121

Powered By Blogger

Tuesday, 11 August 2020

വായ്പാ പുനഃക്രമീകരണം: കൂടുതൽ ഇളവുകൾ തേടി ബാങ്കുകൾ

മുംബൈ: കോവിഡിന്റെ പ്രത്യേകസാഹചര്യം പരിഗണിച്ച് വായ്പകൾ പുനഃക്രമീകരിക്കുന്നതിൽ കൂടുതൽ കമ്പനികൾക്ക്, പ്രത്യേകിച്ച് എം.എസ്.എം.ഇ. മേഖലയിലെ പ്രതിസന്ധിയിലായ സംരംഭങ്ങൾക്ക് അവസരം ഉറപ്പാക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്. 2020 മാർച്ച് ഒന്നുവരെ, 30 ദിവസത്തിലധികം കുടിശ്ശിക വരുത്താത്ത കമ്പനികൾക്ക് വായ്പകൾ പുനഃക്രമീകരിക്കുന്നതിന് അവസരം നൽകാനാണ് ആർ.ബി.ഐ. അനുമതി നൽകിയിട്ടുള്ളത്. ഈ നിബന്ധനയിൽ കൂടുതൽ ഇളവുകൾ വേണമെന്ന് പി.എൻ.ബി. മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ എസ്.എസ്. മല്ലികാർജുൻ റാവു പറഞ്ഞു. രാജ്യത്തെ എം.എസ്.എം.ഇ. കൾ പണലഭ്യതയുടെ കാര്യത്തിൽ കടുത്തപ്രതിസന്ധി നേരിടുന്നുണ്ട്. നിലവിലെ നിബന്ധനപ്രകാരം 25 കോടി രൂപവരെ വായ്പയുള്ള എം.എസ്.എം.ഇ.കൾക്ക് 90 ദിവസംവരെ കുടിശ്ശികവന്നാലും വായ്പ പുനഃക്രമീകരിക്കാം. എന്നാൽ, 25 കോടിക്കുമുകളിൽ ബാധ്യതയുള്ളവയ്ക്ക് 30 ദിവസത്തെ നിബന്ധനബാധകമാണ്. പണലഭ്യതയിൽ പ്രതിസന്ധിനേരിടുന്ന ഇവയുടെ വായ്പാ അക്കൗണ്ടുകൾ പ്രത്യേകം പരാമർശിക്കപ്പെട്ട് നിരീക്ഷിച്ചു വരുന്നതാണ്. വായ്പാ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് ബാങ്കുകൾ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ 30 ദിവസം മുതൽ 90 ദിവസംവരെ കുടിശ്ശികവരാറുള്ള 5.7 ലക്ഷം കോടി രൂപയുടെ വായ്പകൾ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പലപ്പോഴും വായ്പകൾ നിഷ്ക്രിയ ആസ്തിയാകുന്നതിന് തൊട്ടുമുമ്പ് പണം അടച്ചാണ് ഇവർ മുന്നോട്ടുപോകുന്നത്. റിസർവ് ബാങ്കിന്റെ കുടിശ്ശികയുമായി ബന്ധപ്പെട്ട നിബന്ധനയിൽപ്പെട്ട് ഇവർക്ക് വായ്പാ പുനഃക്രമീകരണത്തിനുള്ള അവസരം ഇല്ലാതാകും. ഇങ്ങനെ വന്നാൽ അവ വൈകാതെ നിഷ്ക്രിയ ആസ്തിയാകുന്ന സാഹചര്യം നിലനിൽക്കുന്നു. ഇത്തരം സംരംഭങ്ങളെക്കൂടി മുൻഗണനാടിസ്ഥാനത്തിൽ പദ്ധതിയുടെ ഭാഗമായി കൊണ്ടുവരുന്നതിന് ഇളവുവേണമെന്നാണ് മല്ലികാർജുൻ ആവശ്യപ്പെടുന്നത്.

from money rss https://bit.ly/31NbD38
via IFTTT

Vathikkalu Vellaripravu Lyrics : Sufiyum Sujatayum Malayalam Movie Song

Movie: Sufiyum Sujatayum 
Year: 2020
Singer: Arjun Krishna, Nithya Mammen, Zia Ul Haq
Lyrics: BK Harinarayanan, Shafi Kollam(Hindi)
Music : M Jayachandran
Actor: Jayasurya, Dev Mohan
Actress: Aditi Rao Hydari

Vathikkalu vellaripravu
Vaakku kondu muttanu kettu

Vathikkalu vellaripravu
Vaakku kondu muttanu kettu
Thulliyamin ullilu vannu
Neeyam kadalu
Priyane neeyam kadalu

Ya maula maula ilhamlena
Ya habina hubanlena
Maula maula ilhamlena
Ya habina hubanlena

Vathikkalu vellaripravu
Vaakku kondu muttanu kettu

Kaatu pole vattam vachu
Kannidayil mutham vachu
Shwasamaake thee nirachu
Neeyenna rooh rooh

Njaval pazha kannimakkunne
Mylaanchi kaadu
Attharinte kuppi thuranne
Mulla basaaru

Dhikkaru moolana thathakalundu
Muthukalayava chollanathenthu
Utharamund othiriyund
Premathin thund
Priyane premathin thund

Vathikkalu vellaripravu
Vaakku kondu muttanu kettu

Neer chuzhiyil mungiyittu
Kaal kolussil vannu thottu
Velli meenaay minnanund
Neeyenna rooh rooh

Jinn palli muttath vanne
Manja velicham
Vethanayum thean thulliyaakum
Prema thelicham

Ullu nirachoru thaalinakathu…akathu
Enneyeduthu kurichoru katth
Thannu ninakku onnu thurakk
Njan innoreedu
Priyane njan innoreedu

Vathikkalu vellaripravu
Vaakku kondu muttanu kettu

Ya maula maula ilhamlena
Ya habina hubanlena
Maula maula ilhamlena
Ya habina hubanlena



* This article was originally published here

നിഫ്റ്റി 11,300ന് മുകളില്‍: സെന്‍സെക്‌സ് 224 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്ക്, ലോഹം ഓഹരികളുടെ നേട്ടമാണ് സൂചികകൾക്ക് കരുത്തായത്. സെൻസെക്സ് 224.93 പോയന്റ് നേട്ടത്തിൽ 38,407.01ലും നിഫ്റ്റി 52.30 പോയന്റ് ഉയർന്ന് 11,322.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1559 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1146 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 143 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയ്ൻമെന്റ്, ആക്സിസ് ബാങ്ക്, ബിപിസിഎൽ, ഇൻഡസിന്റ് ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, അദാനി പോർട്സ്, വിപ്രോ, ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ശ്രീ സിമെന്റ്സ്, ടൈറ്റാൻ കമ്പനി, യുപിഎൽ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഗ്രാസിം, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഒഎൻജിസി, സൺ ഫാർമ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, ഐടി സൂചികകൾ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേരിയ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2DxBnJ2
via IFTTT

പ്രൈം ഡെ വില്പനയില്‍ 209 വ്യാപാരികള്‍ കോടീശ്വരന്മാരായതായി ആമസോണ്‍

ബെംഗളുരു: പ്രൈം ഡെ വില്പനയിൽ 209 കച്ചവടക്കാർ കോടീശ്വരന്മാരായതായി ആമസോൺ ഇന്ത്യയുടെ മേധാവി അമിത് അഗർവാൾ അവകാശപ്പെട്ടു. 4000 ചെറുകിട വില്പനക്കാർക്ക് 10 ലക്ഷം രൂപയുടെ വില്പന മറികടക്കാനായെന്നും അദ്ദേഹം ഒരു ദേശീയമാധ്യമത്തിനനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. പ്രാദേശിക വ്യാപാരികളെ പിന്തുണയ്ക്കാനും ചെറുകിട-ഇടത്തരം കച്ചവടക്കാരുടെ വില്പന വർധിപ്പിക്കാനും ശ്രമംനടത്തുന്നതിന്റെ സമയത്താണ് ഈനേട്ടമെന്നും അദ്ദേഹം പറഞ്ഞു. കരകൗശലതൊഴിലാളികളും നെയ്ത്തുകാരും സ്റ്റാർട്ടപ്പ് ബ്രാന്റുകളും യഥാക്രമം 6.7, 2.6, 2.1 ഇരട്ടി വളർച്ചകൈവരിച്ചതായാണ് ആമസോൺ പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലാപ്ടോപ്, ഹോം അപ്ലയൻസസ് ഉൾപ്പടെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ, വസ്ത്രങ്ങൾ തുടങ്ങിയവയാണ് ഏറ്റവുംകൂടുതൽ വിറ്റത്. 91,000 ചെറുകിട ഇടത്തരം കച്ചവടക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുനടത്തിയ വില്പന ഓഗസ്റ്റ് ഏഴിനാണ് സമാപിച്ചത്.

from money rss https://bit.ly/3ismXsi
via IFTTT

Monday, 10 August 2020

ടൈറ്റാന്‍ ഓഹരിവില കൂപ്പുകുത്തി; ജുന്‍ജുന്‍വാലയ്ക്ക് ഒരുമണിക്കൂറുകൊണ്ട് 200 കോടി നഷ്ടമായി

ജൂൺ പാദത്തിൽ 270 കോടി രൂപ നഷ്ടംരേഖപ്പെടുത്തിയതോടെ ടൈറ്റാൻ കമ്പനിയുടെ ഓഹരി വില നാലുശതമാനമിടിഞ്ഞ് 1,057 നിലവാരത്തിലെത്തി. ഇതോടെ രാകേഷ് ജുൻജുൻവാലയുടെ നിക്ഷേപത്തിൽ 199 കോടി രൂപയാണ് ഒരുമണിക്കൂറുകൊണ്ട് നഷ്ടമായത്. ജൂൺ അവസാനത്തെ കണക്കെടുക്കുമ്പോൾ ജുൻജുൻവാലയ്ക്ക് 4.43ശതമാനം ഓഹരിയാണ് കമ്പനിയിലുള്ളത്. അതായത് 3.93 കോടി ഓഹരികൾ. ഇതുപ്രകാരം തിങ്കളാഴ്ച രാവിലത്തെ വിലപ്രകാരം 4,354 കോടി രൂപയായിരുന്നു ഓഹരികളുടെ മൊത്തംമൂല്യം. ഓഹരി വില കാര്യമായി താഴ്ന്നതോടെ ചൊവാഴ്ചരാവിലെ മൂല്യം 4,189 കോടി രൂപയായാണ് കുറഞ്ഞത്. പ്രമുഖ വാച്ച്, ആഭരണ നിർമാതാക്കളായ ടൈറ്റാൻ കമ്പനിയുടെ വരുമാനത്തിൽ ജൂൺ പാദത്തിൽ 74ശതമാനമാണ് ഇടിവുണ്ടായത്.

from money rss https://bit.ly/33OyFJI
via IFTTT

രണ്ടാംദിവസവും വിലകുറഞ്ഞു: സ്വര്‍ണവില പവന് 41,200 രൂപയായി

തുടർച്ചയായി രണ്ടാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ചൊവാഴ്ച പവന്റെ വിലയിൽ 400 രൂപയുടെ ഇടിവാണുണ്ടായത്. ഇതോടെ സ്വർണവില പവന് 41,200 രൂപയായി. ഗ്രാമിന് 5150 രൂപയാണ് വില. തിങ്കളാഴ്ചയും വില 400 രൂപകുറഞ്ഞിരുന്നു. രണ്ടുദിവസംകൊണ്ട് 800 രൂപയുടെ കുറവാണുണ്ടായത്. വെള്ളിയാഴ്ചയാണ് പവൻവില ചരിത്രത്തിൽ ആദ്യമായി 42,000 രൂപയിലെത്തി റെക്കോഡിട്ടത്. ഡോളർ കരുത്താർജിച്ചതോടെ ആഗോള വിപണിയിലും വിലയിൽ കുറവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 2,021 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2Fd7MF6
via IFTTT

ആര്‍ബിഐയുടെ പണനയത്തോട് പ്രതികരിക്കാതെ വിപണി

റിസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനത്തിനു ശേഷവും വിപണിയിൽ വലിയ ഉണർവു ദൃശ്യമല്ല. താഴ്ന്ന വരുമാനനേട്ടത്തിലൂടെ സമ്മർദ്ദം അനുഭവപ്പെടുന്ന ഓഹരി വിപണിയിൽ കൂടുതൽ പണം എത്തിക്കുന്നതിനായി കഴിഞ്ഞ രണ്ടു വട്ടവും ആർബിഐ കൈക്കൊണ്ട നടപടികൾ ശ്ളാഘനീയം തന്നെ. ആവശ്യത്തിലേറെ പണം വിപണിയിൽ എത്തിയതിനാലും 2021 സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ വിലക്കയറ്റം വർധിക്കുമെന്ന കണക്കുകൂട്ടൽ ഉള്ളതുകൊണ്ടും പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുകവഴി നീതിപൂർവമായ നിലപാടാണ് ആർബിഐ കൈക്കൊണ്ടത്. കോവിഡിന്റെ ആഘാതം നേരിട്ടനുഭവിച്ച കമ്പനികളുടെ വായ്പകൾ പുനക്രമീകരിക്കുന്നതു സംബന്ധിച്ച പ്രസ്താവന സാമ്പത്തിക മേഖലയ്ക്കും ബാങ്കുകൾക്കും ഒരുപോലെ ഗുണകരമാണ്. കിട്ടാക്കടങ്ങളാണ് ബാങ്കിംഗ് വ്യവസായം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. സ്വർണത്തിന്റെ വായ്പയും മൂല്യവും തമ്മിലുള്ള അനുപാതം 75 ശതമാനത്തിൽനിന്ന് 90 ശതമാനമായി ഉയർത്തിയത് ഗുണകരമായ തീരുമാനമാണ്. ഇടത്തരം, താഴ്ന്ന വിഭാഗങ്ങൾക്ക് പ്രയോജനകരമാണിത്. സ്വർണത്തിന് ഇടക്കാലത്തേക്കു മാത്രമല്ല, ദീർഘകാലത്തേക്കും ഉറച്ച നിലനിൽപ്പുള്ളതിനാൽ ബാങ്കുകൾക്ക് ചെറിയ തുകയിൽ കുറഞ്ഞകാലത്തേക്കും സ്വർണ പണയത്തിൽ യഥേഷ്ടം വായ്പ നൽകാം. അങ്ങനെയുള്ള വായ്പകൾ സ്ഥിരമായി പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്യും. ബാങ്കുകൾക്കു മാത്രമായി അനുവദിക്കപ്പെട്ട ഈ ആനുകൂല്യം ആർബിഐ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും അനുവദിക്കേണ്ടതായിരുന്നു. വായ്പാ മൊറട്ടോറിയം അവസാനിപ്പിച്ച് വായ്പാ വളർച്ചയിലാണ് ആർബിഐ ശ്രദ്ധയൂന്നേണ്ടിയിരുന്നത്. വിപണി തുറക്കുന്നതിന്റെ മൂന്നാം ഘട്ടത്തിലാണിപ്പോൾ. മൊറട്ടോറിയം ദീർഘിപ്പിക്കുന്നതിന് നീതി ആയോഗും എതിരാണ്. മൊറട്ടോറിയം ദീർഘിപ്പിക്കാനുള്ള ഏതുതീരുമാനവും സമ്പദ്ഘടനയ്ക്കും ബാങ്കുകൾക്കും പ്രതികൂലമായിരിക്കും. വായ്പാ പുനസംഘടനയ്ക്കുള്ള അവസാന തിയതി ഈവർഷം ഡിസംബർ 31 ആണ്. വർഷം മുഴുവനുമോ ബാങ്കുകളും വായ്പയെടുത്തവരും ഒരു മേശയ്ക്കുചുറ്റുംഇരുന്ന് പുതിയ പദ്ധതി ഉണ്ടാക്കുന്നതുവരെയോ ഇതുനീണ്ടു നിൽക്കുമെന്നാണ് കരുതേണ്ടത്. ഇതര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ പലിശ കുറയ്ക്കലിനൊപ്പവും പണം സുലഭമാക്കുന്നതിന് കാഷ് റിസർവ് അനുപാതം നിലനിർത്താനുമായി ഇടക്കാലത്ത് കൂടതൽ ഉദാര നടപടികൾ ആർബിഐയിൽനിന്നു പ്രതീക്ഷിക്കാവുന്നതാണ്. നയപ്രഖ്യാപനത്തിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ലെങ്കിലും തുറന്ന വിപണി പ്രക്രിയ സമീപകാലത്തും തുടരുമെന്നു തന്നെ പ്രതീക്ഷിക്കാം. ബോണ്ട് നേട്ടം ആകർഷകമാക്കാൻ ഇതാവശ്യമാണ്. സമ്പദ്ഘടനയിൽ വായ്പാ വളർച്ചയുണ്ടാക്കാനും വായ്പകളുടെ പുനർ രൂപീകരണത്തിനും പുതിയ മൊറട്ടോറിയം നിർത്താനുമാണ് ആർബിഐ ഉടൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. സാമ്പത്തികമേഖല ഇപ്പോൾ കിട്ടാക്കടങ്ങൾ മൂലമുള്ള പ്രശ്നം നേരിടുകയാണ്. 2020 സെപ്റ്റംബറോടെ മൊത്തം കിട്ടാക്കടങ്ങൾ 10 ശതമാനം കുറയുമെന്നാണ് കണക്കു കൂട്ടൽ. 2021 മാർച്ചിൽ ഇത് 12.5 ശതമാനമാവുമെന്നും കണക്കാക്കപ്പെടുന്നു. ഈ വർധന ഇപ്പോൾ തന്നെ വിപണി കണക്കിലെടുത്തിട്ടുണ്ടാകാമെങ്കിലും ലോക് ഡൗൺ നീട്ടാനുള്ള ഏതു തീരുമാനവും കിട്ടാക്കടങ്ങൾ 14.8 ശതമാനമായി ഉയർത്തും. സാമ്പത്തിക മേഖലയെ സംബന്ധിച്ചേടത്തോളം വലിയ ദുരന്തമായിരിക്കും ഇത്. ഇപ്പോൾ ബാങ്കുകൾ വായ്പാ വളർച്ചയ്ക്കു പകരം പണം ശേഖരിക്കുന്നതിലും ഭാവി വളർച്ചയ്ക്കുള്ള സുരക്ഷ എന്നനിലയിൽ മൂലധനം ഉയർത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൂല്യനിർണയത്തിന്റെ കാര്യത്തിൽ ഇപ്പോൾ ബാങ്കുകൾ നല്ലനിലയിലാണ്. അതുകൊണ്ടു തന്നെ ദീർഘകാല കാഴ്ചപ്പാടിൽ അവയുടെ ഓഹരികൾ ശുപാർശ ചെയ്യുന്നത് നന്നായിരിക്കും. സമീപകാലത്തെ അനിശ്ചിതത്വം പരിഗണിക്കുമ്പോൾ അടുത്ത ആറുമാസക്കാലത്തേക്ക് പണ ശേഖരണം തന്നെയായിരിക്കും നല്ലതന്ത്രം. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയിൽ തിരുത്തൽ ഉണ്ടാകുമ്പോൾ ബാങ്കിംഗ് മേഖല സാമ്പത്തിക രംഗത്ത് പ്രധാന ഗുണഭോക്താവായിത്തീരുകയും മികച്ച പ്രകടനം നടത്താൻ തുടങ്ങുകയും ചെയ്യും. ഇപ്പോൾ മോശമായ ഈ ഓഹരികളുടെ പ്രകടനം സമീപകാലത്തും ഇതുപോലെ തന്നെതുടരും. മൊറട്ടോറിയം നിർത്തലാക്കുന്നത് വായ്പാവളർച്ചയിൽ ബാങ്കുകളെ സഹായിക്കും. താഴ്ന്ന ഉൽപാദനക്ഷമത കാരണം കിട്ടാക്കടങ്ങൾ സമീപകാലത്തു കൂടാൻ തന്നെയാണ് സാധ്യത. വായ്പകൾക്കായുള്ള സേവനവും പ്രശ്നഭരിതമാവും. ഓഹരി വിപണിയിലെ ഇപ്പോഴത്തെ പ്രതികരണമില്ലായ്മക്കുകാരണം ആഗോള തലത്തിലെ ചഞ്ചലാവസ്ഥയും കൂടിയ വിലകളുമാണ്. ഒട്ടും വൈകാതെ വിപണിയുടെ ഗതിവേഗം പരീക്ഷിക്കപ്പെടുമെന്നു തന്നെയാണ് കരുതുന്നത്. ഓഹരികൾ വില നോക്കി വാങ്ങുകയാണ് ഈ ഘട്ടത്തിൽ ഏറ്റവും ഗുണകരം. ഇത്തരം ഓഹരികളോ മേഖലയോ എന്തുകൊണ്ടാണ് കുറഞ്ഞ വിലയിൽ വിൽക്കപ്പെടുന്നത് എന്നും മൂല്യനിർണയത്തിൽ ഏറ്റവും താഴെപോകുന്നത് എന്തുകൊണ്ടാണെന്നും ശ്രദ്ധയോടെ മനസിലാക്കാൻ ശ്രമിക്കണം. കാരണങ്ങൾ അടിസ്ഥാനപരമോ സാങ്കേതികമോ എന്നു കണ്ടെത്തുകയും ദീർഘകാലത്തേക്ക് അതു നിലനിൽക്കുമോ എന്ന് അറിയുകയും വേണം. ഓഹരികളെക്കുറിച്ചു മനസിലാക്കാൻ ലളിത അളവുകോലുകളായ പിഇ, പിബി, പിഇജി എന്നിവ ഉപയോഗിക്കാം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ മുന്തിയ ഓഹരികൾ, നിലവാരം കൂടിയവ, ചെറുകിട ,ഇടത്തരം ഓഹരികൾ എന്നിവയ്ക്ക് പട്ടികയിൽ മുന്തിയ പരിഗണന നൽകുന്നതാണ് ഉചിതം. മുകളിൽ നിന്നു താഴോട്ടുള്ള ക്രമത്തിൽ പരിഗണിച്ചാൽ കഴിഞ്ഞ 3 മുതൽ 7 വർഷം വരെ വളരെ താഴ്ന്ന പ്രകടനം നടത്തിയ ഓഹരികളും സെക്ടറുകളുംപോലും പരിഗണനാർഹമാണ്. ഈ വർഷം മൂല്യംനോക്കി വാങ്ങേണ്ട സെക്ടറുകൾ ഫാർമ, ഐടി, ടെലികോം എന്നിവയാണ്. ഇപ്പോൾ ഇവ ശരാശരിക്ക് അൽപംമാത്രം മുകളിലാണ്. ഇപ്പോൾ ബാങ്കുകളുടെ ഓഹരികൾ ശരാശരിക്കു താഴെയാണെങ്കിലും നേരത്തേ പരാമർശിച്ചതുപോലെ ദീർഘകാലത്ത് പണമുണ്ടാക്കാൻ ഏറ്റവും മികച്ചതു തന്നെയാണ്. 2021 വളർച്ചയുടെ വർഷം ആവുകയാണെങ്കിൽ ശോഭനമായ മേഖലകൾ എന്ന നിലയിൽ ഭാവിയിൽ പരിഗണിക്കേണ്ടത് വാഹന, ലോഹ കമ്പനി ഓഹരികളാണ്. എന്നാൽ ഇടക്കാലത്ത് അവയുടെ മൂല്യം കൂടുതലാണ്. ഉറച്ച പ്രൊമോട്ടർമാരുള്ള, വായ്പ, ലാഭ സാധ്യത എന്നിവയിൽ ഉറച്ച അനുപാതം നിലനിർത്തുന്ന, നടത്തിപ്പു യോഗ്യതയുള്ളവർക്കൊപ്പമാണു നിൽക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3fJxvBG
via IFTTT

സെന്‍സെക്‌സില്‍ 303 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ മികച്ചനേട്ടത്തോടെ തുടക്കം. നിറ്റി 11,350 നിലവാരത്തിലെത്തി. സെൻസെക്സ് 303 പോയന്റ് നേട്ടത്തിൽ 38,485ലും നിഫ്റ്റി 86 പോയന്റ് ഉയർന്ന് 11,356ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 911 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 209 ഓഹരികൾ നഷ്ടത്തിലുമാണ്. 31 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എൽആൻഡ്ടി, ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ശ്രീ സിമെന്റ്സ്, ടൈറ്റൻ കമ്പനി, സിപ്ല, യുപിഎൽ, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/31HyUDw
via IFTTT

ആഗോള റീട്ടെയ്ൽ കമ്പനികളുടെ പട്ടികയിൽ ലുലു ഗ്രൂപ്പും

ദുബായ്: ആഗോള റീട്ടെയ്ൽ മേഖലയിലെ മുൻനിര കമ്പനികളുടെ പട്ടികയിൽ യു.എ.ഇ.യിൽനിന്ന് ലുലു ഹൈപ്പർമാർക്കറ്റുംഇടം പിടിച്ചു. പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റാണ് പട്ടിക പ്രസിദ്ധീകരിച്ചത്. അമേരിക്കൻ കമ്പനിയായ വാൾമാർട്ടാണ് പട്ടികയിൽ മുന്നിൽ. ഇന്ത്യയിലെ റിലയൻസ് റീട്ടെയ്്ലും പട്ടികയിലുണ്ട്. പട്ടികയിൽ ഇടംപിടിച്ച മലയാളി ഉടമസ്ഥതയിലുള്ള ഏക സ്ഥാപനവും ലുലുവാണ്. അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് വിവിധ രാജ്യങ്ങളിലായി കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളിലാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്ന് ഹൈപ്പർമാർക്കറ്റുകളാണ് വിവിധ രാജ്യങ്ങളിലായി ലുലു ആരംഭിച്ചത്. അബുദാബി, ഈജിപ്തിലെ കയ്റോ, ഇൻഡൊനീഷ്യയിലെ ജക്കാർത്ത എന്നിവിടങ്ങളിലാണിത്. യു.എ.ഇ.യിൽ മാത്രം ഒരു വർഷത്തിനുള്ളിൽ എട്ടു മുതൽ 12 വരെ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഇതുകൂടാതെ മറ്റ് ജി.സി.സി. രാജ്യങ്ങൾ, ഈജിപ്ത്, ഇൻഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലും ഹൈപ്പർമാർക്കറ്റുകൾ തുടങ്ങും. കോവിഡിന്റെ വ്യാപനം വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ടെങ്കിലും കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിച്ചു കൊണ്ട് പ്രവർത്തനം വിപുലീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് യൂസഫലി പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിലും ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. തൃശ്ശൂർ, കോട്ടയം, കാസർകോട്, പെരിന്തൽമണ്ണ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ ആരംഭിച്ചെന്നും അദ്ദേഹം അറിയിച്ചു.

from money rss https://bit.ly/2XKTAcD
via IFTTT

Dulquer Salmaan To Start Shooting For Rosshan Andrrews' Project After Lockdown?

Dulquer Salmaan To Start Shooting For Rosshan Andrrews' Project After Lockdown?
Dulquer Salmaan has been busy spending some quality time with his family in Kochi, amidst lockdown. The actor, who is one of the most sought-after stars of the South Indian film industry, has some promising projects in the pipeline. Reportedly, Dulquer

* This article was originally published here

നിഫ്റ്റി 11,270ല്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 142 പോയന്റ്

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഫാർമ ഓഹരികളിലെ നേട്ടമാണ് സൂചികകളെ തുണച്ചത്. സെൻസെക്സ് 141.50 പോയന്റ് ഉയർന്ന് 38,182.08ലും നിഫ്റ്റി 60.70 പോയന്റ് നേട്ടത്തിൽ 11274.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിൽനിന്നുള്ള അനുകൂലഘടകങ്ങളും ചില ഫാർമ കമ്പനികളുടെ മികച്ച പാദഫലങ്ങളും സർക്കാരിന്റെ ആത്മനിർഭർ ഇന്ത്യ പദ്ധതിയിൽ പ്രതിരോധ ഉത്പന്നങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും വിപണിക്ക് തുണയായി. ബിഎസ്ഇയിലെ 1723 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 996 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. സിപ്ല, എൽആൻഡ്ടി, എംആൻഡ്എം, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർമോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി, ബിപിസിഎൽ, റിലയൻസി ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, വാഹനം, ബാങ്ക്, എഫ്എംസിജി, ഐടി, ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് ഉൾപ്പടെയുള്ള എല്ലാവിഭാഗങ്ങളിലെ സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/2XNulGL
via IFTTT

ലോക കോടീശ്വര പട്ടികയില്‍ സക്കര്‍ബര്‍ഗിന് ഭീഷണിയായി മുകേഷ് അംബാനി

ജിയോ പ്ലാറ്റ്ഫോംസിൽ ഫേസ് ബുക്ക് നിക്ഷപേം നടത്തുമ്പോൾ മാർക്ക് സക്കർബർഗ് ഒരിക്കലും വചാരിച്ചിട്ടുണ്ടാവില്ല ലോക കോടീശ്വരന്മാരിൽ മുകേഷ് അംബാനി ഒരുഭീഷണിയാകുമെന്ന്. സക്കർബർഗിന്റെ ഫേസ്ബുക്ക് 43,574 കോടി രൂപ നിക്ഷേപിച്ചതിനുപിന്നാലെയാണ് വിദേശ നിക്ഷേപകർ കൂട്ടത്തോടെ ജിയോ പ്ലാറ്റ് ഫോമിലെത്തിയത്. വിദേശ നിക്ഷേപത്തിന്റെ ബലത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില കുതിച്ചതോടെയാണ് പ്രധാന പ്രൊമോട്ടറായ മുകേഷ് അംബാനി ലോക കോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനം സ്വന്തമാക്കിയത്. സക്കർബർഗിന്റെ തൊട്ടുപിന്നിൽ. വെള്ളിയാഴ്ചയിലെ കണക്കുപ്രകാരം അംബാനിയുടെ ആസ്തി 88.22 ബില്യൺ ഡോളറാണ്. ഈവർഷംമാത്രം 22 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പത്തിൽ വർധനവുണ്ടായത്. സക്കർബർഗിന്റെ ആസ്തിയാകട്ടെ 102 ബില്യൺ ഡോളറാണ്. ഈവർഷംമാത്രം സക്കർബർഗിന്റെ ആസ്തിയിലുണ്ടായ വർധന 23.2 ബില്യൺ ഡോളറാണ്. ജിയോ പ്ലാറ്റ്ഫോമിൽ 33,737 കോടി രൂപ നിക്ഷേപിച്ച ആൽഫബറ്റി(ഗൂഗിൾ)ന്റെ സ്ഥാപകരായ ലാറി പേജും സെർജി ബ്രിനും ലോക കോടീശ്വരന്മാരിൽ എട്ടും ഒമ്പതും സ്ഥാനത്താണുള്ളത്. മാർച്ചിലെ താഴ്ന്ന നിലവാരമായ 867 രൂപയിൽനിന്ന് റിലയൻസിന്റെ ഒഹരിവില കുതിച്ചത് 147ശതമാനമാണ്. റിലയൻസിന്റെ ഓഹരി വിലയിൽ ഒരുശതമാനം വർധനവുണ്ടായാൽ മുകേഷ് അംബാനിയുടെ ആസ്തിയിൽ അധികമായുണ്ടാകുക 9,600 കോടി രൂപയാണ്. ജെഫ് ബെസോസാണ് ലോകകോടീശ്വര പട്ടികയിൽ ഒന്നാമൻ. ബിൽ ഗേറ്റ്സ്, മാർക്ക് സക്കർബർഗ് എന്നിവർക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ.

from money rss https://bit.ly/31wegGA
via IFTTT

മാതൃഭൂമി മാക്‌സഡ് വെബിനാര്‍ പരമ്പരയുടെ സമാപന സെഷന്‍ ഓഗസ്റ്റ് 15 ന്; ഡോ. സജി ഗോപിനാഥ് മുഖ്യാതിഥി

കോഴിക്കോട്: ജൂലായ് 5-ന് ആരംഭിച്ച മാതൃഭൂമി മാക്സഡ് വെബിനാർ പരമ്പര ഓഗസ്റ്റ് 15 വൈകിട്ട് 6:30 ന് നടക്കുന്ന ഏഴാമത്തെ സെഷനോട് കൂടി സമാപിക്കും. കോവിഡ് മഹാമാരിയുടെയും കേന്ദ്രപുതിയ വിദ്യാഭാസ നയത്തിന്റെയും പശ്ചാത്തലത്തിൽ വിദ്യാഭാസ മേഖലയിൽ ഉണ്ടാകുന്ന സമഗ്രമായ മാറ്റങ്ങളെ കുറിച്ച് ചർച്ച നടക്കും. കേരള സ്റ്റാർട്ടപ്പ് മിഷൻ CEO യും IITMK ഡയറക്ടറുമായ ഡോ. സജി ഗോപിനാഥ് മുഖ്യ പ്രഭാഷണം നടത്തും. പുതിയതായി രൂപീകരിക്കുന്ന കേരള ഡിജിറ്റൽ, ഇന്നോവേഷൻ ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാൻസലറാണ് ഡോ. സജി. സൂം ആപ്പ് വഴി സെഷനിൽ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ ഫ്രീ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് https://bit.ly/39QrxxD സന്ദർശിക്കുക. കഴിഞ്ഞ ആറു ആഴ്ചകളായി നടക്കുന്ന സെഷനുകളിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുത്തു. കോവിഡ് മഹാമാരി കേരളത്തിലെ ആരോഗ്യം, സിനിമ, അഡ്വെർടൈസിങ്, ബിസിനസ്, സാമൂഹിക ക്ഷേമം തുടങ്ങിയ വിവിധ മേഖലകളിൽ സൃഷിടിക്കുന്ന വെല്ലുവിളികളും അവ തരണം ചെയ്യാൻ അവലംബിക്കുന്ന നൂതന മാർഗങ്ങളെ കുറിച്ചും ചർച്ച നടന്നു. മാക്സഡിന്റെ യൂട്യൂബ് ചാനലിൽ എല്ലാ സെഷനുകളുടെയും റെക്കോർഡഡ് വീഡിയോസ് ലഭ്യമാണ്. Content Highlights: Final Session of Mathrubhumi Maxed Webinar Series will be conducted on 15 August

from money rss https://bit.ly/3gMbzHh
via IFTTT

വിവോ പിന്മാറി: ഐപിഎലിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി പതഞ്ജലി?

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പിൽനിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്മാറിയതോടെ ബാബാ രാംദേവിന്റെ പതഞ്ജലി രംഗത്ത്? ആഗോള തലത്തിൽ പതഞ്ജലി ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള അവസരമാണിതെന്നും ഐപിഎലിന്റെ കാര്യം പരിഗണിച്ചുവരികയാണെന്നും പതഞ്ജലി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ബിസിസിഐയ്ക്കുമുന്നിൽ ഇതുസംബന്ധിച്ച് പ്രൊപ്പോസൽ വെയ്ക്കുന്നകാര്യവും കമ്പനിയുടെ പരിഗണനയിലാണ്. പ്രതിവർഷം 440 കോടി രൂപയാണ് ടൈറ്റിൽ സ്പോൺസർഷിപ്പിനായി വിവൊ മുടക്കിയിരുന്നത്. 2018ൽ അഞ്ചുവർഷത്തേയ്ക്കാണ് കമ്പനിയുമായി കരാറിലെത്തിയത്. ഇത്രയുംതുക പതഞ്ജലിക്ക് നൽകാനായാൽമോയെന്നകാര്യത്തിലാണ് സംശയം. അതൊകൊണ്ടുതന്നെ സ്പോൺസർഷിപ്പ് തുകയിൽ 50ശതമാനം കുറവുവരുത്തുന്നകാര്യവും ബിസിസിഐയുടെ പരിഗണനയിലാണെന്നാണ് റിപ്പോർട്ടുകൾ. ഈവർഷത്തെ ഐപിഎൽ സെപ്റ്റംബർ 19 മുതൽ നവംബർ 10വരെ യുഎഇയിലാണ് നടക്കുന്നത്. 2020 ലെ ഐപിഎലിന് ടൈറ്റിൽ സ്പോൺസറായി വിവോ ഉണ്ടാകില്ലെന്ന് ഓഗസ്റ്റ് ആറിനാണ് ബിസിസിഐ സ്ഥിരീകരിച്ചത്.

from money rss https://bit.ly/33Iq2QQ
via IFTTT

Sunday, 9 August 2020

സ്വര്‍ണവില പവന് 600 രൂപ കുറഞ്ഞ് 41,600 രൂപയായി

തുടർച്ചയായദിവസങ്ങളിലെ വിലവർധനയ്ക്കുശേഷം സ്വർണവിലയിൽ തിരുത്തൽ. പവന് 600 രൂപകുറഞ്ഞ് 41,600 രൂപയായി. 5200 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഒന്നിന് 40,160 രൂപയായിരുന്ന വിലയാണ് ഏഴിലെത്തിയപ്പോൾ 42,000 രൂപയായി വർധിച്ചത്. ആറുദിവസംകൊണ്ട് 1,840 രൂപയുടെ വർധന. ആഗോള വിപണിയിൽ സ്വർണവില സ്ഥിരതയാർജിച്ചു. സ്പോട്ട് ഗോൾഡ് വില ഔൺസിന് 2,033.40 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 2072 ഡോളർവരെ പോയതിനുശേഷംമാണ് വിലിയിൽ ഇടിവുണ്ടായത്.

from money rss https://bit.ly/2DEKzuV
via IFTTT

ഉത്തേജന പാക്കേജ് 2.0: സെപ്റ്റംബറില്‍ പ്രഖ്യാപിച്ചേക്കും

കോവിഡ് വ്യാപനംമൂലമുള്ള തളർച്ചയിൽനിന്ന് കരകയറാൻ അടുത്തഘട്ടത്തിലുള്ള ഉത്തേജന പാക്കേജ് സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ പ്രഖ്യാപിച്ചേക്കും. അടിസ്ഥാന സൗകര്യവികസനം, നിർമാണമേഖല എന്നിവയ്ക്കാകും പ്രാധാന്യം നൽകുക. അതോടൊപ്പം നഗരങ്ങളിലെ പാവപ്പെട്ടവർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതിയുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടേതിന് സമാനമായിട്ടായിരിക്കും ഇത് നടപ്പാക്കുക. കോവിഡ് വ്യാപനംമൂലമുള്ള തളർച്ചയിൽനിന്ന് വിമുക്തമായാൽ വികസനത്തിനുള്ള സാധ്യതകളുണ്ടാകും. അടിസ്ഥാന സൗകര്യം, നിർമാണമേഖല കേന്ദ്രീകരിച്ച് പ്രഖ്യാപനങ്ങൾകൂടിവരുമ്പോൾ സമ്പദ്ഘടനയിൽ ഉണർവ് പ്രകടമാകുമെന്നാണ് വിലിയിരുത്തൽ. ഉപഭോഗംവർധിക്കുകയും അതിലൂടെ തൊഴിലവസരങ്ങൾ ഉണ്ടാകുകയുംചെയ്യും. അതിന്റെ സാധ്യതകൾതേടിയുള്ള നിക്ഷേപമാകും അടുത്ത പാക്കേജിൽ ഉൾപ്പെടുത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വന്തം ഗ്രമങ്ങളിലേയ്ക്ക് പോയവർക്ക് തരിച്ചെത്താൻ നഗരങ്ങളിലെ തൊഴിലവസരം പ്രയോജനപ്പെടും. നിർമാണ തൊഴിൽ മേഖലയിൽമാത്രം 65 ലക്ഷം അന്യസംസ്ഥാനതൊഴിലാളികൾക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

from money rss https://bit.ly/2XKzobb
via IFTTT

സെന്‍സെക്‌സില്‍ 213 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 213 പോയന്റ് നേട്ടത്തിൽ 38,253ലും നിഫ്റ്റി 68 പോയന്റ് ഉയർന്ന് 11282ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 914 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 273 ഓഹരികൾ നഷ്ടത്തിലുമാണ്. 84 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സിപ്ല, എൽആൻഡ്ടി, എംആൻഡ്എം, ശ്രീ സിമെന്റ്സ്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോർകോർപ്, ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.41ശതമാനം ഉയർന്നു. വാഹനം, എഫ്എംസിജി, ഹെൽത്ത് കെയർ, ലോഹ, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സൂചികകളാണ് പ്രധാനമായും നേട്ടത്തിൽ. ടൈറ്റാൻ, ബാങ്ക് ഓഫ് ബറോഡ തുടങ്ങി 100 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/31yk2aQ
via IFTTT

ഉപഭോക്തൃ സംരക്ഷണ നിയമം: ആശകളും ആശങ്കകളും

ഉപഭോക്താക്കൾ പ്രതീക്ഷയോടെ കാത്തിരുന്ന, നവീകരിച്ച ഉപഭോക്തൃ സംരക്ഷണ നിയമം 2019 കഴിഞ്ഞ മാസം നിലവിൽ വന്നു. ഉപഭോക്തൃ ശാക്തീകരണത്തിനും കാര്യക്ഷമമായ ഭരണനിർവഹണത്തിനും ത്വരിതമായ തർക്ക പരിഹാരത്തിനുമാണ് പുതിയ നിയമം ഊന്നൽ നൽകുന്നത്. മൂന്നു പതിറ്റാണ്ടുകാലത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, വർത്തമാനകാലത്തെ പല സാങ്കേതിക പ്രശ്നങ്ങളെയും നേരിടാനുള്ള വ്യവസ്ഥകൾ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് വളരെ പ്രതീക്ഷ നൽകുന്നു. ഓൺലൈൻ തട്ടിപ്പുകളെ നേരിടാനായി, ഇ-കൊമേഴ്സിനെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നതും വർധിച്ചുവരുന്ന ഭക്ഷ്യവിതരണ ശൃംഖലയെ ഉൾക്കൊള്ളാനായി ഭക്ഷണം കൂടി ഉത്പന്നത്തിന്റെ നിർവചനത്തിൽപ്പെടുത്തിയതും സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നവയാണ്. 'ടെലികോം' സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും 'ട്രായി' യുടെ ടെലി കമ്യൂണിക്കേഷൻ എന്ന വിപുലീകരിച്ച നിർവചനത്തിന്റെ പരിധിയിൽപ്പെടുന്ന ഇന്റർനെറ്റ്, സെല്ലുലാർ ഡേറ്റ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടില്ല. കെട്ടിട നിർമാണം ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരോഗ്യപരിരക്ഷ, സേവനങ്ങളുടെ പട്ടികയിൽ കാണുന്നില്ല. ഉപഭോക്തൃ സമൂഹത്തിന് ഏറെ പ്രയോജനം ചെയ്യുന്ന 'ഉത്പന്ന ബാദ്ധ്യത' എന്ന പുതിയ അധ്യായം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉപഭോക്താവിന് സൗകര്യപ്രദമായ സ്ഥലത്ത് കേസ് ഫയൽ ചെയ്യാമെന്നതും ഓൺലൈനിൽ പരാതികൾ സമർപ്പിക്കാമെന്നതും പുതിയ നിയമത്തിലെ ആശാവഹമായ വ്യവസ്ഥകളാണ്. ഇ-കൊമേഴ്സ് സ്ഥാപനങ്ങളെല്ലാം ഉത്പന്നത്തിന്റെ, സേവനത്തിന്റെ വിശദ വിവരങ്ങൾക്കൊപ്പം തന്നെ, മടക്കിയെടുക്കൽ/മാറ്റിക്കൊടുക്കൽ വ്യവസ്ഥകൾ, സാധനങ്ങളെത്തിക്കാനുള്ള ഉപാധികൾ, പണമടക്കാനുള്ള മാർഗങ്ങളും അവയുടെ സുരക്ഷിതത്വവും, തർക്കപരിഹാരത്തിനുള്ള സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കണം. സുചിന്തിതമായ തീരുമാനങ്ങളെടുക്കാൻ ഇത് ഉപഭോക്താവിനെ സഹായിക്കും. മാത്രമല്ല, തർക്ക പരിഹാര സംവിധാനത്തിന്റെ നടത്തിപ്പിനായി ഒരു പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. പരാതികൾ സ്വീകരിച്ച വിവരം 48 മണിക്കൂറിനുള്ളിൽ പരാതിക്കാരനെ അറിയിക്കാനും 30 ദിവസത്തിനുള്ളിൽ പരാതിയിൽ തീർപ്പുകല്പിക്കാനും നിയമം നിഷ്കർഷിക്കുന്നു. പുതിയ നിയമത്തിലെ ശ്രദ്ധേയമായ രണ്ടു കാര്യങ്ങൾ സെൻട്രൽ കൺസ്യൂമർ അതോറിറ്റിയുടെയും മീഡിയേഷൻ സെല്ലുകളുടേയും സ്ഥാപനമാണ്. ഉപഭോക്തൃ അവകാശ ലംഘനങ്ങൾക്കെതിരെ സ്വമേധയാ കേസ്സെടുക്കാൻ സുരക്ഷിതമല്ലാത്ത / ഹാനികരമായ ഉത്പന്നങ്ങൾ തിരിച്ചുവിളിക്കാനും അന്യായ വ്യാപാര സബ്രദായങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പിൻവലിക്കാൻ ഉത്തരവിടാനും ഇത്തരം പ്രവൃത്തികളിലേർപ്പെടുന്നവരെ ശിക്ഷിക്കാനുമുള്ള അധികാരം ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഈ അതോറിറ്റിക്കുണ്ട്. വ്യക്തിഗത പരാതികളല്ല, മറിച്ച് സമൂഹത്തെ പൊതുവെ ബാധിക്കുന്ന ഉപേഭാക്തൃ പ്രശ്നങ്ങളാണ് അതോറിറ്റി കൈകാര്യം ചെയ്യുക. ഉത്പന്നത്തിനോ / സേവനത്തിനോ രസീത് നൽകാതിരിക്കുക, 30 ദിവസത്തിനുള്ളിൽ തിരികെ നൽകുന്ന തകരാറുള്ള ഉത്പന്നങ്ങൾ സ്വീകരിക്കാൻ വിസമ്മതിക്കുക, ഇടപാടുകളുടെ ഭാഗമായി നൽകിയ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുക എന്നീ മൂന്ന് കാര്യങ്ങൾ കൂടി അന്യായ വ്യാപാര സമ്പ്രദായങ്ങളുടെ കൂട്ടത്തിൽപ്പെടുത്തിയതോടൊപ്പം, 'അന്യായ കരാറുകൾ' എന്ന ഒരു പുതിയ ഭാഗം കൂട്ടിച്ചേർത്തു. സേവനങ്ങൾക്ക് അമിത മുൻകൂർ പണം ആവശ്യപ്പെടുക, കരാർ ലംഘനം കൊണ്ടുണ്ടായ നഷ്ടത്തിന് ആനുപാതികമല്ലാത്ത അമിത പിഴ ഈടാക്കുക, കക്ഷികളുടെ അറിവോ സമ്മതമോ കൂടാതെ കരാറുകൾ റദ്ദാക്കുകയോ, മറ്റാരെയെങ്കിലും ഏല്പിക്കുകയോ ചെയ്യുക തുടങ്ങിയവയാണ് അന്യായ കരാറുകളായി കണക്കാക്കിയിട്ടുള്ളത്. (ക്രെഡിറ്റ് കാർഡുകൾ ചുമത്തുന്ന അമിത ലേറ്റ് പെയ്മെന്റ് ഫീസ്, ഭവന/വാഹന വായ്പകൾ നേരത്തെ അടച്ചുതീർക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന പ്രീക്ലോഷർ ഫീസ്, വായ്പ തിരിച്ചുപിടിക്കാൻ മൂന്നാം കക്ഷിയെ ഏല്പിക്കൽ തുടങ്ങിയവ ഈ ഗണത്തിൽപ്പെടും). സിവിൽ കോടതികളുടെ നടപടിക്രമങ്ങളും കാലതാമസവും പണച്ചെലവും ഒഴിവാക്കി, ത്വരിത ഗതിയിൽ തർക്കപരിഹാരം ഉണ്ടാക്കാനാണ് 1986-ൽ 'ഉപഭോക്തൃ സംരക്ഷണ നിയമം' കൊണ്ടുവന്നത്. തർക്കങ്ങളിൽ 90-150 ദിവസത്തിനുള്ളിൽ തീർപ്പു കല്പിക്കണമെന്നായിരുന്നു വിവക്ഷിച്ചിരുന്നത്. എന്നാൽ, കാലക്രമേണ സിവിൽ കോടതിയിലെ നടപടിക്രമങ്ങളും കാലതാമസവും ഉപഭോക്തൃ ഫോറങ്ങളിലും വന്നുചേർന്നു. നിലവിൽ സാധാരണ പരാതികളിൽ തീർപ്പുകല്പിക്കാനെടുക്കുന്ന സമയം ഒന്നര മുതൽ രണ്ടുവർഷം വരെയാണ്. അഭിഭാഷകരുടെ സേവനമില്ലാതെ പരാതികൾ ഫയൽ ചെയ്യാമെങ്കിലും ഭൂരിഭാഗം പരാതികളും അഭിഭാഷകർ മുഖേനയാണ് ഫയൽ ചെയ്യപ്പെടുന്നത്. ഉത്പാദകരും സേവനദാദാക്കളും മികച്ച അഭിഭാഷകരെ വച്ച് കേസുകൾ വാദിക്കുമ്പോൾ, ഉപഭോക്താവിനും അഭിഭാഷകരുടെ സേവനം തേടേണ്ടിവരുന്നു. അങ്ങനെ ചെലവേറിയ ഒരു പ്രക്രിയ ആയതുകൊണ്ട് ഉപഭോക്തൃ ഫോറത്തെ സമീപിക്കാൻ പലരും വിമുഖത കാണിക്കുന്നു. ഉപഭോക്തൃ കോടതികളിലെ നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ വളരെ അപര്യാപ്തമാണ്. പരിമിതമായ സ്ഥലസൗകര്യവും നാമമാത്രമായ ജീവനക്കാരും ഉപഭോക്തൃ കോടതിയുടെ പ്രവർത്തനത്തെ മന്ദീകരിക്കുന്നു. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഇതിനു തെളിവാണ്. ജില്ലാ ഫോറത്തിന്റെ അധികാര പരിധി 20 ലക്ഷത്തിൽ നിന്ന് ഒരു കോടി രൂപയായി ഉയർത്തിയിരിക്കുന്നു. മാത്രമല്ല, സ്വന്തം വിധികളെ നിയമപരമായ അവലോകനത്തിന് (judicial review) വിധേയമാക്കാനുള്ള അധികാരം കൂടി ജില്ലാ ഫോറത്തിന് നൽകിയിട്ടുണ്ട്. ഇക്കാരണങ്ങളാൽ ജില്ലാ ഫോറങ്ങളുടെ ജോലിഭാരം വളരെ കൂടുതലാവുമെന്നതിൽ തർക്കമില്ല. ജില്ലാതലത്തിൽ മാധ്യസ്ഥതയിലൂടെ തർക്കം പരിഹരിക്കാനുള്ള പുതിയ നിയമത്തിലെ വ്യവസ്ഥകൾ, സങ്കീർണമല്ലാത്ത പരാതികൾ എളുപ്പത്തിൽ തീർപ്പാക്കാൻ സഹായകമാവുമെന്ന് പ്രതീക്ഷിക്കാം. പരിധി ഒരു കോടിയിൽ നിന്ന് 10 കോടിയായി ഉയർത്തിയ സംസ്ഥാന കമ്മിഷനുകളുടെ സ്ഥിതിയും ഇതിൽനിന്ന് വിഭിന്നമല്ല. എന്നാൽ സെൻട്രൽ കൺസ്യൂമർ അതോറിറ്റിയുടെ സ്ഥാപനത്തോടെ ദേശീയ കമ്മിഷന്റെ ജോലിഭാരം കുറയാനിടയുണ്ട്. ഉപഭോക്തൃ തർക്ക പരിഹാര കോടതികൾ പൊതുവിതരണ വകുപ്പിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. സമയാസമയങ്ങളിൽ ഒഴിവുകൾ നികത്തുന്നതിനും സമിതികൾ രൂപവത്കരിക്കുന്നതിനും വളരെ കാലതാമസം അനുഭവപ്പെടുന്നു. ഉപഭോക്തൃ കോടതികളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാരുകൾ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ല എന്ന പരാതിയും പൊതുവെ ഉയർന്നുവരുന്നുണ്ട്. സാധാരണക്കാരെ നേരിട്ടു ബാധിക്കുന്ന ഒട്ടേറെ ഉപഭോക്തൃ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പുതിയ നിയമം ശ്രമിക്കുന്നുണ്ട്. കാര്യക്ഷമമായ ഭരണ നിർവഹണവും ത്വരിതഗതിയിലുള്ള തർക്ക പരിഹാരവും ഉറപ്പിക്കാനായാൽ, പുതിയ നിയമം ഉപഭോക്താവിനെ രാജ പദവിയിലേക്കുയർത്തും എന്നതിൽ സംശയമില്ല. tjayamohan@yahoo.co.in

from money rss https://bit.ly/3a99YZw
via IFTTT

Dulquer Salmaan & Jacob Gregory's Unnimaya Song Is A Fun Take On Love!

Dulquer Salmaan & Jacob Gregory's Unnimaya Song Is A Fun Take On Love!
Dulquer Salmaan celebrated his 34th birthday on July 28, 2020. Along with the updates and announcements on his major upcoming projects, the actor also released the Unnimaya song from his upcoming project Maniyarayile Ashokan, through his social media pages. Dulquer Salmaan

* This article was originally published here

Saturday, 8 August 2020

DID YOU KNOW? This Mohanlal Starrer Got A Story Change At The Last Minute!

DID YOU KNOW? This Mohanlal Starrer Got A Story Change At The Last Minute!
Mohanlal, the complete actor delivered one of the biggest hits of his career with the 1988-released movie Vellanakalude Nadu. The family entertainer, which was directed by Priyadarshan had earned highly positive reviews and emerged as a great commercial success. Mohanlal earned

* This article was originally published here