121

Powered By Blogger

Thursday, 17 June 2021

വസ്തുവോ, മ്യുച്വൽ ഫണ്ടോ വിറ്റോ? നികുതിയിളവിനുള്ള പുതുക്കിയ സൂചിക പുറത്തുവിട്ടു

ദീർഘകാല മൂലധനനേട്ട നികുതി കണക്കാക്കുന്നതിന് ചെലവ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക (കോസ്റ്റ് ഇൻഫ്ളാഷൻ ഇൻഡക്സ്-സിഐഐ) കേന്ദ്ര സർക്കാർ പുറത്തുവിട്ടു. 2021-22 സാമ്പത്തികവർഷത്തെ സൂചിക 317 ആണ്. മുൻവർഷത്തെ സിഐഐ 301 ആയിരുന്നു. ദീർഘകാല മൂലധന നേട്ടവും മൂലധന നഷ്ടവും കണക്കാക്കി നികുതി അടയ്ക്കുന്നതിനാണ് ഈ സൂചിക പ്രയോജനപ്പെടുത്തുന്നത്. കാലകാലങ്ങളിൽ പണപ്പെരുപ്പ നിരക്കുകൾ വിലയിരുത്തി ധനമന്ത്രാലയമാണ് സൂചികയിലെ നമ്പറുകൾ പരിഷ്കരിക്കുന്നത്. വസ്തു, സ്വർണം, ഡെറ്റ് മ്യൂച്വൽ ഫണ്ട് എന്നിവയ്ക്കാണ് ഈ സൂചിക ബാധകമാകുക. മൂന്നുവർഷത്തിൽകൂടുതൽകാലം കൈവശംവെച്ചശേഷം വിൽപന നടത്തുമ്പോൾ ലഭിക്കുന്ന മൂലധന നേട്ടത്തിനാണ് ഇതുപ്രകാരം നികുതി കണക്കാക്കുന്നത്. 2022 ഏപ്രിൽ ഒന്നുമുതലാണ് പുതുക്കിയ സൂചിക ബാധകമാകുക. 2022-23 അസ്സസ്മെന്റ് വർഷത്തേയ്ക്കും തുടർന്നുള്ള വർഷങ്ങൾക്കും ഇത് പ്രയോജനപ്പെടുത്താം. സൂചികയെക്കുറിച്ച് അറിയാം ദീർഘകാല മൂലധനനേട്ടത്തിൽനിന്ന് പണപ്പെരുപ്പനിരക്കുകൾ കുറച്ച് ആദായം കണക്കാക്കുന്നതിനാണ്(ഇൻഡക്സേഷൻ ബെനഫിറ്റ്)ഈ സൂചികപ്രകാരം നമ്പർ പുറത്തുവിടുന്നത്.ഓഹരി, ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് എന്നിവയിലെ നിക്ഷേപത്തിന് ഇത് ബാധകമാവില്ല. ഈ നിക്ഷേപങ്ങളിൽനിന്നുള്ള ദീർഘകാല മൂലധനനേട്ടത്തിന് ഒരു ലക്ഷംരൂപവരെ ആദായനികുതി അടയ്ക്കേണ്ടതില്ല. അതിനുമുകളിലുള്ള തുകയ്ക്ക് 10ശതമാനമാണ് നികുതി ബാധ്യതയുള്ളത്. CII numbers since 2001-02 സാമ്പത്തികവർഷം സിഐഐ നമ്പർ 2021-22 317 2020-21 301 2019-20 289 2018-19 280 2017-18 272 2016-17 264 2015-16 254 2014-15 240 2013-14 220 2012-13 200 2011-12 184 2010-11 167 2009-10 148 2007-08 129 2006-07 122 2005-06 117 2004-05 113 2003-04 109 2002-03 105 2001-02 100 താഴെപ്പറയുന്ന രീതിയിൽ ഇത് കണക്കാക്കാം

from money rss https://bit.ly/35x17zl
via IFTTT

നിർമിച്ച രാജ്യം ഏതെന്ന് രേഖപ്പെടുത്തിയില്ല: ഇ-കൊമേഴ്‌സ് കമ്പനികൾക്ക് 34 ലക്ഷം പിഴ

ഉത്പന്നം ഏത് രാജ്യത്താണ് നിർമിച്ചതെന്ന് രേഖപ്പെടുത്താത്തിന് ഇ-കൊമേഴ്സ് സ്ഥാപനങ്ങളിൽനിന്ന് മുന്നുമാസത്തിനിടെ കേന്ദ്ര സർക്കാർ പിഴയായി ഈടാക്കിയത് 34 ലക്ഷം രൂപ. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് 148 നോട്ടീസാണ് ഇതുസംബന്ധിച്ച് അയച്ചത്. ഇതിൽ 58എണ്ണത്തിലാണ് നിയമലംഘനംകണ്ടെത്തിയത്. അതുമായി ബന്ധപ്പെട്ടാണ് ഇത്രയും തുക ഈടാക്കിയത്. ഉത്പന്നം വിൽക്കുമ്പോൾ അതിന്റെ അടിസ്ഥാന വിവരങ്ങളോടൊപ്പം ഏത് രാജ്യത്താണ് നിർമിച്ചതെന്ന് രേഖപ്പെടുത്തണമെന്ന് കഴിഞ്ഞവർഷം സർക്കാർ നിബന്ധനവെച്ചിരുന്നു. അളവുതൂക്ക നിയമപ്രകാരം ഒരു ലക്ഷം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിനിടെയായിരുന്നു സർക്കാർ നിബന്ധന പ്രാബല്യത്തിൽ കൊണ്ടുവന്നത്. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനത്തോടെയായിരുന്നു ഇത്. ആത്മനിർഭർ ഭാരത് പദ്ധതിക്ക് പ്രോത്സാഹനം നൽകുകകൂടി ലക്ഷ്യമിട്ടാണ് പദ്ധതി മുന്നോട്ടുവെച്ചത്.

from money rss https://bit.ly/3xuQRUd
via IFTTT

സ്വർണവില രണ്ടാഴ്ചകൊണ്ട് 1,560 രൂപ താഴ്ന്നു: പവന്റെ വില 35,400 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 480 രൂപ കുറഞ്ഞ് 35,400 രൂപയായി. ഗ്രാമിന് 60 രൂപ താഴ്ന്ന് 4425 രൂപയുമായി. രണ്ടാഴ്ചകൊണ്ട് പവന്റെ വിലയിൽ 1560 രൂപയുടെ ഇടിവാണുണ്ടായത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില 0.6ശതമാനം താഴ്ന്ന് ഔൺസിന് 1,784.16 ഡോളറിലെത്തി. ഈയാഴ്ച മാത്രം ആഗോള വിപണിയിലുണ്ടായ വിലയിടിവ് അഞ്ചുശതമാനമാണ്. ഫെഡ് റിസർവിന്റെ പലിശ നിരക്ക് ഉയർത്താനുള്ള തീരുമാനമാണ് വിപണിയെ ബാധിച്ചത്. കഴിഞ്ഞ ദിവസത്തെ കുത്തനെയുള്ള ഇടിവിനുശേഷം കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.33ശതമാനം ഉയർന്നു. 47,112 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3vwjizX
via IFTTT

സെൻസെക്‌സിൽ 194 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,750നരികെ

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ ഉണർവ്. നിഫ്റ്റി 15,750 നിലവാരത്തിലെത്തി. ആഗോള വിപണികളിലെ സമ്മിശ്ര പതികരണത്തിനിടയിലാണ് ഈ നേട്ടം. സെൻസെക്സ് 194 പോയന്റ് ഉയർന്ന് 52,517ലും നിഫ്റ്റി 50 പോയന്റ് നേട്ടത്തിൽ 15,742ലുമാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി ഐടിയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക 0.8ശതമാനം ഉയർന്നു. ബജാജ് ഫിൻസർവ്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, ഇൻഫോസിസ്, ടെക്മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, പവർഗ്രിഡ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി, എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. അശോക ബിൽഡ്കോൺ, ജിഎംആർ ഇൻഫ്ര, ഹിന്ദുജ ഗ്ലോബൽ സൊലൂഷൻ, വെൽസ്പൺ സ്പെഷാലിറ്റി സൊലൂഷൻസ് തുടങ്ങി 52 കമ്പനികളാണ് പാദഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2S9A36k
via IFTTT

സത്യ നാദെല്ല മൈക്രോസോഫ്റ്റ് ചെയർമാൻ

മുംബൈ: ലോകത്തിലെ ഏറ്റവുംവലിയ സോഫ്റ്റ്വേർ നിർമാണക്കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയർമാനായി ഇന്ത്യൻ വംശജനായ സത്യ നാദെല്ലയെ നിയമിച്ചു. ഏഴുവർഷമായി കമ്പനിയുടെ സി. ഇ.ഒ. ആയിരുന്നു. നിലവിൽ ചെയർമാനായ ജോൺ തോംസൺ സ്വതന്ത്ര ഡയറക്ടർമാരുടെ നേതൃത്വം വഹിക്കും. മൊബൈൽ ഫോൺ, ഇന്റർനെറ്റ് സെർച്ച് വ്യവസായങ്ങളിൽ വൻതിരിച്ചടി നേരിട്ടുവരുമ്പോഴാണ് സത്യ നാദെല്ല 2014 ഫെബ്രുവരി നാലിന് കമ്പനിയുടെ സി.ഇ.ഒ. ആയെത്തുന്നത്. ഇവിടെനിന്ന് പിഴവുകൾ തിരുത്തി ക്ലൗഡ് കംപ്യൂട്ടിങ്ങിലും മൊബൈൽ ആപ്ലിക്കേഷൻ ബിസിനസിലും നിർമിതബുദ്ധിയിലും ശ്രദ്ധകേന്ദ്രീകരിച്ച് കമ്പനിയെ തിരിച്ച് പഴയ പ്രതാപത്തിലേക്ക് മടക്കിയെത്തിച്ചത് നാദെല്ലയാണ്.

from money rss https://bit.ly/3gCJK5o
via IFTTT

ഫെഡ് പോളസി: നിഫ്റ്റി 15,700ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ഭാവിയിൽ പലിശ നിരക്ക് ഉയർത്തുമെന്ന് യുഎസ് ഫെഡ് റിസർവ് സൂചന നൽകിയതോടെ ആഗോള തലത്തിൽ ഓഹരി സൂചികകൾ ആടിയുലഞ്ഞു. സെൻസെക്സ് 178.65 പോയന്റ് നഷ്ടത്തിൽ 52,323.33ലും നിഫ്റ്റി 76.10 പോയന്റ് താഴ്ന്ന് 15,691.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പോർട്സ്, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, ഹിൻഡാൽകോ, ഐഷർ മോട്ടോഴ്സ്, ടിസിഎസ്, അൾട്രടെക് സിമെന്റ്, എച്ച്ഡിഎഫ്സി ലൈഫ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഐടി, എഫ്എംസിജി സൂചികകൾ ഒഴികെയുള്ളവ നഷ്ടത്തിലായിരുന്നു. മെറ്റൽ സചിക 2ശതമാനവും റിയാൽറ്റി സൂചിക 1.6ശതമാനവും പൊതുമേഖല ബാങ്ക്, ഓട്ടോ സൂചികകൾ 1.5ശതമാനംവീതവും നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.5-1.3ശതമാനം താഴ്ന്നു. രൂപയുടെ മൂല്യം ആറ് ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തി. 76 പൈസ താഴ്ന്ന് ഡോളറിനെതിരെ 73.67 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. ആഭ്യന്തര ഓഹരി സൂചികകൾ നഷ്ടംനേരിട്ടതും ഡോളർ കരുത്തുനേടിയതുമാണ് രൂപയെ ബാധിച്ചത്.

from money rss https://bit.ly/3gw6N2P
via IFTTT

ഇന്ത്യയിലെ നിയമപരിരക്ഷ നഷ്ടമായി: ട്വിറ്ററിന്റെ ഓഹരി വില ഇടിഞ്ഞത് 25ശതമാനം

ഇന്ത്യയിലെ നിയമപരിരക്ഷ നഷ്ടമായത് ട്വിറ്ററിന് തിരിച്ചടിയായി. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരിയുടെ വില ബുധനാഴ്ച 0.50ശതമാനം താഴ്ന്ന് 59.93 ഡോളർ നിലവാരത്തിലേക്കെത്തി. ഫെബ്രുവരി 26ന് 80.75 ഡോളർ എന്ന 52 ആഴ്ചയിലെ ഉയരത്തിലായിരുന്ന ഓഹരി ഘട്ടംഘട്ടമായി താഴ്ന്നാണ് 59 ഡോളറിലെത്തിയത്. ഓഹരിവിലയിലെ ഇതുവരെയുള്ള നഷ്ടം 25.78ശതമാനം. ഒറ്റദിവസംകൊണ്ട് വിപണിമൂല്യം 43 ലക്ഷം ഡോളർ ഇടിഞ്ഞ് 47.64 ബില്യൺ ഡോളറായി. രാജ്യത്തെ പുതിയ ഐടി നിയമം പാലിക്കാൻ സർക്കാർ നിരവധി തവണ അവസരം നൽകിയിട്ടും ട്വിറ്റർ തയ്യാറായിരുന്നില്ല. മെയ് 26ന് നിലവിൽവന്ന ഐടി ചട്ടം പാലിക്കാൻ ട്വിറ്ററിന് സർക്കാർ ഈ മാസമാദ്യം ഒരവസരംകൂടി നൽകിയിരുന്നു. ആ കാലാവധിയും അവസാനിച്ചതോടെ സേഫ് ഹാർബർ പരിരക്ഷ ഇല്ലാതായതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

from money rss https://bit.ly/3xwhY15
via IFTTT

നയംവ്യക്തമാക്കി യുഎസ് കേന്ദ്ര ബാങ്ക്: ആർബിഐ പലിശ നിരക്ക് കൂട്ടുമോ?

രാജ്യാന്തരതലത്തിൽ കമ്മോഡിറ്റികളുടെ വിലവർധനവിനെതുടർന്നുള്ള പണപ്പെരുപ്പം കുതിക്കുകയാണ്. യുഎസ് ഉൾപ്പടെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ നിലപാടിൽ മാറ്റംവരുത്തുന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവ്, ഇതുവരെ സ്വീകരിച്ച മൃദുനയം മാറ്റൊനോരുങ്ങുകയാണ്. വൈകാതെ പലിശ നിരക്കുകൾ വർധിപ്പിക്കേണ്ടിവരുമെന്ന് ചെയർമാൻ ജെറോം പവൽ സൂചന നൽകിക്കഴിഞ്ഞു. സമ്പദ്ഘടന പ്രതീക്ഷിച്ചതിലും ശക്തമാണെന്നും മൃദുനയം തുടരേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. നയം വ്യക്തമയാതോടെ ഡോളർ സൂചിക കുതിച്ചുകയറി. യുഎസിലെ റീട്ടെയിൽ പണപ്പെരുപ്പം 13 വർഷത്തെ ഉയർന്ന നിരക്കിലെത്തിയ സാഹചര്യത്തിലാണ് ഫെഡ് റിസർവിന്റെ നയപ്രഖ്യാപനം. മെയ് മാസത്തിൽ പണപ്പെരുപ്പം അഞ്ചുശതമാനമായാണ് ഉയർന്നത്. ആർബിഐയുടെ നീക്കം? ആഗോള തലത്തിൽ വിലക്കയറ്റം രൂക്ഷമാകുമ്പോൾ ആർബിഐക്കുമത്രം മൂകസാക്ഷിയാകാനാവില്ല. മെയിൽ രാജ്യത്തെ ഉപഭോക്തൃ വില സൂചിക 6.3ശതമാനമായാണ് ഉയർന്നത്. നടപ്പുസാമ്പത്തിക വർഷത്തെ നാലാംപാദത്തിനുമുമ്പേ നിരക്കുകളിൽ മാറ്റംവരുത്താൻ ആർബിഐ തയ്യാറായേക്കുമെന്നാണ് വിലയിരുത്തൽ. വിലക്കയറ്റം ഈ രീതിയിൽ തുടർന്നാൽ നാലം പാദത്തിൽ റിപ്പോ നിരക്കിൽ 0.75ശതമാനമെങ്കിലും വർധനവ് പ്രതീക്ഷിക്കാം. റിവേഴ്സ് റിപ്പോയിലും വർധനവുണ്ടാകും. സാമ്പത്തികവർഷത്തെ ശരാശരി പണപ്പെരുപ്പ നിരക്ക് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്ന 5.1ശതമാനത്തിലും കൂടുതലാകുമെന്നാണ് വിദഗ്ധർ കരുതുന്നത്. ഈ സാഹചര്യത്തിൽ നിരക്ക് വർധനയ്ക്ക് റിസർവ് ബാങ്കിനുമേൽ സമ്മർദമേറുമെന്നകാര്യത്തിൽ സംശയമില്ല. അതേസമയം, ഇതിന് വിരുദ്ധമാണ് ആർബിഐ നൽകുന്ന സൂചനകൾ. വിപണി അധിഷ്ഠിത പണപ്പെരുപ്പ നിരക്കുകൾ താഴുകയാണെന്നാണ് ആർബിഐയുടെ ഏറ്റവും പുതിയ പ്രതിമാസ ബുള്ളറ്റിൻ പറയുന്നത്. വളർച്ചാധിഷ്ഠിത നിലപാട് സ്വീകരിക്കുന്ന കേന്ദ്ര ബാങ്കിന്റെ നയത്തിൽ ഇതുവരെ മാറ്റമില്ലെന്ന് വ്യക്തം.

from money rss https://bit.ly/3iK6YJy
via IFTTT

ഭക്ഷ്യഎണ്ണ വില കുറയുന്നു: 20ശതമാനം ഇടിവുണ്ടായതായി കേന്ദ്രം

രാജ്യത്ത് ഭക്ഷ്യഎണ്ണയുടെ വില കുറയാൻ തുടങ്ങിയതായി സർക്കാർ. ഇറക്കുമതി കുറച്ച് രാജ്യത്തെ ഉത്പാദനം വർധിപ്പിക്കാൻ ദീർഘകാല നടപടികളുമായി മുന്നോട്ടുപോകുമെന്നും സർക്കാർ വ്യക്തമാക്കി. ഒരുമാസത്തിനിടെ ഭക്ഷ്യഎണ്ണ വിലയിൽ കുറവുണ്ടായതായി ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു. മുംബൈയിൽമാത്രം വിലയിൽ 20ശതമാനമാണ് കുറവുണ്ടായത്. മെയ് ഏഴിന് കിലോഗ്രാമിന് 142 രൂപയായിരുന്ന പാം ഓയിലിന്റെ വില 19ശതമാനം കുറഞ്ഞ് 115 രൂപയായതായി മന്ത്രാലയം പറയുന്നു. സൺഫ്ളവർ ഓയിലിന്റെവില 188 രൂപയിൽനിന്ന് 157 രൂപയുമായി. ആഭ്യന്തര ഉത്പാദനനത്തിലെ കുറവ് ആഗോള വിപണിയിലെ വിലവർധന എന്നിവയാണ് ഭക്ഷ്യഎണ്ണവിലയെ നിയന്ത്രിക്കുന്നത്. സോൾവന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം 2020 നവംബർ മുതൽ 2021 മെയ് വരെ 76,77,998 ടൺ സസ്യ എണ്ണയാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞവർഷത്തേക്കാൾ ഒമ്പതുശതമാനമാണ് വർധന. ഇറക്കുമതി തീരുവ കുറച്ച് വില പിടിച്ചുനിർത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

from money rss https://bit.ly/3iMUIId
via IFTTT

Wednesday, 16 June 2021

ഇടവേളയ്ക്കുശേഷം വീണ്ടും സ്വർണവില താഴുന്നു: പവന്റെ വില 400 രൂപ കുറഞ്ഞ് 35,880 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന്റെ വില 400 രൂപ കുറഞ്ഞ് 35,880 രൂപയായി. 4485 രൂപയാണ് ഗ്രാമിന്. 36,280 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രണ്ടാഴ്ചക്കിടെ 1000 രൂപയിലേറെയാണ് പവന്റെ വിലയിൽ കുറവുണ്ടായത്. യുഎസ് ഫെഡ് റിസർവ് പ്രതീക്ഷിച്ചതിലുംനേരത്തെ പലിശ നിരക്ക് വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. ഇതോടെ ആഗോള വിപണിയിൽ സ്വർണവില 2.5ശതമാനം ഇടിവ് നേരിട്ടു. സ്പോട് ഗോൾഡ് വില 0.6ശതമാനം താഴ്ന്ന് ഔൺസിന് 1,822.36 ഡോളർ നിലവാരത്തിലെത്തി. ഡോളറിന്റെ മൂല്യം രണ്ടുമാസത്തെ ഉയർന്ന നിലവാരത്തിലെത്തുകയുംചെയ്തു. ട്രഷറി ആദായത്തിലും കുതിപ്പുണ്ടായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1.5ശതമാനം ഇടിഞ്ഞ് 47,799 രൂപയായി. ആഗോള വിപണിയിലെ വിലതകർച്ചയാണ് കമ്മോഡിറ്റി വിപണിയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/2TGoDHG
via IFTTT

സെൻസെക്‌സിൽ 282 പോയന്റ് നഷ്ടം: നിഫ്റ്റി 15,700ന് താഴെ

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടംആവർത്തിച്ച് വിപണി. നിഫ്റ്റി 15,700ന് താഴെയെത്തി. ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്. 2023 മുതൽ പലിശ നിരക്ക് വർധിപ്പിക്കുമെന്ന യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ തീരുമാനമാണ് വിപണിയിൽ പ്രതിഫലിച്ചത്. സെൻസെക്സിൽ 282 പോയന്റാണ് നഷ്ടം. നിഫ്റ്റി 89 പോയന്റ് താഴ്ന്നു. സെൻസെക്സ് 52,219ലും നിഫ്റ്റി 15,678ലുമാണ് വ്യാപാരം ആരംഭിച്ചത്. നെസ് ലെ, എൽആൻഡ്ടി, ഐടിസി, സൺ ഫാർമ, പവർഗ്രിഡ്, ബജാജ് ഓട്ടോ, ഒഎൻജിസി, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എച്ച്സിഎൽ ടെക്, അൾട്രടെക് സിമെന്റ്സ്, ടിസിഎസ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി മെറ്റൽ സൂചിക 1.5ശതമാനത്തോളം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനം താഴ്ന്നു പവർഗ്രിഡ് കോർപറേഷൻ, നാറ്റ്കോ ഫാർമ, ജമ്മു ആൻഡ് കശ്മീർ ബാങ്ക്, ഡി.ബി കോർപ് തുടങ്ങി 33 കമ്പനികളാണ് വ്യാഴാഴ്ച പാദഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3xoFj51
via IFTTT

ഹാൾമാർക്കിങ് ആദ്യഘട്ടം ഇങ്ങനെ: സെന്ററില്ലാത്തതിനാൽ ഇടുക്കിക്ക് ഇളവ്

കൊച്ചി: സ്വർണാഭരണങ്ങൾക്കുള്ള ഗുണമേന്മ മുദ്രയായ 'ഹാൾമാർക്കിങ്' നടപടികളിൽ കൂടുതൽ വ്യക്തത വരുത്തി ബ്യൂറോ ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്.). നിർബന്ധിത ഹാൾമാർക്കിങ് ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് തീരുമാനമെന്ന് ബി.ഐ.എസ്. ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി അറിയിച്ചു. ജൂൺ 16-ന് ആരംഭിച്ച ആദ്യ ഘട്ടത്തിൽ 14, 18, 22 കാരറ്റ് സ്വർണാഭരണങ്ങളാണ് ഹാൾമാർക്കിങ് പരിധിയിൽ വരുന്നത്. ഘട്ടം ഘട്ടമായി 20, 23, 24 കാരറ്റ് സ്വർണാഭരണങ്ങൾ കൂടി ഹാൾമാർക്കിങ്ങിന്റെ പരിശുദ്ധിയിൽ കൊണ്ടുവരും. ആദ്യഘട്ടത്തിൽ ഒരു ഹാൾമാർക്കിങ് സെന്ററെങ്കിലുമുള്ള രാജ്യത്തെ 256 ജില്ലകളിലാണ് നിർബന്ധിത ഹാൾമാർക്കിങ് നടപ്പാക്കുന്നത്. കേരളത്തിൽ ഇടുക്കിയൊഴികെയുള്ള 13 ജില്ലകളിലും നിർബന്ധിത ഹാൾമാർക്കിങ് നടപ്പാക്കി. ഇടുക്കിയിൽ ഹാൾമാർക്കിങ് സെന്ററില്ലാത്തതിനാലാണിത്. കേരളത്തിൽ ആകെ 75-ഓളം ബി.ഐ.എസ്. അംഗീകൃത ഹാൾമാർക്കിങ് സെന്ററുകളാണുള്ളത്. സ്വർണാഭരണങ്ങളുടെ നിർമാണവും വിപണനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കെതിരേ ഓഗസ്റ്റ് 31 വരെ ജൂവലറികളിൽ പരിശോധന, പിഴ, പിടിച്ചെടുക്കൽ തുടങ്ങി ഏതെങ്കിലും തരത്തിലുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കില്ലെന്നും തിവാരി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അനധികൃത ഇടപാടുകൾക്കെതിരേ നടപടിയെടുക്കില്ലെന്ന് ഇതുകൊണ്ട് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വില്പനയ്ക്കുള്ള പഴയ സ്വർണാഭരണം (ജൂവലറികളിലെ ഓൾഡ് സ്റ്റോക്ക്) ഹാൾമാർക്ക് ചെയ്യുന്നതിന് ഓഗസ്റ്റ് 31 വരെ സമയം ലഭിക്കും. ബി.ഐ.എസ്. ലൈസൻസിനായുള്ള രജിസ്ട്രേഷൻ ഒരിക്കൽ മാത്രം എടുത്താൽ മതിയാകും. കാലാവധി കഴിഞ്ഞ് പുതുക്കുന്നതിന് യാതൊരു ഫീസും അടയ്ക്കേണ്ടതില്ലെന്നും പ്രമോദ് കുമാർ തിവാരി വ്യക്തമാക്കി. അതേസമയം, ജൂവലറികൾക്ക് ഉപഭോക്താവിൽനിന്ന് ഹാൾമാർക്കിങ് മുദ്രയില്ലാത്ത പഴയ സ്വർണാഭരണങ്ങൾ തിരികെ വാങ്ങുന്നത് തുടരാം. അതായത്, ഉപഭോക്താക്കൾക്ക് ഹാൾമാർക്കിങ് ഇല്ലാത്ത സ്വർണാഭരണം കൈവശം വെക്കാൻ തടസ്സമില്ല. ഹാൾമാർക്ക് ചെയ്ത ആഭരണങ്ങളിൽ രണ്ട് ഗ്രാം വരെയുള്ള മാറ്റങ്ങളും അനുവദിക്കും. ഒരു ആഭരണം ഹാൾമാർക്ക് ചെയ്യുന്നതിനുള്ള നിരക്ക് 35 രൂപയും 18 ശതമാനം നികുതിയുമാണ്. ഒഴിവാക്കിയവ * 40 ലക്ഷം രൂപയിൽ താഴെ വാർഷിക വിറ്റുവരവുള്ള ജൂവലറികളെ നിർബന്ധിത ഹാൾമാർക്കിങ്ങിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട് * കേന്ദ്ര സർക്കാരിന്റെ വ്യാപാര നയമനുസരിച്ച് കയറ്റുമതി ചെയ്യുകയും വീണ്ടും ഇറക്കുമതി ചെയ്യുന്നതുമായ ആഭരണങ്ങൾ * അന്താരാഷ്ട്ര എക്സിബിഷനുകൾക്കുള്ള ആഭരണങ്ങൾ * സർക്കാർ അംഗീകാരമുള്ള ബി-2-ബി ആഭ്യന്തര എക്സിബിഷനുകൾക്കുള്ള ആഭരണങ്ങൾ * ഗോൾഡ് വാച്ച്, ഫൗണ്ടൻ പേന * കുന്ദൻ, പോൾകി, ജാദോ എന്നിങ്ങനെ പ്രത്യേക വിഭാഗത്തിലുള്ള ആഭരണങ്ങൾ * സ്വർണപ്പണിക്കാർക്ക് ഹാൾമാർക്കിങ് നിർബന്ധമില്ല

from money rss https://bit.ly/3cNH0Ru
via IFTTT

ലാഭമെടുപ്പിൽ സമ്മർദത്തിലായി വിപണി: സെൻസെക്‌സ് 271 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതോടെ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. യുഎസ് ഫെഡ് റിസർവിന്റെ തീരുമാനംവൈകീട്ട് പുറത്തുവരാനിരിക്കെ നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയിൽ പ്രതിഫലിച്ചത്. അസംസ്കൃത എണ്ണവില ബാരലിന് 74 ഡോളറിലെത്തിയതും വിപണിയിൽ പ്രതിഫലിച്ചു. സെൻസെക്സ് 271 പോയന്റ് നഷ്ടത്തിൽ 52,501.98ലും നിഫ്റ്റി 102 പോയന്റ് താഴ്ന്ന് 15,676.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പോർട്സ്, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. സെക്ടറൽ വിഭാഗത്തിൽ മെറ്റൽ സൂചിക 2.58ശതമാനം നഷ്ടത്തിലായി. പൊതുമേഖല ബാങ്ക്, റിയാൽറ്റി സൂചികകൾ ഒരുശതമാനത്തിലേറെ താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.95ശതമാനവും സ്മോൾ ക്യാപ് സൂചിക 0.68ശതമാനവും നഷ്ടംനേരിട്ടു.

from money rss https://bit.ly/3cLBX40
via IFTTT

പാഠം 129| ചിട്ടയായി നിക്ഷേപിച്ച്‌ സമ്പത്തുണ്ടാക്കാൻ 'പവർഫുൾ ടൂൾ'

സാമ്പത്തിക സ്വാതന്ത്ര്യംനേടാൻ യോജിച്ച നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചപ്പോൾ എതിരഭിപ്രായം പ്രകടിപ്പിച്ചവരിലൊരാളായിരുന്നു വിനോദ് മോഹൻ. ഓഹരിയിൽ നേരിട്ട് നിക്ഷേപംനടത്തുന്ന അദ്ദേഹത്തിന് മ്യൂച്വൽ ഫണ്ടിനോട് അത്രതന്നെ താൽപര്യമില്ല. പത്തുവർഷത്തിലേറെയായി ഓഹരി വ്യാപാരംനടത്തുന്ന അദ്ദേഹത്തിന് എത്രതുക സമ്പാദിക്കാനായി എന്നുചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല. ദീർഘകാലയളവ് ലക്ഷ്യമിട്ടുള്ള ചിട്ടയായ നിക്ഷേപമായിരുന്നില്ല അദ്ദേഹം നടത്തിയിരുന്നത്. കുറെപണം നിക്ഷേപിക്കും ഓഹരി വില ഉയരുമ്പോൾ ലാഭമെടുക്കും. വിപണികൂപ്പുകുത്തുമ്പോൾ നഷ്ടംസഹിക്കും..ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിക്ഷേപരീതി. വർഷത്തിലൊരിക്കലെങ്കിലും നേട്ടവും നഷ്ടവും വിലയിരുത്തി മുന്നോട്ടുപോകാൻ അദ്ദേഹംശ്രമിച്ചില്ല. നിലവിൽ 30 ലധികം ഓഹരികളിലാണ് നിക്ഷേപമുള്ളത്. മൂന്ന് ട്രേഡിങ് അക്കൗണ്ടുകളുമുണ്ട്. ഇവിടെയാണ് മ്യൂച്വൽ ഫണ്ടിന്റെ പ്രസക്തി. സാമ്പത്തിക ലക്ഷ്യംമുൻനിർത്തി എസ്ഐപിവഴി ചിട്ടയായി നിക്ഷേപിച്ചാൽ ലഭിക്കുമായിരുന്ന മികച്ച ആദായമാണ് അദ്ദേഹംവേണ്ടെന്നുവെച്ചത്.കൂട്ടുപലിശയുടെ നേട്ടവും വിപണിയിലെ ചാഞ്ചാട്ടവും പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുമെന്നതാണ് മ്യൂച്വൽ ഫണ്ട് എസ്ഐപിയുടെ എടുത്തപറയത്തക്കനേട്ടം. മറ്റേത് നിക്ഷേപ പദ്ധതിക്കും ഇത്ര പവർഫുൾ ടൂൾ ആയി പ്രവർത്തിക്കാൻ കഴിയില്ലെന്നതാണ് വാസ്തവം. ഓഹരികളിൽതന്നെയാണ് ഇപ്പോഴും മനസെങ്കിൽ താഴെകൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം സ്വയംചോദിച്ചറിയുക ഓഹരിയിൽ നിക്ഷേപിക്കാൻ വൈദഗ്ധ്യമുണ്ടോ? വിപണിയിലെ ചലനങ്ങൾ സൂക്ഷമമായി നിരീക്ഷിക്കാൻ കഴിയുമോ? ദീർഘകാലത്തേയക്ക് നിക്ഷേപ പോർട്ട്ഫോളിയോ മാനേജ്ചെയ്യാനുള്ള സമയവും പ്രാപ്തിയും ഉണ്ടോ? വലിയ ഗവേഷണ സംഘമുള്ള ഫണ്ട് മാനേജർമാർ പോലും ബുദ്ധിമുട്ടുമ്പോൾ, സൂചികകൾ നൽകുന്നതിനേക്കാൾ നേട്ടം തുടർച്ചയായി ഓഹരി പോർട്ട്ഫോളിയോയിൽനിന്ന് നേടാൻകഴിയുമോ? വിപണി കനത്തനഷ്ടംനേരിടുമ്പോൾ ഉത്ക്കണ്ഠപ്പെടാറുണ്ടോ? മ്യൂച്വൽ ഫണ്ടിലേക്കുവരാം നിക്ഷേപകർ നൽകുന്ന പണം ഫണ്ട്മാനേജർ ഒഹരിയിലോ കടപ്പത്രത്തിലോ മറ്റ് ധനകാര്യ സാമഗ്രികളിലോ നിക്ഷേപിച്ച് ലഭിക്കുന്ന ആദായം മൂലധനത്തൊടപ്പം ചെർത്ത് ആവശ്യമുള്ളപ്പോൾ തിരിച്ചുനൽകുകയാണ് മ്യൂച്വൽ ഫണ്ടുകൾ ചെയ്യുന്നത്. ഓരോ ഫണ്ടുകൾക്കും വ്യത്യസ്ത സവിശേഷതകളും നിക്ഷേപ ലക്ഷ്യങ്ങളുമുണ്ട്. കാലാവധിക്കനുസരിച്ച് തിരഞ്ഞെടുക്കാം ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ, വർഷങ്ങൾ എന്നിങ്ങനെ വ്യത്യസ്ത കാലാവധികൾക്കനുസരിച്ചുള്ള നിക്ഷേപത്തിന് തിരഞ്ഞെടുക്കാൻ വിപണിയിൽ 2000ത്തോളം മ്യൂച്വൽ ഫണ്ടുകളുണ്ട്. കാറ്റഗറി തിരഞ്ഞെടുത്തുകഴിഞ്ഞാൽ അവയിൽ മികച്ച പ്രകടനചരിത്രമുള്ള ഫണ്ടുകൾ കണ്ടെത്താം. ഫണ്ട് കമ്പനികളുടെ സൈറ്റിൽനിന്നും മാതൃഭൂമിഡോട്ട്കോമിലെ മണി വിഭാത്തിൽനിന്നും മികച്ച ഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. റിസ്കറിഞ്ഞ് നിക്ഷേപിക്കാം ഓഹരി അധിഷ്ഠിത പദ്ധതികളിൽ ഒഴിവാക്കാനാവാത്ത വാക്കാണ് റിസ്ക്-എന്നത്. പൂർണമായും നഷ്ടസാധ്യതയില്ലാത്ത നിക്ഷേപ പദ്ധതികൾ ലോകത്തെവിടെയുമില്ല. വിലയിലെ ഏറ്റക്കുറച്ചിലിനെയോ ചാഞ്ചാട്ടത്തെയോ സൂചിപ്പിക്കുന്നതാണ് റിസ്ക് എന്ന് ലളിതമായി മനസിലാക്കാം. വിവിധ കാറ്റഗറികളിലെ ഫണ്ടുകൾക്കനുസരിച്ച് റിസ്കിൽ ഏറ്റക്കുറിച്ചിലുണ്ട്. നഷ്ടസാധ്യതയുടെ കാര്യത്തിൽ ഡെറ്റ് ഫണ്ടുകൾക്കും ഇക്വിറ്റി ഫണ്ടുകൾക്കും വലിയ വ്യത്യാസമുണ്ട്. ഹ്രസ്വകാലയളവിൽ വലിയ ചാഞ്ചാട്ടമാണ് ഇക്വിറ്റി ഫണ്ടിന്റെ പ്രത്യേകത. അതിനാൽതന്നെ റിസ്കും കൂടുതലായിരിക്കും. മ്യൂച്വൽ ഫണ്ടുകളുടെ അപകടസാധ്യത നിർണയിക്കാൻ റിസ്കോമീറ്ററാണ് അടിസ്ഥാന ഉപകരണമായി കണക്കാക്കിയിട്ടുളളത്. ഇക്വിറ്റി ഫണ്ടുകളുടെ വിഭാഗങ്ങൾ ലാർജ് ക്യാപ്-ചുരുങ്ങിയത് 80ശതമാനം നിക്ഷേപവും വൻകിട കമ്പനികളുടെ ഓഹരിയിൽ. ലാർജ് ആൻഡ് മിഡ്ക്യാപ്-ചുരുങ്ങിയത് 35ശതമാനം വീതം നിക്ഷേപം വൻകിട, ഇടത്തരം കമ്പനികളിൽ. ഫ്ളക്സി ക്യാപ്- വൻകിട, ഇടത്തരം, ചെറുകിട കമ്പനികളുടെ ഓഹരികളിൽ(നിശ്ചിത ശതമാനം എന്ന നിയന്ത്രണം ഇല്ല)60ശതമാനം നിക്ഷേപം. മിഡ് ക്യാപ്-ചുരുങ്ങിയത് 65ശതമാനം നിക്ഷേപവും ഇടത്തരം കമ്പനികളുടെ ഓഹരികളിൽ. മൾട്ടിക്യാപ്-വൻകിട, ഇടത്തരം, ചെറുകിട കമ്പനികളുടെ ഓഹരികളിൽ ചുരുങ്ങിയത് 25ശതമാനംവീതം നിക്ഷേപം. സ്മോൾ ക്യാപ്-ചുരുങ്ങിയത് 65ശതമാനം നിക്ഷേപവും ചെറുകിട കമ്പനികളുടെ ഓഹരികളിൽ. ഇഎൽഎസ്എസ്(ടാക്സ് സേവിങ്)-എല്ലാവിഭാഗം കമ്പനികളുടെ ഓഹരികളിലും നിക്ഷേപമാകാം. നിശ്ചിതശതമാനമെന്ന നിയന്ത്രണമില്ല. സെക്ടറൽ, തീമാറ്റിക്-പ്രത്യേക സെക്ടറിൽപ്പെട്ട കമ്പനികളുടെ ഓഹരികളിൽ ചുരുങ്ങിയത് 80ശതമാനം നിക്ഷേപം. ഇന്റർനാഷണൽ-65ശതമാനത്തിലധികം നിക്ഷേപവും വിദേശ കമ്പനികളുടെ ഓഹരികളിൽ. അഗ്രസീവ് ഹൈബ്രിഡ്-65 മുതൽ 80ശതമാനംവരെ നിക്ഷേപം ഓഹരികളിൽ ബാക്കി കടപ്പത്രങ്ങളിൽ. ഡെറ്റ് ഫണ്ടുകൾ ലോങ് ഡ്യൂറേഷൻ-ശരാശരി ഏഴ് വർഷവരെ കാലാവധിയുള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നു. മീഡിയം ഡ്യൂറേഷൻ- നിക്ഷേപം മൂന്നുവർഷം മുതൽ നാലുവർഷംവരെ കാലാവധിയുള്ള കടപ്പത്രങ്ങളിൽ. ഷോർട്ട് ഡ്യൂറേഷൻ-നിക്ഷേപം ഒരുവർഷംമുതൽ മൂന്നുവർഷംവരെ കാലാവധിയുള്ള കടപ്പത്രങ്ങളിൽ. ലോ ഡ്യൂറേഷൻ-നിക്ഷേപം ആറുമാസം മുതൽ 12മാസംവരെ ശരാശരി കാലാവധിയുള്ള കടപ്പത്രങ്ങളിൽ. അൾട്ര ഷോർട്ട് ഡ്യൂറേഷൻ-നിക്ഷേപം മൂന്നുമാസം മുതൽ ആറുമാസംവരെ കാലാവധിയുള്ള കടപ്പത്രങ്ങളിൽ. ലിക്വിഡ്-91 ദിവസംവരെ കാലാവധിയുള്ള മണിമാർക്കറ്റ് ഉപകരണങ്ങളിൽ നിക്ഷേപിക്കുന്നു. ഓവർനൈറ്റ്-ഒരുദിവസംമാത്രം കാലാവധിയുള്ള സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നു. ബാങ്കിങ് ആൻഡ് പിഎസ് യു- 80ശതമാനം നിക്ഷേപവും ബാങ്കുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും ബോണ്ടുകളിൽ. ഗിൽറ്റ്- 80ശതമാനം നിക്ഷേപവും സർക്കാർ ബോണ്ടുകളിൽ. കോർപറേറ്റ് ബോണ്ട്-ചുരുങ്ങിയത് 80ശതമാനം നിക്ഷേപവും എഎ പ്ലസ് റേറ്റിങ് ഉള്ള കോർപ്പറേറ്റ് കടപ്പത്രങ്ങളിൽ. മ്യൂച്വൽ ഫണ്ടുകളിലെ പ്രധാന കാറ്റഗറികളാണ് മുകളിൽ വിശദമാക്കിയത്. സ്വാഭാവികമായും നിക്ഷേപകന് ആശയക്കുഴപ്പമായിട്ടുണ്ടാകാൻ ഇതിൽകൂടുതൽ വിശദീകരണം ആവശ്യമില്ല! അതിനാൽ താരതമ്യേന റിസ്ക് കുറഞ്ഞതും അതോടൊപ്പം മികച്ച നേട്ടസാധ്യതയുള്ളതുമായ കാറ്റഗറികൾ മുന്നോട്ടുവെയ്ക്കുന്നു. ഡെറ്റ് വിഭാഗത്തിൽ, ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളെയും ബാങ്കിങ് ആൻഡ് പിഎസ് യു ഫണ്ടുകളും നിക്ഷേപത്തിന് പരിഗണിക്കാം. ആദ്യമായാണ് ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുന്നതെങ്കിൽ അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ പരിഗണിക്കാം. 80സി പ്രകാരം നികുതി ആനുകൂല്യം വേണമെന്നുണ്ടെങ്കിൽ ഇഎൽഎസ്എസ്(ടാക്സ് സേവിങ്)ഫണ്ടുകളിൽ നിക്ഷേപമാകാം. ഇക്വിറ്റിവിഭാഗത്തിൽ മികച്ചനേട്ടത്തിനായി പിന്നെ പരിഗണിക്കാവുന്ന വിഭാഗം ഫ്ളക്സി ക്യാപാണ്. നിക്ഷേപ ലക്ഷ്യത്തിനും റിസ്ക് എടുക്കാനുള്ള കഴിവിനും നിക്ഷേപകാലയളവിനുമനുസരിച്ചുവേണം ഏത് കാറ്റഗറിയിൽവേണം നിക്ഷേപംനടത്താനെന്ന് തീരുമാനിക്കാൻ. ഇക്വിറ്റി ഫണ്ടുകളിലെ റിസ്ക് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ ഏറ്റവും റിസ്ക് കുറഞ്ഞ വിഭാഗത്തിലുള്ളവയാണ് അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ. 35ശതമാനംവരെ നിക്ഷേപം ഡെറ്റിലായതുകൊണ്ടാണിത്. വൻകിട കമ്പനികളുടെ ഓഹരികളുടെ വിലയിൽ വലിയ ചാഞ്ചാട്ടമുണ്ടാകാത്തതിനാൽ ലാർജ് ക്യാപ് ഫണ്ടുകളെ റിസ്ക് കാറ്റഗറിയിൽ അടുത്തതായി ഉൾപ്പെടുത്താം. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ ചാഞ്ചാട്ടംകൂടുതലായതിനാൽ ഈവിഭാഗത്തിലെ ഫണ്ടുകൾക്ക് റിസ്കുംകൂടുതലായിരിക്കും. വിവിധ സെക്ടറുകളിൽ നിക്ഷേപം നടത്തുന്ന തീം അടിസ്ഥാനമാക്കിയുള്ള ഫണ്ടുകളാണ് കൂടുതൽ അപകടകാരികൾ. ഡെറ്റ് ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ രണ്ടുതരത്തിലുള്ള റിസ്കാണ് ഡെറ്റ് ഫണ്ടുകൾക്കുളളത്. ഒന്ന് ഇന്ററസ്റ്റ്റേറ്റ് റിസ്ക്, രണ്ട് ക്രഡിറ്റ് റിസ്ക്. പലിശകൂടുന്നതും കുറയുന്നതുമാണ് ഇന്ററസ്റ്റ്റേറ്റ് റിസ്കിന് അടിസ്ഥാനം. ബോണ്ടിന്റെ വില കുറയുമ്പോൾ പലിശ നിരക്ക് ഉയരും. വിപണിയിൽ പലിശ കുറയുമ്പോൾ ഫണ്ടുകളിലെ ആദായംവർധിക്കും. റേറ്റിങ് കുറഞ്ഞ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ നേരിടുന്നതാണ് ക്രഡിറ്റ് റിസ്ക്. ട്രിപ്പിൾ എ റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ തിരഞ്ഞെടുത്താൽ ഈ അപകടസാധ്യത ഒഴിവാക്കാം. ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ആദായംമാത്രംനോക്കിയാൽപോരെന്ന് ചുരുക്കം. ചെലവ് നിക്ഷേപം കൈകാര്യംചെയ്യുന്നതിന് ഫണ്ട് കമ്പനികൾ ഫീസ് ഈടാക്കുന്നുണ്ട്. നേരിട്ട് നിക്ഷേപിച്ചാൽ ഇടനിലക്കാർക്ക് കൊടുക്കുന്ന കമ്മീഷനും വിതരണചെലവും ഒഴിവാക്കാൻ കഴിയും. ശരാശരി 2.50ശതമാനംവരെയുള്ള ഈതുക കുറച്ചശേഷമായിരിക്കും ഓരോദിവസത്തെയും മ്യൂച്വൽ ഫണ്ടുകളുടെ യൂണിറ്റ് വില (എൻഎവി) നിശ്ചയിക്കുന്നത്. feedbacks to: antonycdavis@gmail.com കുറിപ്പ്: മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചുള്ള വിശദീകരണം ഒരു പാഠത്തിൽ ഒതുങ്ങുന്നതല്ല. തിരഞ്ഞെടുത്ത കാറ്റഗറികളിലെ മികച്ച പ്രകടചരിത്രമുള്ള ഫണ്ടുകളിൽ എസ്ഐപിയായി നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. വർഷത്തിലൊരിക്കലെങ്കിലും ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുത്താൽ 12ശതമാനമെങ്കിലും വാർഷികാദായം നേടാൻ ബുദ്ധിമുട്ടേണ്ടിവരില്ല. നിലവിലെ സാഹചര്യത്തിൽ മികച്ച ഫണ്ടുകൾ 20ശതമാനവും അതിൽകൂടുതലും വാർഷികാദായം നൽകിയിട്ടുണ്ട്. വേഗത്തിൽ ഓടിയെത്തുന്നതിനേക്കാൾ പ്രധാനമാണ് ശരിയായ വഴിതിരഞ്ഞെടുത്ത് മുന്നേറുകയെന്നത്. വേഗത്തിന് പ്രാധാന്യംനൽകി എവിടെയുമെത്താത്ത സ്ഥിതിയുണ്ടാകരുത്. നിക്ഷേപത്തിന്റെകാര്യത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടവസ്തുതയാണിത്.

from money rss https://bit.ly/3pWO9nY
via IFTTT

വിപണി പിടിക്കാൻ കമ്പനികൾ: പരസ്യത്തിനായി നീക്കിവെയ്ക്കുന്നത് 20ശതമാനം അധികതുക

രാജ്യത്തെ വൻകിട കമ്പനികളും പ്രാദേശിക സാന്നിധ്യമുള്ള ചെറുകിട കമ്പനികളും ഉത്സവ സീസൺ മുൻകൂട്ടി കണ്ട് കോടികളുടെ പരസ്യ കാമ്പയിന് തുടക്കമിടുന്നു. വരാനിരിക്കുന്ന ഉത്സവ സീസൺ മുന്നിൽകണ്ടാണ് കമ്പനികൾ പദ്ധതി തയ്യാറാക്കുന്നത്. ഒരുമാസത്തിലേറെക്കാലം അടച്ചിട്ടതിനാൽ ഉത്സവ സീസണിൽ വൻവില്പനയാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. കേരളത്തിൽ ഓണത്തിനുമുന്നോടിയായാണ് ഉത്സവ സീസൺ തുടങ്ങുക. അതുകൊണ്ടുതന്നെ ജൂലായ് മുതൽ പരസ്യ കാമ്പയിൻ തുടങ്ങുകയാണ് ലക്ഷ്യം. ഫാഷൻ, ജുവല്ലറി, കൺസ്യൂമർ ഇലക്ട്രോണിക്സ്, ടെലികോം, എഫ്എംസിജി, വാഹനം ഉൾപ്പടെയുള്ള മേഖലകളിൽ കടുത്ത മത്സരം നിലനിൽക്കുന്നതിനാൽ വൻഓഫറുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കാനാണ് കമ്പനികൾ തയ്യാറെടുക്കുന്നത്. ജൂലായിൽ തുടങ്ങുന്ന സീസൺ ദീപാലവലി, ക്രിസ്മസ്, ന്യൂഇയർ എന്നിവകഴിഞ്ഞാണ് അവസാനിക്കുന്നത്. ഒരുവർഷത്തെ മൊത്തംവിൽപനയുടെ 80ശതമാനവും ഈ ഉത്സവസീസണിലാണ് വിറ്റഴിക്കുന്നത്. കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്ന് അടച്ചിട്ടതിനാൽ ഉപഭോഗമേഖലയിൽ വൻഇടിവാണുണ്ടായത്. ലോക്ഡൗൺ പിൻവലിക്കുന്നതും ഉത്സവസീസണും വൻ സാധ്യതകളാണ് വ്യാപാരികൾക്ക് തുറന്നുനൽകുന്നത്. ഫാഷൻ, ജുവല്ലറി, കൺസ്യൂമർ ഇലക്ട്രോണിക്സ്, ടെലികോം, എഫ്എംസിജി, വാഹനം, ഇ കൊമേഴ്സ് എന്നുവേണ്ട എല്ലാമേഖലിയലും വില്പനയിൽ കുതിപ്പുണ്ടാകുമെന്നാണ് വിപണിയിൽനിന്നുളള വിലയിരുത്തൽ. അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷത്തേക്കാൾ 20ശതമാനമെങ്കിലും അധികവിഹിതം പരസ്യത്തിനായി ചെലവഴിക്കൊനൊരുങ്ങുകയാണ് കമ്പനികൾ. കഴിഞ്ഞവർഷം ഉത്സവ സീസണിൽ വിവിധ ബ്രാൻഡുകൾ പരസ്യത്തിനായി ചെലവഴിച്ചത് 25,000 കോടിയിലേറെ രൂപയാണ്. അതിലൂടെ മികച്ച വില്പനനേടാനും കമ്പനികൾക്കായി. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് 20ശതമാനമെങ്കിലും അധികംതുക പരസ്യത്തിനായി മാറ്റിവെയ്ക്കാൻ കമ്പനികൾ തയ്യറാടെക്കുന്നത്. ഉത്സവ സീസണിൽ വൻതോതിലുള്ള പരസ്യ പ്രചാരണത്തിലൂടെ പരവാവധി വിറ്റുവരവ് നേടിയെടുക്കുകയാണ് ലക്ഷ്യം. ഓണത്തിന് മുമ്പായി കേരളത്തിൽ അൺലോക്കിങ് പ്രകൃയ പൂർത്തിയാകും. അതിനുമുമ്പെ വിപണിപിടിക്കുകയെന്നതാണ് പ്രമുഖ ബ്രാൻഡുകളുടെ ലക്ഷ്യം. ലോക്ഡൗൺകാലത്ത് ചെലവുചെയ്യൽ പരിമിതമായിരുന്നതിനാൽ ഉപഭോക്താക്കളിൽ ചെലവഴിക്കൽശേഷിയിൽ വൻവർധനവുണ്ടായതായാണ് വിലിയിരുത്തൽ. ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയാണ് ഓണം. ഇതിനായി പത്രം, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ പരസ്യങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

from money rss https://bit.ly/3vDCz2x
via IFTTT

Tuesday, 15 June 2021

സ്വർണവില പവന് 120 രൂപ കുറഞ്ഞ് 36,280 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. രണ്ടുദിവസം മാറ്റമില്ലാതെ 36,400 രൂപയായിരുന്ന പവന്റെ വില ബുധനാഴ്ച 120 രൂപ കുറഞ്ഞ് 36,280 രൂപയിലെത്തി. 4535 രൂപയാണ് ഗ്രാമിന്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,855.12 ഡോളർ നിലവാരത്തിലാണ്. ഡോളർ കരുത്താർജിച്ചതാണ് സ്വർണത്തെ ബാധിച്ചത്. യുഎസ് ഫെഡ് റിസർവ് യോഗതീരുമാനം പുറത്തുവരാനിരിക്കുന്നതും നിക്ഷേപകരെ കരുതലെടുക്കാൻ പ്രേരിപ്പിച്ചു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0.11ശതമാനം ഉയർന്ന് 48,476 രൂപയായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വിലയാണിത്.

from money rss https://bit.ly/3iKjN6t
via IFTTT

വിപണിയിൽ നഷ്ടത്തോടെ തുടക്കം: അദാനി ഓഹരികളിൽ നഷ്ടംതുരടുന്നു

മുംബൈ: ഏഷ്യൻ സൂചികകളിലെ നഷ്ടം രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചു. സെൻസെക്സ് 32 പോയന്റ് താഴ്ന്ന് 52,740ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തിൽ 15,860ലുമാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി സെക്ടറൽ സൂചികകളിൽ എഫ്എംസിജി സൂചിക 0.35ശതമാനം ഉയർന്നു. ബാങ്ക് സൂചികയാകട്ടെ 0.3ശതമാനം താഴ്ന്നുമാണ് വ്യാപാരം നടക്കുന്നത്. ഒഎൻജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, അൾട്രടെക് സിമെന്റ്, ഐടിസി, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. നെസ് ലെ, ഭാരതി എയർടെൽ, എൽആൻഡ്ടി, എസ്ബിഐ, മാരുതി, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. റെയ്റ്റസ്, സിഇഎസ് സി, വെൽസ്പൺ എന്റർപ്രൈസസ്, ഡിഐസി ഇന്ത്യ തുടങ്ങി 32 കമ്പനികളാണ് പാദഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/35nsU5i
via IFTTT

വ്യാപാര രംഗത്ത് ഉണർവേകാൻ ചരക്കുകപ്പൽ സർവീസ് വീണ്ടും

കൊച്ചി: കേരളത്തിന്റെ വാണിജ്യ രംഗത്തിന് ഉണർവേകാൻ കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഹ്രസ്വദൂര കണ്ടെയ്നർ കപ്പൽ സർവീസ് പുനരാരംഭിക്കുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'റൗണ്ട് ദ കോസ്റ്റ്' എന്ന കമ്പനിയുടെ 'എം.വി. ഹോപ്പ് സെവൻ' എന്ന കപ്പലാണ് സർവീസ് നടത്തുക. ആദ്യ സർവീസ് ജൂൺ 21-ന് കൊച്ചിയിൽനിന്ന് ആരംഭിക്കും. 106 ടി.ഇ.യു. കണ്ടെയ്നർ ശേഷിയുള്ള കപ്പലാണിത്. എന്നാൽ, ആദ്യഘട്ടത്തിൽ 50 ടി.ഇ.യു. കണ്ടെയ്നറുകളുമായിട്ടായിരിക്കും സർവീസ്. വൈകാതെ കൊല്ലം തുറമുഖത്തേക്കും സർവീസ് വ്യാപിപ്പിക്കുമെന്ന് കപ്പൽ കമ്പനി അറിയിച്ചിട്ടുണ്ട്. കൊച്ചി ഒഴികെയുള്ള തുറമുഖങ്ങൾ കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ളവയാണ്. ഇന്ത്യയുടെ വിവിധ മേഖലകളിൽനിന്നും വിദേശത്തു നിന്നും കൊച്ചിയിലേക്ക് എത്തുന്ന കപ്പലുകളിൽനിന്ന് മലബാർ ഭാഗത്തേക്കും അഴീക്കൽ ഭാഗത്തേക്കുമുള്ള കണ്ടെയ്നറുകളുടെ കൈമാറ്റത്തിനാണ് ഹോപ്പ് സെവൻ സർവീസ് ഉപയോഗിക്കുക. നിലവിൽ റോഡ് മാർഗമാണ് ഇത്തരത്തിൽ ചരക്കുനീക്കം നടക്കുന്നത്. മലബാർ മേഖലയിലെ കയറ്റുമതി, ഇറക്കുമതി വ്യാപാരികൾക്കായിരിക്കും കപ്പൽ സർവീസ് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക. രണ്ടര വർഷത്തിനു ശേഷമാണ് ഈ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കണ്ടെയ്നർ ചരക്കുകപ്പൽ സർവീസ് ആരംഭിക്കുന്നത്. നേരത്തെ പല കമ്പനികളും ഇത്തരത്തിൽ സർവീസ് നടത്തിയിരുന്നെങ്കിലും ചില തർക്കങ്ങളെ തുടർന്ന് സർവീസ് അവസാനിപ്പിക്കുകയായിരുന്നു. ചെലവ് കുറയും കപ്പൽ സർവീസ് ആരംഭിക്കുന്നതോടെ ചരക്കുനീക്കത്തിനുള്ള ചെലവിൽ 30 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരള മാരിടൈം ബോർഡ് സി.ഇ.ഒ. ടി.പി. സലീംകുമാർ പറഞ്ഞു. മാത്രമല്ല, അപകടകരമായിട്ടുള്ള ഉത്പന്നങ്ങളുടെ ഗതാഗതം റോഡുമാർഗം നടത്തുമ്പോഴുണ്ടാകുന്ന തിരിച്ചടികളും ഒഴിവാകും. ചരക്കുകപ്പൽ സർവീസ് പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഇൻസന്റീവ് പദ്ധതിയും സർക്കാർ കപ്പൽ കമ്പനിക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിൽനിന്ന് ബേപ്പൂരിലേക്ക് 50 കണ്ടെയ്നറുകളുമായി കപ്പൽ എത്തുകയും തിരിച്ച് അതേ എണ്ണം കണ്ടെയ്നറുകൾ ബേപ്പൂരിൽനിന്ന് എടുക്കാൻ ഇല്ലാത്ത അവസ്ഥയുണ്ടാകുകയും ചെയ്താൽ റോഡുമാർഗമുള്ള ചെലവിനെക്കാൾ 10 ശതമാനം അധികം തുക കപ്പൽ കമ്പനിക്ക് ഇൻസന്റീവായി നൽകാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ നാലായിരത്തോളം കണ്ടെയ്നറുകളാണ് റോഡുമാർഗം മലബാറിലേക്ക് എത്തുന്നത്. കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്ക് റോഡുമാർഗം കണ്ടെയ്നർ ചരക്കുഗതാഗതത്തിന് വരുന്ന ചെലവ് ഏകദേശം 22,000 രൂപയോളമാണെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധി മുൻഷിദ് അലി അറിയിച്ചു. ചേംബറിന്റെ നിരന്തരമായ ഇടപെടലാണ് ചരക്കുകപ്പൽ സർവീസ് പുനരാരംഭിക്കാൻ വഴി തുറന്നതെന്നും അദ്ദേഹം അറിയിച്ചു.

from money rss https://bit.ly/2TySy4z
via IFTTT

ഇ.പി.എഫ്: ആധാറുമായി ബന്ധിപ്പിക്കാൻ മൂന്നുമാസം കൂടിസമയം

ന്യൂഡൽഹി: തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുമായി ബന്ധപ്പെട്ട 'യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ' (യു.എ.എൻ.) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മൂന്നുമാസത്തേക്കുനീട്ടി ഇ.പി.എഫ്.ഒ. ഉത്തരവായി. സെപ്റ്റംബർ ഒന്നിനകം യു.എ.എൻ. ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് പുതിയനിർദേശം. ഈ തീയതിക്കകം ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് പെൻഷൻ വിഹിതം അടയ്ക്കാൻ കഴിയില്ല. പെൻഷൻ വിഹിതം അടയ്ക്കാൻ സാധിക്കാത്തവർ പിന്നീട് വൻതുക പിഴ നൽകേണ്ടിവരും. ജൂൺ ഒന്നിനകം ആധാറും യു.എ.എന്നും ബന്ധിപ്പിക്കണമെന്നായിരുന്നു ആദ്യ ഉത്തരവ്. ആധാറിലെയും പി.എഫ്.രേഖകളിലെയും പൊരുത്തക്കേടുകൾകാരണം പലർക്കും ലിങ്ക് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ലോക്ഡൗണും ഇതിനു തടസ്സമായി. പി.എഫ്. അധികൃതരുടെ അറിയിപ്പ്തൊഴിലുടമകൾക്ക് ലഭിച്ചതും അടുത്തിടെയാണ്. ഈ പശ്ചാത്തലത്തിൽ തീയതി നീട്ടണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

from money rss https://bit.ly/35qqXoU
via IFTTT

സെൻസെക്‌സും നിഫ്റ്റിയും റെക്കോഡ് ഉയരത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും മുന്നേറ്റംനടത്തി വിപണി ഒരിക്കൽക്കൂടി റെക്കോഡ് നേട്ടത്തിൽ ക്ലോസ്ചെയ്തു. പ്രതിദിന കോവിഡ് കണക്കുകളിൽ കുത്തനെ കുറവുണ്ടായതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ അൺലോക്കിങ് പ്രകൃയയിലേയ്ക്ക് നീങ്ങുന്നതും വിപണിയിൽ ഉണർവുണ്ടാക്കി. സെൻസെക്സ് 221.52 പോയന്റ് നേട്ടത്തിൽ 52,773.05ലും നിഫ്റ്റി 57.40 പോയന്റ് ഉയർന്ന് 15,869.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓയിൽ ആൻഡ് ഗ്യാസ്, ബാങ്ക്, ഐടി, റിയാൽറ്റി സൂചികകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനവും സ്മോൾ ക്യാപ് സൂചിക 0.4ശതമാനവും ഉയർന്നു. ഫാർമ, മെറ്റൽ, പൊതുമേഖല ബാങ്ക്, പവർ മേഖലകൾ നഷ്ടംനേരിട്ടു. ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഡിവീസ് ലാബ്, കോൾ ഇന്ത്യ, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടനേരിടുകയുംചെയ്തു. രൂപയുടെ മൂല്യത്തിൽ നേരിയ നഷ്ടമുണ്ടായി. ഡോളറിനെതിരെ 73.31 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. 72.16-73.34 നിലവാരത്തിലായിരുന്നു ചൊവാഴ്ചയിലെ വ്യാപാരം. Sensex, Nifty end at record closing high.

from money rss https://bit.ly/35krad0
via IFTTT