121

Powered By Blogger

Tuesday, 30 November 2021

പിന്നിട്ടത് 2020 മാർച്ചിനുശേഷമുള്ള തകർച്ചയുടെ നവംബർ: വിപണിയിലെ മുന്നേറ്റംനിലനിൽക്കുമോ?

കോവിഡ് ലോകമാകെ വ്യാപിച്ച 2020 മാർച്ചിനുശേഷമുള്ള മോശം പ്രതിമാസ പ്രകടനമാണ് വിപണിയിൽ നവംബറിലുണ്ടായത്. നാലുശതമാനമാണ് കഴിഞ്ഞമാസം സൂചികകൾക്ക് നഷ്ടമായത്. ഡെൽറ്റയേക്കാൾ വ്യാപനശേഷയുണ്ടെന്ന് കരുതുന്ന ഒമിക്രോണിന്റെ വരവാണ് വിപണിയെ ബാധിച്ചത്. വിവിധരാജ്യങ്ങളിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന ആശങ്ക വിപണിയെ ഭീതിയിലാഴ്ത്തി. 2020 മാർച്ചിലെ തകർച്ചക്കുശേഷം സെൻസെക്സും നിഫ്റ്റിയും നേരിടുന്ന അഞ്ചാമത്തെ തിരുത്തലായിരുന്നു നവംബറിലേത്. ഒമിക്രോണിന്റെ ഭീഷണി നിലനിൽക്കെതന്നെ ബുധനാഴ്ചയിലെ വ്യാപാരത്തിൽ സൂചികകൾ തിരിച്ചുവരവ് പ്രഖ്യാപിച്ചു. എങ്കിലും ആഗോളതലത്തിലുയരുന്ന ഭീഷണികൾ...

സെൻസെക്‌സിൽ 660 പോയന്റ് മുന്നേറ്റം: നിഫ്റ്റി 17,200നരികെ | Stock Market Opening

മുംബൈ: പുതിയ മാസത്തിന്റെ തുടക്കത്തിൽ സൂചികകളിൽ മികച്ചനേട്ടത്തോടെ തുടക്കം. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി)8.4ശതമാനം രേഖപ്പെടുത്തിയാണ് വിപണിയിൽ ഉണർവുണ്ടാക്കിയത്. അതിവേഗ വളർച്ചയുള്ള രാജ്യങ്ങളിൽ ഇന്ത്യ മുൻനിരയിൽതന്നെയാണെന്നതിന് ജിഡിപി കണക്കുകൾ തെളിവായി. ഏഷ്യൻ വിപണികളിലെ നേട്ടവും സൂചികകളിൽ പ്രതിഫലിച്ചു. സെൻസെക്സ് 662 പോയന്റ് നേട്ടത്തിൽ 57,727ലും നിഫ്റ്റി 210 പോയന്റ് ഉയർന്ന് 17,193ലുമാണ് വ്യാപാരം നടക്കുന്നത്. ഇൻഡസിൻഡ് ബാങ്ക്, ഹിൻഡാൽകോ, ഐഷർ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, ടാറ്റ...

ഒമിക്രോൺ ഭീതി ആഗോളതലത്തിൽ വിപണികളെ ബാധിച്ചു; നിഫ്റ്റി 17,000ന് താഴെയെത്തി| Market Closing

മുംബൈ: കോവിഡ് 19 വാക്സിനുകൾ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിൽ ഫലപ്രദമാകില്ലെന്ന യുഎസ് ഫാർമ കമ്പനിയായ മൊഡേണയുടെ നരീക്ഷണം ആഗോളതലത്തിൽ സൂചികകളെ ബാധിച്ചു. നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും 195.71 പോയന്റ് നഷ്ടത്തിൽ 57,064.87ലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 81.40 പോയന്റ് താഴ്ന്ന് 16,972.60ലുമെത്തി. ദിനവ്യാപാരത്തിലെ ഉയർന്നനിലാവാരമായ 17,325ൽനിന്ന് നിഫ്റ്റി 394 പോയന്റാണ് താഴെപ്പോയത്. ഐടിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, മാരുതി സുസുകി, ഭാരതി എയർടെൽ, ഇൻഡസിൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ്...

മ്യൂച്വൽ ഫണ്ടുകളുടെ ആസ്തിയിൽ 31ശതമാനവും ഒരു കോടിക്കുമേൽ വാർഷിക വരുമാനമുള്ളവരുടെ

രാജ്യത്തെ മ്യൂച്വൽ ഫണ്ടുകൾ മൊത്തം കൈകാര്യംചെയ്യുന്ന ആസ്തിയിൽ 31ശതമാനവും ഒരുകോടി രൂപക്കുമുകളിൽ വാർഷിക വരുമാനമുള്ളവരുടേത്. അഞ്ച് ലക്ഷത്തിൽതാഴെ വാർഷിക വരുമാനമുള്ള നിക്ഷേപകരുടെ ആസ്തി 29ശതമാനമാണ്. പാർലമെന്റിലെ ചോദ്യത്തിന് മറുപടിയായാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇതുപ്രകാരം ഒരുകോടി രൂപയ്ക്കുതാഴെ വാർഷിക വരുമാനമുള്ളവരുടെ ആസ്തി 70ശതമാനത്തോളംവരും. അതേസമയം, അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യുടെ കണക്ക് സർക്കാർ വ്യക്തമാക്കയതിനേക്കാൾ കുറവാണ്. കോർപറേറ്റ് നിക്ഷേപകരും ഉൾപ്പെട്ടേക്കാമെന്നതിനാലാകും ഈ വ്യത്യാസമെന്നും വിലയിരുത്തലുണ്ട്. 2017 മാർച്ച്...

കെ.ത്രി.എ സംസ്ഥാന സമ്മേളനവും ജന്മദിന വാര്‍ഷികാഘോഷവും

കൊച്ചി: കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ (കെ.ത്രി.എ.) സംസ്ഥാന സമ്മേളനവും പതിനെട്ടാം ജന്മദിന വാർഷികാഘോഷവും കൊച്ചിയിൽ ആരംഭിച്ചു. 2022-24 വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി രാജു മേനോൻ (മൈത്രി അഡ്വർടൈസിങ്, കൊച്ചി), ജനറൽ സെക്രട്ടറിയായി രാജീവൻ എളയാവൂർ (ദേവപ്രിയ കമ്മ്യൂണിക്കേഷൻസ്, കണ്ണൂർ), ട്രഷററായി ലാൽജി വർഗീസ് (ലാൽജി പ്രിന്റേഴ്സ് & അഡ്വർടൈസേർസ്, കോട്ടയം) തുടങ്ങിയവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ജോൺസ് പോൾ വളപ്പില, പ്രസൂൺ രാജഗോപാൽ, ദേവൻ നായർ തുടങ്ങിയവരെയും ജോയിന്റ് സെക്രട്ടറിമാരായി അനീഷ് എം.വി., സന്ധ്യാ രാജേന്ദ്രൻ...

Monday, 29 November 2021

പാഠം 152 | ആദായനികുതിയിളവും സാമ്പത്തിക ലക്ഷ്യങ്ങളും: നിക്ഷേപിക്കാം ഈ പദ്ധതികളില്‍

മുംബൈയിലെ പ്രമുഖ കോർപറേറ്റ് സ്ഥാപനത്തിൽ ഉന്നത തസ്തികയിലാണ് സുരേഷ് ബാബുവിന് ജോലി. ശമ്പളവരുമാനം പലിശ എന്നിവയോടൊപ്പം ഓഹരി, മ്യൂച്വൽ ഫണ്ട് എന്നിവയിലെ നിക്ഷേപത്തിൽനിന്നും ആദായമുണ്ട്. റിട്ടേൺ ഫയൽചെയ്യുന്നതിന് ഡിസംബർ 31വരെ സമയംനീട്ടയിതിനാൽ ഇപ്പോഴാണ് അതിനുള്ള ശ്രമം തുടങ്ങിയതുതന്നെ. ലോഗിൻ ചെയ്ത് വിവരങ്ങളെല്ലാം നൽകിയപ്പോഴാണ് 70,000 രൂപ ഇനിയും അടക്കേണ്ടതുണ്ടെന്ന് മനസിലായത്. മുൻകൂർ നികുതി നൽകാൻ വൈകിയതിന്റെ പലിശയിനത്തിൽമാത്രം 15,000 രൂപയിലേറെയാണ് ബാധ്യത. മികച്ചരീതിയിൽ നിക്ഷേപം ക്രമീകരിക്കുന്നതിനോടൊപ്പം ആദായ നികുതിയിൽ ഇളവുനേടാൻ ശ്രദ്ധിക്കാതിരുന്നതാണ് സുരേഷ്...