക്ക് പുതിയതായി ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ തുടങ്ങുന്നതിന് വിലക്കേർപ്പെടുത്തിയതിനാണ് സ്റ്റേ ലഭിച്ചത്. ഫണ്ട് മാനേജുമെന്റ് ചാർജിനത്തിൽ ഈടാക്കിയ തുകയായ 512 കോടി രൂപ നിക്ഷേപിക്കുന്നതിനും എഎംസിക്ക് ആശ്വാസം ലഭിച്ചു. നിക്ഷേപിക്കേണ്ടതുക 250 കോടിയായി കുറയ്ക്കുകയാണ് ചെയ്തത്. 20വർഷത്തിലേറെയായി ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട് രാജ്യത്ത് പ്രവർത്തിച്ചുവരുന്നതായി ട്രിബ്യൂണൽ നിരീക്ഷിച്ചു. പ്രവർത്തനം മരവിപ്പിച്ച ഫണ്ടുകളിൽ 10 വർഷത്തിലേറെ പഴക്കമുള്ളവയുമുണ്ട്. ഇതുവരെ മോശം ഫണ്ട് മാനേജുമെന്റായിരുന്നു ഈ ഫണ്ടുകളിലെന്ന് പരാതിയൊന്നു ലഭിച്ചിട്ടില്ലെന്നും ട്രിബ്യൂണലിന്റെ സ്റ്റേ ഉത്തരവിൽ പറയുന്നു. ഇക്വിറ്റി, ഡെറ്റ് പദ്ധതികളിലായി 48 ഫണ്ടുകളാണ് കമ്പനിക്കുള്ളത്. ഡെറ്റ് വിഭാഗത്തിൽമാത്രം 28 ഫണ്ടുകളുണ്ട്. ഇതിൽ ആറെണ്ണമാണ് പ്രവർത്തനംനിർത്തിയത്. 22 ഫണ്ടുകൾ ഇപ്പോഴും പ്രവർത്തിച്ചുവരുന്നുണ്ടെന്നും വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ തീരുമാനത്തിനായി അപ്പീൽ പരിഗണിക്കുന്നത് ഓഗസ്റ്റ് 30ലേയ്ക്ക് മാറ്റിവെച്ചു. 2020 ഏപ്രിൽ 23നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കുന്നതായി ഫ്രാങ്ക്ളിൻ നിക്ഷേപകരെ അറിയിച്ചത്. മൂന്നുലക്ഷത്തിലേറെ നിക്ഷേപകരുടെ 25,000 കോടിയോളം രൂപയാണ് മൊത്തമുണ്ടായിരുന്ന നിക്ഷേപം. പലതവണയായി നിക്ഷേപത്തിൽ 17,000 കോടിയിലേറെ രൂപ കമ്പനി ഇതിനകം തിരിച്ചുകൊടുത്തു.

from money rss https://bit.ly/3dn1twO
via IFTTT

നേട്ടമില്ലാതെ സൂചികകൾ: നിഫ്റ്റി 15,850ന് താഴെ

മുംബൈ: കാര്യമായ നേട്ടമില്ലാതെ ചൊവാഴ്ചയുംവിപണി. സെൻസെക്സ് 7 പോയന്റ് നേട്ടത്തിൽ 52,742ലും നിഫ്റ്റി 6 പോയന്റ് നഷ്ടത്തിൽ 15,808ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. അദാനി പോർട്സ്, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, ഐഒസി, എൽആൻഡ്ടി, എൻടിപിസി, റിലയൻസ്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, യുപിഎൽ, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി ലൈഫ്, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഐആർസിടിസി, രുചി സോയ, കൊച്ചിൻ മിനറൽസ്, സിന്റക്സ് ഇൻഡസ്ട്രീസ്, സുസ് ലോൺ എനർജി തുടങ്ങിയ കമ്പനികളാണ് പാദഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3dmUu74
via IFTTT

കപ്പൽ സർവീസുകളില്ല: സംസ്ഥാനത്ത് കോടികളുടെ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്നു

മട്ടാഞ്ചേരി: യൂറോപ്പിലേക്കും അമേരിക്കയിലേക്കും ചൈനയിലേക്കും വേണ്ടത്ര കപ്പൽ സർവീസുകളില്ലാത്തതിനാൽ സംസ്ഥാനത്തെ വ്യാവസായിക-വാണിജ്യ മേഖലയിൽ കനത്ത പ്രതിസന്ധി. ഈ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിനുള്ള ഉത്പന്നങ്ങൾ വൻതോതിൽ സംസ്ഥാനത്തെ ഫാക്ടറികളിൽ കെട്ടിക്കിടക്കുകയാണ്. കൊച്ചിയിലേക്കു വരുന്ന കപ്പലുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ലെങ്കിലും കൂടുതൽ ചരക്ക് കയറ്റിപ്പോകുന്ന മേഖലയുമായി ബന്ധപ്പെടുത്തിയുള്ള കപ്പലുകൾ കാര്യമായി എത്തുന്നില്ല. യൂറോപ്പിലേക്കും ചൈനയിലേക്കും അമേരിക്കയിലേക്കും നേരിട്ടുള്ള കപ്പൽ സർവീസുകൾ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. നയപരമായ കാരണങ്ങളാൽ ചൈനയുമായുള്ള വ്യാപാര ബന്ധങ്ങൾക്ക് അടുത്തകാലത്ത് തടസ്സങ്ങളുണ്ടായി. ഇത് ചൈനയിലേക്കുള്ള കപ്പൽ സർവീസുകളെ ബാധിച്ചു. കൊച്ചി ഉൾപ്പെടെ രാജ്യത്തെ പ്രധാന തുറമുഖങ്ങളിലേക്കുള്ള കപ്പൽ സർവീസുകളെല്ലാം ചൈന വെട്ടിക്കുറച്ചിരിക്കുകയാണ്. ചൈനയെ ബന്ധിപ്പിക്കുന്ന കപ്പൽ സർവീസുകൾ വഴിമാറിയതോടെ വ്യാപാര രംഗത്തെ അത് ബാധിച്ചിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, ചൈന തുടങ്ങിയ മേഖലയിലേക്ക് സർവീസ് നടത്തുന്നതിന് ഇന്ത്യൻ കപ്പലുകൾ തീരെയില്ല. ബഹുരാഷ്ട്ര കമ്പനികൾ മാത്രമാണ് ഈ മേഖലയിലുള്ളത്. അതുകൊണ്ട് വിദേശക്കമ്പനികൾ കനിയാതെ ഇത്തരം കപ്പൽ സർവീസുകൾ രാജ്യത്തെ തുറമുഖങ്ങളിലേക്ക് വരില്ല. രാജ്യത്തേക്കുള്ള ഇറക്കുമതി 20 ശതമാനം വരെ കുറഞ്ഞതായാണ് കപ്പൽ ഗതാഗത രംഗത്തുനിന്ന് ലഭിക്കുന്ന റിപ്പോർട്ട്. ഇറക്കുമതി കുറഞ്ഞതും കപ്പലുകളുടെ വരവിനെ ബാധിച്ചിട്ടുണ്ട്. കൊച്ചിയിലേക്ക് കപ്പലുകൾ എത്താത്തതിനാൽ കൊളംബോ വഴി കണ്ടെയ്നറുകൾ കയറ്റി അയയ്ക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, തിരക്ക് മൂലം അതും സാധ്യമാകുന്നില്ല. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് ഓരോ ആഴ്ചയിലും 600-ലേറെ കണ്ടെയ്നറുകൾ കേരളത്തിൽനിന്നുതന്നെ കയറ്റിയയ്ക്കാനുണ്ട്. ഇതൊക്കെ ഇപ്പോൾ കെട്ടിക്കിടക്കുകയാണ്. കാപ്പി, കശുവണ്ടി, കയർ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയ പരമ്പരാഗത ഉത്പന്നങ്ങളാണ് കയറ്റി അയയ്ക്കാൻ കഴിയാതെ പോകുന്നത്. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി അടുത്ത മാസം മുതൽ ശക്തമാകും. കപ്പൽ സർവീസ് ഇല്ലാത്തത് അവയ്ക്കും തിരിച്ചടിയാകും. കൂടുതൽ ചരക്ക് പോകുന്ന യു.എസിലേക്കും യൂറോപ്പിലേക്കും കേരളത്തിൽനിന്ന് എല്ലാ ആഴ്ചയിലും കപ്പൽ സർവീസുകൾ വേണമെന്ന് കൊച്ചിൻ പോർട്ട് യൂസേഴ്സ് ഫോറം ചെയർമാൻ പ്രകാശ് അയ്യർ ആവശ്യപ്പെട്ടു.

from money rss https://bit.ly/3yhBejF
via IFTTT

ധനമന്ത്രിയുടെ പ്രഖ്യാപനത്തിനിടെ സെൻസെക്‌സ് 189 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും വിപണിയിൽ നേട്ടംനിലനിർത്താനായില്ല. സെൻസെക്സ് 189.45 പോയന്റ് താഴ്ന്ന് 52,735.59ലും നിഫ്റ്റി 45.70 പോയന്റ് നഷ്ടത്തിൽ 15,814.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കോവിഡിന്റെ മൂന്നാംതരംഗം മുൻകൂട്ടികണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് പ്രധാനമായും ധനമന്ത്രി നടത്തിയത്. കോവിഡ് ഏറ്റവുംകൂടുതൽ ബാധിച്ച സെക്ടറുകൾക്ക് 1.1 ലക്ഷംകോടി രൂപയുടെ വായ്പ പദ്ധതിയും പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് എക്കാലത്തെയും ഉയരമായ 53,126ലെത്തിയെങ്കിലും നേട്ടം നിലനിർത്താനായില്ല. എച്ച്ഡിഎഫ്സി ലൈഫ്, ടൈറ്റാൻ കമ്പനി, ടിസിഎസ്, ശ്രീ സിമെന്റ്സ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഡിവീസ് ലാബ്, ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി പൊതുമേഖല ബാങ്ക്, ഫാർമ, മെറ്റൽ സൂചികകൾ 1-2ശതമാനം ഉയർന്നു. ഐടി, എനർജി, ഇൻഫ്ര സൂചികകൾ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.4ശതമാനത്തോളം നേട്ടമുണ്ടാക്കുകയുംചെയ്തു. വിപണിയിൽ ഇന്ന് ലിസ്റ്റ്ചെയ്ത രണ്ട് ഓഹരികളും മികച്ചനേട്ടം നിക്ഷേപകന് നേടിക്കൊടുത്തു. ദോഡ്ല ഡയറി 28ശതമാനം ഉയർന്ന് 609 രൂപ നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. 428 രൂപയായിരുന്നു ഇഷ്യു പ്രൈസ്. കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഓഹരി 22ശതമാനം ഉയർന്ന് 987.5 രൂപയിലാണ് ക്ലോസ്ചെയ്തത്. 825 രൂപയായിരുന്നു ഇഷ്യുവില.

from money rss https://bit.ly/3x5TCvt
via IFTTT

സ്വർണത്തിൽനിന്ന് ക്രിപ്‌റ്റോകറൻസിയിലേയ്ക്ക്: നിക്ഷേപം 4000 കോടി ഡോളറായി

പരമ്പരാഗത നിക്ഷേപമാർഗമായ സ്വർണത്തിൽനിന്ന് നിക്ഷേപകർ വൻതോതിൽ ക്രിപ്റ്റോകറൻസിയിലേയ്ക്ക് കൂടുമാറുന്നതായി റിപ്പോർട്ട്. ലോകത്തിലെതന്നെ ഏറ്റവുംകൂടുതൽ സ്വർണനിക്ഷേപമുള്ള(25,000ടൺ)രാജ്യമാണ് ഇന്ത്യ. കഴിഞ്ഞവർഷം 20 കോടി ഡോളറിൽനിന്ന് ക്രിപ്റ്റോയിലെ നിക്ഷേപം 4000 കോടി ഡോളറായി ഉയർന്നുവെന്ന്, ക്രിപ്റ്റോകറൻസികൾക്കായി സോഫ്റ്റ് വെയർ സേവനം ഉൾപ്പടെയുളളവ നൽകുന്ന സ്ഥാപനമായ ചെയിനലാസിസ് പറയുന്നു. ചെറുപ്പക്കാരായ നിക്ഷേപകരാണ് സ്വർണത്തെ വിട്ട് ക്രിപ്റ്റോയിൽ കോടികൾ മുടക്കുന്നത്. 34 വയസ്സിന് താഴെയുള്ളവർക്ക് സ്വർണത്തോടുള്ള താൽപര്യംകുറഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ക്രിപ്റ്റോകറൻസികളിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം രാജ്യത്ത് 1.5 കോടിയിലേറെയായതായാണ് റിപ്പോർട്ടുകൾ. യുഎസിൽ 2.3 കോടി പേരും യുകെയിൽ 23 ലക്ഷംപേരുമാണ് ഡിജിറ്റൽ കറൻസികളിൽ നിക്ഷേപം നടത്തുന്നത്. ക്രിപ്റ്റോകറൻസികളിലെ പ്രതിദിന വ്യാപാരം ഒരുവർഷത്തിനിടെ 1.06 കോടി ഡോളറിൽനിന്ന് 10.2 കോടി ഡോളറിലേയ്ക്ക് ഉയർന്നു. 2018ലെ ഉത്തരവ് റദ്ദാക്കിയെങ്കിലും ക്രിപ്റ്റോകറൻസികൾ അംഗീകരിക്കുന്നതിന് വിദൂരഭാവിയിൽപോലുംസാധ്യതകളില്ലാത്തത് നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. നികുതി നിയമങ്ങളില്ലാത്തതാണ് ആശങ്കക്ക് മറ്റൊരുകാരണം. ക്രിപ്റ്റോകറൻസിയിൽ വൻതോതിൽ ഇടപാട് നടത്തിയാൽ ആദായ നികുതി പരിശോധനകൾ ഉണ്ടായേക്കാമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. നിരോധനംവന്നാൽ വിദേശ രാജ്യങ്ങളിലേയ്ക്ക് ട്രേഡിങ്മാറ്റാനാണ് പലരും ലക്ഷ്യമിടുന്നത്.

from money rss https://bit.ly/3AfATjh
via IFTTT

മഹാമാരിക്കാലത്ത് നേട്ടമുണ്ടാക്കിയ ഏതൊക്കെ ഓഹരികളിൽനിന്ന് ലാഭമെടുക്കാം?

സൗജന്യവാക്സിൻ വേഗംതന്നെ നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ആഴ്ചയ്ക്ക് മികച്ച തുടക്കം നൽകി. രാജ്യത്തെ ഭൂരിപക്ഷം പ്രദേശങ്ങളിലും ഈ വർഷംതന്നെ വാക്സിൻ ലഭിക്കുമെന്ന പ്രതീക്ഷ ഓഹരി വിപണിക്കും ഉണർവു പകർന്നു. വാക്സിന്റെ ഉൽപാദനക്ഷമത വർധിപ്പിക്കുകയും കയറ്റുമതി നിർത്തുകയും ചെയ്തിരുന്നതിനാൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നില്ല. അത് വിപണിക്ക് ആവേശം പകരുകയും സാമ്പത്തിക വീണ്ടടുപ്പ് പ്രതീക്ഷച്ചിലും നേരത്തേതന്നെ നടക്കുമെന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്തു. യുഎസ് നയപ്രഖ്യാപനം കാരണം അന്തർദേശീയ വിപണി പ്രതികൂലാവസ്ഥയിലായിരുന്നിട്ടും ഇന്ത്യൻ വിപണി നല്ല പ്രകടനം കാഴ്ചവെച്ചു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യൻ ഓവർസീസ് ബാങ്കും സ്വകാര്യവൽക്കരിക്കുമെന്ന സർക്കാർ റിപ്പോർട്ട് പുറത്തു വന്നതോടെ പൊതുമേഖലാ ബാങ്കുകളുടെ പ്രകടനം ഉയർന്നു. മെച്ചപ്പെട്ട സാമ്പത്തിക കണക്കുകളുടെ പ്രഖ്യാപനം ഈ രംഗത്ത് വീണ്ടെടുപ്പ് ഉറപ്പാക്കിയതിനാൽ വിദേശ വിപണികൾ തിരിച്ചുവരവുനടത്തി. ഭാവിയിൽ യുഎസ് ധനനയത്തിൽ മാറ്റമുണ്ടായാലും അതിനെ മറികടക്കാൻ വിപണി പര്യാപ്തമായിട്ടുണ്ട്. യുഎസ് കേന്ദ്ര ബാങ്കുദ്യോഗസ്ഥരുടെ പ്രഖ്യാപനങ്ങൾ ഉൾക്കൊണ്ട് ആഗോള നിക്ഷേപക സമൂഹം മെച്ചപ്പെട്ട കണക്കുകൾക്കായി ഉറ്റുനോക്കാനും തുടങ്ങി. കോവിഡ് ഭീഷണിയും വിലക്കയറ്റ സമ്മർദ്ദവും താൽക്കാലിക പ്രതിഭാസം മാത്രമാണെന്നും നിയന്ത്രണ വിധേയമാണെന്നും യുഎസ് കേന്ദ്ര ബാങ്ക് ചെയർമാൻ യുഎസ് കോൺഗ്രസിൽ നടത്തിയ പ്രഖ്യാപനം വിപണിക്കു ഗുണകരമായി. നയപരമായ പിന്തുണ തുടരുമെന്ന പ്രതിജ്ഞ ബോണ്ട് യീൽഡിലെ കുത്തനെയുള്ള ഉയർച്ച നിയന്ത്രിച്ചു. എക്കാലത്തേയും ഉയർന്ന നിലവാരത്തിലെത്തിയശേഷം അഭ്യന്തര വിപണിയിൽ അസ്ഥിരത തിരിച്ചെത്തി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ വാരാന്ത്യത്തിൽ ദുർബ്ബലമായത് ഇതിന് ആക്കംകൂട്ടി. വലിയ പ്രതീക്ഷകളായിരുന്നതിനാൽ ഓഹരി പങ്കാളികൾക്ക് സ്വാഭാവികമായും നിരാശയുണ്ടായി. കൂടുതൽ ഉത്തേജക നടപടികൾ ഉണ്ടാകാതിരുന്നതിനാൽ ഏകീകരണം തുടർന്നു. ഈ വാരാന്ത്യത്തിൽ വിദേശ നിക്ഷേപകരുടെ വിൽപനയും വർധിച്ചു. ഇങ്ങനെയൊക്കെ ആണെങ്കിലും ഓഹരി വിപണിയുടെ പ്രകടനം ഓഹരികളും മേഖലകളും തിരിച്ചായിരുന്നു. സ്വകാര്യവൽക്കരണ പ്രഖ്യാപനംമൂലം പാതുമേഖലാ ബാങ്കുകൾക്കു ലഭിച്ച ഗുണം മാറ്റിനിർത്തിയാൽ, വാഹനമേഖലയും ഉപഭോക്തൃ ഉൽപന്നമേഖലയും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചു. നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ കമ്പനികൾ ഉൽപാദനവർധനവും ആലോചിക്കുന്നുണ്ട്. യുഎസ് ഡോളറുമായുള്ള താരതമ്യത്തിൽ ഇന്ത്യൻ രൂപയ്ക്കുണ്ടായ നഷ്ടത്തിന്റെ ഗുണംലഭിച്ചത് ഐടി മേഖലയുടെ പ്രകടനംമെച്ചപ്പെടുത്തി. യുഎസ് കേന്ദ്ര ബാങ്ക് പണനയത്തിലുണ്ടാക്കിയ ഭേദഗതിയും ബോണ്ട് യീൽഡിലെ വർധനയും ഗുണംചെയ്തതിനാൽ വർഷത്തിലുടനീളം ഈ നേട്ടം നിലനിൽക്കുമെന്നുതന്നെ കരുതാം. വിദേശ നിക്ഷേപങ്ങളുടെ വിറ്റഴിക്കലിനും ഇന്ത്യൻ രൂപയുടെ ഇടിവിനും ഇതുകാരണമാകും. ടെക്നോളജി കേന്ദ്രീകൃത സൂചികയായ നാസ്ദാക് റിക്കർഡുയരത്തിലെത്തി. എക്കാലത്തേയും ഉയർന്ന തലത്തിൽനിന്ന് വിപണിയുടെ പ്രകടനം ഇവിടുന്നങ്ങോട്ട് എങ്ങനെ ആയിരിക്കും എന്നതാണ് മുഖ്യമായചോദ്യം. മഹാമാരിയുടെകാലത്തെ കുതിപ്പിൽനിന്നു ലഭിച്ച പണത്തിന്റെ ഒരംശം വീട്ടിൽ കൊണ്ടു പോകുന്നതാണ് നല്ലത്. വലിയ തിരുത്തലിനു സാധ്യത കുറവായതിനാൽ ഓഹരികളും മേഖലകളും നോക്കി ഭാഗികമായി മാത്രമേ ലാഭമെടുക്കാവൂ. ഏകീകരണത്തിന്റെ കാലഘട്ടം വേഗംകടന്നു പോകും. താഴ്ന്ന പലിശനിരക്കും പുരോഗമനപരമായ നയങ്ങളും കാരണം വിശാലവിപണി ശക്തമായിത്തന്നെ നിലകൊള്ളും. ആയാസമില്ലാതെ പണം എന്നനയം പെട്ടെന്നൊന്നും മാറില്ല. നിയന്ത്രണങ്ങൾ അവസാനിക്കുന്നതിന്റെ ഗുണം പല ഓഹരികൾക്കും മേഖലകൾക്കും ലഭിക്കും. പ്രത്യേകിച്ച് അഭ്യന്തര വിപണി കേന്ദ്രകൃതമായ കുടിയവിലകൾ ഉള്ളതും താഴ്ന്ന നേട്ട അടിത്തറയുള്ളതുമായ അഭ്യന്തര വിപണി കേന്ദ്രകൃത ഓഹരികൾ. മഹാമാരിയിൽനിന്നും വിദേശ നിക്ഷേപങ്ങളിൽനിന്നും ഗുണമുണ്ടാക്കിയ ഓഹരികളിൽ നിന്നാണ് ലാഭമെടുപ്പു നടത്തേണ്ടത്. പോർട്ഫോളിയോ സന്തുലനം പ്രധാനമാണ്. ഗുണനിലവാരമുള്ള ഓഹരികൾ, പ്രതിരോധ, കയറ്റുമതി രംഗങ്ങൾ, നിയന്ത്രണങ്ങൾ നീക്കിയതിന്റെ മെച്ചം ലഭിക്കുന്ന മേഖലകൾ എന്നിങ്ങനെയാണ് ഓഹരികൾ തെരഞ്ഞെടുക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3y3eDH5
via IFTTT

Sunday, 27 June 2021

പഴയ നാണയങ്ങളുടെ പേരിൽ തട്ടിപ്പ്‌: മുന്നറിയിപ്പുമായി പോലീസ്

തൃശ്ശൂർ: പഴയ നാണയങ്ങൾക്കും കറൻസികൾക്കും ലക്ഷങ്ങൾ മൂല്യമുണ്ടെന്ന് പ്രചാരണംനടത്തി ഒട്ടേറെ പേരെ ചതിയിൽപ്പെടുത്തുന്ന സംഘം സജീവം. അത്തരം തട്ടിപ്പിൽ ജനങ്ങൾ പെട്ടുപോകാതിരിക്കാൻ ജാഗ്രതാ നിർദേശവുമായി ട്വിറ്ററും ഫെയ്സ്ബുക്കും ഉപയോഗിച്ച് കേരള പോലീസ് രംഗത്തെത്തി. ഓൺലൈനിലൂടെ പഴയനാണയങ്ങൾക്ക് പകരം വലിയ തുക പ്രതിഫലം ലഭിക്കുമെന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാണ് തട്ടിപ്പിന്റെ തുടക്കം. ലക്ഷങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പഴയ ഒരുരൂപ വിൽപ്പനയ്ക്കുണ്ടെന്ന് അറിയിച്ച ബെംഗളൂരു സ്വദേശി വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ. ഓൺലൈനിലെ പരസ്യം കണ്ട് തൻറെ കൈയിലുള്ള 1947-ലെ നാണയം വിൽപ്പനയ്ക്ക് വെച്ചപ്പോൾ 10 ലക്ഷം രൂപയാണ് അതിന് തട്ടിപ്പുകാർ മോഹവിലയിട്ടത്. പിന്നീട് ഒരു കോടി വരെയായി വാഗ്ദാനം. തുടർന്ന് വീട്ടമ്മയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് നാണയം വിൽക്കുന്നോ എന്ന് ചോദിച്ച് ബന്ധപ്പെട്ടു. വീട്ടമ്മ വാക്കാൽ കച്ചവടം ഉറപ്പിച്ചു. തൻറെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുൾപ്പെടെ നൽകുകയും ചെയ്തു. ഒരു കോടി രൂപ കൈമാറ്റം ചെയ്യണമെങ്കിൽ ആദായ നികുതിയായി ഒരു ലക്ഷത്തിലേറെ രൂപ അടയ്ക്കേണ്ടിവരുമെന്ന് തട്ടിപ്പുകാർ അറിയിച്ചു. അത് വിശ്വസിച്ച് പലതവണയായി ഒരു ലക്ഷത്തിലേറെ രൂപ കൈമാറി. എന്നാൽ പിന്നീട് മറുഭാഗത്തുനിന്ന് പ്രതികരണമില്ലാതായപ്പോഴാണ് പണം തട്ടാനുള്ള കെണിയായിരുന്നെന്ന് മനസ്സിലാക്കിയതും പോലീസിൽ പരാതിപ്പെട്ടതും. കേരളത്തിലും ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

from money rss https://bit.ly/3x5bkzd
via IFTTT

വിപണിയിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,900ത്തിനരികെ

മുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,900നരികെയെത്തി. സെൻസെക്സ് 130 പോയന്റ് ഉയർന്ന് 53,055ലും നിഫ്റ്റി 39 പോയന്റ് നേട്ടത്തിൽ 15,899ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒഎൻജിസി, സിപ്ല, ഗ്രാസിം, ഡിവീസ് ലാബ്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, എൻടിപിസി, അദാനി പോർട്സ്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, നെസ് ലെ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി ലൈഫ്, ടൈറ്റാൻ കമ്പനി, ടിസിഎസ്, കോൾ ഇന്ത്യ, എൽആൻഡ്ടി, ഭാരതി എയർടെൽ, ഐഒസി, മാരുതി സുസുകി, അൾട്രടെക് സിമെന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. 1.8ശതമാനം നേട്ടത്തോടെ നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചികയാണ് മുന്നിൽ. നാൽകോ, ഫ്യൂച്ചർ ലൈഫ് സ്റ്റൈൽ, സീ മീഡിയ ഉൾപ്പടെ 300 കമ്പനികളാണ് പാദഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/35TOezC
via IFTTT

ഒരു ജില്ല, ഒരു ഉത്പന്നം:10 ലക്ഷം രൂപ വരെ സബ്‌സിഡി

ഒരു ജില്ല, ഒരു ഉത്പന്നം എന്ന രീതിയിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വരെ സബ്സിഡി നൽകുന്ന പദ്ധതി വളരെയേറെ ആകർഷകമാണ്. കാർഷിക മേഖലയുടെ പുരോഗതി, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഈ രംഗത്തെ സാങ്കേതികക്ഷമത ഉയർത്തൽ എന്നിവയൊക്കെ ലക്ഷ്യംെവച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കിവരുന്ന പദ്ധതിയാണ് 'പ്രൈംമിനിസ്റ്റേഴ്സ് സ്കീം ഫോർ ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് (പി.എം.-എഫ്.എം.ഇ.)'. അഞ്ചു വർഷത്തേക്കാണ് പദ്ധതി നടപ്പാക്കുന്നത്. 2020-21 മുതൽ 2024-25 വരെ 10,000 കോടി രൂപയാണ് ഇതിനായി കേന്ദ്ര സർക്കാർ വകയിരുത്തിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 6:4 അനുപാതത്തിൽ പദ്ധതി നടപ്പാക്കും. കേരളത്തിൽ10 ഉത്പന്നങ്ങൾ ഓരോ ജില്ലയിലെയും മുഖ്യ വിളകളെ മൂല്യവർധന വരുത്തി അതിനെ വളർത്തിക്കൊണ്ടുവരിക എന്നതാണ് 'ഒരു ജില്ല, ഒരു ഉത്പന്നം' എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിൽ ഇതനുസരിച്ച് 14 ജില്ലകൾക്കാകെ 10 കാർഷിക വിളകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തിരുവനന്തപുരം-മരച്ചീനി, കൊല്ലം-മരച്ചീനിയും മറ്റ് കിഴങ്ങുവിളകളും, പത്തനംതിട്ട-ചക്ക, ആലപ്പുഴ-നെല്ല്, തൃശ്ശൂർ-നെല്ല്, എറണാകുളം-കൈതച്ചക്ക, ഇടുക്കി, കോട്ടയം - കൈതച്ചക്ക, സുഗന്ധവ്യഞ്ജനങ്ങൾ, പാലക്കാട്-ഏത്തക്കായ, മലപ്പുറം-നാളികേരം, കോഴിക്കോട്-നാളികേരം, വയനാട്-പാൽ, കണ്ണൂർ-വെളിച്ചെണ്ണ, കാസർകോട്-ചിപ്പിയും അനുബന്ധ ഇനങ്ങളും. ഇത്തരം അസംസ്കൃത വസ്തുക്കൾ കൂടുതൽ മൂല്യവർധിതമാക്കാനാണ് ഇപ്പോൾ വലിയ തോതിൽ സബ്സിഡി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. പുതു സംരംഭങ്ങൾക്ക് മാത്രമല്ല ആനുകൂല്യം വ്യക്തിഗത സംരംഭങ്ങൾക്ക് അവരുടെ പദ്ധതി ചെലവിന്റെ 35 ശതമാനം, പരമാവധി 10 ലക്ഷം രൂപ വരെ സബ്സിഡി നൽകാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പുതു സംരംഭങ്ങൾക്കുള്ള സബ്സിഡി 'ഒരു ജില്ല, ഒരു ഉത്പന്നം' എന്ന ഗണത്തിൽ വരുന്ന സംരംഭങ്ങൾക്കു മാത്രമാണ് ലഭിക്കുക. എന്നാൽ, നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംരംഭങ്ങൾ ഏതുതന്നെ ആയിരുന്നാലും (കാർഷിക-ഭക്ഷ്യസംസ്കരണ മേഖലയിൽ) ആനുകൂല്യത്തിന് അർഹതയുണ്ട്. അത്തരം സംരംഭങ്ങളുടെ വികസനം, വൈവിധ്യവത്കരണം, ആധുനികവത്കരണം എന്നിവയിലുള്ള നിക്ഷേപങ്ങൾ കണക്കാക്കി സബ്സിഡി നൽകും. 10 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ നിക്ഷേപം വരുന്ന സൂക്ഷ്മ സംരംഭങ്ങളാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഓൺലൈൻ അപേക്ഷ കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ആയ mofpi.nic.in/pmfme വഴി വേണം അപേക്ഷ സമർപ്പിക്കാൻ. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പ അനുവദിക്കുന്ന മുറയ്ക്ക് അപേക്ഷ സമർപ്പിക്കാം. തിരിച്ചറിയൽ രേഖകൾക്കു പുറമെ വിശദമായ പദ്ധതി രൂപരേഖയും ബാങ്കിന്റെ റിപ്പോർട്ടും മറ്റ് രേഖകളും സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനു വേണ്ട കൈത്താങ്ങ് സഹായം ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക് വ്യവസായ ഓഫീസുകൾ, ബ്ലോക്ക് പഞ്ചായത്ത്/കോർപ്പറേഷൻ/മുനിസിപ്പാലിറ്റി തലത്തിലുള്ള വ്യവസായ വികസന ഓഫീസർമാർ എന്നിവരിൽനിന്നു ലഭിക്കും. കാർഷിക പുരോഗതിക്കും നിലനില്പിനും ആ മേഖലയിലുള്ള വ്യവസായ വികസനം അത്യന്താപേക്ഷിതമാണ്. അത് കാർഷിക ഉത്പന്നങ്ങൾക്ക് നല്ല വില ഉറപ്പുവരുത്തും. കൂടുതൽ തൊഴിലവസരങ്ങളും ലഭ്യമാക്കും. കേരളത്തിൽ ഈ വർഷം 108 പുതു സംരംഭങ്ങൾ എങ്കിലും ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി 4.50 കോടി രൂപ സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് ജില്ലാതലത്തിൽ പുതിയ സമിതിക്ക് രൂപം നൽകിയിട്ടുമുണ്ട്. ഫുഡ് ടെക്നോളജിസ്റ്റുകൾ അടങ്ങുന്നതാണ് ജില്ലാതല സമിതി. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയാണ് ദേശീയതലത്തിൽ ഈ പദ്ധതി നടത്തിപ്പിന് നോഡൽ ബാങ്ക്. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, സ്വയംസഹായ സംഘങ്ങൾ എന്നിവയ്ക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കും. യോഗ്യതാ മാനദണ്ഡങ്ങൾ അപേക്ഷകർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. എട്ടാം ക്ളാസ് ജയിച്ചവരെങ്കിലും ആകണം. പ്രൊപ്രൈറ്ററി/പാർട്ണർഷിപ്പ് സ്ഥാപനങ്ങൾക്ക് മാത്രമാണ് അർഹത. ക്രെഡിറ്റ് ലിങ്ക്ഡ് കാപ്പിറ്റൽ സബ്സിഡി എന്ന നിലയിലാണ് ആനുകൂല്യം നൽകുക. അതായത് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പ എടുക്കുന്നവർക്ക് മാത്രമായിരിക്കും അർഹത. കുറഞ്ഞത് 10 ശതമാനം തുകയെങ്കിലും സംരംഭകന്റെ വിഹിതമായി കണ്ടെത്തണം. chandrants666@gmail.com

from money rss https://bit.ly/3jme8nI
via IFTTT

Saturday, 26 June 2021

കനത്ത ചാഞ്ചാട്ടം പ്രകടം: അടുത്തയാഴ്ചയും നേട്ടം ആവർത്തിക്കുമോ?

കനത്ത ചാഞ്ചാട്ടംനേരിട്ടെങ്കിലും ജൂൺ 25ന് അവസാനിച്ച ആഴ്ചയിലും ഓഹരി സൂചികകളിൽ നേട്ടംതുടർന്നു. ബിഎസ്ഇ സെൻസെക്സ് 580.59 പോയന്റ് (1.10ശതമാനം)നേട്ടത്തിൽ 52,925.04ലിലും നിഫ്റ്റി 177.05(1.12ശതമാനം)ഉയർന്ന് 15,860.4 നിലവാരത്തിലുമെത്തി. റെക്കോഡ് ഉയരംകുറിച്ച് ജൂൺ 22ന് സെൻസെക്സ് 53,057.11ലെത്തുകയുംചെയ്തു. ബിഎസ്ഇ ലാർജ് ക്യാപ് സൂചിക ഒരുശതമാനമാണ് നേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, പിരമൾ എന്റർപ്രൈസസ്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ പ്രൂഡൻഷ്യൽ, ബന്ധൻ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ മുന്നിലെത്തിയത്. റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ കാർഡ്സ്, ഗോദ്റേജ് കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഈകാലയളവിൽ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.4ശതമാനം നേട്ടമുണ്ടാക്കി. ഭാരത് ഇലക്ട്രോണിക്സ്, ജിഎംആർ ഇൻഫ്ര, മാക്സ് ഫിനാൻഷ്യൽ സർവീസസ്, ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ, അദാനി ഗ്രീൻ എനർജി തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ജൂബിലന്റ് ഫയർവർക്സ്, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, സുപ്രീം ഇൻഡസ്ട്രീസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നീ ഓഹരികൾ നഷ്ടത്തിലായി. ബിഎസ്ഇ സ്മോൾ ക്യാപ് സൂചികയിലും 1.4ശതമാനം നേട്ടമുണ്ടായി. സെക്ടറുകൾ പരിശോധിക്കുകയാണെങ്കിൽ നിഫ്റ്റി പൊതുമേഖല ബാങ്ക അഞ്ചുശതമാനത്തിലേറെ നേട്ടമുണ്ടാക്കിയതായി കാണാം. നിഫ്റ്റി മെറ്റൽ സൂചിക 3.4ശതമാനവും ഐടി 2.7ശതമാനവും എനർജി, മീഡിയ ഒരുശതമാനംവീതവും ഉയർന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കഴിഞ്ഞ വ്യാപാര ആഴ്ചയിൽ 2,689.9 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 4,729.17 കോടിയുടെ ഓഹരികൾ വാങ്ങിക്കൂട്ടുകയുംചെയ്തു. ജൂണിലെ മൊത്തം കണക്കെടുക്കുകയാണെങ്കിൽ വിദേശ സ്ഥാപനങ്ങൾ 3,162.86 കോടിയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2,436.20 കോടിയും നിക്ഷേപിച്ചു. കഴിഞ്ഞയാഴ്ചയിൽ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിൽ ഇടിവാണുണ്ടായത്. 32 പൈസയുടെ നഷ്ടം. 73.86 രൂപയായിരുന്നു ജൂൺ 25 ലെ ക്ലോസിങ് നിലവാരം. വരുംആഴ്ച ജൂൺ 25ന് അവസാനിച്ച ആഴ്ചയിൽ സെൻസെക്സും നിഫ്റ്റിയും നേട്ടമുണ്ടാക്കിയത് 1.1ശതമാനത്തോളമാണ്. അതേസമയം, മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.4ശതമാനവും ഉയർന്നു. പ്രധാന സൂചികകളെ മറികടന്നാണ് ഇടത്തരം-ചെറുകിട ഓഹരികളിലെ കുതിപ്പെന്ന് മനസിലാക്കാം. ഇടത്തരം-ചെറുകിട ഓഹരികളിലെ കുതിപ്പ് അടുത്തയാഴ്ച തുടരുമെന്ന സൂചനയാണ് ഇത് നൽകുന്നത്. അടിസ്ഥാന സൗകര്യവികസനം, ബാങ്ക്, ഉപഭോഗം, രാസവ്യവസായം, ചരക്കുനീക്കം എന്നീമേഖലകളിലാകും മുന്നേറ്റം പ്രകടമാകുക. കോവിഡ് ബാധിതരുടെ എണ്ണംകുറയുന്നതും വാക്സിനേഷൻ അതിവേഗത്തിൽ തുടരുന്നതും ലോക്ഡൗൺ പിൻവലിക്കുന്നതുമെല്ലാം സമ്പദ്ഘടനയ്ക്ക് ശുഭകരമാണ്. യുഎസ് ഫെഡ് റിസർവിന്റെ പ്രഖ്യാപനത്തെതുടർന്ന് വിദേശ നിക്ഷേപകർ കൂടൊഴിയുന്നതുമാത്രമാണ് വിപണിയിൽ നിലനിൽക്കുന്ന ഭീഷണി.

from money rss https://bit.ly/3wXX5fH
via IFTTT

അദാനിയും അംബാനിയും നേർക്കുനേർ: പടക്കളത്തിൽ ആർക്കാകും ജയം?

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദേശമായ ഗുജറാത്തിൽനിന്നുള്ളവരാണ് രണ്ട് ശതകോടീശ്വരന്മാരും. റിലയൻസിന്റെ സാമ്രാജ്യംഭരിക്കുന്ന മുകേഷ് അംബാനിയും അദാനി ഗ്രൂപ്പിന്റെ കിങ്മേക്കറായ ഗൗതം അദാനിയും.ഏഷ്യയിലെ രണ്ടാമത്തെ ധനികനായ വ്യക്തിയെന്ന സ്ഥാനം അംബാനിയെ പിന്നിലാക്കി ഈവർഷം ആദ്യം ഗൗതം അദാനി സ്വന്തമാക്കിയത് യാദൃശ്ചികമാകാം. എന്നാൽ, പുനരുപയോഗ ഊർജമേഖലയിൽ 2030ഓടെ ലോകത്തിലെ ഏറ്റവുംവലിയ ഉത്പാദകനാകാൻ ലക്ഷ്യമടുന്ന അദാനിക്ക് അംബാനി ചെക്ക് വെച്ചത് യാദൃശ്ചികമാകാനിടയില്ല. ഹരിത ഊർജമേഖലയിലേയ്ക്ക് കാലെടുത്തുവെയ്ക്കുകയാണ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ്. മൂന്നുവർഷത്തിനിടെ 75,000 കോടി രൂപ ഇതിനായി മുടക്കുമെന്ന് 44-ാമത്തെ വാർഷിക പൊതുയോഗത്തിൽ അംബാനി പ്രഖ്യാപിച്ചുകഴിഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ഏറ്റെടുക്കുന്നതെന്നും അദ്ദേഹം ഓഹരി ഉടമകളോട് പറഞ്ഞു. അംബാനിയെ സംബന്ധിച്ചെടുത്തോളം ഇതൊരു വൻമൂലധന നിക്ഷേപ പദ്ധതിയൊന്നുമല്ല. കോവിഡ് വ്യാപനത്തെതുടർന്ന് ലോകം പ്രതിസന്ധിനേരിട്ടപ്പോൾ 2020ൽ 44 ബില്യൺ ഡോളറാണ് വിദേശ നിക്ഷേപകരിൽനിന്ന് അദ്ദേഹം സമാഹരിച്ചത്. അതോടൊപ്പം റിലയൻസിനെ ഒരു രൂപപോലും കടമില്ലാത്ത കമ്പനിയാക്കുകയുംചെയ്തു. ബാലൻസ് ഷീറ്റിൽ 180 ബില്യൺ ഡോളർ വരുമാനമുള്ള കമ്പനിയായി റിലയൻസ് ഇതിനകംമാറിക്കഴിഞ്ഞു. സാമ്രാജ്യംപിടിച്ചകഥ ഒരുഡസനിലേറെ കമ്പനികളുടെ സാന്നിധ്യമുള്ള ടെലികോംമേഖലയിലേയ്ക്ക് വൻ ഓഫറുമായി ഒരു സുപ്രഭാതത്തിൽ കടന്നുകയറിയതാണ് ജിയോ. കേവലം അഞ്ചുവർഷംകൊണ്ട് 42 കോടിയിലേറെ വരിക്കാരെ സ്വന്തമാക്കി നിരവധി കമ്പനികളെ പാപ്പരാക്കാൻ ജിയോക്കുകഴിഞ്ഞു. ഗൂഗിളുമായി സഹകരിച്ച് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ജിയോ. ടെലികോം മേഖലയിലുള്ള അവശേഷിക്കുന്ന കമ്പനികൾക്ക് ഇനിയും പിടിച്ചുനിൽക്കണമെങ്കിൽ മറ്റെന്തെങ്കിലും തന്ത്രങ്ങൾ പയറ്റേണ്ടിവരും. സമാനമായ സാധ്യതകളാണ് അംബാനിക്ക് ഊർജമേഖല തുറന്നുനൽകുന്നത്. കൽക്കരിയിൽനിന്ന് ഊർജമേഖല നിർണായകമായ മാറ്റത്തിനൊരുങ്ങുകയാണ്. ജാംനഗറിൽ അംബാനി പ്രഖ്യാപിച്ച ഹരിത ഊർജ പദ്ധതി അതിനൊരു ഉദാഹരണമാണ്. ജിയോയ്ക്ക് സമാനമായ നീക്കമായിരിക്കും അംബാനിയുടേതെന്നകാര്യത്തിൽ സംശയിക്കേണ്ടതില്ല. എന്തായിരിക്കും അദാനിയുടെ നീക്കമെന്നണ് ഇനി അറിയേണ്ടത്. അദാനി ഗ്രീൻ എനർജിയുടെ 20ശതമാനം ഓഹരികൾ ഫ്രാൻസിലെ ടോട്ടൽ എനർജീസ് സ്വന്തമാക്കിയത് ഇതിനോട് കൂട്ടിവായിക്കേണ്ടിവരും. കമ്പനിയുടെ 25 ഗിഗാവാട്ട് സോളാർ എനർജി പോർട്ട്ഫോളിയോയിലെ ചില പ്രൊജക്ടുകളിലും ടോട്ടൽ എനർജീസ് നിക്ഷേപം നടത്തിയിട്ടുണ്ട്. മൂന്നുവർഷത്തിനുള്ളിൽ കമ്പനി നടത്തിയ നിക്ഷേപത്തിലുണ്ടായ വർധന 50മടങ്ങാണെന്നും മനസിലാക്കണം. റിലയൻസിന്റെ പടയോട്ടം പത്തുവർഷത്തിനിടെ 90 ബില്യൺ ഡോളറാണ് റിലയൻസ് വിവിധ പദ്ധതികൾക്കായി ചെലവഴിച്ചത്. അടുത്ത 10 വർഷത്തേയ്ക്ക് 200 ബില്യൺ ഡോളർ പദ്ധതികൾക്കായി മുടക്കാൻ ശേഷിയുണ്ടെന്നും റിലയൻസ് വ്യക്തമാക്കിയിട്ടുണ്ട്. പെട്രോളിയം പര്യവേഷണം, റീട്ടെയിൽ ബിസിനസ്, ഇ-കൊമേഴ്സ് എന്നീമേഖലകളിൽ കടുത്തമത്സരത്തിന് തുടക്കമിടാനും പിടിച്ചടക്കാനമുള്ള സംഹാരശേഷി റിലയൻസിനുണ്ട്. അതിനുപുറമെയാണ് ഇപ്പോൾ സൗദി ആരാംകോയുമായുള്ള കൂട്ടുകെട്ട്. പുതിയ സംരംഭങ്ങളെ തുണയ്ക്കാൻ 13 ബില്യൺ ഡോളറിന്റെ വാർഷികവരുമാനം റിലയൻസിനുണ്ട്. ഫിച്ച് റേറ്റിങ് ഏജൻസിയുടെ വിലയിരുത്തൽ പ്രകാരം രാജ്യത്തെ വിദേശ കറൻസി കടത്തേക്കാൾ അധികമാണ് ഈതുക. അതേസമയം, അദാനി ഗ്രൂപ്പിലെ ലിസ്റ്റ്ചെയ്ത കമ്പനികളുടെ വരുമാനം ശരാശരി 3.5 ബില്യൺ ഡോളർമാത്രമെവരൂ. മൊത്തംകടബാധ്യതയാകട്ടെ 19 ബില്യൺ ഡോളറിലധികവുമാണ്. ഈ മത്സരത്തിൽ ആര് മുന്നിലെത്തുമെന്നാണ് ഇനി അറിയേണ്ടത്.

from money rss https://bit.ly/3gYngx4
via IFTTT

Friday, 25 June 2021

സ്‌പ്രിംക്ലർ ഓഹരി വില ഉയർന്നു: രാജി തോമസ് ശതകോടീശ്വരൻ

കൊച്ചി: അമേരിക്കയിലെ പ്രശസ്തമായ 'ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചി'ൽ ഓഹരികൾ ലിസ്റ്റ് ചെയ്ത് രണ്ടാം നാൾ ടെക് കമ്പനിയായ 'സ്പ്രിംക്ലറി'ന്റെ സ്ഥാപകൻ മലയാളിയായ രാജി തോമസ് ശതകോടീശ്വരനായി. രണ്ടാം ദിവസം ഓഹരി വില 12 ശതമാനം ഉയർന്ന് 19.64 ഡോളറായതോടെ സ്പ്രിംക്ലർ സ്ഥാപകനും സി.ഇ.ഒ.യുമായ രാജിയുടെ ആസ്തിമൂല്യം 104 കോടി ഡോളറിലെത്തി. അതായത്, 7,700 കോടി രൂപ! രാജി തോമസിന്റെ നേതൃത്വത്തിൽ ന്യൂയോർക്ക് ആസ്ഥാനമായി തുടങ്ങിയ 'സോഫ്റ്റ്വേർ ആസ് എ സർവീസ്' (സാസ്) കമ്പനിയാണ് സ്പ്രിംക്ലർ. കമ്പനിയുടെ ഓഹരികൾ േസ്റ്റാക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത് പൊതുജനങ്ങൾക്ക് പങ്കാളിയാകാൻ അവസരമൊരുക്കുക എന്നത് ആദ്യം മുതലുള്ള സ്വപ്നമായിരുന്നുവെന്ന് സ്പ്രിംക്ലർ സ്ഥാപകനും സി.ഇ.ഒ.യുമായ രാജി തോമസ് യു.എസിൽ നിന്ന് 'മാതൃഭൂമി'യോട് പറഞ്ഞു. തങ്ങൾ പ്രവർത്തിക്കുന്ന 'കസ്റ്റമർ എക്സ്പീരിയൻസ് മാനേജ്മെന്റ്' എന്ന വ്യവസായ മേഖലയ്ക്ക് വലിയ സാധ്യതയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനികളുടെ സാമൂഹിക മാധ്യമങ്ങളിലെ സാന്നിധ്യം ശക്തിപ്പെടുത്താനായി തുടങ്ങിയ സംരംഭം ഇന്ന് ഈ മേഖലയിലെ ഡേറ്റ ഗവേഷണം, വിപണനം, വിശകലനം എന്നിവ നിർവഹിച്ചുപോരുന്നു. മൈക്രോസോഫ്റ്റ് ഉൾപ്പെടെ ഒട്ടേറെ ബഹുരാഷ്ട്ര കമ്പനികൾ സ്പ്രിംക്ലറിന്റെ സോഫ്റ്റ്വേർ ഉപയോഗിക്കുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിലെ കഴിഞ്ഞ ഇടതുസർക്കാർ ഒരു വർഷം മുമ്പ് ഡേറ്റ വിശകലനത്തിനായി സ്പ്രിംക്ലറിനെയാണ് നിയോഗിച്ചത്. എന്നാൽ, വിവാദങ്ങളെ തുടർന്ന് അവർ പിന്മാറി. പോണ്ടിച്ചേരി എൻജിനീയറിങ് കോളേജിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബി.ടെക് നേടിയ ശേഷം ഏതാനും കമ്പനികളിൽ ജോലി ചെയ്ത രാജി, 2009 സെപ്റ്റംബറിലാണ് സ്പ്രിംക്ലറിന് തുടക്കമിട്ടത്. ഏതാനും സ്റ്റാർട്ട്അപ്പുകളിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. പൃഥ്വിരാജും പാർവതിയും അഭിനയിച്ച 'എന്നു നിന്റെ മൊയ്തീൻ' എന്ന ചിത്രത്തിന്റെ നിർമാതാവാണ്. ഭാര്യക്കും രണ്ടു മക്കൾക്കുമൊപ്പം യു.എസിലെ ന്യൂജഴ്സിയിലാണ് താമസം.

from money rss https://bit.ly/3wZKzvV
via IFTTT

നിഫ്റ്റി 15,850ന് മുകളിൽ ക്ലോസ്‌ചെയ്തു: ടാറ്റ സ്റ്റീൽ 4.6% നേട്ടമുണ്ടാക്കി

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. മെറ്റൽ, ഫിനാഷ്യൽ, ഫാർമ ഓഹരികളാണ് വിപണിക്ക് കരുത്തേകിയത്. സെൻസെക്സ് 226.04 പോയന്റ് നേട്ടത്തിൽ 52925.04ലിലും നിഫ്റ്റി 69.90 പോയന്റ് ഉയർന്ന് 15,860.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീലാണ് നേട്ടത്തിൽമുന്നിൽ. ഓഹരി വില നാലുശമാതനത്തിലേറെ ഉയർന്നു. റഷ്യൻ സർക്കാർ സ്റ്റീൽ ഉത്പന്നങ്ങൾക്ക് കയറ്റുമതി തീരുവ ഏർപ്പെടത്താനുള്ള നീക്കമാണ് നേട്ടമായത്. ആക്സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ്, ടൈറ്റാൻ, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. സെക്ടറൽ സൂചികകളിൽ നിഫ്റ്റി ബാങ്ക്, മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ 1-2.5ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരുശതമാനം ഉയർന്നു.

from money rss https://bit.ly/3j9uJLn
via IFTTT

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ജിയോജിതിന്റെ പാര്‍ട്ണര്‍ പദ്ധതി

കൊച്ചി:പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഡിജിറ്റൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയുടെ സഹായത്തോടെ ആരംഭിക്കുന്ന പാർട്ണർ പദ്ധതിയുടെ ഉദ്ഘാടനം കേരള ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നിർവ്വഹിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെവിടെയിരുന്നും ജോലി ചെയ്യാവുന്ന ഗിഗ് ഇക്കോണമിയിൽ, സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർക്ക്https://partner.geojit.comഎന്നപാർട്ണർ പോർട്ടലിലൂടെ ജിയോജിതുമായി കൈകോർത്ത് വരുമാനം സൃഷ്ടിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ആശയവിനിമയത്തിന് കഴിവുള്ള, വിദ്യാസമ്പന്നരായ ചെറുപ്പക്കാർ, വീട്ടമ്മമാർ, വിരമിച്ച ആളുകൾ എന്നിവർക്ക് പ്രാരംഭ ചിലവുകളൊന്നുമില്ലാതെ തന്നെ ഈ പരിപാടിയുടെ ഭാഗമാകാവുന്നതാണ്. ഈ സെബി നിയന്ത്രിത പരിപാടിയിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്ക് സൗജന്യ ഡിജിറ്റൽ പരിശീലനം നല്കുമെന്നതിനാൽ, നിക്ഷേപ സേവന രംഗത്ത് മുൻപരിചയമില്ലാത്തവർക്കും പങ്കെടുക്കാവുന്നതാണ്. പങ്കാളികളാകുന്നവർക്ക് പെട്ടെന്നു തന്നെ നിക്ഷേപകരെ കണ്ടെത്താനും അവരവരുടെ വരുമാനം ഏതു സമയത്തും പരിശോധിക്കാനും ഈ പോർട്ടൽ വഴി സാധിക്കും. ഐ പി ഒ കൾ മ്യൂച്വൽഫണ്ട് പദ്ധതികൾ, പി എം എസ്, എ ഐ എഫ്, സ്ഥിര നിക്ഷേപങ്ങൾ, എൻ സി ഡികൾ, ബോണ്ടുകൾ, വായ്പകൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രൊഡക്ടുകൾ പോർട്ടൽ ഉപയോഗിച്ച് ഇടപാടുകാരെ പരിചയപ്പെടുത്താം. വെർച്ച്വൽ പ്ലാറ്റ്ഫോമിലൂടെ നടന്ന ഉദ്ഘാടന ചടങ്ങിൽ ജിയോജിത് മാനേജിങ് ഡയറക്ടർ സി. ജെ.ജോർജ്ജ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ എ. ബാലകൃഷ്ണൻ, സതീഷ് മേനോൻ എന്നിവർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ജിയോജിതിന്റെ ടെക്നോളജി പ്ലാറ്റ്ഫോമിലൂടെ വിദ്യാസമ്പന്നരായവർക്ക്അവരുടെ വീടുകളിൽ നിന്ന് പരിശീലനത്തോടെസാമ്പത്തിക ഉപദേശക യൂണിറ്റുകൾ സ്ഥാപിക്കാൻ കഴിയുമെന്ന് ഡോ: സജി ഗോപിനാഥ് പറഞ്ഞു. സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിച്ചുകൊണ്ട് സമ്പത്തും തൊഴിലും സൃഷ്ടിക്കുന്നതിൽ ജിയോജിത് നടത്തുന്ന ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ പാർട്ണർ പ്രോഗ്രാം. ഇത്തരം നാനോ സ്റ്റാർട്ടപ്പുകൾ സാമ്പത്തിക പ്രവർത്തനത്തിൽ ആളുകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്സാഹികളായ സംരംഭകർക്ക് ജിയോജിതുമായി കൈകോർക്കാൻ പറ്റിയ ഏറ്റവും നല്ല സമയമാണിതെന്ന് ജിയോജിത് പാർട്ണർ റിലേഷൻസ് വിഭാഗം തലവൻ വി. കൃഷ്ണ കുമാർ അഭിപ്രായപ്പെട്ടു. മഹാമാരി സൃഷ്ടിച്ച പ്രയാസങ്ങൾക്കിടെ ഉണ്ടായ ഗുണപരമായ ഒരു കാര്യം മൂലധനവിപണിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പുതിയ നിക്ഷേപകരുടെ എണ്ണത്തിലുണ്ടായ വൻ വർധനയാണ്.2021 സാമ്പത്തിക വർഷത്തിൽ സിഡിഎസ്എൽ പുതുതായി തുടങ്ങിയ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 1.23 കോടിയാണ്.

from money rss https://bit.ly/3dbdGEE
via IFTTT

പ്രഖ്യാനപനങ്ങൾ സ്വാധീനിച്ചില്ല: റിലയൻസിന്റെ വിപണിമൂല്യത്തിൽ 1.30ലക്ഷംകോടിയുടെ നഷ്ടം

44-ാമത് വാർഷിക പൊതുയോഗത്തിലെ പ്രഖ്യാപനങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തുന്നതിൽ പരാജയപ്പെട്ടു. രണ്ടുദിവസത്തിനിടെ റിലയൻസിന്റെ വിപണിമൂല്യത്തിൽ 1.30 ലക്ഷംകോടി നഷ്ടമായി. വെള്ളിയാഴ്ച ഓഹരി വില 2.8ശതമാനം താഴ്ന്ന് 2,093 നിലവാരത്തിലെത്തി. ഇതോടെ കഴിഞ്ഞ നാലുദിവസത്തിനിടെ ഓഹരി വിലയിൽ ആറുശതമാനത്തിലേറെ നഷ്ടമുണ്ടായി. വൻപ്രതീക്ഷയിൽ ആറാഴ്ചക്കിടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിലയിൽ 17ശതമാനത്തോളം ഉയർച്ചയുണ്ടായിരുന്നു. പ്രതീക്ഷിച്ചതുപോലെ സ്മാർട്ഫോൺ പ്രഖ്യാപിച്ചെങ്കിലും ജിയോയുടെ ഐപിഒ ഉൾപ്പടെയുള്ളവയുടെ പ്രഖ്യാപനം ഇല്ലാതെപോയതാണ് ഓഹരിയെ ബാധിച്ചതെന്നാണ് വിലയിരുത്തൽ. അതേസമയം, മികച്ച പ്രവർത്തനഫലമാണ് കമ്പനി പുറത്തുവിട്ടത്. ടെലികോം താരിഫ് വർധനയാണ് പ്രധാനമായും വരുമാനവർധനവിന് പിന്നിൽ. ഹരിത ഊർജമേഖലയിലേയ്ക്കുളള കമ്പനിയുടെ ചുവടുവെയ്പും വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. 75,000 കോടി രൂപയാണ് ഇതിനായി നീക്കിവെയ്ക്കുന്നത്. നിലവിൽ വിപണിയിലുള്ളതിനേക്കാൾ വിലക്കുറവിൽ സവിശേഷ ഫീച്ചറുകളോടെ 4ജി സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്നും പൊതുയോഗത്തിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.

from money rss https://bit.ly/3h8286v
via IFTTT

യുഎസിലെ സാമ്പത്തികനയമാറ്റം ഇന്ത്യക്ക് കനത്ത ആഘാതമാകും?

ആഗോള സമ്പദ് വ്യവസ്ഥ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം വിനാശകരമായ ആരോഗ്യ, സാമ്പത്തിക പ്രതിസന്ധികൾ നേരിട്ട വർഷമായിരുന്നു 2020. സമ്പദ് വ്യവസ്ഥകളെ താങ്ങിനിർത്താൻ ലോകത്തിലെ വിവധ സർക്കാരുകളും കേന്ദ്രബാങ്കുകളും പല നടപടികളും കൈക്കൊണ്ടു. യുഎസ് ഫെഡ് റിസർവ് ഉൾപ്പടെയുള്ള കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് പൂജ്യത്തിനടുത്തേക്കു കൊണ്ടു വരികയും ഉദാര പണനയം ഉൾപ്പടെ അവിശ്വസനീയ നടപടികൾ പ്രഖ്യാപിക്കുകയുംചെയ്തു. സാമ്പത്തിക ഉത്തേജക നടപടികളുടെ ഫലം അതതു രാജ്യങ്ങളിൽ മാത്രം ഒതുങ്ങാതെ വികസ്വര സമ്പദ് വ്യവസ്ഥകളിലും അതിന്റെ അനുരണങ്ങളുണ്ടായി. വികസിത രാജ്യങ്ങളിൽനിന്നു കുറഞ്ഞ പലിശയ്ക്കു വായ്പയായി ലഭിക്കുന്ന പണം കൂടുതൽ മെച്ചംതേടി വികസ്വര രാജ്യങ്ങളിലെത്തി. ഈ ഘട്ടത്തിൽ ഇന്ത്യയിലേക്കും വൻ തോതിൽ മൂലധനം ഒഴുകിവന്നു. 2020 മാർച്ച് മാസം വിദേശ നിക്ഷേപ സ്ഥാപനങ്ങളും വ്യക്തികളും 15 ബില്യൺ യുഎസ് ഡോളർ നെഗറ്റീവ് സെല്ലിംഗ് നടത്തിയപ്പോൾ 2020 ഡിസംമ്പറിൽ ഇവർ 9 ബില്യൺ ഡോളറിന്റെ നിക്ഷേപകരായി മാറി. മൂലധനത്തിന്റെ ഈ ഒഴുക്കിൽനിന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ഗുണമുണ്ടായിട്ടുണ്ടെങ്കിലും യുഎസ് കേന്ദ്ര ബാങ്കിന്റെ സാമ്പത്തിക നയത്തിലുണ്ടാകുന്ന ഏതുമാറ്റവും ഇന്ത്യ ഉൾപ്പടെയുള്ള വികസ്വര സമ്പദ് വ്യവസ്ഥകളെ ദോഷകരമായി ബാധിക്കുമെന്നകാര്യത്തിൽ സംശയമില്ല. വിലസ്ഥിരതയും ജനങ്ങൾക്ക് പൂർണമായ തൊഴിലും നൽകാൻ യുഎസ് കേന്ദ്ര ബാങ്കിനു ബാധ്യതയുണ്ട്.് 2 ശതമാനത്തിൽ താഴെയായിരുന്ന വിലക്കയറ്റ നിരക്ക് യുഎസിൽ ഒരു മൃത പ്രതിഭാസമായാണ് കണക്കാക്കപ്പെട്ടിരുന്നത്. യുഎസ് സമ്പദ് വ്യവസ്ഥ ചൂടു പിടിച്ചുകൊണ്ടിരിക്കയാണ്. ഉദാഹരണത്തിന് 2021 മെയ്മാസം ഭക്ഷണവും ഇന്ധനവും ഒഴികെയുള്ള ഉപഭോക്തൃ ഉൽപന്നങ്ങളുടെ വിലക്കയറ്റം 3.8 ശതമാനമായി ഉയർന്നു. 29 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. വിലക്കയറ്റം താൽക്കാലിക പ്രതിഭാസമാണെന്നാണ് തുടക്കത്തിൽ കരുതപ്പെട്ടിരുന്നത്. വിലക്കയറ്റ നിരക്ക് അപ്രതീക്ഷിത തലത്തിലേക്ക് ഉയർന്നതോടെ യുഎസ് കേന്ദ്ര ബാങ്ക് 2023 ഓടെ പലിശ നിരക്ക് അരശതമാനം ഉയർത്തുമെന്ന സൂചന നൽകിക്കഴിഞ്ഞു. വിലക്കയറ്റ നിരക്ക് ഇതേ സ്ഥിതിയിൽ തുടർന്നാൽ 2023നു മുമ്പുതന്നെ നടപടികളിലേക്കു നീങ്ങാൻ അവർ നിർബന്ധിതരാകും. ഇത്തരം സാഹചര്യത്തിൽ വികസ്വര വിപണികളിൽ നിന്നുള്ള പണമൊഴുക്ക് തിരിച്ചാകും. ലാഭത്തിന്റെ കാര്യത്തിൽ വികസ്വര വിപണികൾ അനാകർഷകമാകുന്നതോടെ വിദേശ നിക്ഷേപങ്ങൾ യുഎസിലേക്കു തിരികെ ഒഴുകാൻ തുടങ്ങും. ഇങ്ങനെയൊരു സാഹചര്യം 2013ൽ ഇന്ത്യ നേരിട്ടിട്ടുണ്ട്. യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്കുയർത്തുമെന്ന വാർത്ത തന്നെ വികസ്വര വിപണികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിന്റെ പ്രത്യാഘാതത്തിൽനിന്ന് ഇന്ത്യയ്ക്കും രക്ഷപെടാനാവില്ല. ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്തൊനീഷ്യ, തുർക്കി എന്നിവയോടൊപ്പം ലോല സമ്പദ്ഘടനയുള്ള അഞ്ചു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അക്കാലത്തെ യുഎസ് കേന്ദ്ര ബാങ്ക് ചെയർമാൻ ബെൻ ബെർനാൻകെയുടെ പലിശ നിരക്കുയർത്തൽ സംബന്ധിച്ച സൂചനതന്നെ മതിയായിരുന്നു ഇന്ത്യയിൽ നിന്നു യുഎസിലേക്കു തിരിച്ചുള്ള പണമൊഴുക്കാരംഭിക്കാൻ. ഇത് ഓഹരി വിപണിയിൽ പരിഭ്രാന്തി പടർത്തുകയും യുഎസ് ഡോളറുമായുള്ള താരതമ്യത്തിൽ മറ്റു കറൻസികൾക്ക് വിലയിടിവുണ്ടാവുകയും ചെയ്തു. രൂപയുടെ വിലയിടിയുന്നത് നമ്മുടെ ഇറക്കുമതിച്ചെലവ് വർധിപ്പിക്കുകയും വ്യാപാരക്കമ്മി കൂട്ടുകയും ചെയ്യും. 2021 ജൂൺ 4ലെ കണക്കനുസരിച്ച് ഇന്ത്യയുടെ വിദേശ കറൻസി നീക്കിയിരിപ്പ് 605 ബില്യൺ യുഎസ് ഡോളറാണ്. വളരെ സുരക്ഷിതമായ നിലയാണിത്. എങ്കിലും യുഎസിലേക്കുള്ള പണത്തിന്റെ തിരിച്ചൊഴുക്കുണ്ടായാൽ സംഭവിക്കാവുന്ന അസ്ഥിരത നേരിടാൻ റിസർവ് ബാങ്ക് മുൻകരുതൽ എടുക്കേണ്ടിയിരിക്കുന്നു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികവിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/3zVTjoW
via IFTTT

Thursday, 24 June 2021

സെൻസെക്‌സിൽ 145 പോയന്റ് നേട്ടത്തോടെ തുടക്കം: റിലയൻസിൽ നഷ്ടംതുടരുന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 145 പോയന്റ് ഉയർന്ന് 52,844ലിലും നിഫ്റ്റി 49പോയന്റ് നേട്ടത്തിൽ 15,840ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ സ്റ്റീൽ, മാരുതി സുസുകി, സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, ടൈറ്റാൻ, ഏഷ്യൻ പെയിന്റ്സ്, എൻടിപിസി, നെസ് ലെ, ടിസിഎസ്, കൊട്ടക് മഹീന്ദ്ര, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി സെക്ടറൽ സൂചികകളിൽ മെറ്റൽ 1.9ശതമാനവും ബാങ്ക് സൂചിക ഒരുശതമാനവും ഉയർന്നു. ആന്റണി വേസ്റ്റ് ഹാൻഡ്ലിങ്, ഫിനോലക്സ് ഇൻഡസ്ട്രീസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ജെഎസ്ഡബ്ല്യു എനർജി, റെയിൽടെൽ കോർപറേഷൻ തുടങ്ങി 192 കമ്പനികളാണ് പാദഫലം വെള്ളിയാഴ്ച പുറത്തുവിടന്നുത്.

from money rss https://bit.ly/3wX0F9F
via IFTTT

ഐടി ഓഹരികളുടെ കുതിപ്പിൽ സെൻസെക്‌സ് 393 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: വാർഷിക പൊതുയോഗം റിലയൻസിന്റെ ഓഹരികളിൽ മുന്നേറ്റമുണ്ടാക്കിയില്ലെങ്കിലും ഐടി ഓഹരികളുടെ കരുത്തിൽ സൂചികകൾ നേട്ടമുണ്ടാക്കി. 44-ാമത് വാർഷിക പൊതുയോഗത്തിലെ മുകേഷ് അംബാനിയുടെ പ്രഖ്യാപനങ്ങൾ നിക്ഷേപകരെ സ്വാധീനിച്ചില്ല. റിലയൻസിന്റെ ഓഹരി വില 2.35ശതമാനം നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. സെൻസെക്സ് 393 പോയന്റാണ് നേട്ടമുണ്ടാക്കിയത്. 52,699ൽ ക്ലോസ്ചെയ്തു. നിഫ്റ്റി 103 പോയന്റ് ഉയർന്ന് 15,790ലുമെത്തി. ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. റിലയൻസിനെക്കൂടാതെ, ഭാരതി എയർടെൽ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. നിഫ്റ്റി ഐടി സൂചിക 2.79ശതമാനം ഉയർന്നപ്പോൾ പൊതുമേഖല ബാങ്ക് സൂചിക 1.4ശതമാനം താഴുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും 0.50ശതമാനത്തോളം നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/3xUd4eR
via IFTTT

ജിയോ ഫോൺ നെക്‌സ്റ്റ്-സ്മാർട്ട്‌ഫോൺ കുറഞ്ഞവിലയിൽ വിപണിയിലെത്തും

ഗൂഗിളിന്റെ സഹകരണത്തോടെ വികസിപ്പിച്ച ജിയോ ഫോൺ നെക്സ്റ്റ് സെപ്റ്റംബർ 10ന് പുറത്തിറക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഗൂഗിളും ജിയോയും സംയുക്തമായി വികസിപ്പിച്ച പ്രത്യേക ആൻഡ്രോയ്ഡ് ഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണാണ് പുറത്തിറക്കുന്നത്. ആൻഡ്രോയ്ഡ് ആപ്പുകളുടെ ലോകം ഇതോടെ വിശാലമാകുമെന്നും അംബാനി അവകാശപ്പെട്ടു. വോയ്സ് അസിസ്റ്റന്റ്, ഓട്ടോമാറ്റിക് റീഡ്-എലൗഡ് സ്ക്രീൻ ടെക്സ്റ്റ്, ലാംഗ്വേജ് ട്രാൻസലേഷൻ, സ്മാർട്ട് കാമറ, ഓഗ്മെന്റഡ് റിയാൽറ്റി എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുള്ള ഫോൺ കുറഞ്ഞ വിലയിലാകും വിപണിയിലെത്തിക്കുക.

from money rss https://bit.ly/2So97Qh
via IFTTT

Reliance AGM| വിദ്യാഭ്യാസമേഖലയിലേയ്ക്കും ജിയോ: കോഴ്‌സുകൾ ഈവർഷംതുടങ്ങും

മുംബൈ:റിലയൻസ് ഇൻഡസ്ട്രിസിന്റെ 44-ാമത് വാർഷിക പൊതുയോഗത്തിന് തുടക്കമായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് പൊതുയോഗം നടക്കു്ന്നത്. 1.വിദ്യാഭ്യാസമേഖലയിലേയ്ക്കുംജിയോ ഇൻസ്റ്റിറ്റ്യൂട്ട്. നവിമുംബൈയിലെ കാമ്പസിൽ ഈവർഷംതന്നെ വിവിധ കോഴ്സുകൾക്ക് തുടക്കമിടുമെന്ന് ഡയറക്ടർ നിത അംബാനി വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാകും ബിരുദ, ബിരുദാനന്തര കോഴ്സുകൾ തുടങ്ങുക. 2. വനിതാ ദിനത്തോടനുബന്ധിച്ച് ഹെർ സർക്കിൾ-എന്നപേരിൽ ഡിജിറ്റൽ പ്ലാറ്റ് ഫോം ആരംഭിച്ചു. 3. കോവിഡിനെ പ്രതിരോധിക്കാനായി റിലയൻസ് അഞ്ചിന പദ്ധതികളാണ് അവതരിപ്പിച്ചത്. മിഷൻ ഓക്സിജൻ, മിഷൻ കോവിഡ് ഇൻഫ്ര, മിഷൻ അന്ന സേവ, മിഷൻ എംപ്ലോയീ കെയർ, മിഷൻ വാക്സിൻ സുരക്ഷ.

from money rss https://bit.ly/3qyXvXz
via IFTTT