121

Powered By Blogger

Friday, 30 July 2021

നേട്ടമില്ലാതെ ക്ലോസ് ചെയ്തു: സൺഫാർമ 10ഉം ടെക് മഹീന്ദ്ര 7ഉം ശതമാനം നേട്ടമുണ്ടാക്കി

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടംനിലനിർത്താനാവാതെ വ്യാപാര ആഴ്ചയുടെ അവസാനദിനം ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 66.23 പോയന്റ് താഴ്ന്ന് 52,586.84ലിലും നിഫ്റ്റി 15.50 പോയന്റ് നഷ്ടത്തിൽ 15,763ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏറെനേരം സൂചികകൾ നേട്ടത്തിലായിരുന്നുവെങ്കിലും പിന്നീടുണ്ടായ വില്പനസമ്മർദമാണ് വിപണിയെ ബാധിച്ചത്. യൂറോപ്യൻ ഓഹരികളിലെ ഇടിവും ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി. സൺ ഫാർമ, ടെക് മഹീന്ദ്ര, സിപ്ല, ശ്രീ സിമെന്റ്സ്, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, ബജാജ് ഫിനാൻസ്, എസ്ബിഐ ലൈഫ്, ബജാജ് ഫിൻസർവ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി. സെക്ടറുകളിൽ ഫാർമ സൂചികയാണ് മികച്ചനേട്ടമുണ്ടാക്കിയത്. 3.6ശതമാനം ഉയർന്നു. ഓട്ടോ സൂചിക ഒരുശതമാനം നേട്ടമുണ്ടാക്കി. മെറ്റൽ, ധനകാര്യ ഓഹരികൾ വില്പനസമ്മർദംനേരിട്ടു.

from money rss https://bit.ly/3le7OiL
via IFTTT

രാജ്യാന്തര യാത്രാ വിമാനങ്ങൾക്കുളള വിലക്ക് ഓഗസ്റ്റ് 31വരെ നീട്ടി

കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യാന്തര യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടുംനീട്ടി. ഡയറക്ടറേറ്റ് ജനറൾ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) ഓഗസ്റ്റ് 31വരെയാണ് രാജ്യാന്തര സർവീസുകൾക്ക് വിലക്കേർപ്പെടത്തിയത്. കോവിഡിന്റെ മൂന്നാംതരംഗഭീഷണ നിലനിൽക്കുന്നതിനാലും പലരാജ്യങ്ങളിലും ഡെൽറ്റാ വകഭേദം വ്യാപിക്കുന്നതിനാലുമാണ് വിലക്ക് നീട്ടിയത്. നേരത്തെ ജൂലായ് 31വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞവർഷം മാർച്ച് 23മുതലാണ് രാജ്യാന്തര വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയത്. എന്നാൽ വന്ദേ ഭാരത് വിമാനങ്ങളും യുഎസ്, യുകെ ഉൾപ്പടെയുള്ള 27 രാജ്യങ്ങളുമായി സഹകരിച്ച് എയർ ബബിൾ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളും സർവീസ് നടത്തിയിരുന്നു. pic.twitter.com/UOo8tqVoky — DGCA (@DGCAIndia) July 30, 2021

from money rss https://bit.ly/2WCRIVS
via IFTTT

Thursday, 29 July 2021

സ്വർണവില പവന് 280 രൂപകൂടി 36,200 രൂപയായി

സംസ്ഥാനത്ത് സ്വർണവില മൂന്നാമത്തെ ദിവസവും കൂടി. പവന്റെ വിലയിൽ 280 രൂപയുടെ വർധനവാണുണ്ടായത്. ഗ്രാമിന് 35 രൂപ കൂടി 4525 രൂപയുമായി. ഇതോടെ പവന്റെ വില 36,200 രൂപയായി. 35,920 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,827.28 ഡോളറിലെത്തി. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് തൽക്കാലം ഉയർത്തേണ്ടെന്ന തീരുമാനമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. ഡോളറിന്റെ തളർച്ചയും സ്വർണംനേട്ടമാക്കി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 48,254 രൂപയായി ഉയർന്നു. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/3zNWLkA
via IFTTT

എവിടെ നിക്ഷേപിച്ചാൽ കൂടുതൽ നേട്ടമുണ്ടാക്കാം?/Infographics

ഓരോരുത്തരുടെയും പോർട്ട്ഫോളിയോയിൽ വിവിധ നിക്ഷേപ ആസ്തികളുണ്ടാകും. ഓഹരി, സ്വർണം, മ്യൂച്വൽ ഫണ്ട്, ബാങ്ക് നിക്ഷേപം, റിലയൽ എസ്റ്റേറ്റ് എന്നിവയണവയിൽ പ്രധാനം. ഓരോ ആസ്തിയും വ്യത്യസ്ത നിരക്കിലുള്ള ആദാമാണ് കാലാകാലങ്ങളിൽ നിക്ഷേപകന് നൽകിവരുന്നത്. ഇതിൽ ഏറെക്കുറെ സ്ഥിരതയുള്ള ആദായംതരുന്നത് ബാങ്ക് നിക്ഷേപംമാത്രമാണ്. എന്നാൽ പണപ്പെരുപ്പത്തെ അതിജീവിക്കാനുതകുന്ന നേട്ടംനൽകാൻ ബാങ്ക് നിക്ഷേപത്തിന് കഴിവില്ല. ഈ സാഹചര്യത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, പത്ത് വർഷക്കാലയളവുകളിൽ വിവിധ നിക്ഷേപ പദ്ധതികൾ നൽകിയ ആദായം പരിശോധിക്കാം. ഓഹരി ഒരുവർഷക്കാലയളവിൽ 38.9 ശതമാനവും മൂന്നുവർഷക്കാലയളവിൽ 13 ശതമാനവും അഞ്ച് വർഷക്കാലയളവിൽ 13.76 ശതമാനവം ആദായം നൽകിയതായി കാണുന്നു. മറ്റുനിക്ഷേപ പദ്ധതികളിലെ നേട്ടവും പരിശോധിക്കാം.

from money rss https://bit.ly/3zOTktV
via IFTTT

വിപണിയിൽ കാര്യമായ നേട്ടമില്ലാതെ തുടക്കം: ടെക് മഹീന്ദ്ര ആറ് ശതമാനത്തോളം ഉയർന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകളിൽ നേരിയനേട്ടത്തോടെ തുടക്കം. സെൻസെക്സ് 38 പോയന്റ് നേട്ടത്തിൽ 52,691ലും നിഫ്റ്റി 10 പോയന്റ് ഉയർന്ന് 15789ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോളതലത്തിൽ വില്പന സമ്മർദത്തിന് താൽക്കാലിക വിരമാമായെങ്കിലും ചൈനീസ് വിപണിയിൽ തകർച്ചതുടരുന്നത് മറ്റ് ഏഷ്യൻവിപണികളെയും ബാധിച്ചു. ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടിസിഎസ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടൈറ്റാൻ, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബന്ധൻ ബാങ്ക്, ബ്രിട്ടാനിയ, സൺ ഫാർമ, യുപിഎൽ, ഇന്ത്യൻ ഓയിൽ, മാരികോ, ബ്ലൂ ഡാർട്ട് തുടങ്ങി 100ലേറെ കമ്പനികളുടെ പ്രവർത്തനഫലമാണ് വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3BXRWqE
via IFTTT

സെൻസെക്‌സ് 209 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: മെറ്റൽ സൂചിക 5ശതമാനം ഉയർന്നു

മുംബൈ: മൂന്നുദിവസംനീണ്ട സമ്മർദത്തിൽനിന്ന് പുറത്തുകടന്ന് വിപണി. ഐടി, മെറ്റൽ, ധനകാര്യ ഓഹരികളുടെ മുന്നേറ്റത്തിൽ നിഫ്റ്റി 15,750ന് മുകളിലെത്തി. സെൻസെക്സ് 209.36 പോയന്റ് നേട്ടത്തിൽ 52,653.07ലും നിഫ്റ്റി 69.10 പോയന്റ് ഉയർന്ന് 15,778.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണിയിലെ വില്പന സമ്മർദത്തിന് അറുതിവന്നതാണ് രാജ്യത്ത വിപണിയിലും പ്രതിഫലിച്ചത്. മറ്റ് ഏഷ്യൻ വിപണികളും നേട്ടമുണ്ടാക്കി. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, എസ്ബിഐ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, പവർഗ്രിഡ്, ബജാജ് ഓട്ടോ, ഐടിസി, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. മെറ്റൽ സൂചിക അഞ്ച് ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ഐടി, പൊതുമേഖല ബാങ്ക് സൂചികകൾ 1-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.4-0.9ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്എംസിജി സൂചിക ഒരുശതമാനം താഴുകയുംചെയ്തു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 9 പൈസയുടെ നേട്ടമുണ്ടായി. 74.28ലായിരുന്നു ക്ലോസിങ്. 74.22-74.33 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/3zTliox
via IFTTT

സിങ്കപ്പൂരിലെ ഗ്രേറ്റ് ലേണിങിനെ ബൈജൂസ് ഏറ്റെടുത്തു: ഇടപാട് 4,470 കോടിയുടെ

രാജ്യത്തെ പ്രമുഖ എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസ് സിങ്കപുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രേറ്റ് ലേണിങിനെ ഏറ്റെടുത്തു. 4,470 കോടി രൂപ(60 കോടി ഡോളർ)യുടേതാണ് ഇടപാട്. സ്കൂൾ, ഹയർസെക്കൻഡറി വിദ്യാഭ്യാസമേഖലയിൽ മാത്രമൊതുങ്ങാതെ ഉന്നത സാങ്കേതിക വിദ്യാഭ്യാസമേഖലയിലും ചുവടുറപ്പിക്കുന്നതിനാണ് ഏറ്റെടുക്കൽ. ബൈജൂസിനൊപ്പം സ്വതന്ത്രവിഭാഗമായിട്ടായിരിക്കും ഗ്രേറ്റ് ലേണിങിന്റെ പ്രവർത്തനം. പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ സ്ഥാപനമായി 2013ൽ ആരംഭിച്ചതാണ് ഗ്രേറ്റ് ലേണിങ്. 170 രാജ്യങ്ങളിലായി 15 ലക്ഷം ഉപഭോക്താക്കൾ ഗ്രേറ്റ് ലേണിങിനുണ്ട്. സിങ്കപൂർ, യുഎസ്, ഇന്ത്യ എന്നിവിടങ്ങളിലെ സാങ്കേതിക വിദ്യാഭ്യാസമേഖലയിലാണ് കമ്പനിയുടെ പ്രവർത്തനം. സ്റ്റാൻഫോഡ്, മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ടെക്സസ് സർവകലാശാലയുടെ മകോംബ്സ് സ്കൂൾ ഓഫ് ബിസിനസ് തുടങ്ങിയവയുമായുള്ള സഹകരണവുമുണ്ട്. നിരവധി കോഴ്സുകൾക്കുള്ള പഠനസാമഗ്രികൾ നൽകിവരുന്നു. സ്ഥാപകനും സിഇഒയുമായ മോഹൻ ലഖരാജുവും സഹസ്ഥാപകനായ ആർ.എൽ ഹരികൃഷ്ണൻ നായർ, അർജുൻ നായർ എന്നിവരുമാകും ഗ്രേറ്റ് ലേണിങിന്റെ നേതൃത്വംവഹിക്കുക. ബൈജൂസിനാകട്ടെ നിലവിൽ 100 മില്യൺ രജിസ്റ്റർചെയ്ത ഉപഭോക്താക്കളും 6.5 മില്യൺ പെയ്ഡ് സബ്സ്ക്രിപ്ഷനുമാണുള്ളത്. നാലുമുതൽ 12വരെയുള്ള ക്ലാസുകൾക്കുള്ള പഠനസഹായികൾ നൽകിക്കൊണ്ട് 2015ലാണ് ബൈജൂസ് തുടങ്ങുന്നത്. യുഎസ് ആസ്ഥാപനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ റീഡിങ് പ്ലാറ്റ്ഫോമായ എപ്പിക്കിനെ ഈയിടെ ബൈജൂസ് ഏറ്റെടുത്തിരുന്നു. 3,730 കോടി രൂപയുടേതായിരുന്നു ഇടപാട്. ജനറൽ അറ്റ്ലാന്റിക്, സക്വേയ ക്യാപിറ്റൽ, ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ്, നാസ്പഴ്സ്, സിൽവർലേക്, ടൈഗർ ഗ്ലോബൽ തുടങ്ങിയ വൻകിട ആഗോള നിക്ഷേപകർ ഇതിനകം ബൈജൂസിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

from money rss https://bit.ly/3j4ixKh
via IFTTT

ജെ എം ഫിനാന്‍ഷ്യലിന് 117.01 ശതമാനം ലാഭവര്‍ധന

കൊച്ചി:ജൂൺ 30ന് അവസാനിച്ച നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദഫലങ്ങളിൽ ജെഎം ഫിനാൻഷ്യൽ വൻ വളർച്ച രേഖപ്പെടുത്തി. മുൻവർഷം ഇതേ കാലയളവിലേതിനെ അപേക്ഷിച്ച് മൊത്തം ലാഭത്തിൽ 117.01 ശതമാനം വളർച്ചയാണുണ്ടായിട്ടുള്ളത്. പാദവാർഷിക ഫലങ്ങളിൽ നാളിതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ വളർച്ചയാണിത്. മുംബൈയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് കണക്കുകൾക്ക് അംഗീകാരം നൽകിയത്. 2021 ജൂൺ 30 ന് അവസാനിച്ച ആദ്യപാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 992.55 കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവിൽ ഇത് 691.11 കോടി രൂപയായിരുന്നു. വളർച്ച 43.62 ശതമാനം. ഇതേ കാലയളവിൽ നികുതി അടയ്ക്കുന്നതിനു മുമ്പുള്ള ലാഭം 360.40 കോടി രൂപയും മുൻവർഷം ഇതേ കാലയളവിൽ നികുതി അടയ്ക്കുന്നതിനുമുമ്പുള്ള ലാഭം 184.17 കോടി രൂപയുമായിരുന്നു. 95.69 ശതമാനം ലാഭ വർധനയാണു രേഖപ്പെടുത്തിയത്. നോൺ കൺട്രോളിംഗ് പലിശയ്ക്കു മുമ്പും നികുതിക്കു ശേഷവുമുള്ള മൊത്തം ലാഭം 274.78 കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവിൽ ഇത് 139.61 കോടി രൂപയായിരുന്നു. വളർച്ച 96.82 ശതമാനം. 2021 ജൂൺ 30 നവസാനിച്ച ആദ്യ പാദത്തിൽ നികുതിയും നോൺ കണ്ടട്രോളിംഗ് പലിശയും പങ്കാളിയുടെ വിഹിതവും കഴിച്ചുള്ള മൊത്തം ലാഭം 203.14 കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവിൽ ഇത് 93.61 ശതമാനമായിരുന്നു. ലാഭ വളർച്ച 117.01 ശതമാനം.

from money rss https://bit.ly/3l5XIR1
via IFTTT

Wednesday, 28 July 2021

ബാങ്ക് പ്രതിസന്ധിയിലായാൽ നിക്ഷേപകർക്ക് 90 ദിവത്തിനകം പണംലഭിക്കും

ബാങ്ക് പ്രതിസന്ധിയിലായാൽ 90 ദിവസത്തിനകം നിക്ഷേപകർക്ക് ഇനി പണംലഭിക്കും. ഇതുസംബന്ധിച്ച ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രഡിറ്റ ഗ്യാരണ്ടി കോർപറേഷൻ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇൻഷുറൻസ് പ്രകാരം അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപമാണ് തിരികെനൽകുക. ഒരു ബാങ്കിൽ ഒരാളുടെ പേരിൽ വ്യത്യസ്ത അക്കൗണ്ടുകളിൽ എത്രനിക്ഷേപമുണ്ടെങ്കിലും അഞ്ചുലക്ഷം രൂപയാണ് പരമാവധി ലഭിക്കുക. 98.3 ശതമാനം അക്കൗണ്ടുകളും 50.9ശതമാനം നിക്ഷേപമൂല്യവും ഇതോടെ പദ്ധതിയുടെ കീഴിൽവരുമെന്ന് ധനന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ആഗോളതലത്തിൽ ഇത് യഥാക്രമം 80ശതമാനവും 20-30ശതമാനവുമാണ്. ബാങ്കിന് മോറട്ടോറിയം ബാധകമായാലും നിക്ഷേപകർക്ക് പണംതിരികെനൽകുമെന്നും ധനമന്ത്രി പറഞ്ഞു. മൊറട്ടോറിയം നടപ്പായാൽ 45 ദിവസത്തിനകം അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ശേഖരിച്ച് കോർപറേഷന് കൈമാറും. അപേക്ഷകൾ തത്സമയം പരിഗണിച്ച് 90ദിവസത്തിനകം പണംതിരികെ നൽകും. 2020 ഫെബ്രുവരിയിലാണ് നിക്ഷേപ ഇൻഷുറൻസ് പരിധി അഞ്ചുലക്ഷമായി ഉയർത്തിയത്. 1993 മെയ് ഒന്നിന് നിശ്ചിയിച്ചതുകപ്രകാരം ഒരു ലക്ഷം രൂപവരെയുളള നിക്ഷേപത്തിനായിരുന്നു നേരത്തെ പരിരക്ഷ ലഭിച്ചിരുന്നത്. ഒരോ 100 രൂപയുടെ നിക്ഷേപത്തിനും 0.12ശതമാനംതുകയാണ് പ്രീമിയമായി ഈടാക്കുന്നത്. 2019-20 സാമ്പത്തികവർഷത്തിൽ പ്രീമിയം ഇനത്തിൽ കോർപ്പറേഷന് ലഭിച്ചത് 13,234 കോടി രൂപയാണ്.

from money rss https://bit.ly/3iaGxff
via IFTTT

സെൻസെക്‌സിൽ 224 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി വീണ്ടും 15,750ന് മുകളിൽ

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ തളർച്ചക്കുശേഷം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,750ന് മുകളിലെത്തി. സെൻസെക്സ് 224 പോയന്റ് ഉയർന്ന് 52,668ലും നിഫ്റ്റി 70 പോയന്റ് നേട്ടത്തിൽ 15,780ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വ്യാപകമായി മൂന്നുദിവസംനീണ്ട വിൽപന സമ്മർദത്തെ അതിജീവിച്ചാണ് വിപണി നേട്ടംവീണ്ടെടുത്തത്. എച്ച്സിഎൽ ടെക്, ടെക്മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, ഇൻസിൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, എൻടിപിസി, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, ടിവിഎസ് മോട്ടോഴ്സ്, ഫ്യൂച്ചർ റീട്ടെയിൽ, ലോറസ് ലാബ്സ്, പിവിആർ, റെയ്മണ്ട്, യൂണിയൻ ബാങ്ക് തുടങ്ങി 90 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3f2V4b5
via IFTTT

സെൻസെക്‌സ് 135 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: എയർടെൽ 5%നേട്ടമുണ്ടാക്കി

മുംബൈ: ഒരുപരിധിവരെ നഷ്ടംകുറക്കാനായെങ്കിലും നേട്ടത്തിലേക്ക് തിരിച്ചെത്തനാകാതെ വിപണി. കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ നിഫ്റ്റി 15,700 നിലവാരത്തിൽ ക്ലോസ്ചെയ്തു. വ്യാപാരത്തിനിടെ, തകർച്ചയിൽനിന്ന് 640 പോയന്റോളം തിരിച്ചുപിടിച്ച് 135.05 പോയന്റ് നഷ്ടത്തിലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 37.10 പോയന്റ് താഴ്ന്ന് 15,709.40ലുമെത്തി. ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്സ്, സിപ്ല, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, എസ്ബിഐ ലൈഫ്, ഡിവീസ് ലാബ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറുകളിൽ നിഫ്റ്റി മെറ്റൽ, ഐടി സൂചികകളാണ് നേട്ടമുണ്ടാക്കിയത്. ഓട്ടോ, ബാങ്ക്, എനർജി, ഫാർമ സെക്ടറുകൾ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾക്കും നേട്ടമുണ്ടാക്കാനായില്ല. രൂപയുടെ മൂല്യത്തിൽ 9 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 74.37 നിരവാരത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/3zIJl9l
via IFTTT

വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ ജൂലായ് 31നുശേഷം ഓഹരി ഇടപാട് നടത്താനാവില്ല

ഓഹരി വ്യാപാരത്തിനുള്ള ഡീമാറ്റ്, ട്രേഡിങ്അക്കൗണ്ടുകൾ നിങ്ങൾക്കുണ്ടോ? എങ്കിൽ ഈവിവരങ്ങൾ ഉടനെ പുതുക്കിനൽകണം. അല്ലെങ്കിൽ ജൂലായ് 31നുശേഷം ഓഹരി വ്യാപാരം നടത്താനാവില്ല. മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, വിലാസം, പാൻ, വരുമാനം എന്നിവയാണ് നൽകേണ്ടത്. വിവരങ്ങൾ പുതുക്കാൻ ഓൺലൈനിൽ സംവിധാനമുണ്ട്. ഇതുസംബന്ധിച്ച് ഓഹരി ബ്രോക്കിങ് ഹൗസുകളും ഡെപ്പോസിറ്ററികളും അക്കൗണ്ട് ഉടമകൾക്ക് ഇ-മെയിൽ അയച്ചിട്ടുണ്ട്. വരുമാനവും പ്രത്യേകം അപ്ഡേറ്റ്ചെയ്യണം. ഇതിനായി അഞ്ച് സ്ലാബുകളാണ് നൽകിയിട്ടുള്ളത്. ഒരു ലക്ഷത്തിന് താഴെ ഒരു ലക്ഷംമുതൽ അഞ്ചുലക്ഷംവരെ അഞ്ചുലക്ഷം മുതൽ 10ലക്ഷംവരെ 10 ലക്ഷം മുതൽ 25 ലക്ഷംവരെ 25 ലക്ഷത്തിന് മുകളിൽ. ഇവയിലേതെങ്കിലുമൊന്നാണ് തിരഞ്ഞെടുക്കേണ്ടത്.

from money rss https://bit.ly/3BHEnLU
via IFTTT

കേന്ദ്ര സർക്കാരിന്റെ ധനകാര്യ സ്ഥാപനത്തിന് പേര് നിർദേശിക്കാം: 15 ലക്ഷം രൂപ നേടാം

അടിസ്ഥാനസൗകര്യവികസനത്തിന് ധനസഹായംനൽകാൻ ലക്ഷ്യമിട്ട് സർക്കാർ രൂപീകരിക്കുന്ന സ്ഥാപനത്തിന് പേര് നിർദേശിച്ച് 15 ലക്ഷംരൂപ പ്രതിഫലംനേടാം. പേര്, ടാഗ് ലൈൻ, ലോഗോ എന്നിവയാണ് നിർദേശിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന പേരും ലോഗോയും ടാഗ് ലൈനും നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപവീതമാണ് സമ്മാനം നൽകുക.രണ്ടാംസ്ഥാനംനേടുന്നവർക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് രണ്ടുലക്ഷം രൂപയും നൽകും. പുതിയതായി രൂപീകരിക്കുന്ന ധനകാര്യ വികസന സ്ഥാപന(ഡിഎഫ്ഐ)ത്തിനുവേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്. എൻട്രികൾ അയക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 15ആണ്. സർഗാത്മകത, ആശയവുമായി അടുത്തുനിൽക്കുന്നവ തുടങ്ങിയവ പരിഗണിച്ചായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. നാഷണൽ ബാങ്ക് ഫോർ ഫിനാൻസിങ് ഇൻഫ്രസ്ട്രക്ടചർ ആൻഡ് ഡെവലപ്മെന്റ് ആക്ട് 2021 പ്രകാരമാണ് പുതിയ സ്ഥാപനം രൂപീകരിക്കുന്നത്. നാഷണൽ ഇൻഫ്രസ്ട്രക്ചർ പൈപ്പ്ലൈനിനുകീഴിൽ 7000 പദ്ധതികളാണുള്ളത്. 111 ലക്ഷംകോടിയുടെ പദ്ധതി പൂർത്തീകരണത്തിന് സഹായിക്കുകയെന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ഡവലപ്മെന്റ് ബാങ്കായിട്ടായിരിക്കും സ്ഥാപനം പ്രവർത്തിക്കുക.

from money rss https://bit.ly/3zJjsX7
via IFTTT

പാഠം 135: വിപണി തകർന്നാലും കുതിച്ചാലും നേട്ടം നിക്ഷേപകന് | Real-life example

2020 ഏപ്രിലിൽ കോവിഡ് ലോകമാകെ വ്യാപിച്ചതിനെതുടർന്ന് ജോലിനഷ്ടപ്പെട്ടാണ് അബുദാബിയിൽനിന്ന് ജോയി നാട്ടിലെത്തിയത്. ഗൾഫിൽ കഷ്ടപ്പെട്ട് അധ്വാനിച്ചതിന്റെ ബാക്കിയായി അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത് 10 ലക്ഷം രൂപമാത്രമായിരുന്നു. ബാങ്ക് എഫ്ഡിക്കപ്പുറം നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിവില്ലെങ്കിലും പലിശ അടിക്കടി കുറയുന്നസാഹചര്യത്തിൽ മറ്റ്മാർഗങ്ങൾ തേടുന്നതിനിടെയാണ് നിക്ഷേപ പാഠങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഓഹരിയിൽ എന്തുകൊണ്ട് പണംനഷ്ടപ്പെടുന്നു എന്ന് വിശദമാക്കിയ പാഠം 69ൽ അദ്ദേഹത്തിന്റെ കണ്ണുടക്കി. റിസ്കെടുത്താണെങ്കിലും ഓഹരിയിൽ ഒരുപരീക്ഷണത്തിന് അദ്ദഹം തയ്യാറായത് അങ്ങനെയാണ്. ഓഹരിയെക്കുറിച്ച് എബിസിഡി അറിയാത്തപാവറട്ടിക്കാരൻ ജോയി ആ പാഠത്തെ അന്ധമായി അനുകരിച്ചുവെന്നുതന്നെ പറയാം. നേരത്തെ എടുത്തുവെച്ചിരുന്ന ഓഹരി നിക്ഷേപ അക്കൗണ്ട് സജീവമാക്കുകയാണ് അടുത്തതായി ചെയ്തത്. പാഠത്തിൽ നൽകിയുന്ന നാല് ഓഹരികൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കകുയംചെയ്തു. പിന്നെ സംഭവിച്ചത് വർഷംഒന്ന്പിന്നിട്ടശേഷമാണ് അദ്ദേഹത്തിന്റെ ഇ-മെയിൽ ലഭിച്ചത്. ജോലി നഷ്ടപ്പെട്ടതിന്റെ വിഷാദമൊന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നില്ല. കാരണം നിക്ഷേപിച്ച 6.08 ലക്ഷം രൂപയുടെ മൊത്തം മൂല്യം 10 ലക്ഷമായിരിക്കുന്നു. പലപ്പോഴായി 13,000ത്തോളം രൂപ ലാഭവിഹിതമായി ലഭിക്കുകയുംചെയ്തു. ഒരുവർഷത്തിനിടെ നിക്ഷേപത്തിൽനിന്ന് ലഭിച്ചത് നാലുലക്ഷത്തിലേറെ. 52ശതമാനത്തിലേറെ ആദായം. ബാങ്കിലിട്ടാൽ ലഭിക്കുമായിരുന്ന ആറുശതമാനത്തിൽനിന്നാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്.അതായത് ബാങ്ക് നിക്ഷേപത്തിൽനിന്ന് അദ്ദേഹത്തിന് ഈകാലയളവിൽ ലഭിക്കുമായിരുന്നത് 46,000 രൂപയാണ്. ബാങ്ക് നിക്ഷേപത്തിൽനിന്ന് ലഭിക്കുമായിരുന്ന പലിശ. ഇനി എന്തുചെയ്യണം? ഇത്രയുംനേട്ടംലഭിച്ച സാഹചര്യത്തിൽ എന്തുനിലപാട് സ്വീകരിക്കണമെന്നുകൂടി അറിയാനാണ് അദ്ദേഹം മെയിലയച്ചത്. മികച്ച ലാഭത്തിലായതിനാൽ നിക്ഷേപംമുഴുവൻ പിൻവലിക്കണോ? എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഇനിയും കാത്തിരുന്നാൽ കൂടുതൽനേട്ടം സ്വന്തമാക്കാൻ കഴിയുമോ? ആശയക്കുഴപ്പത്തിലാണ് ജോയി. ഗൾഫിൽ വർഷങ്ങളോളം ജോലി ചെയ്ത് സമ്പാദിച്ച 10 ലക്ഷം രൂപയിൽനിന്ന് റിസ്കെടുത്താണ് ആരും നിക്ഷേപത്തിനിറങ്ങാത്തകാലത്ത്, ആറുലക്ഷത്തിലധികം രൂപ ഓഹരിയിൽ നിക്ഷേപിക്കുകയെന്ന കടുംകൈ ചെയ്തത്! കോവിഡ് വ്യാപനത്തിനിടയിൽ താഴെപ്പോയ ഓഹരികൾ എപ്പോൾ തിരിച്ചുവരവുനടത്തുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത സമയം. അനിശ്ചിതത്വത്തിൽനിന്ന് നേട്ടം അനിശ്ചിതത്വത്തിന്റെകാലത്ത് നേട്ടമുണ്ടാക്കാനുള്ള മികച്ച സാധ്യതയാണ് അറിഞ്ഞോ അറിയാതെയോ ജോയി പ്രയോജനപ്പെടുത്തിയത്. വിപണി ഉയരുമ്പോഴും താഴുമ്പോഴും നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് ഈ രണ്ടുപാഠങ്ങളിൽനിന്നായി വ്യക്തമായല്ലോ. നേട്ടത്തിന്റെ ചരിത്രം (പാഠം 69-ൽ പ്രസിദ്ധീകരിച്ച പട്ടിക) Company Buying Cost (Per Share) Last Price Total Cost Cost per share Current Value Shares* Total Return(Rs)** Return %pa Asian Paints​ 320.05 1680.85 32,005 32.01 16,80,850 1000 Shares 17,26,145 31.9 HDFC Bank 520.35 895.35 52,035 52.04 8,95,350 1,000 Shares 8,88,790 21.6 HUL​ 143.40 2,346.45 14,340 143.40 2,34,645 100 Shares 2,37,805 22.5 TCS 1335.45 1,759.25 1,33,545 166.93 14,07,400 800 Shares 14,91,755 19.2 Total Stocks 2,31,925 42,18,245 43,44,495 22.9 2020 ഏപ്രിൽ 13ലെ ക്ലോസിങ് നിരക്ക് അടിസ്ഥാനമാക്കി തയ്യാറാക്കിയത്. *ഓഹരി സ്പ്ളിറ്റ് ചെയ്തതിനെതുടർന്നാണ് നിക്ഷേപിച്ച 100 ഓഹരി 1000ആയത്.** ലാഭവിഹിതം ഉൾപ്പടെയുള്ള തുക.നിക്ഷേപിച്ച തിയതി: 2004 ഡിസംബർ 31. ഇനി ചെയ്യേണ്ടത് നിക്ഷേപത്തിൽനിന്ന് 50ശതമാനത്തിലേറെ ആദായം ലഭിച്ചതിനാലും സമീപഭാവിയിൽ പണംആവശ്യമുള്ളതിനാലും നിക്ഷേപിച്ചതുക ഉടനെതന്നെ പിൻവലിക്കാൻ നിർദേശം നൽകി. ബാക്കിയുള്ളത് ഘട്ടംഘട്ടമായും. വിപണിയുടെ സാധ്യതകൾ കുറച്ചൊക്കെ മനസിലാക്കിയസ്ഥിതിക്ക്, വരുമാനം ലഭിച്ചുതുടങ്ങുന്നമുറക്ക് അല്പാൽപമായി വീണ്ടും നിക്ഷേപം തുടങ്ങാമെന്ന് ആശ്വസിപ്പിക്കുകയുംചെയ്തു. വിജയരേഖ ജോയിക്ക് മികച്ചനേട്ടംലഭിക്കാൻ സഹായിച്ചഘടകങ്ങൾ ഇവയാണ്. തിരഞ്ഞെടുത്തത് മികച്ച അടിസ്ഥാനമുള്ള ഓഹരികൾ കുറഞ്ഞ മൂല്യത്തിലെ നിക്ഷേപം. ദീർഘകാലം കാത്തിരിക്കാനുള്ള തീരുമാനം. പാഠം 69ലേക്കുവരാം ഓഹരിയിൽ നിക്ഷേപിച്ച് കൈപൊള്ളിയ വ്യക്തിയുടെ പ്രതികരണം വിശദീകരിച്ചുകൊണ്ടായിരുന്നു പാഠം 69 തുടങ്ങിയത്. വിപണികൂപ്പുകുത്തി നിക്ഷേപകരുടെ പോർട്ട്ഫോളിയോയിലെ മിക്കവാറും ഓഹരികൾ നഷ്ടത്തിലായസമയം. കോവിഡ് പ്രതിസന്ധിയിലും മികച്ചനേട്ടമുണ്ടാക്കാൻ ദീർഘകാലത്തെ നിക്ഷേപത്തിന് കഴിയുമെന്ന് തെളിയിക്കുയായിരുന്നു ആ പാഠത്തിന്റെ ലക്ഷ്യം. മറിച്ചൊരു സാഹചര്യമാണ് ഇപ്പോൾ വിപണിയിലുള്ളത്. സെൻസെക്സ് 53,000 പിന്നിട്ടിരിക്കുന്നു. മൂല്യം ഉയർന്നുനിൽക്കുന്നതിനാൽ ഇടക്കിടെ സൂചികകളിൽ ചാഞ്ചാട്ടമുണ്ടെങ്കിലും കാര്യമായ തിരുത്തൽ പ്രകടമായിട്ടില്ല. സമ്പദ്ഘടനകൾ കോവിഡിൽ ഉലയുമ്പോൾ വിപണിലേക്കുളള പണമൊഴുക്ക് തുടരുന്നതാണ് ഇതിന്കാരണം. ഏത് സമയത്തും വിപണി തിരുത്തലിന് വിധേയമാകുനുള്ള സാധ്യതയുംതള്ളിക്കളയാനാവില്ല. അതിന് അനുകൂലമായി നിരവധിഘടകങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ജോയിയുടെ നിക്ഷേപം Company Buying Cost (Per Share) Last Price Total Cost Current Value Total Return(Rs)** Return %pa Asian Paints​ 1500.05 3028.65 1,50,005 3,02,865 1,54,795 82.1 HDFC Bank 857.10 1439.75 85,710 1,43,975 58915 55.5 HUL​ 1990.85 2432.40 1,99,085 2,34,240 40,605 17.2 TCS 1737.65 3182.95 1,73,765 3,18,295 1,49,630 64.1 Total Stocks 6,08,565 9,99,375 4,03,945 52.8 Investment Date: Asian paints, HDFC Bank, HUL-20 May,2020.TCS-21 April, 2020 ജോയിക്ക് പ്രചോദനമായത് വിപണിതാഴ്ന്നുനിൽക്കുന്നതിനാൽ ഭാവിയിൽ മുന്നേറ്റമുണ്ടാകുമെന്ന ഉറപ്പിലായിരുന്നു ജോയി. ഓഹരി വില ഇടിയുമ്പോൾ കൂടുതൽ നിക്ഷേപിക്കുക. ദീർഘകാലം കാത്തിരിക്കുക-എന്ന തന്ത്രം പിന്തുടരാൻതന്നെ തീരുമാനിക്കുകയായിരുന്നു. ബാക്കിയുണ്ടായിരുന്നു 2.75 ലക്ഷം രൂപ അദ്ദേഹം ബാങ്കിൽ നിക്ഷേപിക്കുകയുംചെയ്തു. റിസ്കിനാണ് റിവാഡ് റിസ്ക് മുന്നിൽകണ്ട് നിക്ഷേപംനടത്തിയതിനാൽ, വീണ്ടുമൊരു തകർച്ചയുണ്ടായാലും കാത്തിരിക്കാൻ തയ്യാറാണെങ്കിൽ ഭാവിയിൽ ദുഃഖിക്കേണ്ടിവരില്ല. മികച്ച ഓഹരികളാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന ഉറച്ചബോധ്യമാണ് അതിന് കാരണം. feedbacks to: antonycdavis@gmail.com കുറിപ്പ്: ഓഹരിയിൽ നിക്ഷേിച്ചാൽ പണംനഷ്ടമാകുമെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. പെട്ടെന്ന് പണമുണ്ടാക്കണമെന്നാഗ്രഹിച്ച് വിപണിയിലെത്തുന്നവരിൽ പലരും ബാങ്കിൽ നിക്ഷേപിച്ച് ക്ഷമയോടെ കാകാത്തിരിക്കാൻ മടിക്കാത്തവരാണ്. ജോയിയുടേത് ലൈവ് എക്സപീരിയൻസാണ്. നേട്ടമുണ്ടാക്കിയ നിരവധി ജോയിമാർ ഇവിടെയുണ്ട്. ഓഹരി വിപണിയെക്കുറിച്ച് പഠിക്കാൻ സമയംചെലവഴിക്കുക. മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപംനടത്തുക-സാമ്പത്തിക ലക്ഷ്യങ്ങൾ നിർണയിച്ച് അതിന് യോജിച്ച മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുത്ത് എസ്ഐപിയായി നിക്ഷേപിച്ചും സമ്പത്തുണ്ടാക്കാൻ അവസരമുണ്ട്. ഒരുകാര്യം മനസിലാക്കുക. 1990ൽ 2 കോടി രൂപയ്ക്ക് വാങ്ങാൻ കഴിയുമായിരുന്ന ഇൻഫോസിസിന്റെ നിലവിലെ മൂല്യം 6.5 ലക്ഷംകോടിയാണ്. ദീർഘകാല ലക്ഷ്യത്തോടെ ഓഹരിയിൽ നിക്ഷേപിച്ചാൽ അതിശയിപ്പിക്കുന്നനേട്ടമുണ്ടാക്കാമെന്നതിന് ഉദാഹരണമാണ് ഇൻഫോസിസിന്റേത്.

from money rss https://bit.ly/3iTXtWK
via IFTTT

Tuesday, 27 July 2021

സ്വർണവില പവന് 160 രൂപകൂടി 35,840 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകൂടി 35,840 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 4480 രൂപയിലെത്തി. 35,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. യുഎസ് ഫെഡറൽ റിസർവ് യോഗതീരുമാനം പുറത്തുവരാനിരിക്കെ ആഗോളവിപണിയിൽ സ്വർണവിലയിൽ നേരിയതോതിൽ വർധനവുണ്ടായി. സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,800 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,676 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും സമാനമായ വിലവർധനവുണ്ടായി.

from money rss https://bit.ly/3j1qboK
via IFTTT

സെൻസെക്‌സിൽ 209 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 15,700ന് താഴെയെത്തി

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. നിഫ്റ്റി 15,700ന് താഴെയെത്തി. സെൻസെക്സ് 209 പോയന്റ് നഷ്ടത്തിൽ 52,369ലും നിഫ്റ്റി 67 പോയന്റ് താഴ്ന്ന് 15,687ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ ചലനങ്ങളാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. രാജ്യത്തെ വളർച്ചാനിരക്ക് 12.5ശതമാനത്തിൽനിന്ന് 9.5ശതമാനമായി ഐഎംഎഫ് കുറച്ചതും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി. അൾട്രടെക് സിമെന്റ്, എൻടിപിസി, ബജാജ് ഓട്ടോ, എസ്ബിഐ, ഭാരതി എയർടെൽ, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഇൻഡസിൻഡ് ബാങ്ക്, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. മാരുതി സുസുകി, നെസ് ലെ, ബിർളസോഫ്റ്റ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ജിയോജിത്, റൂട്ട് മൊബൈൽ തുടങ്ങി 60ലേറെ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3jbLvIf
via IFTTT

വാക്‌സിനെടുത്തവര്‍ക്ക് കുറഞ്ഞ പലിശയില്‍ ഗോള്‍ഡ് ലോണുമായി ഇന്‍ഡല്‍ മണി

കൊച്ചി: കോവിഡ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിന് വാക്സിൻ എടുത്തവർക്ക് സ്വർണപ്പണയ വായ്പയിൽ പലിശയിളവ് പ്രഖ്യാപിച്ച് പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമായ ഇൻഡൽ മണി. ഇതിനായി ഇൻഡൽ ഐ എഫ് സി (ഇന്ത്യ ഫൈറ്റ്സ് എഗെയ്ൻസ്റ്റ് കോവിഡ്) എന്ന പുതിയ സ്കീം അവതരിപ്പിച്ചു. 11.5 ശതാനം പലിശ നിരക്കിൽ ഈ സ്കീമിൽ സ്വർണപ്പണയ വായ്പ ലഭ്യമാക്കും. ഒറ്റ ഡോസ് വാക്സിനെങ്കിലും എടുത്തവർക്കാണ് കുറഞ്ഞ പലിശക്ക് വായ്പ ലഭിക്കുക. റിസർവ് ബാങ്ക് അനുവദിക്കുന്ന ഫുൾ ലോൺ ടു വാല്യുവിൽ പ്രോസസിംഗ് ചാർജുകളൊന്നുമില്ലാതെയാണ് ഒരു വർഷത്തേക്ക് പുതിയ സ്കീമിൽ ഗോൾഡ് ലോൺ ലഭ്യമാക്കുക. ഇൻഡൽ മണിയുടെ രാജ്യമെമ്പാടുമുള്ള ശാഖകളിൽ പുതിയ സ്കീം ലഭ്യമാണ്. വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുകയും ജനങ്ങളുടെ ജീവിത സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയതെന്ന് ഇൻഡൽ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സി ഇ ഒയുമായ ഉമേഷ് മോഹനൻ അറിയിച്ചു. പരമാവധിയാളുകൾ വാക്സിൻ എടുക്കുക എന്നതാണ് കോവിഡ് മഹാമാരിക്കെതിരായ യുദ്ധം ജയിക്കുന്നതിന് ഏറ്റവും അനിവാര്യമായിട്ടുള്ളത്. മഹാമാരിയുടെ പ്രത്യാഘാതത്തിൽ ജീവിതം പ്രതിസന്ധിയിലായവർക്ക് കൈത്താങ്ങാകുക എന്നതും ഇതുപോലെ തന്നെ പ്രധാനമാണ്. സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് പുതിയ സ്കീമിലൂടെ ഇൻഡൽ മണി നിറവേറ്റുന്നതെന്ന് ഉമേഷ് മോഹനൻ പറഞ്ഞു. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ആയിരം കോടി ടേണോവറും 200ൽ പരം കോടി മൂലധനവുമുള്ള ഇന്റൽ കോർപറേഷന്റെ മുൻനിര കമ്പനിയാണ് ഇൻഡൽ മണി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ കോർപറേറ്റ് ഓഫീസ് കൊച്ചിയിലാണ്. ധനകാര്യ സേവനങ്ങൾക്കു പുറമെ ഓട്ടോമൊബീൽ, ഹോസ്പിറ്റാലിറ്റി, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്്മെന്റ്, മീഡിയ, കമ്യൂണിക്കേഷൻ, എന്റർടൈൻമെന്റ് മേഖലകളിലും ഇൻഡൽ കോർപറേഷൻ പ്രവർത്തിച്ചു വരുന്നു.

from money rss https://bit.ly/2TE9BT9
via IFTTT

നിഫ്റ്റി 15,750ന് താഴെ ക്ലോസ്‌ചെയ്തു: റെഡ്ഡീസ് ലാബ് 10%താഴെപ്പോയി

മുംബൈ: തുടക്കത്തിലെ നേട്ടം നിലനിർത്താനാകാതെ രണ്ടാംദിവസവും സൂചികൾ നഷ്ടത്തിലായി. ഏഷ്യൻ സൂചികകളിലെ തളർച്ചയാണ് രാജ്യത്തെ വിപണികളെയും ബാധിച്ചത്. നിഫ്റ്റി 15,750ന് താഴെയെത്തി. സെൻസെക്സ് 273.51 പോയന്റ് നഷ്ടത്തിൽ 52,678.76ലും നിഫ്റ്റി 78 പോയന്റ് താഴ്ന്ന് 15,746.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനയിലെ ടെക് ഓഹരികൾ തകർച്ചനേരിട്ടതും ഉടനെ വരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവ് യോഗതീരുമാനവുമാണ് ഉച്ചക്കുശേഷമുള്ള വ്യാപാരത്തെ സ്വാധീനിച്ചത്. പ്രതീക്ഷിച്ചതിലും മോശം പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് ഡോ.റെഡ്ഡീസ് ലാബ് 10ശതമാനത്തോളം തകർന്നു. സിപ്ല, ആക്സിസ് ബാങ്ക്, അദാനി പോർട്സ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളും നഷ്ടംനേരിട്ടു. ഹിൻഡാൽകോ, എസ്ബിഐ ലൈഫ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി ഫാർമ നാലുശതമാനത്തോളം താഴ്ന്നു. മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ ഒഴികെയുള്ളവ നഷ്ടംനേരിട്ടു. ഓഹരി വിപണി സമ്മർദംനേരിട്ടതോടെ രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ നേരിയ നഷ്ടത്തിൽ 74.46 നിലവാരത്തിലായിരുന്നു ക്ലോസിങ്. 74.35-74.54 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/3zFVbRL
via IFTTT

ഓട്ടോമേറ്റഡ് ക്ലിയറിങ് ഓഗസ്റ്റ് മുതൽ: അക്കൗണ്ടിൽ പണം ഉറപ്പാക്കേണ്ടിവരും

ശമ്പളം, സബ്സിഡികൾ, ലാഭവീതം, പലിശ, പെൻഷൻ തുടങ്ങിയവ വിതരണം ചെയ്യുന്നതിനുപയോഗിക്കുന്ന നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ.) ബൾക്ക് പേമെന്റ് സംവിധാനമായ നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ (എൻ.എ.സി.എച്ച്.) സേവനം ഓഗസ്റ്റ് ഒന്നുമുതൽ എല്ലാ ദിവസവും ലഭ്യമാകും. വൈദ്യുതി, ടെലിഫോൺ ഉൾപ്പെടെയുള്ള ബില്ലുകളുടെ പേമെന്റ്, വിവിധ വായ്പകളുടെ മാസത്തവണ, മ്യൂച്വൽ ഫണ്ട് എസ്.ഐ.പി., ഇൻഷുറൻസ് പ്രീമിയം എന്നിങ്ങനെ മാസംതോറും അക്കൗണ്ടിൽനിന്ന് തനിയെ ഡെബിറ്റാകുന്ന സംവിധാനവും പ്രവർത്തിക്കുന്നത് ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാണ്. എസ്.ഐ.പി.കളോ വായ്പാ ഇ.എം.ഐ.യോ ഓട്ടോ ഡെബിറ്റ് സംവിധാനത്തിലുണ്ടെങ്കിൽ അവധിദിവസമാണെങ്കിലും അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യും. അതുകൊണ്ടുതന്നെ അവധി ദിവസമാണെങ്കിലും ഓട്ടോ ഡെബിറ്റിനുള്ള ഫണ്ട് അക്കൗണ്ടിലുണ്ടെന്ന് ഉറപ്പാക്കേണ്ടി വരും. നിലവിൽ ബാങ്ക് പ്രവൃത്തിദിവസങ്ങളിൽ മാത്രമായിരുന്നു എൻ.എ.സി.എച്ച്. പ്രവർത്തിച്ചിരുന്നത്. ഇനിമുതൽ ഞായറാഴ്ചകളിലും ബാങ്കുകളുടെ മറ്റ് അവധി ദിനങ്ങളിലും ഇത് പ്രവർത്തിക്കും.അതായത്, എൻ.എ.സി.എച്ച്. ഉപയോഗിക്കുന്ന ശമ്പള-പെൻഷൻ വിതരണ സംവിധാനത്തിൽ ഓഗസ്റ്റ് ഒന്നുമുതൽ ശമ്പളം നിശ്ചിത തീയതിയിൽത്തന്നെ ബാങ്ക് അക്കൗണ്ടിലെത്തും.

from money rss https://bit.ly/3zEfz5z
via IFTTT

ആഗോളതലത്തിൽ വിപണിലുണ്ടാകുന്ന ഗതിമാറ്റം നിർണായകം

ഡെൽറ്റാ വകഭേദം സൃഷ്ടിക്കുന്ന പ്രതികരണങ്ങൾ സാമ്പത്തിക വീണ്ടെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആഗോള വിപണി. വികസിത രാജ്യങ്ങളിലെ വാക്സിനേഷന്റെ വിജയത്തെതുടർന്ന് മൂന്നാംതരംഗത്തിന്റെ അപകട സാധ്യത കുറയുകയാണ്. ഈ സാഹചര്യത്തിൽ ഡെൽറ്റ വൈറസ് ഉയർത്തിയേക്കാവുന്ന ഭീഷണി കുറയുകയാണ്. സാമ്പത്തിക വളർച്ചയിലെ വേഗക്കുറവും വിദേശ നിക്ഷേപകരുടെ വിൽപനയുംമറ്റും ഇതര ഏഷ്യൻ രാജ്യങ്ങളിൽ വിപണിയുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. കേന്ദ്ര ബാങ്ക് യോഗങ്ങൾ, ഈയാഴ്ച നടക്കുന്ന ബാഹ്യ വാണിജ്യ വായ്പകൾ (ഇസിബി)സംബന്ധിച്ച യോഗം, അടുത്താഴ്ചത്തെ ഫെഡറൽ ഓപ്പൺമാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) യോഗം എന്നിവയും എക്കാലത്തേയും വലിയ വിലക്കയറ്റം കാരണം ഉദാരധനനയത്തിലുണ്ടാകാവുന്ന മാറ്റത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വവും ആപൽ സൂചനയാണ് നൽകുന്നത്. പോയവാരത്തിൽ ആദ്യവിൽപനകൾക്കുശേഷം ആഗോള വിപണികൾ ഉറച്ച റിപ്പോർട്ടുകളെത്തുടർന്ന് ലാഭത്തിൽ പിടിച്ചുനിന്നു. വ്യാഴാഴ്ചനടന്ന യൂറോപ്യൻ കേന്ദ്രബാങ്കിന്റെ നയപ്രഖ്യാപനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും വിലവർധനയ്ക്കനുസരിച്ച് പണപ്പെരുപ്പ മാർഗരേഖ തയാറാക്കുകയും ചെയ്തു. വിലക്കയറ്റ സമ്മർദ്ദമുണ്ടെങ്കിലും യുഎസ് കേന്ദ്ര ബാങ്ക് വരാനിരിക്കുന്ന യോഗത്തിലും ഉദാര നിലപാട് തുടരാൻ തീരുമാനിക്കുമെന്ന പ്രതീക്ഷയാണുള്ളത്. നയമാറ്റത്തെ ഭയപ്പെടാതിരിക്കാൻ വിപണിയെ അത് സഹായിച്ചു. ഇന്ത്യയിൽ, കോവിഡ് രണ്ടാം തരംഗത്തിന്റെ സ്വാധീനത്തെ തുടർന്ന് ആദ്യപാദങ്ങളിൽ ആസ്തി നിലവാരത്തിലും വളർച്ചയിലുമുണ്ടായ കുറവുകാരണം ബാങ്കുകളും വാഹനമേഖലയും താഴ്ചയുടെ പ്രവണത പ്രകടിപ്പിച്ചു. പിന്നീടിങ്ങോട്ട് പാശ്ചാത്യ വിപണി വീണ്ടെടുപ്പിനു നടത്തിയശ്രമം ഇന്ത്യൻ വിപണിക്കു ഗുണകരമായി. വിദേശ നിക്ഷേപകർ പ്രധാന വിൽപനക്കാരായി തുടരുമ്പോൾ മ്യൂച്വൽ ഫണ്ടുകളും ചില്ലറ വിൽപന രംഗത്തെ നിക്ഷേപകരും വിപണിയെ തുണച്ചു. ഉയർന്ന തോതിലുള്ള എഫ് ആന്റ് ഒ പ്രവർത്തനങ്ങൾ ഗതിവേഗം കൂട്ടാൻ വിപണിയെ സഹായിച്ചു. Key EM performance Country 3months return 6months return Year to Date India 9.3% 4.3% 11.8% China 6.4% -5.1% 3.7% Brazil 4.4% 5.9% 5.4% Korea 0.4% 4.0% 12.5% Taiwan -0.2% 7.3% 19.3% Honk Kong -6.4% -11.0% 0.1% Dated 20th July 2021 ഇന്ത്യയിൽ ഈവർഷം ഏപ്രിൽ മുതൽ വിദേശ നിക്ഷേപകർ വിൽപനയിലാണ്. കഴിഞ്ഞ നാലുമാസത്തിനിടയിൽ 30,000 കോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റഴിച്ചത്. വികസ്വര വിപണികളിൽ സാന്നിധ്യം കുറയ്ക്കുക എന്ന വിദേശ നിക്ഷേപകരുടെ നയത്തിന്റെ ഭാഗമായിക്കൂടിയാണിത്. എന്നാൽ കുറഞ്ഞ വിൽപന ശതമാനവും കൂടിയതോതിലുള്ള ആഭ്യന്തര വരവുമുള്ള ഇന്ത്യൻ വിപണിയെ ഇതുകാര്യമായി ബാധിക്കുന്നില്ല. ഏഷ്യയിലെ മികച്ച പ്രകടനംനടക്കുന്ന വിപണികളായ തായ്വാൻ, കൊറിയ എന്നിവിടങ്ങളിൽ ഏകീകരണം തുടങ്ങിക്കഴിഞ്ഞു എന്നകാര്യവും ശ്രദ്ധിക്കേണ്ടതാണ്. കൂടിയതോതിൽ ആഭ്യന്തരവരവും, മികച്ച ഒന്നാം പാദ ഫലങ്ങളും, ആകർഷകമായ ഐപിഒ ഓഫറുകളും കാരണം സുരക്ഷിതമായ ഇന്ത്യൻ വിപണിയിലേക്കും ഈ ദൗർബ്ബല്യം പകർന്നേക്കാം. കോവിഡ് ഡെൽറ്റാ വകഭേദത്തേക്കാൾ, കേന്ദ്ര ബാങ്കുകൾ ഉദാരപണനയം ഉപേക്ഷിച്ചാൽ വിപണിയിൽ ഉണ്ടാകാവുന്ന പണത്തിന്റെ കുറവും അതിന്റെ അനന്തര ഫലങ്ങളുമായിരിക്കും വലിയ ഭീഷണി. അടുത്താഴ്ച നടക്കാനിരിക്കുന്ന എഫ്ഒഎംസി യോഗത്തിനായി ആഗോള വിപണി കാത്തിരിക്കയാണ്. ഇസിബിയെപ്പോലെ എഫ്ഒഎംസിയും ഉദാരനയം നിലനിർത്താനാണ് സാധ്യത. ബോണ്ട് വാങ്ങൽപരിപാടിയിൽ എത്രമാത്രം കുറവുണ്ടാകും എന്നതിനെക്കുറിച്ച് ധാരണലഭിക്കാൻ യോഗത്തിലെ നിർദ്ദേശങ്ങൾ വഴിതെളിക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3BFdkRz
via IFTTT