121

Powered By Blogger

Thursday, 26 August 2021

ഇടത്തരം, ചെറുകിട ഓഹരികളിൽ നിക്ഷേപം കുറച്ച് വൻകിട ഓഹരികളിലേക്ക് മാറുക

ചെറുകിട ഓഹരികൾക്ക് അങ്ങേയറ്റം വിലക്കൂടുതലുള്ള ഇപ്പോൾ വൻതോതിൽ ഓഹരി വിപണിയിൽ മുതൽ മുടക്കുന്നത് ഗുണകരമല്ല. അതേസമയം, സാമ്പത്തിക നിരീക്ഷണങ്ങളനുസരിച്ച് യഥാർത്ഥ സമ്പദ് വ്യവസ്ഥയ്ക്ക് നല്ലകാലമാണു താനും. 2022, 2023 വർഷങ്ങളിൽ സാമ്പത്തികരംഗം ശക്തമായ തിരിച്ചുവരവു നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഓഹരി വിപണിയെ ശാന്തമാക്കി മൂല്യനിർണയങ്ങൾ നിലനിർത്തുമെന്നാണ് കരുതേണ്ടത്. 10 വർഷ കാലയളവിൽ നിഫ്റ്റി 50 ദീർഘകാല ശരാശരിയേക്കാൾ 33 ശതമാനം മുകളിലാണ്. എന്നാൽ ഇടത്തരം, ചെറുകിട ഓഹരികൾ യഥാക്രമം 20 ശതമാനം, 58 ശതമാനം എന്ന ക്രമത്തിൽ ഉയരത്തിലും. 5 വർഷത്തിന്റെ ഇടക്കാലയളവിൽ നിഫ്റ്റി 50 ശരാശരിയേക്കാൾ 19 ശതമാനം മുകളിലാണ്. ഇടത്തരം ഓഹരികൾ 1 ശതമാനവും ചെറുകിട ഓഹരികൾ 37.5 ശതമാനവും മുകളിലാണ്. വളരുന്ന വികസ്വര സമ്പദ് വ്യവസ്ഥ എന്നനിലയ്ക്ക് ഇന്ത്യയുടെ മൂല്യ നിർണയം തുടർച്ചയായി മുന്നേറിക്കൊണ്ടിരിക്കയാണ്. സർക്കാരിന്റെ നിരന്തരമായ പരിഷ്കരണ നടപടികൾ മുന്നേറ്റത്തെ സഹായിച്ചുകൊണ്ടിരിക്കുന്നു. വിദേശ സ്ഥാപന നിക്ഷേപങ്ങളും വിദേശ വ്യക്തിഗത നിക്ഷേപങ്ങളും അഭ്യന്തര നിക്ഷേപങ്ങളും നൽകുന്ന പിന്തുണയോടെ ഇന്ത്യയുടെ ദീർഘകാല, ഇടക്കാല മൂല്യ നിർണയം 15 X എന്ന സങ്കൽപത്തിൽ നിന്ന് 16 X, 18 X എന്നിങ്ങനെയായി കുതിച്ചിട്ടുണ്ട്. ആഗോള സാങ്കേതികവിദ്യയ്ക്കും നിലവാരത്തിനുമനുസരിച്ച് ഉൽപന്നങ്ങളും സേവനങ്ങളും നിരന്തരമായി നവീകരിക്കപ്പെടുന്നതിനാൽ ഇന്ത്യൻ ഇടത്തരം ഓഹരികളുടെ നിലവാരം പുരോഗമിച്ചുകൊണ്ടിരിക്കയായിരുന്നു. വരുമാനവും സ്ഥിരവളർച്ചയും കാരണം ഇത്തരം കമ്പനികൾ വൻകിട ഓഹരികളേക്കാൾ ഉയരത്തിലാണ് ഇപ്പോൾ പരിഗണിക്കപ്പെടുന്നത്. വ്യാപാര, നിക്ഷേപ മേഖലകളിൽ വികസിത രാജ്യങ്ങൾ ഈയിടെയായി കൈക്കൊണ്ട ചൈനാവിരുദ്ധനയങ്ങൾ ഇന്ത്യയുടെ ഭാവി വളർച്ചയ്ക്ക് സഹായകമാവും. ഇതിന്റെ ഫലമായി, ലാഭ വളർച്ചയും ശുഭപ്രതീക്ഷയുംമൂലം മികച്ച മൂല്യനിർണയങ്ങൾ ഭാവിയിലും നിലനിർത്താൻ പര്യാപ്തമാണ്. എങ്കിലും, ഹ്രസ്വകാല പരിധിയിൽ വിപണിയിൽ ജാഗ്രതപുലർത്തേണ്ടിയിരിക്കുന്നു. ആഗോളമായി കൂടിയവിലകളും മൂല്യനിർണയവുമാണ് ഓഹരി വിപണികളുടെ ഭാവിപ്രകടനത്തിന്റെ അടിസ്ഥാനം. കുറഞ്ഞ പലിശയ്ക്ക് യഥേഷ്ടം ലഭ്യമാകുന്ന പണവും ധനപരമായ പുരോഗതിയും ഓഹരി വിപണിയെ നിർണയിക്കുന്ന ഘടകങ്ങളായിരിക്കും. പണപ്പെരുപ്പവും പലിശയിലെ വ്യതിയാനവുംകാരണം ഭാവിയിൽ സമ്പദ് വ്യവസ്ഥ കൂടുതൽ കൊഴുക്കും. ഇടത്തരം, ചെറുകിട ഓഹരികളിൽ തിരുത്തൽ സാധ്യത ഇപ്പോഴും തുടരുന്നു. ഇന്നു കാണുന്ന അതേ വീര്യത്തോടെ നിലവിലുള്ള തരംഗം തുടർന്നുപോവുകയാണെങ്കിൽ 2022 സാമ്പത്തികവർഷം, മൂന്നും നാലും പാദങ്ങളിൽ ഈ പ്രവണത നിലനിർത്തുക പ്രയാസകരമായിരിക്കും. ഇപ്രകാരം കുതിക്കുന്ന വിപണിയിൽ, സമ്പദ് വ്യവസ്ഥയിലെ മാറ്റവും രൂപപരിണാമവും മുന്നിൽകണ്ട് വിലകൾ വളരെകൂടതലായ ഘട്ടത്തിൽ വിപണിയിൽ എന്താണു ചെയ്യേണ്ടതെന്ന് മനസിലാക്കുക പ്രധാനമാണ്. പോർ്ടഫോളിയോയിലെ റിസ്ക് ഇല്ലാതാക്കുകയാണ് ആദ്യമായി വേണ്ടത്. ഇതിനായി ചെറുകിട, ഇടത്തരം ഓഹരികളിൽ നിന്നു മോചനംനേടുക. പകരം വൻകിട ഓഹരികളിലും കുതിക്കുന്ന ഇടത്തരം ഓഹരികളിലും ശ്രദ്ധകേന്ദ്രീകരിക്കുക. കാരണം അവ വിപണിയെ കവച്ചുവെക്കുന്ന പ്രകടനം നടത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. സർക്കാർ നയപരമായ പരിഷ്കരണങ്ങൾ കൊണ്ടുവരുന്ന മേഖലകളിൽ നിക്ഷേപിക്കുക. അഭ്യന്തരരംഗത്തും ആഗോളതലത്തിലും വർധിക്കുന്ന ഡിമാന്റിനനുസരിച്ച് ഉൽപാദനം നടത്താനുള്ളശേഷിയും സംവിധാനവുമുള്ള കമ്പനികളിലാണ് നിക്ഷേപിക്കേണ്ടത്. ഹ്രസ്വകാലം മുതൽ ഇടക്കാലംവരെ വിപണിയിൽ ജാഗ്രതയോടെയുള്ള സമീപനം നിലനിൽക്കും. ഐടി, എഫ്എംസിജി, ഫാർമ, ടെലികോം മേഖലകളിൽ നിക്ഷേപിക്കുക. ഓഹരികൾക്കു പുറമെ മ്യൂച്വൽ ഫണ്ട് കടപ്പത്ര പദ്ധതികളിലും, ഉന്നത ഗുണനിലവാരമുള്ള കോർപറേറ്റ്, സർക്കാർ ഹ്രസ്വകാല ബോണ്ടുകളിലും നിക്ഷേപം നടത്താവുന്നതാണ്. പണപ്പെരുപ്പത്തിന്റേയും ബോണ്ട് യീൽഡിന്റേയും റിസ്ക് കണക്കിലെടുത്ത് പരമാവധി 10 ശതമാനംവരെ സ്വർണത്തിലോ ഗോൾഡ് ബോണ്ടിലോ നിക്ഷേപം നടത്താം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3BjZHGb
via IFTTT

സ്വർണവില പവന് 160 രൂപ കൂടി 35,520 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കൂടി 35,520 രൂപയായി. ഗ്രാമിനാകട്ടെ 20 രൂപ വർധിച്ച് 4440 രൂപയുമായി. 35,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,793.68 ഡോളർ നിലവാരത്തിലാണ്. യുഎസ് ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനത്തിന് കാതോർത്തിരിക്കുകയാണ് നിക്ഷേപകർ. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 0.4ശതമാനം ഉയർന്ന് 47,430 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/38gr3Ay
via IFTTT

സൂചികകളിൽ നഷ്ടത്തോടെ തുടക്കം: ജെറോം പവലിന്റെ പ്രഖ്യാപനത്തിന് കാതോർത്ത് നിക്ഷേപകർ

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിവസവും സെപ്റ്റംബർ സീരിസിന്റെ തുടക്കവുമായ വെള്ളിയാഴ്ച ഓഹരി സൂചികകളിൽ നേട്ടമില്ലാതെ തുടക്കം. സെൻസെക്സ് 32 പോയന്റ് നഷ്ടത്തിൽ 55,916ലും നിഫ്റ്റി 7 പോയന്റ് താഴ്ന്ന് 16,630ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസർവ് ചെയർമാൻ ജെറോ പവലിന്റെ പ്രഖ്യാപനംവരാനിരിക്കുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകരുടെ നീക്കം. ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, എൽആൻഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, ഐടിസി, റിലയൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബജാജ് ഓട്ടോ, നെസ് ലെ, എച്ച്സിഎൽ ടെക്, ടിസിഎസ്, പവർഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ, ആക്സിസ് ബാങ്ക്, ടൈറ്റാൻ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. പ്രധാന സൂചികകൾ നഷ്ടംനേരിട്ടെങ്കിലും ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.40ശതമാനത്തോളം നേട്ടത്തിലാണ്.

from money rss https://bit.ly/3jrbdd7
via IFTTT

ആഗോള സമ്മർദം: കാര്യമായ നേട്ടമില്ലാതെ സൂചികകൾ ക്ലോസ്‌ചെയ്തു

മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ്ചെയ്തു. സെൻസെക്സ് 4.89 പോയന്റ് ഉയർന്ന് 55,949.10ലും നിഫ്റ്റി 2.20 പോയന്റ് നേട്ടത്തിൽ 16,636.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദുർബലമായ ആഗോള സാഹചര്യത്തിൽ നിക്ഷേപകർ കരുതലോടെയാണ് വിപണിയിൽ ഇടപെട്ടത്. ചൈനയും യുഎസും തമ്മിലുള്ള പുതിയ പിരിമുറക്കുവും ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും നേട്ടത്തിന് തടയിട്ടു. ബ്രിട്ടാനിയ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, എച്ച്ഡിഎഫ്സി ലൈഫ്, ബിപിസിഎൽ, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി എയർടെൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, മാരുതി സുസുകി, ഹിൻഡാൽകോ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. മെറ്റൽ സൂചികക്ക് ഒരുശതമാനത്തിലേറെ നഷ്ടമായി. ഓട്ടോ, ഫാർമ, പൊതുമേഖല ബാങ്ക് ഓഹരികളും സമ്മർദംനേരിട്ടു. എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ്, പവർ സൂചികകളാണ് നേട്ടത്തിൽ ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടംനിലനിർത്തി.

from money rss https://bit.ly/3jifIq8
via IFTTT

ആർബിഐ എക്‌സിക്യുട്ടീവ് ഡയറക്ടറായി അജയ് കുമാറിനെ നിയമിച്ചു

റിസർവ് ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായി അജയ് കുമാറിനെ നിയമിച്ചു. നേരത്തെ ആർബിഐയുടെ ഡൽഹി റീജിയണൽ ഓഫീസ് മേധാവിയായിരുന്നു കുമാർ. 30 വർഷത്തെ സേവനത്തിനിടയിൽ, വിദേശവിനിമയം, ബാങ്കിങ്, കറൻസി മാനേജുമെന്റ് തുടങ്ങിയമേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശ കറൻസി വിനിമയം, കറൻസി മാനേജുമെന്റ് തുടങ്ങിയ മേഖലകളിലെ ചുമതലയാകും എക്സിക്യൂട്ടീവ് ഡയറക്ടറെന്ന നിലയിൽ അദ്ദേഹത്തിന് ലഭിക്കുക. പട്ന സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഐസിഎഫ്എഐയിൽനിന്ന് ബാങ്കിങിൽ എംഎസും നേടിയിട്ടുണ്ട്. ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജുമെന്റ് റിസർച്ചിൽനിന്ന് സർട്ടിഫൈഡ് ബാങ്ക് മാനേജർ കോഴ്സ്, ചിക്കാഗോയിലെ കെല്ലോഗ് സ്കൂൾ ഓഫ് മാനേജുമെന്റിൽനിന്ന് എക്സിക്യൂട്ടീവ് മാനേജുമെന്റ് പ്രോഗ്രാം എന്നിവ ഉൾപ്പടെയുള്ള പ്രൊഫഷണൽ യോഗ്യതകളും അദ്ദേഹം നേടിയിട്ടുണ്ട്. RBI appoints Ajay Kumar as Executive Director.

from money rss https://bit.ly/3mxJx8f
via IFTTT

വൻവളർച്ച ലക്ഷ്യമിട്ട് ബാർക്ലെയ്‌സ് രാജ്യത്ത് 3000 കോടി രൂപ നിക്ഷേപിക്കും

വളർച്ചാ സാധ്യത മുന്നിൽകണ്ട് യു.കെ ആസ്ഥാനമായുള്ള ബാർക്ലെയ്സ് ബാങ്ക് രാജ്യത്ത് 3000 കോടി നിക്ഷേപിക്കുന്നു. ഇതോടെ ബാർക്ലെയ്സിന്റെ രാജ്യത്തെ മൊത്തം നിക്ഷേപം 8,300 കോടിയാകും. മൂലധന നിക്ഷേപം കോർപറേറ്റ്, നിക്ഷേപ ബാങ്കിങ് തുടങ്ങിയ മേഖലകളിൽ കൂടുതൽ വളർച്ച സാധ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റീട്ടെയിൽമേഖലയിൽനിന്ന് 2011ൽ പിന്മാറിയ ബാങ്ക് കോർപറേറ്റ്, നിക്ഷേപ ബാങ്കിങ് മേഖലയിൽ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു. ഇതിനുമുമ്പ് 540 കോടി രൂപയാണ് 2009-10 സാമ്പത്തിക വർഷത്തിൽ നിക്ഷേപം നടത്തിയത്. ഇന്ത്യയിലെ പ്രാദേശിക ധനകാര്യ സ്ഥാപനങ്ങൾക്കുപുറമെ, എച്ച്എസ്ബിസി, സ്റ്റാൻഡേഡ് ചാർട്ടേഡ്, സിറ്റി ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, ബിഎൻപി പാരിബാസ് എന്നിവ ഉൾപ്പെടുയുള്ള വിദേശ ബാങ്കുകളുമായിട്ടായിരിക്കും ബാർക്ലെയ്സിന് മത്സരിക്കേണ്ടിവരിക.

from money rss https://bit.ly/3ku5DWo
via IFTTT

ഡിജിറ്റൽ ഗോൾഡ് വില്പനക്ക് എൻഎസ്ഇയുടെ വിലക്ക്

ഡിജിറ്റൽ ഗോൾഡ് വില്പന നിർത്താൻ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി ബ്രോക്കർമാരോട് ആവശ്യപ്പെട്ടു. സെബിയുടെ നിർദേശത്തെതുടർന്നാണ് അംഗങ്ങളോടും ഓഹരി ബ്രോക്കർമാരോടും ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്റ്റംബർ 10നകം ഡിജിറ്റൽ ഗോൾഡ് ഇടപാട് നിർത്തണമെന്നാണ് നിർദേശം. ഓഹരി ഇടപാട് പ്ലാറ്റ്ഫോം വഴി ഡിജിറ്റൽ ഗോൾഡ് വാങ്ങാനും വിൽക്കാനുമുള്ള സൗകര്യം പല ഓഹരി ബ്രോക്കർമാരും ഒരുക്കിയിരുന്നു. 1957ലെ സെക്യൂരിറ്റീസ് കോൺട്രാക്ട് റെഗുലേഷൻ ആക്ട് പ്രകാരമാണ് സെബിയുടെ വിലക്ക്. ഓഹരി, കമ്മോഡിറ്റി എന്നീ ഇടപാടുകൾക്കുമാത്രമെ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താവൂ എന്നാണ് വ്യവസ്ഥ. ആക്ട് പ്രകാരം ഡിജിറ്റൽ ഗോൾഡ് സെക്യൂരിറ്റീസിന്റെ നിർവചനത്തിൽ വരുന്നില്ല.

from money rss https://bit.ly/3gBXFcC
via IFTTT

റെക്കോഡ് കുറിച്ച് എസ്ബിഐയുടെ എൻഎഫ്ഒ:ബാലൻസ്ഡ് ഫണ്ട് സമാഹരിച്ചത് 12,000 കോടി

പുതിയ ഫണ്ട് ഓഫർവഴി എസ്ബിഐ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട് നിക്ഷേപകരിൽനിന്ന് സമാഹരിച്ചത് 12,000 കോടി രൂപ. സജീവമായി കൈകാര്യംചെയ്യുന്ന ഫണ്ടുകളിൽ ഇത്രയും തുക എൻഎഫ്ഒവഴി സമാഹരിക്കുന്നത് ഇതാദ്യമായാണ്. ബുധനാഴ്ച അർധരാത്രിവരെ നിക്ഷേപം സ്വീകരിക്കാൻ അനുമതിയുള്ളതിനാൽ 1000 കോടി രൂപയോളം ഇതിനുപുറമെ ഓൺലൈനിൽ നിക്ഷേപമായെത്തിയിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഫണ്ട് കമ്പനി പറയുന്നു. ഓഹരി വിപണി എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുന്നതിനാൽ പുതിയ ഫണ്ടുകളിലും വൻതോതിലാണ് നിക്ഷേപമെത്തുന്നത്. ഐസിഐസിഐ ഫ്ളക്സി ക്യാപ് ഫണ്ട് ഈയിടെ എൻഎഫ്ഒ വഴി സമാഹരിച്ചത് 9,808 കോടി രൂപയാണ്. ഇതിനുമുമ്പ്, 2017ൽ ഭാരത് 22 എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്) 14,499 കോടി രൂപ സമാഹരിച്ചിരുന്നു. നഗരങ്ങളിൽനിന്നുപുറമെ ഗ്രാമങ്ങളിൽനിന്നും വൻതുകയുടെ നിക്ഷേപമാണെത്തിയതെന്ന് എസ്ബിഐ മ്യൂച്വൽ ഫണ്ട് അധികൃതർ പറയുന്നു. ബാങ്ക് വഴിയുള്ള വിതരണശൃംഖലയിലൂടെയാണ് പകുതിയിലധികം തുകയുടെ നിക്ഷേപവുമെത്തിയത്. വിപണി റെക്കോഡ് ഉയരത്തിലായതിനാൽ സമീപഭാവിയിൽ തിരുത്തലുണ്ടായേക്കാമെന്നതിനാൽ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഡൈനാമിക് അസറ്റ് അലോക്കേഷൻ ഫണ്ടുകളിൽ നിക്ഷേപക താൽപര്യം വർധിച്ചിട്ടുണ്ട്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം നടപ്പ് സാമ്പത്തികവർഷംമാത്രം 7,500 കോടി രൂപയുടെ നിക്ഷേപമാണ് ഈ ഫണ്ടുകളിൽമാത്രമെത്തിയത്. ജൂലായ് അവസാനംവരെയുള്ള കണക്കുപ്രകാരം ബാലൻസ്ഡ് അഡ്വാന്റേ്ജ് ഫണ്ടുകൾ മൊത്തം കൈകാര്യംചെയ്യുന്ന ആസ്തി 1.22 ലക്ഷം കോടി രൂപയാണ്. ഡൈനാമിക് അസറ്റ് അലോക്കേഷൻ വിഭാഗത്തിലുള്ളതാണ് എസ്ബിഐയുടെ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട്. ഓഹരികളിലും സ്ഥിര നിക്ഷേപ പദ്ധതികളിലുമാണ് നിക്ഷേപം നടത്തുക. സ്ഥിര നിക്ഷേപ പദ്ധതികളുടെ വിഭാഗത്തിൽപ്പെടുത്തിയായിരുന്നു നേരത്തെ ഈ വിഭാഗത്തിലെ ഫണ്ടുകൾ തെറ്റായി വിതരണംചെയ്തിരുന്നത്. കഴിഞ്ഞവർഷം ഓഹരി വിപണി തകർച്ചനേരിട്ടപ്പോൾ നിക്ഷേപതുകയിൽപോലും ഇടിവുണ്ടായത് ഈ വിഭാഗം ഫണ്ടുകളിൽനിന്ന് പിൻവാങ്ങാൻ നിക്ഷേപകരെ പ്രേരിപ്പിച്ചിരുന്നു.

from money rss https://bit.ly/3sORTJI
via IFTTT

Wednesday, 25 August 2021

നേട്ടമില്ലാതെ സെൻസെക്‌സും നിഫ്റ്റിയും: മിഡ്-സ്‌മോൾ ക്യാപുകളിൽ മുന്നേറ്റം തുടരുന്നു

മുംബൈ: ഓഹരി സൂചികകളിൽ കാര്യമായ നേട്ടമില്ലാതെ തുടക്കം. സെൻസെക്സ് 3 പോയന്റ് ഉയർന്ന് 55,947ലും നിഫ്റ്റി 2 പോയന്റ് നേട്ടത്തിൽ 16,637ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിൻസർവ്, റിലയൻസ്, എച്ച്സിഎൽ ടെക്, നെസ് ലെ, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ് 0.52ശതമാനവും സ്മോൾക്യാപ് 0.39ശതമാനവും നേട്ടത്തിലാണ്. ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ഐടിസി, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മികച്ച മൂല്യനിർണയവും അതോടൊപ്പം കോവിഡിന്റെ അനിശ്ചിതത്വവുമാണ് വിപണിയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ. റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടലാണ് അനിശ്ചിതത്വത്തിനിടയിലും വിപണിക്ക് കരുത്താകുന്നത്.

from money rss https://bit.ly/3DiFeDF
via IFTTT

വർക്ക് ഫ്രം ഹോം വർക്ക് ഫ്രം ലൊക്കേഷനിലേക്ക് മാറുന്നു

തൃശ്ശൂർ: വർക്ക് ഫ്രം ഹോം രീതി, വർക്ക് ഫ്രം ലൊക്കേഷനിലേക്ക് മാറുന്നു. കമ്പനി സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിൽ താമസിച്ചുള്ള ജോലിയാണ് പുതിയത്. മെട്രോ നഗരങ്ങളിലാണ് ഇതിന് തുടക്കമായത്. ബെംഗളൂരു ആസ്ഥാനമായ ചില കമ്പനികൾ ഇതിനായി ഓഗസ്റ്റ് അവസാനംതന്നെ ജീവനക്കാരെ ഘട്ടങ്ങളായി തിരിച്ചുവിളിക്കുന്നുണ്ട്. കമ്പനിക്ക് ചുറ്റുമായി ചലനമറ്റുപോയ വിപണിക്കാണ് ഇതേറ്റവും ഗുണം ചെയ്യുക. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ എത്തുകയും ബാക്കിദിവസം കമ്പനിക്കടുത്ത് താമസിച്ച് വർക്ക് ഫ്രം ഹോം ചെയ്യുന്ന 'ഹൈബ്രിഡ്' രീതിയും നിർദേശിക്കുന്നുണ്ട്. ബെംഗളൂരുവിൽ 2022 ഡിസംബർ വരെ വർക്ക് ഫ്രം ഹോം തുടരണമെന്ന് ഐ.ടി. കമ്പനികൾക്ക് സംസ്ഥാന സർക്കാർ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. കമ്പനികൾ കൂടുതലുള്ള ഔട്ടർ റിങ് റോഡ് ഭാഗത്ത് മെട്രോയുടെ പണികൾ നടക്കുന്നതാണ് കാരണം. എന്നാൽ, ഇങ്ങനെയുള്ള വർക്ക് ഫ്രം ഹോം ബെംഗളൂരുവിൽത്തന്നെ ആക്കുന്നതിനാണ് കമ്പനികളുടെ ശ്രമം നടക്കുന്നത്. സർക്കാർതലത്തിലും താത്പര്യം വർക്ക് ഫ്രം ലൊക്കേഷൻ നടപ്പാക്കുന്നതിൽ സർക്കാർതലത്തിലുള്ള താത്പര്യംകൂടിയുണ്ടെന്നാണ് വിവരം. ഐ.ടി. അടക്കമുള്ള മേഖലകളിലെ വർക്ക് ഫ്രം ഹോം മൂലം നിർജീവമായത് കമ്പനികൾ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലെ വിപണിയാണ്. ആയിരക്കണക്കിന് ജീവനക്കാരാണ് വിവിധ കമ്പനികളിൽനിന്നായി അവരവരുടെ വീടുകളിലേക്ക് പോയത്. വാഹനസൗകര്യം ഏർപ്പെടുത്തിയിരുന്ന കാബ് ഇൻഡസ്ട്രി, ടീ-കോഫിഷോപ്പുകൾ, പേയിങ് ഗസ്റ്റ് സംവിധാനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇത് ബാധിച്ചിട്ടുണ്ട്. ലോക്ഡൗണും തുടർന്ന് വർക്ക് ഫ്രം ഹോമും വന്നതോടെ ബെംഗളൂരു നഗരത്തിൽ നൂറുകണക്കിന് ഫ്ലാറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ വരണമെന്ന രീതി നടപ്പാക്കുമ്പോഴും ജീവനക്കാർക്ക് കമ്പനി സ്ഥിതിചെയ്യുന്ന സ്ഥലത്ത് തങ്ങാതെ പറ്റില്ല. എന്നാൽ, കുറച്ചുകൂടി അടുത്ത സ്ഥലങ്ങളിൽ ഓഫീസ്സൗകര്യം ചെയ്തുകൊടുക്കുന്ന രീതിയുമുണ്ട്. ബെംഗളൂരുവിലെ കമ്പനിയിൽ ജോലിചെയ്യുന്ന വിദൂരദേശക്കാർക്കായി ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം എത്തുന്ന വിധത്തിലുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുമുണ്ട്. ഇങ്ങനെവരുമ്പോഴും ഫലത്തിൽ ഈ സ്ഥലങ്ങളിൽത്തന്നെ താമസിച്ച് ബാക്കിദിവസം വർക്ക് ഫ്രം ഹോം ചെയ്യേണ്ടിവരും. ഓഫീസുള്ള ലൊക്കേഷനിലേക്ക് സൗകര്യം ഓഫീസുള്ള സ്ഥലത്ത് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ വരുന്ന ശൈലി ഉണ്ടായിവരുന്നുണ്ട്. ഇങ്ങനെ വരുമ്പോൾ ജീവനക്കാർ മെച്ചപ്പെട്ട ജീവിതസാഹചര്യം കണക്കിലെടുത്ത് പട്ടണപ്രദേശത്തേക്ക് മാറും. ഇത് ഒരുപക്ഷേ ഐ.ടി. അനുബന്ധ സാമൂഹികജീവിതത്തിന് ചലനമുണ്ടാക്കിയേക്കാം. ജി. വിജയരാഘവൻ, സ്ഥാപക സി.ഇ.ഒ., ടെക്നോപാർക്ക്, തിരുവനന്തപുരം.

from money rss https://bit.ly/3mtJDOa
via IFTTT

നേട്ടമില്ലാതെ സൂചികകൾ ക്ലോസ്‌ചെയ്തു: അദാനി പോർട്‌സ് 4ശതമാനം ഉയർന്നു

മുംബൈ: ഓഗസ്റ്റിലെ ഫ്യച്ചർ കരാറുകൾ അവസാനിക്കാൻ ഒരുദിവസം ബാക്കിനിൽക്കെ ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ സെൻസെക്സ് പുതിയ ഉയരംകുറിച്ച് 56,188ലെത്തിയെങ്കിലും 14.77 പോയന്റ് നഷ്ടത്തിൽ 55,944.21ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റിയാകട്ടെ 16,712ലെത്തിയെങ്കിലും ഒടുവിൽ 10.10 പോയന്റ് മാത്രം നേട്ടത്തിൽ 16,634.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പോർട്സ്, എച്ച്ഡിഎഫ്സി ലൈഫ്, ഹിൻഡാൽകോ, കോൾ ഇന്ത്യ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിൻസർവ്, ടൈറ്റാൻ കമ്പനി, മാരുതി സുസുകി, ഭാരതി എയർടെൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. ഫാർമ, റിയാൽറ്റി, ബാങ്ക്, ഓട്ടോ തുടങ്ങിയവ ഒഴികെയുള്ള സൂചികകൾ നേട്ടത്തിലായിരുന്നു. പവർ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ലാർജ് ക്യാപുകൾ പിന്നിലായപ്പോൾ, കഴിഞ്ഞയാഴ്ചകളിൽ തിരുത്തൽ ഭീഷണനേരിട്ട മിഡ്ക്യാപ്, സ്മോൾ ക്യാപുകൾ തിരിച്ചുവരുന്നതായാണ് വിപണിയിൽ കണ്ടത്. Sensex, Nifty end flat; Adani Ports gains 4%.

from money rss https://bit.ly/3mxB5pi
via IFTTT

ഫ്രഷ് ടു ഹോമിന് യുഎഇയിൽ കോഡലാറ്റിസ് സാങ്കേതിക സംവിധാനമൊരുക്കും

യുഎഇയിലെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുവേണ്ടി ഫ്രഷ് ടു ഹോമിന്റെ ബിൽഡ് ഓൺ ഓപറേറ്റ് ട്രാൻസ്ഫർ കരാർ കോഴിക്കോട്ടെ സ്റ്റാർട്ടപ്പായ കോഡലാറ്റിസ് സ്വന്തമാക്കി. ഉന്നത നിലവാരത്തിലുള്ള സാങ്കേതിക സംവിധാനമാണ് ഫ്രഷ് ടു ഹോമിനായി യുഎഇയിൽ തയ്യാറാക്കുക. മത്സ്യം, മാംസം എന്നിവയുടെ ചില്ലറ വില്പന മേഖലയിൽ മികച്ച സാന്നിധ്യമുള്ള കമ്പനിയാണ് ഫ്രഷ് ടു ഹോം. നിർമിത ബുദ്ധി അടിസ്ഥാനമാക്കിയാകും പുതിയ സാങ്കേതിക വിദ്യ കോഡലാറ്റിസ് ഒരുക്കുക. പുതു സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതോടൊപ്പം പിന്തുണാ സേവനങ്ങളും ഒരേ ശ്രേണിയിൽ കൊണ്ടുവന്ന് പരിശീലനം നൽകുകയാണ് ലക്ഷ്യം. കമ്പനിയിലെ 100ലേറെ ഡെവലപ്പർമാരുടെ സേവനം പുതിയ പദ്ധതിക്ക് പ്രയോജനകരമാകുമെന്ന് ദുബായ് ഫ്രെഷ് ടു ഹോം സിഒഒ അരുൺ കൃഷ്ണൻ പറഞ്ഞു.

from money rss https://bit.ly/3zcohbw
via IFTTT

Tuesday, 24 August 2021

പാഠം 139| ഹരിത നിക്ഷേപം: സാമൂഹിക പ്രതിബദ്ധത നേട്ടമാക്കാനാകുമോ?

തോമാച്ചൻ തനി നാടനാണ്. അതുകൊണ്ടാണ് 49-ാംവയസ്സിൽ യുഎസിലെ താമസം മതിയാക്കി ഇങ്ങ് പുൽപ്പള്ളിയിൽ പത്തേക്കർ ഭൂമിവാങ്ങി കൊച്ചുവീടുവെച്ച് താമസമാക്കിയത്. പ്രകൃതിയോടൊത്തുള്ള ജീവിതത്തിന്റെ ഭാഗമാകാൻ വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷിയുംതുടങ്ങി. ദീർഘകാലത്തെ പ്രവാസി ജീവിതത്തിനുശേഷമാണ് ഭാര്യ ആനിയോടൊപ്പം വയനാട്ടിലേക്ക് തിരിച്ചെത്തിയത്. കുറച്ചൊക്കെ സാമൂഹിക പ്രതിബന്ധതയും പ്രകൃതിസൗഹൃദ നിലപാടുമൊക്കെയാണ് അദ്ദേഹത്തെ വീണ്ടും കേരളത്തിലേക്കെത്തിച്ചത്. വിശാലമായ ലോകത്തേക്ക് കണ്ണോടിക്കാൻ പച്ചത്തുരുത്തുനിറഞ്ഞ പുൽപ്പള്ളിമതിയെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തന്റെ ആശയങ്ങൾക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാനും അദ്ദേഹം മറന്നില്ല. പുതുമകൾതേടിയുള്ള യാത്രയിലാണ് നിക്ഷേപലോകം. വികസിത വിപണികളിൽ ജനപ്രീതിനേടിയവയുടെ പിൻപറ്റി കാലക്രമേണ പുതിയ തന്ത്രങ്ങളും മാതൃകകളും സംവിധാനങ്ങളും മറ്റിടങ്ങളിലേക്കുമെത്തുന്നു. പരിസ്ഥതി സംരക്ഷണത്തിന്റെ ആവശ്യകത മുമ്പെങ്ങുമില്ലാത്തവിധം സമസ്തമേഖലകളിലും ബോധ്യമായ കാലഘട്ടമാണിത്. പ്ലാസ്റ്റിക് ഉത്പന്ന ബഹിഷ്കരണംമാത്രമല്ല, വ്യവസായം, വാഹനം തുടങ്ങിയ മേഖലകളും പരിഷ്കരണത്തിന്റെ സാധ്യതകളാണ് ഇപ്പോൾ മുന്നോട്ടുവെക്കുന്നത്. രാജ്യത്ത് ഹരിത ഭൂപടം തീർക്കുന്നതിൽനിന്ന് സാമൂഹിക പ്രതിബദ്ധതയുള്ളവർക്ക് ഒഴിഞ്ഞുമാറാൻ കഴിയാത്ത സാഹചര്യമുണ്ടായിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഹരിത നിക്ഷേപ ഉത്പന്നങ്ങളുടെ പ്രസക്തിവർധിക്കുന്നത്. രാജ്യത്തെ ഫണ്ട് ഹൗസുകൾ ഇഎസ്ജിയെന്ന പുതി ആശയംമുന്നോട്ടുവെച്ചത് അതിന്റെ ഭാഗമായികൂടിയാണ്. 2020 ഡിസംബറിൽ അവസാനിച്ച കലണ്ടർവർഷത്തിൽ ഏഴ് ഇഎസ്ജി ഫണ്ടുകളാണ് നിക്ഷേപകർക്കുമുന്നിലെത്തിയത്. ഗ്രീൻ എഫ്ഡിയുമാകാം ബാങ്കിതര ധനകാര്യസ്ഥാപനമായ എച്ച്ഡിഎഫ്സിയാണ് ആദ്യമായി രാജ്യത്ത് ഹരിത സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ചത്. യുഎൻ മുന്നോട്ടുവെക്കുന്ന സുസ്ഥിര വികസനലക്ഷ്യങ്ങളെ പിന്തുണക്കുന്ന പദ്ധതികളിൽ പങ്കാളിത്തം വർധിപ്പിക്കുന്നതും പരിസ്ഥിതിയിലും സമൂഹത്തിലും നല്ലരീതിയിൽ സ്വാധീനംചെലുത്തുന്ന സാമ്പത്തിക ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ നിക്ഷേപകരെ പ്രാപ്തമാക്കുന്നതുമാണ് നിക്ഷേപ പദ്ധതിയെന്ന് കമ്പനി പറയുന്നു. സാധാരണ എഫ്ഡിയെ അപേക്ഷിച്ച് പലിശ കുറവാണ്. ഉദാഹരണത്തിന് രണ്ടുകോടി വരെയുള്ള റെഗുലർ നിക്ഷേപങ്ങൾക്ക് 6.20ശതമാനം(കാലാവധി 33 മാസം) പലിശ നൽകുമ്പോൽ ഈ വിഭാഗത്തിലെ എഫ്ഡിക്ക് 6.10ശതമാനമാണ് വാഗ്ദാനംചെയ്യുന്നത്. എച്ച്ഡിഎഫ്സിക്കുപിന്നാലെ ബാങ്കുകളും മറ്റ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സമാനമായ പദ്ധതികളുമായി രംഗത്തുവന്നേക്കാം. ഇഎസ്ജി ഫണ്ടുകൾ മ്യൂച്വൽ ഫണ്ട് കമ്പനികൾ നിക്ഷേപകരിലെത്തിച്ച പുതു ആശയമാണ് ഇഎസ്ജി. പരിസ്ഥിതി-സാമൂഹിക-ഭരണനിർവഹണ ഫണ്ടുകളെന്ന് ഇതിനെ വിളിക്കാം. ഇഎസ്ജി മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. പരിസ്ഥിതിമാത്രമല്ല, സാമൂഹിക പ്രതിബദ്ധത, ഭരണനിലവാരം തുടങ്ങിയവയും അതോടൊപ്പം പരിഗണിക്കുന്നു. ഏകീകൃതമായ ചട്ടക്കൂട് ഇല്ലെങ്കിലും ഫണ്ടുഹൗസുകൾ ഓരോരുത്തരും തയ്യാറാക്കിയ മാനദണ്ഡമനുസരിച്ചാണ് നിക്ഷേപ പദ്ധതി തയ്യാറാക്കുന്നത്. നേട്ടസാധ്യത എത്രത്തോളമുണ്ട്? ഹരിത നിക്ഷേപസാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് ത്യാഗമായി കരുതേണ്ടതുണ്ടോ? അത്രതന്നെ ത്യാഗം സഹിക്കാതെ മികച്ചനേട്ടമുണ്ടാക്കാനുള്ള സാധ്യതകളാണ് ഇത്തരം ഫണ്ടുകൾ മുന്നോട്ടുവെക്കുന്നത്. മികച്ച നേട്ടസാധ്യതകളുള്ള നിരവധി കമ്പനികൾ ഈ മേഖലയിലുണ്ട്. കൽക്കരി, എണ്ണ, ഗ്യാസ് തുടങ്ങിയ മേഖലകളിലെ കമ്പനികളെ ഒഴിവാക്കി പുനരുപയോഗ ഊർജമേഖലയിലെ സ്ഥാപനങ്ങൾ നിക്ഷേപത്തിന് തിരഞ്ഞെടുക്കാം. ടെസ് ലയെപോലുള്ള ഇലക്ട്രിക് വാഹന നിർമാതാക്കൾ ഉദാഹരണമാത്രം. ഭാവിയിൽ മികച്ച വളർച്ചാസാധ്യതയാണ് ഇ.വി തുറന്നിടുന്നത്. എല്ലാ ഗ്രീൻ നിക്ഷേപങ്ങളും ഹരിതമല്ലെന്നും മനസിലാക്കണം. കൽക്കരിയേക്കാൾ പ്രകൃതി സൗഹൃദമായി പ്രകൃതി വാതകത്തിന്റെ ഉപയോഗം പരിഗണിക്കാം. എന്നാൽ, പ്രകൃതി വാതക ഖനനവും വേർതിരിച്ചെടുക്കുന്നതിനുമുള്ള പ്രകൃയയും അത്രതന്നെ പ്രകൃതി സൗഹൃദമല്ലെന്നകാര്യം ഓർക്കേണ്ടതുണ്ട്. ഇഎസ്ജി നിക്ഷേപത്തിന്റെ ഭാഗമാകാൻ ഏതൊക്കെ കമ്പനികൾ യോഗ്യതനേടുന്നു എന്നതാണ് പ്രധാനം. ഇതുംസബന്ധിച്ച് പൊതുവായ അടിസ്ഥാനങ്ങളൊന്നുമില്ല. ഇക്കാര്യം വിലയിരുത്തുന്നതിനും മൂല്യംനിർണയത്തിനും റേറ്റിങ് ഏജൻസികളിൽനിന്നുള്ള ഡാറ്റയോടൊപ്പം ഫണ്ട് കമ്പനികൾ സ്വന്തമായുള്ള ഗവേഷണ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ESG FUNDS Fund Lauch Expense Ratio* Net Assets(Cr) ABSL ESG Fund Dec-20 0.42 1,006 Axis ESG Equity Fund Feb-20 0.54 1,963 ICICI Prudential ESG Fund Oct-20 0.60 1,861 Invesco India ESG Equity Fund Mar-21 0.59 691 Kotak ESG Opp Fund Dec-20 0.32 1,735 Mirae Asset ESG Nov-20 0.40 125 Quant ESG Equity Fund Nov-20 1.35 23 Quantum India ESG Equity Fund Jul-19 0.93 47 SBI Magnum Equity ESG Fund Jan-13 1.29 4,025 *Direct plan തീരുമാനം വ്യക്തിപരം സമൂഹത്തിനുകൂടി ഉപകാരപ്രദമാകുന്ന നിക്ഷേപം തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. യുഎസിൽനിന്ന് നാട്ടിലേക്ക് തിരിച്ചെത്തി വയനാട്ടിലെ പച്ചത്തുരുത്തിൽസ്വയംപര്യാപ്തതനേടിയ തോമാച്ചന്റെ നിലപാട് ഇതിനോട് കൂട്ടിവായിക്കാം. സമൂഹത്തിന് എന്തെങ്കിലും തിരികെ നൽകാനും പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളിയാകാനും കഴിയുന്ന മികച്ച മാർഗമാണ് മുന്നിലുള്ളത്. കമ്പനികളുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നിക്ഷേപകരുടെ പിന്തുണ എന്തുകൊണ്ടും പ്രചോദനകരമാണ്. വൻകിട ടെക് കമ്പനികൾപോലും കാർബൺ രഹിത ലക്ഷ്യങ്ങൾ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. പാരിസ്ഥിതികമായി ചിന്തിച്ചാൽ എത്രയോ ഉന്നതമാണ് ഈതീരുമാനമെന്ന് മനസിലാക്കാം. അതേസമയം, ഈ കമ്പനികളുടെ ഡാറ്റ സ്വകാര്യതയുമായി ബന്ധപ്പെട്ട നയങ്ങൾ സാമൂഹികപരമായ നിലപാടിനെ ചോദ്യചെയ്യാനിടയാക്കുന്നകാര്യവും ഇവിടെ പ്രസക്തമാണ്. അതുകൊണ്ടുതന്നെ ഇഎസ്ജി-യുടെ മൂന്നുഘടകങ്ങൾക്കും ഒരേപോലെ പ്രധാന്യംനൽകുന്ന സാധ്യതകൾ പ്രയോജനപ്പെടുത്തുകയെന്നത് വെല്ലുവിളിയാണ്. ഇഎസ്ജിയുടെ അതിരുകൾ ഇരുമ്പുമറകൊണ്ട് വേർതിരിക്കാനും എളുപ്പമല്ല. വിപണിമൂല്യംകൊണ്ട് ലോകംതന്നെ കീഴടക്കിയ ജനപ്രിയ വൈദ്യുതി വാഹന നിർമാതാവ് കോംഗോയിലെ ഖനനഭീമനുമായി സഹകരിച്ച് കോബാൾട്ട് ഉത്പാദിപ്പിക്കാൻ പദ്ധതിയിടുന്നു. എന്നാൽ, ബാലവേല സംബന്ധിച്ച് മനുഷ്യാവകാശ സംഘടനകൾ ആശങ്ക ഉയർത്തിയ കമ്പനിയുമായുള്ള സഹകരണം ചോദ്യംചെയ്യപ്പെടുക സ്വാഭാവികമാണ്. വാഹന നിർമാതാവ് ഇഎസ്ജി മാനദണ്ഡത്തന്റെ നഗ്നമായ ലംഘനംനടത്തുന്നില്ലെങ്കിലും അതിന്റെ ഭാഗമാകുന്ന നിക്ഷേപകർ അവർ ഉദ്ദേശിച്ച സാമൂഹിക മാനദണ്ഡങ്ങൾ ലംഘിക്കുകയാണ് ചെയ്യുന്നത്. നേട്ടസാധ്യത റിസ്കിന് അനുസരിച്ചുള്ള വരുമാനം ഉണ്ടാക്കുക എന്നതാണ് ഏതൊരു നിക്ഷേപ തീരുമാനത്തിന്റെയും പ്രാഥമിക ലക്ഷ്യം. ഇക്വിറ്റി നിക്ഷേപകരെടുക്കുന്ന റിസ്ക് പരിഗണിക്കുമ്പോൾ പണപ്പെരുപ്പ നിരക്കിനേക്കാൾ ഉയർന്നവരുമാനം പ്രതീക്ഷിക്കുക സ്വാഭാവികം. അതുകൊണ്ടുതന്നെ ഇഎസ്ജി ഫണ്ടുകൾക്കും ഈ പ്രതീക്ഷ നിറവേറ്റാൻ കഴിയണം. പരിമിതമായ ചരിത്രമുള്ള ഇത്തരം ഫണ്ടുകളുടെ ട്രാക്ക് റെക്കോഡ് വിലയിരുത്താതെ ഇക്കാര്യത്തിൽ ഒരു നിർദേശം മുന്നോട്ടുവെക്കാനാവില്ല. എങ്കിലും മികച്ച ആശയം മുന്നോട്ടുവെക്കുന്ന കമ്പനികൾക്ക് വളരാൻ ഏറെ സാധ്യതകൾ മുന്നിലുണ്ട്. മനുഷ്യ സമൂഹം പുരോഗമിക്കുമ്പോൾ ഇത് വർധിക്കുകയേയുള്ളൂ. വിപണിയുടെ ചലനത്തിൽ വിദേശ നിക്ഷേപകർ നിർണായക പങ്കുവഹിക്കുന്ന സാഹചര്യം നിലനിൽക്കുവോളം സുസ്ഥിര ബിസിനസുകൾക്ക് കൂടുതൽ വിദേശമൂലധനം ആകർഷിക്കാനാകും. കറയറ്റ ഭരണനിർവഹണം മൂലധന സമാഹരണം എളുപ്പമാക്കുമെന്നകാര്യത്തിൽ സംശയമില്ല. ഇത്തരം കമ്പനികളുടെ ഓഹരികൾ നയംകൊണ്ട് ശക്തരായവരുടെ കൈവശമായിരിക്കുമെന്നതിനാൽ അസ്ഥിരത കുറവുമായിരിക്കും. നികുതി ആനുകൂല്യം? ഗ്രീൻ എഫ്ഡിക്കോ ഇഎസ്ജി ഫണ്ടുകൾക്കോ പ്രത്യേകം നികുതി ആനുകൂല്യങ്ങളൊന്നും നിലവിൽ ലഭ്യമല്ല. സാധാരണ എഫ്ഡികൾക്ക് ബാധകമായ നികുതിതന്നെയാണ് ഗ്രീൻ എഫ്ഡികൾക്കുമുള്ളത്. മ്യൂച്വൽ ഫണ്ടുകളുടെ കാര്യത്തിലും മാറ്റമില്ല. അതായത് ഹ്രസ്വകാല മൂലധനനേട്ടത്തിന് 15ശതമാനവും ദീർഘകാല മൂലധനനേട്ടത്തിന് 10ശതമാനവുമാണ് നികുതി. കമ്പനികൾക്ക് ലഭിക്കുന്ന സബ്സിഡികളും ഇളവുകളും പരോക്ഷമായി പ്രയോജനംചെയ്യും. പോർട്ട്ഫോളിയോ രൂപപ്പെടുത്താം ഇതേ ആശയത്തോട് യോജിച്ച് പ്രവർത്തിക്കുന്ന മികച്ച കമ്പനികളുടെ പോർട്ട്ഫോളിയോ രൂപപ്പെടുത്തി അവയുടെ ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കാനുള്ള അവസരവും നിക്ഷേപകർക്ക് പ്രയോജനപ്പെടുത്താം. പാരിസ്ഥിതിക ആഘാതം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയകാര്യങ്ങൾ വിലയിരുത്തി യോജിച്ച കമ്പനികൾ തിരഞ്ഞെടുക്കുകയാണ് അതിന് ചെയ്യേണ്ടത്. കമ്പനികളുടെ ഉത്പന്നങ്ങൾ വിലയിരുത്തി, പ്രവർത്തനചരിത്രം വിശകലനംചെയ്ത് ഈ തീമിലേക്ക് സ്വതന്ത്രമായി ഓഹരികൾ തിരഞ്ഞെടുക്കാം. നിലവിലുള്ള ഇഎസ്ജി ഫണ്ടുകളുടെ പോർട്ട്ഫോളിയോ പരിശോധിച്ചാൽ 134 സ്റ്റോക്കുകളാണ് കാണാൻ കഴിയുക. (പട്ടിക കാണുക). മാനദണ്ഡത്തിൽ വ്യതിയാനംവരുന്നുഎന്നുള്ളതാണ് വളരെ വലിയൊരുപട്ടിക നൽകുന്ന സൂചന. ക്രമവത്കരണത്തിന്റെ അഭാവം ലോകമെമ്പാടുമുള്ള ഇഎസ്ജി ഫണ്ടുകൾ നേരിടുന്ന വിമർശനത്തിന് കാരണമാണ്. നിക്ഷേപകനെ സംബന്ധിച്ചെടുത്തോളം ഉയർന്ന ലക്ഷ്യത്തിനുള്ള നിക്ഷേപമെന്നത് ഇപ്പോഴും സ്വപ്നമായി തുടരുമെന്നുതന്നെയാണ് അതിൽനിന്ന് വ്യക്തമാകുന്നത്. വൈവിധ്യവത്കരണം വൈവിധ്യവത്കരണത്തിനാണ് ഈ വിഭാഗം ഫണ്ടിൽ നിക്ഷേപിക്കുന്നതെങ്കിൽ അത് എത്രത്തോളം ഗുണകരമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്. വിവിധ ഫണ്ടുകളുടെ നിക്ഷേപ പോർട്ട്ഫോളിയോ പരിശോധിച്ചാൽ അത് ബോധ്യമാകും. ഇഎസ്ജി ഫണ്ടുകൾ ഡൈവേഴ്സിഫൈഡ് ഇക്വിറ്റി ഫണ്ടുകളുമായി താരതമ്യംചെയ്താൽ ഓവർലാപിങ് ഓഹരികളുടെ എണ്ണം 11 മുതൽ 17 വരെയാണെന്ന് കാണാം. feedback to: antonycdavis@gmail.com കുറിപ്പ്:സമൂഹികപ്രതിബദ്ധതയോടൊപ്പം പരിസ്ഥിതി സൗഹൃദവുംകറയറ്റ ഭരണനിർവഹണവുമുള്ള പ്രവർത്തനരീതിയും മനോഭാവവും വളർത്തുന്ന ബിസിനസുകൾ രൂപപ്പെടുത്താൻ ഇഎസ്ജി എന്ന ആശയം ഭാവിയിലെങ്കിലും ഉപകരിക്കുമെന്നകാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ ഉന്നത ലക്ഷ്യംമുന്നോട്ടുവെക്കുന്ന ഇഎസ്ജി ഫണ്ടുകൾ മറ്റ് സെക്ടറൽ-തീമാറ്റിക് ഫണ്ടുകളെ അപേക്ഷിച്ച് എന്തുകൊണ്ടും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. നിലവിലെ മറ്റ് ഫണ്ടുകൾ വാഗ്ദാനംചെയ്യാത്ത സാധ്യത ഇഎസ്ജി ഫണ്ടുകൾ നൽകുന്നുണ്ടോയെന്ന് പരിശോധിച്ച് നിക്ഷേപകനെന്ന നിലയിൽ തീരുമാനമെടുക്കാം. ഭാവിയിൽ ഈ ആശയത്തോട് യോജിക്കുന്നതരത്തിൽ കമ്പനികൾ അവരുടെ പ്രവർത്തനരീതികളിൽ മാറ്റംവരുത്തുമ്പോൾ നിക്ഷേപലോകവും വിശാലമാകും.

from money rss https://bit.ly/3DgRCUD
via IFTTT

സംസ്ഥാനത്തെ വ്യാപാരികളും ഓൺലൈൻ വ്യാപാരരംഗത്തേക്ക്: വി ഭവൻ ആപ്പ് അവതരിപ്പിക്കും

കോഴിക്കോട്: ഓൺലൈൻ വ്യാപാരത്തിന് മൊബൈൽ ആപ്പ് ഒരുക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വൻകിട കമ്പനികളുടെ ഓൺലൈൻ വ്യാപാരം കാരണം പ്രതിസന്ധിയിലായ സംസ്ഥാനത്തെ പത്തുലക്ഷത്തിലേറെയുള്ള വ്യാപാരികൾക്ക് വേണ്ടിയാണ് 'വി ഭവൻ' എന്ന പേരിലുള്ള ഇ-കൊമേഴ്സ് ആപ്പ് അവതരിപ്പിക്കുന്നതെന്ന് സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ പത്രസമ്മേളനത്തിൽ അറിയിച്ചു. 'വി ഭവൻ' ലോഗ് ചെയ്യുന്ന ഉപഭോക്താവിന് ഇഷ്ടാനുസരണം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാനും ഡെലിവറി സംവിധാനംവഴി സാധനങ്ങൾ വീട്ടിലെത്തിക്കാനും കഴിയും. ഇലക്ട്രോണിക്സ്, ടെക്സ്റ്റൈൽസ്, സ്റ്റേഷനറി തുടങ്ങിയവയെല്ലാം വ്യാപാരികൾക്ക് ആപ്പ് വഴി വിൽപ്പന നടത്താം. ഒരു പ്രദേശത്തുള്ള വ്യാപാരികളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഹൈപ്പർ ഓൺലൈൻ മാർക്കറ്റ് ഡെലിവറി സിസ്റ്റം ആപ്പിന്റെ സവിശേഷതയാണ്. ഇതുവഴി ഉപഭോക്താവിന് അടുത്തുള്ള കടകളിൽ ഓർഡർ നൽകി അപ്പോൾത്തന്നെ സാധനങ്ങൾ വീട്ടിലെത്തിക്കാം. മറ്റ് ജില്ലകളിൽനിന്നുള്ള ഉത്പന്നങ്ങൾ കുറിയർ സർവീസുകളുടെ സഹായത്തോടെ 24 മണിക്കൂറിനകം ഉപഭോക്താവിന് എത്തിച്ചുനൽകാനും സംവിധാനമുണ്ട്. എല്ലാ ഡിജിറ്റൽ സേവനങ്ങളും ആപ്പിൽ ലഭ്യമാണ്. ആപ്പിൽ അംഗമാവുന്ന വ്യാപാരികൾക്ക് മാസം 125 രൂപയാണ് അഡ്മിനിസ്ട്രേഷൻ ഫീസ്. സെപ്റ്റംബർ 15-മുതൽ ആപ്പ് സേവനം ലഭ്യമാവും. വി ഭവൻ ആപ്പ് ലോഗോ പ്രകാശനം ടി. നസിറുദ്ദീൻ നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. സേതുമാധവൻ, അമോസ് ടാംടൺ, എം. ഷാഹുൽ ഹമീദ്, വി. സുനിൽകുമാർ, കെ.പി. അബ്ദുൾ റസാഖ്, ഷഫീഖ് പട്ടാട്ട് എന്നിവർ സംസാരിച്ചു.

from money rss https://bit.ly/2WriUqE
via IFTTT

നേട്ടംതുടരുന്നു: സെൻസെക്‌സ് വീണ്ടും 56,000ഉം നിഫ്റ്റി 16,650ഉം കടന്നു

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. നിഫ്റ്റി 16,650 മറികടന്നു. സെൻസെക്സ് 124 പോയന്റ് ഉയർന്ന് 56,083ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തിൽ 16,670ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികളിലെനേട്ടവും ആഭ്യന്തര വിപണിയിൽ നിക്ഷേപ താൽപര്യംവർധിച്ചതുമാണ് സൂചികകളിൽ പ്രതിഫലിച്ചത്. ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, എൻടിപിസി, ഐസിഐസിഐ ബാങ്ക്, നെസ് ലെ, എൽആൻഡ്ടി, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, ആക്സിസ് ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. മാരുതി, റിലയൻസ്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, സൺ ഫാർമ, എച്ച്സിഎൽ ടെക്, പവർഗ്രിഡ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.44ശതമാനവും സ്മോൾ ക്യാപ് 0.70ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, മെറ്റൽ തുടങ്ങിയ സൂചികകളും നേട്ടത്തിലാണ്. ഫാർമയാണ് സമ്മർദത്തിൽ.

from money rss https://bit.ly/3sK7uKw
via IFTTT

ധനസ്ഥിതി മോശമായ സഹകരണ ബാങ്കുകളെ നിർബന്ധിതമായി ലയിപ്പിക്കാം

മുംബൈ: ധനസ്ഥിതി മോശമായ അർബൻ സഹകരണബാങ്കുകളെ നിർബന്ധിതമായി ലയിപ്പിക്കുന്നത് പരിഗണിക്കാമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച വിദഗ്ധസമിതി. അർബൻ സഹകരണ ബാങ്കുകളുടെ പ്രശ്നങ്ങളും സാധ്യതകളും വിലയിരുത്തി മേഖലയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ തയ്യാറാക്കാൻ മുൻ ഡെപ്യൂട്ടി ഗവർണർ എൻ.എസ്. വിശ്വനാഥന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച സമിതിയുടേതാണ് റിപ്പോർട്ട്. ഇതനുസരിച്ച് സഹകരണബാങ്കുകൾ ആർ.ബി.ഐ. നടപടിക്കുള്ള മാർഗനിർദേശ ചട്ടക്കൂടിന്റെ മൂന്നാം ഘട്ടത്തിലായാൽ പുനരുജ്ജീവനത്തിന് അല്ലെങ്കിൽ നിർബന്ധിതലയനത്തിന് നടപടിയെടുക്കാം. മൂലധന പര്യാപ്തതാ അനുപാതം 4.5 ശതമാനത്തിനു താഴെയുള്ളതും അറ്റ നിഷ്ക്രിയ ആസ്തി 12 ശതമാനത്തിനു മുകളിലുള്ളതുമായ സഹകരണ ബാങ്കുകളാണ് ഈ വിഭാഗത്തിൽ വരുക. ലയന നിർദേശങ്ങൾ സമർപ്പിക്കുന്നതിൽ ബന്ധപ്പെട്ട ബാങ്കിന്റെ ബോർഡുകൾക്കു കഴിഞ്ഞില്ലെങ്കിൽ നിയന്ത്രണം ആർ.ബി. ഐ. ഏറ്റെടുക്കണം. ഇത്തരം സാഹചര്യങ്ങളിൽ നിർബന്ധിതലയനത്തിന് അല്ലെങ്കിൽ പുനരുജ്ജീവനത്തിന് ആർ.ബി.ഐ. പ്രത്യേക പദ്ധതി തയ്യാറാക്കണം. നിർബന്ധിത ലയനമെന്നാൽ മറ്റൊരു ബാങ്കിങ് സ്ഥാപനത്തിൽ ലയിപ്പിക്കുക അല്ലെങ്കിൽ ആസ്തികളും ബാധ്യതകളും മറ്റൊരു സാമ്പത്തികസ്ഥാപനത്തിന് കൈമാറുകയാണ് ലക്ഷ്യം. സഹകരണ ബാങ്കുകൾക്കേർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ, ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 45-ാം വകുപ്പുപ്രകാരം ബാങ്കുകൾക്കേർപ്പെടുത്തുന്ന മൊറട്ടോറിയത്തിനു സമാനമായി പരിഗണിക്കണം. ഇത്തരം നിയന്ത്രണങ്ങളിൽ നിക്ഷേപകർക്ക് പണം പിൻവലിക്കാനുൾപ്പെടെ നിയന്ത്രണങ്ങളുള്ളത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതു മുൻനിർത്തി നിയന്ത്രണ കാലപരിധി പരമാവധി നീട്ടുന്നത് മൂന്നു മാസത്തിൽ കൂടുതലാകരുത്. നിലവിൽ അമ്പതോളം അർബൻ സഹകരണബാങ്കുകൾ റിസർവ് ബാങ്കിന്റെ നിയന്ത്രണ നിർദേശത്തിനു കീഴിലുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. നാലായി തിരിച്ച് നിയന്ത്രിക്കാം നിക്ഷേപത്തിന്റെയും മൂലധനലഭ്യതയുടെയും അടിസ്ഥാനത്തിൽ നാലുവിഭാഗങ്ങളായിത്തിരിച്ച് സഹകരണബാങ്കുകൾക്കായി നിയന്ത്രണ ചട്ടക്കൂടുണ്ടാക്കണം. ഇതനുസരിച്ച് 100 കോടിരൂപ വരെമാത്രം നിക്ഷേപമുള്ള ചെറുസഹകരണ ബാങ്കുകൾ ടയർ-1 വിഭാഗത്തിലും 100 മുതൽ 1000 കോടി രൂപവരെയുള്ളവ ടയർ-2 വിഭാഗത്തിലും വരും. 1000 കോടി മുതൽ 10,000 കോടി രൂപവരെ നിക്ഷേപമുള്ളവ ടയർ-3 വിഭാഗത്തിലാകും. മൂലധനപര്യാപ്തതാ അനുപാതം 15 ശതമാനമെന്ന വ്യവസ്ഥ പാലിച്ചാൽ ഇവയ്ക്ക് സ്മോൾ ഫിനാൻസ് ബാങ്കിന്റെ (എസ്.എഫ്.ബി.) മാതൃകയിൽ പ്രവർത്തിക്കാൻ അനുമതി നൽകാം. 10,000 കോടി രൂപയിലധികം നിക്ഷേപമുള്ള ടയർ-4 വിഭാഗത്തിലുള്ളവയ്ക്ക് യൂണിവേഴ്സൽ ബാങ്കുകളുടെ മാതൃകയിൽ പ്രവർത്തനാനുമതി നൽകാം. അതിനായി മൂലധന പര്യാപ്തതാ അനുപാതം ഒമ്പതുശതമാനമുണ്ടാവണം. കൂടാതെ ചീഫ് എക്സിക്യുട്ടീവും മികച്ച ബോർഡ് സംവിധാനവും ഉണ്ടായിരിക്കണം. അർബൻ സഹകരണബാങ്കുകൾക്കായി 300 കോടി രൂപ മൂലധനത്തിൽ ഒരു നിയന്ത്രണസംവിധാനം (അംബ്രല്ല ഓർഗനൈസേഷൻ-യു.ഒ.) രൂപവത്കരിക്കണം. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കു സമാനമായി നിയന്ത്രണ ചട്ടക്കൂടും ഒരുക്കണം. കൃത്യമായ ഓഡിറ്റ്, പരിശോധനാ സംവിധാനങ്ങളും നിയന്ത്രണ നിർവഹണവകുപ്പും സജ്ജമാകുന്ന മുറയ്ക്ക് കാലക്രമത്തിൽ ചെറു സഹകരണബാങ്കുകൾക്കുള്ള സ്വയംനിയന്ത്രിത സംവിധാനമായി ഇതിനെ മാറ്റാവുന്നതാണെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

from money rss https://bit.ly/38a3Y2q
via IFTTT

സെൻസെക്‌സ് 403 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: ബാങ്ക്, ഫാർമ ഓഹരികൾ കുതിച്ചു

മുംബൈ: മെറ്റൽ, ഫാർമ, ബാങ്ക് ഓഹരികളുടെ കുതിപ്പിൽ സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 16,600 തിരിച്ചുപിടിച്ചു. ആഗോള കാരണങ്ങളാണ് വിപണിയിൽ കുതിപ്പുണ്ടാക്കിയത്. സെൻസെക്സ് 403.19 പോയന്റ് ഉയർന്ന് 55,958.98ലും നിഫ്റ്റി 128.10 പോയന്റ് നേട്ടത്തിൽ 16,624.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ സെൻസെക്സ് 56,000 പിന്നിട്ടിരുന്നു. ബജാജ് ഫിൻസർവ്, അദാനി പോർട്സ്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. ഐടി, എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2XH1OFB
via IFTTT

ലോക്കൽ ട്രെയിനുകളുടെ വേഗംകൂടും: ഇനി 110 കിലോമീറ്റർ വേഗത്തിൽ കുതിക്കും

ലോക്കൽ ട്രെയിനുകളുടെ വേഗംകൂട്ടാൻ റെയിൽവെ പദ്ധതി തയ്യാറാക്കുന്നു. കോവിഡ് വ്യാപനം കുറയുന്നമുറക്ക് തീവണ്ടികൾഓടിത്തുടങ്ങുമ്പോൾ വേഗംകൂട്ടാനാണ് പദ്ധതി. നിലവിൽ ലോക്കൽ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർവരെയാണ്. ഇത് 110 കിലോമീറ്ററായാണ് വർധിപ്പിക്കുന്നത്. എട്ടു കോച്ചുകളുള്ള മെമു ഉപയോഗിച്ച് പരീക്ഷണ ഓട്ടം ഇതിനകം പൂർത്തിയാക്കിയിതായി റെയിൽവെ അധികൃതർ അറിയിച്ചു. ഡൽഹി ഡിവിഷനിൽ ഉടനെ കൂടുതൽ വേഗത്തിൽ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

from money rss https://bit.ly/3ye1F96
via IFTTT

തകരാർ പരിഹരിക്കാനായില്ല: റിട്ടേൺ ഫയൽചെയ്യേണ്ട തിയതി വീണ്ടും നീട്ടിയേക്കും

2020-21 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയതി വീണ്ടും നീട്ടിയേക്കും. പുതിയതായി പുറത്തിറക്കിയ പോർട്ടലിലെ തകരാർ ഇതുവരെ പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്. പുതിയ വെബ്സൈറ്റിനെതിരെ വ്യാപകമായി പരാതിഉയർന്നിട്ടും പ്രശ്നംപരിഹരിക്കാതെവന്നതോടെ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ് എംഡി സലിൽ പേഖിനെ ധനമന്ത്രാലയം കഴിഞ്ഞ ദിവസം വിളിച്ചുവരുത്തിയിരുന്നു. സെപ്റ്റംബർ 15നകം തകരാറുകൾ പരഹരിക്കാൻ അന്ത്യശാസനവും നൽകിയിട്ടുണ്ട്. ഇതിനുമുമ്പ് ജൂൺ 22നും ഇൻഫോസിസുമായി ധനമന്ത്രാലയം ചർച്ച നടത്തിയിരുന്നു. മൂന്നാഴ്ച സമയംനൽകിയിട്ടും പരിഹാരം ഇല്ലാതെവന്നതോടെയാണ് എംഡിയെ വിളിച്ചുവരുത്തിയത്. ജൂൺ ഏഴിനാണ് പോർട്ടൽ നിലവിൽവന്നത്. പുതിയ പോർട്ടൽ അവതരിപ്പിച്ചത് കണക്കിലെടുത്തും കോവിഡ് വ്യാപനംമൂലവും റിട്ടേൺ നൽകേണ്ട അവസാന തിയതി ജൂലായ് 31ൽനിന്ന് സെപ്റ്റംബർ 30ലേക്ക് നേരത്തെ നീട്ടിയിരുന്നു. സെപ്റ്റംബർ 15നകം തകരാർ പരിഹരിച്ചാൽ 15 ദിവസമാണ് റിട്ടേൺ ഫയൽ ചെയ്യാൻ ലഭിക്കുക. ചുരുങ്ങിയ സമയംകൊണ്ട് പുതിയ സംവിധാനത്തിൽ റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ചാർട്ടേണ്ട് അക്കൗണ്ടന്റുമാർപോലും പറയുന്നു. നിലവിലെ സാഹചര്യത്തിൽ റിട്ടേൺ ചെയ്യേണ്ട തിയതി നീട്ടിനൽകണമെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് സൊസൈറ്റി പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മൂന്നുതവണയാണ് തിയതി നീട്ടിയത്. ജൂലായ് 31ൽനിന്ന് നവംബർ 30 ആയും പിന്നീട് ഡിസംബർ 31ആയും നീട്ടി. അവസാനം ജനുവരി 10വരെ റിട്ടേൺ ഫയൽ ചെയ്യാൻ അനുമതി നൽകി.

from money rss https://bit.ly/3jcGkbX
via IFTTT

സൊമാറ്റോയുടെ ഓഹരി വില താഴ്ന്നത് 15ശതമാനം: കാരണമറിയാം

വൻകിട നിക്ഷേപകർ ഓഹരികൾ വിറ്റ് ലാഭമെടുത്തതോടെ രണ്ടുദിവസത്തിനിടെ സൊമാറ്റോയുടെ ഓഹരി 15ശതമാനം തകർച്ചനേരിട്ടു. ആങ്കർ നിക്ഷേപകരുടെ ലോക്ക് ഇൻ പിരിഡ് കഴിഞ്ഞതോടെയാണ് വൻതോതിൽ ഓഹരി വിറ്റത്. ഇതോടെ ഓഹരി വില ചൊവാഴ്ച 120 രൂപ നിലവാരത്തിലെത്തി. 141.20 രൂപയായിരുന്നു വെള്ളിയാഴ്ചയിലെ ക്ലോസിങ്. കഴിഞ്ഞ ദിവസം ആറ് ശതമാനമായിരുന്നു താഴ്ന്നത്. വില്പന സമ്മർദംനേരിട്ടതോടെ കമ്പനിയുടെ വിപണിമൂല്യം 97,250 കോടി രൂപയായി താഴ്ന്നു. ലിസ്റ്റ്ചെയ്ത ഉടനെ വിപണിമൂല്യം ഒരു ലക്ഷം കോടി രൂപയിലേറെയായിരുന്നു.

from money rss https://bit.ly/386r8Xt
via IFTTT