121

Powered By Blogger

Friday, 4 December 2020

സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,590 രൂപയുമാണ് വില. വെള്ളിയാഴ്ച പവന് 36,880 രൂപയായിരുന്നു വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ കുറവുണ്ടായി. ഔൺസിന് 1,838 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.2ശതമാനം താഴ്ന്ന് 49,209 രൂപ നിലവാരത്തിലെത്തി.

from money rss https://bit.ly/36IVOyf
via IFTTT

പ്രതിമാസം ഒന്നര ലക്ഷം രൂപ നിക്ഷേപിക്കാന്‍ യോജിച്ച ഫണ്ട് നിര്‍ദേശിക്കാമോ?

ദുബായിയിൽ 10 വർഷമായി ജോലിചെയ്തുവരുന്നു. പ്രതിമാസം 1.5 ലക്ഷം രൂപവീതം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണമെന്നുണ്ട്. നല്ല ഫണ്ടുകൾ പറഞ്ഞുതരുമോ? ദേവ് ആനന്ദ്(ഇ-മെയിൽ) വിപണിയിൽ മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകൾ നിങ്ങൾക്ക് യോജിച്ചവയാകണമെന്നില്ല. നിക്ഷേപ കാലയളവ്, റിസ്ക് എടുക്കാനുള്ള ശേഷി, നിക്ഷേപ ലക്ഷ്യം എന്നിവ വിലയിരുത്തിയാണ് ഫണ്ടുകൾ തിരഞ്ഞെടുക്കേണ്ടത്. അതുകൊണ്ടുതന്നെ വിപണിയിലുള്ള മികച്ച ഫണ്ടുകളേക്കാൾ താങ്കളുടെ നിക്ഷേപ ലക്ഷ്യത്തിന് യോജിച്ച ഫണ്ടുകളാണ് കണ്ടെത്തേണ്ടത്. പ്രതിമാസം ഒന്നര ലക്ഷം രൂപ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ കഴിയുമെന്നുമാത്രമാണ് ചോദ്യത്തിൽനിന്ന് വ്യക്തമായത്. സമ്പത്തിക ലക്ഷ്യങ്ങളോ, നിക്ഷേപ കാലയളവോ വ്യക്തമാക്കിയിട്ടില്ല. എത്രകാലം നിക്ഷേപം തുടരാൻ കഴിയുമെന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതായയത്, ഹ്രസ്വകാലത്തേയ്ക്കാണ് നിക്ഷേപമെങ്കിൽ ഡെറ്റ് വിഭാഗത്തിലെ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളാണ് ഉചിതം. അതേസമയം അഞ്ചുവർഷത്തേക്കാൾ കൂടുതൽകാലം നിക്ഷേപം നിലനിർത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഓഹരി അധിഷ്ഠിത ഫണ്ടുകൾ പരിഗണിക്കാം. റിസ്ക് എടുക്കാനുള്ള കഴിവാണ് അടുത്തതായി വിലയിരുത്തേണ്ടത്. റിസ്ക് എടുക്കാൻ താൽപര്യമില്ലെങ്കിൽ ഡെറ്റ് ഫണ്ടുകളിൽമാത്രം നിക്ഷേപിക്കുക. ഡെറ്റ് വിഭാഗത്തിൽതന്നെ റിസ്ക് അനുസരിച്ച് വ്യത്യസ്ത കാറ്റഗറികളുണ്ട്. അതിൽ താരതമ്യേന റിസ്ക് കുറഞ്ഞവയാണ് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ. അതേമസം, അല്പം റിസ്ക് എടുത്താലും മികച്ച നേട്ടംവേണമെന്നുള്ളവർലാർജ് ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കാം. റിസ്കെടുക്കാം പരമാവധിനേട്ടം വേണമെന്നുണ്ടെങ്കിൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗത്തിലെ ഫണ്ടുകളും നിക്ഷേപത്തിനായി പരിഗണിക്കാം. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഈ ഫണ്ടുകളിൽ നിശ്ചിത അനുപാതത്തിൽ നിക്ഷേപം നടത്തുകയുമാകാം. നിക്ഷേപിക്കാനിതാ മികച്ച 30 മ്യൂച്വൽ ഫണ്ടുകൾ Can you suggest a suitable fund to invest Rs 1.5 lakh per month?

from money rss https://bit.ly/3lJyjcG
via IFTTT

വിജയ് മല്യയുടെ 14.35 കോടിയുടെ ഫ്രാന്‍സിലെ ആസ്തി ഇഡി പിടിച്ചെടുത്തു

മദ്യരാജാവ് വിജയ് മല്യയുടെ ഫ്രാൻസിലെ 14.35 കോടി മൂല്യമുള്ള ആസ്തികൾക്കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ഫോഷ് അവന്യു 32ലെ വസ്തുവാണ് ഫ്രഞ്ച് അധികൃതരുടെ സഹായത്തോടെ പിടിച്ചെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ നടപടി. 2016 ജനുവരിയിൽ അന്വേഷണം ആരംഭിച്ചതിനുശേഷം ഇതുവരെ 11,231.70 കോടി മൂല്യമുള്ള മല്യയുടെ ആസ്തികളാണ് ഇ.ഡി പിടിച്ചെടുത്തത്. മല്യയെ ഇന്ത്യയിലെത്തിക്കുന്നതിന് സ്വീകരിച്ച നടപടികൾ ആറാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്ന് നവംബർ രണ്ടിന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. യു.യു ലളിത്, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.കേസിൽനിന്ന് ഒഴിവാക്കണമെന്ന് മല്യയുടെ അഭിഭാഷകൻ ഇ.സി അഗർവാല ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരസിക്കുകയും ചെയ്തിരുന്നു. ED seizes Vijay Mallyas assets worth Rs 14.35 crore in France

from money rss https://bit.ly/2JBHZJe
via IFTTT

പുതുവര്‍ഷ കളക്ഷനുകളും വിസ്മയിപ്പിക്കുന്ന ഓഫറുകളുമായ് കല്യാണ്‍ സില്‍ക്സിന്റെ കോംബോ ഓഫര്‍

കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറും ശൃംഖലയായ കല്യാൺ സിൽക്സ് പുതുവർഷത്തെ വരവേൽക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ കോംബോ ഉത്സവവുമായാണ്. നവംബർ 30-ന് കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറുമുകളിലും ഒപ്പം ബാംഗ്ലൂർ ഷോറൂമിലും സവിശേഷതകളാൽ സമൃദ്ധമായ ത്രീ- ഇൻ-വൺ കോംബോ ഓഫറിന് തുടക്കമാകും. മുൻവർഷങ്ങളിലെപ്പോലെ ഓരോ ഷോപ്പിങ്ങിലും മൂന്നിരട്ടി ലാഭം നേടുവാനുള്ള അവസരമാണ് ഈകോംബോ ഓഫറിലൂടെ കല്യാൺ സിൽക്സിന്റെ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്. സാരി, ലേഡീസ് വെയർ, കിഡ്സ് വെയർ, ടീൻ വെയർ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ കോംബോ ഓഫറിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. സാരി ശ്രേണികളിൽ ഈ ഓഫറിലൂടെ അണിനിരത്തിയിരിക്കുന്നത് 2021-ലെ ഏറ്റവും പുതിയ എഡിഷനുകളാണ്. ബ്ലെൻഡഡ് സിൽക്ക്, ഹാൻഡ്ലൂം സിൽക്ക്, കോട്ടൺ, ലിനൻ സാരി, ചന്ദേരി കോട്ടൺ, സ്പെഷ്യൽ ബ്രോക്കേഡ് സാരി എന്നിവ പുതിയ കളക്ഷനുകളിൽ എടുത്തു പറയേണ്ടവയാണ്. ലേഡീസ് വെയർ മുൻപെങ്ങും കാണാത്തത്ര സമഗ്രമായ കോമ്പിനേഷനുകളിലാണ് ഒരുക്കിയിരിക്കുന്നത്. ലേഡീസ് കുർത്തി, ലേഡീസ് ഫാൻസി ടോപ്സ്, കോട്ടൺ ചുരിദാർ സെറ്റ്, ഫാൻസി ചുരിദാർ സെറ്റ്, ലഗിൻസ്, ജീൻസ്, പാർട്ടി വെയർ എന്നിവയാണ് ലേഡീസ് വെയറിലെ ഹൈലൈറ്റ് സീരീസുകൾ. മെൻസ് വെയറിലെ വൈവിധ്യമാണ് ഈ കോംബോ ഓഫറിന്റെ മറ്റൊരു പ്രത്യേകത. മെൻസ് ഫോർമൽ ഷർട്ട്സ്, മെൻസ് ക്യാഷ്വൽ ഷർട്ട്സ്, ലിനൻ ഷർട്ട്സ്, ജീൻസ്, എത്തനിക് വെയർ എന്നിവയുടെ ഇന്ത്യയിലെ ഏറ്റവും വലിയ കളക്ഷനുകൾ മെൻസ് വെയർ വീഭാഗത്തിൽ അണിനിരക്കുന്നുണ്ട്. ഒട്ടേറെ കളക്ഷനുകളും കളറുകളും കോമ്പിനേഷനുകളുമാൽ സമൃദ്ധമാണ് കിഡ്സ് വെയറും.ബോയ്സ് ടീ ഷർട്ട്സ്, ഗേൾസ് ടോപ്സ്, ബോയ്സ് ജീൻസ്, ഫാൻസി ടീ ഷർട്ട്സ്, ഗേൾസ് ഫ്രോക്ക്സ്,ലഗിൻസ് എന്നിവയുടെ വലിയ ശ്രേണികളാണ് കുട്ടിക്കുരുന്നുകളെ കാത്തിരിക്കുന്നത്. നൂറിലധികം കോംബോ ഓഫറുകളാണ് ഈ കോംബോ ഉത്സവത്തിലൂടെ കല്യാൺ സിൽക്സ് ഉപഭോക്താക്കൾക്ക് മുൻപിലെത്തിക്കുന്നത്. ഇത്തരമൊരു കോംബോ ഓഫർ ഒരുക്കുന്നത് ശ്രമകരമായ ഒരു ഉദ്യമമാണ്. പക്ഷേ കല്യാൺ സിൽക്സിന്റെ കരുത്താർന്ന അടിസ്ഥാന സാകര്യങ്ങളും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും ഇങ്ങനെയുള്ള വേറിട്ട ആശയങ്ങൾ അവതരിപ്പിക്കുവാൻ എന്നും സഹായകമായിട്ടുണ്ട്. ആയിരത്തിലേറെ വരുന്ന നെയ്ത്ത്ശാലകളും നൂറ് കണക്കിന് പ്രൊഡക്ഷൻ ഹാസുകളും എണ്ണമറ്റ ഡിസൈൻ സലൂണുകളും കല്യാൺ സിൽക്സിന് സ്വന്തമായുണ്ട്. ഈ സൌകര്യങ്ങളുടെ പിൻബലത്തോടെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയിൽ വസ്ത്രശ്രേണികൾ ഉപഭോക്താക്കൾക്ക് എത്തിക്കുവാൻ ഞങ്ങൾക്ക് കഴിയുന്നു. ഇതിന് പുറമെ ഇന്ത്യയിലെ പ്രമുഖ മില്ലുകളുമായ് വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വാണിജ്യ കരാറുകൾ, മികച്ച ഗുണമേന്മ ഉറപ്പുവരുത്തി മറ്റാർക്കും നൽകാനാകാത്ത കുറഞ്ഞ വിലയിൽ വസ്ത്രശ്രേണികൾ ഒരുക്കുവാൻ കൂടുതൽ സഹായകമാകുന്നു, കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിംഗ്ഡയറക്ടറുമായ ശ്രീ. ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. വിട്ട് വീഴ്ചയില്ലാത്ത സുരക്ഷാക്രമീകരണങ്ങളാണ് കല്യാൺ സിൽക്സ് ഉപഭോക്താക്കൾക്കായ് ഒരുക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവും സവിശേഷമായത് കല്യാൺ സിൽക്സ് ഷോപ്പിങ്ങ് ആപ്പാണ്. ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവയിൽ നിന്ന് സൗജന്യമായ് ഡൗൺലോഡ് ചെയ്യാം. മുൻകൂട്ടി ഷോപ്പിങ്ങ് തീയതിയും സമയവും ഈ ആപ്പ് ഉപയോഗിച്ച് ഉപഭോക്താൾക്ക് ബുക്ക് ചെയ്യുവാൻ സാധിക്കും. ഒരേ സമയം ഓരോ ഫ്ളോറിലും കോവിഡ് പ്രോട്ടോകോൾ നിഷ്കർഷിക്കുന്ന തരത്തിൽ ഉപഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ തിരക്ക് പൂർണ്ണമായ് ഒഴിവാക്കി വസ്ത്രശ്രേണികൾ തിരഞ്ഞെടുക്കുവാൻ ഉപഭോക്താക്കൾക്ക് കഴിയും. ഇതിന് പുറമെ പ്രവേശന കവാടത്തിൽ ടെംപറേച്ചർ ചെക്ക്, സാനിറ്റൈസർ സംവിധാനങ്ങൾ, ജീവനക്കാർക്ക് ഫേസ് ഷീൽഡ്, ഷോറും തുടർച്ചയായ് അണുവിമുക്തമാക്കുവാനുള്ള സംവിധാനങ്ങൾ, സാമൂഹിക അകലം പാലിച്ച് ഷോപ്പിങ്ങ് നടത്തുവാനുള്ള സൗകര്യം എന്നിവയും കല്യാൺ സിൽക്സ് ഒരുക്കിയിട്ടുണ്ട്. കോംബോ ഓഫർ ഇല്ലാതെയും കല്യാൺ സിൽക്സിന്റെ ഏറ്റവും പുതിയ ശ്രേണികൾ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.

from money rss https://bit.ly/3lBjdWA
via IFTTT

സെന്‍സെക്‌സ് വീണ്ടും 45,000 കടന്നു: നിഫ്റ്റി 13,258ല്‍ ക്ലോസ് ചെയ്തു

മുംബൈ: സമ്പദ്ഘടനയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിക്കൊണ്ട് ആർബിഐ വായ്പാനയം പ്രഖ്യാപിച്ചത് ഓഹരി വിപണിക്ക് കരുത്തായി. വ്യാപാര ആഴ്ചയുടെ അവസാനദിനം സൂചികകൾ മികച്ചനേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 446.90 പോയന്റ് ഉയർന്ന് 45,079.55ലും നിഫ്റ്റി 124.60 പോയന്റ് നേട്ടത്തിൽ 13,258.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1483 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1178 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 138 ഓഹരികൾക്ക് മാറ്റമില്ല. ധനകാര്യ ഓഹരികളാണ് കുതിപ്പിൽ മുന്നിൽ. അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, അൾട്രടെക് സിമെന്റ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസർവ്, ബിപിസിഎൽ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഊർജം ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് രണ്ടുശതമാനവും ലോഹം, അടിസ്ഥാന സൗകര്യവികസനം, ഫാർമ, എഫ്എംസിജി സൂചികകൾ ഒരുശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.4ശതമാനംവീതവും ഉയർന്നു.

from money rss https://bit.ly/3qCOFHQ
via IFTTT

നടപ്പ് സാമ്പത്തികവര്‍ഷം ലാഭവിഹിതം നല്‍കുന്നതിന് ബാങ്കുകള്‍ക്ക് വിലക്ക്

2020 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് ലാഭവിഹിതം നൽകരുതെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക്. കോവിഡ് വ്യാപനംമൂലമുള്ള സാമ്പത്തികാഘാതം മറികടക്കുന്നതിനുള്ള കരുതലായി ആസ്തിയിൽ വർധനവരുത്താൻ വാണിജ്യ, സഹകരണ ബാങ്കുകൾ ഉൾപ്പടെയുള്ളവയോട് ആർബിഐനിർദേശിച്ചു. സെപ്റ്റംബർ പാദത്തിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയശേഷമാണ് ആർബിഐ തീരുമാനം അറിയിച്ചത്. വായ്പയെടുത്തവരുടെ കടബാധ്യത സംബന്ധിച്ച പരിഹാരത്തിന് മുൻതൂക്കം നൽകുന്നതോടൊപ്പം സാമ്പത്തിക സ്ഥിരതകൈവരിക്കുന്നതിൽ ശ്രദ്ധചെലുത്തണമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. മൂലധനം വർധിപ്പിച്ച് പുതിയ വായ്പകൾ നൽകാൻ ബാങ്കുകൾ ശ്രദ്ധിക്കണം. ഡിവഡന്റ് നൽകാതെ ലാഭംവർധിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്നും ബാങ്കുകളോട് അദ്ദേഹം നിർദേശിച്ചു. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ ഉടനെ ആർബിഐ പുറത്തിറക്കും. മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ 2020 സാമ്പത്തികവർഷം ലാഭവിഹിതം നൽകരുതെന്ന് കഴിഞ്ഞ ഏപ്രിലിൽ ആർബിഐ നിർദേശം നൽകിയിരുന്നു. സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലങ്ങൾക്കൂടി വിലയിരുത്തിയാണ് ഇക്കാര്യത്തിൽ കേന്ദ്ര ബാങ്ക് അന്തിമതീരുമാനമെടുത്തത്. അതേസമയം, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് ഓഹരി ഉടമകൾക്ക് ലാഭവഹിതം തടസ്സമില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. RBI asks banks to retain profit, not make any dividend payment for FY20

from money rss https://bit.ly/2JDtXXr
via IFTTT

Thursday, 3 December 2020

ഡിജിറ്റലായി 24മണിക്കൂറും വന്‍തുക കൈമാറാം: കോണ്ടാക്ട്‌ലെസ് കാര്‍ഡ് ഇടപാട് തുക ഉയര്‍ത്തി

കോണ്ടാക്ട്ലെസ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാട് പരിധി 2000 രൂപയിൽനിന്ന് 5,000 രൂപയായി ഉയർത്തുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ജനുവരി ഒന്നു മുതലാണ് ഇടപാട് തുക ഉയർത്തുക. ആർബിഐയുടെ പണവായ്പനയ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്)വഴി 365 ദിവസവും 24 മണിക്കൂറും പണമിടപാട് നടത്താനുള്ള സൗകര്യവും ദിവസങ്ങൾക്കുള്ളിൽ നിലവിൽവരുമെന്നും അദ്ദേഹം പറഞ്ഞു. തത്സമയം വൻകിട പണമിടപാടുകൾ നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. നിലവിൽ 24 മണിക്കൂറും വൻതുക ഡിജിറ്റലായി കൈമാറാനുള്ള സൗകര്യമില്ല. ബാങ്ക് അവധി ദിവസങ്ങളിലും ഇതിന് സൗകര്യമുണ്ടായിരുന്നില്ല. ഇതിനാണ് മാറ്റംവരുന്നത്. ആർടിജിഎസ് വഴി കൈമാറ്റം ചെയ്യാവുന്ന മിനിമം തുക രണ്ടു ലക്ഷമാണ്. പരമാവധി എത്രതുകവേണമെങ്കിലും കൈമാറാം. അതിന് പരിധി നിശ്ചയിച്ചിട്ടില്ല. നിലവിൽ എൻഇഎഫ്ടി വഴി 24 മണിക്കൂറും പണമിടപാട് നടത്താനുള്ള സൗകര്യമുണ്ട്. 2019 ഡിസംബർ മുതലാണ് ഇത് നിലവിൽവന്നത്. എന്നാൽ ഈ സംവിധാനംവഴി പരമാവധി രണ്ടു ലക്ഷം രൂപവരെമാത്രമെ ട്രാൻസ്ഫർ ചെയ്യാൻ കഴിയൂ. Large fund transfers to be 24/7, contactless card payment hiked to ₹5,000

from money rss https://bit.ly/33FZ37y
via IFTTT

റിപ്പോ നാലുശതമാനത്തില്‍ തുടരും: ഇത്തവണയും നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐ

മുംബൈ: വായ്പവലോകന യോഗത്തിൽ ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നാലുശതമാനത്തിൽതന്നെ തുടരും. സമ്പദ്ഘടനയുടെ തിരിച്ചുവരവ്, മാസങ്ങളായി തുടരുന്ന ഉയർന്ന വിലക്കയറ്റ നിരക്ക് തുടങ്ങിയവ പരിഗണിച്ചാണ് നിരക്കിൽ ഇത്തവണയും മാറ്റംവരുത്തേണ്ടെന്ന് വായ്പാവലോകന സമിതി തീരുമാനിച്ചത്. റീട്ടെയിൽ വിലക്കയറ്റം ആറര വർഷത്തെ ഉയർന്ന നിരക്കായ 7.6ശതമാനത്തിലെത്തിയിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് കാര്യമായ കുതിപ്പുണ്ടായത്. ഇക്കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ടുതന്നെ നടപ്പ് സാമ്പത്തിക വർഷത്തിൽ നിരക്കുകുറയ്ക്കാൻ സാധ്യതയില്ലെന്ന് നേരത്തെതന്നെ വിദഗ്ധർ വിലയിരുത്തിയിരുന്നു. ആദ്യപാദത്തിൽനിന്ന് വ്യത്യസ്തമായി സമ്പദ് വ്യവസ്ഥയിൽ ഉണർവ് പ്രകടമാണ്. സെപ്റ്റംബർ പാദത്തിലെ ജിഡിപിയിൽ 7.5ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഉത്സവ സീസണുശേഷം കോവിഡ് വ്യാപനം വർധിക്കാനുള്ള സാധ്യതയും ആർബിഐ മുന്നിൽകാണുന്നുണ്ട്. അതേസമയം, വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയും രോഗവ്യാപനത്തെ തടയുന്നതിനുള്ള സാധ്യതയും വൈകാതെ സമ്പദ്ഘടനയ്ക്ക് കരുത്താകുമെന്നാണ് ആർബിഐ വിലയിരുത്തുന്നത്. RBI keeps repo rate unchanged

from money rss https://bit.ly/39TxqMz
via IFTTT

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന: നാലുദിവസത്തിനിടെ കൂടിയത് 1,120 രൂപ

സംസ്ഥാനത്ത് സ്വർണവലിയിൽ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 160 രൂപകൂടി 36,880 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 4610 രൂപയുമായി. ഇതോടെ നാലുദിവസത്തിനിടെ പവന്റെ വിലയിൽ 1,120 രുപയുടെ വർധനവാണുണ്ടായത്. നവംബർ 30ന് 35,760 രൂപയിലേയ്ക്ക് വിലതാഴ്ന്നിരുന്നു. ആഗോള വിപണിയിലും സ്വർണവിലയിൽ നേരിയ വർധനവുണ്ടായി. സ്പോട്ട് ഗോൾഡ് വില 0.1ശതമാനം ഉയർന്ന് 1,841.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.2ശതമാനം ഉയർന്ന് 49,380 രൂപയായി.

from money rss https://bit.ly/2Ie5GGW
via IFTTT

സെന്‍സെക്‌സില്‍ 204 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 13,200ന് മുകളില്‍

മുംബൈ: കഴിഞ്ഞ ദിവസത്തെ തളർച്ചയിൽനിന്ന് ഉയർത്തെഴുന്നേറ്റ് വിപണി. സെൻസെക്സ് 204 പോയന്റ് നേട്ടത്തിൽ 44,836ലും നിഫ്റ്റി 66 പോയന്റ് ഉയർന്ന് 13,200ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1504 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 544 ഓഹരികൾ നഷ്ടത്തിലുമാണ്. 101 ഓഹരികൾക്ക് മാറ്റമില്ല. റസർവ് ബാങ്കിന്റെ പുതിയ വായ്പാനയ പ്രഖ്യാപനം വരാനിരിക്കെയാണ് വിപണിയിൽ മുന്നേറ്റം. അൾട്രടെക് സിമെന്റ്, എൽആൻഡ്ടി, അദാനി പോർട്സ്, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഗെയിൽ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, ഒഎൻജിസി, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എസ്ബിഐ, സിപ്ല, ടിസിഎസ്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex gains 304 points

from money rss https://bit.ly/39CVymp
via IFTTT

രാജ്യത്തെ ശക്തരായ 100 സമ്പന്ന വനിതകളിൽ മലയാളിയായ വിദ്യ വിനോദും

കൊച്ചി: കൊട്ടക് വെൽത്ത്-ഹുറൂൺ ഇന്ത്യയുടെ രാജ്യത്തെ ഏറ്റവും ശക്തരായ 100 വനിതാ സമ്പന്നരുടെ പട്ടികയിൽ ഇടം നേടി മലയാളിയായ ഡോ. വിദ്യ വിനോദ്. ദുബായി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റഡി വേൾഡ് എജ്യുക്കേഷൻ എന്ന കമ്പനിയുടെ സ്ഥാപകയും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമാണ് വിദ്യ. കൊട്ടക് വെൽത്ത് മാനേജ്മെന്റും ഹുറൂൺ ഇന്ത്യയും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ സെൽഫ്-മെയ്ഡ് വനിതാ സമ്പന്നരുടെ പട്ടികയിലാണ് കണ്ണൂർ സ്വദേശിയായ വിദ്യ ഉൾപ്പെട്ടിട്ടുള്ളത്. 2,780 കോടി രൂപയാണ് വിദ്യയുടെ ആസ്തി. സ്വയം വളർന്നുവന്ന വനിതാ സംരംഭകരിൽ എട്ടാം സ്ഥാനത്താണ് വിദ്യ ഇടം നേടിയത്. 100 സമ്പന്ന വനിതകളിൽ 31 പേരും സ്വയം വളർന്നുവന്ന സമ്പന്നരാണ്. പട്ടികയിൽ രാജ്യത്തെ ഏറ്റവും സമ്പന്നയായിട്ടുള്ള വനിതാ സംരംഭക എച്ച്.സി.എൽ. ടെക്നോളജീസിന്റെ റോഷ്ണി നഡാർ മൽഹോത്രയാണ്. 54,850 കോടി രൂപയാണ് റോഷ്ണിയുടെ ആസ്തി. 36,600 കോടി രൂപയുടെ ആസ്തിയുമായി കിരൺ മസൂംദർ ഷാ (ബയോകോൺ) രണ്ടാം സ്ഥാനത്തും ലീന ഗാന്ധി തിവാരി മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു. 21,340 കോടി രൂപയാണ് ലീനയുടെ ആസ്തി.

from money rss https://bit.ly/33KevQl
via IFTTT

റെക്കോഡ് നേട്ടംകുറിച്ച സൂചികള്‍ ഒടുവില്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടക്കത്തിൽ മികച്ച ഉയരംകുറിച്ച് ഓഹരി സൂചികകൾക്ക് ചരിത്രനേട്ടം നിലനിർത്താനായില്ല. സൂചികകൾ നേരിയനേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 14.16 പോയന്റ് ഉയർന്ന് 44,632.65ലും നിഫ്റ്റി 20.10 പോയന്റ് നേട്ടത്തിൽ 13,133.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1950 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 905 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. മാരുതി സുസുകി, ഒഎൻജിസി, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഇൻഫോസിസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്കുകളുടെ സൂചികയാണ് നേട്ടത്തിൽമുന്നിൽ. അഞ്ചുശതമാനമാണ് നേട്ടമുണ്ടാക്കിയത്. ലോഹ സൂചിക രണ്ടുശതമാനവും വാഹനം, ഊർജം എന്നീ സൂചികകൾ ഒരുശതമാനംവീതവും ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.60-0.80ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3g7iYBp
via IFTTT

പുതിയ ക്രഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിന് എച്ച്ഡിഎഫ്‌സി ബാങ്കിന് ആര്‍ബിഐയുടെ വിലക്ക്

ഡിജിറ്റൽ ഉത്പന്നങ്ങൾ പുറത്തിറക്കുന്നതും പുതിയ ക്രഡിറ്റ് കാർഡ് നൽകുന്നതും തൽക്കാലം നിർത്തിവെയ്ക്കാൻ എച്ച്ഡിഎഫ്സി ബാങ്കിന് റിസർവ് ബാങ്ക് നിർദേശം നൽകി. ഡിജിറ്റൽ 2.0 പദ്ധതിയുടെ ഭാഗമായുള്ള പുതിയ പദ്ധതികൾ നിർത്തിവെയ്ക്കാൻ ആർബിഐ നിർദേശിച്ചതായി എക്സ്ചേഞ്ചിന് നൽകിയ അറിയിപ്പിൽ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നവംബർ 21നും അതിനുമുമ്പും നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, ഡിജിറ്റൽ പണമിടപാട് എന്നിവ ഇടയ്ക്കിടെ തടസ്സപ്പെട്ടതിനെതുടർന്നാണ് ആർബിഐയുടെ നടപടി. പ്രൈമറി ഡാറ്റ സെന്ററിലെ വൈദ്യുതി തകരാറിനെതുടർന്നാണ് നവംബർ 21ന് ഡിജിറ്റൽ പണമിടപാടുകൾക്ക് തടസ്സമുണ്ടായത്. ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പരിശോധിച്ച് ഉടനെ പരിഹാരം കാണാനും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. ഐടി സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി രണ്ടുവർഷമായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബാക്കിയുള്ള പ്രവർത്തനങ്ങൾ ഉടനെ പൂർത്തിയാക്കുമെന്നും ബാങ്ക് അറിയിച്ചു. Halt digital launches, stop selling new credit cards: RBI tells HDFC Bank

from money rss https://bit.ly/2VyhaIa
via IFTTT

ഒരാഴ്ചക്കകം നിക്ഷേപകരുടെ അനുമതി തേടണമെന്ന് ഫ്രാങ്ക്‌ളിന്‍ കേസില്‍ സുപ്രീം കോടതി

ഒരാഴ്ചയ്ക്കകം നിക്ഷേപകരുടെ യോഗംവളിച്ച് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയതിന് അനുമതി തേടാൻ ഫ്രാങ്ക്ളിൻ ടെംപിൾടൺ എഎംസിയോട് സുപ്രീം കോടതി ഉത്തരവിട്ടു. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ നിക്ഷേപം പിൻവലിക്കാൻ അനമതി നൽകില്ലെന്നും കോടതി വ്യക്തമാക്കി. നിക്ഷേപകരുടെ മുൻകൂർ അനുമതിയില്ലാതെ ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയത് തടഞ്ഞ കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിർദേശം. ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് പണംതിരിച്ചുലഭിക്കാത്തത് വലിയ പ്രശ്നമാണെന്നും ജസ്റ്റിസ് എസ് അബ്ദുൾ നാസർ, സഞ്ജീവ് ഖന്ന എന്നവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കൂടുതൽ വാദംകേൾക്കാൻ ഹർജി അടുത്തയാഴ്ചയിലേയ്ക്ക് മാറ്റി. കഴിഞ്ഞ ഏപ്രിൽ 23നാണ് ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തുന്നതായി പ്രഖ്യാപിച്ചത്. നിക്ഷേപകരുടെ മുൻകൂർ അനുമതിയില്ലാതെ ഫണ്ടുകൾ പ്രവർത്തനംനിർത്തിയതിനെതിരെ കർണാടക ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. മൂന്നുലക്ഷത്തിലധികം നിക്ഷേപകർ 25,000 കോടി രൂപയിലധികമാണ് ഈ ഫണ്ടുകളിൽ നിക്ഷേപിച്ചിട്ടുള്ള്. നവംബർ അവസാനംവരെയുള്ള കണക്കുപ്രകാരം 11,576 കോടിരൂപയുടെ നിക്ഷേപം ഫണ്ടുകമ്പനിക്ക് തിരിച്ചടുക്കാനായിട്ടുണ്ട്. SC to Franklin Templeton: Get investors consent for winding up schemes

from money rss https://bit.ly/3lA3tmD
via IFTTT

എംസിഎക്‌സിന് പ്രകൃതിദത്ത റബ്ബറിന്റെ അവധി വ്യാപാരത്തിന് അനുമതി

കൊച്ച: മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിന് (എം സി എക്സ്) പ്രകൃതിദത്ത റബ്ബറിന്റെ അവധി വ്യാപാരത്തിന് സെബിയുടെ അനുമതി ലഭിച്ചു. എത്രയും പെട്ടെന്ന് തന്നെ എം സി എക്സിൽ റബ്ബറിന്റെ അവധി വ്യാപാരം ആരംഭിക്കുമെന്ന് എം സി എക്സ് അധികൃതർ അറിയിച്ചു. ഉത്പാദനത്തിലും ഇറക്കുമതിയിലുമെല്ലാം പ്രകൃതിദത്ത റബ്ബറിന് ഇന്ത്യയിൽ വലിയ വിപണി ഉണ്ട്. റബ്ബർ അവധി വ്യാപാരം ആരംഭിക്കുന്നത് റബ്ബർ കർഷകർ, വ്യാപാരികൾ, കയറ്റുമതിക്കാർ. ഇറക്കുമതിക്കാർ, ടയർ വ്യവസായത്തിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക്ഗുണകരമാകുമെന്ന് എം സി എക്സ് അധികൃതർ പറഞ്ഞു. അവധി വ്യാപാരം ആരംഭിക്കുമ്പോൾ 100 കിലോഗ്രാം വീതമുള്ള റബ്ബറിന്റെ ലോട്ടുകൾക്കായിരിക്കും വില നിശ്ചയിക്കുക. പാലക്കാടാണ് ഡെലിവറി കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ളത്.

from money rss https://bit.ly/33AtcoL
via IFTTT

Wednesday, 2 December 2020

നാരായണ മൂര്‍ത്തിയുടെ മകള്‍ ബ്രിട്ടീഷ് രാജ്ഞിയേക്കാള്‍ സമ്പന്നയോ?

ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ ബ്രിട്ടീഷ് രാജ്ഞിയേക്കാൽ സമ്പന്നയോ? ഭാര്യയായ അക്ഷതാ മൂർത്തിയുടെ ആസ്തി വെളിപ്പെടുത്താത്തതിൽ ബ്രിട്ടീഷ് ചാൻസലറായ ഋഷി സുനക് കടുത്ത വിമർശനം നേരിടുന്നതിനിടയിലാണ് ഇക്കാര്യം പുറത്തുവന്നത്. എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്നയാണ് അക്ഷതാ മൂർത്തിയെന്നാണ് ഗാർഡിയന്റെ റിപ്പോർട്ട്. 480 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടിന് ഉടമയാണ് അക്ഷതയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ ഇന്ത്യൻ കറൻസിയിലെ മൂല്യം ഏകദേശം 4,200 കോടി രൂപയാണ്. 350 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടാണ് എലിസബത്ത് രാജ്ഞിയുടെ ആസ്തി. അതായത് 3,400 കോടി രൂപ. ബ്രട്ടീഷ് നിയമമനുസരിച്ച് മന്ത്രിയായി ചുമതലയേറ്റാൽ കുടംബത്തിലെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുക പതിവാണ്. ഭാര്യയുടെ സ്വത്ത് വെളിപ്പെടുത്താത്തിനാലാണ് ഇപ്പോൾ സുനക് കടുത്ത വിമർശനം നേരിടുന്നത്. യുകെ ആസ്ഥാനമായുള്ള കറ്റമരൻ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഭാര്യയെന്ന് പരാമർശിക്കുകമാത്രമാണ് ചെയ്തിട്ടുള്ളതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. യുകെയിലെ ആറ് സ്ഥാപനങ്ങളിലെങ്കിലും അക്ഷതയ്ക്ക് ഓഹരികളുണ്ടെന്നും ഇക്കാര്യം വെളിപ്പെുടത്തിയിട്ടില്ലെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. അക്ഷതയുടെ ആസ്തി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഉപദേഷ്ടാവ് സുനകിന്റെ വെളിപ്പെടുത്തലുകളിൽ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. മന്ത്രിയുടെ പെരുമാറ്റച്ചട്ടം അദ്ദേഹം പാലിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്

from money rss https://bit.ly/37yHuaI
via IFTTT

സമ്പദ്ഘടനയുടെ കുതിപ്പിന് അടിസ്ഥാനമിട്ട്‌ ബാങ്കുകളും സാമ്പത്തിക സേവനസ്ഥാപനങ്ങളും

ബാങ്കിങ് മേഖലയ്ക്ക് രാജ്യത്തിന്റെ വികസനത്തിൽ അതുല്യമായ സ്ഥാനമുണ്ട്. മൂന്നു ദശാബ്ദങ്ങളായി കാര്യമായ മാറ്റങ്ങൾക്കാണ് ബാങ്കിങ് രംഗം സാക്ഷ്യംവഹിച്ചത്. എൻബിഎഫ്സി, ഇൻഷൂറൻസ്, അസറ്റ് മാനേജുമെന്റ് കമ്പനികൾ, ഓഹരി വിപണിയിലെ പങ്കാളികൾ തുടങ്ങിയ അനുബന്ധ ബിസിനസുകളിലേക്കും ബാങ്കുകൾ പ്രവർത്തനം വ്യാപിപ്പിച്ചു. ബാങ്കിങ്, സാമ്പത്തിക സേവന മേഖലകളിൽ ബാങ്ക് ഇതര മേഖലയുടെ ഓഹരി ഇപ്പോൾ 45 ശതമാനമാണ്. ജിഡിപി വളർച്ചാ നിരക്കിനേക്കാൾ സൗകര്യപ്രദമായ രീതിയിൽ ബാങ്കിങ്, സാമ്പത്തിക സേവനമേഖല വളരുന്നതായാണ് കാണുന്നത്.സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ മുതൽ വിവിധ വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, ഓൺലൈൻ സേവനങ്ങൾ, ജനറൽ-ലൈഫ് ഇൻഷൂറൻസുകൾ, മ്യൂചൽ ഫണ്ടുകൾ പോലുള്ള വിവിധ നിക്ഷേപ പദ്ധതികൾ വരെ ബാങ്കുകൾ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ നിരവധി വർഷങ്ങളായി ബാങ്കുകളുടെ സാന്ദ്രത വളരെയേറെ കൂടിയിട്ടുണ്ട്. എന്നാൽ വിവിധ സാമ്പത്തിക സേവനങ്ങളുടെ കാര്യത്തിൽ ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്. ജൻധൻ യോജന, കൃഷി ഇൻഷൂറൻസ്, വിവിധ സബ്സിഡികൾക്കായുള്ള ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയെല്ലാം സാമ്പത്തിക സേവനങ്ങൾ കൂടുതൽ വ്യാപകമാകാൻ വഴിയൊരുക്കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ബ്രസീൽ, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ബാങ്ക് സേവനം കുറവാണ്. വീടുകളിലുള്ള സമ്പാദ്യം ബാങ്കിലെത്തുകയും ഡിജിറ്റൽവൽക്കരണവും സമ്പദ്ഘടനയും കുതിക്കുകയെുംചെയ്യുന്നതോടെ സ്ഥിതി ഇനിയും മെച്ചപ്പെടും. ബിഎഫ്എസ്ഐ പദ്ധതികൾ എന്തിന്? ഇന്ത്യൻ സമ്പദ്ഘടന ഭാവിയിൽ അഞ്ചുലക്ഷം കോടി ഡോളറായി വളരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ വളർച്ചയിൽ സമ്പദ്ഘടനയുടെ മുഖ്യശക്തി ബാങ്കിങ്, സാമ്പത്തിക സേവന മേഖലയായിരിക്കും. ബാങ്കിങ് മേഖലയിൽ സ്വകാര്യ ബാങ്കുകൾ വായ്പയുടെ കാര്യത്തിലും നിക്ഷേപത്തിന്റെ കാര്യത്തിലും മുന്നേറ്റമുണ്ടാക്കുകയാണ്. ലൈഫ്, ലൈഫ് ഇതര മേഖലകളിൽ സ്വകാര്യ ഇൻഷൂറൻസ് കമ്പനികൾ മികച്ച നേട്ടമുണ്ടാക്കുയും ബാങ്കുകൾ വിതരണ ശൃംഖലകളാവുകയും ചെയ്യുന്നു. മൂലധനത്തിന്റെ കാര്യത്തിലും വിപുലമായ വിൽപനക്ഷമതയുടെ കാര്യത്തിലും പൊതുമേഖല ദുർബലമാകുമ്പോൾ ഈ പ്രവണത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുണമേൻമയുള്ള ആസ്തികൾ റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ 2016 സാമ്പത്തിക വർഷത്തിനുശേഷമുള്ള ആസ്തി ഗുണമേന്മാ വിലയിരുത്തലാണ് കോർപറേറ്റ് ആസ്തികളുടെ ഗുണനിലവാരം സംബന്ധിച്ച വിശകലനങ്ങൾക്കു തുടക്കമിട്ടത്. എൻസിഎൽടിക്കു മുന്നിലുള്ള വൻകിട അക്കൗണ്ടുകളിൽ പലതും വൻതോതിലോ പൂർണമായോ ബാങ്കുകൾ വകയിരുത്തുകയോ ബുക്കുകളിൽനിന്ന് എഴുതിതള്ളുകയോ ചെയ്തിട്ടുള്ളവയാണ്. ഈ വായ്പകളിൽ 90 ശതമാനത്തിലേറെയുള്ള വകയിരുത്തലുകളാണ് ബാങ്കുകൾ മൊത്തത്തിൽ നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ വർധിച്ചുവരുന്ന പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. പുതിയ എൻപിഎ സൃഷ്ടിക്കലുകളുടെ കാര്യത്തിൽ (സ്ലിപ്പേജ്) കഴിഞ്ഞ ഏതാനും വർഷങ്ങളായി ശരാശരി നിലയാണുള്ളത്. ഇതുതുടരുമെന്നാണ് പ്രതീക്ഷയും. കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ നിലയെആണ് കോർപറേറ്റുകൾ ആശ്രയിക്കുന്നത്. അതുപോലെതന്നെ എ-യിൽതാഴെ റേറ്റിങ് ഉള്ള കോർപറേറ്റുകൾക്ക് വൻ തോതിലുള്ള വായ്പകൾ നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ചരക്കു സേവന നികുതി ഏർപ്പെടുത്തിയതിനുശേഷം ചെറുകിട സംരംഭ മേഖലയിൽ ഉണ്ടായിട്ടുള്ള പുതുക്കലുകൾ ബുദ്ധിമുട്ടുള്ള വായ്പാ ഉപഭോക്താക്കൾക്ക് സാധാരണ നിലയിലേക്കു തിരിച്ചുവരാൻ സമയം ലഭ്യമാക്കുകയും ചെയ്തു. ചെറുകിട വായ്പകളുടെരംഗത്ത് സിബിൽ പരിശോധന സ്ഥിതിഗതികളെ മെച്ചപ്പെടുത്തുന്നുണ്ട്. മൊത്തത്തിലുള്ള ആസ്തി ഗുണനിലവാരം കോവിഡിനു മുന്നേയുള്ള സ്ഥിതിയിലേക്ക് ഉയരാനും ആരംഭിച്ചിട്ടുണ്ട്. ബാങ്കിങ് സാമ്പത്തിക സേവനരംഗത്ത് നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യത്രൈമാസത്തിനുശേഷം ഭയന്നിരുന്ന അതേ തലത്തിൽ ആസ്തികളുടെ ഗുണമേൻമ സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് കോവിഡിനു ശേഷമുള്ള സാഹചര്യത്തെ കുറിച്ചു വിലയിരുത്തുമ്പോൾ എത്തിച്ചേരുന്ന നിഗമനം. 20 ട്രില്യൺ ഉത്തേജന പദ്ധതി, റിസർവ് ബാങ്കിന്റെ ആറു മാസം മോറട്ടോറിയം, ചെറുകിട മേഖലയ്ക്കായുള്ള മൂന്നു ട്രില്യൺ സർക്കാർ ഗ്യാരണ്ടിയുള്ള വായ്പകൾ തുടങ്ങിയ സർക്കാർ തല നടപടികൾ മഹാമാരിക്കാലത്ത് വായ്പ എടുത്തവരെ പിന്തുണയ്ക്കുകയായിരുന്നു. ഇപ്പോൾ വിറ്റുവരവ് 90-95 ശതമാനത്തിലേക്ക് എത്തുമ്പോൾ വളരെ ചെറിയൊരു വിഭാഗത്തിനു മാത്രമേ പുനക്രമീകരണ നടപടികൾ ആവശ്യമായി വരുന്നുള്ളു. ഈവർഷം ജൂണിനുശേഷം മെച്ചപ്പെട്ട നിലയിലാണ് ഇപ്പോഴുള്ള അവസ്ഥ. ക്രമമായുള്ള തുറന്നു കൊടുക്കലും ദീർഘിപ്പിച്ച മോറട്ടോറിയവും ബുദ്ധിമുട്ടേറിയ അവസ്ഥയിൽ പണലഭ്യതാപ്രശ്നങ്ങൾ മറികടന്നു മുന്നേറാൻ വായ്പ എടുത്തവരെ സഹായിക്കുകയുണ്ടായി. ഇപ്പോഴുള്ള പ്രസക്തി ദീർഘകാല ശരാശരിയേക്കാൾ സ്റ്റാൻഡേർഡ് ഡീവിയേഷൻ താഴെ എന്നനിലയിലാണ് അടുത്തകാലത്തെ സ്ഥിതിക്കു പുറമേയുള്ള ഈ മേഖലയുടെ മുന്നോട്ടു പോക്ക്. ഈ മൂല്യ നിർണയത്തിൽ നഷ്ടസാധ്യതകൾ വഹിക്കുന്നതിലൂടെയുള്ള നേട്ടം മികച്ചതാണ്. ദീർഘകാലത്തിൽ മെച്ചപ്പെട്ട ലാഭക്ഷമതയും ദൃശ്യമാണ്. സമ്പദ്ഘടനയുടെ തിരിച്ചുവരവും മറ്റും കണക്കിലെടുക്കുമ്പോൾ ഭയന്നിരുന്നതിലും വളരെ താഴെയാണ് ഈ മേഖലയിലുള്ള ആഘാതം എന്നും കാണാനാവും. ശക്തമായ ബാലൻസ് ഷീറ്റുകളും പര്യാപ്തമായ അധിക വകയിരുത്തലുകളും 2022-23 വർഷത്തേക്കുള്ള കണക്കു കൂട്ടലുകളിൽ 5-15 ശതമാനം മെച്ചപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നതും ഇതിനു പിന്തുണയേകുന്നു. പല കമ്പനികളിലും 22 സാമ്പത്തിക വർഷത്തിനു ശേഷം നേട്ടങ്ങൾ സാധാരണ നിലയിലാകുമെന്നാണ് ഇതിലൂടെ വിലയിരുത്താൻ കഴിയുന്നത്. വരുമാനനിരക്കും സാധാരണ നിലയിലേക്ക് എത്തും. നിലവിലെമൂല്യം മികച്ചതാണെന്ന സ്ഥിതിയാണ് ചൂണ്ടിക്കാട്ടുന്നത്. ശക്തമായ (ദീർഘകാല) കാഴ്ചപ്പാട് കാലികമായ കാഴ്ചപ്പാടല്ല, ദീർഘകാല കാഴ്ചപ്പാടോടെ വേണം ബാങ്കിങ്, സാമ്പത്തിക സേവന മേഖലയെ വീക്ഷിക്കുവാൻ. സാമ്പത്തിക സേവനങ്ങൾ കൂടുതൽ വിപുലമാകുന്നതും വായ്പാ ലഭ്യത വർധിക്കുന്നതും സർക്കാരിന്റെ ദീർഘകാല ലക്ഷ്യങ്ങളും സമ്പദ്ഘടനയെ മെച്ചപ്പെടുത്തും. സമ്പദ്ഘടനയുടെ കുതിച്ചുചാട്ടത്തിൽ മുഖ്യപങ്കുവഹിക്കുക ബാങ്കുകളും സാമ്പത്തിക-സേവന സ്ഥാപനങ്ങളുമായിരിക്കും. ദീർഘകാലത്തിലാവും ഈ മേഖലയിലെ നിക്ഷേപങ്ങളുടെ നേട്ടം പ്രകടമാകുക. രണ്ടു ദശാബ്ദങ്ങളിലെ സാമ്പത്തിക സേവന സൂചിക വിപണിയെ (നിഫ്റ്റി) സ്ഥിരമായിമറികടക്കുന്നത് ശ്രദ്ധേയമാണ്. (മിറെ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യയുടെ ഓഹരി ഗവേഷണ മേധാവിയും ഫണ്ട് മാനേജരുമാണ് ഹർഷദ് ബോറാവാക്. മിറെ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യയിലെ ഫണ്ട് മാനേജരാണ് ഗൗരവ് കൊച്ചാർ.)

from money rss https://bit.ly/3oowJyN
via IFTTT

സ്വര്‍ണവില ഒറ്റയടിക്ക് പവന് 600 രൂപകൂടി 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് ഒറ്റയടിക്ക് 600 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 75 രൂപകൂടി 4590 രൂപയുമായി. 36,120 രൂപയായിരുന്നു ബുധനാഴ്ച പവന്റെ വില. ഡോളർ തളർച്ചനേരിട്ടതോടെ ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,830 ഡോളർ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 49,172 രുപ നിലവാരത്തിലേയ്ക്ക് ഉയർന്നു. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയെതുടർന്ന് കഴിഞ്ഞയാഴ്ച കനത്ത ഇടിവ് നേരിട്ട സ്വർണത്തിന് ഡോളറിന്റെ തളർച്ചയാണ് ആശ്വാസമായത്.

from money rss https://bit.ly/3qmCdeV
via IFTTT

പുതിയ ഉയരംകുറിച്ച് സൂചികകള്‍: സെന്‍സെക്‌സില്‍ 149 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: പുതിയ ഉയരം കുറിച്ച് വ്യാഴാഴ്ച വ്യാപാരത്തിന് തുടക്കമിട്ട് ഓഹരി വിപണി. സെൻസെക്സ് 148 പോയന്റ് നേട്ടത്തിൽ 44,766ലും നിഫ്റ്റി 47 പോയന്റ് ഉയർന്ന് 13,161ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 969 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 226 ഓഹരികൾ നഷ്ടത്തിലുമാണ്. 44 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, എൽആൻഡ്ടി, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, എൻടിപിസി, എച്ച്സിഎൽ ടെക്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, ടിസിഎസ്, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex, Nifty open at fresh record highs

from money rss https://bit.ly/3ohwyVJ
via IFTTT

എംഡിഎച്ച് മസാല ഉടമ ധാരാംപാല്‍ ഗുലാത്തി അന്തരിച്ചു

ഇന്ത്യയിലെ പ്രമുഖ മസാലക്കൂട്ട് നിർമാതാക്കളായ എംഡിഎച്ചിന്റെ ഉടമ ധാരാംപാൽ ഗുലാത്തി അന്തരിച്ചു. 98 വയസ്സുള്ള അദ്ദേഹം മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്. സ്കൂൾ വിദ്യാഭ്യാസത്തെടെ പഠനം നിർത്തിയ ധാരാംപാൽ അച്ചനോടൊപ്പം ബിസിനസിൽ സഹായിക്കാനായാണ് അദ്യംചേർന്നത്. പിന്നീട് സ്ഥാപനത്തിന്റെ ചുമതല അദ്ദേഹത്തിനായി. എംഡിഎച്ചിന് രാജ്യത്ത് 15 ഫാക്ടറികളുണ്ട്. ദുബായിയിലും ലണ്ടനിലും ഓഫീസുകളുമുണ്ട്. 60ലധികം ഉത്പന്നങ്ങൾ കമ്പനി നിലവിൽ പുറത്തിറക്കുന്നുണ്ട്. നിരവധി സ്കൂളുകളും ഡൽഹിയിൽ 300 ബെഡ്ഡുകളുള്ള സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയും കമ്പനിക്കുണ്ട്. Dharampal Gulati of MDH Spices passes away

from money rss https://bit.ly/3qn4VMV
via IFTTT