കഴിഞ്ഞ ഒരുമാസത്തെ ആദായം പരിശോധിക്കുമ്പോൾ മുൻനിരയിലുള്ള പത്ത് ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ നൽകിയത് നെഗറ്റീവ് റിട്ടേൺ. മൊത്തം നിക്ഷേപം 8850 കോടിയിലേറെയുള്ള ആദിത്യ ബിർള സൺ ലൈഫ് ടാക്സ് റിലീഫ് ഫണ്ട് ഈ കാലയളവിൽ നെഗറ്റീവ് 1.74 ശതമാനം റിട്ടേണാണ് നേടിയത്. അതേസമയം മൊത്തം നിക്ഷേപം 878 കോടി മാത്രമുള്ള ഇൻവെസ്കോ ഇന്ത്യ ടാക്സ് പ്ലാൻ നിക്ഷേപകന് നൽകിയത് നെഗറ്റീവ് 0.93 ശതമാനം മാത്രം. സ്മോൾ ക്യാപ് വിഭാഗത്തിലുള്ളതും 7,369 കോടി നിക്ഷേപവുമുള്ള ഫ്രാങ്ക്ളിൻ ഇന്ത്യ സ്മോളർ കമ്പനീസ് ഫണ്ട് കഴിഞ്ഞ ഒരുമാസത്തിനിടെ നൽകിയത് 2.67 ശതമാനം നഷ്ടം. ഈ വിഭാഗതതിൽതന്നെയുള്ള റിലയൻസ് സ്മോൾ ക്യാപ് ഫണ്ടാകട്ടെ നൽകിയത് 2.88 ശതമാനം നഷ്ടമാണ്. 8232 കോടി രൂപയാണ് ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത്. സ്മോൾ ക്യാപിൽതന്നെയുള്ള എച്ച്ഡിഎഫ്സി സ്മോൾക്യാപ് ഫണ്ട് നൽകിയത് നെഗറ്റീവ് 2.55 ശതമാനമാണ്. ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത് 8427 കോടി രൂപയാണ്. അതേസമയം ഈ കാലയളവിൽ സെൻസെക്സ് 1.7 ശതമാനം നേട്ടം നൽകിയതായി കാണാം. 30 ഓഹരികളിൽ 18 ഓഹരികളും നഷ്ടമുണ്ടാക്കിയിട്ടും സെൻസെക്സ് നേട്ടത്തിൽ പിടിച്ചുനിന്നു. ഗെയിൽ, കാഡില, ഗോദ്റേജ് കൺസ്യൂമർ, ഹിന്ദുസ്ഥാൻ സിങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികളിലാണ് ഈ കാലയളവിൽ മ്യൂച്വൽ ഫണ്ടുകൾ കാര്യമായി നിക്ഷേപം നടത്തിയത്. യുപിഎൽ, പിരമൾ എന്റർപ്രൈസസ്, യെസ് ബാങ്ക്, ഇന്ത്യബുൾസ് ഹൗസിങ്, ബന്ധൻ ബാങ്ക് തുടങ്ങിയ ഓഹരികളാണ് ഫണ്ടുകൾ ഈയൊരു മാസത്തിനിടെ വിറ്റൊഴിഞ്ഞത്. ശ്രദ്ധിക്കാൻ: ദീർഘകാല ലക്ഷ്യത്തിനുവേണ്ടി എസ്ഐപി മാതൃകയിൽ നിക്ഷേപിക്കുമ്പോഴാണ് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽനിന്ന് പരമാവധി നേട്ടം ലഭിക്കുക. സെൻസെക്സ് സൂചികയുമായി താരതമ്യം ചെയ്യുന്നതിനാണ് ഹ്രസ്വകാലയളവിലെ ഫണ്ടുകളുടെ നേട്ടം വിലയിരുത്തിയത്.
from money rss http://bit.ly/2JRxrSb
via IFTTT
from money rss http://bit.ly/2JRxrSb
via IFTTT