121

Powered By Blogger

Friday, 19 March 2021

സ്വർണവില പവന് 120 രൂപകൂടി 33,800 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപകൂടി 33,800 രൂപയായി. 4225 രൂപയാണ് ഗ്രാമിന്റെ വില. 33,680 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ ഔൺസിന് 1,735 ഡോളർ നിലവാരത്തിലാണ് സ്വർണവില. യുഎസ് ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതിനാൽ ആഗോള തലത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. ഡോളർ കരുത്താർജിച്ചതും ഈയാഴ്ച സ്വർണവിപണിയിൽ പ്രകടമായി. അതുകൊണ്ടുതന്നെ നിക്ഷേപകർ കരുതലോടെയാണ് നീങ്ങുന്നത്. ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 8,200 രൂപതാഴെയാണ് ഇപ്പോഴും സംസ്ഥാനത്ത് സ്വർണത്തിന്റെവില.

from money rss https://bit.ly/2P652ye
via IFTTT

ഐടി, സിമന്റ്, ധനകാര്യം, ഓട്ടോ, കെമിക്കൽ മേഖലകളിൽ നിക്ഷേപക താൽപര്യം വർധിക്കും

ഓഹരി വിപണിയിൽ ഇപ്പോൾ നടക്കുന്ന പ്രധാന മേഖലാമാറ്റം ശ്രദ്ധേയമാണ്. 2020ൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫാർമ വിഭാഗത്തിന്റെ സ്ഥാനത്തേക്ക് ഐടി മേഖല വരികയാണ്. വൻ ബിസിനസ് ഓർഡറുകൾ നേടാൻകഴിഞ്ഞത് ഐടി വ്യവസായത്തെ ഏറെ തുണയ്ക്കുന്നുണ്ട്. ഓഹരി വിലകൾ വർധിച്ചിട്ടുണ്ടെങ്കിലും ഇൻഫോസിസ്, എച്ച്സിഎൽ ടെക്, വിപ്രോ, ടിസിഎസ് തുടങ്ങിയകമ്പനികൾക്ക് അനുകൂലമാണ് കാര്യങ്ങൾ.ഇൻഫോസിസ്, എച്ച്സിഎൽ ടെക് എന്നിവയുടെ ഒരു വർഷനേട്ടം യഥാക്രമം 117 ശതമാനം, 98 ശതമാനം എന്നിങ്ങനെ അത്യാകർഷകനിലയിലാണ്. ഇടത്തരം ഐടി ഓഹരികളായ എൽആൻഡ്ടി ഇൻഫോടെക്, മൈൻഡ് ട്രീ, പെർസിസ്റ്റന്റ് സിസ്റ്റംസ്, ടെക് മഹീന്ദ്ര, കോഫോർജ് എന്നിവയുടെ സാധ്യതകളും മികച്ചതാണ്. മുന്നോട്ടു പോകുന്തോറും ഇന്ത്യൻ വിപണി ആഗോള പ്രവണതകളിലെ ഉലച്ചിലുകൾ പ്രതിഫലിപ്പിക്കാനാണിട. യുഎസ് ബോണ്ട് യീൽഡും യുഎസ് കേന്ദ്ര ബാങ്കിന്റെ പ്രതികരണവുമായിരിക്കും വിപണി ഗതിവിഗതികൾ നിയന്ത്രിക്കുക. യുഎസിൽ 1.9 ട്രില്യൺ ഡോളറിന്റെ സാമ്പത്തിക ഉത്തേജക പദ്ധതിക്ക് അനുമതി ലഭിച്ചത് തീർച്ചയായും വിപണിക്ക് ഗുണകരമായ വാർത്തയാണ്. മുമ്പുണ്ടായിട്ടില്ലാത്ത പണപരമായ ഉത്തേജനവും ഇപ്പോൾ അനുമതിയായ കൂറ്റൻ ഉത്തേജകപദ്ധതിയും ചേരുമ്പോൾ പണത്തിന്റെ ഒഴുക്കു കൂടും. പണപ്പെരുപ്പം താഴ്ന്ന നിലയിൽ തുടർന്നാൽ ഈപണമൊഴുക്ക് വിപണിയിൽ കൂടുതൽ അനുകൂലമായ ചലനങ്ങൾക്കു വഴിതെളിക്കും. എന്നാൽ പണപ്പെരുപ്പം താഴ്ന്ന നിലയിൽതുടരുക എളുപ്പമല്ല. ഇപ്പോഴും 1.64 ശതമാന നിലവാരത്തിൽ ചുറ്റിത്തിരയുന്ന യുഎസ് ബോണ്ട് യീൽഡ് പണപ്പെരുപ്പത്തിന്റെ കാര്യത്തിലുള്ള വിപണിയുടെ ഉൽക്കണ്ഠയാണ് പ്രതിഫലിപ്പിക്കുന്നത്. അങ്ങേയറ്റം ഉദാരമായ പണനയവും 1.9 ട്രില്യൺ ഡോളറിന്റെ വൻ സാമ്പത്തിക ഉത്തേജകപദ്ധതിയും പണപ്പെരുപ്പത്തിനു കാരണമായേക്കാം. വിപണിയുടെ ആശങ്കയും ഉൽക്കണ്ഠയും ഇതാണ്. പണപ്പെരുപ്പം രണ്ടുശതമാനത്തിൽതാഴെ തുടരുകയും യുഎസ് 10 വർഷ ബോണ്ട് യീൽഡ് 2021 ഡിസമ്പറോടെ 1.65 ശതമാനം മുതൽ 1.7 ശതമാനംവരെ ഉയരുകയും ചെയ്താൽ അതു വിപണിയെ ബാധിക്കില്ല. എന്നാൽ പണപ്പെരുപ്പം വർധിക്കുകയും 10 വർഷ ബോണ്ട് യീൽഡ് 1.8 ശതമാനത്തിനപ്പുറം പോവുകയും ചെയ്താൽ ഓഹരി വിപണിയിൽ വിറ്റഴിക്കലുണ്ടാവും. തുടർന്നുവരുന്ന തിരുത്തൽ ആഗോളവും കുത്തനെയുള്ളതുമായിരിക്കും. ഇപ്പോൾ വിപണി ഭയപ്പെടുന്ന ഏറ്റവുംവലിയ ഭീഷണിയാണിത്. ഇങ്ങനെ സംഭവിച്ചാലും മൂലധനത്തിന്റെ പുറത്തേക്കുള്ളഒഴുക്ക് ഇന്ത്യൻ രൂപയ്ക്കു മൂല്യച്യുതിയുണ്ടാക്കുമെന്നതിനാൽ ഐടി ഓഹരികൾക്കു ഗുണകരമാവുകയും ഐടിമേഖല മികച്ച പ്രകടനം തുടരുകയും ചെയ്യും. വരാനിരിക്കുന്ന പണനയ സമിതി യോഗത്തിൽ യുഎസ് കേന്ദ്ര ബാങ്ക് അതിന്റെ അത്യുദാരപണനയവും സമീപനങ്ങളും തുടരാൻ തന്നെയാണ് സാധ്യത. പണപ്പെരുപ്പ സാധ്യത ഇല്ലാതാക്കാൻ യുഎസ് കേന്ദ്ര ബാങ്ക് ശ്രമിക്കുകയും ചെയ്യും. വിപണിയെ പൂർവ സ്ഥിതിയിലാക്കാൻ സാധ്യമാംവിധം മൂലധനഒഴുക്ക് നിലനിർത്താൻ ഈ നിലപാടുകൾക്കു കഴിയും. ഇന്ത്യൻ സമ്പദ്ഘടന ശക്തമായി തിരിച്ചു വരുന്നതിനാൽ ധനകാര്യവുമായി ബന്ധപ്പെട്ട മേഖലകൾ നല്ല പ്രകടനം കാഴ്ചവെയ്ക്കാൻ സാധ്യതയുണ്ട്. ഐടിക്കു പുറമെ ധനകാര്യ സ്ഥാപനങ്ങൾ, സിമെന്റ്, ഓട്ടോ, കെമിക്കൽ മേഖലകളിൽ നിക്ഷേപകരുടെതാൽപര്യം വർധിക്കും. രാജ്യത്തിന്റെ ചിലഭാഗങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കാജനകമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3s8OVPc
via IFTTT

മാർച്ചിൽ ഏഷ്യൻ കറൻസികളിൽകരുത്തുകാട്ടിയത് രൂപമാത്രം

മുംബൈ: ആഗോളവിപണിയിൽ ഡോളർ ശക്തിപ്പെട്ടതിനെത്തുടർന്ന് ഏഷ്യൻ കറൻസികളെല്ലാം ഇടിഞ്ഞപ്പോൾ ഈമാസം സ്ഥിതി മെച്ചപ്പെടുത്തിയത് ഇന്ത്യൻ രൂപമാത്രം. ഓഹരിവിപണിയിൽ വിദേശനിക്ഷേപക സ്ഥാപനങ്ങൾവഴി വലിയതോതിൽ നിക്ഷേപമെത്തുന്നതാണ് രൂപയ്ക്ക് കരുത്തുപകരുന്ന പ്രധാന ഘടകം. മാർച്ചിൽ ഇതുവരെ രൂപ 1.3 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഡോളറിനെതിരേ 72.52 രൂപ നിലവാരത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ 72.46 വരെ ഉയരുകയും ചെയ്തിരുന്നു. ഇന്ത്യൻവിപണിയിൽ ഐ.പി.ഒ.കൾ ശക്തമായതും വിദേശ നിക്ഷേപ ഒഴുക്കിനു കാരണമായിട്ടുണ്ട്. ഒരാഴ്ചയായി വിപണി നഷ്ടത്തിലായിരുന്നുവെങ്കിലും തുടർച്ചയായി ഐ.പി.ഒ.കളിലേക്ക് ഡോളറിലുള്ള നിക്ഷേപം എത്തുന്നുണ്ട്. മാർച്ചിൽ ഇതുവരെ 240 കോടി ഡോളറിന്റെ (17,394 കോടി രൂപ) നിക്ഷേപം വിപണിയിലെത്തിയിട്ടുണ്ട്. ഒമ്പത് ഐ.പി.ഒ.കളിലായി ആകെ 5900 കോടിരൂപയാണ് (81.3 കോടി ഡോളർ) വിദേശനിക്ഷേപക സ്ഥാപനങ്ങൾ നിക്ഷേപിച്ചത്. ഏഷ്യൻവിപണിയിൽ ഇക്കാലയളവിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് എംകേ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് പറയുന്നു. കോവിഡിനുശേഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശക്തമായി തിരിച്ചുവരുന്നതായാണ് വിലയിരുത്തലുകൾ. മൂഡീസിന്റെ പുതിയ അനുമാനപ്രകാരം അടുത്ത സാമ്പത്തികവർഷം ഇന്ത്യ 12 ശതമാനം വളർച്ച നേടുമെന്നാണ് പറയുന്നത്. വിദേശനാണ്യശേഖരം 60,000 കോടി ഡോളറിനടുത്തെത്തി നിൽക്കുന്നു. ഈ രണ്ടു ഘടകങ്ങളും രൂപയ്ക്ക് അനുകൂലമാണ്. വിപണിയിലെ നിക്ഷേപത്തിനുപുറമെ ഡോളറിൽ ഇന്ത്യൻ കമ്പനികൾ വായ്പയെടുക്കുന്നതും ഡോളർവരവ് കൂട്ടുന്നുണ്ട്. മാർച്ചിൽ ഇന്ത്യൻ കമ്പനികൾ 100 കോടി ഡോളറിനടുത്ത് ഇതിനകം വായ്പയായി സമാഹരിച്ചിട്ടുണ്ട്. ഡോളറിന്റെ വരവു കൂടുതലായതിനാൽ രൂപയുടെവില ക്രമാതീതമായി ഉയരുന്നത് പിടിച്ചുനിർത്താൻ ഡോളർ വാങ്ങേണ്ട സ്ഥിതിയാണ് റിസർവ് ബാങ്കിനുള്ളത്. നേരത്തെ രൂപയുടെ മൂല്യശോഷണഭീഷണിയായിരുന്നു നിലനിന്നിരുന്നത്. അങ്ങനെവരുമ്പോൾ കൈവശമുള്ള ഡോളർ ആർ.ബി.ഐ.ക്ക് വിറ്റഴിക്കേണ്ടി വരുമായിരുന്നു. അതേസമയം, മേയ്, ജൂൺ മാസങ്ങളിൽ രൂപ വീണ്ടും താഴേക്കു പോകാൻ സാധ്യതയുണ്ടെന്നും ചില ഏജൻസികൾ മുന്നറിയിപ്പു നൽകുന്നുണ്ട്.

from money rss https://bit.ly/3c392bE
via IFTTT

നഷ്ടത്തിൽനിന്ന് കുതിച്ചുയർന്ന് വിപണി: സെൻസെക്‌സ് 642 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: നഷ്ടത്തിൽനിന്നുയർന്ന് മികച്ചനേട്ടത്തോടെ സൂചികകൾ ക്ലോസ്ചെയ്തു. യുഎസ് ട്രഷറി ആദായത്തിൽ ഇടിവുണ്ടായതും രാജ്യത്തിന്റെ വളർച്ച മൂഡീസ് പുതുക്കിയതും അഞ്ചുദിവസം നീണ്ട നഷ്ടത്തിൽനിന്ന് വിപണിയെ കരകയറ്റി. സെൻസെക്സ് 641.72 പോയന്റ് ഉയർന്ന് 49,858.24ലിലും നിഫ്റ്റി 186.10 പോയന്റ് നേട്ടത്തിൽ 14,744ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1461 ഓഹരികൾ നേട്ടത്തിലും 1418 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 200 ഓഹരികൾക്ക് മാറ്റമില്ല. എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, പവർഗ്രിഡ് കോർപ്, യുപിഎൽ, ടാറ്റ സ്റ്റീൽ, റിലയൻസ്, ഡിവീസ് ലാബ്, ഗെയിൽ, ഐടിസി, ഗ്രാസിം, ഐഒസി, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. എൽആൻഡ്ടി, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, ടൈറ്റാൻ കമ്പനി, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി എനർജി സൂചിക മൂന്നുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.34ശതമാനവും 0.41ശതമാനവും നേട്ടമുണ്ടാക്കി. Nifty ends near 14,750, Sensex jumps over 600 pts

from money rss https://bit.ly/3vJp3LG
via IFTTT

കാലാവധിയെത്തിയ പോളിസികളിൽ തുകനൽകാനുള്ള നടപടി ലളിതമാക്കി എൽ.ഐ.സി

പോളിസി കാലാവധിയെത്തിവയവർക്ക് തുകനൽകുന്നതിനുള്ള നടപടിക്രമങ്ങൾ എൽ.ഐ.സി ലളിതമാക്കി. ഇനി രാജ്യത്ത് എവിടെയുമുള്ള ശാഖകളിലെത്തി പോളിസി രേഖകൾ സമർപ്പിക്കാം. 113 ഡിവിഷണൽ ഓഫീസുകളും 2048 ശാഖകളും 1526 സാറ്റലൈറ്റ് ഓഫീസുകളുമാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷന് രാജ്യത്തുള്ളത്. പോളിസി എടുത്ത ശാഖയിൽതന്നെ എത്തിയാൽമാത്രമാണ് ഇതുവരെ പണംകൈമാറിയിരുന്നത്. പോളിസി എടുത്ത ശാഖയിൽനിന്നുതന്നെയാകും മെച്യൂരിറ്റി തുക അനുവദിക്കുക. ഇത് ഡിജിറ്റലായി കൈമാറുന്നതിനാൽ ബന്ധപ്പെട്ടശാഖയിൽ എത്തേണ്ടതില്ലെന്നാണ് വിശദീകരണം. പരീക്ഷണാടിസ്ഥാനത്തിൽ മാർച്ച് 31വെരയാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. 29 കോടിയിലേറെ പോളിസികളാണ് നിലവിൽ എൽഐസി കൈകാര്യംചെയ്യുന്നത്. LIC eases process to claim policy maturity benefits

from money rss https://bit.ly/3r24pmG
via IFTTT

Thursday, 18 March 2021

മല്യയെയും നീരവ് മോദിയെയും ചോക്‌സിയെയും ഇന്ത്യയിലെത്തിച്ച് വിചാരണചെയ്യുമെന്ന് ധനമന്ത്രി

ന്യൂഡൽഹി: വൻതോതിൽ വായ്പയെടുത്ത് കടബാധ്യതയിലായി നാടുവിട്ട വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരെ രാജ്യത്തെത്തിച്ച് വിചാരണചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വിജയ് മല്ലയെയും നീരവ് മോദിയെയും യുകെയിൽനിന്ന് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. ചോക്സി ആന്റിഗ്വയിലാണെന്നാണ് വിവരം. ഇൻഷുറൻസ് ഭേദഗതിബില്ലുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് രാജ്യസഭയിൽ ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. കടക്കെണിയിലായി പ്രവർത്തനംനിർത്തിയ കിങ്ഫിഷർ എയർലൈൻസ് 90,000 കോടി രൂപയാണ് വായ്പയനിത്തിൽ തിരിച്ചടയ്ക്കാനുള്ളത്. പഞ്ചാബ് നാഷണൽ ബാങ്കിന് 14,500 കോടി രൂപയുടെ ബാധ്യതവരുത്തി മുങ്ങിയെന്നാണ് നീരവ് മോദിക്കും അമ്മാവൻ ചോക്സിക്കുമെതിരെയുള്ള ആരോപണം. മല്യയെ കൈമാറാൻ എല്ലാശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയച്ചതിനുപിന്നാലെയാണ് ധനമന്ത്രിയുടെ പരാമർശം. അടുത്തയിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഗീതാഞ്ജലി ഗ്രൂപ്പിന്റെയും ചോക്സിയുടെയും 14.45 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2,550 കോടി മൂല്യമുള്ള സ്വത്തും ഇഡി പിടിച്ചെടുത്തിരുന്നു.

from money rss https://bit.ly/3vJ4hvJ
via IFTTT

എൻ.പി.എസിൽ നേരിട്ട് നിക്ഷേപിച്ച് ഇടപാടുതുക ലാഭിക്കാം

നാഷണൽ പെൻഷൻ സിസ്റ്റ(എൻ.പി.എസ്)ത്തിൽ എല്ലാവർക്കും ചേരാനുള്ള അവസരം ലഭിച്ചതോടെ നിക്ഷേപകരുടെ എണ്ണത്തിൽ വൻകുതിപ്പാണുണ്ടായത്. ഈ വിഭാഗത്തിലെ നിക്ഷേപകരുടെ എണ്ണം 2020 ഡിസംബർ 31 പ്രകാരം 14.44 ലക്ഷമാണ്. 2014 മാർച്ചിൽ 78,774 അംഗങ്ങളാണുണ്ടായിരുന്നത്. പദ്ധതിയിൽ ചേർന്നിട്ടുള്ള കേന്ദ്ര-സംസ്ഥാന ജീവനക്കാർ, പൊതുജനങ്ങൾ എന്നിവരുൾപ്പടെയുള്ളവരുടെ എണ്ണം 2020 അവസാനത്തോടെ 1.40 കോടിയായി ഉയർന്നു. മൊത്തം കൈകാര്യംചെയ്യുന്ന ആസ്തിയാകട്ടെ 5.34 ലക്ഷംകോടി രൂപയുമാണ്. റിട്ടയർമെന്റിനുശേഷമുള്ള ജീവിതത്തിനായുള്ള കരുതലായാണ് കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ പദ്ധതി ആരംഭിച്ചത്. 80സി പ്രകാരം 1.50 ലക്ഷത്തിനുള്ള ആദായനികുതിയിളവിന് പുറമെ 50,000 രൂപയുടെ അധിക ആനുകൂല്യത്തിനും എൻപിഎസിലെ നിക്ഷേപം ഉപകരിക്കും. 60 വയസ്സാകുമ്പോൾ മൊത്തം നിക്ഷേപതുകയിൽനിന്ന് 60ശതമാനം പിൻവലിച്ച് പണമെടുക്കാം. അതിന് ഒരുരൂപപോലും ആദായനികുതി നൽകേണ്ടതില്ല. ബാക്കിയുള്ള 40ശതമാനംതുക പെൻഷൻ ലഭിക്കാനായി ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണം. പോയന്റ് ഓഫ് പ്രസൻസ്(പി.ഒ.പി)വഴിയോ സെൻട്രൽ റെക്കോഡ് കീപ്പിങ് ഏജൻസി(സി.ആർ.എ)വഴി നേരിട്ടോ എൻ.പി.എസിൽ ചേരാൻ സൗകര്യമുണ്ട്. മിക്കവാറും ബാങ്കുകളുടെ ശാഖകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവവഴി എൻ.പി.എസിൽ ചേരാനാകും. ഇവ പി.ഒ.പിയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളാണ്. സി.ആർ.എവഴിയും പി.ഒ.പി വഴിയും എൻ.പി.എസിൽ ചേരുമ്പോൾ സേവനനിരക്കിൽ വ്യത്യാസമുണ്ട്(പട്ടിക കാണുക) Charges associated with the NPS Charge POP NCRA(NSDL)* KCRA (Karvy)* Initial subscriber registration/Account opening Rs 200 Rs 40 Rs 39.36 Contribution 0.25% of contribution amount Min: Rs 20 & Max: 25,000 Rs 3.75 per transaction Rs 3.36 per transaction Non-financial transaction Rs 20 per transaction Rs 3.75 per transaction Rs 3.36 per transaction Persistency/Annual maintenance Rs 50: Only for NPS-All Citizen Rs 95 Rs 57.63 Asset servicing(per annum) 0.0032% of assets under custody Investment management(per annum) 0.01% of assets under management Reimbursement of expense (per annum) 0.005% of assets under management *CRA പി.ഒ.പി എന്നാൽ വരിക്കാരനെ സി.ആർ.എയുമായി ബന്ധിപ്പിക്കുന്ന ഇടനിലക്കാരാണ്. അതുകൊണ്ടുതന്നെ സി.ആർ.എവഴി നേരിട്ട് അക്കൗണ്ട് തുറന്നാൽ സേവനനിരക്കിനത്തിൽ തുകലാഭിക്കാൻ കഴിയും. അതിനായി മുകളിലെ പട്ടിക പരിശോധിക്കുക. അക്കൗണ്ട് തുറക്കാനുള്ള ചാർജ്, ഇടപാട് നിരക്ക് എന്നിവയെല്ലാം നേരിട്ട് നിക്ഷേപിച്ചാൽ ഒഴിവാക്കാനാകും. ഉദാഹരണത്തിന് ഒരോതവണ നിക്ഷേപം നടത്തുമ്പോഴും 20 രൂപയാണ് പി.ഒ.പി സേവന നിരക്കായി ഈടാക്കുക. നേരിട്ട് നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമായരീതിയിലാണ് സി.ആർ.എ സൗകര്യമൊരുക്കിയിട്ടുള്ളത്. ഓൺലൈൻവഴിയാണ് അതിന്കഴിയുക. വ്യത്യസ്ത ആസ്തികളുടെ സവിശേഷതകൾ, ആസ്തിവിഭജനം, ഓൺലൈൻ ഇടപാട് എന്നിവയെക്കുറിച്ച് അറിയാത്തവർ പി.ഒ.പിവഴി ചേർന്ന് നിക്ഷേപംനടത്തുന്നതാകും നല്ലത്. ഓൺലൈനായി എങ്ങനെ അക്കൗണ്ട് തുടങ്ങാം പാൻ കാർഡിന്റെയും കാൻസൽ ചെയ്ത ചെക്കിന്റെയും സ്കാൻ ചെയ്ത്കോപ്പിയെടുക്കുക. ഫോട്ടോയുംവേണം. ഇ-എൻ.പി.എസിന്റെ ഔദ്യോഗിക സൈറ്റിൽ(https://enps.nsdl.com/eNPS/NationalPensionSystem.html)കയറുക. നാഷണൽ പെൻഷൻ സിസ്റ്റം-എന്നതിൽ ക്ലിക് ചെയ്യുക. അതിനുശേഷം രജിസ്ട്രേഷനിൽ ക്ലിക്ക് ചെയ്യുക. രിജിസ്റ്റർ വിത്ത്-ൽ ആധാർ ഓപ്ഷൻ സെലക്ട് ചെയ്യുക. ടയർ 1 ഓൺലി-സെലക്ട് ചെയ്ത് നിർദേശങ്ങൾ പാലിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുക. antony@mpp.co.in You can save transaction cost by investing directly in NPS

from money rss https://bit.ly/2QfBgHL
via IFTTT

സെൻസെക്‌സിൽ 358 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,471ലെത്തി

മുംബൈ: ഓഹരി സൂചികകളിൽ ആറാം ദിവസവും നഷ്ടം. സെൻസെക്സ് 358 പോയന്റ് താഴ്ന്ന് 48,857ലും നിഫ്റ്റി 86 പോയന്റ് നഷ്ടത്തിൽ 14,471ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 352 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1050 ഓഹരികൾ നഷ്ടത്തിലുമാണ്. 53 ഓഹരികൾക്ക് മാറ്റമില്ല. കഴിഞ്ഞ അഞ്ച് വ്യാപാരദിനങ്ങളിലായി ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യത്തിൽ എട്ടുലക്ഷംകോടി രൂപയുടെ കുറവാണുണ്ടായത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടുംകുതിപ്പുണ്ടായതാണ് സൂചികകളെ ബാധിച്ചത്. എച്ച്സിഎൽടെക്, പവർഗ്രിഡ് കോർപ്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിൻസർവ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. Sensex opens 358 pts lower, Nifty at 14,471

from money rss https://bit.ly/2PanN3n
via IFTTT

കല്യാൺ ഓഹരികൾക്ക് 2.64 മടങ്ങ് ആവശ്യക്കാർ

കൊച്ചി: കേരളം ആസ്ഥാനമായ കല്യാൺ ജൂവലേഴ്സ് നടത്തിയ മൂന്നു ദിവസത്തെ പ്രഥമ ഓഹരി വില്പന വ്യാഴാഴ്ച അവസാനിച്ചു. 9.46 കോടി ഓഹരികൾ വിൽപ്പനയ്ക്ക് വച്ചപ്പോൾ 24.96 കോടി ഓഹരികൾക്ക് അപേക്ഷകരുണ്ടായി. അതായത് 2.64 ഇരട്ടി സബ്സ്ക്രിപ്ഷൻ. 1,175 കോടി രൂപയുടെ സമാഹരണലക്ഷ്യത്തോടെ നടത്തിയ ഐ.പി.ഒ.യിൽ 352 കോടി രൂപ സിങ്കപ്പൂർ സർക്കാരിന്റെ നിക്ഷേപക സ്ഥാപനത്തിൽ നിന്നുൾപ്പെടെ 15 ആങ്കർ നിക്ഷേപകരിൽ നിന്നായി സമാഹരിച്ചിരുന്നു. ശേഷിച്ച ഓഹരികളിലാണ് 2.64 മടങ്ങ് കൂടുതൽ സബ്സ്ക്രിപ്ഷൻ ലഭിച്ചത്. റീട്ടെയിൽ വിഭാഗത്തിൽപ്പെട്ട ചെറുകിട നിക്ഷേപകർക്കായി മാറ്റിവച്ച ഓഹരികൾക്ക് 2.85 ഇരട്ടിയും ജീവനക്കാർക്കുള്ള ഓഹരികൾക്ക് 3.78 ഇരട്ടിയും അപേക്ഷകരുണ്ടായി. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കുള്ള വിഭാഗത്തിൽ 2.79 ശതമാനവും നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരുടെ വിഭാഗത്തിൽ 1.93 ശതമാനവും ഇരട്ടി ഓഹരികൾക്ക് ആവശ്യക്കാരുണ്ട്. ബാങ്ക് സമരം, കുറഞ്ഞ സമയപരിധി, ഒരേ സമയം രണ്ടിലേറെ ഐ.പി.ഒ.കൾ ഉണ്ടായിരുന്നത് എന്നിങ്ങനെ ഒട്ടേറെ പ്രതികൂലഘടങ്ങൾക്കിടയിലാണ് കല്യാൺ ജൂവലേഴ്സ് ഈ നേട്ടം സ്വന്തമാക്കിയത്. ജൂവലറി മേഖലയിൽ മാത്രം പ്രവർത്തിക്കുന്ന ഒരു കമ്പനി നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ., കേരളത്തിലെ സ്വകാര്യ മേഖലയിൽ നിന്നുള്ള ഏറ്റവും വലിയ ഐ.പി.ഒ. എന്നീ പ്രതേകതകൾ കല്യാൺ ജൂവലേഴ്സിന്റെ ഓഹരി വില്പനയ്ക്കുണ്ടായിരുന്നു. ഓഹരികളുടെ അലോട്ട്മെന്റ് 23-ന് പൂർത്തിയാക്കും. അർഹതപ്പെട്ടവരുടെ ഡീമാറ്റ് അക്കൗണ്ടിൽ 25-ന് ഓഹരികൾ വരവു വയ്ക്കും. 26-ന് ബി.എസ്.ഇ.യിലും എൻ.എസ്.ഇ.യിലും ലിസ്റ്റ് ചെയ്ത് വ്യാപാരം ആരംഭിക്കും.

from money rss https://bit.ly/3eWqNeK
via IFTTT

ബാങ്ക് ലയനം: പഴയ ചെക്ക്ബുക്ക് മാറ്റിവാങ്ങണം

തൃശ്ശൂർ: പൊതുമേഖലാ ബാങ്കുകളുടെ ലയനപ്രക്രിയയുടെ ഭാഗമായി, ലയിച്ച ബാങ്കുകളിലെ അക്കൗണ്ട് ഉടമകൾ പഴയ ചെക്ക്ബുക്കുകൾ ഏപ്രിൽ ഒന്നിനകം മാറ്റിവാങ്ങണമെന്ന് നിർദേശം. പഴയ ചെക്ക്ബുക്ക് ഏപ്രിൽ ഒന്നിനുശേഷം ഉപയോഗിക്കാനാവില്ല. നിലവിലുള്ള െഎ.എഫ്.എസ്.സി. കോഡും മാറും. പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് അറിയിപ്പ് നൽകിയത്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുെണെറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കുമായും ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായും ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയുമായും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായുമാണ് ലയിച്ചത്. പഴയ ചെക്ക് ബുക്കുകൾ മാർച്ച് 31-നകം ഏത് ബാങ്കുമായിട്ടാണോ അവരുടെ അക്കൗണ്ടുകൾ ബന്ധിപ്പിച്ചിരിക്കുന്നത്, ആ ബാങ്കുകളിലെത്തി മാറ്റിവാങ്ങണം. പുതിയ ഐ.എഫ്.എസ്.സി. കോഡറിയിക്കാൻ എസ്.എം.എസ്. സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കുമായി ലയിച്ചെങ്കിലും പുതിയ നിർദേശം ഈ ബാങ്കുകളിലെ അക്കൗണ്ട് ഉടമകൾക്ക് ലഭിച്ചിട്ടില്ല.

from money rss https://bit.ly/3vHxSG4
via IFTTT

അഞ്ചാംദിവസവും തകർന്ന് വിപണി: നിഫ്റ്റി 14,600ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: അഞ്ചാംദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 585.10 പോയന്റ് താഴ്ന്ന് 49,216.52ലും നിഫ്റ്റി 163.40 പോയന്റ് നഷ്ടത്തിൽ 14,557.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡ് റിസർവ് പലിശ നിരക്കിൽ മാറ്റംവരുത്തേണ്ടെന്ന് തീരുമാനിച്ചതിനെതുടർന്ന് സൂചികകൾ ഏറെസമയം നേട്ടത്തിലായിരുന്നു. അവസാനമണിക്കൂറിലാണ് കനത്ത വില്പന സമ്മർദം വിപണിയിൽ രൂപപ്പെട്ടത്. യുഎസ് ട്രഷറി ആദായം 1.7ശതമാനത്തിലേയ്ക്ക് ഉയർന്നത് ആഗോളതലത്തിൽ വിപണിയെ ബാധിച്ചു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 100 ദിവസത്തെഉയർന്ന പ്രതിദിനനിരക്കിലായതുംനിക്ഷേപകരെ സമ്മർദത്തിലാക്കി. ഉയർന്ന നിലവാരത്തിലുള്ള ഓഹരികൾ വിറ്റ് ലാഭമെടുക്കാനുള്ള പ്രേരണയുമായിഅത്. എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഐടിസി, ബജാജ് ഓട്ടോ, ഹിൻഡാൽകോ, ഗ്രാസിം, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ബിഎസ്ഇയിലെ 819 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 2114 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 131 ഓഹരികൾക്ക് മാറ്റമില്ല. ഐടി സൂചിക മൂന്നുശതമാനം നഷ്ടമുണ്ടാക്കി. ഫാർമ രണ്ടുശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതവും നഷ്ടത്തിലായി. Nifty ends below 14,600, Sensex falls 585 pts

from money rss https://bit.ly/3vLoIbJ
via IFTTT

സ്വകാര്യവത്കരണത്തിനെതിരെ എൽഐസി ജീവനക്കാർ സമരത്തിൽ

സ്വകാര്യവൽക്കരണത്തിനെതിരെ രാജ്യവ്യാപകമായി എൽഐസി ജീവനക്കാർ സമരംനടത്തുന്നു. രണ്ടുദിവസത്തെ ബാങ്ക് പണിമുടക്കിന് പിന്നാലെയാണ് ഒരുദിവസത്തെ സമരം എൽഐസി ജീവനക്കാർ പ്രഖ്യാപിച്ചത്. എൽഐസിയുടെ ഓഹരികൾ വിറ്റഴിക്കുന്നതിലും ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനമായി ഉയർത്തുന്നതിലും പ്രതിഷേധിച്ചാണ് വ്യാഴാഴ്ച സമരംനടത്തുന്നതെന്ന് സംഘടനാ നേതാക്കൾ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലാണുള്ളത്. ഐപിഒയിലൂടെ നിശ്ചിത ശതമാനം ഓഹരി വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്. ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ഇക്കാര്യം പ്രഖ്യാപിക്കുകയുംചെയ്തിരുന്നു. 2021 സാമ്പത്തികവർഷത്തിന്റെ രണ്ടാം പകുതിയിൽ ഐപിഒ ഉണ്ടാകുമെന്നാണ് കരുതുന്നത്. 1956ൽ സ്ഥാപിച്ച എൽഐസിയിൽ 1,14,000ത്തോളം ജീവനക്കാരാണുള്ളത്. 29 കോടി പോളിസി ഉടമകളും എൽഐസിക്കുണ്ട്. LIC Employees protest against proposed IPO, privatisation, FDI limit hike

from money rss https://bit.ly/3bTywbv
via IFTTT

Wednesday, 17 March 2021

സെൻസെക്‌സിൽ 438 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,850ന് മുകളിൽ

മുംബൈ: തളർച്ചയിൽനിന്നുയർന്ന് ഓഹരി സൂചികകൾ. സെൻസെക്സ് 438 പോയന്റ് നേട്ടത്തിൽ 50,239ലും നിഫ്റ്റി 134 പോയന്റ് ഉയർന്ന് 14,855ലുമാണ് വ്യാപാരം ആരംഭിച്ചത്. സമ്പദ്ഘടനയിൽ വളർച്ച പ്രകടമായ സാഹചര്യത്തിൽ പലിശ നിരക്കുകളിൽമാറ്റംവരുത്തേണ്ടെന്ന യുഎസ് ഫെഡ് റിസർവിന്റെ തീരുമാനമാണ് ആഗോളതലത്തിൽ വിപണികളെ സ്വാധീനിച്ചത്. ബിഎസ്ഇയിലെ 1023 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 240 ഓഹരികൾ നഷ്ടത്തിലുമാണ്. 50 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ഒഎൻജിസി, എസ്ബിഐ, എൽആൻഡ്ടി, ഇൻഡസിൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐടിസി, എച്ച്ഡിഎഫ്സി, മാരുതി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്സിഎൽ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex zooms 438 points, Nifty tops 14,850

from money rss https://bit.ly/3rYLevi
via IFTTT

കേരളത്തിലെ പ്രവാസി ബാങ്ക് നിക്ഷേപത്തിൽ 14ശതമാനം വർധന

കൊച്ചി: കേരളത്തിലെ ബാങ്ക് ശാഖകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തിൽ (എൻ.ആർ.ഐ. നിക്ഷേപം) റെക്കോഡ്. 2020 ഡിസംബർ 31-ലെ കണക്കനുസരിച്ച് 2,27,430 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലെ ബാങ്കുകളിലേക്ക് എത്തിയിട്ടുള്ളത്. 2019 ഡിസംബറിനെ അപേക്ഷിച്ച് പ്രവാസി നിക്ഷേപത്തിൽ 14 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ (എസ്.എൽ.ബി.സി.) കണക്കുകൾ വ്യക്തമാക്കുന്നു. 2019 ഡിസംബറിൽ കേരളത്തിലെ ബാങ്കുകളിലെ എൻ.ആർ.ഐ. നിക്ഷേപം 1,99,781 കോടി രൂപയായിരുന്നു. 2020 സെപ്റ്റംബറിൽ ഇത് 2,22,029 കോടി രൂപയായി ഉയർന്നു. 2017 ഡിസംബറിൽ 1.61 ലക്ഷം കോടി രൂപയും 2018 ഡിസംബറിൽ 1.86 ലക്ഷം കോടി രൂപയുമായിരുന്ന പ്രവാസി നിക്ഷേപമാണ് ഇപ്പോൾ 2.27 ലക്ഷം കോടി രൂപയിലെത്തി നിൽക്കുന്നത്. സംസ്ഥാനത്തെ ബാങ്ക് ശാഖകളിൽ പ്രവാസി മലയാളികൾ നടത്തിയിട്ടുള്ള നിക്ഷേപത്തിന്റെ കണക്കാണിത്. 2020 ഡിസംബറിലെ കണക്ക് പ്രകാരം പൊതുമേഖലാ വാണിജ്യ ബാങ്കുകളിൽ 1,05,326 കോടി രൂപയുടെ പ്രവാസി നിക്ഷേപമാണുള്ളത്. കേരള ഗ്രാമീൺ ബാങ്കിൽ 1,738 കോടി രൂപയുടെ നിക്ഷേപവും സ്വകാര്യ ബാങ്കുകളിൽ 1,18,613 കോടി രൂപയുടെ നിക്ഷേപവുമാണ് എത്തിയിട്ടുള്ളത്. സ്മോൾ ഫിനാൻസ് ബാങ്കുകളിൽ 1,754 കോടി രൂപയുടെ പ്രവാസി നിക്ഷേപമുണ്ട്. കേരളത്തിലേക്കെത്തുന്ന പ്രവാസി നിക്ഷേപത്തിൽ 52.15 ശതമാനവും സ്വകാര്യ മേഖലാ ബാങ്കുകളിലാണെന്ന് എസ്.എൽ.ബി.സി.യുടെ ഈ കണക്കുകൾ വ്യക്തമാക്കുന്നു. പൊതുമേഖലാ ബാങ്കുകളിലെ വിഹിതം 46.31 ശതമാനമാണ്.

from money rss https://bit.ly/3eSD1VI
via IFTTT

കല്യാൺ ജൂവലേഴ്‌സ് ഐ.പി.ഒ.; 122 ശതമാനം സബ്‌സ്‌ക്രിപ്ഷൻ

കൊച്ചി: കല്യാൺ ജൂവലേഴ്സിന്റെ പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) വ്യാഴാഴ്ച അവസാനിക്കും. രണ്ട് ദിവസം പൂർത്തിയായപ്പോൾ തന്നെ വില്പനയ്ക്ക് െവച്ചതിനെക്കാൾ കൂടുതൽ ഓഹരികൾക്ക് ആവശ്യക്കാരായി. 122 ശതമാനമാണ് രണ്ടു ദിവസം കൊണ്ടുള്ള സബ്സ്ക്രിപ്ഷൻ. റീട്ടെയിൽ നിക്ഷേപകരുടെ വിഭാഗത്തിൽ നീക്കിെവച്ചത് 4.71 കോടി ഓഹരികളാണെങ്കിൽ 9.05 കോടി ഓഹരികൾക്ക് ആവശ്യക്കാരായിക്കഴിഞ്ഞു. അതായത് ഇരട്ടിയാണ് ഈ വിഭാഗത്തിലെ ഡിമാൻഡ്. അർഹരായ ജീവനക്കാർക്കായുള്ള ഓഹരികളിലും ഇരട്ടിയുടെ അടുത്ത് ഡിമാൻഡ് ഉണ്ട്. ഐ.പി.ഒ.യ്ക്ക് തൊട്ടുമുമ്പ് സിങ്കപ്പൂർ സർക്കാരിന്റെ നിക്ഷേപക സ്ഥാപനം, കേന്ദ്ര ബാങ്ക് എന്നിവ ഉൾപ്പെടെ 15 ആങ്കർ നിക്ഷേപകർക്കായി 352 കോടി രൂപയുടെ ഓഹരികൾ അലോട്ട് ചെയ്തിട്ടുണ്ട്. ഇതൊഴികെയുള്ള കണക്കെടുത്താൽ 9.46 കോടി ഓഹരികളാണ് വില്പനയ്ക്ക് െവച്ചിരിക്കുന്നത്. 11.57 കോടി ഓഹരികൾക്ക് ആവശ്യക്കാരായി. മൊത്തം 1,175 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഐ.പി.ഒ.യിൽ 10 രൂപ മുഖവിലയുള്ള ഓഹരികൾ 86-87 രൂപയ്ക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. 172 ഓഹരികളാണ് ഒരു മാർക്കറ്റ് ലോട്ട്. ഇതിന് 14,964 രൂപ വേണം. ഓഹരികളുടെ അലോട്ട്മെന്റ് 23-ന് പൂർത്തിയാക്കി 26-ന് ബോംബേ സ്റ്റോക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യും. പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമൻ 1993-ൽ തൃശ്ശൂർ നഗരത്തിൽ ഒരൊറ്റ ഷോറൂമുമായി തുടങ്ങിയതാണ് കല്യാൺ ജൂവലേഴ്സ്. ഇന്ന് ഇന്ത്യയിൽ 107 ഷോറൂമുകളും ഗൾഫ് രാജ്യങ്ങളിൽ 30 ഷോറൂമുകളുമുണ്ട്. ഇതിനു പുറമെ, 766 മൈ കല്യാൺ ഔട്ട്ലെറ്റുകളും. മാനേജ്മെന്റ് കൺസൾട്ടൻസി സ്ഥാപനമായ 'ടെക്നോപാക്കി'ന്റെ റിപ്പോർട്ട് അനുസരിച്ച് സ്വർണാഭരണ വ്യാപാര രംഗത്ത് ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള ടൈറ്റൻ കമ്പനിയുടെ ജൂവലറി ഡിവിഷനായ 'തനിഷ്ക്' കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് കല്യാൺ.

from money rss https://bit.ly/38NcrcP
via IFTTT

സെൻസെക്‌സിലെ നഷ്ടം 562 പോയന്റ്: നിഫ്റ്റി 14,720ൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി റിയാൽറ്റി, മെറ്റൽ, പൊതുമേഖ ബാങ്ക് സൂചികകൾ മൂന്നുശതമാനത്തോളം താഴെപ്പോയി. സ്വകാര്യ ബാങ്ക്, ഓട്ടോ സൂചികകൾ രണ്ടുശതമാനവും നഷ്ടത്തിലായി. സെൻസെക്സ് 562.34 പോയന്റ് നഷ്ടത്തിൽ 49,801.62ലും നിഫ്റ്റി 189.20 പോയന്റ് താഴ്ന്ന് 14,721.30ലുമാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. കൂടുന്ന കോവിഡ് കേസുകളും വരാനിരിക്കുന്ന യുഎസ് ഫെഡ് റിസർവ് മോണിറ്ററി പോളിസിയും കരുതലെടുക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഒഎൻജിസി, ബിപിസിഎൽ, ടാറ്റ മോട്ടോഴ്സ്, അദാനി പോർട്സ്, ഗെയിൽ, സൺ ഫാർമ, എസ്ബിഐ, ടാറ്റ സ്റ്റീൽ, സിപ്ല, ബജാജ് ഓട്ടോ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഐടിസി, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends near 14,700, Sensex declines 562 pts

from money rss https://bit.ly/2OYTQDu
via IFTTT

ഏഴുവർഷത്തിനിടെ ഇതാദ്യമായി മ്യൂച്വൽ ഫണ്ടുകൾ ഓഹരികളുടെ അറ്റവിൽപനക്കാരായി

2020-21 സാമ്പത്തികവർഷത്തിൽ മ്യൂച്ച്വൽ ഫണ്ടുകൾ വിറ്റഴിച്ച ഓഹരികളുടെ മൂല്യത്തിൽ റെക്കോഡ് വർധന. 1.27 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് ഈകാലയളവിൽ ഫണ്ടുകമ്പനികൾ വിറ്റത്. കഴിഞ്ഞ ഏഴുവർഷത്തിനിടെ ഇതാദ്യമായാണ് എഎംസികൾ അറ്റ വില്പനക്കാരാവുന്നത്. കഴിഞ്ഞ ആറ് സാമ്പത്തികവർഷവും ഓഹരികൾ വാങ്ങിക്കൂട്ടുന്നതിലായിരുന്നു ഫണ്ടുകൾ മുന്നിൽ. 2018 സാമ്പത്തികവർഷത്തിൽ 1.41 ലക്ഷം കോടി രൂപയാണ് ഫണ്ടുകൾ ഓഹരിയിൽ നിക്ഷേപിച്ചത്. 2019ൽ ഇത് 88,152 കോടി രൂപയും 2020ൽ 91,814 കോടി രൂപയുമായിരുന്നു അറ്റനിക്ഷേപം. ഇതിനുമുമ്പ് 2014ലിലാണ് 21,159 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ച് അറ്റവില്പനക്കാരായത്. അതേസമയം, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 2.6 ലക്ഷം കോടി രൂപയാണ് നടപ്പ് സാമ്പത്തികവർഷം രാജ്യത്തെ ഓഹരിയിൽ നിക്ഷേപിച്ചത്. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ(2015-20)മ്യൂച്വൽ ഫണ്ടുകൾ 4.85 ലക്ഷംകോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടേതിനേക്കാൾ 2.6 ഇരട്ടിയോളംവരുമിത്. കഴിഞ്ഞ മെയ്മാസത്തിനുശേഷം വിപണി ഉയരാൻ തുടങ്ങിയപ്പോൾ ഫണ്ടുകൾവിറ്റ് നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതും പോർട്ട്ഫോളിയോ ക്രമപ്പെടുത്തിയതുമാണ് ഓഹരികൾ വിറ്റഴിക്കേണ്ട സാഹചര്യമുണ്ടാക്കിയത്.

from money rss https://bit.ly/3tuTaVy
via IFTTT

Tuesday, 16 March 2021

വിസിറ്റിങ് പൊഫസറായി നിത അംബാനി: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധം

റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറായ നിത അംബാനിയെ വിസിറ്റിങ് പ്രൊഫസറാക്കുന്നതിനെതിരെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളുടെ പ്രതിഷേധം. കാമ്പസിലുള്ള വൈസ് ചാൻസലർ രാകേഷ് ബട്നഗറുടെ വസതിക്കുമുന്നിൽ 40ലേറെവരുന്ന വിദ്യാർഥികൾ പ്രകടനംനടത്തി. വൈസ് ചാൻസലർക്ക് വിദ്യാർഥികൾ നിവേദനവും നൽകി. നിത അംബാനിക്കുപകരം സ്ത്രീശാക്തീകരണത്തിന് മാതൃകയായവരെ ക്ഷണിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. യൂണിവേഴ്സിറ്റിയിലെ സോഷ്യൽ സയൻസ് പഠനവകുപ്പാണ് വനിതാ പഠന കേന്ദ്രത്തിലെ വിസിറ്റിങ് ഫാക്കൽറ്റിയായി ചേരാൻ നിത അംബാനിയോട് അഭ്യർഥിച്ചത്. റിലയൻസ് ഫൗണ്ടേഷനാണ് ഇതുസംബന്ധിച്ച് കത്തയച്ചത്. പ്രമുഖ ഉരുക്കുവ്യവസായ ലക്ഷ്മി മിത്തലിന്റെ ഭാര്യ ഉഷ മിത്തൽ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി എന്നിവരെയും വിസിറ്റിങ് ഫാക്കൽറ്റിയായി നിയമിക്കാൻ സോഷ്യൽ സയൻസ് വിഭാഗം തീരുമാനിച്ചിരുന്നു. എന്നാൽ നിത അംബാനിക്കുമാത്രമാണ്ഇതിനകം കത്തയച്ചത്. രണ്ടുവർഷംമുമ്പ് സ്ഥാപിച്ച വിമൻ സ്റ്റഡി സെന്ററിൽ വിസിറ്റി പ്രൊഫസർമാർക്കായി മൂന്നു തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കൊപ്പം സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട പഠന-ഗവേഷണ പ്രവർത്തനങ്ങളാണ് കേന്ദ്രത്തിൽ നടക്കുന്നത്. സ്ത്രീശാക്തികരണത്തെക്കുറിച്ച് സംസാരിക്കാനാണെങ്കിൽ അരുണിമി സിൻഹ, ബചേന്ദ്രി പാൽ, മേരി കോം, കിരൺ ബേദി എന്നിവരെയാണ് ക്ഷണിക്കേണ്ടതെന്നാണ് വിദ്യാർഥികളുടെ നിലപാട്.

from money rss https://bit.ly/38KJNsI
via IFTTT

പാഠം 116| സ്വർണത്തിൽ നിക്ഷേപിച്ചാൽ ഭാവിയിൽ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കാൻ കഴിയുമോ?

1990ൽ ഒരുകിലോ സ്വർണത്തിന്റെ വില= മാരുതി 800. 2000ൽ ഒരുകിലോ സ്വർണത്തിന്റെ വില= എസ്റ്റീം 2005ൽ ഒരുകിലോ സ്വർണത്തിന്റെ വില= ഇന്നോവ 2010ൽ ഒരുകിലോ സ്വർണത്തിന്റെ വില= ഫോർച്യൂണർ 2019ൽ ഒരുകിലോ സ്വർണത്തിന്റെ വില= ബിഎംഡബ്ലൂ എക്സ് 1 ഒരുകിലോഗ്രാം സ്വർണം കയ്യിൽ സൂക്ഷിച്ചാൽ 2030ൽ സ്വന്തമായി ഒരുജെറ്റ് വാങ്ങാം. അതുകൊണ്ട് ഭാര്യ സ്വർണാഭരണം വാങ്ങാൻ ആവശ്യപ്പെട്ടാൽ നിരസിക്കേണ്ട! സ്വർണവില റെക്കോഡ് നിലവാരത്തിലെത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും പലരെയും നിക്ഷേപത്തിന് പ്രേരിപ്പിച്ചതുമായ ഒരുനിരീക്ഷണമായിരുന്നു ഇത്. തെറ്റിധാരണ പരത്തുന്ന, അതിശയോക്തിനിറഞ്ഞ നിരീക്ഷണമായിരുന്നു സോഷ്യൽമീഡിയയിൽ പ്രചരിച്ചതെന്നകാര്യത്തിൽ സംശയമില്ല. അതിനായി 1990ലെയും 2019ലെയും സ്വർണവില പരിശോധിക്കാം. 1990 മാർച്ച് 31ന് 2,493 രൂപയായിരുന്നു ഒരുപവന്റെ വില. അതായത് ഒരു ഗ്രാമിന് 311 രൂപ പ്രകാരം 3,11,625 രൂപയാണ് ഒരുകിലോഗ്രാം(ആയിരം ഗ്രാം)സ്വർണത്തിന്റെ അന്നത്തെമൂല്യം. മാരുതി 800 ലഭിക്കാൻ അന്ന് ഒരുലക്ഷം രൂപമതിയായിരുന്നു. അതായത് മാരുതി 800ന്റെ വിലയേക്കാൾ മൂന്നിരട്ടി കൂടുതലായിരുന്നു സ്വർണത്തിന്റെ വിലയെന്നുചുരുക്കം. ഇനി 2019ലെ കണക്കിലേയ്ക്കുവരാം. 2019മാർച്ച് 15ന് 23,800രൂപയായിരുന്നു ഒരുപവന്റെ വില. ഗ്രാമിന് 2975രൂപയും. ആയിരം ഗ്രാമിനാകട്ടെ 29.75ലക്ഷം രൂപയാണ് മതിപ്പുവില. എന്നാൽ ബിഎംഡബ്ലിയൂ എക്സ് 1 ലഭിക്കാൻ 45ലക്ഷത്തിലധികം രൂപനൽകണമായിരുന്നു!ഇനി യാഥാർഥ്യത്തിലേയ്ക്കുവരാം. 2020 ഓഗസ്റ്റിലാണ് റെക്കോഡ് ഭേദിച്ച് സ്വർണവില പവന് 42,000 രൂപയിലെത്തിയത്. എട്ടുമാസം പിന്നിട്ടപ്പോൾ വിലയിലുണ്ടായ ഇടിവ് 8,500 രൂപയോളമാണ്. മാർച്ച് 17ലെ നിലവാരപ്രകാരം ഒരുപവൻ സ്വർണം ലഭിക്കാൻ 33,600 രൂപയാണ് നൽകേണ്ടത്. അതായത് ഒരുഗ്രാമിന്റെ വില 4,200 രൂപ. കോവിഡ് വ്യാപനത്തെതുടർന്ന് ലോകമാകെ അടച്ചിട്ടപ്പോൾ സാമ്പദ്ഘടനകൾ തിരിച്ചടിനേരിട്ട സാഹചര്യത്തിലാണ് സ്വർണവില കുതിച്ചുകയറിയത്. ഓഹരി ഉൾപ്പടെ മറ്റുആസ്തികളെല്ലാം പ്രതിസന്ധിനേരിടുകയുംചെയ്തു. ഈ സാഹചര്യത്തിൽ നിക്ഷേപകർ സ്വർണത്തിലേയ്ക്ക് തിരിയുക സ്വാഭാവികം. ലോകമൊട്ടാകെയുള്ള വൻകിട നിക്ഷേപകർ സ്വർണംവാരിക്കൂട്ടിയതോടെ ഗ്രാഫ് കുത്തനെ ഉയർന്നു. കോവിഡ് തീർത്ത പ്രതിസന്ധിയെ ഫലപ്രദമായ ഇടപെടലിലൂടെ ലോകരാജ്യങ്ങൾ മറികടന്നതോടെ സ്വർണവില ഇടിയാനുംതുടങ്ങി. നീക്കങ്ങൾ സസൂക്ഷ്മം വീക്ഷച്ച വൻകിട നിക്ഷേപകർ റെക്കോഡ് വിലയിൽ സ്വർണം ഉപേക്ഷിച്ച് മറ്റുആസ്തികളിലേയ്ക്ക് കൂടുമാറുകയുംചെയ്തു. മാറിചിന്തിക്കാം വൻതോതിലുള്ള തിരുത്തലാണ് സ്വർണവിലയിൽ ഇപ്പോൾ പ്രകടമാകുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വില 44,150 രൂപ നിലവാരത്തിലാണിപ്പോഴുള്ളത്. റെക്കോഡ് വിലയായ 56,200 രൂപയിൽനിന്ന് 12,000 രൂപയോളം കുറഞ്ഞിരിക്കുന്നു. സമ്പദ്ഘടനകൾ തിരിച്ചുവരവിന്റെപാതയിലായതും ഓഹരി ഉൾപ്പടെയുള്ള മറ്റുആസ്തികളിലെ മുന്നേറ്റവുമാണ് വിലയിടിവിന് പിന്നിൽ. യുഎസ് ട്രഷറി ആദായം രണ്ടുശതമാനത്തോളം ഉയർന്നതും ലോകമാകെ കോവിഡ് വാക്സിൻ കുത്തിവെയ്പ് തുടങ്ങിയതും സ്വർണത്തിന്റെ വിലയിടിച്ചു. ഇനിയെന്ത്? അതിശയോക്തിപരമായ നിരീക്ഷണങ്ങൾമാറ്റിവെയ്ക്കാം. സ്വർണത്തിൽ ഘട്ടംഘട്ടമായി നിക്ഷേപിക്കാനുള്ള സാധ്യതയാണ് നിക്ഷേപകർക്കുമുന്നിലിപ്പോഴുള്ളത്. സമ്പദ്ഘടന തളർച്ചനേരിടുമ്പോൾ സ്വാഭാവികമായും ഓഹരി വിപണിയിലും അത് പ്രതിഫലിക്കും. അപ്പോൾ നേട്ടമുണ്ടാക്കുക സ്വർണമാണ്. അതുകൊണ്ടുതന്നെ നിക്ഷേപ പോർട്ട്ഫോളിയോയിൽ സ്വർണവും ഉണ്ടാകണം. ഏതുകാലാവസ്ഥയിലും നിക്ഷപത്തെ സംരക്ഷിക്കേണ്ട പോർട്ട്ഫോളിയോ രൂപപ്പെടുത്തണമെങ്കിൽ ഒരുആസ്തിയിൽമാത്രം നിക്ഷേപം നിലനിർത്തിയാൽപോര. എത്ര നിക്ഷേപമാകാം? മലയാളികളുടെ പരമ്പരാഗത നിക്ഷേപമാർഗങ്ങളിലൊന്നാണ് സ്വർണം. മകളുടെ വിവാഹത്തിന് സ്വർണം വാങ്ങി സൂക്ഷിക്കാത്ത അമ്മമാർ നമ്മുടെ ഇടയിൽ കുറവാണ്. കയ്യിൽഒരുതുകവന്നാൽ ആദ്യം ജുവല്ലറികളിലേയ്ക്കോടുന്ന വീട്ടമ്മമാരെ ഇപ്പോഴുംകാണാം. ചിലർ ആഭരണമായും മറ്റുചിലർ നാണയമായും കരുതിവെയ്ക്കുന്നു. പെട്ടെന്ന് ആവശ്യംവന്നാൽ പണയംവെച്ച് പണംസ്വരൂപിക്കാനുള്ള സൗകര്യവുമുണ്ടല്ലോയെന്നാണ് അവരുടെ ചിന്ത. കിട്ടുന്നതെല്ലാം സ്വർണത്തിൽ നിക്ഷേപിക്കുന്നരീതി ഉപേക്ഷിച്ചേമതിയാകൂ. പോർട്ട്ഫോളിയോ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി മൊത്തം നിക്ഷേപത്തിന്റെ 15ശതമാനത്തിൽകൂടുതൽ സ്വർണത്തിൽ നിക്ഷേപംവേണ്ട. വിലകുറയുമ്പോൾ ഘട്ടംഘട്ടമായി നിക്ഷേപിക്കുന്ന രീതി സ്വീകരിച്ച് ഹെഡ്ജിങ് ഇഫക്ടിനായി സ്വർണവും നിക്ഷേപത്തിൽകരുതാം. Price of 1 Pavan Gold from 2006 to 2021 Year Date Price of 1 Pavan 2006 31-March-06 6255 2007 31-March-07 6890 2008 31-March-08 8892 2009 31-March-09 11077 2010 31-March-10 12280 2011 31-March-11 15560 2012 31-March-12 20880 2013 31-March-13 22240 2014 31-March-14 21480 2015 31-March-15 19760 2016 31-March-16 21360 2017 31-March-17 21800 2018 31-March-18 22600 2019 31-March-19 23720 2020 31-March-20 30640 2020 20 Aug-20 42000 2021 16-March-21 33,600 Calculated on 31st March each year. വില ഇനിയുംതാഴുമോ? കേരളത്തിലെ സ്വർണത്തിന്റെവിലയിൽ 8000 രൂപയിലേറെ കുറവുണ്ടായ സാഹചര്യത്തിൽ ഘട്ടംഘട്ടമായി നിക്ഷേപിച്ചുതുടങ്ങാവുന്നതാണ്. സ്വർണവിലയിൽ ഇനിയും കാര്യമായ ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത. യുഎസിലെ ട്രഷറി ആദായംകൂടുന്നതുതന്നെയാണ് പ്രധാനവെല്ലുവിളി. വിലക്കയറ്റ ഭീഷണയും സ്വർണത്തിന്റെ പ്രഭമങ്ങാനിടയാക്കിയേക്കാം. ഓരോ ഇടിവിലും നിശ്ചിതശതമാനം നിക്ഷേപത്തോടൈാപ്പം ചേർക്കുന്നരീതിയാകും സ്വീകരിക്കാവുന്ന തന്ത്രം. നിക്ഷേപിക്കാൻ വ്യത്യസ്ത മാർഗങ്ങൾ നാണയം, ആഭരണം, സ്വർണക്കട്ടി, ഗോൾഡ് ബോണ്ട്, ഇടിഎഫ് എ്ന്നിങ്ങനെ സ്വർണത്തിൽ നിക്ഷേപിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഇതിൽതന്നെ ഏറ്റവും ആകർഷകം ഗോൾഡ് ബോണ്ടിലെ നിക്ഷേപമാണ്. സ്വർണത്തിന്റെ മൂല്യവർധനവിനൊപ്പം 2.5ശതമാനം വർഷിക പലിശകൂടി ലഭിക്കുമെന്നതാണ് ഗോൾഡ് ബോണ്ടിനെ ആകർഷകമാക്കുന്നത്. സ്വർണവുമായി ബന്ധപ്പെട്ട മറ്റൊരുനിക്ഷേപ പദ്ധതിക്കും ഈ വരുമാന സാധ്യതയില്ല. ആഭരണമായി ഉപയോഗിക്കാമെന്ന സാധ്യതമാറ്റിനിർത്തിയാൽ ബോണ്ടിലെ നിക്ഷേപംതന്നെയാണ് മികച്ചത്. GOLD INVESTMENT DEMAD FN Year Gold Bond Gold Return(%) Issue Price Tonne FY16 2688 182 8.00 FY17 3056 171 1.00 FY18 2094 165 7.2 FY19 3167 164 3.1 FY20 3778 140 35.9 FY21 4961 102 2.7 Source:IBIA,RBI ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ കാലാകാലങ്ങളിൽ വൻവർധനയാണുള്ളത്. അധികവരുമാനസാധ്യതയാണ് അതിനുപിന്നിൽ. 2020-21 സാമ്പത്തികവർഷത്തിൽ (ഇതുവരെയുള്ള കണക്കുപ്രകാരം) 32.4 ടൺ സ്വർണത്തിന്റെ മൂല്യമുള്ള ഗോൾഡ് ബോണ്ടുകളാണ് വിറ്റഴിഞ്ഞത്. അതായത് കേന്ദ്ര സർക്കാരിനുവേണ്ടി ഗോൾഡ് ബോണ്ട് പുറത്തിറക്കി റിസർവ് ബാങ്ക് സമാഹരിച്ചത്. 16,049 കോടി രൂപ. പുതിയ സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽതന്നെഅടുത്തഘട്ടംഗോൾഡ് ബോണ്ട് ഇഷ്യു ഉണ്ടാകും. feedbacks to: antonycdavis@gmail.com കുറിപ്പ്: വിലവർധനവിന്റെകാരണം വിലയിരുത്തിവേണം സ്വർണംവാങ്ങാൻ. സമ്പദ്ഘടനകൾ തളർച്ചനേരിടുമ്പോൾമാത്രമാണ് സ്വർണത്തിന്റെ വിലയിൽ കുതിപ്പ് പ്രകടമാകുന്നത്. മാന്ദ്യത്തിൽനിന്ന് വിമുക്തമാകുമ്പോൾ വിലയിൽ ഇടിവുണ്ടാകുക സ്വാഭാവികം. തുടർന്ന് വിലസ്ഥിരതയാർജിക്കുകയുംചെയ്യും. 42,000ത്തിൽനിന്ന് 33,000ത്തിലെത്തിയതുപോലെ. പിന്നീട് 42,000ത്തിലെത്താൻ ഏറെക്കാലം കാത്തിരിക്കേണ്ടിവന്നേക്കാമെന്ന് ചുരുക്കം. 2012 സെപ്റ്റംബർ 12ന് പവന് 24,160 രൂപയായിരുന്നു വില. 2015ലെത്തിയപ്പോൾ 19,080 രൂപവരെ താഴ്ന്നു. പിന്നെ 2019വരെ കാത്തിരിക്കേണ്ടിവന്നു 24,000 രൂപയിലേയ്ക്ക്തിരിച്ചെത്താൻ. ഈ കയറ്റ ഇറക്കങ്ങൾക്കിടയിലും ദീർഘകാലത്തേയ്ക്ക് തരക്കേടില്ലാത്ത ആദായംനൽകാൻ സ്വർണത്തിന് കഴിയും. ഓഹരിയുടെയും സ്വർണത്തിന്റെയും സഞ്ചാരം വിപരീതദിശയിലാണെന്നുമാത്രം അറിയുക. അതനുസരിച്ച് നിക്ഷേപന്ത്രംമെനയുക.

from money rss https://bit.ly/3vtSth3
via IFTTT

നഷ്ടത്തിൽനിന്നുയർന്ന് സൂചികകൾ: സെൻസെക്‌സിൽ 103 പോയന്റ് നേട്ടം

മുംബൈ: നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകൾ നേട്ടത്തിലായി. സെൻസെക്സ് 103 പോയന്റ് നേട്ടത്തിൽ 50,477ലും നിഫ്റ്റി 26 പോയന്റ് ഉയർന്ന് 14,936ലുമാണ് വ്യാപാരം നടക്കുന്നത്. എൽആൻഡ്ടി, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, യുപിഎൽ, വിപ്രോ, ഐടിസി, ഗെയിൽ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബിപിസിഎൽ, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ലൈഫ്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനത്തോളം ഉയർന്നു. നിഫ്റ്റി ഫാർമ, ബാങ്ക്, മെറ്റൽ സൂചികകൾ നഷ്ടത്തിലും എഫ്എംസിജി, ഐടി സൂചികകൾ നേട്ടത്തിലുമാണ്.

from money rss https://bit.ly/38OnPF4
via IFTTT